Sunday, November 22, 2009
എന്റെ പുതിയ കഥകള്‍
“ഇപ്പോ പുതിയ കഥകളൊന്നും ഇല്ലേ...?
പുതിയ കഥക്ക് വിഭവങ്ങളൊന്നും കാര്യമായി മനസ്സിലില്ല. പിന്നെ സമയക്കുറവും...
കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തിലിരുന്ന് കുടുംബക്കാരോടെ വെടി പറയുന്നിതിന്നിടെ ഒരു കഥ എന്നെത്തേടിയെത്തി...
“സംഗീതയുടെ പരിവേദനം” [ഈ പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം]
നീതുവിനെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി - താമസിയാതെ ഞാനും ബീനാമ്മയും 3 മണിയോടെ വീട്ടിലെത്തി....
ഞാന്‍ ഉച്ചയുറക്കെമെല്ലാം കഴിഞ്ഞ് “സംഗീതയുടെ പരിവേദനം” എഴുതാന്‍ തുടങ്ങുമ്പോള്‍ അടുക്കളഭാഗത്ത് നിന്നൊരു കശപിശ ഫോണിലും, പിന്നീട് നേരിലും...
ഹ ഹ്ഹ ഹഹാ.......... എന്തൊരു മറിമായം.
രണ്ടാമതൊരു കഥക്കുള്ള വകുപ്പ് കിട്ടി
“ കിട്ടീ ബീനാമ്മക്ക്.... വെല്‍ ഡണ്‍ കൊച്ചിക്കാരീ..........”
മേല്‍ പറഞ്ഞ രണ്ട് കഥകളും എന്റെ മകന്റെ അമ്മായിയപ്പന് ഡെഡിക്കേറ്റ് ചെയ്യുന്നു.
Friday, November 13, 2009
ശിശു ദിനാശംസകള്‍
Thursday, November 5, 2009
നാഴി കൊടുത്താല്‍ രണ്ടിടങ്ങഴി ഇങ്ങോട്ട്
തൃശ്ശിവപേരൂര്‍ സിറ്റിക്കടുത്ത് ചിയ്യാരം ദേശത്ത് കുറുമാത്ത് ഉണ്ണികൃഷ്ണമേനോന്റെ മകനാണ് കുറുമാന്‍ എന്ന രാഗേഷ്.
ഞങ്ങള്‍ ബ്ലൊഗില്‍ കൂടി പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും നേരില്‍ ഇത്രയും ക്ലോസ്സ് ആയത് മൂന്ന് നാല് മാസം മുന്‍പാണ്. പലപ്പോഴും നാട്ടില്‍ വരുമ്പോള്‍ വരാം എന്ന് പറയാറുണ്ടെങ്കിലും കണ്ട് മുട്ടാറില്ല. അങ്ങിനെ കുറച്ച് നാള്‍ മുന്‍പ് ഞങ്ങള്‍ കണ്ടുമുട്ടി.
ഇത്രയും സ്നേഹസമ്പന്നനായ ഒരു വ്യക്തിയെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല. ബ്ലോഗില്‍ കൂടി ഞാന്‍ അനവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. പലരും നാട്ടില്‍ വരുമ്പോല്‍ എന്നെ എന്റെ വസതിയില്‍ വന്ന് കാണാറുണ്ട്.
ആദ്യമായി എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ട ബ്ലോഗര്‍ ലക്ഷ്മിയായിരുന്നു. ഞാന്‍ ആ സമാഗമത്തിനെ കുറിച്ച് എന്റെ ബ്ലൊഗില്‍ എഴുതിയിരുന്നു. പിന്നെ എന്നെ വന്ന് കണ്ടത് കെ പി ബിന്ദുവായിരുന്നു. പിന്നെ കുട്ടന്‍ മേനോന്‍, കുറുമാന്‍, സന്തോഷ് സി നായര്‍, ഡി പ്രദീപ്കുമാര്‍ [ദൃഷ്ടിദോഷം], ബിലാത്തിപ്പട്ടണം, കവിത ബാലകൃഷ്ണ്‍, കൈതമുള്ള് [ശശിയേട്ടന്‍] മുതലായവര്‍.
ഇവരൊക്കെ എന്നെ കാണാന്‍ എന്റെ അരികില്‍ വന്നു. അതാണ് സൌഹൃദം. മേല്പറഞ്ഞവരില്‍ കെ പി ബിന്ദുവാണ് എന്നെ ബ്ലൊഗാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത്. എന്നെ ഒരു ബ്ലോഗറാക്കിയത് സന്തോഷ് സി നായരാണ്. അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല.
ഞാന്‍ ബ്ലോഗറായ കഥ വളരെ വലുതാണ്. അത് ഇപ്പോള്‍ ഇവിടെ പറയാന്‍ വയ്യ. പിന്നീടാകാം. അത്രമാത്രം വലുതാണ്.
നേരില്‍ കണ്ട ബ്ലോഗറില്‍ എനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും തന്നത് ശ്രീമാന്‍ കുറുമാന്‍ തന്നെ. സ്നേഹിച്ച് കൊല്ലുക എന്ന് പറഞ്ഞ പോലെയാണ്. എന്നെക്കാളും ഏതാണ്ട് 37 വയസ്സ് താഴെയാണ് കുറുമാന്‍.
പ്രകാശേട്ടാ എന്ന് വിളി കേട്ടാല്‍ തന്നെ ഞാന്‍ ഞാനല്ലാതെയാകും. അത്രമാത്രം സ്നേഹം കോരിവിളമ്പിത്തരുന്ന ഒരു മഹത് വ്യക്തിയാണ് കുറുമാന്‍ ജീ. നാട്ടില്‍ വരുമ്പോ കൂടെ കൂടെ എന്നെ ഫോണില്‍ വിളിക്കും. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലും എന്റെ വീട്ടിലും കൂടാറുണ്ട്. കമ്പനിയില്‍ കുട്ടന്‍ മേനോനും ഉണ്ടാകും.
ഞാന്‍ പണ്ട് ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോല്‍ എനിക്ക് വിവിധ തരം സുഗന്ധദ്രവ്യങ്ങളുടെ ശേഖരണവും അതില്‍ ഒരു കമ്പവും ഉണ്ടായിരുന്നു. ഗിവഞ്ചി, ചാനല്‍, ഗോയ, അറാമിസ്, ടബാക്ക് തുടങ്ങിയ ബ്രാന്ഡുകളായിരുന്നു എനിക്ക് പ്രിയങ്കരം.
ചെറുപ്പത്തില്‍ എനിക്ക് ജലദോഷം, തലവേദന ഒക്കെ വരുമ്പോള്‍ എന്റെ രക്ഷിതാക്കള്‍ എനിക്ക് പരിശുദ്ധമായ കോളോണ്‍ കര്‍ച്ചീഫില്‍ നനച്ച് വലിക്കാന്‍ തരും. നിമിഷത്തിന്നുള്ളില്‍ എല്ലാം സുഖമാകും. ഞാന്‍ വിദേശത്തേക്ക് കുടിയേറുന്നതിന്‍ മുന്‍പ് എന്റെ പിതാവ് പരലോകം പ്രാപിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ആണുങ്ങള്‍ അറുപതിന്നപ്പുറം കടക്കാറില്ല.
സിഡ്നി, സിങ്കപ്പൂര്‍, കൊളമ്പോ, മദ്രാസ് എന്നീ പട്ടണങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന നൂറുകണക്കിന് ഹോട്ടല്‍ ഏന്‍ഡ് റെസ്റ്റോറന്റുകളുടെ ജനറല്‍ മേനേജരായിരുന്നു എന്റെ പിതാവ്. കൊളംബോയിലെ ഹോട്ടല്‍ ഗോള്‍ഫേസ്, ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഇന്‍ കൊളംബോ ഏന്റ് മദ്രാസ് എന്നിവ ഞാന്‍ നല്ലവണ്ണം ഓര്‍ക്കുന്നു. കാരണം എന്റെ ബാല്യം കൊളംബോയിലായിരുന്നു.
പിതാവിന്റെ മരണശേഷം ഞങ്ങള്‍ക്ക് വിദേശനിര്‍മ്മിത സാധനങ്ങളൊന്നും കിട്ടിയിരുന്നില്ല. പാപ്പന്‍ സിങ്കപ്പൂരില്‍ വലിയ ബിസിനസ്സ് കാരനായിരുന്നു. അദ്ദേഹം 5 വര്‍ഷത്തില്‍ ഒരിക്കല്‍ വരും. ഒരു കൊല്ലം നാട്ടില്‍ താമസിക്കും. ചെറിയമ്മ ഒരു കുട്ടിയെ പെറും, പിന്നെ പോയിട്ട് വീണ്ടും 5 വര്‍ഷം കഴിഞ്ഞ് വരും, പിന്നേയും ചെറിയമ്മ പെറും, പിന്നീട് വീണ്ടും പോകും അങ്ങിനെയായിരുന്നു പാപ്പന്‍. പാപ്പന് സ്നേഹം ഉണ്ടായിരുന്നു. പക്ഷെ അച്ചനെ പോലെ അധികം സാധനങ്ങളൊന്നും കൊണ്ടത്തരില്ല.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടര്‍ളിന്‍ ഷറ്ട്ടിന്റെ കാലമായിരുന്നു. ആ കാലത്ത് പാപ്പന്‍ എനിക്കൊരു ടര്‍ളിന്‍ ഷര്‍ട്ടും, പിന്നെ ഒരു സാധാരണ കോട്ടന്‍ ഷറ്ട്ടും തന്നതായി ഓര്‍ക്കുന്നു. പിന്നെ ഒന്നും തന്നിട്ടില്ല.
പാപ്പന്‍ ഇങ്ങിനെ 5 കൊല്ലം കൂടുമ്പോള്‍ വന്ന് വന്ന് എല്ലാ വരവിലും ചെറിയമ്മ ഓരോ കുട്ട്യോളെ പെറും. അവസാനത്തെ കുട്ടി പെറ്റ ഉടനെ മയ്യത്തായി എന്നാ എനിക്ക് തോന്നണേ.
അങ്ങിനെ ഇരിക്കേ പാപ്പനും വയസ്സായി എന്ന തോന്നലുണ്ടായി. അറുപതിന്നടുക്കും മുന്‍പേ കുറച്ച് കാലം നാട്ടില്‍ വന്ന് വിരാജിക്കണമെന്ന് തോന്നി. അങ്ങീനനെ സിങ്കപ്പൂര്‍ ഉപേക്ഷിച്ച് നാട്ടില്‍ വരുമ്പോള്‍ കൂടെ ഒരു കൊച്ചു ബാലികയെയും കൂടി കൊണ്ട് വന്നിരുന്നു.
ഊഹിക്കാമല്ലോ വീട്ടിലെ അങ്കലാപ്പ്. ചെറിയമ്മ ചീറ്റിയടുത്തു.
"ആരുടേയാ ഈ കുഞ്ഞ്...?
എന്റേത് തന്നെ.
"അപ്പോള്‍ നിങ്ങള്‍ക്ക് അവിടെ വേറെ ഒരു ഭാര്യ ഉണ്ടായിരുന്നോ..?
ഉണ്ടായിരുന്നു.
"അപ്പോള്‍ ഈ കുഞ്ഞ്.....?
ആ നമ്മുടേത് തന്നെ. നമ്മുടെ ആണ്‍കുട്ട്യോള്‍ക്ക് ഒരു കൊച്ചുപെങ്ങള്‍...
സുന്ദരിയായിരുന്നു ആ കൊച്ച്....
പാപ്പന്റെ ഗേള്‍ ഫ്രണ്ടിലോ അതോ അവിടുത്തെ ചൈനീസ് ഭാര്യയിലോ മറ്റോ ഉണ്ടായിരുന്നതായിരുന്നു ആ കൊച്ച്. എനിക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. തങ്കക്കുടം പോലെയൊരു കൊച്ച്...
പക്ഷെ ആ കൊച്ച് ആറുമാസം കഴിയുന്നതിന് മുന്‍പ് മയ്യത്തായി....
എന്റെ അച്ചനും, പാപ്പനും പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. വലിയച്ചന്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വലിയച്ചനും സിലോണിലായിരുന്നു. അവിടെ ഡോക്ടറായിരുന്നു. വലിയമ്മ അവിടെ ഹെല്‍ത്ത് ഡിപ്പാറ്ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് ഞാന്‍ കേട്ടിരുന്നത്.
എന്റെ ചേച്ചി എന്നെ പെറ്റതിന് ശേഷം, ശ്രീരാമനെ പെറ്റു, അതിന് ശേഷം മൂന്നാമതൊരു ആണ്‍ കുഞ്ഞിനെയും കൂടി പെറ്റു. അതും ഇത് പോലെ മയ്യത്തായി എന്ന് കേട്ടിട്ടുണ്ട്. ഞാനും എന്റെ അനുജന്‍ ശ്രീരാമനും[ഇപ്പോഴത്തെ ടിവി അവതാരകനും [വേറിട്ട കാഴ്ചകള്‍, നാട്ടാരങ്ങ് മുതലായവ] എഴുത്തുകാരനും, സിനിമാ/സീരിയല്‍ നടനുമായ വി. കെ. ശ്രീരാമന്‍] മകരമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ജനിച്ചത്. എന്റെ ചേച്ചിക്ക് പിറന്ന മൂന്നാമത്ത ആണ്‍ സന്തതിയും മകരമാസത്തിലെ ചോതി നക്ഷത്രത്തിലായിരുന്നു ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ മയ്യത്തായി.
ആ കുഞ്ഞ് ഇപ്പോള്‍ വേറെ എവിടെയെങ്കിലും വീണ്ടും ജനിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഞാന്‍ എന്റെ ആ അനുജനെ ചിലപ്പോള്‍ സ്വപ്നത്തില്‍ കാണാറുണ്ട്.
പാരമ്പര്യമായി ഞങ്ങളുടെ കുടുംബത്തില്‍ വലിയച്ചന്‍, അച്ചന്‍, പാപ്പന്‍ എന്നിവരെല്ലാം ജോലി ചെയ്തിരുന്നത് വിദേശത്തായിരുന്നു. എല്ലാവരും അറുപത് തികയുന്നതിന് മുന്‍പ് പരലോകം പ്രാപിച്ചു.
എന്റെ ചേച്ചിയും [ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] അച്ചനും സ്നേഹിച്ച് കല്യാണം കഴിച്ചവരാണ്. അത് വലിയൊരു കഥ. ഒരു വിപ്ലവം തന്നെയായിരുന്നു. എന്റെ ബ്ലോഗില്‍ ചിലയിടത്ത് ഞാന്‍ ആ കഥ വിവരിച്ചിട്ടുണ്ട്.
സ്നേഹസമ്പന്നനായ കുറുമാന്‍ എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് എവിടെയോ ഒക്കെ പോയി. രണ്ട് വരിയും കൂടിയെഴുതി കുറുമാനിലേക്ക് മടങ്ങാം.
എന്റെ അച്ചനും ചേച്ചിയും പോലെ അത്രമാത്രം സ്നേഹിച്ച ഒരു ദമ്പതിമാരെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നിറഞ്ഞ സ്നേഹത്തിന്റെ ഒരു പര്യായമായിരുന്നു അവര്‍. ഞാനും ബീനാമ്മയും വഴക്കടിക്കുന്ന പോലെയായിരുന്നില്ല എന്റെ മാതാപിതാക്കന്മാര്‍.
ഒരു വലിയ നോവലിന്റെ വ്യാപ്തിയുണ്ട് എന്റെ ചേച്ചിയുടെയും അച്ചന്റെയും ജീവിതം. ആരോഗ്യമുണ്ടെങ്കില്‍ ഞാന്‍ മരിക്കുന്നതിന്ന് മുന്‍പ് ഞാന്‍ അതും എഴുതും. എന്റെ തറവാട്ടിലെ ആണുങ്ങളെല്ല്ലാം അറുപത് വയസ്സില്‍ കൂടുതല്‍ ജീവിക്കാറില്ല.
ഞാന്‍ തന്നെ 4 പേര്‍ക്ക് കൊള്ളി വെച്ചിട്ടുണ്ട്. വലിയച്ചന്‍, അച്ചന്‍, പാപ്പന്‍, വലിയച്ചന്റെ മകന്‍, അടുത്ത ഊഴം തറവാട്ടില്‍ എന്റേതാണ്. ഞാന്‍ അറുപതിനോടടുക്കുമ്പോല്‍ എനിക്കറിയാമായിരുന്നു എന്റെ അന്ത്യത്തിന്റെ കാലടികള്‍. ആ അവസരത്തില്‍ ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതിയിരുന്നു. "കാളയും കയറും". ഞാനുറങ്ങുമ്പോള്‍ ഞാന്‍ കാതോര്‍ക്കും കാളയുടെ കുളമ്പടി. കാളപ്പുറത്ത് കയറുമായി വരുന്ന കാലനെ.
ഞാന്‍ ചെയ്ത് വെക്കേണ്ട കാര്യങ്ങളെല്ലാം ഒരു വിധം തീര്‍ത്ത് വെച്ചു. ബാങ്ക് പാസ്സ് ബുക്കുകളും, എഫ് ഡി ഡെപ്പോസിറ്റുകളും, ലോക്കര്‍ താക്കോലും എന്റെ മറ്റു സ്വത്ത് വിവരവും എല്ലാം എന്റെ എല്ലാമായ ബീനാമ്മക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.
ആ കാലത്ത് ഒരു വിഷമം മാത്രം മനസ്സില്‍ അവശേഷിച്ചു. മോന് ഒരു കുടുംബജീവിതം പ്രദാനം ചെയ്ത് കൊടുക്കാന്‍ പറ്റിയില്ല എന്ന്. മോള്‍ ആ കാലത്ത് വിവാഹിത ആയിരുന്നു.
എന്തോ അച്ചടിപ്പിശകുപോലെ ഞാന്‍ ഇത് വരെ മയ്യത്തായില്ല. കാലന്‍ എന്നെത്തേടി ഇത് വരെ വന്നില്ല. എന്നാലും ഞാന്‍ രാത്രി കിടക്കാന്‍ നേരത്ത് ആലോചിക്കും,കാതോര്‍ക്കും കാളയുടെ കുളമ്പടി...
ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിരണ്ട്. ജീവിതത്തില്‍ എല്ലാ സുഖദു:ഖങ്ങളും ഞാന്‍ അനുഭവിച്ച് കഴിഞ്ഞു. എന്റെ ചിരകാല സ്വപ്നമായിരുന്നു എന്റെ മകന്റെ വിവാഹം. അത് നടന്നു. ഇനി എനിക്ക് ഒരു അഭിലാഷങ്ങളുമില്ല. എല്ലാം സാക്ഷാത്കരിച്ചിരിക്കുന്നു.
ശ്രീമാന്‍ ബില്‍ ഗേറ്റ്സിന് ഞാന്‍ നന്ദി പറയട്ടെ. ഈ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ഞാന്‍ നിരവധി മുഖങ്ങളെ പരിചയപ്പെട്ടു. എല്ലാം നല്ലവര്‍. എന്നെ സ്നേഹിക്കുന്നവര്‍. തെറ്റിദ്ധാരണകൊണ്ട് ഒരു ബ്ലോഗ് സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. ഒരു ചെറിയപ്രശ്നം പെരുപ്പിച്ച് കാട്ടി മറ്റൊരു ബ്ലോഗര്‍.
നല്ല ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമല്ല. പക്ഷെ നഷ്ടപ്പെടാന്‍ എളുപ്പമാണ്. എന്റെ ദു:ഖം ആരോട് പറയാന്‍.
കുറുമാന് ശേഷം ഞാന്‍ അടുത്ത് പരിചയപ്പെട്ട ബ്ലൊഗറാണ് കുട്ടന്‍ മേനോന്‍. ഞങ്ങളുടെ സൌഹൃദം ഒരു ബിസിനസ്സ് ശൃംഗലക്ക് തുടക്കമിട്ടിരിക്കയാണ് ഇപ്പോള്‍. ഈ സൌഹൃദം അരിക്കിട്ടുറപ്പിക്കാന്‍ ഏറ്റവും സഹായിച്ചത് കുറുമാന്‍ തന്നെ.
ഞാനും കുട്ടന്‍ മേനോനും ഇപ്പോള്‍ വെബ് സൈറ്റ് ഡെവലപ്പ്മെന്റിലും HR കണ്‍സല്‍ട്ടന്‍സിയിലും തൃശ്ശൂര്‍ സിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മിസ്റ്റര്‍ ബില്‍ ഗേറ്റ്സിന്‍ വീണ്ടും നന്ദി. ഒപ്പം കുറുമാനും.
തൊഴില്‍ രഹിതരായ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഞങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. തൊഴില്‍ രഹിതരായ ആര്‍ക്കും ഞങ്ങളെ സമീപിക്കാം. CV അയക്കൂ.... annvisionsolutions@gmail.com or jobs@annvision.com.
കഥയില്‍ നിന്ന് പോയി മറ്റെവിടേയോ സഞ്ചരിക്കേണ്ടിവന്നു. കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗറെ കണ്ടുമുട്ടിയത് എന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലാണ്, വഴിത്തിരിവാണ്. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഒരു മഹത്തായ കര്‍മ്മമാണ്. വിശന്ന് വലയുന്നവന് അന്നം കൊടുക്കുന്നതിന് തുല്യം.
വിദേശത്ത് ജോലിക്ക് വേണ്ടി അലയുന്ന ഒരു സഹോദരിക്ക് ജോലി കണ്ടെത്താന്‍ ഒരു ബ്ലോഗ് സഹോദരിയോട് സഹായം അഭ്യര്‍ത്ഥിച്ച കഥയാണ് ഒരു ബ്ലൊഗ് സഹോദരന്‍ ഒരു വിപ്ലവമായി വ്യാഖ്യാനിച്ച് എന്റെ വിലയേറിയ സൌഹൃദം നഷ്ടപ്പെടുത്തിക്കളഞ്ഞത്.
അവശരും നിരാലംബരുമായ സഹോദരീ സഹോദരന്മാര്‍ക്ക് പ്രതിഫലേഛയില്ലാതെയും ഞാന്‍ തൊഴില്‍ കണ്ടെത്തി ജീവിതമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നുണ്ട്. എന്റെ ഈ പ്രസ്ഥാനം വഴി അഭ്യസ്ഥവിദ്യര്‍ക്കും, അല്ലാത്തവര്‍ക്കും തൊഴില്‍ പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഗള്‍ഫ് പ്രവാസികളക്ക് സ്വാഗതം. ഞാനും ഒരു പ്രവാസിയാണല്ലോ!
[കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ അടുത്ത് തന്നെ ബാക്കി ഭാഗം എഴുതാം]
Sunday, October 18, 2009
ഗള്‍ഫ് ജയിലില്‍ ഒരു ദിവസം - ഭാഗം 2
ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച...
ഏതായാലും മണലാരണ്യത്തിന്റെ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ഈ ജയില്‍ വിഷയം വരാന്‍ കുറച്ചധികം സമയം എടുക്കും. അതിനാല്‍ ആ വിഷയം ഞാന്‍ ആദ്യം പറയാം.
ഗള്‍ഫില്‍ ട്രാഫിക്ക് നിയമം വളരെ കര്‍ശനമാണ്‍. പ്രത്യേകിച്ച് സിഗ്നല്‍ തെറ്റിച്ചാല്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ അകത്താക്കും. ഒരു വിട്ട് വീഴ്ചയുമില്ലാ.
ഞാന്‍ സാധാരണം ട്രാഫിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്ന സ്വഭാവക്കാരനല്ല. പിന്നെ അവിടെ മിനിമം സ്പീഡ് 80, ഹൈ വേയില്‍ മാക്സിമം 120 മുതല്‍ മേല്പോട്ടാകാം. പക്ഷെ 160നപ്പുറം പോയാല്‍ പിഴ കിട്ടും.
മിക്ക സ്ഥലത്തും ഹൈവേയില്‍ സാറ്റലൈറ്റ് കണ്ട്രോള്‍ഡ് റഡാര്‍ സിസ്റ്റം ഉണ്ട്. അതില്‍ കൂടി പിടിക്കപ്പെട്ടാല്‍ നമ്മള്‍ ഓടിച്ചിരുന്ന സ്പീഡ്, റൂട്ട്, വണ്ടിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ അടങ്ങിയ ഒരു നോട്ടീസ് നമുക്ക് തപാലായി വരുമെന്നാ പറയുന്നത്. എന്നെ ഹൈവേയില്‍ ഇത് വരെ പിടിച്ചിട്ടില്ല.
ഓവര്‍ സ്പീഡില്‍ ഞാന്‍ പലപ്പോഴും പോകുമെങ്കിലും ഇത് വരെ ഞാന്‍ ശിക്ഷക്ക് വിധേയനായിട്ടില്ല. ഹൈവേയില്‍ റഡാര്‍ ഉണ്ടെങ്കില്‍ അതിന്റെ റോഡ് സൈന്‍ കാണാം. അപ്പോള്‍ ഞാന്‍ സ്പീഡ് കുറക്കും. പിന്നെ മറ്റു ചിലയിടങ്ങളില്‍ പോലീസുകാര്‍ വണ്ടി റോഡരുകില്‍ ഇട്ട് പ്രത്യേക സംവിധാനത്തില്‍ കൂടി വണ്ടിയുടെ സ്പീഡ് കണ്ട് പിടിച്ച്, നാലഞ്ച് കിലോമീറ്ററിന്നപ്പുറത്ത് നില്‍ക്കുന്ന പോലീസ് ടീമിനോട് വയര്‍ലസ്സില്‍ വിവരങ്ങള്‍നല്‍കും. അങ്ങിനെ ആ വണ്ടി ചാര്‍ജ്ജ് ചെയ്യും.
പോലീസ് കാര്‍ ഒന്നും അറിയാത്ത മട്ടില്‍ വണ്ടി തടഞ്ഞ് നിര്‍ത്തി ചോദിക്കും. ഇന്ന സ്ഥലത്ത് ഓവര്‍ സ്പീഡുണ്ടായിരുന്നോ എന്ന്. നുണ പറഞ്ഞാല്‍ ഫൈന്‍ കൂട്ടി ടിക്കറ്റ് തരും. പിറ്റേ ദിവസം പോലീസ് സ്റ്റേഷനില്‍ പോയി പിഴയൊടുക്കിയാല്‍ കാര്യം കഴിഞ്ഞു. മിക്കതും ഓവര്‍ സ്പീഡിന്‍ പിടിക്കപ്പെട്ട് ചാര്‍ജ്ജ് ഷീറ്റ് തന്നാല്‍ അവര്‍ ലൈസന്‍സ് വാങ്ങി വെച്ച് റസീറ്റ് നല്‍കും.
എനിക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറ് ഓടിച്ച് പോകണം. മസ്കറ്റിലെ അല്‍ കൊയറിലുള്ള എന്റെ വസതിയില്‍ നിന്ന് ദുബായിലേക്ക് 420 കിലോ മീറ്റര്‍ ദൂരമുണ്ട്. ഞാന്‍ കാലത്ത് 5 മണിക്ക് ഒരു സുലൈമാനി കുടിച്ച് 8 മണിയോടെ ദുബായിലെത്തും. എനിക്ക് ബര്‍ ദുബായില്‍ എപ്പോഴും കമ്പനി വക ഒരു ഡിലക്സ് സ്യൂട്ട് റൂം ഉണ്ടായിരിക്കും. ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും ഒരു സീനിയറ് മേനേജര്‍ ആ ഹോട്ടലിലുണ്ടാകും.
ഗള്‍ഫില്‍ മിക്കയിടത്തും ഓഫീസ് സമയം 8 മുതല്‍ 1 മണി, 4 മുതല്‍ 7വരെ. അതായത് ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണം കഴിഞ്ഞാല്‍ സുംഖമായി ഉറങ്ങി ഫ്രഷ് ആയി വീണ്ടും പണിസ്ഥലത്തെത്താം. മസ്കത്തില്‍ ഇങ്ങനെയായിരുന്നു. ഗവണ്മേണ്ടില്‍ 8 മുതല്‍ 2 വരെ. അതിന്‍ ശേഷം ഓഫീസില്ലാ.
പണ്ടൊക്കെ ഞാന്‍ വിചാരിച്ചിരുന്നു ഗവണ്മേണ്ടുദ്യോഗം [മിനിസ്ട്രിയില്‍] കിട്ടിയാല് തരക്കേടില്ലാ എന്ന്. പല തവണ ശ്രമിച്ചിട്ടും പറ്റിയില്ല. മിനിസ്ട്രിയില്‍ പണി തരാമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപത്തില്‍ നിന്ന് റിലീസ് കിട്ടണം. [നൊ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്]. എന്റെ സ്പോണ്‍സര്‍ അത് തരില്ലാ എന്നറിഞ്ഞതിനാല്‍ ഞാന്‍ ആ ഉദ്യമം ഉപേഷിച്ചു.
ഞാനെന്തിനാണെന്നോ ഈ മിനിസ്ട്രി ഉദ്യോഗം ആഗ്രഹിച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതും. 2 മണി കഴിഞ്ഞാല്‍ ഏതെങ്കിലും പബ്ബില്‍ പോയി രണ്ട് ഫോസ്റ്റര്‍ അടിച്ച്, എന്തെങ്കിലും വാരിത്തിന്ന് 5 മണി വരെ ഉറക്കം. പിന്നെ സൌകര്യം പോലെ എണീറ്റ് രാത്രി സഞ്ചാരം തുടങ്ങാം.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഞാന്‍ ലോകമെമ്പാടും സഞ്ചരിക്കാറുണ്ട്. യൂറോപ്പില് ജര്‍മ്മനിയിലാണ്‍ കൂടുതല്‍ ദിവസം താമസിച്ചിട്ടുള്ളത്. മസ്കത്തും ദുബായും എനിക്ക് ഒന്ന് പോലെയാണ്‍. ദുബായിലേക്ക് എനിക്ക് മള്‍ട്ടിപ്പിള്‍ വിസായും റോഡ് പെര്‍മിറ്റും ഉണ്ടായിരുന്നു. എന്റെ കുടുംബത്തിന്നും അത്തരം ഫേമിലി സ്റ്റാറ്റസ് ഉണ്ടായിരുന്നു.
പല നാടുകളിലും വസിക്കാന്‍ കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെ സുല്‍ത്താനേറ്റ് ഓഫ് ഓമാനിലെ മസ്കത്ത് തന്നെ. ഗള്‍ഫ് നാടുകളില്‍ ഇത്ര ശുചിത്വമുള്ള വേറെ ഒരു സിറ്റി ഇല്ല. ഏതാണ്ട് സിംഗപ്പൂര്‍ നഗരം പോലെ.
അവിടെ റോഡുകള്‍ രാത്രി വൃത്തിയാക്കപ്പെടുന്നു. ഓറഞ്ച് നിറത്തിലുള്ള് ഫ്ലോറസെന്റ് സ്റ്റിക്കര്‍ ഒട്ടിച്ച കുപ്പായമാണ്‍ റോഡ് സ്വീപ്പേറ്സിന്‍ നല്‍കുക. പിന്നെ ഗാര്‍ബേജും മിക്കതും രാത്രികാലങ്ങളിലോ, പ്രഭാതത്തിലോ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകും. റോഡരികില്‍ ഗാര്‍ബേജ് ഡമ്പിങ്ങ് ബിന്‍സ് ഉണ്ടായിരിക്കും. ഏതാണ്ട് ഒരു മിനി ലോറിയുടെ അത്ര വലുപ്പത്തിലുള്ളതായിരിക്കും ഇത്തരം ബിന്നുകള്‍. വലിയ കറുത്ത പോളിത്തീന്‍ ഗാര്‍ബേജ് ബാഗുകള്‍ സൌജന്യമായി ലഭിക്കും.അതില്‍ ഗാര്‍ബേജ് ആക്കി കെട്ടി ഈ ഗാര്‍ബേജ് ബിന്നില്‍ കൊണ്ടിട്ടാല്‍ മതി. പിന്നെ അവര്‍ നോക്കിക്കൊള്ളും.
ഈ മിനി ലോറിയുടെ സൈസിലുള്ള റോഡരികില് വെച്ചിട്ടുള്ള പെട്ടികള്‍ ഓട്ടോമറ്റിക് സംവിധാനത്തിലൂടെ ലോറിയിലേക്ക് കയറ്റി അത് അതില് വെച്ച് തന്നെ കമ്പ്രസ്സ് ചെയ്യുന്നു, തന്മൂലം കൂടുതല്‍ ഗാര്‍ബേജ് ഈ വണ്ടികള്‍ക്ക് ശേഖരിക്കാന്‍ കഴിയും.
നമ്മള്‍ കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ കാണാം മാലിന്യവുമുക്തമായ വഴികളും, നഗരപരിസരവും. ഇത് കൂടാതെ വലിയ പ്ലാസ്റ്റിക് ബേഗുമായി ഒരു കൂട്ടം ജോലിക്കാര്‍ റോഡില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. അതായത് ഒരു കിലോമീറ്ററിന്ന് ഏതാണ്ട് 4 ജോലിക്കാരുണ്ടായിരിക്കും. എന്തെങ്കിലും സാധനങ്ങള്‍ അലസമായി അരെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അത് ശേഖരിക്കും.
പിന്നെ റോഡരികിലും മദ്ധ്യത്തിലും പൂക്കളും ഈന്തപ്പനയും വെച്ച് പിടിപ്പിച്ചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടില്‍ ഇത്തരം സംഗതികള്‍ ചെയ്താല്‍ വെള്ളമൊഴിക്കുകയോ അത് പരിപാലിക്കുകയോ ചെയ്യാറില്ല സാധാരണ. പക്ഷെ മസ്കത്തില്‍ അങ്ങിനെയല്ല.
ദീര്‍ഘകാലത്തെ വാസത്തിന്നിടയില്‍ എനിക്ക് ഗവണ്മേണ്ട് ഉദ്യോഗം സ്വപ്നം കാണാനായില്ല. ഞാന്‍ ഒരിക്കല്‍ പബ്ബില്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിനോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്ന സമയത്ത് എന്റെ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് ലാര്‍ജ്ജ് പൈന്‍ഡ് ഹെനിക്കന്‍ ഡ്രാഫ്റ്റ് ബീയര്‍ അകത്താക്കി അല്പം ധൈര്യം ഞാന്‍ സംഭരിച്ചിരുന്നു. എന്തെന്നാല്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിന് ഒരു കുഴപ്പമുണ്ട്. അയാള്‍ക്കിഷ്ടമില്ലാത്തത് ചോദിച്ചാല്‍ ആരായാലും രണ്ട് കൊടുക്കും ആദ്യം. എനിക്കങ്ങനെ രണ്ട് മൂന്ന് തവണ കിട്ടിയിരുന്നു. ഞനതെല്ലാം അവിടുത്തെ എക്സിസ്റ്റന്‍സിന്‍ വേണ്ടി ക്ഷമിച്ചു.
ഒരിക്കല്‍ ഞാന്‍ ടെലക്സില്‍ മെസ്സേജ് അയച്ചുകൊണ്ടിരുന്ന സമയത്ത് എന്നെ ഒരു പ്രകോപനവുമില്ലാതെ ഒറ്റയടി കരണ്‍ക്കുറ്റിക്ക്. എനിക്ക് ദ്വേഷ്യം സഹിക്കാനായില്ല. ഞാന്‍ ടെലക്സ് മെഷീനില്‍ നിന്ന് ടെലക്സ് റോള്‍ ഊരി അയാളുടെ തലക്കടിച്ചു. എനിക്ക് ദേഷ്യം സഹിക്ക വയ്യാതെ മേശപ്പുറത്തിരുന്ന ഡെസ്ക് കാല്‍ക്കുലേറ്റര്‍ എടുത്ത് അവന്റെ നെഞ്ചിലേക്കെറിഞ്ഞു. ഓഫീസെല്ലാം താറുമാറാക്കി. കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. അങ്ങിനെ മലയാളിക്കും നെഞ്ചുറപ്പുണ്ട് എന്ന് അവന്‍ കാണിച്ചുകൊടുത്തു. അവന്റെ തലയില്‍ നിന്ന് ചോരയൊലിച്ച് കൊണ്ടിരുന്നു. അവന്‍ എന്നെ ഭീഷണിപ്പെടുത്തില്‍. ഷൊര്‍ത്തയെ [പോലീസ്] വിളിക്കും നിന്നെ ജയിലിലടപ്പിക്കും എന്നൊക്കെ. ഞാനപ്പോള്‍ അവനോട് പറഞ്ഞു നീ ഷൊര്‍ത്തയെ വിളിച്ചാല്‍ നമ്മള്‍ രണ്ട് പേരും, ഒരുമിച്ചായിരിക്കും ഉള്ളില്‍ പോകുകയെന്ന്. അവനെന്തോ പന്തികേട് ഉണ്ടായെന്ന് തോന്നിയിട്ട് ഷൊര്‍ത്തയെ വിളിച്ചില്ല.
അന്ന് മുതല്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമിത്രങ്ങളായി. അവന്റെ കയ്യിലിരൊപ്പൊന്നും മലയാളിയായ എന്റെ അടുത്ത് ചിലവാകില്ലെന്ന് മനസ്സിലായപ്പോള്‍ അവന്‍ തന്ത്ര്പൂര്‍വം എന്നെ കയ്യിലെടുത്തു, ഞാന്‍ അവിടെ ആ കമ്പനിയില്‍ ഉണ്ടായ കാലം വരെ. എന്നിരുന്നാലും അവന്‍ ചിലപ്പോള്‍ എന്നെ കൈ വെക്കുമായിരുന്നു. അവന്‍ ഉടനെ തിരിച്ചടിയും കിട്ടുമായിരുന്നു. ഞാനന്ന് വിവാഹിതനായിരുന്നില്ല. എനിക്ക് മുകളിലേക്കും കീഴ്പ്പോട്ടും നോക്കാനുണ്ടായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. പണിയെടുക്കണം ജിവിക്കണം - അത്ര തന്നെ.
അങ്ങിനെ പബ്ബില്‍ കുടിച്ച് പൂസായിയെന്ന് ഉറപ്പ് വരുത്തി ഞാന്‍ എന്റെ ചിരകാലാഭിഷേകന്‍ അവന്റെ മുന്നില്‍ നിരത്താമെന്ന് വെച്ചു.
"ഫ്രാന്‍സ്വാ... ?
"യെസ് പ്രകാശ്...."
ഐ വാണ്ട് റ്റു ആസ്കു യു സംതിങ്.
‘യെസ് പ്രകാശ് യു മേ പ്രൊസീഡ്. വൈ ഡു യു സീക്ക് മൈ പെര്‍മിഷന്‍. ദാറ്റ് റ്റൂ നൌ. വീ ആര്‍ നോട്ട് അറ്റ് ഓഫീസ് നൌ. ഇവന് ദെന്‍ നൊ ഫോരമാലിറ്റീസ്..’
എനിക്കെന്തോ അവനോട് എന്റെ ആവശ്യം പറയാനായില്ല.
അവനെന്നോട് കൂടെ കൂടെ ചോദിച്ചു. ഞങ്ങള്‍ രണ്ട് പേരും മദ്യപാനം തുടര്‍ന്ന് കൊണ്ടേയിരുന്നു. മസ്കത്തിലെ പബ്ബുകള്‍ തികച്ചും ഉല്ലസിക്കാനുള്ളതായിരുന്നു. ഞാന്‍ അവനോട് പറയുന്നില്ലാ എന്ന് മനസ്സിലായപ്പോള്‍ അവനവിടുന്നെണീറ്റ് ഡാര്‍ട്ട് ക്ലബ്ബ് ഏരിയായിലേക്ക് നീങ്ങി. ഞാന്‍ ബില്ല്യാര്‍ഡ് ഏരിയായിലേക്കും പോയി. ഞാനെന്താണ്‍ അവനോട് ചോദിക്കാന്‍ പോകുന്നതെന്നും, അവനെന്നോട് എങ്ങിനെയാ പ്രതികരിക്കാമെന്നുള്ള ആകാംഷ രണ്ട് പേരുക്കുമുണ്ടായിരുന്നു. അതിനാല്‍ രണ്ട് പേരും കുറച്ച് നേരത്തേക്ക് അസ്വസ്ഥരായിരുന്നു.
എനിക്ക് ലഹരി കയറിയിട്ടില്ലാ എന്ന് തോന്നിയിരുന്നു. ഞാന്‍ ഒരു സ്മോള്‍ ബക്കാര്‍ഡി അകത്താക്കി അവന്റെയടുത്തേക്ക് നീങ്ങി. അപ്പോളെക്കും ഹേപ്പി ഹവേഴിന്റെ മണിയടി കേട്ടു. മിക്ക പബ്ബിലും ദിവസത്തില്‍ രണ്ട് തവണ ഹേപ്പി ഹവേഴ്സ് ഉണ്ടായിരിക്കും. പബ്ബിന്നകത്തെ ബിസിനസ്സ് മാന്ദ്യമുള്ള സമയത്ത് ഈ ഹേപ്പി ഹവേഴ്സില്‍ ലിക്കറിന്‍ പകുതി വില കൊടുത്താല്‍ മതി. അപ്പോല്‍ മുഴുക്കുടിയന്മാര്‍ ധാരാളം ഡ്രിങ്ക്സ് വാങ്ങി വെച്ച് സൌകര്യം പോലെ കുടിച്ച് തീര്‍ക്കും.
മണിയടി കേട്ട മാത്രയില്‍ എല്ലാരും എന്റെ ബോസ്സും ബാര്‍ കൌണ്ടറിലേക്കോടി. ഞാനും പോയി രണ്ട് പൈന്‍ഡ് ഫോസ്റ്റര്‍ വാങ്ങി വെച്ചു. അവിടുത്തെ പബ്ബില്‍ ഹെനിക്കന്‍, ആംസ്റ്റെല്‍, ഡബ്ബില്‍ ഡയമണ്ട്, ഫോസ്റ്റര്‍ മുതലായ ഡ്രാഫ്റ്റ് ബീയറുണ്ടെങ്കിലും എനിക്ക് ഫോസ്റ്ററിനോടായിരുന്നു കമ്പം. ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ ഇത് വരെ വില്‍ക്കുന്നത് കണ്ടില്ല. പിന്നെ പബ്ബുകളും ഇല്ല.
എനിക്കൊരു ആസ്ട്രേലിയന്‍ സഹപ്രവര്‍ത്തക ഉണ്ടായിരുന്നു. അവള്‍ ഫോസ്റ്റര്‍ ബീയറേ കഴിക്കൂ. എന്റെ ഫ്ലേറ്റിന്റെ മൂന്നാമത്തെ നിലയിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഞാന്‍ അക്കാലത്ത് കീ ബോര്‍ഡ് വായിച്ചിരുന്നു. ദുബായില്‍ പോകാത്ത ദിവസം കാലത്ത് ആറുമണി മുതല്‍ ഞാന്‍ സാധകം ചെയ്യും. ഞാന്‍ കര്‍ണ്ണാട്ടിക് സ്റ്റൈലില്‍ ആയിരുന്നു അഭ്യസിച്ചിരുന്നത്. നമ്മുടെ.... സാ....രീ....ഗ....മാാ...............
ഇത് ഇവറ്റകള്‍ക്ക് കേട്ടാല്‍ പിന്നെ ആ ദിവസം ചതുര്‍ഥിയാ.
ഒരു ദിവസം അവളെന്റെ വാതിലില്‍ മുട്ടി വിളിച്ചു.
"ഗുഡ് മോറ്ണിങ്ങ് പ്രകാശ്"
ഹലോ ഗുഡ് മോണിങ്ങ്, പ്ലീസ് കമിന്‍ ... വാട്ട് കേന്‍ ഐ ഡു ഫോര്‍ യു.
അവളെന്നോട് ഗര്‍ജിച്ചു.
"യു ഷുഡ് നോട്ട് പ്ലേ ദിസ് ലൌഡ് ലി...."
ഞാനവളോടോതി.
"യു ഗെറ്റ് ഔട്ട് ഏന്‍ഡ് ഗെറ്റ് ലോസ്റ്റ്..."
എനിക്കാരെ പേടിക്കാന്‍. പെണ്ണുമില്ല പിടക്കോഴിയുമില്ല. പിന്നെ കണ്ടവരെയെല്ലാം തല്ലുന്ന ഒരു ബോസ്സും. എന്റെ ബോസ്സിനോടങ്ങാനും ഇവളെ പറ്റി പറഞ്ഞാല്‍ പിന്നെ അയാള്‍ അവളുടെ നട്ടെല്ലൊടിക്കും....
അവള്‍ ലേന്‍ഡ് ലോര്‍ഡിനോട് കാര്യം പറഞ്ഞു. ലേന്‍ഡ് ലോറ്ഡ് അവളോട് പറഞ്ഞു ഇത്തരം കാര്യങ്ങളില്‍ അയാള്‍ക്കിടപെടാന്‍ പറ്റില്ലെന്ന്. വേണമെങ്കില്‍ അവളോട് ഫ്ലേറ്റൊഴിഞ്ഞോളാന്‍ പറഞ്ഞു. കാരണം ആ കെട്ടിടത്തിലെ അറുപത് ഫ്ലേറ്റുകളില്‍ ഞാനേകനായി ഒരു മലയാളിയും, ഇവളായ ഏക ആസ്ട്രേലിയക്കാരിയും മറ്റു അന്‍പത്തി എട്ട് ഫ്ലാറ്റുകളിലെ എന്റെ ബോസ്സുള്‍പ്പെടെ ലബനാനികളും.
ലേന്‍ഡ് ലോറ്ഡ് അവളോടോതി ലബനാനികളെ പിന്നേയും സഹിക്കാം. മലയാളികളോടയാള്‍ക്ക് വാക്ക് തര്‍ക്കത്തിന്‍ പറ്റില്ലെന്ന്.
