Tuesday, March 27, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/03/2.html



പണ്ട് കുമ്പളങ്ങിയിലേക്ക് ബോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ തോപ്പുമ്പടിയില്‍ നിന്ന് ഒരു പാലം കടന്ന് പോകാമെന്ന് തോന്നുന്നു.

പക്ഷെ അപ്പുവിനിഷ്ടം ബോട്ട് സവാരിയായിരുന്നു. സവാരിക്കിടയില്‍ എഞ്ചിന്‍ ഡ്രൈവറോട് കുശലം പറയാന്‍ അയാള്‍ക്കിഷ്ടമായിരുന്നു. മറൈന്‍ എഞ്ചിനുകളെക്കുറിച്ചും അതിന്റെ മാര്‍ക്കറ്റിങ്ങും അപ്പുവിന് ഹരമായിരുന്നു. യമാഹ ഹോണ്ട മുതലായ എഞ്ചിനുകളെപ്പറ്റിയും അത് ഉപയോഗിക്കുന്ന ബോട്ടുകളെപറ്റിയും അറിയാന്‍ അയാള്‍ക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും അയാല്‍ എഞ്ചിന്‍ റൂമില്‍ കയറിപ്പറ്റും. എറണാംകുളത്തെ മിക്ക ബോട്ട് തൊഴിലാളികളേയും ഒരു കാ‍ലത്ത് അപ്പുവിന്നറിയാമായിരുന്നു.

ചിലപ്പോള്‍ അയാല്‍ മീന്‍പിടുത്ത ബോട്ടിലും സഹായി പോകാറുണ്ട് ഒരു രസത്തിന്. അപ്പുവിന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും യോട്ട് സര്‍ഫിങ്ങും എല്ലാം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്.

“റൂഡി.....ലെറ്റസ് ഗോ ടു യുവര്‍ കുമ്പളങ്ങി ഇന്‍ ദി ബോട്ട്.

“അപ്പുവും റൂഡിയും ബോട്ടില്‍ കയറി. കുമ്പളങ്ങിയിലേക്ക് യാത്രയായി. പണ്ടൊക്കെ അപ്പു മേനക ബോട്ട് ജട്ടിയിലേക്ക് കാലത്ത് അനന്തതയിലേക്ക് കണ്ണും നട്ട് നില്‍ക്കുമായിരുന്നു - ജോജുവിന്റെ പെണ്ണ് വരുന്നതും നോക്കി. പെണ്ണെന്ന് പറഞ്ഞാല്‍ കെട്ട്യോളല്ല. അവന്റെ കാമുകി. അപ്പുവും ജോജുവും എറണാംകുളം പത്മ തിയേറ്ററിന്നടുത്ത ഒരു ലോഡ്ജിലായിരുന്നു താമസം.”

"അപ്പുവിന് സഞ്ചരിക്കാന്‍ അന്ന് ഒരു ഇമ്പോര്‍ട്ടഡ് വെസ്പ സ്കൂട്ടറ് ഉണ്ടായിരുന്നു. ഒരിക്കലും കാലത്തെ ഓഫീസിലേക്കുള്ള ലിഫ്റ്റ് ജോജു സ്വീകരിക്കാറില്ല. എന്നാലോ വൈകിട്ട് അപ്പു താവളത്തിലെത്തിയാല്‍ അയാളെ വെറുതെ ഇരിക്കാന്‍ വിടില്ല. പച്ചാളത്ത് പോകാനും കാരിക്കാമുറി ഷോപ്പില്‍ പോയി കള്ള് കുടിക്കാനും മറ്റും.”

“ഒരു ദിവസം അപ്പു പ്ലാന്‍ ഇട്ടു.. ഇയാള്‍ കാലത്തെ എങ്ങോട്ടാണ് പോകുന്നതെന്ന്..അപ്പു ജോജു അറിയാതെ അയാളെ പിന്തുടര്‍ന്നു. അയാള്‍ മാര്‍ക്കറ്റ് റോഡില്‍ കൂടി നടന്ന് പെണ്‍പിള്ളേരുടെ കോളേജിന്റെ അരികത്തുകൂടിയുള്ള കനാലിന്റെ വക്കത്ത് കൂടി ഷണ്മുഖം റോഡിലെത്തി നേരെ ബോട്ട് ജെട്ടിയിലെത്തി. പിന്നെ ഒരു നില്‍പ്പാണ് തെക്കോട്ടും നോക്കി.”

“അപ്പു കേടായി കിടക്കുന്ന ഒരു ആനവണ്ടിയില്‍ ഇരിപ്പുറപ്പിച്ചു.. കണ്ണിലെണ്ണയൊഴിച്ചെന്ന് പറയുന്ന പോലെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ ഒരു ബോട്ട് വന്നു ഫോര്‍ട്ട് കൊച്ചി ഭാഗത്ത് നിന്ന്. അതില്‍ നിന്ന് പലരും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ധൃതിയില്‍ ഓഫീസിലെത്താനും ബസ്സുപിടിക്കാനും ഒക്കെ തിരക്കുകൂട്ടുമ്പോള്‍ ഒരുത്തി മന്ദമന്ദം ബോട്ടില്‍ നിന്നിറങ്ങി.”

“അന്നവള്‍ ഇളം പിങ്ക് നിറത്തിലുള്ള ജോര്‍ജറ്റ് സാരിയാണുടുത്തിരുന്നത്. സുന്ദരിയായിരുന്നു ജോജുവിന്റെ കാമുകി. ഒരു കേമറയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി അപ്പു. പിന്നീട് കൂടെ കൂടെ അപ്പു അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “

"ചുരുക്കിപ്പറഞ്ഞാല്‍ ഈ ബോട്ടും അതിലെ യാത്രക്കാരും കൊച്ചിക്കായലും എല്ലാം അപ്പുവിന് ഒരു ഹരമായിരുന്നു.. അങ്ങിനെയാണ് അപ്പു കൊച്ചിയെ പ്രണയിച്ചത്..”

"ജോജുവിന്റ്റെ പെണ്ണ് സൈര ഹിന്ദുവായിരുന്നു. എനിക്കവളെ കണ്ട് കണ്ട് അവനില്‍ നിന്നും തട്ടിപ്പറിക്കണമെന്നുണ്ടായിരുന്നു. അപ്പു അന്ന് അത്തരം ഒരാ‍ളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, കൂടെക്കൂടെയുള്ള ട്രാന്‍സ്ഫര്‍ കാരണം..”

“പണ്ട് ബോള്‍ഗട്ടി പാലസ്സില്‍ സ്പെഷല്‍ വള്ളത്തില്‍ കയറി പോയതും കുസൃതിത്തരങ്ങള്‍ ചെയ്തതും എല്ലാം ഓര്‍ത്തു അപ്പു.”

"അങ്ങിനെ ഓരോന്നോര്‍ത്ത് റൂഡി എന്ന റൂഡി നിക്കോളാസിനോടൊത്ത് കുമ്പളങ്ങിയില്‍ വന്നിറങ്ങി. അപ്പു കുമ്പളങ്ങിയുടെ സൌന്ദര്യം കണ്ട് തുള്ളിച്ചാടി...”

"hai rudy this z really a wonderful place" അവര്‍ രണ്ട് പേരും കൂടി ആദ്യം റൂഡിയുടെ ഓഫീസിലെത്തി. യൂറോപ്യ്ന്‍ സ്റ്റൈലില്‍ ഉള്ള റൂഡിയുടെ ഓഫീസ് കായല്‍ക്കരയില്‍ ആയിരുന്നു. അവിടെ 2 ജീപ്പുകളും, ഒരു നാടന്‍ വള്ളവും, ഒരു നാടന്‍ പാസ്സഞ്ചര്‍ ബോട്ടും പിന്നെ ഒരു ലക്ഷ്വറി സ്പീഡ് ബോട്ടും ഉണ്ടായിരുന്നു.”

“പണ്ട് ഗള്‍ഫില്‍ നിന്ന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും വിന്‍ഡ് സര്‍ഫിങ്ങും അഭ്യസിച്ച അപ്പുവിന് ഈ സ്പീഡ് ബോട്ട് കണ്ടപ്പോള്‍ ചില ആശയങ്ങള്‍ മനസ്സിലുദിച്ചെങ്കിലും റൂഡിയോട് പറഞ്ഞില്ല..”

“റൂഡി അപ്പുവിനോടുള്ള വര്‍ത്തമാനത്തിലും ഓഫീസ് പണി ചെയ്തുകൊണ്ടിരുന്നു. അവന് ഒരു ഗോവക്കാരി സെക്രട്ടറി ഉണ്ട്. ഇസബെല്ല. ഗുഡ് ലുക്കിങ്ങ് ഗേള്‍. കറുത്തിട്ടാണെങ്കിലും മാദകക്കൊഴുപ്പുണ്ട്.. “

“റൂഡിയുടെ പണിത്തിരക്കിന്നിടയില്‍ അപ്പു അവളുമായി ശൃംഗരിക്കാന്‍ പോയി..”

"ഹലോ ഇസബെല്ലാ.... ഐ ആം അപ്പു.. ഫ്രണ്ട് ഓഫ് റൂഡി..”

"ഹൈ നൈസ് ടു മീറ്റ് യു..”
"അവള്‍ ഹസ്തദാനം ചെയ്തു...”

“വാട്ട് കേന്‍ ഐ ഡു ഫോര്‍ യു മിസ്റ്റര്‍ അപ്പു..?”
"മെനി തേങ്ക്സ് ഫോര്‍ യുവര്‍ കര്‍ട്ടസി... കേന്‍ ഐ ഹാവ് അ കപ്പ് ഓഫ് കോഫീ....?”

"യാ ഷുവര്‍, വൈ നോട്ട്............ ഐ ഷാല്‍ബി ബേക്ക് ഇന്‍ ടു മിനിട്ട്സ്...”

"അവള്‍ പാന്‍ ട്രിയിലേക്ക് നടന്നകന്നു. മുട്ടുവരെയുള്ള അവളുടെ ജീന്‍സും മുറിക്കയ്യന്‍ ബ്ലൌസും ഒക്കെ കൂടി നോക്കുമ്പോള്‍ ആകെ ആളൊരു കിടിലന്‍ ടൂണ ഫിഷ് പോലെയുണ്ട്...”

“അപ്പുവിന് കാലത്തെ ബ്രേക്ക് ഫാസ്റ്റായി ഓര്‍ഡര്‍ കൊടുത്ത ചപ്പാത്തി കഴിക്കാനാവാഞ്ഞതില്‍ വയര്‍ എരിയുന്നുണ്ടായിരുന്നു.. ആ പെണ്ണ് കഴിക്കാനൊന്നും വേണമോ എന്ന് ചോദിച്ചതും ഇല്ല. ഇനി അവളോട് അതൊക്കെ ചോദിച്ച് മെനക്കെടുത്തുന്നത് ശരിയല്ലല്ലോ..?”

"അപ്പുവിന് അവിടെ ഇരുന്ന് ബോറഡിച്ചു. അയാള്‍ ആരോടും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു. റോഡ് നിറയെ ടൂറിസ്റ്റുകള്‍ തന്നെ. എന്തെങ്കിലും തിന്നാനെന്നുവെച്ചാല്‍ തട്ടുകടകളോ, കാപ്പിക്കടകളോ ഒന്നും കണ്ടില്ല. വയറ് കാളിയാല്‍ ഗ്യാസ് വരും, വയറ് വേദനിക്കും... എന്താ ഇതിനൊക്കെ ഒരു പരിഹാരം...?”

“അപ്പു നടന്ന് നടന്ന് ഒരു ചെറിയ തോട്ട് വക്കത്തിലെത്തി. അപ്പോള്‍ ഒരു ഓള്‍ഡ് മേന്‍ കാവിന്മേല്‍ രണ്ട് കുടം കെട്ടി ശ്രദ്ധയില്‍ പെട്ടു.”

“ഒന്നുനിക്കണേ അപ്പൂപ്പാ....”
“ഇവിടെ അടുത്തെങ്ങാനും ചായക്കടകളുണ്ടോ..? എന്തെങ്കിലും കഴിക്കാന്‍”
“ചായക്കടകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. പക്ഷെ അതെല്ലാം അല്പം ദൂരത്തിലാണ്...”

"കാലിച്ചായ കിട്ടിയാലും മതി അപ്പൂപ്പാ... വയറ് കാളുന്നു..”
“എന്റെ കൂടെ വന്നാല്‍ നല്ല മധുരക്കള്ള് തരാം...”

“ശരി കള്ളെങ്കില്‍ കള്ള്....”
“അപ്പു അപ്പൂപ്പന്റെ കൂടെ നടന്നു...”

“അപ്പൂപ്പന്‍ ഒരു ഷോപ്പില്‍ കള്ള് അളന്ന് കൊടുത്തു. പിന്നീട് അതേ കള്ള് നാലു കുപ്പി വാങ്ങി കുടത്തില്‍ ഒഴിച്ച് വീണ്ടും യാത്രയായി...”

“അപ്പു വീണ്ടും അപ്പൂപ്പനെ അനുഗമിച്ചു...”

“അപ്പൂപ്പോ ഞാന്‍ കുറെ നടന്നല്ലോ, എനിക്ക് വയ്യാണ്ടായി.”
"ഇതാ വീടെത്താറായി മോനേ, നാലടി കൂടി നടന്നാല്‍ മതി..”

തോടും ഇടവഴികളും മുട്ടിപ്പാലങ്ങളും കടന്ന് അവര്‍ ഒരു ഓലപ്പുരയില്‍ ചെന്ന് കയറി.

“ഇങ്ങോട്ട് കയറി ഇരിക്കൂ സാറേ. അയാള്‍ക്കിരിക്കാന്‍ ഒരു പുല്‍പ്പായ ഇട്ട് കൊടുത്ത് അപ്പൂപ്പന്‍ പുരക്കകത്തേക്ക് കയറി..”

“അപ്പു അവിടെമാകെ ഒന്ന് കണ്ണൊടിച്ചു.. ചാണകം മെഴുകിയ ഉമ്മറവും അകത്തളങ്ങളും... കോലായിന്നരികിലെ ചുമര്‍ മാത്രം മാവിന്‍ പലകകള്‍ കൊണ്ട്, മറ്റെല്ലാം ഓലച്ചുമരുകള്‍.. മുറ്റം നിറയെ വാഴകളും പച്ചക്കറികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മഞ്ഞളും ഇഞ്ചിയും. വളരെ ഗൃഹാതുരത്വം തുളുമ്പുന്ന അന്ത:രീഷം..”

"ഉമ്മറത്തിന്റെ ഒരു മൂലയില്‍ ഞാന്ന് കിടക്കുന്ന വലയും രണ്ട് കൊട്ടയും ഒരു തൊപ്പിക്കുടയും.”

"അപ്പൂപ്പനെ കാണാതെ അപ്പു ചെറുതായി ഒന്നുചുമച്ചും കൊണ്ട് അകത്തേക്ക് കടന്ന് പടിഞ്ഞാറെ കോലായിലേക്കെത്തി. അവിടെ കോലായുടെ വടക്കേ അറ്റത്ത് കൊച്ചു സൈഡ് മറക്കുള്ളില്‍ പാവാടയും ബ്ലൌസും ഇട്ട ഒരു പെണ്ണ് ഇരുന്ന് അടുപ്പൂതുന്നു. പെട്ടെന്ന് തീജ്വാലകള്‍ കലത്തിന്റെ മുകളിലേക്ക് പടര്‍ന്നു. അവള്‍ എണീറ്റു."

“അപ്പൂപ്പനെ കാണാതെ അപ്പു തിരികെ കിഴക്കേ കോലായിലെത്തി. പുല്പായയില്‍ ഇരുന്നു. ഷൂ അഴിച്ച് എറയത്ത് വെച്ചു..”

“അപ്പുവിന് ചെറിയ തോതില്‍ ദ്വേഷ്യവും സങ്കടവും ഒക്കെ വന്നു. കള്ളുമില്ല കപ്പയുമില്ല. അപ്പൂപ്പനേയും കാണാനില്ല..”

“അപ്പോളിതാ അവിടെ കണ്ട ആ പെണ്‍കുട്ടി രണ്ട് മണ്‍കുടുക്ക കള്ള് കോലായില്‍ കൊണ്ട് വന്ന് വെച്ച് മാറി നിന്നു. ഉടനെ തന്നെ ചെറുതായൊന്ന് മുങ്ങിക്കുളിച്ച അപ്പൂപ്പനും കോലായിലെത്തി...”

“എന്താ നോക്ക് നിക്കണ് പെണ്ണേ സാറിന് ആ കള്ള് ഒഴിച്ചുകൊടുക്കടീ....”

"ചുവപ്പില്‍ കറുത്ത പൂക്കളുള്ള പാവാടയും വട്ടക്കഴുത്തുള്ള ബ്ലൌസുമിട്ട പെണ്‍കുട്ട് കുമ്പിട്ട് അപ്പുവിന്റെ ഗ്ലാസ്സ്ലിലേക്ക് കള്ളി പകരുമ്പോള്‍ അവളുടെ മുഴുത്ത മാറിടങ്ങളിലായിരുന്നു അപ്പുവിന്റ്റെ കണ്ണുകള്‍..”

"എങ്ങിനെയുണ്ട് കുമ്പളങ്ങിയിലെ കള്ള് സാറെ..?”
"കൊള്ളാം അപ്പൂപ്പാ.... അല്പം പോലും വെള്ളം ചേര്‍ക്കാത്ത നല്ല കട്ടിയുള്ള ഇത്തരം കള്ള് അടുത്ത കാ‍ലത്തൊന്നും കുടിച്ചിട്ടില്ല.. ഞങ്ങള്‍ കൂട്ടുകാരൊത്ത് ചിലപ്പോള്‍ പണ്ട് പോഞ്ഞിക്കരയില്‍ പോയി അന്തിക്കള്ള് കുടിക്കാറുണ്ട്...”

“സാറ് വെള്ളക്കാരെപ്പോലെ നാട് കാണാന്‍ വന്നതാണോ.. ഭാഷ കൊണ്ട് ഇന്നാട്ടുകാരനല്ലാ എന്ന് മനസ്സിലായി...”

"എന്റെ നാട് വടക്കാ. കാലങ്ങളിലായി ഹൈദരാബാദിലും മദിരാശിയിലും ഒക്കെയാ താമസം..”

“ഒരു കുടത്തിന്റെ പകുതി അകത്താക്കിയ അപ്പു...”
"വയറ് കാളുന്നു അപ്പൂപ്പാ.. നക്കാനൊന്നുമില്ലേ...?”

“ഓ ഞാന്‍ അത് മറന്നു. എടീ മൈലാഞ്ചീ സാറിന് എന്തെങ്കിലും നക്കാനുണ്ടെങ്കില്‍ കൊടുക്കെടീ.. ഇന്നെലെത്തെ മീങ്കറിയുണ്ടെങ്കില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ ഇങ്ങോട്ടെടുക്ക്...”

“മൈലാഞ്ചി ഒരു പിഞ്ഞാണത്തില്‍ തലേദിവസത്തെ മീഞ്ചാറും മാങ്ങാപ്പുളിയും കോലായിലേക്ക് കൊണ്ട് വന്ന് വെച്ചു...”

“വേറെ ഒന്നുമില്ലേ പെണ്ണേ... സാറ് ഇന്ന് കാലത്ത് ഒന്നും കഴിച്ചിട്ടില്ലത്രേ...?”

“ഇവിടെ മറ്റൊന്നുമില്ല അപ്പാ... ചോറ് കാലായിട്ടില്ലാ, അടുപ്പത്ത് മത്തി കിടന്ന് തിളക്കുന്നു. അരമണിക്കൂര്‍ ഇരുന്നാല്‍ ഞാന്‍ അല്പം കപ്പയും മീനും തരാം...”

"എന്നാല്ല് നീയ് വേഗം അടുക്കളയിലോട്ട് ചെല്ല്. ഞാന്‍ വലവീശി നാല് മീന്‍ പിടിച്ചിട്ട് വരാം...”

"സാറെ ഞാന്‍ ഇതാ എത്തി. സാറിന് ഇരുന്ന് മുഷിയുന്നുണ്ടെങ്കില്‍ അവിടെ പടിഞ്ഞാറെ കോലായിലേക്കിരുന്നോളൂ.. അവിടെ മൈലാഞ്ചിയുണ്ടാകും.”

“പടിഞ്ഞാറെ കോലായിലെത്തിയ അപ്പുവിന് മൈലാഞ്ചി ഇരിക്കാന്‍ ഒരു മുട്ടിപ്പലക കൊടുത്തു. അവള്‍ വന്ന് അയാള്‍ക്കഭിമുഖമായി ഇരുന്നു.”

"അപ്പുവിന് സന്തോഷമായി... കപ്പയും മീനും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. മൈലാഞ്ചിയെ കണ്ണ് നിറയെ കണ്ടാസ്വദിക്കാന്‍ കിട്ടിയല്ലോ..?!”

"മൈലാഞ്ചി കുടത്തിലെ ശേഷിച്ച കള്ള് അപ്പുവിന് പകര്‍ന്നുകൊടുത്തു. അയാള്‍ സന്തോഷം കൊണ്ട് മതി മറന്നു.”

thudarum thaamasiyaathe


Thursday, March 22, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 2

continuation of part 1


മട്ടാഞ്ചേരിയില്‍ ബോട്ടിറങ്ങിയ അപ്പൂ ആകെയൊന്ന് വീക്ഷിച്ചൂ. എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് വിലയിരുത്തി. കാലങ്ങളുടെ കരങ്ങളാല്‍ പലതും മാഞ്ഞുപോയിരിക്കുന്നു. അതിനാല്‍ പണ്ടത്തെപ്പോലെ ഉള്ള ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടില്ല.

പണ്ട് സ്ഥിരം പോയിരുന്ന ഗുജറാത്തി റസ്റ്റോറണ്ട് ഇപ്പോള്‍ മോടിപിടിപ്പിച്ചിരിക്കുന്നു. പഴയ നടത്തിപ്പുകാരന് ഇപ്പോള്‍ വയസ്സേറെയായി. അദ്ദേഹം കേഷ് കൌണ്ടറില്‍ കേഷ്യറോടൊപ്പം ചുമ്മാ ഇരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നു.

"കെം ചോ ഭായി സാബ്..?”
“ഒരു മന്ദസ്മിതം മാത്രമായിരുന്നു മറുപടി...”

അപ്പു പഴയ കാലങ്ങളിലേക്ക് മനസ്സോടിച്ചു. ഹൈദരാബാദിലെ കലാലയ ജീവിതത്തിലെ ഒരു ഗുജറാത്തി പെണ്‍കുട്ടിയുമായുള്ള സൌഹൃദം, പിന്നീടുണ്ടായ അഗാധപ്രേമവും ചുറ്റിക്കളിയും, പ്രശ്നവും, പ്രശ്നപരിഹാരങ്ങളും..

സിലാനയുടെ വീട്ടിലേക്കുള്ള പോക്കും ഭക്ഷണം കഴിക്കലും എല്ലാം കൂടി ഒരു ഗുജറാത്തി ഭക്ഷണപ്രിയനായി മാറിയിരുന്നു.

പ്രേമം മൂത്ത് അപ്പുവിന്റെ ജീവിതം അവള്‍ക്ക് അടിയറ വെക്കേണ്ടി എന്ന് ഭയന്ന് അപ്പുവിനെ സഹോദരങ്ങള്‍ അയാളെ ഉടന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു.

മദിരാശിയിലെത്തിയെങ്കിലും സിലാനയുടെ മുത്തിക്കുടിക്കുന്ന ചുണ്ടുകളും തുള്ളിച്ചാടുന്ന മേനിയഴകും അപ്പുവിന്റെ മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

കോടീശ്വരനായ വ്യാപാരിക്ക് മലയാളിയും അപരിഷ്കൃതനും ഈശ്വരവിശ്വാസിയും ആയ അപ്പുവെന്ന തന്റെ മകളുടെ സഹപാഠിയെ നന്നേ ബോധിക്കുകയും ചെയ്തു. അതിനാലാണ് അപ്പുവിന്റെ പ്രണയം പൂത്തുപന്തലിക്കുവാന്‍ പ്രധാന കാരണം.

“പെട്ടൊന്നൊരു ശബ്ദം കേട്ടാണ് അപ്പു തിരിഞ്ഞുനോക്കുന്നത്..”

"കൈസാ ഹൈ ദോസ്ത്...?
അപ്പുവിന് ആളെ മനസ്സിലായില്ല....
" ആപ് കോന്‍ ഹൈ.. നഹി സംജാ...”

"മേം ആപ്കാ ഹൈദരാബാദി ദോസ്ത്.........റൂടി..”

ഹൈദരാബാദിലെ ജീവിതം അയവിറക്കിക്കൊണ്ടിരുന്ന അപ്പുവിന് ആശ്ചര്യമെന്നോണമായിരുന്നു കലാലയ ജീവിതത്തിലെ റൂഡിയെ കാണാനായത്.

“അപ്പു റൂഡിയെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പഴയ കാലങ്ങള്‍, ഹൈദരാബാദ് സെക്കന്തരാബാദിലെ തെരുവുകളിലെ കറക്കങ്ങള്‍, ഇറാനി കഫേയിലെ ജൂക്ക് ബോക്സില്‍ നാണയത്തുട്ടുകളിട്ട് പാട്ട് കേള്‍ക്കാറുള്ളതും സമൂസയും ഇറാനി ചായയും കുടിച്ചതും, കൊറോണ ചുരുട്ട് വലിച്ചതും എല്ലാം എല്ലാം ഓര്‍ത്തോര്‍ത്തു ചിരിച്ചു.”


“ഹൌമെനി കിഡ്സ് യു ഹേവ് മേന്‍...........” ഹൌ ഈസ് സിലാന...?”

"സിലാനയുടെ കാര്യം റൂഡിയുടെ വായില്‍ നിന്ന് വന്നപ്പോള്‍ അപ്പുവിന് സങ്കടം സഹിക്കാനായില്ല. നീണ്ട ഇരുപതുവര്‍ഷം കടന്ന് പോയെങ്കിലും അയാള്‍ക്ക് സഹിക്കാനായില്ല. അയാള്‍ പൊട്ടിക്കരഞ്ഞു.”

“റെസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം ഇവരെ ശ്രദ്ധിച്ചു.”

"ക്യാ ഹോഗയാ അപ്പൂ..........രോ മത്ത്...”
"എന്റെ ജീവിത്തില്‍ സിലാന ഇല്ല റൂഡീ...”

"വോ ജിന്താ തോ ഹൈ നാ..?”
“അതേ എന്ന മട്ടില്‍ അപ്പു തലയാട്ടി... ചലോ ഹം ലോഗ് ബാഹര്‍ ജായേഗാ............”

"അപ്പൂ ആപ് കുച്ച് ഖായാ നഹീ.... യേ ദേഖോ ആപ്കാ ഫേവറൈറ്റ് ചപ്പാത്തി ഔര്‍ കൊര്‍മാ സാംനേ ഹൈ...”

"ഖാനേകാ മൂഡ് ഗയാ മേരാ ദോസ്ത് റൂഡീ.... ഹം ലോഗ് യഹാം സേ നിക്കലേഗാ....”

അപ്പു റൂഡിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി.

"സോറീ റൂഡി.. ഐ ഡിഡ് നോട്ട് ആസ്ക് എനിതിങ്ങ് എബൌട്ട് യു... വാട്ട് യു ഡു ഹിയര്‍. ഹൌ ഈസ് യുവര്‍ ലൈഫ് & പേരന്റ്സ്....?”

“ഐ വര്‍ക്ക് ഹിയര്‍ ഇന്‍ കുമ്പളങ്ങി....”
"itz really strange rudy... some one.. yes a eropean lady asked me while in d boat about this place kumbalangi...."

“അയാം ഡൂയിങ്ങ് മറൈന്‍ റിസര്‍ച്ച് ഹിയര്‍ ഇന്‍ കുമ്പളങ്ങി. എ ലോട്ട് ടു ടെല്ല് യു എബൌട്ട് മൈ പ്രൊഫഷന്‍ & ഓക്ക്യുപ്പേഷന്‍... കം .. ലെറ്റസ് ഗോ ടു മൈ വര്‍ക്ക് പ്ലേസ്.. യു കേന്‍ സ്റ്റേ വിത്ത് മി ദിസ് ഈവങ്ങ്. വിഷാല്‍ എഞ്ചോയ് ടുഡേ...”

അപ്പു റൂഡിയുടെ കൂടെ കുമ്പളങ്ങിയിലേക്ക് യാത്രയായി....

[thudaraam soukaryam pole]

Thursday, March 8, 2012

കുമ്പളങ്ങി എക്സ്പ്രസ്സ്

കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്‍ന്ന അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.

സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. പണ്ട് പോകാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയി ചായയും പലഹാരവും കഴിച്ചു. തിരികെ ഹോട്ടലില്‍ വന്ന് കേമറയും മറ്റു സാധനങ്ങളുമായി നേരെ സുബാഷ് പാര്‍ക്ക് ലക്ഷ്യമാക്കി നടന്നു.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുബാഷ് പാര്‍ക്കിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. പണ്ട് അപ്പു ഇരിക്കാറുള്ള മരത്തണലില്‍ പോയിരിക്കാന്‍ ഭാവിച്ചപ്പോള്‍ അവിടെക്ക് കാലത്ത് പ്രവേശനം ഇല്ലെന്ന് പറഞ്ഞു. എന്നാലും പത്ത് മിനിട്ട് അവിടെ ഇരിക്കാന്‍ ഉള്ള അനുവാദം കിട്ടി.

ആ മരത്തണലില്‍ ഇരുന്ന് പണ്ട് ഒരുപാട് സിഗരറ്റുകള്‍ പുകച്ച് തള്ളിയിട്ടുണ്ട്. ഓര്‍മ്മിച്ചു പഴയ കൂട്ടുകാരായ ആന്റ്ണിയേയും തോമസ്സിനേയും. പിന്നെ എറണാംകുളം മാര്‍ക്കറ്റ് റോഡിനടുത്ത ലോഡ്ജിലെ താമസവും.

ഗാര്‍ഡനേഴ്സിന് പോക്കറ്റ് മണി കൊടുത്ത് അവിടെ നിന്നിറങ്ങി. സീലോര്‍ഡ് ഹോട്ടലിലേക്ക് പോകാനൊരുങ്ങി. പണ്ട് സര്‍ദാര്‍ ബോസ്സ് വരുമ്പോള്‍ അവിടെ കൂടുമായിരുന്നു. സീലോര്‍ഡ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ആകെ ഒരു എന്തോന്ന്. സ്ഥലം ആകെ മാറിപ്പോയിരിക്കുന്നു.

കടല്‍ കൂടുതല്‍ നികത്തിയിരിക്കുന്നു. സീലോര്‍ഡിന്റെ മുന്നില്‍ നിരനിരയായി കെട്ടിടങ്ങള്‍. അത് കണ്ടപ്പോള്‍ സീലോര്‍ഡില്‍ കയറാതെ അതിലൊരു കെട്ടിടത്തിന്റെ ഉള്ളില്‍ കൂടി കായലോരത്തെ ഫൂട്ട് പാത്തില്‍ കൂടി നടക്കാനൊരുങ്ങി.

അപ്പോഴാണ് ദര്‍ശിച്ചത് പണ്ടൊക്കെ മട്ടാഞ്ചേരിക്ക് പോയിരുന്നു ബോട്ടുകള്‍... നീണ്ട നാല്പത് കൊല്ലം കഴിഞ്ഞിട്ടും അതേ പോലെ. അപ്പു നേരെ ഹൈക്കോര്‍ട്ട് ജട്ടി ലക്ഷ്യമാക്കി നടന്നു. അവിടെ നിന്ന് മട്ടാഞ്ചേരിക്ക് ബോട്ട് കയറി.

ബോട്ട് ഇളകിത്തുടങ്ങിയപ്പോള്‍ അപ്പുവിന്റെ ചിന്തകള്‍ നാല്പത് വര്‍ഷം പിന്നിലോട്ട് പോയി. പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിച്ചതും ശീദരന്റെ കൂടി നോര്‍ത്തിലെ തീവണ്ടിപ്പാതയിലൂടെ നടന്നതും അവിടെത്തെ ലീലാമണി ടീചറുടെ വീട്ടില്‍ പോയതുമെല്ലാം.

അങ്ങിനെ ഓരോന്നോര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒരു കിളിയുടെ ശബ്ദം....
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു സായ്പ് കിളിയാണ്...

ഹെലോ...........
“ഹായ്............. അയാം അപ്പു... കേന്‍ ഐ ഡു എനിതിങ്ങ് ഫോര്‍ യു...?”

കിളി എന്തോ പരുങ്ങത് പോലെ തോന്നി.

അപ്പു പിന്നേയും ചിന്തയില്‍ മുഴുകി..............

“വീണ്ടും കിളി ചിലച്ചു...”

“യെസ് ഡിയര്‍... ടെല്‍ മി വാട്ട് ഡു യു വാണ്ട്...”
“കേന്‍ യു ടെല്‍ മി മിസ്റ്റര്‍ അപ്പു ഹൌ ടു റീച്ച് കുമ്പളങ്ങി..?”

“ഐ ആം റിയലി സോറി... ഐ റിയലി ഡോണ്ട് നൊ. കം വിത്ത് മി. ലെറ്റ് അസ് ആസ്ക് ടു ദി സ്രാങ്ക്..”

“നോ നോ ഇറ്റ്സ് ഓക്കെ. ഐ ഷാല്‍ ഫൈന്‍ഡ് ഔട്ട് ലേറ്റര്‍. തേങ്ക്യു സോമച്ച് അപ്പൂ....”

അപ്പു ചിന്തിച്ചു എന്താണ് ഈ കുമ്പളങ്ങിയില്‍ ഇത്ര പ്രത്യേകിച്ച്. അയാളും കുമ്പളങ്ങിയിലേക്ക് പോകാമെന്ന് വെച്ചു.

[thudarnnezhuthaam]

Thursday, February 9, 2012

കോഴിക്കോട്ടെ കുട്ടപ്പമ്മാന്‍


എനിക്കന്ന് പത്തോ പതിനഞ്ചോ വയസ്സ് പ്രായം കാണും ആദ്യമായി കോഴിക്കോട്ട് കുട്ടപ്പമ്മാന്റെ വീട്ടില്‍ പോയത്. എന്റെ അച്ചന്റെ അമ്മാമനാണ് കോഴിക്കോട്ട് റെയില്‍ വേ സ്റ്റേഷനടുത്ത് ആനിഹോള്‍ റോഡില്‍ താമസിച്ചിരുന്ന കുട്ടപ്പമ്മാന്‍.

ഞാനും ശ്രീരാമനും ചേച്ചിയും ചെറുവത്താനിയില്‍ നിന്ന് കുന്നംകുളത്തെത്തി കുറ്റിപ്പുറം വരെ ബസ്സില്‍ യാത്ര. അവിടെ നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടിയില്‍. ഈ കുറ്റിപ്പുറം വരെ ബസ്സില്‍ പോകാമെങ്കില്‍ കോഴിക്കോട്ടേക്കും ബസ്സിലായിക്കൂടെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ചേച്ചിയെന്നെ ചീത്തവിളിക്കും.

ഞങ്ങള്‍ കുടുംബസമേതം കോഴിക്കോട്ട് തീവണ്ടിയപ്പീസില്‍ എത്തുന്നതും നോക്കി കുട്ടപ്പമ്മാമന്‍ കാത്ത് നില്‍പ്പുണ്ടാകും. കൂടെ അദ്ദേഹത്തിന്റെ സെക്ര്ട്ടറി നമ്പ്യാര്‍ അദ്ദേഹവും ഉണ്ടാകും. അന്ന് കുട്ടപ്പമ്മാന്‍ ഒരു സ്റ്റുഡിബേക്കര്‍ കാറും പിന്നെ ഒരു ഹെറാള്‍ഡും ഉണ്‍ടായിരുന്നു.

എന്റെ ചേച്ചിയെ അമ്മാന് വലിയ സ്നേഹമായിരുന്നു. അമ്മാന് പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. അമ്മാന് മൂന്ന് ആണ്മക്കളായിരുന്നു. വാസുദേവന്‍, ശ്രീനിവാസന്‍, വിശ്വനാഥന്‍. വാസുവേട്ടന്‍ സെന്റ്ടരല്‍ എക്സൈസ് സൂപ്ര്ണ്ടായിരുന്നു. ശ്രീനിയേട്ടന്‍ കുവൈറ്റില്‍ അമ്മാമന്റെ കുവൈറ്റ് വ്യാപാരശൃംഗലയിലെ ഒരു കണ്ണിയായിരുന്നു. 

ഇളയ വിശ്വേട്ടന്‍ ഡോക്ടറായിരുന്നു. നെയ്‌വേലി ലിഗ്നൈറ്റ് കോറ്പ്പറേഷനിലും മധുരയിലും ഒക്കെ ആയിരുന്നു പ്രവര്‍ത്തനമണ്ഡലം.

വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്രധാന കൂട്ട്. അവന്റെ പെങ്ങള്‍മാരായ അംബുജം, ശ്യാമള, രാജി എന്നിവരെ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ… 

അംബുജത്തിന്റെ കല്യാണം എന്റെ ചെറുപ്പത്തില്‍ തന്നെ കഴിഞ്ഞു. വ്യാപാരിയായ അശോകേട്ടനായിരുന്നു വരന്‍. ഞാന്‍ ഇവരെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഗോപാലകൃഷന് ഇപ്പോള്‍ ഡോക്ടറ് ആണെന്നാ‍ണറിവ്.

കുട്ടപ്പമ്മാന്‍ ഓഫീസില്‍ പോകുമ്പോള്‍ മുണ്ടും ഷര്‍ട്ടും ചിലപ്പോള്‍ ഷര്‍ട്ടിന് മുകളില്‍ കോട്ടും ഇടും. കോഴിക്കോട്ടെ പാണ്ട്യാലയില്‍ നിന്ന് കുവൈറ്റിലേക്ക് തേക്ക് വീട്ടി മുതലായ മരങ്ങളും മറ്റു പലവ്യഞ്ജനങ്ങളും കയറ്റി അയക്കും, മടക്ക യാത്രയില്‍ ആ ഉരുവില്‍ തന്നെ ഈന്തപ്പഴം സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഇങ്ങോട്ടെത്തും എന്നാണ് എന്റെ ഓര്‍മ്മ. അമ്പത് കൊല്ലം മുന്‍പുള്ള വളരെ മങ്ങിയ ഓര്‍മ്മകളാണെനിക്ക്.

ഞങ്ങള്‍ കോഴിക്കോട്ട് വന്നാല്‍ ഒരു ആഴ്ച താമസിച്ചേ പോകൂ.. അവിടെ നല്ല ഭക്ഷണവും മറ്റും തന്ന് ഞങ്ങളെ സ്വീകരിക്കും അമ്മാനും അമ്മായിയും അവരുടെ മക്കളും. ഡോ വിശ്വനാഥന്‍ എന്ന വിശ്വേട്ടന്‍ കോഴിക്കോട്ട് ഫുട്ബോള്‍ ടീമിലെ അംഗങ്ങമായിരുന്നു. കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലാണ് പഠിച്ചതും. വിശ്വേട്ടന്റെ മക്കളായ ശാലിനിയേയും ബാബുവിനേയും മാത്രമാണ്‍ എനിക്ക് ഓര്‍ക്കാനാകുന്നത് ഇപ്പോള്‍.

അച്ചന്റെ അമ്മാമനാണെങ്കിലും ഞങ്ങളും അമ്മാമന്‍ എന്നാ വിളിക്കാറ്. എന്റെ അച്ചന്റെ അച്ചന്‍ കടത്തനാട്ടെ വീരപോരാളിയായിരുന്നു. ആറടി പത്തിഞ്ച് ഉയരമുണ്ടായിരുന്ന കാതില്‍ കടുക്കനിട്ട കുടുമ വെച്ച ചോഴിത്തണ്ടാന്‍. അരയിലെപ്പോഴും ഒരു ചുരികയുണ്ടായിരിക്കും.
അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് കാലത്തെണീറ്റാല്‍ കുളിയും തേവാരവും കഴിഞ്ഞാല്‍ കളരിത്തറയില്‍ മെയ്‌വഴക്കം കഴിഞ്ഞേ ജലപാനം കഴിക്കൂ എന്റെ അച്ചാച്ചന്‍. മാര്‍ഷ്യല്‍ ആര്‍ട്ട്സില്‍ പയറ്റിത്തെളിഞ്ഞവന്‍.

ഞമനേങ്ങാട്ട് മാപ്പിളമാര്‍ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി തണ്ടാനായി വാഴിച്ചുവെന്ന് അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ അച്ചാച്ചന്റെ അമ്മാമനാണ് ഈ പറഞ്ഞുവരുന്ന കുട്ടപ്പമ്മാന്‍. ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാം പഴയ കഥകള്‍.

കുന്നംകുളത്തെ ഞങ്ങളുടെ തറവാട് പണിയാനുള്ള മരം മുഴുവനും വളരെ ആദായവിലക്കാണ് കുട്ടപ്പമ്മാന്‍ ഞങ്ങള്‍ക്ക് കൊടുത്തയച്ചത്. ഇരുമുള്ളും പ്ലാവും വീട്ടിയും മാത്രമാണ് ഞങ്ങളുടെ തറവാട് പണിയാന്‍ ഉപയോഗിച്ചത്.

ഞാന്‍ ജനിച്ച് വളര്‍ന്ന തറവാട് ഓലമേഞ്ഞ നാ‍ലുകെട്ടായിരുന്നു. അത് ഇപ്പോള്‍ അന്യാധീനമായി. എന്റെ അച്ചനെ അച്ചന്റെ അമ്മയും സഹോദരനും ഒരു ചതിയിലൂടെ നാട്ടില്‍ നിന്നും അകറ്റി, അങ്ങിനെ ഞങ്ങള്‍ അമ്മ വീടായ ചെറുവത്താനിയില്‍ വന്ന് കൂടി. അവിടെയാണ്‍ പുതിയ തറവാട് രൂപാന്തരപ്പെട്ടത്.

കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴുതാനുണ്ട്. അടുത്ത ലക്കത്തിലാകാം. കല്ലുമ്മക്കായ തിന്നതും ബീച്ചില്‍ പോയതും അമ്മാമന്‍ ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും ട്രൌസറും ഷര്‍ട്ടും വാങ്ങിത്തന്നതും, തിരിച്ച് പോകുമ്പോള്‍ കൈ നിറയെ നാണയങ്ങള്‍ തന്നിരുന്നതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.

ശ്രീനിയേട്ടന്‍ എന്നെ മാത്രം കുവൈറ്റിലേക്ക് കൊണ്ടോയില്ല. നാട്ടിലെ എല്ലാവരേയും അമ്മാന്റെ ഡ്രൈവറേയും എല്ലാം കൊണ്ടുപോയെങ്കിലും എന്തിന് എന്നെ മാത്രം തഴഞ്ഞു എന്ന് ഞാന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഇന്ന് ശ്രീനിയേട്ടനും ഇല്ല ഈ ഉലകത്തില്‍. എല്ലാം ഓര്‍മ്മകള്‍ മാത്രം.

Friday, January 27, 2012

തോണ്‍ടുകാരി……


in case view of this has some issues pls use ctrl + for better view

മാനസസഞ്ചാരം


“എന്നെ എപ്പോഴും ഇങ്ങിനെ തോണ്ടുന്ന ഒരു പെണ്ണുണ്ട് ഞാന്‍ പ്രഭാത സവാരിക്ക് പോകുന്ന വഴിയില്‍ ഒരു അമ്പല നടയില്‍. ഞാന്‍ ഒരു ദിവസം അവിടെ കയറിച്ചെന്ന് അവളുടെ പാവാട പൊക്കി ചൂരല്‍ വടി കൊണ്ട് രണ്ട് അടി കൊടുത്തു.“

“അവള്‍ കരഞ്ഞു, കണ്‍ തടം തുടുത്തു.“

പിന്നെ എന്തുണ്ടായി എന്നത് ഒരു വലിയ ചെറിയ കഥ. കേള്‍ക്കണോ ഷീലക്കുട്ടീസിന്. ഒരു ചൂരല്‍ വടിയുമായി എറണാംകുളത്തേക്ക് വരട്ടോ ഞാന്‍…????

