Sunday, November 23, 2014

മഞ്ഞള്‍ പ്രസാദം - ഭാഗം 2


short story
=======
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച    http://jp-smriti.blogspot.in/2014/11/blog-post.html

“എന്താ ഉമ്മറത്ത് തന്നെ നില്‍ക്കണ്, ഒരു അപരിചിതനെപ്പോലെ. അകത്തേക്ക് കയറിവാ.. നില്‍ക്കണത് കണ്ടാല്‍ തോന്നും ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലെന്ന്.” 

ഉണ്ണി അകത്തേക്ക് കയറിയപ്പോള്‍ പാറുകുട്ടി ജാക്കറ്റ് മാറാനുള്ള പുറപ്പാടിലായിരുന്നു. ഉണ്ണിയെ കണ്ടിട്ട് അവള്‍ ജാക്കറ്റ് ഊരി അഴയില്‍ നിന്ന് മറ്റൊന്ന് എടുത്ത് ധരിച്ചു. ഉണ്ണിയെ കണ്ടിട്ട് അവള്‍ക്ക് ഒട്ടും നാണം തോന്നിയതോ മേനി മറച്ചതോ ഇല്ല. അവള്‍ തൊട്ടടുത്ത വടക്കിനിയിലേക്ക് കയറിയപ്പോള്‍ അയാളും അവളോടൊപ്പം അങ്ങോട്ട് കയറി..  

വടക്കിനിയിലെ ഇരുട്ടില്‍ ഉണ്ണിയുടെ കൈകള്‍ എങ്ങോട്ടൊക്കെ നീണ്ടു. 

“ഉണ്ണ്യേട്ടാ... ഞാനാദ്യം കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാം, കൂടെ ശര്‍ക്കരപ്പായസവും, എന്നിട്ട് മതി ഈ കൈനീട്ടല്‍“  

പാറുകുട്ടി വടക്കിനിയില്‍ സാരിയഴിച്ച് വെച്ച്  ഒരു കള്ളിമുണ്ടുടുത്ത് അടുക്കളയിലേക്ക് ചെന്നു.. കാലത്ത് വെച്ച ചോറ് ചൂടാക്കാന്‍ ഒരു കലത്തില്‍ വെള്ളം തിളപ്പിക്കാനും മറ്റൊരു കലത്തില്‍ ശര്‍ക്കരപ്പായസത്തിനുള്ള ഉണക്കല്ലരി വേവിക്കാനും വെച്ചു.. പെട്ടെന്ന് തീപ്പൂട്ടാന്‍ ചകിരിയും കൊതുമ്പും അടുപ്പിലേക്ക് ഇട്ടു.. പാതിയാമ്പുറത്തിന്നരികെ ഒരു മുട്ടിപ്പലക ഇട്ട് അവള്‍ ഇരുന്നു.  തിളച്ച വെള്ളത്തില്‍ ചോറ് ഇട്ട് ചെറിയ കൊട്ടക്കയ്യില്‍ എടുത്ത് വാറ്റിയെടുത്ത് ഒരു കൊച്ചുപോണിയില്‍ മാറ്റി വെച്ചു. ശേഷിച്ചത് കഞ്ഞിയാക്കി അവള്‍ക്ക് ആ കലത്തില്‍ തന്നെ വെച്ചു.. 

പാതി വെന്ത ഉണക്കല്ലരിയില്‍ നാലച്ച് ശര്‍ക്കരയിട്ടു.. അവള്‍ക്കറിയാം ഉണ്ണിക്ക് അരി അധികം വേവാത്ത അരവണപ്പായസം പോലെയുള്ള കടുമ്പായസം ആണ് ഇഷ്ടമെന്ന്.. കടുമ്പായസം ഉണ്ടാക്കുമ്പോള്‍ അടുപ്പിന്റെ അരികില്‍ നിന്ന് മാറാന്‍ പറ്റില്ല. അരിക്ക് വേവ് കൂടിയാല്‍ പിന്നെ വേറെ വെക്കേണ്ടി വരും. 

അവള്‍ കണ്ടിട്ടുണ്ട് അടുത്ത ശിവക്ഷേത്രത്തില്‍ ആരെങ്കിലും കടുമ്പായസം ശീട്ടാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ തിടപ്പള്ളിക്കരികില്‍ അലക്ഷ്യമായി തമ്പടിക്കും.. തിരുമേനിയുടെ കണ്ണുതെറ്റിയാല്‍ തിടപ്പള്ളിയില്‍ കയറി പായസം കട്ടുതിന്നും.. ഒരിക്കല്‍ കുറേശ്ശേ തിന്ന് തിന്ന് ഭഗവാന് നേദിക്കാന്‍ നേരം പാത്രത്തില്‍ കാര്യമായി ഒന്നും അവശേഷിച്ചിരുന്നില്ല. 

ശിവഭക്തനായ ഉണ്ണ്യേട്ടന്‍ കട്ടുതിന്നാലും ഭഗവാന് അതൃപ്തിയുണ്ടാവില്ല.. അവിടുത്തെ ദാസനാണ് ഈ ഉണ്ണ്യേട്ടന്‍. ഒരിക്കല്‍ തിരുമേനി ഉണ്ണ്യേട്ടനെ കയ്യോടെ പിടിച്ചുവെങ്കിലും പുറത്ത് പറയാന്‍ ധൈര്യപ്പെട്ടില്ല.. ചിലപ്പോള്‍ കഴക്കാരന്‍ വരാത്ത ദിവസങ്ങളില്‍ പൂജാപാത്രം കഴുകിവെക്കാനും, പൂ പറിക്കാനും അത്യാവശ്യം നാല് തുളസിമാല കെട്ടിക്കൊടുക്കാനും ഈ ഉണ്ണേട്ടന്‍ മാത്രമായിരിക്കും ഈ തിരുമേനിക്ക് തുണ. 

തിരുമേനിക്ക് മാത്രമല്ല, അമ്പലത്തിലെ കാര്യക്കാരനും. ചിലപ്പോള്‍ ഊട്ടുപുരയില്‍ വെള്ളം കോരാനും, വിറകുവെട്ടാനും ഒന്നിനും മടിയില്ല ഈ ഉണ്ണ്യേട്ടന്. അത്യാവശ്യം കഴിഞ്ഞ് കൂടാനൊക്കെ വകയുള്ള കുടുംബത്തിലെ ഈ ചെറുപ്പക്കാരനെ കണ്ടുപഠിക്കാന്‍ അമ്പലത്തിലെ വലിയ കാരണവരായ രക്ഷാധികാരിയും കൂടിയായ കുറുപ്പമ്മാന്‍ അമ്പലപ്പറമ്പില്‍ തെണ്ടിനടക്കുന്ന പിള്ളാരോട് പറയാറുണ്ട്. 

പാറുകുട്ടി ഓരോന്നാലോചിച്ച് ചോറും കറിയും പായസവും ഒക്കെ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വെച്ച് വിളിച്ചു... 

“ ഉണ്ണേട്ടാ.......... ഇങ്ങ്ട്ട് വരൂ.......... ഊണ് കാലായി, പായസവും.." 

 ഉണ്ണിയെ കണ്ടില്ല അവിടെങ്ങും.. അവള്‍ മുറ്റത്തേക്കിറങ്ങി കിണറ്റിന്‍ കരയിലും മറപ്പുരയിലും ഒക്കെ നോക്കി.. ഉണ്ണ്യെട്ടന്‍ എന്നോട് മിണ്ടാണ്ട് പോയിരിക്കണൂ...........  

"തേവരെ വിളിച്ച് അവള്‍ കരഞ്ഞു.... ന്നാലും എന്നോട് ഇത് ചെയ്തുവല്ലോ..."

 അന്ന് അവള്‍ അത്താഴപ്പട്ടിണി കിടന്നു.. അവളെ തൊടാന്‍ സമ്മതിച്ചില്ലല്ലോ, അതായിരിക്കും തന്നോട് മിണ്ടാതെ പോയതെന്ന് അവള്‍ക്ക് പിന്നീട് തോന്നി..  നേരം പുലരാനായി അവള്‍ കാത്തിരുന്നു.. ചോദിക്കണം അവള്‍ക്ക് അവളുടെ പ്രിയസുഹൃത്തിനോട് ഈ വഞ്ചനയെപ്പറ്റി. ഇനി ഒരിക്കലും അയാളുമായി കൂട്ടുകൂടില്ല, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് അവള്‍ കണ്ണടച്ചു.. ഏറെ വൈകിയാണവള്‍ക്ക് ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞത്.. 

പാതിരാക്കോഴി കൂകിയതൊന്നും അവളറിഞ്ഞില്ല. എണ്ണിറ്റുനോക്കിയപ്പോള്‍ മണി ഏഴ് കഴിഞ്ഞിരിക്കുന്നു.. വാതില്‍ തുറന്ന് ഉമ്മറത്തേക്ക് കടന്നപ്പോള്‍ കണ്ടു ആ വഴി ഉണ്ണ്യേട്ടന്‍ വരുന്നത്. അവള്‍ അയാളെ തന്നെ നോക്കി ഉമ്മറത്ത് തന്നെ നിന്നു. ഉണ്ണി  മുള്ളുവേലി മാറ്റി പാറുകുട്ടിയുടെ മുറ്റത്തേക്ക് കടന്നതും ദ്വേഷ്യവും സങ്കടവും സഹിക്കവയ്യാതെ അവള്‍ മുറ്റത്ത് കിടന്ന പച്ചച്ചകിരി മടല്‍ എടുത്ത് അയാളുടെ നേരെ എറിഞ്ഞു.. 

വേദന കൊണ്ട് പുളഞ്ഞ അയാള്‍ ചോരയൊലിച്ച് പാഞ്ഞു. പള്ളിനടക്കലുള്ള ത്രേസ്യാമ്മച്ചേച്ചിയുടെ വീട്ടില്‍ കയറി ഇരുന്നു.. 

“എന്താ മോനേ നിനക്ക് പറ്റീ......."

 ത്രേസ്യാമ്മ ഇത് കണ്ട് തൊഴുത്തിന്നരികില്‍ നിന്നുവന്ന് കാര്യം തിരക്കി... ഉണ്ണി സത്യാവസ്ഥ മറച്ചുവെച്ചു....

”മോന്‍ ഇവിടെ ഇരിക്ക്, ഞാന്‍ അപ്പാപ്പനെ വിളിക്കാം, മോനെ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോകാം... "

“അതൊന്നും വേണ്ട ചേച്ച്യേ... കുറച്ച് ഇല്ലത്തുംകരിയെടുത്ത് നെറ്റിയിന്മേല്‍ വെച്ച് കെട്ടിത്തന്നാ‍ല്‍ മതി.”

 അല്പം ആശ്വാസമായപ്പോള്‍ ഉണ്ണി നേരെ അമ്പലപ്പറമ്പിലേക്ക് നടന്നു.. കാലത്ത് സാധാരണ കുടിക്കാറുള്ള കട്ടന്‍ കാപ്പി പോലും അയാളന്ന് കഴിച്ചിരുന്നില്ല, തീരെ അവശനായ അയാളുടെ നെറ്റിയില്‍ നിന്നും വീണ്ടും രക്തം വാര്‍ന്നുതുടങ്ങിയിരുന്നു, അയാളറിഞ്ഞില്ല അയാള്‍ ബോധരഹിതനായി ആല്‍ത്തറയില്‍ കിടന്നിരുന്നത്.. 

ആളുകള്‍ ചുറ്റും കൂടി, കാട്ടുതീപോലെ വാര്‍ത്ത നാട്ടില്‍ പരന്നു.. പാറുകുട്ടിയുടെ ചെവിയിലും. പാറുകുട്ടി തീര്‍ച്ചയാക്കി ഉണ്ണി ഇത് നാട്ടുകാരോട് പറഞ്ഞാല്‍ അവളെ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന്.. ആയുധാഭ്യാസിയായ ഉണ്ണിക്ക് കുറച്ചധികം ശിഷ്യഗണങ്ങളുണ്ട് നാട്ടിലെങ്കിലും ഉണ്ണി മാന്യനും തല്ലിനും വക്കാണത്തിനും ഒന്നും പോകുന്ന ആളുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം... 

എന്നിരുന്നാലും ശിഷ്യന്മാരില്‍ ചിലര്‍ കുഴപ്പക്കാരാണ്. അവര്‍ വന്ന് ഉണ്ണിയാശാനെ മഞ്ചലില്‍ കിടത്തി പുഴ കടന്ന് അക്കരക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു... പെട്ടെന്നാണ് അമ്പലത്തില്‍ നിന്നും തിരുമേനി അവിടേക്ക് ഓടിയെത്തിയത്.. അദ്ദേഹം മൊന്തയില്‍ നിന്നും തുളസീതീര്‍ഥം ഉണ്ണിയുടെ മുഖത്തേക്ക് തെളിച്ചതും അയാള്‍ കണ്ണുതുറന്നു.. അപ്പോഴേക്കും കഴകക്കാരും ഇടക്ക കൊട്ടുന്ന രാമവാര്യരും എല്ലാം ആല്‍ത്തറയില്‍ എത്തിയിരുന്നു.. വാര്യര്‍ ഉണ്ണിയുടെ നാടിമിടിപ്പ് നോക്കി.... 

“യേയ് ഇയാള്‍ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ല..“  

ശിഷ്യന്മാരില്‍ ഒരാളെക്കൊണ്ട് രണ്ട് ഇളനീര്‍ ഇടീപ്പിച്ച് വെട്ടിക്കൊടുത്തു... 

“ഇനി പറാ ഉണ്ണ്യേ എന്താണ്ടായത്.. ഇത് ചെയ്തവനെ വെറുതെ വിടാന്‍ പറ്റില്ല.. പറാ ആരാ ഇത് ചെയ്തത്..

"ശിഷ്യഗണങ്ങളില്‍ നാലാള്‍ താറുടുത്ത് ആശാന്റെ കാല് തൊട്ട് വന്ദിച്ച് ശപഥം ചെയ്യാനൊരുങ്ങുമ്പോളേക്കും ഉണ്ണി തടുത്തു..."

 “വേണ്ടാ മക്കളേ... അതൊക്കെ ഞാന്‍ കൈകാര്യം ചെയ്തോളാം........”  

കൂട്ടം പിരിഞ്ഞുപോയി.. ഉണ്ണി വേച്ച് വേച്ച് നടന്ന് അമ്പലത്തിന്നകത്തേക്ക് പ്രവേശിച്ച്, തിടപ്പള്ളിക്കരികിലെ ഉമ്മറത്ത് മലര്‍ന്ന് കിടന്നു.

 ഉണ്ണിയുടെ കിടപ്പുകണ്ട് വാരസാര്‍ക്ക് സഹിച്ചില്ല, ആ മാതൃഹൃദയം നൊന്തു. അവര്‍ ഊഹിച്ചു ഈ കൊടുംക്രൂരത പാറുകുട്ടിയല്ലാതെ മറ്റാരും ചെയ്യില്ലെന്ന്.. ഇവരുടെ തല്ലുകൂടലും, ഒത്തുകൂടലും, കിന്നാരം പറച്ചിലും അതിരുവിട്ട കളികളും ഒക്കെ പലതവണ കണ്ടിട്ടുള്ളതാണ് ഈ വാരസ്യാര്‍. 

വാരസ്യാര്‍ക്ക് ഉണ്ണി ഒരു മകനെപ്പോലെ, അതുപോലെ ഉണ്ണിക്ക് വാരസ്യാര്‍ ഒരു അമ്മ തന്നെ. വാരസ്യാര്‍ ഉണ്ണിയെ ശാന്തിമന്ദിരത്തില്‍ കൊണ്ടുപോയി വെള്ള നിവേദ്യവും തൈരും അച്ചാറും കഴിക്കാന്‍ കൊടുത്ത് അവര്‍ തിരികെ അമ്പലത്തിലേക്ക് ചെന്നു.. 

അപ്പോള്‍ കണ്ടു പാറുകുട്ടി എന്തോ അറിഞ്ഞോ അറിയാതെയോ അമ്പലം പ്രദക്ഷിണം വെച്ചുംകൊണ്ടിരിക്കുന്നത്.  

 “എന്താടീ മൂഥേവീ.. കൊറേ നേരമായല്ലോ നീയിങ്ങിനെ വലം വെച്ചുംകൊണ്ടിരിക്കുന്നത്.. ശിവക്ഷേത്രത്തില്‍ മൂന്നില്‍ കൂടുതല്‍ പ്രദക്ഷിണം വെക്കുന്നവരെ ഞാന്‍ ആദ്യാമായാ കാണുന്നത്..?” 

അവള്‍ തിടപ്പള്ളിയിലേക്കും മറ്റും ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഉണ്ണിയെ.. വാരസ്യാര്‍ക്ക് മനസ്സിലായി അവളുടെ സോക്കേട്.  

“ഉണ്ണ്യേട്ടനെ കണ്ടോ വാരസ്യാരേ ഇവിടങ്ങാനും...?”  “ഞാനാരേയും കണ്ടില്ല, നെന്നെ അന്വേഷിച്ച് ആ റൌഡി മാക്കോത കുറച്ച് നേരത്തെ ഇവിടെ വന്നിരുന്നു...  വാരസ്യാര്‍ അവളെ പേടിപ്പിക്കാന്‍ തട്ടിവിട്ടൂ” 

അത് കേട്ട് പാറുകുട്ടി പരുങ്ങി.. സംഗതി ആകെ കുഴപ്പമായിക്കാണും. മാക്കോതയുടെ ഒറ്റയടിക്ക് അവളുടെ കഥ കഴിയും.. പാറുകുട്ടി പേടിച്ച് പുറത്തേക്കോടി.




Tuesday, November 18, 2014

മഞ്ഞള്‍ പ്രസാദം

 ചെറുകഥ
=======

 ഹെലോ പാറുകുട്ടീ, നിന്നെ കണ്ടിട്ട് ഏതാണ്ട് ഒരു കൊല്ലമായിയെന്ന് തോന്നുന്നു.. ഇയ്യ് എവിടെയാ...?   

“ഓഹ്.... ഒരു കിന്നാരം പറയാന്‍ വന്നിരിക്ക്ണ്.. പണ്ടൊരു ദിവസം കണ്ടപ്പോള്‍ നാളെ വരാമെന്ന് പറഞ്ഞ് പോയ ആളാ... ന്നിട്ട് വന്നിരിക്ക്ണ് കുശലം പറയാന്‍....?”   

“അന്നോട് പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല ന്റെ പ്രശ്നം, ന്നാലും ഒരു കാര്യം ചോദിക്കട്ടേ...?     ദീപാരാധന കഴിഞ്ഞൂന്നറിയാം... തൃപ്പുക കഴിഞ്ഞുവോ...? എനിക്ക് കുറച്ച് ശര്‍ക്കരപ്പായസം കഴിക്കാന്‍ കിട്ടുമോ... നീ തിരിച്ച് നടന്ന് ഒരു ഇലക്കീറില്‍ കുറച്ച് പായസവും, ഒരു നുള്ള് മഞ്ഞള്‍ പ്രസാദവും എടുത്ത് കൊണ്ട് വരാമോ...?” 

 “ഉണ്ണ്യേട്ടന്‍ അപ്പോ ഈ നാട്ടിലൊന്നുമല്ലേ.. ഇപ്പോ സമയം എത്രയായീന്നാ തോ‍ന്നണേ... തൃപ്പുക കഴിഞ്ഞ് തിരുമേനി നട അടച്ച് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലെത്തിക്കാണും...”

 “അപ്പോ പാറുകുട്ടീ... ന്താ ഇത്ര വൈകിട്ട് ഈ ആലിന്‍ ചുവട്ടില്‍...?”  
“ഉണ്ണ്യേട്ടന്‍ ആരെക്കാണാനാ ഈ പാതിരാ നേരത്ത് ഈ അമ്പലപ്പറമ്പില്‍...?”  

“ഞാനൊരു കാര്യം ചെയ്യാം. ശര്‍ക്കരപ്പായസം ഏതായാലും കിട്ടില്ല, വേണമെങ്കില്‍ മഞ്ഞള്‍ പ്രസാദം എന്റെ നെറ്റിയില്‍ നിന്നും കുറച്ച അടര്‍ത്തിത്തരാം. ഞാനിപ്പോള്‍ തൊട്ടതേ ഉള്ളൂ... “
 “അടര്‍ത്തിയാലൊന്നും ശരിയാവില്ല...” 

“എന്നാല്‍ എന്നെ കെട്ടിപ്പിടിച്ച് ഉണ്ണ്യേട്ടന്റെ നെറ്റി എന്റെ നെറ്റിയില്‍ മുട്ടിച്ചോളൂ....”  
“ആരെങ്കിലും കണ്ടാല്‍ മോശമല്ലേ അതൊക്കെ...?” 

“ഈ പാതിരാ നേരത്ത് ആരാ ഇതൊക്കെ കാണാന്‍ ഈ അമ്പലപ്പറമ്പില്‍...?” 

 രണ്ടുപേരും പഴയകാര്യങ്ങള്‍ പറഞ്ഞ് ചിരിച്ച് നടന്ന് പാലമരത്തിന്റെ ചുവട്ടില്‍ ചെന്നുനിന്നു...  ഉണ്ണി അവളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി അല്പം കുനിഞ്ഞ് അവളുടെ നെറ്റിയില്‍ മുട്ടിച്ചു..

അവളുടെ മുഴുത്ത മുലകള്‍ അയാളുടെ നെഞ്ചില്‍ മുട്ടിയുരുമ്മി. കിതപ്പാര്‍ന്ന അവളുടെ നിശ്വാസം അയാളുടെ മുഖത്ത് സ്നേഹം പരത്തി.. 

“ഉണ്ണ്യേട്ടാ... ഞാനൊരു യക്ഷിയായി ഈ പാലമരത്തിന്റെ മുകളിലേക്ക് കയറിക്കോട്ടേ...?”
 “വേണ്ട പാറുകുട്ടീ നമുക്ക് നടക്കാം പാടവരമ്പില്‍ കൂടി..”

 ഉണ്ണി പാറുകുടിയുടെ കൈ പിടിച്ച് പാടവരമ്പില്‍ കൂടി നടന്നു അലക്ഷ്യമായി.  

 “പാറുകുട്ടീ............?” 
“എന്താ ഉണ്ണ്യേട്ടാ...?”  

“വാ... നമുക്ക് തിരിച്ചുനടക്കാം, ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടന്നാക്കാം...”  

അവര്‍ തിരിച്ചുനടന്നു............... പാറുകുട്ടിയുടെ വീടെത്തി, ഉണ്ണി വേലിക്കരികില്‍ നിന്നു.... 

“എന്താ അവിടെ തന്നെ നിന്നത്...? കയറി വരൂ... ഞാന്‍ ശര്‍ക്കരപ്പായസം ഉണ്ടാക്കിത്തരാം.......”
“ഇനിയിപ്പോഴാണോ ശര്‍ക്കരപ്പായസം ഉണ്ടാക്കാന്‍ പോണത്.. എനിക്ക് വയറുകാളുന്നു, പായസം വേവും വരെ കാക്കാന്‍ വയ്യാ, ഉച്ചക്കൊന്നും കഴിച്ചില്ല.. എല്ലാം കൊണ്ടും പട്ടിണിയാണ്...” 

“ പട്ടിണിയൊക്കെ ഞാന്‍ മാറ്റിത്തരാം... കയറിവരൂ അകത്തേക്ക്..”

 ഉണ്ണി മനസ്സില്ലാ മനസ്സോടെ പാറുകുട്ടിയുടെ ഉമ്മറത്തേക്ക് കയറി.

[ചിലപ്പോള്‍ തുടര്‍ന്നെഴുതിയേക്കാം]


Friday, October 31, 2014

മൊത്തിക്കുടിക്കാന്‍ നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍

MEMOIR

ഞാനൊരു “കുടിയന്‍” എന്ന് മുദ്രകുത്താന്‍ മാത്രമുള്ള കുടിയനല്ല.. എന്നാലും ബീയര്‍ കുടിക്കുക എന്നത് എനിക്കൊരു ഇഷ്ടവിനോദമായിരുന്നു, ഇപ്പോഴും. പണ്ടത്തെ അത്ര കുടി ഇപ്പോഴില്ല, എന്നാലും ഇടക്കിടക്ക് ഉണ്ടാകും.. 1973 ലാണ് കുടിയുടെ പൂരം ഉടലെടുത്തത്.. IBM ചാനല്‍ പാര്‍ട്ടണര്‍ ആയിരുന്ന ഒരു സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്ങ് അധിപനായിരുന്നു ഞാന്‍ 25 വര്‍ഷം.. 

ലോകമെങ്ങും കറങ്ങുക, വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസമുള്ള ജര്‍മ്മന്‍ ജീവിതം, എന്നിവയൊക്കെ എന്നിലെ കുടിയനെ വളര്‍ത്തി വലുതാക്കി.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. അവിടെ കുടിവെള്ളത്തിന് വിലക്കൂടുതലാണ്, പകരം ബീയറിനും ആപ്പിള്‍ ജ്യൂസിനും താരതമ്യേന വിലക്കുറവ്. Appolinaaris   എന്ന പേരില്‍ പച്ച ഗ്ലാസ്സ് ബോട്ടിലില്‍ ലഭിക്കുന്ന ഗ്യാസ് ഉള്ളതും ഇല്ലാത്തതുമായ മിനറല്‍ വാട്ടര്‍ ആണ് അവിടെ ലഭിക്കുന്ന കുടി വെള്ളം... അപൂര്‍വ്വം ഷോപ്പുകളില്‍ Periere  എന്ന ബ്രാ‍ന്‍ഡിലുള്ള ഫ്രഞ്ച് മിനറല്‍ വാട്ടറും ലഭിക്കും. അതൊക്കെ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ ആണ്.. 

നമ്മുടെ നാട്ടില്‍ ഭാരതത്തില്‍ കുപ്പികളില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് എന്റെ അറിവ്. ഇവിടെ ലഭിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വെറും വെള്ളം ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്... ഗള്‍ഫുനാടുകളിള്‍ ഒമാനിലും ദുബായിലും ശരിക്കുള്ള മിനറല്‍ വാട്ടര്‍ ലഭ്യമാണ്... എഴുതുമ്പോള്‍ വഴി വിട്ട് മറ്റെങ്ങോട്ടോ പോകുന്നത് എന്റെ ഒരു സ്വഭാവമാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുക.

ഞാന്‍ മസ്കത്തിലും ദുബായിലും ഫ്രാങ്കഫര്‍ട്ടിലുമായി 25 കൊല്ലം ജീവിതം അടിച്ചുപൊളിച്ചു.. ആദ്യമായി ചൂതുകളിച്ചത് ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ എന്ന കൊച്ചു നഗരത്തിലായിരുന്നു. ചൂതുകളീ കേന്ദ്രം ഗവണ്മെണ്ട് അംഗീകൃതമായിരുന്നു.. അവിടെ നിന്ന് ഏട്ടിയെമ്മില്‍ നിന്നോ ബേങ്കില്‍ നിന്നോ പണം പിന്‍ വലിച്ച് ചൂതുകളിച്ചതിന് ശേഷമുള്ള തുക അവിടെ തന്നെ നിക്ഷേപിച്ച് നിര്‍ഭയനായി തിരിച്ച് വീട്ടിലെത്താം.. നല്ല പബ്ബും, റെസ്റ്റോറന്റും, കോണ്ടം വരെ ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനുകളും ഒക്കെ അന്നത്തെ കാലത്തും യൂറോപ്പിലെവിടേയും സജീവം.. 

ഞാനീ പറയുന്ന കഥ ഏതാണ്ട് 1975-1995 കാലഘട്ടത്തിലേതാണ്. അവിടെ ലൈസന്‍സ്ഡ് വേശ്യാലയവും ഉണ്ട്.. വേശ്യകളുടെ ആരോഗ്യ ലൈസന്‍സുകളും മറ്റും വളരെ സുതാര്യമാണ്.. ഞാന്‍ സാധാരണ ജര്‍മ്മനിയില്‍ താമസിക്കാറ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പ്പോര്‍ട്ടിന്നടുത്ത ഷെറാട്ടണ്‍ ഹോട്ടലിലോ വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലോ, റോസയിലോ ഒക്കെ ആയിരിക്കും. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി 24 മണിക്കൂറും സജീവമാണ്, ഉറങ്ങാത്ത നഗരം എന്നുവിശേഷിപ്പിക്കാം. എനിക്ക് അവിടുത്തെ ജീവിതം ഇഷ്ടമില്ലായിരുന്നു. പകരം വീസ് ബാഡനായിരുന്നു എന്റെ താവളം..

അവിടുത്തെ ഹോട്ടല്‍ ക്ലീയിലെ ഒരു പബ്ബിലെ ചീഫ് ബാര്‍ ടെന്‍ഡറുമായി ഞാന്‍ ചങ്ങാത്തം ഉണ്ടാക്കി. അയാള്‍ ഒരു ഇറ്റലിക്കാരനായിരുന്നു... ഞങ്ങള്‍ മിക്ക ദിവസവും രാത്രി 8 മണിക്ക് പബ്ബില്‍ കണ്ടുമുട്ടും, ഞങ്ങളുടെ സംസാരവിഷയം മിക്കപ്പോളും കാബെറെ ഡാന്‍സും, നൈറ്റ് ക്ലബ്ബ് ലൈഫും, ചില്ലറ സെക്സ് ലൈഫും ഒക്കെയായിരുന്നു.. 

 ഞാനൊരിക്കല്‍ അയാളുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു തിങ്കളാഴ്ചയൊഴിച്ച് ഏതുദിവസമായാലും വിരോധമില്ലായെന്ന് പറഞ്ഞു. എനിക്കാണെങ്കില്‍ ഞായറാഴ്ച മാത്രമായിരുന്നു അവധി.. അങ്ങിനെ ഞാനൊരു തിങ്കളാഴ്ച അവന്റെ വീട്ടിലെത്തി. അവന്റെ പെണ്ണിനെ കാണാനും കൂടിയാണ് ഞാനവിടെ ചെന്നത്.. വീട്ടില്‍ അവനെന്നെ സല്‍ക്കരിച്ചിരുത്തി. ഞാന്‍ പബ്ബില്‍ കഴിക്കുന്ന അതേ ബ്രാന്‍ഡ് ബീയര്‍ എനിക്ക് പകര്‍ന്നുതന്നു.. 

കുറേ കഴിഞ്ഞിട്ടും അവന്റെ പെണ്ണിനെ കാണാതെ ഞാന്‍ തിരക്കുകൂടി. അപ്പോള്‍ അവന്‍ പറഞ്ഞു, എല്ലാ തിങ്കളാഴ്ചയും അവള്‍ അവളുടെ ബോയ് ഫ്രണ്ടിനെ കാണാന്‍ പോകുമെന്ന്.. എനിക്കത് കേട്ട് ചിരിവന്നു.. അപ്പോള്‍ അവന്‍ പറയുകയാണ് ആഴ്ചയിലൊരിക്കല്‍ അവനും പോകുമത്രെ അവന്റെ ഗേള്‍ ഫ്രണ്ടിനെ കാണാന്‍... 

ഞാന്‍ ജര്‍മ്മനിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഒരു “എവീസ്” റെന്‍ഡ് എ കാര്‍ - ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും എന്റെ ജര്‍മ്മന്‍ സുഹൃത്ത് മിസ്റ്റര്‍ ഹോള്‍ട്ട്സ് കാത്താന്‍.. അപൂര്‍വ്വം ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മാനുഫേക്ചറിങ്ങ് യൂണിറ്റില്‍ നിന്ന് ഒരു അടിപോളി ഗേളിനെ എന്റെ കൂടെ വിടും

എന്നെ ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്  കേരളത്തിലെ ബാറുകള്‍ പൂട്ടിയതിനാലാണ്. എന്റെ വീട്ടിനുചുറ്റും 6 ത്രീസ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. എല്ലാം 100 മീറ്റര്‍ ചുറ്റളവില്‍. എനിക്ക് ബാര്‍ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ കുടിക്കാന്‍ വളരെ ഇഷ്ടമായിരുന്നു.. വീട്ടില്‍ എപ്പോഴും 5 കുപ്പി ചില്‍ഡ് ബീയര്‍ ഉണ്ടാകുമെങ്കിലും വല്ലപ്പോഴും ബാറിലിരുന്ന് കഴിക്കുക എന്നത് എന്റെ ഒരു ഇഷ്ടവിനോദമായിരുന്നു. കേരളത്തില്‍ പബ്ബ് ഇല്ലന്നെണാണ് എന്റെ അറിവ്, തൃശ്ശൂരില്‍ തീര്‍ത്തും ഇല്ല. 

പബ്ബുകളില്‍ നുരഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ ഉണ്ട്. എനിക്കത് ഒരു ഹരമാണ്.  

Saturday, October 25, 2014

ഹാ....!!! എന്തൊരു സുഖ നിദ്ര.

 ഇന്ന് എല്ലാം കൊണ്ടും വളരെ നല്ല ദിവസമായിരുന്നു... ഇന്നെലെ പറഞ്ഞതനുസരിച്ച് ഹേമാ മാലിനിയും പ്രേമയും പത്തര മണിക്ക് എന്റെ വീട്ടിലെത്തി.. ഹേമയുടെ ശകടം പാ‍ലക്കാട്ട് പോയതിനാല്‍ ഓട്ടോയിലായിരുന്നു എന്റെ വീട്ടില്‍ വന്നത്.. പ്രേമക്കും ഹേമക്കും പ്രത്യേകിച്ച് കാറുണ്ടെങ്കിലും രണ്ടാളും ഓടിക്കില്ല.  ഡ്രൈവറെ കൂട്ടിയാണ് വിലസല്‍.. എനിക്ക് ഓട്ടോ യാത്ര വലിയ പന്തിയില്ലാത്തതിനാലും ഇനി ഈ പെണ്ണുങ്ങളുടെ കൂടെ ഓട്ടോയില്‍ പോകുമ്പോള്‍ ഒരു മഴ വന്നാല്‍ നനഞ്ഞുമുങ്ങും. അതിനാല്‍ ഞാന്‍ എന്റെ കാറില്‍ അവരെ കയറ്റി ഹേമയുടെ  ചിയ്യാരത്തുള്ള ഓഫീസിലേക്ക് പുറപ്പെട്ടു.

