Sunday, October 21, 2012
ബീഡിക്കുറ്റികള്‍
test template
പണ്ട് ഞാനും മുത്തുവും ഉമ്മത്തില ഉണങ്ങിയത് ചുരുട്ടി ബീഡി പോലെ വലിക്കാറുണ്ട്. ഒരു രസത്തിനു. ഞങ്ങള്‍ക്ക് അന്ന്‍ ചെറിയ ഒരു മത്ത് പോലെ വരാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മാമന്‍ മുത്ത് എനിക്ക് ചില ദിവസങ്ങളില്‍ ബീഡി വലിക്കാന്‍ തരും. ബീഡി സ്ടോക്ക് ഇല്ലാത്ത ദിവസങ്ങളില്‍ മുന്നിലെ വീട്ടില്‍ നിന്നാണ് ഉമ്മത്തില പറിക്കുക.
എന്റെ ബാല്യകാലം ഓര്‍ക്കാനിടയാക്കിയ ദിലീപിന് ഒരു ചെറിയ പൂച്ചെണ്ട് സമ്മാനിക്കാം. വേണമെങ്കില്‍ നമുക്ക് ഒരു ഉമ്മത്ത് പുക വിടാം...
Saturday, October 20, 2012
Saturday, October 13, 2012
അമ്പഴങ്ങയിട്ട മീങ്കറി…
ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഓടിയെത്തുന്നത് സാധാരണ പതിവാണല്ലോ. അങ്ങിനെയാണ്‍ ഞാന്‍ ഇന്നെലെ കുഞ്ചുവമ്മാന്റെ കോണകവാല്‍
എഴുതിയത്.
എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നത് മണിയും കുഞ്ഞുമണിയും ലീലയും ഒക്കെയുള്ള ഒരു ലോകവും ചാമക്കഞ്ഞിയും ആയിരുന്നു. എഴുതി എഴുതി എങ്ങോട്ടൊക്കെ പോയി അവസാനമാണ്‍ കുഞ്ചുമ്മാനെ ഓര്‍മ്മ വന്നതും കഥയുടെ ദിശ അങ്ങോട്ടേക്കാക്കിയതും.
തറവാട്ടിലെ മറ്റൊരു പുരയിലാണ് കുഞ്ചുവമ്മാന്റെ താമസം എന്നാണെഴുതിയിരുന്നത്. എനിക്കന്നേരം ആ പുരയുടെ പേര്‍ മനസ്സില്‍ വന്നില്ല, കുഞ്ചുവമ്മാന്റെ വാസസ്ഥലം പത്തായപ്പുര ആയിരുന്നു.
പത്തായപ്പുരയില്‍ ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും ചിത്രപ്പണികളുള്ള് പൂട്ടും അതിന്നൊരു വലിയ താക്കോലും. പിന്നെ നേരെ കാണുന്നത് ഗോവണി മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള മറ്റൊരു മുറിയും. ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.
പത്തായപ്പുര ഇത്രയും ഉണ്ടെങ്കില്‍ പിന്നെ തറവാട് എത്ര വലുതാണെന്ന് ഊഹിക്കാമല്ലോ..? ചെറിയമ്മയും കുടുംബവും അവിടെ. തറവാട്ടിലും തട്ടിന്‍ പുറവും ഗോവണി മുറിയും ഉണ്ട്. വിശാലമായ ഉമ്മറം കിഴക്കും തെക്കും. കിഴക്കേ ഉമ്മറത്ത് നിന്ന് വടക്കേ ഭാഗത്താണ്‍ അടുക്കള. അടുക്കളക്കും ഉമ്മറത്തിനും ഇടക്ക് ഒരു കൊച്ചു തളം ഉണ്ട്. ആ തളത്തില്‍ നിന്ന് കുണടിലേക്കിറങ്ങുന്നത് പോലെ ആണ്‍ അടുക്കള.
അടുക്കളക്ക് രണ്‍ട് ഭാഗമുണ്ട്. ആദ്യം അടുക്കളത്തളം, അതിന്നപ്പുറത്ത് അടുക്കള. അടുക്കളയില്‍ നിന്ന് കിഴക്കോട്ടാണ്‍ വാതില്‍. പിന്നെ വടക്കോറത്ത് വളരെ ആഴമുള്ള ഒരു കല്‍ക്കിണര്‍. കിണറിന്റെ അടിയില്‍ പൂതക്കുറ്റി ഉള്ള കാരണം ആ വെളളത്തിന്‍ അല്പം കനം അല്ലെങ്കില്‍ കട്ടി കൂടുതലായിരുന്നു.
ആ പ്രദേശത്ത് കല്‍ക്കിണറുകള്‍ കുറവായിരുന്നു. അയലക്കാര്‍ ആ കിണറ്റില്‍ നിന്ന് തന്നെയാണ്‍ കുടിവെള്ളം എടുക്കാറ്. പണ്ട് ഈ തറവാട്ടില്‍ നിന്ന് മാക്കുണ്ണി അമ്മാന്‍ എന്ന എന്റെ അമ്മയുടെ അച്ചന്‍ മാറിത്താമസിച്ചപ്പോള്‍ ആദ്യം പണിതത് നെല്ലിപ്പടി വെച്ച ഒരു കല്‍ക്കിണര്‍ ആയിരുന്നു.
നെല്ലിപ്പടി കൂറ്റനാട്ടിലെ ചെറിയമ്മയുടെ തറവാട്ടില്‍ നിന്ന് കാളവണ്ടിയിലാണ്‍ കൊണ്‍ടുവന്നത്. അതൊക്കെ വലിയ കഥ. അത് പിന്നെ പറയാം.
പിന്നെ പറയാമെങ്കിലും രണ്ട് വാക്ക് ഇങ്കെ പോടലാം. ആ നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായിരുന്നു എന്റെ അച്ചാച്ചനെന്ന അമ്മയുടെ പിതാവ്. കല്ലായില്‍ മാക്കുണ്ണി എന്നായിരുന്നു പേരെങ്കിലും ഷാപ്പില്‍ മാക്കുണ്ണി എന്നായിരുന്നു വിളിപ്പേര്‍. ആ നാട്ടില്‍ കള്ള് ഷാപ്പ് നടത്തുന്ന ഏക വ്യക്തിയായിരുന്നത്രെ.
അനേകം പേര്‍ ചെത്തിക്കൊണ്ട് വരുന്ന കള്ള് വിപണനം ചെയ്യുന്നതിന്‍ മുന്‍പ് ആ വീട്ടിലെ മുറ്റത്ത് വെച്ച് അളക്കും. അങ്ങിനെ ഷാപ്പിലെ മാക്കുണ്ണി ലോപിച്ച് ഷാപ്പിക്കാരുടെ വീട് എന്നായി മാറി.
അങ്ങിനെ വലിയ ജന്മിയും ഷോപ്പി ഉടമയായിരുന്ന എന്റെ അച്ചാച്ചന്‍ മദ്യപാനി ആയിരുന്നില്ല. ഈശ്വര ഭക്തനായിരുന്നു. ഗുരുവായൂരപ്പദാസനായിരുന്നു. അച്ചാച്ചന്റെ വേഷം മുട്ടുവരെയുള്ള ഒരു ഒറ്റ മുണ്‍ട്. പുറത്ത് പോകുമ്പോള്‍ മാത്രം ഒരു മേല്‍ മുണ്ട്. ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല.
അങ്ങിനെ കുഞ്ചുവമ്മാനേയും, ചെറിയമ്മയേയും മണി, കുഞ്ഞുമണി മുതലായവരേയും ചാമക്കഞ്ഞിയും എല്ലാം ഞാന്‍ ഓര്‍ത്തു. ഇതൊക്കെ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നു എന്റെ പ്രിയപ്പെട്ട വലിയച്ചനും വലിയമ്മയും.
അവരുടെ വീട് കുന്നംകുളത്ത് പട്ടാമ്പി റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ ഇറക്കത്തിലായിരുന്നു. വലിയച്ചന്‍ കൊളംബോയില്‍ ഡോക്ടര്‍ ആയിരുന്നു. വലിയമ്മ അവിടെ തന്നെ വലിയച്ചന്റെ അസ്സിസ്റ്റ് ചെയ്തിരുന്ന മെഡിക്കല്‍ അസിസ്സ്റ്റന്‍ ആയിരുന്നു.
വലിയച്ചന്‍ വളരെ നെരെത്തെ റിട്ടയര്‍ ചെയ്ത് വന്നിരുന്ന സമയത്താണ്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ വലിയച്ചന്‍ എന്റെ തറവാട്ടില്‍ – അതായത് എന്റെ അച്ചന്‍ ജനിച്ചുവളര്‍ന്ന ഞമനേങ്ങാട്ട് വെട്ടിയാട്ടില്‍ കുടുംബത്തില്‍ ഇടക്കിടക്ക് വന്ന് താമസിക്കും.
വലിയച്ചനെ ആ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അന്നത്തെ കാലത്തെ ഏക ഡോക്ടറായിരുന്നു അദ്ദേഹം. യൌവനകാലം മുഴുവനും സിലോണിലായിരുന്നു ദൌത്യം. വയ്യാണ്ടായപ്പോളാണ്‍ നാട്ടിലെത്
സഫാരി സൂട്ടുപോലെ ഉള്ള ഒരു ഷര്‍ട്ടും പേന്റിനുപകരം മുണ്ടും ആയിരുന്നു വലിയച്ചന്റെ വേഷം. പിന്നെ വിലപ്പെട്ട കൊളമ്പ് കാല്‍ക്കുട. വെട്ടിയാട്ടില്‍ തറവാട്ടുകാരെല്ലാം ചുരുങ്ങിയത് ആറടി ഉയരമുള്ളവരും ആയുധാഭ്യാസികളും ആയിരുന്നു. കുടുംബ കളരിയില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്ട്സ് എന്റെ തലമുറ വരെയുള്ളവര്‍ക്ക് സിദ്ധിച്ചിരുന്നു.
നാട്ടിലുള്ളവരെല്ലാം വലിയച്ചനെ ഡോക്ടര്‍ പത്മന്‍ എന്നാണ്‍ വിളിച്ചിരുന്നത്. വിദേശവാസം അവസാനിപ്പിച്ച് തറവാട്ടിലെ സ്വത്ത് വിഹിതം വാങ്ങി അദ്ദേഹം കുന്നംകുളത്ത് വീട് വെച്ച് താമസമാക്കി.
എന്നെ വലിയ ഇഷ്ടമായിരുന്നു വലിയച്ചന്‍, നന്നായി പഠിക്കണമെന്നും ഡോക്ടറാകണമെന്നുമെല്ലാം ഉപദേശിക്കുമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വലിയച്ചനെ കാണാന്‍ പോകുമ്പോള്‍ എനിക്ക് വുഡന്‍ കേയ്സുള്ള സ്ലേറ്റ് പെന്‍സില്‍ തരുമായിരുന്നു. അന്നത്തെ കാലത്ത് അപൂര്‍വ്വമേ അത്തരം പെന്‍സിലുകള്‍ കിട്ടിയിരുന്നുള്ളൂ..
വലിയച്ചനുമായുള്ള എന്റെ ഈ അടുപ്പം ഞാന്‍ കൌമാരത്തിലെത്തിയപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ ഇടക്കിടക്ക് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയച്ചനെ കാണാന്‍ പോകുമായിരുന്നു.
ഞാന്‍ സ്കൂള്‍ ഫൈനല്‍ എത്തുമ്പോളെക്കും വലിയച്ചന്‍ ഇഹലോകവാസം വെടിഞ്ഞു. വെട്ടിയാട്ടില്‍ തറവാട്ടിലെ ആണ്‍ തരികളെല്ലാം അറുപത് വയസ്സോടെ പരലോകം പ്രാപിക്കുകയാണ്‍ പതിവ്. വലിയച്ചനും, അച്ചനും, പാപ്പനും, എന്തിനുപറേണു വലിയച്ചന്റെ മൂത്ത മകനും ഈ പ്രായത്തില്‍ അന്ത്യശ്വാസം വെടിഞ്ഞു.
എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള പോലെ ഈ ഞാന്‍ അറുപത്തഞ്ചായിട്ടും ആരും വിളിച്ചില്ല. അറുപത് വയസ്സില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മരണത്തെ പ്രതീക്ഷിച്ചെങ്കിലും എന്റെ നറുക്ക് വീണില്ല.
വലിയച്ചന്‍ മരിച്ചു, വലിയമ്മ ഒറ്റക്കായി. ഞാന്‍ വല്ലപ്പോഴും പോകുമായിരുന്
എപ്പോള്‍ ചെന്നാലും കുടിക്കാനും ഊണിന്റെ സമയത്ത് ഊണും തരും വലിയമ്മ. വലിയമ്മ പുരാതന വൈദ്യകുടുംബത്തിലെ അംഗമായിരുന്
ആയുര്‍വ്വേദ വൈദ്യചികിത്സ ആയിരുന്നു. കണ്ണിലെ മാറാവ്യാധികള്‍ക്കും, കണ്ണിലെ മുറിവുകള്‍ക്കും, കണ്ണില്‍ നെല്മണി വീണുള്ള പരുക്കിനും ഒക്കെ ഒറ്റമൂലി പ്രയോഗങ്ങളുണ്ടായിരുന്നു. തോട്ടത്തിലെ നദ്യാര്‍വട്ടം ചെമ്പരത്തി എന്നിവ വൈദ്യത്തിന്‍ ഉപയോഗിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.
വലിയമ്മ എപ്പോഴും ഈശ്വരനാമം ജപിച്ചുകൊണ്ടിരിക്കും
വലിയമ്മയുടെ മൂത്ത മകനെ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ ചേര്‍ത്തുവെങ്കിലും ഒരു കാമ്പസ്സ് പ്രണയത്തില്‍ അകപ്പെട്ട് ഒരുത്തിയെ കെട്ടി. അങ്ങിനെ പഠിപ്പ് മുടങ്ങി.
എന്നെ ഡോക്ടറായി കാണാന്‍ വലിയമ്മ മോഹിച്ചു. എന്നെ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ത്തിയെങ്കിലും ആദ്യവര്‍ഷം തന്നെ ഞാന്‍ അവിടെ നിന്ന് ചാടിപ്പോയി നേരെ ഗള്‍ഫിലേക്ക് വിട്ടു. ഒരു മക്കളും ഡോക്ടറായി കാണാന്‍ സാധിച്ചില്ലാ എന്നും പറഞ്ഞ് വലിയമ്മ എപ്പോഴും വിലപിക്കുമായിരുന്നു.
അങ്ങിനെ വെസ്റ്റ് ബംഗാളില്‍ സര്‍ക്കാരുദ്യോഗസ്ഥനാ
ഞാന്‍ ചെറുപ്പത്തില്‍ അധികം എരിവ് കഴിക്കില്ലായിരുന്
ഒരിക്കലെങ്കിലും എനിക്ക് ആ റെസീപ്പിയിലുള്ള മീന്‍ കറി അമ്പഴങ്ങയിട്ട് വെച്ചുതരാന്‍ എന്റെ പെമ്പിറന്നോത്തിയോട് പറഞ്ഞെങ്കിലും ഈ നാള്‍ വരെ അവള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.
മണ്മറഞ്ഞ എന്റെ തലമുറകളിലെ പലരേയും ഞാന്‍ ഇടക്ക് ഓര്‍ക്കാറുണ്ട്. ഇന്നെലെ മത്തിക്കറി വെക്കുമ്പോള്‍ ഞാന്‍ ബീനാമ്മയോട് പറഞ്ഞു ഈ അമ്പഴങ്ങക്കാര്യം. അമ്പഴങ്ങ ഇപ്പോള്‍ സീസണല്ലെങ്കിലും അടുത്ത സീസണില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നു അവള്‍.
തുലാവര്‍ഷത്തിലാണൊ അതോ തിരുവാതിര ഞാറ്റുവേലക്കാണൊ അമ്പഴങ്ങ വിളയുന്നതെന്ന് എനിക്കോര്‍മ്മ വരുന്നില്ല. മഴക്കാലമാണ്‍ അമ്പഴങ്ങയുടെ സീസണ്‍.
അടുത്ത തിരുവാതിര ഞാറ്റുവേലക്കെങ്കിലും എന്നെ അങ്ങോട്ട് വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്കെന്റെ വലിയമ്മയേയും വലിയച്ചനേയും കാണാന് തിരക്കായി..
NB: there is dataprocessing errors, kindly excuse
Friday, October 12, 2012
കുഞ്ചു അമ്മാന്റെ കോണകവാല്‍
Monday, October 8, 2012
ഉമക്ക് വേണ്ടി വാങ്ങിയ ഉണക്ക മാന്തള്‍
Saturday, October 6, 2012
നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5
നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.html
പന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍ നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും നിമ്മിയും .
"അമ്പലത്തില്‍ തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."
"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന് ശേഷം വിശേഷങ്ങള്‍ പറയാം."
