Friday, April 3, 2015

ചെറുവത്താനി - എന്റെ ഗ്രാമം

ദുബായില്‍ നിന്നും സതീശ് ചോദിക്കുന്നു "എന്താ ജേപ്പിച്ചേട്ടന്‍ സ്വന്തം ഗ്രാമമായ ചെറുവത്താനിയെപറ്റി ഒന്നും എഴുതാത്തത്...?” അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹം എന്റെ ബ്ലൊഗിലുടനീളം സഞ്ചരിച്ചിട്ടില്ലെന്ന്..
my friend satheesh in dubai

ഞാന്‍ ചെറുവത്താനിയും അവിടുത്തെ എരുകുളവും തേവര്‍ അമ്പലവും വടുതല സ്കൂളും പുഞ്ചപ്പാടവും പുത്തന്‍ തോടും അയ്യപ്പന്‍ കാവും എന്റെ പാറുകുട്ടിയും എല്ലാം എല്ലാം എന്റെ കഥകളില്‍ നിറപ്പകിട്ടോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്.. അതൊന്നും സതീശ് കണ്ട് കാണില്ല..

ഇന്ന് വാട്ട്സ് ആപ്പില്‍ കൂടി ചോദിക്കുന്നു എന്താ ശ്രീരാമേട്ടനെക്കുറിച്ച് എഴുതാത്തതെന്ന്. സ്വന്തം സഹോദരനെ പറ്റി എന്തെഴുതാനാണ്. എങ്കില്‍ തന്നെ അതെഴുതുന്നത് മറ്റാരെങ്കിലും ആകണം. അവനവന്റെ കുടുംബവിശേഷം മറ്റാരെങ്കിലും എഴുതട്ടെ എന്നുപറഞ്ഞ് ഞാന്‍ മുങ്ങി..

ഇനി ചെറുവത്താനി ഗ്രാമത്തിനെ പറ്റി  എഴുതുമ്പോള്‍ രണ്ട് വരിയില്‍ ശ്രീരാമനെ ചേര്‍ക്കാം... ഞാന്‍ ജനിച്ച ഗ്രാമമായ ഞമനേങ്ങാട്ട് നിന്നും ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതല സ്കൂളിലേക്ക് നാലഞ്ച് കൊല്ലം മുന്‍പ്  എന്റെ ഈ ബ്ലൊഗിലും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ഒരു ലേഖനം തന്നെ മതി ചെറുവത്താനി വിശേഷം അറിയാന്‍.

ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 http://jp-smriti.blogspot.in/2009/07/blog-post.html

ഏതായാലും ദുബായ് മണലാരണ്യത്തിലെ സതീശ് എന്ന എന്റെ പ്രിയ സുഹൃത്തിന്നായി ഞാന്‍ ചെറുവത്താനിയെ പറ്റി നാലുവരി എഴുതാം. തൃശ്ശിവപേരൂരിന് 25 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുന്നംകുളത്തിന് ഏതാണ് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു കൊച്ചുഗ്രാമം ആണ് ചെറുവത്താനി.. മറ്റുഗ്രാമങ്ങളെപ്പോലെ ഈ ഗ്രാമത്തിന് ഇപ്പോഴും ഒരു വികസനം ഇല്ല..

എന്തിനുപറേണൂ ഒരു നല്ല കോഫീഷോപ്പോ, കള്ളുഷോപ്പോ, മരുന്ന് കടയോ, തുണിക്കടയോ, മോഡേണ്‍ സൂപ്പര്‍ മാര്‍ക്കറ്റോ ഈ ഗ്രാമത്തില്‍ ഇല്ല..

പണ്ട് പണ്ട് കല്‍ക്കരി കൊണ്ട് ബസ്സുകള്‍ ഓടിയിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു കേരളത്തില്‍. അന്നും ഈ ചെറുവത്താനിയില്‍ ഒരു കല്‍ക്കരി ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നത്രേ...? കേരളത്തില്‍ വളരെ വിരളം ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരം ബസ്സ് സര്‍വ്വീസുകള്‍.. ആ സ്ഥിതിക്ക് ഈ ഗ്രാ‍മം വലിയൊരു സിറ്റിയായി വളര്‍ന്ന് കഴിഞ്ഞിരിക്കണം.. പക്ഷെ അത് നടന്നില്ല.. അതായിരുന്നു ആ നാടിന്റെ ശാപം.

ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്ത് പോലും ഈ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. എന്റെ വീടിന്റെ പടിഞ്ഞാറെ കോലായില്‍ വൈകുന്നേരം ഇരിക്കുമ്പോള്‍  അങ്ങ് പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ അറബിക്കടലിന്നക്കരെ ഒന്നുമല്ല, ഒരു വിളിപ്പാടകലെ ആമിനക്കുട്ടി ടീച്ചറുടെ കോലായില്‍ ഇട്ടിരിക്കുന്ന പച്ച ട്യൂബ് ലൈറ്റ് കണ്ടിട്ട് ഞാന്‍ എന്നും ചോദിക്കും കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ ചാരുകസേലയിരുന്ന് കൊളമ്പിലുള്ള എന്റെ അച്ചന് കത്തെഴുതുന്ന എന്റെ - ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയോട്...
njaan janichuvalarnna ente tharavaad

”എന്നാ ചേച്ച്യേ... ഇമ്മടെ പെരേലും ട്യൂബ് ലൈറ്റ് തെളിയുക...” ചേച്ചിക്കത് കേട്ടാല്‍ കലിവരും...  “പോയി നാലക്ഷരം പഠിക്കടാ ഹമുക്കേ...........?”  എന്നും പറഞ്ഞ് ചേച്ചി അട്ടഹസിക്കും..

കാരണം ചേച്ചിയും കൊതിച്ചിരുന്നു രാത്രി പങ്കയിട്ട് കിടക്കാനും കോലായില്‍ ട്യൂബ് ലൈറ്റിട്ട് ഇരിക്കാനും...

കുന്നംകുളം അങ്ങാടിയില്‍ കൂടി വൈശ്ശേരി വരെ വരുന്ന വഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു.. അവിടെത്തെ നസ്രാണികള്‍ അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ഇരുന്നാണ് കച്ചവടം ചെയ്തിരുന്നത്. അതിനാല്‍ റോഡ് വീതി കൂട്ടുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കമായിരുന്നു.. അവര്‍ക്ക് വെള്ളവും കറണ്ടും എല്ലാം മുന്‍സിപ്പാലിറ്റി വക ലഭിച്ചിരുന്നുതാനും. അതിനാല്‍ അവര്‍ക്ക് മറ്റ് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിലൂടെ ഉള്ള ഒരേ ഒരു ബസ്സായിരുന്നു ചെറുവത്താനിയില്‍ കൂടി സഞ്ചരിച്ച് വടുതല, ചെമ്മണൂര്‍, ആറ്റുപുറം വഴി പൂഴിക്കള എന്ന ആല്‍ത്തറയില്‍ പോയി ട്രിപ്പ് അവസാനിപ്പിക്കുക..

 കാലത്തെ ചെറുവത്താനിയില്‍ നിന്നും 7.30 മണിക്ക് ഈ ബസ്സ് കുന്നംകുളം വഴി വടക്കാഞ്ചേരിയിലേക്ക് പോകും, തിരിച്ച് വരുന്നത് 11.30, പിന്നെ 3.30 ക്ക് അത് കഴിഞ്ഞ് രാത്രി 7.30 ക്ക് . ഈ ഒരേ ഒരു ബസ്സില്‍ ചെറുവത്താനിക്കാര്‍ എന്റെ ഓര്‍മ്മയില്‍ പത്ത് മുപ്പത് കൊല്ലം തൃപ്തിപ്പെട്ടു.

റോഡിന്റെ വീതി കൂട്ടാതെ ആരും ഈ വഴിക്ക് സര്‍വ്വീസ് നടത്തില്ല എന്ന് ബോധ്യപ്പെട്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിന് വേണ്ടി പ്രയത്നിച്ച്, അങ്ങിനെ ഈ നാട്ടില്‍ കൂടുതല്‍ ബസ്സുകളില്ലായെന്ന ദാരിദ്ര്യം നീക്കി. ഇപ്പോള്‍ കറണ്ടും ബസ്സും വെള്ളവും എല്ലാം വന്നെങ്കിലും നാട് വികസിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും പെട്ടെന്ന് സോക്കെട് വന്നാല്‍ ഒരു ഡോക്ടറെ കാണാന്‍ കുന്നംകുളത്തേക്കോടണം..  ഇംഗ്ലീഷ് മരുന്നുകടകള്‍ ഇല്ലാത്തതിനാല്‍ അതിനും അടുത്തുള്ള പട്ടണമായ കുന്നംകുളത്തിനെ തന്നെ ആശ്രയിക്കണം..

 എന്റെ ഈ ഗ്രാമത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കുളിക്കുന്ന ഒരു കുളം ഉണ്ട്. അതാണ് “എരുകുളം” എന്റെ കഥകളിലുടനീളം കാണാം ഈ കുളം.. വേനല്‍ക്കാലത്ത് കുളിക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ തമ്പടിക്കും. പടിഞ്ഞാറെ കടവ് പെണ്ണുങ്ങള്‍ക്കും കിടക്കേ കടവ് ആണുങ്ങള്‍ക്കും അണ്. ഞാന്‍ ഈ കുളത്തില്‍ വെച്ചാണ് നീന്തല്‍ പഠിച്ചത്. വൈകുന്നേരമായാല്‍ ഞാനും രവിയും കുമാരനും കൂടി ഈ കുളം നീന്തി കലക്കി മറിക്കും. എന്നിട്ട് അടുത്തുള്ള ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും ചക്കരക്കാപ്പിയും കുടിച്ചേ വീട്ടിലേക്ക് മടങ്ങൂ... കുമാരനും രവിയും സഹോദരങ്ങളാണ്.. അവര്‍ക്കിടയിലും ഉണ്ട് ഇപ്പോള്‍ ചെകുത്താന്‍.. എല്ലാം ഒരു കാലത്ത് ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

എരുകുളമെന്ന പോലെ ഒരു സ്ഥലമാണ് ചെറുവത്താനിയുടെ വടക്ക് കിഴക്ക് കിടക്കുന്ന പുഞ്ചപ്പാടം. അവിടെ മഴക്കാലത്ത് വെള്ളം വന്നുമൂടി ഒരു കായല്‍ പോലെ തോന്നിക്കും. മഴക്കാലമായാല്‍ ഞാനും രവിയും കൂടി അവിടെ വഞ്ചി കുത്തിക്കളിക്കാനും ആമ്പല്‍ പൂ പറിക്കാനും പോകുമായിരുന്നു..  ഏതാണ്ട് പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നും കഞ്ഞികുടിച്ച് പുഞ്ചപ്പാടത്തേക്ക് പോയാല്‍ പിന്നെ മടങ്ങുന്നത് സന്ധ്യയാകുമ്പോളാണ്..

[this post is dedicated to my friend satheesh in dubai]

[this cannot be just kept pending, it takes lotz of time to complete. so i shall continue soon]




Thursday, March 26, 2015

സൌദിയിലെ പെണ്‍കുട്ടി

MEMOIR

കുറച്ച് നാളായി ബ്ലോഗില്‍ എന്തെങ്കിലും കുത്തി നിറച്ചിട്ട്. മനസ്സിന് ഒരു വല്ലായ്മ.. നാട്ടില്‍ കുടുംബത്തിലൊരുവന്‍ എന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നു.. ഇത് എല്ലാ കുടുംബത്തിലും ഉള്ളതാണെങ്കിലും എന്റെ വിഷയം കുറച്ച് കടുത്തുപോയി.. എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സ്വാമി ഭൂമാനന്ദതീര്‍ഥയുടെ പ്രഭാഷണം എന്നെ സ്വാധീനിച്ചിട്ട് കുറച്ച് കാലമായി.. 

മനസ്സിനെ എങ്ങിനെ മനനം ചെയ്യാന്‍ കഴിയുമെന്ന് പണ്ട് സ്വാമി എന്നെ പഠിപ്പിച്ചിരുന്നു. അത് ഇപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പണ്ട്  ഞാന്‍ ദൃശ്യമാധ്യമത്തില്‍ ജോലി ചെയ്തിരുന്ന കാലം സ്വാമിയുടെ പ്രഭാഷണങ്ങള്‍ അഭ്രപാളികളില്‍ ആക്കാറുണ്ടായിരുന്നു.. അതൊക്കെ എന്റെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.. കുറെക്കാലമായി ഞാന്‍ സ്വാമിയെ പണ്ടത്തെപ്പോലെ കാണാറില്ല. പണ്ട് ഞാന്‍ കാലത്ത് ആശ്രമത്തില്‍ പോയാല്‍ വൈകീട്ടെ തിരിച്ച് വീട്ടിലേക്ക് പോകാറുള്ളൂ... അന്ന് എനിക്ക് കാര്യമായി പണിയൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് വിട്ടാല്‍ വീട്, വീട് വിട്ടാല്‍ ഓഫീസ് - അതിനപ്പുറം ഒരു ലോകം എനിക്കുണ്ടായിരുന്നില്ല.. 


പക്ഷെ ഇന്ന് ഞാന്‍ അങ്ങിനെയല്ല. എന്റെ സുഹൃദ് വലയം വളരെ വിശാലമാണ്.. എനിക്കൊന്നിനും നേരമില്ല... ഇപ്പോള്‍ പേരക്കുട്ടികളുണ്ട്, അവരെ പരിചരിക്കലും കളിപ്പിക്കലും ഒക്കെ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച നിവിയയെ കാണാന്‍  പുതിയതായി വാങ്ങിയ ഓട്ടോമേറ്റിക്ക് കാറില്‍ എറണാംകുളം പോയി. രണ്ട് ദിവസം താമസിച്ച് തിരിച്ചുപോന്നു.. ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ മഞ്ജുവിനേയും ഷെറിനേയും കണ്ടു, വളരെ പ്രിയപ്പെട്ടവളായ ഇന്ദുവിനെ കാണാനായില്ല. ഇനി ഇന്ദുവിനെ കാണാനായി മാത്രം ഒരു കൊച്ചിയാത്ര സംഘടിപ്പിക്കണം. ബിനാലെ കാണാനായില്ല. 


