Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, November 15, 2012

നിന്നോട് പറയാനുള്ളത്

എന്റെ സുഹൃത്ത്  സജിത അനില്‍ കുമാര്‍ എഴുതിയ കവിത

ഗ്രന്ഥപ്പുരകളെന്നു പറയുവാനാകാ -
ഒരു കുഞ്ഞു പുസ്തകം
മാത്രമാണ് ഞാന്‍.

നിന്നെ മാത്രം വായനയ്ക്കായ്‌
കാത്തിരുന്നു, അതിലെ
അതിമൃദുവാകും വാക്കുകള്‍

അശാന്തിയുടെ പുകപ്പാടങ്ങള്‍
അവിടെങ്ങുമില്ല..
ഉള്ളതത്രയും വസന്തം തേനൂട്ടിയ -
ശാന്തിമന്ത്രമോതും തെളിനീരുറവുകള്‍ ;
നന്മയുടെ നേര്‍വചനങ്ങള്‍.

ഇന്നലെ പിറന്ന കുഞ്ഞിന്‍
അമ്മിഞ്ഞയുണ്ട ചുണ്ടില്‍
നിലാവൊക്കും പാല്‍പ്പുഞ്ചിരി
അതങ്ങിനെയാണ് ; എന്നും ,
മകനെക്കാക്കും കണ്ണില്‍ വാത്സല്ല്യത്തിന്‍
നിറവും നനവുമേ ബാക്കിയാകൂ.

ഇവിടെ -
ഭ്രൂണം നിറഞ്ഞ ഗര്‍ഭ പേടകങ്ങള്‍ക്ക്
കാവലായുള്ളത്
സ്നേഹം നട്ടുനനച്ച
കനിവിന്‍ മാതൃത്വം.

സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ്
പ്രണയനേരിന്‍ നോവേറും
മനമോടെ
കാമത്തിരയടങ്ങാ സാഗരമായ്
ആസുരതയുടെ വെടിയൊച്ചകള്‍ക്കെത്തുവാനാകാത്ത
ഇടമായ് ;
നന്മകളെ ഈശ്വരനായ് കാണും ;
കാലത്തെ നമിക്കുമൊരു
ഹൃദയം.

ഈ ഗ്രന്ഥത്തിനു ദ്വാരാപഥങ്ങളും
ജാലകങ്ങളുമുണ്ട് ; നിറയെ..
അവയാല്‍ നീ
ബന്ധനസ്ഥനാകില്ല , ഒരിക്കല്‍പ്പോലും.

ഇനി പറയൂ..
ഈ പുസ്തകത്താളുകളിലെ
അക്ഷരങ്ങളെ അറിഞ്ഞ് ;
നിന്നിലലിയാനാ -
വര്‍ണ്ണങ്ങള്‍ക്കവസരമേകി
അവയ്ക്കും, അവയിലൂടെ
ആ ഗ്രന്ഥമാകും
എനിക്കു തന്നെയും
നീ സായൂജ്യമേകുകില്ലേ .. ?

Wednesday, July 7, 2010

ഇറ്റലിയില്‍ നിന്നും സ്നേഹ എഴുതുന്നു

സ്നേഹക്കുട്ടീ നീ പറഞ്ഞ പോലെ നിന്റെ കവിത ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
നീ അയച്ച പടം കിട്ടി സന്തോഷിക്കുന്നു.

ഇത് നിന്റെ പടം തന്നെയാണോ? ഇത്രയും സൌന്ദര്യം ഉണ്ടോ നിനക്ക്.
ഒരു സിനിമാ നടിയേപ്പോലുണ്ടല്ലോ.
സത്യമായിട്ടും സ്നേനഹയുടെതാണെന്ന് പറയണം.
അല്ലെങ്കില്‍ ഈ രൂപം മനസ്സില്‍ പതിഞ്ഞാല്‍ ബുദ്ധിമുട്ടാണ്.

