Thursday, January 31, 2013

ഉണ്ണിയപ്പത്തിന്റെ പിന്നാലെ ഒരു ഓട്ടം


memoir

മിനിഞ്ഞാന്ന് ഞാന്വൈകിട്ട് ആംഗലേയ പത്രം വായിക്കുന്നതിന്നിടയില്ഒരു ആള്കടന്നു വന്നു. എനിക്ക് ടൈംസ്ഓഫ് ഇന്ത്യ സൌനജന്യമായി ഒരു  വര്ഷത്തേക്ക് ലഭിക്കുന്നുണ്ട്. കാലത്ത്  മാതൃഭൂമി വായിക്കും, ഈവനിങ്ങ് ചായക്കൊപ്പം പോര്ച്ചില്ഇരുന്നു ഇത് വായിക്കും.

വന്ന ആള്സ്വയം പരിചയപ്പെടുത്തി. "  വടക്കുന്നാഥ ക്ഷേത്രത്തില്ഒരു  പ്രത്യേക പൂജ ചെയ്യുന്ന ആളുടെ പ്രതിനിധി". മറ്റന്നാള്വൈകിട്ട് ആറ് മണിക്ക്  വന്നാല്ഒരാള്ക്ക് രണ്ട് ഉണ്ണിയപ്പം വീതം തരാം. എന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ജന്മ നക്ഷത്രവും എഴുതിക്കൊണ്ട് പോയികൂടുതല്പേരുണ്ടെങ്കില്എഴുതാമെന്നും പറഞ്ഞു. സംഗതി സൗജന്യമായി കിട്ടുന്നതനെങ്കിലും ഞാന്അധികം  വേണ്ടെന്നു വെച്ചു, എന്റെയും ശ്രീമതിയുടെയും, മകന്റെയും മകളുടെയും പേരും നക്ഷത്രവും പറഞ്ഞു കൊടുത്തുഒരു  ലഘു ലേഖ വായിക്കാന്തന്നുവെങ്കിലും ഉടന്തിരിച്ചു  വാങ്ങിയതിനാല്ഒന്നും കാര്യമായി  വായിക്കാന്പറ്റിയില്ല.

മറ്റന്നാള്ആറ്മണിക്ക് മുന്പേ വടക്കുന്നാഥന്ക്ഷേത്രത്തില്വന്നു  ഉണ്ണിയപ്പം വാങ്ങിച്ചോളൂ എന്നും പറഞ്ഞു അദ്ദേഹം യാത്രയായികഴിഞ്ഞ വര്ഷം കല്യാണ്സ്ഥാപനം ആണ് ഇത് സ്പോന്സര്ചെയ്തതെന്ന്, ഇക്കൊല്ലം മറ്റാരോ ആണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച് ഞാന്എന്റെ ഇന്നെത്തെ നടത്തം വഴിക്കാകാം എന്ന് വെച്ചു. ഉച്ചക്ക് ഓഫീസില്നിന്നെത്താന്വൈകിയതിനാല്പെട്ടെന്ന് ഒരു മയക്കം കഴിച്ച് എന്റെ ഇരു  ചക്ര ശകടത്തില്അഞ്ചരയോട് കൂടി അമ്പലത്തില്എത്തി. കുറെ  നാളായി - അതായത്  റോഡ്അപകടത്തിനു  ശേഷം ഇരുചക്രം ഒടിക്കാറില്ല

എന്റെ വീട്ടില്‍  നിന്ന് വടക്കുന്നാധനിലെക്ക് കഷ്ടിച് ഒരു കിലോമീറ്റര്ദൂരമേ ഉള്ളുവെങ്കിലും, നടന്നാല്ഉദ്ദേശിച്ച സമയത്ത്  എത്തില്ല, നാല് ചക്രത്തില്പോയാല്ഇന്നെത്തെ ട്രാഫിക്അവസ്ഥ എല്ലാര്ക്കും അറിയാമല്ലോഡോക്ടര്‍  പറഞ്ഞിരുന്നു, അധികം ഇരുചക്രം വേണ്ട എന്ന്ഞാന്അധികം ഒടിക്കാറില്ല,

ഇരുചക്ര വാഹനം വാങ്ങി ആറുമാസം കഴിഞ്ഞു, ഇപ്പോഴും ആയിരം കിലോമീറ്ററില്താഴെയേ ഒടിയിട്ടുള്ളൂ....എന്റെ ഓട്ടം അത്രയേ  ഉള്ളൂ....  ഞാന്നേരെത്തെ അമ്പലത്തില്എത്തിയെങ്കിലും ഞാന്ഉദ്ദേശിച്ച ആളെയോ  അങ്ങ്ങ്ങിനെ ഒരു സംഘടനയുടെ പ്രതിനിധികളെയോ  അവിടെ കാണാനായില്ല. ഞാന്ഒരു മാസത്തില്ചുരുങ്ങിയത് ഇരുപത് തവണ എങ്കിലും പോകാറുള്ള ഇടമാണ്. ശ്രീ വടക്കുന്ന്ഥന്ക്ഷേത്രം. അവിടെത്തെ പേരും പറഞ്ഞു എന്നെ ഇങ്ങിനെ ഒരാള്പറ്റിച്ചുവല്ലോ  എന്നോര്ത് ഞാന്സങ്കടപ്പെട്ടു.

സംഗതി എട്ടു  ഉണ്നിയപ്പതിനു  പത്ത് ഉറുപ്പിക കൊടുത്താല്തൃശ്ശൂരില്‍  കിട്ടും. പക്ഷെ ഞാന് ഉണ്ണിയപ്പത്തിന് വേണ്ടി ഓടിയത് എന്തിനാണെന്ന് വെച്ചാല്അത് ഭഗവാനു നേദിച്ചത് ആകുമല്ലോ എന്നോര്ത്താണ്. എന്റെ പേരക്കുട്ടി കുട്ടപ്പുവിനു കൊടുക്കാം, രണ്ടെണ്ണം അയല്ക്കാരി മീരയുടെ മകനും കൊടുക്കാം എന്നൊക്കെ വിചാരിച്ചു.

വടക്കുനഥന്അമ്പലത്തിലേയും പാറമേക്കാവിലെയും ഉണ്നിയപ്പതിനു പ്രത്യേക രുചിയാണ്. എനിക്കേറ്റവും ഇഷ്ടം ഞാന്എന്നും പോകുന്ന അച്ഛന്തേവര്അമ്പലത്തില്മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിക്കുന്ന ഉണ്നിയപ്പതിനാണ്.

ഞാന്ശരിക്കും തൃശൂര്കാരന്അല്ല, കുന്നംകുളത്ത് നിന്ന് ഇങ്ങൊട്ട് ചേക്കേറിയതാണ്. ഞങ്ങളുടെ നാട്ടില്  ഉണ്നിയപ്പ്തിനു "കരോലപ്പം" എന്നാ പറയുക. എന്റെ ചേച്ചി ഉണ്ടാക്കി തന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ അത്ര രുചിയുള്ള ഉണ്ണിയപ്പം ഞാന്ഇതുവരെ കഴിച്ചിട്ടില്ലചേച്ചി മരിച്ചിട്ട് പത്തു കൊല്ലത്തില്‍  ഏറെ ആയി.

മരിക്കുന്നത് വരെ അമൃതാനന്ദ ദേവി  അമ്മക്ക് എന്റെ ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. വള്ളിക്കാവിലെ എല്ലാവര്ക്കും ഇത് അറിയുമായിരുന്നു. ഇന്നെനിക്ക് ഭഗവാന്റെ ഉണ്ണിയപ്പം കിട്ടാതെ വന്നപ്പോള്ഞാന്എന്റെ ചേച്ചിയെ ഓര്ത്തു.

ഇനി ഞാന്കേട്ടത് തെറ്റായിരുന്നിരിക്കുമോ എന്നൊക്കെ ഓര്ത്തു. പ്രായമായില്ലേ ഓര്മ്മക്കുറവും കേള്വി കുറവും എല്ലാം ഉണ്ടെന്നാ തോന്നണേ.. 

നല്ല കാലം ഞാന്എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്അവനും അവന്റെ അമ്മൂമയും ചേര്ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും  ഞാന്ഇന്നേ വരെ വടക്കുന്നാഥന്അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി  എന്റെ പേരക്കുട്ടി  കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

ശ്രീ വടക്കുന്നാഥാ   രക്ഷിക്കേണമേ.....

Saturday, January 26, 2013

മാങ്ങാ ചമ്മന്തി


മാങ്ങാ ചമ്മന്തി

memoir

പഴയ ഓര്‍മ്മകള്‍ ഓരോന്നായി  മനസ്സില്‍ അലയടിക്കുന്നു. സംഭാരത്തിന്റെ കഥ  എഴുതിയപ്പോള്‍ ലണ്ടനില്‍ നിന്ന് മുരളിയേട്ടന്‍  എന്തോ  ചോദിച്ചിരുന്നു. പക്ഷെ ഞാനൊന്നും മിണ്ടിയില്ല.

ഇന്നെലെ   നടക്കാന്‍ പോകുമ്പോള്‍  ചാരു അമ്മായിയുടെ മുറ്റത്ത്  വളര്‍ന്നു നിന്നിരുന്ന പച്ച മാങ്ങ  കണ്ടപ്പോളാണ് എനിക്ക് പണ്ട് പണ്ട് കഴിച്ച മാങ്ങ ചമ്മന്തിയെ   പറ്റി  ഓര്മ വന്നത്.

തറവാട്ടില്‍ പലപ്പോഴും കാലത്തെ ഒരു കട്ടന്‍ കാപ്പിക്ക്  ശേഷം 8  മണി കഴിഞ്ഞാല്‍  കഞ്ഞി ആയിരിക്കും.  അപൂര്‍വ്വം ചില  ദിവസങ്ങളില്‍  പുട്ടും പഴവും, അല്ലെങ്ങില്‍ പത്തിരിയും തലേ ദിവസത്തെ മീന്‍ കരിയുടെ ചാറും അവശിഷ്ടങ്ങളും. അതായത്  മാങ്ങ പുളിയും തലകളും.  സന്തതി  പരമ്പരകളായി കുറച്ചധികം പേര്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും പലഹാരം ഉണ്ടാക്കുക എന്നത്  ശ്രമകമായ പണിയായിരുന്നു.

എന്റെ പ്രായത്തിലുള്ള പിള്ളേര്‍സ് നാലഞ്ജ് എണ്ണം,. പിന്നെ ചെറുവക പത്തില്‍  താഴെ. അമ്മമാരും അമ്മൂമ മാരും അമ്മായിമാരും ആയി കുറെ എണ്ണം. പിന്നെ  പണിക്കാരും, കാര്യസ്തന്മാരും. എല്ലാം കൂടി നോക്കിയാല്‍  തറവാട്ടിലെ  അംഗ സംഖ്യ മുപ്പത്  മുപ്പത്തഞ്ച്  വരും.

ഓല മേഞ്ഞ നലുകെട്ടിലുള്ള ജീവിതം സുഖമായിരുന്നു.  നാട്ടില്‍ എന്തെങ്കിലും  വിശേഷങ്ങള്‍  വരുമ്പോള്‍ വീട്ടിലെ അംഗ സംഖ്യ പെരുകും, അപ്പോള്‍  ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു.  വൈകുന്നേരം ശാപ്പാട് കഴിഞ്ഞാല്‍ അകത്തളത്തില്‍ എല്ലാരും നിരനിരയായി  കിടന്നുറങ്ങും.  മൂത്ത അമ്മൂമ്മക്ക് മാത്രം ഒരു കട്ടില്‍.  മറ്റുള്ളവര്‍ക്കൊക്കെ പായ വിരിച് നിലത്ത് കിടക്കണം. മഴക്കാലമായാല്‍ ചിലര്‍ മുറികളിലേക്ക് ചേക്കേറും.

അങ്ങിനെ കാലത്തെ കഞ്ഞിക്കുള്ള മാങ്ങ ചമ്മന്തിയുടെ രുചി  വിവര്‍ണ്ണനാതീതമാണ്. ചമ്മതി ഉണ്ടാക്കുന്നത് കാണാനാണോ  അതിലും രസകരം രുചികരം.  വകയിലുള്ള ഒരു  ചേച്ചി കൊയ്ത്ത് കാലമാകുമ്പോള്‍  പാര്‍ക്കാന്‍ വരും കുറച്ച  നാള്‍. > കൊയ്ത്തെല്ലാം കഴിഞ്ഞു  തിരികെ പോകുമ്പോള്‍ ഒരു  കുട്ടിച്ച്ചക്ക് അരിയും ചക്കയും മാങ്ങയും എല്ലാം കൊണ്ടുപോകും. നായരങ്ങാടി വരെ നടക്കണം, അവിടെ നിന്ന് അവര്‍ക്ക് ചിലപ്പോള്‍ പുഴിക്കള ചാള വണ്ടി കിട്ടും, അല്ലെങ്കില്‍ വീട് വരെ നടക്കും, അതൊക്കെ ആണ് പഴയ സമ്പ്രദായം.

കാലത്ത്   എണീറ്റ് പിള്ളേര്‍  പടയെല്ലാം കഴുക്കോലില്‍  തൂക്കിയിട്ടിരിക്കുന്ന പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച് കൊല്‍ക്കുഴിയന്‍ പടിഞ്ഞാറെ കുളത്തിലേക്ക് പോകും, ചിലര്‍ അവിടെ  തന്നെ കുളിക്കും, പെണ്‍ പിള്ലെരുകള്‍ തെക്കേ  കുളത്തില്‍  പോയി  കുളിക്കും. അവിടെ കൈത മോന്തക്കാടുകള്‍ ഉള്ളതിനാല്‍ തുണിയില്ലാതെ കുളിച്ചാലും മറ്റാരും കാണില്ല.  പിള്ളേര്‍ കൂട്ടത്തില്‍  ഒരു അപ്പുണ്ണി  ഉണ്ടായിരുന്നു . അവന്‍ ഈ കൈത മോന്തക്കടുള്ള കുളത്തിലെ കുളിക്കൂ..

അങ്ങിനെ പിള്ളേര്‍സ് കുളി  കഴിഞ്ഞെത്തുംപോഴേക്കും  കഞ്ഞിക്കുള്ള വട്ടങ്ങള്‍ ആരംഭിക്കും.  ചില  ദിവസങ്ങളില്‍ കഞ്ഞിക്ക് മുതിരപ്പുഴുക്കോ കടലയോ  ഉണ്ടാകും, ആള്‍ കൂട്ടം അധികമായാല്‍ കഞ്ഞിക്ക് ചമ്മന്തി തന്നെ, ബാക്കിയുള്ളത് ചിലര്‍ക്ക് ഉച്ചക്ക്  ചോറ് ഉണ്ണുമ്പോള്‍ കിട്ടും.

ചമ്മന്തി അടുക്കളയിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ ആണ്  സാധാരണ ഉണ്ടാക്കുക. പക്ഷെ ഈ പാര്‍ക്കാന്‍ വന്ന പെണ്ണ് വരുമ്പോള്‍ അവളാണ് ചമ്മന്തി അരക്കുക. അവളുടെ  അരക്കലിനു ഒരു പ്രത്യേകത ഉണ്ട്,  അതിനാല്‍ ആ ചമ്മന്തി ഏറെ രുചികരവും,  എന്ന് എല്ലാവരും പറയുമെങ്കിലും അപ്പുണ്ണിക്കാണ് കൂടുതല്‍ ഹരം.