ഫോര്‍ട്ട് കൊച്ചിയില്‍ എനിക്കൊരു സുന്ദരി പെണ്ണുണ്ടായിരുന്നു പണ്ട് ഞാന്‍ പത്മ ജങ്ങ്ഷനില്‍ താമസിക്കുന്ന കാലത്ത്. അവളെ കാണണമെന്ന് ഒരു ദിവസം എനിക്ക് തോന്നി... ഞാന്‍ അവളെ ആദ്യമായി കാണുന്നത് 1972 ആയിരുന്നു. അതൊരു വലിയ കഥയായതിനാല്‍ ഇവിടെ വിളമ്പുന്നില്ല. എനിക്ക് ആദ്യമായി ഞണ്ടുകറി ചട്ടിയില്‍ വെച്ച് തന്നവളാണവള്‍. അവളുടെ ഹെറിറ്റേജ് വിളിച്ചോതുന്ന കച്ചയും കവിണിയും ഒരു കാലത്തെ എന്നെ ആകര്‍ഷിച്ചിരുന്നു... ഞാന്‍ അവളിലേക്ക് ഇപ്പോള്‍ ചേക്കേറുന്നില്ല. നമ്മുടെ വിഷയം വേറെ ആണ്.


 ഇന്ന് ഞാനെന്റെ ജന്മനാടായ ഞമനേങ്ങാട്ട് പോയി. മണ്മറഞ്ഞ പരേതാത്മാക്കളെ കണ്ട് ഒരു പിടി മണ്ണ് വാരിയിടാന്‍ എന്റെ തറവാട് ഇപ്പോള്‍ അന്യാധീനപ്പെട്ടു. ഒരു പിടി മണ്ണുപോലും അവശേഷിക്കാതെ അനന്താരവകാശികള്‍ എല്ലാം നശിപ്പിച്ചു... ഞാന്‍ ജനിച്ച വീട് ഇപ്പോള്‍ ഇല്ല എന്ന് സാരം.. മണ്ണുകൊണ്ട് പണിത നാലുകെട്ട്... എല്ലാം പോയി, അല്ലെങ്കില്‍ എല്ലാം നശിപ്പിക്കപ്പെട്ടു.. അമ്പലപ്പുരയും, കരിങ്കുട്ടിയും, പാമ്പിന്‍ കാവും, രക്ഷസ്സും ആരുമില്ല ഇപ്പോള്‍ അവിടെ... 


വീടിനും വീട്ടുകാര്‍ക്കും വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെട്ട എന്റെ പിതാവിനെ കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും അനുജനും കൂടി ഒഴിവാക്കി.... അതൊക്കെ ഇപ്പോള്‍ പഴങ്കഥ. എങ്കിലും മനസ്സിനെ മഥിക്കുന്ന ഒരു പുരാണം തന്നെ... 


നമുക്ക് സൌദിയിലെ പെണ്‍കുട്ടിയിലേക്ക് മടങ്ങാം.. എനിക്ക് ലോകെമെമ്പാടും ഒരു പാട് സുഹൃത്തുക്കളുണ്ട്.. ഓണ്‍ ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് യുഗത്തിന് മുന്‍പ് തന്നെ ഞാന്‍ യുറോപ്പില്‍ സജീവമായിരുന്നു.. സ്വിറ്റ്സര്‍ലണ്ടിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട് മെന്റും, ഓസ്ട്രിയായിലെ പേപ്പര്‍ മില്ലുകളും ജര്‍മ്മനിയിലെ ഓഫീസ് സ്റ്റേഷനറി മേഖലയിലുമൊക്കെയായി എന്നെ അറിയാത്തവര്‍ അന്ന് ചുരുക്കം... ഇപ്പോളും ഞാന്‍ പലരുമായി ചങ്ങാത്തം പങ്കുവെക്കുന്നു.. 


ജര്‍മ്മനിയിലെ വീസ്ബാഡന്‍ നഗരത്തില്‍ വ്യവസായ പ്രമുഖരില്‍ ഒരാളാണ് ഹോള്‍ട്ട്സ് കഥാന്‍. അദ്ദേഹത്തെ ഞാന്‍ ഈ വേളയില്‍ ഓര്‍ക്കുന്നു.. എന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലെ എന്നെ നൈറ്റ് ക്ലബ്ബിലും ചൂതാട്ടുകേന്ദ്രമായ കാസിനോകളിലും ഒക്കെ അദ്ദേഹം കൊണ്ടുപോകുമായിരുന്നു.. ഞാന്‍ ആദ്യമായി പണം വെച്ച് ചൂതാടിയത് ജര്‍മ്മനിയിലെ വുഡ്സ് നഗരമായ ബാഡന്‍ ബാഡനിലായിരുന്നു... 


ഒരിക്കല്‍ എനിക്ക് അദ്ദേഹം ചൂതാടാന്‍ കുറച്ച് പണം തന്നതും പീ‍ന്നീടെനിക്ക് തന്ന  പണത്തിന്റെ 400 ഇരട്ടി പണം ചൂതാടി കിട്ടിയതുമായ കഥകള്‍ ഞാന്‍ പിന്നീട് പങ്കിടാം.. സംഗതി ഇതൊക്കെ ആണെങ്കിലും എന്റെ ജര്‍മ്മന്‍ ജീവിതത്തില്‍  എന്ന് എആകര്‍ഷിച്ച് 2 വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്നെപ്പോലെ പൊക്കമുള്ള ഒരു പെണ്ണ്. അവളുടെ  പേരോ മറ്റു വിവരങ്ങളോ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ അ ആദ്യമായി നൈറ്റ് ക്ലബ്ബില്‍ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത് അവളാണ്.. അതുപോലെ വഴിവിട്ട ചില ബന്ധങ്ങള്‍ക്കും.. ഞാന്‍ ഭാവിയില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവളുണ്ടാകും എന്നെ റിസീവ് ചെയ്യാന്‍....


 ജീവിതക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ഇങ്ങിനെയാണ് വിഷയത്തില്‍ നിന്നും വ്യതി ചലിക്കും.. ഞാന്‍ ഇന്ന് വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ കൊന്ന പൂത്ത് നില്‍ക്കുന്നത് കണ്ടു. വിഷുവിന് ഇനിയും ഒരു മാസം ഉണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭാഗമായി ഇങ്ങിനെ പലതും സംഭവിക്കുന്നു... ഓരോ ദിവസവും ഓരോ റൂട്ടിലാണ് ഞാന്‍ നടക്കാന്‍ പോകുക.. ഇന്ന് കൊക്കാലയില്‍ നിന്നും കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവ്, അച്ചന്‍ തേവര്‍ തുടങ്ങിയ അമ്പലങ്ങളുടെ റൂട്ടിലായിരുന്നു. 


എനിക്ക് ചൂടുശര്‍ക്കരപ്പായസം നിവേദിച്ച് കിട്ടുന്ന ഇടത്തൊക്കെ ഞാന്‍ തമ്പടിക്കും.. കീഴ്തൃക്കോവിലെ പായസം അവര്‍ തന്നെ തിന്ന് മുടിക്കുമെന്ന് തോന്നുന്നു, എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, അച്ചന്‍ തേവരിലേതാണെങ്കില്‍ അതെന്റെ സ്വന്തം തട്ടകമാണ്. അതിനാല്‍ ചിലപ്പോള്‍  ഒരു കുഞ്ഞുരുളി പായസം ഞാന്‍ തന്നെ കഴിക്കും ഒറ്റക്ക്... ആദ്യം ഒരു കരണ്ടി എടുക്കും, ആലിയലയിലാണ് ഞാന്‍ കഴിക്കുക, പിന്നീട് ആരും ഉരുളിയ ആക്രമിക്കാനില്ലെന്ന് കണ്ടാല്‍ ഞാന്‍ ഉരുളിയെ പ്രണയിക്കും. എന്നിട്ട് ഉരുളി കഴുകി കമിഴ്ത്തും. 


കഴകക്കാര്‍ക്ക് എന്നെ പ്രിയം ആണ്, ഞാന്‍ മാല കെട്ടാനും, പൂജാപാത്രം കഴുകാനും എല്ലാം അവര്‍ക്ക് സഹായമാണ്. പണ്ടൊക്കെ വിറക് കീറാനും നിവേദ്യമുണ്ടാക്കാനുമെല്ലാം ഞാനുണ്ടായിരുന്നു. പണ്ടൊരു പൂജാരിയുണ്ടായിരുന്നു, കൃഷ്ണന്‍ തിരുമേനി, അദ്ദേഹം ഉണ്ടാക്കുന്ന ശര്‍ക്കരപ്പായസം ശബരിമലയിലെ അരവളപ്പായസം പോലിരിക്കും.. ഞാന്‍ ഉരുളി വടിച്ച് തിന്നും. ഹാ....!! 


അങ്ങിനെയൊരു പായസം കഴിച്ച നാളുകള്‍ മറന്നു.  ഇന്ന് നടക്കാന്‍ പോകുന്നതിന്നിടയില്‍ പഴയ സുഹൃത്ത് സതീശിനേയും മകള്‍ നന്ദയേയും, നന്ദയുടെ അമ്മയേയും സഹോദരനേയും ഒക്കെ കണ്ടു, കുറച്ച് നാള്‍ റോഡില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു. ഒരു കൊല്ലം മുന്‍പ് ഞാന്‍ അവരെ കണ്ടതെല്ലാം മറന്നിരുന്നു, പക്ഷെ സതീശിന് എല്ലാം ഓര്‍മ്മയുണ്ടായിരുന്നു. അവരുടെ മകള്‍ നന്ദയുടെ മനസ്സിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാത്തതിനാല്‍ അവര്‍ ദു:ഖത്തിലാണ്. എല്ലാം ഈശ്വരനിശ്ചയം എന്നതില്‍ കൂടുതല്‍ നമുക്ക് ഒന്നും പറയുവാനാവില്ല ഈ വിഷയത്തില്‍.. 


എന്റെ മകളുടെ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങില്‍ തീര്‍ത്ത ഒരു ഫ്ലാറ്റിലാണ് അവര്‍ താമസിക്കുന്നതിനാല്‍ എനിക്ക് അവരെ കൂടുതല്‍ ഇഷ്ടമായി. ഞാന്‍ എല്ലാവരോടും പറയും, വീട്ടില്‍ വരാം, എങ്കിലും അങ്ങിനെ സംഭവിക്കാറില്ല. ഏതായാലും നന്ദയെ കാണാന്‍  നാളെ തന്നെ പോകണം.. 


കുറേ നാളായി ഒരു ചില്‍ഡ് ബീയര്‍ കുടിച്ചിട്ട്. ഫ്രിഡ്ജ് നിറയെ ഫോസ്റ്റര്‍ ഇരിപ്പുണ്ട്. ഇന്ന് ഒന്നിന് ശാപമോക്ഷം നല്‍കി.. തൃശൂരില്‍ ഇപ്പോള്‍ നല്ല ചൂടാണ്. ഈ ചൂടില്‍ തണുത്ത ഒരു കേന്‍ ബീയര്‍ മൊത്തിക്കുടിക്കാന്‍ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച രഘു വക്കീലിന്റെ കൂടെ ഹോട്ടല്‍ ജോയ്സ് പാലസ്സില്‍ വെച്ച് ഒരു കിങ്ങ് ഫിഷര്‍ ബീയര്‍ കുടിച്ചു. എനിക്ക് ഹോട്ടലിലെ ബാറില്‍ ഇരുന്ന് കഴിക്കാന്‍ ഇഷ്ടമാണ്. അവിടുത്തെ ആമ്പിയന്‍സ് ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടാറുണ്ട് .


 ഇപ്പോള്‍ വൈകീട്ട് സമയം 9.12 . ഞാന്‍ അത്താഴം കഴിച്ചിട്ട് വരാം.. പരിചാരിക അമ്മാളുകുട്ടിയോട് 5 ചപ്പാത്തിയും മട്ടണ്‍ ചോപ്പ്സും ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട്... ബ്രൌസിങ്ങിന്നിടയില്‍ അവളെനിക്ക് മിനിസ്ട്രോണി സൂപ്പ് കൊണ്ടുതന്നു. ബീയര്‍ കുടിക്കുന്നതിന്നിടയില്‍ ഞാന്‍ അത് കഴിച്ചില്ല....


 സൌദിയിലെ പെണ്‍കുട്ടി അവിടെ  റേഡിയോളജിസ്റ്റ് ഡോക്ടറാണ്. ഈ വരുന്ന മണ്‍സൂണില്‍ ഒരു ഫ്ലാറ്റ് വാടക്ക് എടുക്കുന്ന പ്രശനം സംഭാഷണ മധ്യേ അവളോട് ഷെയര്‍ ചെയ്തപ്പോള്‍ അവളുടെ കൊച്ചിയിലെ സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റ് എനിക്ക് ഈ വരുന്ന മണ്‍സൂണിന് തരാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല, പക്ഷെ അത് നടക്കാന്‍ പോകുന്നു.. എനിക്കാരേയും വിശ്വാസമില്ല ഇപ്പോള്‍..  


പണ്ടൊരു ഒമാന്‍ കാരി വാത്തിപ്പെണ്ണ് നാട്ടില്‍ വന്നിട്ട് കാണാമെന്നും മറ്റും പറഞ്ഞ് എന്നെ പറ്റിച്ചിട്ട് അധികം നാളായിട്ടില്ല.. ഇത് അതുപോലെ ആകുമോ എന്ന ആശങ്കയിലായിരുന്നു. പക്ഷെ ഈ കുട്ടി ആ വാത്തിയെപ്പോലെയല്ല. താക്കോല്‍ കിട്ടി. നാളെ അവിടെത്തെ വിശേഷങ്ങള്‍ എഴുതാം... 


എനിക്ക് ഉറക്കം വരുന്നു... നാളെ കാണാം. 