കാരണം വേറൊന്നുമല്ല. ലബനാനികളും ഒമാനികളും അറബികളാണല്ലോ. അവര്‍ക്ക് ഭാഷാ പ്രശ്നമില്ല. എന്റെ ലേന്ഡ് ലോറ്ഡ് എന്നോട് അറബിയില്‍ പറഞ്ഞാന്‍ ഞാനവനോട് മലബാറിയില്‍ പറയും. അതിനാല്‍ അവന് എന്നോട് പേശാന്‍ പറയാറില്ല. പിന്നെ എന്റെ ഫ്ലേറ്റ് വാടക കമ്പനിയായിരുന്നു കൊടുത്തും കൊണ്ടിരുന്നത്.
അങ്ങിനെ ഒരു ദിവസം രാത്രി ഞാന്‍ ഒരു ഫോസ്റ്ററും അടിച്ച് ഈ കീബോര്‍ഡ് തോളില്‍ തൂക്കി എന്റെ ബാല്‍ക്കണിയില്‍ ഇങ്ങനെ ഒരു ഗാനം പാടി ആസ്വദിച്ചും കൊണ്ടിരിക്കയായിരുന്നു. എനിക്ക് സങ്കടം വരുമ്പോളും, എന്റ്റെ ചേച്ചിയെ കാണണമെന്ന് തോന്നുമ്പോളും ഞാന്‍ എന്റെ ചേച്ചി എന്നെ താരാട്ട് പാടികൊണ്ടിരുന്ന......
"ഓ...മ....ന തിങ്കള്‍ കിടാവോ................" എന്ന ഗാനം ശ്രുതിമീട്ടിക്കൊണ്ടിരിക്കും.
ഈ അസത്ത് പെണ്ണിന് ഈ പാട്ട് തീരെ ഇഷ്ടമില്ല...
പിന്നെ എനിക്ക് ഞാന്‍ കീബോര്‍ഡ് വായിക്കുമ്പോള്‍ ഉറക്കെ വായിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഈ പാട്ട് ലെബനാനികള്‍ക്ക് വളരെ പ്രിയംങ്കരവും. എന്റെ അതേ ഫോറില്‍ താമസിച്ചിരുന്ന സാന്‍ഡ്ര, സൈന, നജാത്ത് തുടങ്ങിയ പത്ത് വയസ്സിന്‍ താഴെയുള്ള പെണ്കുട്ടികള്‍ ഓടി വരും ഈ പാട്ട് കേള്‍ക്കാന്‍. അവര്‍ വന്നാല്‍ എനിക്ക് ഹരം കൂടും.
ഞാന്‍ അങ്ങിനെ പാട്ട് പാടി ഈ ആസ്ട്രേലിയന്‍ പെണ്ണിനെ ഈ കെട്ടിടത്തില്‍ നിന്ന് തുരത്താന്‍ തന്നെ തീരുമാനിച്ചു. അവളുടെ ഫ്ലാറ്റ് ഒരു പെന്റ് ഹൌസ് അറ്റാച്ച്ട് ആയിരുന്നു.എന്റെ ബോസ്സിന്‍ രാത്രി കാലങ്ങളില്‍ ബാര്‍ബീക്യൂ ഈവനിങ്ങ് നടത്താന്‍ ഏറെ കൊതിച്ച അപ്പാര്‍ട്ട് മെന്റായിരുന്നു അവളുടേത്. അവളെ അവിടുന്നൊഴിപ്പിച്ചാല്‍ എനിക്ക് നല്ലൊരു പാരിതോഷികം എന്റെ ബോസ്സ് ഓഫര്‍ ചെയ്തിരുന്നു. അപ്പോള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടി. ഇനി അവള്‍ വേറെ എന്തെങ്കിലും വേഷം കെട്ട് കൊണ്ടു വന്നാല്‍ ഇവന്‍ കൈകാര്യം ചെയ്തുകൊള്ളും അവളെ.
അവളും മോശക്കാരിയായിരുന്നില്ല. അവള്‍ യോട്ട് ക്ലബ്ബില്‍ മെംബറായിരുന്നു. അവളുടെ കൊതുമ്പുപോലെയുള്ള ഒരു വള്ളം എന്റെ കാറ് ഷെഡ്ഡിന്റെ അരികില്‍ ഒരു ദിവസം വെക്കട്ടെ എന്ന് ചോദിച്ചു. എന്റെ ഷേഡഡ് ഏരിയ ആയിരുന്നു. കുറച്ചധികം സ്ഥലവും ഉണ്ടായിരുന്നു. ഞാന്‍ സമ്മതിച്ചു. പിന്നെ ഒരു ദിവസം അവളോട് അതെടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞപ്പോള്‍ അവളെന്നോട് പറയുകയാ വേണമെങ്കില്‍ എടുത്ത് മാറ്റിക്കൊള്ളാന്‍. അന്ന് ഞാന്‍ അവളൊട് കശപിശ കൂടിയിരുന്നു. അത് മാറ്റണമെങ്കില്‍ ലേണ്ട് റോവര്‍ ജീപ്പില്‍ ഘടിപ്പിച്ച മിനി ക്രെയിന്‍ പോലെത്തെ ഒരു സാധനം വേണം.
അങ്ങിനെ ബാല്‍ക്കണിയില്‍ എന്റെ വണ്‍മേന്‍ മ്യൂസിക്ക് പരിപാടി അരങ്ങ് തകര്‍ത്ത് കൊണ്‍ടിരിക്കയായിരുന്നു. കൂടെ ആടാന്‍ ഈ കൊച്ചു പെണ്‍പിള്ളേരും. മദ്യാസക്തിയിലായിരുന്ന എനിക്ക് ഹരം കൂടി. ഞാന്‍ കര്‍ണ്ണാട്ടിക്കില്‍ നിന്ന് ഒരു അറബി പാട്ടിന്റെ ഈരടിയിലേക്ക് പോയി. അത് കേട്ട് പെണ്‍കൂട്ട്യോളുടെ തള്ളമാരും വന്ന് നൃത്തമാടാന്‍ തുടങ്ങി. അങ്ങിനെ ആ ദിവസം എന്റെ ശത്രുവിന്‍ ഒരു കാളരാത്രിയായിരുന്നു.
പെണ്‍കുട്ട്യോളുടെ അമ്മമാര്‍ എനിക്ക് ലെബനീസ് ബ്രെഡ്ഡും [കുബൂസ്] ഗ്രില്‍ഡ് ഫിഷും തന്നു. ഞാന്‍ അതൊക്കെ കഴിച്ച് വാതിലും കൂടി അടക്കാതെ എന്റെ കിച്ചനരികില്‍ വീണ്‍ മയങ്ങിയതറിഞ്ഞില്ല.
ഗള്‍ഫില്‍ സുരക്ഷിതത്വം വളരെ കൂടുതലായിരുന്നു ആ കാലത്ത്.വീട് അഥവാ അടക്കാതെ പോയാലും ആരും വരികയോ, സാധനങ്ങള്‍ മോഷ്ടിക്കുകയോ ഇല്ല. പിറ്റേ ദിവസം എന്റെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാതെ എന്റെ ശത്രു എന്റെ ഫ്ലാറ്റിന്നരികെലെത്തി.
തുറന്ന് കിടന്നിരുന്ന വാതിലില്‍ മുട്ടി......... ആര്‍ കേള്‍ക്കുന്നു വിളി... ഞാന്‍ പരിസരബോധമില്ലാതെ കിടക്കുകയായിരുന്നത്രെ. ഓവര്‍ പൂസായിട്ട്.
സംഗതി എന്തൊക്കെയായിരുന്നാലും ഈ വെള്ളക്കാര്‍ സ്നേഹമുള്ളവരാ..... അവളെന്നെയെടുത്ത് കൌച്ചില്‍ കൊണ്ടിരുത്തി. എന്നിട്ടവളുടെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് വരുത്തി എനിക്ക് വേണ്ട ശുശ്രൂഷകള്‍ നല്‍കി.
എന്തായിരുന്നറിയാമോ ശുശ്രൂഷയുടെ പ്രധാന മരുന്ന്...?
മദ്യം തന്നെ.
വെള്ളക്കാര്‍ മദ്യപിച്ച് ഓവറായി, ചിലപ്പോള്‍ ഛര്‍ദ്ദിച്ചവശരായാല്‍ അവര്‍ മദ്യം കൊണ്ടൊരുതരം മിശ്രിതം ഉണ്ടാക്കി അത് കുടിപ്പിക്കും. ഒരു മണിക്കൂറ് കൊണ്ട് ആരോഗ്യം വീണ്ടെടുക്കും. പിന്നെ അവളുടെ സഹപ്രവര്‍ത്തകന്‍ എന്നെ ബാത്ത് ടബ്ബിലിട്ട് കുളിപ്പിച്ച്, ബ്രേക്ക് ഫാസ്റ്റും നല്‍കി കിടത്തിയുറക്കി. എനിക്ക് കാവലായി ഈ പെണ്ണിനേയും ഇരുത്തി അയാള്‍ പോയി...
രണ്ട് മണിയായി കാണും ഞാനെഴുന്നേറ്റപ്പോള്‍. ശക്തിയായ തലവേദന. ഞാന്‍ എണീറ്റ് അല്പ നേരം ഡ്രോയിങ്ങ് റൂമില്‍ ചെന്നിരിക്കാന്‍ പോയപ്പോള്‍.. അതാ ഇരിക്ക്ണ്‍ ആ കുരിപ്പ് എന്റെ വീട്ടില്‍.
"എനിക്കൊന്നും മനസ്സിലായില്ല.......മദ്യലഹരിയിലായിരിക്കും......... സ്വപ്നമായിരിക്കുമെന്നെല്ലാം വിചാരിച്ചു.........."
ഞാന്‍ തലവേദന സംഹാരി അന്വേഷിക്കുകയായിരുന്നു. എവിടെയാ വെച്ചിരുന്നതെന്നും, ഇനി വേദന സംഹാരി വീട്ടിലുണ്ടോ എന്നൊന്നും ഓര്‍മ്മയില്ല.
തിരികെ ഞാന്‍ കൌച്ചില്‍ വന്നിരുന്നു. അപ്പോളും ആ പണ്ടാരം ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നിരുന്നു.
എനിക്ക് ദ്വേഷ്യം വന്ന് ഞാന്‍ അട്ടഹസിച്ചു,,,,,,,
"വൈ ഡിഡ് യു കം ടു മൈ ഹോം......... ? ഹു ഓപ്പണ്ട് ദിസ് പ്ലേസ് ഫോറ് യു........
ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍.....
എനിക്കറിയുമോ എന്താണ്‍ കഴിഞ്ഞ രാത്രി ഇവിടെ നടന്നത്......?!
അപ്പോളെക്കും അവളുടെ സഹപ്രവര്‍ത്തകന്‍ എന്റെ വസതിയിലെത്തിയിരുന്നു. എന്നെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. എനിക്കാകെ കുണ്ഠിതമായി. പക്ഷെ എന്റെ വീട്ടില്‍ എന്നെ പരിചരിക്കാന്‍ ഇവളെന്തിന്‍ ഒരുമ്പട്ടുവെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
"ഡു യു ഹേവ് ഹെഡ് എയിക്ക് പ്രകാശ്.......?
ഞാന്‍ തല കുലുക്കി....
അവള്‍ ക്ഷണനേരം കൊണ്ട് അവളുടെ വീട്ടില്‍ പോയി എനിക്ക് പനാഡോള്‍ കൊണ്ട് വന്ന് തന്നു. ഞാനതും കഴിച്ച് കൌച്ചില്‍ കിടന്നുറങ്ങി. അവള്‍ ഓഫീസിലേക്ക് പോയി. പകരം അവന്‍ എനിക്ക് കാവലിരുന്നു. ഞാന്‍ അത്ര മാത്രം മദ്യപിച്ചിരുന്നത്രെ ആ രാത്രി. പാതിരയാകും വരെ കീ ബോഡില്‍ വായിച്ചും കൊണ്ടിരുന്നത്രെ. അവളെയും ഉറക്കിയില്ലത്രെ.....
ഞാന്‍ നാല് മണിയോടെ എണീറ്റു. കുളിച്ച് ഫ്രഷ് ആയി.
അപ്പോഴും ആ വെള്ളക്കാരന്‍ അവിടെ തന്നെ ഇരുന്നിരുന്നു.
"തേങ്ക് യു സാര്‍ ഫോര്‍ യുവര്‍ ഹോസ്പിറ്റാലിറ്റി.."
"ഇറ്റീസ് മൈ പ്ലഷര്‍ ഡിയര്‍ ഫ്രണ്ട്..."
എനിക്കൊന്നും മനസ്സിലായില്ല ഇവിടെ അരങ്ങേറിയ നാടകം.
എനിക്ക് പൂര്‍ണ്ണ ആരോഗ്യം കൈവന്നു എന്ന് ഉറപ്പാക്കിയതിന്‍ ശേഷമേ അയാള്‍ വീട്ടില്‍ നിന്ന് പോയുള്ളൂ.......
എനിക്കന്ന് ഓഫീസില്‍ പോകാനായില്ല. സാധാരണം 8 മണിക്ക് കഴിഞ്ഞ് എത്താറുള്ള വെള്ളക്കാരിപ്പെണ്ണ് അന്ന് 6 മണിക്ക് തന്നെ വീട്ടിലെത്തി. എന്റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ചിരുന്നു അവള്‍ ഇതിന്നകം. എന്നെ ഫോണില്‍ വിളിച്ച് അസൌകര്യമില്ലെങ്കില്‍ അവളുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ ക്ഷണിച്ചു.
തീരെ അവശനായതിനാലും, ഹോട്ടല്‍ വരെ വാഹനം ഓടിക്കാന്‍ നിവൃത്തിയില്ലാത്തതിനാലും മനസ്സില്ലാ മനസ്സോടെ ഞാന്‍ അവളുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. പിന്നീട് പോകേണ്ട എന്ന് കരുതി. ഞാന്‍ ഇത്ര നാളും ചെയ്ത പണികളെല്ലാം വൃഥാവിലാവില്ലേ എന്ന ചിന്ത എന്റെ മനസ്സിനെ വേട്ടയാടി.
കൈരളി ഹോട്ടലില്‍ വിളിച്ചു ചന്ദ്രേട്ടനോട് ചോദിച്ചു.... ഹോം ഡെലിവറി ഉണ്ടോ എന്ന്.
അവിടുത്തെ പ്രതികരണം അനുകൂലമായിരുന്നില്ല. വയറാണെങ്കില്‍ കാളിക്കൊണ്ടിരുന്നു.
എന്താ വേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു.
അപ്പോളവള്‍ വീണ്ടും വിളിച്ചു.........
ഞാനങ്ങോട്ട് പോയി. അവളെന്നെ കാര്യമായി സല്‍ക്കരിച്ചു. കുടിക്കാന്‍ ഫോസ്റ്റര്‍ ബീയര്‍ തന്നു. അന്നാണ്‍ ഞാന്‍ ആദ്യം ഫോസ്റ്റര്‍ ബീയര്‍ കുടിക്കുന്നത്. ഞങ്ങള്‍ പിന്നീട് സുഹൃത്തുക്കളായി.
പക്ഷെ അവള്‍ ആ കെട്ടിടത്തില്‍ നിന്ന് മാറി പോയി. എന്നോട് പറഞ്ഞിരുന്നില്ല.
ഇന്നും ഞാന്‍ ഫോസ്റ്റര്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ക്കും ആ ആസ്ട്രേലിയന്‍ പെണ്‍കുട്ടിയെ.......... അവളുടെ പേര് എനിക്കോര്‍മ്മയില്ല...
[തുടരും]
Thursday, October 15, 2009
ഗള്‍ഫ് ജയിലില്‍ ഒരു ദിവസം
ട്രാഫിക്ക് നിയമലംഘനത്തിന്‍ ഞാന്‍ ജയിലില്‍ പോയ കഥയോട് കൂടി എന്റെ മണലാരണ്യത്തിലെ കഥ ഞാന്‍ വിവരിക്കാം. ഗള്‍ഫില്‍ ജയില്‍ വാസമനുഷ്ടിച്ച പലരേയും എനിക്കറിയാം. പക്ഷെ ആരും അതിനെക്കുറിച്ച് എഴുതിയത് ഞാന്‍ കണ്ടിട്ടില്ല.
24 മണിക്കൂറെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. എങ്ങിനെ തുടങ്ങണം, എവിടുന്ന് തുടങ്ങണം എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ.
തുടങ്ങുന്നതിന്‍ മുന്‍പ് എന്നെ ഗള്‍ഫിലേക്ക് പോകാന്‍ സഹായിച്ച എന്റെ പ്രിയ സുഹൃത്ത് കുഞ്ഞിപ്പയെ ഞാന്‍ സ്മരിക്കട്ടെ ഇവിടെ.
വെറും നാല വരിയിലൊതുക്കാന്‍ കഴിയുന്നതല്ല ഈ പോസ്റ്റ്. 1973 മുതല്‍ 1993 - ഇരുപത് വര്‍ഷത്തെ നീണ്ട കാലത്തെ അനുഭവങ്ങള്‍ അയവിറക്കാം ഇവിടെ. ജയില്‍ വാസം ഉണ്ടായത് എണ്‍പതുകളിലാണെന്ന് തോന്നു.
താമസിയാതെ എഴുതിത്തുടങ്ങാം.
[തുടരും]
Monday, October 12, 2009
എന്റെ പാറുകുട്ടീ.... ഭാഗം 35
http://jp-smriti.blogspot.com/2009/09/34.html
ഉണ്ണി തീരെ അവശനായിരുന്നു വീണ വായനക്ക് ശേഷം. അല്പസമയത്തിന്‍ ശേഷം പാര്‍വ്വതിയേയും കൂട്ടി വീട്ടിലേക്ക് യാത്രയായി. യാത്രാവേളയില്‍ പാര്‍വ്വതി മൌനം പൂണ്ടു.
പാര്‍വ്വതി ആലോചിക്കുകയായിരുന്നു ഉണ്ണിയുടെ അപാര കഴിവുകളെപ്പറ്റി. എത്ര സുന്ദരമായി വീണ വായിക്കുന്നു ഉണ്ണി. വര്‍ഷങ്ങളായി പാടാറില്ല, സംഗീതോപകരണങ്ങള്‍ തൊട്ടിട്ടില്ല എന്നൊക്കെ പറഞ്ഞാലും എത്ര ഭംഗിയായി വിരലുകള്‍ കൃത്യമായി കമ്പികളില്‍ കൂടി ഓടി സുന്ദരമായ നാദലയം പുറത്ത് വരുന്നു.
ഇനിയെന്തൊക്കെയാണാവോം ഞാനറിയാത്ത കഴിവുകള്‍ ഉണ്ണ്യേട്ടന്‍. എന്നാലും ഈ വീണ വായന അത്ഭുതം തന്നെ. എനിക്ക് പഠിപ്പിച്ച് തരാന്‍ ഉണ്ണ്യേട്ടനോട് പറയണം. പാര്‍വ്വതിയുടെ കര്‍ണ്ണങ്ങളില്‍ വീണാ നാദം മുഴങ്ങിക്കൊണ്ടിരുന്നു.
"ഓമന തിങ്കള്‍ ........................."
ഉണ്ണിയുടെ വാഹനം വീട്ടുപടിക്കല്‍ എത്തിയതറിഞ്ഞില്ല പാര്‍വ്വതി. അവള്‍ ഏതോ ലോകത്തിലായിരുന്നു. കാറിന്റെ ഹോണ്‍ മുഴങ്ങിയപ്പോളാണ് പാര്‍വ്വതിക്ക് സ്ഥലകാല ബോധമുണ്ടായത്.
രണ്ട് പേരും വീട്ടിന്നകത്തേക്ക് കയറി. സമയം എട്ടര മണി കഴിഞ്ഞിരിക്കുന്നു. ഉണ്ണി ഇപ്പോഴും തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. പാര്‍വ്വതി പേടിച്ച് ഒന്നും ചോദിച്ചില്ല.
ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ നങ്ങേലി അമ്മായിയുടെ വീട്ടിലേക്ക് ഒരിക്കലും പോകാന്‍ നിര്‍ബ്ബന്ധിക്കുമായിരുന്നില്ല. ഉണ്ണിയേട്ടന്റെ ഞാനറിയാത്ത ഒരു കഴിവിനെ പറ്റി അറിഞ്ഞതൊഴിച്ചാല്‍ അവിടെ പോയത് തികച്ചും മാനസിക സംഘര്‍ഷം ഉണ്ടാക്കി. എന്ത് ചെയ്യാം ഓരോ വിധി. അതല്ലേ പറയാന്‍ പറ്റൂ...
ഉണ്ണി കുളിച്ച്, ഭസ്മക്കുറി തൊട്ട് പൂജാമുറിയിലെ ദൈവങ്ങളെ വണങ്ങിയശേഷം കിടക്കാനൊരുങ്ങുകയായിരുന്നു. ഉണ്ണിയുടെ മുഖം അപ്പോഴും മ്ലാനമായി അനുഭവപ്പെട്ടു പാര്‍വ്വതിക്ക്. പാര്‍വ്വതി ഭയന്നിട്ടാണെങ്കിലും ചോദിച്ചു.
"ഭക്ഷണം എടുത്ത് വെക്കട്ടെ ?"
"എനിക്ക് വേണ്ട. നീ പോയി കഴിച്ചോ.. ഞാന്‍ കിടക്കാന്‍ പോകയാ.."
അത്താഴപ്പട്ടിണി പാടില്ലാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞാല്‍ പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് ഒന്നും മിണ്ടിയില്ല. സ്വയം കഴിച്ചതും ഇല്ല. പാര്‍വ്വതി ഡൈനിങ്ങ് ടേബിളില്‍ തല ചായ്ച്ചു........
സമയം പത്ത് മണിയായതറിഞ്ഞില്ല. ഉണ്ണി ഗാഡനിദ്രയിലായി കഴിഞ്ഞിരുന്നു. പാര്‍വ്വതിയും അത്താഴം കഴിക്കാതെ കൂടെ പോയി കിടന്നു.
ഉണ്ണിയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ണി പാര്‍വ്വതിയുടെ കൈയെടുത്ത് മാറ്റി. അല്പം നീങ്ങിക്കിടന്നു.
പാര്‍വ്വതിക്ക് അന്ന് ഉറങ്ങാനായില്ല. എന്തേ എന്റെ ഉണ്ണ്യേട്ടന്‍ പറ്റിയേ. നങ്ങേലി അമ്മായിയുടെ വീട്ടില്‍ പോയി എന്നേ ഉള്ളൂ. എങ്ങിനെയായിരുന്നു സാവിത്രിക്കുട്ടിയുടെ അന്ത്യം. പലതും ചോദിക്കണമെന്നുണ്ടായിരുന്നു ഉണ്ണിയേട്ടനോട്. ഒന്നും സാധിച്ചില്ല.
പാവം ഉണ്ണ്യേട്ടന്‍ എന്തെല്ലാം വിഷമങ്ങള്‍ പേറി നടക്കുന്നു.ഓഫീസും, വീടും ചുറ്റുപാടും പിന്നെ ഈ എന്നേയും.
