Friday, April 9, 2010

മസ്കറ്റിലെ ഫ്രഷ് മീന്‍ - ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


അങ്ങിനെ മീന്‍ തിന്ന് തിന്ന് കുറച്ച് കാലം എനിക്ക് മീന്‍ കിട്ടാത്ത ഒരു അവസ്ഥയുണ്ടായി. എന്നെ എന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പാടത്തും പറമ്പിലും കളിച്ച് നടക്കല്‍ നിര്‍ത്താനായി ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തു.
+
അവിടെ പല സൌകര്യങ്ങളുണ്ടായിരുന്നെങ്കിലും - വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. കാലാന്തരത്തില്‍ ഞാന്‍ ആ സാഹചര്യത്തില്‍ പൊരുത്തപ്പെട്ടു.
കാലത്ത് ഇഡ്ഡലി, ദോശ, പുട്ട് അല്ലെങ്കില്‍ ഉപ്പ്മാ... അങ്ങിനെയും ഉച്ചക്ക് വിഭവസമൃദ്ധമായ സാമ്പാറും, അവിയല്‍ - ഓലന്‍, മെഴുക്കുപുരട്ടി, പപ്പടം, അച്ചാര്‍, രസം, മോര്‍ മുതലായവയുള്ള ഊണ്. വൈകിട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ചായയും പലഹാരവും, പിന്നെ വൈകിട്ടുള്ള ഭക്ഷണവും നല്ലത് തന്നെ.
+
അങ്ങിനെ ഞാനും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഒരു വെജിറ്റേറിയന്‍ ആയി. എനിക്ക് മത്സ്യ മാംസാദികളില്‍ വിരക്തിയനുഭവപ്പെട്ടു. മദ്ധ്യവേനലവധിക്ക് നാട്ടിലെത്തിയാല്‍ ചേച്ചി മീനും, ഇറച്ചിയൊക്കെ ഉണ്ടാക്കി എന്നെ സല്‍ക്കരിക്കും. പക്ഷെ എനിക്കതില്‍ ഒട്ടും തൃപ്തി തോന്നിയിരുന്നില്ല.
എനിക്ക് വേണ്ടി മാത്രം പച്ചക്കറിയുണ്ടാക്കാന്‍ ആ മാതൃഹൃദയം മറന്നില്ല. കുന്നംകുളത്ത് പോയി പച്ചക്കറിയും മറ്റും അന്നന്ന് പോയി വാങ്ങിക്കാന്‍ വേലായുധേട്ടനെ വിടും.
+
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തില്‍ അവസാനിച്ചതിന് ശേഷം ഞാന്‍ നാട്ടിലെ പിള്ളേരുടെ കൂടെ കൂടി പിന്നേയും പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനും, കള്ള് കുടിക്കാനും, ബീഡി വലിക്കാനുമൊക്കെയുള്ള നല്ല ശീലങ്ങള്‍ ശീലിച്ച് തുടങ്ങി. വീണ്ടും മത്സ്യമാംസാദികള്‍ ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങളിലേക്ക് നീങ്ങി.
+
ഗതി കെട്ട എന്റെ വീട്ടുകാര്‍ എന്നെ നാട്ടില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് കരുതി, തുടര്‍ എന്നെ ഹൈദ്രാബിദിലേക്ക് നാട് കടത്തി.
ഞാന്‍ അവിടെ എത്തിയതും എന്റെ ഭക്ഷണസ്റ്റൈല്‍ എല്ലാം മാറി. അവിടെ തൊട്ടടുത്ത് കടല്‍ ഇല്ലാത്തതിനാല്‍ ഫ്രഷ് സീ ഫിഷ് കിട്ടുമായിരുന്നില്ല. സമീപത്തുള്ള ഹുസൈന്‍ സാഗറിലെ മീനും, വളര്‍ത്തു മത്സ്യങ്ങളും മറ്റും.
ഞാന്‍ അവിടെ എന്റെ ചേട്ടന്റെ കൂടെ [കസിന്‍] ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ കഴിയുന്നതും വെജിറ്റേറിയന്‍ ആയിരുന്നു. അങ്ങിനെ വീണ്ടും എനിക്ക് മത്സ്യം വേണ്ടെന്നായി.
+
അവിടെ എന്റെ പ്രധാന ആഹാരം വൈകിട്ടത്തെതായിരുന്നു. കാലത്ത് കോളേജില്‍ പോയാല്‍ ഞാന്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദിന്റെ മുന്നിലെത്തെ ഇറാനി ഹോട്ടലിന്‍ നിന്ന് സമൂസയും ചായയും കഴിക്കും. പിന്നെ ജൂക്ക് ബോക്സില്‍ നാണയമിട്ട് പാട്ട് കേള്‍ക്കും. ഉച്ചക്ക് ഹുസൈന്‍ സാഗര്‍ വഴി സെക്കന്തരാബാദിലെ വീട്ടിലേക്ക് തിരിച്ച് വരതെ പകരം ചാര്‍മിനാര്‍ ചൌരാസ്ഥക്കടുത്ത റൂഡി ഫ്രാന്‍സിസിന്റെ വീട് വഴി പോകും. അവന്റെ അമ്മ എന്തെങ്കിലും തരും. അതൊക്കെയായിരുന്നു എന്റെ ഉച്ച ഭക്ഷണം. ഇവിടെ ഒന്നും മീന്‍ ഉണ്ടായിരുന്നില്ല.
+
എന്റെ താമസസ്ഥലത്ത് മിക്കവാറും ഞാനും എന്റെ ചേച്ചി [കസിന്‍] മാത്രമായിരിക്കും. ചേട്ടന്‍ ഓഫീസ് കാര്യങ്ങളില്‍ തിരക്കും, പലപ്പോഴും ടൂറും ആയിരിക്കും.
വൈകുന്നേരത്തെ ആഹാരത്തിന് ഞാന്‍ ചേച്ചിയെ സഹായിക്കും. ചപ്പാത്തിയും, മെയ്ഡ് ഇന്‍ ഇംഗ്ലണ്ട് എന്ന സലാഡും ആയിരിക്കും.
+
ഞാന്‍ ചപ്പാത്തി കുഴച്ച് പരത്തിക്കൊടുക്കും. ചേച്ചി ചുട്ടെടുക്കും. മിക്കപ്പോഴും ചേട്ടനില്ലെങ്കില്‍ ഞങ്ങള്‍ അടുക്കളയിലിരുന്ന് തന്നെ കഴിക്കും. ചേട്ടന്‍ വരുമ്പോള്‍ ഗോല്‍ക്കൊണ്ട ബ്രാന്‍ഡി സേവയുണ്ടാകും പലപ്പോഴും. എനിക്ക് ചിലപ്പോള്‍ കുപ്പിയുടെ അടിയില്‍ അല്പം വെച്ചിട്ട് തരാറുണ്ട്. പണ്ടത്തെ ബ്രാന്ഡിയെല്ലാം വളരെ സ്വാദുള്ളതായിരുന്നു.
+
ഫ്രഷ് മീനിന്റെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ ഒക്കെ പോകുന്നു. അന്നത്തെ കാലത്തും ഇന്നും ഗള്‍ഫ് ഒരു സ്വപ്നം തന്നെ യുവാക്കള്‍ക്ക്. ഞാന്‍ ഹൈദരാബാദിലിരുന്ന് ഗള്‍ഫ് സ്വപ്നം നെയ്തു. അഛനോട് വിസ വാങ്ങാന്‍ പതിനായിരം രൂപ ചോദിച്ചപ്പോള്‍ - അഛന്‍ പറഞ്ഞു. വിസ പണം വാങ്ങിപ്പോകുന്നതെല്ലാം നിയമവിരുദ്ധം ആണ്.
+
പണ്ടൊക്കെ ഗള്‍ഫിലേക്ക് ആളുകള്‍ പോയിരുന്നത് ബോംബെയില്‍ നിന്ന് തീരെ സൌകര്യങ്ങളില്ലാത്ത കപ്പലുകളിലായിരുന്നു.
അഛനെന്നോടോതി - മോനെ നീ ശരിയായ മാര്‍ഗ്ഗത്തിലൂടെ എമ്പ്ലോയ്മെന്റ് വിസ സമ്പാദിച്ച് എന്റെ അടുത്ത് വരികയാണെങ്കില്‍ നിന്നെ ഞാന്‍ കൊച്ചിയില്‍ നിന്ന് ബോംബെ വഴി പ്ലെയിനില്‍ രാജകീയമായി യാത്രയാക്കാം എന്ന്.
+
അങ്ങിനെ എന്റെ പരിശ്രമത്തിന്റെ ഫലമായി ബോംബെയിലെ ടര്‍ണര്‍ മോറീസണ്‍ എന്ന കമ്പനിയും എന്റെ അടുത്ത സുഹൃത്തും അയല്‍ വാസിയായ സൈനുദ്ദിനും ചേര്‍ന്ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 40 വര്‍ഷം മുന്‍പ് ഞാനും സ്വപ്നഭൂമിയായ ഗള്‍ഫില്‍ കാല് കുത്തി.
+
എന്റെ മസ്കത്തില്‍ ആദ്യകാല ജീവിതം വളരെ വേദനാജനകമായിരുന്നു. അന്ന് അവിടെ വെള്ളം, വിദ്യുഛക്തി മുതലായവ വേണ്ടുവോളം ഉണ്ടായിരുന്നില്ല. താമസ സൌകര്യം എനിക്ക് കിട്ടിയിരുന്നത് ആദ്യം കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെങ്കിലും വേനല്‍ കാലമായപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു.
+
ഒരു കൃസ്തുമസ്സ് സന്ധ്യയിലായിരുന്നു ഞാന്‍ ഗള്‍ഫിലെത്തിയത്. എയര്‍പോര്‍ട്ടില്‍ എന്റെ സുഹൃത്തായ സൈനുദ്ദീനും അദ്ദേഹത്തിന്റെ സബ് ഓര്‍ഡിനേറ്റായ സിറിയക്കാരന്‍ ഇബ്രാഹിമും കൂടി എന്നെ സ്വീകരിക്കാനെത്തിയിരുന്നു.
+
എന്നെ നേരെ കൂട്ടിക്കൊണ്ട് പോയത് സൈനുദ്ദീന്റെ സുഹൃത്തായ പെരേരയുടെ വീട്ടിലേക്കായിരുന്നു. അവിടെ കൃസ്ത്തുമസ്സ് രാത്രി പൊടിപൊടിക്കുകയായിരുന്നു. ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നത് ഹാഫ് സ്കര്‍ട്ട് അണിഞ്ഞ, മധുരമായി ചിരിക്കുന്ന ഗോവന്‍ പെണ്‍കുട്ടികളായിരുന്നു.
+
ഞാന്‍ അന്നാണ് വയര്‍ നിറയുവോളം ജോണിവാക്കര്‍ റെഡ് ലേബല്‍ കുടിച്ചത്. പിന്നെ റോത്ത് മേന്‍ സിഗരറ്റും, എന്നല്ല എനിക്കാവശ്യമായതെല്ലാം ആ ഒറ്റ രാത്രി കൊണ്ട് എനിക്ക് ലഭിച്ചു.
ഞാന്‍ വളരെ കൃതാര്‍ഥനായിരുന്നു. ഞാന്‍ ശരിക്കും വിചാരിച്ചു ഗള്‍ഫ് ഒരു സ്വപ്നലോകം തന്നെ എന്ന്.
+
അവിടെ നിന്ന് പാതിരാക്ക് എന്നെയും സൈനുദ്ദീനെയും സിറിയന്‍ ഫ്രണ്ട് സൈനുദ്ദീന്റെ താമസ സ്ഥലത്ത് ഇറക്കി വിട്ടു. വളരെ രാജകീയ സ്റ്റൈലിലുള്ളതായിരുന്നു സൈനുദ്ദീന്റെ അക്കോമഡേഷന്‍. എനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു.
+
പിറ്റേ ദിവസം എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ട് വിട്ടു. ജോലിയെല്ലാം ഇഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസം ഞാന്‍ എന്റെ സുഹൃത്തിന്റെ വി ഐ പി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചതിന് ശേഷം എനിക്ക് അലോട്ട് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോയി.
+
ടൌണില്‍ നിന്ന് മാറി മണലാരണ്യത്തിന്റെ നടുവിലായി ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ടൌണ് ഷിപ്പിലായിരുന്നു എനിക്കുള്ള പോര്‍ട്ടാകേബിന്‍. എല്ലാ സൌകര്യങ്ങളും ഉള്ള അതില്‍ ശീതീകരണ യന്ത്രം മാത്രമുണ്ടായിരുന്നില്ല. ഡിസമ്പര്‍ മാസമായതിനാല്‍ വലിയ തണുപ്പായിരുന്നു. രണ്ട് കമ്പിളിപ്പുതപ്പ് കൊണ്ട് പുതച്ചാലും മാറാത്ത തണുപ്പ്.
+
ഞാന്‍ മസ്കത്തില്‍ നിന്ന് മത്രാ, റൂവി വഴി രാത്രി എന്റെ കേമ്പിലെത്തണം. സ്വന്തം വാഹനത്തിലേ ആ സ്ഥലത്തെത്താന്‍ പറ്റൂ. റൂവി പോലീസ് സ്റ്റേഷന്റെ അവിടുന്ന് നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്ത് ഒരു ലൈറ്റ് ടവര്‍ കാണാം. അതില്‍ കണ്ണും നട്ട് വണ്ടി ഓടിക്കണം. മണ്ണും പാറക്കഷണങ്ങളും ഉള്ള ഡസര്‍ട്ടില്‍ കൂടിയുള്ള ലേന്‍ഡ് ഡ്രോവറില്‍ കൂടിയുള്ള രാത്രി യാത്ര ശ്രമകരമായിരുന്നു. ഒന്നുകില്‍ ഒരു 4 വീല്‍ ലേന്‍ഡ് ഡ്രോവര്‍ അല്ലെങ്കില്‍ മിനി മോക്ക് എന്നീ വാഹനങ്ങളായിരുന്നു എനിക്ക് ഉപയോഗിക്കാന്‍ കിട്ടിയിരുന്നത്.
+
ചൂട് കാലമായതോടെ പ്രസ്തുത കേമ്പിലെ ജീവിതം ദു:സ്സഹമായി തുടങ്ങി. നല്ല എക്കോമഡേഷന്‍ ഇല്ലെങ്കില്‍ ഞാന്‍ തിരിച്ച് പോകാന്‍ തുനിയുകയായിരുന്നു.
എന്റെ മാതാവിനെഴുതി ഇവിടുത്തെ വിശേഷം.


"ഉള്ള കഞ്ഞി കുടിച്ച് ഇവിടെ കഴിയാം മോനേ..മോന്‍ അവിടെ കിടന്ന് കഷ്ടപ്പെടേണ്ട. നാട്ടിലേക്ക് തിരിച്ച് വന്നോളൂ..."
" ആ മാതൃഹൃദയം നൊന്തു..."
+
ഞാന്‍ എന്റെ പ്രശ്നങ്ങളെല്ലാം സിറിയക്കാരന്‍ ഇബ്രാഹിമിനോടോതി. അദ്ദേഹം എന്നെ വിലക്കി. നീ വന്ന കാര്യം സാധിക്കാതെ മടങ്ങരുത്. നീയൊരു ആണ്‍കുട്ടിയാണ്. പൊരുതണം. ആവശ്യമുള്ളതെല്ലാം നേടിയെടുക്കണം. ശ്രമിക്കണം.
എന്നെ അവിടുത്തെ ലെഫ്റ്റ് ഹേന്‍ഡ് ഡ്രൈവ് വാ‍ഹനങ്ങള്‍ ഓടിപ്പിച്ച് പരിശീലിക്കുവാനും, അറബി പഠിക്കുവാനും ആ യുവാവ് സഹായിച്ചു.
+
ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ ലീവില്‍ വന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായി. ആറുമാസത്തിനുള്ളില്‍ പെണ്ണിനെ മസ്കത്തിലെത്തിച്ചു.
+
നാട്ടില്‍ പുഴയോരത്ത് ജനിച്ച് വളര്‍ന്ന എന്റെ ശ്രീമതിക്ക് ഒരു ദിവസം പോലും മീനില്ലാതെ ചോറുണ്ണാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ മീന്‍ വേണമെന്നും ഇല്ല.
എവിടെ നോക്കിയാലും കടലും മീനുമാണ് മസ്കത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും.
+
അങ്ങിനെ എന്റെ പെണ്ണ് വന്നപ്പോള്‍ എനിക്ക് കമ്പനി ഒരു വോക്സ് വേഗന്‍ "ബീറ്റിത്സ്" വാഹനം തന്നു. അതില്‍ ഏസി ഉണ്ടായിരുന്നില്ല. പുറകില്‍ എഞ്ചിന്‍ ഉള്ള ജര്‍മ്മന്‍ വാഹനമാണ്. നല്ല ഡ്രൈവിങ്ങ് കംഫര്‍ട്ടുള്ള വാഹമാണ് ബീറ്റിത്സ്. ഇന്നും വോക്സ് വേഗന്‍ കമ്പനി ആ വാഹനം നിര്‍മ്മിക്കുന്നു.
+
കുടുംബമായി മസ്കത്തില്‍ എത്തിയെങ്കിലും അവിടെ ഫേമിലിക്ക് താമസിക്കാന്‍ ഉള്ള കെട്ടിടങ്ങള്‍ കുറവായിരുന്നു. ഞങ്ങള്‍ 3 പേര്‍ കൂടി ലൈന്‍ മുറി പോലുള്ള ഒരു വീട് വാടക്കെടുത്തു. ആണുങ്ങള്‍ പണിക്ക് പോയാല്‍ 3 പെണ്ണുങ്ങളും കൂടി ചോറും കറിയും വെക്കും. താമസസ്ഥലം ഒരു കടല്‍ക്കരയിലെ ഗ്രാമത്തിലായിരുന്നു. മീന്‍ സമൃദ്ധം. കറി വെക്കാന്‍ സമയത്ത് പോയി വാങ്ങാം. പക്ഷെ ആ കടല്‍ കരയിലെ എതാണ്ട് അമ്പത് വീടുകള്‍ക്കായി മാത്രമായിരുന്നു അവിടെത്തെ മീന്‍ പിടിക്കല്‍ . അതിനാല്‍ വലിയ മീനുകള്‍ കിട്ടിയിരുന്നില്ല.
+
കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടി. മെച്ചപ്പെട്ട താമസ സൌകര്യങ്ങളും, വാഹനങ്ങളും, വിദേശയാത്രയും മറ്റും. അങ്ങിനെയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. അതോടെ പടി പടിയായി എനിക്ക് ഉയര്‍ച്ചയായിരുന്നു.
+
താമസം ഒരു മള്‍ട്ടിസ്റ്റോറി ബില്‍ഡിങ്ങിലെ ഫ്ലാറ്റിലേക്ക് മാറി. ശ്രീമതിക്ക് എങ്ങിനെയെങ്കിലും എന്നും മീന്‍ ഞാനെത്തിക്കുമായിരുന്നു. എനിക്കാണെങ്കില്‍ മീന്‍ ഫ്രഷ് ആയത് നോക്കി വാങ്ങിക്കാനറിയുമായിരുന്നില്ല.


എനിക്ക് എന്റെ പെമ്പറന്നോത്തി പറഞ്ഞ് തരും. ചെകിള തുറന്ന് നോക്കണം. ചുവന്ന കളറുണ്ടെങ്കില്‍ ഫ്രഷ് ആയിരിക്കും. പിന്നെ വലിയ മീനിന്റെ പുറത്ത് കുത്തി നോക്കണം എന്നൊക്കെ. നാല് മാസം കൊണ്ട് ഞാനതിലെല്ലാം എക്സ്പറ്ട്ട് ആയി എന്ന് പറഞ്ഞാല്‍ പോരേ.
+
എനിക്ക് വലിയ മീനൊന്നും നോക്കി വാങ്ങാനറിയില്ലായിരുന്നു. അവിടെ വെട്ടി വെച്ച മീനൊക്കെ പരിശോധിച്ച് വാങ്ങണമെങ്കില്‍ നല്ല എക്സ്പറ്ട്ട് കാര്‍ക്ക് തന്നെയേ പറ്റൂ.
ഒരു ദിവസം ഞാന്‍ എന്റെ കെട്ട്യോളേയും കൊണ്ട് മാര്‍ക്കറ്റില്‍ പോയി. അവള്‍ അവിടെ ഒക്കെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ ഒരു ‘അറിക്ക്യ’ പെട്ടു. ഒരു നല്ല പീസ് വെട്ടി വാങ്ങിക്കുകയും ചെയ്തു.
എന്നിട്ട് എന്നോട് പറഞ്ഞു,
"ഇത്രയും നല്ല മീനുകള്‍ ഉണ്ടായിട്ടും നിങ്ങളെന്താ ഇത്ര നാള്‍ ഇതൊന്നും വാങ്ങിക്കൊണ്ടോരാഞ്ഞേ..?
എനിക്കറിയോ ഇതിന്റെ സ്വാദും മറ്റും....
+
അങ്ങിനെ അവള്‍ കൂടെ കൂടെ എന്റെ കൂടെ മാര്‍ക്കറ്റിലേക്ക് വരും. സാധാരണ വെള്ളിയാഴ്ചയാണ് അവിടെ അവധി. അന്ന് വലിയ തിരക്കായിരിക്കും. അന്ന് അല്പം വിലയും കൂടും. ആ ദിവസം ഒരു വിധം പേരെല്ലാം മീനാ ക്വാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങനെത്തും.
ലെബനീസ് സുന്ദരിപ്പെണ്ണുങ്ങളും അവിടെ ധാരാളം കാണും. അവര്‍ക്കും വലിയ മീന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ചിലപ്പോള്‍ അവരെ നോക്കി ലൈനടിക്കാനും മറക്കില്ല. എന്റെ ഓഫീസില്‍ ഒരു ലെബനീസ് പെണ്ണുണ്ടായിരുന്നു. "നജാത്ത്" പെണ്ണുങ്ങളുടെ വേഷം പേന്റും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടുമാണ്. അവളെ കണ്ടാല്‍ നല്ല അറിക്ക്യ മീനിനെ പോലിരിക്കും.
നജാത്ത് പല്ല് തേക്കില്ല, എന്നും കുളിക്കില്ല. ഒരു പാട് പെര്‍ഫ്യൂം അടിക്കും.
അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് അധികം പോകില്ല.
+
അങ്ങിനെ മസ്കത്ത് മീനാ കാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ പോയാല്‍ കടലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് കയറ്റുന്നതിന്‍ മുന്‍പേ വള്ളത്തില്‍ നിന്ന് തന്നെ ഇഷ്ടമുള്ള പെടക്കുന്ന മീന്‍ "റിയലി ഫ്രഷ്" വാങ്ങാം. 5 മിനിട്ട് കൊണ്ട് വീട്ടിലെത്താം. ആ ഫ്രഷ് മീനിന്റെ കറിക്ക് സ്വാദ് വേറെ തന്നെ.