"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."
"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ഇരുന്നുകൂടെ..?"
മാധവി അമ്മ നിമ്മിയെ വിളിച്ചു ഒപ്പമിരിക്കാന്‍.
"എല്ലാവരും കൂടി ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന് എന്താച്ചാ വിളമ്പി കൊടുക്ക്...."
"എനിക്ക് ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."
"മോരും തൈരും ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍ അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."
നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ചു.
"കേളു നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."
"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഇന്ന് അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"
"ഓ ... ആകാം. വിരോധമില്ല... പക്ഷെ എനിക്കങ്ങിനെ ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."
btw: please note that part no. 5 is incomplete.
Monday, September 24, 2012
നടന്‍ തിലകന് ആദരാഞ്ജലികള്‍
അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു. മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട ായിരുന്നു.കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിന് തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചി രുന്നു. ആശുപത്രി വിട്ട തിലകന്‍റെ ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടര്‍ന്നാണ് കിംസില്‍ പ്രവേശിപ്പിച്ചത് .
അരങ്ങിലും വെള്ളിത്തിരയിലു അഭിനയത്തില്‍ പെരുന്തച്ചന്‍ തന്നെയായിരുന്നു തിലകന്‍. 1935ല്‍ ജനിച്ച സുരേന്ദ്രനാഥ തിലകന്‍ നാടകത്തിലൂടെയായ ിരുന്നു അഭിനയലോകത്ത് എത്തുന്നത്. മുണ്ടക്കയത്ത് മുണ്ടക്കയം നാടകസമിതി രൂപീകരിച്ചായിരു ന്നു തിലകന്‍റെ അരങ്ങേറ്റം. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലെയൂ ടെയും തിലകന്‍ അരങ്ങില്‍ തിളങ്ങി.
തിലകന്‍ 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാ ണ് വെള്ളിത്തിരയിലെ ത്തുന്നത്. യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂട െ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെതെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.
കടപ്പാട് : ശ്രീജ നായര്‍
Thursday, September 20, 2012
ബക്കാര്‍ഡി വിത്ത് കോള
Tuesday, September 18, 2012
നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 4
Thursday, September 13, 2012
നിമ്മിയുടെ പ്രണയം – ഭാഗം 3
നിമ്മിയുടെ പ്രണയം – ഭാഗം 3
http://jp-smriti.blogspot.in/2012/09/blog-post_8.html
نميت برنيم
രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
കേളുനായര്‍ പൂമുഖത്തിരുന്ന പഴയ പത്രങ്ങള്‍ മറിച്ച് നോക്കി ചെറുതായൊന്ന് മയങ്ങിയതറിഞ്ഞില്ല. നിര്‍മ്മലയും മകളും കയറിവന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല..
“അമ്മേ ദാ ഞാനെത്തി. ആരാ അമ്മേ പൂമുഖത്ത് കസേരയില്‍ കിടന്ന് മയങ്ങുന്നത്…?”
“അതാണ്‍ കുട്ടന്‍ നായര്‍ പറഞ്ഞ ആള്‍. ഞാന്‍ വീടും പരിസരങ്ങളും ഒക്കെ കാണിച്ചുകൊടുത്തു. നമ്മുടെ അച്ചന്‍ കിടന്നിരുന്ന മുറി ഒരുക്കിക്കൊടുക്കുയും ചെയ്തു. അങ്ങേര്‍ പോയിട്ട് വൈകുന്നേരമാകുമ്പോളെക്കും സാധനങ്ങളും ഒക്കെ എടുത്ത് വരാമെന്ന് ഇറങ്ങാനിരുന്നതാണ്‍. ഞാനാണ്‍ ഉച്ചയൂണ്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് തടഞ്ഞത്…”
“അമ്മ പറഞ്ഞത് വയസ്സനെന്നല്ലേ…?”
“ആ വയസ്സന്‍ തന്നെ. പ്രായം അറുപത് കഴിഞ്ഞു.. കണ്ടാല്‍ തോന്നില്ല അല്ലേ..?, നിമ്മിക്കിഷ്ടമായില്ലെങ്കില്‍ നമുക്ക് എന്തെങ്കിലും ഉപായം പറഞ്ഞ് ആളെ ഒഴിവാക്കാം…”
“എനിക്കിഷ്ടക്കേടൊന്നുമില്ല അമ്മേ, എന്റെ കുട്ട്യോള്‍ക്ക് ഒരു മുത്തശ്ശനെ കിട്ടിയല്ലോ, അവര്‍ക്കൊരു തുണയാകില്ലേ.. ആളെ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. മുണ്ടും മേല്‍മുണ്ടും മാത്രം വേഷം… ഊണ്‍ കഴിഞ്ഞ് വിശ്രമിച്ചിട്ട് പോയാമതീന്ന് പറഞ്ഞോളൂ അമ്മേ. അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നെത്തും.
“അതൊക്കെ മോള്‍ പറഞ്ഞോളൂ ഉണ്ണാനിരിക്കുംനേരം…”
“അയ്യോ എനിക്ക് പേടിയാ, അമ്മ തന്നെ പറഞ്ഞാ മതി…”
“ന്നാ നീ പോയി അദ്ദേഹത്തെ ഊണ്‍ മുറിയിലേക്ക് വിളിക്ക്.. ഒരു നാക്കില മുറിച്ചോണ്ട് വരാം ഞാന്‍…”
“ഞാന്‍ തന്നെ വിളിക്കണോ അമ്മേ…?”
“പിന്നെ നീയല്ലാതെ ആരാ ഈ കുടുംബത്തിലെ കുട്ടി. പിന്നെ നാം ആതിഥേയ മര്യാദ കാണിക്കേണ്ടേ. നമ്മുടെ അച്ചന്റെ പ്രായമുള്ള ഒരു മാന്യദേഹമാണ്‍ കേളുനായര്‍.”
“ശരി അമ്മേ..”
നിര്‍മ്മല പൂമുഖത്തെത്തി. അപ്പോഴും മയക്കത്തിലായിരുന്ന കേളുനായരെ നിര്‍മ്മലയുടെ സാന്നിദ്ധ്യം അറിയിച്ചു..
“ഓഹ് ഞാനൊന്നുമയങ്ങിയതറിഞ്ഞില്ല… മാധവിയമ്മയുടെ മരുമകളാണല്ലേ…?”
“അതേ ഞാന്‍ നിര്‍മ്മല. ഊണ്‍ കാലായി, അമ്മ അകത്തേക്ക് വിളിക്കുന്നു.”
നായര്‍ നിര്‍മ്മലയെ അനുഗമിച്ചു.
“കേളുനായര്‍ ഉണ്ണാനിരുന്നു…”
“വിളമ്പിക്കൊടുക്കൂ മോളേ…”
നിര്‍മ്മല ചോറ് വിളമ്പിക്കൊടുത്തു.
“ചോറ് വിളമ്പുമ്പോള്‍ അദ്ദേഹം അവളുടെ മുഖത്തെക്ക് നോക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി അയാള്‍ അവളെ തീരെ ഗൌനിച്ചില്ല. വയസ്സാനെണെങ്കിലും കേളുനായരുടെ ബലിഷ്ടമായ കരങ്ങളും പുഷ്ടിയുള്ള മേനിയും നിര്‍മ്മല നോക്കി രസിച്ചു…”
“ചോറ് കുറച്ചുംകൂടി വിളമ്പട്ടെ…?”
മുഖത്തേക്ക് നോക്കാതെ കേളുനായര്‍ മൂളി.
“ഒഴിക്കാനെന്താ വേണ്ടത്.. രസം, മോര്‍….?”
“അല്പം രസമാകാം.. ചൂടില്ലെങ്കില്‍ കയ്യിലേക്കൊഴിച്ചോളൂ…”
കേളുനായര്‍ രസമൊഴിച്ച് ചോറ് കുഴച്ച് കഴിക്കുന്നത് കണ്‍’ട് നിര്‍മ്മലക്കിഷ്ടപ്പെട്ടു. ഊണ്‍ കഴിക്കുന്നതിലും ഉണ്ട് ഒരു ആര്‍ട്ട്.
“കുറച്ചുംകൂടി ചോറ് ഇടട്ടേ..മോരൊഴിച്ച് കഴിക്കാന്‍…..?”
“വേണം എന്നില്ല. വയറ് നിറഞ്ഞിരിക്കുന്നു..”
“ന്നാ കുടിക്കാന്‍ ലോട്ടയിലൊഴിച്ച് തരട്ടേ…?
“അല്പം മതി, തന്നോളൂ….”
“തലയുയര്‍ത്തി മോരുകുടിക്കുമ്പോളെങ്കിലും എന്റെ മുഖത്തേക്ക് നോക്കുമെന്ന് ഞാന്‍ കരുതി.. ഉണ്ടായില്ല, പകരം മോര്‍ കൈക്കുമ്പിളിലില്‍ ഒഴിച്ച് കുടിക്കുകയാണ്‍ ചെയ്തത്.. നിര്‍മ്മലയുടെ മനസ്സ് അല്പനേരത്തേക്കെവിടേയോ അലഞ്ഞു.“
“കേളുനായര്‍ ഉണ്ട് എണീറ്റതറിഞ്ഞില്ല നിര്‍മ്മല..”
“എവിടേയാ കൈകഴുകാനിടം….?”
“പെട്ടെന്ന് നിര്‍മ്മല…..”
“അതാ വടക്കെ ഉമ്മറത്ത് വാഷ് ബേസിന്‍ ഉണ്ട്. ഞാന്‍ തോര്‍ത്തെടുത്ത് വരാം ഇപ്പോള്‍..”
നിര്‍മ്മല തോര്‍ത്തുമായി ഉമ്മറപ്പടിയില്‍ നിന്നു.
കേളുനായര്‍ മുഖവും കൈയും തുടച്ച് പൂമുഖത്തേക്ക് നടന്നു. പുറകേ നിര്‍മ്മലയും..
“ഭക്ഷണമൊക്കെ ഇഷ്ടായാവോം…? അമ്മ ധൃതിയില്‍ വെച്ചുണ്ടാക്കിയതാണ്‍.”
“എന്താ ഇഷ്ടപ്പെടാതിരിക്കാന്‍… രുചിയുള്ള എന്തെങ്കിലും കഴിക്കണമെന്നേ ഉള്ളൂ. അതിന്‍ ഇതൊക്കെ ധാരാളം, പിന്നെ വെച്ചുവിളമ്പാന്‍ ഞാന്‍ ഒരു വിരുന്നുകാരനൊന്നുമല്ലല്ലോ. നിങ്ങളെ പോലെ ഈ കുടുംബത്തിലെ ഒരു അംഗമായി കുറച്ച് നാള്‍ താമസിക്കാന്‍ വന്ന ഒരുവന്‍…”
നിര്‍മ്മല വീണ്ടും ആലോചനയില്‍ മുഴുകി….
“എന്താ ഇത് വരെ എന്റെ മുഖത്തേക്ക് നോക്കാഞ്ഞത് ഇദ്ദേഹം. ഇനി എന്നെ പിടിച്ചില്ലാന്നുണ്ടാകൂമോ, അതോ ഒരു സ്ത്രീവിദ്വേഷിയാകുമോ..? ഒരു മര്യാദയില്ലാത്ത സ്വഭാവമല്ലേ ഇത്…?”
മാധവി അമ്മ പൂമുഖത്തെത്തിയതൊന്നും നിര്‍മ്മല്‍ ശ്രദ്ധിച്ചില്ല.
“മോളെ നിമ്മീ…. കേളുവേട്ടന്‍ വിശ്രമിക്കാന്‍ കിടക്ക വിരിച്ച് കൊടുക്കൂ…”
“ശരി അമ്മേ… ഞാനീ സാരിയൊന്ന് മാറ്റി വരാം. അമ്മ പോയി കിടന്നോളൂ… ഉച്ചയുറക്കം കളയേണ്ട, തലവേദന വരുത്തണ്ട..”
നിര്‍മ്മല സാരി മാറ്റി, വലിയ വട്ടക്കഴുത്തുള്ള ഒരു നൈറ്റി ധരിച്ച് പൂമുഖത്തെത്തി.
“മുറിയിലേക്ക് വന്നോളൂ……ഞാന്‍ കിടക്ക വിരിച്ചിട്ടുണ്ട്…”
നിര്‍മ്മല ബോധപൂര്‍വ്വം കിടക്ക വിരിക്കാതെയാണ്‍ കേളുനായരെ അകത്തേക്ക് ക്ഷണിച്ചത്.
“കേളുനായര്‍ മുറിയിലെത്തിയ പാടേ നിര്‍മ്മല്‍ കുമ്പിട്ട് നിന്ന് അവളുടെ മാറിടം നല്ലോണം പ്രദര്‍ശിപ്പിച്ച് കിടക്ക കുടഞ്ഞുവിരിക്കാന്‍ തുടങ്ങി. വിരിച്ചിട്ടും വിരിച്ചിട്ടും, തലയിണയുടെ കവര്‍ ഇട്ടിട്ടും ആ ഭാഗത്തേക്ക് നോക്കിയില്ല നായര്‍. നിര്‍മ്മല ഒളിക്കണ്ണിട്ട് നായരെ നോക്കിയെങ്കിലും പ്രതികരണം ഉണ്‍ടായില്ല.”
“നിര്‍മ്മല പൊയ്കോളൂ… ഞാന്‍ രണ്ട് മിനിട്ട് കണ്ണടക്കാം. നാല്‍ മണിക്കെന്നെ വിളിക്കാന്‍ പറയണം അമ്മയോട്..?”
നിര്‍മ്മല്‍ വീണ്ടും ആലോചിച്ചു. “എന്നോട് പറഞ്ഞുകൂടെ നാല്‍ മണിക്ക് വിളിക്കാന്‍. ഏതായാലും അമ്മക്ക് പകരം മരുമകള്‍ തന്നെ ഉണര്‍ത്താം നാലുമണിക്ക്.“
നിര്‍മ്മല പോയി അല്പനേരം കിടന്നു നാല്‍ മണി ആകുന്നത് വരെ. അവള്‍ക്കുറക്കം വന്നില്ല. എങ്ങിനെ ഒന്ന് എന്നിലേക്കടുപ്പിച്ച് കിട്ടും കേളുവേട്ടനെ. എത്രനാളായി ഒരു പുരുഷസാമീപ്യം കൊതിച്ചിരുന്ന ആളാണ്‍ ഞാന്‍. കുട്ടികളുടെ അഛന്‍ എന്നെ തൊട്ടിട്ട് ഒരു കൊല്ലം ആകാറായി.
വീട്ടിലാരെങ്കിലും ആണുങ്ങള്‍ വന്നാല്‍, അല്ലെങ്കില്‍ മോനെ സ്കൂളില്‍ കൊണ്ട് പോകുന്ന് വാന്‍ ഡ്രൈവര്‍ വന്നാല്‍ ഞാന്‍ അവരെയെങ്കിലും ഒന്ന് നോക്കിയാല്‍ അമ്മ കണ്ണുതുറിച്ച് കാണിക്കും. വീട്ടില്‍ ആരുവന്നാലും എന്നെ പൂമുഖത്തേക്കടുപ്പിക്കില്ല.
കേളുനായര്‍ വയസ്സനായകാരണം ആണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ സൌഭാഗ്യം ശരിക്കും വിനിയോഗിക്കണം. എന്തുവില കൊടുത്തും എനിക്ക് കേളുവേട്ടനെ അല്പനാളത്തേക്ക് ആണെങ്കില്‍ പോലും സ്വന്തമാക്കണം.
കേളുനായര്‍ ഉറങ്ങുന്നത് പോയി കണ്ടു നിരമ്മല. അവള്‍ക്ക് സഹിച്ചില്ല അദ്ദേഹത്തിന്റെ നീണ്ട് നിവര്‍ന്ന കിടപ്പ് കണ്ടിട്ട്. വിശാലമായ ഉറച്ച മാറിടം. അധികം രോമങ്ങളില്ല മാറില്‍, നരച്ചതാണെങ്കിലും കുറ്റിമുടിയും താടിയും, ബലിഷ്ടമായ കൈകാലുകളും എല്ലാം തന്നെ ഒരു ചെറുപ്പക്കാരന്റെ സൌകുമാര്യം.
“ഭഗവത്കടാക്ഷമായി കിട്ടിയതാണ്‍ ഈ നിധി എനിക്ക്. അത് നുകരാന്‍ തിടുക്കമായി എനിക്ക്…“
“ അതാ നാലുമണിയാകാറായി. നിര്‍മ്മല നൈറ്റി മാറി പകരം കൂടുതല്‍ സെക്സിയായി തോന്നിക്കും വിധം ബ്ലൌസിട്ട് നിഴലടിക്കുന്ന സാരിയുടുത്ത് കേളുനായരുടെ മുറിയിലേക്ക് പ്രവേശിച്ചു..”
End of part 3