[to be continued]


Friday, March 13, 2015

പാറുകുട്ടിക്കൊരു വീട്


MEMOIR    

ഞാന്‍ സാധാരണ ജിമെയില്‍ പെട്ടി തുടക്കാറില്ല, അണ്‍ലെസ്സ് സംവണ്‍ ഫോണ്‍ & ടെല് മി.... രണ്ട് മൂന്നുദിവസം മുന്‍പ് ഞാന്‍ ആരും പറയാതെ ജീമേയില്‍ പെട്ടി തുറന്നപ്പോള്‍ വില്ല പ്രോജക്റ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഒരു ഓഫര്‍ വന്നുകിടക്കുന്നു. 

കുറേ നാളായി പാറുകുട്ടി പറയുന്നു അവള്‍ക്ക് തൃശ്ശൂര്‍ സിറ്റിയില്‍ ഒരു കൊച്ചുവീട് വേണമെന്ന്. ശോഭ സിറ്റിയില്‍ ഒരു ഫ്ലാറ്റ് ഞാന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നു, മനസ്സില്ലാ മനസ്സോടെ ഓക്കെ എന്നുപറഞ്ഞിരുന്നതാണ്, പിന്നെ വേണ്ടയെന്ന് പറഞ്ഞു. കാരണം അവിടെ പല കെട്ടിടത്തിലും ആളുകളില്ലാത്തതും പിന്ന് ഗേറ്റില്‍ നിന്ന് കുറേ നടക്കേണ്ടതും ഒക്കെ ആയിരുന്നു കാരണം... അതൊക്കെ ചുമ്മാ പറഞ്ഞതാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി.. 

ഞാന്‍ ഒരു പുതിയ ഓട്ടോമേറ്റിക്ക് കാര്‍ വാങ്ങിയപ്പോള്‍ അവള്‍ക്ക് എന്റെ പഴയ കാറ് കൊടുത്തിരുന്നു... ആ അതൊക്കെ പോട്ടെ.. ഈ പരസ്യപ്രകാരം ശോഭാ സിറ്റിക്കടുത്ത് തന്നെ ഒരു പുതിയ വില്ല കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി... തന്നെയുമല്ല വില്ലയാകുമ്പോള്‍ നമ്മുടെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത് സ്വപ്നസാക്ഷാത്കാരം നേടാമല്ലോ.. 

എന്റെ ഒമാനിലുള്ള വീട്ടില്‍ നിന്ന് നേരെ കടലിലേക്ക് നീന്തിപ്പോയി അവിടെ നിന്നും മുങ്ങിക്കപ്പലില്‍ പോകാമെന്നൊക്കെ ഞാന്‍ അവളോട് വീമ്പിളക്കിയിരുന്നു.. അപ്പോള്‍ അവള്‍ പറയുകയാണ് പുഴക്കലിലെ വില്ല പണിയുമ്പോള്‍ അതിന്റെ മുകളില്‍ ഒരു ഹെലിപേഡ് സംവിധാനം ഉണ്ടാക്കാന്‍... ഞാന്‍ ഓക്കെ പറഞ്ഞു... അവളുടെ കാനഡയിലെ വീട് വിറ്റാല്‍ ഹെലിപ്പേഡല്ല സബ്മറൈന്‍ ബര്‍ത്ത് പോലും പണിയാം... പക്ഷെ അതൊന്നും നമ്മുടെ നാട്ടില്‍ പറ്റില്ല, പക്ഷെ സ്വപ്നം കാണാമല്ലോ....

ഏതായാലും ജീമെയില്‍ നോക്കി ഞാന്‍ വില്ലകളുടെ എലിവേഷനും മറ്റും വീക്ഷിച്ചു.. പുഴക്കലിലെ കൂടാതെ അമല ഏരിയായിലും വേറെ പ്രോജക്റ്റ് ഉണ്ടായിരുന്നു... എന്നെ പ്രോജക്റ്റുകളെല്ലാം കൊണ്ട് പോയിക്കാണിക്കാമെന്ന് പറഞ്ഞു.. ഞാന്‍ സാധാരണ റിയല്‍ എസ്റ്റേറ്റ്കാരുടെ വാഹനത്തില്‍ പോകാറില്ല, പക്ഷെ അന്ന് എന്റെ പുതിയ കാറിന്റെ  ഫസ്റ്റ് സര്‍വ്വീസ് ഡേ ആയിരുന്നതിനാലും ഈ രണ്ട് വില്ലാ പ്രോജക്റ്റുമാര്‍ ഈ നാട്ടിലെ പ്രഗത്ഭ ബിസിനസ്സുകാരും ആയതിനാല്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്നെ കൊണ്ട്പോകാന്‍ മോഡേണ്‍ കാറുകളായ മെര്‍സീഡിസ്, ബി എം ഡബ്ലിയു മുതലായ വാഹനങ്ങളില്‍ വരുമെന്ന്.. 

എന്തിനുപറേണൂ അരമണിക്കൂറിന്നുള്ളില്‍ എന്നോട് സംസാരിച്ച പെണ്‍കുട്ടി എന്നെ കൊണ്ട് പോകാന്‍ വാഹനവുമായെത്തി. എന്റെ പ്രതീക്ഷക്കെ വിപരീതമായി ഒരു മഹീന്ദ്ര ടാക്സിക്കാറിലായിരുന്നു അവള്‍ വന്നത്.. ഞാന്‍ സാധാരണ ടാക്സിക്കാറില്‍ കയറാറില്ല, 

പക്ഷെ എന്നെ കൂട്ടിക്കൊണ്ട് വരാന്‍ വന്ന പെണ്‍കുട്ടി വളരെ നല്ല ഒരു സെയിത്സ് എക്സിക്ക്യുട്ടീവായിരുന്നു.... വളരെ നല്ല പരിചരണം...  ആ സ്ഥാപനത്തിന് അഭിമാനിക്കാം ഈ സ്ന്ദരിക്കുട്ടിയുടെ സേവനം... നല്ല ടെലിഫോണ്‍ ഫോളോ അപ്പ്, നല്ല സംഭാഷണം എല്ലാം കൊണ്ടും വളരെ തിരക്കുള്ള എന്ന അവര്‍ക്ക് കൂട്ടിക്കൊണ്ട് പോകാനും സൈറ്റ് കാണിക്കാനും സാധിച്ചു.. 

നാം വീട് വാങ്ങുമോ ഇല്ലയോ എന്ന് വേറെ വിഷയം.... ഈ സുന്ദരിക്കുട്ടിയുടെ മിടുക്കാണ് ഈ സ്ഥാപനത്തിന്റെ വിജയം... ഞാന്‍ അമല സൈറ്റില്‍ വെച്ചുതന്നെ ഒരു അഡ്വാന്‍സ് ചെക്ക് കൊടുത്താലോ എന്നുകൂടി ആലോചിച്ചു... പിന്നീട് കരുതി - ഇനി അത് പാറുകുട്ടിക്ക് ഇഷ്ടമായില്ലെങ്കിലോ...?! അതുപോലെ തന്നെ സംഭവിച്ചു  പാറുകുട്ടിക്ക് ഇഷ്ടമായില്ല. കാരണം വിലങ്ങന്‍ കുന്നിലേക്ക് പോകുന്ന കയറ്റവും ഈ പ്രോജക്റ്റിലെ സ്ലോപ്പുകളും അവള്‍ക്ക് പറ്റില്ല..

പുഴക്കലിലെ ചുരം പോലെയുള്ള കയറ്റവും ഹെയര്‍ പിന്‍ വളവും പറ്റുന്നതല്ല, എനിക്ക് പുഴക്കലിലെ ഒരു പ്ലോട്ട് വാങ്ങണമെന്നുണ്ടായിരുന്നു.. പക്ഷെ എന്റെ ഈവനിങ്ങ് ക്ലബ്ബ് പ്രോഗ്രാംസ് എല്ലാം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ മിക്കതും നാലുകാലിലായിരിക്കും തന്നെയുമല്ല എന്റെ കണ്ണുകളുടെ  വോള്‍ട്ടേജ് ഇപ്പോള്‍ വളരെ ഡിം ആണ്. അപ്പോള്‍ ഈ കയറ്റവും ഇറക്കവും എല്ലാം ഒരു വിഷയം ആകും. അതിനാല്‍ എനിക്കോ പാറുകുട്ടിക്കോ അത് പറ്റില്ല.. 

പക്ഷെ പുഴക്കലിലെ പ്ലോട്ട് ഞാന്‍ അഡ്വാന്‍സ് കൊടുത്ത് ബ്ലോക്ക് ചെയ്ത് എന്റെ ഒമാന്‍ കസ്റ്റമേര്‍സിന് കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്... പക്ഷെ അവിടെ ഒരു വിഷയമുണ്ട്  ഒരു പ്ലോട്ടില്‍, അത് ഇവിടെ എഴുതാന്‍ പറ്റില്ല.. എന്റെ കൂട്ടുകാരില്‍ ആരെങ്കിലും അവിടെ ഒരു പ്ലോട്ട് എടുത്താല്‍ എനിക്കവിടെ പോകാമല്ലോ, ഒരു വീക്കെന്‍ഡ് എന്നപോലെ... അത് ഒരുപക്ഷെ നടന്നെക്കാം... 

എനിക്ക് ശോഭാസിറ്റിയില്‍ ഒരു ഫ്ലാറ്റ് വാങ്ങിക്കണമെന്ന മോഹം 3 കൊല്ല്ലം മുന്‍പ് ഉണ്ടായിരുന്നു.. എല്ലാം ശരിയായപ്പോല്‍ എന്റെ പെണ്ണ് പറഞ്ഞു അവള്‍ക്ക് ഇപ്പോളുള്ള വീട് വിടാന്‍ താല്പര്യമില്ലെന്ന്. തന്നെയുമല്ല അവള്‍ 20 കൊല്ലം ഗള്‍ഫില്‍ ഫ്ലാറ്റ് ജീവിതം ആയിരുന്നു.. അവള്‍ക്ക് കാ‍ലത്തെണീറ്റ് മുറ്റത്തെല്ലാം നടന്ന്, അടുക്കളത്തോട്ടത്തിലെ പച്ചക്കറികളോടെ സല്ലപിക്കാനും തെങ്ങിനേയും മാവിനേയും തലോടാനു ഒക്കെ ഇപ്പോഴത്തെ വീട് തന്നെയാണിഷ്ടം.. 

എന്റെ വീട്ടിലെ മരങ്ങളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കശുമാവിനോടാണ്. എനിക്ക് അണ്ടിപ്പരിപ്പ് അലര്‍ജിയാണ്. ഒരു കശുമാവില്‍ നിന്നും പ്രതിവര്‍ഷം 400 കിലോ അണ്ടി കിട്ടും, അത് ഒരു റെക്കോര്‍ഡ് ആണ്. പക്ഷെ അവള്‍ പറയുന്നു അതിന്റെ കശുമാങ്ങക്ക് മധുരം ഇല്ലെന്ന്. കാണാന്‍ വളരെ ചന്തമുള്ളതാണ് ആ മാങ്ങ. മഞ്ഞനിറമുള്ള സുന്ദരിയാണ്. എന്റെ വീട്ടില്‍ വേനക്കാലത്ത് വരുന്നവരെല്ലാം ആ കശുമാവില്‍ നിന്ന് മാങ്ങ പൊട്ടിച്ച കഴിക്കും...

ഒരു അതിശയമുണ്ടായി ഇക്കൊല്ലം... രണ്ടാഴ്ചമുന്‍പ് ചില്ലറ മരാമത്ത് പണിയുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഒരു പയ്യന്‍സ് എപ്പോഴും ഈ കശുമാങ്ങ പൊട്ടിച്ച് കഴിക്കും.. ഒരു ദിവസം എന്നോട് പറഞ്ഞു...”ഇത്രയും മധുരമുള്ളതും രുചിയുള്ളതുമായ കശുമാങ്ങ കഴിച്ചിട്ടില്ലെന്ന്...” എനിക്ക് വിശ്വാസമായില്ല, ഞാന്‍ ഈ മാങ്ങ ജീവിതത്തില്‍ ഒരിക്കലേ രുചിച്ചിട്ടുള്ളൂ....അപ്പോള്‍ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും മാങ്ങയുടെ ഭൂരിഭാഗവും എന്റെ പെണ്ണ് തിന്നുതീര്‍ത്തുവെന്ന പറയാം. അവള്‍ കാലത്ത് മാങ്ങയെല്ലം പെറുക്കി നാലാക്കി നുറുക്കി ഒരു പാത്രത്തില്‍ ഇട്ട് വെക്കും എന്നിട്ട് പലപ്പോഴായി സാപ്പിടും, ചിലപ്പോള്‍ അച്ചാറ് ഇടും, സൊര്‍ക്ക ഉണ്ടാക്കും.. 

ഈ ചെറുക്കന്‍ ഇത് പറഞ്ഞതോടെ ഞാന്‍ മാവില്‍ കയറി നാലുമാങ്ങ പൊട്ടിച്ച് അവിടെ ഒരു മരക്കൊമ്പില്‍ ഇരുന്ന് ഒരു സെല്‍ഫി എടുത്തു.... അപ്പോളേക്കും ലണ്ടനില്‍ നിന്നും സ്മിത വിളിച്ചു.. അങ്ങിനെ മറക്കൊമ്പില്‍ ഇരുന്ന് ഏതാണ്ട് പത്ത് മാങ്ങ കഴിച്ചു..  ഞാന്‍ മരക്കൊമ്പില്‍ ഇരുന്ന് മാങ്ങ പൊട്ടിച്ച് കഴിക്കുന്നതിന്നിടയില്‍ എന്റെ ചെറുപ്പകാലം ഓര്‍ത്തു.. 

എന്റെ കളിക്കൂട്ടുകാരന്‍ ഗംഗുവും അവന്റെ പെങ്ങളും കൂടി കശുമാവിന്‍ ചുവട്ടിലിരുന്ന് കളിക്കുന്നതും ചിലപ്പോള്‍ തൂറാന്‍ മാവില്‍ കയറുന്നതും അവിടെ മരക്കൊമ്പിലിരുന്ന് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതുമെല്ലാം... എനിക്ക് അതൊക്കെ ആലോചിച്ച് ചിരി വന്നു... എനിക്ക് അതൊക്കെ ഒന്ന് അയവിറക്കണമെന്ന് തോന്നി... 

ഞാന്‍ ആദ്യം എന്റെ പേന്റ് ഊരി മരക്കൊമ്പില്‍ തൂക്കി... കുറച്ച് കൂടി താഴെയുള്ള കൊമ്പില്‍ വന്നിരുന്നു... ഷെട്ടി ഊരി കുറച്ച് ഒരു കൊമ്പില്‍ ഇരുന്നു... സെല്‍ഫ് എടുത്തില്ല അതിനാല്‍ മൂത്രവിസര്‍ജ്ജനം മാത്രം നടത്താന്‍ പരിപാടി ഇട്ടു. ഷട്ടി തിരികെ കയറ്റി അവിടെ നിന്ന് താഴത്തേക്ക് പാത്തിയതും മുറ്റത്ത് എന്റെ പെണ്ണ് മാങ്ങ പെറുക്കാന്‍ വന്നു.. അവളുടെ തലയിലേക്കായിരുന്നു ഞാന്‍ സ്പ്രേ ചെയ്തത്... 

അവള്‍ക്കൊന്നും തോന്നിയില്ല, അപ്പുറത്ത് വിറക് അടുക്കിവെക്കുന്ന ജാനുവിനോട് പറയുന്നത് കേട്ടു... “എടീ വേഗം കൊതുമ്പും അരുപ്പാക്കുടിയും കെട്ടിയടുക്കി വിറകുപുരയിലോക്കോടിക്കോ... വേനല്‍ മഴ ചാറുന്നുണ്ട്... എനിക്ക് മാവിന്‍ കൊമ്പിലിരുന്ന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..  ഞാന്‍ വീണ്ടും ഷെട്ടിയൂരി വായില്‍ തിരുകി മുകളിലേ കൊമ്പില്‍ കയറി ട്രൌസര്‍ ഇട്ട് പുരപ്പുറത്തേക്കിറങ്ങി പോര്‍ച്ചിന്റെ മുകളില്‍ ഇരുന്നു... 

ചുട്ടുപഴുത്ത ടറസ്സിലിരുന്ന് എന്റെ കുണ്ടി പൊള്ളി, ബാക്കിയുള്ള ചിരി അവിടെ ഇരുന്ന് കഴിച്ചു. താഴത്തേക്കിറങ്ങാന്‍ നിവൃത്തിയില്ലല്ലോ എന്റെ പെണ്ണ് മാവിന്‍ ചുവട്ടില്‍ തന്നെ നില്‍ക്കുകയാണ്. അവള്‍ എപ്പോഴും സെറ്റുമുണ്ടിലായിരിക്കും.. മേല്‍ മുണ്ടിന്റെ ഒരറ്റം കൊണ്ട് തലമറച്ച് മാങ്ങ വീഴുന്നതും നോക്കി നില്‍ക്കുകയായിരുന്നു. 

നല്ല കാലം അവള്‍ മേല്‍പ്പോട്ടേക്ക് നോക്കിയില്ല.... 

[ കുറച്ചും കൂടിയെഴുതാനുണ്ട് മുഴുവനാക്കാന്‍ - പിന്നീട് വരാം ഈ വഴിക്ക്  ]


Thursday, March 5, 2015

വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ

MEMOIR

ഞാന്‍ ഇന്നെന്റെ ഈവനിങ്ങ് സവാരിക്ക് ട്രാക്ക് മാറിയിരുന്നു. അപ്പോള്‍ വഴിയില്‍ കണ്ട രണ്ട് വയസ്സന്മാരായ എന്റെ കൂട്ടുകാര്‍ കുശലം പറയാനായി എന്നെ പിടിച്ച് നിര്‍ത്തി. കൂട്ടുകാരില്‍ താടിയുള്ള മേനോന്‍ ചേട്ടനും മറ്റേ ചേട്ടനും എന്റെ പഴയ കാല സുഹൃത്തുക്കളാണെങ്കിലും എന്നും കാണാറില്ല. 

മേനോന്‍ ചേട്ടനാണ് എന്റെ ആര്‍ക്കിറ്റെക്റ്റായ മകള്‍ക്ക് ഒരു സ്ഥിരം ജോലി തരപ്പെടുത്തിക്കൊടുത്തത്.. എന്നാല്‍ ആ പെണ്‍കുട്ടി അതൊക്കെ മറന്നെന്ന് തോന്നുന്നു.. മേനോന്‍ സാറിന്റെ വീട്ടില്‍ പോകുകയോ സുഖവിവരങ്ങള്‍ തിരക്കുകയോ ചെയ്യാറില്ലെന്നാണ് എന്റെ അറിവ്. മലയാളികളായ നമ്മള്‍ ഇങ്ങിനെയൊക്കെയാണ്. ഞാന്‍ കുറെ പേരെ സൌജന്യമായി  ഗള്‍ഫിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പലരും എന്നെക്കാളും വലിയ പണക്കാരായി നാട്ടില്‍ വിലസുന്നുണ്ട്. എന്നെ കാണാന്‍ വരികയോ ഫോണ്‍ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. 


ഇന്നെലെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ഒരു ഓട്ടോ എന്നെ ഇടിക്കാനെന്നോണം അരികില്‍ വന്ന് സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി. നോക്കിയപ്പോള്‍ അവന്റെ അമ്മയെ ഒരു കുക്ക് ആയി ഞാന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു, കാലാന്തരത്തില്‍ അവനും ഗള്‍ഫിലെത്തി. പക്ഷെ അവന്റെ കയിലിരുപ്പ് കാരണം അവന് അവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അവന്റെ അമ്മ എനിക്ക് ഒരു നന്ദി പോലും പറയുകയോ ഇന്നേ വരെ എന്റെ വീട്ടിലേക്ക് വരികയോ ചെയ്തില്ല... 

ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് യുദ്ധക്കളത്തില്‍ അര്‍ജ്ജുനനോട് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്.. “കര്‍മ്മണ്യേ വാധികാ‍രസ്ഥേ... മാ ഫലേഷു കദാചനാ...”  പ്രതിഫലേഛയിലാതെ കര്‍മ്മം ചെയ്യുക........... ചെയ്തുകൊണ്ടേയിരിക്കുക. അപ്പോള്‍ നമുക്ക് ദു:ഖിക്കാനൊന്നുമില്ല.... 


പ്രിയപ്പെട്ട മേനോന്‍ ചേട്ടാ... താങ്കള്‍ ചെയ്ത ഉപകാരം ഞാന്‍ മറക്കില്ല.. എന്റെ മകള്‍ അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കേണമേ... മേനോന്‍ ചേട്ടനും ഞാനും സമപ്രായക്കാരാണ്.. ഇപ്പോള്‍ നാട്ടുകാരും. അദ്ദേഹം ആമ്പല്ലൂര്‍ക്കാരനും ഞാന്‍ കുന്നംകുളത്തുകാരനും ആണ്.. ജീവിതത്തിന്റെ പാച്ചലില്‍ ഞങ്ങള്‍ രണ്ട്പേരും ഇപ്പോള്‍ തൃശ്ശൂര്‍ക്കാരായി. 


ഈ വയസ്സന്മാര്‍ മെട്രോ ആശുപത്രിയുടെ പുറകിലുള്ള ഗാന്ധിനഗര്‍ വാസികളാണ്. ഞാന്‍ ആണെങ്കില്‍ ബാല്യ ആശുപത്രിക്ക് പുറകിലുള്ള ആലപ്പാട്ട് അവന്യൂവിലും. രണ്ട് കോളനികളും തമ്മിലുള്ള അകലം 100 മീറ്ററില്‍ താഴെ.... 


കൂടെ നില്‍ക്കുന്ന ചന്ദ്രമോഹന്‍ ചേട്ടന്‍ ഒരു ഗള്‍ഫ് പ്രവാസിയും മജീഷ്യനും വാനനിരീക്ഷകനുമാണ്. അദ്ദേഹത്തിന്റെ വീട്ടുപേര്‍ “ആന്‍ഡ്രോമേഡ”... ഗാന്ധിനഗറില്‍ ഞങ്ങളുടെ പ്രായക്കാരായി ഏതാണ് പതിനഞ്ചുപേര്‍ ഉണ്ട്. ഇവര്‍ ഏതെങ്കിലും റോഡരികില്‍ 5 മണി മുതല്‍ 7 വരെ കൂടും... പണ്ടൊക്കെ ഏതെങ്കിലും വീട്ടിലേക്ക് ചേക്കേറി അവിടെ ഇരുന്ന് സോള്ളി ചിലപ്പോള്‍ ഓരോ സ്മോളില്‍ അവസാനിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് തിരിക്കും.... 


ഞാനിന്ന് അവരോട് പറഞ്ഞു, ഇങ്ങിനെ റോഡില്‍ നിന്ന് സൊള്ളുന്നതിനുപകരം എവിടെയെങ്കിലും ഇരിക്കാനൊരു സങ്കേതം സംഘടിപ്പിക്കണം.. ഒരു കൊച്ചുകെട്ടിടമോ ആരുടെയെങ്കിലും ഔട്ട് ഹൌസോ അങ്ങിനെ എന്തെങ്കിലുമോ... അപ്പോള്‍ സംഗതി കൂടുതല്‍ ലൈവ് ആകും... 


ചേട്ടന്മാര്‍ മറ്റു ചേട്ടന്‍സുമായി ആലോചിച്ച് പറയാമെന്ന് ഏറ്റിട്ടുണ്ട്... എനിക്ക് ഒരു ഔട്ട് ഹൌസ് ഉണ്ട്. ഇപ്പോള്‍ അത് ബാലേട്ടന് കൊടുത്തു, അല്ലെങ്കില്‍ അത് എല്ലാം കൊണ്ട് പറ്റുമായിരുന്നു... ഗാന്ധിനഗറില്‍ ഏതാണ്ട് 60 വീടുണ്ട്... വിസ്തൃതമായ ഡോഡും ഉദ്യാനങ്ങളും മറ്റും ഉണ്ട്.. എവിടെയെങ്കിലും ഒരിടം കണ്ടെത്തണം.. അപ്പോള്‍ ഞങ്ങള്‍ വയസ്സന്മാര്‍ കൂടുതല്‍ ലൈവ് ആകും.. 


മിക്കവരും, ലയണ്‍സ്, റോട്ടറി, അല്ലെങ്കില്‍ പ്രോബസ്സ് ക്ലബ്ബുകളില്‍ മെംബര്‍മാര്‍ ആണ്. അതൊക്കെ മാസത്തില്‍ മൂന്നോ നാലോ മീറ്റിങ്ങുകള്‍ മാത്രം.. അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യുഅം ശരിയാവില്ല.. ഏതെങ്കിലും ഒരു മള്‍ട്ടിസ്റ്റോറി കെട്ടിടത്തില്‍ ഒരു പെന്റ് ഹൌസ് കിട്ടാനുണ്ടോ എന്നുനോക്കണം. അല്ലെങ്കില്‍ ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് അവിടെ ഒരു ക്ലബ്ബ് തുടങ്ങാം... 


കൊക്കാല സെന്ററില്‍ അധികം വാടകയില്ലാത്ത കടമുറികള്‍ ഉണ്ട്. അവിടെ  പറ്റുമോ എന്ന് നോക്കണം.... അവിടെയാണെങ്കില്‍ നഗരത്തിലെ 6 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ തൊട്ടടുത്ത്.. ക്ലബ്ബ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഹോട്ടലുകളിലേക്ക് ചേക്കേറാം രണ്ടെണ്ണം വീശാന്‍. 


കൂടതെ ഇപ്പോള്‍ ഗാന്ധി നഗറിന്നടുത്ത് ബീയര്‍ & വൈന്‍ പാര്‍ലറുകളും ഉണ്ട്.. ത്രീസ്റ്റാര്‍ ഹോട്ടലില്‍ 200 രൂപക്ക് ലഭിക്കുന്ന ബീയര്‍ ഇവിടെ 100 രൂപക്ക് കിട്ടും. അപ്പോള്‍ സംഗതി കുശാല്‍. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബീയര്‍ പാര്‍ലര്‍ തന്നെ ക്ലബ്ബ് ആക്കാം... 


5 മുതല്‍ 7 വരെ അവിടെ കുടിച്ചുംകൊണ്ടിരിക്കാം.. അപ്പോള്‍ പിന്നെ വെറുതെ വാ‍ടക കൊടുത്ത് കടമുറികള്‍ എടുക്കേണ്ട... അപ്പോള്‍ നാളെ ബീയര്‍ പാര്‍ലറുകളിലേക്ക് പോകാം ചേട്ടന്മാരേ... എല്ലാവര്‍ക്കും കുടിക്കണമെന്നില്ല, 


ഒരു റൌണ്ട് ടേബില്‍ സംഘടിപ്പിക്കാം.... 


വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ.................++++++++

Thursday, February 26, 2015

ജീരകാരിഷ്ടം + അഭയാരിഷ്ടം

MEMOIR

ഈ ജയന്‍ ചേട്ടനെ ഞാന്‍ പല വേദികളിലും കാണാറുണ്ട്.. ഈയിടെ അടുത്തെവിടേയോ പോയപ്പോള്‍ എന്നെപ്പോലെ കേമറ ക്ലിക്ക് ചെയ്യുന്നത് കണ്ടു, തുരുതുരാ... ഞാനും അങ്ങിനെയാണ് - നൂറ് ക്ലിക്കിയാല്‍ പത്തെണ്ണമെങ്കിലും കിട്ടും നല്ലത്. ...പിന്നെ ഈ ആളെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോളേജിലൊക്കെ പഠിക്കുന്ന പിള്ളേര്‍സിന്റെ തന്തയാണെന്ന്. ഇപ്പോള്‍ഴല്ലേ കാര്യം പിടി കിട്ടിയത്......... ഈ ജയന്‍ ചേട്ടനും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്ന്. 