എന്നെ നിരന്തരം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ തോണ്‍ടിക്കൊണ്‍ടിരുന്നു ഇവള്‍. എന്നെ പറ്റി പലതും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവളെപ്പറ്റി എന്തുചോദിച്ചാലും മിണ്ടില്ല. അവ്യക്തമായ ഒരു ഫോട്ടോ മാത്രം പ്രൊഫൈലില്‍.
എന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കിയിരുന്ന അവളെ എനിക്ക് മനസ്സിലാക്കുവാനും കണ്ടെത്തുവാനും ഒരു വര്‍ഷം എടുത്തു.
അങ്ങിനെയാണ് ഒരു ദിവസം മുറ്റമടിച്ചുകൊണ്ടിരുന്ന അവളുടെ വീട്ടുമുറ്റത്തേക്ക് ഞാന്‍ അവളറിയാതെ കടന്ന് ചെന്നത്.

ശബ്ദമുണ്ടാക്കാതെ ഗേറ്റ് തള്ളിത്തുറന്ന് ഞാന്‍ വീട്ടുമുറ്റത്തേക്ക് കയറി. അവളുടെ പിന്നില്‍ കൂടി വലിയൊരു ഒച്ചയുണ്ടാക്കാനാണ് മുതിര്‍ന്നുവെങ്കിലും ഉമ്മറപ്പടിയില്‍ ഒരു കൊച്ചു ചൂരല്‍ കണ്ടു.

അതെടുത്ത് നാലുപാടും നോക്കി അവളുടെ പാവാട പൊക്കി രണ്ടടി വെച്ച് കൊടുത്തു. പുലര്‍കാലമായതിനാല്‍ അടിക്ക് നല്ല ചൂടുണ്ടായിരുന്നു. 

ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയില്‍ അവള്‍ ചൂളി….
കരഞ്ഞു…… കണ്‍ തടം തുടുത്തു… കണ്ണുകള്‍ കലങ്ങിമറഞ്ഞു… പക്ഷെ ഒന്നും ഉരിയാടിയില്ല.

“എങ്ങിനെയുണ്ട് അടി… ചൂടുണ്ടോ…?”

അവള്‍ ചൂല്ലുംകെട്ട് മുറ്റത്ത് വലിച്ചെറിഞ്ഞ് വീട്ടിന്നകത്തേക്ക് കയറിപ്പോയി..

“അങ്ങിനെ ചുമ്മാ തോണ്ടിക്കൊണ്ടിരുന്നവള്‍ക്ക് ഒരു പ്രഹരം കിട്ടിയതോടെ അവളുടെ തോണ്ടല്‍ അവസാനിച്ചു.”

ഞാന്‍ പിറ്റേ ദിവസം ആ വഴിയില്‍ കൂടി തന്നെ പോയെങ്കിലും അവളുടെ മുറ്റമടി കണ്ടില്ല. എനിക്ക് വിഷമമായി. ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്ന് അവിടെയുള്ളവരെ പരിചയപ്പെട്ടാലോ എന്നാലോചിച്ചു. പക്ഷെ എന്തുകൊണ്ടോ എന്നറിയില്ല അത് വേണ്ടെന്ന് വെച്ചു.

“ഞാന്‍ ചെയ്തത് വൃത്തികേടായോ എന്നെനിക്ക് തോന്നിയിരുന്നില്ലെങ്കിലും അവളുടെ പ്രതികരണം എനിക്ക് ശരിക്കും മനസ്സിലായില്ലല്ലോ…?”

ചില ദിവസങ്ങളില്‍ എന്റെ പ്രഭാത സവാരിയുടെ റൂ‍ട്ടുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഒരു മഴച്ചാറലുള്ള ദിവസം ഞാന്‍ ആ വഴിയില്‍ കൂടി എന്റെ ശകടവുമായി പോയി. അവളുടെ വീട്ടിന്റെ നാലു വീടപ്പുറത്തുള്ള ആല്‍മരച്ചുവട്ടില്‍ ശകടം പാര്ക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഒരു ടയറിലെ കാറ്റ് പോയതായി കണ്ടു.

ഞാന്‍ അവളെ സംശയിച്ചു.. ചില അന്വേഷണങ്ങളില്‍ അവള്‍ തന്നെയായിരുന്നു അതിന്റെ പിന്നിലെന്ന് മനസ്സിലാക്കിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ല.

കാലങ്ങള്‍ കടന്ന് പോയി.. ഞാന്‍ അവളെ ബ്ലോക്ക് ചെയ്തു. നമുക്ക് വേണ്ട ഇത്തരം എടാകൂടങ്ങള്‍…

അങ്ങിനെ ഒരു ദിവസം ഞാന്‍ അതുവഴി നടന്ന് പോ‍കുമ്പോള്‍ മുറ്റമടിച്ചുകൊണ്ടിരുന്ന അവളെ വീണ്‍ടും കണ്ടു. പക്ഷെ കണ്ടതായി നടിച്ചില്ല. ഞാന്‍ അന്ന് അമ്പലത്തിന്നടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു.

ചൂണ്ട കുളത്തിലേക്കെറിഞ്ഞ് മീന്‍ കൊത്തുന്നുണ്ടോ എന്ന് മാത്രമായി നോക്കിയിരുന്ന എനിക്ക് പരിസരത്ത് ഒരു ചലനം അനുഭവപ്പെട്ടു. പുറം തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നുമറിയാത്ത പോലെ ഇവള്‍ എന്റെ പിന്നില്‍ നില്‍ക്കുന്നു. അവളുടെ തോളത്ത് തോര്‍ത്ത് മുണ്ട് ഉണ്‍ടായിരുന്നോ എന്ന പോലെ എനിക്ക് തോന്നി.

അവള്‍ ഒരു പക്ഷെ കുളത്തില്‍ കുളിക്കാന്‍ വന്നതായിരിക്കുമോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. പക്ഷെ ഇന്നെത്തെ കാലത്ത് പ്രായമായ പെണ്ണുങ്ങള്‍ – അതും ഒരു ഓഫീസ് ജീവനക്കാരി കുളത്തില്‍ കുളിക്കാന്‍ വരുമോ..?

കുളത്തിലാണെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേക കടവുകളോ അതോ അവിടെ ആരും കുളിക്കുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ ശ്രദ്ധ മുഴുവനും ചൂണ്ടയിലായിരുന്നു. ഞാന്‍ വീണ്‍ടും പിന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു.

“പിന്നേയ്…… കുളിക്കാനാണെങ്കില്‍ കുളിച്ചോളൂ………. ഞാന്‍ പെട്ടെന്നൊന്നും ഇവിടെ നിന്നെണീറ്റ് പോകില്ല….”

കുളത്തിന്‍ ചുറ്റും കാടും മൊന്തയും കൈതക്കൂടുകളും ആണ്‍, ആകെ ഒരു ഭയാനക അന്ത:രീക്ഷം. കുളം മുഴുവനും ചണ്ടി നിറഞ്ഞ് കിടക്കുന്നു. ഞാന്‍ പണ്ട് പണ്ട് ഇവിടെ കുളിക്കാന്‍ വരാറുണ്ടായിരുന്നു. അതിനാല്‍ എനിക്ക് കുളത്തിന്റെ ഘടനയും ആഴവും തിട്ടമാണ്. കുളത്തിന്റെ തെക്കെ വശത്തുള്ള കൊച്ചുപാലം ഇപ്പോ‍ള്‍ ആരും ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നു.
ഞാന്‍ വീണ്ടും പുറകോട്ട് നോക്കി. അവള്‍ ഒന്നുമറിയാത്ത പോലെ എന്റെ അടുത്തായി നിലകൊണ്ടു. എനിക്ക് ചൂണ്‍ടയില്‍ ശ്രദ്ധിക്കാനായില്ല. എന്തോ പന്തി കേട് ഉള്ളത് പോലെ എനിക്ക് തോന്നി..

അവള്‍ ഞാന്‍ ചൂണ്ടയിടുന്ന ഭാഗത്ത് നിന്ന് നാലടി മാറി കുളത്തിലേക്കിറങ്ങി. തോര്‍ത്ത് മുണ്ടുടുത്ത് ബ്ലൌസ് ഊരി നീന്തിത്തുടിച്ച് എന്നെ അസ്വസ്ഥനാക്കി…

കുളക്കരയില്‍ പൊന്തക്കാടുകള്‍ ഉള്ളതിനാല്‍ അവിടെ ആരെങ്കിലും കുളിക്കുന്നുണ്ടോ എന്ന് അതു വഴി പോകുന്നവര്‍ക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. പിന്നെ അപരിചിതര്‍ അതിലെ വഴി നടക്കാറുമില്ല. ഇനി ഇവള്‍ എന്നും അവിടെയായിരിക്കുമോ കുളിക്കാറ്.

എന്റ്റെ കണ്ണുകള്‍ അവളുടെ നഗ്നമേനിയില്‍ പതിച്ചില്ല. എന്റെ ശ്രദ്ധമുഴുവനും മീന്‍ ചൂണ്ടയിലായിരുന്നു. അവള്‍ കരക്ക് കയറി തല തോര്‍ത്തുന്നത് കണ്ടു. വീട്ടിലേക്ക് പോയിരിക്കും എന്ന് ഞാന്‍ കരുതി.
കാലുകള്‍ കുളത്തിലേക്ക് നീട്ടിയിരുന്ന ഞാന്‍ എണീറ്റ് കുന്തക്കാലിലിരുന്നു. ഇവള്‍ കുളം കലക്കി മറിച്ചതിനാല്‍ മീനൊന്നും കൊത്തിയില്ല ഇത് വരെ. തിരിച്ച് വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ച് ചുമ്മാ പിന്‍ തിരിഞ്ഞ് നോക്കിയതും ഇവളെന്നെ കുളത്തിലേക്ക് തള്ളിയിട്ടു.

ഓര്‍ക്കാപ്പുറത്തുള്ള ആ തള്ളലില്‍ എന്റെ തല ചെറുതായി ഒരു കല്ലില്‍ തട്ടിയെങ്കിലും രക്ഷപ്പെട്ടു. ഞാന്‍ വളരെ ആഴമുള്ള ഇടത്താണ്‍ തള്ളിയിടപ്പെട്ടത്. ഞാന്‍ കുളത്തിന്നടിയില്‍ നിന്ന് ഊളയിട്ട് കൈതക്കൂട്ടത്തിന്നടുത്തുള്ള പഴയപാലത്തിന്റെ അടുത്ത് ചെന്ന് പൊങ്ങി, പാലത്തിന്നടിയില്‍ കൂ‍ടി പാടത്തേക്ക് കടന്നു.

നിവര്‍ന്ന് നിന്ന് നോക്കിയപ്പോള്‍ തലയില്‍ നിന്നും രക്തമൊലിക്കുന്നു. ചൂണ്‍ടയും ചെരിപ്പും എല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. ഞാന്‍ കുളത്തില്‍ നിന്ന് പൊങ്ങി വരുന്നതും നോക്കി അവള്‍ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുന്നത് കണ്ടു.

അവളുടെ കണ്ണുകളിലെ അങ്കലാപ്പ് എനിക്ക് കാണാമായിരുന്നു. തത്സമയം അവള്‍ക്കാണെങ്കിലോ എന്നെ കാണാനും പറ്റാത്ത ഇടത്തായിരുന്നു ഞാന്‍ നിന്നിരുന്നത്.

അവള്‍ അവിടെ നിന്ന് ഓളിയിട്ട് കരയാന്‍ തുടങ്ങി. വഴിപോക്കരും അമ്പലത്തിലെ കഴകക്കാരും ഓടിയെത്തി. ആ പൊട്ടിപ്പെണ്ണ് കഥകള്‍ വിവരിച്ചു നാട്ടുകാരോട്.

“നീയെന്തിനാടീ വല്ലവനേയും കുളത്തിലേക്ക് തള്ളിയിട്ടത്……?”
പത്ത് മിനിട്ട് കഴിഞ്ഞല്ലോ…? ആള്‍ പൊന്തി വന്നില്ലല്ലോ
“ഇനി ആള്‍ ചത്തിട്ടുണ്‍ടെങ്കില്‍ ശവം പൊന്താന്‍ സമയമെടുക്കും…”

ഫയര്‍ ഫോഴ്സ് വന്നു.. മുങ്ങള്‍ വിദഗ്ദര്‍ കുളം അരിച്ചുപെറുക്കി.. ചണ്‍ടി നിറഞ്ഞതിനാല്‍ ഒന്നും കാണാനായില്ല.”

മുള്‍മുനയില്‍ നിന്നിരുന്ന അവളുടെ സമനില തെറ്റി. അവള്‍ ഭ്രാന്തിയായി. ചെയ്തത് അബന്ധമായെന്ന് അവള്‍ക്ക് തോന്നിയിരിക്കാം.
അവസാനം കുളം വറ്റിച്ചെങ്കിലും മുങ്ങിയ ആളെയോ പ്രേതത്തിനേയോ ആര്‍ക്കും കാണാനായില്ല. അപ്പോളേക്കും ഇവള്‍ മുഴുഭ്രാന്തിയായിക്കഴിഞ്ഞിരുന്നു.

ഇവളെപ്പോഴും ആ കുളക്കരയില്‍ ആരെയോ പ്രതീക്ഷിച്ചെന്ന മട്ടില്‍ ഇരിക്കുന്നത് നാട്ടുകാര്‍ കാണും. സമനില തെറ്റിയ അവളെ സമയം കിട്ടുമ്പോളൊക്കെ എല്ലാവരും ഉപദ്രവിച്ചിരുന്നുവെന്ന് എനിക്ക് ഒരു ദിവസം അറിവ് കിട്ടി.

ഇവള്‍ പറഞ്ഞതും കണ്ടതും എല്ലാം മിഥ്യയായിരുന്നുവെന്ന് നാട്ടുകാര്‍ കരുതി. കാലങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാന്‍ കുളക്കടവിലുള്ള ഇത്തിമരത്തില്‍ കയറി കുളത്തിലേക്ക് മലക്കം മറിഞ്ഞു………… കുളത്തിന്നടിയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന എന്നെ അവള്‍ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

കുളക്കരയിലേക്ക് ഓടിയെത്തിയ അവളെന്നെ കെട്ടിപ്പുണര്‍ന്നു………………
“:ഉണ്ണിയേട്ടാ എന്ന തേങ്ങലോടെ………………”

Tuesday, January 24, 2012

ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട


ചെറുപ്പത്തില്‍ പത്താംക്ലാസ്സ് പഠിത്തം കഴിയുന്നതിന് മുന്‍പുള്ള ഒരു ആഗ്രഹമായിരുന്നു ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട പോലുള്ള ഒരു കട തുടങ്ങാന്‍. അന്നത്തെ കാലത്തൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെയായിരുന്നു വലിയ സ്വപ്നങ്ങള്‍.
അന്നൊക്കെ സ്വന്തമായി ഒരു സൈക്കിള്‍ വളരെ അപൂര്‍വ്വം വീടുകളിലേ ഉണ്ടായിരുന്നുള്ളൂ… എനിക്കാണെങ്കില്‍ ആദ്യ്മായി അച്ചന്‍ വാങ്ങിച്ച് തന്നതുതന്നെ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളായിരുന്നു. സൈക്കിളില്‍ രാജാവായിരുന്നു ഇംഗ്ലീഷ് റാലി. നാട്ടില്‍ അന്ന് ഹീറോ, ഇന്ത്യന്‍ റാലി, ഹെര്‍ക്കുലീസ്, ആര്‍മി മുതലായ മെയ്ക്കുകളായിരുന്നു ഫേമസ് ബ്രാന്‍ഡുകള്‍.

എനിക്ക് അച്ചന്‍ സിലോണില്‍ നിന്ന് ഇറക്കുമതി ചെയ്ത് തന്നതാണ്. കൊച്ചിയില്‍ നിന്ന് തൃശ്ശൂരിലെ കെ ആര്‍ ബിസ്കറ്റ് കമ്പനിയില്‍ ആരോ എത്തിച്ചുകൊടുത്തു. ഞാന്‍ അവിടെ നിന്ന് അത് എന്റെ കുന്നംകുളം വീട്ടിലേക്ക് ചവിട്ടി.

തൃശ്ശൂരിലെ K R Buscuit Company യിലെ കെ ആര്‍ മാമന്‍ ആയിരുന്നു അന്ന് ഞങ്ങളുടെ കാര്യങ്ങളെല്ലാം ചെയ്ത് തന്നിരുന്നത്. ചേച്ചിയുമായി തൃശ്ശൂര്‍ വരുമ്പോള്‍ ആദ്യം കെ ആര്‍ മാമനെ കണ്ടതിനുശേഷമേ ഷോപ്പിങ്ങിന്‍ പോകൂ… അന്നൊക്കെ കെ ആര്‍ മാമന്‍ ബിസ്കറ്റ് കന്‍പനിയുടെ ഷോറൂമില്‍ ഇരിക്കുന്നത് കാണാം ചിലപ്പോള്‍. വലിയ കുമ്പയുള്ള നെഞ്ചത്ത് നരച്ച രോമങ്ങളുള്ള സ്വര്‍ണ്ണ ചെയിന്‍ ഇട്ട മാമനെ കാണാന്‍ വളരെ ഐശ്വര്യം ആണ്. എന്റെ അച്ചന്റെ അടുത്ത സുഹൃത്തായിരുന്നു കെ ആര്‍ അമ്പാടി എന്ന കെ ആര്‍ മാമന്‍.

അന്നത്തെ കാലത്ത് തൃശ്ശൂരില്‍ നിന്ന് എന്തുകാര്യങ്ങളുണ്ടെങ്കിലും കെ ആര്‍ മാമനോട് ചോദിക്കാതെ ചെയ്യില്ല. ചുരുക്കം പറഞ്ഞാല്‍ ചാക്കോളയില്‍ നിന്ന് തുണി എടുക്കണമെങ്കിലും ഹൈ റോഡിലെ തോട്ടാന്‍ കുഞ്ഞിപ്പാലുച്ചേട്ടന്റെ കടയില്‍ നിന്ന് സ്വര്‍ണ്ണം എടുക്കണമെങ്കിലും എല്ലാം കെ ആറ് മാമന്റെ നിര്‍ദ്ദേശാനുസരണം ആയിരിക്കും.
എനിക്ക് ആദ്യമായി രണ്ട് പാന്റ് തയ്പ്പിക്കാന്‍ ആദ്യ്മായി തോട്ടാന്റെ കടയുടെ മുകളിലുള്ള ജോണ്‍സണ്‍ ടൈലറിങ്ങ് ഷോപ്പിലേക്ക് അമ്മയെ പറഞ്ഞയച്ചതും കെ ആര്‍ മാമനായിരുന്നു. ഞാന്‍ വിദേശത്ത് പോയ സമയത്തായിരുന്നെന്ന് തോന്നുന്നു കെ ആര്‍ മാമന്‍ മരിച്ചത്.

ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി കുറേ കാലം കഴിഞ്ഞാണ്‍ മനസ്സിലാക്കിയത് മുന്‍ മേയര്‍ കെ ആര്‍ രാധാകൃഷ്ണന്‍ മാമന്റെ മകനായിരുന്നുവെന്ന്.

ഞാന്‍ കോളേജില്‍ നിന്ന് വല്ലപോഴും നാട്ടിലേക്ക് വരുമ്പോള്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞാല്‍ ചെറുവത്താനിക്ക് ബസ്സില്ല. അപ്പോള്‍ ഞാന്‍ പടിഞ്ഞാറെ അങ്ങാടി വരെ നടന്ന് അവിടുത്തെ ചാക്കപ്പായിയേട്ടന്റെ കടയില്‍ നിന്ന് ഒരു സൈക്കിള്‍ വാടകക്ക് എടുത്താണ് ഗ്രാമത്തിലേക്ക് പോകുക.

ചാക്കപ്പായിയേട്ടന്റെ കടയിലെ എല്ലാ സൈക്കിളുകളും വളരെ മേന്മയേറിയതും നല്ല കണീഷനലിലുള്ളതും ആയിരിക്കും. വെട്ടിലും കുഴിയിലും എല്ലാം ചാടിയാലും ഒരു അനക്കവും കിലുകിലാ ശബ്ദവും ഒന്നും ഉണ്ടാകില്ല. വൈകിട്ട് വാടകക്കെടുത്ത സൈക്കിള്‍ പിറ്റേ ദിവസം കാലത്ത് കൊണ്ടുകൊടുത്താല്‍ മതിയാകും. വളരെ അടുപ്പമുള്ളവര്‍ക്കേ രാത്രി വണ്ടി കൊടുക്കൂ…

പിന്നെ ലൈറ്റുകളുള്ള വണ്ടിയൊന്നും കിട്ടിയെന്ന് വരില്ല. ചിറോക്കഴ വരെ അന്നത്തെ കാലത്ത് സ്ട്രീറ്റ് ലൈറ്റുണ്ടാകും. പാലം കഴിഞ്ഞാല്‍ പിന്നെ പഞ്ചായത്ത് ആണ്. ഉരുണ്ട കല്ലുകളുള്ള ടാറിടാത്ത റോഡും, പിന്നെ കൂരാകൂരിട്ടും. ആകാശത്തേക്ക് നോക്കി വേണം സൈക്കിളൊടിക്കാന്‍. ബെല്ലടിച്ചോണ്ട് പറപറക്കും. ആരെങ്കിലും വണ്ടിക്ക് മുന്നില്‍ വന്നാല്‍ കാണാന്‍ നന്നേ വിഷമിക്കും. അതിനാലാണ് ബെല്ലടിച്ചോണ്ട് ഓടിക്കുന്നത്. അപൂര്‍വ്വം ചില നിലാവുള്ള രാത്രികളില്‍ സുഖസവാരിയാണ്.

എനിക്ക് ഇംഗ്ലണ്ട് റാലി സൈക്കിള്‍ കിട്ടിയപ്പോള്‍ ഞാന്‍ അത് ചാക്കപ്പായിയേട്ടനെ കൊണ്ട് കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി ആ മോഡല്‍. അതിന്‍ സെന്ററ് സ്റ്റാന്‍ഡും, മില്ലര്‍ ഫ്ലാഷ് ലൈറ്റും, ഹോണും പിന്നെ സ്പെഷല്‍ കേബിള്‍ ടൈപ്പ് ലോക്കിങ്ങ് സിസ്റ്റവും ഉണ്ടായിരുന്നു. അത്തരം ഒരു മോഡല്‍ ഞങ്ങളുടെ നാട്ടില്‍ എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

എനിക്ക് ഇത്ര നല്ല വാഹം ഉണ്ടായിട്ടും ഞാന്‍ ഇടക്ക് ചാക്കപ്പായിയേട്ടന്റെ കടയിലെ സൈക്കിള്‍ വാടക്കെടുക്കാറുണ്ട്. പടിഞ്ഞാറെ അങ്ങാടി താഴത്തെപാറയിലുള്ള ചാക്കപ്പായിയേട്ടന്റെ കടയിലെ വറതപ്പനും രാമുവും എന്റെ ഗടികളായി. എന്റെ വണ്ടിയും ഇവരായിരുന്നു സര്‍വ്വീസ് ചെയ്തുതന്നിരുന്നത്. ചാക്കപ്പായിയേട്ടന്റെ കടയില് നിന്ന് വണ്ടി റിപ്പയര്‍ ചെയ്താല്‍ നമുക്കൊരു വലിയ സംതൃപ്തിയായിരിക്കും.
എങ്ങിനെയെങ്കിലും ഒരു സൈക്കിള്‍ ഷോപ്പ് തുടങ്ങാനുള്ള എന്റെ സ്വപ്നം പൂവണിഞ്ഞില്ല. എന്റെ അച്ചന്‍ പറഞ്ഞു പോയി പണിയെടുത്ത് കുറച്ച് കാശ് കൊണ്ടുവരാന്‍ ആദ്യം. ഞാന്‍ പണിയെടുക്കാന്‍ പോയതോടെ എനിക്ക് സൈക്കിള്‍ കട തുടങ്ങുവാനുള്ള ആഗ്രഹം കുറേശ്ശെ അസ്തമിച്ചു. കാരണം പെട്ടെന്ന് വലിയൊരു സംഖ്യ സ്വരൂപിക്കാന്‍ എന്നെക്കൊണ്‍ടായില്ല.

കാലങ്ങള്‍ ഇലകള്‍ പോലെ കൊഴിഞ്ഞുകൊഴിഞ്ഞുപോയി, ഞാന്‍ വൃദ്ധനായി. കുന്നംകുളത്തെ ചെറുവത്താനിയില്‍ നിന്ന് ഒരു വീട് വെച്ച് താമസം തൃശ്ശൂരിലേക്കാക്കി. ഒരു സായാഹ്നത്തില്‍ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ശക്തന്‍ മാര്‍ക്കറ്റ് റോഡില്‍ ചാക്കപ്പായി സൈക്കിള്‍ വര്‍ക്ക്സ് എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ പെട്ടെന്നവിടെ നിന്നു. വിശദമായി നോക്കിയപ്പോള്‍ വളരെ വലിയ ഒരു സൈക്കിള്‍ ഷോറൂം.

പിന്നീടൊരു ദിവസം അവിടെ സന്ദര്‍ശിച്ചു. അന്നേരം ചാക്കപ്പായിയേട്ടന്റെ മ്കനുണ്ടായിരുന്നു ഷോറൂമില്‍. ഞാന്‍ സ്വയം പരിചയപ്പെടുത്തി. പഴയ കാല ചരിത്രവും ചാക്കപ്പായിയേട്ടനോടുള്ള സൌഹൃദവും ഞാന് അവിടെ പങ്കുവെച്ചു. അത്ഭുതമെന്ന് പറയട്ടെ എന്നെ അറിയുന്ന വ്യ്കതിയായിരുന്നു ഷോറൂമിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍.

എനിക്ക് സന്തോഷമായി ആ കൂടിക്കാഴ്ച. കാലങ്ങളായി മനസ്സില്‍ താലോലിച്ച ഒരു സൈക്കിള്‍ ഷോപ്പ് എന്നുള്ള ആഗ്ര്ഹം നടന്നില്ലെങ്കിലും എന്റെ ഇപ്പോഴത്തെ തട്ടകത്തില്‍ ചാക്കപ്പായിയേട്ടന്റെ ഒരു സ്ഥാപനം കാണാനായല്ലോ… ഇന്ന് വൈകിട്ട് പച്ചക്കറി വാങ്ങാന്‍ പോയപ്പോഴും ഞാന്‍ അവിടേക്ക് നോക്കാന്‍ മറന്നില്ല.

[Dataprocessing erros shall be cleared out shortly. Blog readers may kindly excuse]

Saturday, January 14, 2012

വേദനയില്‍ നിന്ന് മോചനം - cancer etc


കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, ശയ്യാവലംബിയായ വാര്‍ദ്ധക്യം എന്നിവയാല്‍ ദുരിതപ്പെടുന്നവരെ വേദനയില്‍ നിന്ന് മോചിപ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ബാദ്ധ്യതയാണ്.

അപരന്റെ വേദന തന്റെകൂടി വേദനയാണെന്നറിയുന്ന തിരിച്ചറിവാണ് സാന്ത്വന പ്രവര്‍ത്തനത്തിന്റെ കാതല്‍. കുടുംബാംഗങ്ങളും അയല്‍ക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന കൂട്ടാ‍യ കാരുണ്യപ്രവര്‍ത്തനത്തിലൂടെ അസുഖമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് മോചനത്തിന്റെ വഴിയൊരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.

ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1997 ല്‍ രൂപീകൃതമായ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

ഔട്ട് പേഷ്യന്റ് ക്ലിനിക്, കിടത്തിച്ചികിത്സാവിഭാഗം, ഗൃഹപരിചരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും സന്നദ്ധപ്രവര്‍ത്തകരേയും സാന്ത്വനപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നതിന്നുള്ള പരിശീലന കേന്ദ്രം എന്നിവ സൊസൈറ്റിയുടെ ഭാഗമാണ്.

ഇവിടുത്തെ എല്ലാ സേവനങ്ങളും സൌജന്യമാണ്. പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവു വരുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സംഭാവന കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

ഈ കാരുണ്യപ്രസ്ഥാനത്തിന്റെ കണ്ണിയാകൂ. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വരൂ….

പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

പഴയ ജില്ലാ ആശുപത്രി കെട്ടിടം, തൃശ്ശൂര്‍ 680001

Phones 0487-2322128 [op] 0487-2321788 [ip]

Email: ppcs.thrissur@gmail.com

website: www.painandpalliativecarethrissur.org

സംഭാവനകള്‍ക്ക് ആദായനികുതി ആനുകൂല്യം ഉണ്ട്

+ ഞാന്‍ ഈ പ്രസ്ഥാനത്തിലെ ഒരു സന്നദ്ധപ്രവര്‍ത്തകനാണ്. ഇന്ന് ഈ സ്ഥാപനത്തിലെ മിക്ക പ്രവര്‍ത്തകരും തെരുവിലും, റെയില്‍ വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്‍ഡുകളിലും മറ്റു ഇടങ്ങളിലും നടന്ന് ഈ സംഘടനയെ പറ്റിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.

കൂട്ടം കൂട്ടമായി സന്നദ്ധപ്രവര്‍ത്ത്കരും, സ്റ്റാഫും, നഴ്സിങ്ങ് ട്രെയിനീസും പലയിടങ്ങളിലായി നില കൊണ്ടു. കാലത്ത് പത്ത് മണി മുതല്‍ വൈകിട്ട് നാലുമണി വരെ. ഞങ്ങള്‍ നാലുപേരുള്ള ഒരു ടീമായിരുന്നു. സിമി, മെല്‍ വി, വിനയും ഞാനും പാറമേക്കാവ് സബ് വേക്കടുത്തായിരുന്നു കളക്ഷന്‍ ബോക്സും ലഘുലേഖകളുമായി നിന്നത്. അടുത്തായി തന്നെ രാധേടത്തി, ബിജി, മിനി, ഗോകുല്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.

ജനങ്ങളെ ബോധവാരാക്കുകയും അവരാല്‍ കഴിയുന്നത് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. അങ്ങിനെ എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഇന്ന്.

നാളെ ജനുവരി 15 – പാലിയേറ്റീവ് കെയര്‍ ഡേ ആയി ആചരിക്കുന്നു. ഉച്ച തിരിഞ്ഞ് 3 മണിക്ക് ബഹുമാനപ്പെട്ട ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ MLA യുടെ പ്രഭാഷണവും മറ്റു പരിപാടികളും ഉണ്ടായിരിക്കും.

ഈ പ്രസ്ഥാനത്തില്‍ ഒരു അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എന്നാലാവുന്നത് ഞാനും ഇവിടെ ചെയ്യുന്നു. തല്‍ക്കാലം ഒന്നരാടം ദിവസങ്ങളില്‍ കാലത്ത് പത്ത് മണി മുതല്‍ രണ്ട് മണി വരെ ആണ് എന്റെ പ്രവര്‍ത്തി ദിവസങ്ങള്‍. സമീപ ഭാവിയില്‍ കൂടുതല്‍ സമയം ഇവിടെ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കും.

BLOG READERS MAY KINDLY FORWARD LINK OF THIS POST TO YOUR FRIEND CIRCLE WORLD-WIDE

Tuesday, January 10, 2012

എന്നാലും അവളങ്ങിനെ ചെയ്തുവല്ലോ... ?

ഇക്കൊല്ലം പതിവിനുവിപരീതമായി ഗീത സ്വാമിപൂജക്ക് ക്ഷണിച്ചു. ഇടക്കാലത്ത് അവളുടെ വിളിയുണ്ടായിരുന്നില്ല. പകരം ശ്രീരാമനായിരുന്നു വിളിക്കാറ്.

ഞങ്ങളുടെ വീട്ടില്‍ ചെറായില്‍ നിന്ന് അയ്യപ്പന്മാര്‍ ശബരിമലക്കുള്ള യാത്രാമദ്ധ്യേ കെട്ടിറക്കി അത്താഴം കഴിക്കാന്‍ വരുന്ന പതിവുണ്‍ട് വര്‍ഷങ്ങളായി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവരുടെ കൂടെയാണ്‍ മലക്ക് പോയിരുന്നത്.

പുന്നയൂര്‍ക്കുളത്തിന്നടുത്ത് ചെറായിലുള്ള പുരാതന തറവാട്ടുകാരാണ് ശബരിമലക്ക് പണ്ട് നടന്ന് പോയിരുന്നത്. എന്റെ ഗ്രാമമായ ചെറുവത്താനി ചെറായില്‍ നിന്ന് ഏതാണ്‍ട് പത്തുകിലോമീറ്റര്‍ വരും.

പണ്ടൊക്കെ അയ്യപ്പ്മനാര്‍ എന്റെ തറവാട്ടില്‍ വന്ന് വൈകിട്ട് കുളികഴിഞ്ഞ്, രണ്ട് മണിക്കൂര്‍ ഉടുക്കുകൊട്ടി അയ്യപ്പചരിത്രം പാടും. എന്നിട്ട് അത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ച് പുലര്‍ച്ചയോടെ നടത്തം തുടങ്ങും. എരുമേലിയില്‍ ചെന്ന് പേട്ടതുള്ളി മലചവിട്ടും. അങ്ങിനെ ദിവസങ്ങളെടുക്കം സന്നിധാനത്തിലെത്താന്‍.

ഇന്ന് നടന്ന് പോകുന്നവര്‍ വിരളം. എന്നാലും അയ്യപ്പന്മാര്‍ ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടില്‍ ഒരു നേരത്തെ അന്നത്തിന് വരും. വര്‍ഷങ്ങളായുള്ള ചടങ്ങ് പരമ്പരകളായി നിലനിര്‍ത്തുന്നു. ഇപ്പോളുള്ള കൃഷ്ണക്കുട്ടി സ്വാമിയുടെ പിതാവിന്റെ കൂടെ ആയിരുന്ന് ഞാന്‍ ആദ്യം മല ചവിട്ടിയത്. അദ്ദേഹത്തിന്ന് വെളിച്ചപാടിന്റെ പോലെ നീട്ടിയ തലമുടി ഉണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല.

അദ്ദേഹത്തിന്റെ താവഴിയായി ഇപ്പോള്‍ മകന്‍ കൃഷ്ണന്‍ കുട്ടി ആ ചടങ്ങ് നിര്‍വ്വഹിക്കുന്നു. സാധാരണ അവര്‍ സന്ധ്യ്യാകുമ്പോളെക്കും എത്തുക പതിവായിരുന്നു. ഇപ്പോള്‍ എയര്‍ കണ്ടീഷന്‍ഡ് വാഹനമൊക്കെ ആയപ്പോള്‍ പതിവിന് വിപരീതമായി ഏഴ് മണി കഴിഞ്ഞാണ് എത്തിയത്.

അയ്യപ്പന്മാര്‍ വരുന്ന ദിവസം ഒരു ഉത്സവമായി ഞങ്ങള്‍ നാട്ടുകാരെയെല്ലാം ക്ഷണിക്കും. നിറയെ ലൈറ്റിടും. തോരണങ്ങളും.

അയ്യപ്പന്മാര്‍ എത്തി ശ്രീരാമന്‍ അവരുടെ കാല്‍ കഴുകാന്‍ കിണ്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുത്തു. വീട്ടിലെ പ്രധാന ഹോളില്‍ അവര്‍ കെട്ടിറക്കി, ദേഹശുദ്ധി വരുത്തി ഭജന തുടങ്ങി. ആരും ഉടുക്ക് കൊട്ടിയില്ല, അല്ലെങ്കില്‍ ആര്‍ക്കും ഉടുക്കുകൊട്ടിപ്പാടാന്‍ അറിയുമായിരിക്കില്ല.

പ്കരം വട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൊട്ടിപ്പാടി. ആ ഉപകരണത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല. ഒരു മണിക്കൂറ് ഭജന പാടി അവര്‍ ഭക്ഷണത്തിന് ഇരുന്നു. അവരെ ഊട്ടിയതിന് ശേഷമേ വീട്ടുകാരും നാട്ടുകാരും കഴിക്കൂ…

അയ്യപ്പന്മാര്‍ കഴിച്ചതിന് ശേഷം വീട്ടുകാരും നാട്ടുകാരും ഉണ്ണാനിരുന്നു. ഞാനും എന്റെ ശ്രീമതി ബീനയും ചടങ്ങിന് തൃശ്ശൂരില്‍ നിന്നെത്തിയിരുന്നു. അവിടെ ഹംസക്കായെയും മൈനത്തായേയും കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്തു ചടങ്ങിനും ഇവര്‍ ക്ഷണിക്ക്പ്പെടും, അതുപോലെ അവരുടെ വീട്ടിലെ ചടങ്ങിനും.

ഹംസക്കായുടെ മോന്റെ നിക്കാഹിന് എന്നെ ക്ഷണിക്കാന്‍ മറന്നു. ഞാന്‍ തൃശ്ശൂരിലായ കാരണം പെട്ടെന്ന് അവര്‍ ഓര്‍ത്തില്ല. തന്നെയുമല്ല പുതിയാപ്ല വിദേശത്ത് നിന്നെത്തിയത് തലേ ദിവസമായിരുന്നത്രെ.

പുതിയാപളയേയും പെണ്ണിനേയും ഞങ്ങള്‍ ന്യൂ ഇയര്‍ ഈവിന്‍ തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്‍ടിരുന്നു. ഇന്നെത്തെ ചടങ്ങിന് അവരെ കണ്ടില്ല. അവര്‍ ഹണിമൂണ്‍ ടൂറിലായിരുന്നു.

എല്ലാം കൊണ്ടും എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ദിനമെങ്കിലും ഞാന്‍ എന്തൊക്കെയോ ചിന്തിച്ച് ഒരു മൂലക്കിരുന്നു. എന്റെ കാലിലെ അസുഖം ഒരു പ്രശ്നവും ആയിരുന്നു. അയ്യപ്പന്മാര്‍ക്കിടയില്‍ ചെരുപ്പിട്ട് നടക്കുവാനും പറ്റാത്ത അവസ്ഥയിലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെയുള്ള ഒരു സ്വാമിപൂജക്കാണ് ഞാന്‍ ആദ്യ്മായി പാറുകുട്ടിയെ പരിചയപ്പെട്ടത്. ഇന്നവളെ അവിടെ കണ്ടില്ല. കൂട്ടത്തില്‍ പലരേയും.

പതിനൊന്ന് മണിയാകുമ്പോളേക്കും അയ്യപ്പന്മാര്‍ അടുത്ത താവളം ലക്ഷ്യമാക്കി പിരിഞ്ഞു, കൂട്ടത്തില്‍ നാട്ടുകാരും. ഞാനും ബീനയും ഔട്ട് ഹൌസില്‍ ഉറങ്ങി.

കാലത്തെണീറ്റ് കുളിക്കാന്‍ ശുഭ ചൂടുവെള്ളം കൊണ്ട് തന്നു. തറവാട്ടില്‍ ധാരാളം വിറകുള്ളതിനാല്‍ പണിക്കാര്‍ കാലത്ത വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി ഇടും, ആവശ്യക്കാര്‍ അലുമിനിയം പാട്ടയില്‍ എടുത്തോണ്‍ട് പോകും. എനിക്ക് കുളിക്കാനുള്ളത് ശുഭ കൊണ്ടത്തരും. തറവാട്ടിലെ പണിക്കാരിത്തി പെണ്‍കുട്ടിയാണ് ശുഭ.

പണിക്കാരിയാണെങ്കിലും ശുഭയെ അത്തരത്തില്‍ കാണാറില്ല. ഒരു അംഗത്തെപ്പോലെ തന്നെ. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം വീട്ടുകാരൊന്നിച്ച്. ശുഭക്ക് എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിലുണ്ട്. ഞാന്‍ ഇടക്ക് ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാറുണ്ട് അവള്‍ക്ക്. ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ.

ഞാന്‍ തറവാട്ടില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരാഴ്ചയാണ് പോയി താമസിക്കുക. ഇപ്പോള്‍ കിട്ടനും ചുക്കിയും ഇല്ലാത്തതിനാല് പണ്ടത്തെപ്പോലെ പോകാറില്ല.

അയലത്തെ വീട്ടിലെ ഷെല്‍ജി, ഗ്രീഷ്മ, തക്കുടു, ചിടു എന്നിവര്‍ ഞാന്‍ എത്തുമ്പോള്‍ വരും. ഇന്ന് ചിടുവുമായി മാത്രം വര്‍ത്തമാനം പറഞ്ഞു. മറ്റുള്ളവരോടൊന്നും സൊള്ളാന്‍ ഞാന്‍ പോയില്ല. എന്തോ ഓര്‍ത്ത് അങ്ങിനെ ഒരു മൂലക്കിരുന്നു.

അമ്മിണിയേട്ടത്തി കയറി വന്നപ്പോളാണ് മൌനത്തെ കെട്ടഴിക്കാനായത്. അമ്മിണിയെട്ടത്തിയുടെ കെട്ടിയോന്‍ വേലായുധേട്ടന്‍ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആളായിരുന്നു. പിന്നെ പശുവിനെ കറക്കാനും എല്ലാത്തിനും വേലായുധേട്ടന്‍ തന്നെ ആയിരുന്നു. വേലായുധേട്ടന് ഇടാന്‍ എന്റെ അച്ചന്‍ അമേരിക്കന്‍ കൌബോയ് തൊപ്പി കൊളംബോയില്‍ നിന്ന് കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ നല്ലവനായ വേലായുധേട്ടന്‍ അകാലത്തില്‍ ചരമമടഞ്ഞു.

കാലത്തെ കുളിഞ്ഞപ്പോള്‍ ഗീത ഒരു കപ്പ് നല്ല പാല്‍ചായ ഉണ്‍ടാക്കിത്തന്നു. സാധാരണ ഞാന്‍ സുലൈമാനി ആണ് കുടിക്കാറ്. തറവാട്ടില്‍ പോകുമ്പോളാ പാല്‍ചായ കുടിക്കാറ്. വടക്കേലേ രഘവേട്ടന്റെ വീട്ടീന്ന് ആണ്‍ ചായക്കുള്ള പാല് കാലത്ത് കിട്ടുക. ചായ കുടിച്ചതിന്‍ ശേഷം പുട്ടും കടലയും പപ്പടവും കൂട്ടി ഒരു ഹെവി പ്രാതല്‍. വയര്‍ ശരിക്കും നിറഞ്ഞു.

പെട്ടിയെല്ലാം പാക്ക് ചെയ്ത് ബീനയേയും കൂട്ടി കപ്ലിയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അതിന് ശേഷം വെട്ടിയാട്ടില്‍ കുടുംബക്ഷേത്രത്തിലും പോയി തൊഴുതു. ഇത്തവണ തറവാട്ടമ്പലത്തില്‍ പോയപ്പോള്‍ വണ്ടി മറ്റൊരു വീട്ടുമുറ്റത്താണ് നിര്‍ത്തിയത്. ഒന്ന് രണ്ട് വീട്ടുമുറ്റത്ത് കൂടി അമ്പലത്തില്‍ കയറി തൊഴുതു. പാമ്പിന്‍ കാവിലും തൊഴുതു. മടക്കം ഒരു കുടുംബവീട്ടില്‍ കയറി ജയന്തിയോട് കുശലം പറഞ്ഞു.

മകരമാസത്തിലെ തിരുവോണം നാളിലാണ് തറവാട്ടമ്പലത്തിലെ പ്രതിഷ്ടാദിനം. അവരുടെ ക്ഷണപ്രകാരം ഞാനും ബീനയും എത്താമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.

വാഹനം കുന്നംകുളം ലക്ഷ്യമാക്കി ഞാന്‍ ഡ്രൈവ് ചെയ്തിരുന്നെങ്കിലും എന്റെ ഓര്‍മ്മ്കള്‍ വീണ്ടും പാറുകുട്ടിയില്‍ ചെന്നെത്തി. ഒരിക്കലും തറവാട്ടില്‍ പോയാല്‍ പിറ്റേ ദിവസം തിരിക്കാറില്ല. ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചേ തിരിക്കൂ…

എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന്‍ കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര്‍ ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍.

[ഈ കഥ അല്പം നീണ്‍ടതാണ്‍, ചുരുക്കി അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാം]