Sunday, April 28, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ] - part 2

paart 2

continuation of part 1 
http://jp-smriti.blogspot.in/2013/04/blog-post_8149.html

“എനിക്ക് വേശ്യകളേയും ഇത്തരത്തില് ആളുകളെ, പ്രത്യേകിച്ച് യാത്രാവേളയില് സഹയാത്രികനെ മാനസികമായി ബുദ്ധിമുട്ടിക്കുന്നവരേയും ഇഷ്ടമില്ല. എന്നെ വിട്ടേക്കൂ.. കുട്ടി പൊയ്കോളൂ………….”

അവള് അവിടെ തന്നെ ഇരുന്നു.

“സാര് ഞാന് സാറ് ഉദ്ദേശിച്ച പോലെ ഉള്ള ആളല്ല..”

“പിന്നെ എന്തിന് എന്റെ പിന്നാലെ കൂടുന്നു. ഒന്നാലോചിച്ച് നോക്കൂ, നിനക്ക് പകരം ഞാനാണ് നിന്റെ പിന്നാലെ ഇത്രയും നേരം ഈ കസറത്തുകളൊക്കെ കാട്ടി നടന്നിരുന്നതെങ്കിലോ… എന്തായിരിക്കും നിന്റെയൊക്കെ പ്രതികരണം……..?”

അവള് അവിടെ തന്നെ നിന്നു എന്തിനോ കേഴുസ്ന്ന പോലെ.

“സാര് പ്ലീസ് വരൂ എന്റെ കൂടെ…”

ഒരു കൊച്ചുകുട്ടിയെ പോലെ അവള് നിന്ന് വിതുമ്പി

ശരി ഞാന് വരാം. നിനക്ക് എന്നെ“പ്പറ്റി ഒന്നും അറിയില്ലല്ലോ. എന്നെ മനസ്സിലാക്കിയതിന് ശേഷം വേണം നിന്റെ വീട്ടിലേക്ക് ക്ഷണിക്കാന്. സമയം ഇപ്പോള് രാത്രി 7 മണി കഴിഞ്ഞു.

ഞാന് എന്നെപ്പറ്റി പറയുന്നതിന് മുന്പ് രണ്ട് മൂന്ന് കാര്യങ്ങള് നിന്നെപ്പറ്റി എനിക്കറിയണം നീയൊരു വേശ്യയല്ലെങ്കില്.

“പ്ലീസ് സാര് എന്നെ വേശ്യയെന്ന് ധരിക്കരുത്.. ചോദിച്ചോളൂ എന്താണ് അറിയേണ്ടതെങ്കില്….?”

“എന്താണ് നിന്റെ പ്രൊഫഷന്, നാടെവിടെ, വീടെവിടെ, ആരാണ് രക്ഷിതാക്കള്, ഇവിടെ എത്ര കാലമായി ജീവിക്കുന്നു. താമസസ്ഥലം സ്വന്തമാണൊ അതോ വാടകക്കോ..?”

“ഞാന് എല്ലാം പറയാം… ഞാന് ഒരു ഐടി ഗേളാണ്, സോഫ്റ്.ൂ വേര് എഞ്ചിനീയര്. നാട് കൊച്ചി, വീട് കലൂരിന്നടുത്ത്, എന്റെ അച്ചനും അമ്മയും കോളേജ് പ്രൊഫസേര്സ് ലണ്ടനില്. ഞാന് ഇവിടെ ഒന്നര കൊല്ലമായി എന്റെ സ്വന്തം ഫ്ലാറ്റില് താമസിക്കുന്നു…”

ഓക്കെ. തല്ക്കാലം ഇത്രമതി. എന്നെപ്പറ്റി കേട്ടോളൂ…

“ഞാന് ഒരു സ്രീ ോലമ്പടനാണ്, മദ്യപാനിയും. എന്നോട് ആജ്ഞാപിക്കുന്നവരെ ആരേയും എനിക്ക് ഇഷ്ടമില്ല. പര്സ്രീ ് ബന്ധവും, ഗുണ്ടായിസവും ഒക്കെ എന്റെ തൊഴില് മേഘല. എനിക്ക് സ്ഥിരമായ ഒരു തൊഴില് ഇല്ല. പണത്തിനാവശ്യം വരുമ്പൊള് തൊഴില് തേടും, മാസത്തില് നാല് മണിക്കൂര് മാത്രമാണ് ഞാന് പണിയെടുക്കുക.”

എല്ലാം കേട്ടു സാര്. വരൂ നമുക്ക് പോകാം.

“അപ്പോള് നീയും എന്നെപ്പോലെ ഉള്ളവളാണോ…?”

“അല്ല ഒരിക്കലും അല്ല… ഞാന് എന്നെപ്പറ്റി പറഞ്ഞുവല്ലോ…?”

“എന്നാല് പോകാം. വണ്ടി വിളിച്ചോളൂ… ഒരു ഏസി കാര്..”

നമുക്ക് ഓട്ടോയില് പോകാം. സാറിന്റെ ബേഗ് ഞാന് പിടിക്കാം.

“ഞാന് ഓട്ടോയില് യാത്ര ചെയ്യാറില്ല. വേണമെങ്കില് ബസ്സില് ആകാം. ഇവിടെ ലക്ഷ്വറി കോച്ചുകളുണ്ടല്ലോ..?”

പ്രമീള ത്രിശങ്കുസ്വര്ഗ്ഗത്തിലായി.

“സാര് അത്തരം ബസ്സുകളില് പോകേണ്ട ദൂരമൊന്നും ഇല്ല. ഞാന് വേണമെങ്കില് എന്റെ കാറെടുത്ത് വരാം.. അരമണിക്കൂര് കൊണ്ട് ഞാന് എത്താം..

പ്രമീളയെ ഒഴിവാക്കുകയായിരുന്നു അയാളുടെ ലക്യംക്. വിജയം കണ്ട പ്രഭാകര വര്മ്മ ബാഗുമെടുത്ത് എക്സിറ്റ് വഴിക്ക് എതിര് ദിശയില് കൂടി വേഗത്തില് നടന്നു.

പുറകോട്ട് നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി. ഇന്ഫക്റ്റട് ഡിസീസ് പരന്ന് പിടിക്കുന്ന കാലമാണിത്. ഒരു വേശ്യയുടെ കൂടെ കിടക്ക പങ്കിടാനും അപരിചതയുടെ കൂടെ താമസിക്കാനൊന്നും ഒട്ടും താല്പര്യം ഇല്ല വര്മ്മക്ക്.

പെട്ടെന്നൊരു വിളികേട്ടു പുറകില് നിന്ന്… സാറേ പ്ലീസ് നോക്കൂ ഇങ്ങോട്ട്.

“വര്മ്മ ആ ശബ്ദത്തിന് ചെവി കൊടുക്കാതെ ഷണ്ടിങ്ങിന് വേണ്ടി നിര്ത്തിയിട്ടിരിക്കുന്ന മ്ഒരു വണ്ടിയില് കയറിപ്പറ്റി…”

പ്രമീള ഓടിക്കിതച്ചെത്തി ആ വണ്ടിയില് കയറി.

“നീയെന്തിനാ എന്റെ പുറകേ ഓടി വന്നത്..?

“ഞാന് വിചാരിച്ചു എന്നെപ്പറ്റിച്ച് പോയിക്കളയുമെന്ന്… ഏതാണ്ട് അതുപോലെത്തന്നെ ആയല്ലോ… വരൂ നമുക്ക് ലക്ഷ്വറി കാറില് പോകാം. ഒന്നര കിലോമീറ്ററിന് മുന്നൂറ് രൂപ കൊടുത്താലും വേണ്ടില്ല..”

വര്മ്മ ഒരു നിമിഷം ആലോചിച്ചു.. ആരായിരിക്കും ഇവള്.. ഞാനൊരു പിടികിട്ടാപ്പുള്ളിയൊന്നും അല്ലല്ലോ…? ഇവള് പോലീസുകാരിയാകുമോ..? വര്മ്മയുടെ അടുത്ത് ഒരാളും കളിച്ച് രക്ഷപ്പെട്ടിട്ടില്ല ഇന്ന് വരെ. ഇവളെ കാര്യമായി ഒന്ന് വിരട്ടിയാലോ എന്നാലോചിച്ചു.

വര്മ്മ ബേഗ് തുറന്ന് – ബ്ലിങ്കിങ് റെഡ് കമ്പാര്ട്മെടിന്റിന്റെ സിപ്പ് വലിച്ചു. അധികം ശബ്ദമില്ലാതെ ഒരു എലാറം മുഴങ്ങി. അതില് ഒളിപ്പിച്ചുവെച്ചിരുന്ന സ്വര്ണ്ണ നിറത്തിലുള്ള ഗണ് എടുത്ത് മാഗസിന് ലോഡ് ചെയ്തു. പിന്നീട് ഗണ് അരയില് തിരുകി..

ഇതെല്ലാം കണ്ട് നിന്ന പ്രര്മീളയുടെ കണ്ണിലെ അമ്പരപ്പുകള് വര്മ്മക്ക് കാണാനായി. അവള്ക്ക് രക്ഷപ്പെടണമെങ്കില് അതിനുള്ള അവസരം അയാള് കൊടുത്തു. വര്മ്മ ഹിപ്പ് ഫ്ലാസ്കെടുത്ത് ഒരു കവിള് വിസ്കി അകത്താക്കി.

“എന്തിനാ ഈ ചെകുത്താന്റെ കൂടെ ഒരു സൌഹൃദം. നീ പൊയ്കോളൂ പെണ്കുട്ടീ..

“ഇല്ലാ സാറ്.. ഞാന് പോകുന്നില്ല തനിച്ച്. വരൂ സാര് എന്റെ കൂടെ..”

“എനിക്ക് നിന്റെ കൂടെ ഉള്ള വാസം ശരിയാകില്ല. എനിക്ക് മാസം ഒരു ലക്ഷം രൂപ മിനിമം വേണം മദ്യത്തിനുമാത്രം, പിന്നെ മദിരാശിക്ക് വേറേയും..”

“എന്റെ ശമ്പളം മുഴുവനും ഞാന് കയ്യില് തരാം. ഒരു ലക്ഷത്തില് കൂടുതല് ഉണ്ടാകും. ഒന്നിനും ഒരു കുറവുണ്ടാവില്ല.”

“ഇതൊരു ശല്യമായല്ലോ ഗുരുജീ………….. ശരി വാ പോകാം. ഇനി നിന്നെ ശരിയാക്കിയിട്ട് തന്നെ കാര്യം…”

വര്മ്മയുടെ നീണ്ടുനിവര്ന്ന ശരീരവും ഉരുണ്ട് മറിയുന്ന മസിലുകളും മുഴങ്ങുന്ന ശബ്ദവും ഒക്കെ പ്രമീളക്ക് നന്നേ പിടിച്ചു. പിന്നെ അരയില് തിരുകിയ ഗണ്…? ഒരു ചോദ്യചിഹ്നമായി അവളുടെ ഉള്ളം പിടച്ചു.

രണ്ടുപേരും സ്റേശ്ഷന് പുറത്തിറങ്ങി.

“നമുക്ക് ടാക്സി സ്റാന്ന്ഡിലേക്ക് പോകാം സാര്.. പ്രമീള വര്മ്മയുടെ കൈ പിടിച്ചു…”

വര്മ്മ അവളുടെ കൈകള് പിടിച്ചുമാറ്റി.

“ടാക്സി വേണ്ട, ഓട്ടോയിലാകാം യാത്ര..”

അവര് പെട്ടെന്ന് തന്നെ താമസ സ്ത്തല്ത്തെത്തി.

ലോബിയില് കണ്ട ഒരു പ്രായം ചെന്ന പെണ്ണ് പ്രമീളയോട് കുശലം പറഞ്ഞു.
“ആരാ പ്രമീളയുടെ കൂടെ…?
“എന്റെ ഡാഡിയാണ് മേം…”
ഇതുകേട്ട വര്മ്മയുടെ കൈകള് തരിച്ചു. അവളുടെ കരണത്തടിച്ച് സ്തലം വിടണമെന്ന് തോന്നി. പക്ഷെ അയാള് സംയമനം പാലിച്ചു.

ലിഫ്റിലംല് കയറിയ ഉടന് വര്മ്മ ചോദിച്ചു അവളോട്.

“നീയെന്താ ആ പെണ്ണിനോട് പറഞ്ഞത്…?”
വര്മ്മ പ്രമീളയുടെ കരണത്തടിച്ചു. തല്ക്കാലം ഇതിരിക്കട്ടെ നിനക്ക്. വര്മ്മയുടെ കൈപ്പത്തികള് അവളുടെ കവിളുകള് കലക്കി.

ലിഫ്റ്യെ പതിമൂന്നാം നമ്പര് നിലയില് നിന്നു. അടികൊണ്ടതൊന്നും മനസ്സില് വെക്കാതെ അവള് വര്മ്മയെ നമ്പര് 133 ഫ്ലാറ്റിലേക്കാനയിച്ചു.

“സാറിനെന്താ കുടിക്കാന് വേണ്ടത്… ചായയോ ജ്യൂസോ…?
“നിന്റെ ഒരു ചായ….. ചാരായം കിട്ടിയാല് കുടിക്കാം.. അയാള് പിറുപിറുത്തു… നീ ഇങ്ങോട്ട് വാടീ…………”

പ്രമീള വര്മ്മയുടെ മുന്നില് വന്ന് നിന്നു.

“ഞാന് എന്നാടീ നിന്റെ അമ്മയുടെ സംബന്ധക്കാരനായത്.. തേവിടിശ്ശീ..”

പ്രമീള അവിടെ നിന്ന് പരുങ്ങി. വര്മ്മയുടെ ബലിഷ്ടമായ കൈകള് ഇനി അവളുടെ മുഖത്ത് വീണാല്… അവള്ക്കത് താങ്ങനാവില്ല. അയാള് തന്നെ അവളെ ആശുപത്രിയില് കൊണ്ട് പോകേണ്ടി വരും..

ദ്വേഷ്യം സഹിക്കാനാവാതെ വര്മ്മയുടെ ഉരുക്കുമുഷ്ടി ടീപോയിന്മേല് പതിഞ്ഞു. വളരെ വിലപിടിപ്പുള്ള ആന്റീക്ക് ടീപോയുടെ നടുവൊടിഞ്ഞു.

[ഇവിടെ അവസാനിക്കുന്നില്ലാ]

Friday, April 26, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ]



യാത്രയിലുടനീളം സുന്ദരിയായ പെണ്കുട്ടി എതിര് വശത്ത് ഇരുന്നിരുന്ന പുരുഷനെ ശ്രദ്ധിച്ചുംകൊണ്ടിരിന്നു. നോണ് ഏസി റിസര്വ്വ്ഡ് കമ്പാര്ട്ട്മെന്റിലെ യാത്ര ഇരുവര്ക്കും ദു:സ്സഹമായി തോന്നിയിരുന്നു.

യാത്രാവേളയില് പാന്റ്രി കാറില് നിന്ന് അവള് ഓരോന്ന് വാങ്ങിക്കഴിച്ചുംകൊണ്ടിരുന്നു. കയ്യിലുള്ള മാഗസിന് ഇടക്ക് വായിച്ചും ഫോണ് കോളുകള് അറ്റെന്ഡ് ചെയ്തും അവള് സമയം കളഞ്ഞു.

പുരുഷനാകട്ടെ കയ്യില് കരുതിയിരുന്ന മിനറല് വാട്ടര് കുപ്പി കാലിയാക്കിക്കൊണ്ടിരുന്നു. അയാള് ഒരു സ്ക്രിബ്ലിങ്ങ് പേഡില് എന്തോ കുത്തിക്കുറിച്ചും കൊണ്ടിരുന്നു. ഇടക്ക് അവളുടെ മുഖത്ത് നോക്കി വീണ്ടും എഴുത്തില് ശ്രദ്ധിച്ചു.

അതിലിടക്ക് വണ്ടി ഏതോ ഒരു സ്റ്റേഷനില് അല്പനേരത്തേക്ക് പിടിച്ചിട്ടു. അവള് ഇറങ്ങി നടക്കുന്നത് കണ്ടു. സിഗ്നല് നല്കി കഴിഞ്ഞ് വണ്ടി നീങ്ങിയിട്ടും അവള് വണ്ടിയില് കയറിയത് പോലെ തോന്നിയില്ല. അല്പനേരത്തേക്ക് അയാള് ചിന്തയിലാണ്ടുവെങ്കിലും വീണ്ടും എഴുത്തിലേക്ക് കടന്നു.

അവള് എപ്പോളാണ് തിരികെയെത്തിയതെന്നും ഒന്നും അയാള് ശ്രദ്ധിച്ചില്ല. വീണ്ടും അവളെ നോക്കിയപ്പോള് നേരിയ മന്ദസ്മിതത്തോടെ അയാള്ക്ക് നേരെ ഒരു ബിസ്കറ്റ് പേക്കറ്റ് നീട്ടി. വേണ്ടായെന്ന മട്ടില് അയാള് തലയാട്ടി വീണ്ടും എഴുതാന് തുടങ്ങി.

അവള് സഹയാത്രികന്റെ ശ്രദ്ധ തിരിക്കാനും തന്നോട് സംസാരിക്കാനും പലതവണ തുനിഞ്ഞെങ്കിലും അതിലൊന്നും വീഴാത്ത ആളായിരുന്നു അയാള്.

“എക്സ്യൂസ് മി സാര്…“

അയാള് അവളുടെ നേരെ നോക്കി.

അവള് അയാള്ക്ക് ഒരു ആംഗലേയ വാരിക വായിക്കാനായി കൊടുത്തു. അയാള് അത് മറിച്ച് നോക്കി അവള്ക്ക് തന്നെ തിരിച്ചുനല്കി.

“വാട്ട് ഈസ് യുവര് നെയിം സാര്…?”
അയാളില് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. അത് അവള്ക്ക് തികച്ചും വിഷമം ഉണ്ടാക്കി.

അവള് വീണ്ടും.
“സാറിന്റെ പേരെന്താ………….?”

അയാള് അവളുടെ മുഖത്ത് നിര്വ്വികാരനായി നോക്കി. പിന്നീട് ജനലില് കൂടി കുന്നുകളും താഴ്വരകളും നോക്കിയിരുന്നു.

അവള് ആലോചിച്ചു.. സിംഗിള് സീറ്റ് അല്ലായിരുന്നെങ്കില് അയാളുടെ അരികിലേക്ക് മാറിയിരിക്കാമായിരുന്നു.

“സാര് ഏത് സ്റ്റേഷനിലാണ് ഇറങ്ങുക….?” ബേംഗളൂരെത്താറായി. എന്റെ യാത്ര അവിടെ അവസാനിക്കും.

അയാള് ഇത്തവണ ഇമവെട്ടാതെ അവളെ നോക്കിയിരുന്നു. അവള് പുഞ്ചിരിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല.

“എന്റെ പേര് പ്രമീള, സാറിന്റെ പേരെന്താ എങ്ങോട്ടാ യാത്ര…?”

അയാളില് നിന്ന് അവള്ക്കൊന്നും കേള്ക്കാന് കഴിഞ്ഞില്ല. അവള്ക്ക് സങ്കടവും ചെറിയ തോതില് ദ്വേഷ്യവും വന്നു.

വണ്ടി പട്ടാളക്കേമ്പില് നിന്നു. അപ്രതീക്ഷിതമായി അയാള് എഴുന്നേറ്റ് നിന്നു. ബേഗെടുത്ത് എന്തോ നോക്കി. അയാള് അവിടെ ഇറങ്ങുമോ എന്നവള്ക്ക് ആശങ്കയായി. അയാള് ബേഗ് അവിടെ തന്നെ വെച്ച്, കോച്ചിന്റെ ഒരറ്റത്തേക്ക് നടന്നു.

വണ്ടി നീങ്ങിയിട്ടും അയാളെ കണ്ടില്ല. അവള്ക്ക് പരിഭ്രമമായി. അയാളുടെ ബേഗില് നിന്ന് ചുവപ്പ് നിറത്തിലുള്ള ഒരു എല്ലീഡി പ്രകാശം കണ്ടു. അവള്ക്ക് ആ പ്രകാശം കൂടി വരുന്നതായി അനുഭവപ്പെട്ടു. വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി, പെട്ടെന്ന് നിന്നു അടുത്ത സിഗ്നലിന്നായി.

അവളുടെ നെഞ്ചിടിച്ചു… “കാണുന്നില്ലല്ലോ ഈ ആളെ…?”
മുഖം കഴുകി പോക്കറ്റില് നിന്ന് കര്ച്ചീഫെടുത്ത് അയാള് മുഖം തുടച്ച് സീറ്റില് വന്നിരുന്നു.

അയാളെ കണ്ടതും അവള്ക്ക് സമാധാനമായി.

“എക്സ്യൂസ് മീ സാര്… എന്നോട് എന്തെങ്കിലും പറഞ്ഞുകൂടെ…?”

അയാള് അവളുടെ നേരെ നോക്കി ചെറു മന്ദസ്മിതത്തോടെ.

“സാറ് അടുത്ത സ്റ്റേഷനിലാണോ ഇറങ്ങുന്നത്….?”

അതേ എന്ന മട്ടില് അയാള് തലയാട്ടി.. പ്രമീളക്ക് സന്തോഷമായി.

“എന്താണ് ജോലി, എവിടെയാണ് താമസം. സ്റ്റേഷനടുത്താണൊ..?”

അയാളില് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

“സാര് എന്റെ കൂടെ പോരുന്നോ…?”
അയാള് അത് കേട്ടതും ഒരു സംശയാലുവിനെ പോലെ അവളുടെ നേരെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

പെട്ടെന്ന് വണ്ടി നീങ്ങിയതും അടുത്ത സ്റ്റേഷനില് നിര്ത്തിയതും ഒക്കെ പെട്ടെന്നായിരുന്നു. അയാള് വണ്ടിയില് നിന്നിറങ്ങാന് തിടുക്കം കാണിച്ചില്ല.

“സാറ് വണ്ടി നിര്ത്തി. ഇറങ്ങുന്നില്ലേ….?”

അവളോടൊപ്പം അയാള് വണ്ടിയില് നിന്ന് ഇറങ്ങിയെങ്കിലും അടുത്തുള്ള ഒരു ഫുഡ് കിയോസ്കിന്റെ അടുത്തേക്കാണ് പോയത്. അവളും അയാളെ അനുഗമിച്ചു.

അയാള് അവിടെ നിന്ന് ഒരു കപ്പ് ചായ വാങ്ങി കുടിക്കാന് തുടങ്ങുമ്പോളാണ് തന്നെ പിന് തുടരുന്ന പെണ്ണിനെ കണ്ടത്.

അയാള് ആ കപ്പ് ചായ അവള്ക്ക് നേരെ നീട്ടി.
“അവളത് സന്തോഷത്തോടെ സ്വീകരിച്ചു. തന്നെയുമല്ല ഈശ്വരനെ സ്തുതിച്ചു.

ഒരിക്കല് കൂടി വിളിച്ചുനോക്കാം വീട്ടിലേക്ക്…?”

അതിന്നിടെ അയാള് മറ്റൊരു കപ്പ് ചായ വാങ്ങി അല്പം അകലെ ഉള്ള ഒരു ബെഞ്ചില് ചെന്നിരുന്നു.

അവ്ള് ചുറ്റുപാടും നോക്കി. തിരക്കുള്ള പ്ലാറ്റ് ഫോമില് പെട്ടെന്ന് അയാളെ ലൊക്കേറ്റ് ചെയ്യാന് അവള്ക്കായില്ല. അപ്പോളാണ് ഒരു ബേഗില് നിന്ന് ബ്ലിങ്കിങ്ങ് റെഡ് പ്രകാശം അവള് ശ്രദ്ധിച്ചത്. പിന്നെ ഒന്നും നോക്കിയില്ല, മറ്റാരെങ്കിലും ആ ബെഞ്ചില് ഇരിക്കുന്നതിന് മുന്പ് അവള് അയാളുടെ അരികത്ത് പോയിരുന്നു.

സമയം സന്ധ്യ കഴിഞ്ഞു. അയാള് ചായ മെല്ലെ മെല്ലെ കുടിച്ചുകൊണ്ട് ഒരു പുസ്തകമെടുത്ത് വായിക്കാന് തുടങ്ങി. അവളുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടു. അവള് ചായ കുടിച്ച് കപ്പ് ക്രഷ് ചെയ്ത് ബെഞ്ചിന്നടിയിലേക്ക് തള്ളി.

അയാള് അവളെ ദ്വേഷ്യത്തോടെ നോക്കി. ബെഞ്ചിന്നടിയില് നിന്ന് ആ കപ്പ് കുനിഞ്ഞെടുത്ത് വേസ്റ്റ് ബിന്നില് ഇട്ടു.

അവള്ക്ക് അയാളുടെ നല്ല സ്വഭാവം നന്നേ ഇഷ്ടപ്പെട്ടു.

“സോറീ സാര്… ഞാന് ചെയ്തത് വളരെ തെറ്റ്. പരിസര മലിനീകരണത്തിന് ഞാന് ഒരു കൂട്ടാളി… സോറീ സാര്. ഞാന് ഇത്തരം പ്രവര്ത്തികള് ഇനി ചെയ്യില്ല. ക്ഷമിക്കൂ സാര്..”

“അവള് വീണ്ടും…………… വരുന്നോ സാര് എന്റെ കൂടെ…?”

ഇത്തവണ അവള്ക്ക് കിട്ടി മറുപടി.

“നീയൊരു വേശ്യയാണോ…?

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകള് കേട്ട് അവള് തല കറങ്ങി വീണില്ലാ എന്നുമാത്രം. ബേഗില് നിന്ന് വാട്ടര് ബോട്ടില് എടുത്തു ഒരു കവിള് വെള്ളം കുടിക്കാന്. പക്ഷെ കുപ്പി കാലിയായിരുന്നു.

അയാളുടെ കുപ്പിയില് അവശേഷിച്ചിരുന്ന വെള്ളം അയാള് അവള്ക്ക് നല്കി. ആ വെള്ളം മുഴുവന് അവള് കുടിച്ചു.

അയാള് വാചാലനനായി.

[ഇവിടെ അവസാനിക്കുന്നില്ല..]

Thursday, April 11, 2013

മൊരിഞ്ഞ ദോശ

പണ്ടൊക്കെ....... എന്നുപറഞ്ഞാല്‍ ഒരു നാലഞ്ചുമാസം മുന്‍പ് വരെ കാലത്ത് കുളിയും നാമജപവും ഒക്കെ കഴിഞ്ഞാല്‍ അടുക്കളയിലെ കൊച്ചുമേശക്കരികില്‍ ഇരുന്നാല്‍ എന്റെ ശ്രീമതി കഴിക്കുന്നതിനനുസരിച്ച് ഓരോ മൊരിഞ്ഞ ദോശ ഇങ്ങിനെ ചുട്ട് തരും. ഒപ്പം അവളുടെ ഡയലോഗും കേള്‍ക്കണം..


അങ്ങിനെ ഞാന്‍ ചുരുങ്ങിയത് 5 ദോശയെങ്കിലും കഴിക്കും. നല്ല കട്ടിയുള്ള തേങ്ങാച്ചമ്മന്തിയും, നല്ലെണ്ണയില്‍ ചാലിച്ച മുളക് പൊടിയും ചിലപ്പോള്‍ അടിപൊളി സാമ്പാറും തരും....

ഇവിടെ ഒരു പെണ്ണ് പെറാന്‍ വന്നിട്ടുണ്ട്. അവള്‍ വന്നതില്‍ പിന്നെ എനിക്ക് ദോശയും ഇല്ല ഇഡ്ഡലിയും ഇല്ല, ചുരുക്കിപ്പറഞ്ഞാല്‍ കാലത്ത് ബ്രേക്ക് ഫാസ്റ്റിനായി അടുക്കളയില്‍ ചടഞ്ഞിരിക്കേണ്ട എന്ന മട്ടാണ് എന്റെ പെണ്ണിന്റെ.

ഡൈനിങ്ങ് ടേബിളില്‍ ഉണങ്ങിയ ബ്രഡ് എന്നുമുണ്ടാകും. ചിലപ്പോള്‍ ചീസ് അല്ലെങ്കില്‍ ജാം. ഇനി ഓം ലെറ്റോ, ബുള്‍സ് ഐയോ മറ്റോ വേണമെങ്കില്‍ സെല്‍ഫ് സെര്‍വ്വീസ് ആകാം എന്ന മട്ടില്‍...

പ്രാതലിന്റെ കാര്യം വിടാം... ഉച്ചക്ക് നല്ലൊരു ശാപ്പാട് കിട്ടിയിരുന്നു, അതും ഇല്ലാണ്ടായി ഇപ്പോള്‍. പെറ്റ് കിടക്കുന്ന പെണ്ണിന് റെഡ് മീറ്റും, ഫിഷും മറ്റു വിഭവങ്ങളും ഉണ്ടാക്കും എന്നും. എനിക്കാണെങ്കില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍ ഇവയൊന്നും കഴിക്കാന്‍ പാടില്ല.

പോരാത്തതിന് കൊളസ്ട്രോല്‍ ലെവല്‍ 234 കവിഞ്ഞു, അപ്പോള്‍ അതിലും ഉണ്ട് ഭക്ഷണ നിയന്ത്രണം.. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി പട്ടിണിയാണ്. എന്നെ നോക്കാനോ എന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ ആരും ഇല്ലാ എന്ന് സാരം.

കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടില്‍ പോയാല്‍ നല്ല ഭക്ഷണം സന്തോഷത്തോടെ വിളമ്പിത്തരും അനിയത്തി ഗീത. ശ്രീരാമന്‍ ഭാഗ്യവാന്‍ - എനിക്കവിടെ എന്നും താമസിക്കാം.പക്ഷെ എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരും കുറച്ച് നല്ല സുഹൃത്തുക്കളും, ലയണ്‍സ് ക്ലബ്ബ് ഫ്രണ്ട്സും എല്ലാം ഇവിടെയാണ്. അതിനാല്‍ എനിക്ക് ചെറുവത്താനിയില്‍ ഇരുന്ന് ബോറഡിക്കും. തന്നെയുമല്ല അവിടെ ശ്രീരാമന്റെ മക്കള്‍ ആരും കൂട്ടിന്നില്ല.

പിന്നെ ഒരാശ്വാസം എന്തെന്നാല്‍ ചെറുവത്താനി അയലത്തെ വീട്ടിലെ കുട്ടികളായ തക്കുടു, ചിടു, കുട്ടാപ്പു എന്നിവര്‍ കളിക്കാന്‍ വരും വലിയച്ചന്റെ കൂടെ.. ശ്രീരാമന്റെ മക്കള്‍ എന്നെ വലിയച്ചന്‍ എന്നി വിളിച്ച് കേട്ടിട്ട് അയലത്തെ കുട്ട്യോളെല്ലാം എന്നെ “വലിയച്ചന്‍“എന്നു വിളിക്കും, വീട്ടിലെ മെയ്ഡ് പെണ്‍കുട്ടിയും.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര് പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര്‍ പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ഇപ്പോഴത്തെ എന്റെ സ്വിഫ്റ്റ് കാര്‍ വിറ്റിട്ട് ഒരു ഓട്ടോമേറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉള്ള സയ്യാര വാങ്ങണമെന്നുണ്ട്. പക്ഷെ പുവര്‍ ഫിലൂസ് സിറ്റുവേഷനായതിനാല്‍ തല്‍ക്കാലം ആ സ്വപ്നം പൂവണിയില്ല. കഴിഞ്ഞ 8 മാസത്തിന് മുന്‍പ് എന്നെ ഒരു ഓട്ടോ നടുറോഡില്‍ ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ ആഘാതം ഇത് വരെ ശരിയായിട്ടില്ല, വലത് കയ്യിന് സ്വാധീനക്കുറവുണ്ട്. അതിനാല്‍ ബസ്സ് യാത്ര ദുഷ്കരം..

ഞങ്ങളുടെ കുടുംബത്തിലെ വെട്ടിയാടന്‍ ആണുങ്ങള്‍ സാധാരണം അറുപതിന്നപ്പുറം കടക്കാറില്ല, കഴിഞ്ഞ മൂന്ന് തലമുറകളുടെ സ്റ്റാറ്റിസ്റ്റിക്സ് എന്റെ പക്കലുണ്ട്.

ഞാന്‍ അറുപതില്‍ പോകുമെന്ന് കരുതി, ഇപ്പോള്‍ അറുപത്തഞ്ചുകഴിഞ്ഞിട്ടും എന്നെ തേടി കാലന്‍ കാളയും കയറുമായി എത്തിയില്ല. ഓരോ രാത്രിയും ഞാന്‍ കാ‍ലന്റെ കാളയുടെ കുളമ്പടി ചെവ്വിയോര്‍ത്ത് കിടക്കും...

halO കാലന്‍ ചേട്ടാ... ഈ വഴി മറന്നോ.. എനിക്ക് വയ്യ ഇങ്ങിനെ കഴിയാന്‍. ശരിയായ ഭക്ഷണം വെച്ച് വിളമ്പിത്തരാന്‍ ബന്ധുവര്‍ഗ്ഗത്തില്‍ എന്റെ അനിയത്തി ഗീതയൊഴിച്ച് ആരും ഇല്ല..

അവള്‍ക്ക് ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...


foto courtsey: google

Wednesday, April 3, 2013

തൃശ്ശൂരിലെ ഓട്ടിസം ബാധിച്ച കുട്ടികൾ

ഇന്നെലെ world autism day ആയിരുന്നു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ  ഞാനും ഉണ്ടായിരുന്നു. ശ്രീമതി kpac lalitha [film artist] മുഖ്യാതിഥി ആയിരുന്നു.  സദസ്സിൽ  AUTISM SOCIETY THRISSUR  ന്റെ  പേട്രൻ  ആയ  ആലപ്പാട്ട് അച്ഛനും ഉണ്ടായിരുന്നു. കൂടാതെ നന്ദിനി മേനോൻ, രമേശ്‌, പ്രമോദ് തുടങ്ങിയ office bearers ഉം സന്നിഹിതരായിരുന്നു.

ഞാൻ നന്ദിനി  മേനോന്റെ ഒരു സുഹൃത്തായി ആണ് അവിടെ ചെന്നതെങ്കിലും  ഈ സ്ഥാപനത്തിന്റെ ഒരു volunteer ആണ്. ഓട്ടിസം ബാധിച്ച  കുറെ കുട്ടികളെയും  അവരുടെ  രക്ഷിതാക്കളെയും  അവിടെ കാണാൻ സാധിച്ചു. 

എന്താണ് ഓട്ടിസം, അതിന് മലയാളത്തിൽ  കൃത്യമായി  ഒരു നിർവചനമില്ല . മാനസിക വൈകല്യം പോലെ ഒരു അവസ്ഥ. ചിലർ  നന്നായി പാട്ടുപാടും, മറ്റുചിലർക്ക് ചിത്ര രചന, അല്ലെകിൽ ക്രാഫ്റ്റ് വര്ക്ക് മുതലായ താല്പര്യങ്ങൾ ആണ്. എനിക്ക് അവിടെ 4  മുതൽ  20 വയസ്സ് വരെ ഉള്ള മക്കളെ  കാണാൻ ആയി.  ചിലര് കൂക്കിവിളിക്കും, ചിലര്  എന്തോ  ആലോചിച്ചിരിക്കും അങ്ങിനെ പലതരം മാനസികാവസ്ഥ ആണ് അവരിൽ കാണാൻ കഴിഞ്ഞത്.



അവർക്ക്  എല്ലാത്തിനും അമ്മ വേണം കൂടെ, പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനാവില്ല പലര്ക്കും. ഈ കുട്ടികളിൽ മിക്കവരും  പല സ്കൂളുകളിലും പോകുന്നുവെങ്കിലും, trichur  model girls high  school ലെ autism vocational training ൽ  അവർ കൂടുതൽ ഊർജ്ജസ്വലരാകുന്നു.

ഈ സ്ഥാപനത്തിന്  സ്വന്തമായി തൃശ്ശൂർ വളക്കാവിൽ ഒരു ആസ്ഥാന മന്ദിരവും ട്രെയിനിംഗ് സെന്ററും അടുത്ത ഭാവിയിൽ  തന്നെ കെട്ടിപ്പാടുക്കനാകും . നല്ലവരായ  നാട്ടുകാരുടെയും മനുഷ്യ സ്നേഹികളുടെയും സഹായം അവർ പ്രതീക്ഷിക്കുന്നു .

4 വയസ്സ് കഴിഞ്ഞ ഒരു ആണ്‍ കുട്ടിയുടെ അമ്മ പറയുന്നു. ukg  ക്ലാസ്സിൽ പഠിക്കുംമ്പോൾ  ഒരു ദിവസം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത്രേ. കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ നിർ വികാരനായി കാണപ്പെട്ടുവത്രേ.

സ്കൂൾ പൂട്ടി വീട്ടിലിരിക്കുമ്പോൾ അവൻ വര്ത്തമാനം പറയുന്നത് കുറെശ്ശേ നിരത്തി തുടങ്ങി. നല്ലവണ്ണം സംസാരിച്ചിരുന്ന കുട്ടി  ഇപ്പോൾ ഒന്നും മിണ്ടില്ല. വെള്ളം എന്ന് മാത്രം പറയും. അവന് ദാഹം കൂടുതലാണ്, ഈശ്വരൻ അവന് ദാഹജലം ചോദിച്ച് വാങ്ങാനുള്ള അനുഗ്രഹം നിലനിര്ത്തി.

അവന്റെ അമ്മ പറയുന്നു. വിശന്നാൽ ചിലപ്പോൾ കരയും, അല്ലെങ്കിൽ അടുക്കളയിൽ പോയി പാത്രങ്ങളുടെ  മൂടി തുറന്ന് നോക്കുമത്രേ - പാത്രത്തിൽ  ഒന്നുമില്ലെങ്കിൽ അടുക്കളയിൽ തല കുനിച്ചിരുന്നു കരയും.

അവൻ ഇപ്പോൾ  പഠിക്കുന്ന സ്കൂളിൽ അവന് തുടർ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതൊക്കെ കേട്ടപ്പോൾ  ഞാൻ വിങ്ങിപ്പൊട്ടി. വാഹനാപകടത്തിൽ കയ്യിന് സ്വാധീനം കുറഞ്ഞതിനാൽ ആ പിഞ്ചു ബാലനെ എനിക്ക് ഒന്ന്  എടുത്ത്   മാരോടച്ച് താലോലിക്കുവാനോ ഉമ്മ വെക്കുവാനോ കഴിഞ്ഞില്ല. 


അവരുടെ വിലാസം :-   www.autismsocietythrissur.com

Sunday, March 31, 2013

എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍

Ctrl+ may b used for better view


എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...

മേശപ്പുറത്തിരിക്കുന്ന വൈന്‍ കുപ്പി കണ്ട് ഞാന്‍ സന്തോഷിച്ചു. ആരെങ്കിലും വൈകുന്നേരത്തിന് മുന്‍പ് എന്നെ ഡിന്നറിന് ക്ഷണിക്കും... അയല്‍ വക്കത്ത് കൃസ്തീയ കുടുംബങ്ങളുണ്ട്, ലയണ്‍സ് ക്ലബ്ബിലും. ഈ നിമിഷം വരെ ആരും എന്നെ ഓര്‍ത്തില്ല. സാരമില്ല.. ഞാന്‍ ഇതൊക്കെ സ്വപ്നം കണ്ട് ഇവിടെ എന്റെ പേരക്കുട്ടികളെ താലോലിച്ച് ഇരുന്നോളാം..

ഇവിടെ എന്റെ തട്ടകത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു എക്സിക്ക്യുട്ടീവ് ബാറോ, പബ്ബോ ഇല്ല. അല്ലെങ്കില്‍ അവിടെ പോയി ഈസ്റ്റര്‍ ആഘോഷിക്കാമായിരുന്നു.

എന്റെ ഇഷ്ടത്തിന്നനുസരിച്ച അവസാന ഈസ്റ്റര്‍ മസ്ക്കറ്റിലെ ഹോട്ടല്‍ അല്‍ഫലാജില്‍ ആയിരുന്നു. ഞാന്‍ അവിടെ അന്ന് മിക്കദിവസവും ഒരു പൈന്റ് ഡ്രാഫ്റ്റ് ബീര്‍ നുകരാന്‍ വൈകിട്ട് ഓഫീസ് വിട്ട് പോകുമായിരുന്നു. അവിടെ ബാറുകളും പബ്ബുകളും കുറേ ഉണ്ടായിരുന്നെങ്കിലും ഏഴാം നിലയിലുള്ള ഒരു പബ്ബിലാണ് ഞാന്‍ പോയിരുന്നത്. ഇരുപതുകാരിയായ ഒരു പാട്ടുകാരിയും അവിടെ പാടാന്‍ വന്നിരുന്നു.

ഞാന്‍ അന്നും ഇന്നും ഫോസ്റ്റര്‍ ബീറാണ് കുടിച്ചിരുന്നത്. ഡ്രാഫ്റ്റ് ബീര്‍ പതഞ്ഞ് പതഞാണ് എന്റെ മഗ്ഗിലേക്ക് ഞാന്‍ ഒഴിപ്പിക്കുക. അതുപോലെ പതഞ്ഞ് പതഞ്ഞതായിരുന്നു എന്റെ അവിടുത്തെ ദിനങ്ങള്‍. അവിടെ കൌണ്ടര്‍ സ്റ്റാക്ക്സ് ആയി ഹേസല്‍ നട്ട്സും, ഫ്രൈഡ് ആല്‍മണ്ട്സും, കൂടാതെ ഒലിവ്സും പിന്നെ ഒരേ ആകൃതിയില്‍ വെട്ടി നുറുക്കിയ കേരറ്റ് കഷണങ്ങളും അത് മുക്കിത്തിന്നാല്‍ ടൊമേറ്റോ സോസും, ടബേസ്കോ സോസും കൂടിയുള്ള ഒരു മിശ്രിതവും കൌണ്ടറില്‍ വെക്കും.

രണ്ട് മൂന്ന് പൈന്റുകള്‍ ഈ പെണ്ണിന്റെ ഈ പാട്ട് കേട്ട് അകത്താകുന്നത് അറിയില്ല. അങ്ങിനെ എന്റെ ഒരു സന്ദര്‍ശനത്തിന്നിടയിലാണ് ഞാന്‍ മനസ്സിലാക്കിയത് അന്ന് ഒരു ഈസ്റ്റര്‍ ദിനമായിരുന്നു. അതുപോലെ ഒരു ഈസ്റ്റര്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ല. ഇനി വരും കാലങ്ങളില്‍ എങ്ങിനെ ആകുമെന്നറിയില്ല.

മക്കളില്‍ പ്രതീക്ഷയില്ല. ഇനി പേരക്കുട്ടികള്‍ വരും അപ്പൂപ്പനെ തേടി ഈസ്റ്റര്‍ ദിനങ്ങള്‍ പങ്കിടാന്‍

Tuesday, March 26, 2013

സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!



മലയാള സിനിമക്ക് വീണ്ടുമൊരു തീരാനഷ്ടം. സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!




Friday, March 15, 2013

കൈ നിറയെ ഉണ്ണിയപ്പവുമായി അപ്പൂപ്പന്റെ മകള്‍

എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് 900 മീറ്റര്‍ മാത്രം. ഞാന്‍ മിക്ക ദിവസവും വടക്കുന്നാഥനെ വണങ്ങാറുണ്ട്. ചിലപ്പോള്‍ തൃപ്പുകക്ക് ശേഷം വീട്ടിലേക്ക് തിരിക്കും. വല്ലപ്പോഴും കടുമ്പായസവും ഉണ്ണിയപ്പവും കിട്ടാറുണ്ട്. 

ഞാന്‍ ഒരു ദിവസം ഉണ്ണിയപ്പം ശീട്ടാക്കി ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം കൊണ്ട് പുറത്തേക്ക് വരുന്ന ഒരാളോട്.... “ ഒരു ഉണ്ണിയപ്പം തരാമോ....?”

പട്ടുപാവാട ഉടുത്ത ഒരു കൊച്ചുമിടുക്കിയുടെ കയ്യിലായിരുന്നു ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം. ഉണ്ണിയപ്പം യഥേഷ്ടം നാലടി നടന്നാല്‍ തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ലഭിക്കുമെങ്കിലും, അതൊന്നും ഭഗവാന് നിവേദിച്ചതാവില്ലല്ലോ.....

എനിക്കാണെങ്കില്‍ അകത്തേക്ക് പ്രത്യേകിച്ച് നാലമ്പലത്തിന്നുള്ളിലേക്ക് പ്രവേശിക്കുവാന്‍ വയ്യായിരുന്നു. വാതരോഗത്താല്‍ കാല്പാദങ്ങള്‍ നന്നേ വേദനിക്കുന്ന അവസ്ഥയിലായിരുന്നു..

കുറച്ച് നേരം ഞാന്‍ വിളക്കുമരത്തിന്നടുത്ത് നിന്ന് ഭഗവാനെ നോക്കിക്കണ്ടു. ബലിക്കല്ല് കാരണം ഉള്ളിലേക്ക് നോട്ടമെത്തില്ല, എന്നാലും ഞാന്‍ ഭഗവാനെ കണ്ടു തൊഴുതു... പിന്നീട് ആല്‍ത്തറയില്‍ അല്പനേരം ഇരുന്ന് വിശ്രമിച്ചു, തുള്ളിച്ചാടി നില്‍ക്കുന്ന ആലിലയേയും നോക്കി. എന്തു സന്തോഷമാണ് ആ ആലികള്‍ക്ക്... അവരില്‍ ഒരാള്‍ എന്നെ കളിയാക്കി.....

“വന്നിരിക്കുന്നു ഒരു ഉണ്ണിയപ്പ കൊതിയന്‍......?!...”

എന്നെ കളിയാക്കിയ ആ ആലില എന്റെ മടിയില്‍ പതിച്ചു.. ഞാന്‍ ആ ആലില എന്റെ ഉള്ളം കയ്യില്‍ വെച്ചിട്ട്, അവളെ നോക്കി മന്ദഹസിച്ചു.....

ആലില എന്നെ ഉറ്റുനോക്കി................. പെട്ടെന്ന് ചുറ്റുപാടുമുള്ള വെളിച്ചമെല്ലാം മങ്ങിയ പോലെ തോന്നി.. അമ്പലമുറ്റത്തെ എണ്ണവിളക്കിന്റെ ശോഭ മാത്രം..

ഞാന്‍ ആ ആലില കയ്യില്‍ തന്നെ വെച്ച് ഭഗവാനെ വീണ്ടും തൊഴാന്‍ വിളക്ക് മരത്തിന്നടിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

“അപ്പൂപ്പാ..........................”

തിരിഞ്ഞുനോക്കിയപ്പോള്‍.... അതാ പാദസരമണിഞ്ഞ് കിലുകിലാ ശബ്ദത്തോടെ ആ പട്ടുപാവാടക്കാരി എന്റെ അടുത്തെത്തി.... തൃപ്പുകയും കഴിഞ്ഞ് ഭക്തരെല്ലാം പോയിക്കഴിഞ്ഞിരുന്നു... അമ്പലമുറ്റത്ത് ഒന്നോ രണ്ടോ കാവല്‍ക്കാര്‍ മാത്രം..

പച്ച പട്ടുപാവാട അണിഞ്ഞ ആ പാവാടക്കാരിയുടെ മുഖം നേരിയ എണ്ണവിളക്കിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നപോലെ തോന്നി..... അവള്‍ ചിരിച്ചുംകൊണ്ട് എന്റെ കയ്യിലിരുന്ന ആലിലയില്‍ രണ്ട് ഉണ്ണിയപ്പം വെച്ച് തന്നു.

എന്തോ പതിവില്ലാത്ത പോലെ അമ്പലപരിസരം കൂരാകൂരാ ഇരുട്ട്... സ്വധവേ കാഴ്ച കുറഞ്ഞ ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു... പട്ടുപാവാടയുടുത്ത മോള്‍ വടക്ക് കിഴക്ക് ദിശയിലേക്ക് നടന്ന് നടന്ന് മറഞ്ഞു.... ഒന്നും ചോദിക്കാ‍നായില്ല ഉണ്ണിയപ്പം കഴിക്കുന്നതിന്നിടയില്‍....

ഞാന്‍ പിന്നീട് പലപ്പോഴും ഒരു ആലിലയുമായി അമ്പല കവാടത്തില്‍ നിന്നിട്ടുണ്ടെങ്കിലും എനിക്ക് ഉണ്ണിയപ്പം കിട്ടിയില്ല... എനിക്കുറപ്പുണ്ട്... ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ അടുത്തൊരു ദിവ്സം................ വരും അപ്പൂപ്പന്റെ മകള്‍ പട്ടുപാവാടയുടുത്ത് കൈ നിറയെ ഉണ്ണിയപ്പവുമായി....................

Thursday, March 7, 2013

കൈപ്പയ്ക്ക തീയല്‍


പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍ ഒരു രസം തന്നെ അല്ലെ...? എന്റെ കാര്യം ആണ് ഞാന്‍ പറയുന്നത്. കുറച്ച ദിവസങ്ങള്‍ക്ക് മുന്പ് മുളകോഷ്യം എഴുതിയപ്പോള്‍ ഉണ്ടായ സന്തോഷം ചില്ലറയൊന്നുമല്ല. ദുബായില്‍ ഇരുന്നു ഒരാള്‍ വായിച്ച് എന്റെ പഴയ സുഹൃത്ത് പാര്‍ത്ഥനെ [chartered accountant] ഓര്‍മിച്ച കാര്യവും ഉണ്ടായി. ഇതൊക്കെ കാണുമ്പൊള്‍ ഏതൊരു എഴുത്തുകാരനും സന്തോഷവാനാകും.

അങ്ങിനെ ഇരിക്കുമ്പോഴാണ് എനിക്ക് കൈപ്പയ്ക്ക തീയലിന്റെ ഓര്മ വന്നത്. ഓര്മ വരാന്‍ പ്രധാന കാരണം എന്തെന്നാല്‍ എന്റെ ബന്ധു എനിക്ക് കൈപ്പയ്ക്ക തീയല്‍ കൊടുത്തയച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിക്ക് മാത്രമായിട്ടല്ല അത് എന്റെ വീട്ടില്‍ എത്തിയത്. ഇവിടെ രാക്കമ്മ പെറ്റുകിടക്കുന്നുണ്ട്. അവളെ ഉദ്ദേശിചിട്ട് ആയിരിക്കാം. പക്ഷെ അവര്‍ക്കൊന്നും കൈപ്പയ്ക്ക തീയല്‍ ഇഷ്ടമായി കാണില്ല.

ഞാന്‍ ആണെങ്കില്‍ ഉച്ചക്കും വൈകുന്നേരവും ആയി കൊടുന്നതെല്ലാം അകത്താക്കി.  എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവം ആണ് ഈ കൈപ്പയ്ക്ക തീയല്‍. എന്റെ നാട്ടില്‍ അതായത് ചെരുവത്താനി - കുന്നംകുളം ഭാഗത്ത് ഇങ്ങിനെ ഒരു വിഭവം ഇല്ല. അവിടെ കയ്പ്പക്ക കൂട്ടാന്‍  ഉണ്ടാക്കും മല്ലിയരചിട്ട്, ചിലപ്പോള്‍ അതില്‍ അല്പം പുളി ചേര്‍ക്കും. നമ്മള്‍ പറഞ്ഞു വരുന്ന തീയലിന്റെ കൂട്ട് ഏതാണ്ട് അങ്ങിനെ തന്നെ ഒക്കെ ആണെങ്കിലും, തീയലിന്റെ കൂട്ട് വേറെ തന്നെ. അതിലും മല്ലി ഉണ്ടെങ്കിലും അതിന്റെ നിറവും രുചിയും ഒന്ന് വേറെ തന്നെ.

എന്റെ പെണ്ണ് പണ്ട് എനിക്ക് വെണ്ടയ്ക്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. പണ്ടൊക്കെ അവള്‍ക്ക് എന്നോട്  ഭയങ്കര ഇഷ്ടം ആയിരുന്നു. പിള്ളേര്‍ ആയപ്പോള്‍ ഇഷ്ടം കുറഞ്ഞു. ഇപ്പോള്‍ പിള്ളേര്‍ക്ക് പിള്ളേര്‍ ആയപ്പോള്‍ തീരെ ഇഷ്ടം ഇല്ല.  ഇപ്പോള്‍ എനിക്ക് വയസ്സനായി, എല്ലും തൊലിയും ആയി. ഇപ്പോള്‍ അടുത്ത് കിടത്തുന്നത് പോലും ഇല്ലാ. പിന്നെ അല്ലെ അവളെനിക്ക് തീയല്‍ ഉണ്ടാക്കി തരുന്നത്. പണ്ടൊക്കെ ഞാന്‍ ഓഫീസില്‍ നിന്ന് വന്നാല്‍ [ ഇന്‍ ഗള്‍ഫ്‌ ] ഉടനെ അവള്‍ ചപ്പാത്തിക്ക് കുഴക്കും. ഇപ്പോള്‍ ചുടു ചപ്പാത്തി കഴിച്ചിട്ട് ഇരുപത് കൊല്ലത്തില്‍ ഏറെ ആയി. അവള് പറയുന്നതിലും കാര്യം ഇല്ലാതില്ല. അവള്‍ക്ക് പണ്ടത്തെ പോലെത്തെ ചുറുചുറുക്ക് ഇല്ല. ഞാന്‍ വിചാരിച്ചു എനിക്ക് മാത്രമേ വയസ്സയുള്ളൂ എന്ന്. അവള്‍ക്ക് എന്നെക്കാളും കുറച്ചു വയസ്സ് കുറവാണ്.

അതൊക്കെ പോട്ടെ നമുക്ക് തീയല്‍ പുരാണത്തിലേക്ക് മടങ്ങാം. പണ്ട് പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തു പതിനഞ്ച് കൊല്ലം മുന്പ് എനിക്ക് എന്റെ പാറുകുട്ടി കൈപ്പയ്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. അതൊക്കെ അന്ത കാലം.

ഇപ്പൊ ഹൌസ് മെയിഡ് കാലത്ത് ഉണ്ടാക്കി വെക്കുന്ന ചപ്പാത്തി വേണമെങ്കില്‍ ചൂടാക്കി കഴിക്കാം. പൊള്ളുന്ന കറന്റ് ബില്ലാണല്ലോ ഇപ്പോള്‍ അതിനാല്‍ മൈക്രോ വേവ് അവന്‍ പുതപ്പിച് വെച്ചിരിക്കുകയാണ്. അപ്പോള്‍ ഉണക്ക ചപ്പാത്തി കഴിച്ച ത്രിപ്തിപ്പെടാം.

എന്നാലും ഷീബ കൊടുത്തയച്ച കൈപ്പയ്ക്ക തീയല്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി. പണ്ട് പണ്ട് ഞാന്‍ ഹൈദരബാദില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താമസം സെക്കന്ദെരാബാദില്‌ ആയിരുന്നു. സെക്കെന്ദരാബദിലെ ബന്സിലാല്‍ പേട്ടക്ക് അടുത്തുള്ള ഗാന്ധി നഗറില്‍ ആയിരുന്നു വാസം. അന്ന് ഞാന്‍ തീര്‍ത്തും ഒരു യുവാവ്‌, കാണാന്‍ ചന്തം ഉള്ളതായി ക്ലാസ് മേറ്റ്‌ ചേതന പറയുമായിരുന്നു.

ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബംഗാളി കപ്പിള്‍സ് താമസിച്ചിരുന്നു. ഞാന്‍ ഒരിക്കല്‍ അവളോട് ഈ തീയലിന്റെ വിശേഷം പങ്കു വെക്കുകയുണ്ടായി. അവള്‍ എനിക്ക് ഒരു തീയല്‍ വെച്ച് തന്നു. പക്ഷെ കൈപ്പക്ക് പകരം മറ്റെന്തോ കൈപ്പുള്ള പ്രോഡക്റ്റ്. എനിക്കായി വെച്ച് തന്നതിനാല്‍ മനസ്സിലാ മനസ്സോടെ ഞാന്‍ അത് തിന്നു.

പിന്നീടൊരിക്കല്‍ ഞാന്‍ ചിക്കഡ് പള്ളിയില്‍ തെണ്ടി നടക്കുന്നതിന്നിടയില്‍, ചാര്‍മിനാര്‍ ചൗരാസ്തക്ക് അടുത്ത നമ്മുടെ നാടന്‍ കൈപ്പയ്ക്ക ഇരിക്കുന്നത് കണ്ടു. ഉടന്‍ തന്നെ രണ്ടെണ്ണം വാങ്ങി ഇവള്‍ക്ക് കൊണ്ട് കൊടുത്തു. അന്നവള്‍ ഉണ്ടാക്കിയ  കൈപ്പയ്ക്ക തീയലിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പത്ത്‌ ഉണ്ട്. എന്ത് കൊണ്ടായിരുന്നു ആ തീയലിനു അത്ര മാത്രം രുചി എന്നെനിക്ക് ഇന്നേ വരെ മനസ്സിലായില്ല.

എന്തായാലും കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഓര്‍ക്കാപ്പുറത് കൈപ്പയ്ക്ക തീയല്‍ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ. ഷീബക്ക് ഒരായിരം നന്ദി. ഇനി ആരാണ് ഈ ഷീബ എന്ന് പറയണം എങ്കില്‍ കുറെ സ്ഥലം വേണം. അപ്പോള്‍ ഷീബയെ പിന്നീട് പരിചയപ്പെടുത്താം.

ഷീബ ഒരിക്കല്‍ എനിക്ക് ഹോം മെയിഡ് വൈന്‍ തന്ന കാര്യവും ഒക്കെ പറയാം. ഇപ്പോഴും പുഞ്ചിരിച് നില്‍ക്കുന്ന ഷീബയെ എല്ലാവര്ക്കും ഇഷ്ടമാണ്.  ഷീബക്ക്  കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ എനിക്ക് കൊടുത്തയക്കാന്‍ ജഗദീശ്വരന്‍ ആയുരാരോഗ്യ സൌഖ്യം നല്‍കട്ടെ.

Tuesday, February 26, 2013

മുളകുഷ്യം


മുളകുഷ്യം 

ഞാന്‍ അടുത്തിടെ  പരിചയപ്പെട്ട  കൂട്ടുകാരില്‍ എനിക്കേറ്റവും  പ്രിയപ്പെട്ടത് എന്റെ നന്ദിനിക്കുട്ടി തന്നെ.  എന്താണ് അവളെ അത്രക്കും ഇഷ്ടം തോന്നിയതെന്നുവെച്ചാല്‍ അവളൊരു  രോഗിയാണ്. പണ്ട് സുശീല ചേച്ചി പറഞ്ഞപോലെ അവളോട് തോന്നേണ്ടത് സഹാനുഭൂതി ആണ്. എന്റെ നന്ദിനിക്കുട്ടി  സുന്ദരിയാണ്‌, അവള്‍ക്കൊരു പുന്നാര മോനും ഉണ്ട് . അവനാണെങ്കിലൊ പൂര്‍ണ ആരോഗ്യവാനും അല്ല. മോന്റെ കാര്യത്തില്‍ അത്ര  വലിയ പ്രശ്നം ഇല്ലെങ്കിലും അവന് എ പ്പോഴും കൂട്ടായി അമ്മ വേണം,  അമ്മക്കാണു എങ്കില്‍ ഇടക്കിടെ അസുഖം മൂര്‍ച്ചിക്കും. അപ്പോള്‍  മകന്റെ കാര്യം  പ്രശ്നം ആകും. അങ്ങിനെ ഒക്കെ ആണ്  എന്റെ നന്ദിനിക്കുട്ടിയുടെ അവസ്ഥ. 

ഞാന്‍ ഒരു  ദിവസം നന്ദിനിക്കുട്ടിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു. 
"നന്ദിനിക്കുട്ടീ  ഇന്നെന്താ വിഭവം ഉച്ചക്ക് ....?"
"ഇന്നേ പ്രത്യേകിച്ചൊന്നും ഇല്ല ജെപി സാറെ ...  മുളകുഷ്യം മാത്രം..."

"മുളകുഷ്യമോ ....... ഞാന്‍ മുളകുഷ്യം  കഴിചിട്ട്  ഒരുപാട്  നാളായി...."

"അതെയോ .....? അവിടുത്തെ ചേച്ചിയോട് പറഞ്ഞൂടെ വെച്ച് തരാന്‍ ...?
"അതൊന്നും  ശരിയാകില്ല എന്റെ നന്ദിനിക്കുട്ടീ ... ഒന്നാമത് അവള്ക്കറിയില്ല  അതിന്റെ കൂട്ട്. രണ്ടാമത് എന്തെന്നുവെച്ചാല്‍ ഇവിടെ മകള്‍  പെറ്റ്   കിടക്കുകയാ... ഞാന്‍ തന്നെ അങ്ങ്ട്ട് ഉണ്ടാക്കിയാലോ എന്നാലോചിക്കുകയാ.. എനിക്കതിന്റെ കൂട്ട് [റെസിപ്പീ ] പ്രഞ്ഞുതരമൊ....?"

"ഓ ... അതിനെന്താ പ്രശ്നം ... ഞാന്‍ പറയാം എഴുതിയെടുത്തോളൂ..."
"ശരി പറയൂ ..."

cook paripp, add vellari or tomato or kumbalanga pieces...cook again adding chilly powder and salt.....switch off fire, add lots of kariveppila & velichenna...


"മെനി താങ്ക്സ് നന്ദിനിക്കുട്ടീ...."

ഞാന്‍ ആലോചിക്കുകയായിരുന്നു എപ്പോഴാ ഞാന്‍ അവസാനം മുളകുഷ്യം കൂട്ടിയതെന്ന്.... ഹാ ഓര്‍മ്മ വന്നു.  പണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൃഷ്ണന്‍കുട്ടി മാഷിനു  അത്താഴത്തിന് എന്നും മുളകുഷ്യം  ആണ്.. ഞാന്‍ തന്നെ ആയിരിക്കും മിക്കവാറും വിളമ്പി കൊടുക്കുക. 

കൃഷ്ണന്‍കുട്ടി മാഷ്‌ ആളൊരു കുഴപ്പക്കാരന്‍ ആയിരുന്നു.  കണക്കാണ് വിഷയം.  ക്ലാസ്സില്‍ വരുമ്പോള്‍  പുസ്തകക്കെട്ടിനോടൊപ്പം  ഒരു  ചൂരലും ഉണ്ടായിരിക്കും. എനിക്കാണെങ്കില്‍ കണക്ക് എത്ര പറഞ്ഞാലും തലയില്‍  കയറുകയില്ല -  അടി കിട്ടാത്ത ദിവസങ്ങളില്ല. 

പാവം മാഷ്‌ എന്നെ തല്ലി  തല്ലി   തോറ്റു കാണും... 

ചിലപ്പോള്‍ ഞാന്‍ ആലോചിക്കും എന്തിനാ എന്നെ ഈ നരകത്തില്‍ കൊണ്ട്ട് വിട്ടത് പഠിപ്പിക്കാന്‍. ഞാന്‍ വടുതല  സ്കൂളില്‍ നിന്ന്  നാലര ക്ലാസ് ഒന്നാമനായി ജയിച്ച കുട്ടിയായിരുന്നു. 

തോഴിയൂരും, പെങ്ങമുക്കിലും, പാറേല്‍ അങ്ങടീയിലും, കുന്നംകുളത്തും ഹൈ സ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരില്‍ പടിപ്പിക്കാന്‍ വിട്ടത്. 

എന്തിന്റെ കേടായിരുന്നു എന്റെ തള്ളക്ക്. തന്തക്ക് കൊളംബൊയില്‍ ആയിരന്നു പണി. അവിടെ പിള്ളേരെ പഠിപ്പിക്കണം എന്നായിരുന്നു തന്തയുടെ അഗ്രഹം. പക്ഷെ തള്ള അതിന് സമ്മതിക്കാണ്ട്, എന്നെ ഇങ്ങിനെ തടങ്കില്‍ ആക്കി. 

ഞാനെങ്കില്‍ ഒരു പാവം പയ്യന്‍സ് ആയിരുന്നു. ഈ സ്കൂളില്‍ കുഴപ്പക്കാരായ പിള്ളേര്‍ ആയിരുന്നു അധികവും. അവരുടെ കൂടെ കൂട്ട് കൂടി ഞാന്‍ ആകെ നാശമായി. 

തന്ത ധാരാളം പണം അയക്കും. തള്ളക്ക് ആണെങ്കില്‍ സ്കൂളില്‍ ടീച്ചര്‍ പണിയും. കാശിന് ഒരു കുറവും ഇല്ല. പോരാത്തതിന്  തള്ളയുടെ തന്ത ആണെങ്കില്‍ ആ നാട്ടിലെ വലിയ പണക്കാരനും. എനിക്ക് തന്ത ഫസ്റ്റ്  ഫോമില്‍ പഠിക്കുമ്പോള്‍ റിസ്റ്റ് വാച്ചും മറ്റും കൊണ്ട് വന്ന് തന്നിരുന്നു. കൂടാതെ ലണ്ടനില്‍ നിന്ന് വാങ്ങിയ ജീന്‌സും പുസ്തകം പൊതിയാന്‍ പ്രത്യേക പേപ്പറുകളും ഒക്കെ എത്തിചിരുന്നു. പക്ഷെ അദ്ദേഹം എന്റെ പഠിത്തത്തെ പറ്റി അന്വേഷിച്ച് കാണില്ല. 

തള്ള എന്നെ നരകത്തിലാക്കി നല്ല കൊളംബ് കുടയും സാരിയും ചുറ്റി സ്കൂളില്‍ പോകും. എനിക്ക് രണ്ട് കാക്കി ട്രൌസറും നാല് വരയന്‍ കുപ്പായവും മാത്രം. ഞാന്‍ അത് കൊണ്ട്ട് ത്രിപ്തിപ്പെട്ടു. 

ഒരുപാട് പറയാനുണ്ട് എന്റെ ബോഡിംഗ് ലൈഫ്. എഴുതിയാല്‍ തീരില്ല. ഞാന്‍ ആദ്യം എല്ലാം എഴുതാമെന്ന് വെച്ചു. പിന്നീട് അതൊന്നും ഓര്‍ക്കാന്‍ മനസ് വന്നില്ല. 

ഇടക്കിടക്ക് കൃഷ്ണന്‍ കുട്ടി മാഷ്‌ ബാക്കി വെച്ച മുളകൂഷ്യം ഞാന്‍ കഴിക്കും. കുട്ട്യോള്‍ക്ക് വൈകുന്നേരം ചോറും സാമ്പാറും,     ചെറുകായ മെഴുക്കുപുരട്ടിയും അച്ചാറും, പപ്പടവും എല്ലാം ഉണ്ടാകും. 

എന്റ കൃഷ്ണന്‍ കുട്ടി മാഷെ... മാഷ് ഇപ്പോള്‍ സ്വര്‍ഗത്തിലോ നരകത്തിലോ ഒക്കെ ആയിരിക്കും. എനിക്ക് ഇത്രയും പ്രായം ആയ സ്ഥിതിക്ക് മാഷ്‌ ജീവിച്ചിരിപ്പാന്‌ ഇടയില്ല. 

എന്തായാലും മാഷ്‌ ബാക്കി വെച്ച മുള്കോഷ്യതിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത് ഉണ്ട്. 

ഒരു ദിവസം നന്ദിനിക്കുട്ടിയുദെ അടുക്കളയില്‍ മുളകോഷ്യം കഴിക്കാന്‍ പൊകണം. 

എന്റെ നന്ദിനിക്കുട്ടിക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കേണമേ എന്റെ അച്ചന്‍ തേവരേ [ലോര്‍ഡ്‌ ശിവ ]

Friday, February 8, 2013

തോട്ടിലെ കുളി


MEMOIR


എനിക്ക് വയസ്സായ കാര്യം ഞാന്‍ മറന്നു. ഞാന്‍ ഇപ്പോഴും കുട്ടികളെ പോലെ ഓരോന്ന് ഓര്‍ത്തോര്‍ത് ചിരിക്കും. എന്റെ പെന്നിന്നും എന്റെ പോലെ വയസ്സായി. അവളുടെ തോന്നലുകള്‍ വയസ്സന്മാരെ പോലെ ആണെങ്കില്‍ ഞാന്‍ കുട്ടികളെ  പോലെ.

ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ക്ക് കേള്‍ക്കാന്‍ നേരമില്ല. അപ്പോള്‍ ഞാന്‍ വീട്ടില്‍  വെച്ചിട്ടുള്ള കൃഷ്ണനോട് പറയും എന്റെ വിചാര വീഥികള്‍ ഞാന്‍ ഭഗവന്‍ കൃഷ്ണനോട് പങ്കിടും. എനിക്ക് പറയാന്‍ മറ്റാരും ഇല്ല.

"കൃഷ്ണാ നിനക്ക് പതിനാറായിരം ഭാര്യമാര്‍ ഉണ്ടെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് വടക്കുന്നാഥന്‍ ശ്രീ മൂല സ്ഥാനത്ത്‌ സ്വാമി ഭൂമാനന്ദ തീര്‍ഥ മഹാരാജും ഗീത തത്വ സമീക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു കേട്ടു. എന്റെ കാര്യം നോക്കൂ  കൃഷ്ണാ എനിക്ക് ഒരു  പെണ്ണെ ഉള്ളൂ. അവള്‍ക്കാണെങ്കില്‍ എന്നും പണിയും ക്ഷീണവും.  എന്റെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് നേരം ഒട്ടും ഇല്ല. അവള്‍ ഇപ്പോഴും ടിവിക്ക് മുന്നില്‍ സീരിയലും കണ്ടു കൊണ്ട് ഇരിപ്പാണ്.

എനിക്ക് കൊച്ചു വര്‍ത്തമാനം പറയാനും, കെട്ടിപ്പിടിച് ഇരിക്കാനും അവള്‍ക്ക് തീരെ  സമയം ഇല്ല. അപ്പോള്‍ എനിക്ക് പതിനാറായിരം ഒന്നും വേണ്ട. ഒന്നും കൂടി ആയാല്‍ തരക്കേടില്ല. ഞങ്ങളെ രണ്ടുപേരെയും  തൈലം തേച്ചു കുളിപ്പിക്കാനും, എനിക്ക് മാത്രം ചപ്പാത്തി  ഉണ്ടാക്കാനും,പിന്നെ എന്റെ കാര്യങ്ങള്‍ നോക്കാനും അവളും കൂടി വന്നോട്ടെ.

ഞാന്‍ നിന്നോടല്ലാതെ ആരോട ഇതൊക്കെ പറയുക. എനിക്ക് നീയല്ലാതെ മറ്റാരും ഇല്ല തുണക്ക്. നിനക്കറിയാമല്ലോ കാലത്ത് ഞാന്‍ ഫ്രഷ് ഫ്ലവേര്‍സ് തന്നിട്ടേ ജലപാനം കഴിക്കാറുള്ളൂ... വയ്യെങ്കിലും ഞാന്‍ പൂ പറിക്കാന്‍ കാലത്ത് പോകുന്നു. എന്റെ കാലിന്റെ അവസ്ഥ നിനക്കറിയാമല്ലോ. എത്ര ഡോക്ടര്‍മാര്‍ ചികിത്സിച്ചു, എത്ര മരുന്നുകള്‍ കഴിച്ചു. അവസാനം ഒരു കൊല്ലം ഹോമിയോവും കഴിച്ചു. എന്നിട്ടെന്തുണ്ടായി. എല്ലാം പഴയത് പോലെ തന്നെ. ആയുര്‍വേദവും അലോപ്പതിയും എല്ലാം നോക്കിയില്ലേ. ഇനി ഞാന്‍ മരുന്ന് കഴിക്കുന്നില്ല.

ഇന്നാളൊരു  ദിവസം ഞാന്‍ "എന്റെ കൃഷ്ണോടുള്ള കാര്യങ്ങള്‍" " പറയുന്നതു നന്ദിനിക്കുട്ടിയോട് അവള്‍ക്ക് രസിച്ചില്ല. "

വേണ്ട രസിക്കേണ്ട. അവള്‍ക്ക് കുസുംബ് തോന്നിയിട്ടുണ്ടാകും. പെണ്ണല്ലേ. കുശുമ്പ്  കാണും. കൃഷ്ണന്‍ ആരുടേയും  കുടുംബ സ്വത്തല്ല. ആര്‍ക്കു വേണമെങ്കിലും പങ്കിടാം.  അവളും പ്രേമിച്ചോട്ടെ കൃഷ്ണനെ. ??!

ഞാന്‍ ഇപ്പോള്‍ ആലോചിച്ചും കൊണ്ടിരുന്നത് രവിയുമായി തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്. പണ്ട് പണ്ട് എന്നൊന്നും പറയാനില്ല ഏതാണ്ട് എന്റെ ചെറുപ്പത്തില്‍. -, ഞാഉം രവിയും പുഞ്ചപ്പാടത്ത് തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്.

ഞങ്ങളുടെ നാട്ടില്‍ കുളത്തിലും തോട്ടിലും ഒക്കെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ പ്രത്യേക പടവ്  ഉണ്ട്.

തോട്ടില്‍ കുളിക്കാന്‍ പോയാലും കുളത്തില്‍ കുളിക്കാന്‍ പോയാലും, തോടും കുളവും ഒക്കെ നീന്തി തുടിച്ച് കലക്കി മറിക്കും, ഞങ്ങളുടെ കണ്ണുകളും കലങ്ങും, ചോര  നിറത്തിലായിരിക്കും. തോട്ടില്‍ കുളിക്കാന്‍ പോയലോന്നും രവിയുടെ അമ്മ അവനെ ചീത്ത പറയില്ല. എന്റെ ചേച്ചി അങ്ങിനെ അല്ല. തോട്ടിലും കുളത്തിലും കുളിക്കാന്‍ പോയാല്‍  എന്നെ  പൊതിരെ  തല്ലും, എന്നാലും  ഞാന്‍ പിന്നെയും പോകും. അതാണ് എന്റെ സ്വഭാവം.

അങ്ങിനെ ഒരുനാള്‍  ഞാനും രവിയും കൂടി  തോട്ടില്‍ കുളിക്കാന്‍ പോയി.  തോടുകള്‍  പലതുണ്ട് പാടത്ത് , എന്നാല്‍ കുത്തി മറിയാന്‍ പറ്റിയ തോട് അവനു നല്ല നിശ്ചയം ഉണ്ട്. അങ്ങിനെ പേരും തോടിന്റെ അടുത്തുള്ള ഒരു തോട്ടിലെത്തി. തോട് മൂന്നായി  പിരിയുന്ന ഒരിടത്തെത്തി , അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ പോയ  തോടിന്റെ ഇടത്തെ അറ്റം പെണ്ണുങ്ങളുടെ കടവ് ആണെന്ന്.

അവിടെ ചില പെണ്ണുങ്ങള്‍ കുളിച്ചിരുന്നു. അവരോട കിന്നാരം പറഞ്ഞ ഞങ്ങള്‍ തോട്ടിലേക്ക് ചാടി മരുകരക്കെത്തി. ഇടക്ക് ഇക്കരക്ക് നീന്തിയെത്തും സോപ്പ്  തെക്കനെന്ന മട്ടില്‍.. , സമയം സന്ധ്യയോടടുത് കാണും, ഞങ്ങളുടെ പ്രായത്തില്‍ ഉള്ള ഒരുത്തി വന്ന് ബ്ലൗസ് അഴിച്ചു  വെച്ച് നീന്താനിറങ്ങി. എന്നിട്ട് ഞങ്ങളെ രണ്ടാളെയും ചീത്ത വിളിച്ചു.

"എന്തിന്റെ കേടാ ചെക്കന്മാരെ നിങ്ങള്‍ക്ക് ഈ കടവില്‍ തന്നെ കിടന്നു മറിയണം എന്ന്...."
"പിന്നേ വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ ... ആണുങ്ങലോഡ് കളിച്ചലുണ്ടല്ലോ .... കാര്യം പഠിക്കും നീ..."

എന്തിനു പറേണു ആ പെണ്ണ് നീന്തി ഞങ്ങളുടെ കടവിലെത്തി ഞങ്ങളെ pinneyum  ചീത്ത വിളിച്ചു.  അവളുടെ വലിയ മുലകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. അവള്‍ വെള്ളത്തില്‍ വെച്ച് ഞങ്ങളെ തല്ലുമെന്ന വരെ ആയി. അവളെന്തു പറഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞങ്ങള്‍ അവളോട് കയര്‍ത്തും കൊണ്ട്  അവളുടെ മേനി നോക്കി രസിച്ചു.

അവള്‍ വെള്ളച്ചവിട്ടില്‍ നിന്നും കൊണ്ട് ഞങ്ങളോട മല്ലിട്ടു, കുപ്പയമില്ലാതെ ആണ്  അവള്‍ വെള്ളത്തില്‍ നില്‍ക്കുന്നതോന്നും അവളെ അലട്ടിയില്ല.  അവളെ കൂടുതല്‍ രോഷാകുലരാക്കി ഞങ്ങള്‍ അവളോട് വീണ്ടും യുദ്ധത്തിനു ഒരുങ്ങി. ആ തക്കത്തില്‍ ഞാന്‍ ആണെന്ന്  തോന്നുന്നു വെള്ളത്തില്‍ ഊളയിട്ട് മരുകരക്കെത്തി അവളുടെ ബ്ലൗസ് ഒളിപ്പിച്ചു  വെച്ച്. അവളാണെങ്കില്‍ കോണകം ഉടുക്കാതെ  ഒറ്റ മുണ്ടും ബ്ലൌസുമയാണ് കുളിക്കാന്‍ വന്നത്. ഞങ്ങള്‍ ആണ്‍ കുട്ട്യോലല്ലേ. ഞങ്ങള്‍ക്ക് വെറും ഹാഫ് ട്രൌസറും ,  നോ കോണകം ഫോര്‍ ബോത്ത്‌ ഓഫ് അസ്.

ഞങ്ങള്‍ ഇക്കരക്കെത്തി ഞങ്ങളുടെ ട്രൌസറും ഇട്ടു നേരെ വീട് ലക്ഷ്യമായി നടന്നു. കരക്ക് എത്തിയപ്പോള്‍ വല്ലാത്ത ദാഹം. ആരുടെയോ പറമ്പില്‍ നിന്ന്  അധികം ഉയരമില്ലാത്ത തെങ്ങില്‍  കയറി  രണ്ടു ഇളനീര്‍ ഇട്ടു.  പാടത് കണ്ട ഒരു കൈക്കോട്ടെടുത്ത് ഇളനീര്‍ കുത്തി പൊട്ടിച് അരയാലില്‍ ചുവട്ടില്‍ ഇരുന്നു സേവിച്ചു.

തെങ്ങില്‍  കയറിയപ്പോള്‍ ആണ് മനസ്സിലായത് ആ തെങ്ങ് ചെത്തുന്നത്  ആണെന്ന് മനസ്സിലായത്. രവിയോട് പരഞ്ഞ് ഞാന്‍ വീണ്ടും തെങ്ങില്‍  കയറി അര കുടം കള്ള് താഴെ ഇറക്കി.  കുറച്ച് ഇളനീര്‍ കല്ലും കുടത്തില്‍ ഒഴിച്ച് കൊക്ക് റെയില്‍ ആക്കി  രണ്ടുപേരും സേവിച്ചു.

ഞങ്ങള്‍ തമാശ പറഞ്ഞു ഇടവഴിയില്‍ കൂടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രവിക്ക് ഒരു  കുലുക്കവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ വീലില്‍ ആയിരുന്നു.
രവി  പറഞ്ഞു
"ടാ ഉണ്ണ്യേ ആ പെണ്ണ്  ഇപ്പോള്‍ തോട്ടില്‍ കിടന്നു  നിലവിളിക്കുന്നുണ്ടയിരിക്കും , അവള്‍ക്ക് കുപ്പായം ഇടാതെ  എങ്ങിനെ കരക്ക്‌ കയറും....?"
"ശരിയാണല്ലോ രവ്യെ... നമുക്ക് പോയി അവളുടെ കുപ്പായം എടുത്തു കൊടുക്കാം..."

'വേണ്ട വേണ്ട അത് കുലുമാല്‌ ആകും... നമുക്ക് ആരെങ്കിലും വരുന്നത് വരെ ആലിന്‍ ചുവട്ടില്‍  ഇരിക്കാം..."

ഞങ്ങള്‍ തിരിച്ച്  നടന്നു.  അപ്പോള്‍ കണ്ടു അവളുടെ വീട്ടില്‍ നിന്ന് ആരോ വന്ന് അവളെ തേടി. അപ്പോളേക്കും ഏതാണ്ട് ഇരുട്ടായി കാണും. വന്ന ആളോട് അവള്‍ കാര്യം പറഞ്ഞു. അവര്‍ക്ക് അലക്കു കള്ളിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ച കുപ്പായം കിട്ടി. അങ്ങിനെ വലിയ ഉങ്ക് പറഞ്ഞവള്‍ ഫ്ലാറ്റ് ആയി എന്ന് പറഞ്ഞാല്‍ പോരെ.

അവളും ഞങ്ങളും വൈകുന്നേരത്തോടെ വീടണഞ്ഞു.  ഞാന്‍ വീടിലെ  കിണറില്‍ നിന്ന്  ഒരു  പാള വെള്ളം കോരി വീണ്ടും കുളിച്  ദേഹ ശുദ്ധി വരുത്തി, നാമം ചൊല്ലാന്‍ ഇരുന്നു. നാമം ചൊല്ലി  കഴിഞ്ഞാല്‍ അമ്മ ചോരുന്നന്‍ വിളിക്കുന്നതാണ്  പതിവ്.

ഇന്ന് അതിനു വിപരീതമായി ചേച്ചി  ആണ് ചോറ് ഉണ്ണാന്‍ വിളിച്ചത്. ആ പെണ്ണിന്റെ തന്ത വീട്ടില്‍ വന്ന് ഞങ്ങളുടെ തോന്നിവാസം  പറഞ്ഞിരുന്നു. എന്റെ ചേച്ചി നല്ല  പുലി വാര്‍ വെട്ടി വെച്ചിരുന്നു എന്നെ തല്ലാന്‍. .-

എനിക്ക് കാര്യം മനസ്സിലായിരുന്നു. ഇരുട്ടായതിനാല്‍ എങ്ങോട്ടും ഓടി രക്ഷപെടാന്‍ ഉള്ള  പഴുത് ഉണ്ടായിരുന്നില്ല , പൊരിഞ്ഞ അടി കിട്ടി.  സസന്തോഷം സ്വീകരിച്ചു അടി. നല്ല കാലം ആ പെണ്ണിന്റെ ഫാദര്‍ എന്നെ തള്ളുന്നത്  കണ്ട് ഓടി  വന്ന് എന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പുളിവാര്‍ വാങ്ങി ഓടിച്ചു  കളഞ്ഞു.


"  കുട്ട്യോളെ ഇങ്ങിനെ തല്ലല്ലേ പെങ്ങളെ... അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. എന്റെ മോളും ഇവന്റെ പോലെ തന്നെ. ഞാന്‍ അവളെ തല്ലിയില്ല. "

ഞാന്‍ അവിടെ നിന്ന് കരയുന്നത് കണ്ട് ആ പെണ്ണിന്റെ ഫാദര്‍ എന്റെ തലയില്‍ തലോടി. പാവം ഫാദര്‍.
ഇവിടെ അമ്മയെന്ന് പറയുന്ന ഒരു ചേച്ചി  ഉണ്ടെനിക്ക് ഒരു  ഭദ്ര  കാളി തന്നെ.  ഉറഞ്ഞു തുള്ളിക്കൊണ്ട്‌ എന്നെ തല്ലിച്ചതച്ചു.
എന്നിട്ടെന്തു കാര്യം ഞാന്‍ പിന്നെയും തോട്ടില്‍  കുളിക്കാന്‍ പോയി. കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്ന  എരുമകളുടെ പുറത്ത് കയറി സവാരി  ചെയ്യും.

വീട്ടുപനിക്കാരന്‍ കണ്ടോരന്റെ ബീഡി കട്ട് വലിക്കും. കുട്ടി തെങ്ങില്‍ കയറി കള്ള് കുടിക്കും. ചിലപ്പോള്‍ മൊന്തക്കാട്ടില്‌ ചാരായം വാറ്റാന്‍ ഒളിച്ച് വെച്ചിട്ടുള്ള വാഷ് കട്ട് കുടിക്കും. എല്ലാ തോന്ന്യാസവും ചെയ്യും. വീട്ടിലെ തല്ലു ഒരു പ്രശ്നം ആക്കാതെ.

ഇതൊക്കെ ഇരുന്നാലോചിച്ചു. ഞാന്‍ ഇതേ വരെ മയ്യത്തായില്ല ... എന്റെ കളിക്കൂട്ടുകാരിയും  കൂട്ടുകാരനും  ഒക്കെ ഇപ്പൊ ജീവിചിരുപ്പുണ്ടോ എന്നാര്‍ക്കറിയാം. മൈലാഞ്ചി പെണ്ണിന് എന്നെക്കാളും ഒരു വയസ്സ് കുറവ്,  രവിക്ക്  എന്നെക്കാളും നാല്  വയസ്സ് മൂപ്പ്. എല്ലാരും ഒരേ സ്കൂളില്‍ ആയിരുന്നു  പഠിക്കാന്‍ പോയിരുന്നത്.

അങ്ങിനെ കൊറേ കൊല്ലം  പുറകിലേക്ക് എന്റെ വിചാര വീഥികള്‍ കടന്നു പോയി.

എന്റെ കൃഷ്ണാ നീ കേള്‍ക്കുന്നുണ്ടോ നിന്റെ ദാസന്റെ  കുസ്രിതികള്‍ , നീയും മോശക്കാരന്‍ അല്ലല്ലോ. ഇതുപോലെ  തോട്ടില്‍   കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുപ്പെല്ലാം ഒളിപ്പിച്ചു  വെച്ചിരുന്നല്ലോ..

+++++++++





Friday, February 1, 2013

ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല



എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു . അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാം . എന്റെ ബ്ലോഗ്‌ ലിങ്ക് എന്റെ പ്രൊഫൈലില്‍ ഉണ്ട്. സന്ദര്‍ശിക്കുക .

http://jp-smriti.blogspot.in/

എനിക്ക് വീട്ടില്‍ ഉണ്ടാക്കുന്നത് നിലവിളക്ക് കൊളുത്തി ഇലയില്‍ വിളമ്പി തരാന്‍ ആരുമില്ല - മക്കള്‍ക്ക് ആര്‍ക്കും അച്ഛനെ വേണ്ട. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്വത്തുക്കള്‍ മാത്രം മതി.
ഇതാണ് ഇപ്പോള്‍ എന്നെ പോലെത്തെ പലരുടെയും സ്ഥിതി .

ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ ശ്രീമതി വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ലിറ്റര്‍ പാലട വാങ്ങിക്കൊണ്ടു വന്നു. അവളും എന്നെ പോലെ രോഗി ആണ്. എനിക്ക് അവളോട്‌ പരിഭവമില്ല .

മക്കള്‍ വന്ന് അച്ചന് പിറന്നാള്‍ ഊട്ടണം. അതാണ് എന്റെ ആഗ്രഹം.

Thursday, January 31, 2013

ഉണ്ണിയപ്പത്തിന്റെ പിന്നാലെ ഒരു ഓട്ടം


memoir

മിനിഞ്ഞാന്ന് ഞാന്വൈകിട്ട് ആംഗലേയ പത്രം വായിക്കുന്നതിന്നിടയില്ഒരു ആള്കടന്നു വന്നു. എനിക്ക് ടൈംസ്ഓഫ് ഇന്ത്യ സൌനജന്യമായി ഒരു  വര്ഷത്തേക്ക് ലഭിക്കുന്നുണ്ട്. കാലത്ത്  മാതൃഭൂമി വായിക്കും, ഈവനിങ്ങ് ചായക്കൊപ്പം പോര്ച്ചില്ഇരുന്നു ഇത് വായിക്കും.

വന്ന ആള്സ്വയം പരിചയപ്പെടുത്തി. "  വടക്കുന്നാഥ ക്ഷേത്രത്തില്ഒരു  പ്രത്യേക പൂജ ചെയ്യുന്ന ആളുടെ പ്രതിനിധി". മറ്റന്നാള്വൈകിട്ട് ആറ് മണിക്ക്  വന്നാല്ഒരാള്ക്ക് രണ്ട് ഉണ്ണിയപ്പം വീതം തരാം. എന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ജന്മ നക്ഷത്രവും എഴുതിക്കൊണ്ട് പോയികൂടുതല്പേരുണ്ടെങ്കില്എഴുതാമെന്നും പറഞ്ഞു. സംഗതി സൗജന്യമായി കിട്ടുന്നതനെങ്കിലും ഞാന്അധികം  വേണ്ടെന്നു വെച്ചു, എന്റെയും ശ്രീമതിയുടെയും, മകന്റെയും മകളുടെയും പേരും നക്ഷത്രവും പറഞ്ഞു കൊടുത്തുഒരു  ലഘു ലേഖ വായിക്കാന്തന്നുവെങ്കിലും ഉടന്തിരിച്ചു  വാങ്ങിയതിനാല്ഒന്നും കാര്യമായി  വായിക്കാന്പറ്റിയില്ല.

മറ്റന്നാള്ആറ്മണിക്ക് മുന്പേ വടക്കുന്നാഥന്ക്ഷേത്രത്തില്വന്നു  ഉണ്ണിയപ്പം വാങ്ങിച്ചോളൂ എന്നും പറഞ്ഞു അദ്ദേഹം യാത്രയായികഴിഞ്ഞ വര്ഷം കല്യാണ്സ്ഥാപനം ആണ് ഇത് സ്പോന്സര്ചെയ്തതെന്ന്, ഇക്കൊല്ലം മറ്റാരോ ആണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച് ഞാന്എന്റെ ഇന്നെത്തെ നടത്തം വഴിക്കാകാം എന്ന് വെച്ചു. ഉച്ചക്ക് ഓഫീസില്നിന്നെത്താന്വൈകിയതിനാല്പെട്ടെന്ന് ഒരു മയക്കം കഴിച്ച് എന്റെ ഇരു  ചക്ര ശകടത്തില്അഞ്ചരയോട് കൂടി അമ്പലത്തില്എത്തി. കുറെ  നാളായി - അതായത്  റോഡ്അപകടത്തിനു  ശേഷം ഇരുചക്രം ഒടിക്കാറില്ല

എന്റെ വീട്ടില്‍  നിന്ന് വടക്കുന്നാധനിലെക്ക് കഷ്ടിച് ഒരു കിലോമീറ്റര്ദൂരമേ ഉള്ളുവെങ്കിലും, നടന്നാല്ഉദ്ദേശിച്ച സമയത്ത്  എത്തില്ല, നാല് ചക്രത്തില്പോയാല്ഇന്നെത്തെ ട്രാഫിക്അവസ്ഥ എല്ലാര്ക്കും അറിയാമല്ലോഡോക്ടര്‍  പറഞ്ഞിരുന്നു, അധികം ഇരുചക്രം വേണ്ട എന്ന്ഞാന്അധികം ഒടിക്കാറില്ല,

ഇരുചക്ര വാഹനം വാങ്ങി ആറുമാസം കഴിഞ്ഞു, ഇപ്പോഴും ആയിരം കിലോമീറ്ററില്താഴെയേ ഒടിയിട്ടുള്ളൂ....എന്റെ ഓട്ടം അത്രയേ  ഉള്ളൂ....  ഞാന്നേരെത്തെ അമ്പലത്തില്എത്തിയെങ്കിലും ഞാന്ഉദ്ദേശിച്ച ആളെയോ  അങ്ങ്ങ്ങിനെ ഒരു സംഘടനയുടെ പ്രതിനിധികളെയോ  അവിടെ കാണാനായില്ല. ഞാന്ഒരു മാസത്തില്ചുരുങ്ങിയത് ഇരുപത് തവണ എങ്കിലും പോകാറുള്ള ഇടമാണ്. ശ്രീ വടക്കുന്ന്ഥന്ക്ഷേത്രം. അവിടെത്തെ പേരും പറഞ്ഞു എന്നെ ഇങ്ങിനെ ഒരാള്പറ്റിച്ചുവല്ലോ  എന്നോര്ത് ഞാന്സങ്കടപ്പെട്ടു.

സംഗതി എട്ടു  ഉണ്നിയപ്പതിനു  പത്ത് ഉറുപ്പിക കൊടുത്താല്തൃശ്ശൂരില്‍  കിട്ടും. പക്ഷെ ഞാന് ഉണ്ണിയപ്പത്തിന് വേണ്ടി ഓടിയത് എന്തിനാണെന്ന് വെച്ചാല്അത് ഭഗവാനു നേദിച്ചത് ആകുമല്ലോ എന്നോര്ത്താണ്. എന്റെ പേരക്കുട്ടി കുട്ടപ്പുവിനു കൊടുക്കാം, രണ്ടെണ്ണം അയല്ക്കാരി മീരയുടെ മകനും കൊടുക്കാം എന്നൊക്കെ വിചാരിച്ചു.

വടക്കുനഥന്അമ്പലത്തിലേയും പാറമേക്കാവിലെയും ഉണ്നിയപ്പതിനു പ്രത്യേക രുചിയാണ്. എനിക്കേറ്റവും ഇഷ്ടം ഞാന്എന്നും പോകുന്ന അച്ഛന്തേവര്അമ്പലത്തില്മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിക്കുന്ന ഉണ്നിയപ്പതിനാണ്.

ഞാന്ശരിക്കും തൃശൂര്കാരന്അല്ല, കുന്നംകുളത്ത് നിന്ന് ഇങ്ങൊട്ട് ചേക്കേറിയതാണ്. ഞങ്ങളുടെ നാട്ടില്  ഉണ്നിയപ്പ്തിനു "കരോലപ്പം" എന്നാ പറയുക. എന്റെ ചേച്ചി ഉണ്ടാക്കി തന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ അത്ര രുചിയുള്ള ഉണ്ണിയപ്പം ഞാന്ഇതുവരെ കഴിച്ചിട്ടില്ലചേച്ചി മരിച്ചിട്ട് പത്തു കൊല്ലത്തില്‍  ഏറെ ആയി.

മരിക്കുന്നത് വരെ അമൃതാനന്ദ ദേവി  അമ്മക്ക് എന്റെ ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. വള്ളിക്കാവിലെ എല്ലാവര്ക്കും ഇത് അറിയുമായിരുന്നു. ഇന്നെനിക്ക് ഭഗവാന്റെ ഉണ്ണിയപ്പം കിട്ടാതെ വന്നപ്പോള്ഞാന്എന്റെ ചേച്ചിയെ ഓര്ത്തു.

ഇനി ഞാന്കേട്ടത് തെറ്റായിരുന്നിരിക്കുമോ എന്നൊക്കെ ഓര്ത്തു. പ്രായമായില്ലേ ഓര്മ്മക്കുറവും കേള്വി കുറവും എല്ലാം ഉണ്ടെന്നാ തോന്നണേ.. 

നല്ല കാലം ഞാന്എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്അവനും അവന്റെ അമ്മൂമയും ചേര്ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും  ഞാന്ഇന്നേ വരെ വടക്കുന്നാഥന്അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി  എന്റെ പേരക്കുട്ടി  കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

ശ്രീ വടക്കുന്നാഥാ   രക്ഷിക്കേണമേ.....