ഈ രൂപത്തില്‍ നിന്നാണോ ഇത്രയും മനോഹരമായ വരികള്‍ മുത്തുകള്‍ പോലെ അടര്‍ന്ന് വീഴുന്നത്.
എല്ലാം കൊണ്ടും നീ ഭാഗ്യവതി തന്നെ. സാധാരണ ജഗദീശ്വരന്‍ എല്ലാം കൂടി അനുഗ്രഹിച്ച് തരില്ലല്ലോ? സ്നേഹത്തിന്റെ പ്രതീകമാണ് മകളെ നീ !!

സ്നേഹത്തോടെ
ജെ പി അങ്കിള്‍

പ്രിയ സുഹൃത്ത് സ്നേഹ പരമേശ്വരന്‍ ഇറ്റലിയില്‍ നിന്ന് എന്റെ ബ്ലോഗില്‍ പ്രസിദ്ധീ‍കരിക്കാന്‍ അയച്ച് തന്ന കവിത ചുവടെ ചേര്‍ക്കുന്നു. [ഞാന്‍ ആദ്യം ബാരര്‍സലോണയില്‍ നിന്ന് ആണെഴുതിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് ഇന്ന് സ്നേഹയുടെ മെയില്‍ വായിച്ചപ്പോഴാണ് മനസ്സിലായത്, വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ]

+++++
വ്യര്‍ഥമാവരുതെയെന്ന് ആശിച്ച കാത്തിരുപ്പിനിടയില്‍...

ഒളിഞ്ഞെത്തി പിന്നെ തിമിര്‍ത്ത മഴത്തുള്ളിക്കൂട്ടങ്ങള്‍...
കുതിര്‍ത്തു അലിയിച്ച് ഒഴുക്കിയകറ്റിയ ദിനരാത്രങ്ങള്‍...
ഒടുക്കം ഈ തെളിമാനത്തിനു കീഴില്‍ നിന്‍ വദനത്തില്‍
വിരിയും പുഞ്ചിരി കാണാനായ് ഞാനിതാ വീണ്ടും...

++ സ്നേഹ പരമേശ്വരന്‍ ++

Monday, September 21, 2009

അമ്പലമുറ്റത്തെ കൂട്ടുകാരന്‍

എനിക്ക് എല്ലാ പ്രഭാതവും പൊട്ടി വിടരുന്നത് അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ്. കാലത്ത് അവിടെ ആദ്യം തൊഴും. പിന്നീട് വെളിയന്നൂര്‍ ദേവീ ഷേത്രം. പിന്നെ കുളശ്ശേരി നരസിംഹമൂര്‍ത്തി. കുളശ്ശേരി അമ്പലത്തിലെ ഹനുമാന്‍ സ്വാമിയുടെ അമ്പലം വളരെ വിശേഷമാണ്. അവിടെ എന്നും വടമാലയും വെറ്റിലമാലയും നിവേദിക്കാനുള്ള സൌകര്യം ഉണ്ട്.


അത് കഴിഞ്ഞ് ചെട്ടിയങ്ങാടിയിലുള്ള മാരിയമ്മനെ വണങ്ങി, നടന്ന് നടന്ന് വടക്കുന്നാഥനെ തൊഴുത്, രണ്ട് പ്രദക്ഷിണം വെച്ച്, നേരെ തിരുവമ്പാടി അമ്പലത്തില്‍ ചെന്ന് ഭഗവാന്‍ കൃഷ്ണനേയും മറ്റു ഉപദേവതകളെയും വണങ്ങി നേരെ പാട്ടുരായ്കലിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ പോയി അവിടെ നിന്ന് നടന്ന് അശ്വനി ആസ്പത്രി ജങ്ഷന്‍ വഴി അശോകേശ്വരം ക്ഷേത്രത്തിലെത്തി, അതിനുശേഷം വടക്കേ ചിറക്കടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ തൊഴുത്, നേരെ മേല്പോട്ട് നടന്നാല്‍ കാണുന്ന ഭുവനേശ്വരി ക്ഷേത്രവും അവിടുത്തെ നവഗ്രഹങ്ങളെയും ദര്‍ശിച്ച് തിരിച്ച് നടന്ന് പാലസ് റോഡിലുള്ള ശിവ ക്ഷേത്രത്തിലും സന്ദര്‍ശിച്ച് നേരെ പാറമേക്കാവിലെത്തി ഭഗവതിയെ വണങ്ങി അല്പനേരം അമ്പല നടയില്‍ വിശ്രമിച്ച് നേരെ പട്ടാളം റോഡിലുള്ള മാരിയമ്മനെയും വണങ്ങി നേരെ നടന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മൂലയിലുള്ള മാരിയമ്മനെയും വണങ്ങി നേരെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും പോയി നേരെ ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ മുന്‍ വശത്ത് കൂടി നടന്ന് എന്റെ ഗൃഹത്തിലെത്താം.

അതായത് കാലത്ത് വീട്ടില്‍ നിന്ന് ഒരു സുലൈമാനി കുടിച്ച് ഈയിടം എല്ലാം നടന്ന് തിരിച്ച് വരുമ്പോള്‍ ഒരു നാലഞ്ച് കിലോമീറ്ററിലധികം താണ്ടിയിരിക്കും. മനസ്സിനും ആരോഗ്യത്തിനും ഉള്ള സുഖവും നിവൃതിയും പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
ഒരു മാസത്തെ വൈദ്യരത്നം ഡോക്ടരുടെ ആയുര്‍വേദ കിഴി മുതലായ ചികിത്സക്ക് ശേഷം എന്റെ വാത രോഗം അറുപത് ശതമാനം ശരിയായിരിക്കുന്നു. ഇന്നെലെ കോഴിക്കോട് വരെ വണ്ടി ഓടിച്ചു നോക്കി. ഒരു പ്രശ്നവും ഇല്ല. പണ്ട് ഓരൊ 10 കിലോമീറ്ററാകുമ്പോളെക്കും വാഹനത്തില്‍ നിന്ന് ഇറങ്ങി അല്പം നടന്നാലെ കാലിന്റെ മരവിപ്പും വേദനയും മാറുകയുള്ളൂ. ഇന്നെലെ എനിക്ക് നോണ്‍ സ്റ്റോപ്പായി തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ട് വരെ വണ്ടിയോടിക്കാന്‍ കഴിഞ്ഞു. പിന്നെ കാലത്തുള്ള ഈ നടത്തവും എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വല നാക്കുന്നു.
ഞാന്‍ ഇന്ന് കാലത്ത് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴുത് കഴിഞ്ഞപ്പോള്‍ അവിടെ എന്റെ സുഹൃത്ത് രാജന്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ രാജനോട് ഒരു കവിത ചൊല്ലിത്തരാന്‍ പറഞ്ഞു. രാജന്‍ ആദ്യം പറഞ്ഞു ഞാന്‍ സ്റ്റുഡിയോവില്‍ വന്ന് പാടിത്തരാം എന്ന്. ഞാന്‍ വിട്ടില്ല ഈ അമ്പലമുറ്റത്താണ്‍ കവിതക്ക് ഏറ്റവും അനുയോജ്യവും ആയ സ്ഥലം.


അങ്ങിനെ കൂര്‍ക്കഞ്ചേരിക്കാരനായ എന്റെ സുഹൃത്ത് രാജന്‍ ചൊല്ലിയ കവിത അച്ചന്‍ തേവര്‍ക്ക് സമര്‍പ്പിക്കുന്നു.
അച്ചന്‍ തേവര്‍ ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഞാന്‍ പണ്ട് ബ്ലൊഗില്‍ എഴുതിയ ലിങ്ക് തരാം. http://ambalavisesham.blogspot.com/2008/07/blog-post_28.html


ദയവായി കവിത ആസ്വദിക്കൂ. കൈ വിറക്കുന്നതിനാല്‍ വിഡിയോ ക്ലിപ്പ് ശരിയല്ലാ. പക്ഷെ ഓഡിയോക്ക് പ്രശ്ന

മില്ല. രാജനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ?