Saturday, November 24, 2012

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ


രോഗി

കാര്യമായി വലിയ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങിനെ ശിഷ്ടകാലം ജീവിച്ചു പോയിരുന്ന ആളായിരുന്നു ഞാന്‍. . --> തൃശ്ശൂര്‍ ചെട്ട്ടിയങ്ങാടി  ജങ്ങ്ഷനില്‍ വെച്ച്  ഒരു  ഓട്ടോ എന്റെ സ്കൂട്ടറില്‍ ഇടിച്ച് എന്നെ റോഡില്‍ ഇട്ടു.  തോലെല്ല്  പൊട്ടി. അന്ന്  തുടങ്ങിയതാണ് കഷ്ടകാലം. അസുഖങ്ങള്‍ ഓരോന്നായി തലപൊക്കി.

ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരുവിധം ഒകെ ആയി എങ്കിലും മൊത്തത്തില്‍ ആരോഗ്യം ശരിയല്ല. എന്നും പുതിയ ഓരോ  അസുഖം തലപൊക്കും. അടുത്ത ഡിസ്കില്‍ ഇരിക്കുന്ന ബ്ലോഗര്‍ കുട്ടന്‍ മേനോന്‍ പറയുന്നു.  അറുപത്തഞ്ചു കൊല്ലം തന്നെ താങ്ങി നിര്‍ത്തിയ ഈ ശരീരം ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ജരാനരകള്‍ ബാധിച്ചു തുടങ്ങിയ്രിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമില്ല.

എന്റെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ നിശ്ചലമായി. പട്ടണത്തില്‍ ചുറ്റിക്കറങ്ങി ഇരുന്ന ഞാന്‍ ഇപ്പോള്‍ ശേഷി  കുറഞ്ഞതിനാല്‍ പണ്ടത്തെ പോലെ സജീവമല്ല. കുറെ നാളായി ശബരിമലക്ക്. ഒരാള്‍ ഇപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഭഗവാന്‍  കാത്താല്‍ മതിയായിരുന്നു.

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ വെറും ഒരു തൊണ്ട വേദന പോലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നെ നോവിക്കുന്നു. പണ്ടൊക്കെ ഒരു  strepsils കൊണ്ട്  മാറുന്ന അസുഖം ഇപ്പോള്‍ മരുന്നുകള്‍ ഏശുന്നില്ല. പഴയ കാലിലെ  വാതരോഗം  മാരാ വ്യാധി ആയി നിലകൊള്ളുന്നു.

വയസ്സായില്ലേ എന്നും പണ്ടത്തെ പോലെ സുഖിച്ചു  ജീവിക്കാന്‍ ഒക്കുമോ..? അറുപത് വയസ്സുവരെ  വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞല്ലോ ഭഗവാനെ എന്നാശ്വസിക്കാം അല്ലെ കൂട്ടുകാരെ... തലവരയനുസരിച് ജീവിച്ചു  തീരെണ്ടേ.

എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍  ഒഴിച്ച്.  ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ. മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ. എല്ലാം ഭഗവാനില്‍  അര്‍പ്പിക്കാം.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍ ഒഴിച്ച്. ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ.

മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?

ajith said...

ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പ്രാര്‍ത്ഥനകള്‍


മനസ്സ് ആണ് പ്രായം തീരുമാനിക്കുന്നത്. അതിനു യുവത്വം ഉള്ള വൃദ്ധരും വാര്‍ദ്ധക്യം ഉള്ള ചെറുപ്പക്കാരുമുണ്ടല്ലോ. അതുകൊണ്ട് മനസ്സില്‍ യുവത്വം നിറയട്ടെ.

മക്കള്‍ വരും. അന്വേഷിക്കയും ചെയ്യും.
എല്ലാ വിഷമങ്ങളും മാറുകയും ചെയ്യും. സ്കൂട്ടര്‍ ഓടിക്കുന്നത് ഒഴിവാക്കിക്കൂടെ? അവധിയ്ക്ക് നാട്ടില്‍ വരുമ്പോള്‍ റോഡിലെ ട്രാഫിക്കും നിയമലംഘനവും കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. ആ റോഡില്‍ സ്കൂട്ടര്‍ ഓടിയ്ക്കാന്‍ എന്തെല്ലാം തന്നാലും ഞാന്‍ തയ്യാറല്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്വയാനുഭവത്തെക്കാള്‍ സമാനവയസ്കരുടെ ആധിയും വ്യാധിയും ആണ് താങ്കള്‍ പങ്കിട്ടതെന്നു തോന്നുന്നു.ശരീരത്തിനെത്ര പ്രായമേറിയാലും യൌവനത്തിന്റെ ഊര്‍ജ്ജസ്വലമായ ഓര്‍മ്മകളിലാണല്ലോ വാര്‍ദ്ധക്യത്തിലും മനസ്സ് ജീവിക്കുക.അതിന്റെതായ ചില വൈരുദ്ധ്യങ്ങളും ഒപ്പമുണ്ടാവും.പക്ഷേ,ആള്‍ക്കൂട്ടത്തിലേക്ക് നോക്കുമ്പോള്‍ ചുറ്റിലുമുള്ള ചിലരെക്കാള്‍ ഭാഗ്യവാന്‍മാരാണ് നമ്മളെന്നും മനസ്സിലാകും..
ആരോഗ്യത്തിനും സുഖത്തിനും പ്രാര്‍ഥിക്കുന്നു.

രാജഗോപാൽ said...

പെട്ടെന്ന് തന്നെ ത്രിശ്ശിവപേരൂരിലെ തെരുവുകളിൽ, തിരക്കുകളിൽ അലിയാനും ഫോസ്റ്റ്ര് ബീർ കുടിക്കുവാനും അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കാനുമുള്ള ആരോഗ്യം മനസ്സിനും ശരീരത്തിനും തിരിച്ചു കിട്ടട്ടെ എന്ന് ആശംസിക്കുന്നു. പ്രസാദാത്മകമായ ഒരു രചനാശൈലിയാണ് താൻക്കളുടേത്.