ചിയ്യാരത്തുള്ള ഹേമയുടെ ഹസ്സിന്റെ ഓഫീസിലേക്കാണ് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്.. സുബാഷിന്റെ ഓഫീസ് കെട്ടിടം നാട്ടിന്‍ പുറത്താണെങ്കിലും വളരെ പോഷ് ഓഫീസായി തോന്നി എനിക്ക്. ഓട്ടോമേറ്റിക്ക് ഡോറ്  തുറക്കപ്പെട്ടു. അകത്തുകടന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.. സാധാരണ മെട്രോ സിറ്റികളില്‍ ഉള്ളപോലെയുള്ള ഒരു അന്ത:രീക്ഷമാണ് എനിക്ക് തോന്നിയത്.. ഞാന്‍ ജോലി ചെയ്തിരുന്ന IBM  ചാനല്‍ പാര്‍ട്ട്ണര്‍ ഓഫീസ് ഏതാണ്ട് ഇതുപോലെ ആയിരുന്നു.. 

യൂണിഫോം ധരിച്ച ഡോര്‍ ഗേള്‍, റിസപ്ഷനിസ്റ്റ്, മറ്റു ജീവനക്കാര്‍, പിന്നെ സൌന്ദര്യവതിയായ മേനേജര്‍ ഷീബ. ഇങ്ങിനെയൊക്കെയാണ് ഹേമയുടെ ഹസ്സിന്റെ ഓഫീസ്.. സുബാഷ് ഞങ്ങള്‍ എത്തുമ്പോളവിടെ ഉണ്ടായിരുന്നില്ല, അദ്ദേഹം ബിസിനസ്സ് ടൂറില്‍ ആയിരുന്നു.. ഹേമ സുഭാഷിന്റെ ഓഫീസ് എനിക്ക് കൊണ്ട് കാണിച്ചുതന്നു. ഞാന്‍ അവിടെ വെച്ചിട്ടുള്ള തിരുപ്പതി ഭഗവാനെ തൊഴുതു, മൊത്തം ഒന്ന് കണ്ണൊടിച്ച് തിരികെ ഷീബയുടെ ഓഫീസിലെത്തി.

ഞാന്‍ ഈ പെണ്‍ പടയുടെ കൂടെ അവിടെ ചെന്നത് ലയണ്‍സ് ക് ളബ്ബിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അയക്കാന്‍ ഷീബയെ പഠിപ്പിക്കാനാണ്.. പ്രേമക്കും ഹേമക്കും കമ്പ്യൂട്ടര്‍ ലിട്ടറസി കുറവാണ്. അപ്പോള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഷീബയെ ഞാന്‍ പഠിപ്പിച്ചു.. സമയം കുറേ എടുത്തുവെങ്കിലും കാര്യം നടന്നു.. 

ഞങ്ങള്‍ക്ക് കുടിക്കാന്‍ മിനറല്‍ വാട്ടറും, പിന്നീട് ചുടുചായയും,  ഫ്രൂട്ട്സ് [ആപ്പിള്‍, പിയര്‍, വാട്ടര്‍ ലെമണ്‍] എന്നിവയൊക്കെ തന്നു.. വളരെ ഹൃദ്യമായിരുന്നു ഷീബയുടെ പെരുമാറ്റം. സുഭാഷ് ഓഫീസില്‍ ഇല്ലെങ്കിലും ഷീബ എല്ലാം ചുറുചുറുക്കോടെ ചെയ്യുന്നു. ഷീബയെ പോലെയൊരു സെക്രട്ടറി ഏതൊരു സ്ഥാപനത്തിന്റേയും നെടുംതൂണാണ്.. സുഭാഷിന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതില്‍ ഇവരുടെ പങ്കും ശ്രദ്ധേയമായിരിക്കാം.

ഹേമക്കും പ്രേമക്കും ഷീബയുടെ കൂടെ വൈകുന്നേരം വരെ ഇരുന്നാലും വേണ്ടില്ല എന്ന മട്ടായിരുന്നു.. പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയോട് പറഞ്ഞു... “ബിരിയാണി തരികയാണെങ്കില്‍ ഞാനിവിടെ രണ്ടുമണി വരെ ഇരിക്കാം. എനിക്ക് ഉച്ചയൂണുകഴിഞ്ഞാല്‍ ഒരു പൂച്ചയുറക്കമുണ്ട്...”

പ്രേമ ഇടക്ക് കയറി പറഞ്ഞു...”ഈ ജേപ്പിക്ക് ഊണ് കഴിഞ്ഞുള്ള ഉറക്കത്തില്‍ ഫോണ്‍ കോളുകള്‍ സ്വീ‍ക്കരിക്കില്ലായെന്ന്, പിന്നെ അതുമിതും പറഞ്ഞ് ഞങ്ങള്‍ പതിവുപോലെ തല്ലുകൂടി’‘ ഇതൊക്കെ കണ്ട് ഷീബക്ക് ഒത്തിരി ഒത്തിരി സന്തോഷമായി.. കൊച്ചുകുട്ടികളെ പോലെ ഞങ്ങളുടെ തല്ലുകൂടല്‍.

ഷീബയോട് പ്രേമ.

“ഞാനും ജേപ്പിയും ഇങ്ങിനെയാണ് എപ്പോഴും.. കുറേ കാലങ്ങളായിട്ടുള്ള സൌഹൃദമാണ്.. വഴക്കിടും, പിണങ്ങും, പിന്നെ ഇണങ്ങും, അങ്ങിനെ അങ്ങിനെ...”
ഷീബ ഇതെല്ലാം കേട്ട്  ചിരിച്ചു. ഹേമാ മാലിനിയും കൂടെ കൂടി.

എനിക്ക് ഇന്ന് മൊത്തത്തില്‍ സുഖമില്ലായിരുന്നു.. ഇന്നെലെ കാലത്ത് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ പ്രസിഡണ്ട് സൂര്യന്‍ കൊള്ളി പച്ചമുളകിട്ട് വേവിച്ചത് തന്നു. ഞാന്‍ സാധാരണ എരിവ് അധികം കഴിക്കാത്ത ആളാണ്. എന്നാലും അതിന്റെ രുചി ഞാന്‍ ആസ്വദിച്ച് നിറയെ കഴിച്ചു.. ഇന്ന് കാലത്തെണീറ്റപ്പോള്‍ എന്റെ വയറ് ഗടപടാ ആയിരുന്നു. നല്ല കാലം സുഭാഷിന്റെ ഓഫീസില്‍ ഷീബയുടെ ഓഫീസിനോട് ചേര്‍ന്ന് നീറ്റായ ഒരു ടോയ്ലറ്റുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.. ഇനി ധര്യമായിരിക്കാമല്ലോ അവിടെ..

രണ്ടിന് പോകേണ്ടി വന്നില്ല. ഷീബയുടെ ഓഫീസിലിരുന്ന് ഒരു ലിറ്റര്‍ വെള്ളവും ചായയും അകത്താക്കിയതിനാല്‍ ഇടക്കിടക്ക് റ്റോയലറ്റില്‍ പോയി ഉച്ചയായപ്പോളേക്കും ഞാന്‍ ഫ്രഷ് ആയി. ഒരു മണിയോട് കൂടി ഞാന്‍ ഹേമയേയും പ്രേമയേയും കൂട്ടി പുറത്ത് കടന്നു. ഹേമക്ക് മറ്റെവിടേയോ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ വന്നില്ല, ഞാനും പ്രേമയും വീട്ടിലേക്ക് തിരിച്ചു.   പ്രേമയെ അവരുടെ വീട്ടിലിറക്കി ഞാന്‍ ഒന്നരയോടെ എന്റെ വീട്ടിലെത്തി.