നേരം പാതിരായോടടുത്തു. അപ്പോളാ പാര്‍വ്വതിക്ക് ഉറങ്ങാനായത്. എന്നാലും ആറ് മണിക്ക് തന്നെ ഉണ്ണിയുടെ കൂടെ എഴുന്നേറ്റു,
രണ്ട് പേരും കുളി കഴിഞ്ഞ് കോലായില്‍ വന്നിരുന്നു. പാര്‍വ്വതി പത്രമെടുത്ത് ഉണ്ണിക്ക് കൊടുത്തു. പതിവില്ലാത്ത വിധം പാര്‍വതി രണ്ട് കപ്പ് കാപ്പിയുമായെത്തി. ഒരു കപ്പ് ഉണ്ണിക്ക് കൊടുത്ത ശേഷം തിണ്ണയില്‍ ഉണ്ണിയോട് ചേര്‍ന്നിരുന്നു.
"ഉണ്ണ്യേട്ടാ..?
ഹൂം....
++
"ഉണ്ണിയേട്ടന്‍ ഓഫീസില്‍ പോകുന്നുണ്ടോ ഇന്ന് ?"
ഉണ്ട്, നീ വരുന്നോ ?
ഇല്ല ഞാനില്ല
"എന്നാ നീ ഓഫീസില്‍ പോയി തുടങ്ങുന്നത് ?
എന്നും വീട്ടിലിരുന്നാല്‍ മതിയോ ?
പാര്‍വ്വതി ഒന്നും മിണ്ടിയില്ല.
"പാര്‍വ്വതീ നീ എന്താ ഒന്നും മിണ്ടാത്തെ?"
നിന്റെ അമ്മയെ കണ്ടിട്ടെത്ര നാളായി പാര്‍വ്വതീ. ?
പാര്‍വ്വതി പ്രതികരിച്ചില്ല.
"ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ..?
കേട്ടു.
പിന്നെന്താ ഒന്നും മിണ്ടാത്തെ...?
വല്ലപ്പോഴുമൊക്കെ പെറ്റ തള്ളയെ പോയി കാണേണ്ടെ. അവരുടെ സുഖവിവരങ്ങളൊക്കെ ഒന്ന് പോയി അന്വേഷിക്കേണ്ടെ?
ഉണ്ണിയുടെ ചോദ്യം കേട്ട് പാര്‍വ്വതി അമ്പരന്നു.
"ഞാന്‍ നാളെ പാര്‍വ്വതിയെ നിന്റെ വീട്ടില്‍ കൊണ്ടുപോകാം.."
പാര്‍വ്വതി പോയി ഡ്രസ്സ് മാറി വരൂ. നമുക്ക് തൃശ്ശൂര്‍ പോയി വരാം.
"എന്താ ഉണ്ണ്യേട്ടാ തൃശ്ശൂരില്‍ പ്രത്യേകിച്ച്..?"
അതൊക്കെ കാണിക്കാം.
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തൃശ്ശൂര്‍ക്ക് യാത്രയായി. അവിടെ ചെന്നപ്പോള്‍ വടക്കുന്നാഥനേയും, പാറമേക്കാവമ്മയേയും വണങ്ങാന്‍ മറന്നില്ല.
"പാര്‍വ്വതി പാറമേക്കാവമ്മയോട് കേണപേക്ഷിച്ചു."
അമ്മേ എനിക്ക് ഇത് വരെ സന്താന ഭാഗ്യമുണ്ടായിട്ടില്ല. എന്നെ അനുഗ്രഹിക്കേണമേ അമ്മേ. ഗര്‍ഭിണിയാകാന്‍ പറ്റിയ എത്രയോ ദിവസങ്ങള്‍ കടന്ന് പോയി. എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ലല്ലോ അമ്മേ. എന്നെ കൈവിടല്ലേ അമ്മേ, ജഗദാംബികേ, മഹാമായേ.
ഏതൊരു സ്തീയുടെയും ആഗ്രഹമല്ലേ ഒരു അമ്മയാകാന്‍, ഞാന്‍ വേറെ ഒന്നും ആഗ്രഹിച്ചില്ലല്ലോ..?
പാര്‍വ്വതി അമ്പലനടയില്‍ നിന്ന് മാറിയതേ ഇല്ല. മനസ്സുരുകി വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു...
+++
വരൂ പാര്‍വ്വതീ, നമുക്ക് നടക്കാം.
ഉണ്ണി പാര്‍വ്വതിയെ ഹൈ റോഡിലുള്ള അരിയങ്ങാടിക്ക് സമീപമുള്ള ഒരു വലിയ സ്വര്‍ണ്ണാഭരണക്കടയിലേക്ക് കൊണ്ട് പോയി.
"എനിക്കത്യാവശ്യം വളകളും മാലകളും ഒക്കെ ഉണ്ടല്ലോ ഉണ്ണ്യേട്ടാ? "
ഇനിയെന്തിനാ ഇനിക്ക് ഇനി സ്വര്‍ണ്ണം ?
"ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ഉത്തമ ദിനം ആണ്. അക്ഷയതൃദീയ."
പോരാത്തതിന്‍ വിവാഹമോ മറ്റോ അടുത്ത് വന്നാല്‍ പിന്നെ ഓടാനും മറ്റും പറ്റില്ലല്ലോ?
"വിവാഹമോ? ആരുടെ..?"
പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഉണ്ണി ഷോപ്പിന്റെ കൌണ്ടറില്‍ ചെന്നിരുന്നു. സ്വര്‍ണ്ണക്കടക്കാരന്‍ ഉണ്ണിയെ മുന്‍പ് അറിയുന്ന പോലെ സംസരിച്ചുതുടങ്ങി.
"എന്താ സാറെ വിശേഷങ്ങള്‍..?
അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല. ഈ കുട്ടിക്ക് കുറച്ച് ആഭരണങ്ങള്‍ വേണം. പ്രത്യേകമായി ലേറ്റസ്റ്റ് ഫേഷനിലുള്ള ഒരു നെക്ക് ലേസും, കുറച്ച് വളകളും...
സെയിത്സ് മേന്‍ പാര്‍വ്വതിയെ കൌണ്ടറിനടുത്തേക്ക് വിളിച്ചു.
"പാര്‍വ്വതി വിളി കേള്‍ക്കാത്ത മട്ടില്‍ അവിടെ തന്നെ നിന്നു."
വരൂ കുട്ടീ.... ഇങ്ങോട്ടിരിക്കൂ..
പാര്‍വ്വതി മനസ്സില്ലാമനസ്സോടെ അവിടെ ചെന്നിരുന്നു.
പച്ചക്കല്ല് പതിച്ച മാങ്ങാമാലയും, നെക്ക് ലേസും, വളകളും, മോതിരവും എല്ലാം പേക്ക് ചെയ്തു.
ഉണ്ണിക്ക് കുടിക്കാന്‍ കാപ്പിയും, പാര്‍വ്വതിക്ക് ഓറഞ്ച് ജ്യൂസും കൊടുത്തു. ഉണ്ണിയുടെ ഇഷ്ഠാനുഷ്ഠങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നു കടയുടമസ്ഥന്‍.
"പാര്‍വ്വതി ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഇരുന്നു. ഉണ്ണിയേട്ടന്‍ ഈ കടയില്‍ കൂടെ കൂടെ വരുന്ന പോലെ തോന്നി പാര്‍വ്വതിക്ക്.
ഉണ്ണ്യേട്ടനാണെങ്കില്‍ ഒരു സ്വര്‍ണ്ണ മോതിരം പോലും ധരിക്കാത്ത ആളും.."
"നി നിര്‍മ്മലക്കും എന്നെപ്പോലെ ഇവിടെ കൊണ്ട് വന്ന് സ്വര്‍ണ്ണം വാങ്ങിക്കൊടുക്കുന്നുണ്ടാകുമോ? "
ആരെയെങ്കിലും ഒരാളെ കെട്ടുന്നുമില്ല... രണ്ടാളും പ്രസിവിക്കുന്നുമില്ല. എന്തൊരു മറിമായം എന്റെ തേവരേ. പാര്‍വ്വതിക്ക് ആലോചിച്ച് ഒരു പിടിയും കിട്ടുന്നില്ല.
എന്നേയും നിര്‍മ്മല ചേച്ചിയേയും ഭാര്യമാരെ പോലെ കൊണ്ട് നടക്കുന്നു. രണ്ടാളും സുഖമായി വാഴുന്നു. ഒരാള്‍ക്ക് മറ്റേ ആളെ ഉള്ള് കൊണ്ട് ഇഷ്ടമില്ലാ എന്ന് മാത്രം. എനിക്ക് ഉണ്ണ്യേട്ടനില്‍ നിന്ന് ഒരു കുഞ്ഞുണ്ടായില്ലെങ്കില്‍ കഷ്ടമാകും. ഇനി നിര്‍മ്മലയെങ്ങാനും ആദ്യം പ്രസവിച്ചാലോ..?
"എനിക്കൊന്നും ആലോചിക്കാനേ വയ്യാ.........."
പാര്‍വ്വതി നിശ്ശബ്ദയായി കാറില്‍ ഇരുന്നു. ഇന്ന് രാത്രി ഉണ്ണിയേട്ടന്റെ കൂടെ കിടക്കുമ്പോള്‍ പാറമേക്കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച് കിടക്കണം. സന്താന ഭാഗ്യമില്ലാത്തവരൊക്കെ തൊട്ടിലുകള്‍ കെട്ടിയിരിക്കുന്നത് കണ്ടു അവിടെ. എന്റെ പേരില്‍ ഒരു തൊട്ടില്‍ കെട്ടാന്‍ ഈ ഉണ്ണ്യേട്ടനെന്താ തോന്നാത്തത്..?
ഉത്തരം കിട്ടാത്ത ചോദ്യം പാര്‍വ്വതിയുടെ മുന്നില്‍... അമ്മേ ഭഗവതീ. എന്റെ ദു:ഖം ഞാന്‍ അമ്മയോടല്ലാതെ മറ്റാരോട് പറയാന്‍...
"പാര്‍വ്വതീ, നിനക്ക് വിശപ്പില്ലേ..? നമുക്ക് കാസിനോ ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കാം..."
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് ഹോട്ടലില്‍ കയറി. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. യാതൊരു വികാരവുമില്ലാതെയിരിക്കുന്ന പാര്‍വ്വതിയെ ശ്രദ്ധിച്ചു ഉണ്ണി. അവളറിയാതെ പെട്ടെന്ന് ഇക്കിളിയുണ്ടാക്കി പാര്‍വ്വതിയെ.
"പാര്‍വ്വതിയുടെ വിഷമം തെല്ലൊന്നടങ്ങി. മുഖത്ത് മന്ദസ്മിതം വിരിഞ്ഞു...."
സാവധാനം കഴിച്ചാല്‍ മതി പാര്‍വ്വതീ, നമുക്ക് പടിഞ്ഞാറെ കോട്ടയിലെ മാതാ തിയേറ്ററില്‍ നിന്ന് ഒരു സിനിമ കണ്ടിട്ട് മടങ്ങാം.
ഭക്ഷണത്തിന് ശേഷം ഉണ്ണി രണ്ട് ഫ്രൂട്ട് സലാഡ് ഐസ്ക്രീമിന്‍ ഓര്‍ഡര്‍ കൊടുത്തു.
പാര്‍വ്വതിക്ക് ഐസ്ക്രീം വളരെ ഇഷ്ടമാ. അവള്‍ വേഗം കഴിച്ചുതീര്‍ത്തു.
‘പാര്‍വ്വതിക്ക് ഇനിയും ഐസ്ക്രീ വേണോ...?
"വേണ്ട ഉണ്ണ്യേട്ടാ..."
ഉണ്ണിയുടെ ബൌളില്‍ അവശേഷിച്ച രണ്ട് സ്പൂണ്‍ കോരി പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു.
ഉണ്ണിയേട്ടന്‍ എന്നോട് ഒട്ടും സ്നേഹക്കുറവില്ലാ എന്നെനിക്കറിയാം. എന്നിട്ടും എന്താ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല.
ഉണ്ണി പാര്‍വ്വതിയെ ഒരു സിനിമ കാണിച്ച് കൊടുത്തിട്ട് നേരെ വീട്ടിലേക്ക് യാത്രയായി.
വരും വഴി പാര്‍വ്വതിക്ക് കുന്നംകുളം റീഗല്‍ ഹോട്ടലില്‍ നിന്ന് പച്ച റൊട്ടിയും, മട്ടന്‍ കറിയും ചായയും വാങ്ങിക്കൊടുക്കാന്‍ ഉണ്ണി മറന്നില്ല. പാര്‍വ്വതിക്ക് റീഗല്‍ ഹോട്ടലിലെ മട്ടന്‍ കറിയും റൊട്ടിയും വലിയ ഇഷ്ടമാ.
പതിവില്ലാത്തവിധം ഉണ്ണി കൌണ്ടറില്‍ നിന്ന് കുറച്ച മധുരപലഹാരങ്ങളും മറ്റും പാര്‍സലായി വാങ്ങി വണ്ടിയില്‍ വെച്ചു.
ഏഴുമണിയോടെ രണ്ട് പേരും തറവാട്ടില്‍ എത്തിച്ചേര്‍ന്നു.
+++
പാര്‍വ്വതിയുടെ വിഷമെല്ലാം അകന്നു. ചിരിയും തമാശയും ഒക്കെ തുടങ്ങി. ഉണ്ണിയും അവളുടെ ആനന്ദത്തില്‍ പങ്ക് ചേര്‍ന്നു. രണ്ട് പേരും കുളിച്ച് കോലായിലെ തിണ്ണയില്‍ വന്നിരുന്നു. തമാശ പറയാന്‍ തുടങ്ങി. കളിയും ചിരിയും.
പാര്‍വ്വതീ നീ എന്താ ഇന്ന് മുഴുവനും ഒന്നും മിണ്ടാതിരുന്നത്. നമ്മള്‍ എവിടെയെല്ലാം പോയി. എന്തൊക്കെ ചെയ്തു, വളരെ സന്തോഷമുള്ള ദിനമായിരുന്നില്ലേ ഇന്ന്.
"അതിന് ഉണ്ണ്യേട്ടനെന്നെ പേടിപ്പിച്ചില്ലേ. ഞാന്‍ വിചാരിച്ചു എന്നെ അമ്മയുടെ വീട്ടില്‍ കൊണ്ട് വിടാന്‍ പോകയാണെന്ന്.."
അതാണോ കാര്യം. ഇനി അഥവാ അങ്ങിനെ ആണെങ്കില്‍ തന്നെ, നിന്നെ ഞാന്‍ കൂടെ കൂടെ വന്ന് കാണില്ലേ..?
ഉണ്ണ്യേട്ടാ നമുക്ക് ഇന്ന് മുഴുവനും ഈ കോലായില്‍ വര്‍ത്തമാനം പറഞ്ഞിരിക്കാം. പാര്‍വ്വതി എറേത്ത് ചുരുട്ടി വെച്ചിരുന്ന പുല്ലായ എടുത്ത് താഴെ വിരിച്ചു. രണ്ട് പേരും അതില്‍ കിടന്നു.
പാര്‍വ്വതി പാറമേക്കാവമ്മയെ മനസ്സില്‍ ധ്യാനിച്ചു. ഉണ്ണിയെ വാരിപ്പുണര്‍ന്നു. നേരം പുലരും വരെ ഉണ്ണിയെ വിട്ടില്ല പാര്‍വ്വതി. ഒരു കാലത്തുമില്ലാത്ത ആനന്ദവും അനുഭൂതിയുമായിരുന്നു പാര്‍വ്വതിക്ക് ആ രാത്രി.
മാനത്ത് വെള്ള കീറിയതറിഞ്ഞില്ല രണ്ട് പേരും. ജാനു മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് രണ്ട് പേരും ഉണര്‍ന്നെണീറ്റത്..
പാര്‍വ്വതീ.. നീ വേഗം പോയി കുളിച്ച തയ്യാറാക്. അത്യാവശ്യമുള്ള വസ്ത്രങ്ങളെല്ലാം എടുത്ത് വണ്ടിയില്‍ വെച്ചോളൂ. നാന്‍ ഓഫീസില്‍ പോകുന്ന വഴി നമുക്ക് നിന്റെ അമ്മയുടെ വീട്ടില്‍ കയറാം. കുറച്ച് ദിവസം നീ അമ്മയോടൊന്നിച്ച് കഴിയുക. എനിക്ക് ഒരാഴ്ചത്തേക്ക് ബേങ്കളൂര്‍ ഓഫീസില്‍ പോകേണ്ടതുണ്ട്.
പാര്‍വ്വതി മനസ്സില്ലാമനസ്സോടെ പറഞ്ഞതെല്ലാം അനുസരിച്ചു.
"മക്കളെ കണ്ട അമ്മ അമ്പരന്നു...."
മോളെ കെട്ടിപ്പിടിച്ച് കരഞ്ഞു - നെറുകയില്‍ തലോടി... രണ്ട് പേരേയും വീട്ടിന്നകത്തേക്ക് കയറ്റി ഇരുത്തി.
എന്താ അമ്മായി വിശേഷങ്ങളൊക്കെ. അമ്മാമന്‍ എവിടെ?
അമ്മാമന്‍ പാടത്ത് പണിയെടുക്കാന്‍ കാലത്തെ പോയി മോനെ. ഇന്ന് പെണ്ണുങ്ങള്‍ കള പറിക്കുന്നുണ്ട്. ഇനി വൈകുന്നേരത്തേക്കെ എത്തുകയുള്ളൂ...
സാരമില്ല അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം. പാര്‍വ്വതി കുറച്ച് ദിവസം ഇവിടെ നില്‍ക്കട്ടെ. എനിക്ക് ബേങ്കളൂര്‍ ആപ്പീസില്‍ കുറച്ച് ദിവസത്തെ പണിയുണ്ട്.
അമ്മായി എന്താച്ചാ കുടിക്കാന്‍ തന്നോളൂ. എനിക്ക് പോകാന്‍ ധൃതിയുണ്ട്.
അമ്മായിക്ക് മോളെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. മോളാകെ വളര്‍ന്ന് വലുതായല്ലോ. ഒരു ഒത്ത പെണ്ണായി ഇപ്പോള്‍. കഴുത്തിലും, കൈകളിലും, വിരലുകളിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍. ഒരു രാജകുമാരിയെ പോലെ.
ഞാന്‍ പോയി അമ്മാമനെ വിളിച്ചോണ്ട് വരാം. മോനിവിടെ ഇരിക്ക്....
"അതൊന്നും വേണ്ട അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം.."
അമ്മായി ആകെ പരുങ്ങി. മോന്‍ കുടിക്കാന്‍ കൊടുക്കാന്‍ ഒന്നും ആ വീട്ടിലില്ല. ഞങ്ങള്‍ കുടിക്കുന്ന ശര്‍ക്കരക്കാപ്പി ഈ മോന്‍ കൊടുക്കാന്‍ പറ്റുമോ..? ധര്‍മ്മസങ്കടത്തിലായി പാര്‍വ്വതിയുടെ അമ്മ.
മോനിവിടെ ഇരിക്ക്. അമ്മായി ഒറ്റ ഓട്ടത്തിന് ഇത്തിരി ചായയും പഞ്ചാരയും വാങ്ങീട്ട് വരാം...
"അതൊന്നും വേണ്ട അമ്മായീ. അടുപ്പത്ത് അരി വേവുന്ന മണമുണ്ടല്ലോ.. എനിക്ക് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞിവെള്ളം മതി.
കഞ്ഞിവെള്ളം കുടിച്ച് ഉണ്ണി യാത്രയായി. പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത് പാര്‍വ്വതിക്ക് കൊടുക്കാന്‍ മറന്നില്ല ഉണ്ണി..
മോള്‍ അകത്തേക്ക് കയറി ഇരിക്ക്. അമ്മ പാടത്ത് പോയി അച്ചനെ വിളിച്ചോണ്ട് വരാം.
"വേണ്ട അമ്മേ, അച്ചന്‍ വരുന്ന സമയത്ത് തന്നെ വരട്ടെ.."
രണ്ട് മൂന്ന് ദിവസമായി ഞാന്‍ മോളുടെ അച്ചനോട് പറഞ്ഞോണ്ടിരുന്നു മോളെ പോയി ഒന്ന് കാണണമെന്ന്. ഞങ്ങള്‍ നിന്നെ അങ്ങിനെ ഓര്‍ക്കാറൊന്നുമില്ല. നിനക്കവിടെ സന്തോഷവും സുഖവുമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
എന്നാലും എന്റെ മോളെ, നിനക്ക് എന്നെ വന്ന് കാണാന്‍ തോന്നിയല്ലോ..
പാര്‍വ്വതിയുടെ അമ്മ തേങ്ങി തേങ്ങി കരഞ്ഞു, ന്റെ മോള്‍ക്ക് എന്താ തരാ അമ്മ. കൂട്ടാന്‍ വെക്കാനൊന്നും ഇല്ല ഇവിടെ. പാടത്ത് പോയാല്‍ അച്ചന്റെ കൈയീന്ന് കൊറച്ച് കാശ് വാങ്ങിയാല്‍ ഇത്തിരി മീനും പച്ചക്കറിയും വാങ്ങീട്ട് വരാം അമ്മ..
അതൊന്നും വേണ്ട അമ്മേ. അമ്മ ഇപ്പോ എങ്ങോട്ടും പൊകേണ്ട. കഞ്ഞി ഉണ്ടല്ലോ അടുപ്പത്ത്. തൈരും മോരുമില്ലേ. എനിക്ക് കഞ്ഞിയും ചമ്മന്തിയും മതി. പാര്‍വ്വതിയുടെ സാധനങ്ങളെല്ലാം പെരേടെ ഉള്ളിലേക്കെടുത്ത് വെച്ചു.
ഉണ്ണ്യേട്ടന്‍ തന്ന കവര്‍ തുറന്ന് നോക്കി പാര്‍വ്വതി. കുറച്ച് പണവും, പിന്നെ ഒരു ചെക്ക് ബുക്കും, പാര്‍വ്വതിയുടെ പേരിലുള്ള ഒരു ബേങ്ക് പാസ്സ് ബുക്കും. നാല് വരിയെഴുതിയ ഒരു കത്തും..
എന്റെ പാറുകുട്ടീ. നിനക്കാവശ്യമുള്ള പണം ഇതിലുണ്ട്. പോരാത്തത് ചെക്കെഴുതി എടുക്കാം. നല്ല കുട്ടിയായിരിക്കുക. നല്ലത് മാത്രം ചിന്തിക്കുക. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക.
സ്വന്തം ഉണ്ണ്യേട്ടന്....
Thursday, October 1, 2009
Sunday, September 27, 2009
എന്റെ പാറുകുട്ടീ..... ഭാഗം 34
http://jp-smriti.blogspot.com/2009/09/33.html
പാര്‍വ്വതി എഴുന്നേല്‍ക്കുമ്പോളെക്കും ഉണ്ണി നേരത്തെ ഉണര്‍ന്ന് തോളില്‍ ഒരു തോര്‍ത്തുമിട്ട് എരുകുളത്തിലേക്ക് പോയി. അവിടെ വിശദമായി നീന്തിക്കുളിക്കാന്‍ തുടങ്ങി. കാലത്തായ കാരണം പോത്തുങ്ങള്‍ അധികം ഉണ്ടാവില്ല. പെണ്ണുങ്ങളുടെ കടവില്‍ ഒരു പെണ്ണ് അലക്ക് കഴിഞ്ഞ് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ഇത് വരെ ഈ നാട്ടിലൊന്നും കാണാത്ത പെണ്ണാണല്ലോ ഇത്. ഉണ്ണി ആ പെണ്ണിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"എന്താ ഇങ്ങിനെ എന്നെ തന്നെ നോക്കണേ..?
ഉണ്ണി ഒന്നും മിണ്ടിയില്ല...
അവള്‍ കുളി തുടര്‍ന്ന് കൊണ്ടിരുന്നു.
"ഉണ്ണിയേട്ടനെന്നെ മനസ്സിലായില്ലേ..?
ഞാന്‍ ശിന്തിലുവിന്റെ അടുത്ത വീട്ടിലെതാ........
"ശിന്തിലുവോ....... ആരാ അങ്ങിനെ ഒരാള്‍....?
അങ്ങിനെയും ഒരാള്‍ ഈ ഗ്രാമത്തിലുണ്ടോ
കുരിയപ്പന്റെ വീട്ടിന്നടുത്തുള്ള ശിന്തുലുവിനെ അറിയില്ലേ. കിണറ് പണിക്കാര്‍.
"ഓഹ് എനിക്കിപ്പോ മനസ്സിലായി.... പൊള്ളാച്ചിയില്‍ നിന്ന് വന്ന് താമസിക്കണ കൂട്ടര്‍"
"നിന്റെ പേരെന്താടീ പെണ്ണേ.........."
ഞാന്‍ താമര, എന്റെ ചേച്ചീടെ പേര്....
ആ മതി മതി
"നീ വേഗം കുളിച്ചിട്ട് പോകാന്‍ നോക്ക്"
ഞാന്‍ ഇപ്പോ പോണില്ലാ. എനിക്ക് ഇനിയും തിരുമ്മാന്‍ ഉണ്ട്. കുറച്ച് കഴിഞ്ഞാ ചേച്ചി കൊണ്ടോരും.
പെണ്ണിന്റെ ഒരു നിപ്പ് കണ്ടില്ലേ.. നാണമില്ലാതെ..
ഉണ്ണി കുളിയും കഴിഞ്ഞ് പാലത്തിന്മേല്‍ കുറച്ച് നേരം ഇരുന്നു. റോട്ടില്‍ കൂടി പോകുന്ന കാളവണ്ടികളും, ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങളെയും നോക്കി.
ഏതായാലും ഇവിടെ നിന്ന് പോകാം. അല്ലെങ്കില്‍ ഓല കൊണ്ടോകുന്ന പെണ്ണുങ്ങള്‍ ഭാരമിറക്കി വിശ്രമിക്കാന്‍ തുടങ്ങും. പിന്നെ ഓലക്കെട്ട് പിടിച്ച് കൊടുക്കേണ്ടി വരും. ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങള്‍ ഇപ്പോള്‍ കൂടിയിരിക്കുകയാ എന്ന് തോന്നുന്നു. എവിടെന്നാ ഇത്രയും ഓലകള്‍. പാവം പെണ്ണുങ്ങള്‍ . അവറ്ക്ക് പാറേലങ്ങാടി വരെ ഇത് ചുമന്നോണ്ട് പോകണം. സഹായിക്കാന്‍ തോന്നില്ല. എന്താണവറ്റകളുടെ വായിലനാവ്.
കൊളത്തിലേക്ക് പോയിരുന്ന കോതുട്ടി ഉണ്ണിയെ കണ്ടപ്പോ അവിടെ നിന്നു. തലേക്കെട്ട് ഊരി കക്ഷത്ത് വെച്ചു. ബഹുമാനപുരസ്കരം ഓഛാനിച്ച് നിന്നു. അവനെന്തെങ്കിലും പറയണം. എന്തെങ്കിലും കിട്ടണം എന്ന മട്ടില്‍.
"എന്താ കോതുട്ട്യേ ഇവിടെ നിന്നേ..?
"എന്നാ നീ പൊക്കോ കോതുട്ട്യേ....."
എനിക്ക് നാലണെടെ കാശ് കിട്ടിയാ തരക്കെടില്ല. രണ്ട് ദിവസമായി പണിയൊന്നും ഇല്ല. പെണ്ണുങ്ങള്‍ക്കും പണി ഇല്ല.
"കോതുട്ട്യേ ഞാന്‍ കുളിക്കാന്‍ വന്നതാ. എന്റെ കൈയില്‍ കാശൊന്നും ഇല്ലാ ഇപ്പോള്‍. നീ എന്റെ വീട്ടീപ്പോയിട്ട് അവിടെ പാറുകുട്ടി ഉണ്ട്. അവളുടെ അടുത്ത് നിന്ന് എന്തെങ്കിലും വാങ്ങിച്ചോ."
"ശരി ചേനാരെ.."
കോതുട്ടി ഉണ്ണിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
"ഇവിടെ ആരുമില്ലേ....?
"കോലായില്‍ ജാനു വന്ന് നിന്നു..."
"ആരെയാ തെരക്കണേ...?
"തമ്പ്രാട്ടി ഇല്ലേ ഇവിടെ?...."
"ആരുടെ കാര്യമാ ചോദിക്കണത്. പാറുകുട്ടിയെ ആണോ ?
അതെ എന്ന മട്ടില്‍ തലയാട്ടി കോതൂട്ടി
പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്, ഉണ്ണിയെ കാണാതെ കിഴക്കോറത്ത് വിഷമിച്ചിരിക്കയായിരുന്നു പാറ്വതി. ജാനു പാര്‍വ്വതിയുടെ അടുത്തെത്തി.
"ഇവിടെ ഇരിക്കയാണോ പാറുകുട്ടീ...."
അതേയ് അപ്പുറത്തൊരു ആള്‍ പാറുകുട്ടീനെ കാണാന്‍ വന്നിട്ടുണ്ട്.
ആരാ ജാനു...?
ഓ എനിക്കറിയില്ല ആളെ. പണ്ടൊക്കെ ചിലപ്പോളിവിടെ വരാറുണ്ടയിരുന്നു.
പാറുകുട്ടിക്ക് ദ്വേഷ്യം സങ്കടവും എല്ലാം വന്നിരിക്കുന്ന നേരമായിരുന്നു. കണ്ണില്‍ കണ്ടവരെ ചീത്ത വിളിക്കാനെന്ന മട്ടില്‍ വടക്കോറെത്തെത്തി.
"ആരാ അവിടെ. എന്താ വേണ്ടെ. ആരെ കാണാനാ വന്നിരിക്കുന്നത്..?
എനിക്ക് നാലണ വേണം....
"എന്താ കാലത്തെന്നെ തെണ്ടാന്‍ വന്നിരിക്കണ്....."
എന്നോട് ഉണ്ണിത്തമ്പ്രാന്‍ ഇവിടെ നിന്ന് പാറുട്ടീ തമ്പ്രാട്ടിടടുത്തൂന്ന് മേടിച്ചോളാന്‍ പറഞ്ഞു....
"നീ എവിടുന്നാ തമ്പ്രാനെ കണ്ടത്...."
അതാ അവിടെ എരുകുളത്തിന്റെ അടുത്തുള്ള പാലത്തിന്മേല്‍ ഇരിക്കണണ്ട്..
എന്താ ഈ കേക്കണ്. പാലത്തിന്മേല്‍ ഇരിക്കണെന്നോ. നിക്കൊന്നും മനസ്സിലവിണില്ലല്ലോ എന്റെ തേവരെ.
നീ ശരിക്കും കണ്ടതാണോടാ
"അതേ തമ്പ്രാട്ടീ.........."
നിക്കങ്ങട്ട് വിശ്വാസമാവിണില്ല..........
എന്നാലേ നീ പോയിട്ട് ഉണ്ണ്യേട്ടനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ. എന്നാല്‍ നിനക്ക് രണ്ടണ കൂടുതല്‍ തരാം.
"എനിക്ക് പെട കൊള്ളും ചേനാരുടെ കയ്യീന്ന്. നിക്ക് പേടിയാ ചേനാരെ. പണ്ട് പൂട്ടാന്‍ പോകുമ്പോ വരമ്പത്ത് നിന്ന് മാറാണ്ട് എനിക്ക് ഒരിക്കല്‍ തല്ല് കിട്ടിയതാ. അതിന്റെ ചൂട് ഇത് വരെ മാറിയിട്ടില്ല..."
തമ്പ്രാട്ടി കാശ് തരുന്നുണ്ടെങ്കില്‍ താ. നിക്ക് പോകാന്‍ തിരക്കായി. കാലത്ത് ചായെന്റെ വെള്ളം കുടിച്ചിട്ടില്ലാ...
എന്തിന്റെ കേടാ ഈ ഉണ്ണ്യേട്ടന് . മിണ്ടാതെ പോയിരിക്കണ്. ആരെ കാണാനാവോ ഈ വെളുപ്പാന്‍ കാലത്ത് പാലത്തിന്റെ മോളില്‍ കയറി ഇരിക്കണ്. ഇങ്ങട്ട് വരട്ടെ. കാണിച്ച് കൊടുക്കാം..
പാര്‍വ്വതീ...........?
ഉണ്ണി വീട്ടില്‍ വന്ന് കേറിയത് പാര്‍വ്വതി അറിഞ്ഞില്ല.
ഉണ്ണിയുടെ വിളിയിലെന്തോ പന്തി കേടുള്ള പോലെ പാര്‍വ്വതിക്ക് തോന്നി. അവള്‍ പേടിച്ച് കോലായിലേക്ക് ചെന്നു.
"എന്താടീ ഉമ്മറത്ത് വെള്ളമൊന്നും കൊണ്ട് വെക്കാത്തത്. നീ എന്ത് ചെയ്യായിരുന്നു. എത്ര പറഞ്ഞാലും കേള്‍ക്കില്ല. വേറെ ഒരുത്തിയും ഉണ്ടല്ലോ ഇവിടെ."
പാര്‍വ്വതി കിണ്ടിയില്‍ വെള്ളവുമായി കോലായിലെത്തി.
"ഇതാ ഉണ്ണ്യേട്ടാ വെള്ളം........"
ഉണ്ണി ആ കിണ്ടിയിലെ വെള്ളം പാര്‍വ്വതിയുടെ തലയിലൊഴിച്ചു. അവളെ ചീത്ത പറഞ്ഞു.
നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ പല തവണ. തിണ്ണയില്‍ വെള്ളം കൊണ്ട് വെക്കണമെന്ന്. എവിടാടി മറ്റെ അസത്ത്. രണ്ടെണ്ണത്തിനേയും ഞാന്‍ ...
ആ..... അഹങ്കാരികള്.............
ഉണ്ണിയുടെ പെരുമാറ്റം കണ്ട് പാര്‍വ്വതി വിരണ്ടു. അടി ഇപ്പോ കിട്ടും പാര്‍വ്വതിക്ക് എന്ന് തോന്നി.
"നീ കാലത്ത് കുളിച്ചില്ലേടീ....?
ഇല്ലാ.... ഞാന്‍ .........
"പറയെടീ..... എന്താ നിന്റെ നാവിറങ്ങിപ്പോയോടീ................"
ഇറയത്ത് വെച്ചിരുന്ന മുളവടിയെടുത്ത് അടിക്കാന്‍ ഓങ്ങി പാര്‍വ്വതിയെ. പാര്‍വ്വതി ഭയന്ന് വീട്ടിന്നകത്തേക്ക് ഓടി. ജാനുവിന്റെ അടുത്ത് അഭയം പ്രാപിച്ചു.
വീട്ടിന്നുള്ളിലേക്ക് പ്രവേശിച്ച ഉണ്ണി കോപം സഹിക്കാനാവാതെ ജാനുവിന്റെ അടുത്ത മറഞ്ഞ് നിന്നിരുന്ന പാര്‍വ്വതിയെ കണ്ടു.
ആദ്യം ജാനുവിന് കൊടുത്തു രണ്ടടി.
"എന്നെ തല്ലല്ലേ തമ്പ്രാനെ........."
ഞാന്‍ കാരണം ആ പാവം ജാനുവിനും തല്ല് കിട്ടി. ഉണ്ണിയുടെ അടുത്തെത്തി മിണ്ടാതെ നിന്നു പാര്‍വ്വതി.
"നീ എന്തിനാടീ അകത്തേക്ക് ഓടിയത്......?
പാര്‍വ്വതിയുടെ ചന്തിയില്‍ മുള വടി കൊണ്ട് നാല് ചാര്‍ത്തി. പാര്‍വതി വേദന കൊണ്ട് പുളഞ്ഞു.
കാലത്ത് നേരത്തെ എണീക്കാണ്ട്, ഇത് വരെ കുളിക്കാണ്ടിരിക്കുന്നു ഒരുത്തി.
"എന്താ ഈ പെണ്‍കുട്ടിക്ക്, എത്ര തല്ല് കൊണ്ടാലും നേരിയാവാത്തെ...."
കോളേജ് ഹോസ്റ്റലില്‍ കുളിക്കാതെയും വൃത്തിയില്ലാതെയും എല്ലാം ജീവിച്ച് നാശമായി അവള്‍.
എന്താ ഉണ്ണിയേട്ടന്‍ ഇങ്ങനെ. ഒരു പ്രകോപനവും ഇല്ലാതെ. എന്നെ തല്ലിക്കോട്ടെ. ആ പാവം ജാനുവിനും കിട്ടി ഇന്ന്.
ജാനുവിനും തല്ല് കിട്ടുന്നതില്‍ മന:പ്രയാസമില്ല. ജാനുവിന് ഒരിക്കലും ഉണ്ണ്യേട്ടനോട് ദ്വേഷ്യം തോന്നില്ല.
എനിക്കും മറിച്ചല്ല. ഓഫിസിലെ നിര്‍മ്മലക്കും.
"എന്താ ഈ ഉണ്ണ്യേട്ടനെ ആരും വെറുക്കാത്തേ.....?
പാര്‍വ്വതി കുളി കഴിഞ്ഞ് ഉണ്ണിയുടെ കിടപ്പ് മുറിയില്‍ എത്തി. താടിയില്‍ കൈയ്യും കുത്തിയിരിക്കുന്ന ഉണ്ണിയെ കണ്ട് ഒന്നും പറയാനായില്ല.
ഇനി എന്തെങ്കിലും മിണ്ടിയില്ലെങ്കില്‍ അതിനും കിട്ടും ശകാരം.
എന്തെങ്കിലും ചോദിക്കാം.
"ഉണ്ണ്യേട്ടാ ഞാന്‍ കാപ്പി എടുത്ത് വെക്കട്ടെ...?
എനിക്കൊന്നും വേണ്ട...
"എന്താ ഉണ്ണ്യേട്ടാ ഇങ്ങിനെയൊക്കെ... ക്ഷമിക്കൂ ഉണ്ണ്യേട്ടാ............"
നീ പോയി ഒരു ഗ്ലാസ്സ് കാപ്പി മാത്രം ഇങ്ങോട്ടെടുത്തോണ്ട് വാ.........
പാര്‍വ്വതിക്ക് സമാധാനമായി.
"പാര്‍വ്വതി കാപ്പിയും കൊണ്ട് ക്ഷണ നേരം കൊണ്ട് മുറിയിലെത്തി......."
"എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങനെ വിഷമിച്ചോണ്ടിരിക്കണ് ...? ഒന്നിനും ഒരു കുറവില്ലാത്ത ആളല്ലേ. എന്നോട് ദ്വേഷ്യം ഉണ്ടോ. എന്നെ ഇനിയും തല്ലിക്കോ.
"നീയെന്തിനാ എന്റെ അടുത്ത് നിന്ന് ഇങ്ങനെ തല്ല് മേടിക്കുന്നത്..?
എവിടെയാടീ നിനക്ക് തല്ല് കിട്ടിയത്...?
ഞാന്‍ നോക്കട്ടെ........
"കാണിക്ക് എവിടെയാ നിനക്ക് തല്ല് കിട്ടിയത്....?
പാര്‍വ്വതിക്ക് ഇപ്പളാ ശരിക്കും കരച്ചില്‍ വന്നത്. പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു. കൊച്ചു കുട്ടിയെ പോലെ.
"ഉണ്ണ്യേട്ടന്‍ എന്നെ എത്ര വേണെങ്കിലും തല്ലിക്കോ, പക്ഷെ ഉണ്ണ്യേട്ടാ എന്നോട് മിണ്ടാതിരിക്കരുത്. എനിക്കത് സഹിക്കില്ല്ലാ....."
പാര്‍വ്വതി വീണ്ടും തേങ്ങി....
ഇത്രയേ ഉള്ളൂ കാര്യം. ഉണ്ണി പാര്‍വ്വതിയുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊടുത്തു. അവളെ ചുംബിച്ചു.
"നിനക്ക് വേദനിച്ചോ പാര്‍വ്വതീ........."
ഉണ്ണ്യേട്ടന്‍ നോക്കട്ടെ അടി കിട്ടിയത് എവിടെ എന്ന്...
ഉണ്ണിക്കും വിഷമമായി. ആരാ ആ വടി എറേത്ത് കൊണ്ട് വെച്ചത്. അവള്‍ തന്നെയായിരിക്കും.
പാര്‍വ്വതീ... നമുക്ക് കാപ്പി കുടി കഴിഞ്ഞ് ഇവിടെ കിടന്നുറങ്ങാം. ഞാന്‍ ഇന്ന് ചാവക്കാട്ടെക്ക് പോകുന്നില്ല.
നിന്നെ വൈകിട്ട് പാര്‍ക്കാടി അമ്പലത്തില്‍ കൊണ്ടോകാം.
"പാര്‍വ്വതി ഒന്നും മിണ്ടിയില്ല. കലങ്ങിയ കണ്ണുകളും വീര്‍ത്ത കവിള്‍ തടങ്ങളുമായി ഉണ്ണിയുടെ മടിയില്‍ തല വെച്ച് കട്ടിലില്‍ ഇരുന്നു."
പാര്‍വ്വതീ.. നീ എണീറ്റ് ഡ്രസ്സ് ചെയ്യ്. നമുക്ക് ഞമനേങ്ങാട്ടെക്ക് പോകാം. വരുന്ന വഴി വടക്കേക്കാട്ട് മാങ്കേത്തും പോകാം. അവിടെയെല്ലാം പോയി കുറേ നാളായി.. എനിക്കിടാനുള്ള ഷര്‍ട്ടും മുണ്ടും എടുത്ത് വെക്ക്. ഞാന്‍ ഒന്നും കൂടി കുളിക്കട്ടെ.
ഉണ്ണ്യേട്ടാ....... നമുക്ക് ഞമനേങ്ങാട്ട് പോകുന്ന വഴിക്ക് നങ്ങേലിയമായിയുടെ വീട്ടിലും കയറി പോകാം. എത്ര നാളായി അമ്മയി പറയണ്‍ ഉണ്ണ്യേട്ടനെയും കൂട്ടി ഒരു ദിവസം വരാന്‍. ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും എന്താ ഉണ്ണിയേട്ടനവിടെ പോകാത്തെ.
പാവം അമ്മായി. അതിന്റെ ഒരാഗ്രഹമല്ലേ. വയസ്സ് കുറച്ചായി. ഇനി അധികം ഉണ്ടാവില്ല. അടുത്ത കര്‍ക്കിടകം ആകുമ്പോളെക്കും ആള്‍ പോകും.
അതിന്റെ സ്വത്തുക്കളെല്ലാം ഉണ്ണ്യേട്ടന് എഴുതി വെച്ചിരിക്കയാണന്നല്ലേ പറഞ്ഞത്. എന്നിട്ടും കൂടി ഉണ്ണ്യേട്ടനെന്താ അമ്മായീടെ വീട്ടീ പോകാത്തെ.
ആ ആ... ഒരു ദിവസം പോകാം.
‘ഇനി വേറെ ഒരു ദിവസത്തേക്ക് വെക്കേണ്ട. ഇന്നെന്നെ നമുക്ക് പോകാമവിടെ.’
ശരി... മടങ്ങിവരുമ്പോള്‍ നോക്കാം.
ഉണ്ണിയും പാര്‍വ്വതിയും ഞമനേങ്ങാട്ട് പോയി, തിരിച്ച് വരും വഴി വടക്കേക്കാട്ടുള്ള ബന്ധുക്കളുടെ വീട്ടിലെല്ലാം കയറി വൈകിട്ട് 5 മണിയോട് കൂടി നങ്ങേലി അമ്മായിയുടെ വീട്ടിലെത്തി.
നങ്ങേലി അമ്മായിക്ക് ഉണ്ണിയെ കണ്ട് വളരെ സന്തോഷമായി. അമ്മായി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഉണ്ണിയോട് വര്‍ത്തമാനങ്ങളെല്ലാം തിരക്കി. രണ്ട് ദിവസം താമസിച്ചേ പോകാന്‍ പാടുള്ളൂവെന്ന് പറഞ്ഞു.
"താമസിക്കാനൊക്കെ വേറെ ഒരു ദിവസം വരാം അമ്മായി. ഇപ്പോ ഞങ്ങള്‍ പോകട്ടെ..."
അങ്ങിനെ അങ്ങട്ട് പെട്ടെന്നങ്ങ് പോകാന്‍ വരട്ടെ. രാത്രിയിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാല്‍ മതി.
"ശരി അങ്ങിനെ ആകട്ടെ അമ്മായി...."
അമ്മായി പാറ്വ്വതിയെ വീടൊക്കെ നടന്ന് കൊണ്ട് കാണിച്ച് കൊടുത്തു. രാജ കൊട്ടാരം പോലെയുള്ള വീട് കണ്ട് പാര്‍വ്വതി അന്തം വിട്ടു.
ഇനി ഞാന്‍ മോള്‍ക്ക് പത്തായപ്പുര കാണിക്കാം. ഉണ്ണി വന്നാല്‍ ഇവിടെയാ സാവിത്രിക്കുട്ടിയോടൊപ്പം ഇരിക്കുക.
അവര്‍ പത്തായപ്പുരയില്‍ പ്രവേശിച്ചു. മരപ്പണികളോട് കൂടിയ അകത്തളവും, മേശ കസേരകളും, ഒരു കിടപ്പു മുറിയും, വലിയ ഉമ്മറവും അത്യാവശ്യത്തിന് ഉള്ള ഒരു അടുക്കളയും ആ പുരയിലുണ്ട്.
തളത്തിന്നടുത്തുള്ള വിശാലമായ സ്വീകരണമുറിയിലേക്ക് പാര്‍വ്വതിയെ കൂട്ടിക്കൊണ്ട് പോയി അമ്മായി.
ഇവിടെ ആരും താമസിക്കുന്നില്ലേ അമ്മായി...?
"ഇല്ല മോളെ. സാവിത്രിക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ വൈകുന്നേരം വരെ അവള്‍ ഇവിടിരിക്കും. വായനയും പാട്ടുമായി അവള്‍ മുഴുകിയിരിക്കും..."
അത് വീണയല്ലേ അമ്മായീ.............?
"അതേ മോളേ........."
ആരാ അത് വായിക്കാറ്... സാവിത്രിക്കുട്ടിയായിരുന്നോ..?
"ആ പാവം വൃദ്ധക്ക് ഉത്തരം മുട്ടി....വിറക്കുന്ന ചുണ്ടുകളോടെ അല്ലാ എന്ന് മാത്രം പറഞ്ഞു...."
പിന്നെ ആരാ വായിക്കാറ് ആ വീണ.. അമ്മായിയോ, അമ്മാമനോ മറ്റോ ആയിരുന്നോ..?
പാര്‍വ്വതിയുടെ ചോദ്യം കേട്ടിട്ട് നങ്ങേലി അമ്മായിയുടെ ദീന രോദനമാണ് കേട്ടത്..
"എന്തിനാ അമ്മായി കരേണ്... ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതായിരുന്നോ ചോദിച്ചത്..."
ഏയ് അങ്ങിനെ ഒന്നുമല്ലാ. അമ്മായി പഴയ കാര്യങ്ങള്‍ അയവിറത്തതാ മോളെ.
നിന്റെ ഉണ്ണ്യേട്ടനാ ആ വീണ വായിച്ചിരുന്നത്.
അമ്മായി പറഞ്ഞത് കേട്ടു പാര്‍വ്വതി സ്തംബ്ധയായി അല്പനിമിഷങ്ങള്‍ ...
"ഉണ്ണ്യേട്ടനോ....? എന്താ ഈ കേള്‍ക്കണ്... നിക്കൊന്നും മനസ്സിലാവിണില്ല്യാ അമ്മായീ........."
ഉണ്ണ്യേട്ടന്‍ വീണ വായിക്കുകയോ. എനിക്ക് വിശ്വസിക്കാന്‍ വയ്യാ. ഞാന്‍ പത്ത് പതിമൂന്ന് വര്‍ഷമായി ഉണ്ണ്യേട്ടന്റെ കൂടെ താമസിക്കണ്. ഇന്നെ വരെ ഉണ്ണ്യേട്ടന്‍ ഒരു സംഗീത ഉപകരണം ഞാന്‍ വായിക്കുന്നത് കേട്ടിട്ടില്ല. പാട്ട് പാടുന്നതും...
വാ ഇവിടിരിക്ക് മോളെ. അമ്മായി പറയാം. ഒന്നും ആലോചിക്കേണ്ടി വരില്ലെന്ന് വിചാരിച്ചതാ....
ഉണ്ണി നന്നായി വീണ വായിക്കും. സാവിത്രിക്കുട്ടി നന്നായി പാടും. ഉണ്ണിക്ക് പാട്ടിലും നല്ല സ്വാധീനം ഉണ്ടായിരുന്നു. രണ്ട് പേരും ഒരേ ഗുരുക്കന്മാരുടെ കീഴിലായിരുന്നു പഠനം.
"എനിക്കങ്ങട്ട് വിശ്വസിക്കാന്‍ പറ്റിണില്ലാ എന്റെ അമ്മായീ......."
നേരില്‍ കണ്ടാലെ വിശ്വസിക്കാന്‍ പറ്റൂ..........
ഞാന്‍ ഇവിടിരിക്കാം. മോള്‍ പോയി ഉണ്ണിയെ ഇങ്ങട്ട് വിളിച്ചോണ്ട് വാ........
ശരി അമ്മായീ...
ഉണ്ണ്യേട്ടാ അമ്മായി പത്തായപ്പുരയിലേക്ക് വിളിക്കണ്.
"എടീ അവിടെയും ഇവിടെയും ഒക്കെ ചുറ്റിക്കറങ്ങിയാ നമുക്ക് ഇന്ന് വീട്ടിലെത്താന്‍ പറ്റില്ല. വാ വേഗം നമുക്ക് പോകാം.
അത് പറ്റില്ലാ ഉണ്ണ്യേട്ടാ..... അമ്മായി അവിടെ കുത്തിയിരുപ്പാ.......
ആകെ കുഴഞ്ഞല്ലോ ഭഗവാനെ. എന്തിനാണാവോം ഈ അമ്മായീടെ പുറപ്പാട്.
ഉണ്ണിയും പാര്‍വ്വതിയും പത്തായപ്പുരയിലെത്തി.
ഉണ്ണി ഇരിക്ക് മോനെ.
"എന്താ അമ്മായി വിളിപ്പിച്ചേ..?
നിന്റെ പാറുകുട്ടിക്ക് ആ വീണ ആരാ വായിച്ചിരുന്നത് എന്നറിയണമത്രെ.
സ്വാഭാവികം - വീണ കണ്ടാല്‍ ആരും ചോദിച്ച് പോകുന്നത്..?
"ഞാന്‍ അവളോട് അതാരാ വായിച്ചിരുന്നതെല്ലാം പറഞ്ഞു. മോനത് വായിക്കുന്നത് കണ്ടാലെ അവള്‍ക്ക് വിശ്വസിക്കന്‍ പറ്റുള്ളൂവെന്നും അവള്‍ പറഞ്ഞു..."
‘മോനതൊന്നെടുത്ത് മീട്ടിയേ. അമ്മായിക്കും ഒന്ന് കേള്‍ക്കണം. എന്റെ സാവിത്രിക്കുട്ടീ....... പാവം അമ്മായി നെടുവീര്‍പ്പിട്ടു.’
അമ്മായീ.. ഞാന്‍ വീണ അടുത്ത കാലത്തൊന്നും ഉപയോഗിച്ചിട്ടില്ല. എന്റെ വിരലുകളൊന്നും ശരിയാവണ്ണം ചലിക്കുകയില്ല ഇപ്പോള്‍. വീണ വായനയൊന്നും എന്നെ കൊണ്ടാവില്ല ഇപ്പോള്‍..
മോനെ അമ്മായിയുടെ ഒരാഗ്രഹമാണ് മോനെ... നീ ഒന്ന് വായിക്ക്.......... എന്നെ നിരാശയാക്കല്ലെ എന്റെ ഉണ്ണ്യേ........
അമ്മായി എന്തിനാ എന്നെ ഇങ്ങനെ നുള്ളി നോവിക്കണെ. എനിക്കതിന് കഴിയില്ല.
പാര്‍വ്വതിക്കൊന്നും മനസ്സിലാവാത്ത മട്ടില്‍ ഉണ്ണിയേയും അമ്മായിയേയും മാറി മാറി നോക്കി....
അമ്മായി അതിന്നിടയില്‍ നില വിളക്ക് കൊളുത്തി വെച്ചു. പുല്ലായ വിരിച്ചു. വീണയെടുത്ത് വിളക്കിന്നടുത്ത് വെച്ചു. തിരികെ ഊഞ്ഞാല്‍ കട്ടിലില്‍ വന്നിരുന്നു.
ഉണ്ണിക്ക് ദ്വേഷ്യവും സങ്കടവും രോഷവും എല്ലാം മനസ്സില്‍ മിന്നി മിന്നി വന്നു. എല്ലാം സഹിച്ചു. അല്ലെങ്കില്‍ അവിടമാകെ തകര്‍ത്തേനേ.
"എന്താ അവിടെ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ പാര്‍വ്വതി ഭയന്നു. ആരെയും വക വെക്കാത്തവനാ ഉണ്ണി. അത് പാര്‍വ്വതിക്കും, അമ്മായിക്കും നന്നായി അറിയാം. ദ്വേഷ്യം കര കവിഞ്ഞാല്‍ അമ്മായിയേയും കൈ വെക്കാന്‍ മടിക്കാത്തവനാ ഉണ്ണി.."
എന്തോ ഉണ്ണിയേട്ടന്‍ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. സംയമനം പാലിച്ചു
ഉണ്ണി പുല്ലായില്‍ ചമ്രം പടിഞ്ഞിരുന്നു.
വീണയെടുത്ത് മടിയില്‍ വെച്ചു...
"... ഓമന.... തിങ്കള്‍ .. കിടാവോ..........
നല്ല....
കോമളത്താമര.... പൂവോ............ "
എന്ന വരികല്‍ വീണയില്‍ നിന്ന് അടര്‍ന്ന് വീണു...................
പാര്‍വ്വതി ഉണ്ണി വീണ മീട്ടുന്നത് കേട്ടു തരിച്ച് പോയി.......
"എന്താ ഞാന്‍ ഈ കാണുന്നതും കേള്‍ക്കുന്നതും സ്വപ്നമോ>>?
"എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ...."
പാട്ട് പാടി അവസാനിച്ചതും ഉണ്ണി കരഞ്ഞ് വീണക്കമ്പികളില്‍ മുഖമമര്‍ത്തി.
ഉണ്ണിക്ക് സങ്കടം അടക്കാനായില്ല.
നങ്ങേലി അമ്മായിയും കരയാന്‍ തുടങ്ങി...
എനിക്ക് തൃപ്തിയായി മോനേ... ഉണ്ണീ...... ഇനി എനിക്ക് കണ്ണടച്ചാല്‍ മതി. വേറെ ഒരു ആഗ്രഹങ്ങളും ഇല്ലാ...
നടാടെയാണ് ഉണ്ണി തേങ്ങിക്കരയുന്നത് പാര്‍വ്വതി കാണുന്നത്.
പാര്‍വ്വതിക്കും സങ്കടം അടക്കാനായില്ല. മൂവരും കരഞ്ഞു.....
[തുടരാം ഒരു പക്ഷെ]
COPYRIGHT 2009 - RESERVED
Wednesday, September 23, 2009
ബീനാമ്മക്ക് ഇന്ന് അന്‍പത്തി അഞ്ച്
ബീനാമ്മക്ക് കുറച്ച് നാളായി എന്നും അസുഖം. ഞാന്‍ പറയും നീ എന്നെ കഴിഞ്ഞ മൂന്ന് കൊല്ലം കഷ്ടപ്പെടുത്തിയതിന്‍ എന്റെ തേവര്‍ നിനക്ക് നല്‍കിയ ശിക്ഷയാണെന്ന്. സംഗതി എന്ത് തന്നെയാലും അവളെന്റെ ചക്കരക്കുടം തന്നെ. പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ ചട്ടികളായാല്‍ തട്ടിയും പൊട്ടിയുമൊക്കെ ഇരിക്കുന്ന മാതിരിയാ എന്റെയും ബീനാമ്മയുടേയും ജീവിതം.
ഇന്നവള്‍ക്ക് അന്‍പത്തി അഞ്ച് തികഞ്ഞു. മകള്‍ രാക്കമ്മയോട് അടുക്കളയില്‍ നിന്ന് പറേണ് കേട്ടു.
ഞാനത് കേട്ടു അങ്ങോട്ട് ചെന്നു. രാക്കമ്മക്ക് ഇന്ന് പുട്ടും മുട്ടക്കറിയുമാണ് പ്രാതല്‍. അവള്‍ക്ക് കുറച്ച് നാളായി ചിലപ്പോള്‍ ഒന്നും പിടിക്കുകയില്ല. സ്വന്തം വീട്ടിലായതിനാല്‍ ഞങ്ങള്‍ എന്തും ഉണ്ടാക്കിക്കൊടുക്കും. കെട്ടിച്ചയച്ച വീട്ടിലാണെങ്കില്‍ എല്ലാത്തിനും ഒരു പരിധി ഉണ്ട്. അവളുടെ അമ്മായി അമ്മക്ക് ഇവള്‍ സ്വന്തം മകളെ പോലെ തന്നെ. അവിടെ ഇവളെ കൂടാതെ രണ്ട് ചേട്ടന്മാരുടെ ഭാര്യമാരും, അവരുടെ കുട്ടികളും ഉണ്ട്. ഇന്നത്തെ കാലത്തും സന്തുഷ്ട കൂട്ടു കുടുംബം ഇത് പോലെ വിരളമാണ്, പ്രത്യേകിച്ചും മെട്രോ നഗരമായ കൊച്ചിയില്‍.
പിന്നെ ആഗ്രഹിച്ച ഏത് ഭക്ഷണമായാലും ഉണ്ടാക്കിക്കൊടുക്കേണ്ട സമയമാണ് അവള്‍ക്ക്. ചിലപ്പോള്‍ പറയും, കരിക്ക് വേണം. ഒരാഴ്ചക്ക് മുന്‍പ് തൃശ്ശൂരില്‍ കരിക്ക് ക്ഷാമം ഉണ്ടായി. പണ്ട് ഞാന്‍ ഞങ്ങളുടെ തൈവെപ്പിലെ തെങ്ങില്‍ കയറി കള്ള് കട്ട് കുടിക്കാറുണ്ടായിരുന്നു. അന്നെനിക്ക് പ്രായം പന്ത്രണ്ട്. ഇന്നോ അറുപത് കഴിഞ്ഞ വൃദ്ധനായല്ലോ. എന്നാലും സാരമില്ല മോള്‍ക്ക് കരിക്കിന്‍ വെള്ളം കിട്ടിയേ തീരൂ.
എന്റെ തൃശ്ശൂരില്‍ വീട്ട് വളപ്പില്‍ ഏതാണ്ട് 15 തെങ്ങുകളുണ്ട്. അതില്‍ ഉയരം കുറഞ്ഞ ഒന്നില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ബീനാമ്മ കാണാതെ വീട്ടിന്റെ മുന്നിലുള്ള ഒന്നിന്റെ മുകളില്‍ തന്നെയാകട്ടെ എന്ന് കരുതി. തളപ്പ് കെട്ടാന്‍ ഒരു കഷണം കയറുപോലും വീട്ടിലില്ല. നാട്ടിന്‍ പുറമായാല്‍ കയറും കാളയും കോണിയുമെല്ലാം കിട്ടാന്‍ എളുപ്പം. ഇല്ലെങ്കില്‍ തന്നെ അയലത്തെ വീട്ടില്‍ നിന്ന് കിട്ടും. പട്ടണമായാല്‍ ഒക്കെ പ്രയാസം തന്നെ.
വീടായ വീടൊക്കെ അരിച്ചുപെറുക്കിയിട്ടും ഒരു കഷണം കയറ് കിട്ടിയില്ല. അങ്ങിനെ ഞാന്‍ കയറിന്‍ പകരം എന്റെ മക്കളുടെ ഒരു ചൂരിദാര്‍ ഷോള്‍ എടുത്ത് പിരിച്ച് കയറാക്കി തളപ്പ് കെട്ടി തെങ്ങില്‍ കയറി. പകുതിയായപ്പോളെക്കും എനിക്കെന്തോ പോലെ. എന്തോ പന്തികേട് പോലെ. ഇനി ആ ഉയരത്തില്‍ നിന്ന് താഴെക്ക് വീണാലും കുഴപ്പമില്ലാ എന്ന കണക്കു കൂട്ടലില്‍
മേല്പോട്ട് തന്നെ ആകാം എന്ന് വെച്ചു. മഴ പെയ്തതിനാല്‍ മണ്ണൊക്കെ പുതഞ്ഞ് കിടക്കുകയാണല്ലോ. വീണാല്‍ വലിയ പരിക്കൊന്നും പറ്റില്ല.
അങ്ങിനെ മേലോട്ട് കയറി കരിക്ക് പെട്ടെന്ന് വെട്ടിയില്ല. പട്ടയുടെ മുകളില്‍ കയറി ഇരുന്നു. പണ്ട് അങ്ങിനെയാണ്‍ ഞാന്‍ കള്ള് മോന്തിയിരുന്നത്. അവിടെ ഇരുന്ന് അല്പം വിശ്രമിച്ച് ആദ്യം ഒരു കരിക്ക് ഞാന്‍ തന്നെ വെട്ടിക്കുടിച്ചു. ബീനാമ്മ മുറ്റത്തെങ്ങാനും ഇറങ്ങല്ലേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു കുല കരിക്ക് വെട്ടി താഴെ ഇട്ടു.
തെങ്ങില്‍ നിന്ന് താഴെക്ക് ഇറങ്ങാന്‍ എളുപ്പമാണെനിക്ക്. ഒറ്റയിറക്കം. താഴെയെത്തിയപ്പോളാ മനസ്സിലായത് ഒരു കുഴപ്പം പിണഞ്ഞ കഥ. ഞാന്‍ വെട്ടുകത്തി തെങ്ങിന്‍ മുകളില്‍ വെച്ച് മറന്നത്. എനിക്ക് ഈയിടെയായി ഭയങ്കര മറവിയാ. ഇന്നെലെ ബേങ്കില്‍ പോയപ്പോളാ മനസ്സിലായത് എഫ് ഡി പുതുക്കാത്ത വിവരവും അതിലുണ്ടായ നഷ്ടവുമെല്ലാം. മിനിഞ്ഞാന്ന് തേക്കിന്‍ കാട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് തിരിച്ച് വന്ന് നോക്കിയപ്പോള്‍ വണ്ടി കാണുന്നില്ല. എന്തോ ദൈവാധീനം എനിക്ക് ടെന്‍ഷന്‍ ഉണ്ടായില്ല.
ഞാന്‍ ആല്‍ത്തറയിലിരുന്ന് പഞ്ചാക്ഷരീ മന്ത്രം ജപിച്ചു. എനിക്ക് വണ്ടിയുടെ സ്ഥലം ഓര്‍മ്മ വരുന്ന വരെ ജപിച്ചു. പിന്നീടാണ് മനസ്സിലായത് ഞാന്‍ പത്തന്‍സ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ വണ്ടി അവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന്. അങ്ങിനെയൊക്കെയാ എന്റെ മറവിക്കാര്യം.
ഏതായാലും കരിക്ക് കിട്ടിയല്ലോ. ഇനി അത് രണ്ടെണ്ണം വെട്ടി മോള്‍ക്ക് കൊടുക്കണമെങ്കില്‍ വെട്ടുകത്തി വേണമല്ലോ. എന്റെ തേവരേ എവിടെ പോകും ഇനി വെട്ടുകത്തിക്ക്. ഇനിയേതായാലും വെട്ടുകത്തി എടുക്കാന്‍ തെങ്ങിന്മേല്‍ കയറാന്‍ വയ്യ. അയലത്തെ വീട്ടില്‍ നിന്ന് വെട്ടുകത്തി വാങ്ങി കരിക്ക് വെട്ടി രാക്കമ്മക്ക് കൊടുത്തു.
രാക്കമ്മ ആശ്ചര്യപ്പെട്ടു.
"എവിടുന്നാ ഡാഡീ കരിക്ക്...?
"അത് ഞാന്‍ കയറി ഇട്ടതാ...."
രാക്കമ്മയും അത് കേട്ടാ ബീനാമ്മയും ചിരിച്ചു.
ബീനാമ്മ പറഞ്ഞു.
"മോളേ നിനക്കറിയില്ലേ ഈ ഡാഡി പറയുന്നത് പത്ത് ശതമാനം മാത്രമേ വിശ്വസിക്കാന്‍ പറ്റുകയുള്ളൂവെന്ന്.."
അത് ശരിയാ അമ്മേ. പക്ഷെ പിന്നെ എവിടുന്ന് വന്ന് ഈ കരിക്ക്. രാക്കമ്മ മുറ്റത്തെക്ക് നോക്കിയപ്പോള്‍ ഇതാ കെടക്കണ് ഒരു കുല നിറയെ കരിക്ക്. ഏതാണ്ട് പതിനഞ്ച് എണ്ണം.
ബീനാമ്മ അലമുറയിട്ടു.
"ഞാന്‍ ഈ കേക്കണ് ശരിയാണോ എന്റ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....."
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ. മഴ പെയ്ത് വഴുക്കലുള്ള തെങ്ങുകളാ. വേട്ടോന്മാരുപോലും തെങ്ങ് കയറാത്ത കാലമാ ഇപ്പോള്‍. ഈ വയസ്സാന്‍ കാലത്ത് തെങ്ങിന്റെ മുകളില്‍ കയറിയിരിക്കുന്നു. കാലില്‍ വാതമായി കിടപ്പായിരുന്നു ഒരു മാസം. ഉഴിച്ചലും കിഴിയും കഴിഞ്ഞ് നല്ലരിക്കയും കഴിഞ്ഞു അധികം അദ്ധ്വാനം ഒന്നും ചെയ്യാതെ ഇരിക്കേണ്ട കാലമാ.
ഞാന്‍ തോറ്റല്ലോ എന്റെ കൃഷ്ണാ. ഇതിലും ഭേദം എന്റെ കെട്ട്യോന് വാത രോഗം തിരിച്ച് കൊടുത്തോളൂ.. എന്നാല്‍ ഒരു മൂലക്ക് ഇരുന്ന് കൊള്ളൂലോ. എന്റെ കണ്ണ് വെട്ടിച്ച് തെങ്ങില് കയറാന്‍ പോയിരിക്കുന്നു. എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ എന്റെ കൃഷ്ണാ.
ബീനാമ്മ പിന്നെയും അലമുറയിട്ട് കരയാന്‍ തുടങ്ങി. അടുത്ത വീട്ടുകാരൊക്കെ ഓടിക്കൂടി.
രാക്കമ്മ അമ്മയെ വീട്ടിന്നകത്താക്കി വാതിലടച്ചു. ഡാഡിയെ ഒന്നും പറയേണ്ട അമ്മേ. ഇന്ന് ഒരു നല്ല ദിവസമല്ലേ.
"രാക്കമ്മേ.....?"
ഇന്ന് അമ്മയുടെ പിറന്നാളല്ലേ. നമുക്ക് പേള്‍ റീജന്‍സിയില്‍ പോയി ആഘോഷിക്കാം. അവിടെ നല്ല ദം ബിരിയാണി ഉണ്ട്.
"എനിക്ക് ബിരിയാണി ഇഷ്ടമില്ലാ ചേട്ടാ....."
"എനിക്കും വേണ്ട ബിരിയാണി ഡാഡീ........"
പിന്നെന്താ വേണ്ടെ നിങ്ങള്‍ക്ക്.
"ഫ്രൈഡ് റൈസും ചില്ലി ചിക്കനും മതി. അവരോട് ചിക്കനില്‍ കളറ് ചേര്‍ക്കാതെ ഉണ്ടാക്കി തരാന്‍ പറയാമോ..?"
അതിനെന്താ പ്രയാസം. പേള്‍ റീജന്‍സി നമ്മുടെ ഹോട്ടലല്ലേ. അവിടുത്തെ മേനേജര്‍ സുരേഷ് നമ്മുടെ ബെസ്റ്റ് ഫ്രണ്ടല്ലേ. ഞാന്‍ പറയുന്നതെന്തും സുരേഷിന് സ്വീകാര്യമാ.
അപ്പോള്‍ അങ്ങിനെ ആഘോഷിക്കാം അമ്മയുടെ പിറന്നാള്‍.
"ശരി മോളെ. പിന്നെ വേണമെങ്കില്‍ വൈകിട്ട് ഒരു സിനിമക്കും പോകാം"
രാക്കമ്മക്കും ബീനാമ്മക്കും സന്തോഷമായി. ബീനാമ്മയുടെ രോഷവും സങ്കടവും ചെറുതായി ഒന്ന് കെട്ടടങ്ങി.
