Saturday, September 8, 2012

നിമ്മിയുടെ പ്രണയം..നോവലെറ്റ് ഭാഗം 2


ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/09/blog-post.html

കുട്ടന്‍ നായരുടെ അങ്കലാപ്പ് കണ്ടിട്ട് അയല്‍കടക്കാര്‍.

“എന്താ നായരേ ആദ്യം കടയടക്കുന്ന ആള്‍ക്കെന്തുപറ്റി ഇന്ന്..?”

“ഒന്നും പറയേണ്ട എന്റെ കൂട്ടരേ, സംഗതി ആകെ അവതാളത്തിലാ ഞാന്‍..”

“എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണേ നായരേ, അരമണിക്കൂര്‍ കശിഞ്ഞാല്‍ പിന്നെ കടക്കാരെ ഒന്നും തിരിയിട്ട് നോക്കിയാല്‍ കാണില്ല

കുട്ടന്‍ നായര്‍ക്ക് എന്തുചെയ്യണമെന്നറിയാതെ സംഭ്രമമായി. അയലത്തെ കടയിലെ മാധവനോട് ഫോണ്‍ ചെയ്തു പറഞ്ഞു.

“മാധവനത് കേട്ടു ചിരി വന്നു..”

“ന്റെ നായര്‍ ചേട്ടാ ആ വിഗ്രഹം എടുത്ത് എന്റെ കടയില്‍ വെച്ചോളൂ, എന്നിട്ട് ചേട്ടന്‍ പൊയ്കോളൂ

“യേയ് അത് ശരിയാവില്ല മാധവാ, താന്‍ പൊയ്കോളൂ.”

കാറ്റത്ത് തീ പടര്‍ന്നപോലെ നാടെല്ലാം അറിഞ്ഞു ഈ വര്‍ത്തമാനം, കുട്ടന്‍ നായരുടെ കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

“കുട്ടന്‍ നായര്‍ പലതവണ കടയുടെ ഷട്ടറിടാ‍ന്‍ ശ്രമിച്ചിട്ടും അയാള്‍ക്കായില്ല. ഒരപൂര്‍വ്വ ചൈതന്യം ആ വിഗ്രഹത്തിന്‍. നായരുടെ വെപ്രാളം കൂടി..”

എന്തൊരു പരീക്ഷണമാണിത് ഭഗവാനേ. അടിയന്‍ എന്താ ചെയ്യേണ്ടത് എന്ന് ഉണര്‍ത്തിച്ചാലും. കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

അതിലിടക്ക് കേളുനായര്‍ ഓടിക്കിതച്ചെത്തി, ക്ഷമാപണം പറഞ്ഞ് വിഗ്രഹം എടുത്ത് ആള്‍ക്കൂട്ടത്തില്‍ നടന്ന് നടന്ന് മാഞ്ഞു.

“ആവൂ ആശ്വാസമായി കൃഷ്ണാ ഭഗവാനേ. നായര്‍ കടയടച്ച് ഉടന്‍

സ്ഥലം വിട്ടു ഇനി കേളുനായരെങ്ങാനും അന്വേഷിച്ച് വന്നാലോ എന്ന് പേടിച്ച്

ഹോട്ടല്‍ മുറിയില്‍ കുളി കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് കിടക്കാന്‍ നേരം കേളുനായര്‍ക്കും അനുഭവപ്പെട്ടു വിഗ്രഹത്തിന്റെ അപൂര്‍വ്വ് തേജസ്സ്. കുട്ടന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കേളുനായര്‍ ഉറങ്ങിയതറിഞ്ഞില്ല, റൂം ബോയ് കതകില്‍ തട്ടിയപ്പോഴാണ്‍ നേരം വെളുത്തത് തന്നെ അറിഞ്ഞത്.

ക്ഷണ നേരം കൊണ്ട് കുളിയും തേവാരവും കഴിഞ്ഞ കേളുനായര്‍ വിഗ്രഹം ഒരു മുണ്ടില്‍ പൊതിഞ്ഞ് കുട്ടന്‍ നായരുടെ കട ലക്ഷ്യമാക്കി നടന്നു.

എല്ലാ കടകളും തുറന്നിരുന്നു, പക്ഷെ കുട്ടന്‍ നായരുടെ കട മാത്രം തുറന്ന് കണ്‍ടില്ല. കേളുനായര്‍ കടയുടെ ഉമ്മറത്ത് അല്പനേരം ഇരുന്നു ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കേളുവിന്‍ ഒരു ഉള്‍വിളി പോലെ തോന്നി

“കേളൂ എന്നെ തലയില്‍ വെച്ച് വടക്കോട്ട് നടന്നോളൂ‍പുറകോട്ട് തിരിഞ്ഞ് നോക്കേണ്ട. വലിയ കൂറ്റന്‍ ഒരു ഞാവല്‍ മരം മാര്‍ഗ്ഗമദ്ധ്യേ കാണും. അവിടെ അല്പനേരം നില്‍ക്കുക. വിഗ്രഹത്തിന്‍ ഭാരം കൂടിക്കൂടി വരും, താഴെ വെക്കരുത്

വടക്കോട്ട് ഒരു തോട്ടില്‍ കൂടി നടന്ന കേളുനായര്‍ മനസ്സില്‍ കണ്ട മരത്തിന്റെ തണലില്‍ നിന്നു. വിജനമായ സ്ഥലം, കിളികളുടെ ആരവം മാത്രം. പുറകെ നിന്നൊരു കാലൊച്ച കേട്ടു.

“തിരിഞ്ഞുനോക്കാനാവില്ലല്ലോ..? യാന്ത്രികമായി കേളുനായരുടെ നടത്തം തുടര്‍ന്നു. വിഗ്രഹത്തിന്‍ ഭാരം കൂടി കൂടി വന്നു. നാ‍യര്‍ ക്ഷീണിതനായി നിലത്ത് വീഴുമോ എന്ന് ഭയന്നു

കേളുനായര്‍ നടന്നകലുമ്പോള്‍ വേറൊരു ഞവല്‍ മരം കണ്ടു, അവിടെയും അയാള്‍ അല്പനേരം നിന്നു. തലയുയര്‍ത്തി നോക്കിയളുന്‍പ്പോല്‍ ആ മരം നിന്നിരുന്നത് ഒരു വീട്ടുമുറ്റത്താണെന്ന് മനസ്സിലായി.

“കേളുനായരുടെ നില്പ് കണ്ടിട്ട് ആ വീട്ടില്‍ നിന്നൊരു വൃദ്ധ നായരുടെ അടുത്തെത്തി…….”

“സ്ഥലം തെറ്റിയിട്ടില്ല, കയറി വന്നോളൂകുട്ടന്‍ പറഞ്ഞ ആളല്ലേ?!!”

“കേളുനായര്‍ക്ക് ആശ്ചര്യമായി……

കേളുനായര്‍ വീടിനകത്തേക്ക് കയറി..

“കുടിക്കാനെന്താ എടുക്കേണ്ടത്?”

“എന്തായാലും വിരോധമില്ല.”

“ഇതാ കുടിച്ചോളൂ. സംഭാരമാണ്‍..”

കേളുനായര്‍ സംഭാരം കുടിച്ച് ദാഹമകറ്റി..

“ഇതെന്താ തലച്ചുമട് ഇറക്കേണ്ടെ?”

“വേണം വേണംശുദ്ധിയുള്ള ഒരിടം വേണം..”

മാധവിയമ്മ മിഴിച്ച് നിന്നതല്ലാതെ ഇടം കാട്ടിക്കൊടുത്തില്ല. അവര്‍ക്ക് ശുദ്ധിയുള്ളൊരിടം മനസ്സില്‍ വന്നില്ല.

“കേളുനായര്‍ വിഗ്രഹം ഞാവല്‍ മരച്ചുവട്ടില്‍ വെച്ച് തിരിച്ചെത്തി..”

തല്‍ക്കാലം അവിടെ ഇരിക്കട്ടെ, പിന്നീട് നമുക്കാലോചിക്കാം.

മാധവിയമ്മ വര്‍ത്തമാനം പറയാനായി ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു.

“ഞാന്‍ മാധവി. അവര്‍ സ്വയം പരിചയപ്പെടുത്തി. ഇവിടെ ഞാന്‍ കൂടാതെ മകന്റെ ഭാര്യയും, രണ്ട് മക്കളും ഉണ്ട്. മൂത്തത് ആണ്‍ 6 വയസ്സ്, രണ്ടാമത്തേത് പെണ്ണ് 3 വയസ്സ്, സംസാരിച്ച് തുടങ്ങിയിട്ടില്ല.”

“വിശേഷങ്ങള്‍ കേട്ട കേളുനായര്‍ ഒന്ന് നടുങ്ങി.“

.

“ ഇനി തൊഴുത്ത് നിറയ് നാല്‍ക്കാലികളും കൂടിയുണ്ടെന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ബോധം കെട്ട് വീഴും. മനസ്സില്‍ തോന്നുന്നപടി എല്ലാം സംഭവിക്കല്ലേ എന്റെ ഭഗവാനേ?”

കേളുനായര്‍ ശരിക്കും വിഷമിച്ചു.

“കുട്ടികളുടെ അച്ചന്‍..? “

“രാമന്‍ കുട്ടിക്ക് ജോലി തിരുവനന്തപുരത്താണ്‍. രണ്ടാഴ്ചകൂടുമ്പോള്‍ വരും, നോര്‍വെയില്‍ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. ഇത് വരെ പോകാന്‍

സാധിച്ചിട്ടില്ല.

“കേളുനായര്‍ വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. ഇനിയുള്ള കാലം ഗുരുവായൂരപ്പനെ ഭജിച്ച് കഴിയാനാ മോഹം. അതിന്‍ ഇപ്പോഴുള്ള വാസസ്ഥലത്ത് സാധിക്കില്ല, അതിനാലാണ്‍ ഇങ്ങിനെ ഒരു മോഹം മനസ്സില്‍ ഉടലെടുത്തത്,,”

“ഇങ്ങോട്ടകത്തേക്ക് കയറിക്കോളൂ, ഞാന്‍ വീടും പുരയിടവും എല്ലാം കാണിച്ച് തരാം.”

“ശരി അങ്ങിനെയാവട്ടെ. കേളുനായര്‍ അകത്തേക്ക് കയറി”

മാധവി ആദ്യം നായരെ കൊണ്ട് പോയത് അടുക്കളയിലേക്കാണ്‍. പിന്നെ ഊണുമുറി, സന്ദര്‍ശകര്‍ക്കുള്ള മുറി, താഴത്തെ നിലയിലുള്ള രണ്ട് ബെഡ് റൂം കൂടാതെ വേറൊരു വിശാലമായ ബെഡ് റൂം. അതിന്റെ കിഴക്കേ ഭാഗത്തൊരു സാമാന്യം വലിയൊരു ഉമ്മറം.

മുകളിലെത്തെ നിലയില്‍ രണ്ട് ബെഡ് റൂം, അതിലൊന്നിന്‍ വലിയൊരു വരാന്ത, വിശാലമായ ഗോവണിമുറിയും ചേര്‍ന്നാല്‍ സാമാന്യം വലിയ ഒരു വീട് തന്നെ.

“വീട് ഇഷ്ടമായോ നായര്‍ക്ക്.?”

“വളരെ ഇഷ്ടമായി. പക്ഷെ………….?”

“എന്താ നിര്‍ത്തിയത് നായരേ? പറഞ്ഞോളൂ എനിക്ക് അലോഗ്യമൊന്നും ഉണ്ടാകില്ല

“ഈ ഗൃഹത്തില്‍ എന്തോ ഒരു ഐശ്വര്യക്കേട് കാണുന്നുണ്ടെനിക്ക്. ഒരു പൂജാമുറിയുടെ കുറവുണ്ട്. അത് വെറും ഒരു ഗോവണിച്ചുവട്ടിലൊതുക്കിയിരിക്കുന്നതും വൃത്തിയും വെടിപ്പും ഇല്ലാത്ത അന്തരീക്ഷത്തിലുമായതിനാല്‍ ഉള്ള ഒരു മനോവിഷമം ഒഴിച്ചാല്‍ എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു.”

“ഇവിടുത്തെ മരുമകള്‍ ദാ ഇപ്പൊ വരും, പുറത്തേക്കിറങ്ങിയിരിക്കുകയാണ്‍. മൂ‍ത്തവന്‍ നാല്‍ മണികഴിഞ്ഞാല്‍ സ്കൂളില്‍ നിന്നെത്തും. ഇളയ കുട്ടി തള്ളയുടെ കൂടെ പോയിട്ടുണ്ട്. ഏത് മുറിയാണ്‍ ഇഷ്ടപ്പെട്ടത് എങ്കില്‍ അത് പറഞ്ഞാല്‍ ഞാന്‍ അടിച്ച് വെടുപ്പാക്കിത്തരാം?

“യേയ് അതൊന്നും ശരിയാകില്ല. നിങ്ങള്‍ എനിക്കൊരു മുറി തന്നാല്‍ മതി. ഞാന്‍ എന്റെ ഭാണ്ഡങ്ങളുമായി വൈകുന്നേരമാകുമ്പോളേക്കും എത്താം

“ശരി.. അങ്ങിനെയാണെങ്കില്‍ താഴത്തെ നിലയിലുള്ള ആ വലിയ ബെഡ് റൂം എടുക്കാം.. പണ്ട് ഇവിടുത്തെ ആള്‍ താമസിച്ചിരുന്ന മുറിയാണ്‍. അതിലാണെങ്കില്‍ നല്ല ബാത്ത് റൂമും, കിഴക്കേ ഉമ്മറവും മറ്റുസൌകര്യവും ഒക്കെ ഉണ്ട്. ആ മുറിയുടെ മുന്നിലെ തളത്തിലെ ഒരു വാതിലടച്ചാല്‍ ആ മുറിയും ഉമ്മറവും ഭദ്രം. വേണമെങ്കില്‍ ഉമ്മറത്തുകൂടി അകത്തേക്ക് പ്രവേശിക്കുകയും ആകാം.“

“അങ്ങിനെയാണെങ്കില്‍ ഞാന്‍ ആ മുറി എടുത്തോളാം.. ഞാനിപ്പോ ഇറങ്ങിക്കോട്ടെ. സന്ധ്യയാകുമ്പോളെക്കും എത്താം.”

“അയ്യോ അത് പറ്റില്ല, നിര്‍മ്മല വന്നിട്ട് പോകാം. ഊണ്‍ കാലാകാറായി. ഉണ്ടിട്ട് പോയാല്‍ മതി.. എവിടാച്ചാ ഇരുന്നോളൂ കിഴക്കേ ഉമ്മറത്ത് നല്ല കാറ്റുണ്ട്.”

end of 2nd part

Tuesday, September 4, 2012

നിമ്മിയുടെ പ്രണയം

കുറച്ച് കാലങ്ങളായി കേളുനായര്‍ വിചാരിക്കണ്, ഗുരുവായൂരില്‍ പോയി ഭജനം ഇരിക്കണം. അതിന് അതിന് ചെറുപ്പക്കാരെപ്പോലെ ഊട്ടുപുരത്തിണ്ണയിലും ഒക്കെ കിടന്ന് അന്തിയുറങ്ങാനുള്ള കെല്പൊന്നും ഇപ്പോള്‍ കേളുനായര്‍ക്കില്ല, വയസ്സ് ഏതാണ്ട് അറുപത് കഴിഞ്ഞില്ലേ..?

കേളുനായര്‍ക്ക് പ്രാരാബ്ദങ്ങളൊന്നും ഇല്ല, മക്കള്‍ രണ്ടാളേയും കെട്ടിച്ച് വിട്ടു, അവര്‍ക്ക് സന്താനങ്ങളും ഉണ്ട്. കേളുനായരുടെ ശ്രീമതിക്ക് ശിഷ്ടജീവിതം മക്കളുടെ അടുത്ത് മാറിമാറി നിന്ന് പേരക്കുട്ടികളേയും കണ്ട് ജീവിക്കാനാണ്.

 കേളുനായര്‍ക്കാണെങ്കില്‍ ആ ജിവിതം അതും പട്ടണങ്ങളില് ഒട്ടും താല്പര്യമില്ല.

കുറച്ച് നാളുകളായി പറേണ് കേളുനായരുടെ പെണ്ണ് കാര്‍ത്ത്യായനി വീടും പറമ്പും വിറ്റ് മക്കളുടെ അടുത്ത് പോയി നില്‍ക്കാന്‍, പക്ഷെ കേളുനായര്‍ക്ക് ഒട്ടുമിഷ്ടമില്ല തറവാട് വില്‍ക്കാനും പട്ടണത്തിലേക്ക് ചേക്കേറാനും. ശേഷിച്ച ജീവിതം ഗുരുവായൂരപ്പനെ ഭജിച്ച് ഗുരുവായൂരപ്പദാസനായി കഴിയാനാണ് ഇഷ്ടം. ഗുരുവായൂരില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ എതിര്‍പ്പില്ല, പക്ഷെ കാര്‍ത്തുവിന് ഇതിലൊന്നും താല്പര്യം ഇല്ലതാനും.

അങ്ങിനെ വീട്ടിലെ ഈ പ്രശ്നം കാരണം തല്‍ക്കാലത്തേക്ക് കാര്‍ത്തുവിനെ മകളുടെ വീട്ടിലാക്കി. എഞ്ചിനീയറായ മകള്‍ക്ക് അമ്മയെ കിട്ടിയതോടെ സന്തോഷത്തിന്റെ നാളുകളായിരുന്നു. കാര്‍ത്തുവിന് കെട്ടിയോനെ പിരിഞ്ഞിരിക്കുന്നതിനാല്‍ ഇഷ്ടക്കേട് ഇല്ലാതിരുന്നില്ല, പക്ഷെ അത് പേരക്കുട്ടികളുടെ മുഖം കണ്ട് ക്രമേണ ഇല്ലാതായി.

കേളുനായര്‍ വീട്ടില്‍ ഒറ്റപ്പെട്ടു. എല്ലാം ഈശ്വരഹിതമായെടുത്തു കേളുനായര്‍. “ഗുരുവായൂരപ്പന്‍ വിളിക്കുന്നുണ്ടായിരിക്കും
അങ്ങിനെ ഒരുനാള്‍ നാള്‍ ദിവസത്തേക്കുള്ള ഭാണ്ഡവുമായി കേളുനായര്‍ ഗുരുവായൂരേക്ക് പുറപ്പെട്ടു. വലിയൊരു ഹോട്ടലില്‍ താമസമാക്കി തല്‍ക്കാലം, പിന്നീട് ആശ്രമാന്തരീക്ഷം പോലൊരു ഇടം അന്വേഷിച്ചുംകൊണ്ടിരുന്നു.

പുലര്‍ച്ചെയുള്ള വാകച്ചാര്‍ത്ത് തൊഴുത് ഹോട്ടലില്‍ തിരികെയെത്തി പ്രാതല്‍ കഴിച്ച്, പത്രവായനയും മറ്റും കഴിഞ്ഞ് വീണ്ടും അമ്പലനടയിലേക്കെത്തും. ഒരുമണിക്കൂര്‍ നേരം അമ്പലത്തിന്നകത്തോ പുറത്ത് എവിടെയെങ്കിലുമോ ഇരുന്ന് ഭഗവാനെ ധ്യാനിക്കും. ചിലപ്പോള്‍ ഉച്ചവരെ ഒറ്റയിരുപ്പിലങ്ങിനെ ഇരിക്കും.

മുന്തിയ ഹോട്ടലിലൊക്കെ താമസിക്കുമെങ്കിലും കേളുനായര്‍ക്ക് വിലപിടിപ്പുള്ള വസ്ത്രമണിഞ്ഞ് നടക്കാന്‍ ഇഷ്ടമില്ലായിരുന്നു. മുണ്ടും മേല്‍മുണ്ടും ആണ് വേഷം. നടക്കുന്നിടത്ത് വാച്ചും മൊബൈലും ഒന്നും കൊണ്ട് നടക്കാറില്ല. ലാപ്ടോപ്പും മറ്റും നൂതന ഉപകരണങ്ങളും എല്ലാം കേളുനായര്‍ക്ക് സ്വന്തം, എന്നിരുന്നാലും അത്യാവശ്യസമയത്ത് മാസം ഉപയോഗിക്കും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭഗവാനെ ധ്യാനിച്ച് അമ്പലനടയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നി, അമ്പലപരിസരത്ത് എവിടെയെങ്കിലും കൊച്ചുകുട്ടികളും നാല്‍ക്കാലികളും ഉള്ള ഒരു കുടിലില്‍ ഗസ്റ്റ് ആയി താമസിക്കാന്‍.
ധ്യാനത്തില്‍ നിന്ന് ഉടനെ എഴുന്നേറ്റ് സമീപത്തുള്ള കുട്ടന്‍ നായരുടെ കടയില്‍ കയറി ഒരു കൃഷ്ണവിഗ്രഹം വാങ്ങി, കുട്ടനോട് ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കുട്ടന്റെ കടയില്‍ അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ ആവശ്യം കുട്ടനെ ധരിപ്പിച്ചു.

“കേളുവേട്ടാ. ഞാന്‍ അന്വേഷിക്കാം. കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ കൊച്ചുകുട്ടികളും നാല്‍ക്കാലികളും എല്ലം നിറഞ്ഞൊരു പുര ഈ സമീപത്ത്…… കുട്ടന്‍ ചിന്താമഗ്നനായി..”

“കുട്ടാ ഞാന്‍ ഊട്ട്പുരയിലേക്ക്
 നടക്കട്ടെ.. ഊണ് കഴിഞ്ഞ് വരാം
കുട്ടന്‍ പീടികയിലിരുന്ന് ഇങ്ങനെ ആലോചിച്ചു. “എന്റെ ഈ കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി ഈ അമ്പലനടയിലിരുന്നുള്ള കച്ചവടം കൊണ്ട് ഞാന്‍ പലരുമായി പരിചയപ്പെടുകയും ചങ്ങാത്തം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായാണ് ഇങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചോദിക്കുന്നത്

“കേളുവേട്ടന്റെ ഫോണ്‍ നമ്പറും വിലാസവും ചോദിക്കാന്‍ മറന്നു.. ഉച്ചസമയമായതിനാല്‍ കടയില്‍ തിരക്ക് നന്നേ കുറവ്. വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നിട്ടുണ്ട് പണിക്കാരന്‍“
വൈകുന്നേരം ദീപാരാധന കഴിഞ്ഞേ പണിക്കാരന്‍ പോകുകയുള്ളൂ, അത് വരെ കുട്ടന്‍ നായര്‍ക്ക് ലഘുവിശ്രമവും മറ്റുപുറത്തുള്ള കാര്യങ്ങളും ഇവന്‍ വന്നാല്‍ നടക്കും.

“കുട്ടന്‍ ചോറ്റും പാത്രം തുറന്ന് വെച്ചുംകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചുംകൊണ്ടിരുന്നുആ ഇടക്ക് കടയില്‍ വല്ലപ്പോഴും വരാറുള്ള മാധവിയമ്മ വന്ന് കയറി..”
“എന്താ കുട്ടാ നീ ചോറുമ്പാത്രവും തുറന്ന് വെച്ച് ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുന്നത്?”

“അല്ലാ ഇതാരാ മാധവിയമ്മയോഎന്താ ഈ നേരത്ത് പതിവില്ലാതെ.. കാലത്തോ വൈകിട്ടോ ആണല്ലോ ഈ വഴിക്ക് വരാറ്.?

“കുട്ടന്‍ പറഞ്ഞത് വളരെ ശരി
എന്നാല്‍ കേട്ടോളൂ കുട്ടാ……….”എന്നെ ആരോ അന്വേഷിക്കുന്നപോലെ തോന്നി എനിക്ക്, പിന്നെ ഒന്നും ആലോചിച്ചില്ല ഒരു മുണ്ട് മേലിട്ട് ഞാനിങ്ങോട്ട് പോന്നു. നട അടച്ചിരിക്കുന്ന സമയമാണെന്നറിയാമെങ്കിലും പുറത്ത് നിന്ന് ഭഗവാനെ വണങ്ങി.

“ഞാന്‍ ഈ നാട്ടുകാരിയാണെങ്കിലും അമ്പലപരിസരത്ത് എനിക്ക് ഭഗവാന്‍ കൃഷ്ണനേയും ഈ കുട്ടന്‍ നായരേയും മാത്രമേ അറിയൂ.. ഇതില് ആര്‍ക്കോ അല്ലെങ്കില്‍ ആരോ എന്നെ തേടുന്ന പോലെ തോന്നി.”

“കൃഷ്ണാ ഗുരുവായൂരപ്പാ……… എന്താ ഈ കേക്കണ് കുട്ടന്‍ നായര്‍ കരഞ്ഞുംകൊണ്ട് മാധവിയമ്മയുടെ കാല് തൊട്ട് വന്ദിച്ചു.. അയാളുടെ കണ്ഠമിടറി ഒന്നും ഉരിയാടാന്‍ വയ്യാതായി

“അതേ മാധവിയമ്മേ ഞാന്‍ ഏടത്തിയെ മനസ്സിലോര്‍ത്ത നിമിഷമായിരുന്നു അവിടുന്ന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..”
“എന്തിനാ എന്നെ ഓര്‍ത്തേ കുട്ടാ എങ്കില്‍ നിനക്ക് ഫോണ്‍ ചെയ്യാമായിരുന്നില്ലേ?”

“കുട്ടന്‍ നായര്‍ ഒന്നും മിണ്ടിയില്ല, മാധവിയമ്മക്ക് ഇരിക്കാനിടം കൊടുത്തു. ചോറ്റും പാത്രം അടച്ച് വെച്ചു, ഭക്ഷണം കഴിച്ചില്ല.. അവിടെ നടന്ന കാര്യമെല്ലാം പറഞ്ഞു, ഒരു അപരിചിതന്‍ വന്ന് കയറിയതും ആവശ്യപ്പെട്ടതും എല്ലാം

“പറയൂ കുട്ടാ എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.. മാധവിയമ്മ കാതോര്‍ത്തു

കുട്ടന്‍ കാര്യങ്ങള്‍ കേട്ടപോലെ പറഞ്ഞു.. മാധവിയമ്മ സശ്രദ്ധം കേട്ടു.

“എന്റെ വീട്ടില്‍ താമസിപ്പിക്കാം, വിരോധമൊന്നും ഇല്ല, പക്ഷെ അവിടെ നാല്‍ക്കാലികള്‍ ഇല്ലല്ലോ. കുട്ടപ്പേട്ടന്‍ പോയേപ്പിന്നെ തൊഴുത്ത് ശൂന്യമായി.”

“എല്ലാം ഒത്ത് കിട്ടാന്‍ പ്രയാസം തന്നെ. ഞാന്‍ വിവരം അറിയിക്കാം മാധവിയമ്മേ

മാധവിയമ്മ അവരുടെ വീട്ടിലേക്കും കുട്ടന്‍ വീണ്ടും ചിന്തയിലേക്കും തിരിഞ്ഞു.. കുട്ടന്‍ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഒരാള്‍ക്ക് ഭജനം പാര്‍ക്കണമെങ്കില്‍ ഈ കുട്ടികളും നാല്‍ക്കാലികളും ശല്യമല്ലേ ഉണ്ടാക്കുക.

കേളുനായരുടെ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. “ചുരുങ്ങിയത് രണ്ട് കുട്ടികളും അവരുടെ അച്ചനുമമ്മയും, പഴയ തറവാട്, ചുറ്റും മരങ്ങളും ചെടികളും, തൊഴുത്ത് നിറയെ നാല്‍ക്കാലികള്‍, ഒന്നോ രണ്ടോ പശുക്കള്‍

“കുട്ടികള്‍ക്ക് ആറും നാലും വയസ്സ് പ്രായം, ഇളയകുട്ടി സംസാരിച്ച് തുടങ്ങിയിട്ടുണ്ടാവില്ല. പഴയ ഓടിട്ട തറവാട്, രണ്ട് മൂന്ന് ഏക്കറില്‍ വ്യാപരിച്ച് കിടക്കുന്നു. വീടിന്റെ തെക്കോട്ട് മുഖം, കിഴക്ക് ഭാഗത്ത് ഒരു ഉമ്മറം, ഭീതി പരത്തുന്ന മുറ്റവും അന്തരീക്ഷവും

“കേളുനായര്‍ മനസ്സില്‍ കണ്ട വീടായിരുന്നു. ഇനി കണ്ടറിയണം മാധവിയമ്മയുടെ വീട്. കേളുവേട്ടന് ഇഷ്ടമായെങ്കില്‍ കൂടെ പോയി കാണണം സ്ഥലവും മറ്റും..”

കുട്ടന്‍ നായര്‍ക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലാതായി. ഇപ്പോ വരാമെന്ന് പറഞ്ഞ കേളുനായരെ കാണാനായില്ല. പണം കൊടുത്ത് വാങ്ങിയ കൃഷ്ണവിഗ്രഹം കടയില്‍ ഉപേക്ഷിച്ചായിരുന്നു കേളുനായര്‍ ഉണ്ണാന്‍ പോയത്

“നേരം സന്ധ്യയോടടുത്തു. കേളുനായരെ കാണാനില്ല. തന്റെ കടയില്‍ ഇത്രയും കാലം ഇരുന്നിരുന്ന കൃഷ്ണവിഗ്രഹത്തില്‍ ഒന്ന് ഇപ്പോള്‍ തന്റേതല്ലാതായി. ആ വിഗ്രഹം ജ്വലിക്കുന്നതായി തോന്നി കുട്ടന്‍ നായര്‍ക്ക്..

“കുട്ടന്‍ നായരുടെ ഹൃദയമിടിപ്പ് കൂടി. വിഗ്രത്തെ കുളിപ്പിച്ച് കിഴക്കോട്ടഭിമുഖമായി വെച്ച് സമീപത്തെ കടയില്‍ നിന്ന് ഒരു തുളസിമാല വാങ്ങിച്ചാര്‍ത്തി..”

NB: കഥയുടെ തുടക്കം മാത്രം, ശേഷം ഭാഗങ്ങള്‍ക്ക് കാത്തിരിക്കുക

Friday, August 31, 2012

പമ്മിയുടെ മൌനം

പമ്മിയുടെ മൌനം [short story]
========================

എന്താ ഇന്നൊരു മൌനം?
“യേയ് ഒന്നുമില്ല.“
അത് കള്ളം

പ്രതാപനും പദ്മിനിയും എന്നും ചാറ്റ് റൂമില് കണ്ടുമുട്ടുന്നവര്.

“തെളിച്ച് പറയൂ പമ്മിനി കാര്യം, ഞാന് നിന്നെ കാണാന് തുടങ്ങിയിട്ട് നാള് കുറെ ആയല്ലോ..”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ പ്രതാപേട്ടാ…”

“അങ്ങിനെ പറഞ്ഞൊഴിയാതെ.. വിഷയത്തിലേക്ക് വരൂ…”
“എനിക്കതെങ്ങിനെയാ ഇപ്പോള് പറയുക.. നമ്മള് മനസ്സിലുള്ളതെല്ലാം പറയാറില്ലല്ലോ..?”

“പമ്മിക്ക് വിഡിയോ ചാറ്റ് റൂമിലേക്ക് വരാമോ..?”
“വരാം….”
“എന്നാല് സ്കൈപ്പിലെത്തൂ ഉടന്…”

പ്രതാ‍പനും പമ്മിയും ജീവിതത്തിലാദ്യമായി പരസ്പരം കണ്ടു.

“പ്രതാപേട്ടന് ഫോട്ടോയിലുള്ള അതേപോലെ തന്നെ….”
“എനിക്കെന്ത് മാറ്റം വരാനാ..”

“പമ്മി എന്നേക്കാളും പ്രായം കുറഞ്ഞതാണല്ലേ..? അല്പം നിറക്കുറവുള്ളത് പോലെ തോന്നുന്നു. അല്ലെങ്കിലും ഈ ബാഹ്യമായ സൌന്ദര്യത്തിലെന്ത് കാര്യം… അല്ലേ…എന്താ മുഖത്തൊരു ആഹ്ലാദക്കുറവ്..?”

“എനിക്ക് ഇന്നെലെ നാം പിരിഞ്ഞതില് പിന്നെ കലശലായ തലവേദന…തീരെ മാറുന്നില്ല..”
“മൈഗ്രേനായിരിക്കാം…”

“യേയ് മൈഗ്രേനൊന്നുമല്ല എന്റെ പ്രതാപേട്ടാ….”
“വീ‍ട് കൃത്യമായി പറഞ്ഞാല് ഞാന് മരുന്നങ്ങോട്ടെത്തിക്കാം, എന്റെ പണിക്കാര് പോകാറാകുന്നതേ ഉള്ളൂ…”

“അതിന് ഈ മരുന്ന് മറ്റുള്ളവരുടെ പക്കല് കൊടുത്തയക്കാന് പറ്റുന്നതല്ല…”
“പിന്നെ…?

പമ്മി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. നേരില് കണ്ടത് നടാടെയായിരുന്നതിനാല് ഒന്നും ഊഹിച്ചെടുക്കാനും പറ്റിയില്ല.

“പമ്മി ഒരു കാര്യം ചെയ്യൂ മുറിയിലെ വെട്ടം കുറച്ച് കൂട്ടി മുഖം ശരിക്ക് കാണിക്കൂ…”

“ഞാന് അന്‍ച് മിനുട്ടില് വരാം പ്രതാപേട്ടാ, ഒരു ടേബിള് ലാമ്പ് സംഘടിപ്പിക്കാം…”

താമസിയാതെ പമ്മിയുടെ മുഖം മോണിട്ടറില് തെളിഞ്ഞു. എന്തോ ഒരു വിഷാദം മുഖത്തുണ്ട്. നേരിയ നൈറ്റ് ഗൌണില് അവളുടെ മാറിടം ഒരു നിഴല് പോലെ കാണാമായിരുന്നു.

“ഇനി പറയൂ പമ്മീ…ഈ തലവേദനയെ എങ്ങിനെ മറികടക്കാം…”
“ഞാന് പറയാം… ഇങ്ങോട്ട് വരാമോ…?”

“അങ്ങോട്ടോ… ഈ രാത്രിയിലോ…?”

പ്രതാപന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അയാള് അല്പനേരത്തേക്ക് ഇടിവെട്ടേറ്റത് പോലെയായി.

{ബാക്കി നാളെ പറയാം}

ശുഭരാത്രി



Tuesday, August 21, 2012

തുമ്പയുടെ പരിഭവം


"തുമ്പപ്പൂ ചൊല്ലിടാന്‍”


"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"

ജൈവ വളമില്ലാതെ, എന്‍ഡോസള്‍ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്‍ക്കുന്ന എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി.

"വരും ഒരു നാള്‍ നിങ്ങള്‍ എന്നെത്തേടി... ഞാന്‍ നിങ്ങളെ സസന്തോഷം വരവേല്‍ക്കും....”

Friday, August 17, 2012

പാവ് ബാജി

paav baaji [സ്റ്റോറി]
======

ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും ഇന്ന് രാവിലെ തണുപ്പും പിടിച്ച് കൂര്‍ക്കഞ്ചേരിയിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ അയാള്‍ പണ്ട് ബോംബെയില്‍ പാവ് ബാജി കഴിച്ചിരുന്ന കഥ പങ്ക് വെച്ചു.

പിന്നെ അവിടുത്തെ പെണ്ണുങ്ങള്‍ ബീറടിക്കാന്‍ വരുന്നതുമെല്ലാം. ഞാന്‍ അത് കേട്ടിരുന്ന സമയം എന്റെ മനസ്സെങ്ങോട്ടോ പാഞ്ഞു.

"peTTennorO എന്റെ ചുമലില്‍ തട്ടി”
അപ്പോളാണ് ഞാന്‍ നിദ്രയിലെ
ആലോചനയില്‍ നിന്നുണര്‍ന്നത്.

എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അയവിറക്കാനൊരു കാലം. ഞാന്‍ ബോംബെയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബാന്ദ്രയില്‍ വണ്ടി ഇറങ്ങുകയു പോയിരുന്നതും ആയ കാലം.

എനിക്ക് പാവ് ബാജി വാങ്ങിത്തന്നിരുന്ന അവളെ ഓര്‍മ്മ വന്നു. ആദ്യമൊകെ എനിക്കവളുടെ അടുത്ത് ഒട്ടിയുരുമ്മി ഇരിക്കാന്‍ തന്നെ പേടിയായിരുന്നു. പേടിയോ അതോ നാണമോ എന്നോര്‍മ്മയില്ല.

പാലിഹില്ലിലെ എന്റെ ഫ്ലാറ്റില്‍ നിന്നും അധികദൂരത്തായിരുന്നില്ല അവളുടെ വാസസ്ഥലം. എനിക്കങ്ങോട്ട് പോകാന്‍ പേടിയായിരുന്നു. ഓഫീസ് വിട്ടുകഴിഞ്ഞാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഒരേ ട്രെയിന്‍ കിട്ടുമായിരുന്നില്ല. കാറില്‍ പോകുന്നതിനേക്കാളും വേഗത്തില്‍ ട്രെയിനില്‍ എത്താം.

കുട്ടന്‍ മേനോന്‍ വീണ്ടും വാചാലനായി. രസത്തില്‍ പരിപ്പുവടയിട്ട് ഊണിനോടൊപ്പം കഴിക്കുന്ന ഒരാളെപ്പറ്റി അയാള്‍ പറഞ്ഞു.

അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്...പണ്ട് ഞാന്‍ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉച്ചയൂണിന് ഉഴുന്നുവട കിട്ടുന്ന കാര്യം ഓര്‍മ്മിച്ചത്.

തിരുവനന്തപുരത്ത് എവിടെ കറങ്ങിയാലും ഉച്ചയൂണിന് ഞാന്‍ ചാല ബസാറില്‍ ഓടിയെത്തും. ഞാന്‍ ഒരു കുറുമ്പനാണെങ്കിലും അവിടുത്തെ പോറ്റിമാര്‍ക്കെന്നെ ഇഷ്ടമായിരുന്നു. ഞാന്‍ അവിടെത്തന്നെ ആണ് താമസിച്ചിരുന്നത്.

കാലത്ത് ബെഡ് കോഫി കഴിഞ്ഞാല്‍, കുളിയും തേവരവും കഴിഞ്ഞാല്‍ പിന്നെ വലിയ ഒരു തീറ്റ തന്നെ ആണ് പ്രാതലിന്. അവിടുത്തെ അധികം വലുപ്പമില്ലാത്ത വാഴക്കാ അപ്പം, നാല് ഊത്തപ്പം, പിന്നെ ഇഡ്ഡലിയും വടയും ഇതെല്ലാം അകത്താക്കിയായിരിക്കും പണിക്ക് പുറപ്പെടുക.

എന്നിട്ട് ഒന്നരമണിയാകുമ്പോളെക്കും ഉച്ചശാപ്പാടിന് ഓടിയെത്തും. ചൂടുചോറിനോടൊപ്പം കാലത്തെ ഉഴുന്നുവടയിട്ട സാമ്പാര്‍... ആഹാ... അങ്ങിനെ ഒരു ഊണ് ഉണ്ട കാലം മറന്നു എന്റെ കുട്ടന്‍ മേനോനെ..

“എന്റെ പ്രകാശേട്ടാ.... ഈ തൃശ്ശൂരങ്ങാടിയിലൊന്നും ഒരു ലൈഫ് ഇല്ലാ, നമ്മുടെ ഓഫീസിനൊരു ബ്രാഞ്ച് ചര്‍ച്ച് ഗേറ്റില്‍ തുറക്കാം. നമുക്കങ്ങൊട്ട് ചേക്കാറാം... അപ്പോ പ്രകശേട്ടന് പ്രകാശേട്ടന്റെ കാതല്‍ ആ ഗോവന്‍ ഗേളിനെയും കാണാം. എനിക്കെന്റെ ആ പബ്ബ് ഗേളിനേയും....”

“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”

പ്രകാശേട്ടനും കുട്ടന്‍ മേനോനും തോളില്‍ കയ്യിട്ട് ഒരു ബീഡിയും കത്തിച്ച് ഓഫീസിലേക്ക് ചേക്കേറി.. ഉച്ചയൂണിനുള്ള ബെല്ലടിയും കാത്ത്.....

Wednesday, August 8, 2012

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ്

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണം എന്നുണ്ട്. എല്ലാ ബ്ലോഗേര്‍സും ദയവായി ഇതിനെ പറ്റി ചിന്തിക്കുക.

ഇതിനാവശ്യമായ വെന്യു, ചാനല്‍ & പത്രം കവറേജ് തുടങ്ങിയ കാര്യങ്ങളില്‍ എനിക്ക് സഹായിക്കാനാകും.

ഞാനും കുട്ടന്‍ മേനോനും [http://kuttamenon.blogspot.in/] തൃശ്ശൂരില്‍ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നു. ചെറിയ മീറ്റിങ്ങുകള്‍ ഞങ്ങളുടെ ഓഫീസിലോ എന്റെ വസതിയിലോ നടത്താകുന്നതാണ്.

ഞാന്‍ ഉദ്ദേശിക്കുന്ന മീറ്റ് കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാകുന്ന രീതിയിലുള്ള ഒന്നാണ്. പറൂരിലും, എറണാംകുളത്തും, കണ്ണൂരുമെല്ലാം നടന്ന പോലെ.

പതിനാറാം അടിയന്തിരത്തിന് അവള്‍ക്ക് പട്ടുപാവാട


എന്തിന്റെ കേടാ ഈ പെണ്ണിന്, ആനന്ദവല്ലിക്ക് ഓരോ കല്യാണത്തിനും പുതിയ സാരി വേണം. ഉണ്ണി അവളെ പലപ്പോഴും ചില കല്യാണക്കുറി കാണിക്കറില്ല.

അങ്ങിനെ ഒരു ദിവസം ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയം വന്നു. നിശ്ചയമായാലും വേണം ആനന്ദവല്ലിക്ക് പുതിയ സാരി. ഉണ്ണി കരുതിക്കൂട്ടി അവളോട് ലക്ഷ്മിക്കുട്ടിയുടെ കല്ല്യാണം കുറിക്കല്‍ പറഞ്ഞില

്ല, ഉണ്ണി പോകുകയും ചെയ്തു.

ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.

കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!

“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”

ആ‍നന്ദവല്ലി അലറിപ്പൊളിച്ചു, ഉണ്ണി വിട്ടില്ല.

“നീ പൊവ്വണെങ്കില്‍ പൊയ്കോടീ............... “
“എന്നാലും ങ്ങള് ചെയ്റ്റല്ലോ എന്നോട് ഈ കൊടുംചതി. ദുഷ്ടാ......”

നാലുദിവസം കഴിഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയുടെ കല്യാണമാണ്. ആനന്ദവല്ലിക്ക് കല്യാണത്തിന് വേണമത്രെ 2 പട്ടുസാരി, അതും കോയമ്പത്തൂര്‍ പോത്തീസില്‍ നിന്നോ, പീഎസ്സാറില്‍ നിന്നോ. തൃശ്ശിവപേരൂരില്‍ ഉള്ള സില്‍ക്ക് കടകളില്‍ നിന്നൊന്നും പോരാത്രെ.

ആനന്ദവല്ലി അവളുടെ കെട്ട്യോനെ കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട്ട് റോഡിലൂടെ വണ്ടിയോടിച്ച് കോയമ്പത്തൂരെത്തി. വാങ്ങി പന്ത്രണ്ടായിരം രൂപയുടെ രണ്ട് പട്ടുസാരി, ഒന്ന് കല്യാണത്തിനും മറ്റൊന്ന് റിസപ്ഷനും.

“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്‍ ലോകത്ത്... യേയ് കാണുകയില്ല, ഇവള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു അസുഖം ഉള്ളൂ.... ഇനി വീട്ടില്‍ പണിയെടുക്കുന്ന പെണ്ണിന്റെ മോളുടെ കല്യാണം കൂടാന്‍ പോകുകയാണെങ്കിലും വേണം പുതിയ സാരി..”

"അതേ സമയം അവളോര്‍ക്കുന്നില്ല, അവളുടെ കെട്ടിയോന്‍ ഉള്ളത് അലക്കിത്തേച്ച് ഉടുത്തിട്ടാണ് കല്യാണത്തിനും അടിയന്തിരങ്ങള്‍ക്കും പോകണത്. ഇനി അയാളും കൂടി പുതിയ കോട്ടും സൂട്ടും വേണമെന്ന് നിര്‍ബ്ബന്ധിച്ചാലെന്തായിരിക്കും സ്ഥിതി. കുടുംബം കുളം തോണ്ടാന്‍ വേറെ ഒന്നും വേണ്ട...”

“എടീ ആനന്ദവല്ലീ.............. നിന്നെക്കൊണ്ട് തോറ്റുവല്ലോ ഞാന്‍. ഇനി അയലത്തെ കുട്ട്യേട്ടന്‍ വയ്യാണ്ട് കെടക്കണണ്ട്< അങ്ങേരടെ പുലയടിയന്തിരത്തിന് നിനക്ക് പുതിയ സാരി വേണ്ടോടീ.... “

“പിന്നേ എന്താ സംശയം, കുട്ട്യേട്ടന്റെ പുലയടിയന്തിരത്തിന് എനിക്ക് പട്ടൂസാരി വേണ്ട, നല്ലൊരു കരാല്‍ കട കസവു സെറ്റ്മുണ്ട് മതി”

ഉണ്ണിച്ചെക്കന്‍ ആനന്ദവല്ലിക്ക് ഒന്നിനുപകരം രണ്ട് സെറ്റുമുണ്ട് വാങ്ങിവന്നു, ഒന്നിന് കരിംചുമപ്പൂലൈനും, മറ്റൊന്നിന്ന് ബോട്ടില്‍ റെഡ് ലൈനും, ലൈനുകളിലിരുവശവും കസവു ബോര്‍ഡറും.

ആനന്ദവല്ലി സെറ്റുമുണ്ടുകള്‍ കണ്ട് ആനന്ദിച്ചു.

"ഇതെന്താ ചേട്ടാ ഒന്നിനുപകരം രണ്ടെണ്ണം....?”

"എടീ മണുങ്ങൂസേ ചുമപ്പ് ലൈനുള്ളത് കുട്ട്യേട്ടനും പച്ചലൈനുള്ളത് നിന്റെ കെട്ട്യോന്റെ പതിനാറടിയന്തിരത്തിനും... നിഴലിലിരിക്കുന്ന നിനക്ക് കസവുമുണ്ട് വാങ്ങിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ...?”

ആനന്ദവല്ലി നിര്‍വ്വികാരിയായി ചുമരും ചാരി ഇരുന്ന് തേങ്ങി

Sunday, August 5, 2012

സെക്കന്തരാബാദിലെ പുകച്ചുരുളുകള്‍

ഛോട്ടാ കഹാനി

അന്നവിടെ രാത്രികള് തണുപ്പുള്ളതായിരുന്നു. ചന്ദ്രേട്ടനുള്ളതിനാല് പുകവലിക്കാന് കഴിയുമായിരുന്നില്ല വീട്ടില്. പകല് സമയം കോളേജില് പുകവിടാം, പിന്നെ യാത്രാ വേളയിലും.
കാലത്ത് ടോയ് ലറ്റില് പോകുമ്പോള് പ്രശ്നമായിരുന്നു. അയലത്തെ അംബികയോട് പറഞ്ഞപ്പോള് അവളുടെ ടോയ് ല്റ്റ് ഉപയോഗിക്കാന് കഴിഞ്ഞു. വൈകുന്നേരത്തെ ശാപ്പാട് കഴിഞ്ഞാല് ഒരു പുകവി
ടുന്നതിന് അവളെ മണിയടിച്ചുവെങ്കിലും നടന്നില്ല.

അവളുടെ മട്ടുപ്പാവില് ഒരു ദിവസം ഞാന് പുകവിടാന് കയറിയത് അവളുടെ തന്തപ്പിടീസ് കണ്ടോ എന്ന സംശയത്താല് അവളെന്നെ എന്റെ രാത്രിസഞ്ചാരത്തില് കൈ കടത്തി.

അംബികയുടെ പിതാവ് മിസ്റ്റര് റാവുവിനെ ചന്ദ്രേട്ടന് വലിയ ബഹുമാനവും മതിപ്പും ആണ്, ഞാന് ഇടക്ക് അവിടെ റാവുവിനെ കാണാന് പോകുന്നതില് ഏട്ടന് എതിര്പ്പുണ്ടായിരുന്നില്ല. പക്ഷെ പാവം ഏട്ടനറിയുമോ ഞാന് അവിടെ പോയിരുന്നത് അംബികയെ ലൈനടിക്കാനാണെന്ന്.

അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ… അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു. എന്നില് നിന്ന് അവള് ആംഗലേയം അഭ്യസിച്ചു, പ്രത്യുപകാരമെന്ന നിലയില് അവള് എന്നെ മറ്റുചിലതെല്ലാം പഠിപ്പിച്ചു.

സംഗതികളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെ ആണെങ്കിലും ഏട്ടത്തി എന്നെ വൈകിട്ട് റാവുവിന്റെ വീട്ടിലേക്ക് വിടില്ല. എന്റെ പുകവലി ഏട്ടത്തി പലതവണ വിലക്കിയതാണെങ്കിലും എനിക്കതില് നിന്ട്ട് മോചനം കിട്ടിയില്ല.

ഏട്ടത്തി അറിഞ്ഞോ അറിയാതെയോ ഒരു ദിവസം ഭക്ഷണം കഴിഞ്ഞപ്പോള് എന്നോട് പറഞ്ഞു, ഈ കിച്ചന് ഗാര്ബേജെല്ലാം വെളിയില് കൊണ്ട്പോയി കളയാന്. ഞാന് അത് കേട്ടതും ഗാര്ബേജെടുത്ത് വീട്ടിന് വെളിയില് കടന്ന് സംഗതി നടത്തിയിട്ട് നേരെ മാര്വാഡിയുടെ കടയില് പോയി ഒരു ചാര്മിനാര് സിഗരറ്റ് വാങ്ങി പുകച്ചുരുകള് കൊണ്ട് എന്റെ ആത്മാവിന് തിരികൊളുത്തി.

അതൊരു പതിവാക്കിയെങ്കിലും അധികനാള് നീണ്ടില്ല. പുകവലി തുടരാന് അംബിക എനിക്കൊരു സൂത്രം പറഞ്ഞുതന്നു.

[സൂത്രം നാളെ പറയാം]

Saturday, August 4, 2012

മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്



കുറച്ച് നാളായി സേതുലക്ഷ്മിയുടെ ആതിഥ്യം സ്വീകരിച്ച് ഇങ്ങനെ കഴിയുകയാണ്. സുഖമായ ഭക്ഷണവും കഴിച്ച് അവളുടെ പുത്രിയും എന്റെ പേരക്കുട്ടിയുമായ കുട്ടിമാളുവിനെ താലോലിച്ചുംകൊണ്ട് ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

വൈകിട്ട് നല്ല ചപ്പാത്തി കിട്ടും. ഇന്നെലെ എനിക്ക് തോന്നി ചിലത്, ഞാനും സുബുച്ചേച്ചിയും കൂടി സെക്കന്തരാബാദില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. ചപ്പാത്തിക്ക് കൂട്ടുകറിയുടെ കൂടെ കഴിക്കാന്‍ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഈ “മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്”
സംഗതി വെരി സിമ്പിള്‍.., സബോള ഉള്ളി, തക്കാളി, പുതിനയില, ലെമണ്‍. --‘ ഇവയുടെ ഒരു പ്രയോഗമാണ്.

[this post will b continued tomorrow, i am feeling sleepy now]

Friday, August 3, 2012

ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു


ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.

ഞാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കയറിയതും ട്രാമില്‍ സവാരി ചെയ്തതും, എലിഫിസ്റ്റണ്‍ തിയേറ്ററില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ സിനിമ കണ്ടതും എന്റെ ഓര്‍മ്മയില്‍ വരുന്നു.

ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

വീണാജിയോട് പേശിയത്

വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന് കോയമ്പത്തൂര് പല തവണവന്നെങ്കിലും യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്ത്തമാനം പറയാന്‍ ആരുമില്ല, കറങ്ങിനടക്കാന് ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില് പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..


കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍...>> കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാം. ഇപ്പോള്‍ തല്‍ക്കാലം ഒറ്റയാനായി ഊരുശുറ്റാം. അവിടെയും ഇവിടെയും നോക്കി, നല്ലൊരു ബാറ് കണ്ടെത്താന്‍ പ്റ്റിയില്ല രണ്ട് ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാന്‍.....> അങ്ങിനെ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു വഴിപോക്കനോട് അന്വേഷിച്ചപ്പോള്‍ ഒരിടം കണ്ടു. എനിക്ക് ചിരി വന്നു. ഒരു ചിന്ന കുളിമുറി പോലെ ഒരു മുറി, വലിയ മുറ്റം, മുറ്റം നിറയെ മേശയും കസേരകളും, അവിടെ ഇരുന്ന് കുടിക്കാം.


വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.


[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]


Wednesday, July 18, 2012

നീ ഇക്കുറി വന്നില്ലേ..

"എന്തുവാടാ മേല്‍പ്പോട്ട് നോക്കി നിക്കണേ..?”
“ചോദിച്ചത് കേട്ടില്ലോടാ..?”
"കേട്ടു”
"പിന്നെന്താ ഒന്നും മിണ്ടാത്തെ?
അല്ലെങ്കില്‍ എല്ലാ കൊല്ലവും മഴചാറുമ്പോളേക്കും നീ മുറ്റമെല്ലാം മുളച്ചുപൊന്തുമായിരുന്നല്ലോ..? തിരുവാതിര ഞാറ്റുവേല പെഴച്ചുവെങ്കിലും നിനക്കതിലെന്തുകാര്യം..?

ഈ മഴക്കാലത്ത് ഇവിടുത്തെ കൃഷ്ണനും കൂട്ടര്‍ക്ക് നിന്റെ ഇല ധാരാളം കൊടുക്കാറുണ്ട്. അവരൊക്ക് വിചാരിക്കുന്നു ഞാന്‍ നിന്നെ വന്ന് നുള്ളാണ്ടാണെന്ന്. അവര്‍ക്കറിയോ ഈ കാര്യം.ഞാന്‍ പറമ്പ് നനച്ചിട്ടൊന്നും കാര്യമില്ലല്ലോ..? നിനക്ക് സ്വയം തോന്നണ്ടേ. ഇനി നീ വന്നാല്‍ തന്നെ ഒരു കൊല്ലമാകുമ്പോളേക്കും മരിക്കും, പിന്നെ ജീവിക്കുന്നത് അടുത്ത ഞാറ്റുവേലക്ക്. ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേ.

വേഗം തന്നെ മുളച്ചോണം, പറമ്പ് നിറയെ. അല്ലെങ്കില്‍ എന്റെ കോ‍ലം മാറും.. കേട്ടോടാ.........തുളസിച്ചെക്കാ‍...

“കേട്ടൂ തമ്പ്രാനേ... ഞാന്‍ നാളെത്തന്നെ പൊങ്ങിവരാം......!!

Wednesday, July 11, 2012

ദൈവനിയോഗം പോലെ ഒരു മാലാഖ



മഴക്കാലമായതോടെ പല അസുഖങ്ങള്‍ക്കും മൂര്‍ച്ച കൂടിയെന്ന് പറയാം. ഒരിക്കലും പൂര്‍ണ്ണമായും ഭേദമാകാതെയുള്ള വാതം പോലെയുള്ള ഒരു ഞരമ്പ് രോഗം. അലോപ്പതി ഡോക്ടര്‍ വിലയിരുത്തി അത് പരസ്തീസിയ എന്ന അസുഖമാണെന്ന്. പക്ഷെ ഒരു കൊല്ലം ചികിത്സിച്ചിട്ടും അദ്ദേഹത്തിന് അസുഖം ഭേദമാക്കാന്‍ പറ്റിയില്ല. അപ്പോള്‍ അയാളെ വിട്ടു.

ഇപ്പോള്‍ 6 മാസമായി ഹോമിയോ ചികിത്സയാണ്. അങ്ങിനെ നടാടെ കേരള സര്‍ക്കാറിന്റെ സൌജന്യ ചികിത്സ എനിക്ക് ഒരു നിമിത്തമായി ലഭിച്ചുവെന്ന് പറയാം.

ഇത്രയും നല്ലൊരു അന്ത:രീക്ഷമാണ് സര്‍ക്കാര്‍ ആശുപത്രി എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. വളരെ നല്ല ഡോക്ടര്‍മാരും പരിചാരകരും. ഓപി യില്‍ നമുക്കിഷ്ടമുള്ള ഡോ‍ക്ടര്‍മാരെ കാണാം. അങ്ങിനെ ഞാന്‍ ഒരു മാഡത്തിന്റെ പേഷ്യന്റായി.

അവിടെ മേഡത്തിനെ കാ‍ണണമെങ്കില്‍ കൂടിയാല്‍ അരമണിക്കൂര്‍ Q നില്‍ക്കേണ്ട കാര്യമേ ഉള്ളൂ... പക്ഷെ മരുന്ന് വാങ്ങണമെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നില്‍ക്കണം. വയസ്സന്മാര്‍ക്കും അധികം നേരം ഒരേ ഇരുപ്പില്‍ നില്‍ക്കാന്‍ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കും ഈ പ്രക്രിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.

പക്ഷെ നിവൃത്തിയില്ലല്ലോ.. സഹിക്കുക തന്നെ.. പുറത്തെ ഹോമിയോ ഡോക്ടര്‍മാര്‍ മുഴത്തിന് മുഴം ഉണ്ട്. ഞാന്‍ ആദ്യം അങ്ങിനെ ഒരു സ്ഥലത്തായിരുന്നു ചികിത്സ. പക്ഷെ എന്തോ എന്റെ കഷ്ടകാലത്തിന് എനിക്ക് ഫലിച്ചില്ല. എന്റെ ഭാര്യയും മകളും മരുമകളും എന്തിനുപറേണൂ ഇപ്പോള്‍ പേരക്കുട്ടികള്‍ക്കും അവിടുത്തെ മരുന്നുകൊണ്ട് സുഖം പ്രാപിക്കുന്നു.

ഒരു പക്ഷെ എന്റെ ഈ പിടികിട്ടാ അസുഖമായിരിക്കാം, പ്രോപ്പര്‍ ഡയഗ്നോസിസ് ലഭിക്കാഞ്ഞിട്ടായിരിക്കാം ഒരു പക്ഷെ എനിക്ക് അവിടുത്തെ മരുന്നുകള്‍ ഫലിക്കാഞ്ഞെ? ഞാന്‍ പലപ്പോഴും അവിടെ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഡോക്ടര്‍ എന്നോട് കുശലം ചോദിക്കാറുണ്ട്...” സുഖമാണല്ലോ ജേപീ... ആരോഗ്യം എങ്ങിനെയുണ്ട്...?

“സുഖമായിരിക്കുന്നു ഡോക്ടര്‍...”
ഞാന്‍ പറഞ്ഞത് കള്ളമാണെങ്കിലും, എനിക്കങ്ങനെയേ ഡോക്ടറോട് പറയാന്‍ പറ്റൂ. കാരണം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയേറെ വിലപ്പെട്ടതാണ്. എന്റെ മൊത്തം കുടുംബത്തെ പരിപാലിക്കുന്ന ഡോക്ടറാണ് അദ്ദേഹം.

എനിക്കുള്ള ചുമ, ജലദോഷം തുടങ്ങിയ ചികിത്സകള്‍ക്കൊക്കെ അദ്ദേഹത്തിനോട് ഫോണില്‍ പറഞ്ഞാല്‍ മതി, എനിക്ക് അവിടെ പോയി ലൈന്‍ നില്‍ക്കേണ്ടി വരില്ല, ഡോക്ടര്‍ മരുന്ന് പൊതിഞ്ഞുവെച്ചിട്ടുണ്ടാകും. രണ്ട് ദിവസത്തിന്നുള്ളില്‍ രോഗം ഭേദമാകുകയും ചെയ്യും. എന്റെ ശരീരം മുഴുവനും അദ്ദേഹത്തിന്നറിയാം.

പക്ഷെ എന്റെ കഷ്ടകാലം - അല്ലാതെയെന്തുപറയാന്‍. എനിക്ക് ഈ അസുഖത്തിനുമാത്രം അദ്ദേഹത്തിന്റെ മരുന്ന് ഫലിച്ചില്ല. ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ വിഷ് ചെയ്യാറുണ്ട്. ഞങ്ങള്‍ സമപ്രായക്കാരും ആണ്.

++ 2 ++
അങ്ങിനെ ഞാന്‍ ഇന്നെലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. കാലിന്നടിയില്‍ വേദന കൂടുതലാണ്. മറ്റു അസുഖങ്ങള്‍ തലപൊക്കിയിരിക്കുന്നു. ലേഡി ഡോക്ടര്‍ വിശദമായി എന്നെ പരിശോധിച്ചു.

"അസിഡിറ്റിയുടെ ശല്യം ഉണ്ടോ..?”
"ഇപ്പോള്‍ ഇല്ല ഡോക്ടര്‍, പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഡയറ്റ് കൊണ്ട് അതിനെ കൊന്നു. ഫ്രൈഡ് ഫിഷ്, മീറ്റ് മുതലായവ എന്റെ ജിവിതത്തില്‍ നിന്ന് അകറ്റി, അതുപോലെ പപ്പടം ബേക്കറി സ്നേക്ക്സ് മുതലായവ. “

വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ കണ്ടതെല്ലം വലിച്ചുവാരിത്തിന്നും, അപൂര്‍വ്വം ചില സമയങ്ങളില്‍ പിറ്റേ ദിവസം അല്പം പുളിച്ച് തികട്ടല്‍ അനുഭവപ്പെട്ടേക്കാം. അതിന് എനിക്ക് ചില്ലറ പൊടിക്കൈകള്‍ അറിയാം. അത് എടുത്ത് പ്രയോഗിക്കും. പിറ്റേ ദിവസം തൊട്ട് ഞാന്‍ ക്ലീന്‍.

ഡോക്ടര്‍ എനിക്ക് 3 ആഴ്ചത്തെ മരുന്ന് തന്നു. ഞാന്‍ എപ്പോഴും ചോദിക്കും, എത്ര തരം മരുന്നുകളുണ്ട്.
"3 എണ്ണം കുപ്പിയിലും ഒന്ന് പൊതിയിലും കിട്ടും. “

ഫാര്‍മസിയിലെത്തുമ്പോള്‍ നാം കുപ്പി മൂടി തുറന്ന് കൊടുക്കണം. അവര്‍ മരുന്ന് അതിലിട്ട് തരും. ചിലര്‍ക്ക് അവരുടെ ഊഴം എത്തുമ്പോളേ കുപ്പി നാം കരുതണമെന്ന കാര്യം മനസ്സിലാകൂ. സമീപത്തുള്ള കടയില്‍ കാലിക്കുപ്പി കിട്ടും.

എനിക്ക് കാലുവേദന കൂടുതലായിരുന്നു. അതിനാല്‍ കുറച്ച് നേരം നിന്നിട്ട് എനിക്ക് വയ്യാതായി. മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഞാന്‍ ലൈനില്‍ നിന്ന് ഫാര്‍മസി കൌണ്ടറില്‍ എത്തുമ്പോളേക്കും 1 മണി ആകാറാകും, അപ്പോള്‍ ഫാര്‍മസി അടക്കും, പിന്നെ തുറക്കുക 2 മണിക്ക് തുറക്കും.

കൂടാതെ ഫാര്‍മസി കൌണ്ടര്‍ കെട്ടിടത്തിന് പുറത്താണ്. താല്‍ക്കാലികമായുണ്ടാക്കിയ ഷെഡ്ഡില്‍ നിന്ന് വേണം മരുന്ന് വാങ്ങിക്കാനുള്ള ലൈനിലൂടെ ഉള്ള നില്‍പ്പ്. മഴപെയ്യുന്നുണ്ടായിരുന്നു. ശീതല്‍ അടി കൊള്ളണം. എനിക്കാണെങ്കില്‍ തണുപ്പ് തട്ടിക്കൂടാ. കാലുകള്‍ നനഞ്ഞ് നിന്നാല്‍ വാതം കോച്ചും. മരുന്ന് മറ്റെവിടേയും സുലഭമല്ല.

വീട്ടുകാരിയോട് ഒരിക്കല്‍ എന്റെ കൂടെ വന്ന് ലൈനില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ അനുസരിച്ചില്ല. മക്കളാണെങ്കില്‍ ആരും അടുത്തില്ല. ഈ പട്ടണത്തില്‍ സഹായിയായി വേറെ ആരും ഇല്ല. നാട്ടിന്‍ പുറത്താണെങ്കില്‍ നൂറുപേരുണ്ടാകും സഹായിക്കാന്‍. അതാണ് നാട്ടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം.

വിശപ്പും ദാഹവും ഉണ്ട്. കാലിലെ വേദന കൂടിക്കൂടി വന്നു. മഴക്കാല്‍മായതിനാല്‍ സ്കൂട്ടര്‍ സവാരി വയ്യ. വീട്ടില്‍ നാലുചക്രങ്ങള്‍ രണ്ടെണ്ണം ഉണ്ട്. അതിലൊന്ന് എടുത്തിട്ടാണ് ആശുപത്രിയിലേക്ക് വന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ ക്ലച്ച് ചവിട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. ഓട്ടോയില്‍ പോകാമെന്ന് വെച്ചാല്‍ ശീതലടിച്ച് ഉടുപ്പെല്ലാം നനയും.

ഇവിടെ ലയിനില്‍ നിന്ന് നിന്ന് ഞാന്‍ അവശനായി. നേരെ ശകടത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. ഇവിടെ രണ്ടാഴ്ചയായി എല്ലാ പ്രധാന വീഥികളിലും ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നതോടെ ഓരോ ജംങ്ഷനിലും കൂടുതല്‍ നില്‍ക്കണം.

അങ്ങിനെ വന്നപ്പോള്‍ ഞാന്‍ കിഴക്കുമ്പാട്ടുകരയില്‍ നിന്ന് ഒരു ഷോട്ട് കട്ടെടുത്ത് വിടാന്‍ തീരുമാനിച്ചു. എതിരേ വന്ന ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിന്നിടയില്‍ വണ്ടിയുടെ ഒരു ചക്രം കാനയില്‍ വീണു.

ഞാന്‍ എന്റെ വിധിയെ ശപിച്ചു. ഇനി വണ്ടി കയറ്റണമെങ്കില്‍ ആരെയൊക്കെ വിളിക്കണം, എന്തെല്ലാം പ്രശ്നങ്ങള്‍, പത്തുമിനിട്ടിന്റെ ദൂരമേ ഉള്ളൂ വീട്ടിലേക്ക്, എന്തെങ്കിലും കഴിച്ച് വിശ്രമിച്ച് വീണ്ടും മരുന്നിന്നായി ആശുപത്രിയിലേക്ക് തിരിക്കേണ്ട ഞാന്‍ വഴിയില്‍ കുടുങ്ങി.

“കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ ഇങ്ങിനെ ശിക്ഷിക്കണോ - എന്ന് പറയണമെന്ന് വിചാരിച്ചുവെങ്കിലും പറഞ്ഞില്ല..”

വലിയതെന്തോ വരാനിരിക്കുകയായിരുന്നിരിക്കാം. അത് ലഘുവായി തീര്‍ത്തുവല്ലോ ഭഗവാന്‍ എന്നാശ്വസിച്ചു.

പലരും വഴിയില്‍ സഹായ ഹസ്തം നീട്ടിയെങ്കിലും കാനയില്‍ വീണ ചക്രത്തിനെ എടുത്ത് പൊന്തിക്കാന്‍ പറ്റിയില്ല. അവസാനം ഞാന്‍ എന്റെ മകനെ വിവരം അറിയിച്ചു. എന്റെ അയല്‍ വാസിയായ ബാലേട്ടനേയും.

അരമണിക്കൂറിന്നുള്ളില്‍ എന്റെ മകനും ബാലേട്ടന്റെ പണിക്കാരും സ്ഥലത്തെത്തി. അവരെ കണ്ടപ്പോളെനിക്ക് ആശ്വാസമായി.

വഴിയില്‍ കൂടി പോയ ഒരു കുട്ടി ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് ബ്രേക്ക്ഡൌണ്‍ വാന്‍ അയക്കാമെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാഹനമെത്തി എന്റെ ശകടത്തെ കരക്കുകയറ്റി, ഞാന്‍ ക്ഷീണിതനായി വീട്ടിലെത്തി.

എന്റെ രോഗം മൂര്‍ഛിച്ചു തുടങ്ങിയിരുന്നു. ഇനി മരുന്ന് പോയി വാങ്ങാനുള്ള എനര്‍ജി എന്നില്‍ അവശേഷിച്ചിരുന്നില്ല. ടൌണില്‍ പോയി ഒരു ഹോമിയോ ഷോപ്പില്‍ പ്രിസ്ക്രിപ്ഷന്‍ കൊടുത്തുവെങ്കിലും അവര്‍ക്ക് അത് മനസ്സിലായില്ല. എനിക്ക് മരുന്ന് കിട്ടിയില്ല. ആ രാത്രി വേദന കടിച്ചമര്‍ത്തി ഞാനിരുന്നു.

എനിക് വേദനിക്കുമ്പോളാണ് ഞാന്‍ സാധാരണ എഴുതാറ്. മനസ്സ് ഒന്നിലും കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ പുതിയ സുഹൃത്ത് വിദ്യയെ കണ്ടു. കുശലം പറഞ്ഞു.

എന്നെക്കാളും പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന കുട്ടിയായിരുന്നു അവള്‍. എന്റെ ദു:ഖം മറച്ചുവെച്ച് ഞാനവള്‍ക്ക് സാന്ത്വനമേകി.

(this will be completed with one more chapter)

Monday, July 2, 2012

വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

പ്രിയ കൂട്ടുകാരേ ബ്ലോഗര്‍മാരേ

നമ്മള്‍ കൂടിയിട്ട് കുറച്ച് നാളായി.തിരുവാതിര ഞാറ്റുവേലക്ക് മഴകുറവ്. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ? ഇന്നെലെ രാത്രി തകര്‍ത്തു മഴ. പെയ്യട്ടങ്ങിനെ  പെയ്യട്ടെ മഴ. പെയ്ത്  പെയ്ത് മുറ്റം നിറയട്ടെ.തോടും പുഴയും കായലും  എല്ലാം നിറയട്ടെ.

നമുക്ക് കൂടേണ്ടേ കൂട്ടുകാരേ..  വരൂ നമുക്ക് പരലും, പൂട്ടയും, കൊഴുവ,  വെളൂരി മുതലാ‍യവയും   കപ്പയും മത്തിയും കൂട്ടി ആഘോഷിക്കാം. പിന്നെ കൊള്ളിയും പപ്പടവും ചക്കരക്കാപ്പിയും. ഉച്ചയൂണും വൈകിട്ടത്തെ കാപ്പിയും  കഴിഞ്ഞ് മടങ്ങാം.

നമുക്കൊരു  സ്ഥിരം വേദി കാണുന്നത്  വരെ എന്റെ വീട്ടില്‍ തന്നെ  കൂടാം. റാംജി സൌദിയില്‍  നിന്ന് അവധിക്ക് വന്നിട്ടുണോ എന്നറിയില്ല. കുട്ടന്‍ മേനോനെ ഞാന്‍ എന്നും കാണുന്നു. ഡി  പ്രദീപ് കുമാര്‍, മുരളീമേനോന്‍ എന്നിവരെ കണ്ട് കിട്ടാന്‍ പ്രയാസമില്ല. പോരാത്തതിന് കുറുമാന്‍ ലാന്‍ഡ് ചെയ്യുന്നു  അടുത്ത  ദിവസം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു  ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............