കാവിലെ മൂവാണ്ടന്‍ മാവിന്റെ മാങ്ങ പറിക്കുന്നതും കൂടി അവള്‍ തന്നെ. അവള്‍ക്കറിയാം ഏറ്റവും കൂടുതല്‍ പുളിയുള്ള മാങ്ങ. വലിയ തോട്ടി എടുത്ത് അവള്‍ മാങ്ങ പറിക്കും, സഹായതിന്നു അപ്പുണ്ണിയും കൂടും. മാങ്ങ കഴുകി വൃത്തിയാക്കി തോല് ചെത്തി ചെറിയ പൂളുകള്‍ ആക്കി, നേരെ അമ്മിയില്‍ നിരത്തും , എന്നിട്ട് ചുവന്ന മുളകും, ചുവന്നുള്ളിയും പേരിനു ഒരു  നുള്ള് ഇഞ്ചിയും എല്ലാം കൂട്ടി അവള്‍ അരക്കാന്‍ തുടങ്ങും.

അവളും കാലത്ത് കുളിയും തെവാരമെല്ലാം കഴിഞ്ഞേ അടുക്കളപ്പണിക്ക് ഇറങ്ങൂ. വെളുത്ത് തടിച്ച് ഒരു സുന്ദരിയാണെന്ന് വേണമെങ്കില്‍ പറയാം അവളെ. അന്നോക്ക്കെ പെണ്ണുങ്ങള്‍ക്ക് മുണ്ടും ബ്ലൗസും ആണ് വീട്ടിലെ വേഷം. പൂമുഖത്തേക്ക് വരുമ്പോള്‍ ഒരു മേല്‍ മുണ്ട് ഇടണം.

അടിയില്‍ താറുടുത്ത് വെള്ള മല്‍മല് മുണ്ട് ധരിച്ച്   വട്ടക്കഴുത്തുള്ള ബ്ലൗസും അണിഞ്ഞു അവള്‍ ചമ്മന്തി അരക്കുന്നത് നോക്കി നില്ക്കാന്‍ ഒരു രസം വേറെ തന്നെ ആയിരുന്നു. അപ്പുണ്ണി അവളുടെ മുന്നില്‍ നിന്ന് മാറുമായിരുന്നില്ല. അപ്പുണ്ണി പിള്ളേരുടെ ഇടയില്‍ കേമനായി വിലസി പലപ്പോഴും. അവന്‍ ചിലപ്പോള്‍ ഒരു ഒറ്റയാന്‍ ആയിരുന്നു. കുറുമ്പനായ അപ്പുണ്ണിയെ മറ്റു പിള്ളേര്‍ക്ക് പേടി ആയിരുന്നു.

അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള്‍ അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.

അങ്ങിനെ അവള്‍ അരച്ച  ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.

[ഈ കഥക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നുന്നു. ചമ്മന്തി ഒന്നും കൂടി ഭംഗിയായി അരച്ച് തുടര്‍ന്നെഴുതാം]


Wednesday, January 9, 2013

ഒരു സംഭാരത്തിന്റെ കഥ


ആയിരത്തി തൊള്ളായിരത്തി എഴുപത്തി  രണ്ടിലാണെന്നു തോന്നുന്നു ഞാന്‍ ബ്ലോ പ്ലാസ്റ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു ശ്രിംഗലയുടെ ആരോ  ആയി  തിരുവനതപുരം നഗരിയില്‍ വസിച്ചിരുന്നു. ചാല ബസാറിലുള്ള ഗാന്ധി  ഹോട്ടലില്‍  ആയിരുന്നു വാസം.

കാലത്ത് 4 ദോശയും വഴക്ക അപ്പവും 3 ഇട്ടലിയും 2 കാപ്പിയും കഴിച്ചു വീണ്ടും മുറിയില്‍ കയറി കന്‌ണ്ഠ കൌപീനവും കെട്ടി ബ്രീഫ് കേസും എടുത്ത് ഒരു ഓട്ടമാണ് - കൊട്ടക്കകത്ത് നിന്ന് കേടുപാടുകള്‍ ഇല്ലാത്ത ഒരു ആനവണ്ടിയില്‍ കയറി ഇരിക്കും. ആ വണ്ടി എങ്ങോട്ടാണ് പ്രയാണം എങ്കില്‍ അങ്ങോട്ട ഞാനും ഓടും.

എവിടെ ഓടിയാലും ഉച്ചയൂണിന്റെ നേരത്ത് ഗാന്ധി  ഹോട്ടലില്‍ എത്തും, എനിക്കവിടത്തെ മേനേജര്‍ മാരെയും, ദഹന്ന്ഡക്കരെയും എല്ലാം സുപരിചിതം. ഊണിന്റെ കൂടെ സാംബാര്‍ വിളമ്പുമ്പോള്‍ കാലത്തെ ഉഴുന്ന് വടയും പരിപ്പുവടയും അതില്‍ ഉണ്ടാകും. ആ സാമ്പാര്‍ കൂട്ടി മാമുണ്ണാന്‍ ഒരു രസം തന്നെ ആണ്. അവിടെ സാംബാര്‍ വിളമ്പുന്ന സാമിക്കറിയാം എന്റെ തീറ്റ ഭ്രമം . എനിക്ക് കുറെ വടകള്‍ പോട്ട് തരും.

ഊണിന്നു ശേഷം എല്ലാവരും ജോലി തുടരുമ്പോള്‍ ഞാന്‍ മുറിയി പോയി ഒന്ന് മയങ്ങും. മയക്കം കഴിഞ്ഞാല്‍ പിന്നെ സിറ്റി വിട്ട് എങ്ങോട്ടും പോകില്ല. സിറ്റിയില്‍ കിടന്നു കറങ്ങും.

ഒരു ദിവസം ഞാന്‍ എന്റെ സുഹൃത്ത് അംബികയുമയി ബസ്സ്‌ കയറാന്‍ പോകുമ്പോള്‍ അവള്‍ ഞാന്‍ അറിയാതെ മുങ്ങി. പിന്നീട് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഒരു  പ്രത്യേക പോയന്റില്‍ എത്തിയാല്‍ അവള്‍ മുങ്ങി, പിന്നെ എന്നോടൊപ്പം ഓടി വന്നു ചേരും.
അവള്‍ ബസാറിന്റെ അടുത്ത ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ കൊമ്പട്ടിട്ടര്‍ പ്രോഡക്റ്റ് വില്‍ക്കുന്ന ആളാണ് എങ്കിലും ഞങ്ങള്‍ മിക്ക ദിവസവും യാത്ര ഒന്നിച്ചാണ്.

ഞാന്‍ ഒരു ദിവസം അവളോട  ചോദിച്ചു ...." നീ എന്താണ് നമ്മള്‍ നടക്കുന്നതിന്നിടയില്‍ ഇടക്ക് മുങ്ങുന്നത്....?"
"ഓ അതോ.... അത്  ഞാന്‍ മുള്ളാന്‍ പോയതാ..."

"മുള്ളാന്‍ പോകുകയോ...അതും ഒരു  പെണ്‍കുട്ടി നടുറോട്ടില്‍ അല്ലെങ്കില്‍ രോട്ടരികില്‍ മുള്ളാന്‍ പോകുകുകയോ... എനിക്കങ്ങട്ട് വിശ്വാസം വരിണില്ല ..."

" എന്താ പ്രകാശിന് മാത്രമേ റോട്ടില്‍ നിന്ന് മുള്ളാന്‍ അറിയൂ...?"
"ഞാന്‍ അങ്ങിനെ പറഞ്ഞില്ല, നമ്മുടെ നാട്ടിലെ പെണ്‍കുട്ട്യോള്‍ അങ്ങിനെ ചെയ്യാറില്ല.... ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്ണുങ്ങളും റോട്ടില്‍ കാര്യം സാധിക്കുന്നത് കാണാം. നീ  പറയുന്നത് ഒരു വമ്പന്‍ നുണ തന്നെ...

അങ്ങിനെ ഞാന്‍ ഒരു ദിവസം ഇവളുടെ പരിപാടി പിടിച്ചു. ഇവള്‍ മുള്ളാന്‍ ഒന്നുമല്ല പോയിരുന്നത്. ചാല ബസാറില്‍ ഒരു കടയില്‍ ചെന്നാല്‍ ഫ്രീ സംഭാരം കിട്ടും. പതിവുകാര്‍ക്ക് കാലി ഗ്ലാസുമായി കടക്കുള്ളില്‍ ചെന്നാല്‍ ഒരു സാമി പോലെ തോന്നിക്കുന്ന കട ഉടമസ്ഥന്‍ അതില്‍ ഒരു ചെറിയ ആയുര്‍വേദ ഗുളിക ഇട്ടുതരും. അതിന്മേല്‍ കൂടി കൂജയിലിരിക്കുന്ന സംഭാരം ടാപ്പില്‍ കൂടി വീഴ്ത്തി ഗ്ലാസ്‌ നിറയെ മോന്തിയാല്‍ ഒരു സുഖം വേറെ. ദാഹശമനം കൂടാതെ - വയറ്റില്‍ ഒരു  അസുഖവും വരില്ല.

ഞാനും കൂടെ അവിടുത്തെ പതിവുകാരന്‍ ആകാതിരിക്കാന്‍ അവളുടെ ഒരു  തന്ത്രം ആയിരുന്നു അത്. പിന്നീട് ഞാന്‍ ഒരു  ദിവസം അവിടെ പോയി ഇവളുടെ സുഹൃത്ത് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്കും കിട്ടി ഗുളിക  പ്ലസ് സംഭാരം.

ഇന്നും ഓര്‍ക്കുന്നു ആ സംഭാരത്തിന്റെ രുചി.

ഞാന്‍ ഇന്ന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ മിനിയെ കാണാന്‍ സമീപത്തുള്ള ഒരു  ആയുര്‍വേദ മരുന്ന് കടയില്‍ കയറി. മിനിയും ദിലീപും അവിടുത്തെ ജോലിക്കാര്‍ ആണ്. മിനി ബ്യൂട്ടിഷ്യന്‍ കൂടി ആണ്.

എനിക്കിന്ന്  ദിലീപിനെ മാത്രം കാണാന്‍ കഴിഞ്ഞു.  രണ്ടു  ദിവസത്തെ ബസ്സ്‌ സമരം കഴിഞ്ഞപ്പോള്‍  ദിലീപിന് ഇന്ന് മനോവിഷമം. നാല് ദിവസം ഓഫ് കിട്ടുമെന്ന ധാരണയില്‍ ആയിരുന്നു അവന്‍. ബസ്സ്‌ സമരം വന്നാല്‍ പണിക്ക് പോകേണ്ട,  ശമ്പളവും കിട്ടും.

ഞാന്‍ ആണെങ്കില്‍ ദാഹിച്ചു വലഞ്ഞ് ആണ് അവിടെ എത്തിയത്. സമീപത്തെ വിദ്യയുടെ ആംഗലേയ മരുന്ന് കടയില്‍ പോയാല്‍ ഫ്രീ പച്ചവെള്ളം കിട്ടും.  പക്ഷെ ഒരിടത്തും  കിട്ടില്ല തൃശ്ശൂരില്‍  ഫ്രീ സംഭാരം. പൂരത്തിന് കിട്ടും, കൂര്‍ക്കഞ്ചേരി പൂയത്തിന്നും. അതല്ലാതെ നോ എവരി ടെ ബിസിനസ്.

അങ്ങിനെ  ഞാന്‍ ദിലീപുമായി പങ്കുവെച്ചു എന്റെ പഴയ കാല സമരണകള്‍... ഫ്രീ സംഭാരം വിത്ത്‌ ഗുളിക ഓഫ് അഷ്ടചൂര്‍ണ്ണം ഫ്ലേവര്‍.


ശ്രീദേവിയുടെ  കഥ ബാക്കി വെച്ചിട്ടാണ്, ഞാന്‍ സംഭാരം എഴുതാന്‍ വന്നത്. മാന്യ വായനക്കാര്‍  ക്ഷമിക്കുമല്ലോ...?!
 

 
 

Saturday, January 5, 2013

എതിരെ വന്നവള്‍



അപ്പുണ്ണി ഒരു  പതിവ് നടത്തക്കാരന്‍ ആണ്. വാഹനങ്ങളും മറ്റും ഉണ്ടെങ്കിലും, കഴിയുന്നതും കാല്‍ നടയാണ്. കാലത്ത് സുലൈമാനി  കുറിച്ച് അമ്പലങ്ങളുള്ള വഴികളില്‍ കൂടിയും വൈകിട്ട് തിരക്കേറിയ പട്ടണ പ്രദേശത്ത് കൂടിയും ആണ്, സവാരി.

കാലത്തെ വേഷം വേഷ്ടിയും ഷര്‍ട്ടും ആണെങ്കില്‍  വൈകിട്ട് ജീന്‍സും ടി ഷര്‍ട്ടും. വേഷത്തിനു , പ്രത്യേകിച്ച് വസ്ത്രത്തിന് കംപക്കാരന്‍ ആണ്  അപ്പുണ്ണി - അപ്പുണ്ണിയുടെ മുന്തിയ തരാം വസ്ത്രങ്ങള്‍  സമീപ  കടയിലെ പിള്ളേര്‍ക്ക് ഹരം ആണ്. ബ്രാന്‍ഡ്‌ടെഡ് മാത്രം - അതും ടോപ്‌ ക്വാളിറ്റി . മഴയില്ലെങ്കിലും ഒരു  കുട അതും കാലന്‍ കുട കാണും മിക്കപ്പോഴും.

ഇപ്പൊ വടക്കുന്നതനെ  തൊഴാന്‍ പോകുമ്പോള്‍ ഈ കാലന്‍ കുട നല്ലതാണത്രേ. നായകളെ ഓടിക്കാന്‍. അപ്പുണ്ണി  പണ്ട് ഒരു നായ കംപക്കാരന്‍ ആയിരുന്നു.  ഇപ്പോള്‍ ചിലപ്പോള്‍ ഹോട്ടലില്‍ നിന്ന് ഫാസ്റ്റ് ഫുഡ്‌ വാങ്ങി  തെരുവുനയകള്‍ക്ക് കൊടുക്കക്കുന്ന പതിവുണ്ട്. അതിനാല്‍ മിക്ക നായകളും അപ്പുണ്ണിയെ കൂടും പിന്നാലെ.

പതിവുപോലെ അപ്പുണ്ണി വിളക്കും കാലിന്റെ അടിയില്‍ വന്നു നിന്ന്. തെക്കൊട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ജനക്കൂട്ടത്തെ നോക്കി നിന്ന് കുറച്ചു  നേരം. അര മണിക്കൂര്‍  കഴിഞ്ഞ് തെക്കൊട്ട് നടന്നു. പള്ളി  സ്റ്റോപ്പ്‌ അടുത്തെത്തിയപ്പോള്‍ ഒരു  പെണ്ണ്  അപ്പുണ്ണിയെ നോക്കാതെ കണ്ടില്ലാത്ത മട്ടില്‍ നടന്നു.

അപ്പുണിക്ക്  പെട്ടെന്ന്  അവളുടെ  പേരും മറന്നു.  അവള്‍  കുറച്ച് നടന്നകന്നപ്പോള്‍ മനസ്സിലായത് അവള്‍ കൊരപ്പെട്ടന്റെ ടീച്ചര്‍  പെണ്ണ് ആയിരുനെന്ന്.  ഒരു  പക്ഷെ  വര്‍ത്തമാനം പറയാന്‍ നിന്നാല്‍  ടീച്ചര്‍ക്ക് മുള്ളാനും മറ്റും തിരക്കേറി വന്നേക്കാം. ഒരു പാഡ് അകലെ നിന്ന് ബസ്സില്‍ വര്‍ണ്ണ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ പോലെ ഫ്രീ ലാന്‍സ് ആയി  പടുക്കാന്‍ പറ്റില്ലല്ലോ.

"ഹൂം ടീച്ചര്‍  പോട്ടെ  പാവം, പിന്നീട് വല്ലപ്പോഴും കാണുമ്പൊള്‍ തമാശ  പങ്കിടാം."

 ടീച്ചറുടെ  വീട്ടില്‍  പോയാല്‍ വലിയ ഉയരമുള്ള സ്റ്റീല്‌ ഗ്ലാസ്സില്‍  ചായ  തന്നു സല്ക്കരിക്കും. വളരെ സ്നേഹമുള്ള ടീച്ചര്‍  ആണ്. വീട്ടിലെ എല്ലാരും നല്ലവരാണ്.

അപ്പുണ്ണി വീണ്ടും നടത്തം ആരംഭിച്ചു. ഇഞ്ചിക്കാട സ്റ്റൊപ്പ് എത്തുന്നതിനു മുന്‍പേ അതാ വേറെ ഒരു  പെണ്ണ് അപ്പുണ്ണിക്ക് എതിരെ  നടന്നെതുന്നു. നോക്കിയപ്പോള്‍ അവള്‍  അപ്പുണ്ണിയെ  നോക്കി ചിരിച്ചു.  ഭംഗിയായി സാരിയുടുക്കുന്ന  പ്രീമയെ  കണ്ടാല്‍ ആരും നോക്കിപ്പോകും, വയസ്സ്  അന്‍പതിനപ്പുറം ആയെങ്കിലും മുടിയെല്ലാം കരുപ്പിച്ചതിനാല്‍ പ്രായം അധികം തോന്നില്ല.

അപ്പുണ്ണിയും പ്രീമയും മുഖാമുഖം എത്തിയപ്പോള്‍ നിന്ന സ്ഥലം പ്രീമയുടെ വീട്ടുപടിക്ക്കള്‍ ആയിരുന്നു.

" പിന്നേയ് ഈ അപ്പുണ്ണിയെ കാണാന്‍ ഇല്ലല്ലോ, എവിടെയാ ഇപ്പ്പോള്‍. പാര്‍വതിയെ തൊഴാന്‍ പോകാറില്ലേ...
"ഇടക്കൊക്കെ പോകരുന്റ്റ്  പ്രീമീ.."

"ഇന്നെവിടെക്കാ പ്രയാണം..?
"അങ്ങിനെ പ്രത്യേകിച്ച് പരിപാടി  ഒന്നും ഇല്ല. "

"ഞാന്‍ അമ്പലത്തില്‍ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയാ.  ഈ  ഉടുപ്പ് വീട്ടില്‍ വെച്ചിട്ട് തിരികെ പോകണം. അപ്പുണ്ണി പോകാറില്ലേ ..? ഇന്ന് അവസാന ദിവസം ആണെന്ന് തോന്നുന്നു. വര്‍ത്തമാനം പറഞ്ഞു നില്‍ക്ക്കാന്‍ നേരമില്ല. വീട്ടില്‍ ശശിയേട്ടന്‍ ഉണ്ടെന്നു തോന്നുന്ന, വരൂ വീട്ടിലേക്ക്.."

പ്രീമിയുടെ ക്ഷണം സ്വീകരിച് അപ്പുണ്ണി വീട്ടില്‍ കയറി.  അവിടെ ശശി  എട്ടനുമായി വര്‍ത്തമാനം പറഞ്ഞു വേഗത്തില്‍  ഇറങ്ങി. പ്രീമി  ഉണ്ടെങ്കില്‍ കുറെ നേരം ഇരിക്കാറുണ്ട് . പ്രീമി കുടിക്കാന്‍ ചായയും കടിയും തരും, ഉചക്കൂണും വീട്ടിലുല്ലതെല്ലാം തരും.

പ്രീമിയും അപ്പുണ്ണിയും നല്ല കമ്പനി ആണ്.  ചിലപ്പോള്‍  വര്‍ത്തമാനം പറഞ്ഞു കലഹിക്കും, എന്നിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കും.  അവര്‍ പിന്നീടും സ്നേഹം കൂടും. അതാണ്‌ പ്രീമിയും അപ്പുണ്ണിയും.

അങ്ങിനെ അപ്പുണ്ണി വേഗത്തില്‍ തന്നെ പ്രീമിയുടെ വീട്ടില്‍ നിന്നിറങ്ങി. ശശിയേട്ടന്‍ അപ്പുണ്ണിക്ക് ഒന്നും കൊടുത്തില്ല. അദ്ദേഹം ഒരു  വിവാഹ പാര്‍ടിക്ക് പോകാനുള്ള തിടുക്കത്തില്‍  ആയിരുന്നു.

അപ്പുണ്ണി  വീണ്ടും നടത്തം ആരംഭിച്ചു. നടന്നു നടന്ന് കമ്പനിപ്പടി  ആയി. അതാ വെട്ടുവഴിയുടെ  മറ്റേ അറ്റത്ത്‌ വേറെ ഒരു കോന്തി  നടന്ന്  വരുന്നു.  പെട്ടെന്ന് അപ്പുന്നിക്ക് ഓളുടെ പേര് ഓര്മ വന്നില്ല.....

"അപ്പുണ്ണി അവളെ നോക്കി..... ഹലോ....?
"എന്താ അപ്പുണ്ണിയേട്ടാ... എന്റെ പേര് മറന്നോ...?"

"ഹൂം നിന്റെ പേര്  ഞാന്‍ മറന്നു, എങ്ങിനെയാ  മറക്കാതിരിക്കുക - നിന്നെ  ഇപ്പോള്‍ കാണാന്‍ കിട്ടാറില്ലല്ലോ . ബങ്ങലൂരിലും അമേരിക്കയിലും ഒക്കെ അല്ലെ വാസം.  ഈ പാവം കണ്ട്രി  മേനെ ആര്‍ക്ക് വേണം..?"

"അപ്പുണ്ണിയേട്ടാ... ദേ നോക്ക് എന്നോട് കളി തമാശ  പറയല്ലേ, എനിക്കത്  സഹിക്കില്ല. ഞാന്‍ എത്ര തവണ വിളിച്ചു എന്റെ കൂടെ ബാങ്ങലൂര്‍ക്ക് പോകാന്‍. തീവണ്ടിയിലെ പോകാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ വോള്‍വോ റദ്ദാക്കി അധിക  പണം കൊടുത്ത് തീവണ്ടി ടിക്കറ്റും  വാങ്ങി, എന്നിട്ടെന്നെ പറ്റിച്ചു. അമേരിക്കയിലേക്ക് കൊണ്ടോകം എന്ന്  പറഞ്ഞിട്ട് എനിക്ക് പാസ്പോര്‍ട്ട്‌ തന്നില്ല. ഇങ്ങിനെ ചങ്കില്‍  കൊള്ളുന്ന മത്രി  പറയല്ലേ....?

"ശരി  അതൊക്കെ  പോട്ടെ.. ഇപ്പോള്‍ എവിടേക്ക പോകുന്നത്, പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെങ്കില്‍ എന്റെ കൂടെ വാ വീട്ടിലേക്ക്. "

അപ്പുണ്ണി അവളെ അനുഗമിച്ചു

"ഒരു പുരുഷന്റെ ചൂടെട്ടിട്റ്റ് എത്ര നാളായി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ''"
"എന്താ ശ്രീദേവി നീ പിറു  പിറുക്കുന്നത്, നിക്കൊന്നും കെക്കിണില്ല..."

"യേ ഒന്നൂല്യാ , വേഗം നടന്നോളൂ ....."
"ശ്രീദേവിക്ക് വീടെത്താന്‍ തിടുക്കമായി.."

[അടുത്ത അദ്ധ്യയത്തോട് കൂടി  സമാപിക്കും]



Tuesday, December 18, 2012

അയിലത്തല അളിയന്


അയിലത്തല അളിയന്

അയിലത്തല അളിയനും കൊടുക്കാം എന്നാണല്ലോ പുരാണം.
ഈ ഞാന്‍  കുറച്ച നാളായി അസുഖം മൂലം അവശന്‍ ആയിരിക്കുകയാണ്.  എന്ന് ചിലര്‍ക്കെല്ലാം അറിയാം. എല്ലാവരെയും കൂടുതല്‍ എന്നെപ്പറ്റി അറിയുന്ന എന്റെ പെണ്ണ് എന്നോട് ഓതി ചന്തയില്‍  പോയി കുറച്ചു  മീന്‍ മേടിച്ചോണ്ട് വരാന്‍. , എന്റെ iവല്ലായ്മയോന്നും അവള്‍ക്കറിയേണ്ട എന്നാ മട്ടില്‍.

ഞാന്‍ ഒരു ഓട്ടോയുടെ ഇടി കൊണ്ട ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില ഇതേവരെ. കാലത്ത് 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ മെട്രോ ആശുപത്രിയില്‍ പിസിയോ തെറാപ്പി. ഉച്ചക്കൂണ്‌  കഴിഞ്ഞാല്‍  ഒന്ന് മയങ്ങുന്ന പതിവുന്ടെനിക്ക്. അതെല്ലാം ഉപേക്ഷിച്ചു ആരോഗ്യം നോക്കാന്‍ ഒരേ ഇരിപ്പാണ് ആശുപത്രിയില്‍..: . .  .  ---. അവിടുത്തെ സ്ടാഫുകളായ സീനയും, അനിതയും, ജിത്തും എല്ലാം രണ്ടു മണിക്കുള്ളില്‍ ഭക്ഷണം കഴിക്കും, ഞാന്‍ ഇതൊന്നും കണ്ടില്ല്ലാ എന്നാ മട്ടില്‍ അവിടെ ഇരുന്നു ഫിസിയോ തെരാപിയില്‍ വ്യപ്രിതന്‍ ആകും.

എനിക്ക് ഉച്ചയൂണ് കഴിക്കതെ രാത്രി 8 മണി വരെ  ഇരിക്കാന്‍ കഴിയും, പക്ഷെ കഴിച്ചു കഴിഞ്ഞാല്‍ എന്റെ കോലം കാണേണ്ടതാണ്.   കണ്ട ഇടത്ത് കയറിക്കിടക്കും. ഒരിക്കല്‍ കൊച്ചി റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നു ഉറങ്ങിയ വിശേഷം ഇവിടെ പങ്കുവെക്കട്ടെ.

ആയിരത്തി തൊള്ളയിരത്തി എഴുപതില്‍ ഞാന്‍ ernakulam നോര്‍ത്ത് സ്ടഷനില്‍ ഉച്ചയൂണ് കഴിഞ്ഞു മംഗലാപുരം വണ്ടിക്കുള്ള ടിക്കറ്റ് എടുത്ത് ഒരു ബഞ്ചില്‍ ഒന്ന് മയങ്ങാന്‍ കിടന്നു. മയങ്ങി മയങ്ങി നേരം പോയതറിഞ്ഞില്ല, എണീറ്റപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു, വണ്ടിയും പോയി പോക്കറ്റിലുള്ള മണീസും പോയി.

നല്ല കാലം ഞാന്‍ എന്നും  പനാമ സിഗരറ്റ് വാങ്ങുന്ന ഒരു  കടയില്‍ പോയി പണം വാങ്ങി ത്രിശൂര്‍ക്കുള്ള ടിക്കറ്റ് എടുത്ത് നേരം ഏറെ വൈകി കുന്നംകുളത്തുള്ള ഗ്രാമത്തില്‍ എത്തി.

ആശുപത്രിയില്‍ ഉള്ള ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നാലു മണി കഴിഞ്ഞിരിക്കും, പന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ആറുമണി വരെ ഉറങ്ങും, അങ്ങിനെ ഉറക്കം കഴിഞ്ഞിരിക്ക്കുംപോള്‍ ആണ് ബീനാമ്മുടെ ഓര്‍ഡര്‍ മീന്‍ വാങ്ങി വരാന്‍.

മനസ്സില്ല മനസ്സോടെ ചന്തയിലേക്ക് ഓടി. കുട്ടാപ്പു ഇന്ന് മീനില്ലാത്ത കാരണം മാമു ഉണ്ടില്ലത്രേ. അവനാണ് മീന്‍ വേണ്ടത്. അതിനാല്‍ ആണ് ഞാന്‍ പോകാമെന്ന്  വെച്ചത്. കുട്ടപ്പുവിനു  മൂന്ന് വയസ്സേ ആയിട്ടുള്ളൂ. ആളൊരു ജഗജില്‍ ആണ്. അവനു മാമു ഉണ്ണുമ്പോള്‍ angry birds cartoon കാണണം. അവന്‍ ഒറ്റക്ക് ലാപ്ടോപില്‍ yutube ബ്രൌസ് ചെയ്തു എടുക്കും. ഇന്നെത്തെ കുട്ടികളുടെ ഓരോ അങ്കമേ...?!

തൃശ്ശൂര്‍ ശങ്ക്തന്‍ മാര്‍കറ്റില്‍ വൈകിട്ട് വാടാനപ്പള്ളി ഫ്രഷ് മീന്‍ കിട്ടും. അവിടെ ചെന്നപ്പോള്‍ അയല, മതി, മാന്തള്‍, പുതിയാപ്ല കോര മുതലായ മീന്‍ മാത്രം. കുറ്റപ്പു സ്പെഷല്‍ ചെമ്മീന്‍  ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ നിന്ന് ബീനംമയെ വിളിച്ചു.

"ടോ ബീനംമേ ഇവിടെ ചെമ്മീന്‍സ് ഇല്ല. അയല , ചാള തുടങ്ങിയ വിഭവങ്ങളെ ഉള്ളൂ..."
"അതിനെന്താ ചേട്ടായീ പ്രശ്നം, അയല വാങ്ങിച്ചോളൂ... അയലത്ത്തല അളിയനും കൊടുക്കാം എന്നല്ലേ പുരാണം."

"അതെയോ എന്നാല്‍ ഞാന്‍ ഒരു കിലോ അയലയും, രണ്ടു കിലോ ചാളയും വാങ്ങാം.."

 അപ്പുറത്തെ കടയില്‍ നിന്ന്  2 കിലോ  കൊള്ളി  കിഴങ്ങും വാങ്ങി വീട്ടിലെത്തി. വരുന്ന വഴി വീട്ടിനടുത്ത ബെവരെജ് കടയില്‍ നിന്ന് ഒരു കാര്‍ടൂണ്‍ ഫോസ്റെര്‍ ബീയറും വാങ്ങി.

വീട്ടിലെത്തിയപ്പോഴേക്കും ബീനാമ്മ ഉള്ളി തൊലി കളഞ്ഞു തേങ്ങ ചിരകി പാലെടുത്ത് വെച്ചിരിക്കുന്നു. അയല മുറിച്ച്  നിമിഷ നേരം കൊണ്ട് അയലക്കറി ഉണ്ടാക്കി. എനിക്ക് അയലത്തലയും കൊള്ളിക്കിഴങ്ങും തന്നു അത്താഴത്തിനു, അപ്പോഴേക്കും എന്റെ ഫോസ്റെര്‍ കുപ്പികള്‍ തണുത്ത് വിറക്കുന്നുടയിരുന്നു. അവരില്‍ രണ്ടാളെ എടുത്ത് ഞാന്‍ ഓമനിച് കൊള്ളിയും അയല തലയും കൊണ്ടു ഒരു  ഉഗ്രന്‍ ഡിന്നര്‍ അകത്താക്കി.

വാഹനാപകടം കഴിഞ്ഞ ശേഷം ഞാന്‍ കുറച്ചു  നാള്‍ കിടപ്പില്‍ ആയിരുന്നു, അപ്പോള്‍ ഒരു കാലത്തും ഇല്ലാത്ത യൂറിക് ആസിഡ് എന്നെ ആക്രമിച്ചു. വൈദ്യര് പറഞ്ഞു തക്കാളി, വഴുതങ്ങ, കൂണ്‍, ചിക്കന്‍, റെഡ് മീറ്റ്‌, റെഡ് വൈന്‍ എന്നിവ ഒന്നും കഴിക്കരുതെന്ന്, മദ്യപാനം ഉപേക്ഷിക്കണം എന്നെല്ലാം. പക്ഷെ ഈ ഫോസ്റെര്‍ അങ്കിളിനെ കണ്ടാല്‍ എനിക്ക് ഇരിക്ക പൊറുതി ഉണ്ടാവില്ല - ഞാന്‍ അതൊന്നും ആലോചിക്കാതെ രണ്ടു മൂന്ന് കുപ്പി അകത്താക്കി. കൊള്ളിക്കിഴങ്ങും, അയല തലയും ചില്‍ഡ് ഫോസ്റെരും .... ഹാ...!! ഇത് തന്നെ എന്റെ ലോകം.

നീ പോടാ യൂറിക്  ആസിഡ്.... അവന്റെ ഒരു  അവസാനത്തെ ആസിഡ്....

Saturday, November 24, 2012

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ


രോഗി

കാര്യമായി വലിയ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങിനെ ശിഷ്ടകാലം ജീവിച്ചു പോയിരുന്ന ആളായിരുന്നു ഞാന്‍. . --> തൃശ്ശൂര്‍ ചെട്ട്ടിയങ്ങാടി  ജങ്ങ്ഷനില്‍ വെച്ച്  ഒരു  ഓട്ടോ എന്റെ സ്കൂട്ടറില്‍ ഇടിച്ച് എന്നെ റോഡില്‍ ഇട്ടു.  തോലെല്ല്  പൊട്ടി. അന്ന്  തുടങ്ങിയതാണ് കഷ്ടകാലം. അസുഖങ്ങള്‍ ഓരോന്നായി തലപൊക്കി.

ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരുവിധം ഒകെ ആയി എങ്കിലും മൊത്തത്തില്‍ ആരോഗ്യം ശരിയല്ല. എന്നും പുതിയ ഓരോ  അസുഖം തലപൊക്കും. അടുത്ത ഡിസ്കില്‍ ഇരിക്കുന്ന ബ്ലോഗര്‍ കുട്ടന്‍ മേനോന്‍ പറയുന്നു.  അറുപത്തഞ്ചു കൊല്ലം തന്നെ താങ്ങി നിര്‍ത്തിയ ഈ ശരീരം ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ജരാനരകള്‍ ബാധിച്ചു തുടങ്ങിയ്രിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമില്ല.

എന്റെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ നിശ്ചലമായി. പട്ടണത്തില്‍ ചുറ്റിക്കറങ്ങി ഇരുന്ന ഞാന്‍ ഇപ്പോള്‍ ശേഷി  കുറഞ്ഞതിനാല്‍ പണ്ടത്തെ പോലെ സജീവമല്ല. കുറെ നാളായി ശബരിമലക്ക്. ഒരാള്‍ ഇപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഭഗവാന്‍  കാത്താല്‍ മതിയായിരുന്നു.

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ വെറും ഒരു തൊണ്ട വേദന പോലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നെ നോവിക്കുന്നു. പണ്ടൊക്കെ ഒരു  strepsils കൊണ്ട്  മാറുന്ന അസുഖം ഇപ്പോള്‍ മരുന്നുകള്‍ ഏശുന്നില്ല. പഴയ കാലിലെ  വാതരോഗം  മാരാ വ്യാധി ആയി നിലകൊള്ളുന്നു.

വയസ്സായില്ലേ എന്നും പണ്ടത്തെ പോലെ സുഖിച്ചു  ജീവിക്കാന്‍ ഒക്കുമോ..? അറുപത് വയസ്സുവരെ  വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞല്ലോ ഭഗവാനെ എന്നാശ്വസിക്കാം അല്ലെ കൂട്ടുകാരെ... തലവരയനുസരിച് ജീവിച്ചു  തീരെണ്ടേ.

എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍  ഒഴിച്ച്.  ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ. മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ. എല്ലാം ഭഗവാനില്‍  അര്‍പ്പിക്കാം.

Sunday, November 18, 2012

നൊമ്പരങ്ങള്‍


ചെറുകഥ

മനസ്സില്‍ നൊമ്പരങ്ങള്‍ അലയടിക്കുംപോഴാണ് ഞാന്‍ സാധാരണ ബ്ലോഗില്‍ മനസ്സ് തുറക്കുക.

എന്റെ വേദനകള്‍ ഇവിടെ ഈ പലകയില്‍ നിരത്തുന്നു.

ഇന്നെന്റെ മനസ്സിന്  എന്തെന്നില്ലാത്ത ഒരു  വേദന. വിജയലക്ഷ്മി ചേച്ചിയുടെ കവിതകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് വാസ്തവത്തില്‍ ഒരു സുഖമാണ് തോന്നിയത്.

വേദനയെ  മറക്കാന്‍ ഞാന്‍ എന്റെ പാറുകുട്ടിയെ  ഓര്‍ക്കും. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഓര്‍മ്മകള്‍ ഉണ്ട് അവളെ പറ്റി.
കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവളെ ഞാന്‍ പുതിയതായി  വാങ്ങിയ ഫ്ലാറ്റ് സുമുച്ചയത്തില്‍  കണ്ടു. ഞാന്‍ തികച്ചും ആശ്ചര്യപ്പെട്ടു.


ഞാന്‍ ഓഫീസില്‍ പോകാതെ  മടിപിടിചിരിക്കുക ആയിരുന്നു. വാതിലില്‍  ഒരു മുട്ട് കേട്ടു. സാധാരണ ആരും മുട്ടിയാലും ബെല്ലടിച്ചാലും ഞാന്‍ കതക് തുറക്കാറില്ല. കാരണം എന്നെ സാധാരണ കാണുന്നവര്‍ക്ക് അറിയാം, ഞാന്‍ വാതില്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്യാറില്ല എന്ന്.

പക്ഷെ എന്തെന്ന് അറിയില്ല പതിവിനു വിപരീതമായി ഞാന്‍ വാതില്‍ തുറന്നു.

ഒരിക്കലും വിശ്വസിക്കാനാവാതെ വാതില്‍ക്കല്‍ പാറുകുട്ടി. ഏതാണ്ട് ഒരു കൊല്ലമായി ഞാന്‍ അവളെ കണ്ടിട്ട് . ഏതാനും മിനുട്ടുകള്‍ എനിക്കൊന്നും അവളോട് ഉരിയടനായില്ല . അകത്തേക്ക് ക്ഷണിച്ചതും ഇല്ല.

"ഞാന്‍ അകത്തേക്ക് കടന്നോട്ടെ  ഉണ്ണ്യേട്ടാ..?"

ഉത്തരത്തിനു കതുനിക്കാതെ അവള്‍ അകത്തേക്ക് കയറി.

"പാറുകുട്ടി തുരുതുരാ എന്തൊക്കെയോ ഉണ്ണിയോട് ചോദിച്ചുവെങ്കിലും അയാള്‍ ഓര്‍ക്കുകയായിരുന്നു.  ഇവള്‍ എങ്ങിനെ ഈ കോമ്പ്ലെക്സില്‍ വന്നു  പെട്ടുവെന്നു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാവുന്നതിലും വലിയ വില കൂടിയ സ്ഥലത്ത് ഇനി അവള്‍ക്കും ഉണ്ണിയെ പോലെ ഒരു രഹസ്യ താവളം ഉണ്ടായിരിക്കുമോ..?.."

"ഏയ്‌ - ഒരിക്കലും സംഭവിക്കാന്‍ ഇടയില്ല. ഉണ്ണി നെടുവീര്‍പ്പിട്ടു.."

"എന്താ ഉണ്ണ്യേട്ടാ ഇത്ര വലിയ ആലോചന. എത്ര  നാള്‍ക്ക് ശേഷമാണ് എന്നെ കാണുന്നത്. ഒന്നും ചോദിക്കാനും പറയാനും ഇല്ലേ..?"

പാറുകുട്ടിയുടെ വേഷം കണ്ടാല്‍ ഈ  കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന പോലെ ഉണ്ട്. നൈറ്റ് ഗൌന്‍ പോലെ  ഉള്ള ഒരു  ഉടുപ്പ്.

കൌച്ചില്‍ ഇരിക്കുന്ന ഉണ്ണിയെ അവള്‍ കടന്നു പിടിച്ചു.

"എന്താ പാറുകുട്ടീ  നീ ഈ കാണിക്കുന്നത് ..?"
"എനിക്ക് തരാനുള്ളത്‌  തരൂ ആദ്യം, പിന്നെ പറയാം ഞാന്‍ എല്ലാം."

"ഞാന്‍ കുളിയും തേവാരവും ഒന്നും കഴിഞ്ഞിട്ടില്ല. അതെല്ലാം കഴിഞ്ഞുതരാം ...."
"കുളി കഴിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന്‍ ഓഫീസിലേക്ക് ഓടും. എനിക്കറിയില്ലേ ഈ  ആളെ..?!!.."

"പറയൂ പാറുകുട്ടീ.. നീ എങ്ങിനെ വന്നെത്തി ഇവിടെ. നിന്റെ വേഷം കണ്ടാല്‍ കിടക്കയില്‍ നിന്നു  എണീറ്റ് വരുന്ന  പോലെ ഉണ്ടല്ലോ.."
"എന്താ ഉണ്ണ്യേട്ടന് മാത്രമേ ഈ ഉത്സവ നഗരിയില്‍ ഒരു പോഷ്  ഫ്ലാറ്റ് വാങ്ങനോക്കൂ...?"

"ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചില്ല .... എന്നാലും എനിക്കെന്തോ പോലെ...?

വെറും ഒരു സാധാരണ ഗ്രാമത്തിലെ പെണ്‍കുട്ടി ഈ നഗരത്തില്‍ .... എന്തോ ഉണ്ണിക്ക് അതൊക്കെ ആലോചിച്ചു എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു. അതിനിടക്കാണ്‌ പാറുകുട്ടിയുടെ സ്നേഹഭ്യര്‍തന.

"പറയൂ പാറുകുട്ടീ.... ആര് പറഞ്ഞു   നിന്നോട് ഞാന്‍ ഇവിടുണ്ടെന്ന്....?"

ഉണ്ണിയുടെ ശബ്ദം കയര്‍ത്തു.

അതൊന്നും കേള്‍ക്കാതെ കാമാര്‍ത്തയായ പാറുകുട്ടി ഉണ്ണിയെ പിടിച്ച് കൌച്ചില്‍ കിടത്തി.

[ശേഷം വഴിയെ]


Thursday, November 15, 2012

വൃശ്ചികം പുലരുന്നു

വൃശ്ചികം പുലരുന്നു, ശബരിമലയില്‍ തീര്‍ഥാടന കാലമായി.

WATCH and 

SHARE the 360 degree VIRTUAL TOUR of SABARIMALA
.
click http://www.p4panorama.com/panos/sabarimala/index.html


നിന്നോട് പറയാനുള്ളത്

എന്റെ സുഹൃത്ത്  സജിത അനില്‍ കുമാര്‍ എഴുതിയ കവിത

ഗ്രന്ഥപ്പുരകളെന്നു പറയുവാനാകാ -
ഒരു കുഞ്ഞു പുസ്തകം
മാത്രമാണ് ഞാന്‍.

നിന്നെ മാത്രം വായനയ്ക്കായ്‌
കാത്തിരുന്നു, അതിലെ
അതിമൃദുവാകും വാക്കുകള്‍

അശാന്തിയുടെ പുകപ്പാടങ്ങള്‍
അവിടെങ്ങുമില്ല..
ഉള്ളതത്രയും വസന്തം തേനൂട്ടിയ -
ശാന്തിമന്ത്രമോതും തെളിനീരുറവുകള്‍ ;
നന്മയുടെ നേര്‍വചനങ്ങള്‍.

ഇന്നലെ പിറന്ന കുഞ്ഞിന്‍
അമ്മിഞ്ഞയുണ്ട ചുണ്ടില്‍
നിലാവൊക്കും പാല്‍പ്പുഞ്ചിരി
അതങ്ങിനെയാണ് ; എന്നും ,
മകനെക്കാക്കും കണ്ണില്‍ വാത്സല്ല്യത്തിന്‍
നിറവും നനവുമേ ബാക്കിയാകൂ.

ഇവിടെ -
ഭ്രൂണം നിറഞ്ഞ ഗര്‍ഭ പേടകങ്ങള്‍ക്ക്
കാവലായുള്ളത്
സ്നേഹം നട്ടുനനച്ച
കനിവിന്‍ മാതൃത്വം.

സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ്
പ്രണയനേരിന്‍ നോവേറും
മനമോടെ
കാമത്തിരയടങ്ങാ സാഗരമായ്
ആസുരതയുടെ വെടിയൊച്ചകള്‍ക്കെത്തുവാനാകാത്ത
ഇടമായ് ;
നന്മകളെ ഈശ്വരനായ് കാണും ;
കാലത്തെ നമിക്കുമൊരു
ഹൃദയം.

ഈ ഗ്രന്ഥത്തിനു ദ്വാരാപഥങ്ങളും
ജാലകങ്ങളുമുണ്ട് ; നിറയെ..
അവയാല്‍ നീ
ബന്ധനസ്ഥനാകില്ല , ഒരിക്കല്‍പ്പോലും.

ഇനി പറയൂ..
ഈ പുസ്തകത്താളുകളിലെ
അക്ഷരങ്ങളെ അറിഞ്ഞ് ;
നിന്നിലലിയാനാ -
വര്‍ണ്ണങ്ങള്‍ക്കവസരമേകി
അവയ്ക്കും, അവയിലൂടെ
ആ ഗ്രന്ഥമാകും
എനിക്കു തന്നെയും
നീ സായൂജ്യമേകുകില്ലേ .. ?

Tuesday, November 6, 2012

വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക.



ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക്‌ പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും  കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ  സ്വീകരിച്ചു നോക്കൂ... അതില്‍  നിന്നും  അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച്  തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും  മറ്റും വലിയൊരു  കഥയാണ്.  ചെറുതായി  എഴുതാം അടുത്ത് തന്നെ.

കാത്തിരിക്കുക

Wednesday, October 31, 2012

കേരളപ്പിറവി ആശംസകള്‍


കേരള പിറവി ആശംസകള്‍

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.


കേരളത്തെ കുറിച്ചുള്ള ഐതീഹ്യം 

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,

പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.




വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനംതിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ്രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെകേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.





[കടപ്പാട് : ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പ് ]

Tuesday, October 30, 2012

കടലാസ്സുപൊതി






സയന്റിസ്റായ അപ്പുണ്ണി  എന്ന്  വിളിക്കുന്ന സുബിന്‍ യാദ്രിശ്ചികമായി അയാളുടെ ബന്ധുവായ അമ്മിണിക്കുട്ടിയെ ശാരദ ഏട്ടത്തിയുടെ  വീട്ടില്‍  വെച്ച് കണ്ടുമുട്ടുന്നു.  അയാള്‍ അമ്മിണിയെ കണ്ട ഭാവം നടിക്കാതെ  പരമാവധി  ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.  പക്ഷെ അമ്മിണി അപ്പുണ്ണിയെ അവിടെ കണ്ട് ആശ്ചര്യപ്പെട്ടു.

ശാരദ  ഏട്ടത്തിയുടെ  വീട്ടില്‍ അന്ന് എന്തോ ഒരു വിശേഷം ആയിരുന്നു. അപ്പുണ്ണിയുടെ ഒരു  കൊളീഗിന്റെ അമ്മ ആണ് ശാരദ. അമ്മിണിയുടെ അച്ഛന്റെ അകന്ന ബന്ധുവും.

അപ്പുണ്ണി  ഭക്ഷണത്തിന് നില്‍ക്കാതെ രക്ഷപെടാന്‍ നോക്കുമ്പോഴാണ് അമ്മിണി  മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..

"ഹലോ  ഇതാരാ അപ്പുന്ന്യെട്ടനോ...? എവിടെ എങ്ങിനെ...?"
"എന്റെ കൂടെ ജോലി  ചെയ്യുന്ന ഒരാളുടെ അമ്മയാണ്  ശാരദ.."

എന്തു കൊണ്ടോ എന്നറിയില്ല  അമ്മിണിക്ക് ആരാണ്  ശാരദയുടെ  ബന്ധു  എന്നറിയാന്‍ ഉള്ള ഉത്സാഹം കണ്ടില്ല.

"അപ്പുണ്ണി ഏട്ടന്‍ ഇവിടെ ഉണ്ടാവില്ലേ.. എന്നോട് പറഞ്ഞിട്ടേ പോകാവൂ..."
അപ്പുണ്ണി  ഒന്നും ഉരിയാടാതെ അവിടെ  നിന്ന്  രക്ഷപെടാന്‍ ഉള്ള മാര്‍ഗങ്ങള്‍  തേടി.

അമ്മിണി നേരെ ശാരദയെ കണ്ട് പറഞ്ഞു, അവിടെ നില്‍ക്കുന്ന ആ പൊക്കത്തില്‍ നീല ഷര്‍ട്ട്  ഇട്ട ആള്‍  ഭക്ഷണം കഴിക്കാതെ പോകാന്‍ ഒരുങ്ങുന്നു. അപ്പുണ്ണിയെ അവിടെ  പിടിച്ചു നിര്‍ത്താന്‍ അമ്മിണി  അങ്ങിനെ  ഒരു  പൊടിക്കൈ പ്രയോഗിച്ചു.

ശാരദ അത് കേള്‍ക്കേണ്ട താമസം ശരം വിട്ട പോലെ സുബിന്റെ അടുത്തെത്തി..

"സുബിന്  പരിചയക്കാര്‍  ആരും ഇല്ലാതെ ബോറടിക്കുന്നുണ്ടാകും അല്ലെ.. എന്റെ മോളെ  ഞാന്‍ ഇങ്ങോട്ട വിടാം, അവള്‍ അടുക്കളയില്‍ എന്നെ സഹായിക്കുകയാണ്. "

"മോളെ പിന്നീട് വിട്ടാല്‍ മതി, ഞാന്‍ ഇവിടെ നിന്നോളാം.  എനിക്ക് കുറച്ച  നേരെത്തെ പോയാല്‍  കൊള്ളാമെന്നുണ്ട്. ലേബില്‍ ഇന്ന് സ്റ്റോക്ക്‌ എടുപ്പ് ആണ്."

"അയ്യോ സാറേ  അത്  പറയല്ലേ. സാറാണ്  ഇന്നെത്തെ ഇവിടുത്തെ മുഖ്യാഥിതി. മോളുടെ അച്ഛനും പരിവാരങ്ങളും എല്ലാം  ഇപ്പൊ  എത്തും.  ഞങ്ങളുടെ മകള്‍ക്ക് ഉദ്യോഗ കയറ്റം കൊടുത്തതും, റിസര്‍ച്ചിന്  ഏറ്റവും കൂടുതല്‍ സഹായിച്ചതും ഒക്കെ സാര്‍ ആണ്. ഞങ്ങളുടെ കാണപ്പെട്ട ദൈവം.  ഭക്ഷണം കഴിച്ച്‌ അല്പം വിശ്രമിച്ചേ സാറ് പോകാവു.. തല്ക്കാലം സാറിനു  വര്‍ത്തമാനം പറയാന്‍ എന്റെ ഒരു  ബന്ധുവിനെ ഇങ്ങോട്ടയക്കാം. "

ശാരദ  ഉടന്‍ പോയി അമ്മിണിയെ കൊണ്ടുവന്ന് സുബിന്  പരിചയപ്പെടുത്തി.. അമ്മിണിയും സുബിനും അപരിചിതരെ പോലെ പെരുമാറി.

"മോളെ അമ്മിണി  നീ  സാറിനെ  നമ്മുടെ തൊടിയും  കുളവും, പത്തായപ്പുരയും ഒക്കെ കാണിച്ചു കൊടുത്തിട്ട് ഒരു  മണിക്കൂര്‍ കഴിഞ്ഞു തിരികെ എത്തിയാല്‍ മതി.."

"ശരി അമ്മായീ.."

അമ്മിണിക്ക് ചിരിയടക്കാന്‍ പറ്റിയില്ല. അവള്‍  ഉടന്‍ തന്നെ അപ്പുണ്ണിയെ പടിഞ്ഞാറെ കോലായിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സാധാരണ  ആള്‍ സഞ്ചാരം കുറവാണ്. നെല്ല്  ഉണക്കാനുള്ള പനന്പും, മുറങ്ങളും ഒക്കെ കൂട്ടിയിരിക്കുന്ന ഒരു സ്ഥലം.

കൊലായിലെത്തിയതും അമ്മിണി അപ്പുണ്ണിയെ  കെട്ടിപ്പുണര്‍ന്നു.
"യേ വിടൂ എന്നെ അമ്മിണീ... നീയെന്താ ഈ  കാണിക്കുന്നത്.. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ്‌ എന്ന  ഒരു  വിചാരവും ഇലാതെ."

"ഇവിടെ  ആരും ഇല്ലല്ലോ അപ്പുണ്ണി  ഏട്ടാ ... എത്ര നാളായി  ഞാന്‍ ഇങ്ങിനെ ഒരു സമാഗമം കൊതിച്ചിട്ട്.  ഇതിനാണ് ദൈവാനുഗ്രഹം എന്നൊക്കെ പറയുന്നത്. "

"ഞാന്‍ വിടില്ല അപ്പുണ്ണി  ഏട്ടനെ.. വാ വേഗം - നമുക്ക് പത്തായപ്പുരയിലെക്ക്  പോകാം. ഒരു മണിക്കൂര്‍ ആകുമ്പോഴേക്കും അമ്മായി അന്വേഷിക്കും. ഏട്ടനാണ് ഇന്നത്തെ  തരാം. മറക്കേണ്ട.."

അമ്മിണി അയാളെ നിര്‍ബന്ധിച്ചു പത്തായപ്പുരയില്‍ കയറ്റി സാക്ഷ ഇട്ടു.

"ഇവിടെ ആകെ പൊടിയാണല്ലോ, പിന്നീടാകാം അമ്മിണീ. നമുക്കിപ്പോള്‍ പോകാം.."
"അതൊന്നും ഞാന്‍ സമ്മതിക്കില്ല.. പൊടിയൊക്കെ ഞാന്‍ മാറ്റിത്തരാം.. നമുക്ക് ആ കട്ടിലില്‍ കിടക്കാം.."

"വേണ്ട അമ്മിണീ... ആരെങ്ങിലും വരും..."
"ഇവിടേക്ക് ആര് വരാന്‍, അഥവാ വന്നാല്‍ തന്നെ ആരാ വാതില്‍  തുറക്കാന്‍ പോകുന്നത്.."

"എന്റെ  ഉടുപ്പിലെല്ലാം പൊടിയാകും അമ്മിണീ.. നമുക്ക്  തൊടിയില്‍ കറങ്ങാന്‍ പോകാം.."
"യേ  അതൊന്നും ശരിയാവില്ല. പൊടിയൊക്കെ ഞാന്‍ തുടച്ചു തരാം. അവള്‍ മാക്സി ഊരി കട്ടില്‍ തുടച്ചു  വൃത്തിയാക്കി..."

അപ്പുണ്ണി  നിന്ന് പരുങ്ങി.

[അടുത്ത ഭാഗത്തോട്  കൂടിയേ അവസാനിക്കുകയുള്ളൂ..]


Tuesday, October 23, 2012

പുതിയ കഥകള്‍ വേണോ

പുതിയ കഥകള്‍ വേണോ - നിമ്മിയുടെ പ്രണയം തുടര്‍ന്ന്‍ എഴുതണോ..?

Sunday, October 21, 2012

ബീഡിക്കുറ്റികള്‍




ഞാന്‍ പണ്ടെങ്ങോ ആരോടോ  പറഞ്ഞു എന്റെ എഴുതിയാലും  എഴുതിയാലും തീരാത്ത ബാല്യകാല ഓര്‍മ്മകള്‍ .  ഞാന്‍ ബീഡി  വലിയും കള്ളുകുടിയും എന്റെ ഏഴാം വയസ്സില്‍ തുടങ്ങി. എന്റെ ഗുരു മറ്റാരുമല്ല, എന്റെ അമ്മാവന്‍ തന്നെ. 

ഞാനും അമ്മാമനും തമ്മില്‍ പ്രായം കൊണ്ട് അഞ്ചാറുവയസ്സിന്  വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ കണക്കുകൂട്ടല്‍ . ഇനി ചോദിക്കാമെന്ന് വെച്ചാല്‍ അവന്‍ ഇപ്പോള്‍ പാതാളത്തിലോ, നരകത്തിലോ ഒക്കെ ആണ്. സ്വര്‍ഗ്ഗത്തിലല്ല എന്നുറപ്പ്. എവിടെയാണെങ്കില്‍ അവിടേക്ക് കത്തുകുത്തുകളോ, കമ്പിയോ ഫോണ്‍ സന്ദേശമോ ഒന്നും അയക്കാനുള്ള വഴി കാണുന്നില്ല.

എന്റെ ചേച്ചിയെ അഛന്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. നാട്ടിലെ വലിയ ജന്മിയും പണക്കാരനും ആയ ഒരാളുടെ ഏക മകളായിരുന്നു എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിക്കുന്ന എന്റെ  അമ്മ.  ചേച്ചിക്ക് 4 സഹോദരങ്ങളുണ്ടായിരുന്നു.  അതില്‍ ഇളയവനായിരുന്നു എന്റെ ഗുരുവും വഴികാട്ടിയും. ഇളയ അമ്മാമന്മാര്‍ വിളിക്കുന്നത്  കേട്ടിട്ടാണ് ഞാനും അമ്മയെ  ചേച്ചി എന്നു  വിളിച്ചുതുടങ്ങിയത്. അവര്‍ എന്തുചെയ്യുന്നു, അതൊക്കെ ഞാനും ചെയ്യാന്‍ തുടങ്ങി. 

ഇളയ അമ്മാവനെ നാട്ടിലെല്ലാവര്രും മുത്തു എന്നാണ് വിളിച്ചിരുന്നത്. പിന്നെ അതിനുമൂത്ത ശേഖരഞ്ഞാട്ടന്‍ , വേലഞ്ഞാട്ടന്‍ , ഏറ്റവും മൂത്ത  ഒരു  അങ്കിള്‍  ഉണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ ചരമമടഞ്ഞു. രണ്ടാമത്തെതും മൂന്നാമത്തെയും അമ്മാമന്മാരെ മുത്തു ചേട്ടന്‍ എന്ന് കൂട്ടി  വിളിച്ചപ്പോള്‍  ഞാന്‍ അവരെ മാമന്‍ എന്ന് വിളിക്കാതെ  ഇവന്‍ വിളിക്കുന്ന പോലെ വിളിച്ചുവന്നു. ഈ അമ്മാമനായ മുത്തുവിനെ ഞാന്‍ മുത്തു എന്ന് തന്നെ വിളിച്ചു. അമ്മാമനെന്നോ ഏട്ടനെന്നോ വിളിച്ചില്ല.

മുത്തു കുന്നംകുളം ഹൈ സ്കൂളിലും ഞാന്‍ വടുതല്‍ പ്രൈമറി  സ്കൂളിലും  ആണ്‍[  പഠിച്ചിരുന്നത്. അവന്‍ കാലത്ത്  ചോറ്റുമ്പാത്രവും എടുത്ത്  പിള്ളേരുടെ കൂടെ നടന്ന് പോകും, ചിലപ്പോള്‍  ഏഴരയുടെ ബാലകൃഷ്ണ ബസ്സില്‍  കയറിപ്പറ്റും. ആളൊരു  വിരുതനാണെന്ന് പറഞ്ഞല്ലോ...? അവന് ബസ്സില്‍  പോകാനുള്ള സമ്മതപത്രം വീട്ടില്‍ നിന്ന് കൊടുത്തിട്ടില്ല. ബസ്സിനുള്ള കാശ് എന്നോട് മോഷ്ടിച്ച് കൊടുക്കാന്‍ പറയും. പകരമായി അവന്‍ സ്കൂളില്‍ നിന്ന്  വരുമ്പോള്‍  പാസ്സിങ് ഷോ  സിഗരറ്റ് വാങ്ങിക്കൊണ്‍/ട്  വരും.

വൈകുന്നേരം ശപ്പാട്  കഴിഞ്ഞാലാണ് ഞങ്ങളുടെ കമ്പനി കൂടല്‍ . സാധാരണ വീട്ടില്‍  അടുക്കളപ്പണി , പ്രത്യേകിച്ച് മീന്‍  കൂട്ടാനുണ്ടാക്കുന്നത് അമ്മയാണ്. അമ്മയെന്ന് വെച്ചാല്‍ എന്റെ സ്വന്തം അമ്മയല്ല. എന്റെ ചേച്ചിയുടെ  അമ്മ. നാട്ടിലെല്ലാവരും നാണ്യമ്മായി  എന്ന് വിളിക്കും, ഞാന്‍ അമ്മയെന്നും. 

നാലുമണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പിയും കടിയും ഉണ്ടാകും. മരക്കിഴങ്ങും അല്ലെങ്കില്‍ ചക്കരക്കിഴങ്ങും ഒക്കെ കടിയായിട്ടുണ്ടാകും. കിഴങ്ങിന്റെ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍  കാവത്ത്  പുഴുങ്ങിത്തരും, ഇതൊന്നും ഇല്ലെങ്കില്‍ റസ്ക് തരും. ചിലപ്പോള്‍ കടിക്കാനൊന്നും ഇല്ലെങ്കില്‍ അരിമണി  വറുത്തതുണ്ടാകും അമ്മയുടെ സ്റ്റോക്കില്‍ . അമ്മക്കെന്നും നാലുമണിക്ക് കട്ടന്‍ കാപ്പിയും അരിമണി വറുത്തതും ആണ്. വീട്ടിലെ  വിഐപി  ആണ്  അമ്മയെങ്കിലും വളരെ ലളിതമാണ്  അമ്മയുടെ ജീവിതം. അമ്മ മാറുമറക്കാറില്ല. വെള്ളരിക്കാ പോലെ നീണ്ട മുലകള്‍  മറക്കാന്‍  ചെറിയ  തോര്‍ത്ത്  പോലെയുള്ള  ഒരു തുണി പുതച്ച് കഴുത്തിനുമുകളിലായി കെട്ടിയിടും. 

കാതില്‍ സ്വര്‍ണ്ണത്തിന്റെ  തോട ഉണ്ട്, അമ്മയുടെ പ്രിയങ്കരമായ ഒരു സംഗതി എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങെനെ മുറുക്കിത്തുപ്പിക്കൊണ്ടിരിക്കും. പല്ലിന് വലിയ കുഴപ്പമില്ലെങ്കിലും ഒരു  ചെറിയ ഉരലില്‍ അടക്ക ഇടിക്കും,  പിന്നെ പട്ടപ്പുകയില ആണ് ഉപയോഗിക്കുക. സാധാരണ പുകയിലയേക്കാളും വില കൂടിയതും മുന്തിയ  ക്വാളിറ്റിയും ആണ്  പട്ടപുകയില. പുകയിലയില്‍ തേനും, വാസനദ്രവ്യവും മറ്റെന്തോ ഒക്കെ ചേര്‍ത്ത  പട്ടപ്പുകയില  ഉണങ്ങിയ  വാഴപ്പോളകളിലാണ്  ലഭിക്കുക. ഈ  മണം പിടിച്ച്  ഞാനും മുറുക്കിത്തുടങ്ങി.

നാലുമണി  കാപ്പികുടി  കഴിഞ്ഞാല്‍ കളിക്കാനോടും. കുറ്റിയും  കോലും അല്ലെങ്കില്‍  തകുതുകുതു, അതൊന്നുമല്ലെങ്കില്‍ തെക്കോട്ടും വടക്കോട്ടും ഓട്ടം. ഇതൊക്കെ ആണ്  അന്നത്തെ കളികള്‍ . ചിലപ്പോള്‍ കുറച്ച്  നേരം കളിച്ചിട്ട് നേരെ എരുകുളത്തില്‍ പോയി  കുളിക്കാന്‍ തുടങ്ങും. ഞങ്ങളുടെ നാട്ടലെ കുളത്തില്‍ രണ്‍/ട് പടവുകളിലായി  ആണുങ്ങളും പെണ്ണുങ്ങളും കുളിക്കും.  ആണുങ്ങളുടെ കടവില്‍ കൂടി പോത്തുകളേയും അവരുടെ ഭാര്യമാരേയും കുളിപ്പിക്കാന്‍ കൊണ്ട് വരും. ഞാന്‍ ഈ ഭാര്യമാരുടെ പുറത്ത് കയറി  ഇരിക്കും. അപ്പോള്‍ അവര്‍ കുളത്തില്‍  നീന്താന്‍ തുടങ്ങും. ചിലര്‍ എന്നേയും കൊണ്ട് അടുത്ത  പാടത്തിലെ കണ്ടത്തിലേക്ക് ഓടും. ഞാന്‍ എന്നാലും  അവരുടെ പുറത്ത് നിന്ന് ഇറങ്ങില്ല.

ഒരു  ദിവസം ഒരു  പോത്ത്  ഭാര്യ എന്ന്  കണ്ടത്തില്‍ വീഴ്ത്തി. ഞാന്‍ വിട്ടില്ല. ഞാനവളുടെ മുല കുടിക്കാനൊരുങ്ങി. നല്ല സുഖമായിരുന്നു, കുളത്തിലെ  തണുത്ത  വെള്ളത്തില്‍ നിന്നെണീറ്റു  വന്നുള്ള  ചുടുപാല് കുടി. അങ്ങിനെ പോത്തിന്‍ പുറത്തും അവരുടെ  ഭാര്യമാരുടെ പുറത്തുമായി സവാരി  ചെയ്ത് കുളം കലക്കിയായിരിക്കും കരക്ക് കയറുക. വീട്ടിലെത്തുമ്പോള്‍ കണ്ണൊക്കെ  ചുവന്ന് തുടുത്തിട്ടുണ്ടായിരിക്കും. ചിലപ്പോള്‍ ചേച്ചിയുടെ അടുത്ത്  നിന്ന് അടിയും കിട്ടും. ചിലപ്പോള്‍ പൊതിരെ തല്ലുമ്പോള്‍ ഞാന്‍ പൂമുഖത്തേക്ക്  ഓടും. പൂമുഖമെത്തിയാല്‍  സഡ്ഡന്‍ ബ്രേക്കിട്ട പോലെ ചേച്ചി നില്‍ക്കും.  ഞാന്‍ പൂമുഖത്തെ അച്ചന്റെ  കസേരക്കിടയില്‍  പളുങ്ങും. 

ചേച്ചിയുറ്റെ അഛനെ ഞാനും അഛനെന്നാ വിളിക്കുക. അഛന്‍ മുട്ട് വരെയുള്ള മുണ്ട്  മാത്രമേ ധരിക്കൂ.. പാറയില്‍  അങ്ങാടിയില്‍  പോകുമ്പോള്‍ ചിലപ്പോള്‍  ഒരു  ചെറിയ മണ്ട് എടുത്ത്  തോളിലിടും. അഛന് എന്നെ വലിയ ഇഷ്ടമാ.. ചേച്ചിയെ  എന്റെ പിതാവ് കല്യാണം കഴിച്ചെങ്കിലും പിതാവിനോട് ഈ അച്ചന്‍ മിണ്ടാറില്ല. തെറ്റായിരുന്നു മരണം വരെ. പക്ഷെ  എന്റെ പിതാവിന് അമ്മായിയപ്പനെ ഇഷ്ടമായിരുന്നു. അച്ചനും നന്നായി  മുറുക്കും. വായില്‍  പല്ല് കുറവാണ്, വെറ്റിലയും കളിയടക്കയും സാധാരണ പുകയിലയും കൂട്ടി  മുറുക്കും. അതൊക്കെ  വെക്കാന്‍ ഒരു  കൊച്ചുചെല്ലപ്പെട്ടി  ഉണ്ട്. ആഴ്ചയിലൊരിക്കല്‍  ആ പിച്ചള  ചെല്ലപ്പെട്ടി  പണിക്കാര്‍ എടുത്ത് കഴുകി പോളീഷ്  ചെയ്യും. പിന്നെ തുപ്പാനൊരു തുപ്പക്കോളാമ്പിയും. അതെല്ലാം പൂമുഖത്ത്  ഉണ്ടാകും.

കാപ്പി കുടി കഴിഞ്ഞുള്ള കളിയും കുളത്തിലെ കുത്തിമറിയലെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ചേച്ചിയുടെ വക കഞ്ഞുണ്ണ്യാദി  എണ്ണ തേപ്പിച്ച് ഒരു കുളിയുണ്ട്. നെല്ലിപ്പടിവെച്ച കിണറ്റില്‍ നിന്ന് തണുത്ത വെള്ളം കോരി  തലയിലൊഴിക്കും ആദ്യം. പിന്നെ താളി പതപ്പിച്ച്  തലയില്‍ തേച്ച്  പിടിപ്പിക്കും, വീണ്ടും ഒന്ന് രണ്ട് പാള വെള്ളം കോരി തലയിലൊഴിക്കും. അത് കഴിഞ്ഞാല്‍ ഉമ്മറത്തെത്തിയാല്‍ അലആക്കിയ വള്ളി  ട്രൊഉസര്‍ ഇട്ട്  തരും.  എനിക്കപ്പോളെക്കും ഉറക്കം വന്നുതുടങ്ങും.  സന്ധ്യാനേരത്ത് ഉറക്കം തൂങ്ങിയാല്‍ ചേച്ചിയുടെ കയ്യില്‍ നിന്ന്  പെട കിട്ടും. 

ഉടന്‍ തന്നെ സനന്ധ്യാനാമം ചൊല്ലാനിരിക്കും. അരമണിക്കൂര്‍ നാമം ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്. ചിലപ്പോള്‍ നാമം ചൊല്ലിക്കഴിയുമ്പോളേക്കും ഞാന്‍ തളര്‍ന്ന്‍  വീണുറങ്ങാന്‍ തുടങ്ങിയിരിക്കും. ചേച്ചിയങ്ങാനും അത് കണ്ട്  വന്നാല്‍ നല്ല  അടി കിട്ടും. ചേച്ചി  സ്കൂള്‍ ടീച്ചറാണ്.  അതിനാല്‍ കുട്ടികളെ തല്ലാന്‍ വലിയ ഇഷ്ടമാണ്.

നാമം ചൊല്ലിക്കഴിഞ്ഞാല്‍ ഞാന്‍ ചോറുണ്ണാന്‍ പലകയിട്ട്  ഇരിക്കും. ഒരു മണ്ണെണ്ണ  ചിമ്മിണി  അടുത്ത് വെക്കും. അമ്മ കിണ്ണത്തില്‍  ചോറും ഒരു പിഞ്ഞാണത്തില്‍  മീന്‍ കൂട്ടാനും കൊണ്ടത്തരും. അമ്മ മീന്‍ കാച്ചുന്നത്  ഞാന്‍ ചിലപ്പോള്‍  നോക്കി  നില്‍ക്കാറുണ്ട്. മീന്‍  അടുപ്പത്ത്  നിന്ന് ഇറക്കുന്നതിന്  മുന്‍പ്  ഉള്ളി  കാച്ചും, ആ മണം കേട്ടാല്‍ ഒരു പിടി ചുടുചോറ് തിന്നാന്‍ തോന്നും. ചിലപ്പോള്‍ ചുടുചോറില്‍ ഒരു  തുടം വെളിച്ചെണ്ണയും ഒഴിച്ച്  തരും.

അങ്ങിനെ കുശാലായുള്ള ചോറൂണ്  കഴിഞ്ഞാല്‍   നേരെ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറും. അവിടെ ഉണ്ടാകും അമ്മാമന്‍ മുത്തു. അവന്‍ ചിലപ്പോള്‍  എന്നെക്കാളും മുന്‍പ് ചോറുണ്ട്  അവിടെ എത്തിയിട്ടുണ്ടാകും. മുത്തു കുന്നംകുളം സ്കൂളിലെ  വെടായി  പറയും.  പിന്നെ ചിത്രം വരക്കും, അവന്‍ നന്നായി വരക്കും. അധികം ചുമരിലും മറ്റുമാണ്  വരക്കുക. അതിന്നിടക്ക് ബീഡി  വലിക്കും. കുറ്റിയാകുമ്പോള്‍  എനിക്ക് തരും. ഞാന്‍  ബീഡിക്കുറ്റി വലിച്ച് തൃപ്തിപ്പെടും.

"കുട്ടികള്‍ ഫുള്‍ ബീഡി  വലിക്കാന്‍  പാടില്ല, കരള്  കത്തും.." 

അതാണെപ്പോഴും അവന്റെ ഡയലോഗ്.. ചിലപ്പോള്‍ അവന്  ബീഡി ഇല്ലാതെ വരും. അപ്പോള്‍ എന്നെ  മോട്ടിക്കാന്‍  അയക്കും. താഴെ ശേഖരഞ്ഞാട്ടനും വേലഞ്ഞാട്ടനും ബീഡി  വലിക്കുന്നവരാണ്. ഞാന്‍ അവരുടോക്കെ  കുശലം പറഞ്ഞ് ബീഡി  മോട്ടിച്ച്  തട്ടിന്‍ പുറത്തെത്തും.  എന്നിട്ട് അമ്മാമനും മരോനും കൂടി കയ്യിലുള്ള ബീഡിയെല്ലാം വലിച്ച് കിടന്നുറങ്ങും.

ചില ദിവസങ്ങളില്‍  നല്ല എരിവുള്ള മീന്‍ കൂട്ടാനും കൂട്ടി ചോറുണ്ട് തട്ടിന്‍ പുറത്തെത്തിയാലൊരു  പുക  വിടാന്‍ ബീഡി സ്റ്റൊക്കുണ്ടാവില്ല. അപ്പോള്‍ എഷ്ട്റേയില്‍ നിന്ന്  ബീഡിക്കുറ്റികള്‍ എടുത്ത്  വലിക്കും, വലിയ  കുറ്റികള്‍  അമ്മാമനും ചെറിയ കുറ്റികള്‍ മരുമകനും. എന്തൊരു  ചേര്‍ച്ചയുള്ള അമ്മാമനും മരുമകനും അല്ലേ..?!!

[ഇവിടെ അവസാനിക്കുന്നു]


test template

this  is a  test  template


പണ്ട് ഞാനും മുത്തുവും ഉമ്മത്തില ഉണങ്ങിയത് ചുരുട്ടി  ബീഡി പോലെ വലിക്കാറുണ്ട്. ഒരു രസത്തിനു. ഞങ്ങള്‍ക്ക് അന്ന്‍ ചെറിയ  ഒരു മത്ത്‌ പോലെ വരാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മാമന്‍ മുത്ത്‌  എനിക്ക് ചില ദിവസങ്ങളില്‍ ബീഡി വലിക്കാന്‍ തരും. ബീഡി സ്ടോക്ക് ഇല്ലാത്ത ദിവസങ്ങളില്‍ മുന്നിലെ വീട്ടില്‍ നിന്നാണ്  ഉമ്മത്തില പറിക്കുക.

എന്റെ ബാല്യകാലം ഓര്‍ക്കാനിടയാക്കിയ ദിലീപിന് ഒരു  ചെറിയ പൂച്ചെണ്ട് സമ്മാനിക്കാം. വേണമെങ്കില്‍ നമുക്ക് ഒരു ഉമ്മത്ത്‌ പുക വിടാം...

 ബീഡിക്കുറ്റി  കഥകളുടെ  ചില  വരികള്‍ ആണിത് .

Saturday, October 20, 2012

വരുന്നു താമസിയാതെ

വരുന്നു താമസിയാതെ ഒരു  ബീഡി കുറ്റിയുടെ കഥ... കാത്തിരിക്കുക ..

Saturday, October 13, 2012

അമ്പഴങ്ങയിട്ട മീങ്കറി…


ഒരു  പണിയുമില്ലാതെ  വെറുതെ  ഇരിക്കുമ്പോള്‍ മനസ്സില്‍ പഴയ  ഓര്‍മ്മകള്‍  ഓടിയെത്തുന്നത് സാധാരണ പതിവാണല്ലോ. അങ്ങിനെയാണ്‍ ഞാന്‍ ഇന്നെലെ  കുഞ്ചുവമ്മാന്റെ കോണകവാല്‍ 
എഴുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നത് മണിയും കുഞ്ഞുമണിയും ലീലയും ഒക്കെയുള്ള ഒരു  ലോകവും ചാമക്കഞ്ഞിയും ആയിരുന്നു. എഴുതി എഴുതി എങ്ങോട്ടൊക്കെ പോയി അവസാനമാണ്‍ കുഞ്ചുമ്മാനെ ഓര്‍മ്മ വന്നതും കഥയുടെ ദിശ അങ്ങോട്ടേക്കാക്കിയതും.

തറവാട്ടിലെ മറ്റൊരു  പുരയിലാണ് കുഞ്ചുവമ്മാന്റെ  താമസം എന്നാണെഴുതിയിരുന്നത്. എനിക്കന്നേരം ആ പുരയുടെ  പേര്‍ മനസ്സില്‍ വന്നില്ല, കുഞ്ചുവമ്മാന്റെ വാസസ്ഥലം പത്തായപ്പുര ആയിരുന്നു.

പത്തായപ്പുരയില്‍  ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും  ചിത്രപ്പണികളുള്ള് പൂട്ടും  അതിന്നൊരു വലിയ  താക്കോലും. പിന്നെ നേരെ കാണുന്നത് ഗോവണി  മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള  മറ്റൊരു മുറിയും. ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.

പത്തായപ്പുര  ഇത്രയും ഉണ്ടെങ്കില്‍ പിന്നെ തറവാട് എത്ര വലുതാണെന്ന്  ഊഹിക്കാമല്ലോ..? ചെറിയമ്മയും  കുടുംബവും അവിടെ. തറവാട്ടിലും തട്ടിന്‍ പുറവും ഗോവണി മുറിയും ഉണ്ട്. വിശാലമായ ഉമ്മറം കിഴക്കും തെക്കും. കിഴക്കേ ഉമ്മറത്ത് നിന്ന് വടക്കേ ഭാഗത്താണ്‍ അടുക്കള. അടുക്കളക്കും ഉമ്മറത്തിനും ഇടക്ക് ഒരു കൊച്ചു തളം ഉണ്ട്. ആ തളത്തില്‍ നിന്ന് കുണടിലേക്കിറങ്ങുന്നത് പോലെ ആണ്‍ അടുക്കള.

അടുക്കളക്ക് രണ്‍ട് ഭാഗമുണ്ട്. ആദ്യം  അടുക്കളത്തളം, അതിന്നപ്പുറത്ത്  അടുക്കള. അടുക്കളയില്‍  നിന്ന് കിഴക്കോട്ടാണ്‍ വാതില്‍. പിന്നെ വടക്കോറത്ത് വളരെ ആഴമുള്ള  ഒരു  കല്‍ക്കിണര്‍. കിണറിന്റെ  അടിയില്‍ പൂതക്കുറ്റി  ഉള്ള കാരണം ആ വെളളത്തിന്‍  അല്പം കനം അല്ലെങ്കില്‍ കട്ടി  കൂടുതലായിരുന്നു.

ആ പ്രദേശത്ത് കല്‍ക്കിണറുകള്‍ കുറവായിരുന്നു. അയലക്കാര്‍ ആ കിണറ്റില്‍ നിന്ന് തന്നെയാണ്‍ കുടിവെള്ളം എടുക്കാറ്. പണ്ട് ഈ തറവാട്ടില്‍  നിന്ന് മാക്കുണ്ണി അമ്മാന്‍ എന്ന എന്റെ അമ്മയുടെ  അച്ചന്‍  മാറിത്താമസിച്ചപ്പോള്‍  ആദ്യം പണിതത് നെല്ലിപ്പടി  വെച്ച ഒരു കല്‍ക്കിണര്‍ ആയിരുന്നു.

നെല്ലിപ്പടി കൂറ്റനാട്ടിലെ ചെറിയമ്മയുടെ തറവാട്ടില്‍  നിന്ന് കാളവണ്ടിയിലാണ്‍  കൊണ്‍ടുവന്നത്. അതൊക്കെ  വലിയ കഥ. അത് പിന്നെ പറയാം.

പിന്നെ പറയാമെങ്കിലും  രണ്ട് വാക്ക് ഇങ്കെ പോടലാം. ആ നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായിരുന്നു എന്റെ അച്ചാച്ചനെന്ന അമ്മയുടെ പിതാവ്. കല്ലായില്‍ മാക്കുണ്ണി എന്നായിരുന്നു പേരെങ്കിലും ഷാപ്പില്‍ മാക്കുണ്ണി എന്നായിരുന്നു വിളിപ്പേര്‍. ആ നാട്ടില്‍ കള്ള് ഷാപ്പ് നടത്തുന്ന ഏക വ്യക്തിയായിരുന്നത്രെ.

അനേകം പേര്‍  ചെത്തിക്കൊണ്ട് വരുന്ന കള്ള്  വിപണനം ചെയ്യുന്നതിന്‍ മുന്‍പ് ആ വീട്ടിലെ മുറ്റത്ത്  വെച്ച് അളക്കും. അങ്ങിനെ ഷാപ്പിലെ മാക്കുണ്ണി  ലോപിച്ച് ഷാപ്പിക്കാരുടെ വീട് എന്നായി  മാറി.

അങ്ങിനെ വലിയ ജന്മിയും ഷോപ്പി ഉടമയായിരുന്ന എന്റെ അച്ചാച്ചന്‍ മദ്യപാനി ആയിരുന്നില്ല. ഈശ്വര ഭക്തനായിരുന്നു. ഗുരുവായൂരപ്പദാസനായിരുന്നു.  അച്ചാച്ചന്റെ വേഷം മുട്ടുവരെയുള്ള ഒരു ഒറ്റ മുണ്‍ട്. പുറത്ത് പോകുമ്പോള്‍ മാത്രം ഒരു മേല്‍ മുണ്ട്.  ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല.

അങ്ങിനെ കുഞ്ചുവമ്മാനേയും, ചെറിയമ്മയേയും മണി, കുഞ്ഞുമണി  മുതലായവരേയും ചാമക്കഞ്ഞിയും  എല്ലാം ഞാന്‍ ഓര്‍ത്തു. ഇതൊക്കെ  എഴുതുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നു എന്റെ പ്രിയപ്പെട്ട വലിയച്ചനും വലിയമ്മയും.

അവരുടെ വീട് കുന്നംകുളത്ത് പട്ടാമ്പി  റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ  ഇറക്കത്തിലായിരുന്നു. വലിയച്ചന്‍ കൊളംബോയില്‍ ഡോക്ടര്‍ ആയിരുന്നു. വലിയമ്മ അവിടെ തന്നെ  വലിയച്ചന്റെ അസ്സിസ്റ്റ്  ചെയ്തിരുന്ന മെഡിക്കല്‍ അസിസ്സ്റ്റന്‍ ആയിരുന്നു.

വലിയച്ചന്‍  വളരെ നെരെത്തെ  റിട്ടയര്‍  ചെയ്ത് വന്നിരുന്ന സമയത്താണ്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ വലിയച്ചന്‍ എന്റെ തറവാട്ടില്‍  – അതായത് എന്റെ അച്ചന്‍  ജനിച്ചുവളര്‍ന്ന ഞമനേങ്ങാട്ട് വെട്ടിയാട്ടില്‍ കുടുംബത്തില്‍  ഇടക്കിടക്ക് വന്ന് താമസിക്കും.

വലിയച്ചനെ ആ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അന്നത്തെ കാലത്തെ  ഏക ഡോക്ടറായിരുന്നു  അദ്ദേഹം. യൌവനകാലം മുഴുവനും സിലോണിലായിരുന്നു ദൌത്യം. വയ്യാണ്ടായപ്പോളാണ്‍ നാട്ടിലെത്തിയത്.

സഫാരി സൂട്ടുപോലെ ഉള്ള ഒരു ഷര്‍ട്ടും പേന്റിനുപകരം മുണ്ടും ആയിരുന്നു വലിയച്ചന്റെ വേഷം. പിന്നെ വിലപ്പെട്ട കൊളമ്പ് കാല്‍ക്കുട. വെട്ടിയാട്ടില്‍ തറവാട്ടുകാരെല്ലാം ചുരുങ്ങിയത് ആറടി ഉയരമുള്ളവരും ആയുധാഭ്യാസികളും ആയിരുന്നു. കുടുംബ കളരിയില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്ട്സ് എന്റെ തലമുറ വരെയുള്ളവര്‍ക്ക് സിദ്ധിച്ചിരുന്നു.

നാട്ടിലുള്ളവരെല്ലാം വലിയച്ചനെ ഡോക്ടര്‍ പത്മന്‍  എന്നാണ്‍ വിളിച്ചിരുന്നത്. വിദേശവാസം അവസാനിപ്പിച്ച് തറവാട്ടിലെ  സ്വത്ത്  വിഹിതം വാങ്ങി അദ്ദേഹം കുന്നംകുളത്ത്  വീട് വെച്ച്  താമസമാക്കി.

എന്നെ വലിയ ഇഷ്ടമായിരുന്നു വലിയച്ചന്‍, നന്നായി  പഠിക്കണമെന്നും ഡോക്ടറാകണമെന്നുമെല്ലാം ഉപദേശിക്കുമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വലിയച്ചനെ കാണാന്‍ പോകുമ്പോള്‍ എനിക്ക് വുഡന്‍ കേയ്സുള്ള സ്ലേറ്റ് പെന്‍സില്‍ തരുമായിരുന്നു. അന്നത്തെ കാലത്ത്  അപൂര്‍വ്വമേ അത്തരം പെന്‍സിലുകള്‍ കിട്ടിയിരുന്നുള്ളൂ..

വലിയച്ചനുമായുള്ള എന്റെ ഈ അടുപ്പം ഞാന്‍ കൌമാരത്തിലെത്തിയപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ ഇടക്കിടക്ക് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയച്ചനെ കാണാന്‍ പോകുമായിരുന്നു.

ഞാന്‍ സ്കൂള്‍  ഫൈനല്‍ എത്തുമ്പോളെക്കും വലിയച്ചന്‍ ഇഹലോകവാസം വെടിഞ്ഞു. വെട്ടിയാട്ടില്‍ തറവാട്ടിലെ ആണ്‍ തരികളെല്ലാം അറുപത് വയസ്സോടെ പരലോകം പ്രാപിക്കുകയാണ്‍ പതിവ്. വലിയച്ചനും, അച്ചനും, പാപ്പനും, എന്തിനുപറേണു വലിയച്ചന്റെ മൂത്ത മകനും ഈ  പ്രായത്തില്‍ അന്ത്യശ്വാസം വെടിഞ്ഞു.

എവിടെയോ ഒരു  സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള  പോലെ ഈ ഞാന്‍ അറുപത്തഞ്ചായിട്ടും ആരും വിളിച്ചില്ല. അറുപത്  വയസ്സില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മരണത്തെ  പ്രതീക്ഷിച്ചെങ്കിലും എന്റെ നറുക്ക് വീണില്ല.

വലിയച്ചന്‍  മരിച്ചു, വലിയമ്മ ഒറ്റക്കായി. ഞാന്‍ വല്ലപ്പോഴും പോകുമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍  കുന്നംകുളത്ത് പഠിക്കുമ്പോല്‍ ഇടക്കിടക്ക് അവിടെ പോകും. വീട്ടിലെ മെയിന്റസ് ഒക്കെ ഞാന്‍ തന്നെ ആയിരുന്നു ചെയ്യുക.

എപ്പോള്‍  ചെന്നാലും കുടിക്കാനും  ഊണിന്റെ സമയത്ത് ഊണും തരും വലിയമ്മ. വലിയമ്മ പുരാതന വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. നേത്രവൈദ്യം അറിഞ്ഞിരുന്ന  വലിയമ്മ ആ സമയത്ത് വൈദ്യം പ്രാക്ടീസ് ചെയ്തിരുന്നു. ധാരാളം പേഷ്യന്റ്സും ഉണ്ടായിരുന്നു.

ആയുര്‍വ്വേദ വൈദ്യചികിത്സ ആയിരുന്നു. കണ്ണിലെ  മാറാവ്യാധികള്‍ക്കും, കണ്ണിലെ  മുറിവുകള്‍ക്കും, കണ്ണില്‍ നെല്മണി വീണുള്ള പരുക്കിനും ഒക്കെ ഒറ്റമൂലി പ്രയോഗങ്ങളുണ്ടായിരുന്നു. തോട്ടത്തിലെ നദ്യാര്‍വട്ടം  ചെമ്പരത്തി  എന്നിവ വൈദ്യത്തിന്‍  ഉപയോഗിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.

വലിയമ്മ എപ്പോഴും ഈശ്വരനാമം ജപിച്ചുകൊണ്ടിരിക്കും, പൂവറുക്കുമ്പോളും, മാലകെട്ടുമ്പോളും മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴും ഈശരനാമം ജപിച്ചുകൊണ്ടേയിരിക്കും. കുളി കഴിഞ്ഞുവന്നാല്‍ ഭസ്മം  തൊടും. അങ്ങിനെ വലിയ  ദിനചര്യ ഉള്ള് സ്ത്രീയായിരുന്നു.

വലിയമ്മയുടെ മൂത്ത മകനെ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍  ചേര്‍ത്തുവെങ്കിലും ഒരു  കാമ്പസ്സ് പ്രണയത്തില്‍ അകപ്പെട്ട് ഒരുത്തിയെ കെട്ടി. അങ്ങിനെ പഠിപ്പ്  മുടങ്ങി.

എന്നെ ഡോക്ടറായി  കാണാന്‍ വലിയമ്മ മോഹിച്ചു. എന്നെ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ത്തിയെങ്കിലും ആദ്യവര്‍ഷം തന്നെ ഞാന്‍ അവിടെ നിന്ന് ചാടിപ്പോയി നേരെ ഗള്‍ഫിലേക്ക്  വിട്ടു. ഒരു മക്കളും  ഡോക്ടറായി  കാണാന്‍ സാധിച്ചില്ലാ എന്നും പറഞ്ഞ്  വലിയമ്മ എപ്പോഴും വിലപിക്കുമായിരുന്നു.

അങ്ങിനെ വെസ്റ്റ് ബംഗാളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ വലിയമ്മയുടെ ഇളയ  മകന്‍ ഉദ്യോഗം രാജിവെച്ച് ഹോമിയോ കോളേജില്‍  ചേര്‍ന്ന് പഠിച്ച് ഇപ്പോള്‍ കല്‍ക്കട്ടയിലെ പേര്‍ കേട്ട, പ്രശസ്തിയായ ഒരു ഡോക്ടറാണ്‍.

ഞാന്‍ ചെറുപ്പത്തില്‍ അധികം എരിവ് കഴിക്കില്ലായിരുന്നു. ഞാന്‍ ഉച്ചക്ക്  ഉണ്ണാന്‍ ഉണ്ടാകുമെന്ന് വലിയമ്മ  അറിഞ്ഞാല്‍ എനിക്ക് വേണ്ടി അന്നത്തെ മീന്‍ കറി സ്പെഷലായി  ഉണ്ടാക്കും. പെപ്പര്‍ ഫിഷ് കറി വിത്ത് അമ്പഴങ്ങ. സീസണാണെങ്കില്‍ മീന്‍ കറിയില്‍ അമ്പഴങ്ങ ഇടും. വലിയമ്മ മരിച്ചതിന്‍ ശേഷം ഞാന്‍ അത്തരം മീന്‍ കറി കഴിച്ചിട്ടില്ല.

ഒരിക്കലെങ്കിലും എനിക്ക് ആ റെസീപ്പിയിലുള്ള മീന്‍ കറി അമ്പഴങ്ങയിട്ട് വെച്ചുതരാന്‍ എന്റെ പെമ്പിറന്നോത്തിയോട് പറഞ്ഞെങ്കിലും ഈ  നാള്‍ വരെ അവള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.

മണ്മറഞ്ഞ എന്റെ  തലമുറകളിലെ പലരേയും ഞാന്‍  ഇടക്ക്  ഓര്‍ക്കാറുണ്ട്. ഇന്നെലെ മത്തിക്കറി വെക്കുമ്പോള്‍  ഞാ‍ന്‍ ബീനാമ്മയോട് പറഞ്ഞു ഈ അമ്പഴങ്ങക്കാര്യം. അമ്പഴങ്ങ ഇപ്പോള്‍ സീസണല്ലെങ്കിലും അടുത്ത സീസണില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നു അവള്‍.

തുലാവര്‍ഷത്തിലാണൊ അതോ തിരുവാതിര ഞാറ്റുവേലക്കാണൊ  അമ്പഴങ്ങ വിളയുന്നതെന്ന് എനിക്കോര്‍മ്മ വരുന്നില്ല. മഴക്കാലമാണ്‍ അമ്പഴങ്ങയുടെ സീസണ്‍.

അടുത്ത തിരുവാതിര  ഞാറ്റുവേലക്കെങ്കിലും എന്നെ അങ്ങോ‍ട്ട്  വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്കെന്റെ  വലിയമ്മയേയും വലിയച്ചനേയും കാണാന് തിരക്കായി..

NB: there is dataprocessing errors, kindly excuse



Friday, October 12, 2012

കുഞ്ചു അമ്മാന്റെ കോണകവാല്‍

എത്ര എഴുതിയാലും അവസാനിക്കാത്ത ഓര്‍മ്മകള്‍.. . - .ബാലേട്ടന്‍, തന്കേച്ചി, ശാരദ ഏടത്തി, മണി, കുഞ്ഞുമണി, ലീല അങ്ങിനെ പലരും മനസ്സിലോടിയെത്തുന്നു. ഇന്ന് ഉച്ചക്ക് കിടന്നുറങ്ങുമ്പോള്‍ ഇവരില്‍ ചിലര്‍ എന്റെ അടുത്തെത്തി. എത്തിയവര്‍ പരലോകം പ്രാപിച്ചവര്‍.. .. പക്ഷെ എന്നെ പിടിച്ച്ചുനിര്തിയത് ചാമ അരികൊന്ടുള്ള  കഞ്ഞിയാണ് . ഞാന്‍ പണ്ട്‌ പണ്ട്‌ , എന്നുവെച്ചാല്‍ എനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം. വള്ളി ടൌസര്‍ ഇട്ടു നടക്കുന്ന കാലം. 

ചെറിയമ്മയുടെ മക്കളായ മണി, കുഞ്ഞുമണി, ലീല എന്നിവര്‍ ചെറിയമ്മയുടെ കൂടെ വേറെ ആയിരുന്നു താമസം. ചെറിയമ്മ എന്ന്‍ വെച്ചാല്‍ എന്റെ ചെറിയമ്മ അല്ല, മറിച്ച് എന്റെ അമ്മയുടെ ചെറിയമ്മ. അമ്മ വിളിക്കുന്നത് കേട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചു പോന്നു. മണി എന്നെക്കാളും മൂത്തതും, കുഞ്ഞുമണി സമപ്രയവും, ലീല താഴെയും ആയിരുന്നു. 

ചെറിയമ്മയുടെ ഹബ്ബി അതായത് മണി കുഞ്ഞുമണി ലീല മുതല്‍ പേരുടെ ഫാദറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്റെ അച്ചാച്ചന്‍ മാക്കുണ്ണിയുടെ ഇളയ സഹോദരന്‍ ആണ്. അകലത്തില്‍ ചരമമടഞ്ഞു. എങ്കിലും അവര്‍ ചെരുവത്ത്തനിയില്‍ തന്നെ താമസിച്ചു പോന്നു. 

എന്റെ വീട്ടില്‍ കിട്ടാത്ത ഒരു സാധനം ആയിരുന്നു ചാമ. ചാമ കൃഷി ചെയ്തിരുന്നത് അവരുടെ അമ്മയുടെ നാടായ കൂറ്റനാട്ടില്‍ ആയിരുന്നു. അവിടെ നിന്ന് വല്ലപ്പോഴും കൊണ്ടുവരും. ചാമാക്കഞ്ഞി തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ അവരുടെ പിന്നാലെ ഓടും. ചെറിയമ്മയുടെ വീടിന്റെ അടുത്താണ് കുഞ്ചു അമ്മാന്‍ താമസിക്കുനത്. ഈ കുഞ്ചു അമ്മാന്‍ ഒരു ഒറ്റയാന്‍ ആണ്. അച്ചാച്ചന്റെ അമ്മനാണ്. അമ്മ വിളിക്കുന്നത് കേട്ടിട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചുപോന്നു. 

കുഞ്ചു അമ്മാന് പുന്ച്ച പാടത്തേക്ക് പോകുന്ന വഴിയില്‍ ഒരു പറമ്പ് ഉണ്ടായിരുന്നു.മൂപ്പര്സ് മിക്കവാറും അവിടെ ഉണ്ടാകും. മൂപ്പര്‍ എക്സ് സിലോണ്‍ ആയിരുന്നു, നല്ല അദ്ധ്വാനിയും ആയിരുന്നു. തറവാട്ടിലെ മറ്റൊരു പുരയിലായിരുന്നു മൂപ്പര്സിന്റെ താമസം. ഞാന്‍ മൂപര്സിനെ കാണാന്‍ ഇടക്ക് പോകും, എനിക്ക് പഴവും മറ്റും തരും കഴിക്കാന്‍.  -. വിക്രിതിയനായ എന്നെ അമ്മാന് ഇഷ്ടമായിരുന്നു. ഞാന്‍ അമ്മാന്റെ കോണകവാല്‍ പിടിച്ച്‌ ഓടും ചിലപ്പോള്‍... . 

ചിലപ്പോള്‍ അമ്മാന്‍ എന്നെ ചെവിക്ക് പിടിച്ച്‌  നുള്ളും, ചിലപ്പോള്‍ ഒന്നും പറയില്ല. പാവം കുഞ്ചു അമ്മാന്‍... -  - കുഞ്ചു അമ്മാന് പെണ്ണ് ഉണ്ടായിരുന്നോ എന്ന് എനിക്കോര്‍മയില്ല. ഞാന്‍ കാണുമ്പോള്‍ ഒറ്റത്തടി ആണ്.

കുഞ്ചു അമ്മാനെ കുറിച്ച് കുറച്ചും കൂടി പറഞ്ഞു നമുക്ക് വിശദമായ കഥ പറച്ചില്‍  തുടങ്ങാം.

[ഇപ്പോള്‍ സമയം രാത്രി പത്തെകാല്‍, ശേഷം ബുക്ര ആകാം.]

* ബുക്ര എന്നാല്‍ അറബിയില്‍ നാളെ.

Monday, October 8, 2012

ഉമക്ക് വേണ്ടി വാങ്ങിയ ഉണക്ക മാന്തള്‍




ചാറ്റ് ചെയ്തുകൊണ്ട്ട് ഇരിക്കുമ്പോള്‍   കൊച്ചിയിലെ ഉമ തണുത്ത ബീയര്‍ മോത്തിക്കുടിക്കുന്ന കാര്യം പങ്കുവെച്ചു.

"ഈ വീകെന്ടില്‍ നാട്ടില്‍ പോകുമ്പോള്‍ ഇത് വഴി വരൂ. നമുക്ക് ഇവിടെ ഫോസ്റെര്‍ ചില്‍ഡ് ബീയര്‍ അടിക്കാം.."

"ഓ അങ്ങിനെയകാം,പക്ഷെ എന്തെങ്കിലും കടിക്കാനും വേണം.."
"ഉച്ചഭക്ഷണം കഴിച്ചു യാത്ര തുടരാം.."

"ഉമക്കുട്ടി സാമ്പാറും അവിയലും ഒക്കെ അല്ലെ കഴിക്കൂ ... സംകടിപ്പിക്കാം..."

"യേ എന്നാരു പറഞ്ഞു...എനിക്ക് മീന്‍കറി വേണം, മിന്നെ മാന്തള്‍  വറുത്തതും..."

'ഹി ഹി ഹിഹി .... എനിക്ക് ചിരിവരുന്നൂ എന്റെ ഉമക്കുട്ടീ.. ഇന്നെത്തെ കാലത്തേ നമ്പൂരി sകുട്ടികള്‍ എങ്ങിനെ ഇങ്ങിനെ ആയി.'

സംഗതി എളുപ്പമായി. വീകെണ്ട് നമുക്കടിച്ച് പൊളിക്കാം  തൃശ്ശൂരില്‍...

'ദിവസങ്ങള്‍ അങ്ങിനെ പോയ്കൊണ്ടിരുന്നു, തൃശൂര്‍ കാരന്‍ ഫ്രന്റ് ഉമയെ  ഓര്‍മിപ്പിച്ചു സാടരടെയ്..

" ഞാന്‍ എത്തിക്കോളാം സാര്‍, പക്ഷെ  ഒരു ചൈന്ജ് .. ഞാന്‍ മടക്കം വരാം, അപ്പോള്‍ ഇനി ബീയരെല്ലാം കുടിച് വീലയാല്‍  തന്നെ, ഒരു ദിവസം അവിടെ തങ്ങുന്നതിനും എനിക്ക് നോ പ്രോബ്ലം."

തൃചൂര്കാരന്‍ ഫ്രന്റ് ശനിയാഴ്ച ബെവരെജസ്സില്‍ ക്യൂ നിന്ന്‍ പത്തു കേന്‍ ഫോസ്റര്‍ ബീയറും ശക്തന്‍ മാര്‍കറ്റില്‍ നിന്ന്‍ ഉണക്ക മാന്തളും വാങ്ങി. 

ഉണക്ക മാന്തള്‍ അന്ന്  തന്നെ വറുത്ത് ഒരു ടബ്ബയില്‍ ആക്കി. ബീയര്‍ എല്ലാം ഫ്രീസറില്‍ വെച്ച്‌ നാളെ കാണാന്‍ പോകുന്ന ചാറ്റ് ഫ്രണ്ട് ഉമയെ സ്വപ്നം കണ്ട് കിടന്നുറങ്ങി. 

ഉമയെ ആദ്യമായി ടെക്സ്റ്റ്‌ ചാറ്റിലും പിന്നെ പിന്നെ വീഡിയോ ചാറ്റിലും കണ്ടു കണ്ടു ആളെ നന്നായറിയാം. പറഞ്ഞ വാക്കില്‍ മാറ്റമില്ലാത്ത ആളാണെന്ന് ബോദ്യപ്പെട്ടിട്ടുണ്ട്. സണ്ടേ പത്തര മണിക്ക് എത്താമെന്ന് ഏറ്റിട്ടും ഉണ്ട്.

തൃച്ചുര്‍ക്കാരന്‍ പയ്യന്‍സ് സുകുമാര്‍ജീ എന്ന മിഡില്‍ എയിജിഡ് മേന്‍ ഉമയുടെ വരവും കാത്ത് കാത്ത് തോറ്റു. സമയം പന്ത്രണ്ട് ആയിട്ടും ഉമ എത്തിയില്ല.

സുകുമാര്‍ജി ഉമയെ വിളിച്ചന്വേഷിച്ചില്ല. അവള്‍ പോയി തുലയട്ടെ.. അവള്‍ക്ക് പ്രിയങ്കരം ഒരു പക്ഷെ അവളെക്കാളും നാല് വയസ്സ് ചെറുപ്പമായ സിദ്ധെട്ടനെയും കിംഗ്‌ ഫിഷര്‍ ബീയറും ആയിരിക്കും. 

മദ്യ ലഹരിയില്‍ ഒരു പക്ഷെ സിദ്ധേട്ടനെ കെട്ടിപ്പുണരുന്ന സുഖം ഈ മിഡില്‍ എജില്‍ നിന്ന് കിട്ടിയില്ലെകിലോ എന്നോര്‍ത് ആകും ഒരു പക്ഷെ ഉമ വാക് പാലിക്കാതെ നേരെ കൊച്ചിയിലേക്ക് വിട്ടത്.

"എന്നാലും ഉമേ ഇത് ഒരു കൊലച്ചതി ആയി. ഈ ഉണക്ക മാന്തള്‍ കഴിക്കാനെങ്കിലും നീ ഒരു ദിവസം എന്റെ ഗസ്റ്റ് ആയി ഇവിടെ കൂടണേ...."

അവളെ പറഞ്ഞിട്ട്ട് കാര്യമില്ല.. ഒറ്റക്ക് താമസിക്കുന്ന വന്‍ നഗരിയിലെ  പെണ്‍കുട്ട്യോള് ഏതാണ്ടൊക്കെ ഇങ്ങിനെതന്നെ..

" നീ നിന്റെ സിദ്ധേട്ടന്റെ കിംഗ്‌ ഫിഷറും ചപ്പിക്കൊണ്ട് ഇരുന്നോ അവിടെ.."

+++++

Saturday, October 6, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5




നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.html



പന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍  നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും  നിമ്മിയും   .

"അമ്പലത്തില്‍  തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."

"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന്‌ ശേഷം വിശേഷങ്ങള്‍ പറയാം."

"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."

"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്  ഇരുന്നുകൂടെ..?"

മാധവി അമ്മ നിമ്മിയെ വിളിച്ചു  ഒപ്പമിരിക്കാന്‍.

"എല്ലാവരും കൂടി  ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന്  എന്താച്ചാ വിളമ്പി  കൊടുക്ക്‌...."

"എനിക്ക്  ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."

"മോരും തൈരും  ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍  അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."

നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന്‌ മേശപ്പുറത്ത് വെച്ചു.

"കേളു  നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."

"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന  ശീലം ഉണ്ടെങ്കില്‍  ഇന്ന്  അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

"ഓ ... ആകാം. വിരോധമില്ല... പക്ഷെ  എനിക്കങ്ങിനെ  ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."



btw: please note  that  part  no. 5 is  incomplete.