രാക്കമ്മേ. ഞാന്‍ അമ്പലത്തില്‍ പോയി വരാം.
"ശരി ഡാഡീ........."
ഞാന്‍ നേരെ അമ്പലത്തില്‍ പുറപ്പെട്ടു. പാതി വഴിയിലെത്തിയപ്പോല്‍ ബീനാമ്മക്ക് മരുന്ന് വാങ്ങാനായി മെട്രോ മെഡിക്കത്സിലെ വത്സനെ കാണാന്‍ അവിടെ വണ്ടി നിര്‍ത്തി. ബീനാമ്മക്ക് എഴുതിയ പുതിയ മരുന്നാണ്. എവിടേയും കിട്ടാനില്ല. ഇന്നെലെ രാത്രി വത്സന്‍ പ്രിസ്ക്രിപ്ഷന്‍ വാങ്ങി വെച്ച് പറഞ്ഞിരുന്നു വൈകുന്നേരമാകുമ്പോളെക്കും എത്തിക്കാമെന്ന്. ഞാനാണെങ്കില്‍ ഊരു ചുറ്റിക്കറങ്ങി വരുന്നതിന്നിടയില്‍ മരുന്നിന്റെ കാര്യം മറന്നിരുന്നു. അതിനാല്‍ ഇന്നെലെ രാത്രി ബീനാമ്മ പരിഭവിച്ചു.
"എന്റെ കാര്യത്തിനൊന്നും നിങ്ങള്‍ക്ക് ഒരു ചൂടുമില്ല. "
ഞാന്‍ മറന്നിട്ടല്ലേ പെണ്ണേ. നിനക്ക് എന്റെ ഈ മറവി ഒന്ന് മാറ്റിത്തന്ന് കൂടെ. ഞാന്‍ എന്റെ കണ്ണിലെ മരുന്ന വാങ്ങാന്‍ എന്നും മറക്കും. 5 ml മരുന്നിന്ന് 200 രൂപയാ. വാങ്ങിയാല്‍ 20 ദിവസം തികയില്ല. ഒരിക്കലും ഒന്നില്‍ കൂടുതല്‍ വാങ്ങാന്‍ തോന്നാറില്ല. അത്ര വിലയായതിനാലാണ്. അതൊഴിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.. ഇനി കൂടുതല്‍ വാങ്ങി വെക്കണം.
മെട്രൊ മെഡിക്കത്സില്‍ പോയി മരുന്ന് വാങ്ങി വാഹനത്തില്‍ കയറിയപ്പോളിതാ കുട്ടന്‍ മേനോന്‍ മുന്നില്‍ വന്ന് ചാടി നില്‍ക്കണ്‍. ഞാന്‍ കുട്ടന്‍ മേനോനോട് കുശലം പറഞ്ഞു.
"എങ്ങോട്ടാ പ്രകാശേട്ടാ...?
കുട്ടന്‍ മേനോന്‍ തിരക്കി
"എനിക്ക് ഇന്ന് കുറച്ച് അമ്പലങ്ങളില്‍ പോകണം.."
എന്നാ പിന്നെ കാണാം എന്ന് പറഞ്ഞ് കുട്ടന്‍ മേനോന്‍ ഓഫീസ് സമുച്ചയത്തിലേക്ക് നീങ്ങി.
തേവരുടെ അമ്പലത്തിലേക്ക് പോകാനൊരുങ്ങിയ എനിക്ക് മനം മാറ്റമുണ്ടായി ഞാന്‍ നേരെ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേതത്തിലേക്ക് വിട്ടു. അവിടെ നിന്ന് അമ്പലത്തില്‍ പുതിയതായി പണിത കൊടി മരത്തില്‍ ചെമ്പ് പൊതിഞ്ഞതിന്റെ ഒരു ഫോട്ടോ എടുത്തു. ക്ഷേത്രം വലം വെക്കുന്നതിന്നിടയില്‍ നന്തുണിയുമായി പാന്പിന്‍ കാവിന്നടുത്ത് ഇരിക്കുന്ന പുള്ളുവനെ കണ്ടു.
പുള്ളുവനോട് പാടാന്‍ പറഞ്ഞു. പേരും നാളും പറഞ്ഞു.
അങ്ങിനെ നന്തുണി മീട്ടി പാടിയ പുള്ളുവന്റെ പാട്ട് നിങ്ങളും കേള്‍ക്കൂ....
ഇനിയും കുറേ എഴുതാനുണ്ട്.
ബീനാമ്മക്ക് പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യ മംഗളങ്ങള്‍ നേരുന്നു.
Monday, September 21, 2009
അമ്പലമുറ്റത്തെ കൂട്ടുകാരന്‍
എനിക്ക് എല്ലാ പ്രഭാതവും പൊട്ടി വിടരുന്നത് അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ്. കാലത്ത് അവിടെ ആദ്യം തൊഴും. പിന്നീട് വെളിയന്നൂര്‍ ദേവീ ഷേത്രം. പിന്നെ കുളശ്ശേരി നരസിംഹമൂര്‍ത്തി. കുളശ്ശേരി അമ്പലത്തിലെ ഹനുമാന്‍ സ്വാമിയുടെ അമ്പലം വളരെ വിശേഷമാണ്. അവിടെ എന്നും വടമാലയും വെറ്റിലമാലയും നിവേദിക്കാനുള്ള സൌകര്യം ഉണ്ട്.
അത് കഴിഞ്ഞ് ചെട്ടിയങ്ങാടിയിലുള്ള മാരിയമ്മനെ വണങ്ങി, നടന്ന് നടന്ന് വടക്കുന്നാഥനെ തൊഴുത്, രണ്ട് പ്രദക്ഷിണം വെച്ച്, നേരെ തിരുവമ്പാടി അമ്പലത്തില്‍ ചെന്ന് ഭഗവാന്‍ കൃഷ്ണനേയും മറ്റു ഉപദേവതകളെയും വണങ്ങി നേരെ പാട്ടുരായ്കലിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ പോയി അവിടെ നിന്ന് നടന്ന് അശ്വനി ആസ്പത്രി ജങ്ഷന്‍ വഴി അശോകേശ്വരം ക്ഷേത്രത്തിലെത്തി, അതിനുശേഷം വടക്കേ ചിറക്കടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ തൊഴുത്, നേരെ മേല്പോട്ട് നടന്നാല്‍ കാണുന്ന ഭുവനേശ്വരി ക്ഷേത്രവും അവിടുത്തെ നവഗ്രഹങ്ങളെയും ദര്‍ശിച്ച് തിരിച്ച് നടന്ന് പാലസ് റോഡിലുള്ള ശിവ ക്ഷേത്രത്തിലും സന്ദര്‍ശിച്ച് നേരെ പാറമേക്കാവിലെത്തി ഭഗവതിയെ വണങ്ങി അല്പനേരം അമ്പല നടയില്‍ വിശ്രമിച്ച് നേരെ പട്ടാളം റോഡിലുള്ള മാരിയമ്മനെയും വണങ്ങി നേരെ നടന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മൂലയിലുള്ള മാരിയമ്മനെയും വണങ്ങി നേരെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും പോയി നേരെ ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ മുന്‍ വശത്ത് കൂടി നടന്ന് എന്റെ ഗൃഹത്തിലെത്താം.
അതായത് കാലത്ത് വീട്ടില്‍ നിന്ന് ഒരു സുലൈമാനി കുടിച്ച് ഈയിടം എല്ലാം നടന്ന് തിരിച്ച് വരുമ്പോള്‍ ഒരു നാലഞ്ച് കിലോമീറ്ററിലധികം താണ്ടിയിരിക്കും. മനസ്സിനും ആരോഗ്യത്തിനും ഉള്ള സുഖവും നിവൃതിയും പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
ഒരു മാസത്തെ വൈദ്യരത്നം ഡോക്ടരുടെ ആയുര്‍വേദ കിഴി മുതലായ ചികിത്സക്ക് ശേഷം എന്റെ വാത രോഗം അറുപത് ശതമാനം ശരിയായിരിക്കുന്നു. ഇന്നെലെ കോഴിക്കോട് വരെ വണ്ടി ഓടിച്ചു നോക്കി. ഒരു പ്രശ്നവും ഇല്ല. പണ്ട് ഓരൊ 10 കിലോമീറ്ററാകുമ്പോളെക്കും വാഹനത്തില്‍ നിന്ന് ഇറങ്ങി അല്പം നടന്നാലെ കാലിന്റെ മരവിപ്പും വേദനയും മാറുകയുള്ളൂ. ഇന്നെലെ എനിക്ക് നോണ്‍ സ്റ്റോപ്പായി തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ട് വരെ വണ്ടിയോടിക്കാന്‍ കഴിഞ്ഞു. പിന്നെ കാലത്തുള്ള ഈ നടത്തവും എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വല നാക്കുന്നു.
ഞാന്‍ ഇന്ന് കാലത്ത് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴുത് കഴിഞ്ഞപ്പോള്‍ അവിടെ എന്റെ സുഹൃത്ത് രാജന്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ രാജനോട് ഒരു കവിത ചൊല്ലിത്തരാന്‍ പറഞ്ഞു. രാജന്‍ ആദ്യം പറഞ്ഞു ഞാന്‍ സ്റ്റുഡിയോവില്‍ വന്ന് പാടിത്തരാം എന്ന്. ഞാന്‍ വിട്ടില്ല ഈ അമ്പലമുറ്റത്താണ്‍ കവിതക്ക് ഏറ്റവും അനുയോജ്യവും ആയ സ്ഥലം.
അങ്ങിനെ കൂര്‍ക്കഞ്ചേരിക്കാരനായ എന്റെ സുഹൃത്ത് രാജന്‍ ചൊല്ലിയ കവിത അച്ചന്‍ തേവര്‍ക്ക് സമര്‍പ്പിക്കുന്നു.
അച്ചന്‍ തേവര്‍ ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഞാന്‍ പണ്ട് ബ്ലൊഗില്‍ എഴുതിയ ലിങ്ക് തരാം. http://ambalavisesham.blogspot.com/2008/07/blog-post_28.html
ദയവായി കവിത ആസ്വദിക്കൂ. കൈ വിറക്കുന്നതിനാല്‍ വിഡിയോ ക്ലിപ്പ് ശരിയല്ലാ. പക്ഷെ ഓഡിയോക്ക് പ്രശ്ന
മില്ല. രാജനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ?
ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം

ഇന്നലെ [20-09-09] കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷവും, റീജയണിലെ ഏതാണ്ട് എട്ട് ക്ലബ്ബ് കാര്‍ കൂടി നടത്തിയ പൂക്കളമത്സരവും, ലയണസ്സ് ക്ലബ്ബിന്റെ പ്രത്യേക മീറ്റിങ്ങും ഉണ്ടായിരുന്നു. ഇതേ ദിവസം ഫസ്റ്റ് വൈസ് ഗവര്‍ണര്‍ ലയണ്‍ മോഹന്‍ ദാസിന്റെ ക്ലബ്ബ് സന്ദര്‍ശനവും ഉണ്ടായിരുന്നു.
ഹോട്ടന്‍ അശോകയില്‍ വെച്ച് 4 മണിയോട് കൂടി പൂക്കളമത്സരം അരങ്ങേറി. ഒന്നാം സമ്മാനം നെഹ്രു നഗര്‍ ക്ലബ്ബിനായിരുന്നു.
പൂക്കള മത്സരത്തിനും വനിതാ വിഭാഗത്തിന്റെ മീറ്റിങ്ങിനു ശേഷം കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ പ്രത്യേകമായ ഓണാഘോഷ പരിപാടികള്‍ നടന്നു. അതിലേക്കാണ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറുടെ സന്ദര്‍ശനം ഉണ്ടായത്.
കലാപരിപാടികളും ഉണ്ടായിരുന്നു. നെഹ്രു നഗര്‍ ക്ല്ബ്ബിലെ ജയന്റെ പാട്ടും, കൂര്‍ക്കഞ്ചേരി ക്ലബ്ബിലെ പ്രസിഡണ്ട് രാജന്റെ പാട്ടും, ഇതേ ക്ലബ്ബിലെ ഒരു മെംബറുടെ കൊച്ചു പെണ്‍കുട്ടിയുടെ നൃത്തവും ഉണ്ടായിരുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഇക്കൊല്ലം നോണും ഉണ്ടായിരുന്നു.
ഈ വര്‍ഷം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണം ടി കെ കിഷോറിന്റെ ഭരണത്തില്‍, സൌകന്യ ഹാര്‍ട്ട് സര്‍ജറി, ഡയാലിസിസ്, മാസ്സ് മേര്യേജ് എന്നീ പൊതു ജന പരിപാടികള്‍ അരങ്ങേറുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലാണ് സൌജന്യ ഹാര്‍ട്ട് സര്‍ജറി അരങ്ങേറിയത്. 100 ല്‍ കൂടുതല്‍ സാധുക്കള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കൊടുത്തു.
കൂടാതെ എല്ലാ വര്‍ഷവും സൌജന്യ തിമിര സര്‍ജറിയും, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വിതരണവും, തൊഴില്‍ രഹിതരായ യുവതികളെ പുനരധിവസിപ്പിക്കുന്നതിന് തയ്യല്‍ മെഷിന്‍ വിതരണവും മറ്റു ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.
പണ്ട് കാഞ്ഞങ്ങാട്ട് മുതല്‍ കൊരട്ടി വരെ നീണ്ട് കിടക്കുന്നതായിരുന്നു ഡിസ്ട്രിക്റ്റ് 324 E2 ലയണ്‍സ് റെവന്യു ഡിസ്ട്രിക്റ്റ്. ഇത്രയും വലിയ ഒരു പ്രദേശം ഒരു ഗവര്‍ണറെ കൊണ്ട് നോക്കി നടക്കുവാന്‍ പ്രയാസമേറിയതിനാല്‍ ഇപ്പോള്‍ ഈ പ്രദേശം രണ്ട് ബിസിനസ്സ് ഡിസ്ട്രിക്റ്റ് ആയി തിരിച്ചു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്ട് തുടങ്ങിയ ജില്ലകളെ 324 E2 വില്‍ കൊണ്ട് വന്നു. കൂടാതെ ഭരണ രംഗത്ത് പുതിയ വഴിത്തിരിവുകളും ഉണ്ടാക്കി.
ഡിസ്ട്രിക്റ്റ് ഗവര്‍ണക്ക് പുറമെ ആദ്യം ഉണ്ടായിരുന്ന വൈസ് ഡിസ്ട്രിക്റ്റ് കൂടതെ ഫസ്റ്റ് ഏന്‍ഡ് സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണേര്‍ഴിനെ നിയമിച്ചു.
ലയണ്‍സ് പ്രോട്ടോക്കോള്‍ സംബന്ധമായ വിവരങ്ങള്‍ പറയുകയാണെങ്കില്‍ കുറച്ചധികം ഉണ്ട്. അതിനാല്‍ ചെറിയ തോതില്‍ പറയാം.
ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണേഴ്സ്, ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്ര്ട്ടറി, ഡിസ്ട്രിക്റ്റ് കേബിനറ്റ് ട്രഷറര്‍, ജോയിന്റെ സെക്രട്ടറീസ് ഏന്‍ഡ് ട്രഷറേര്‍സ്, റിജിയണ്‍ ചെയര്‍മാന്‍, സോണ്‍ ചെയര്‍മാന്‍, ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ എന്നീ തസ്ഥികയില്‍ ഉള്ളവര്‍ കേബിനറ്റ് മെംബര്‍മാരും. പിന്നെ അതാത് ക്ലബ്ബില്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ കൂടാതെ വൈ പ്രസിഡണ്ട്, ജോയന്റെ സെക്രട്ടറി, ടെയില്‍ ട്വിസ്റ്റര്‍, ലയണ്‍ ടേമര്‍, മെംബര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ മുതലായവര്‍ അടങ്ങുന്ന ഒരു ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്.
ലോകത്തിലെ ലാര്‍ജ്ജസ്റ്റ് ഹുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനാണ് ലയണ്‍സ് ക്ലബ്ബ്. ലോകത്തിലെ മിക്ക രാജ്യങ്ങളിലുമായി ലയണ്‍സ് ക്ലബ്ബ് വ്യാപിച്ച് കിടക്കുന്നു. ആസ്ഥാനം അമേരിക്കയാണ്.
സമീപ ഭാവിയില്‍ തന്നെ ലയണ്‍സ് ക്ല്ബ്ബ് ഓഫ് കൂര്‍ക്കഞ്ചേരിയുടെ വെബ് സൈറ്റ് പുറത്ത് വരുന്നതായിരിക്കും. അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനയിലെ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നി ജില്ലകളില്‍ ആര്‍ക്കെങ്കിലും സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്. ഈ പോസ്റ്റിലേക്ക് എഴുതിയാല്‍ മതി. 0487 6450349 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [കാലത്ത് 10 മുതല്‍ വൈകിട്ട് 5 മണി വരെ]
പല വായനക്കാരും ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരായിരിക്കാം. എന്റെ അറിവിനനുസരിച്ചുള്ള വിവരങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്തെങ്കിലും തെറ്റു കുറ്റങ്ങളും ഉണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കണം.
ഓരോ പ്രത്യേക പരിപാടികള്‍ക്കും പ്രത്യേകമായ ഡിസ്ട്രിക്റ്റ് ചെയര്‍മാന്മാര്‍ ഉണ്ട്. ഏതാണ്ട് നൂറിലധികം വരുന്ന ചെയര്‍മാന്‍ മാരും ഡിപ്പാര്‍ട്മെന്റുകളും ഉള്ളതിനാല്‍ എല്ലാ വിവരങ്ങളും ഇവിടെ എഴുതാന്‍ വയ്യ.
റോഡ് സെഫ്റ്റിയെ കുറിച്ച് ബോധവാന്മാരാക്കാന്‍ ഒരു ഡിപ്പാര്‍ട്ട് മെന്റ് ഉണ്ട്. അതുപോലെ രക്ത ദാനത്തിനു, വിവിധ ഗ്രൂപ്പിലുള്ള രക്തം ലഭിക്കുന്നതിനുമായുള്ള വിവരങ്ങള്‍ക്കും അതാത് ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്.
ലയണ്‍സ് ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് എന്റെ മറ്റൊരു ബ്ലൊഗില്‍ ഞാന്‍ ഒരു വര്‍ഷമായി എഴുതാറുണ്ടെങ്കിലും ആ ബ്ലൊഗില്‍ വിസിറ്റേഴ്സ് കുറവാണ്. അതിനാലാണ് ഞാന്‍ ഈ ബ്ലൊഗില്‍ എഴുതാമെന്ന് വെച്ചത്. ഇതില്‍ ഹിറ്റ്സ് വളരെ കൂടുതലാണ്.
[ഓണാഘോഷങ്ങളുടെ ഫോട്ടൊകളും, വിഡിയോകളും താമസിയാതെ അപ് ലോഡ് ചെയ്യാം.]
Saturday, September 19, 2009
ഉണ്ണ്യേട്ടന്‍ അയ്യപ്പന്‍ കാവിലേക്ക് പോരണോ ?
സ്വാമിയേ ശരണമയ്യപ്പാ!
Friday, September 18, 2009
അവള്‍ മന്ദഹസിച്ചൂ
“രാക്കമ്മേ എന്താ വിശേഷം...?”
രാക്കമ്മ ഒന്നും മിണ്ടുന്നില്ല...... ഒരേ കിടപ്പ് തന്നെ..........
“സംഗീത ചേച്ചിയെ കാണണോ...”?
രാക്കമ്മക്ക് മിണ്ടാട്ടം ഇല്ല........
“അമ്പിളി ചേച്ചിയെ കാണണമോ..”
അപ്പോഴും അനക്കമില്ല.......
“ജയന്‍ ചേട്ടനെയും, പപ്പന്‍ ചേട്ടനേയും കാണണമോ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.
ഇനി സ്വന്തം കെട്ടിയോനെ കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ ഉശിര് വരും.
രാക്കമ്മേ.......?
“എന്താ ഡാഡീ...?”
നിനക്ക് പ്രവീണിനെ കാണണോ.........?
ഈ പെണ്‍കുട്ടിക്ക് ഒരു കുലുക്കവും ഇല്ലാ..........
ഇനി അമ്മായിയമ്മയെയും, അമ്മായിയപ്പനെയും കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ അവള്‍ എണീറ്റിരിക്കും. പാവം പെണ്‍കുട്ടി. ക്ഷീണം തന്നെ. കിടപ്പ് തന്നെ കിടപ്പ്. അല്ലെങ്കില്‍ ഉറക്കം.
രാക്കമ്മേ ബീനാമ്മക്ക് ഇങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല. പ്രധാന കാരണം അവിടെ ഞങ്ങള്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ അമ്മയും ഇല്ലാ അമ്മായി അമ്മയും ഇല്ല. പിന്നെ ഛര്‍ദ്ദിയും ഇല്ല. വേവലാതിയും ഇല്ല.. ക്ഷീണവും ഇല്ല.
ഇനി പെട്ടെന്ന് അമ്മയെയും മറ്റും കാണണമെങ്കില്‍ വിസയടിക്കണം. ഫ്ലൈറ്റ് ബുക്ക് ചെയ്യണം. അങ്ങിനെ എന്തെല്ലാം അങ്കലാപ്പ്. അപ്പോ ക്ഷീണവും ഇല്ലാ, ആവലാതിയും ഇല്ല.
നീയെന്താ ഇങ്ങിനെ കിടക്കണ്.
“നിനക്ക് ഗിരിജേട്ടനെ കാണണോ..... സുഗന്ധിച്ചേച്ചിയെ കാണണൊ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.........
ഇനി എന്താ ചോദിക്കുക. അവിടെ രണ്ട് മൂന്ന് കുട്ട്യോളുണ്ട്. ആറു വയസ്സായ അരവിന്ദനും. എട്ട് വയസ്സായ അപ്പുവും, പിന്നെ നാലു വയസ്സുകാരി പാറുവും.
രാക്കമ്മേ........?
“നിനക്ക് അരവിന്ദനെ കാണണോ...?
അത് കേട്ടയുടന്‍
“രാക്കമ്മ മന്ദഹസിച്ചു.........”
+++
Wednesday, September 16, 2009
എന്റെ പാറുകുട്ടീ...... ഭാഗം 33
32 ന്റെ തുടറ്ച്ച http://jp-smriti.blogspot.com/2009/08/32.html
ദിനരാത്രങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഉണ്ണിയെ കാണാന്‍ ഉണ്ണിയുടെ പാപ്പനും മറ്റും എത്തി. അവര്‍ വരുന്ന സമയം ഉണ്ണി വീട്ടിലുണ്ടായിരുന്നില്ല. പാര്‍വ്വതി അവരെ വേണ്ട വിധം സല്‍ക്കരിച്ചിരുത്തി.