ഞാന്‍ ഇന്ന് വാസ്തവത്തില്‍ ജയന്‍ ചേട്ടനെ ഓര്‍ത്തരായിരുന്നു, ഫോണ്‍ ചെയ്ത് ചില്ലറ അസുഖത്തിന് കുറച്ച് മരുന്ന് കുറിച്ചുതരാന്‍. അങ്ങിനെ ജയന്‍ ചേട്ടനെ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും തിരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കിട്ടിയത് വയനാട്ടിലുള്ള ഡോക്ടര്‍ ഗീരീഷിനെ. പിന്നെ താമസിച്ചില്ല ഗിരീഷിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു ജീരകാരിഷ്ടം + അഭയാരിഷ്ടം + ആര്‍ദ്രകാസവം ഇത് മൂന്നും കൂടി 30 എം എല്ലില്‍ ഒരു കസ്തൂര്യാദി ഗുളിക പൊടിച്ചിട്ട് സേവിക്കാന്‍, പിന്നെ ഹിംഗുവചാദി ചൂര്‍ണ്ണവും.... 

ആദ്യം ഗിരീഷിന് എന്റെ ഫിസിക്കല്‍ സ്റ്റാറ്റസ് മെയില്‍ ചെയ്തു... ഞാന്‍ കാലത്ത് പണിയൊന്നും ഇല്ലാത്തതിനാല്‍ കൊക്കാല കവലയിലെ ചുമരുകളില്‍ പതിച്ച സിനിമാ പോസ്റ്ററുകള്‍ നോക്കി ഏത് സിനിമക്ക് പോകണം എന്ന് നോക്കുമ്പോളാണ് വയറ്റിലുള്ള കമ്പനം തോന്നിയത്. അപ്പോളാണ് ഈ രണ്ട് ഭിഷഗ്വരന്മാരേഉയൂം സംവദിക്കാനായത്...

ഞാന്‍ സാധാരണ സിനിമ കാണാറില്ല. പോസ്റ്ററുകള്‍ നോക്കി വിലയിരുത്തും എന്നിട്ട് യൂട്യൂബില്‍ പോയി വാലുകള്‍ കാണും - ഞാന്‍ സിനിമാ തിയെറ്ററില്‍ പോയി സിനിമ കാണുന്നത് ഈ മാസം പതിനഞ്ചിനാണെന്ന് തോന്നുന്നു തൃശ്ശൂര്‍ കൈരളി “ശ്രീ” തിയേറ്ററില്‍ സുഹൃത്ത് മണിലാലിന്റെ ഹൃസ്വ ചലച്ചിത്രം... 

“ അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നു “ എന്നാണെന്ന് തോന്നുന്നു പേര്. എനിക്ക് വയസ്സ് 70 ആയെന്ന് തോന്നുന്നു. മറവി ഉണ്ട്. മറവി തോന്നിത്തുടങ്ങീട്ട് നാലഞ്ച് കൊല്ലമായി.. എന്റെ പെണ്ണിന്റെ അമ്മായിയുടെ വീട്ടിലെ വേലക്കാരന്റെ പേര് മറന്നായിട്ടാണ് തുടക്കം. പിന്നെ മറവിയുടെ ഒരു പറുദീസയായി... 

ഓഫിസിലെ വെബ് സൈറ്റ് ഡിസൈന്‍ സ്റ്റുഡിയോവിലെ സോര്‍സ് കോഡ് മറന്ന് ഇന്നാള് പാര്‍ട്ടണര്‍ കുട്ടന്‍ മേനോന്‍ എന്നെ തെറി വിളിച്ചു. എല്ലാവരുടേയും തെറി കേള്‍ക്കലാണല്ലോ എന്റെ പണി.. മണിലാലിന്റെ പടം കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ എഴുത്തുകാരായ മെഡിക്കല്‍ കോളേജ് ചേച്ചിയും മറ്റുചില ഓണ്‍ ലൈന്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചെച്ചിമാരുടെ പേര് മറന്നു... പിന്നെ വെറെ രണ്ട് ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ ബേബിയും ഗീതയും ഉണ്ടായിരുന്നു. കൊട്ടക നിറയെ ഫേസ് ബുക്കും ബോഗും ആള്‍ക്കൂട്ടമായിരുന്നു..... 

ഞാന്‍ ഇപ്പോ വരാം... കുറച്ച് ഹിംഗുവചാദി ചൂര്‍ണ്ണം സേവിക്കട്ടെ.. അവിടെ ഇരിക്കൂ കൂട്ടുകാരേ... പോകല്ലേ...?!!

ente മറവിയുടെ ഒരു കാര്യമേ ഈ ചൂര്‍ണ്ണം ഭക്ഷണത്തിന് മുന്‍പ് സേവിക്കാനുള്ളതാണ്.. ഉച്ചയൂണിനുള്ള അരി അടുപ്പത്തിടാന്‍ പോകുന്നതേ ഉള്ളൂ എന്റെ ഭാര്യാശ്രീ ആനന്ദവല്ലി... ആനന്ദവല്ലിക്ക് രണ്ട് ദിവസമായി പല്ലുവേദന.... അവള്‍ക്ക് പല്ലുഡോക്ടറെ കാണാന്‍ നെരമില്ല... 

എന്റെ വീടിന്റെ ഗേറ്റിന്റെ ഇടത് വശത്തെ ഒരു ബിഡിയെസ്സുകാരനും വലത്ത് വശത്ത് ഒരു എംഡിയെസ്സുകാരനും ഉണ്ട്. കൂടാതെ ഞാന്‍ എന്നും പോകുന്ന തൊട്ടടുത്ത അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിന്നടുത്ത് രണ്ട് ദന്തഡോക്ടര്‍മാരുണ്ട്.. പോരാത്തതിന് ഓള്‍ടെ ഏടത്തിയുടെ മകന്‍ ഒരു ദന്തനാണ്. തീര്‍ന്നില ദന്തന്മാരുടെ നിര. എന്റെ അനിയന്‍സിന്റെ മരുകള്‍ ഒരു ദന്തിയാണ്.. 

ഇപ്പോള്‍ പണ്ടെത്തെ ടൈപ്പ് റൈട്ടിങ്ങും ഷോര്‍ട്ട് ഹേന്‍ഡും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയല്ലേ കൂന്‍ പോലെ മുളച്ച് കൊണ്ടിരിക്കുന്ന ദന്തല്‍ കോളേജുകള്‍.... പാവം ദന്തന്മാര്‍.... എം ബി ബി എസ്സുകാര്‍ക്ക് പഠിപ്പു കഴിഞ്ഞാല്‍ ഒരു ഫ്ലക്സ് ബോര്‍ഡും വെച്ച് പ്രാക്ടീസ് തുടങ്ങാ‍ാം. പക്ഷെ ദന്ത ഡോക്ടര്‍മാര്‍ക്ക് അത് പറ്റുമോ...? അവരുടെ ക്ലിനിക്കില്ല ഓപ്പറേഷന്‍ ബെഡ്ഡിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കും കൂടി വരില്ലേ ഒരു വലിയ തുക. അപ്പോള്‍ അവരുടെ കാര്യം ഒരു കാര്യമാണ്. 

എന്റെ അനിയന്റെ മരുമകളുടെ പയ്യന്‍സ് അഥവാ അനിയന്റെ മകന്‍ ഗള്‍ഫിലാണ്. പക്ഷെ ഇതുവരെ പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല. നാട്ടില്‍ ചുരുങ്ങിയത് 3 കൊല്ലം പ്രാക്ടീസ് ഉണ്ടെങ്കില്‍ ആണത്രെ അവിടെ ജോലി കിട്ടൂ... അതിനാല്‍ ആ കുട്ടി നാട്ടിലെ ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും എന്റെ പെണ്ണിന് ഡെന്‍സ്റ്റിസ്റ്റിനെ കാണാന്‍ നെരമില്ലത്രെ... ചിലപ്പോള്‍ വെറുതെ പറയുകയായിരിക്കും. വയ്യെന്ന് പറഞ്ഞാല്‍ പണിയെടുക്കേണ്ടതില്ലല്ലോ അടുക്കളയില്‍.... അപ്പോള്‍ ആരുണ്ടാക്കും ചോറും കറിയും... ആ‍ാ അതിനൊക്കെ തൃശ്ശൂരില്‍ വകുപ്പുണ്ട്....

എനിക്ക് വയറ് കാളുന്നു... എന്തെങ്കിലും ചവക്കാനുണ്ടോ എന്ന് നോക്കീട്ട് വരാം...

Tuesday, February 24, 2015

അമ്മായിയപ്പന് 4 ചപ്പാത്തി

MEMOIR


മക്കളും മരുമക്കളും ഭാര്യമാരുമായി [സോറി, ഭാര്യയുമായി] കുറേ പേരുണ്ട് അമ്മായിയപ്പന്.. രോഗിയായ അമ്മായിയപ്പന് വൈകിട്ട് 4 ചപ്പാത്തി ഉണ്ടാക്കിത്തരാന്‍ ആരുമില്ല..  ഇങ്ങിനെ പരിഭവങ്ങളും വിഷമങ്ങളും എഴുതരുതെന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ ആരാ‍ാടെങ്കിലും എന്റെ ദുരവസ്ഥ എനിക്ക് പങ്കുവെച്ചേ മതിയാകൂ... 

ഡോക്ടര്‍ പറഞ്ഞു പണ്ടത്തെപ്പോലെ ഒരു നേരത്തെ അരിഭക്ഷണം മതി. വൈകിട്ട് നാലുചപ്പാത്തി കഴിച്ചാല്‍ മതി. പക്ഷെ എവിടെ നിന്നുകിട്ടും ഹോം മെയ്ഡ് ചപ്പാത്തി നാലെണ്ണം... ഞാന്‍ എന്നു തൊഴാന്‍ പോകുന്ന ഒരു ക്ഷേത്രം ഉണ്ട്. അവിടുത്തെ ദേവനോട് ഞാന്‍ എന്റെ പരാതികള്‍ പറയാറുണ്ട്. അങ്ങിനെ അമ്പല നടയില്‍ തൊഴാന്‍ വരുന്ന ഒരു പെണ്‍കുട്ടി എനിക്ക് ചപ്പാത്തി കുറച്ച് നാളായി ഉണ്ടാക്കിത്തന്നുകൊണ്ടിരിക്കുന്നു. അവളുടെ കരുണക്ക് ഞാന്‍ അവളൊട് അവളുടെ മക്കളോടും അച്ചന്‍ തേവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷെ അവളുണ്ടാക്കുന്ന ചപ്പാത്തി എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളതല്ല. എനിക്ക് നല്ല ബലമുള്ള [സ്റ്റിഫ്]  ചപ്പാത്തി വേണം. കുഴഞ്ഞ് കിടക്കുന്നത് പറ്റില്ല. ഭക്ഷണം കഴിക്കുന്ന വിരലുകള്‍ കൊണ്ട് അനായേസേന പൊട്ടിക്കാന്‍ പറ്റാത്തവയായിരിക്കണം ഞാന്‍ ഉദ്ദേശിക്കുന്ന ചപ്പാത്തി.. 

ഞാന്‍ 1965 മുതല്‍ 2014 അവസാനം വരെ വൈകിട്ട് ചപ്പാത്തിയോ, ഗള്‍ഫിലാണെങ്കില്‍ ചപ്പാത്തിയും കുബൂസും ഒക്കെ ആയിരുന്നു എന്റെ അത്താഴം.. ഇപ്പോല്‍ കുറച്ചുമാസമായി വൈകീട്ടും ചോറ്. ചോറിലേക്ക് മാറിയത് ഒരു വാഹനാ‍ാപകടത്തെ തുടര്‍ന്ന് കിടപ്പിലായതിനുശേഷം.. എന്റെ പെണ്ണിന് ഇരുകരങ്ങളും ഞരമ്പ് സംബന്ധമായ അസുഖത്താല്‍ കുറച്ച് കാലങ്ങളായി രോഗാവസ്ഥയിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ ബ്ലൌസിന്റെ ഹുക്ക് ഇടാനോ,  തോര്‍ത്തുമുണ്ട് പിഴിയാനോ അടുക്കളയില്‍ നാളികേരം ചിരകുവാനോ ഒന്നും പറ്റില്ല. അതിനെ തുടര്‍ന്ന് അവളെനിക്ക് ചപ്പാത്തി ഉണ്ടാ‍ാക്കല്‍ നിര്‍ത്തി. ഞാന്‍ അങ്ങിനെ ചപ്പാത്തിക്ക് പകരം വൈകിട്ട് ബ്രെഡ് അല്ലെങ്കില്‍  ഹോട്ടലുകളില്‍ നിന്നുള്ള പൊറോട്ട മുതലായ കൊണ്ട് തൃപ്തിപ്പെട്ടു. 

ഇപ്പോള്‍ എനിക് ഹോട്ടല്‍ ഫുഡ് പറ്റില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ചപ്പാത്തി വേണം... പക്ഷെ ആരും എനിക്ക് ഉണ്ടാക്കിത്തരില്ല. എല്ലാവര്‍ക്കും  6 മണിയാകുമ്പോളേക്കും ടിവി യുടെ മുന്നിലിരുന്ന് സീരിയല്‍ കാണണം. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ വൈകിട്ട് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പേരക്കുട്ടി (4 വയസ്സ് ) കാണാനില്ല. അവളുടെ അമ്മയോടന്വേഷിച്ചപ്പോള്‍....” കുട്ടിമാളു പരസ്പരം കാണുകയാണ്...” എനിക്ക് കലികയറി. എനിക്ക് എന്റെ ഭാര്യയെ ശകാരിക്കുന്ന പോലെ മരുമകളെ ശകാരിക്കാനാകുമോ...? 

