Thursday, September 13, 2012

നിമ്മിയുടെ പ്രണയം – ഭാഗം 3

നിമ്മിയുടെ പ്രണയം – ഭാഗം 3

http://jp-smriti.blogspot.in/2012/09/blog-post_8.html

نميت برنيم

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


കേളുനായര്‍ പൂമുഖത്തിരുന്ന പഴയ പത്രങ്ങള്‍ മറിച്ച് നോക്കി ചെറുതായൊന്ന് മയങ്ങിയതറിഞ്ഞില്ല. നിര്‍മ്മലയും മകളും കയറിവന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല..

“അമ്മേ ദാ ഞാനെത്തി. ആരാ അമ്മേ പൂമുഖത്ത് കസേരയില്‍ കിടന്ന് മയങ്ങുന്നത്?”

“അതാണ്‍ കുട്ടന്‍ നായര്‍ പറഞ്ഞ ആള്‍. ഞാന്‍ വീടും പരിസരങ്ങളും ഒക്കെ കാണിച്ചുകൊടുത്തു. നമ്മുടെ അച്ചന്‍ കിടന്നിരുന്ന മുറി ഒരുക്കിക്കൊടുക്കുയും ചെയ്തു. അങ്ങേര്‍ പോയിട്ട് വൈകുന്നേരമാകുമ്പോളെക്കും സാധനങ്ങളും ഒക്കെ എടുത്ത് വരാമെന്ന് ഇറങ്ങാനിരുന്നതാണ്‍. ഞാനാണ്‍ ഉച്ചയൂണ്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് തടഞ്ഞത്

“അമ്മ പറഞ്ഞത് വയസ്സനെന്നല്ലേ?”

“ആ വയസ്സന്‍ തന്നെ. പ്രായം അറുപത് കഴിഞ്ഞു.. കണ്ടാല്‍ തോന്നില്ല അല്ലേ..?, നിമ്മിക്കിഷ്ടമായില്ലെങ്കില്‍ നമുക്ക് എന്തെങ്കിലും ഉപായം പറഞ്ഞ് ആളെ ഒഴിവാക്കാം

“എനിക്കിഷ്ടക്കേടൊന്നുമില്ല അമ്മേ, എന്റെ കുട്ട്യോള്‍ക്ക് ഒരു മുത്തശ്ശനെ കിട്ടിയല്ലോ, അവര്‍ക്കൊരു തുണയാകില്ലേ.. ആളെ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. മുണ്ടും മേല്‍മുണ്ടും മാത്രം വേഷം ഊണ്‍ കഴിഞ്ഞ് വിശ്രമിച്ചിട്ട് പോയാമതീന്ന് പറഞ്ഞോളൂ അമ്മേ. അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നെത്തും.

“അതൊക്കെ മോള്‍ പറഞ്ഞോളൂ ഉണ്ണാനിരിക്കുംനേരം

“അയ്യോ എനിക്ക് പേടിയാ, അമ്മ തന്നെ പറഞ്ഞാ മതി

“ന്നാ നീ പോയി അദ്ദേഹത്തെ ഊണ്‍ മുറിയിലേക്ക് വിളിക്ക്.. ഒരു നാക്കില മുറിച്ചോണ്ട് വരാം ഞാന്‍

“ഞാന്‍ തന്നെ വിളിക്കണോ അമ്മേ?”

“പിന്നെ നീയല്ലാതെ ആരാ ഈ കുടുംബത്തിലെ കുട്ടി. പിന്നെ നാം ആതിഥേയ മര്യാദ കാണിക്കേണ്ടേ. നമ്മുടെ അച്ചന്റെ പ്രായമുള്ള ഒരു മാന്യദേഹമാണ്‍ കേളുനായര്‍.”

“ശരി അമ്മേ..”

നിര്‍മ്മല പൂമുഖത്തെത്തി. അപ്പോഴും മയക്കത്തിലായിരുന്ന കേളുനായരെ നിര്‍മ്മലയുടെ സാന്നിദ്ധ്യം അറിയിച്ചു..

“ഓഹ് ഞാനൊന്നുമയങ്ങിയതറിഞ്ഞില്ല മാധവിയമ്മയുടെ മരുമകളാണല്ലേ?”

“അതേ ഞാന്‍ നിര്‍മ്മല. ഊണ്‍ കാലായി, അമ്മ അകത്തേക്ക് വിളിക്കുന്നു.”

നായര്‍ നിര്‍മ്മലയെ അനുഗമിച്ചു.

“കേളുനായര്‍ ഉണ്ണാനിരുന്നു

“വിളമ്പിക്കൊടുക്കൂ മോളേ

നിര്‍മ്മല ചോറ് വിളമ്പിക്കൊടുത്തു.

“ചോറ് വിളമ്പുമ്പോള്‍ അദ്ദേഹം അവളുടെ മുഖത്തെക്ക് നോക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷെ പ്രതീ‍ക്ഷക്ക് വിപരീതമായി അയാള്‍ അവളെ തീരെ ഗൌനിച്ചില്ല. വയസ്സാനെണെങ്കിലും കേളുനായരുടെ ബലിഷ്ടമായ കരങ്ങളും പുഷ്ടിയുള്ള മേനിയും നിര്‍മ്മല നോക്കി രസിച്ചു

“ചോറ് കുറച്ചുംകൂടി വിളമ്പട്ടെ?”

­മുഖത്തേക്ക് നോക്കാതെ കേളുനായര്‍ മൂളി.

“ഒഴിക്കാനെന്താ വേണ്ടത്.. രസം, മോര്‍.?”

“അല്പം രസമാകാം.. ചൂടില്ലെങ്കില്‍ കയ്യിലേക്കൊഴിച്ചോളൂ

കേളുനായര്‍ രസമൊഴിച്ച് ചോറ് കുഴച്ച് കഴിക്കുന്നത് കണ്‍’ട് നിര്‍മ്മലക്കിഷ്ടപ്പെട്ടു. ഊണ്‍ കഴിക്കുന്നതിലും ഉണ്ട് ഒരു ആര്‍ട്ട്.

“കുറച്ചുംകൂടി ചോറ് ഇടട്ടേ..മോരൊഴിച്ച് കഴിക്കാന്‍..?”

“വേണം എന്നില്ല. വയറ് നിറഞ്ഞിരിക്കുന്നു..”

“ന്നാ കുടിക്കാന്‍ ലോട്ടയിലൊഴിച്ച് തരട്ടേ?

“അല്പം മതി, തന്നോളൂ.”

“തലയുയര്‍ത്തി മോരുകുടിക്കുമ്പോളെങ്കിലും എന്റെ മുഖത്തേക്ക് നോക്കുമെന്ന് ഞാന്‍ കരുതി.. ഉണ്ടായില്ല, പകരം മോര്‍ കൈക്കുമ്പിളിലില്‍ ഒഴിച്ച് കുടിക്കുകയാണ്‍ ചെയ്തത്.. നിര്‍മ്മലയുടെ മനസ്സ് അല്പനേരത്തേക്കെവിടേയോ അലഞ്ഞു.“

“കേളുനായര്‍ ഉണ്ട് എണീറ്റതറിഞ്ഞില്ല നിര്‍മ്മല..”

“എവിടേയാ കൈകഴുകാനിടം.?”

“പെട്ടെന്ന് നിര്‍മ്മല..”

“അതാ വടക്കെ ഉമ്മറത്ത് വാഷ് ബേസിന്‍ ഉണ്ട്. ഞാന്‍ തോര്‍ത്തെടുത്ത് വരാം ഇപ്പോള്‍..”

നിര്‍മ്മല തോര്‍ത്തുമായി ഉമ്മറപ്പടിയില്‍ നിന്നു.

കേളുനായര്‍ മുഖവും കൈയും തുടച്ച് പൂമുഖത്തേക്ക് നടന്നു. പുറകേ നിര്‍മ്മലയും..

“ഭക്ഷണമൊക്കെ ഇഷ്ടായാവോം? അമ്മ ധൃതിയില്‍ വെച്ചുണ്ടാക്കിയതാണ്‍.”

“എന്താ ഇഷ്ടപ്പെടാതിരിക്കാന്‍ രുചിയുള്ള എന്തെങ്കിലും കഴിക്കണമെന്നേ ഉള്ളൂ. അതിന്‍ ഇതൊക്കെ ധാരാളം, പിന്നെ വെച്ചുവിളമ്പാന്‍ ഞാന്‍ ഒരു വിരുന്നുകാരനൊന്നുമല്ലല്ലോ. നിങ്ങളെ പോലെ ഈ കുടുംബത്തിലെ ഒരു അംഗമായി കുറച്ച് നാള്‍ താമസിക്കാന്‍ വന്ന ഒരുവന്‍

നിര്‍മ്മല വീണ്ടും ആലോചനയില്‍ മുഴുകി.

“എന്താ ഇത് വരെ എന്റെ മുഖത്തേക്ക് നോക്കാഞ്ഞത് ഇദ്ദേഹം. ഇനി എന്നെ പിടിച്ചില്ലാന്നുണ്ടാകൂമോ, അതോ ഒരു സ്ത്രീവിദ്വേഷിയാകുമോ..? ഒരു മര്യാദയില്ലാത്ത സ്വഭാവമല്ലേ ഇത്?”

മാധവി അമ്മ പൂമുഖത്തെത്തിയതൊന്നും നിര്‍മ്മല്‍ ശ്രദ്ധിച്ചില്ല.

“മോളെ നിമ്മീ. കേളുവേട്ടന്‍ വിശ്രമിക്കാന്‍ കിടക്ക വിരിച്ച് കൊടുക്കൂ

“ശരി അമ്മേ ഞാനീ സാരിയൊന്ന് മാറ്റി വരാം. അമ്മ പോയി കിടന്നോളൂ ഉച്ചയുറക്കം കളയേണ്ട, തലവേദന വരുത്തണ്ട..”

നിര്‍മ്മല സാരി മാറ്റി, വലിയ വട്ടക്കഴുത്തുള്ള ഒരു നൈറ്റി ധരിച്ച് പൂമുഖത്തെത്തി.

“മുറിയിലേക്ക് വന്നോളൂ……ഞാന്‍ കിടക്ക വിരിച്ചിട്ടുണ്ട്

നിര്‍മ്മല ബോധപൂര്‍വ്വം കിടക്ക വിരിക്കാതെയാണ്‍ കേളുനായരെ അകത്തേക്ക് ക്ഷണിച്ചത്.

“കേളുനായര്‍ മുറിയിലെത്തിയ പാടേ നിര്‍മ്മല്‍ കുമ്പിട്ട് നിന്ന് അവളുടെ മാറിടം നല്ലോണം പ്രദര്‍ശിപ്പിച്ച് കിടക്ക കുടഞ്ഞുവിരിക്കാന്‍ തുടങ്ങി. വിരിച്ചിട്ടും വിരിച്ചിട്ടും, തലയിണയുടെ കവര്‍ ഇട്ടിട്ടും ആ ഭാഗത്തേക്ക് നോക്കിയില്ല നായര്‍. നിര്‍മ്മല ഒളിക്കണ്ണിട്ട് നായരെ നോക്കിയെങ്കിലും പ്രതികരണം ഉണ്‍ടായില്ല.”

“നിര്‍മ്മല പൊയ്കോളൂ ഞാന്‍ രണ്ട് മിനിട്ട് കണ്ണടക്കാം. നാല്‍ മണിക്കെന്നെ വിളിക്കാന്‍ പറയണം അമ്മയോട്..?”

നിര്‍മ്മല്‍ വീണ്ടും ആലോചിച്ചു. “എന്നോട് പറഞ്ഞുകൂടെ നാല്‍ മണിക്ക് വിളിക്കാന്‍. ഏതായാലും അമ്മക്ക് പകരം മരുമകള്‍ തന്നെ ഉണര്‍ത്താം നാലുമണിക്ക്.“

നിര്‍മ്മല പോയി അല്പനേരം കിടന്നു നാല്‍ മണി ആകുന്നത് വരെ. അവള്‍ക്കുറക്കം വന്നില്ല. എങ്ങിനെ ഒന്ന് എന്നിലേക്കടുപ്പിച്ച് കിട്ടും കേളുവേട്ടനെ. എത്രനാളായി ഒരു പുരുഷസാമീപ്യം കൊതിച്ചിരുന്ന ആളാണ്‍ ഞാന്‍. കുട്ടികളുടെ അഛന്‍ എന്നെ തൊട്ടിട്ട് ഒരു കൊല്ലം ആകാറായി.

വീട്ടിലാരെങ്കിലും ആണുങ്ങള്‍ വന്നാല്‍, അല്ലെങ്കില്‍ മോനെ സ്കൂളില്‍ കൊണ്ട് പോകുന്ന് വാന്‍ ഡ്രൈവര്‍ വന്നാല്‍ ഞാന്‍ അവരെയെങ്കിലും ഒന്ന് നോക്കിയാല്‍ അമ്മ കണ്ണുതുറിച്ച് കാണിക്കും. വീട്ടില്‍ ആരുവന്നാലും എന്നെ പൂമുഖത്തേക്കടുപ്പിക്കില്ല.

കേളുനായര്‍ വയസ്സനായകാരണം ആണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ സൌഭാഗ്യം ശരിക്കും വിനിയോഗിക്കണം. എന്തുവില കൊടുത്തും എനിക്ക് കേളുവേട്ടനെ അല്പനാളത്തേക്ക് ആണെങ്കില്‍ പോലും സ്വന്തമാക്കണം.

കേളുനായര്‍ ഉറങ്ങുന്നത് പോയി കണ്ടു നിരമ്മല. അവള്‍ക്ക് സഹിച്ചില്ല അദ്ദേഹത്തിന്റെ നീണ്ട് നിവര്‍ന്ന കിടപ്പ് കണ്ടിട്ട്. വിശാലമായ ഉറച്ച മാറിടം. അധികം രോമങ്ങളില്ല മാറില്‍, നരച്ചതാണെങ്കിലും കുറ്റിമുടിയും താടിയും, ബലിഷ്ടമായ കൈകാലുകളും എല്ലാം തന്നെ ഒരു ചെറുപ്പക്കാരന്റെ സൌകുമാര്യം.

“ഭഗവത്കടാക്ഷമായി കിട്ടിയതാണ്‍ ഈ നിധി എനിക്ക്. അത് നുകരാന്‍ തിടുക്കമായി എനിക്ക്…“

അതാ നാലുമണിയാകാറായി. നിര്‍മ്മല നൈറ്റി മാറി പകരം കൂടുതല്‍ സെക്സിയായി തോന്നിക്കും വിധം ബ്ലൌസിട്ട് നിഴലടിക്കുന്ന സാരിയുടുത്ത് കേളുനായരുടെ മുറിയിലേക്ക് പ്രവേശിച്ചു..”

End of part 3

Saturday, September 8, 2012

നിമ്മിയുടെ പ്രണയം..നോവലെറ്റ് ഭാഗം 2


ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/09/blog-post.html

കുട്ടന്‍ നായരുടെ അങ്കലാപ്പ് കണ്ടിട്ട് അയല്‍കടക്കാര്‍.

“എന്താ നായരേ ആദ്യം കടയടക്കുന്ന ആള്‍ക്കെന്തുപറ്റി ഇന്ന്..?”

“ഒന്നും പറയേണ്ട എന്റെ കൂട്ടരേ, സംഗതി ആകെ അവതാളത്തിലാ ഞാന്‍..”

“എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണേ നായരേ, അരമണിക്കൂര്‍ കശിഞ്ഞാല്‍ പിന്നെ കടക്കാരെ ഒന്നും തിരിയിട്ട് നോക്കിയാല്‍ കാണില്ല

കുട്ടന്‍ നായര്‍ക്ക് എന്തുചെയ്യണമെന്നറിയാതെ സംഭ്രമമായി. അയലത്തെ കടയിലെ മാധവനോട് ഫോണ്‍ ചെയ്തു പറഞ്ഞു.

“മാധവനത് കേട്ടു ചിരി വന്നു..”

“ന്റെ നായര്‍ ചേട്ടാ ആ വിഗ്രഹം എടുത്ത് എന്റെ കടയില്‍ വെച്ചോളൂ, എന്നിട്ട് ചേട്ടന്‍ പൊയ്കോളൂ

“യേയ് അത് ശരിയാവില്ല മാധവാ, താന്‍ പൊയ്കോളൂ.”

കാറ്റത്ത് തീ പടര്‍ന്നപോലെ നാടെല്ലാം അറിഞ്ഞു ഈ വര്‍ത്തമാനം, കുട്ടന്‍ നായരുടെ കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

“കുട്ടന്‍ നായര്‍ പലതവണ കടയുടെ ഷട്ടറിടാ‍ന്‍ ശ്രമിച്ചിട്ടും അയാള്‍ക്കായില്ല. ഒരപൂര്‍വ്വ ചൈതന്യം ആ വിഗ്രഹത്തിന്‍. നായരുടെ വെപ്രാളം കൂടി..”

എന്തൊരു പരീക്ഷണമാണിത് ഭഗവാനേ. അടിയന്‍ എന്താ ചെയ്യേണ്ടത് എന്ന് ഉണര്‍ത്തിച്ചാലും. കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

അതിലിടക്ക് കേളുനായര്‍ ഓടിക്കിതച്ചെത്തി, ക്ഷമാപണം പറഞ്ഞ് വിഗ്രഹം എടുത്ത് ആള്‍ക്കൂട്ടത്തില്‍ നടന്ന് നടന്ന് മാഞ്ഞു.

“ആവൂ ആശ്വാസമായി കൃഷ്ണാ ഭഗവാനേ. നായര്‍ കടയടച്ച് ഉടന്‍

സ്ഥലം വിട്ടു ഇനി കേളുനായരെങ്ങാനും അന്വേഷിച്ച് വന്നാലോ എന്ന് പേടിച്ച്

ഹോട്ടല്‍ മുറിയില്‍ കുളി കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് കിടക്കാന്‍ നേരം കേളുനായര്‍ക്കും അനുഭവപ്പെട്ടു വിഗ്രഹത്തിന്റെ അപൂര്‍വ്വ് തേജസ്സ്. കുട്ടന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കേളുനായര്‍ ഉറങ്ങിയതറിഞ്ഞില്ല, റൂം ബോയ് കതകില്‍ തട്ടിയപ്പോഴാണ്‍ നേരം വെളുത്തത് തന്നെ അറിഞ്ഞത്.

ക്ഷണ നേരം കൊണ്ട് കുളിയും തേവാരവും കഴിഞ്ഞ കേളുനായര്‍ വിഗ്രഹം ഒരു മുണ്ടില്‍ പൊതിഞ്ഞ് കുട്ടന്‍ നായരുടെ കട ലക്ഷ്യമാക്കി നടന്നു.

എല്ലാ കടകളും തുറന്നിരുന്നു, പക്ഷെ കുട്ടന്‍ നായരുടെ കട മാത്രം തുറന്ന് കണ്‍ടില്ല. കേളുനായര്‍ കടയുടെ ഉമ്മറത്ത് അല്പനേരം ഇരുന്നു ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കേളുവിന്‍ ഒരു ഉള്‍വിളി പോലെ തോന്നി

“കേളൂ എന്നെ തലയില്‍ വെച്ച് വടക്കോട്ട് നടന്നോളൂ‍പുറകോട്ട് തിരിഞ്ഞ് നോക്കേണ്ട. വലിയ കൂറ്റന്‍ ഒരു ഞാവല്‍ മരം മാര്‍ഗ്ഗമദ്ധ്യേ കാണും. അവിടെ അല്പനേരം നില്‍ക്കുക. വിഗ്രഹത്തിന്‍ ഭാരം കൂടിക്കൂടി വരും, താഴെ വെക്കരുത്

വടക്കോട്ട് ഒരു തോട്ടില്‍ കൂടി നടന്ന കേളുനായര്‍ മനസ്സില്‍ കണ്ട മരത്തിന്റെ തണലില്‍ നിന്നു. വിജനമായ സ്ഥലം, കിളികളുടെ ആരവം മാത്രം. പുറകെ നിന്നൊരു കാലൊച്ച കേട്ടു.

“തിരിഞ്ഞുനോക്കാനാവില്ലല്ലോ..? യാന്ത്രികമായി കേളുനായരുടെ നടത്തം തുടര്‍ന്നു. വിഗ്രഹത്തിന്‍ ഭാരം കൂടി കൂടി വന്നു. നാ‍യര്‍ ക്ഷീണിതനായി നിലത്ത് വീഴുമോ എന്ന് ഭയന്നു

കേളുനായര്‍ നടന്നകലുമ്പോള്‍ വേറൊരു ഞവല്‍ മരം കണ്ടു, അവിടെയും അയാള്‍ അല്പനേരം നിന്നു. തലയുയര്‍ത്തി നോക്കിയളുന്‍പ്പോല്‍ ആ മരം നിന്നിരുന്നത് ഒരു വീട്ടുമുറ്റത്താണെന്ന് മനസ്സിലായി.

“കേളുനായരുടെ നില്പ് കണ്ടിട്ട് ആ വീട്ടില്‍ നിന്നൊരു വൃദ്ധ നായരുടെ അടുത്തെത്തി…….”

“സ്ഥലം തെറ്റിയിട്ടില്ല, കയറി വന്നോളൂകുട്ടന്‍ പറഞ്ഞ ആളല്ലേ?!!”

“കേളുനായര്‍ക്ക് ആശ്ചര്യമായി……

കേളുനായര്‍ വീടിനകത്തേക്ക് കയറി..

“കുടിക്കാനെന്താ എടുക്കേണ്ടത്?”

“എന്തായാലും വിരോധമില്ല.”

“ഇതാ കുടിച്ചോളൂ. സംഭാരമാണ്‍..”

കേളുനായര്‍ സംഭാരം കുടിച്ച് ദാഹമകറ്റി..

“ഇതെന്താ തലച്ചുമട് ഇറക്കേണ്ടെ?”

“വേണം വേണംശുദ്ധിയുള്ള ഒരിടം വേണം..”

മാധവിയമ്മ മിഴിച്ച് നിന്നതല്ലാതെ ഇടം കാട്ടിക്കൊടുത്തില്ല. അവര്‍ക്ക് ശുദ്ധിയുള്ളൊരിടം മനസ്സില്‍ വന്നില്ല.

“കേളുനായര്‍ വിഗ്രഹം ഞാവല്‍ മരച്ചുവട്ടില്‍ വെച്ച് തിരിച്ചെത്തി..”

തല്‍ക്കാലം അവിടെ ഇരിക്കട്ടെ, പിന്നീട് നമുക്കാലോചിക്കാം.

മാധവിയമ്മ വര്‍ത്തമാനം പറയാനായി ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു.

“ഞാന്‍ മാധവി. അവര്‍ സ്വയം പരിചയപ്പെടുത്തി. ഇവിടെ ഞാന്‍ കൂടാതെ മകന്റെ ഭാര്യയും, രണ്ട് മക്കളും ഉണ്ട്. മൂത്തത് ആണ്‍ 6 വയസ്സ്, രണ്ടാമത്തേത് പെണ്ണ് 3 വയസ്സ്, സംസാരിച്ച് തുടങ്ങിയിട്ടില്ല.”

“വിശേഷങ്ങള്‍ കേട്ട കേളുനായര്‍ ഒന്ന് നടുങ്ങി.“

.

“ ഇനി തൊഴുത്ത് നിറയ് നാല്‍ക്കാലികളും കൂടിയുണ്ടെന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ബോധം കെട്ട് വീഴും. മനസ്സില്‍ തോന്നുന്നപടി എല്ലാം സംഭവിക്കല്ലേ എന്റെ ഭഗവാനേ?”

കേളുനായര്‍ ശരിക്കും വിഷമിച്ചു.

“കുട്ടികളുടെ അച്ചന്‍..? “

“രാമന്‍ കുട്ടിക്ക് ജോലി തിരുവനന്തപുരത്താണ്‍. രണ്ടാഴ്ചകൂടുമ്പോള്‍ വരും, നോര്‍വെയില്‍ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. ഇത് വരെ പോകാന്‍

സാധിച്ചിട്ടില്ല.

“കേളുനായര്‍ വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. ഇനിയുള്ള കാലം ഗുരുവായൂരപ്പനെ ഭജിച്ച് കഴിയാനാ മോഹം. അതിന്‍ ഇപ്പോഴുള്ള വാസസ്ഥലത്ത് സാധിക്കില്ല, അതിനാലാണ്‍ ഇങ്ങിനെ ഒരു മോഹം മനസ്സില്‍ ഉടലെടുത്തത്,,”

“ഇങ്ങോട്ടകത്തേക്ക് കയറിക്കോളൂ, ഞാന്‍ വീടും പുരയിടവും എല്ലാം കാണിച്ച് തരാം.”

“ശരി അങ്ങിനെയാവട്ടെ. കേളുനായര്‍ അകത്തേക്ക് കയറി”

മാധവി ആദ്യം നായരെ കൊണ്ട് പോയത് അടുക്കളയിലേക്കാണ്‍. പിന്നെ ഊണുമുറി, സന്ദര്‍ശകര്‍ക്കുള്ള മുറി, താഴത്തെ നിലയിലുള്ള രണ്ട് ബെഡ് റൂം കൂടാതെ വേറൊരു വിശാലമായ ബെഡ് റൂം. അതിന്റെ കിഴക്കേ ഭാഗത്തൊരു സാമാന്യം വലിയൊരു ഉമ്മറം.

മുകളിലെത്തെ നിലയില്‍ രണ്ട് ബെഡ് റൂം, അതിലൊന്നിന്‍ വലിയൊരു വരാന്ത, വിശാലമായ ഗോവണിമുറിയും ചേര്‍ന്നാല്‍ സാമാന്യം വലിയ ഒരു വീട് തന്നെ.

“വീട് ഇഷ്ടമായോ നായര്‍ക്ക്.?”

“വളരെ ഇഷ്ടമായി. പക്ഷെ………….?”

“എന്താ നിര്‍ത്തിയത് നായരേ? പറഞ്ഞോളൂ എനിക്ക് അലോഗ്യമൊന്നും ഉണ്ടാകില്ല

“ഈ ഗൃഹത്തില്‍ എന്തോ ഒരു ഐശ്വര്യക്കേട് കാണുന്നുണ്ടെനിക്ക്. ഒരു പൂജാമുറിയുടെ കുറവുണ്ട്. അത് വെറും ഒരു ഗോവണിച്ചുവട്ടിലൊതുക്കിയിരിക്കുന്നതും വൃത്തിയും വെടിപ്പും ഇല്ലാത്ത അന്തരീക്ഷത്തിലുമായതിനാല്‍ ഉള്ള ഒരു മനോവിഷമം ഒഴിച്ചാല്‍ എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു.”

“ഇവിടുത്തെ മരുമകള്‍ ദാ ഇപ്പൊ വരും, പുറത്തേക്കിറങ്ങിയിരിക്കുകയാണ്‍. മൂ‍ത്തവന്‍ നാല്‍ മണികഴിഞ്ഞാല്‍ സ്കൂളില്‍ നിന്നെത്തും. ഇളയ കുട്ടി തള്ളയുടെ കൂടെ പോയിട്ടുണ്ട്. ഏത് മുറിയാണ്‍ ഇഷ്ടപ്പെട്ടത് എങ്കില്‍ അത് പറഞ്ഞാല്‍ ഞാന്‍ അടിച്ച് വെടുപ്പാക്കിത്തരാം?

“യേയ് അതൊന്നും ശരിയാകില്ല. നിങ്ങള്‍ എനിക്കൊരു മുറി തന്നാല്‍ മതി. ഞാന്‍ എന്റെ ഭാണ്ഡങ്ങളുമായി വൈകുന്നേരമാകുമ്പോളേക്കും എത്താം

“ശരി.. അങ്ങിനെയാണെങ്കില്‍ താഴത്തെ നിലയിലുള്ള ആ വലിയ ബെഡ് റൂം എടുക്കാം.. പണ്ട് ഇവിടുത്തെ ആള്‍ താമസിച്ചിരുന്ന മുറിയാണ്‍. അതിലാണെങ്കില്‍ നല്ല ബാത്ത് റൂമും, കിഴക്കേ ഉമ്മറവും മറ്റുസൌകര്യവും ഒക്കെ ഉണ്ട്. ആ മുറിയുടെ മുന്നിലെ തളത്തിലെ ഒരു വാതിലടച്ചാല്‍ ആ മുറിയും ഉമ്മറവും ഭദ്രം. വേണമെങ്കില്‍ ഉമ്മറത്തുകൂടി അകത്തേക്ക് പ്രവേശിക്കുകയും ആകാം.“

“അങ്ങിനെയാണെങ്കില്‍ ഞാന്‍ ആ മുറി എടുത്തോളാം.. ഞാനിപ്പോ ഇറങ്ങിക്കോട്ടെ. സന്ധ്യയാകുമ്പോളെക്കും എത്താം.”

“അയ്യോ അത് പറ്റില്ല, നിര്‍മ്മല വന്നിട്ട് പോകാം. ഊണ്‍ കാലാകാറായി. ഉണ്ടിട്ട് പോയാല്‍ മതി.. എവിടാച്ചാ ഇരുന്നോളൂ കിഴക്കേ ഉമ്മറത്ത് നല്ല കാറ്റുണ്ട്.”

end of 2nd part

Tuesday, September 4, 2012

നിമ്മിയുടെ പ്രണയം

കുറച്ച് കാലങ്ങളായി കേളുനായര്‍ വിചാരിക്കണ്, ഗുരുവായൂരില്‍ പോയി ഭജനം ഇരിക്കണം. അതിന് അതിന് ചെറുപ്പക്കാരെപ്പോലെ ഊട്ടുപുരത്തിണ്ണയിലും ഒക്കെ കിടന്ന് അന്തിയുറങ്ങാനുള്ള കെല്പൊന്നും ഇപ്പോള്‍ കേളുനായര്‍ക്കില്ല, വയസ്സ് ഏതാണ്ട് അറുപത് കഴിഞ്ഞില്ലേ..?

കേളുനായര്‍ക്ക് പ്രാരാബ്ദങ്ങളൊന്നും ഇല്ല, മക്കള്‍ രണ്ടാളേയും കെട്ടിച്ച് വിട്ടു, അവര്‍ക്ക് സന്താനങ്ങളും ഉണ്ട്. കേളുനായരുടെ ശ്രീമതിക്ക് ശിഷ്ടജീവിതം മക്കളുടെ അടുത്ത് മാറിമാറി നിന്ന് പേരക്കുട്ടികളേയും കണ്ട് ജീവിക്കാനാണ്.

 കേളുനായര്‍ക്കാണെങ്കില്‍ ആ ജിവിതം അതും പട്ടണങ്ങളില് ഒട്ടും താല്പര്യമില്ല.

കുറച്ച് നാളുകളായി പറേണ് കേളുനായരുടെ പെണ്ണ് കാര്‍ത്ത്യായനി വീടും പറമ്പും വിറ്റ് മക്കളുടെ അടുത്ത് പോയി നില്‍ക്കാന്‍, പക്ഷെ കേളുനായര്‍ക്ക് ഒട്ടുമിഷ്ടമില്ല തറവാട് വില്‍ക്കാനും പട്ടണത്തിലേക്ക് ചേക്കേറാനും. ശേഷിച്ച ജീവിതം ഗുരുവായൂരപ്പനെ ഭജിച്ച് ഗുരുവായൂരപ്പദാസനായി കഴിയാനാണ് ഇഷ്ടം. ഗുരുവായൂരില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ എതിര്‍പ്പില്ല, പക്ഷെ കാര്‍ത്തുവിന് ഇതിലൊന്നും താല്പര്യം ഇല്ലതാനും.

അങ്ങിനെ വീട്ടിലെ ഈ പ്രശ്നം കാരണം തല്‍ക്കാലത്തേക്ക് കാര്‍ത്തുവിനെ മകളുടെ വീട്ടിലാക്കി. എഞ്ചിനീയറായ മകള്‍ക്ക് അമ്മയെ കിട്ടിയതോടെ സന്തോഷത്തിന്റെ നാളുകളായിരുന്നു. കാര്‍ത്തുവിന് കെട്ടിയോനെ പിരിഞ്ഞിരിക്കുന്നതിനാല്‍ ഇഷ്ടക്കേട് ഇല്ലാതിരുന്നില്ല, പക്ഷെ അത് പേരക്കുട്ടികളുടെ മുഖം കണ്ട് ക്രമേണ ഇല്ലാതായി.

കേളുനായര്‍ വീട്ടില്‍ ഒറ്റപ്പെട്ടു. എല്ലാം ഈശ്വരഹിതമായെടുത്തു കേളുനായര്‍. “ഗുരുവായൂരപ്പന്‍ വിളിക്കുന്നുണ്ടായിരിക്കും
അങ്ങിനെ ഒരുനാള്‍ നാള്‍ ദിവസത്തേക്കുള്ള ഭാണ്ഡവുമായി കേളുനായര്‍ ഗുരുവായൂരേക്ക് പുറപ്പെട്ടു. വലിയൊരു ഹോട്ടലില്‍ താമസമാക്കി തല്‍ക്കാലം, പിന്നീട് ആശ്രമാന്തരീക്ഷം പോലൊരു ഇടം അന്വേഷിച്ചുംകൊണ്ടിരുന്നു.

പുലര്‍ച്ചെയുള്ള വാകച്ചാര്‍ത്ത് തൊഴുത് ഹോട്ടലില്‍ തിരികെയെത്തി പ്രാതല്‍ കഴിച്ച്, പത്രവായനയും മറ്റും കഴിഞ്ഞ് വീണ്ടും അമ്പലനടയിലേക്കെത്തും. ഒരുമണിക്കൂര്‍ നേരം അമ്പലത്തിന്നകത്തോ പുറത്ത് എവിടെയെങ്കിലുമോ ഇരുന്ന് ഭഗവാനെ ധ്യാനിക്കും. ചിലപ്പോള്‍ ഉച്ചവരെ ഒറ്റയിരുപ്പിലങ്ങിനെ ഇരിക്കും.

മുന്തിയ ഹോട്ടലിലൊക്കെ താമസിക്കുമെങ്കിലും കേളുനായര്‍ക്ക് വിലപിടിപ്പുള്ള വസ്ത്രമണിഞ്ഞ് നടക്കാന്‍ ഇഷ്ടമില്ലായിരുന്നു. മുണ്ടും മേല്‍മുണ്ടും ആണ് വേഷം. നടക്കുന്നിടത്ത് വാച്ചും മൊബൈലും ഒന്നും കൊണ്ട് നടക്കാറില്ല. ലാപ്ടോപ്പും മറ്റും നൂതന ഉപകരണങ്ങളും എല്ലാം കേളുനായര്‍ക്ക് സ്വന്തം, എന്നിരുന്നാലും അത്യാവശ്യസമയത്ത് മാസം ഉപയോഗിക്കും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭഗവാനെ ധ്യാനിച്ച് അമ്പലനടയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നി, അമ്പലപരിസരത്ത് എവിടെയെങ്കിലും കൊച്ചുകുട്ടികളും നാല്‍ക്കാലികളും ഉള്ള ഒരു കുടിലില്‍ ഗസ്റ്റ് ആയി താമസിക്കാന്‍.
ധ്യാനത്തില്‍ നിന്ന് ഉടനെ എഴുന്നേറ്റ് സമീപത്തുള്ള കുട്ടന്‍ നായരുടെ കടയില്‍ കയറി ഒരു കൃഷ്ണവിഗ്രഹം വാങ്ങി, കുട്ടനോട് ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കുട്ടന്റെ കടയില്‍ അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ ആവശ്യം കുട്ടനെ ധരിപ്പിച്ചു.

“കേളുവേട്ടാ. ഞാന്‍ അന്വേഷിക്കാം. കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ കൊച്ചുകുട്ടികളും നാല്‍ക്കാലികളും എല്ലം നിറഞ്ഞൊരു പുര ഈ സമീപത്ത്…… കുട്ടന്‍ ചിന്താമഗ്നനായി..”

“കുട്ടാ ഞാന്‍ ഊട്ട്പുരയിലേക്ക്
 നടക്കട്ടെ.. ഊണ് കഴിഞ്ഞ് വരാം
കുട്ടന്‍ പീടികയിലിരുന്ന് ഇങ്ങനെ ആലോചിച്ചു. “എന്റെ ഈ കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി ഈ അമ്പലനടയിലിരുന്നുള്ള കച്ചവടം കൊണ്ട് ഞാന്‍ പലരുമായി പരിചയപ്പെടുകയും ചങ്ങാത്തം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായാണ് ഇങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചോദിക്കുന്നത്

“കേളുവേട്ടന്റെ ഫോണ്‍ നമ്പറും വിലാസവും ചോദിക്കാന്‍ മറന്നു.. ഉച്ചസമയമായതിനാല്‍ കടയില്‍ തിരക്ക് നന്നേ കുറവ്. വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നിട്ടുണ്ട് പണിക്കാരന്‍“
വൈകുന്നേരം ദീപാരാധന കഴിഞ്ഞേ പണിക്കാരന്‍ പോകുകയുള്ളൂ, അത് വരെ കുട്ടന്‍ നായര്‍ക്ക് ലഘുവിശ്രമവും മറ്റുപുറത്തുള്ള കാര്യങ്ങളും ഇവന്‍ വന്നാല്‍ നടക്കും.

“കുട്ടന്‍ ചോറ്റും പാത്രം തുറന്ന് വെച്ചുംകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചുംകൊണ്ടിരുന്നുആ ഇടക്ക് കടയില്‍ വല്ലപ്പോഴും വരാറുള്ള മാധവിയമ്മ വന്ന് കയറി..”
“എന്താ കുട്ടാ നീ ചോറുമ്പാത്രവും തുറന്ന് വെച്ച് ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുന്നത്?”

“അല്ലാ ഇതാരാ മാധവിയമ്മയോഎന്താ ഈ നേരത്ത് പതിവില്ലാതെ.. കാലത്തോ വൈകിട്ടോ ആണല്ലോ ഈ വഴിക്ക് വരാറ്.?

“കുട്ടന്‍ പറഞ്ഞത് വളരെ ശരി
എന്നാല്‍ കേട്ടോളൂ കുട്ടാ……….”എന്നെ ആരോ അന്വേഷിക്കുന്നപോലെ തോന്നി എനിക്ക്, പിന്നെ ഒന്നും ആലോചിച്ചില്ല ഒരു മുണ്ട് മേലിട്ട് ഞാനിങ്ങോട്ട് പോന്നു. നട അടച്ചിരിക്കുന്ന സമയമാണെന്നറിയാമെങ്കിലും പുറത്ത് നിന്ന് ഭഗവാനെ വണങ്ങി.

“ഞാന്‍ ഈ നാട്ടുകാരിയാണെങ്കിലും അമ്പലപരിസരത്ത് എനിക്ക് ഭഗവാന്‍ കൃഷ്ണനേയും ഈ കുട്ടന്‍ നായരേയും മാത്രമേ അറിയൂ.. ഇതില് ആര്‍ക്കോ അല്ലെങ്കില്‍ ആരോ എന്നെ തേടുന്ന പോലെ തോന്നി.”

“കൃഷ്ണാ ഗുരുവായൂരപ്പാ……… എന്താ ഈ കേക്കണ് കുട്ടന്‍ നായര്‍ കരഞ്ഞുംകൊണ്ട് മാധവിയമ്മയുടെ കാല് തൊട്ട് വന്ദിച്ചു.. അയാളുടെ കണ്ഠമിടറി ഒന്നും ഉരിയാടാന്‍ വയ്യാതായി

“അതേ മാധവിയമ്മേ ഞാന്‍ ഏടത്തിയെ മനസ്സിലോര്‍ത്ത നിമിഷമായിരുന്നു അവിടുന്ന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..”
“എന്തിനാ എന്നെ ഓര്‍ത്തേ കുട്ടാ എങ്കില്‍ നിനക്ക് ഫോണ്‍ ചെയ്യാമായിരുന്നില്ലേ?”

“കുട്ടന്‍ നായര്‍ ഒന്നും മിണ്ടിയില്ല, മാധവിയമ്മക്ക് ഇരിക്കാനിടം കൊടുത്തു. ചോറ്റും പാത്രം അടച്ച് വെച്ചു, ഭക്ഷണം കഴിച്ചില്ല.. അവിടെ നടന്ന കാര്യമെല്ലാം പറഞ്ഞു, ഒരു അപരിചിതന്‍ വന്ന് കയറിയതും ആവശ്യപ്പെട്ടതും എല്ലാം

“പറയൂ കുട്ടാ എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.. മാധവിയമ്മ കാതോര്‍ത്തു

കുട്ടന്‍ കാര്യങ്ങള്‍ കേട്ടപോലെ പറഞ്ഞു.. മാധവിയമ്മ സശ്രദ്ധം കേട്ടു.

“എന്റെ വീട്ടില്‍ താമസിപ്പിക്കാം, വിരോധമൊന്നും ഇല്ല, പക്ഷെ അവിടെ നാല്‍ക്കാലികള്‍ ഇല്ലല്ലോ. കുട്ടപ്പേട്ടന്‍ പോയേപ്പിന്നെ തൊഴുത്ത് ശൂന്യമായി.”

“എല്ലാം ഒത്ത് കിട്ടാന്‍ പ്രയാസം തന്നെ. ഞാന്‍ വിവരം അറിയിക്കാം മാധവിയമ്മേ

മാധവിയമ്മ അവരുടെ വീട്ടിലേക്കും കുട്ടന്‍ വീണ്ടും ചിന്തയിലേക്കും തിരിഞ്ഞു.. കുട്ടന്‍ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഒരാള്‍ക്ക് ഭജനം പാര്‍ക്കണമെങ്കില്‍ ഈ കുട്ടികളും നാല്‍ക്കാലികളും ശല്യമല്ലേ ഉണ്ടാക്കുക.

കേളുനായരുടെ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. “ചുരുങ്ങിയത് രണ്ട് കുട്ടികളും അവരുടെ അച്ചനുമമ്മയും, പഴയ തറവാട്, ചുറ്റും മരങ്ങളും ചെടികളും, തൊഴുത്ത് നിറയെ നാല്‍ക്കാലികള്‍, ഒന്നോ രണ്ടോ പശുക്കള്‍

“കുട്ടികള്‍ക്ക് ആറും നാലും വയസ്സ് പ്രായം, ഇളയകുട്ടി സംസാരിച്ച് തുടങ്ങിയിട്ടുണ്ടാവില്ല. പഴയ ഓടിട്ട തറവാട്, രണ്ട് മൂന്ന് ഏക്കറില്‍ വ്യാപരിച്ച് കിടക്കുന്നു. വീടിന്റെ തെക്കോട്ട് മുഖം, കിഴക്ക് ഭാഗത്ത് ഒരു ഉമ്മറം, ഭീതി പരത്തുന്ന മുറ്റവും അന്തരീക്ഷവും

“കേളുനായര്‍ മനസ്സില്‍ കണ്ട വീടായിരുന്നു. ഇനി കണ്ടറിയണം മാധവിയമ്മയുടെ വീട്. കേളുവേട്ടന് ഇഷ്ടമായെങ്കില്‍ കൂടെ പോയി കാണണം സ്ഥലവും മറ്റും..”

കുട്ടന്‍ നായര്‍ക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലാതായി. ഇപ്പോ വരാമെന്ന് പറഞ്ഞ കേളുനായരെ കാണാനായില്ല. പണം കൊടുത്ത് വാങ്ങിയ കൃഷ്ണവിഗ്രഹം കടയില്‍ ഉപേക്ഷിച്ചായിരുന്നു കേളുനായര്‍ ഉണ്ണാന്‍ പോയത്

“നേരം സന്ധ്യയോടടുത്തു. കേളുനായരെ കാണാനില്ല. തന്റെ കടയില്‍ ഇത്രയും കാലം ഇരുന്നിരുന്ന കൃഷ്ണവിഗ്രഹത്തില്‍ ഒന്ന് ഇപ്പോള്‍ തന്റേതല്ലാതായി. ആ വിഗ്രഹം ജ്വലിക്കുന്നതായി തോന്നി കുട്ടന്‍ നായര്‍ക്ക്..

“കുട്ടന്‍ നായരുടെ ഹൃദയമിടിപ്പ് കൂടി. വിഗ്രത്തെ കുളിപ്പിച്ച് കിഴക്കോട്ടഭിമുഖമായി വെച്ച് സമീപത്തെ കടയില്‍ നിന്ന് ഒരു തുളസിമാല വാങ്ങിച്ചാര്‍ത്തി..”

NB: കഥയുടെ തുടക്കം മാത്രം, ശേഷം ഭാഗങ്ങള്‍ക്ക് കാത്തിരിക്കുക

Friday, August 31, 2012

പമ്മിയുടെ മൌനം

പമ്മിയുടെ മൌനം [short story]
========================

എന്താ ഇന്നൊരു മൌനം?
“യേയ് ഒന്നുമില്ല.“
അത് കള്ളം

പ്രതാപനും പദ്മിനിയും എന്നും ചാറ്റ് റൂമില് കണ്ടുമുട്ടുന്നവര്.

“തെളിച്ച് പറയൂ പമ്മിനി കാര്യം, ഞാന് നിന്നെ കാണാന് തുടങ്ങിയിട്ട് നാള് കുറെ ആയല്ലോ..”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ പ്രതാപേട്ടാ…”

“അങ്ങിനെ പറഞ്ഞൊഴിയാതെ.. വിഷയത്തിലേക്ക് വരൂ…”
“എനിക്കതെങ്ങിനെയാ ഇപ്പോള് പറയുക.. നമ്മള് മനസ്സിലുള്ളതെല്ലാം പറയാറില്ലല്ലോ..?”

“പമ്മിക്ക് വിഡിയോ ചാറ്റ് റൂമിലേക്ക് വരാമോ..?”
“വരാം….”
“എന്നാല് സ്കൈപ്പിലെത്തൂ ഉടന്…”

പ്രതാ‍പനും പമ്മിയും ജീവിതത്തിലാദ്യമായി പരസ്പരം കണ്ടു.

“പ്രതാപേട്ടന് ഫോട്ടോയിലുള്ള അതേപോലെ തന്നെ….”
“എനിക്കെന്ത് മാറ്റം വരാനാ..”

“പമ്മി എന്നേക്കാളും പ്രായം കുറഞ്ഞതാണല്ലേ..? അല്പം നിറക്കുറവുള്ളത് പോലെ തോന്നുന്നു. അല്ലെങ്കിലും ഈ ബാഹ്യമായ സൌന്ദര്യത്തിലെന്ത് കാര്യം… അല്ലേ…എന്താ മുഖത്തൊരു ആഹ്ലാദക്കുറവ്..?”

“എനിക്ക് ഇന്നെലെ നാം പിരിഞ്ഞതില് പിന്നെ കലശലായ തലവേദന…തീരെ മാറുന്നില്ല..”
“മൈഗ്രേനായിരിക്കാം…”

“യേയ് മൈഗ്രേനൊന്നുമല്ല എന്റെ പ്രതാപേട്ടാ….”
“വീ‍ട് കൃത്യമായി പറഞ്ഞാല് ഞാന് മരുന്നങ്ങോട്ടെത്തിക്കാം, എന്റെ പണിക്കാര് പോകാറാകുന്നതേ ഉള്ളൂ…”

“അതിന് ഈ മരുന്ന് മറ്റുള്ളവരുടെ പക്കല് കൊടുത്തയക്കാന് പറ്റുന്നതല്ല…”
“പിന്നെ…?

പമ്മി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. നേരില് കണ്ടത് നടാടെയായിരുന്നതിനാല് ഒന്നും ഊഹിച്ചെടുക്കാനും പറ്റിയില്ല.

“പമ്മി ഒരു കാര്യം ചെയ്യൂ മുറിയിലെ വെട്ടം കുറച്ച് കൂട്ടി മുഖം ശരിക്ക് കാണിക്കൂ…”

“ഞാന് അന്‍ച് മിനുട്ടില് വരാം പ്രതാപേട്ടാ, ഒരു ടേബിള് ലാമ്പ് സംഘടിപ്പിക്കാം…”

താമസിയാതെ പമ്മിയുടെ മുഖം മോണിട്ടറില് തെളിഞ്ഞു. എന്തോ ഒരു വിഷാദം മുഖത്തുണ്ട്. നേരിയ നൈറ്റ് ഗൌണില് അവളുടെ മാറിടം ഒരു നിഴല് പോലെ കാണാമായിരുന്നു.

“ഇനി പറയൂ പമ്മീ…ഈ തലവേദനയെ എങ്ങിനെ മറികടക്കാം…”
“ഞാന് പറയാം… ഇങ്ങോട്ട് വരാമോ…?”

“അങ്ങോട്ടോ… ഈ രാത്രിയിലോ…?”

പ്രതാപന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അയാള് അല്പനേരത്തേക്ക് ഇടിവെട്ടേറ്റത് പോലെയായി.

{ബാക്കി നാളെ പറയാം}

ശുഭരാത്രി



Tuesday, August 21, 2012

തുമ്പയുടെ പരിഭവം


"തുമ്പപ്പൂ ചൊല്ലിടാന്‍”


"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"

ജൈവ വളമില്ലാതെ, എന്‍ഡോസള്‍ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്‍ക്കുന്ന എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി.

"വരും ഒരു നാള്‍ നിങ്ങള്‍ എന്നെത്തേടി... ഞാന്‍ നിങ്ങളെ സസന്തോഷം വരവേല്‍ക്കും....”

Friday, August 17, 2012

പാവ് ബാജി

paav baaji [സ്റ്റോറി]
======

ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും ഇന്ന് രാവിലെ തണുപ്പും പിടിച്ച് കൂര്‍ക്കഞ്ചേരിയിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ അയാള്‍ പണ്ട് ബോംബെയില്‍ പാവ് ബാജി കഴിച്ചിരുന്ന കഥ പങ്ക് വെച്ചു.

പിന്നെ അവിടുത്തെ പെണ്ണുങ്ങള്‍ ബീറടിക്കാന്‍ വരുന്നതുമെല്ലാം. ഞാന്‍ അത് കേട്ടിരുന്ന സമയം എന്റെ മനസ്സെങ്ങോട്ടോ പാഞ്ഞു.

"peTTennorO എന്റെ ചുമലില്‍ തട്ടി”
അപ്പോളാണ് ഞാന്‍ നിദ്രയിലെ
ആലോചനയില്‍ നിന്നുണര്‍ന്നത്.

എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അയവിറക്കാനൊരു കാലം. ഞാന്‍ ബോംബെയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബാന്ദ്രയില്‍ വണ്ടി ഇറങ്ങുകയു പോയിരുന്നതും ആയ കാലം.

എനിക്ക് പാവ് ബാജി വാങ്ങിത്തന്നിരുന്ന അവളെ ഓര്‍മ്മ വന്നു. ആദ്യമൊകെ എനിക്കവളുടെ അടുത്ത് ഒട്ടിയുരുമ്മി ഇരിക്കാന്‍ തന്നെ പേടിയായിരുന്നു. പേടിയോ അതോ നാണമോ എന്നോര്‍മ്മയില്ല.

പാലിഹില്ലിലെ എന്റെ ഫ്ലാറ്റില്‍ നിന്നും അധികദൂരത്തായിരുന്നില്ല അവളുടെ വാസസ്ഥലം. എനിക്കങ്ങോട്ട് പോകാന്‍ പേടിയായിരുന്നു. ഓഫീസ് വിട്ടുകഴിഞ്ഞാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഒരേ ട്രെയിന്‍ കിട്ടുമായിരുന്നില്ല. കാറില്‍ പോകുന്നതിനേക്കാളും വേഗത്തില്‍ ട്രെയിനില്‍ എത്താം.

കുട്ടന്‍ മേനോന്‍ വീണ്ടും വാചാലനായി. രസത്തില്‍ പരിപ്പുവടയിട്ട് ഊണിനോടൊപ്പം കഴിക്കുന്ന ഒരാളെപ്പറ്റി അയാള്‍ പറഞ്ഞു.

അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്...പണ്ട് ഞാന്‍ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉച്ചയൂണിന് ഉഴുന്നുവട കിട്ടുന്ന കാര്യം ഓര്‍മ്മിച്ചത്.

തിരുവനന്തപുരത്ത് എവിടെ കറങ്ങിയാലും ഉച്ചയൂണിന് ഞാന്‍ ചാല ബസാറില്‍ ഓടിയെത്തും. ഞാന്‍ ഒരു കുറുമ്പനാണെങ്കിലും അവിടുത്തെ പോറ്റിമാര്‍ക്കെന്നെ ഇഷ്ടമായിരുന്നു. ഞാന്‍ അവിടെത്തന്നെ ആണ് താമസിച്ചിരുന്നത്.

കാലത്ത് ബെഡ് കോഫി കഴിഞ്ഞാല്‍, കുളിയും തേവരവും കഴിഞ്ഞാല്‍ പിന്നെ വലിയ ഒരു തീറ്റ തന്നെ ആണ് പ്രാതലിന്. അവിടുത്തെ അധികം വലുപ്പമില്ലാത്ത വാഴക്കാ അപ്പം, നാല് ഊത്തപ്പം, പിന്നെ ഇഡ്ഡലിയും വടയും ഇതെല്ലാം അകത്താക്കിയായിരിക്കും പണിക്ക് പുറപ്പെടുക.

എന്നിട്ട് ഒന്നരമണിയാകുമ്പോളെക്കും ഉച്ചശാപ്പാടിന് ഓടിയെത്തും. ചൂടുചോറിനോടൊപ്പം കാലത്തെ ഉഴുന്നുവടയിട്ട സാമ്പാര്‍... ആഹാ... അങ്ങിനെ ഒരു ഊണ് ഉണ്ട കാലം മറന്നു എന്റെ കുട്ടന്‍ മേനോനെ..

“എന്റെ പ്രകാശേട്ടാ.... ഈ തൃശ്ശൂരങ്ങാടിയിലൊന്നും ഒരു ലൈഫ് ഇല്ലാ, നമ്മുടെ ഓഫീസിനൊരു ബ്രാഞ്ച് ചര്‍ച്ച് ഗേറ്റില്‍ തുറക്കാം. നമുക്കങ്ങൊട്ട് ചേക്കാറാം... അപ്പോ പ്രകശേട്ടന് പ്രകാശേട്ടന്റെ കാതല്‍ ആ ഗോവന്‍ ഗേളിനെയും കാണാം. എനിക്കെന്റെ ആ പബ്ബ് ഗേളിനേയും....”

“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”

പ്രകാശേട്ടനും കുട്ടന്‍ മേനോനും തോളില്‍ കയ്യിട്ട് ഒരു ബീഡിയും കത്തിച്ച് ഓഫീസിലേക്ക് ചേക്കേറി.. ഉച്ചയൂണിനുള്ള ബെല്ലടിയും കാത്ത്.....

Wednesday, August 8, 2012

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ്

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണം എന്നുണ്ട്. എല്ലാ ബ്ലോഗേര്‍സും ദയവായി ഇതിനെ പറ്റി ചിന്തിക്കുക.

ഇതിനാവശ്യമായ വെന്യു, ചാനല്‍ & പത്രം കവറേജ് തുടങ്ങിയ കാര്യങ്ങളില്‍ എനിക്ക് സഹായിക്കാനാകും.

ഞാനും കുട്ടന്‍ മേനോനും [http://kuttamenon.blogspot.in/] തൃശ്ശൂരില്‍ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നു. ചെറിയ മീറ്റിങ്ങുകള്‍ ഞങ്ങളുടെ ഓഫീസിലോ എന്റെ വസതിയിലോ നടത്താകുന്നതാണ്.

ഞാന്‍ ഉദ്ദേശിക്കുന്ന മീറ്റ് കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാകുന്ന രീതിയിലുള്ള ഒന്നാണ്. പറൂരിലും, എറണാംകുളത്തും, കണ്ണൂരുമെല്ലാം നടന്ന പോലെ.

പതിനാറാം അടിയന്തിരത്തിന് അവള്‍ക്ക് പട്ടുപാവാട


എന്തിന്റെ കേടാ ഈ പെണ്ണിന്, ആനന്ദവല്ലിക്ക് ഓരോ കല്യാണത്തിനും പുതിയ സാരി വേണം. ഉണ്ണി അവളെ പലപ്പോഴും ചില കല്യാണക്കുറി കാണിക്കറില്ല.

അങ്ങിനെ ഒരു ദിവസം ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയം വന്നു. നിശ്ചയമായാലും വേണം ആനന്ദവല്ലിക്ക് പുതിയ സാരി. ഉണ്ണി കരുതിക്കൂട്ടി അവളോട് ലക്ഷ്മിക്കുട്ടിയുടെ കല്ല്യാണം കുറിക്കല്‍ പറഞ്ഞില

്ല, ഉണ്ണി പോകുകയും ചെയ്തു.

ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.

കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!

“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”

ആ‍നന്ദവല്ലി അലറിപ്പൊളിച്ചു, ഉണ്ണി വിട്ടില്ല.

“നീ പൊവ്വണെങ്കില്‍ പൊയ്കോടീ............... “
“എന്നാലും ങ്ങള് ചെയ്റ്റല്ലോ എന്നോട് ഈ കൊടുംചതി. ദുഷ്ടാ......”

നാലുദിവസം കഴിഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയുടെ കല്യാണമാണ്. ആനന്ദവല്ലിക്ക് കല്യാണത്തിന് വേണമത്രെ 2 പട്ടുസാരി, അതും കോയമ്പത്തൂര്‍ പോത്തീസില്‍ നിന്നോ, പീഎസ്സാറില്‍ നിന്നോ. തൃശ്ശിവപേരൂരില്‍ ഉള്ള സില്‍ക്ക് കടകളില്‍ നിന്നൊന്നും പോരാത്രെ.

ആനന്ദവല്ലി അവളുടെ കെട്ട്യോനെ കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട്ട് റോഡിലൂടെ വണ്ടിയോടിച്ച് കോയമ്പത്തൂരെത്തി. വാങ്ങി പന്ത്രണ്ടായിരം രൂപയുടെ രണ്ട് പട്ടുസാരി, ഒന്ന് കല്യാണത്തിനും മറ്റൊന്ന് റിസപ്ഷനും.

“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്‍ ലോകത്ത്... യേയ് കാണുകയില്ല, ഇവള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു അസുഖം ഉള്ളൂ.... ഇനി വീട്ടില്‍ പണിയെടുക്കുന്ന പെണ്ണിന്റെ മോളുടെ കല്യാണം കൂടാന്‍ പോകുകയാണെങ്കിലും വേണം പുതിയ സാരി..”

"അതേ സമയം അവളോര്‍ക്കുന്നില്ല, അവളുടെ കെട്ടിയോന്‍ ഉള്ളത് അലക്കിത്തേച്ച് ഉടുത്തിട്ടാണ് കല്യാണത്തിനും അടിയന്തിരങ്ങള്‍ക്കും പോകണത്. ഇനി അയാളും കൂടി പുതിയ കോട്ടും സൂട്ടും വേണമെന്ന് നിര്‍ബ്ബന്ധിച്ചാലെന്തായിരിക്കും സ്ഥിതി. കുടുംബം കുളം തോണ്ടാന്‍ വേറെ ഒന്നും വേണ്ട...”

“എടീ ആനന്ദവല്ലീ.............. നിന്നെക്കൊണ്ട് തോറ്റുവല്ലോ ഞാന്‍. ഇനി അയലത്തെ കുട്ട്യേട്ടന്‍ വയ്യാണ്ട് കെടക്കണണ്ട്< അങ്ങേരടെ പുലയടിയന്തിരത്തിന് നിനക്ക് പുതിയ സാരി വേണ്ടോടീ.... “

“പിന്നേ എന്താ സംശയം, കുട്ട്യേട്ടന്റെ പുലയടിയന്തിരത്തിന് എനിക്ക് പട്ടൂസാരി വേണ്ട, നല്ലൊരു കരാല്‍ കട കസവു സെറ്റ്മുണ്ട് മതി”

ഉണ്ണിച്ചെക്കന്‍ ആനന്ദവല്ലിക്ക് ഒന്നിനുപകരം രണ്ട് സെറ്റുമുണ്ട് വാങ്ങിവന്നു, ഒന്നിന് കരിംചുമപ്പൂലൈനും, മറ്റൊന്നിന്ന് ബോട്ടില്‍ റെഡ് ലൈനും, ലൈനുകളിലിരുവശവും കസവു ബോര്‍ഡറും.

ആനന്ദവല്ലി സെറ്റുമുണ്ടുകള്‍ കണ്ട് ആനന്ദിച്ചു.

"ഇതെന്താ ചേട്ടാ ഒന്നിനുപകരം രണ്ടെണ്ണം....?”

"എടീ മണുങ്ങൂസേ ചുമപ്പ് ലൈനുള്ളത് കുട്ട്യേട്ടനും പച്ചലൈനുള്ളത് നിന്റെ കെട്ട്യോന്റെ പതിനാറടിയന്തിരത്തിനും... നിഴലിലിരിക്കുന്ന നിനക്ക് കസവുമുണ്ട് വാങ്ങിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ...?”

ആനന്ദവല്ലി നിര്‍വ്വികാരിയായി ചുമരും ചാരി ഇരുന്ന് തേങ്ങി

Sunday, August 5, 2012

സെക്കന്തരാബാദിലെ പുകച്ചുരുളുകള്‍

ഛോട്ടാ കഹാനി

അന്നവിടെ രാത്രികള് തണുപ്പുള്ളതായിരുന്നു. ചന്ദ്രേട്ടനുള്ളതിനാല് പുകവലിക്കാന് കഴിയുമായിരുന്നില്ല വീട്ടില്. പകല് സമയം കോളേജില് പുകവിടാം, പിന്നെ യാത്രാ വേളയിലും.
കാലത്ത് ടോയ് ലറ്റില് പോകുമ്പോള് പ്രശ്നമായിരുന്നു. അയലത്തെ അംബികയോട് പറഞ്ഞപ്പോള് അവളുടെ ടോയ് ല്റ്റ് ഉപയോഗിക്കാന് കഴിഞ്ഞു. വൈകുന്നേരത്തെ ശാപ്പാട് കഴിഞ്ഞാല് ഒരു പുകവി
ടുന്നതിന് അവളെ മണിയടിച്ചുവെങ്കിലും നടന്നില്ല.

അവളുടെ മട്ടുപ്പാവില് ഒരു ദിവസം ഞാന് പുകവിടാന് കയറിയത് അവളുടെ തന്തപ്പിടീസ് കണ്ടോ എന്ന സംശയത്താല് അവളെന്നെ എന്റെ രാത്രിസഞ്ചാരത്തില് കൈ കടത്തി.

അംബികയുടെ പിതാവ് മിസ്റ്റര് റാവുവിനെ ചന്ദ്രേട്ടന് വലിയ ബഹുമാനവും മതിപ്പും ആണ്, ഞാന് ഇടക്ക് അവിടെ റാവുവിനെ കാണാന് പോകുന്നതില് ഏട്ടന് എതിര്പ്പുണ്ടായിരുന്നില്ല. പക്ഷെ പാവം ഏട്ടനറിയുമോ ഞാന് അവിടെ പോയിരുന്നത് അംബികയെ ലൈനടിക്കാനാണെന്ന്.

അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ… അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു. എന്നില് നിന്ന് അവള് ആംഗലേയം അഭ്യസിച്ചു, പ്രത്യുപകാരമെന്ന നിലയില് അവള് എന്നെ മറ്റുചിലതെല്ലാം പഠിപ്പിച്ചു.

സംഗതികളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെ ആണെങ്കിലും ഏട്ടത്തി എന്നെ വൈകിട്ട് റാവുവിന്റെ വീട്ടിലേക്ക് വിടില്ല. എന്റെ പുകവലി ഏട്ടത്തി പലതവണ വിലക്കിയതാണെങ്കിലും എനിക്കതില് നിന്ട്ട് മോചനം കിട്ടിയില്ല.

ഏട്ടത്തി അറിഞ്ഞോ അറിയാതെയോ ഒരു ദിവസം ഭക്ഷണം കഴിഞ്ഞപ്പോള് എന്നോട് പറഞ്ഞു, ഈ കിച്ചന് ഗാര്ബേജെല്ലാം വെളിയില് കൊണ്ട്പോയി കളയാന്. ഞാന് അത് കേട്ടതും ഗാര്ബേജെടുത്ത് വീട്ടിന് വെളിയില് കടന്ന് സംഗതി നടത്തിയിട്ട് നേരെ മാര്വാഡിയുടെ കടയില് പോയി ഒരു ചാര്മിനാര് സിഗരറ്റ് വാങ്ങി പുകച്ചുരുകള് കൊണ്ട് എന്റെ ആത്മാവിന് തിരികൊളുത്തി.

അതൊരു പതിവാക്കിയെങ്കിലും അധികനാള് നീണ്ടില്ല. പുകവലി തുടരാന് അംബിക എനിക്കൊരു സൂത്രം പറഞ്ഞുതന്നു.

[സൂത്രം നാളെ പറയാം]

Saturday, August 4, 2012

മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്



കുറച്ച് നാളായി സേതുലക്ഷ്മിയുടെ ആതിഥ്യം സ്വീകരിച്ച് ഇങ്ങനെ കഴിയുകയാണ്. സുഖമായ ഭക്ഷണവും കഴിച്ച് അവളുടെ പുത്രിയും എന്റെ പേരക്കുട്ടിയുമായ കുട്ടിമാളുവിനെ താലോലിച്ചുംകൊണ്ട് ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

വൈകിട്ട് നല്ല ചപ്പാത്തി കിട്ടും. ഇന്നെലെ എനിക്ക് തോന്നി ചിലത്, ഞാനും സുബുച്ചേച്ചിയും കൂടി സെക്കന്തരാബാദില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. ചപ്പാത്തിക്ക് കൂട്ടുകറിയുടെ കൂടെ കഴിക്കാന്‍ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഈ “മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്”
സംഗതി വെരി സിമ്പിള്‍.., സബോള ഉള്ളി, തക്കാളി, പുതിനയില, ലെമണ്‍. --‘ ഇവയുടെ ഒരു പ്രയോഗമാണ്.

[this post will b continued tomorrow, i am feeling sleepy now]

Friday, August 3, 2012

ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു


ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.

ഞാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കയറിയതും ട്രാമില്‍ സവാരി ചെയ്തതും, എലിഫിസ്റ്റണ്‍ തിയേറ്ററില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ സിനിമ കണ്ടതും എന്റെ ഓര്‍മ്മയില്‍ വരുന്നു.

ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

വീണാജിയോട് പേശിയത്

വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന് കോയമ്പത്തൂര് പല തവണവന്നെങ്കിലും യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്ത്തമാനം പറയാന്‍ ആരുമില്ല, കറങ്ങിനടക്കാന് ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില് പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..


കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍...>> കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാം. ഇപ്പോള്‍ തല്‍ക്കാലം ഒറ്റയാനായി ഊരുശുറ്റാം. അവിടെയും ഇവിടെയും നോക്കി, നല്ലൊരു ബാറ് കണ്ടെത്താന്‍ പ്റ്റിയില്ല രണ്ട് ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാന്‍.....> അങ്ങിനെ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു വഴിപോക്കനോട് അന്വേഷിച്ചപ്പോള്‍ ഒരിടം കണ്ടു. എനിക്ക് ചിരി വന്നു. ഒരു ചിന്ന കുളിമുറി പോലെ ഒരു മുറി, വലിയ മുറ്റം, മുറ്റം നിറയെ മേശയും കസേരകളും, അവിടെ ഇരുന്ന് കുടിക്കാം.


വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.


[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]