Sunday, August 25, 2013

പ്രിയപ്പെട്ട ഇന്ദു.


പേര് മറ്റൊന്നാണ് എങ്കിലും ഇന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ കൊച്ചു കൂട്ടുകാരീ..

 ആഘോഷങ്ങളുടെ കാലം വരുന്നു.. വിനായക ചതുർഥി, ശ്രീ കൃഷ്ണ ജയന്തി, ഓണം മുതലായവ എല്ലാം വരുന്നു.


എനിക്ക് മോര് കറിയും കാളനും തീയലും ഒന്നും തന്നില്ല. സാരമില്ല ധാരാളം സ്നേഹം തന്നല്ലോ. പാട്ടുപാടി തന്നല്ലോ..

 എന്റെ ഇന്ദുവിനെ കണ്ടാൽ എങ്ങിനെ ഇരിക്കും എന്നറിയേണ്ടേ എന്റെ കൂട്ടുകാർക്ക്..

 ഉണങ്ങി ഒരു പെൻസിൽ പോലെ ആണ് എന്റെ ഇന്ദു..

 സ്നേഹം കൊണ്ട് മൂടും. ഒന്നോ രണ്ടോ പ്രാവശ്യമേ നേരിൽ കണ്ടിട്ടുള്ളൂ....

 കാളൻ ഉണ്ടാക്കി കൊണ്ടുത്തരാം എന്നൊക്കെ പറഞ്ഞു ഒരിക്കൽ. പക്ഷെ കിട്ടിയില്ല എന്നുമാത്രം. പക്ഷെ എനിക്ക് പരിഭവമില്ല എന്റെ ഇന്ദൂ ... ഇനിയും പാട്ട് പാടി തന്നാൽ മതി.. 

 സുജാതക്ക് വേണ്ടി ജോർജ് പാടുന്ന ആ പാട്ട് പാടി തരാമോ....

" എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടിൽ...." എന്നുള്ള ഗാനം... പണ്ട് കൊച്ചിക്കായലിലെ ബോട്ട് ജെട്ടിയിലിരുന്നു ജോർജ്ജ് പാടുമായിരുന്നു ഈ ഗാനം നാല്പത്തി അഞ്ച് കൊല്ലം മുന്പ്...

 എന്റെ ഇന്ദുവിനെ കാണണം എങ്കിൽ വരൂ തൃശൂരിലേക്ക് ..

Saturday, August 24, 2013

Mission - unsuccessful


 memoir

Itz my  dream to work  in a 3 star hotel later to build one in the coastal areas of trichur district, preferably  in the banks  of kanoli  kanal back waters.

Although there  are hotels in this region,  but none  of them facing to such environments. I have  piece of land, little money and  financiers from  the gulf and Europe. What is need is the expertise. Once the hotel is built I should be  General Manager and MD.

My  father  late Mr.  V. C .  Krishnan the general manager of buhari group  of hotels had this dream. He could not do this. While he was on the chair,  I had been given  little  training in one of the leading 3 star hotels in Madras while I was a boy of  22  years. Those  days  I  did not stick  there  as my  plan was to mobilize some funds. Then I reached in the gulf countries.

Now my ambition  is to materialize the dream of my  late father. Some  people call my father as “buhari  Krishnan”.  He was mainly stationed at Colombo. There he was the General Manager  of  “Hotel de Buhari”. I have  spent my childhood there and I  have some memories of Colombo. I  shall  share it here.

While I  was about 5  years we  had  moved our  living place from Maradana to Mount  Pleasant. We were living in a villa just  behind Hotel de Buhari, but  that  area  was not  very  comfortable I suppose. The  place ‘Mount Pleasant” was a  posche  area.

There  we were living with one  uncle and  his 3  daughters. I remember  the face of only  “Tharamma chichi” now. I  had a tri-cyle and these  chechees used to push  it  for me. My uncle [her  father] had an office at the end of this housing colony. 

By 10 in the morning he will  have an orange juice  or  apple juice. The servant will  take it  there.  One day I  quarreled with  one of the  chichi and said  I  should carry the juice  to uncle.  They  were lauphing at me. How a small boy  can carry  this. But I  said  that I shall put in the back of my  cycle. Finally it had happened. They placed the juice in the back of my  cycle  and tharama chichi  pushed it upto the office  of her  father.

My father  used  to travel  to  England  and other European  countries and when ever  he comes  back he  will  get me good quality  of  toys, jeans like clothes etc.

My father  had an “Austin Cambride” car for daily  use which shuttles between Mount  Pleasant and Maradana.  In the evenings he  takes me and my chechi for outing  in his “Plymouth” car. He  was crazy buying such expensive luxury vehicles.i still remember  that  car has a music  horn  and I often play  that.

Once in a month he  takes us  to  Candy temple and his friend’s bungalow in the  green fields Tea estate. I  still remember like yesterday the life of  that bungalow I had in my little ages.

Comparing  to the city life this area is  very cold as it  is  a mountain like  area. Those  days this bungalow has a huge water heater powered with fire woods. The entire complex was given  hot  water with this huge plant.

The food served in this place was excellent. While my father serves Indian and continental food in  his place, the tea estate manager uncle make us  very  special food there. If it is fish and chicken in Colombo hotel  here in Candy the main food will be rabbit, deer etc.
In the evening all of us will sit in  lawn and have barbeq dinner. My  father  will  start the drink. Mostly he will have “stout” [dark beer]

[contd]

Tuesday, August 20, 2013

ഇന്ന് സംസ്കൃത ദിനം

 " സംസ്കൃത  ശബ്ദങ്ങളുടെ നാദം തന്നെ നമുക്ക്
അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു."
[സ്വാമി വിവേകാനന്ദൻ ]

ഇന്ന് സംസ്കൃത ദിനം.

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി അങ്കണത്തിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം കൊണ്ടാടി. ഈ സ്ഥാപനത്തിന്റെ മേനെജിംഗ് ഡയരക്ടർ പദ്മശ്രീ ഡോ: കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഈ സ്ഥാപനത്തിന്റെ നവക്കരയിലുള്ള ഗുരുകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ  താമസിയാതെ പ്രതീക്ഷിക്കാം

Tuesday, August 13, 2013

മസ്കറ്റിലെ തണുപ്പുള്ള രാത്രി

മസ്കറ്റിലെ തണുപ്പുള്ള രാത്രി എനിക്കോർമ്മ വന്നു ഇന്ന്. ഡിസംബർ മാസം ഗൾഫിലെല്ലാം തന്നെ തണുപ്പാണ്, പ്രത്യേകിച്ച് മസ്കത്തിൽ കുറച്ച് കൂടുതലും. മാസത്തിൽ ഒരിക്കൽ ഞാൻ പിള്ളേരുമായി ക്വറത്തുള്ള മുംതസ്മഹലിൽ പോകും. എനിക്കും എന്റെ പെണ്ണിനും അവിടുത്തെ മട്ടൻ കറി വളരെ ഇഷ്ടമാണ്.

ഞാൻ 1993 ലിലാണ് മസ്കറ്റ് വിടുന്നത് - അന്ന് വരെ ഈ സീസണിലെ തണുപ്പുള്ള രാത്രി ശരിക്കും ആസ്വദിക്കും. ആ ആസ്വാദനത്തിൽ ഒന്നാണ് ഈ  മുംതാസ് മഹൽ. ഭക്ഷണം മിക്കപ്പോഴും ഓർഡർ ചെയ്യുക കുട്ടികളുടെ അമ്മ ബീനയാണ് - എനിക്ക് സ്റ്റാർട്ടർ ആയി ഹെനിക്കൻ ചിൽഡ് ബീയരും മക്കൾക്കും അമ്മക്കും സൂപ്പും ഓർഡർ നൽകും.

അവിടെ അതോടൊന്നിച്ച് പെപ്പർ മസാല പപ്പടവും അത് മുക്കി തിന്നാൻ ഗാർലിക്ക് പേസ്റ്റും ലഭിക്കും. ഞാൻ ഒന്നോ രണ്ടോ കേൻ  ബീയർ അകത്താക്കി ഇരിക്കുന്ന സമയം ഫുഡ് തയ്യാറായി മേശമേൽ എത്തും. ഭക്ഷണം കഴിഞ്ഞ് കുട്ടികളോടൊപ്പം റോഡ്‌ സൈഡിലുള്ള ലോണിൽ അൽപനേരം ഇരുന്നു തണുപ്പ് ആസ്വദിച്ചേ അല്കൊയറിലുള്ള വീട്ടിലേക്ക് മടങ്ങൂ..

ഗൾഫ്  പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മക്കളാരും അങ്ങോട്ട്‌ പോയില്ല. എല്ലാ ഗൾഫുകാർക്കും ചിയേർസ് !!!!

Sunday, August 11, 2013

അടുത്ത ഓണമുണ്ണാന്‍ യോഗമുണ്ടാകുമോ കൂട്ടുകാരെ.

ഓരോ ഓണം കഴിയുമ്പോളും ഞാന്‍ വിചാരിക്കും,അടുത്ത ഓണത്തിന് ഉണ്ടാകുമോ ഈ ഭൂമിയില്‍ എന്ന്.... വയസ്സ് അധികമൊന്നും ആയില്ലെങ്കിലും കുറച്ചധികമായെന്ന് ഒരു തോന്നല്‍.. ജരാനര ബാധിച്ചു, വാര്‍ദ്ധക്യം എന്നെ വാരിപ്പുണര്‍ന്ന മാതിരി.............

ഓണം അടുത്തമാസം........ ഞാന്‍ ഓണത്തിനെ വരവേറ്റ് ഇരിക്കുന്നു. ഇക്കുറി ഓണമുണ്ണാന്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്ക് പോകണം.

അവിടെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [film star, TV presenter/anchor, author, orator etc.] ഉണ്ട്.. അവിടെ നാലുദിവസം താമസിച്ചിട്ട് കുറേ കാലമായി..

അവിടെ രസമാണ് ജീവിതം, അയലത്തെ വീട്ടിലെ കുട്ടികളായ ഷെല്‍ജി, ചിടു, കുട്ടാപ്പു,കണ്ണകി മുതലയാവരെ കാണാം........... പിന്നെ പാടത്ത് കൂടി മുണ്ട് വളച്ച് കെട്ടി വെള്ളം തെറിപ്പിച്ച് നടക്കാം.. പുഞ്ചപ്പാടത്ത് പോകാം.......... കൊക്കിനെ കാണാം.

പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്‍’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടുവക്കിലെ ഷാപ്പില്‍ നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല്‍ പൂ പറിക്കാം..

പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന്‍ കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില്‍ 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.

അങ്ങിനെ കുറച്ചധികം ഓര്‍മ്മകളുണ്ട് പുതുക്കാന്‍...

എന്റെ പണ്ടത്തെ ഒരു ഓണവിശേഷം താഴെ കാണുന്ന ലിങ്കില്‍ പങ്കിടാം..




Monday, August 5, 2013

സിബിത ഏന്‍ഡ് അജിത

memoir

ഇന്നെലെ നല്ല ദിവസം ആയിരുന്നു എല്ലാം കൊണ്ടും. വീട്ടില്‍ മകളും പേരക്കുട്ടികളും അവരുടെ അച്ചനും ഉണ്ടായിരുന്നു. മകള്‍ രാഖി വീട്ടില്‍ വന്നാല്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കും എന്റെ പ്രിയതമ ആനന്ദവല്ലി. ചിക്കന്‍ സോസേജ് പേരക്കുട്ടി കുട്ടാപ്പുവിന് വളരെ ഇഷ്ടം. രാഖിയും ജയേഷും ഗള്‍ഫില്‍ ചെറുപ്പകാലത്ത് ഇതായിരുന്നു സ്കൂളിലേക്ക് ടിഫിന്‍ ബോക്സില്‍ നിറച്ചുവിടുക. എനിക്കും രണ്ട് സോസേജ് തന്നു. പത്തുപതിനഞ്ചെണ്ണം തിന്നാലെ എനിക്ക് മതിയാകൂ… യൂറിക്ക് ആസിഡിന്റെ അളവ് ശരിയല്ലാത്തതിനാലും വീട്ടിലെ സ്റ്റോക്ക് പരിമിതി ആയതിനാലും ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തിപ്പെട്ടു.

ഞാന്‍ എപ്പോഴും തണുത്ത ഫോസ്റ്റര്‍ ബീയര്‍ വീട്ടില്‍ കരുതും. മരുമകന്‍ പ്രവീണിന് അത് നല്‍കി. ഞാന്‍ ഇപ്പോള്‍ മദ്യപിക്കാറില്ല. പിള്ളേര്‍ക്ക് വീക്കെന്‍ ഡില്‍ അതൊരു രസമാണല്ലോ.. ചെറുപ്പം കടന്ന് പോയ എനിക്ക് ചെറുപ്പക്കാരുടെ വികാരം നല്ലവണ്ണം അറിയാം. പ്രവീണ്‍ കൊച്ചിക്കാരനാണ്.. സിറ്റി ലൈഫുള്ള പിള്ളേര്‍ക്ക് അല്പം സ്മോളൊക്കെ ആകാം വല്ലപ്പോഴും. എന്റെ തൃശ്ശൂ‍രിലെ വസതിയുടെ തൊട്ട അടുത്ത് ATM & BEVERAGE SHOP ഉണ്ട്. രാത്രി പത്ത് മണി വരെ അവിടെ ലഹരി വാങ്ങാം, പണം എപ്പോഴും. പിന്നെ എന്തിന് വാരാന്ത്യത്തില്‍ മിനുങ്ങാതിരിക്കണം, എല്ലാ സൌകര്യങ്ങളും ഉള്ള സ്ഥിതിക്ക്.

എന്റെ വീടിന്റെ പരിസരത്താണ് ലീഡിങ്ങ് ആശുപത്രിയായ എലൈറ്റ്, മെട്രോ, ഹാര്‍ട്ട് മുതലായവ. പിന്നെ തൊട്ടടുത്ത് റെയില്‍ വേ സ്റ്റേഷന്‍. അഞ്ച് 3 സ്റ്റാര്‍ ഹോട്ടലുകള്‍, പ്രൈവറ്റ് & സര്‍ക്കാര്‍ ബസ്സ് സ്റ്റാന്‍ഡുകള്‍, കൂടാതെ 800  മീറ്റര്‍ നടന്നാല്‍ വടക്കുന്നാഥന്‍ ക്ഷേത്രവും മെയിന്‍ സിറ്റി ഏരിയായും, അതിനാല്‍ ഇതിലും നല്ലൊരു സ്ഥലം തൃശ്ശൂരില്‍ ഇല്ല.  ഇരുപത് കൊല്ലം മുന്‍പ് ഞാന്‍ ഈ സ്ഥലം വാ‍ങ്ങുമ്പോള്‍ എനിക്ക് ഇതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നില്ല. എല്ലാം ശ്രീ വടക്കുന്നാഥന്റെ അനുഗ്രഹം.

ഇന്നെലെ കാലത്ത് ഞാന്‍ പതിവിലും നേരത്തെ എണീറ്റു, കാരണം അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ടായിരുനു. കൂടാതെ തിരുവാതിര നാളില്‍ അവിടെ അന്നദാനവും ഉണ്ട്. അതിലെല്ലാം പങ്കെടുക്കാന്‍ ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിയതാണ്. ഞാന്‍ കുറച്ച് നാളായി കോയമ്പത്തൂരിലെ രാമനാഥപുരത്താണ്‍ തമ്പടിച്ചിരിക്കുന്നത്.

ആനയൂട്ടിന് പോയപ്പോള്‍ മോളിച്ചേച്ചി, മീരച്ചേച്ചി, പ്രേമച്ചേച്ചി, വത്സലാണ്ടി മുതലായ എന്റെ സുഹൃത്തുക്കളേയും സുകുമാരേട്ടന്‍, ദാസേട്ടന്‍, ജി മഹാദേവന്‍, അജയേട്ടന്‍, പിന്നെ കുട്ടിപ്പട്ടാളമായിരുന്ന മഹേഷ്, വിനോദ് എന്നിവരേയും പിന്നെ മിക്ക നാട്ടുകാരേയും കണ്ടു.

ഒമ്പതരമണിയായിട്ടും ആനകള്‍ എത്താതിരുന്നതിനാല്‍ ഞാന്‍ റിലീഫ് മെഡിക്കത്സിലേക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പോയി. അവിടെ ചുരുങ്ങിയത് പതിനാറ് ശതമാനമെങ്കിലും ഡിസ്കൌണ്ട് കിട്ടും. അവിടെ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങി. പതിവുപോലെ അജിത എന്നെ വരവേറ്റു. അവിടെ ഞാന്‍ ചെന്നപ്പോള്‍ കാണാനായത് ഒരു ആണ്‍കുട്ടി ഷോപ്പ് അടിച്ചുവാരുന്നു. അത് കണ്ട് നില്‍ക്കുന്നു അജിതയും, സിബിതയും മറ്റൊരു മോളും. ഞാന്‍ അജിതയോട് ചോദിച്ചു ഇവിടെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്ളപ്പോഴാണോ ഈ ആണ്‍കുട്ടിയെക്കൊണ്ട് മുറ്റവും അകവും അടിപ്പിക്കുന്നത്.

“ചേട്ടാ ഞാന്‍ അടിച്ച് വാരിക്കോളാം….” എന്നുപറഞ്ഞ് ചൂല് വാങ്ങേണ്ടേ…?”

എന്റെ കമന്റ് കേട്ട് പെണ്‍കുട്ടികള്‍ ചിരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഞാന്‍ അവിടെ കണ്ട ആണ്‍ കുട്ടി [പേര് ഓര്‍മ്മ വരുന്നില്ല] കേഷ്യറും കൂടി ആയ സകലകലാവല്ലഭന്‍ ആണ്..

എനിക്ക് മിക്കപ്പോഴും മരുന്ന് പ്രോസസ് ചെയ്ത് തരിക സിബിത ആണ്. സിബിതക്ക് നോമ്പ് ഉണ്ട്. എപ്പോഴാ പണി കഴിയുനത് എന്ന് ചോദിച്ചപ്പോള്‍ നോമ്പായതിനാല്‍ 6 മണിക്ക് പോകാം എന്ന് പറഞ്ഞു. ഗള്‍ഫിലും മറ്റു ആരബ് നാടുകളിലും നോമ്പ് നോക്കുന്നവര്‍ക്ക് ഉച്ചവരേയേ പണി ഉള്ളൂ.. ഞാന്‍ ഈ സ്ഥാപനത്തിന്റെ ഉടമയോടെ ഈ കാര്യം പരിഗണിക്കാന്‍ പറയാമെന്ന് പറഞ്ഞു, തന്നെയുമല്ല എന്റെ ഈ ആശയം ഒരു കുറിപ്പില്‍ അവിടെ വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്തു.

സിബിതക്ക് വളരെ സന്തോഷമായി. ഞാന്‍ ഇതുവരെ സിബിതയുടെ വീട്ടുവിശേഷവും മറ്റും ചോദിച്ചിട്ടില്ല, കാരണം അവള്‍ എപ്പോഴും വെരി ബിസി ആയിരിക്കും, അജിതയുടെ വീട് വലിയാലുക്കല്‍ അമ്പലത്തിന്റെ കിഴക്കേ നടയിലാണെന്നും മറ്റും ആ കൊച്ചുമോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

ഈ റിലീഫ് മെഡിക്കത്സ് എന്ന സ്ഥാപനം എന്നെപ്പോലെ ഉള്ള പാവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു അനുഗ്രഹം ആണ്. കാരണം കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭിക്കുന്നു. തന്നെയുമല്ല ഈ സിബിത, അജിത പോലെയുള്ള നല്ല മക്കള്‍ എപ്പോഴും മനം കുളിര്‍ക്കേ ആതുരസേവനത്തില്‍ തല്പരരായി നില്‍ക്കുന്നു.

ഈ സ്ഥാപനത്തിന്റെ ഉടമയായ ഷിഹാബിന് സര്‍വ്വേശ്വരന്‍ ആരോഗ്യവും സമ്പല്‍ സമൃദ്ധിയും ആയുരാരോഗ്യ സൌഖ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടേ. അച്ചന്‍ തേവരുടെ കടാക്ഷവും ഉണ്ടാകട്ടെ എന്ന് ഈ വേളയില്‍ ആശംസിക്കുന്നു.

ഞാന്‍ കുട്ടികളോട് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ വട്ടപ്പന്നി അമ്പലത്തില്‍ നിന്ന് അവിടുത്തെ ആനയൂട്ട് കഴിഞ്ഞ് പാറമേക്കാവ് രാജേന്ദ്രന്‍ വരുന്നത് ക്ണ്ടു. അവന്റെ പിന്നാലെ ഞാന് അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് ഓടി.

രാജേന്ദ്രന്‍ വന്നതും ആനയൂട്ട് തുടങ്ങി. ഞാന്‍ പതിവുപോലെ കുറെ കാഴ്ചകള്‍ ഒപ്പിയെടുത്തു. ഒരുത്തനെക്കൊണ്ട് എന്റെ രണ്ട് ഫോട്ടോയും എടുപ്പിച്ചു. ഞാന്‍ എടുക്കുന്ന പൊലെ മിഴിവുളള പടങ്ങള്‍ എടുത്തുതരാന്‍ ആരെയും കണ്ടില്ല.

അമ്പലത്തിലെ കാരണവരും അമ്പലം ഈ നിലയില്‍ ഫണ്ട്  പിരിച്ച് പണികഴിപ്പിച്ച വ്യക്തിയാണ് ജി എന്ന് ഞങ്ങളെല്ലാവരും വിളിക്കുന്ന ജി മഹാദേവന്‍. അദ്ദേഹത്തോട് കുശലങ്ങള്‍ പറഞ്ഞ് ഞാന്‍ കുറച്ച് നേരം അമ്പലപ്പറമ്പില്‍ കഴിച്ചുകൂട്ടി. എന്റെ കാല് പാദത്തിലുള്ള വാതരോഗം കാരണം എനിക്ക് നഗ്നപാദത്തോട് കൂടി കരിങ്കല്‍ വിരിച്ച നാലമ്പലത്തിന്നുള്ളില്‍ ചുറ്റാന്‍ പറ്റില്ല,

ഇന്ന് വിശേഷ ദിവസമായതിനാല്‍ കാലന്‍ കുട ഒരു വടിയായി സങ്കല്പിച്ച് ഞാന്‍ നാലമ്പലത്തിന്നുള്ളിലുള്ള ഭഗവാന്മാരെ വണങ്ങി. അച്ചന്‍ തേവര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്നത് ഭഗവാന്‍ ശിവനെ ആണ്. ഉപദേവതകളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, ഗണ്‍പതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍ സ്വാമി, യോഗീശ്വരന്‍, നാഗങ്ങള്‍, കൂടാതെ ബ്രഫ്മരക്ഷസ്സിന്റെ സാന്നിദ്ധ്യവും ഉണ്ട് ഈ ക്ഷേത്രത്തില്‍. എല്ലാവരേയും മനസ്സില്‍ ധ്യാനിച്ച് അമ്പലം പ്രദക്ഷിണം ചെയ്തതിനു ശേഷം തിരുനടയില്‍ നിന്നപ്പോള്‍ ശാന്തി എനിക്ക് പ്രസാദവും, തീര്‍ഥവും തന്നു.

പേരക്കുട്ടികളായ കുട്ടാപ്പു, കുട്ടിമാളു, നിവേദിത എന്നവര്‍ക്ക് പുഷ്പാഞ്ജലി ശീട്ടാക്കി. മേല്‍ പറഞ്ഞ ജി യുടെ ശതാഭിഷേകത്തിന് എക്സിക്യുട്ടീവ് മെംബേര്‍സ് എല്ലാരും കൂടി ഒരു സ്വര്‍ണ്ണനാണയം കൊടുത്തിരുന്നു. എന്റെ പങ്ക് ഇന്നെല ആണ് കൊടുക്കാന്‍ സാധിച്ചത്. എനിക്ക് പണ്ടത്തെപ്പോലെ ധനശേഷി ഇല്ലാ ഇപ്പോള്‍.

ശേഷി ഉള്ള സമയത്ത് ഞാന്‍ ഈ അമ്പലത്തില്‍ ഒരു അന്നദാനമണ്ഡപം പണിതുകൊടുത്തിട്ടുണ്ട്. അതിന് ഇപ്പോഴും ചുറ്റുചുമരുകളോ ദീപങ്ങളോ, ഫേന്‍ മുതലായവയോ ഇല്ല. എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അത് ഞാന്‍ ചെയ്തുകൊടുക്കാമെന്ന് ഭഗവാനോട് പറഞ്ഞു.

ഈ അമ്പലത്തില്‍ അയ്യപ്പനെ പുറത്തേക്ക് പ്രതിഷ്ടിക്കാന്‍ ഒരു അമ്പലം പണിതെങ്കിലും ഇതുവരെ പ്രതിഷ്ട നടത്തിയില്ല, സാമ്പത്തികം തന്നെ ആണ് പ്രശ്നമെന്നറിഞ്ഞു. അതിലേക്കും എനിക്ക് ഒന്നും കൊടുക്കാനായില്ല. അച്ചന്‍ തേവര്‍ വിചാരിച്ചാല്‍ എന്നെക്കൊണ്ട് അതിലേക്കും എന്തെങ്കിലും നല്‍കാന്‍ കഴിയും. എല്ലാം ഈശ്വരേഛപോലെ നടക്കട്ടെ.


ലയണ്‍സ് ക്ലബ്ബിലെ ഗീതച്ചേച്ചി വിളിച്ചിരുന്നു. പൂരപ്പറമ്പിലായതിനാല്‍ ഞാന്‍ പിന്നെ വിളിക്കാം എന്നുപറഞ്ഞു. ഞങ്ങളുടെ ക്ലബ്ബില്‍ ഇക്കൊല്ലം പ്രസിഡണ്ട്, സെക്രട്ടറി മുതലായ ഉത്തരവാദത്തിലേക്ക് ആരും ഇല്ലാ‍ത്ത ഒരു അവസ്ഥ വന്നപ്പോള്‍ ഗീതച്ചേച്ചി പ്രസിഡണ്ട് ആയി. ഞാന്‍ എല്ലാവരേയും ഓഫീസ് വര്‍ക്കില്‍ സഹായിക്കാറുണ്ട്. എന്നെ മനസ്സില്‍ കണ്ടിട്ടാണത്രെ ചേച്ചി പ്രസിഡണ്ടായത്.

പിന്നേടല്ലേ ചേച്ചിക്ക് മനസ്സിലായത് ഞാന്‍ ഇപ്പോള്‍ കോയമ്പത്തൂരിലാണ് മിക്കതും എന്ന്. പാവം ചേച്ചി. ഞാന്‍ ചേച്ചിയെ സമാധാനിപ്പിച്ചു. ഞാന്‍ ലോകത്തിന്റെ ഏതുകോണിലിരുന്നാലും ഓണ്‍ ലൈനില്‍ കൂടി ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് വര്‍ക്ക് ചെയ്തുകൊടുക്കാമെന്ന്. ഗീതച്ചേച്ചിക്ക് സന്തോഷമായി. ഞാന്‍ സ്ഥലത്തുള്ളതിനാല്‍ ഈ ആഴ്ചയില്‍ തന്നെ ഒരു ദിവസം ഒരു ബോര്‍ഡ് മീറ്റിങ്ങ് ചേച്ചിയുടെ വീട്ടില്‍ കൂടാമെന്ന് പറഞ്ഞിട്ടുണ്ട്.

ഗീതച്ചേച്ചിയുടെ വീട് അച്ചന്‍ തേവര്‍ അമ്പലത്തിന്‍ പടിഞ്ഞാറുള്ള മറ്റൊരു ശിവക്ഷേത്രമായ “കീഴ്തൃക്കോവില്‍” ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്താണ്. ചേച്ചിയുടെ ഹസ്സ് ആണ് വേണുവേട്ടന്‍, അദ്ദേഹവും ക്ലബ്ബില്‍ മെമ്പറാണ്. അവരുടെ മക്കളായ ബാലു ആസ്ട്രേലിയായില്‍ ഐടി എഞ്ചിനീയറ് ആണ്‍. മകള്‍ ഡെന്റിസ്റ്റ് ആയി ഭാരത്തിനുപുറത്താണ്, പിന്നെ ഇളയമകന്‍ ഹോട്ടല്‍ മേനേജ്മെന്റ് ഫീല്‍ഡിലും.

ഇങ്ങിനെയൊക്കെ ഉള്ള ദേഹമാണ് ഗീതച്ചേച്ചി. ചേച്ചി എന്നെക്കണ്ടാല്‍ നോണ്‍ സ്റ്റോപ്പായി പറഞ്ഞുകൊണ്ടിരിക്കും, നമുക്ക് ഒന്ന് മിണ്ടാനുള്ള അവസരം കിട്ടില്ല, ചേച്ചിയുടെ വീട്ടില്‍ പോകാനെനിക്ക് ഇഷ്ടമാണ്. അവിടെ പോയാല്‍ ധാരാ‍ളം ഭക്ഷണം കിട്ടും, എപ്പോ ചെന്നാലും ചായയും കാപ്പിയും കടിയും കിട്ടും. പിന്നെ പോരുമ്പോള്‍ കാറ് നിറയെ തൊടിയില്‍ നിന്ന് ഫ്രഷായി കായക്കുലയും പച്ചക്കറിയും, പേരക്ക മുതലായ കായ്കനികളും തരും. ഇത്രയും സ്നേഹമുള്ള ഒരു ചേച്ചി ഈ ഭാഗത്തില്ല.
ഗീതച്ചേച്ചിയെ ഇവിടെ കാണാം

ഗീതച്ചേച്ചി പറയും ……………”ഈ ജേപ്പിക്ക് കുട്ടികളുടെ സ്വഭാവമാണെന്ന്…”

ഗീതച്ചേച്ചിയുടെ ഹസ്സ് വേണുവേട്ടന്‍ പാവമാണ്. വേണുവേട്ടനെ എനിക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്. ഞങ്ങളുടെ LIONS CLUB OF KOORKKENCHERY യിലെ മൂത്ത കാരണവരില്‍ ഒരാളാണ് വേണുവേട്ടന്‍..

ഇന്ന് ഞാന്‍ ഒഫീസില്‍ പോയി കുട്ടന്‍ മേനോനെ കണ്ടു. അവിടെയുള്ള സ്റ്റാഫായ ദിപിയുടെ കല്യാണമാണ് വരുന്ന നവമ്പറില്‍. പിന്നെ ആണ്‍കുട്ടികളായ രാഹുല്‍ മനു എന്നുവരോട് കുശലം പറഞ്ഞു. വേഗം തന്നെ അവിടെ നിന്ന് വിട്ടു., മുത്തൂറ്റ് ഫൈനാന്‍സില്‍ കയറി മേനേജര്‍ വര്‍ഗ്ഗീസേട്ടനോട് സൌഹൃദം പങ്കുവെച്ചു. ഇന്ന് ഹോട്ടല്‍ അശോകയില്‍ ഉള്ള മീറ്റിങ്ങിന് എന്നെ ക്ഷ്ണിച്ചു. വൈകിട്ട് അവിടെ പോകണം, ഡിന്നര്‍ അവിടുന്നാകാം. വേണമെങ്കില്‍ അതിന്നടുത്തുള്ള ഹോട്ടല്‍ ജോയ്സ് പാലസ് അല്ലെങ്കില്‍ ദാസ് കോണ്ടിനെന്റില്‍ നിന്ന് ഒരു ഫോസ്റ്റര്‍ ബിയറും അടിക്കാം.

എനിക്ക് എക്സിക്യുട്ടീവ് ബാറിലെ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ മൊത്തിക്കുടിക്കാന്‍ വളര ഇഷ്ടമാണ്. അവിടുന്ന് കിട്ടുന്ന ഫ്രീ സ്നേക്ക്സ് കൊറിച്ച് ബാര്‍ ടെന്റേര്‍സുമായി വര്‍ത്തമാനം പറഞ്ഞും ഒന്നോ രണ്ടോ മണിക്കൂര്‍ ഞാന്‍ ചിലപ്പോള്‍ അത്തരം ബാറുകളില്‍ ഇരിക്കാറുണ്ട്.

ദുബായിലെ ഹോട്ടല്‍ അസ്റ്റോറിയായില്‍ ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മെക്സിക്കന്‍ ക്ലബ്ബ് ഉണ്ട്. ഞാന്‍ അതില്‍ മെമ്പര്‍ ആയിരുന്നു കുറേ കാലം, അവിടെ ആര്‍ക്കും പോയി മദ്യപിക്കാം, ഡാന്‍സ് ചെയ്യാം. പക്ഷെ മെമ്പേര്‍സിന്‍ ചില പ്രിവിലേജസ് ഉണ്ടെന്ന് മാത്രം.

ആ ക്ലബ്ബിന്റെ പേരുമറന്നു.. [ i think it is pancho villa's] അവിടെ പോയാല്‍ മറ്റൊരു പ്രത്യേകത അന്തക്കാലത്ത്, നമ്മുടെ നെക്ക് ടൈ അവിടെയുള്ള ഡാന്‍സ്ഫ്ലോറിന്റെ മുകളിലുള്ള ബാറില്‍ കെട്ടിത്തൂക്കണം, പകരമായി അവിടെ നിന്ന് നമുക്ക് ഇഷ്ടമുള്ള മറ്റൊരു ടൈ എടുത്ത് ധരിക്കാം.

ഞാന്‍ ചിലപ്പോളവിടെ പോകുന്ന ദിവസം ഒരു ചീപ്പ് ടൈ കെട്ടിപ്പോയി അവിടുന്ന് സാമാന്യം തരക്കേടില്ലാത്ത മറ്റൊരു ടൈ എടുക്കാറുണ്ടായിരുന്നു. ഞാന്‍ മിക്കപ്പോഴും ദുബായ് ദൈരായിലുള്ള ഹോട്ടല്‍ അസ്റ്റോറിയായില്‍ ആയിരിക്കും താമസിക്കുക. എനിക്ക് അല്‍ഫഹീദി സ്റ്ട്രീറ്റില്‍ അറിയാവുന്ന ചില ബിസിനസ്സ് സ്ഥാപനങ്ങളുണ്ടായിരുന്നു. അപ്പോള്‍ കാറ് ഈ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ള സ്ഥലത്തേക്ക് നടന്നും, ടാക്സിയിലും പോകാം.

ആനക്കാര്യവും ചേനക്കാര്യവും എല്ലാം പറഞ്ഞ് എവിടേക്കൊക്കെ പോയി. അതിനാല്‍ തല്‍ക്കാലം വര്‍ത്തമാനം ഇവിടെ നിര്‍ത്താം. നാളെ കര്‍ക്കിടക വാവ്. കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തില്‍  ബലിയിടാന്‍ ആയിരങ്ങള്‍ എത്തും. അവിടെ പോകണം, തിക്കും തിരക്കിലും പങ്കുകൊള്ളണം, ഫോട്ടോകളെടുക്കണം.

എനിക് അവിടെ പ്രിവിലേജസ് ഉണ്ട്. പ്രസിഡണ്ടും മറ്റു ഭരണാധികാരികളും ഒക്കെ എന്റെ ഉറ്റ ചങ്ങാതിമാര്‍. ലൈനില്‍ നില്‍ക്കാതെ തന്നെ എനിക്ക് ബലിയിടാനാകും. പക്ഷെ ഞാന്‍ ആര്‍ക്കും ബലിയിടാറില്ല. പണ്ടൊക്കെ അച്ചമ്മക്കും, അച്ചാച്ചനും ഒക്കെ ബലിയിട്ടിരുന്നു.

അച്ചനും അമ്മയും മരിച്ചതിന് ശേഷം കുറച്ച് നാള്‍ ബലിയിട്ടിരുന്നു. പിന്നെ അത് അടിയന്തിരം കഴിഞ്ഞതോടെ നിര്‍ത്തി. കര്‍ക്കിടക വാവിന് മറ്റു ആളുകള്‍ ബലിയിടുന്നത് കണ്ട് ഞാന്‍ ആസ്വദിക്കും. എന്റെ പരേതാത്മാവുകള്‍ അവിടെ വന്നിരിക്കാം എന്ന സങ്കല്പത്തില്‍ ഞാന്‍ അവരെ മനസ്സില്‍ ധ്യാനിക്കും. അതാണ് എന്റെ പിതൃബലി.

എനിക്ക് ഈ “ബലി”യിലൊന്നും വിശ്വാസമില്ല, എന്നിരുന്നാലും ഞാന്‍ ഈ ചടങ്ങുകള്‍ക്കെല്ലാം സാക്ഷ്യം വഹിക്കും. എല്ലാം ദൈവീകമായ ചടങ്ങുകളാണല്ലോ..

എല്ലാ വിശ്വാസികള്‍ക്കും കര്‍ക്കിടകവാവുബലി ആശംസകള്‍..  2011 ലെ ബലിതര്‍പ്പണം ഒരു ഓര്‍മ്മ ഇവിടെ പങ്കുവെക്കാം. ഈ ലിങ്ക് നോക്കുക http://jp-smriti.blogspot.in/2011/07/2011.html

തൊഴിയൂരിലുള്ള നേനക്കുട്ടിയെ പോയി കാണണമെന്നുണ്ട്. നോമ്പ് കാലമായതിനാല്‍ വൈകിട്ട് പോകുന്നതാണ് ഉത്തമം. പക്ഷെ എനിക്ക് വൈകിട്ട് വാഹനമോടിക്കാന്‍ ഒരു തപ്പലാണ്. മരുമകന്‍ പ്രവീണ്‍ സ്ഥലത്തുണ്ട് ,അവനെ മണിയടിച്ച് തൊഴിയൂര്‍ക്ക് പോകണം ഒരു സന്ധ്യക്ക്.
+++



Saturday, July 27, 2013

സാമ്പാർ വട

memoir

എന്റെ മരുമകൾ സേതുലക്ഷ്മിക്ക് വളരെ നാളത്തെ കാത്തിരിപ്പിനുശേഷം  ഒരു  ബാങ്കിൽ ജോലി കിട്ടി. പോസ്റ്റിങ്ങ്‌ മദിരാശിയിൽ ആയിപ്പോയി.   അവളുടെ കെട്ട്യോനും മകളും കോയമ്പത്തൂരിലും. അവൾ  എന്തായാലും പോകാൻ തീരുമാനിച്ചു.

മകളെ നോക്കൽ ഒരു  വിഷയം  തന്നെ.  സാഹചര്യത്തിൽ കുട്ടിയുടെ  കാര്യം ഏറ്റു . ഞങ്ങൾ അവളെ നോക്കിക്കോളാം എന്നുപറഞ്ഞു.  ഉദ്ദേശിച്ചത് കുട്ടിമാലുവിനെ എന്റെ തൃശ്ശൂരിലെ വീട്ടില് സംരക്ഷിച്ചുകൊള്ളാം എന്നാണ്. പക്ഷെ   അവൾ ധരിച്ചത് ഞങ്ങൾ കോയമ്പത്തൂരിൽ വന്ന് താമസിക്കുമെന്നാണ്. അങ്ങിനെ  ആയാലും വിരോധമില്ല എന്ന് ഞങ്ങൾ അറിയിച്ചു.

ഇനി ഞങ്ങൾക്ക് വയസ്സായാൽ  മക്കളുടെ  കൂടെ നില്ക്കണമല്ലോ. അപ്പോൾ അവള്ക്ക് സമാധാനമായി. അവൾ കോയമ്പത്തൂർ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയെ  മനസ്സില്  ധ്യാനിച്ചു..... "എനിക്ക് കോയമ്പത്തൂരിലേക്ക് ജോലി  മാറ്റം കിട്ട്യാൽ ഹനുമാൻ സ്വാമിക്ക് വട  മാല കെട്ടാം..."

അത്ഭുതം തന്നെ,  കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളുടെ  സ്വപ്നം സാക്ഷാത്കരിച്ചു. കോയമ്പത്തൂരിൽ തന്നെ  കിട്ടി  പോസ്റ്റിങ്ങ്‌. അങ്ങിനെ  കഴിഞ്ഞ വെള്ളിയാഴ്ച പൂരോരുട്ടാതി നക്ഷത്രത്തിൽ പിറന്ന സേതുലക്ഷ്മി ഹനുമാൻ സ്വാമിക്ക്  വടമാല നേർന്നു.

ഞാൻ രാവിലെ തന്നെ  അമ്പലത്തിൽ പോയി വടമാല  പ്രസാദം വാങ്ങി.  ഇരുനൂറു രൂപക്ക് ഇത്രമാത്രം വടയോ..? ഞാൻ അമ്പരന്നു.  പ്രസാദത്തിനു നല്ല ചൂടുണ്ടായിരുന്നു. കുറച്ച് ഓഫീസിൽ ഡോക്ടർ പ്രസാദിനും ഡോക്ടർ ഇന്ദുലാലിനും, പാർവതിക്കും, എകാംബരത്തിനും, പപ്പനും  ഒക്കെ കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ സേതുലക്ഷ്മിയല്ലേ ചെയ്യേണ്ടത് എന്ന നിലപാടിൽ ഞാൻ പ്രസാദം  വണ്ടിയിൽ കൊണ്ടുവെച്ചു.

ഞാൻ അമ്പലത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെത്തിയപ്പോൾ പ്രസാദം കണ്ട് എന്റെ ശ്രീമതി ബീനാകുമാരി അമ്പരന്നു, അവള്ക്ക് സന്തോഷമായി.  വടയിൽ ഉപ്പ് ഇട്ടിട്ടില്ലെങ്കിലും നല്ല  മോരിച്ചൽ ഉണ്ട്, കുരുമുളക് ഉണ്ട്. ഞങ്ങൾ കഴിച്ചു ഭഗവാന്റെ പ്രസാദം. കുട്ടിമാലുവിനും കൊടുത്തു. പത്തെണ്ണം പണിക്കാരി പാപ്പാത്തിക്കും കൊടുത്തു.

എന്നിട്ടും പാത്രത്തിൽ ബാക്കി വടകൾ ധാരാളം. വൈകിട്ട് സേതുവും ജയേഷും ബേങ്കിൽ നിന്ന്  എത്തിയിട്ട് വട പ്രസാദം കണ്ട് സന്തോഷമായി. തണുത്ത വട അവർ  ഹനുമാൻ സ്വാമിയെ സ്തുതിച്ച് കഴിച്ചു, ബാക്കിയുള്ളത് നാളെ പ്രാതലിനായി മാറ്റി  വെച്ചു.

ഞാൻ ബീനാമ്മയോട് പണ്ടത്തെ എന്റെ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലിലെ സാമ്പാർ വട വിശേഷം പങ്കുവെച്ചു. അപ്പോൾ അവള്ക്ക് തോന്നി പ്രാതലിന് സാമ്പാർ  വടയും ആകാം എന്ന്.

ഗാന്ധി  ഹോട്ടലിൽ ഞാൻ താമസിച്ചിരുന്നത് ഏതാണ്ട് നാൽപത് കൊല്ലം മുൻപാണ്. അതായത് എനിക്ക്  ഇരുപത്തഞ്ച് വയസ്സുള്ളപ്പോൾ. ആ കഥ ചുരുക്കി പറയണമെങ്കിൽ തന്നെ രണ്ട് പേജ് വരും,  അതിനാൽ അടുത്ത അദ്ധ്യായത്തി എഴുതാം .

ഉദ്ദിഷ്ട  കാര്യം സാധിക്കണമെങ്കിൽ വരൂ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ  സ്വാമിയെ കണ്ടു വണങ്ങാൻ - എന്നെ ആ പരിസരത്ത് മിക്കപ്പോഴും കാണാം. ഞാൻ അവിടെ നിന്നാണ് എന്നും ഉച്ചഭക്ഷണം കഴിക്കുന്നത്... അവിടുത്തെ വായു ശ്വസിച്ചാൽ തന്നെ ഒരുവിധം രോഗങ്ങൾക്കെല്ലാം മുക്തി കിട്ടും.

arya vaidya pharmacy [coimbatore] അങ്കണത്തിൽ ആണ്  ഈ ക്ഷേത്രം.

[തുടരും]


Tuesday, July 23, 2013

മാങ്കരയിലേക്ക് ഒരു യാത്ര - ഭാഗം 2


Please see the english  translation at the  bottom


 ഞങ്ങൾ ആദ്യമായി പോയത് രോഗികൾ കിടക്കുന്ന വാർഡുകളിലേക്ക് ആണ്.എന്റെ ഔദ്യോഗിക നിർവഹണം നടത്തേണ്ട ഈ സ്ഥാപനത്തിന്റെ നാമം  Arya Vaidyan P. V Rama Varier Memorial Ayurveda Hospital & AVP Training Academy   എന്നാണ്. ഇത് Arya Vaida Pharmacy [Coimbatore] Ltd - (AVP) ന്റെ ശാഖ  ആണ്.


ഇവിടെ കിടത്തി ചികിത്സ നടത്തുന്ന നിരവധി   വാർഡുകൾ ഉണ്ട്ട്.  പ്രധാനമായും ഇരുപത്തിരണ്ട് മുറികൾ ഉള്ള ഒരു കെട്ടിടം, പത്തിൽ താഴെ മുറികൾ ഉള്ള മറ്റു കെട്ടിടങ്ങൾ, കോട്ടേജുകൾ  അങ്ങിനെ പോകുന്നു സൌകര്യങ്ങൾ . 

എല്ലാ മുറികളും രണ്ട് കട്ടിലും കിടക്കകളും  കൂടി ഉള്ളതാണ്. രോഗികളുടെ സൗകര്യം പോലെ സിംഗിൾ / ഡബിൾ  രീതിയിൽ ഉപയോഗിക്കാവുന്നതാണ് . എല്ലാ മുറികളിലും ഒരു മേശയും രണ്ട് കസേരകളും ഒരു സ്റ്റൂളും, അലമാരയും  ബൈ - സ്റ്റാണ്ടർക്ക് കിടക്കാനുള്ള സൌകര്യവും, ബാത്ത് റൂമിൽ വെസ്റ്റേണ്‍ കമോടും ഇരുപത്തിനാല് മണിക്കൂറും ചൂടുവെള്ളം ലഭിക്കുന്ന സൌകര്യവും ഉണ്ട്.

മുറികളെല്ലാം കൊതുക് കടക്കാത്തവിധം നെറ്റ് അടിച്ചിട്ടുണ്ട്.  ഇനി രോഗികള്ക്ക് റെപ്പല്ലർ ഉപയോഗിക്കണമെങ്കിൽ  കൂടുതൽ  പണം  നൽകിയാൽ ലഭിക്കുന്നതാണ്. കുടിക്കാൻ മരുന്ന് വെള്ളം  സൌജന്യമായി ലഭിക്കുന്നു.


ഇവിടെ ഡോക്ടർ പ്രാർത്ഥ സാരഥി ആണ്  മെഡിക്കൽ ഓഫീസർ. അദ്ദേഹത്തോടൊപ്പം  ഡോക്ടർ വർഷയും മറ്റു ഡോക്ടർമാരും ഉണ്ട്. 

 ഇവിടെ ചികിത്സ  കൂടാതെ പഠനവും ഉണ്ട്. DIPLOMA IN AYURVEIDC HEALTH CARE ASSISTANCE [recongnized by  Bharathiar  University] ഇത്തരത്തിൽ ഉള്ള തെറാപ്പിസ്ടുമാർക്ക് ഉള്ള ഒരു ഡിപ്ലോമ കോർസ് ഇവിടെ മാത്രമേ ഉള്ളൂ എന്ന്   ഇവർ  അവകാശപ്പെടുന്നു.

ഇവിടെ വിദേശീയർക്കുള്ള ജനറൽ മെഡിസിൻ കോഴ്സുകളും ഉണ്ട്. ഇന്തോനേഷ്യ, ബ്രസീൽ എന്നിവടങ്ങിൽ നിന്ന് വിദ്യാർഥികൾ ചില സീസണുകളിൽ കോഴ്സിന് എത്തുന്നത് സാധാരണമാണ്. 

യോഗ & മേടിറ്റേഷൻ ട്രെയിനിങ്ങും ഉണ്ട്. നൂറുപേർക്കിരികാവുന്ന ഒരു ആംഫി തിയേറ്ററും ഉണ്ട്. സെമിനാറുകൾ, വർക്ക് ഷോപ്പുകൾ എന്നിവ ഇവിടെ സാധാരണമായി അരങ്ങേറുന്നു.

മാങ്കരയുടെ പ്രകൃതി ഭംഗി വിവർണ്ണനാതീതാമാണ്. വനമധ്യത്തിലെന്നപോലെ, ഒരു  ഭാഗത്ത് പാറക്കെട്ടുകളുള്ള   വനം, മറ്റൊരു ഭാഗത്ത് മരങ്ങളും സസ്യങ്ങളും  നിറഞ്ഞ ഗ്രാമീണ അന്തരീക്ഷം. 

ഒരു  വിനായക കോവിൽ ആശുപത്രി വളപ്പിൽ ഉയർന്നുവരുന്നു. ഉദാരമതികളിൽ നിന്നുള്ള സംഭാവന കൊണ്ട് മാത്രമാണ് ഇതിന്റെ നിർമാണം. പൂർണമാകാൻ കുറച്ച് പണികൾ കൂടി ഉണ്ട്. ഈയിടെ ഒരു  പറ്റം ആനകൾ അതിന്റെ മുന്നിൽ നിന്ന് നിലയുറപ്പിച്ച് വിനായകന്റെ സാന്നിധ്യം അറിയിച്ചത്രേ. കഴിഞ്ഞ നാൽപത് വർഷത്തിൽ ആദ്യമായാണത്രേ ആനകൾ കാടിറങ്ങി വരുന്നത്. 


ദൈവീകാന്തരീക്ഷം തുളുമ്പുന്ന   പുണ്യഭൂമി പോലെ ഇവിടെ വരുന്ന  ആർക്കും തോന്നിപ്പോകും.  ആനക്കൂട്ടങ്ങളുടെ വരവ് ഒരു ശുഭ ലക്ഷണമായി ഇവിടുത്തുകാർ കരുതുന്നു.

ഉഴിച്ചൽ, പിഴിച്ചൽ, ധാര മുതലായ ആയുർവേദ ചികിൽസക്ക്  വളരെ പ്രസിദ്ധമാണ് ഈ സ്ഥാപനം.

ഞാൻ ഇവിടെ വീണ്ടും പോകുന്നുണ്ട് - കൂടുതൽ വിശേഷങ്ങൾ ഇനിയും എഴുതാം.



Part 2

We first visited the wards where the patients were admitted. The name of this place where I should do my official duty is “Arya Vaidyan P.V Rama Varier Memorial Ayurveda Hospital and AVP training Academy”. This hospital is the branch of “Arya Vaidya Pharmacy (Coimbatore) Ltd”.

There are many wards here where they admit the patients and give treatment to them. A building with 22 rooms is one of the main buildings here. Buildings which have less than 10 rooms, cottages etc are some of the other facilities here. All the rooms have two cots with beds. These cots can be used as both single and double according to patients' needs.

All the rooms have one table, two chairs, one stool, an almirah, facility for the by-standers to lie down, bathrooms with western toilets and pipes which provide hot water all the time.  They have put nets in all the rooms to prevent the mosquitoes from entering the rooms. Also mosquito repellers are plugged in free of  charge.

Medicinal water is available here free. Dr Parathasarathy is the medical officer here. Dr Varsha and other doctors are also with him. Not only treatment but also medical courses are provided here. Diploma In Ayurvedic Health care assistance (recognized by the bharathiar university).

They say that such courses for the therapists are only available here. Here there are courses in short term general medicine and therapy for the foreigners. It is quite normal here that during some seasons students from Indonesia and Brazil come here for doing these courses.

Training in yoga and meditation is also provided here. There is an amphitheatre here where 100 persons can sit. Seminars and workshops are conducted here.

The beauty of Mangara is beyond description. It is like the middle of a forest, one side is full of rocks and the other side is a village area full of trees and plants. One Lord “Vinayaka”  temple is being built on the hospital plot. This temple is built with the contributions received from the patients and villagers. Little more work is left and the inauguration of the temple expected shortly.

They say that recently, a herd of elephants came infront of the temple which is considered as the presence of Lord Vinayaka.  As per their report this is for the first time in the last 40 years that elephants are coming down to the village from the forest.

Anyone who visits this place will feel that this place is full of divinity. The natives of this place consider the Elephants' arrival in  front of the temple as a good sign. This institution is famous for its ayurvedic treatments.

 I am going to revisit this place and write more about it for sure.








Saturday, July 20, 2013

മാങ്കരയിലേക്ക് ഒരു യാത്ര

Please see the english translation at the bottom

അന്നൊരു ശനിയാഴ്ച ആയിരുന്നെന്നാണ്  തോന്നുന്നു. എനിക്ക് സുഖമില്ലായിരുന്നു.  പെട്ടെന്നാണ് ഡോ: ഇന്ദുലാൽ  പറഞ്ഞത്   മാങ്കരയിലേക്ക് പൊകാമെന്ന്. ഞാൻ ഓകെ പറഞ്ഞതും ഡോ : പ്രസാദ് മാങ്കരയിലെ ഡോ: പാർത്ഥസാരഥിയെ  ഫോണിൽ വിളിച്ചുപറഞ്ഞു എന്റെ വരവിനെ പറ്റി.

പിന്നെ ഒന്നും നോക്കിയില്ല ധന്വന്തരി ഭഗവാനെ  മനസ്സിൽ ധ്യാനിച്ച് യാത്രയായി. വഴി മദ്ധ്യേ യാത്രയെ കുറിച്ചും പ്രകൃതി സൌന്ദര്യത്തെ കുറിച്ചും വാചാലനയിരുന്നെങ്കിലും എനിക്ക്  പലതും ശ്രദ്ധിക്കാനായില്ല. പിന്നീട് ഞാൻ തല കുലുക്കിത്തുടങ്ങി. അനാരോഗ്യം ഉണ്ടെങ്കിലും ഒന്നുമില്ലെങ്കിലും ഒരു ഡോക്ടറുടെ കൂടെ ആണല്ലോ യാത്ര.  അതും ഒരു ആശുപത്രിയിലേക്ക്. പിന്നെ  എന്തിനു പേടിക്കണം..?

എന്റെ ഭീതി അതല്ലായിരുന്നു - ഒരു  ഓഫീസ് കൃത്യനിർവഹണത്തിന് പോകുന്ന ഞാൻ അവിടെ എത്തിയിട്ട് സുഖമില്ല എന്ന് പറഞ്ഞാൽ  നാണക്കേടല്ലേ എനിക്കും പിന്നെ അദ്ദേഹത്തിനും.

കോയമ്പത്തൂരിൽ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റർ ദൂരം  അട്ടപ്പാടി പോകുന്ന വഴിക്ക് ആനൈക്കട്ടി തടാകം റൂട്ടിൽ ആണ് എനിക്ക്  എത്തിച്ചേരേണ്ട സ്ഥലം. ടൌണിൽ നിന്നും നാലഞ്ച് കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ അധികം ആൾ താമസമില്ലാത്ത ഗ്രാമപ്രദേശമാണ് - ഇഷ്ടിക  ചൂളകൾ നിറഞ്ഞ്‌ അന്തരീക്ഷം      പൊടിപടലമായി ഒരു  പൊള്യൂട്ടട് ഏരിയ.   എന്നിരുന്നാലും  വലിയ പ്രശ്നം തോന്നിയില്ല.

ചൂളകൾ  കണ്ട് രസിക്കുന്നതിന്നിടയിൽ മാങ്കര   എത്തിയത് അറിഞ്ഞില്ല.  ഹൈവേയിൽ നിന്ന്  ഒരു കിലൊമീറ്റർ കട്ട റോഡ്‌ താണ്ടി എ വി പി കോമ്പ്ലെക്സിൽ എത്തി. പറഞ്ഞറിയിക്കാൻ പ്രയാസം -   അത്രയും മനോഹരമായ ഒരിടം.

അവിടെ എന്നെ കാത്ത് ഡോക്ടർ പാർത്ഥസാരഥി  കാത്ത് നിന്നിരുന്നു.  അവരുടെ അഡ്മിൻ ലെവൽ മെനേജ്മെന്റ് കണ്‍സൽറ്റന്റ് ആണ് ഞാൻ. അവിടെ  ഒരു പ്രോജെക്ടിന്റെ ഭാഗമായാണ് എന്റെ സന്ദർശനം .

അവിടെ കാലുകുത്തിയതോടെ എന്റെ അസ്വസ്ഥതയെല്ലാം മാറി. ഞാൻ ആകെ ഫ്രഷ് ആയ  പോലെ തോന്നി. ഡോക്ടർ പാർത്ഥസാരഥിയുടെ ഓഫീസിൽ അൽപനേരം ഇരുന്നത്തിന് ശേഷം  ഞങ്ങൾ ആശുപത്രിയും കൊമ്പ്ലക്സും ചുറ്റിക്കാണാൻ ഇറങ്ങി.


It was a saturday I guess. I was not well. It was all of a sudden that Dr Indulal  told that we would go to Mangarai. The moment I said ok, Dr Prasad called up Dr Parthasarathy who is also in Mangarai, about my trip to Mangarai. Then I did not think much . I just prayed to lord “dhanwanthari”  and started my journey.

Though Dr Indulal  was talking about our journey and nature's beauty , I could not concentrate on so many things. After some time I started nodding. I thought that although my health was not ok,I was travelling with a doctor and that too to a hospital. Then why should I worry…?!

That was not my fear. My fear was that, I was going for an official purpose. For the same reason, it would be embarassing for me and the doctor as well, if I go there and tell them that I am not well.

The place I want to reach is called “mangarai” which is on  "Anaikatti thadakam" route. About  22kms from Coimbatore, on the way to Attapady. It is a village  which is 4-5 kms from the town area. It is a place where there are no much inhabitants. It is an area polluted by lot of furnaces used for making bricks. But still that was not a big problem.

Since I was immersed in watching the furnaces, I did not notice that we reached Mangarai.  After travelling for one km from the High way we reached AVP complex.

Oh! It is difficult to explain how beautiful this place is. Doctor Parthasarathy was there, waiting for me. I am their Admin level management consultant and visiting this place as part of a project.

The moment I reached there, my illness went away. I started feeling fresh. After sitting in Dr Parthasarathy's office for some time, We stepped out for seeing the hospital and complex.

Dr Parthasarathy is the Medical Officer & Academy In-charge  “Arya Vaidyan P. V. Rama Varier Memorial Ayurveda Hospital & AVP Training Academy”. There are few other doctors too der but Dr. Varsha Santhosh is the Head Incharge.

You can enjoy more information of this place in part 2 which will be published shortly.







[തുടരും]

Sunday, July 14, 2013

എന്റെ വടക്കുന്നാഥാ ഒരു വഴി കാട്ടേണമേ

memoir

എനിക്ക്  വയസ്സ് അറുപത്ത്തിയഞ്ച് കഴിഞ്ഞു . കുറച്ച് ദിവസം മകന്റെ അടുത്ത് പോയി താമസിച്ചാൽ തോന്നും വേഗം തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങണം എന്ന്. ഇവിടെ വന്നാലോ പിന്നെ അങ്ങോട്ട് പോകണമെന്നില്ല . കുറെ കഴിഞ്ഞാൽ  തോന്നും മകളുടെ വീട്ടിലെക്ക് പോകണം എന്ന് . അവിടെ പോയാൽ  തോന്നും മകന്റെ വീട്ടിൽ പോകണം എന്ന്. 

ഇപ്പോൾ കറക്കം എല്ലാം കഴിഞ്ഞ് നാട്ടിലെത്തി. എങ്ങോട്ടും പോകാൻ തോന്നുന്നില്ല - ഈ നിമിഷം  തോന്നുന്നു നാളെ പേരക്കുട്ടി കുട്ടിമാളുവിനെ കാണാൻ വീണ്ടും തമിഴ് നാട്ടിലേക്ക് പോകാൻ - എല്ലാ വയസ്സന്മാരും ഇങ്ങിനെ എന്നെപ്പോലെ ആണോ ...? അതോ എനിക്ക് മാത്രം തോന്നുന്നതാണോ ...ഈ വികാരം..?

വയസ്സായാൽ അല്ലറ ചില്ലറ അസുഖങ്ങളൊക്കെ കാണും അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചാൽ പോലെ...?  എനിക്കത് പറ്റുന്നില്ല - എന്റെ കൂട്ടുകാര് പലരും പോയി. ചിലര് ഈ തിരുവാതിര ഞാറ്റുവേലക്ക്, എന്നെ മാത്രം തനിച്ചാക്കി -  

achan thevar aanayoottu
ഇനി ഇതാ വരുന്നു കര്ക്കിടകം, വടക്കുന്നാഥനിലും പരിസരത്തുള്ള എല്ലാ അമ്പലത്തിലും ആനയുഊട്ടും, മരുന്ന് കഞ്ഞി വിതരണവും. അതൊന്നും അന്യനാട്ടിൽ കാണാനും കുടിക്കാനും കിട്ടില്ലല്ലോ .... ഇക്കൊല്ലം കൂര്ക്കെഞ്ചേരി അച്ചൻ  തേവര് അമ്പലത്തിൽ രാമായണ മാസം മുഴുവനും സൗജന്യ മരുന്ന് കഞ്ഞി വിതരണം ഉണ്ട്ട്. ജൂലായ് പതിനേഴിന് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ എഴുപത് ആനകള്ക്ക് ഊട്ട് ഉണ്ട്. 

പിന്നെ നാലമ്പലം യാത്ര. എല്ലാം കർക്കിടകത്തിൽ - എന്റെ കാലിലെ വാത രോഗത്തിന് ഒരു ഉഴിച്ചൽ -പിഴിച്ചൽ എല്ലാം   ചെയ്യണം എന്നുണ്ട് . ഇങ്ങിനെ തെണ്ടി നടന്നാൽ എങ്ങിനെ നടക്കും ഈ സ്വപ്‌നങ്ങൾ എല്ലാം. 
എല്ലാം വേണ്ടെന്നു വെക്കാം . വടക്കുന്നാഥനിലെ ആനയൂട്ട് കാണേണ്ട എന്ന് വെക്കാൻ പറ്റുമോ..?

എന്റെ വടക്കുന്നാഥാ  ഒരു വഴി കാട്ടേണമേ ...?

Thursday, July 4, 2013

ലേന്‍ഡ് റോവര്‍ സുന്ദരി

foto: google
ഇന്നാണ് ഞാന്‍ “ചീരാമുളക്” ബ്ലോഗറുടെ താളുകള്‍ ശരിക്കും പരിശോധിച്ചത്. അവിടെ കണ്ട സയ്യാരകള്‍ എന്റെ മനസ്സലിയിച്ചു, എന്റെ നീണ്ട 22 കൊല്ലത്തെ ഗള്‍ഫ് പ്രവാസി ജീവിതം എന്റെ മനസ്സില്‍ തിരയടിച്ചു.

ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും. അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം.

കുറച്ചെഴുതാനുണ്ട് ഈ സയ്യാരവിശേഷം.. മസ്കത്തിലെ സപ്താ നായരുടെ സയ്യാര ഫ്ലീറ്റില്‍ ഒരു കറുത്ത റേഞ്ച് റോവര്‍ എനിക്കിഷ്ടമാണ്. എനിക്കും അങ്ങിനെ ഒരു കറുത്ത സുന്ദരി ഉണ്ടായിരുന്നു 1970 ല്‍. -


കൂടുതല്‍  ഗള്‍ഫ് വിശേഷം താമസിയാതെ പങ്കിടാം

Sunday, June 30, 2013

പശുവിന്‍ ചാണകത്തിന്റെ ഗന്ധം

memoir

ധന്വന്തരീ ക്ഷേത്രത്തിലെ അന്നദാനം വളരെ വിശിഷ്ടമാണെന്ന് തന്നെ പറയാം. മിഥുനമാസത്തിലെ തണുപ്പില് ഉച്ചക്ക് ആവി പറക്കുന്ന ചോറും സാമ്പാറും കൂട്ടുകറികളുമായി കഴിക്കാന് പറ്റുക എന്നത് ഒരു പുണ്യം തന്നെ ആണ്.
ഞാന് എന്റെ ജീവിതത്തില് ഒരു ദേവാലയത്തില് നിന്നും തുടര്ച്ചയായി ഒരു ആഴ്ച ഭക്ഷണം കഴിച്ചിട്ടില്ല.

രോഗങ്ങളില് നിന്നും മുക്തി നേടിത്തരുന്ന ആയുര്വ്വേദത്തിന്റെ ആചാര്യനാണല്ലോ ധന്വന്തരീ ദേവന്‍..., അഞ്ചുപത്തേക്കര്‍ വിസ്ത്രിതിയുള്ള  ക്ഷേത്രാങ്കണത്തില്‍ 120 കിടക്കകളുള്ള ഒരു ആയുര്‍വ്വേദാശുപത്രിയും ഉണ്ട്. അങ്കണം നിറയെ ഹെര്‍ബല്‍ സസ്യജാലങ്ങളും, അത്തി, ഇത്തി, പേരാല്‍, കരിവേപ്പ് തുടങ്ങിയ മരങ്ങളും.

ഇന്ന് ഉച്ചയൂണിന് വിഭവങ്ങള് ഏറെ. ചോറ്, മാങ്ങാ അച്ചാര്, പച്ചടി,പപ്പടം, സാമ്പാര്‍, പുളിശ്ശേരിരസം, മോര്, പായസം. വയറുനിറയെ കഴിക്കും. എന്നിട്ട് മരച്ചുവട്ടില് ഇരുന്ന് വിശ്രമിക്കും പത്തുമിനിട്ട്.

അങ്ങിനെ അങ്ങിനെ ഇന്നെത്തെ പച്ചടിയുടെ  സ്വാദ് നുണഞ്ഞ് നുണഞ്ഞ്, പുളിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോള്‍ ഞാന് ചെറുതായി ഒന്ന് മയങ്ങിയതറിഞ്ഞില്ല.

എന്തൊരുസുഖം ഇവിടെ ഇരിക്കാന്‍, വീശിയടിക്കുന്ന മന്ദമാരുതന്‍, കിളികളുടെ ആരവും, കുയിലിന്റെ നാദവും. കൂടാതെ ചാണകത്തിന്റെ നേരിയ ഗന്ധവും.

എനിക്ക് പണ്ടേ ചാണകത്തിന്റെ ഗന്ധം ഇഷ്ടമാണ്. വാകമരച്ചുവട്ടില് ഒരു പശു മേയുന്നു. അവളോട് കിന്നാരം പറഞ്ഞു. ഫോട്ടോക്ക് പോസ് ചെയ്യാന് പറഞ്ഞപ്പോള്‍ അവള്ക്കൊരു നാണം.

അവളുടെ നിറഞ്ഞ അവിട് കണ്ടപ്പോള് കൃഷ്ണനെ പോലെ എനിക്കും ഒരു കവിള് പാല്  കുടിക്കാന് തോന്നി. ചവിട്ടിയാലും കുത്തിയാലും വേണ്ടില്ല എന്റെ പാറുകുട്ടിയല്ലേ...?

പാറുകുട്ടീ എന്ന് വിളിച്ചപ്പോള് അവള് തലയാട്ടി.

എല്ലാം കൊണ്ടും ഇന്നെത്തെ ദിവസം ധന്യമാണ്. എന്റെ കണ്‍പോളകള് മന്ദമാരുതനേറ്റ് വീണ്ടും അടഞ്ഞു. എന്റെ മയക്കം കണ്ട് കുശുമ്പ് തോന്നിയ ഒരു കിളി - കുയിലാണെന്ന് തോന്നുന്നു എന്റെ മൊട്ടത്തലയില് കാഷ്ടിച്ചു.

കോവൈയില്  മിഥുനമാസത്ത് പൊടി മഴ മിക്കതും ഉണ്ട്, പിന്നെ ചെറിയ ചാറലും.. ഇളം ചൂടുള്ള എന്തോ തലയില് പതിച്ചപ്പോള്‍ ഞാന് അത്ഭുതപ്പെട്ടു.. 

ഇതെന്തോ സള്‍ഫര് മഴയോ...?” തലയില്‍ തടവി നോക്കിയപ്പോളാണ് മനസ്സിലായത് ഇതവന്റെ അമേദ്യം ആണെന്ന്. മുകളിലേക്ക് നോക്കിയപ്പോള് കുയില് എന്നെ നോക്കി കൂകിക്കൂകി കളിയാക്കിച്ചിരിച്ചു...


കിളികള് പലപ്പോഴും എന്റെ തലയില് ഇങ്ങിനെ  അമേദ്യം  ചെയ്യാറുണ്ട്. ഞാന് അവരെ കുറ്റപ്പെടുത്തുകയോ, കല്ലെടുത്തെറിയുകയോ, ചീത്തവിളിക്കുകയോ ചെയ്യാറില്ല.. എന്നിരുന്നാലും ഇന്നെനിക്ക് ചെറിയതായി സങ്കടം വന്നു. നേരിയ തോതില്‍ കാഷ്ടം എന്റെ കറുത്ത ഷര്‍ട്ടില്‍  പതിച്ചു..

എനിക്ക് കൊക്കിന്‍ കാഷ്ടം ഇഷ്ടമാണ്.. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ പണ്ട് കാക്കാത്തുരുത്തില്‍ കൊക്കിന്‍ മുട്ട മോട്ടിക്കാന്‍ മരക്കൊമ്പുകളില്‍ ചേക്കാറുണ്ട്. മുട്ട  മോട്ടിച്ച് കുറ്റിക്കാടുകളിലിരുന്ന് നാല് ഞണ്ടിനേയും പരലുകളേയും പിടിച്ച്, ഈ മുട്ടയില്‍ ചേര്‍ത്ത്  ഓം ലെറ്റുണ്ടാക്കിത്തിന്നും.

ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും ചാരായം വാറ്റാനുള്ള വാഷ് കുടത്തിലായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കാണും. അതില്‍  നിന്നും തേക്കിലക്കുമ്പിളുണ്ടാക്കി ചെറുതായി സേവിക്കും.

അപ്പോള്‍ തോന്നും ഒന്ന് വെറ്റില മുറുക്കാന്‍.., ഉടനെ ആരുടേയെങ്കിലും തൊടിയിലെ കവുങ്ങില്‍  കയറി അടക്കയും വെറ്റിലയും പറിക്കും. മുറുക്കാന്‍ ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം വെട്ടിലയില്‍ തേക്കും.. 

അങ്ങിനെ കുറെ കൊക്കിന്‍ കാഷ്ടങ്ങള്‍  തിന്ന് പരിചയം ഉള്ള എനിക്ക് കിളികളുടെ കാഷ്ടം അറപ്പുളവാക്കാറില്ല. പക്ഷെ വേഷഭൂഷാദികളിലെല്ലാം അവ സ്പ്രേ  ചെയ്താല്....?!!

ഞാന്‍  വീണ്ടും മയക്കത്തിലേക്ക് പോയി, പക്ഷെ  ഇരിപ്പിടം കിളീസിന്റെ  കാഷ്ടം തലയില് വീഴാത്ത മറ്റൊരു മരച്ചുവട്ടിലേക്ക്.

സമയം സന്ധ്യയോടടുത്തോ എന്നൊരു സംശയം..പാതി തുറന്ന മിഴിയില് കൂടി നോക്കിയപ്പോള് ചുരുണ്ട മുടിയുള്ള ഒരു സുന്ദരി നടന്നകന്ന് പോലെ തോന്നി.. “സ്ഥലകാലബോധമില്ലാതെ, ഞാന് സെക്കന്തരാബാദിലെ ബെന്സിലാല്  പേട്ടയിലാണെന്ന്“.. അവിടെ വെച്ചാണവളെ അവസാനമായി  കണ്ടത്.

എനിക്ക് നേരിയതോതില്‍ കണ്ഫ്യൂഷന്‍, ഞാന് മിഴികള് തുറന്ന് നോക്കിയപ്പോള് എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.


[അടുത്ത ഭാഗത്തോട് കൂടി സമാപിക്കും]