ഞാന്‍ തട്ടിന്‍ മുകളില്‍ കയറി ടിവിയും അനുബന്ധ സാമഗ്രികളും എറിഞ്ഞുടക്കാന്‍ തുനിഞ്ഞു. പിന്നെ വേണ്ടെന്ന് വെച്ചു.. ഈ കുരുന്നുമക്കളെ ടിവി സീരിയല്‍ കാണിക്കുന്ന അമ്മമാരെ എന്തുവിളിക്കണം...??  ഞാന്‍ വല്ലപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ കുട്ടിമാളു എന്നോട് ടിവി സീരിയലിലെ വിശേഷം പങ്കിടും. അപൂര്‍വ്വമേ അവള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വിവരിക്കൂ.. ഇപ്പോള്‍ അവള്‍ക്കിഷ്ടം പരസ്പരത്തിലെ മീനാക്ഷിയേയാണ്.  ഞാന്‍ ഇതുവരെ സീരിയല്‍ കണ്ടിട്ടില്ല. എന്റെ പെണ്ണ്  എല്ലാം കാണും, ചിലപ്പോള്‍ അത് കണ്ടുംകൊണ്ട് കരയും, അല്ലെങ്കില്‍ ടെന്‍ഷനായി ഇരിക്കുന്നത് കാണും, അല്ലെങ്കില്‍ കിടപ്പുമുറിയില്‍ ഉത്സാഹം കാണിക്കാതെ ആരേയോ പഴിപറഞ്ഞ് പുതപ്പുമൂടിയിട്ട് കിടക്കും... 

കാലം പോകുന്ന പോക്കേ...? എന്തൊക്കെ കാണണം....? + നാം കഥയിലേക്ക് മടങ്ങാ‍ാം...  നാലുചപ്പാത്തിയാണ് വിഷയം... എന്റെ ബിസിനസ്സ് പാര്‍ട്ടറും ബ്ലോഗറുമായ കുട്ടന്‍ മേനോന്‍ പറയുന്നു....”തോറ്റുകൊടുക്കരുത് പ്രകാശേട്ടാ.. തോല്‍ക്കരുത്....!!” അവര്‍ ഉണ്ടാക്കിത്തന്നില്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കിത്തരാം..[എന്റെ ഓഫീസും വീടും അധികം അകലത്തിലല്ല] അല്ലെങ്കില്‍ പ്രകാശേട്ടന്‍ അറിയാവുന്ന രീതിയില്‍ ഉണ്ടാക്കി കഴിക്കണം.. അങ്ങിനെ എനിക്ക് പ്രചോദനവും  ധൈരവും ആത്മാഭിമാനവും തരുന്ന എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗ് എഴുത്തുകാരനെ ഞാന്‍ നമിക്കുന്നു..

 ഞാന്‍ ഇന്ന് കാലത്ത് തൃശ്ശൂര്‍ എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഒരു കിലോ ആട്ടയും പുതിയ ചപ്പാത്തി പലകയും ഉരുട്ടുന്ന വടിയും....[പ്രായാധിക്യം കൊണ്ട് പലതിന്റേയും പേര് ഓര്‍മ്മ വരുന്നില്ല] വാങ്ങി.. എന്റെ വീട്ടിലെ അടുക്കള എപ്പോഴും മെസ്സി ആയിരിക്കും. ആര്‍ക്കും ഒരു വൃത്തിയും വെടിപ്പുമില്ല..  എന്റെ പെണ്ണിനോട് പറഞ്ഞു. ഇന്ന് മുതല്‍ അടുക്കളയുടെ പകുതി ഭാഗം എനിക്ക് വേണം. അപ്പോള്‍ എനിക്ക് സൌകര്യമായി കുക്കിങ്ങില്‍ ഏര്‍പ്പെടാമല്ലോ... “തന്നെയുമല്ല ഇന്നുമുതല്‍ എന്റെ വീട്ടില്‍ ഗസ്റ്റ് ആയി താ‍മസിക്കാന്‍ ആരും വരാന്‍ പാടില്ല.  കാരണം അതിഥികള്‍ വീട്ടിലുണ്ടായാല്‍ ഞാന്‍ അടുക്കളയില്‍ കയറി ചപ്പാത്തി ഉണ്ടാക്കുകയും മറ്റും കണ്ടാല്‍ നാണക്കേട് നിനക്കുതന്നെയാകും...

“ എന്റെ പെണ്ണിന്റെ വിചാരം എനിക്ക് കുക്കിങ്ങ് ഒന്നുമറിയില്ലെന്നാണ്.. ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് എന്റെ പ്രണയിനി ചേതനയാണ് ചപ്പാത്തി തിന്നാന്‍ പഠിപ്പിച്ചത്.. പിന്നെ ഞാന്‍ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടിലും വൈകീട്ട് ഞാനും ചേച്ചിയും കൂടിയായിരുന്നു ചപ്പാത്തി പണി.. ചപ്പാത്തിക്ക് കൂട്ടാനായി സലാഡും..[സബോള, തക്കാളി, മല്ലിയില, ചെറുനാരങ്ങാ നീര്] ഉണ്ടാക്കിയിരുന്നു. കിണ്ണത്തില്‍ അവശേഷിക്കുന്ന സലാഡിന്റെ വെള്ളം എനിക്കായിരുന്നു ചേച്ചി തന്നിരുന്നത്... 

ഈ ചേച്ചിയും ചേട്ടനും ആയിരുന്നു എന്റെ  ജീവിത വിജയത്തിനുപിന്നില്‍ ഉണ്ടായിരുന്നത്. ചേട്ടന്‍ ആര്‍ സി എ അന്ന കമ്പനിയുടെ ഹൈദരാബാദിലെ അധിപന്‍ ആയിരുന്നു... ഞാന്‍ പല കുസൃതികളും അവിടെ ചെയ്തിരുന്നു... എന്റെ ജീവിതസ്വപ്നങ്ങളില്‍ ഇന്നും മുക്കാല്‍ ഭാഗവും ഹൈദരാബാദ് സെക്കന്തരാബാദ് നഗരങ്ങളാണ്.. എത്ര ഓര്‍ത്താലും മതിവരാത്ത സ്വപ്നങ്ങള്‍..... അതൊക്കെയേ ഉള്ളൂ ഇനി എനിക്ക് ഓര്‍ക്കാന്‍ ഈ വയസ്സില്‍.. 

ഈ എഴുപതാം വയസ്സിലും എന്റെ ആരോഗ്യം എന്റെ സ്വപ്നങ്ങളാണ്... ഹൈദരാബാദിലെ ചേതനയും കേരളത്തിലെ പാറുകുട്ടിയും എല്ലാം എനിക്ക് ആയുരാരോഗ്യം നല്‍കുന്നു......

 കഥ നീണ്ടുപോകുന്നു സുഹൃത്തുക്കളേ.. ഇത് വായിക്കുന്നവരില്‍ പലരും വീട്ടമ്മമാരും മറ്റുമായിരിക്കുമല്ലോ.. 

എനിക്ക് മേല്‍ പറഞ്ഞ വിധത്തിലുള്ള സ്റ്റിഫ്നസ്സോട് കൂടിയ ചപ്പാത്തി ഉണ്ടാക്കാനുള്ള  റസീപ്പി ഇപ്പോള്‍ തന്നെ ഇവിടെ “കമന്റ്” ബോക്സില്‍ അയച്ചുതരുമല്ലോ.. ഇന്ന് വൈകിട്ട് ഞാന്‍ ചപ്പാത്തി ഉണ്ടാക്കാന്‍ പോകുന്നു. എനിക്ക് വലിയ അസുഖങ്ങളായി ഒന്നുമില്ലേങ്കിലും എന്റെ പെണ്ണ് പ്രമേഹ രോഗിയും ഹൈപ്പര്‍ ടെന്‍ഷന്‍ കാരിയും ആണ്. 

ഒന്നുമില്ലെങ്കിലും എന്റെ പെണ്ണല്ലേ...? ഉപകാരമില്ലാത്ത രണ്ട് മക്കളുടെ അമ്മയും അല്ലേ...? നാലു ചപ്പാത്തി അവള്‍ക്കും കൊടുക്കാം... 

ഒരു  രോഗിയായി മരിക്കുന്നതിനേക്കാളും നല്ലതല്ലേ ആരോഗ്യത്തോട് കൂടി മരിക്കുന്നത്...? നാളെ വരാം കൂട്ടുകാരേ എന്റെ ചപ്പാത്തി വിശേഷങ്ങളുമായി....

++++++

Wednesday, February 18, 2015

വിവസ്ത്രയായവള്‍

short story


സണ്ണിയെ  ഇവിടെയൊക്കെ കാണാം സന്ധ്യാസമയത്ത്.. ഇന്നും ഇതിലെ പോയി. വടക്കുന്നാഥനിലും പാറമേക്കാവിലും ഒക്കെ പോയി... പാറമേക്കാവ് അമ്പലത്തിന്നടുത്ത  ഒരു സ്റ്റുഡിയോവില്‍ പോയി കുറച്ച് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകളുടെ പ്രിന്റെ എടുത്തു. എന്നിട്ട് വിചാരിച്ചു ഒരു ഓട്ടോ വിളിച്ച് കണിമംഗലത്തുള്ള വീട്ടിലേക്ക് പോകാമെന്ന്...

പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി... ഓട്ടോക്കുള്ള ഉദ്ദേശം 25 രൂപ ഒരു യാചകന് നല്‍കി, അയാള്‍ അവിടെ നിന്ന് നടന്നു. അപ്പോള്‍ വൈകിട്ടെത്തെ നടത്തവും കഴിഞ്ഞു, മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വകയും ആയി. അയാള്‍ അങ്ങിനെ എന്നെത്തെയും പോലെ ഇന്നും നടന്നു. രാഗം തിയേറ്ററിന്നടുത്തെത്തിയപ്പോള്‍ ചുടുകടല വാങ്ങി.

സണ്ണിക്ക് ബീയര്‍ കുടിക്കുമ്പോള്‍ ചുടുകടല ഇഷ്ടമാണ്. ബീയര്‍ ഇല്ലെങ്കിലും ഒരു പത്ത് രൂപ കൊടുത്ത് ഒരു പൊതി കടല വാങ്ങി. അങ്ങിനെ പല പൊതികള്‍ വിറ്റുവേണം   കടലക്കച്ചവടക്കാരന് കുടുംബം  പുലര്‍ത്താന്‍.... അങ്ങിനെ കടല കൊറിച്ച നടന്ന് നടന്ന് കുറുപ്പം റോഡിന്റെ മധ്യഭാഗത്തെത്തി... നല്ല ചൂട്, വിയര്‍ത്ത് കുളിച്ചിരുന്നു.. അപ്പോള്‍ അയാള്‍ക്ക് തോന്നി ഒരു കുപ്പി ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ കഴിക്കാന്‍...

അടുത്തുള്ള ബാര്‍ ഹോട്ടലില്‍ കയറി...കൌണ്ടര്‍ സ്നെക്ക്സ് ആയ പീനട്ടും മറ്റും കൊറിച്ച് ഫോസ്റ്റര്‍ ബീയര്‍ ഓര്‍ഡര്‍ ചെയ്തു. പക്ഷെ അയാളുടെ നിരാശക്ക് വകയായി അവിടെ ഫോസ്റ്റര്‍ ഉണ്ടായിരുന്നില്ല. പകരം എല്ലാം സ്റ്റ്രോങ്ങ് ബീയറുകള്‍. അയാള്‍ ലൈറ്റ് ബീയറുകള്‍ മാത്രമേ കുടിക്കൂ.... അയാളുടെ ബീയര്‍ കുടി ജര്‍മ്മനിയില്‍ നിന്ന് തുടങ്ങിയതാണ്. അവിടെ ഫോസ്റ്റര്‍ സാധാരണ കാണാറില്ല, പകരം ബിറ്റര്‍നസ്സ് കൂടുതലുള്ള ബീയറുകളാണ്.. പേരുകളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. എന്നാലും തുടര്‍ന്നെഴുതാം..... അല്പം വിശ്രമിക്കട്ടെ....

 വിശ്രമം കഴിഞ്ഞ് വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇതാ കിടക്കുന്നു ചിലരുടെ മെസ്സേജസ്.. അതില്‍ തിരഞ്ഞെടുത്തത് രമണി ചേച്ചിയുടേതായിരുന്നു. അവര്‍ക്ക് ഇടക്ക് ചൂട് വരും, അപ്പോള്‍ കണ്ടവരെയെല്ലാം ശാസിക്കും. സണ്ണിക്ക് ആ ശാസന കേള്‍ക്കാന്‍ ഇഷ്ടമാ ണ്. സണ്ണിയുടെ വിഷമങ്ങള്‍ ഇറക്കി വെക്കാനൊരു അത്താണിയായാണ് അയാള്‍ ചേച്ചിയെ കാണുന്നത്. ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാരാണെങ്കിലും ചേച്ചി അയാളെ  “സണ്ണ്യ്യേട്ടന്‍”എന്നാ വിളിക്കുക. അയാള്‍ രമണി ചേച്ചിയെന്നും..

ഏതായാലും ചേച്ചിയുടെ രണ്ട് കതിന വെടി സണ്ണിക്ക് നേരെ പൊട്ടിച്ചു.  അയാളത് സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി.

നമുക്ക് കഥയിലേക്ക് മടങ്ങാം.. സണ്ണി അല്പം വൈഷമ്യത്തോടെ ഇഷ്ടപാനീയം കിട്ടാത്ത മുറുക്കത്തില്‍ മറ്റൊരു ബാര്‍ ഹോട്ടലില്‍ കയറി.. അവിടെയും ഉണ്ടായിരുന്നില്ല, ഫോസ്റ്റര്‍. പകരം കിങ്ങ് ഫിഷര്‍ ഗോള്‍ഡ് ഉണ്ടായിരുന്നു. അത് ലൈറ്റ് ബീയര്‍ ആണ് , അതിന് ഓര്‍ഡര്‍ കൊടുത്ത് തല്‍ക്കാലം തൃപ്തിപ്പെട്ടു.. അവിടേയും കൌണ്ടര്‍ സ്നാക്ക്സ് പീനട്ടും ടോപ്പിയാക്കയും. അതൊന്നും കൊറിച്ച് എനിക്ക് സംതൃപ്തി വന്നില്ല. അയാള്‍ ഒരു മസാല ഓം ലറ്റ് വിത്ത ലോട്ട്സ് ഓഫ് ടൊമേറ്റോ + കാപിസിക്കം ബട്ട് വിത്തൌട്ട് ഗ്രീന്‍ ചില്ലി ഓര്‍ഡര്‍ നല്‍കിയിട്ട് കീശയിലുണ്ടായിരുന്ന എന്തോ കൊറിച്ച് ഓം ലറ്റിനായി കാത്തിരിക്കുന്നതിന്നിടയില്‍ അയാള്‍ക്ക് മറ്റൊരു ആലോചന വന്നു.