അവിടത്തുകാര്‍ അറിക്ക്യക്ക് "സുറുമായ്" എന്നാ പറയുക. പക്ഷെ ഇത്ര നല്ല മീനുണ്ടെങ്കിലും മസ്കത്തിലെ അറബികളുടെ ഇഷ്ടമീന്‍ നമ്മള്‍ "കുടുത" എന്ന് വിളിക്കുന്ന ചുവന്ന മാംസമുള്ള മീനാണ്. ആ മീനാണ് അവരുടെ നേഷണല്‍ ഫിഷ്.
+
മസ്കത്തിലെ അറബികള്‍ക്ക് എന്നും ഫിഷ് അല്ലെങ്കില്‍ മട്ടണ്‍ ബിരിയാണി ആണ്. അരിയും മീനും ഒരേ പാത്രത്തിലിട്ട് വേവിക്കും. മീന്‍ കറി വെക്കുകയാണെങ്കില്‍ അതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. അവര്‍ ചെറുനാരങ്ങയും, വെളുത്തുള്ളിയും ധാരാളം കഴിക്കും. എന്നും മീന്‍ അവര്‍ക്ക് കിട്ടും. അവിടെ മഴക്കാലം എന്നൊന്നില്ലല്ലോ? വല്ലപ്പോഴും പത്ത് കൊല്ലത്തിലൊരിക്കല്‍ ഒരു മഴ കിട്ടിയെന്ന് വരാം. അവിടുത്തെ കൃഷിയും ജീവിതവുമെല്ലാം മഴയെ ആശ്രയിച്ചല്ലതാനും.
+
പിന്നെ ഈന്തപ്പഴം അവര്‍ എന്നും കഴിക്കുന്നു. സഹം എന്ന ഒരു വില്ലേജിലാണ് ഏറ്റവും അധികം ചെറുനാരങ്ങ വിളയുന്നത്. അവിടെ പെട്രൊളിയം കൂടാതെ പലതും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് കിണറുകളിലെ വെള്ളം കൂടതെ ഡിസാലിനേഷന്‍ പ്ലാന്റില്‍ കൂടി കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടി വെള്ളം ലഭിക്കുന്ന സംഭരണികള്‍ ധാരാളം.
+
അങ്ങിനെ റെഫ്രിജറേറ്റ് ചെയ്യാത്ത "ഫ്രഷ് ഫിഷ്" ഞാന്‍ ആദ്യമായി കഴിച്ചത് മസ്കത്തില്‍ നിന്നാണ്. എന്റെ ശ്രീമതിക്ക് എന്നും "സുറുമാ ഫിഷ്" വേണ്ടിയിരുന്നു ഒരു നാളില്‍. അങ്ങിനെ ഞാനും ഒരു മീന്‍ തീറ്റക്കാരനായി. എന്നും സുറുമാ ഫിഷ് കഴിച്ചാല്‍ തടി കൂടും. മെല്ലിച്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ തടിയനായി കുറേ കാലം. ടൌണിലെ മീന്‍ വില്‍ക്കുന്ന കടയില്‍ അലുവാ കഷണം പോലെത്തെ അറിക്ക്യ മീന്‍ വെട്ടി വാങ്ങാം. എന്നോട് എന്റെ പെണ്ണ് പറയും നടുക്കഷണം നോക്കി വാങ്ങിക്കാന്‍. എന്നും ‘സുറുമായ്’ മീന്‍ തിന്ന് അവളും കൂടുതല്‍ സുന്ദരിയായി. ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു മസ്കത്തില്‍ വെച്ച്. അവളാണ് എന്റെ “രാക്കമ്മ”. എന്റെ പ്രിയതമയായ “ബീനാമ്മയെ” നിങ്ങള്‍ക്കെല്ലാം അറിയുമല്ലോ>>?
+
25 കൊല്ലം ജീവിച്ച മണലാരണ്യത്തിലെ വിശേഷം പറയാന്‍ അല്ലെങ്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പെട്ടൊന്നും പറ്റില്ല. ഇനി വേറെ ഏതെങ്കിലും അവസരത്തില്‍ മറ്റെന്തെങ്കിലും പറയാം.
\++\
[ഇവിടെ അവസാനിക്കുന്നു]



മസ്കറ്റിലെ ഫ്രഷ്മീന്‍ - ഭാഗം 1


ഫ്രഷ് മീന്‍ കൂട്ടണമെങ്കില്‍ മസ്കറ്റിലേക്ക് പോകൂ

ഞാന്‍ എന്റെ ചെറുപ്പം മുതലേ മീന്‍ കഴിക്കാറുണ്ട്. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ കുട്ടാപ്പു ഏട്ടന്റെ പീടികയുടെ മുന്നിലുള്ള കിണറ്റുകരയില്‍ മൊയ്തീന്‍ കുട്ടിയും അദ്ദേഹത്തിന്റെ വാപ്പയും പടിഞ്ഞാറെ കടലില്‍ നിന്ന് മീന്‍ കൊണ്ട് വരുന്നതും കാത്ത് ഞങ്ങള് നില്‍ക്കും.
+
സാധാരണയായി വൈകിട്ടേ ഞങ്ങളുടെ നാട്ടില്‍ മീന്‍ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ കുന്നംകുളത്തുള്ള പാറയില്‍ അങ്ങാടിയില്‍ പോകണം.
അങ്ങിനെ ഏതാണ്ട് നാലഞ്ച് മണിയാകുമ്പോളെക്കും മീനെത്തും. മീന്‍ അകലാട് കടപ്പുറത്തും നിന്ന് അണ്ടിക്കോട്ട് കടവ് വഴി, നായരങ്ങാടിയില്‍ കൂടി, ചക്കിത്തറ തോട് കടന്ന് വടുതല്‍ സ്കൂളിന്റെ മുന് വശത്ത് കൂടി വരണം ചെറുവത്താനി മുക്കിലേക്ക്.
+
അന്നത്തെ കാലത്ത് കാവിന്മേല്‍ രണ്ട് കൊട്ടയിലാണ് മീന്‍ കൊണ്ട് വരിക. എനിക്ക് എന്റെ ബാല്യത്തില്‍ എപ്പോഴും അത്ഭുതം ഉണ്ടാക്കുന്നതാണ് ഇത്രയും ദൂരം ഇത്രയും ഭാരം കാവിന്മേല്‍ കൊണ്ട് വരുന്നത്.
+
മൊയ്തീന്‍ കുട്ടിയുടെ വീട്ടുകാര്‍ എന്താ കൊണ്ട് വരുന്നത് എങ്കില്‍ അതാണ് അന്നാട്ടുകാരുടെ കൂട്ടാന്‍. ചെറുമീനാണെങ്കില്‍ ചാള, അയല, വെളൂരി, മാന്തള്‍ എന്നിവ ഉണ്ടാകും. വലിയതാണെങ്കില്‍ തിരണ്ടി അല്ലെങ്കില്‍ അറിക്ക. ഇതൊക്കെ കൊടുന്ന ഉടനെ വെട്ടി ചെറിയ പീസുകളാക്കി ഓരി വെക്കും. ഓരോ ഓരിക്ക് ഇത്ര വില എന്നുണ്ട്. സാധാരണക്കാര്‍ക്ക് വില പിടിച്ച ഇത്തരം വെട്ട് മീന്‍ വാങ്ങാ‍ന്‍ കഴിവുണ്ടാവില്ല. അത്തരം വീട്ടുകാര്‍ ഉണക്ക മീന്‍ വാങ്ങി തൃപ്തിപ്പെടും.
+
ചിലപ്പോള്‍ ഇവരുടെ കയ്യിലോ അടുത്ത കടയിലോ ഉണക്ക മീനുണ്ടാകും. ചെമ്മീന്‍, അയല, മാന്തള്‍ എന്നീ വിഭവങ്ങള്‍ മാത്രം. പച്ചത്തേങ്ങ അരച്ച്, മഞ്ഞളിട്ട് വെച്ച ഉണക്ക മീന്‍ കറി എനിക്ക് ഇഷ്ടമാണ്. മഴക്കാലത്ത് കടല്‍ അടച്ചാല്‍ ഉണക്കമീന്‍ തന്നെ ശരണം.
+
മഴക്കാലത്ത് കടല്‍ മീന്‍ സുലഭമായി കിട്ടാതെ വരുമ്പോളുള്ള കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ - എന്റെ ബാല്യം എന്റെ മനസ്സില്‍ വീണ്ടും വിരിയുന്നു.>>>>>>>>>>>>>
+
ഞങ്ങളുടെ നാട്ട് കാര്‍ക്ക് ഒരു ദിവസം കൂട്ടാന്‍ വെക്കാന്‍ മീനില്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളുടെ മുഖം വാടും. മഴക്കാലത്ത് കായല്‍ മീന്‍ കിട്ടും. കടു,കണ്ണന്‍ മുതലായവ. ഞാന്‍ ചിലപ്പോള്‍ പാടത്ത് മീന്‍ പിടിക്കാന്‍ പോകും. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് മഴക്കാലത്ത് വെള്ളം മൂടി ഒരു കായല്‍ പോലെയാകും. അപ്പോള്‍ പാടങ്ങളും തോടുകളും നിറഞ്ഞൊഴുകും. പാടങ്ങളുടെ അടുത്തുള്ള കൊച്ചുതോട്ടില്‍ അയലത്തെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തിയും മറ്റും ഉപയോഗിച്ച് മീന്‍ പിടിക്കും. മറ്റുചില ഒറ്റില്‍ കുത്തി മീനെ പിടിക്കും. ചിലര്‍ തോട്ടില്‍ തടയണപോലെ കെട്ടി വലവെച്ച് മീനെ പിടിക്കും.
+
എനിക്ക് ഈ വിദ്യയൊന്നും അറിയില്ല. ഞാന്‍ വെള്ളം നിറഞ്ഞ കണ്ടത്തിലും ചെറുതോട്ടിലും നടന്ന് മീനെ പിടിക്കും. എനിക്ക് ചെറുപ്പത്തില്‍ പ്രധാന വിഭവമായ കടുവിനെയും കണ്ണനേയും തിരിച്ചറിയില്ല. ചിലപ്പോള്‍ സന്തോഷത്താല്‍ ഒന്നിനെ കയ്യില്‍ കിട്ടും. കടുവിന്റെ കുത്തേറ്റാല്‍ മീനെ ചിലപ്പോള്‍ എറിഞ്ഞ് കളഞ്ഞ് പാടവരമ്പില്‍ ഇരുന്ന് വിശ്രമിക്കും.
+
ഒരു ദിവസം ഞാന്‍ പാടത്തിന്റെ വല്യരമ്പില്‍ ഇരുന്ന് കരയുന്നത് കണ്ട് പാറുകുട്ടീ.
"എന്താ ഉണ്ണ്യേട്ടാ കരേണത്...?
നീ പോടി പെണ്ണേ
"അവളുടെ ഒരു ശൃംഗാരം..."
"കടു കുത്തിയതാണോ..?
ഹൂം..........
+
അതേയ് കടു കുത്തുന്നതൊക്കെ പാടത്ത് സാധരണയാ. അതിന് കരയാന്‍ ഇരുന്നാല്‍ വൈകുന്നേരം വരെ കരയാനെ നേരമുണ്ടാകൂ.
"ഞാന്‍ എത്രനേരമായി മീന്‍ പിടിക്കാന്‍ വന്നിട്ട്. പിടിക്കുന്നതൊക്കെ ഈ കടുക്കള്‍"
അതിനെ മീന്‍ പിടിക്കാനൊരു സൂത്രം ഉണ്ട്. പിന്നെ കടു കുത്തിയാല്‍ പെട്ടെന്ന് വേദന മാറാന്‍ വേറെ ഒരു സൂത്രം.
+
"എന്താ പാറൂട്ടീ ആ സൂത്രങ്ങള്‍..."
അതേയ് മീനെ പിടിക്കുമ്പോള്‍ തല ഭാഗം നടുക്കില്‍ അമര്‍ത്തിപ്പിടിക്കണം. മൊത്തം കൈ കൊണ്ട് ചുറ്റിപ്പിടിക്കാന്‍ പാടില്ല.
+
"പാറൂട്ട്യേ ആ മീനെ എങ്ങിനെയും പിടിക്കാം. പക്ഷെ ഈ കടുകുത്തിയാല്‍ വേദന മാറുന്ന സൂത്രമൊന്ന് പറയൂ വേഗം. ഇനിയും എന്റെ കയ്യില്‍ കിട്ടുന്നത് ശരിയാംവണ്ണം പിടിക്കാത്ത കടുവാണെങ്കിലോ.."
+
"ന്നെ ചീത്ത പറയോ ഉണ്ണ്യേട്ടാ...."
ല്ല്യാന്നേ, ഒന്ന് വേഗം പറാ എന്റെ പെണ്ണേ.
"നിക്ക് വിശ്വാസമില്ല ന്റെ ഉണ്ണ്യേട്ടനെ"
ന്നാ നീ പോ
"ന്റെ ഉണ്ണ്യേട്ടനല്ലേ..ഞാന്‍ പറഞ്ഞ് തരാം..."
"അതേയ് കടു കുത്തിയ സ്ഥലത്ത് മൂത്രം ഒഴിച്ചാല്‍ മതി"
+
ശ്ശി പോടീ......... ഉണ്ണി പാറൂട്ടിയെ ചളി വാരി എറിഞ്ഞു.
പാറൂട്ടി ജീവനും കൊണ്ടോടി.....
+
ഉണ്ണി പാടവരമ്പില്‍ അല്പം നേരം ഇരുന്ന് ചിന്തിച്ചു.
ഇനി ഈ പെണ്ണ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?
+
ശരി എന്തായാലും മീന്‍ പിടിക്കല്‍ തുടരാം.
അരമണിക്കൂര്‍ കൊണ്ട് ഒരു കൂട നിറയെ കടുവിനേയും കണ്ണനേയും ഒക്കെ കിട്ടി. ആരും കുത്തിയില്ല.
ഉണ്ണി കൂടയില്‍ കയ്യിട്ട് മീനുകളെ തലോടി. ആരും കുത്തുന്നില്ലല്ലോ. മരുന്ന് ഒന്ന് പരീക്ഷിക്കാന്‍.
+
ഉണ്ണി തല്‍ക്കാലം പിടിച്ച മീന്‍ തോളില്‍ ചുമന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍. മാളോര്‍ കടവ് വഴി തിരിഞ്ഞു. സമയം സന്ധ്യയോടടുത്ത് തുടങ്ങിക്കാണും. ചെറുതോട്ടില്‍ വള്ളിയമ്മു മീന്‍ പിടിക്കുന്നത് കണ്ടു.
"വള്ള്യമ്മൂ..........."
എന്താ ചെക്കാ...........
"അന്റെ കയ്യില്‍ കടുവുണ്ടോ...?
ഇയ്യ് ആ കൊട്ടേല്‍ കയ്യിട്ട് നോക്കിക്കോ>>>>>>>>>>>>
+
ഉണ്ണി കൊട്ടേല്‍ കയ്യിട്ടതും കടു കുത്തി...........
ഉണ്ണി വേഗം കയ്യില്‍ പാത്തി.............
ഹാ എന്തൊരു തമാശ ... വേദന പെട്ടെന്ന് ശമിച്ചു....
+
അപ്പോ പാറൂട്ടി പറഞ്ഞത് ശരിയാ..........
ഉണ്ണിക്ക് കൂടുതല്‍ മീന്‍ പിടിക്കാന്‍ ആവേശമായി...
+
[മസ്കറ്റ് വിശേഷങ്ങളിലേക്ക് അല്പനേരത്തിനുള്ളില്‍ തിരിയാം. ഘാന ഘാക്കെ ആയേഗാ....]
+


Monday, April 5, 2010

വിഷുവിന് മുന്നോടിയായി ഒരു പൂക്കളം

മനോഹരമായ വിസ്തൃതിയുള്ള ഒരു പൂക്കളം.
ടിങ്കുവിന്റെയും അശ്വതിയുടേയും വിവാഹ
സുദിനത്തില്‍ തൃശ്ശൂര്‍
ലൂലു കണ്‍ വെന്‍ഷന്‍
സെന്ററില്‍.

Friday, April 2, 2010

പവിഴമല്ലിയും പാരിജാതവും



പണ്ടൊരിക്കല്‍ ബിന്ദു പാരിജാതത്തെപ്പറ്റി എഴുതിയിരുന്നു. അന്ന് മുതല്‍ ഞാന്‍ വിചാരിക്കയായിരുന്നു ഒരു പാരിജാതം എന്റെ വീട്ടുമുറ്റത്തും നടണമെന്ന്. പക്ഷെ നടന്നില്ല.
+
ഉള്ളം കൈയില്‍ ഒരു പിടി പാരിജാതപ്പൂ കിട്ടണമെങ്കില്‍ മരത്തിന്റെ ചുവട്ടില്‍ ഒരു മണിക്കൂറെങ്കിലും ഇരിക്കണം. സാധാരണ പൂക്കളെപ്പോലെ ഈ പൂവ് കയറി പറിക്കാന്‍ പറ്റില്ല. കാരണം ഒന്നാമത്തെത് പാരിജാതം വലിയ മരമാണ്, പിന്നെ പൂക്കള്‍ വളരെ ചെറുതും. കാതില്‍ ഇടുന്ന സ്റ്റഡിന്റെ വലുപ്പമെ ഉള്ളൂ.
+
എന്റെ അടുത്ത അംബികാമേനോന്റെ വീട്ടില്‍ പണ്ട് ഞാന്‍ പാരിജാതപ്പൂ പെറുക്കിയെടുക്കാന്‍ പോകുമായിരുന്നു. ഇപ്പോള് അവര്‍ ആ‍ വീട് വിറ്റ് ഫ്ലാറ്റിലേക്ക് ചേക്കേറി. എന്നാലും റോഡരികില്‍ നിന്ന് പൂക്കള്‍ ലഭിക്കാറുണ്ട്. ഞാന്‍ ഒരു ദിവസം അത് മണത്തും കൊണ്ടിരിക്കും. വല്ലാത്ത ഒരു അനുഭവമാണ് പാരിജാതപ്പൂവിന്റെ ഗന്ധം.
+
എന്റെ തറവാട്ട് മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു. ഒരു കൂവളവും. കൂവളത്തിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ തൃശ്ശൂരില്‍ താമസമാക്കിയതിന് ശേഷമാണ്. അച്ചന്‍ തേവര്‍ക്ക് [ശിവ ഭഗവാന്‍] ഏറ്റവും ഇഷ്ടവിഭവമാണ് കൂവളത്തിന്റെ ഇല. ഞങ്ങളുടെ വീട്ടില്‍ കൂവളം തഴച്ച് വളര്‍ന്നിരുന്നു. ഒരു പക്ഷെ അത് നട്ട് പിടിപ്പിച്ച എന്റെ പിതാമഹന്മാര്‍ക്ക് അറിഞ്ഞിരുന്നിരിക്കാം അതിന്റെ പ്രാധാന്യം.
+
അത് പോലെ കൂവളത്തിന് ധാരാളം കായ ഉണ്ടായിരുന്നു. അതും വെറുതെ പാഴാക്കി കളയുമായിരുന്നു. കുറേ കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത് കൂവളത്തിന്റെ കായ ഭക്ഷിക്കാന്‍ പറ്റുമെന്ന്.
+
എന്റെ ബാല്യം സിലോണിലെ കൊളംബോയിലായിരുന്നു. ഇപ്പോഴത്തെ ശ്രീലങ്കയുടെ തലസ്ഥാനം. എനിക്ക് അവിടുത്തെ ഒരു പാട് കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. 4 വയസ്സിലെ കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വരുന്നു.
+
ഞങ്ങള്‍ താമസിച്ചിരുന്നത് കൊളംബോ നഗരത്തിന്നടുത്തുള്ള മൌണ്ട് പ്ലസന്റില്‍ ആയിരുന്നു. എന്റെ പിതാവ് വലിയ ഒരു ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജര്‍ ആയിരുന്നു. അച്ചന്റെ ബംഗ്ലാവ് പ്രധാന ബ്രാഞ്ചായിരുന്ന ബുഹാരി ഹോട്ടലിന്റെ മറദാന ബ്രാഞ്ചിന്റെ പുറകിലായിരുന്നു. അവിടുത്തെ ഈ ചെറിയ കുട്ടിയുമായുള്ള എന്റെ അമ്മയുടെ താമസം വളരെ ലോണ്‍ലി ആയിരുന്നതിനാല്‍ ഞങ്ങള്‍ മൌണ്ട് പ്ലസന്റിലേക്ക് മാറ്റുകയായിരുന്നു.
+
മൌണ്ട് പ്ലസന്റ് എന്ന റസിഡന്‍ഷ്യല്‍ ഏരിയ വളരെ പോഷ് ആയിരുന്നു അന്ന്. അവിടെ ഞങ്ങള്‍ എന്റെ പിതാവിന്റെ തലശ്ശേരിയിലുള്ള ഒരു കൂട്ടുകാരന്റെ കൂടെയായിരുന്നു. ആ കൂട്ടുകാരന്‍ അപ്പൂപ്പന്റെ പേര്‍ എനിക്കോര്‍മ്മ വരുന്നില്ല. ആ അപ്പൂപ്പന് താരമ്മ എന്ന ഒരു മകളും വേറെ ഒരു മകളും ഉണ്ടായിരുന്നു. അവിടെ എന്നെപ്പോലെ കൊച്ചുകുട്ടികള്‍ ഉണ്ടായിരുന്നില്ല.
+
അതിനാല്‍ എനിക്ക് വളരെ കൂടുതല്‍ സ്നേഹം ആ വീട്ടില്‍ കിട്ടിയിരുന്നു. എന്റെ പിതാവ് കാലത്ത് ഓഫീസില്‍ പോയാല്‍ പിന്നെ ഉച്ചക്ക് വരും. ഊണ്‍ കഴിഞ്ഞ് വിശ്രമിച്ച് പോയാല്‍ പിന്നെ രാത്രി ഏറെ വൈകിട്ടേ വരൂ. കാലത്ത് തൊട്ട് വൈകുന്നേരം വരെ ഞാന്‍ താരമ്മ ചേച്ചിയുടെ കൂടെയായിരിക്കും. ഓരോരുത്തരായി കാത്തിരിക്കും എന്നെ ലാളിക്കാന്‍. ഞാന്‍ ഒരു കുറുമ്പനായിരുന്നത്രെ ചെറുപ്പത്തില്‍.
+
എനിക്ക് ചവിട്ടി നടക്കാന്‍ അച്ചന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു മൂന്ന് ചക്രം സൈക്കിള്‍ വാങ്ങിക്കൊണ്ട് വന്നിരുന്നു. ഞാന്‍ എപ്പോഴും അതിന്റെ മുകളിലായിരിക്കും. പിന്നെ ചിലപ്പോള്‍ റോട്ടിലിറക്കിയാല്‍ താരമ്മ ചേച്ചി വണ്ടി തള്ളിത്തരും.

അവിടുത്തെ അപ്പൂപ്പന്റെ ഓഫീസ് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിന്റെ മറ്റൊരു അറ്റത്തായിരുന്നു. അപ്പൂപ്പന്‍ കാലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് പോയാല്‍ പിന്നെ പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കഴിക്കും. പലപ്പോഴും ജ്യൂസ് ഓഫീസില്‍ കൊണ്ട് പോയിക്കൊടുക്കും.
+
ഒരിക്കല്‍ എനിക്ക് ഒരു പിടിവാശി. ജ്യൂസ് എന്റെ സൈക്കിളിന്റെ പിന്നില്‍ വെച്ച് ഓഫീസിലെത്തിക്കണമെന്ന്. ഞാന്‍ വാശിപിടിച്ചാല് പിന്നെ ജയിക്കുന്നത് വരെ യുദ്ധമായിരിക്കും. വീട്ടിലെ അമ്മാമ്മയും ചേച്ചിമാരും ഗതി കെട്ട് വലിയ ജ്യൂസ് ബൌള്‍ എന്റെ സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ച് ഞാന്‍ മെല്ലെ സൈക്കിള്‍ ചവിട്ടി ജ്യൂസ് ഓഫീസിലെത്തിച്ചു. സൈക്കിളിന്റെ പുറകെ താരമ്മ ചേച്ചിയും ഉണ്ടായിരുന്നു.
+
സൈക്കിളില്‍ എന്റെ വരവ് കണ്ട അപ്പൂപ്പന്‍ എന്നെ വാരിപ്പുണര്‍ന്നു. അവിടെയുള്ള ഇംഗ്ലീഷുകാരടക്കമുള്ള എല്ലാ വിദേശീയരേയും എന്നെ കൊണ്ട് കാണിച്ചു. വീട്ടില്‍ വന്നാല്‍ അപ്പൂപ്പനുണ്ടെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയായിരിക്കും. കുറുമ്പ് കാണിച്ചാല്‍ എന്റെ അമ്മ എന്നെ തല്ലാന്‍ ഓടിക്കുമ്പോള്‍ അഭയം അപ്പൂപ്പനായിരുന്നു.
+
പവിഴമല്ലി, പാരിജാതം എന്നീ പൂക്കള്‍ കണ്ടാല്‍ ഇപ്പോഴും ഞാന്‍ കൊളംബോയിലെ എന്റെ ബാല്യത്തെപ്പറ്റി ഓര്‍ക്കും. ആ വീട്ടിന്റെ മുറ്റത്ത് പവിഴമല്ലി, പാരിജാതം, കനകാംബരം എന്നീ പൂക്കള്‍ സുലഭമായിരുന്നു. ഞാന്‍ കാലത്ത് എണീറ്റയുടന്‍ താഴത്ത് വീണ് കിടക്കുന്ന പവിഴമല്ലിയും, പാരിജാതവും ശേഖരിക്കും. പാരിജാതവും പവിഴമല്ലിയും മാല പോലെ കോര്‍ത്ത് എന്റെ അമ്മ മുടിയില്‍ ചൂടുമായിരുന്നു.
+
എന്റെ ചെറുപ്പത്തില്‍ എന്റെ അമ്മ വളരെ സുന്ദരിയായിരുന്നു. അഛനായിരുന്നു അമ്മയെക്കാളും സുന്ദരന്‍. അഛന്‍ കോട്ടും ടൈയും കെട്ടി പോകുന്നത് കണ്ടാല്‍ ആരും നോക്കിപ്പോകും. എന്റെ അഛന്‍ ഒരു ഓസ്റ്റിന് കേബ്രിഡ്ജ് വേനും, ഒരു മ്യൂസിക് ഹോണുള്ള പ്ലിമത്ത് കാറും ഉണ്ടായിരുന്നു.
+
അച്ചന്‍ ചിലപ്പോള്‍ 6 മണിക്ക് വന്ന് ഞങ്ങളെ പ്ലിമത്ത് കാറില്‍ കയറ്റി നഗരം ചുറ്റാന്‍ കൊണ്ട് പോകും. ഞാന്‍ അഛന്റെയും അമ്മയുടെയും നടുവില്‍ ഇരിക്കും, എന്നിട്ട് അഛനോട് എപ്പോഴും മ്യൂസിക്ക് ഹോണ്‍ അടിക്കാന്‍ പറയും. ചിലപ്പോള്‍ എന്റെ ശല്യം കൂട്ടുമ്പോള്‍ എന്നെ പിന്‍ സീറ്റില്‍ കെട്ടിയിടും.
+
ബുദ്ധ ക്ഷേത്രങ്ങളിലും, കൃസ്ത്യന്‍ പള്ളികളിലും അഛന്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു. അഛന്‍ സാധാരണ പോയിരുന്ന കൃസ്ത്യന്‍ പള്ളി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ വികൃതി കാരണം എന്നെയും കൊണ്ട് അമ്മയോട് പള്ളിയുടെ പ്രധാന കവാടത്തില്‍ നില്‍ക്കാന്‍ പറയും. എനിക്ക് പള്ളിയുടെ കവാടത്തിലുള്ള കടയിലെ സാധനങ്ങള്‍ വളരെ പ്രിയമായിരുന്നു. എന്നെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവിടുന്ന് വാങ്ങുന്ന കീ ചെയിനുകളായിരുന്നു.
+
ഇനിയും ഒരു പാട് എഴുതാനുണ്ട്. കാന്‍ഡിയിലെ ശ്രീരാമകൃഷ്ണക്ഷേത്രം, അതിന്നടുത്ത ഹൈ റേഞ്ചിലെ ഗസ്റ്റ് ഹൌസിലെ താമസം, തേയില എസ്റ്റേറ്റിലെ ചുറ്റിക്കറങ്ങല്‍ മുതലായവ. എഴുതിയാലും എഴുതിയാലും കഴിയാത്ത അത്ര ഓര്‍മ്മകളുണ്ട്.
+
ഞാന്‍ താരമ്മ ചേച്ചിയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നില്ല. താരമ്മ ചേച്ചി ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് ഞാന്‍ താരമ്മ ചേച്ചിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. 80 വയസ്സെങ്കിലും കഴിഞ്ഞിരിക്കും.
++
fotos courtsey: google search engine


Thursday, April 1, 2010

അയലത്തെ സുന്ദരി


അടുത്തെ വീട്ടിലെ സുന്ദരിപ്പെണ്ണേ
മാ‍ങ്കൊമ്പേ ????

Monday, March 29, 2010

TRICHUR BLOG CLUB NEWS


തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് TRICHUR BLOG CLUB ന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:


http://trichurblogclub.blogspot.com/2010/03/blog-post.html

Friday, March 26, 2010

കൂര്‍ത്ത നഖമുള്ള സുന്ദരി

ഞാന്‍ ഒരിക്കലും ഈ സുന്ദരിയെപ്പറ്റി ഓര്‍ക്കാറില്ല. വളരെ അപ്രതീക്ഷിതമായിരുന്നു സുന്ദരിയുടെ മകളുമായുള്ള കൂടിക്കാഴ്ച. മകളുമായുള്ള കൂടെകൂടെയുള്ള സംസര്‍ഗ്ഗം എന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഞാന്‍ മകളുമായി ഇടപെഴകുമ്പോളൊക്കെ എനിക്ക് അവളുടെ അമ്മയുടെ മുഖമാണ് മനസ്സില്‍ കാണാറ്. ഞാനത് അവളോട് പറയാറും ഉണ്ട്.

മകളെ കാണുമ്പോഴും ഒരു ചൈനീസ് ബ്ലന്ഡ് ഉള്ള പോലെ തോന്നും. പക്ഷെ അവളില്‍ കൂടി എപ്പോഴും ഞാനെന്റെ പഴയ സുന്ദരിയേയാണ് ദര്‍ശിക്കുക.

നമുക്ക് ഏതാണ്ട് ഒരു അമ്പത് വര്‍ഷം പിന്നിലേക്ക് പോകാം. ഈ പ്രസ്തുത സുന്ദരി ഒരു ദിവസം കുടുംബസമേതം മലയേഷ്യയില്‍ നിന്ന് നാട്ടിലെത്തി. അവളുടെ അമ്മയുടെ വീട്ടില്‍ താമസവും തുടങ്ങി. താമസിയാതെ അവര്‍ സ്വന്തം വീട്ടിലേക്ക് ചേക്കേറി.

ആദ്യമൊന്നും ഞാനുമായി സംസര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അവളുടെ അഛന്‍ മലായ് പോലീസിലായിരുന്നത്രെ. നാട്ടില്‍ എന്റെ ബന്ധുമിത്രാദികളില്‍ ഇവര്‍ മാത്രമായിരുന്നു വലിയ ലിവിങ് സ്റ്റാന്‍ ഡേര്‍ഡില്‍ ഉള്ളവര്‍. കാറും ബംഗ്ലാവും മറ്റും. അവര്‍ക്ക് നാട്ടില്‍ പലരേയും പിടിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതെ വെറും തോന്നലാകാമായിരുന്നു.

സുന്ദരിയുടെ അഛന്‍ മലായിലെ പോലെ ഇവിടെയും ആഡംഭര ജീവിതം നയിച്ചുപോന്നു. മലായില് ഉണ്ടായിരുന്നു അദ്ദേഹത്തിനൊരു ഡാറ്റ്സണ്‍ ബ്ലൂബേര്‍ഡ് - പീകോക്ക് ബ്ലു കാര്‍. ഇവിടെ പഴയ കാലത്ത് വിദേശനിര്‍മ്മിത വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനാല്‍ ഒരു പുതിയ അംബാസഡര്‍ കാര്‍ ഈ കളരില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി.

ഈ സുന്ദരി എന്നെക്കാളും നാലഞ്ച് വയസ്സ് പ്രായം കുറവായിരുന്നു എന്ന് തോന്നുന്നു. എനിക്കവളേക്കാളും പ്രിയം അവളുടെ കാറിനോടായിരുന്നു. അന്നൊക്കെ എന്റെ പിതാവും വലിയ സ്റ്റാറ്റസ്സില്‍ ജീവിക്കുന്ന ആളായിരുന്നു. പക്ഷെ നാട്ടില്‍ എന്നന്നെക്കുമായി കഴിഞ്ഞുകൂടിയപ്പോള്‍ കാറും മറ്റുമൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ ഇവരുടെ കാര്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി ചുറ്റിയടിക്കാറുണ്ട്. രാവിലെ കഴുകിയിടുന്നത് കണ്ടാല്‍ അവളുടെ പിതാവിന് എന്നെ വലിയ കാര്യമാണ്.

എന്റെ വീട്ടില്‍ എലക്ട്രിസിറ്റി പോലും ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കൊണ്ടിരുന്ന എന്റെ പിതാവിന് നാട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു പ്രശ്നവും കണ്ടില്ല. ലോക പ്രശസ്തമായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ അധിപതിയായി 40 വര്‍ഷം കൊളമ്പോയിലും മറ്റുമായി ജീവിച്ചു.

എന്റെ പിതാവായിരുന്നു ആദ്യമായി കേരളത്തില്‍ ഒരു പ്ലിമത്ത് കാറ് കൊണ്ട് വന്നത്. അതില്‍ മ്യൂസിക് ഹോണ്‍ ഉണ്ടായിരുന്നു. അത് അടിച്ചും കൊണ്ട് ഞങ്ങളെ സവാരിക്ക് കൊണ്ട് പോയിരുന്നു. ഓരോ വരവിനും ഓരോ ആഡംഭരവാഹനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

പക്ഷെ വിദേശവാസം അവസാനിച്ചപ്പോല്‍ വെറും ഒരു സാധാരണക്കാരനാകാന്‍ എന്റെ മാന്യപിതാവിന് സാധിച്ചു. ഫ്രൈഡ് ചിക്കനും, പിസ്സായും, ഗ്രില്‍ഡ് ഫുഡും, അമേരിക്കന്‍ ബ്രേക്ക് ഫാസ്റ്റും മറ്റും കഴിച്ചിരുന്ന പിതാവിന് നാട്ടിലെ പൊടിയരിക്കഞ്ഞിയും, പുട്ടും പപ്പടവും, അവിയലും തോരനും മോരു കറിയുമെല്ലാം പെട്ടെന്ന് വഴങ്ങി.

അങ്ങിനെ എന്റെ പിതാവ് രാജകീയ സ്റ്റൈലില്‍ തന്നെ നാട്ടില്‍ വിരാജിച്ചു. ആ കാലത്താണ് സുന്ദരിയുടെ കുടുംബവും നാട്ടിലേക്ക് ചേക്കേറിയത്. അവളുടെ പിതാവ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച കാലമായിരുന്നു എന്റെ പിതാവിനെ പോലെ.

പക്ഷെ സുന്ദരിയുടെ പിതാവ് എന്റെ പിതാവിനേക്കാളും റോയല്‍ സ്റ്റൈലില്‍ ആയിരുന്നു വിഹരിച്ചിരുന്നത്. അദ്ദേഹത്തിന്‍ ഒരു കാറുണ്ടായിരുന്നു എന്ന് മാത്രം.

എന്റെ അമ്മയെ അദ്ദേഹം ചെറിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് രാഘവേട്ടനുമായി [സുന്ദരീസ് ഫാദര്‍] രണ്ട് മൂന്ന് ബന്ധമുണ്ടായിരുന്നു.

രാഘവേട്ടന്റെ ഭാര്യയുടെ അഛന്‍ എന്റെ പിതാവിന്റെ അളിയന്റെ സഹോദരനായിരുന്നു. പിന്നെ എന്റെ വലിയഛന്റെ ഭാര്യയുടെ ജേഷ്ടത്തിയായിരുന്നു സുന്ദരിയുടെ അമ്മയുടെ അമ്മ. പിന്നെ സുന്ദരിയുടെ ഈ അമ്മൂമ്മ എന്റെ അമ്മൂമ്മയുടെ ചെറിയഛന്റ്റെ മകളായിരുന്നു. അങ്ങിനെ ബന്ധങ്ങള്‍ ബന്ധങ്ങള്‍... പലതരം.

സുന്ദരിയുടെ അമ്മയുടെ പിതാവും കൊളംബോയിലായിരുന്നു. ജോലി റെയില് വേയില്‍. അപ്പോള്‍ അവിടെ വലിയമ്മയും ഈ ഞാനും ഉണ്ടായിരുന്നു. അങ്ങിനെയൊക്കെയാണ് ബന്ധങ്ങളുടെ കഥ.

എന്റെ കൊളംബോയിലെ ജീവിതത്തില്‍ ഞാന്‍ സിംഹളീസ്, തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷ സ്വായത്തമാക്കിയിരുന്നു. ഇപ്പോള്‍ സിംഹളീസ് പാടെ മറന്നു. ആരോടും സംസാരിക്കതെ.

എന്റെ അമ്മക്ക് നാട്ടിലെങ്ങാനും സവാരി നടത്താനുണ്ടെങ്കില്‍ രാഘവേട്ടന്‍ വരും വാഹനമായിട്ട്. എന്റെ അമ്മ വണ്ടിയില്‍ പെട്രോള്‍ അടിച്ച് കൊടുക്കും. അങ്ങിനെ പലപ്പോഴായി രാഘവേട്ടനും സുന്ദരിയും അവളുടെ അമ്മയും സഹോദരനും എന്റെ വീട്ടില്‍ തമ്പടിക്കുക പതിവായിരുന്നു.

സുന്ദരിയുടെ സഹോദരനും ഞാനും സമപ്രായക്കാരായിരുന്നു. അവര്‍ പലപ്പോഴും മലായ് ഭാഷ സംസാരിച്ചിരുന്നു വീട്ടില്‍. ചിലപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മലായ് ഭാഷയില്‍ ഞങ്ങളെ കളിയാക്കാറുണ്ട്. ഞങ്ങള്‍ക്കറിയില്ലല്ലോ എന്താണ് ഇവര്‍ പുലമ്പുന്നതെന്ന്.
എന്നാലും അവരുമായുള്ള സഹവാസം എനിക്ക് ആനന്ദം പകരുന്നതായിരുന്നു.

ഞാനും സുന്ദരിയുമായി എപ്പോഴും അടിപിടി കൂടുമായിരുന്നു. സുന്ദരി വളരെ തിന്‍ ആയിരുന്നു. വളരെ മെലിഞ്ഞതും വലിയ വായിലനാവും അവള്‍ക്കുണ്ടായിരുന്നു.പിന്നെ കൂര്‍ത്ത നഖവും. അടിപിടി ക്ലൈമാക്സില്‍ എത്തി അവള്‍ തോല്‍ക്കുമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ എന്നെ മാന്തിപ്പൊളിക്കും. എന്നാലും ഞാന്‍ അവളെ വിടില്ല.

എന്റെ പിതാവ് നാട്ടില്‍ വാസമുറപ്പിച്ചപ്പോള്‍ രാഘവേട്ടന്‍ മിക്ക വാരാന്ത്യത്തിലും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. പാതിരയാകും വരെ എന്റെ അഛനുമായി വെടി പറഞ്ഞിരിക്കും. രാഘവേട്ടന്‍ മലേഷ്യയിലെയും എന്റെ പിതാവ് സിലോണിന്റെ തലസ്ഥാനമായ കൊളംബോയിലേയും കാര്യങ്ങള്‍ നിരത്തും.

രാഘവേട്ടന് ബീഡി വലി കൂടുതലായിരുന്നു. പിന്നെ സിഗരറ്റും വലിക്കും. എന്റ് പിതാവ് സിഗരറ്റ് മാത്രമേ ഉപയോഗിക്കൂ. അന്നത്തെ കാലത്ത് പ്ലയേറ്സ് സിഗരറ്റാണ്‍ ഏറ്റവും മുന്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ചാലും കൊളംബോയില്‍ നിന്ന് അഛന് വലിക്കാനുള്ള സിഗരറ്റും വായിക്കാനുള്ള അവിടുത്തെ ഇംഗ്ലീഷ് പത്രവും മരണം വരെ കിട്ടിക്കൊണ്ടിരുന്നു. 50 സിഗരറ്റുകളുള്ള വട്ടത്തിലുള്ള ടിന്നുകളില്‍ ആയിരുന്നു പ്ലയേര്‍സ് സിഗരറ്റ്. ഞാനും എന്റെ അനുജനും നാട്ടിലെ കാജാ ബീഡിയും പിന്നീട് സാധു ബീഡിയും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന കാലം.


രാഘവേട്ടന്‍ വീട്ടില്‍ വന്നിരുന്ന കാലത്ത് രാഘവേട്ടന്റെ സിസ്സേര്‍സ് സിഗരറ്റും, അഛന്റെ പ്ലയേറ്സ് സിഗരറ്റും ഞാന്‍ മോഷ്ടിക്കും. അതൊക്കെ തട്ടിന്‍ പുറത്തിരുന്ന് ഞങ്ങള്‍ വലിക്കും. കൂട്ടിന് സുന്ദരിയുടെ സഹോദരനും ഉണ്ടാകും.

ഞാനും എന്റെ അമ്മയും രാഘവേട്ടനും സുന്ദരിയൊന്നിച്ച് കാറില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. അന്ന് ഞാനും സുന്ദരിയും പിന്‍ സീറ്റിലായിരിക്കും ഇരിക്കുക. അപ്പോളും ഞങ്ങള്‍ തല്ല് പിടിച്ചും കൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം സുന്ദരി എന്നെ മാന്തിപ്പൊളിച്ചു. എനിക്ക് ശരിക്കും കരച്ചില്‍ വന്നു.

എപ്പോളും ഞാനായിരിക്കും തല്ല് കൂടാന്‍ മുന്‍പന്തിയില്‍. അവള്‍ക്ക് കട്ടപ്പല്ലുണ്ടായിരുന്നു. അവളെ കാണാന്‍ എല്ലത്തിയാണെങ്കിലും ആനച്ചന്തം ഉണ്ട്. വെളുത്ത് വെളുത്തുള്ള സുന്ദരിയായിരുന്നു. മൂക്ക് പതിഞ്ഞിരുന്നാല്‍ ശരിക്കും ചൈനക്കാരിയെന്ന് വിശേഷിപ്പിക്കാം. അതൊഴിച്ചാല്‍ ബാഹ്യമായ രീതികളെല്ലാം ചൈനീസ് സ്റ്റൈലാണ്.

ഞങ്ങളവളെ ചൈനീസ് ബേഡ് എന്ന് വിളിക്കാറുണ്ട്. അവള്‍ക്ക് ശരിക്കും ചൈനീസ് വിഭവങ്ങളായിരുന്നു പ്രിയംകരം. പക്ഷെ അതൊന്നും കുന്നംകുളത്ത് കിട്ടാതിരുന്നപ്പോള്‍ പിന്നെ അവളും എന്റെ പിതാവിനെ പോലെ പുട്ടും പത്തിരിയും, പൊടിയരിക്കഞ്ഞിയും കഴിച്ച് തൃപ്തിപ്പെട്ടു.


അവളുടെ അമ്മ അവള്‍ക്ക് ചിലപ്പോള്‍ നാസിഗോറി ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവളുടെ അമ്മയോട് നാസിഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു അത് മലായ്ക്കാര്‍ മാത്രം ഇഷ്ടപ്പെടുന്ന വിഭവമാണെന്ന്.

ഒരിക്കല്‍ ഞാന്‍ സുന്ദരിക്ക് തയ്യാറാക്കി വെച്ചിരുന്ന നാസി ഗോറി മോഷ്ടിച്ച് ഭക്ഷിച്ചു. എനിക്ക് വളരെ ഇഷ്ടമായി ആ വിഭവം. ഞാനൊരിക്കല്‍ എന്റെ ചേച്ചിയോട് ഈ നാസി ഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അത് സുശിയേടത്തി ഇനി നമ്മുടെ വീട്ടില്‍ വരുമ്പോള്‍ പഠിച്ച് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു.

അങ്ങിനെ ഒരു ദിവസം അതുണ്ടാക്കുന്നത് കണ്ട് പിടിച്ചു. തലേദിവസത്തെ നമ്മള്‍ കളയുന്ന പഴയ ചോറും കറികളുടെ കഷണങ്ങളൊക്കെ എടുത്ത് വെച്ച്, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഈ വേസ്റ്റുകളുടെ തൂക്കമനുസരിച്ച് രണ്ടോ മൂന്നോ മുട്ട അതിലൊഴിച്ച് കുത്തിക്കീറും, എന്നിട്ട് ഈ വേസ്റ്റുകള്‍ ചീനച്ചട്ടിയിലിട്ട് ചൂടാക്കും. അതാണ് എന്റെ സുന്ദരിയുടെ ബ്രേക്ക് ഫാസ്റ്റ്.

എനിക്ക് ഇത് കേട്ട് ചിരി വന്നെങ്കിലും കഴിക്കാന്‍ സ്വാദുള്ളതിനാല്‍ ആരോടും പറഞ്ഞില്ല. സാധാരണ ഈ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പശുവിനും ആടിനും കുടിക്കാനുള്ള കുഴിതാളിയില്‍ നിക്ഷേപിക്കാറാണ് പതിവ്. പാവം കന്നുകാലികള്‍ക്ക് അന്നത്തെ ആഹാരം കമ്മി വരും.

എന്റെ ദേഹത്ത് ഒരു പാട് വര്‍ഷം സുന്ദരിയുടെ നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു അവളെ ഓര്‍മ്മിക്കാന്‍. അങ്ങിനെ കുറേ വര്‍ഷങ്ങളായി ഞാന്‍ അവളെ മറന്നിരിക്കയായിരുന്നു.

ഇനിയും ഒരുപാടെഴുതാനുണ്ട് ചൈനീസ് സുന്ദരിയെപറ്റി. പക്ഷെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.
++++++++++
ഈ ബ്ലോഗ് പോസ്റ്റ് സുന്ദരിയുടെ മകളായ പ്യാരി സിങ്ങിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

Wednesday, March 24, 2010

പോത്തിറച്ചിയും പൊറോട്ടയും

ഇന്ന് കുട്ടന്‍ മേനോന്‍ ചോദിച്ചു
"എന്താ പ്രകാശേട്ടാ പുതിയ പോസ്റ്റുകളൊന്നുമില്ലേ..?

വല്ലപ്പോഴും എഴുതുന്ന ബ്ലോഗിന്റെ ലിങ്ക് അയാള്‍ക്ക് അയക്കാറുണ്ട്. അതൊന്നും നോക്കാന്‍ അയാള്‍ക്ക് നേരമില്ല.

എന്നിട്ടിതാ ചോദിക്കുന്നു.
പുതിയതൊന്നുമില്ലേ എന്ന്........

പണ്ട് പറഞ്ഞിരുന്നു. പെണ്‍പിറന്നോത്തിയേയും മക്കളേയും കൊണ്ട് എന്റെ വീട്ടില്‍ വരാമെന്നും കുട്ടികളെ കാണിക്കാമെന്നും. പക്ഷെ ഒരിക്കലും വന്നില്ല.
അവസാനം ഞാന്‍ വിചാരിച്ചു. ഇയാള്‍ക്ക് പെണ്ണും പിടക്കോഴിയും പരിവാരങ്ങളും ഒന്നുമില്ലാ എന്ന്.

സംശയം തീര്‍ക്കാന്‍ ഒരു ദിവസം അയാളോട് പറയാതെ ഞാന്‍ അയാളുടെ വീട്ടില്‍ പോയി.

വീട് പാവറട്ടിയാണെന്ന് മാത്രം അറിയാമായിരുന്നു.
എന്നാല്‍ ഒരിക്കലും എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, വീട്ടിലേക്കുള്ള അഡ്രസ്സ് പറഞ്ഞ് തരികയോ ചെയ്തിരുന്നില്ല.
ഞാന്‍ ഒരു ദിവസം വേറെ പണിയൊന്നും ഏല്‍ക്കാതെ അയാളുടെ വീട് കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

കാലത്ത് തൊട്ട് വൈകുന്നേരം വരെ അന്വേഷിച്ചാലും തരക്കേടില്ലാ എന്ന് കരുതി പാവറട്ടി ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ നടന്ന് അന്വേഷിച്ചു.

ഒടുവില്‍ വീട് കണ്ടെത്തി.

ഞാന്‍ വീട്ടിലെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
ഞാന്‍ കുട്ടികളെ കണ്ടു. രണ്ട് ഓമന മക്കള്‍. എനിക്ക് സന്തോഷമായി.

അല്പ നേരത്തിനുള്ളില്‍ കുട്ടന്‍ മേനോന്‍ ആഗതനായി.
ഞങ്ങള്‍ സൌഹൃദം പങ്കിട്ടു.
അമ്മയോടും അഛനോടും പെമ്പറന്നോത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

++ എനിക്ക് എഴുതാന്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എന്നാലും കുട്ടന്‍ മേനോന്‍ ചോദിച്ച സ്ഥിതിക്ക് നാല് വരി എഴുതാമെന്ന് വിചാരിച്ചു.
പണ്ട് കാലത്ത് ഞാന്‍ സ്കൂളില പഠിക്കുന്ന കാലത്ത് - ഞാന്‍ ഒരു മണ്ടനായിരുന്നു.

എനിക്ക് പഠിക്കാന്‍ തീരെ ഉത്സാഹമില്ലായിരുന്നു. ഇങ്ങനെ തെണ്ടി നടക്കാനായിരുന്നു ഇഷ്ഠം.

അമ്മ സ്കൂള്‍ ടീച്ചറായിരുന്നു. അഛന്‍ സിലോണിലും. പുള്ളിക്കാരന്‍ കൊല്ലത്തിലൊരിക്കലേ നാട്ടിലെത്തുകയുള്ളൂ.

മിക്കവാറും സ്കൂള്‍ അടക്കുമ്പോള്‍ ഞങ്ങളെ [അമ്മയും, അനുജനും, ഞാനും] അങ്ങോട്ട് കൊണ്ട് പോകും.

അഛന്‍ വിചാരിക്കും പിള്ളേര്‍ എങ്ങിനെയെങ്കിലും പഠിച്ച് വലുതാകുമെന്ന്. ഞങ്ങള്‍ തെങ്ങിന്മേല്‍ കയറി കള്ള് കട്ട് കുടിക്കാനും, ബീഡി സിഗരറ്റ് എന്നിവ വലിക്കാനും മറ്റും അഭ്യസിച്ചു. പിന്നെ കറങ്ങിനടക്കാന്‍ അഛന്‍ തന്നെ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്ത് തന്നു.

അന്നത്തെ കാലത്ത് ഒരു ചെറുപ്പക്കാരന്‍ ചെത്തി നടക്കാന്‍ വേണ്ടത്, ഒരു റാലി സൈക്കിള്‍, സീക്കോ വാച്ച്, ഡബിള്‍ മുണ്ട്, ടര്‍ളിന്‍ ഷര്‍ട്ട്. ഇതൊക്കെ എനിക്കുണ്ടായിരുന്നു. പഠിത്തത്തില്‍ മാത്രം കമ്പമുണ്ടായിരുന്നില്ല.

സ്കൂള്‍ വിട്ട് വരുന്ന വഴി അല്ലെങ്കില്‍ സ്കൂളില്‍ നിന്ന് ജവഹര്‍ തിയേറ്ററില്‍ പോയി സിനിമ കാണും. പിന്നെ കറപ്പക്കുട്ടി ഏട്ടന്റെ പീടികയിലാ‍ണ് ഞാന്‍ എന്റെ ചോറ്റുപാത്രം വെക്കുക. അത് കഴിക്കാന്‍ മറക്കില്ല. പിന്നെ അവിടെ പോയാല്‍ വേലായുധേട്ടന്‍ നല്ല സോഡാ സര്‍ബത്ത് തരും. അതും കഴിക്കും.

ചിലപ്പോള്‍ പട്ടാമ്പി റോട്ടിലുള്ള ചക്കുണ്ണി ഇയ്യപ്പന്റെ ഇറക്കത്തിലുള്ള വല്യഛന്റെ വീട്ടില്‍ പോയി, വല്യമ്മ എന്തെങ്കിലും തന്നാല്‍ അത് കഴിക്കും.

ചിലപ്പോള്‍ അതേ റോഡിലുള്ള സുമതിച്ചേച്ചിയുടെ വീട്ടില്‍ പോയി വാസുവേട്ടന്‍ സോപ്പ് കമ്പനിയില്‍ വായ് നോക്കി നില്‍ക്കും.

വീട്ടില്‍ നിന്ന് ചോറ് കൊണ്ടോയിട്ടും ചിലപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് ഊണ് കഴിക്കും. മഴക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ചോറ് തണുത്ത് മരവിച്ചിരിക്കും. അപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് നല്ല ആവി പറക്കുന്ന ഊണ് കിട്ടും. അതിനുള്ള വക ചേച്ചിയുടെ പേഴ്സില്‍ നിന്ന് മോഷ്ടിക്കും.

അങ്ങിനെ ഇരിക്കുന്ന കാലം ഞമനേങ്ങാട്ടെ തറവാട്ടില്‍ ഭാഗം വെച്ചുവെങ്കിലും, ആദായമെല്ലാം പാപ്പനും അച്ചമ്മയും ആണ് എടുത്തിരുന്നത്. അത് കുറച്ചൊക്കെ വസൂലാക്കുന്നതിന് ഞാന്‍ അവിടെ കേമ്പ് ചെയ്തു. അങ്ങിനെ സ്കൂളില്‍ നിന്ന് ആദ്യം ചെറുവത്താനിയില്‍ അമ്മ വീട്ടില കയറി, ചേച്ചിയെ കണ്ട് അവിടുത്തെ വിശേഷങ്ങളൊക്കെ തിരക്കി, ചിലപ്പോള്‍ അവിടെ നിന്ന് കാപ്പിയും പലഹാരമൊക്കെ കിട്ടും. അതെല്ലാം അടിച്ച് നേരെ ഞമനേങ്ങാട്ടെക്ക് സൈക്കിളില്‍ പായും.

ഞമനേങ്ങാട്ടെ സ്ഥിതി വിചിത്രമാണ്. അവിടെ എന്നും രാത്രി ചോറും ചെമ്മീന്‍ കറിയും. പിന്നെ രാവിലെ ചായയും പത്തിരിയോ അല്ലെങ്കില്‍ പുട്ടോ.

ചെറിയമ്മയും സ്കൂള്‍ ടീച്ചറായിരുന്നു ഗുരുവായൂരില്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരും. തറവാട്ടില്‍ ഞാനും എന്റെ ഇളയമ്മ എന്ന് വിളിക്കുന്ന അമ്മായിയും. പാപ്പന്‍ സിങ്കപ്പൂരിലും. പാപ്പന്‍ 5 കൊല്ലത്തിലൊരിക്കലേ വരൂ. വരുമ്പോള്‍ ഒരു കൊല്ലം നിന്നേ പോകൂ.

ആള്‍ വന്നാല് നാലഞ്ച് എരുമയേയും പശുക്കളേയും എല്ലാം വാങ്ങി പരിപാലിക്കും. ആ പരിപാടിയെല്ലാം കണ്ടാല്‍ ഇനി തിരിച്ച് പോകില്ലാ എന്ന് വിചാരിക്കും. പാപ്പന്‍ വരുമ്പോള്‍ എനിക്ക് ടര്‍ളിന്‍ ഷര്‍ട്ടും, റബ്ബര്‍ ചെരിപ്പും മറ്റു സാധങ്ങളും കൊണ്ട് തരാറുണ്ട്.

പാപ്പന്‍ വന്നാല്‍ നല്ല കട്ടിയുള്ള എരുമപ്പാല്‍ കൊണ്ടുള്ള ചായയും, പിന്നെ സ്മൃദ്ധിയായി തൈരും മോരും കഴിക്കാം.

തറവാട്ടില്‍ താമസിക്കുന്ന കാലം ഞാന്‍ തീരെ പഠിച്ചിരുന്നില്ല. അവിടെ വന്നാല്‍ ബീഡി വലി കൂടുതലാണ്. പിന്നെ തെണ്ടി നടക്കലും. അവിടെ തെക്കേ പറമ്പിന്റെ അറ്റത്തും, പടിഞ്ഞാറെ പറമ്പിന്റെ അറ്റത്തും കുളങ്ങളുണ്ട്. അവിടെ നീന്തിത്തുടിക്കും. രണ്ട് കുളങ്ങളും കലക്കി മറിക്കും.

പിന്നെ തെക്കോറത്തുള്ള ഒരു കുളത്തില്‍ അഛന്‍ ഒരു കല്‍ക്കിണര്‍ പണിതു. ഞങ്ങളുടെ നാട്ടില്‍ ആദ്യം കല്‍ക്കിണര്‍ പണിതത് ഞങ്ങളുടെ വീട്ടിലാണ്. അതിന്റെ നെല്ലിപ്പടി കൊണ്ട് വന്നത് അമ്മയുടെ ഇളയമ്മയുടെ കൂറ്റനാട്ടുള്ള വീട്ടില്‍ നിന്നാണ്. പിന്നെ ഓരോ കല്ലും തലച്ചുമടായി ചെറുവത്താനി ആക്കല കുന്നത്ത് നിന്നാണ് കൊണ്ട് വന്നിരുന്നത്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഞമനേങ്ങാട്ടെക്ക് വാഹനസൌകര്യം ഇല്ലായിരുന്നു.

എല്ലാം തോടുകളും വലിയ വരമ്പും മാത്രം. ചില തോട് മുറിച്ച് കടക്കണമെങ്കില്‍ വലിയ തെങ്ങിന്റെ മല്ല് കുറുകെ വെച്ചിട്ടുണ്ടാകും. അതിന്മേല്‍ കൂടി സര്‍ക്കസ്സ് കളിച്ചാലെ അക്കര എത്തുകയുള്ളൂ...

അങ്ങിനെ കുളത്തിലെ കുളി കഴിഞ്ഞാല്‍ ഞാന്‍ ഈ കുളത്തിലെ കിണറ്റുകരയില്‍ വരും. അപ്പോളേക്കും നേരം സന്ധ്യയായിത്തുടങ്ങും. അവിടെ തേവാന്‍ ഒരു കൊട്ടയുണ്ടാകും. എന്താണ് ആ സൂത്രത്തിന്റെ പേര് എന്നോര്‍മ്മയില്ല.

വലിയ മുളയുടെ അറ്റത്ത് മരം കൊണ്ടുള്ള കൊട്ടയുണ്ടാകും. അത് കിണറ്റിന്റെ കുറുകെ വെച്ചിട്ടുള്ള തടിയില്‍ കൂടി മദ്ധ്യഭാഗത്ത് നിന്ന് കൊട്ട കിണറ്റിന്നടിയിലേക്ക് വലിച്ച് ഇറക്കണം.

അങ്ങിനെ കൊട്ടയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നെ വളരെ ആയാസമായി വെള്ളമുള്ള കൊട്ട മുകളിലേക്ക് വരും. അങ്ങിനെ നാലഞ്ച് കൊട്ട വെള്ളം കോരി കുളിക്കും.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ അവിടെ ബ്ലൌസൊക്കെ അഴിച്ച് വെച്ച് കുളിക്കാന്‍ തുടങ്ങിയിരിക്കും.

"എന്താ പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഈ വല്യ ആണ്‍കുട്ടികള്‍ക്ക് പണി എന്നൊക്കെ ചിലര്‍ ചോദിക്കും..."

എന്നെ പൊതുവെ എല്ലാം പെണ്ണുങ്ങള്‍ക്കും പേടിയാ.

"എന്റെ കിണറ്റിന്‍ കരയില്‍ എനിക്കിഷ്ടപ്പെട്ട സമയത്തൊക്കെ വരും. അതിന് നിങ്ങളൊക്കെ വാശിപിടിച്ചിട്ട് ഒരു കാര്യവുമില്ല..."

അങ്ങിനെ അല്ലറ ചില്ലറ കശപിശ ഉണ്ടാകുമെങ്കിലും പിന്നെ പെണ്ണുങ്ങള്‍ ഞാന്‍ തേവിയെടുക്കുന്ന വെള്ളം പിടിച്ച് കുളിക്കാന്‍ തുടങ്ങും...

എന്റെ കുട്ടിക്കാലം അങ്ങിനെ വളരെ രസകരമായിരുന്നു. ചുറ്റുപാടും ധാരാളം വീടുകളും അവിടെ കുറേ കൂട്ടുകാരും ഒന്നോ രണ്ടോ കൂട്ടുകാരികളും. കുളക്കരയില്‍ കൈതക്കൂടും ഉണ്ട്. ചിലപ്പോള്‍ കൈത പൂക്കുന്ന സമയത്ത്, കൈതപ്പൂവ് പറിക്കാന്‍ പോകും.

അച്ചമ്മക്കൊരു മുണ്ട് വെക്കുന്ന മരപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ കൈതപ്പൂവ് വെക്കും. വിശേഷദിവസങ്ങളില്‍ ഉടുക്കുന്ന മുണ്ടിന് കൈതപ്പൂവിന്റെ ഗന്ധം വരും. ചിലപ്പോള്‍ ഞാന്‍ എന്റെ ട്രൌസറും ഷര്‍ട്ടും ആ പെട്ടിയില്‍ വെക്കാറുണ്ട്.

ശനിയും ഞായറും ഞാന്‍ മിക്കവാറും ചെറുവത്താനിയിലെ അമ്മ വീട്ടില്‍ തങ്ങും. അവിടെ അമ്മമ്മ, അച്ചാച്ചന്‍, മാമന്മാര്‍ തുടങ്ങിയവരുണ്ടാകും. അവിടെ ഇളയ അമ്മാമനായിരുന്നു എന്റെ പ്രിയ കൂട്ട്. മൂപ്പര്‍ വെറ്റില മുറുക്കാനും ബീഡി വലിക്കാനുമെല്ലാം തരും.

അച്ചാച്ചന്‍ എപ്പോളും മുറുക്കിക്കൊണ്ടിരിക്കും. വെറ്റിലയും മൂക്കാത്ത അടക്കയും പിന്നെ പുകയിലയും ഇതാണ് മൂപ്പരുടെ കൂട്ട്. പക്ഷെ അമ്മാമക്ക് വെറ്റിലയും, അടക്കയും പിന്നെ പട്ടപ്പുകയിലയും. ഈ പുകയില വിശേഷമാണ്. വാസനയും മധുരവും ചേര്‍ന്ന പുകയില. ഞങ്ങളും ഊണ് കഴിഞ്ഞ് അമ്മാമയുടെ ചെല്ലപ്പെട്ടിയില്‍ നിന്ന് വിശദമായി മുറുക്കും. പത്ത് വയസ്സു തൊട്ട് ഞാന്‍ പുകയില മുറുക്കും.

ചെറുവത്താനിയില്‍ കഴുങ്ക് [കവുങ്ങ്] കൃഷി കൂടുതലാണ്. മിക്ക മരത്തിലും വെറ്റിലയുണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ മുറ്റമടിച്ച് ചാണകം തെളിച്ചുകഴിഞ്ഞാല്‍ പിന്നെ വെറ്റില പറിച്ച്, അടക്ക വെട്ടി ചെറിയ പീസുകളാക്കി ചെല്ലപ്പെട്ടിയില്‍ നിറച്ച് വെക്കും. പിന്നെ അടുത്ത് ഒന്നോ രണ്ടോ തുപ്പക്കോളാമ്പിയും വെക്കും.

കാലത്ത് വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്ക് ആദ്യം മുറുക്കാനാണ് കൊടുക്കുക. എന്നിട്ടേ ചോദിക്കൂ കുടിക്കനെന്താ വേണ്ടെ എന്ന്. എന്തെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ ചിലര്‍ പിന്നേയും മുറുക്കി മുറ്റത്താകെ തുപ്പും.

അതാണ് നാട്ടിലെ ഒരു സ്റ്റൈല്‍.

വൈകുന്നേരം എന്റെ ചെറുവത്താനി വാസത്തില്‍ ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ വിശദമായി ഒന്ന് മുറുക്കും. പിന്നെ ഇളയ മാമന്റെ കൂടെ തട്ടിന്‍ പുറത്ത് ഉറങ്ങാന്‍ പോകും. മാമന്റെ കയ്യില്‍ ബീഡി ഇല്ലാ എങ്കില്‍ ഏഷ് ട്രേയിലെ പഴയ ബീഡിക്കുറ്റി എടുത്ത് വലിക്കും. അതും ഇല്ലെങ്കില്‍ എന്നെ ബീഡി മോഷ്ടിക്കാന്‍ ഇളയ മാമന്‍ പറഞ്ഞയക്കും. ഞാന്‍ അച്ചാച്ചന്റെയും വലിയ മാമന്റെയും ബീഡി മോഷ്ടിച്ച് തട്ടിന്‍ പുറത്തെക്ക് പോകും.

ചെറുവത്താനിയിലെ അമ്മ വീട്ടില്‍ ഭക്ഷണം വേണ്ടുവോളം. പഷെ അവിടെ കാലത്തും ചോറാണ് അധികപേരും കഴിക്കുക. ചോറും തലേ ദിവസത്തെ മീന്‍ കൂട്ടാന്റെ മാങ്ങാപ്പുളിയും ചാറും. ചിലപ്പോള്‍ കാലത്തെക്ക് മീന്‍ കറി മാറ്റി വെച്ചിട്ടുണ്ടാകും. പിന്നെ മീങ്കറിയുടെ കൂടെ കൂട്ടാന്‍ സമൃദ്ധിയായി മോരും ഉണ്ടാകും.

എനിക്ക് കാലത്ത് ചോറും കൂട്ടാനും ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് മുക്കിലെ പീടികയില്‍ നിന്ന് ഇഡ്ഡലിയും ചട്ട്ണിയും ചേച്ചി വാങ്ങിപ്പിച്ച് തരും. കാലക്രമേണ വീട്ടില്‍ ഇഡ്ഡലിയും ദോശയും എനിക്ക് മാത്രമായി ഉണ്ടാക്കിത്തുടങ്ങി. ചില ദിവസങ്ങളില്‍ പത്തിരിയും തേങ്ങാപ്പാലും അല്ലെങ്കില്‍ പുട്ടും പപ്പടവും...

ഞാന്‍ കുറച്ചും കൂടി വലുതാകാന്‍ തുടങ്ങി. എന്നില്‍ ദുഷിച്ച ചിന്തകളും മറ്റും ഉടലെടുത്ത് തുടങ്ങി. സെറ്റു കൂടി നടക്കലും, ഞായറാഴ്ചയിലെ സര്‍ക്കീറ്റും കള്ള് കുടിയും,ഗുരുവായൂരിലെ സിനിക്കാ കൊട്ടകയി പോയി സിനിമ കാണലും മറ്റും.

ചെറുവത്താനിയിലെ വീട്ടില്‍ ഇടക്ക് ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ ഉണ്ടാക്കുമെങ്കിലും എനിക്ക് കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയിലുള്ള സായ്‌വിന്റെ കടയിലെ പൊറോട്ടയും പോത്തിറച്ചിയും വളരെ പ്രിയമായിരുന്നു.

അതിന് എന്തെങ്കിലും സൂത്രം പറഞ്ഞ് ചേച്ചിയുടെ കയ്യില്‍ നിന്ന് കാശും വാങ്ങി അങ്ങാടിയിലേക്ക് പോകും.

ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വിളിച്ച് പോന്നത്. അമ്മമ്മയെ അമ്മ എന്നും അച്ചാച്ചനെ അഛന്‍ എന്നും.

ഞാന്‍ ചെറുപ്പത്തില്‍ അവിടെ നിന്ന് വാങ്ങിക്കഴിച്ചിട്ടുള്ള പോത്തിറച്ചിയുടേയും പൊറോട്ടയുടേയും സ്വാദ് ഇപ്പോഴും എന്റെ നാവിന്‍ തുമ്പത്ത് ഉള്ള പോലെ തോന്നുന്നു.

ഞമനേങ്ങാട്ട് ചായപ്പീടികയും ഹോട്ടലും ധാരാളം ഉണ്ടെങ്കിലും ഈ അങ്ങാടിയിലെ രണ്ട് നിരപ്പലക മുറിയിലുള്ള കൊച്ച് ഹോട്ടലിലെ പോത്തിറച്ചിയുടെ സ്വാദ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിച്ച് വീട്ടിലെത്തിയാലും കയ്യിലെ മസാലക്കൂട്ടിന്റെ മണം പോകില്ല.

വീട്ടിലുണ്ടാക്കുന്ന ഇറച്ചിക്കറിക്ക് ഈ സ്വാദ് ഒരിക്കലും കിട്ടാറില്ല. വീട്ടിലാണെങ്കില്‍ ഇന്നെത്തെ പോലെ എന്നും ചിക്കന്‍ കറിയുണ്ടാക്കാറില്ല. വിരുന്നുകാര്‍ വിഐപി കളാണെങ്കില്‍ കോഴിയെ ഓടിച്ചിട്ട് പിടിക്കും എന്നിട്ട് കശാ‍പ്പ് ചെയ്ത് കറിയുണ്ടാക്കും.

+++
വീട്ടില്‍ ഇറച്ചിക്കറിയുണ്ടാക്കുമ്പോള്‍ കായയും മറ്റും കഷണങ്ങളായി ചേര്‍ക്കും. അംഗസംഖ്യ കൂടുതലുള്ള വീടുകളില്‍ ചാറ് കൂടുതലായി കറി വെക്കും. ചിലര്‍ക്ക് കഷണം തീരെ കിട്ടുകയില്ല. ഞാന്‍ എന്റെ വീട്ടിലെ മുഖ്യ കഥാപാത്രമായതിനാല്‍ എന്റെ കാര്യങ്ങളൊക്കെ കുശാലാണ്.


ആണ്ടിലൊരിക്കല്‍ ഭുവനേശ്വരി പൂജയുണ്ടാകും. ചെറുവത്താനി വീട്ടിലെ കുലദൈവം ആണ്. കരിക്കാട്ട് നിന്ന് പൂജാരിമാര്‍ വന്നിട്ടായിരിക്കും പൂജ. അതിന് കോഴിയെ അറക്കും. പിന്നെ അതിനെ കറി വെച്ച് കഴിക്കും. പിന്നെ കോഴിയിറച്ചിയും ചാരായവും കൂടി വീത് വെക്കും. ചാരായം ചിരട്ടയില്‍ ഒഴിച്ചാണ് വെക്കുക.

വീത് വെച്ചതിന് ശേഷം ചാരായവും കോഴിക്കറിയും പൂജാരിമാരും വീട്ടിലെ ആണുങ്ങളും സേവിക്കും. ആ ദിവസം എനിക്ക് ചാരായം കുടിക്കാന്‍ കലശലായ മോഹം. പിള്ളേര്‍ക്കുണ്ടോ ചാരായം തരിക.

ഞാന്‍ അങ്ങിനെ ചാരായം കുപ്പി മോഷ്ടിച്ചു. ഒരു ചിരട്ടയിലൊഴിച്ച് സേവിച്ചു. നല്ല സ്പെഷലായി വാറ്റിയ ചാരായത്തിന്റെ രുചി ഇപ്പോളെത്തെ സ്കോച്ച് വിസ്കിക്കില്ല എന്നത് ഒരു പരമാര്‍ഥമാണ്.

അങ്ങാടിയില്‍ പലചരക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ സായ്‌വിനെ കടയില്‍ പോത്തിറച്ചി തിന്നാല്‍ പോകുന്നതിന്റെ മുന്‍പ് ഞാന്‍ ഒരു അരക്കാല്‍ കനാല്‍ പരുങ്ങി അടിക്കാറുണ്ട്. അന്ന് ഞങ്ങളുടെ നാട്ടില്‍ വാറ്റു ചാരായത്തിന്‍ വിളിക്കുന്ന പേരായിരുന്നു.

ചെറിയ വെട്ട് ഗ്ലാസ്സില്‍ പകര്‍ന്ന് തന്നിരുന്നതാണ് ഈ കനാല്‍ പരുങ്ങി. അങ്ങിനെ കള്ളും ചാരായവും എല്ലാം മോന്തിത്തുടങ്ങി ഞാന്‍. എന്തൊക്കെയായാലും സായ്‌വിന്റെ കടയില്‍ നിന്നുള്ള പോത്തിറച്ചിയുടെ സ്വാദ് എനിക്ക് മറ്റെവിടെയും കിട്ടിയില്ല.

ഞായറാഴ്ച എന്റെ ഒരു ബ്ലേക്ക് സ്മിത്ത് കൂട്ടുകാരന്റെ കൂടെയായിരുന്ന് ഞാന്‍ ഗുരുവായൂരില്‍ പോയി സിനിമ കാണാറ്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഗുരുവായൂര്‍ക്ക് എളുപ്പ വഴി ഉണ്ടായിരുന്നു.

ചെറുവത്താനിയില്‍ നിന്ന് ആക്കലക്കുന്ന് വഴി, അഞ്ഞൂരില്‍ കൂടി തൊഴിയൂര്‍ വഴി, കോട്ടപ്പടിയില്‍ കൂടി അവിടെ നിന്നും ഒരു ഷോര്‍കട്ടില്‍ കൂടി മുതുവട്ടൂര്‍ വന്ന് ചേരും.

പോകുന്ന വഴി ഞങ്ങള്‍ക്ക് തെങ്ങിന്‍ കള്ള് കിട്ടുന്ന ഒരു വീടുണ്ടായിരുന്നു. അതില്‍ ഒരു വീട്ടില്‍ എനിക്ക് സ്പെഷല് ആയി തലേ ദിവസത്തെ മീന്‍ കറിയും ലഭിക്കുമായിരുന്നു. ചെറിയ മണ്‍കുടത്തിലായിരുന്നു അന്ന് കള്ള് പകര്‍ന്ന് തന്നിരുന്നത്. രണ്ട് കുടം കള്ള് അകത്താക്കി, ഫുള്‍ സ്പീഡില്‍ ഗുരുവായൂരെത്തും. സിനിമ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളെക്കും തലവേദന തുടങ്ങും ചിലപ്പോള്‍.

നേരെ എരുകുളത്തില്‍ പോയി വിശദമായി ഒന്ന് കുളിച്ച്, ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും,ചക്കരക്കാപ്പിയും കുടിച്ച് വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും കള്ളിന്റെ നാറ്റമെല്ലാം അകന്നിരിക്കും.

പലചരക്ക് വാങ്ങാന്‍ അങ്ങാടിയിലേക്ക് ഞാന്‍ തന്നെയാകും പോകുക. എല്ലാ സാധങ്ങളും എന്റെ വാഹനത്തില്‍ ഞാന്‍ കെട്ടിവെക്കും. എന്ത് വാങ്ങാന്‍ അങ്ങാടിയില്‍ പോയാലും സായ്‌വിന്റെ കടയില്‍ നിന്ന് പോത്തിറച്ചിയും പൊറോട്ടയും തിന്നാന്‍ മറക്കാറില്ല.

അങ്ങിനെ പോത്തിറച്ചിയും പൊറോട്ടയും കഴിച്ച് ഒരു പനാമ സിഗരറ്റും വലിച്ച് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും.

പിന്നെ വീട്ടിലേക്ക് പോകുന്ന വഴി പലയിടത്തും കറങ്ങിയടിക്കും.

ബാല്യം എത്ര സുന്ദരം...!!!!!!!!!!!!!


ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് ഡെഡിക്കേറ്റ് ചെയ്യുന്നു.

പകര്‍പ്പാവകാശം ബ്ലോഗ് കര്‍ത്താവിന് മാത്രം

Thursday, March 4, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/02/3.html

“ചേതനാ നീ എന്തൊക്കെയാ ഈ കാണിക്കണത്. നിന്റെ അമ്മ ഇത് കണ്ടിട്ട് എന്തേ ഒന്നും മിണ്ടാഞ്ഞെ ?”
മേരീ മാതാജീ കൂ ജാന്‍താ ഹൈ മേരാ പ്യാര്‍തുംസേ
“ചേതനാ നീ അതിരു കവിഞ്ഞ് എന്നോട് പെരുമാറുന്നു. എന്റെ ഏട്ടനെങ്ങാനും അറിഞ്ഞാല്‍എന്നെ അന്ന് തന്നെ നാട് കടത്തും. അതോടെ എന്റെ പഠിപ്പും നിന്നോടുള്ള കൂട്ടുകെട്ടും എല്ലാം തരിപ്പണമാകും”
കോന്‍ബോലാ ഐസാ സബ് ഹോത്താ ഹൈ.
അഗര്‍തുമാരാ ബായ് ഐസാ കരേഗാ തോ, മേരാ പിതാജി തുംകോ അപ്നാ ഘറ് മേം ലേക്കെ ആയേഗാ. ഫില്‍മേരാ ഡ്രീംസ് മെറ്റീരിയല്‍ഹോ ജായേഗാ. തും ജല്‍ദീ സേ ബോലോ തുമാരാ ബായി കോ തുംകോ ഘര്‍ബേജ്നേ കോ.

“ഈ പെണ്‍കുട്ടിക്കെന്താ വട്ടാണോ ഭഗവാനേ? “
ചേതനയുടെ അമ്മ കടന്ന് വന്നു.
“ചേതനാ മേം തുംകോ കിതനാ ദവ ബോലാ ഹൈ മെഹമാന്‍കോ പഹലേ ജല്‍പാന്‍കര്‍നേക്കാ ഹൈ”
ആ മാജീ അഭീ ദേത്താ ഹൈ.
യേ തോ മെഹ്മാന്‍നഹീ. യേ അപ്നാ ഘര്‍കാ മെംബര്‍ഹൂം

ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്‍പ്രകാശിന്റെ ഉള്ളില്‍സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്‍കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്‍പരത്തി.

ചേതന പ്രകാശിന്‍വെള്ളം കൊടുത്തു. അവനെ ഇത് വരെ കയറ്റിയിട്ടില്ലാത്ത ഒരു മുറിയിലേക്ക് ക്ഷണിച്ചു. പക്ഷെ പ്രകാശ് അങ്ങോട്ട് ഗമിക്കാന്‍കൂട്ടാക്കിയില്ല.

ചേതനയുടെ അമ്മ വീണ്ടും സ്വീകരണമുറിയിലെത്തി.
“ജാവോ ബേഠാ, തും ഫിക്കര്‍മത് കരോ. അപ്നീ ബേഠീ ഹൈ,ജാവോ”

പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയില്‍പ്രവേശിച്ചു. ശീതീകരിച്ച ഒരു ബെഡ് റൂമായിരുന്നു അത്. വളരെ വൃത്തിയായി വെച്ചിരിക്കുന്നു. ഒരു മൂലയില്‍ഭഗവാന്‍കൃഷ്ണന്റെ ഒരു പ്രതിമ പൂക്കളാല്‍അലങ്കരിച്ച് വെച്ചിരിക്കുന്നു.

പ്രകാശ് ഭഗവാനെ തൊഴുതു. അടുത്ത കാലത്തൊന്നും ഗുരുവായൂര്‍പോയി ഭഗവാനെ തൊഴാനായില്ല. ഇപ്പോഴെങ്കിലും കണ്‍കുളിരെ തൊഴാനായല്ലോ? കൃഷ്ണാ ഗുരുവായൂരപ്പാ. ഉറക്കെ വിളിച്ച് വീണ്ടും തൊഴുതു നമസ്കരിച്ചു.

ഈശ്വര വിശ്വാസിയായ പ്രകാശിനെ ചേതനക്ക് കൂടുതല്‍ഇഷ്ഠമായി.

“തും ക്യാ ബുലായ അപ്നാ‍കൃഷ്ണാ കോ?”
ഗുരുവായൂരപ്പന്‍

“മുജേ നഹി സംജാ”
വാട്ട് ഐ സെഡ് ഈസ്, ലോര്‍ഡ് കൃഷ്ണാ ഈസ് കോള്‍ട് ശ്രീ ഗുരുവായൂരപ്പന്‍ഇന്‍അവര്‍പ്ലെയിസ്.

“ഐസി. തും മുജേ ഉദര്‍ലേക്കെ ജായേഗാ ഹൈ ക്യാ?..”
ജരൂര്‍ചേതനാ.
“കബ് ? അപ്നാ‍ശാദീ കേ ബാത് ?”
എന്തൊരു കഷ്ടമാ കൃഷ്ണാ. ഈ പെണ്‍കുട്ടിക്ക് എപ്പോഴും കല്യാണം, ഉമ്മ വെക്കല്‍, കെട്ടിപ്പിടിക്കല്‍, അനുരാഗം എന്നീ സംഗതികളില്‍മാത്രമാണ്‍ചിന്ത.
എവിടെക്കാ എന്റെ യാത്ര കൃഷ്ണാ, നീ തന്നെ തുണ.

“പ്രകാശ്, തും ക്യോ കുച്ച് ബോല്‍ത്താ നഹി.“
ഞാനെന്ത് പറയാനാ പെണ്‍കുട്ടീ..

ഇവളുടെ അമ്മയോട് പറഞ്ഞ് സ്ഥലം വിട്ടാലോ.
പാവം അതിന്‍സങ്കടം വരും. ഇവളുടെ പിതാജിയെ കണ്ടില്ലല്ലോ ഇത് വരെ.
“കിദര്‍ഹൈ ചേതനാ തുമാരാ പിതാജീ..”
പിതാജി അബീ ആയേഗാ മന്ദിര്‍സേ.

അവര്‍വര്‍ത്തമാനം പറഞ്ഞിരിക്കേ, സ്വീകരണമുറിയില്‍നിന്ന് പിതാജിയുടെ വിളി കേട്ട്, രണ്ട് പേരും അങ്ങോട്ട് ചെന്നു.

പ്രകാശ് പിതാജിയുടെ കാല്‍തൊട്ട് വന്ദിച്ചു.
ചേതനയുടെ പിതാജി പ്രകാശിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ചുംബിച്ചു.

മൈ സണ്‍ഐ ഹേവ് ബീന്‍ലുക്കിങ്ങ് ഫോര്‍യു സോ ലോങ്ങ്.
എല്ലാ വിവരവും ചേതനയും എന്റെ പ്രിയ പത്നിയും എന്നെ ധരിപ്പിച്ചു.
എനിക്ക് നീയും ചേതനയും ഒരേ പോലെയാണ്‍. നിങ്ങള്‍രണ്ട് പേരും പഠിത്തത്തിലും ശ്രദ്ധിക്കണം. മക്കള്‍പോയി വര്‍ത്തമാനം പറഞ്ഞോളൂ.

ചേതനക്ക് അവളുടെ പിതാജിയുടെ പ്രതികരണം വളരെ ഇഷ്ഠപ്പെട്ടു.
“പ്രകാശ് കൈസാ ഹൈ യാര്‍മേരാ പിതാജി..?
ബഹുത് അച്ചാ ആദ്മീ ഹൈ. തുമാരാ ജൈസാ നഹി.

ചേതനാ മുറിയുടെ വാതിലടക്കാന്‍പോയി.
“തും ക്യാ കര്‍ത്താ ഹൈ ചേതനാ..”
ക്യാ ഹോഗയാ തുംകോ പ്രകാശ്. ദര്‍വാസാ ബന്ദ് നഹീ ഹൈ തോ, അപ്നാ യേ സബ് പിതാജീ ദേക്കേഗാ.
എന്താ ഈ പെണ്‍കുട്ടിക്ക് വട്ടാണോ. വാതിലടച്ച് എന്താ അവള്‍ചെയ്യാന്‍പോകുന്നത്.

വാതിലടച്ച് അവള്‍പ്രകാശിനെ കെട്ടിപ്പുണര്‍ന്നു.പ്രകാശിന്‍ആകെ ഇക്കിളിയായി. അവളുടെ താളം തെറ്റിത്തുടങ്ങിയപ്പോള്‍പ്രകാശ് കുതറി മാറി വാതില്‍തുറന്ന് പുറത്തേക്ക് കടന്നു.

തത്സമയം പുറത്ത് നിന്നിരുന്ന മാതാജി.
“ക്യാ ഹോഗയാ ബേഠാ..?”
മുജേ ജാനാ ഹൈ മാ ജീ.
“അഭീ നഹി ജാ സക്താ. ഘാനാ ഘാക്കേ, ദോഡാ റസ്റ്റ് കര്‍ക്കെ, പിതാജി തും കോ ഘര്‍ചോടേഗാ”

ഓ ഇവിടെയും രക്ഷയില്ലല്ലോ ഭഗവാനെ. ഇവളുടെ അമ്മ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകുമോ?
പ്രകാശിന്‍ഇതൊക്കെ ഓര്‍ത്തിട്ട് എന്തോ പോലെയായി.
അപ്പോളെക്കും അവളുടെ തന്തപ്പിടി രംഗത്തെത്തി.
“വാട്ട് ഹേപ്പന്‍ഡ് ടു യു മൈ സണ്‍....?”

തന്തയോട് ഇതൊക്കെ പറയുവാന്‍പറ്റുമോ. പ്രകാശ് ധര്‍മ്മ സങ്കടത്തിലായി.
“ടെല്‍മി സണ്‍, വാട്ട് ഹേപ്പന്‍ഡ് ടു യു..?”
“ഡിഡ് ഷി ക്വാറല്‍വിത്ത് യു. ഷീ ഈസ് എ പുവര്‍ഗേള്‍. ഡോന്‍ഡ് മേക്ക് ഹേര്‍അപ്സെറ്റ്”
ഓകെ പിതാജീ. എന്ത് അര്‍ഥത്തിലാ പിതാജീ അങ്ങിനെ പറഞ്ഞത്

“അന്തര്‍ജാവോ ബേഠാ. ഏക് ഹണ്ടേ കാ ബാദ് ഘാനാ തയ്യാര്‍ഹോയേഗാ, മേം തുമാരാ സാത് ഘാനാ ഘായേഗാ ആജ്“

ഈ തന്തക്കും തള്ളക്കും വല്ലതും മനസ്സിലായിട്ടാണോ ഇതൊക്കെ പുലമ്പുന്നത്.
പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയിലെത്തി വീണ്ടും. കമിഴ്ന്ന് കിടന്ന് കരയുന്ന ചേതനയെ കണ്ട് പ്രകാശിന്‍സങ്കടം ഉള്ളിലൊതുക്കാന്‍കഴിഞ്ഞില്ല. അവന്‍അവളെ നെഞ്ചോട് ചേര്‍ത്തി. രണ്ട് പേരും കരയാന്‍തുടങ്ങി.

ചേതന ഉറക്കെ കരയാന്‍തുടങ്ങി. പ്രകാശിനെ വരിഞ്ഞ് മുറുക്കി അവള്‍.
“രോ മത് ചേതനാ, ക്യാ ചാഹിയേ തുംകോ ?”
അവള്‍ഒന്നും ഉരിയാടിയില്ല.
രണ്ട് പേരും അവിടെ കിടന്നുറങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍.

വാതിലില്‍ആരോ മുട്ടുന്നത് കേട്ടാണ്‍ഞങ്ങള്‍വാതില്‍തുറന്നത്.
കരഞ്ഞ് കലങ്ങിയ രണ്ട് പേരുടെയും കണ്ണ് കണ്ടിട്ട് ഒന്നും അറിയാത്ത പോലെ മാതാജി ഞങ്ങളെ ഭക്ഷണം കഴിക്കാന്‍വിളിച്ചു. മാതാജിക്ക് വയസ്സായില്ലേ. കണ്ണില്‍തിമിരം ബാധിച്ചിരിക്കാം.

ചേതന എന്നെയും കൊണ്ട് ഡൈനിങ്ങ് റൂമിലേക്ക് നീങ്ങി. ഞങ്ങളുടെ കണ്ണുകള്‍കണ്ട പിതാജി.
“ക്യാ കിയാ ചേതനാ തും മേരാ ബേഠേ കൂ...”
യെ ക്യാ ഹൈ പിതാജി. പ്രകാശ് തോ അഭീ അയാ.മേ തോ ഇദര്‍കിത് നാ സാല്‍സേ ഹൈ.അഭീ പിതാജി പ്രകാശ് കോ ബഹുത് പ്യാര്‍കര്‍ത്താ ഹൈ. യേ ടീക്ക് ഹൈ ക്യാ പിതാജീ.
ചേതനാ സന്തോഷം ഉള്ളിലൊതുക്കി ഒന്നും അറിയത്ത മട്ടില്‍പിതാജിയോടോതി.
പിതാജിക്കും ചേതനക്കും അറിയാമായിരുന്നു സത്യാവസ്ഥ.

പക്ഷെ പാവം പ്രകാശ് ഒന്നും അറിയാതെ അവിടെ ഭക്ഷണവും കാത്തിരുന്നു.

ചുടുചപ്പാത്തിയുമായി മാതാജി വന്നത് അയാള്‍ക്ക് ശ്രദ്ധിക്കാനായില്ല. പ്രകാശ് ഏതോലോകത്തിലായിരുന്നു.
പ്രകാശിനാകെ കണ്‍ഫ്യൂഷന്‍..

മാതാജി പ്രകാശിന്റെ കിണ്ണത്തില്‍മാത്രം കഴിക്കാതെ വെച്ചിരുന്ന ചപ്പാത്തി കണ്ടിട്ട്.
“ക്യാ ബേഠാ തുംകോ ചപ്പാത്തി പസന്ത് നഹി ഹൈ ക്യാ..?
“മേം അഭീ ദസ് മിനിട്ട് കേ അന്തര്‍ചാവല്‍ബനാക്കെ ലായേഗാ..”

നോ പ്രോബ്ലം ഫോര്‍ടുഡേ, ഐ ഷാല്‍മേനേജ് ടുഡേ.
പ്രകാശ് ചപ്പാത്തി കഴിക്കാന് തുടങ്ങി. ഓരോന്ന് കഴിച്ചവസാനിക്കും തോറും മറ്റോന്ന് കിണ്ണത്തില്‍മാതാജി ഇട്ടും കൊണ്ടിരുന്നു. എത്ര സ്നേഹത്തോടെയായിരുന്നു ആ അമ്മ പ്രകാശിനെ പരിചരിച്ചിരുന്നത്.

പ്രകാശിനെ ചിന്തകള്‍അല്പ നേരം സ്വന്തം ഗ്രാമത്തിലേക്ക് പോയി. അവിടെ അടുക്കളയില്‍അമ്മയോ പണിക്കാരിയോ എന്തെങ്കിലും വെച്ചിട്ടുണ്ടാകും. വിശക്കുമ്പോള്‍എടുത്ത് കഴിക്കണം. അതാണ്‍അവിടുത്തെ സ്ഥിതി. അവിടെ നിന്ന് ഇത് പോല്‍സ്നേഹം ലഭിക്കുമായിരുന്നില്ല. പ്രകാശിന്റെ അമ്മക്ക് മക്കളോട് സ്നേഹം ഉണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല. അച്ചനാണെങ്കില്‍കൊല്ലത്തിലൊരിക്കല്‍മാത്രം നാട്ടില്‍വരും. അച്ചന്‍തിരിച്ച് പോകുന്ന വരെ മക്കള്‍ക്ക് കഷ്ടകാലം തന്നെ.

ഇതോക്കെ നോക്കുമ്പോള്‍ഇവിടെ ഏട്ടത്തി പ്രകാശിന്‍ദൈവ തുല്യമാണ്‍. ഒരു പെങ്ങളുടെ പരിചരണം ഏട്ടത്തിയില്‍നിന്നാണ് പ്രകാശിന്‍ലഭിക്കുന്നത്.

ഇപ്പോള്‍ഇതാ ചേതനയുടെ വീട്ടിലും. സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടുന്ന അന്ത:രീഷം.
ചേതനയുടെ അതിരു കവിഞ്ഞ പ്രേമാനുരാഗം മാത്രം പ്രകാശിന്‍ദഹിക്കാത്ത പോലെ തോന്നി. അവള്‍ക്ക് എപ്പോഴും കെട്ടിപ്പുണരാനും, ഉമ്മവെക്കാനും മാത്രമേ നേരമുള്ളൂ.. ഇങ്ങിനെ പോയാല്‍എവിടെയാണവസാനിക്കുക എന്ന് പ്രകാശിന്‍ഊഹിക്കാന്‍സാധിച്ചു.


എല്ലാം ഒരു നല്ല സ്പിരിട്ടില്‍എടുക്കാം. നാട്ടിലേക്ക് ചേക്കേറിയാല്‍പിന്നെ പഠിപ്പ് അങ്കലാപ്പിലാകും. അവിടെ തെണ്ടിപ്പിള്ളേരുടെ കൂടെ കൂട്ടുകൂടി കള്ള് കുടിയും, ബീഡി വലിക്കലും ഒക്കെ ആയി ജീവിതം തുലയും.

എങ്ങിനെയെങ്കിലും ഡിഗ്രി എടുക്കണം. ആരെയും വേദനിപ്പിക്കാതെ ഒറ്റാക്കാലില്‍നില്‍ക്കാനുള്ള കെല്‍പ്പുണ്ടാവണം. ഈശ്വര സഹായം ഉണ്ടെങ്കില്‍എല്ലാം സാധിക്കും എന്ന് പ്രകാശിന്നറിയാമായിരുന്നു.
ചേതനക്ക് കൂട്ടായി അവളുടെ എല്ലാ ഇംഗിതവും സാധിച്ചുകൊടുത്താല്‍പിന്നെ അതോഗതിയായിരിക്കും.
അവള്‍പ്രകാശിനെ പലതിനും പ്രേരിപ്പിക്കുന്നു.

പ്രകാശ് ചേതനയില്‍നിന്നും കുറേശ്ശെ അകലാന്‍തുടങ്ങി. പക്ഷെ ചേതന അവനെ കൂടുതല്‍കൂടുതല്‍ഫോളോ ചെയ്തു. പ്രകാശിന് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അവള്‍അടച്ചു.

കുറച്ച് നാള്‍പ്രകാശ് ക്ലാസ്സില്‍വരുമ്പോള്‍ചേതനയെ കൂട്ടിന്‍വിളിക്കാറില്ല. അവളില്‍നിന്ന് അകലാന്‍ശ്രമിച്ചു. കാര്യങ്ങളൊക്കെ ചെറിയ തോതില്‍ഏട്ടത്തിയെ ധരിപ്പിച്ചുംകൊണ്ടിരുന്നു. അവളുമായ ലീലാ വിനോദങ്ങളൊഴിച്ച്.
ഏട്ടത്തി എപ്പോഴും ചേതനയുടെ ഭാഗത്തായിരുന്നു.

“എന്താ ഏട്ടത്തി എന്നോട് അനുകമ്പയില്ലാത്തെ..? എപ്പോളും അവളുടെ കൂടെയാണല്ലോ“
എന്നാരു പറഞ്ഞു. എനിക്ക് നീ കഴിച്ചേ ഈ ലോകത്തില്‍വേറെ ആളുകളുള്ളോ.
“അപ്പോ ഏട്ടനോ..?
“ഏട്ടന്‍രണ്ടാം സ്ഥാനമേ ഉള്ളൂ............”
പ്രകാശിനെ ഏട്ടത്തിയോട് കൂടുതല്‍ബഹുമാനമായി...
ഏട്ടത്തിയെ ഏട്ടന്‍കെട്ടിക്കൊടുന്നിട്ട് ഒരു കൊല്ലമാകാന്‍പോകുന്നതേ ഉള്ളൂ. എന്നിരുന്നാലും ഏട്ടത്തിയുടെ സ്നേഹം വര്‍ഷങ്ങളായി ലഭിക്കുന്ന പോലെ തോന്നി പ്രകാശിന്‍.
ഏട്ടത്തിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്ന് തോന്നി.
നല്ല ഏട്ടത്തീ.

“ഏട്ടത്തീ.. ഞാന്‍ഒരു കാര്യം പറയട്ടെ ?..”
എന്നെ വഴക്കു പറയുമോ...?
ആദ്യം കാര്യം കേള്‍ക്കട്ടെ, എന്നിട്ടല്ലെ വഴക്കിന്റെ കാര്യം ഉദിക്കുകയുള്ളൂ............
നീ കാര്യം പറാ ചെക്കാ....മനുഷ്യനെ ടെന്‍ഷന് അടിപ്പിക്കാതെ. ഏട്ടത്തി ഗര്‍ഭിണിയായിരുന്നു...
അപ്പോ ഏട്ടത്തിക്ക് വിഷമം ഞാനായി വരുത്താന്‍പാടില്ലല്ലോ...
“പറാ എന്റെ ഉണ്ണ്യേ വേഗം“
“എന്താ ന്റെ ഉണ്ണ്യേ നീ എന്നെ തീ തീറ്റുന്നത്....”
എനിക്ക് പേട്യാ ഏട്ടത്തീ......... എന്നെ തല്ലുമോ ഏട്ടത്തീ............

“ടാ ഇവിടെ വാ... നിന്നെ ഞാന്‍ഇത് വരെ തല്ലിയിട്ടുണ്ടോ.. നീ ഒരു വലിയ ചെക്കനല്ലേ. വയസ്സ് 19 കഴിഞ്ഞില്ലേ നിനക്ക്... നീ ഇള്ളക്കുട്ടിയാ എന്നാണോ നിന്റെ വിചാരം........... തല്ല് കൊള്ളാനുള്ള എത്രയോ കാര്യങ്ങള്‍നീ ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാന്‍നിന്നെ തല്ലുകയോ ഒന്ന് കൈ കൊണ്ട് നോവിക്കുക പോലും ചെയ്തിട്ടുണ്ടോ”

“പിന്നെ എന്തിനാ ഉണ്ണ്യേ നീ അങ്ങിനെയൊക്കെ ചോദിക്കുന്നത്...”
ഏട്ടത്തി ഉണ്ണിയെ അരികില്‍വിളിച്ചു.
ഉണ്ണി ഏട്ടത്തിയുടെ മടിയില്‍തലവെച്ച് കരയാന്‍തുടങ്ങി...

“എന്താ കാട്ട്ണ്‍ന്റെ ഉണ്ണ്യേ നീ... കൊച്ച് കുട്ട്യോളെ പോലെ.. കാര്യം പറ....
ഏട്ടനോട് പറയുമോ ?
ഇല്ലാ.

“അതേയ് ആ ചേതനയുണ്ടല്ലോ...?
ഹൂം... കേള്‍ക്കട്ടെ.......... പറയ്............
“അവള്‍നല്ല കുട്ടിയല്ലേ..?
തൊടങ്ങി ഈ ഏട്ടത്തി............ അവളെ പുകഴ്ത്താന്‍
“നീ എന്താച്ചാ പറാ എന്റെ ചെക്കാ.. എനിക്ക് അടുക്കളയില്‍പണി ഉണ്ട്....”
അതേയ്......... ഏട്ടത്തീ............. ആ ചേതന ഒരു ദിവസം എന്നെ ഉമ്മ വെച്ചു............
“ഇതാണോ ഇത്ര വലിയ ചേനക്കാര്യം.........?

ഈ ഏട്ടത്തിക്ക് എന്ത് കേട്ടാലും തമാശയാ..............
എന്നെക്കാളും സ്നേഹം ഇപ്പോള്‍ചേതനയോടാണ്‍

“ന്റെ ഉണ്ണ്യേ നീ ഇത്ര പൊട്ടനായല്ലോ... കടിഞ്ഞിപ്പൊട്ടനല്ലേ... സാരമില്ല...”
ഏട്ടത്തീ ഇനിയും പറയാനുണ്ട് എനിക്ക്...
“എന്നാ വേഗം പറഞ്ഞു തുലക്ക് എന്റെ ചെക്കാ...”

ഞാന്‍ഇന്നാള്‍അവസാനമായി അവളുടെ വീട്ടില്‍പോയില്ലേ...?
“ആ പോയി.. അന്നല്ലെ അവളുടെ പിതാജി നിന്നെ ഇവിടെ കൊണ്ട് വിട്ടതും എന്നോട് സംസാരിച്ചതും...
അതിലെന്താ കുഴപ്പം...”
“എത്ര നല്ല ആള്‍..നമ്മള്‍പാവങ്ങളാണെന്നറിഞ്ഞിട്ടും എത്ര വിനയത്തോടെയായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയത്..”

എങ്ങിനെയാണ്‍ഈ ഏട്ടത്തിയോട് ഈ കാര്യം അവതരിപ്പിക്കുക. പ്രകാശ് ചിന്തയിലാണ്ടു.

“ഉണ്ണ്യേ നീ എന്തെങ്കിലും പറയാനുണ്ടെനില്‍അന്റെ ഏട്ടന്‍രാത്രി വരുമ്പോള്‍പറഞ്ഞോ.. ഞാന്‍ഏട്ടനോട് പറയാം നിനക്കെന്തോ രഹസം പറയുവാനുണ്ടെന്ന്...”
നല്ല കാര്യമായ്..........
ഏട്ടനെങ്ങാനും അതൊക്കെ അറിഞ്ഞാല് പിന്നെത്തെ അങ്കം എനിക്ക് ഓര്‍ക്കാനെ വയ്യാ..........

പ്രകാശ് പിന്നെയും ഏട്ടത്തിയുടെ മടിയില്‍തല വെച്ചു...കൊച്ചുകുട്ടിയെ പോലെ...........
“ഏട്ടത്തീ.. ആ ചേതന എന്നെ അവളുടെ ബെഡ് റൂമില്‍കയറ്റി വാതിലടച്ചിട്ട്, എന്നെ കെട്ടിപ്പിടിച്ചു........”
‘പിന്നെ എന്തുണ്ടായി ഉണ്ണ്യേ..........’
എനിക്ക് പറയാന്‍പേട്യാ ഏട്ടത്തീ..............

“ഉണ്ണിയുടെ മുഖമുയര്‍ത്തി ഏട്ടത്തി നോക്കി..............”
വിതുമ്പുന്ന മുഖം കണ്ട് ഏട്ടത്തിക്ക് ഒന്നും പറയാനായില്ല. ഏട്ടത്തിയും സ്തംഭിച്ചു....
“എന്താ ഈ കേക്കണേ ഗുരുവായൂരപ്പാ............. ഏട്ടത്തിയുടെ തൊണ്ട വരണ്ടു ഒന്നും പറയാനാവാതെ.........”

[തുടരും]

copyright reserved








Tuesday, February 16, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - പാര്‍ട്ട് 3

രണ്ടാം ഭാ‍ഗത്തിന്റെ തുടര്‍ച്ച

പ്രകാശ് വളരെ വൈകിയാണ് സെക്കന്തരാബാദിലുള്ള വീട്ടിലെത്തിയത്. ചേതന പ്രകാശിനെ ബസ് സ്റ്റോപ്പില്‍ ഇറക്കുന്നതിനു പകരം ,ഡ്രൈവറോട് നേരെ സെക്കന്തരാബാദിലേക്ക് വണ്ടിവിടാന്‍ നിറ്ദ്ദേശം നല്‍കിയിരുന്നു.

പോകുന്ന വഴിക്കു ഹുസൈന് സാഗറിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി, അല്‍പ്പനേരം കാറ്റുകൊണ്ടു.

അവിടെ നിന്നു ചേതന പുഴുങ്ങിയ ചോളവും, മുളകു ബജ്ജിയും ചനാമസാലയും- രണ്ടു കൊക്കകോളയും വാങ്ങി പ്രകാശിനോടൊത്ത് ബഞ്ചില്‍ വന്നിരുന്നു.
ചേതന തുരുതുരെ സംസാരിച്ച് കൊണ്ടിരുന്നു. സന്ധ്യയാകും വരെ അവര്‍ അവിടെ ഇരുന്നു.വീട്ടിലെത്താന്‍ വൈകുമെന്ന ഭയത്താല്‍ പ്രകാശ് നന്നേ പരവശനായിരുന്നു.തന്നെയുമല്ല ബാഹ്യക്രീടകളിലൊന്നും പ്രകാശിനു രസിക്കാനായില്ല.

പ്രകാശ് - തും ഏക് ലട്കാ ഹൈ നാ, ഇതനാ പരേശാന്‍ ക്യൊം?
(നീ ഒരാണ്‍കുട്ടിയല്ലേ? എന്താ ഇത്ര ബുദ്ധിമുട്ട് നിനക്ക്)

വരൂ- നമുക്കല്‍പ്പം നടക്കാം.എത്ര സുഗന്ധമുള്ള മന്ദമാരുതന്‍ . ഈ സാഗറിന്റെ മറുകരയിലാണ് നീ സന്ദറ്ശിച്ച എന്റെ വസതി.

നീ എന്റെ പിതാജിയെ കണ്ടിട്ടില്ലല്ലൊ?
"ഇല്ല.അവിടെ ഉണ്ടായിരുന്നില്ലല്ലോ നിന്റെ പിതാജി."

അതു ശരി, നീ ആളു കൊള്ളാമല്ലേ?
"ഇല്ലാത്ത ആളെ ഞാനെങ്ങിനെ കാണും."

നീ എന്നോട് ചോദിക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു.
"ഞാന് എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാനിരിക്കയായിരുന്നു. ഇനി പിതാജിയെ ചോദിച്ച്, അദ്ദേഹം വരുന്നത് വരെ അവിടെ ഇരിക്കേണ്ടി വന്നാല്‍ എന്റെ ഗതി എന്തായിരുന്നിരിക്കണം. എനിക്കാലോചിക്കാന്‍ വയ്യാ."

"ചേതനാ മുജേ ജാ‍നാ ഹൈ. അന്തേരാ ഹോത്താ ഹൈ. മേര ബാബി അക്കേലാ ഘര്‍ മേ."

മാലൂം ഹൈ ദോസ്ത്. ഫിക്കര്‍ മത്ത് കരോ. മേ തുംകോ ഘര്‍ ചോടേഗാ ജല്‍ദീ സേ.

ചേതന പ്രകാശിനേയും കൊണ്ട് പിന്നേയും ബെഞ്ചില്‍ വന്നിരുന്നു. ഹുസൈന്‍ സാഗറിലെ സന്ധ്യനേരത്തെ കാറ്റ് അവരെ തണുപ്പിച്ചു. ചേതന പ്രകാശിനോട് ചേര്‍ന്നിരുന്ന്, തോളില്‍ കൈ വെച്ച്, പിന്നീട് കെട്ടിപ്പിടിച്ചും കൊണ്ടിരുന്നു.
ഇതൊന്നും പരിചയമില്ലാത്ത പ്രകാശിന്‍ ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നി. പ്രകാശ് കുതറി മാറാന്‍ ശ്രമിച്ചിട്ടും അവള്‍ ഒഴിഞ്ഞില്ല.

"എന്തൊക്കെയാ ചേതനാ നീ കാണിക്കുന്നത്. അതും ഈ പബ്ലിക്ക് ഏരിയായില്‍.?
ഇതൊന്നും പാടില്ലാത്തതൊന്നും അല്ല എന്റെ പ്രകാശ്, നീ നോക്കിയേ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്നവര്‍ എന്താ കാണിക്കുന്നതെന്ന്. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ. ഞാന്‍ നിന്നെ എങ്ങോട്ടും വിടില്ല. എന്റെ വീട്ടിലേക്ക് തിരിച്ച് വന്നുകൂടെ നിനക്ക്. എന്റെ മാതാജിയെ പോലെ സ്നേഹമുള്ള ഒരാളെ നീ കണ്ടിട്ടുണ്ടോ.

ഞാന്‍ വീട്ടില്‍ അവരോട് പറഞ്ഞ വിവരമനുസരിച്ച്, നിന്നെ കാണാതെ പോലും അവര്‍ ഇഷ്ടപ്പെട്ടു. എന്റെ പിതാജി നിന്നെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അത്രക്ക് ഇഷ്ടമായിരിക്കുണൂ നിന്നെ പ്രകാശ്.

പ്രകാശ് കുതറി ഓടാന്‍ നോക്കി. ചേതന വിട്ടില്ല അവനെ. ഇരിക്കൂ കുറച്ച് സമയം കൂടി പ്രകാശ്. ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞില്ലേ. നീയിപ്പോള്‍ പോയാല്‍, അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന്, ബസ്സ് പിടിച്ച്, ബൈബിള്‍ ഹൌസിന്റെ മുന്നിലോ, കല്പന തിയേറ്ററിന്റെ അടുത്തോ ബസ്സിറങ്ങി, കാല്‍ നാഴികയോളം നടന്ന് വീട്ടിലെത്തുമ്പോളെക്കും നേരം കുറേയാകും.

അതിനേക്കാളും എത്രയോ വേഗത്തില് നമുക്ക് കാറില്‍ പോകാമല്ലോ? എനിക്കാണെങ്കില്‍ നിന്റെ ബ്രദറിനെ കാണുകയും ചെയ്യാം.

"നഹി യാര്‍, മേ അക്കേലാ ജായേഗാ. മേരാ ബായീ കോ അബീ മത് മിലോ"
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനേ. ചേച്ചിയെ സഹിക്കാം. ഏട്ടനങ്ങാനും ഈ പെണ്ണിന്റെ കയ്യിലിരിപ്പ് അറിഞ്ഞാലെന്നെ ഉടനെ നാട്ടിലേക്ക് കെട്ടിയെടുപ്പിക്കും.
പ്രകാശ് ചേതനയുടെ കണ്ണുവെട്ടിച്ച് ഓടി ബസ്സില് കയറി. ബൈബില്‍ ഹൌസില്‍ വണ്ടിയിറങ്ങി, ഒരു റിക്ഷ പിടിച്ച് വേഗം തന്നെ വീട്ടിലെത്തി.

ഏട്ടനെ കണ്ടതും ചങ്കിടിച്ചു.
"എന്താ നീ ഇത്ര നേരം വൈകിയത്, എവിടാരുന്നു ഇത്രയും നേരം...?"
പെട്ടെന്ന് ഏട്ടത്തി മുറിയില്‍ പ്രവേശിച്ചതിനാല്‍ രക്ഷപ്പെട്ടു.
"വൈകുമെന്ന് ഉണ്ണി എന്നോട് പറഞ്ഞിരുന്നു.."
നീയാ ആ ചെക്കനെ ചീത്തയാക്കുന്നത് അല്ലേ.."

അവനൊരു ആണ്‍ കുട്ടിയല്ലേ, ഇടക്കും തലക്കുമൊക്കെ നേരം വൈകിയെന്നു വരും. നിങ്ങളും ഇങ്ങിനെ ഒക്കെ ആയിരുന്നല്ലോ കോളേജില്‍, അല്ലെങ്കില്‍ നമ്മള്‍.

ചേച്ചിയുടെ വായിലിരിക്കുന്നത് കേട്ട് ഏട്ടന്‍ മന്ദഹസിച്ചു.

"നീ അകത്തേക്ക് പൊയ്കോ മോനേ"
ഉണ്ണി അകത്ത് പ്രവേശിച്ചപ്പോള്‍ ഏട്ടത്തി ചെറിയ രൂപത്തില്‍ കാര്യങ്ങളൊക്കെ ഏട്ടനെ ബോധിപ്പിച്ചു.

അപ്പോ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ സുന്ദരീ. നീ അവന്റെ പഠിപ്പിന്റെ കാര്യാത്തിലൊക്കെ ശ്രദ്ധിക്കണം. നാട്ടിലെ കോളേജിലൊന്നും സീറ്റ് കിട്ടാണ്ടല്ല അവനെ ഇവിടെ ഹൈദരാബാദിലെ കോളേജില്‍ ചേര്‍ത്തിയത്.നാട്ടിലാണെങ്കില്‍ അവന്റെ തന്ത വിദേശത്തും പിന്നെ അമ്മ അദ്ധ്യാപികയും. അവര്‍ക്കൊന്നും ഇവന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അതിനാലാണ്‍ ഇവിടെ നിര്‍ത്തി പഠിപ്പിക്കാമെന്ന് അവര്‍ കരുതിയത്. അവന്‍ കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ ലഭിക്കാതെയും അല്ല.

അവന്റെ പിതാവിന് അവനില്‍ വലിയ വലിയ സ്വപ്നങ്ങളാ‍ണ്. ലണ്ടനില്‍ പ്രശസ്ത വിദ്യാലയത്തില്‍ ബിസിനസ്സ് മേനേജ്മെന്റിന് വിടണമെന്നൊക്കെ. എന്നിലാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങളൊക്കെ നിക്ഷേപിച്ചിരിക്കുന്നത്. കേമ്പസ് പ്രണയമൊക്കെ ഒരു പരിധി വരെ കൊള്ളാം. അതിരു കടന്നാല്‍ എല്ലാം ആപല്‍ക്കരമാണ്. ഇപ്പോള്‍ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. നിനക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍, ഞാന്‍ ഇടപെടാം.

"എല്ലാം നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങള്‍ക്കെപ്പോഴും ടൂര്‍ ആണ്. ഇന്നാള്‍ റഷ്യയില്‍ പോയി വന്നത് ഒരു മാസം കഴിഞ്ഞാണ്. എനിക്ക് ഒരു അന്തിത്തുണക്കുള്ളതാ ആ കുട്ടി. എന്നെ അവനില്‍ നിന്നകറ്റല്ലേ. അങ്ങിനെയാണെങ്കില്‍ ഞാന്‍ നാട്ടിലേക്ക് പോകും."

"ഉണ്ണിയാണെങ്കില്‍ എന്നെ നല്ലോണം നോക്കിക്കൊള്ളും. എന്റെ ഇഷ്ടാനുഷ്ടാനങ്ങളൊക്കെ അവന്‍ നല്ല വണ്ണം അറിയാം. മാര്‍ക്കറ്റില്‍ പോകാനും, പഴം പച്ചക്കറിയെല്ലാം നോക്കി വാങ്ങാനും, എന്നെ അടുക്കളപ്പണിയില്‍ സഹായിക്കാനും എല്ലാം അവനറിയാം.

നിങ്ങള്‍ക്കറിയാമല്ലോ പണ്ട് എനിക്ക് വയ്യാണ്ടായിട്ട്, നിങ്ങള്‍ക്ക് ലീവ് എടുക്കേണ്ടി വന്നു. എത്ര വീടുകള്‍ തെണ്ടി ഒരു നേരത്തെ ശാപ്പാട് കിട്ടാന്‍. പണമുണ്ടായിട്ട് മാ‍ത്രം കാര്യമായില്ലല്ലോ. ബന്ധുക്കളോ സുഹൃത്തുക്കളോ വേണ്ടേ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സഹായിക്കാന്‍"

"നിങ്ങള്‍ക്കോര്‍മ്മയില്ലേ പണ്ട് എനിക്ക് വസൂരി പിടിച്ചിട്ട്, അതും നിങ്ങള്‍ അന്ന് സിങ്കപ്പൂരിലും. അവനെന്നെ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരുന്നു നോക്കിയത്. അവന്‍ അതില്‍ ഒട്ടും തൃപ്തികേട് തോന്നിയിരുന്നില്ല. എന്റെ വസ്ത്രങ്ങള്‍ പോലും അവനാണ് കഴുകിയിരുന്നത്.എന്നിട്ടും അവന്‍ ഫസ്റ്റ് സെമിസ്റ്ററില്‍ ക്ലാസ്സില്‍ ഒന്നാമനായിരുന്നു"

ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

ചന്ദ്രന്‍ എല്ലാം കേട്ടിട്ട് ആകെ കണ്‍ഫ്യൂഷന് ആയി.ഒരു ഭാഗത്ത് അനുജന്റെ വിദ്യാഭ്യാസം, മറുഭാഗത്ത് ഭാര്യയുടെ വേവലാതി. ചന്ദ്രന്‍ ഉണ്ണിയെ ഗുണദോഷിക്കാന്‍ ഭാര്യയെ തന്നെ ചുമതലപ്പെടുത്തി.

ചെറിയ തോതില്‍ സുന്ദരി സഹോദരനെ ഉപദേശിച്ചു.
പിറ്റേ ദിവസം ആളെ കണ്ട് കാണാതെ നടിച്ചിരുന്ന പ്രകാശിനെ കണ്ട് ചേതന വിമ്മിട്ടപ്പെട്ടു.

"കാശ് - ക്യാ യാര്‍ കുച് ബോല്‍ത്താ നഹി..?"
പ്രകാശ് ഒന്നും ഉരിയാടിയില്ല.

"നാരാസ് ഹൈ ക്യാ തും?"
നഹി ചേതനാ, മുജേ ടീക് നഹി

"ചേതന പ്രകാശിന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി..."
പനിയൊന്നും ഇല്ല.

വാ നമുക്ക് കേന്റീനില്‍ പോയി കാപ്പി കുടിച്ച് ഫ്രഷ് ആയി വരാം.
"നോ ചേതന, ഐ ആം നോട്ട് ഡൂയിങ്ങ് വെല്‍, യു മേ ഗോ ഏന്‍ഡ് കം."
പ്രകാശ് അതും പറഞ്ഞൊഴിഞ്ഞു.

പക്ഷെ ചേതന വിട്ടില്ല. നമുക്ക് ഇന്ന് അല്പം നേരത്തെ എന്റെ വീട്ടിലേക്ക് പോകാം.ഇന്നെത്തെ ലാസ്റ്റ് ലക്ചര്‍ നമുക്ക് വിടാം. തന്നെയുമല്ല, നാളെയും മറ്റന്നാളും അവധിയല്ലേ.

ഇടക്കൊക്കെ നിനക്ക് എന്റെ വീട്ടില്‍ താമസിച്ചുകൂടെ. എന്റെ പിതാജി നിന്നെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.

"നിന്റെ വീട്ടില്‍ താമസിക്കുകയോ? എന്ത് അസംബന്ധമാണ് നീ പറയുന്നത്.എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനാണോ നിന്റെ ഭാവം ..?"

യേയ് ഒരിക്കലുമല്ല. ഈ ജീവിതം മുഴുവനും പ്രകാശ് എന്നോടൊപ്പം ഉണ്ടാകണമെന്നാണ്‍ എന്റെ ആഗ്രഹം. അതിന്‍ എന്ത് ത്യാഗവും ഞാന്‍ സഹിക്കും.

"ഞാന്‍ അതിന്‍ താലപര്യപ്പെടുന്നില്ലെങ്കിലോ ചേതനാ.."
എന്നാല്‍ ഞാന്‍ ഈ ജീവിതം വേണ്ടെന്ന് വെക്കും...

"ചേതനാ - ഐസാ മത് കഹോ, മേരീ പ്യാര്‍.."
നീ സുന്ദരിയാണ്. രന്തവ്യാപാരിയായ കോടീശ്വരന്റെ ഏക മകളാണ്.നിന്റെ മാതാപിതാക്കള്‍ക്കനുസരിച്ച ബന്ധം വേണ്ടെ നിനക്ക്. ഞാന്‍ ഒരു ദരിദ്രനാണ്.

"പ്രകാശ് - നിനക്കെന്താ സൌന്ദര്യമില്ലേ, വിദ്യാഭ്യാസമില്ലേ? ക്ലാസ്സില്‍ ഒന്നാമന്‍. നല്ല ഏട്ടത്തിയും ഏട്ടനും, സംസ്കാരമുള്ളവര്‍..."

"പിന്നെ പണം - അത് ഇന്നുണ്ടാകും, നാളെ ഉണ്ടാകണമെന്നില്ല.
എന്നെ നിരാശയാക്കല്ലേ പ്രകാശ്...

"ചേതനാ പ്ലീസ് ലുക്ക് വീ ആര്‍ ജസ്റ്റ് ടീന്‍സ്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ സംസാരിക്കാനുള്ള പ്രായമായിട്ടില്ല. അതൊക്കെ കുടുംബക്കാര്‍ക്ക് വിടൂ. നമുക്ക് നല്ല കൂട്ടുകാരായി തുടരാം. എന്നെ വീട്ടില്‍ വരാന്‍ നിര്‍ബന്ധിക്കാനോ, മറ്റൊന്നിന്നും ശ്രമിക്കുകയും അരുത് "

ചേതന ഇതെല്ലാം കേട്ട് കരയാന്‍ തുടങ്ങി.
"ചേതനാ -കം ലെറ്റ് അസ് ഗോ ടു ക്ലാസ്സ്.."
രണ്ട് പേരും കൂടി ക്ലാസ്സില്‍ പ്രവേശിച്ചു. കരഞ്ഞ കണ്ണുകളായി ഇരിക്കുന്ന ചേതനയെ കണ്ട് ലക്ചറര്‍.

"വാട്ട് ഹേപ്പന്ഡ് ടു യു ചേതന..?"
നത്തിങ്ങ് സാര്‍. ഐ ആം അണ് വെല്‍ ടുഡേ.

"ഇഫ് യു വാന്‍ഡ് യു മേ ക്വിറ്റ് ദി ക്ലാസ്സ്"

പ്രകാശ് ആശങ്കാകുലനായി. ഇനി ലക്ചററ് അവളെ വീട്ടില്‍ കൊണ്ട് വിടാന്‍ പറയുമോ"

വിചാരിച്ച പോലെ തന്നെ, വാധ്യാരുടെ ആജ്ഞ പ്രകാരം ചേതനേയും കൊണ്ട് ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.

ചേതന കരഞ്ഞ് കരഞ്ഞ്, അവള്‍ക്ക് സങ്കടം അടക്കാനായില്ല. അവള്‍ അവളുടെ മുഖം പ്രകാശിന്റെ തോളില്‍ അമര്‍ത്തി.

"പ്രകാശ് ആകെ ധര്‍മ്മസങ്കടത്തിലായി.ഈ പെണ്‍കുട്ടി എന്നെ നാട് കടത്തിക്കും. ഏട്ടന്‍ ചോദിക്കും നീ പ്രണയിക്കാനോ പഠിക്കാനാണോ ഇവിടെ നില്‍ക്കുന്നതെന്ന്..."

ചേതനാ - അഗര്‍ ഘര്‍ ജാനേ കാ ഹൈ തോ തും അകേലാ ജാ‍വോ, മേ തുമാരാ സാത് നഹി ആയേഗാ.

പ്രകാശ് പോയി അവളുടെ അമ്മക്ക് ഫോണ്‍ ചെയ്തു, വിവരങ്ങളൊക്കെ പറഞ്ഞു.
അമ്മയുടെ പ്രേരണമൂലം ചേതന ക്ലാ‍സ്സില്‍ തന്നെ ഇരുന്നു. പ്രകാശും ചേതനയും കൂടി ഉച്ചഭക്ഷണം കഴിക്കാന്‍ മരത്തണലില് വന്നിരുന്നു. അവര്‍ തമ്മില്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. ചേതന ഒന്നും കഴിച്ചതേ ഇല്ല. അവള്‍ കൈ കഴുകി വന്നിരുന്നു.

"പ്രകാശിന്‍ എന്റെ വീട്ടിലേക്ക് വരാമോ നാളെ രാവിലെ. ഉച്ചക്ക് ഊണ് കഴിച്ച് തിരിച്ച് പോകാം.."

ഞാന്‍ ശ്രമിക്കാം ചേതനാ, ഏട്ടന്റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടക്കാന്‍ പ്രയാസമാ.

‘ഞാന്‍ കാത്തിരിക്കും പ്രകാശ് ‘
പിറ്റേ ദിവസം ബഞ്ചാര ഹിത്സിലെത്തിയ പ്രകാശിനെ കണ്ട് ചേതന സന്തോഷത്താല്‍ തുള്ളിച്ചാടി. പ്രകാശിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു.
പ്രകാശിന്റെ ഉള്ളിലെ പുരുഷനെ ഉണര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞു.........
[തുടരും]

Tuesday, February 9, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - പാര്‍ട്ട് 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

ചേച്ചി പറഞ്ഞിട്ടാണെങ്കിലും ഉണ്ണിക്ക് ചേതനയെ വീട്ടിലേക്ക് കൊണ്ടു ചെല്ലാന് പേടിയായിരുന്നു.

ഞങ്ങള്താമസിച്ചിരുന്നത് ഒരു ചെറിയ വാടക വീട്ടിലായിരുന്നു.ഒരു തെലുങ്കന്‍ താമസിച്ചിരുന്ന സെക്കന്തരാബാദിലുള്ള വീട്ടില്.അയാളുടെ വീടിന്റെ പകുതി ഭാഗമാണ് ഞങ്ങള്ക്ക് ഉപയോഗിക്കാന്‍ തന്നിരുന്നത്.നെടുനീളത്തില് 3 മുറി.
സ്വീകരണ മുറിയില ഏട്ടനും ഏട്ടത്തിയും കിടക്കും അതില് നിന്നുള്ള അടുത്ത മുറിയില് ഞാന്കിടക്കും.അതിന്റെ തൊട്ടമുറി അട്ക്കള,കക്കൂസും,കുളിമുറിയും കോമണാണ്.

തെലുങ്കത്തിക്ക് ഒരു പെണ്കുട്ടിയുണ്ടായിരുന്നു.അവള് തെലുങ്കു മാത്രം സംസാരിക്കും,അവളുടെ അമ്മയും അച്ചനും ഹിന്ദിയും തെലുങ്കും.എനിക്ക് ഭാഷ അറിയാത്ത കാരണം ഞാന് അവരോട് മലയാളത്തിലും,അവരെന്നോട് തെലുങ്കിലും സംസാരിച്ചു പോന്നു.

സെക്കന്തരാബാദിലെ കാലാവസ്ഥ പൊതുവെ നല്ലതായിരുന്നു.എന്തായാലും ചൂടു കാലങ്ങളില് ഒറ്റനില കെട്ടിടമായതിനാല്ചൂട് കൂടുതലായിരുന്നു.അതിനാല് ഞാന് ടറസ്സിന്റെ മുകളില് ഉറങ്ങാന് പോകും.ഏട്ടത്തിയും ഏട്ടനും മുകളിലേക്ക് വരാറില്ല.എന്നാല് തെലുങ്കത്തിയും ഓളുടെ അമ്മയും അച്ചനും മുകളില് കിടക്കാന്‍ വരാറുണ്ട്.

തെലുങ്കത്തിയുടെ മകളെ കാണുമ്പോള് എനിക്ക് ലഹരി പിടിച്ചിരുന്നെങ്കിലും ഞാന് അവളെ തൊടാറില്ല.അവള് വൃത്തിയില്ലാത്തവളും,കുളിക്കാത്തവളും ആയിരുന്നു.
പാവാടയും ബ്ലൌസുമായിരുന്നു എപ്പോഴും അവളുടെ വേഷം.അവള് മദാലസയെ പോലെ മലറ്ന്ന് കിടക്കും.അവള് നേരം പുലര്ന്നാലും എഴുന്നേല്ക്കില്ല.അവളുടെ അമ്മ നേരത്തെ എഴുന്നേറ്റു പോകും.അവള്ആറു മണിവരെ അവിടെ കിടക്കും.അവള് സൂര്യനുദിച്ച് അവളുടെ ദേഹത്തില് ചൂട് പിടിച്ചാലെ പോരുകയുള്ളു.

ഞാന് നേരത്തെ എഴുന്നേല്ക്കും.ഇതൊക്കെയായിരുന്നു ഞങ്ങളുടെ വാടക വീട്ടിലെ അന്തരീക്ഷം.

ഞാന് ചേതനയേയും കൊണ്ട് വീട്ടിലെത്തിയപ്പോള് അവിടുത്തെ തെലുങ്കത്തി പെണ്കുട്ടി എന്നോടു ചോദിച്ചു.

“ആരാ ഈ പെണ്കുട്ടി?”

ഞാനവളോടൊന്നും പറയാതെ ഞങ്ങളുടെ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്തുറന്ന ഏട്ടത്തി വിസ്മയത്തോടെ.
"ഇതാണോ നീ പറഞ്ഞ പെണ്കുട്ടി ചേതന?
അതേ ഏട്ടത്തീ.

ഏട്ടത്തി സന്തോഷത്തോടെ അവളെ വീട്ടിനകത്തേക്കു കയറ്റി.
അവള് വീട്ടിനുള്ളില് ആകെ കണ്ണോടിച്ചു.ചേച്ചിയോട് കുശലം ചോദിച്ചു.ചേച്ചി നല്ലവണ്ണം ആംഗലേയം സംസാരിക്കുമായിരുന്നു.സുന്ദരിയുമായിരുന്നു.

ചേച്ചി അവള്ക്ക് കുടിക്കാന് ഓറഞ്ചു ജ്യൂസും,കഴിക്കാന് മധുര പലഹാരങ്ങളും നല്കി.അവളുടെ നീണ്ട മുടിയില്തലോടി,നെറുകയില് ചുംബിച്ചു.

അവള് ഓറഞ്ചു ജ്യൂസ് എനിക്കു നീട്ടി.അവള് പിന്നെ കുടിച്ചോളുമെന്നു ചേച്ചി പറഞ്ഞെങ്കിലും ,അവള് പകുതി എനിക്കു കുടിക്കാന്‍ തന്നു.

ഞാനവളെ ഇത്രയും പെട്ടന്ന് കൂട്ടികൊണ്ടു വരുമെന്ന് ചേച്ചി വിചാരിച്ചില്ല അല്പസമയത്തിനു ശേഷം അവിടെയുള്ള ഭക്ഷണം ഞങ്ങള് മൂന്ന് പേരും കൂടി കഴിച്ചു.

ഏട്ടന് വരുമ്പോഴേക്കും ഞാന് അവളേയും കൊണ്ട് ഹൈദ്രാബാദിലേക്കു തിരിച്ചു.അവള് ഏട്ടനെ കാണണമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടാക്കാമെന്നു പറഞ്ഞ് ഞാന് അവളേയും കൊണ്ടോടി.

ഞാനവളെ രാഷ്ട്രപതി റോഡിലെ ബൈബിള് ഹൌസിന്നടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിച്ചു അവളെ യാത്രയാക്കാന്.പക്ഷെ അവള് ഒറ്റക്ക് പോകാന് വിസമ്മതിച്ചു.

ആകെ കുഴപ്പമായല്ലൊ ഭഗവാനേ---
ഞാന് ആശങ്കാകുലനായി

ക്യാ ഹോഗയാ തും കൂ പ്രകാശ്?
കുച്ച് നഹീ യാറ്
ഫിര്ക്യോം തും ബാത്ത് നഹി കര്ത്താ ഹൈ
പരേശാന്ഹൈ ക്യാ തും?

അതു പറഞ്ഞു നില്ക്കുന്നതിനിടയില് ബഞ്ചാര ഹിത്സിലേക്കുള്ള വണ്ടി വന്നതും അവള് എന്നെ ബലമായി പിടിച്ച് ആ വണ്ടിയില് കയറ്റി.

ഞാന് എന്തോ ആലോചിച്ചുകൊണ്ടിരുന്നു.ഞാന് അവളെ വണ്ടി കയറ്റിയിട്ടു വരാമെന്നു ഏട്ടത്തിയോടു പറഞ്ഞ് ഇറങ്ങിയതാ വീട്ടില് നിന്ന്.ഞാന് എന്റെ വീട്ടില്തിരിച്ചെത്തിയതൂം ഇല്ല.ഒരു ലക്ഷ്യങ്ങളുമില്ലാതെ ചേതനയുടെ കൂടെ എങ്ങോട്ടോ പോകുന്നു.

സെക്കന്തരാബാദില് നിന്ന് വണ്ടി ഓടി ഓടി ഹുസൈന്സാഗറിന്റെ മധ്യഭാഗത്ത് ഞാന് സാധാരണ ഇറങ്ങാറുള്ള കോഫീ ഷോപ്പിന്റെ അടുത്തെത്തിയപ്പോള് എനിക്കവിടെ ഇറങ്ങണമെന്നു ഞാന് അവളെ അറിയിച്ചു.

"തും മുജേ കിദര്‍ ലേക്കെ ജാത്താ ഹൈ ചേതന, മുജേ ഘര്ജാനാ ഹൈ"
അവളെന്നെ അവിടെ ഇറങ്ങാന് സമ്മതിച്ചില്ല, പകരം ലാല് ബഹദൂറ് സ്റ്റേഡിയത്തിന്റെ അവിടെ ഇറങ്ങി ഞങ്ങള്രണ്ടു പേരും.

ഞാന് പറഞ്ഞു എനിക്കു തിരിച്ചു പോകണം.എന്റെ ഏട്ടത്തി എന്നെ കാത്തിരിക്കുകയാകും അവിടെ.ഞാന് അരമണിക്കൂറില് തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലൊ അവിടെ നിന്നു ഇറങ്ങിയത്.

അവള്ക്ക് ഒരേ നിര്ബന്ധം എന്നേയും കൂട്ടി അവളുടെ വീടുവരെ ഒന്നു പോകണമെന്ന്.എനിക്കാകെ പരിഭ്രമമായി ആകെ കുടുക്കില് പെട്ടപോലെയായി.
അവളുടെ രക്ഷിതാക്കള് രത്നവ്യാപാരികളായിരുന്നു.അവളുടെ വേഷത്തിലും മട്ടിലും വലിയ കുടുംബത്തിലെ പെണ്കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിലറിയാം. അവളെപ്പോഴും പഞ്ചാബി ഡ്ര്സാണ് ധരിച്ചിരുന്നത്.പലപ്പോഴും വെള്ളയില് വെള്ളപൂക്കളുള്ള വസ്ത്രങ്ങള് ധരിച്ചിരുന്നു.എനിക്കവളെ വെള്ളവസ്ത്രത്തില് കാണാനായിരുന്നു ഏറെ പ്രിയ്യം.

എനിക്കുള്ള മൂന്ന് ട്രൌസറുകളില് ഒന്ന് ബ്രൌണും, ഒലിവ് ഗ്രീനും, പിന്നെ ഒരു വെള്ളയും ആയിരുന്നു. അവളെപൊലെ വെള്ളയും വെള്ളയും ഇടണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ വെള്ള ഷര്ട്ട് ഉണ്ടായിരുന്നില്ല, പിന്നെ കറുത്ത ബെല്ട്ടും.

ഞാന് പലതും ആലോചിച്ചു കൊണ്ടിരുന്നു,അവളോട് ഒന്നും മിണ്ടിയില്ല, ബസ്സില്നിന്ന് ഇറങ്ങിയ അതേ നില്പ്പ് തന്നെ.
ചേതന എന്നെ സ്റ്റേഡിയത്തിന്റെ താഴെയുള്ള റെസ്റ്റോറന്റിന്റെ അടുത്തേക്കു കൊണ്ടു പോയി.

"തും ആവൊ, ചായ് പിലായേഗാ"
എനിക്കു ചായ വേണ്ട.എനിക്കു തിരിച്ചു പോകണം.ഞാന്പിന്മാറാന് തുടങ്ങി.
"അഗര്തും കൂ ജാത്ത ഹൈ തോ ജാവോ പ്രകാശ്, ലേക്കി ചായ് പീക്കോ ജാവോ"
അവളുടെ നിര്ബന്ധത്തിനു വഴങ്ങി ഞാന് ചായ കുടിക്കാന് റസ്റ്റോറന്ഡിന്റെ അകത്ത് കയറി.

അവല് രണ്ട് ചായക്ക് ഓറ്ഡറ് കൊടുത്തു.അവളെന്നോട് ഒട്ടിയിരുന്നു.

പ്രകാശ് നമുക്ക് എന്റെ വീട് വരെ ഒന്നു പോയിട്ടു വരാം ഒരു മണിക്കൂറ് കൊണ്ട്. വേണമെങ്കില് നിന്റെ ഏട്ടത്തിയോട് ഫോണ് ചെയ്ത് പറയുകയും ചെയ്യാമല്ലൊ.
അവളെന്നെ വിടുകയില്ല എന്ന് ഉറപ്പായപ്പോള്,ഞാന് മനസില്ലാ മനസോടെ അവളുടെ കൂടെ പോയി.ഞങ്ങള് ഒരു സൈക്കിള് റിക്ഷയില് കയറി അവളുടെ വീടിന്റെ അടുത്തെത്തി.

കിദറ് ഹൈ തേരീ ഘറ്?
യേയീ ഹൈ--
യേതോ പാലസ് ജൈസാ ദിക്താഹൈ
കൊട്ടാരം പോലെയുള്ള വീട്ടിലേക്കു കയറാന് ഞാന്മടിച്ചു.

മേരാ ഗറ് ബി ഇത്തനാ ബഡാ ഹൈ
ലേക്കിന് വോ മേരാ മുളൂക്ക് മേ ഹൈ
(എനിക്കവളെ പോലെ വലിയ വീടൊക്കെ ഉണ്ടു.പക്ഷെ അത് എന്റെ ജ്ന്മനാട്ടില് ആണെന്നു മാത്രം)

“അന്തറ് ആയിയെ ദോസ്ത്“

എന്നെ അവല് വീട്ടിനുള്ളിലേക്ക് നയിച്ചു.
മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യത്തില്കൂടിയുള്ള നടപ്പാതയില്കൂടി വീടിന്റെ ഉമ്മറത്തെത്തി.ഉമ്മറത്ത് തൂങ്ങിക്കിടന്നിരുന്ന മണി അടിച്ചു അവള്.
മധ്യവയസ്ക്കയായ ഒരു സ്ത്രീ വാതില് തുറന്നു
..എന്നെ അകത്തേക്കാനയച്ചു ചേതന.

അവളുടെ അമ്മക്ക് എന്നെ കണ്ടിട്ട് വളരെ സന്തോഷമായി.
"കെം ചോ?സാരു ചേ ?

കൈസാഹെ ബേട്ടാ ?"
മേം അച്ചാ ഹൂം മാംജി

"ചേതന – ജല്ദീ സേ ജല്പാന്കരോ ബേട്ടാ കൂ"

അവളുടെ അമ്മ അവളൊട് കുടിക്കാന്‍ വെള്ളം കൊടുക്കാന്പറഞ്ഞു എനിക്ക്
അവള്എനിക്ക് കുടിക്കാന് വെള്ളം തന്നു.ഞാന് വിചാരിച്ചു എന്താ പച്ചവെള്ളം മാത്രം തരുന്നത്.എന്തായാലും ആദ്യം തരുന്നതല്ലേ എന്നു വിചാരിച്ചു.പകുതി ഗ്ലാസ് വെള്ളം കുടിച്ചു.

അവളുടെ അമ്മയും അവളും ഞാനും അഭിമുഖമായിരുന്നു.
അഭി ബോലോ ബേട്ടാ-----

കൈസാ ഹെ തുമാരാ
ഭായി ഓറ് ബഹന്?
"അച്ചീ ഹൂം മാം ജീ"

എനിക്കു പോകാന്തിടുക്കമായിരുന്നു. ഞാന് എഴുന്നേല്ക്കാന് ശ്രമിച്ചിട്ട് അവളുടെ അമ്മയോട്

‘മുജേ ജാനാ ഹെ മാജീ"
യെ കൈസാ ഹൈ ബേട്ടാ. അബീ നഹി ജാ സക്താ.

ഇപ്പോള് പോകാന് പറ്റില്ല.ഇപ്പോള് സമയമെത്രയായി എന്നറിയാമോ?സമയം രണ്ടു കഴിഞ്ഞ് പത്തു മിനിട്ട്.

മാജീ സന്തോഷപൂറ്വ്വം എന്നെ വേറൊരു മുറിയിലേക്കാനയച്ചു.ഭക്ഷണം കഴിഞ്ഞ് അല്പ്പം വിശ്രമിച്ചിട്ടു പോകാം.

എനിക്കാകെ ആധിയായി,എല്ലാം കഴിഞ്ഞ് വീട്ടിലെത്തുംമ്പോള് മണി നാലഞ്ച് കഴിയും.ഏതായാലും ഏട്ടത്തിയുടെ അടുത്ത് കാര്യങ്ങള് ഒക്കെ പറഞ്ഞു.ഏട്ടത്തി പറഞ്ഞു പേടിക്കാനൊന്നും ഇല്ല.ഞാന് ഏട്ടനോട് പറഞ്ഞോളാം.നീ സൌകര്യം പോലെ വന്നാല്മതി.ഏട്ടത്തി എനിക്ക് ധൈര്യം പകര്ന്നു.എനിക്കു സമാധാനമായി.

എന്റെ പരിഭ്രമം കണ്ടിട്ട് ചേതന.
തും ക്യോം ഇതനാ പരേശാന്ഹൈ പ്രകാശ്
മേം തും കൊ ഗറ് ചോടേഗാ
(നിനക്കെന്താ ഇത്ര പ്രശ്നം ഞാന് നിന്നെ വീട്ടില് കൊണ്ട് വിടാം.)

വേണ്ട സുഹ്രുത്തേ, ഞാന്‍ തനിയേ പൊക്കോളാം.പറ്റുമെങ്കില് ആ കവല വരെ വിട്ട് തന്നാല്മതി,ബസ് സ്റ്റോപ്പിനടുത്താ.

മാം ജി ഭക്ഷണം കഴിക്കാനെന്നെ വേറൊരു മുറിയിലേക്കാനയച്ചു.

ഞങ്ങള്ക്ക് രണ്ടു പേര്ക്കും വലിയ തളികയില് ഭക്ഷണം വിളമ്പി.കൂടെ രണ്ട് ചപ്പാത്തിയും.ചപ്പാത്തി കഴിക്കുന്നതിനനുസരിച്ച് ചൂട് ചപ്പാത്തി വിളമ്പിക്കൊണ്ടിരുന്നു.

അവസാനം ഒരു കൊച്ചു ബൌളിലല്പ്പം പച്ചരി ചോറും,തൈരും.എല്ലം കൂടി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു.

വീട്ടില് നിന്നിറങ്ങുന്നതിനു മുന്പ് മധുരപലഹാരം തരാന് മറന്നില്ല .എനിക്കു മാത്രമല്ല ഏട്ടത്തിക്കും,ഏട്ടനും കുറച്ചു ഭംഗിയുള്ള പെട്ടികളിലാക്കി തന്നു.
മാം ജി എന്നോട് ഇടക്കിടക്ക് വീട്ടില് വരണമെന്നു പറഞ്ഞു.

എന്തൊരു സ്നേഹമായിരുന്നെന്നോ മാം ജിക്ക്.പറഞ്ഞറിയിക്കാന് പ്രയാസം.
ഞാന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്ആ വീട്ടിലെ ഡ്രൈവറ് അവിടെ ഓച്ചാനിച്ചു നില്ക്കുന്നതു കണ്ടു.അയാളോട് എന്നെ വീട്ടില് കൊണ്ടു വിടാന് ആജ്ഞാപിച്ചു മാം ജി.

ചേതനയും എന്റെ കൂടെ വണ്ടിയില് കയറി.മുന്സീറ്റില് കയറാനൊരുംമ്പെട്ട എന്നെ പിടിച്ച് അവളോടൊപ്പം പിന് സീറ്റിലിരുത്തി.

"കൃഷ്ണാഗുരുവായൂരപ്പാ ഈ പെണ്കുട്ടി എന്നെ വിടുന്നില്ലല്ലോ? "
[തുടരും]

ചേതനാ മൈ ഡാര്‍ളിങ്ങ്

ഒരു മിനി നോവല്‍ ഇവിടെ ആരംഭിക്കുന്നു.
പാര്‍ട്ട് - 1

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ് ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.

ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല് മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന് എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ് ഭാഷ. അധികവും ഉറുദു.ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ.

ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു "മിലന്‍, ബഹൂ ബീഗം, ഹമ്രാസ്" മുതലായവ.

മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും.

ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം..

എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര് പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…"നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?"ഇല്ല ടീച്ചറ്"

എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി.

എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.ഒരു ദിവസം എന്നോട് ഓതി.

"തും ക്യാ ആദ്മീ ഹൈ…?കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]എനിക്ക് വിഷമമായി.

ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.

"തും റോട്ടി ഖാത്താ ഹൈ ക്യാ"[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു.

അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

"ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.

"മണ്ടന്‍…………."ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ.

നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ………."

എനിക്ക് പേടിയാ ഏട്ടത്തീ…………"‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?"

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

"തും കൂ ക്യാ ഹോഗയാ ചേതനാ""തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…"

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.

[തുടരും]

Saturday, January 30, 2010

കൂര്‍ക്കഞ്ചേരി തൈപ്പൂയം - 2010 ജനുവരി 30

തൃശ്ശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ഷേത്രത്തിലെ തൈപ്പൂയം ഇന്ന് ആഘോഷിച്ചു.
തല്‍ക്കാലം ഒരു വിഡിയോ ക്ലിപ്പ് കാണുക. കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

Monday, January 4, 2010

നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും



ഇത് ഒരു യഥാര്‍ത്ഥ കഥയായി രൂപാന്തരപ്പെട്ടതായിരുന്നു. പക്ഷെ യാത്രാ‍ മദ്ധ്യേ അല്പം നര്‍മ്മ ഭാവന കൂട്ടിനെത്തിയപ്പോള്‍ വേറെ വഴിക്ക് തിരിഞ്ഞു. ഇവിടെ എത്തി നോക്കുന്നവര്‍ക്ക് വായനാസുഖം പ്രദാനം ചെയ്യേണ്ടെ എന്ന് തോന്നി. എന്നിരുന്നാലും നന്ദ്യാര്‍വട്ടത്തിന്റെ അസുഖം ഭേദമായത് ആശ്ചര്യം തന്നെ.
തുടര്‍ന്ന് വായിക്കുക : >>>>>>>>>>>>>

ഞാന്‍ ഒരു കൃഷ്ണ ഭക്തനാണ്. എന്റെ ഒരു പ്രഭാതം പൊട്ടി വിടരുന്നത് കൃഷ്ണനെ മുന്നില്‍ കണ്ടും കൃഷ്ണനും ആരാദിച്ചും ആണ്.

ഞാന്‍ കാലത്ത് എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് തണുത്ത വെള്ളത്തിലുള്ള കുളിയാണ്. പിന്നീട് ഭഗവാന്‍ കൃഷ്ണനുള്ള പൂ‍ക്കള്‍ അറുക്കും. പണ്ട് എന്റെ മുറ്റത്ത് നന്ദ്യാര്‍വട്ടവും, വെള്ള ചെമ്പരത്തിയും, തെച്ചിപ്പൂവും ഒക്കെ ഉണ്ടായിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് എന്റെ സഹധര്‍മ്മിണി എന്ന് വിളിക്കുന്ന എന്റെ മൂധേവിയായ ആനന്ദവല്ലി എല്ലാ ചെമ്പരത്തി ചെടികളും നിഷ്കരുണം വെട്ടിമാറ്റി. ഞാന്‍ അത് അറിയുന്നത് കൃഷ്ണന് പൂ പറിക്കാന്‍ പോയപ്പോഴാണ്. എനിക്ക് അവളെ ഉപദ്രവിക്കണമെന്ന് തോന്നി. പക്ഷെ കൃഷ്ണന്‍ പൊറുക്കുകയില്ലാ എന്ന് എനിക്കറിയുന്നതിനാല്‍ ഞാന്‍ വേണ്ടെന്ന് വെച്ചു.

അവള്‍ ചെയ്ത പ്രവര്‍ത്തി വളരെ ഹീനമായിരുന്നെന്ന് ഞാന്‍ അവളോട് പറഞ്ഞു. “എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇനി ഞാന്‍ എന്ത് ചെയ്യും. ഞാന്‍ വാവിട്ട് കരഞ്ഞു.“

അവശേഷിച്ച 5 നന്ദ്യാവട്ടച്ചെടികളില്‍ അവള്‍ മൂന്നെണ്ണവും കടക്ക് വെച്ച് വെട്ടിമാറ്റി. എനിക്ക് വേണ്ടി രണ്ടെണ്ണം മാത്രം ബാക്കി വെച്ചു. എനിക്കത് കണ്ട് സഹിച്ചില്ല. ഞാന്‍ അവളുടെ കാല് വെട്ടിമുറിച്ചാലോ എന്നും കൂടി ആലോചിച്ചു.

ആ കാലത്തൊക്കെ മരങ്ങളില്‍ പൂക്കള്‍ നന്ദേ കുറവായിരുന്നു. എനിക്ക് വലിയ മനോവിഷമം തന്നു അവള്‍. ഞാന്‍ അവളോട് കുറേ ദിവസം മിണ്ടാ‍തിരുന്നു. അവളുടെ ഇഷ്ട വിനോദമായ കേബിള്‍ ടിവിയുടെ കേബിളുകള്‍ ഞാന്‍ വെട്ടി നശിപ്പിച്ചു. ടിവിയുടെ മുകളിലൂടെ വെള്ളം ഒഴിച്ചു. താഴത്തെ നിലയിലുള്ള ടെലഫോണ്‍ എറിഞ്ഞുടച്ചു. അടുക്കളയില്‍ പാത്രങ്ങള്‍ എറിഞ്ഞുടച്ചു.

“നിങ്ങളെന്താ മനുഷ്യാ കാണിക്കണത്... എന്തിനാ ഈ പാത്രങ്ങളൊക്കെ എറിഞ്ഞുടക്കുന്നത്...?
ഞാന്‍ ഒന്നും മിണ്ടിയില്ല. ഭഗവാന്‍ ഗുരുവയൂരപ്പന്‍ ഇതൊക്കെ ഇരുന്ന് കാണുന്നുണ്ടാകും. എന്റെ രോഷം ഒന്ന് കെട്ടടങ്ങേടേ? ഇതൊക്കെയല്ലാതെ ഞാന്‍ എന്താ ചെയ്യാ എന്റെ ഗുരുവായൂരപ്പാ>





പണ്ടൊക്കെ ഞാന്‍ ദ്വേഷ്യം വരുമ്പോള്‍ അവളെ നാല് കൊടുക്കാറുണ്ട്. അന്നൊക്കെ അവള്‍ക്ക് അതിന്നുള്ള ആരോഗ്യവും ഉണ്ടായിരുന്നു. ഇന്ന് അവളുടെ ആരോഗ്യമെല്ലാം മോശമായി. പക്ഷെ കയ്യിലിരുപ്പ് മോശമാണ്. ഇനി നാല് കൊടുത്താല്‍ പത്ത് ദിവസം വയ്യാണ്ട് കിടക്കും. പിന്നെ ഞാന്‍ തന്നെ ആശുപതീല് കൊണ്ടോകണം. ആകെ പ്രശ്നം....



എന്താ ചെയ്യാ ഈ പെണ്ണുങ്ങള് ഇങ്ങട്ട് മെക്കട്ട് കേറാന്‍ വന്നാല്‍ ഈ പാവം ആണുങ്ങള് എന്ത് ചെയ്യും. കുട്ടന്‍ മേനോന്‍ പറഞ്ഞിരുന്നു ബീനാമ്മയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്. അതിനാലാണ് ഇപ്പോ എന്റെ മറ്റേ പെണ്ണൊരുത്തി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ ആനന്ദവല്ലിയുടെ കൂടെയാണ് താമസം.





അല്ലാ ഞാന്‍ അറിയാതെ ചോദിക്കയാണ് ഈ മേനോന് എന്തിന്റെ സോക്കേടാ ഞാന്‍ എന്റെ പെണ്ണിന്റെ മെക്കട്ട് കേറിയാല്.



ഇപ്പോ ഞാന്‍ ബീനാമ്മെയെപ്പറ്റി ഒന്നും പറയാറില്ല. എനിക്ക് വേറെയും പെണ്ണുണ്ടല്ലോ... എന്റെ മേന്‍ നേ ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി ഒന്നും പേശ്ണില്ലാ. പോരെ തനിക്ക് ....





ഈ കുട്ടന്‍ മേനോനെ വെറുപ്പിക്കാനും വയ്യ. ആള് വലിയ സഹായിയും നല്ലൊരു കൂട്ടാളിയും ആണ്.



[ശേഷം കുറച്ച് കഴിഞ്ഞെഴുതാം]










.... തുടരുന്നു ഇവിടെ....




ഞാന്‍ അവശേഷിച്ച രണ്ട് മരങ്ങളില്‍ നിന്നും പൂക്കള്‍ ശേഖരിച്ച് എന്റെ കണ്ണന്‍ കാലത്ത് സമര്‍പ്പിക്കും. മഴക്കാലമായതിനാല്‍ പൂക്കള്‍ നന്നേ കുറവും.




"എന്ത് ചെയ്യാം ഉള്ളോണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ ആക്കേണ്ടി വന്നു...."




അങ്ങിനെയിരിക്കുമ്പോളാണ്‍ വേറെ ഒരു ദുരന്തം..........
ആകെയുള്ളത് രണ്ട് മരങ്ങളാണ്. അതിനൊന്നിനെ ഒരു തരം പുഴുക്കള്‍ വന്ന് ഇലയെല്ലാം തിന്ന് നശിപ്പിക്കുക. ഞാന്‍ ഓരോദിവസം പൂവറുക്കുന്നതിന്‍ മുന്‍പ് ഈ വൃണപ്പെട്ട ഇലകളെല്ലാം പിഴുത് മാറ്റും. അങ്ങിനെ പോയി പോയി ഒരു മരം മുഴുവന്‍ ഈ പുഴുക്കള്‍ തിന്ന് നശിപ്പിച്ചു. യൂറോപ്പിലെല്ലാം ഓട്ടം സീസണില്‍ കാണുന്ന പോലെ ഇലകളില്ലാതെ നില്‍ക്കുന്ന മരം പോലെയായി.




എന്റെ ഉള്ളം പിടച്ചു. ശേഷിച്ച ഒരു മരത്തിലും ഈ പുഴുക്കള്‍ വന്ന് തുടങ്ങി. എനിക്ക് ചെടികള്‍ക്ക് മരുന്ന് തെളിക്കാന്‍ സാധാരണ ഇഷ്ടമില്ല. അതിന്റെ മണം എനിക്ക് തലവേദന ഉണ്ടാക്കും. പിന്നെ നാടന്‍ മരുന്നായ "പുകയില കഷായം" ഉണ്ടാക്കാനും അറിയില്ല. എന്റെ ചെറിയ പാറുകുട്ടിയോട് പറഞ്ഞപ്പോള്‍ അവളുടെ വായിലിരുന്നതെല്ലാം കേക്കേണ്ടി വന്നു...




"ഈ ഉണ്ണ്യേട്ടനെ എന്തൂട്ടിന്റെ കേടാ. ഓരോന്ന് ഉണ്ടാക്കി വെക്കാന്‍ പറയും. എന്നിട്ട് ആള്‍ ഒരു പോക്ക് പോയാല്‍ പിന്നെ ഏത് കാലത്താ വരിക. ഇന്നാള്‍ ളൂവിക്കാ അച്ചാറ് വേണമെന്ന് പറഞ്ഞ് ഞാന്‍ നാടായ നാടെല്ലാം അലഞ്ഞ് തിരിഞ്ഞ് ളൂവിക്ക കഴുകി വൃത്തിയാക്കി അച്ചാറ് പറഞ്ഞ പോലെ സൊര്‍ക്ക ഇടാണ്‍ ട് ഉണ്ടാക്കി വെച്ചിട്ട്....."




"വിളിക്കെന്നെ വിളിക്കെന്നെ ആള്‍ വരണ്ടേ?? അതീ‍പ്പിന്നെ എനിക്ക് ഈ ഉണ്ണ്യേട്ടനോട് വെറുപ്പാ..........."




‘ഇപ്പോ വേണത്രെ പൊകയില കഷായം. ഞാന്‍ അങ്ങാടീ പോയിട്ട് പൊകയില വാങ്ങണം, എന്നിട്ട് എന്തെല്ലാം പണിയുണ്ട് അത് കഷായമാക്കാന്‍. ഇനി അതൊക്കെ സഹിച്ച് കഷായമുണ്ടാക്കിയാല്‍ എന്നാവും ഈ ആളുടെ എഴുന്നള്ളത്ത്....’




എന്റെ പാറുകുട്ടീ നീ അങ്ങനെ ഒന്നും പറയല്ലേ. ഇത് ദേവന്റെ കാര്യമാ.




"എനിക്ക് ഈ ദേവന്മാരുടെ പുരാണമൊന്നും കേക്കണ്ട..."
എന്റെ ഗുരുവായൂരപ്പാ. എന്താ ഇനി ഒരു വഴി. ഈ പുഴുക്കള്‍ ഈ മരം നാല് ദിവസം കൊണ്ട് വെടിപ്പാക്കും... പിന്നെ ഞാന്‍ പൂവിന് എവിടേയാ പോകുക.
സംഗതി അയലത്തെ മല്ലികയുടെ വീട്ടിലും, മെഴ്സിയുടെയും ജെസ്സിയുടെയും വീട്ടിലുമെല്ലാം നല്ല പൂക്കളുണ്ട്.




പക്ഷെ എന്റെ കാലത്തെ ഈ മുണ്ടുമാത്രം ഉടുത്തുള്ള വേഷം അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ.




ഇനി ഒരു ഷര്‍ട്ട് ഇട്ട് കള്ളിമുണ്ടൊക്കെ മാറ്റി സുന്ദരക്കുട്ടപ്പനായി പൂവറുക്കാന്‍ പോയാല്‍ ... അവരൊന്നും പറഞ്ഞൂന്ന് വരില്ല. പക്ഷെ അവര്‍ക്കിഷ്ടപ്പെടുമോ ഞാന്‍ എന്നും ഇങ്ങിനെ അവര്‍ ഓമനിച്ച് വളര്‍ത്തുന്ന പൂക്കളറുക്കാന്‍ വന്നാല്‍.....




പണ്ടൊക്കെ ഞാന്‍ കാലത്തെ എന്റെ കുളിയും തേവാരമെല്ലാം കഴിഞ്ഞ് നടക്കാനിറങ്ങാറുണ്ട്. നടന്ന് വരുമ്പോള്‍ മെഴ്സിയുടെ തോട്ടത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന വലിയ പലനിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍ കാണുമ്പോള്‍ ഞാന്‍ പെട്ടന്നവിടെ നിന്ന് പോകും.




ഞാന്‍ അല്പനേരം അവിടെ ആകമാനം ഒന്ന് വീക്ഷിക്കും. ആരും എന്നെ നോക്കുന്നില്ലാ എന്ന് കാണുമ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ പൂക്കള്‍ മോഷ്ടിക്കും.
കൂടെ കൂടെ ഈ മോഷണം തുടര്‍ന്ന് കൊണ്ടിരുന്നു.



പലപ്പോഴും ജെസ്സിയുടെ പൂക്കളറുക്കാറുണ്ട്. ജെസ്സി നോക്കി നില്‍ക്കേ ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. ജെസ്സിയെ എനിക്ക് പേടിയില്ല. എന്റെ പെങ്ങളെപ്പോലെയാണ് എനിക്ക് ജെസ്സി.




മെഴ്സി അങ്ങിനെയല്ല. ഞാന്‍ ഒരു ദിവസം മെഴ്സിയെ കണ്ടു.
"ഹലോ മെഴ്സി... എന്തൊക്കെയാ മക്കളുടെ വിശേഷം....... എന്നാ അനുവിന്റെ കല്യാണം............"




ആ ഒന്നും ആയില്ല ജെ പീ...........
"നടത്തം കഴിഞ്ഞ് വരികയാണോ..........."
"അതേ മേഴ്സീ.........."




പിന്നെ മെഴ്സീ ഒരു കാര്യം ... ഞാന്‍ ഇതിലേ പോകുമ്പോള്‍ ചിലപ്പോള്‍ പൂക്കള്‍ മോഷ്ടിക്കാറുണ്ട്...
"മേഴ്സി കുടുകുടാ ചിരിക്കാന്‍ തുടങ്ങി.........."




"ഇങ്ങിനെയും ഉണ്ടോ കള്ളന്മാര്‍"
കട്ടതിന് ശേഷം കുമ്പസാരം നടത്തുന്നവര്‍




"ആട്ടെ ആര്‍ക്കാ ഈ പൂക്കളെല്ലാം കട്ട് കൊണ്ട് പോയി കൊടുക്കുന്നത്..."
എന്റെ കൃഷ്ണനാ..............




"കൃഷ്ണനോ........... അതാരാണ് ഞാനറിയാത്ത ഒരാള്‍ അവിടെ..........."
അതേയ് കൃഷ്ണനെന്നാല്‍ ഞാന് പറയുന്നത് ... ഗുരുവായൂരപ്പനാണെന്ന്




"അത് ശരി............"
എന്നാ പൊട്ടിച്ചോളൂ.............. പ്രശ്നമൊന്നുമില്ല....




അങ്ങിനെ ഞാന്‍ മെഴ്സിയുടെ വീട്ടില്‍ നിന്ന് പലപ്പോളും പൂക്കള്‍ മേഴ്സിയുടെ അനുവാദത്തോട് കൂടി മോട്ടിക്കാറുണ്ടായിരുന്നു.. എന്നിട്ട് ഗുരുവായൂരപ്പനും, അയ്യപ്പനും, ഗണപതിക്കും, ശ്രീ നാരായണഗുരുവിനും, മൂകാംബിക അമ്മക്കും എല്ലാം കൊടുക്കാറുണ്ടായിരുന്നു.




എനിക്ക് പിന്നീട് തോന്നി വല്ലവരുടെ വീട്ടില്‍ നിന്നുള്ള ഈ പൂവറുക്കല്‍ അത്ര ശരിയല്ലെന്ന്...




പിന്നെന്ത് ചെയ്യും. എന്റെ അവസാനത്തെ നന്ദ്യാര്‍വട്ടത്തെ ഈ പുഴുക്കള്‍ ആക്രമിച്ച് കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്റെ പറമ്പില്‍ എത്രയോ പാഴമരങ്ങളുണ്ട്. കാട് പിടിച്ച് കിടക്കുന്ന അടുത്ത തൊടിയിലും.




അതൊന്നും ഇവറ്ക്ക് വേണ്ട. എന്റെ മേലില്‍ കേറാനാ ഇവക്ക് താല്പര്യം.............




"എന്റെ കൃഷ്ണാ എന്താ ചെയ്യുക... എനിക്കൊരു ഉപായം പറഞ്ഞ് തരൂ. അല്ലെങ്കില്‍ വേറൊരു മാര്‍ഗ്ഗം പറയൂ ... എവിടുന്ന് കിട്ടും പൂക്കള്‍...?




സംഗതി ഞാന്‍ ഒരാളുടെ അന്നം മുടക്കുന്ന കാര്യമാണ് ചിന്തിക്കുന്നത്.. പക്ഷെ അതേ സമയം എന്റെ മന:സ്സമാധാനം കെടുത്തുകയാണല്ലോ ഈ പുഴുക്കള്‍. നല്ല ആരോഗ്യത്തോട് കൂടി നില്‍ക്കുന്ന എനിക്ക് പ്രശ്നമില്ലാത്ത എത്രയോ ചെടികളുണ്ട്.. അവിടേക്ക് ചേക്കേറിക്കൂടെ ഈ പണ്ടാരങ്ങള്‍ക്ക്.. ഇനി ഈ നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ക്ക് മാധുര്യം കൂടുതാലാണോ.




ഞാന് രണ്ട് നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ കടിച്ച് തിന്നു നോക്കി............ യേയ് ഒരു രസവുമില്ലാ.............




ഇതാണൊ ഇവറ്റകള്‍ സാപ്പിടുന്നത്.............?




എന്തായാലും കൃഷ്ണാ ഇന്നത്തേക്കുള്ള പൂക്കള്‍ കിട്ടി. എനിക്ക് ആരുടെയും വീട്ടീപ്പോയി മോട്ടിക്കാന്‍ വയ്യ. നാളെ നിനക്ക് പട്ടിണിയാ. നിനക്ക് പൂക്കള്‍ക്ക് പകരം വെക്കാനെന്റെ കയ്യില്‍ ഒന്നുമില്ലല്ലോ.. എനിക്ക് അന്ന് ഉറക്കം വന്നില്ല...




പിറ്റേദിവസം ഞാന്‍ കൂടുതല്‍ നേരത്തെ എണീറ്റു. കുളി കഴിഞ്ഞ് പൂക്കളറുക്കാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് ചെന്നു. മരത്തിനെ ഭാഗികമായി പുഴുക്കല്‍ നശിപ്പിച്ച് കൊണ്ടിരുന്നു. ഞാന്‍ പരമസങ്കടത്തിലും...........




ഞാന്‍ പെട്ടെന്ന് മാറി നിന്ന് ഒരു ഉപായം ചിന്തിക്കയായിരുന്നു മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍നിന്ന്..




അപ്പോളിതാ ഒരു പറ്റം ഉറുമ്പുകള്‍ എന്റെ ശരീരമാകെ പടര്‍ന്ന് കയറി. നല്ല കാലം അവര്‍ മര്യാദക്കാരായിരുന്നു. എന്നെ കടിച്ചില്ല. ഞാന്‍ അങ്ങിനെ നിന്നു. ഒരു അഞ്ച് മിനിട്ട് കൊണ്ട് ഏതാണ്ട് പത്തിരുനൂറ് ഉറുമ്പുകള്‍ എന്നെ പൊതിഞ്ഞു.
ഞാന്‍ ആ ഉറുമ്പുകളെയും കൊണ്ട് എന്റെ നന്ദ്യാര്‍വട്ടത്തിന്റെ ഇടയിലേക്ക് കേറി നിന്നു. അല്പസമയം കൊണ്ട് ആ ഉറുമ്പുകളെല്ലാം നന്ദ്യാര്‍വട്ടത്തിന്റെ ചില്ലകളിലേക്ക് ഇരച്ച് കയറി. അവര്‍ക്ക് ഉറുമ്പുകളുടെ പച്ചമാംസത്തിന്റെ ഗന്ധം കിട്ടിക്കൊണ്ടിരിക്കാം...




ഞാന്‍ അങ്ങിനെ എന്റെ വീട്ടിലേക്ക് പോയി............




അത്ഭുതമെന്ന് പറയട്ടെ.. പിറ്റേ ദിവസം ഞാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് പോകിണില്ലാ എന്ന് വെച്ചിരിക്കുകയായിരുന്നു....




കൃഷ്ണന് ഞാന്‍ തല്‍ക്കാലം കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിക്കതിരുകള്‍ സമ്മാനിച്ചു. വേണ്ടുവോളമില്ലാ. മഴക്കാലമായതിനാലുള്ള പ്രശ്നത്താല്‍..




എല്ലാം കഴിഞ്ഞ് നടക്കാന്‍ പോകാമെന്ന് കരുതി ഗേറ്റിന്നരുകില്‍ ചെന്നപ്പോള്‍ കണ്ട കഥ ഞെട്ടിക്കുന്നതായിരുന്നു.!!!!!!!!!!!




കൃഷ്ണാ ഭഗവാനേ ഗുരുവായൂരപ്പാ ഞാന്‍ ഉച്ചത്തില്‍ വിളിച്ച് കരഞ്ഞു.............




[അല്പം കൂടിയുണ്ട് എഴുതാന്‍.. തുടരാം]



ഇന്നെലെയെഴുതിയതിന്റെ ബാക്കി ഇവിടെ നിരത്തുന്നു....




ഞാന്‍ വിചാരിച്ചിരുന്നു മരത്തിലെ ഇലകളെല്ലാം പുഴുക്കള്‍ തിന്ന് അവസാനിച്ചിരിക്കുമെന്ന്. പക്ഷെ അതല്ല സംഭവിച്ചത്.. മരത്തില്‍ ചേക്കേറിയ ഉറുമ്പുകള്‍ എല്ലാം പുഴുക്കളേയും അവിടുന്ന് തുരത്തിയിരുന്നു.




ഒരു ദിവസം കൊണ്ട് സംഭവിച്ചത് മഹാത്ഭുതമായിരുന്നു. എന്റെ നന്ദ്യാര്‍വട്ടം പൂര്‍വ്വ സ്ഥിതിയില്‍ ധാരാളം പൂക്കളുമായി കാണപ്പെട്ടു.
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം..




ഇതെല്ലാം സംഭവിച്ചിട്ട് നാളുകള്‍ ഏറെയായി. ഇപ്പോള്‍ അന്ന് ആനന്ദവല്ലി വെട്ടിമാറ്റിയിരുന്ന മരങ്ങളെല്ലാം വീണ്ടും പുഷ്പിച്ചു. ശിഖരങ്ങള്‍ കുറവായതിനാല്‍ ഇലകളും പൂക്കളും കുറഞ്ഞു എന്ന് പറയാം. എന്നാലും ദേവന് സമര്‍പ്പിക്കാന്‍ പൂക്കള്‍ ധാരാളം.
ഞാന്‍ കൃതാര്‍ത്ഥനായി....




ഇപ്പോള്‍ എന്റെ കണ്ണന്‍ എന്നോട് പറയുന്നു, ഇനി നിന്റെ വളപ്പില്‍ തന്നെയുണ്ട് ധരാളം പൂക്കള്‍. അവിടെ നിന്ന് മാത്രം പൂക്കള്‍ ശേഖരിച്ചാല്‍ മതിയെന്ന്.
ഒരിക്കല്‍ പണ്ട് എന്റെ ഉടമസ്ഥതയില്‍ ഇരുന്ന വസ്തുവില്‍ നിന്ന് നിരന്തരം തെച്ചിപ്പൂക്കള്‍ ശേഖരിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഞാന്‍ പൂവറുത്ത് കൊണ്ടിരിക്കുമ്പോള്‍ എന്റെ വിരലില്‍ ഒരു വണ്ട് കടിച്ചു. ഞാന്‍ ആകെ വിഷമിച്ചു. ഇനി അത് പഴുക്കും, വേദനിക്കും എന്നൊക്കെ ഓര്‍ത്ത് വേവലാതിയായി.. ഏറെ ദു:ഖിതനായി.




ഞാന്‍ പൂക്കള്‍ അവിടെ വെച്ച് നാട്ടുവൈദ്യം ചെയ്തു. തുളസിയില പിഴിഞ്ഞ് വിരലിലാകെ പുരട്ടി. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ തൊഴിലില്‍ വ്യാപൃതനായി. വണ്ട് കടിച്ച സംഗതി ഞാന്‍ പാടെ മറന്നിരുന്നു. അതായത് അസുഖം മാറിയത് ഞാന്‍ അറിഞ്ഞില്ല.




എല്ലാം ഗുരുവായൂരപ്പന്റെ ലീലകളല്ലാതെ എന്തു പറയാന്‍.....




കഴിഞ്ഞ മൂന്ന് കൊല്ലങ്ങളായി ഞാന്‍ വാതരോഗത്തിന്റെ പിടിയിലായിരുന്നു. എന്റെ ഇഷ്ടവിനോദമായിരുന്ന കാര്‍ ഡ്രൈവിങ്ങ് വളരെ വെട്ടിക്കുറക്കേണ്ടി വന്നു. ഹോമിയോപ്പതിയും, ആയുര്‍വേദവും, നാട്ടുവൈദ്യവും, അലോപ്പതിയും എല്ലാം പരീക്ഷിച്ച് നിരാശനായി കഴിയുകയായിരുന്നു.




ഇനി വീണ്ടും എന്ത് ചികിത്സാരീതി നോക്കണം എന്ന ആശങ്കയിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു. പുരാണങ്ങളില്‍ കേട്ടിട്ടുണ്ട് വാതരോഗിയായ ഭട്ടതിരിക്ക് ഗുരുവായൂരില്‍ ഭജനമിരുന്ന് വാതരോഗം മാറിയ കഥ.



ഒരു നിവൃത്തിയുമില്ലെങ്കില്‍ ഞാനും ഗുരുവായൂരില്‍ ശരണം പ്രാപിക്കാന്‍ ഉദ്ദേശിച്ചിരിക്കയായിരുന്നു.




എനിക്ക് എന്റെ രോഗത്തില്‍ നിന്ന് മുക്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ജീവിതത്തില്‍ ഒന്നും ചെയ്ത് തീര്‍ക്കുവാനുണ്ടായിരുന്നില്ല. രണ്ട് മക്കള്‍ക്കും നല്ല പ്രൊഫഷണല്‍ വിദ്യാഭ്യാസം കൊടുത്തു. അവര്‍ വിവാഹിതരായി, അദ്ധ്വാനിച്ച് സസുംഖം ജീവിക്കുന്നു.




കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തോന്നും എങ്ങോട്ടെങ്കിലും ചുറ്റിയടിക്കാമെന്ന്. രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സുകള്‍ എപ്പോഴും വണ്ടിയിലുണ്ടായിരിക്കും. പിന്നെ മൂന്ന് ജോഡി പലതരത്തിലുള്ള ചെരിപ്പുകളും. കാല്‍ വിരലുകള്‍ മരവിക്കുമ്പോള്‍ മാറി മാറി ഇടാന്‍. ഇടത് കാലിനാണ് വാതം കാര്യമായി. ദീര്‍ഘദൂര സവാരിയില്‍ ഓരോ പത്ത് കിലോമീറ്റര്‍ താണ്ടുമ്പോഴും വണ്ടിയില്‍ നിന്നിറങ്ങി അല്പം നടന്നിട്ട് വേണം വീണ്ടും യാത്ര തുടരാന്‍. അങ്ങിനെ കഴിച്ചു കുറേ നാള്‍.




പലരും ഉപദേശിച്ചു ഒരു ഡ്രൈവറെ കൂട്ടാന്‍. എനിക്ക് പൊതുവേ എന്റെ വാഹനം ഓടിക്കാന്‍ ഡ്രൈവറ്മാരെ ഇഷ്ടമില്ല. എനിക്ക് അത്തരക്കാരെ പലരേയും ഉള്‍ക്കോള്ളാന്‍ പറ്റില്ല. പുകവലിക്കാരെയും, അനാവശ്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നവരെയും, അവരുടെ ഇഷ്ടാനുസരണം റേഡിയോ, പ്ലേയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നവരേയും, ശുചിത്വമില്ലാത്തവരേയും, കള്ളുകുടിയന്മാരും ആയ ഡ്രൈവേഴ്സിനെ പ്രത്യേകിച്ചും എനിക്ക് ബോധിക്കില്ല. അതിനാല്‍ ഞാന്‍ ആ വയ്യാവേലിക്ക് പുറപ്പെടാറില്ല.




പ്രതിമാസം ചുരുങ്ങിയത് 4000 കിലോമീറ്ററെങ്കിലും താണ്ടിയിരുന്ന എന്റെ ഓട്ടം സാരമായി കുറഞ്ഞു. ആരോഗ്യപ്രശ്നത്താല്‍. ഒരു ലിറ്ററിന്‍ 15 മുതല്‍ 18 വരെ കിട്ടുന്ന ഒരു സൂപ്പര്‍ വാഹനം ഉണ്ടായിരുന്നു എനിക്ക്. ഈ അവസരത്തില്‍ ഞാന്‍ അല്പം കൂടി പിക്ക് അപ്പ് ഉള്ള ഒരു വാഹനം സ്വപ്നം കണ്ടിരുന്നെങ്കിലും സാമ്പത്തിക പരാധീനതയാല്‍ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു.




അങ്ങിനെയിരിക്കുമ്പോളാണ് എന്റെ മകന്‍ എനിക്ക് 1.2 ലിറ്ററിന്റെ ഒരു പുതിയ സ്പോര്‍ട്ട്സ് മോഡല്‍ i10 വാങ്ങിത്തന്നു. എന്റെ ഓള്‍ട്ടോ അവന്‍ വിറ്റു. പുതിയ വണ്ടി കിട്ടിയെങ്കിലും എനിക്ക് അത് ആരോഗ്യപ്രശ്നം മൂലം പരമാവധി ഉപയോഗിക്കാന്‍ പറ്റിയില്ല. എന്റെ അനരോഗ്യം എന്നെ തളര്‍ത്തിയിരുന്നു.
വെറുതെയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ എന്റെ രോഗത്തെപറ്റി ചിന്താമഗ്നനാകും. കൃഷ്ണാ ഗുരുവായൂരപ്പാ ഒരു വഴി കാട്ടണേ. വാത രോഗികള്‍ക്ക് ഗുരുവായൂരപ്പന്‍ തന്നെ തുണ.




അങ്ങിനെയിരിക്കെ എനിക്ക് ഒരു തോന്നലുണ്ടായി ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍. നാട്ടില്‍ പല വൈദ്യന്മാരും ഉണ്ടെങ്കില്‍ മനസ്സില്‍ പിടിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ ഡോക്ടര്‍മാരായ സുഹൃത്തുക്കളെ പിടിക്കേണ്ടി വരും. അങ്ങിനെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ വരുന്ന അഞ്ജന മകീര്യത്തിന്റെ അഛനോട് ചോദിച്ചു. അഞ്ജനയുടെ അഛന്‍ ഒരു ഗൈനോക്കോളജിസ്റ്റ് ആണെന്നാണ് എന്റെ നിഗമനം. അദ്ദേഹം എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ പോയി കാണാന്‍ പറഞ്ഞു.




കഴിഞ്ഞ രണ്ട് മാസക്കാലമായി ഞാന്‍ രഘുനാഥിന്റെ ചികിത്സയിലാണ്‍. എന്റെ രോഗം പകുതിയിലേറെ ഭേദമായി. എന്റെ രോഗനിര്‍ണയം അദ്ദേഹത്തിന് സാധിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം തന്നെ.
എന്റെ കൈകാലുകളിലെ മരവിപ്പ് പകുതിയിലേറെ സുഖപ്പെട്ടു.



പുതിയ വാഹനത്തില്‍ ഞാന്‍ ചീറിപ്പായുന്നു. എനിക്ക് കൂടുതല്‍ ഉത്സാഹവും സന്തോഷവും കൈവന്നു. കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം നിന്റെ അനുഗ്രഹം...............




ഈ വയസ്സന് അസുഖങ്ങള്‍ ഉണ്ട് പലവിധം. ദേഹത്തിന് അസുഖം വരുന്നത് സ്വാഭാവികം. അസുഖങ്ങള്‍ ഒരു പരിധി വരെ ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിയും. പക്ഷെ വാ‍തം മുതലായ ചില അസുഖങ്ങള്‍ നമുക്ക് വരുന്നത് നമ്മുടെ തലവിധിയായിരിക്കും. അതിനൊക്കെ സമാധാനം കിട്ടാന്‍ ദൈവസഹായം തന്നെ വേണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്...




കര്‍മ്മഫലങ്ങളാണല്ലോ നാം അനുഭവിക്കുന്നത്.... ഈ ഭൂമിയില്‍ ജനിച്ച നമ്മള്‍ എല്ലാം അനുഭവിച്ചേ മടങ്ങുകയുള്ളൂ........ ഈശ്വരസാക്ഷാത്കാരമുണ്ടെങ്കില്‍ വേദനകള്‍ക്ക് അല്പം ആശ്വാസം ലഭിക്കും...




[ഇവിടെ അവസാനിക്കുന്നു]