ഉച്ചക്ക് ഊണിന് മീനും മറ്റു വിഭവങ്ങളും ഒക്കെ ഉണ്ടാക്കി. ഉണ്ണിയോട് ഫോണില്‍ വിളിച്ച് പാപ്പനും കൂട്ടരും വന്ന വിവരം പറഞ്ഞു. ഉച്ചക്കുണ്ണാനെത്താന്‍ ഉണ്ണിയോട് പ്രത്യേകം പറഞ്ഞു. ശ്രമിക്കാം എന്ന് മാത്രമേ ഉണ്ണി പറഞ്ഞുള്ളൂ..
ഉണ്ണിയെ കാണാതെ വിരുന്നുകാര്‍ ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ആചാരമര്യാദകളും ആതിഥേയത്വവും എല്ലാം വന്നവര്‍ക്ക് നന്നേ ഇഷ്ടമായി. പക്ഷെ അവരുടെ മനസ്സില്‍ ഇവള്‍ ഉണ്ണിയുടെ ഭാര്യയാവാന്‍ പാടില്ലാ എന്നൊരു ചിന്തയുണ്ടാക്കി. അതില്‍ തെറ്റൊന്നും ഇല്ലല്ലോ.
പണം കൊണ്ടും, വിദ്യകൊണ്ടും പ്രതാപത്തിലും എല്ലാം കൊണ്ടും ഉയര്‍ച്ചയിലെത്തി നില്‍ക്കുന്ന ജേഷ്ടന്റെ മകന് ഒരു ബന്ധു ആലോചനയുമായാണ് അവര്‍ വന്നിരുന്നത്.
പാര്‍വ്വതി ആരാണെന്നും എല്ലാം അവര്‍ക്കറിയാമായിരുന്നു.
ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ ഇടം കൊടുത്തു. ഉണ്ണിയേട്ടന്‍ അഞ്ചുമണിയാകുമ്പോളെക്കും എത്തും, വന്നിട്ടേ പോകാവൂ എന്ന് അഥിതികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
പാര്‍വ്വതി ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ഉള്ളില്‍ ആകെ അങ്കലാപ്പുണ്ടായിരുന്നു. അവര്‍ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാമ്ഷയും.
വിശ്രമം കഴിഞ്ഞ ബന്ധുക്കള്‍ പാര്‍വ്വതിയെ കോലായിലേക്ക് വിളിച്ചു.
“ഇവിടെ ഇരിക്കൂ പാര്‍വ്വതീ.”
ഞാന്‍ ഇവിടെ നിന്നോളാം
“നിന്റെ പഠിപ്പൊക്കെ കഴിഞ്ഞോ”
ഡിഗ്രി കഴിഞ്ഞു, ഇനി പിജിക്ക് പോകണമെന്നുണ്ട്. ഉണ്ണിയേട്ടന്‍ ആദ്യം എംകോമിന് ചേര്‍ത്താമെന്ന് പറഞ്ഞിരുന്നു. പിന്നീട് അതെപ്പറ്റി ഒന്നും പറഞ്ഞില്ല.
കൂടുതല്‍ പഠിക്കുന്നത് തന്നെയാ ഇന്നത്തെ കാലത്ത് നല്ലത്.
“നിന്റെ അമ്മ എന്താ ഇവിടെ നിന്ന് പോയത് ?”
പാര്‍വ്വതി തറയില്‍ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
“ചോദിച്ചത് കേട്ടില്ലേ……..?
പെട്ടെന്ന് ഒരു ഗര്‍ജ്ജനത്തോടെ ഉണ്ണി വീട്ടിന്നകത്തേക്ക് പ്രവേശിച്ചു.
അവളുടെ അമ്മ എന്തിനാണ് പോയതെന്ന് ഞാന്‍ പറഞ്ഞ് തരാം നിങ്ങള്‍ക്ക്.
“പാര്‍വ്വതി അകത്തേക്ക് പൊയ്കോളൂ………..”
പാര്‍വ്വതിക്കാകെ ഭയമായി. ഇനി എന്തൊക്കെയാ ഈ വീട്ടില്‍ നടക്കാന്‍ പോണെ എന്ന് നിരീച്ച്.
ഉണ്ണിയേട്ടന് തറവാട്ടിലെ പാപ്പനെയും ആരേയും മനസ്സ് കൊണ്ട് ഇഷ്ടമല്ല.
അല്ലാ ഉണ്ണ്യേ ഞങ്ങള്‍ മറ്റൊന്നും മനസ്സില്‍ വെച്ച് ചോദിച്ചതല്ല. കാര്യങ്ങളൊക്കെ മനസ്സിലാക്കേണ്ടത് ഞങ്ങളുടെയും അവകാശമാണല്ലോ?
“നിങ്ങളുടെ അവകാശമോ..?”
അങ്ങിനെ അവകാശം സ്ഥാപിക്കാനൊന്നും ഇവിടെ വരണമെന്നില്ല. ഇനി അഥവാ എന്തെങ്കിലും അറിയണമെങ്കില്‍ എന്നോട് ചോദിക്കാമല്ലോ.
എവിടെയായിരുന്നു നിങ്ങളെല്ലാം ഇത്ര നാള്‍. പാപ്പനാണത്രെ? ഒരു പാപ്പനും കൂട്ടരും....
“ഹും.. അതൊക്കെ പോട്ടെ. എന്താ നിങ്ങളുടെ ആഗമനോദ്ദേശ്യം.“
നിനക്ക് വയസ്സ് പത്തിരുപത്തെട്ടായല്ലോ. നിനക്കും ഒരു കുടുംബജീവിതം വേണ്ടെ മോനെ. ഒരു കല്യാണം ഒക്കെ കഴിക്കേണ്ടെ നിനക്ക്. ഇങ്ങിനെ ഒറ്റത്തടിയായി എത്ര നാളാ ഇരിക്കുക.
“അതാണോ കാര്യം.”
ഞാന്‍ ഇത്രയും നാള്‍ ജീവിച്ചതും വളര്‍ന്നതും എല്ലാം ഒറ്റക്കാണല്ലോ. എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എനിക്കും കൂടി അവകാശപ്പെട്ട പലതും ഇപ്പോളും നിങ്ങള്‍ അനുഭവിക്കുന്നു. അതിലെന്തെങ്കിലും നിങ്ങള്‍ എനിക്ക് വേണ്ടി കൊണ്ട് വന്ന് തന്നിട്ടുണ്ടോ.
ഞാന്‍ പരസഹായമില്ലാതെയാണ് ഈ നിലയിലെത്തിയത്. അതിന് മുന്‍പ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പലരും ബന്ധുക്കളാണെന്ന് പറഞ്ഞ് ഇവിടെ വരാറുണ്ട്.
പിന്നെ കല്യാണം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എല്ലാം എന്റെ ഇഷ്ടം. ഇനി അഥവാ കല്യാണം കഴിക്കണമെങ്കില്‍ അതും സംഭവിക്കാം. എനിക്കതിനുള്ള തന്റേടവും കഴിവും എല്ലാം ഉണ്ട്. ആരുടെയും സഹായം എനിക്കാവശ്യമില്ല.
‘മോനെ നീ ആരെയെങ്കിലും മനസ്സില്‍ കണ്ട് വെച്ചിട്ടുണ്ടോ..?”
പാപ്പന്‍ ദയവായി എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട. ഇത് വരെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടത്തിലാ ജീവിച്ചത്. ഇനി മുന്‍പോട്ടും അങ്ങിനെ തന്നെ. എല്ലാവര്‍ക്കും അവരുടേതായ ഒരു കാഴ്ചപ്പാടുണ്ട്. ആ വഴിക്കേ പോകൂ.
പാപ്പനും കൂട്ടരും ഇനി ഇന്ന് തിരിച്ച് പോകേണ്ട. ഇന്നിവിടെ താമസിച്ച നാളെ പോകാം.
“അത് പറ്റില്ല മോനേ. അവിടെ പാടത്തും പറമ്പിലുമായി പശുക്കളും എരുമകളും ഒക്കെ ഉണ്ട്. അവറ്റകളെയൊക്കെ തൊഴുത്തില്‍ കെട്ടണം. തീറ്റ കൊടുക്കണം.”
അതിന്‍ അവിടെ ചെറിയമ്മയും, പിന്നെ പണിക്കാരന്‍ ചെക്കനുമില്ലേ ?
“അതൊന്നും ശരിയാവില്ല മോനേ.. ഞങ്ങളിറങ്ങുകയാ. പിന്നിടൊരു ദിവസം താമസിക്കാന്‍ വരാം “
എന്നാല്‍ അങ്ങിനെയാവട്ടെ പാപ്പാ………
പാപ്പനും കൂട്ടരും പടിയിറങ്ങി, പാടത്ത് കൂടി നടന്ന് നീങ്ങുന്നത് ഉണ്ണി നോക്കി നിന്നു.
ഉണ്ണി കുറച്ച് നേരം തിണ്ണയിലിരുന്ന് വിശ്രമിച്ചു. പാര്‍വ്വതിയെ വിളിച്ചു.
“എനിക്ക് നല്ല ചൂടുള്ള ചായ വേണം. വേഗം ഉണ്ടാക്കി കൊണ്ട് വരൂ………”
ഉണ്ണിക്കാകെ തലക്ക് ഭ്രാന്ത് പിടിച്ച ദിവസങ്ങളായിരുന്നു ഈ ആഴ്ചയില്‍. ഓരോന്ന് ആലോചിച്ച് പ്രശ്നപരിഹാരം കാണാത്ത അനവധി വിഷയങ്ങള്‍.
ഇതാ ഉണ്ണ്യേട്ടാ ചായ.
“ഇതെന്താടീ കട്ടന്‍ ചായ. പാലില്ലേ ഇവിടെ.”
പാല്‍ ഇന്ന് നേരത്തെ കാച്ചി ഒറ ഒഴിച്ചു.
“എന്നാ നീ ആ ചായപ്പീടികയില്‍ പോയി ചായ വാങ്ങീട്ട് വാ”
പാര്‍വ്വതി അന്തം വിട്ട പോലെ നിന്നു. അവള്‍ക്കൊന്നും മനസ്സിലാവാത്ത മട്ടില്‍. ചായപ്പീടികയില്‍ നിന്ന് ചായയോ. ഞാന്‍ ഈ നാട്ടില്‍ വന്നിട്ടെത്ര കൊല്ലങ്ങളായി. ഉണ്ണിയേട്ടന്‍ ആ പീടികയില്‍ നിന്ന് ഒരു സാധനം പോലും വാങ്ങിക്കുടിക്കുന്നത് കണ്ടിട്ടില്ല. ആ ആളാണോ ചായ വാങ്ങി വരാന്‍ പറഞ്ഞത്….
“എന്താടീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണ്. പോയി വാങ്ങിയിട്ട് വാടീ……..”
അതിന് ജാനുവില്ല ഇവിടെ ഇപ്പോള്‍.
ഉണ്ണി ചാടിയെണീറ്റ് പാര്‍വ്വതിയുടെ കരണക്കുറ്റിക്കടിച്ചു. അവളുടെ മുടി പിടിച്ച് വലിച്ചു. തിണ്ണയിലിരുന്ന കിണ്ടി എടുത്ത് മുറ്റത്തേക്കെറിഞ്ഞു. പാര്‍വ്വതിയെ പൊതിരെ തല്ലി. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോയി.
ഉണ്ണ്യേട്ടാ പോകല്ലെ എന്ന് പറഞ്ഞ് പാര്‍വ്വതി പിന്നാലെ ഓടി.
കേള്‍ക്കാത്ത മട്ടില്‍ ഉണ്ണി പറമ്പില്‍ കൂടി നടന്ന് എങ്ങോട്ടോ പോയി. പാര്‍വ്വതി കരഞ്ഞും കൊണ്ട് കോലായിലിരുന്നു.
“എന്റെ ഭഗവാനെ എന്തൊക്കെയാ ഈ വീട്ടിലുണ്ടാകുക ഇന്ന്. എനിക്കാരും ഇല്ലല്ലോ എന്റെ തേവരേ. പാര്‍വ്വതി വിങ്ങിപ്പൊട്ടി.“
ഉണ്ണി അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഏഴ് മണിയായപ്പോ വീട്ടില്‍ വന്ന് കയറി. പാര്‍വ്വതി പ്രതിക്ഷിച്ച പോലെ തന്നെ മുറിയില്‍ കയറി വാതിലടച്ചു.
രോഷം തെല്ലൊന്നടങ്ങട്ടെയെന്ന് പാര്‍വ്വതിയും വിചാരിച്ചു. പാര്‍വ്വതി ആ വഴിക്ക് പോയതേ ഇല്ല.
പക്ഷേ നേരം ഒന്‍പത് മണിയായിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പാര്‍വ്വതിക്ക് വിഷമമായി. പാര്‍വ്വതി വാതില്‍ തട്ടി വിളിച്ചു. കുറെ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. പാര്‍വ്വതി അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ തുറന്നു ഉണ്ണി കോലായില്‍ വന്നിരുന്നു.
“എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിക്കുന്നത്. എന്നെ എന്ത് വേണേലും ചെയ്തോളൂ. എനിക്കിതൊന്നും പുത്തിരിയല്ലല്ലോ”
എന്നെ കുറേ നാളായി ഉണ്ണിയേട്ടന്‍ ഇങ്ങിനെ ഒന്നും ചെയ്യാറില്ല. അത് കൊണ്ട് എനിക്ക് വലിയ വിഷമമായി. ഉണ്ണ്യേട്ടന്‍ വാ. നമുക്ക് ഭക്ഷണം കഴിക്കാം.
“നീ പോയി കഴിച്ചോ. എനിക്ക് വേണ്ട. “
അങ്ങിനെ ഒരാള്‍ മാത്രം കഴിക്കല്‍ ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ. എന്നാല്‍ എനിക്കും വേണ്ട.
പാര്‍വ്വതിയും കോലായില്‍ ഇരുന്നു. ആരും ഒന്നും ഉരിയാടിയില്ല.
ഫോണ്‍ അടിക്കുന്നത് കേട്ടു പാര്‍വ്വതി അങ്ങോട്ട് പോയി.
“പാര്‍വ്വതീ… ഫോണ്‍ എടുക്കേണ്ട…”
പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഇനി അതും പറഞ്ഞ് വഴക്കിടേണ്ട എന്ന് കരുതി ഫോണ്‍ എടുത്തില്ല.
പാര്‍വ്വതിക്ക് വിശപ്പുണ്ടായിരുന്നു. പക്ഷെ ഒറ്റക്ക് കഴിക്കാന്‍ മനസ്സ് വന്നില്ല. തീരെ നിവൃത്തിയില്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ ഉറങ്ങാന്‍ കിടന്നാല്‍ കഴിക്കാമെന്ന് വെച്ചു.
ഉണ്ണിയുടെ സ്വഭാവം നന്നായറിയാവുന്ന പാര്‍വ്വതി പിന്നീടൊന്നും ചോദിച്ചില്ല. ചമ്രം പടിഞ്ഞ് അവിടെ തന്നെ ഇരുന്നു.
“എനിക്ക് നന്നായി വിശക്കുന്നുണ്ടല്ലോ ഭഗവാനെ. വല്ലതും കഴിക്കാന്‍ പോയാലോ”
പാര്‍വ്വതി അവിടെ നിന്നെണീറ്റ് അടുക്കളയില്‍ പോയി രണ്ടുരുള വാരിത്തിന്ന് കോലായില്‍ തന്നെ വന്നിരുന്നു. ഉച്ചക്ക് വിരുന്നുകാരുണ്ണാനുണ്ടായിരുന്നതിനാല്‍ പാര്‍വ്വതിയുടെ ആഹാരമൊന്നും ശരിയായില്ല. രാത്രി നല്ലോണം കഴിക്കാമെന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. പക്ഷെ ഇങ്ങിനെ ഒക്കെ ഭവിക്കുമെന്ന് വിചാരിച്ചിരുന്നില്ലല്ലോ………
പാര്‍വ്വതീ…………?
എന്താ ഉണ്ണ്യേട്ടാ…….. പാര്‍വ്വതിക്ക് ആ വിളി കേട്ട് സമാധാനമായി.
“നീ എനിക്ക് തരാണ്ട് ഒറ്റക്ക് പോയി ഉണ്ടു അല്ലേ..”
ഗദ് ഗദത്തോടെ പാര്‍വ്വതിക്ക് ഒന്നും ഉരിയാടാനായില്ല.
“ഞാന് ഉണ്ണ്യേട്ടന്‍ ഭക്ഷണം എടുത്ത് വെക്കട്ടെ?..”
വേണ്ട. ഞാന്‍ ഇന്ന് പട്ടിണി കിടക്കുകയാ.
“അങ്ങിനെ പറയല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ലാ……..”
“കുറച്ചെങ്കിലും കഴിക്കണം. ഞാന്‍ കോലായിലേക്ക് എടുത്തോണ്ട് വരാം. വാരിത്തരാം…..”
പാര്‍വ്വതി പോയി നാല്‍ ചപ്പാത്തിയും, ചെറിയ കോപ്പയില്‍ കറിയും, ചമ്മന്തിയും ഒരു വലിയ കിണ്ണത്തില്‍ വെച്ച്, കുടിക്കാന്‍ ലോട്ടയില്‍ വെള്ളവുമായെത്തി.
പാര്‍വ്വതി ചപ്പാത്തി ഒരു കഷണമെടുത്ത് ഉണ്ണിയേട്ടന്റെ ഇഷ്ടവിഭവമായ വെണ്ടക്കാ തീയലും കൂട്ടി വായില്‍ വെച്ച് കൊടുത്തു. ചമ്മന്തി നക്കാനും കൊടുത്തു. കൊച്ചു കുട്ടിയെ തീറ്റുന്ന പോലെ കൊണ്ട് വന്നതെല്ലാം ഉണ്ണിയെ തീറ്റി.
പാര്‍വ്വതിക്ക് സമാധാനമായി. തേവര്‍ കടാക്ഷിച്ചു.
പാര്‍വ്വതി പാത്രം അടുക്കളയില്‍ വെച്ച് തിരികെ വന്നു. ഉണ്ണിയുമായി കുശലം പറയാനിരുന്നു.
നമ്മള്‍ കുറേ നാളായി ഇല്ലേ ഉണ്ണ്യേട്ടാ ഈ നേരത്ത് ഈ കോലായില്‍ ഇരുന്നിട്ട്.
“ഉണ്ണി ഒന്നും മിണ്ടിയില്ല…”
പാര്‍വ്വതി വിട്ടില്ല. അവള്‍ ഓരോന്ന് പറഞ്ഞും കൊണ്ടിരുന്നു. ആ പിഞ്ചുമനസ്സിന്റെ ഭാരം അവള്‍ക്കല്ലേ അറിയൂ. അവളുടെ കളിയും ചിരിയും എല്ലാം കണ്ട് ഉണ്ണിയുടെ മനസ്സലിഞ്ഞു.
പക്ഷെ ഉണ്ണി അതിരു കവിഞ്ഞ സ്നേഹം പലപ്പോഴും കാണിക്കാറില്ല. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അളവറ്റതാണുതാനും.
“എന്തിനാ പാപ്പന്‍ വന്നേ ഉണ്ണ്യേട്ടാ………?
ഉണ്ണി ഒന്നും മിണ്ടിയില്ല.
ഉണ്ണി കിടപ്പുമുറിയിലേക്ക് നടന്നു……..
മുറിയില്‍ കടന്നതും മൂടിപ്പുതച്ച് കിടന്നു.
പാര്‍വ്വതി വിട്ടില്ല. കുറച്ച് കഴിഞ്ഞ് ഉറങ്ങിയാല്‍ മതി എന്നും പറഞ്ഞ് പുതപ്പ് മാറ്റി ഉണ്ണിയോട് കിന്നരിക്കാന്‍ തുടങ്ങി.
“നാളെ ഞായറാഴ്ചയല്ലേ. എന്നെ പാര്‍ക്കാടി അമ്പലത്തിലേക്ക് കൊണ്ട് പോകാമോ?
പാര്‍ക്കാടി അമ്പലമോ. അത് എവിടേയാ………
“ഉണ്ണ്യേട്ടാ…….. തമാശ പറയല്ലേ……..”
എന്നെ അവിടെ കോണ്ടാകാം എന്നും അവിടത്തെ പാടത്ത് വിളയുന്ന എള്ള് ചെടികള്‍ കാണിച്ച തരാമെന്നെല്ലാം പറഞ്ഞിരുന്നില്ലേ. എന്നിട്ട് ഇപ്പൊ പറയാ. ഏതാ പാര്‍ക്കാടി അമ്പലമെന്ന്……..
ശരി ശരി നീ കിടന്നുറങ്ങ്. നമുക്ക് നാളെ ആലോചിക്കാം………
പുതപ്പിടുത്ത് തല മൂടാന്‍ തുനിഞ്ഞ ഉണ്ണിയെ പിന്നെയും പാര്‍വ്വതി വിട്ടില്ല…
“നാളെ കൊണ്ടോക്വോ എന്നെ എന്ന് പറാ……”
നമുക്ക് കാറില്‍ പോകേണ്ട.. ആക്കല കുന്ന് വഴി നടന്ന് പോകാം.
“എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതിരിക്കുന്നത്…….”
പറാ ഉണ്ണ്യേട്ടാ……..
പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകുമെങ്കില്‍ ഞാന്‍ വൈകിട്ട് മുറ്റത്ത് അടുപ്പുണ്ടാക്കി അട ചുട്ട് തരാം. ശര്‍ക്കരയും തേങ്ങയും കൂട്ടി.. നല്ല ഓട്ടട. ഞാന്‍ പുതിയ കലം വാങ്ങി വെച്ചിട്ടുണ്ട്.
“അതെയോ.. നിനക്കെവിടുന്നാ പുതിയ കലം കിട്ട്യേ..?
ഞാന്‍ കഴിഞ്ഞ ആഴ്ച ജാനുവിനെയും കൂട്ടി വെട്ടിക്കടവില്‍ പോയിരുന്നു. അപ്പോ വാങ്ങിയതാ….
അമ്പെടി കേമീ…….. നീയാള്‍ കൊള്ളാലോടീ…………
“അപ്പോ നാളെ പാര്‍ക്കാടീല്‍ കൊണ്ടോകുമല്ലേ…………”
എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതെ കിടക്ക്ണ്……. എന്തെങ്കിലും പറാ………….
നീ ലൈറ്റ് അണച്ച് ഉറങ്ങാന്‍ നോക്ക്. നമുക്ക് നാളെ കാലത്ത് ആലോചിക്കാം…….
“അതൊന്നും പറ്റില്ലാ. ഇപ്പോ പറയണം. എന്നെ നാളെ പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകാം എന്ന്………
ഈ പെണ്‍കുട്ടിയെ കൊണ്ട് തോറ്റല്ലോ……….
ശരി കൊണ്ടോകാം…………
പാര്‍വ്വതി സന്തോഷം കൊണ്ട് ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു നേരം പുലരുവോളം…………..
[രണ്ട് അദ്ധ്യായം കൂടി എഴുതി തല്‍ക്കാലം അവസാനിപ്പിക്കാം]
COPYRIGHT – 2009 - RESERVED