കുറച്ച നാളായി മനസ്സിന്നൊരു അസ്വസ്ഥത.. എവിടേക്കെങ്കിലും അകലേക്ക് ഒരു യാത്ര പോകണം.. കൂട്ടിന് രമണി ചേച്ചിയെ വിളിക്കം.. ചേച്ചി വരാമെന്നൊക്കെ പറയും ആദ്യം, പിന്നെ മുങ്ങും. അതൊരു പതിവാണ്, എന്നാലും വിളിക്കാം. ഇനി ചേച്ചി വന്നില്ലെങ്കില്‍ ലക്ഷ്മിക്കുട്ടിയെ വിളിക്കാം. ലക്ഷ്മിക്കുട്ടി വരുമോ എന്നറിയില്ല, അവള്‍ക്ക് വയസ്സന്മാരെ ഇഷ്ടമില്ല, പിള്ളേരെയാണ് കമ്പം.. ഇനി ആരേയും കിട്ടിയില്ലെങ്കില്‍ പാറുകുട്ടിയെ വിളിക്കാം..

പക്ഷേ....?!

പക്ഷേ...? എന്തുപക്ഷേ...? “പാറുകുട്ടി ഇപ്പോള്‍ പണ്ടത്തെ പാറുകുട്ടി അല്ല...”
“എന്നുവെച്ചാല്‍....?”
“ആ അതൊരു വലിയ കഥയാണ്...”

കഥ ചുരുക്കിപ്പറയാം. പണ്ടൊക്കെ പാറുകുട്ടി എന്തുചോദിച്ചാലും ഓക്കെ പറയുമായിരുന്നു. ഇന്ന് അങ്ങിനെയല്ല..
പണ്ട് സണ്ണി ഇതേ തെരുവില്‍ കൂടി നടക്കുമ്പോള്‍...
അന്നൊരു വെള്ളിയാഴ്ചയായിരുന്നു... ചുട്ടുപൊള്ളുന്ന വെയിലത്ത് വിയര്‍ത്തൊലിച്ച് നടക്കാനെനിക്ക് ഒരു ഹരമും രസവും ആയിരുന്നു. രവിയേട്ടനെ പോലെ മുണ്ട് കയറ്റിക്കുത്തി, മുറുക്കി ചുവപ്പിച്ച് -ബാനര്‍ജി ക്ലബ്ബ് മുതല്‍ കൂര്‍ക്കഞ്ചേരി വരെ മഴച്ചാറലും കൊണ്ട് നടന്നിരുന്ന പോലെ..

സണ്ണി വിളിച്ചു - പാറുകുട്ടിയെ ടിബി റോഡില്‍ നിന്നും..
അവളെത്തി അവളുടെ ഓസ്റ്റിന്‍ കാംബ്രിഡ്ജില്‍ ഇരുപത് മിനിട്ടുകൊണ്ട്.
അവള്‍ ആദ്യമായി കയറി ഒരു ബാറില്‍............ 85% ഇരുട്ടാ‍യതിനാല്‍ ആള്‍ക്കൂട്ടത്തില്‍ അവളൊരു അവളാണെന്ന് ആരും അറിഞ്ഞില്ല.. ജീന്‍സും ടോപ്പുമായതിനാല്‍ അവളുടെ വലിയ മുലകള്‍ തുറിച്ച് നിന്നു. അയാള്‍ മാത്രം അത് കണ്ടു. അധികം ആള്‍ക്കാര്‍ നോക്കി കണ്ണ് തട്ടാതിരിക്കാന്‍ അയാള്‍ അവളെയും കൊണ്ട്  മറൈന്‍ ഡ്രൈവിലുള്ള സൌധത്തിലേക്ക് അവളുടെ കാംബ്രിഡ്ജില്‍ പറന്നു.

യാത്രാമധ്യേ സണ്ണി ഒരു ക്രെയിറ്റ് ഫോസ്റ്റര്‍ ബീയറും, പെട്ടെന്ന് ലഞ്ച് തയ്യാറാക്കുവാനായി സോസേജും ബേക്കണും കോള്‍ഡ് മീറ്റും വാങ്ങി... മറൈന്‍ ഡ്രൈവ് എത്തുന്നതിന് മുന്‍പ് മറ്റൊരു കടയില്‍ നിന്നും ഗ്രീന്‍ വെജിറ്റബിള്‍സും, എഗ്ഗ് മുതലായവയും രണ്ട് കുപ്പി ടെബോസ്കോ സോസും 2 ചിക്കനും വാങ്ങി.

സൌധത്തിലെത്തുമ്പോളെക്കും പാറുകുട്ടിക്ക് വിശന്നിരുന്നു. ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഒരു കേന്‍ ഫോസ്റ്റര്‍ ബീയര്‍   അയാള്‍ അവള്‍ക്ക് കൊടുത്തു. കൊറിക്കാന്‍ കുറച്ച ആല്‍മണ്ട്സും കാഷ്യുനട്ട്സും... ദാഹമകറ്റാനെന്നവണ്ണം ഒരു അര ലിറ്റര്‍ കേന്‍ ബീയര്‍ അവള്‍ ഒറ്റ വലിക്ക് അകത്താക്കി.. നേരിയ തോതില്‍ അവള്‍ നിശയിലായി...........

................ വിവസ്ത്രയായവള്‍ കൌച്ചില്‍ മലര്‍ന്ന് കിടന്നു.
++

Wednesday, February 11, 2015

കുളക്കരയിലെ കൈതപ്പൂവ്

memoir


ഈ പോട്ടം കാണുമ്പോള്‍ എന്റെ ഞമനേങ്ങാട് തറവാട്ടിലെ പടിഞ്ഞാറെ കുളക്കര ഓര്‍മ്മ വരുന്നു... 

അവിടെയുള്ള കൈതക്കൂട്ടില്‍ വിരിയുന്ന പൂവ് ഞാന്‍ പറിക്കുമായിരുന്നു.. എന്നിട്ട് അച്ചമ്മയുടെ പെട്ടിയില്‍ വെക്കും.. അച്ചമ്മ നായരങ്ങാടിയില്‍ പോകുമ്പോള്‍ ആണ് ആ പെട്ടി തുറക്കുക, അപ്പോള്‍ തെക്കിനിയില്‍ പറത്തുന്ന മണം എനിക്ക് ഇപ്പോളും അനുഭവപ്പെടുന്നു..

പിന്നെ അയലെത്തെ പാത്തുട്ടി ഇതുപോലെ നില്‍ക്കും എന്റെ കുളി കാണാന്‍. ഞാന്‍ ഒരു ദിവസം അവളെ കുളത്തിലേക്ക് തള്ളിയിട്ടു... അവളുടെ വേഷം ഏതാണ്ട് ഇതുപോലെയായിരുന്നു.. പക്ഷെ അവള്‍ക്ക് ദാവണി ഉണ്ടായിരുന്നില്ല, പുള്ളിപ്പാവാടയും തട്ടവുമിട്ട് എപ്പോളും ഞങ്ങള്‍ കൂട്ടുകൂടി കളിക്കും... 

കാലത്ത് അവള്‍ മദ്രസയില്‍ വരുന്നതും കാത്തിരിക്കും ഞാന്‍. എനിക്കും അവള്‍ക്കും കൂടി ടെക്സ്റ്റ് ബുക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ പത്താം ക്ലാസ്സില്‍.. ഞാന്‍ പത്ത് കഴിഞ്ഞ് കോളേജില്‍ ചേരാന്‍ പോയപ്പോള്‍ അവള്‍ കുറേ കരഞ്ഞു..... എന്റെ പാത്തുട്ടി ഇപ്പോള്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നുകൂടി എനിക്കറിയില്ല.... ഞാന്‍ പിന്നെ അവളെ കണ്ടിട്ടില്ല....



NB




 മുകളില്‍ പറഞ്ഞിരിക്കുന്ന ഫോട്ടോ ഇവിടെ ഇടാനുള്ള സമ്മതം ഷീബ അമീറിനോട് ചോദിച്ചിട്ടുണ്ട്. ഓക്കെ ആയാല്‍ ഇടാം. അല്ലെങ്കില്‍ കഥക്കനുസരിച്ചുള്ള ഒരു  പോട്ടം കണ്ടെത്താം, അല്ലെങ്കില്‍ വരക്കാം.



Friday, February 6, 2015

ദോശയും കടലയും

MEMOIR
=======
പണ്ടൊക്കെ വീട്ടില്‍ വയറുനിറയെ ഇഡ്ഡലിയും ചമ്മന്തിയും തന്നിരുന്നു. ദോശയും പുട്ടും കടലയും ഒക്കെ അങ്ങിനെ തന്നെ.. ഇപ്പോള്‍ എല്ലാം കുറച്ചേ തരുന്നുള്ളൂ, എനിക്ക് എന്നും കാലത്ത് ചൂടോടെ ഉള്ള ദോശയാണിഷ്ടം..
ഓരോ‍ന്നായി ചുട്ട് ആവശ്യത്തിന്നനുസരിച്ച് പ്ലേറ്റില്‍ ഇട്ട് തരും എന്റെ ശ്രീമതി.. ഞാന്‍ വയറുനിറയെ കഴിക്കും ഇത്തരം ചുടുദോശ. എനിക്ക് ദോശയുടെ കൂടെ ഇഷ്ടം കടലയാണ്. ഫ്രഷ് സാമ്പാ‍റാണെങ്കില്‍ അതായാലും മതി. തേങ്ങാച്ചമ്മന്തി വിരോധമില്ല, പക്ഷെ കടലയോളം ഇഷ്ടം മറ്റൊന്നുമില്ല...
ഞാന്‍ ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ ദോശയും കടലയും കിട്ടും. ഗോപാലന്‍ നായരാണ് അതുണ്ടാക്കുക... സ്റ്റഡി റൂമില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള അടുക്കളയില്‍ നിന്നും ദോശയുടെ മണം എന്റെ മൂക്കിലേക്ക് തുളച്ച് കയറും, അപ്പോള്‍ ഞാന്‍ വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കളയിലെത്തും.
ഗോപാലന്‍ നായരുടെ അടുത്ത് പോയി കൊതിയനെ പോലെ നില്‍ക്കും. അപ്പോള്‍ അദ്ദേഹം ആരും അറിയാതെ എനിക്ക് ഒന്നോ രണ്ടോ ദോശ തരും. പിന്നെ പ്രാതലിന് ബെല്ലടിക്കുമ്പോള്‍ ഞാന്‍ ഫസ്റ്റ് ബേച്ചിനുതന്നെ ഡൈനിങ്ങ് ഹോളില്‍ ചെന്നിരിക്കും. അപ്പോള്‍ അവിടെ ചുടുദോശയും കടലയും കിട്ടും. അത് കഴിഞ്ഞ് ചുട്ടുപൊള്ളൂന്ന ചായ മൊത്തിക്കുടിക്കും.. അങ്ങിനെയാണ് എനിക്ക് ദോശയും കടലയും ഇത്ര ഇഷ്ടമാകാന്‍ കാരണം..
ഞാന്‍ തൃശ്ശൂരിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായിരുന്നു. കുന്നംകുളം ചെറുവത്താനി - വടുതല സ്കൂളില്‍ നിന്നും 4 1/2 ക്ലാസ്സ് കഴിഞ്ഞ അവിടെ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. എന്റെ കഷ്ടകാലം അന്ന് തൊട്ട് തുടങ്ങി.. അന്നവിടെ ഉള്ള ശക്രാനന്ദസ്വാമി എന്നെ അകാരണമായി അടിക്കുമായിരുന്നു.. വികൃതിയുള്ള അനവധി കുട്ടികളുണ്ടായിരുന്നു അന്ന് ആശ്രമത്തില്‍, അക്കൂട്ടത്തില്‍ ജയില്‍ പുള്ളികളെപ്പോലെ എന്നെയും അദ്ദേഹം കരുതി...
ആശ്രമത്തില്‍ നിന്നും ചാടിപ്പോയവരെ അവരുടെ രക്ഷിതാക്കള്‍ സ്വാമിയെ സ്വാധീനിച്ച് വീണ്ടും അവിടെ കൊണ്ടുചെന്നാക്കും. ഈ ആശ്രമം ഏറ്റവും പറ്റിയത് എന്റെ അനിയനായിരുന്നു. അവനായിരുന്നു കുറുമ്പന്‍. ഞാന്‍ പാവമായിരുന്നു അന്നും ഇന്നും. എന്റെ ഒരു ദുരവസ്ഥ എന്നതില്‍ കവിഞ്ഞ് ഒന്നും എനിക്ക് പറയുവാനുണ്ടായിരുന്നില്ല അന്ന്.....
ഞാന്‍ 1963 ല്‍ പത്താം ക്ലാസ്സ് കഴിയും വരെ അവിടെ തടങ്കലില്‍ ആയിരുന്നു... ഇന്ന് എനിക്ക് വയസ്സ് 68 കാലത്ത് വയറ് നിറയെ ഇഡ്ഡലിയും ദോശയും കഴിക്കണ്ട എന്നാണ് എന്റെ പ്രിയതമ പറയുന്നത്... ഇന്ന് ഞാന്‍ 7 ഇഡ്ഡലി കഴിച്ചപ്പോള്‍ അവളെന്നെ ശാസിച്ചു.
ഇന്ന് ഇഡ്ഡലിക്ക് ഇരുമ്പന്‍പുളി ചട്ട്ണി ഉണ്ടായിരുന്നു. എന്റെ ഫേവറൈറ്റ് ആണത്... പണ്ട് ചുരുങ്ങിത 6 ദോശ തന്നിരുന്നു, ഇപ്പോള്‍ അവള്‍ അത് 4 ആക്കി. എന്താണ് ഇത്ര ഉപദ്രവം ഇവളെക്കൊണ്ട്..
ഞാന്‍ എന്റെ പാറുകുട്ടിയുടെ അടുത്തേക്ക് പോകയാണ്. അവള്‍ എന്നെ പൊന്നുപോലെ നോക്കും. എന്നും വിഭവസമൃദ്ധമായ ആഹാരവും പാലടയും തരും. പിന്നെ സ്നേഹം കൊണ്ട് പൊതിയും... ഞാനെന്തിന് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നു...
[ബാക്കി നാളെയെഴുതാം

Saturday, January 31, 2015

അമ്മിയില്‍ കുറുന്തോട്ടി അരക്കുന്ന പാറുകുട്ടി

memoir

കിടക്കാന്‍ നേരത്തൊരു കഷായം കുടിക്കണം. അതുകുടിക്കുമ്പോല്‍ അല്പം മുന്‍പ് റിതുപര്‍ണ്ണയുടെ പിറന്നാളിന് കഴിച്ച ഐസ്ക്രീമിന്റേയും പുഡ്ഡിങ്ങിന്റേയും ഒക്കെ രുചി പോയി നാക്കും വായയും എല്ലാം കയ്പും ചവര്‍പ്പും ഒക്കെ ആകുമെന്ന് ഓര്‍ക്കുമ്പോള്‍ കഷായം കുടിക്കാന്‍ തോന്നുന്നില്ല. പക്ഷെ എന്നും കുടിക്കാതിരുന്നാല്‍ കാലത്ത് സെല്‍ഫ് എടുക്കില്ല ടോയ്ലറ്റില്‍ പോകുമ്പോള്‍.. അപ്പോള്‍ എന്റെ ആയുരാരോഗ്യത്തെ ചൊല്ലി കലഹിച്ച് കഴിക്കുക തന്നെ....
ഇനി ഡസര്‍ട്ടും ഊത്തപ്പവും ഒക്കെ കഴിക്കുന്നതിന് മുന്‍പ് കഷായം കഴിച്ചാലോ എന്ന് ആലോചിക്കണം... എന്റെ പെണ്ണിന്റെ നാത്തൂന്‍സ് ആയുര്‍വ്വേദ ഡോക്ടറാണ്, അവരോട് ചോദിക്കണം.. അവരെയാണെങ്കില്‍ ഇപ്പോള്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല..
അപ്പോള്‍ സാബാ ആയുര്‍വ്വേദ ക്ലിനിക്കിലെ ഡോ. രേഷ്മയോട് ചോദിക്കാം നാളെ.. ഇന്ന് ഏതായാലും ഇത് കഴിക്കുക തന്നെ.... ഇനി ആരേയും കിട്ടിയില്ലെങ്കില്‍ നാളെ ഔഷധിയില്‍ പോയി ഡോ. രവീന്ദ്രനെയോ ഡോ.ശ്രീദേവിയേയോ കാണണം. കാലിലെ തരിപ്പും വാതവും ഒന്നും മാറുന്നില്ല അലോപ്പതി മരുന്ന് കഴിച്ച.. എന്തെങ്കിലും കുഴമ്പോ തൈലമോ ഒക്കെ അവരോട് ചോദിച്ച തേച്ച് കുളിക്കണം.
എനിക്കാണെങ്കില്‍ ഈ കുഴമ്പ് തേച്ചിരിക്കാനും കഴുകിക്കളയാനും ഒക്കെ വലിയ മടിയാണ്.. അതിനൊക്കെ എന്റെ പാറുകുട്ടി മിടുക്കിയാണ്, അവളാണെങ്കില്‍ കുറച്ച് ദൂരെയാണ് താമസം.. എന്റെ കെട്ട്യോളാണെങ്കില്‍ അവളെ ഇവിടെ അടുപ്പിക്കുകയും ഇല്ല, അവളൊട്ട് എന്നെ തൈലം തേച്ച് കുളിപ്പുകയും ഇല്ല..
എന്താ ഈ പെണ്ണുമ്പിള്ള ഇങ്ങിനെ.. ഇനി കുട്ടന്‍ മേനോനോട് ചോദിക്കണം അദ്ദേഹത്തിന്റെ പുതിയ സംബന്ധക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആയുര്‍വ്വേദ മസ്സാജിങ്ങ് അറിയുമോ എന്ന്. എങ്കില്‍ സംഗതി കുശാലായി.
പാറുകുട്ടി റെഡിമെയ്ഡ് കഷായം കഴിപ്പിക്കില്ല. അങ്ങാടിയില്‍ നിന്നും പച്ചമരുന്ന് വാങ്ങി കൊത്തിച്ചീ‍കി, അമ്മിയില്‍ അരച്ചതിന് ശേഷം പുത്തന്‍ കലത്തില്‍ വിറകടുപ്പില്‍ ആണ് കഷായം വെക്കുക.. അവള്‍ അമ്മിയില്‍ കുറുന്തോട്ടി അരക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്.
കാലത്ത് കുളിച്ച് ദേഹശുദ്ധി വരുത്തിയതിന് ശേഷമേ അവള്‍ അടുക്കളയില്‍ പോലും കയറൂ.. പിന്നെ മരുന്നും മറ്റും ഉണ്ടാകുമ്പോള്‍ അവള്‍ക്ക് ദൈവീക ചൈതന്യം തുളുമ്പുന്ന പോലെ തോന്നും. കുറുന്തോട്ടി അരക്കുന്ന പാറുകുട്ടിയെ കാണാന്‍ ഞാന്‍ ചിലപ്പോള്‍ അമ്മിക്കരികില്‍ നില്‍ക്കും...
അമ്മിക്കുഴ നീക്കുമ്പോള്‍ അവളുടെ മുഴുത്ത ഭാഗങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നത് കാണാന് രസമാണ്.. ഞാന്‍ അത് നോക്കുമ്പോള്‍ എന്നെ അവിടുന്ന് ഓട്ടിക്കും അവള്‍.. ഏതായാലും നാലുദിവസം കഴിഞ്ഞ് രണ്ടാഴ്ചത്തെ കഷായം കുടിക്കാന്‍ പാറുകുട്ടിയുടെ അടുത്ത് പോകണം.
കുട്ടന്‍ മേനോന്റെ പുതിയ ഇന്നോവ കാറില്‍ എന്നെ അവിടെ കൊണ്ട് വിടാന്‍ പറയണം. കഷായം കുടിക്കുമ്പോഴും കുടി കഴിഞ്ഞാലും വണ്ടി ഓടിക്കാനും ഹെവി വര്‍ക്കുകള്‍ ചെയ്യാനും പാടില്ലാ എന്നാണ് പാറുകുട്ടിയുടെ ഓര്‍ഡര്‍.
പാവം പാറുകുട്ടി - ഇത്രയും സ്നേഹമുള്ളൊരു പെണ്‍കുട്ടിയെ എവിടുന്ന് കിട്ടും..

Monday, January 26, 2015

കൊഴുവയുണ്ടോ ആശാനേ...?

കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 13 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.



എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

"എടോ ജയപ്രകാശ്..... " എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളിക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.

ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ശ്രീമതിക്ക്  വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.

ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

22  കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........

എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

 എനിക്കവിടെ ഒരു പിടി മണ്ണുണ്ട്, നെല്‍ വയലും തെങ്ങിന്‍ തോപ്പുകളും എല്ലാം ചേര്‍ന്നാല്‍ എനിക്കും എന്റെ മകനും കൂടി ഏതാണ്ട് 80 ല്‍ കൂടുതല്‍ സെന്റ് സ്ഥലം ഉണ്ട്. ഇന്നെത്തെ വിലക്ക് സുമാര്‍ ഒന്നര കോടി രൂപ വില മതിക്കും. 

പക്ഷെ എനിക്കെങ്കില് എന്റെ ശ്രീമതിയെ   പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

അവള്‍ക്ക് നാട്ടിന്‍ പുറം ഇഷ്ടമല്ലെങ്കില്‍ ഈ സ്ഥലമെല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുത്ത് ആ പണം കൊണ്ട് തൃശ്ശൂരിന്റെ ഗ്രാമപ്രദേശമായ കണിമംഗലത്തോ ചിയ്യാരത്തോ ചെറിയ  തെങ്ങിന്‍ തോപ്പും നെല്‍ വയലു കൂടി വാങ്ങാം. അവിടെയാണെങ്കില്‍ തോട്ടിലെ മീനും ഞെണ്ടും ആമയും ഒക്കെ കിട്ടും.. നാല് തെങ്ങ് ചെത്താന്‍ കൊടുത്താല്‍ കാലത്ത് ഒരു ചിരട്ടയുമായി തെങ്ങിന്‍ ചുവട്ടില്‍ നിന്നാല്‍ ഒരു ചിരട്ട കള്ളും കിട്ടും.

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍.. ഇപ്പോള്‍ അവിടെ അല്ലറചില്ലറ പ്രശ്നങ്ങളുണ്ട്, അതൊക്കെ പരിഹരിക്കാനുള്ള വഴികള്‍ മണ്മറഞ്ഞ എന്റെ അച്ചനും അമ്മയും സ്വപ്നത്തില്‍ കൂടി എന്നെ അറിയിച്ചു... പ്രശ്നക്കാര്‍ക്ക് നല്ല ബുദ്ധി അവര്‍ കൊടുത്തുകൊണ്ടിരിക്കുന്നു എന്നാണ്  ഇപ്പോഴത്തെ അവസ്ഥയില്‍ കൂടി ഞാന്‍ മനസ്സിലാക്കുന്നത്.. 

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

“കൊഴുവയുണ്ടോ ആശാനേ?“

 വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ശ്രീമതിക്ക്  രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...






ദുബായിലെ പത്തേമാരി

ഒമാനിലെ പത്തേമാരി വന്ന് ചരക്ക് ഇറക്കി... പാവം അതിന്റെ ക്രാങ്ക് ഷാഫ്റ്റ് ഒടിഞ്ഞിരിക്കുകയായിരുന്നു... ഇപ്പോള്‍ ചില്ലറ ട്രീറ്റ്മെന്റ് കൊടുത്ത് വിശ്രമിക്കാന്‍ പറഞ്ഞിരിക്കുകയാണ്..
ഈ പത്തേമാരിയുടെ അനിയത്തി ജങ്കാറിന്റെ രൂപത്തില്‍ വന്നിട്ടുണ്ട്, ഇപ്പോള്‍ പത്തേമാരി ഈ ജങ്കാറിന്റെ കസ്റ്റഡിയില്‍ ആണ്. ജങ്കാര്‍ ഒമാനിലേക്ക് തിരിക്കുമ്പോള്‍ പത്തേമാരി കൊക്കാല ജെട്ടിയില്‍ നങ്കൂരമിടും.
ഇപ്പോള്‍ അതിലും വലിയൊരു തമാശ പൊട്ടിയിരിക്കുന്നു. വിയ്യൂര്‍ പാലത്തിന്നടിയില്‍ കൂടി മറ്റൊരു പത്തേമാരി ദുബായിലേക്കെന്നും പറഞ്ഞ് പോയിട്ട് കാണാനില്ല. നടുക്കടലില്‍ പെട്ടിരിക്കുകയാണോ എന്നൊരു സംശയം.. ഈ പത്തേമാരിയെ തേടി പത്തോളം പേര്‍ ഇവിടെ കാത്തിരിക്കുന്നു. ഞാന്‍ ആ കൂട്ടത്തില്‍ ഇല്ല.
ഞാന്‍ ഇന്ന് മുളങ്കുന്നത്ത് കാവില്‍ പോയി വരുമ്പോള്‍ വിയൂര്‍ പാലത്തിന്‍ മുകളില്‍ ഇരുന്നൊരാള്‍ കവിത ചൊല്ലുന്നത് കേട്ടു. അപ്പോളാണ് പത്തേമാരികള്‍ പലതുണ്ടെന്ന് മനസ്സിലായത്..
ഏതായാലും എന്റെ പത്തേമാരി കണ്ടുകിട്ടിയല്ലോ...? ഭാഗ്യം........... എനിക്ക് ഭാഗ്യം അടുത്ത് വന്നിരിക്കുന്നു. ശക്തന്‍ നഗറിലുള്ള ഫുഡ് ഫെസ്റ്റിവലില്‍ പോയപ്പോള്‍ ഒരു പ്രൈസ് അടിച്ചു.. കിണര്‍ വറ്റിക്കാനുള്ള ഒരു മെഷീന്‍...
ഭാഗ്യം അടുത്ത് വന്ന സ്ഥിതിക്ക് ഒരു കാരുണ്യ ലോട്ടറിയും വാങ്ങി... ഒരു കോടി കിട്ടിയാല്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റില്‍ ഓറഞ്ച് കൃഷി ചെയ്യണം. അവിടെ ഒരു ഫാം ഹൌസ് കെട്ടണം. എന്നിട്ട് പാറുകുട്ടിയെ അവിടെ കൊണ്ട് പോകണം ഓറഞ്ചിന് വെള്ളം വീശാന്‍..... അങ്ങിനെ കഥകള്‍ കുറെ വന്നിട്ടുണ്ട് മനസ്സില്‍..
ഇന്ന് ഒരു കാര്‍ട്ടണ്‍ മില്ലര്‍ ബീയര്‍ കൊച്ചിയില്‍ നിന്നും വന്ന കുടുംബസുഹൃത്ത് കൊണ്ട് വന്നിട്ടുണ്ട്. അദ്ദേഹം മിനിഞ്ഞാന്നോ മറ്റൊ വാങ്ങിയതാണ്. ഞാന്‍ നാലെണ്ണം തണുപ്പിക്കാന്‍ വെച്ചിട്ടുണ്ട്..
ഇന്ന് 7 മണിക്ക് കുളി കഴിഞ്ഞ് അതില്‍ രണ്ടെണ്ണം സേവിക്കണം... എന്നിട്ട് എനിക്കും പാടണം കവിത.... 
“എവിടെ എന്റെ ദുബായ് പത്തേമാരി....?”...........