വീട്ടിലെത്തിയപ്പോള്‍ ഉച്ചക്ക് ചിക്കന്‍ ദം ബിരിയാണി. എന്റെ ശ്രീമതിയും മരുമകള്‍ സേതുവും കൂടി  അടിപൊളി ബിരിയാണി ഉണ്ടാക്കിയിരിക്കുന്നു.. സേതുവിന്റെ  വക എനിക്ക് സ്പെഷല്‍ പാല്പായസവും.. വയറുനിറയെ ബിരിയാണിയും പാല്‍ പായസവും കഴിച്ച്  “യാത്ര” മാസികയില്‍ കൂടി  ഒന്നു കണ്ണോടിക്കുമ്പോളേക്കും ഉറക്കം വന്ന് കണ്ണില്‍ തൂങ്ങി.. ഞാന്‍ ഉറക്കമായി... രണ്ടര മണി മുതല്‍ ആറര വരെ ഉറങ്ങി...

ഹാ....!!! എന്തൊരു സുഖ നിദ്ര...ഈ നിദ്രയില്‍ നിന്നുഞാന്‍ എഴുനേല്‍ക്കാതിരുന്നെങ്കില്‍...? എന്നെന്നേക്കുമായി നിദ്രയിലാണ്ടുപോയിരുന്നെങ്കില്‍ എന്നാശിച്ചുപോയീ....  

പെട്ടെന്ന് ഷീബയും ഹേമയും പ്രേമയും കണ്‍ വെട്ടത്തില്‍ മിന്നിമറയുന്നത് കണ്ട് ഞാന്‍ ചാടിയെണീറ്റു.

Friday, October 17, 2014

ഈശ്വരോ രക്ഷതു [ഭാഗം 3]

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


ഞാന്‍ 25 കൊല്ലം ഗള്‍ഫിലായിരുന്നു.. ഒമാനിലും എമിറേസ്റ്റ്സിലുമായി.... മസ്കത്തിലും ദുബായിലുമായിരുന്നു വിഹാര സാമ്രാജ്യം..  അവിടെ ഹൈ വേ റോഡ് അപകടങ്ങളില്‍ സര്‍വ്വൈവല്‍ കുറവാണ്.. 80 മുതല്‍ 180 കിലോമീറ്റര്‍ വരെയാണ് അനുവദനീയമായ സ്പീഡ്.. 180+ കിലോമീറ്ററില്‍ ഒരു അപകടമുണ്ടായാല്‍ രക്ഷപ്പെടുന്നവര്‍ നന്നേ കുറവ്. അഥവാ രക്ഷപ്പെട്ടാല്‍ തന്നെ രക്ഷപ്പെടേണ്ടിയിരുന്നില്ലാ എന്ന് തോന്നിപ്പോകും വിധം ദയനീയമായിരിക്കും അവസ്ഥ. എനിക്ക് മാസത്തില്‍ നാലുതവണയെങ്കിലും മസ്കത്തില്‍ നിന്നും ദുബായിലേക്ക് പോകണം..  

എന്റെ മസ്കത്തിലെ അല്‍ കുവൈര്‍ വീട്ടില്‍ നിന്നും ദുബായിലെ ബര്‍ ദുബായിലേക്ക് 420 കിലോമീറ്റര്‍ ഉണ്ട്.. മസ്കത്തില്‍ നിന്നും ഒരു സുലൈമാനി കുടിച്ച് 5 മണിക്ക് പുറപ്പെട്ടാല്‍ 8 മണിക്ക് മുന്‍പേ ദുബായിലെത്താം.. അവിടുത്തെ ഓഫീസ് സമയം 8 to 1 and 4 to 7 pm  ആയതിനാല്‍ 8 മണിക്ക് മുന്‍പെ ഉദ്ദിഷ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ കാര്യം കഷ്ടമാണ്.. ഒരു കിലോമീറ്റര്‍ നീങ്ങണമെങ്കില്‍ അരമണിക്കൂര്‍ എടുക്കും.  ദുബായിലെത്തിയാല്‍ അസ്റ്റോറിയ ഹോട്ടലിലെ സ്യൂട്ട്  റൂമില്‍ ചെന്ന് ഫ്രഷ് ആയി, കോട്ടും സൂട്ടും ധരിച്ച് ബ്രീഫ് കേസുമെടുത്ത് ആദ്യം IBM  ല്‍ പോകും. 

അവിടെ നിന്നാരംഭിക്കും ബിസിനസ്സ് കോളുകള്‍..  ഒന്നരമണിയോടെ ഒരു പിസ്സയോ അഞ്ചാറ് KFC  ലഗ്ഗുകളും ഒരു ലാര്‍ജ്ജ് പെപ്സിയും അകത്താക്കി ഹോട്ടലില്‍ 4 മണി വരെ വിശ്രമിക്കും... ഇനി അഥവാ ചിക്കന്‍ ലെഗ്ഗ് കഴിക്കുന്നതിന് മുന്‍പ് ഒരു പൈന്റ് DD or AMSTEL കുടിക്കണമെന്ന് തോന്നിയാല്‍ അന്ന് ദുബായില്‍ തമ്പടിക്കും. പിറ്റേന്ന് രാവിലെ വിടും ഒമാനിലേക്ക്.. 

ചില സമയത്ത് വീക്കെന്‍ഡ് അഡ്ജസ്റ്റ് ചെയ്ത് വ്യാഴാഴ്ച എത്തും ദുബായില്‍, അപ്പോള്‍ വെള്ളിയാഴ്ച അവിടെ അടിച്ചുപൊളിക്കും.. ഞാന്‍ എന്തിനാണീ അസ്ടോറിയ ഹോട്ടലില്‍ താമസിച്ചിരുന്നത് എന്തെന്നുവെച്ചാല്‍ അന്ന് 20 ദിവസത്തെ കാശുകോടുത്താല്‍ 30 ദിവസം താമസിക്കാം അവിടെ. എന്റെ കോര്‍പ്പറേറ്റ് ഓഫീസിലില്‍ നിന്നും എന്നെപ്പോലെയുള്ള വിഐപ്പികള്‍ ആരെങ്കിക്ലും ദുബായില്‍ വന്നുകൊണ്ടിരിക്കും. അവര്‍ക്കെല്ലാം താമസം അവിടെ തന്നെ.. 

ഒമാനിലെ റക്കം വാഹദ് കമ്പനിയായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കോര്‍പ്പറേറ്റ്.. മെര്‍സീഡസ് ബെന്‍സ്, ഐബീഎം, ഹോക്കര്‍ സിഡ്ലി മുതലായ വേള്‍ഡ് ഫേമസ് ഏജന്‍സികള്‍ ഇവരുടേതായിരുന്നു.. 50 ല്‍ പരം ഡിവിഷന്‍സുകള്‍ ഉണ്ടായിരുന്നു. അതിലെ ഓഫീസ് സപ്ളൈസ് ഡിവിഷന്റെ ചീഫ് ആയിരുന്നു ഞാനെന്ന ഈ പാവം. 

ദുബായിലെ രാത്രികള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ മിക്കതും അസ്ടോറിയ ഹോട്ടലിന്റെ ചുറ്റുവട്ടത്തായിത്തന്നെ കാണും.. ഈ ഹോട്ടലിന്റെ താഴത്തെ നിലയില്‍ പുറത്തുനിന്ന് പ്രവേശനകവാടമായി pancho villa's  എന്നൊരു മെക്സിക്കന്‍ റെസ്റ്റോറണ്ട് ഉണ്ട്. എനിക്കവിടുത്തെ ഡാന്‍സിങ്ങ് ഫ്ളോറില്‍ നൃത്തമാടാന്‍ വലിയ ഇഷ്ടമായിരുന്നു. ഡ്രാഫ്റ്റ് ബീയറിന് സ്പെഷല്‍ ഫ്രീ കടി കിട്ടും. എത്ര തിന്നാലും മതിവരാത്ത ഒരു തരം ചിപ്സ്. അത് ഒരു പ്രത്യേക സോസില്‍ മുക്കിക്കടിക്കാം.. [tomato sauce blended with tabasco & hp and fresh mint flavour]  ഹാ!!! അതിന്റെ രുചി വേറെ ഒന്നുതന്നെ.... 

പബ്ബില്‍ ചെന്നയുടനെ ഒരു ഹാല്‍ഫ് പൈന്റെ ഒറ്റയടിക്ക് അകത്താക്കി നൃത്തമാടാന്‍ ഫ്ളോറില്‍ എത്തും. മുലകള്‍ പുറത്തുകാട്ടി കൂടെ ആടാനായി കാത്ത് നില്‍ക്കുന്ന പെണ്‍പടകള്‍ ഉണ്ടാകും ഫ്ളോറില്‍. അവരില്‍ ചിലരെ നമുക്ക് കൈപിടിച്ച് കൂടെ ആടാം. ചിലര്‍ ചോദിക്കും....” കേന്‍ യു ഓഫര്‍ മി എ ഡ്രിങ്ക്...?” അതിനാല്‍ പരമാവധി ചിലവ് ഒന്നോ രണ്ട്ടോ ഡ്രിങ്ക്...  ഞാന്‍ മിക്കതും അവരെ കൂട്ടാറില്ല, എന്നാലും ചിലര്‍ എന്റെ കൂടെ ആടാന്‍ വരും.. 

പിന്നെ ഈ പാഞ്ചോവിലായിലെ മറ്റൊരു ആകര്‍ഷണം അവിടുത്റ്റെഹ് ഡാന്‍സ് ഫ് ളോറിനുചുറ്റും ഒരു അയേണ്‍ ബാറുണ്ട്. അതില്‍ നിറയെ നെക്ക് ടൈസ് ഞാന്നുകിടക്കുന്നുണ്ടാകും. നമുക്കതില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരു ടൈ എടുത്ത് ധരിക്കാം, പകരമായി നാം ധരിച്ചിരുന്ന ടൈ അവിടെ കെട്ടണം. അതാണ് നിയമം.  ഞാന്‍ ഇത് ശരിക്കും മുതലാക്കും.

 ഞാനൊരു പീറ ടൈ കെട്ടി പോകും. പിന്നെ അവിടെ നിന്ന് ഡണ്‍ ഹില്‍ മുതലായ പ്രീമിയം ബ്രാഡ് സില്‍ക്ക് ടൈ എടുത്ത് കെട്ടും.. ഈ ഡാന്‍സ് ഫ് ളോറില്‍ നിന്നാണ് ഞാനാദ്യമായി സിംഗിള്‍ നോട്ട് കെട്ടിത്തുടങ്ങിയത്. നൃത്തം ചെയ്തിരുന്ന ഒരു പെണ്ണ് എന്റെ ടൈ ഒരിക്കള്‍ അഴിച്ച് സിംഗിള്‍ നോട്ട് ആക്കി. അവളോരു മെക്സിക്കന്‍ ഗേള്‍ ആയിരുന്നു..  എനിക്കൊരു ചുടുചുംബനവും സമ്മാനിച്ചു.. അമേരിക്കയില്‍ മിക്കവരും സിംഗിള്‍ നോട്ട് കെട്ടുകാരായിരുന്നു. ഈവന്‍ ഇന്‍ യൂറോപ്പ്.. 

നുരഞ്ഞ് പതഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയറിന്റെ പതകള്‍ വരുന്ന ഉപകരണം കണ്ടുപിടിച്ച മഹാനേയും നമുക്കാരാധിക്കാം..  

ചിയേര്‍സ്....!!!

Sunday, October 12, 2014

ഈശ്വരോ രക്ഷതു [ഭാഗം 2]

M E M O I R
=========
continuation of part 1
http://jp-smriti.blogspot.in/2014/09/blog-post_24.html


ഞാന്‍ ചെറുപ്പത്തില്‍ അല്ലെങ്കില്‍ ചെറുപ്പത്തിലെന്നെ സ്കൂള്‍ കുട്ട്യോള്‍ “പായേപ്പാത്തി” യെന്നാ വിളിക്കുക. അന്ന് അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം. സ്കൂള്‍ ടീച്ചറായ ചേച്ചിയുടെ വീട്ടിലായിരുന്നു ബാല്യകാലം അധികവും.. ചെറുവത്താനിയിലാണ് അമ്മ വീട്, ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതലയിലാണ് ചേച്ചി പഠിപ്പിക്കാന്‍ പോയിരുന്നതും ഞാന്‍ പഠിച്ചതും ആയ സ്കൂള്‍. ഞാനവിടെ 4 1/2 ക് ളാസ്സ് വരെ പഠിച്ചു. പിന്നെ ഫസ്റ്റ് ഫോമില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. സിക്സ്ത്ത് പാസ്സായതിനുശേഷം ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് ചേക്കേറി. 

സന്ധ്യയാകുമ്പോളേക്കും ഉണ്ണി ഉറക്കം തൂങ്ങിത്തുടങ്ങും. സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പി കുടികഴിഞ്ഞ് കരുവാന്മാരുടെ പറമ്പിലേക്ക് തലപ്പന്തുകളിക്കാനും മറ്റുമായി ഓടും.. അഞ്ചരമണിക്ക് കയ്യുണ്യാദി എണ്ണ തേച്ച് കിണറ്റിന്‍ കരയില്‍ നിന്ന് കുളിക്കും. കുളി കഴിഞ്ഞ് വടക്കോറത്ത് ഇരിക്കും. ഉറക്കം തൂങ്ങുന്ന ഉണ്ണിയെ നാണിയമ്മായി എന്ന അമ്മൂമ കോരിയെടുത്ത്, ഭസ്മക്കുറി തൊടുവിച്ച് നാമം ചൊല്ലാന്‍ പൂമുഖത്ത് കൊണ്ടുപോയി ഇരുത്തും.. അത് കഴിഞ്ഞ് ചുടുചോറും മീന്‍ കൂട്ടാനും കൊടുക്കും.. അവിടെയും ഉണ്ണി തൂങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ അമ്മൂമ ഉരുള ഉരുട്ടി മീന്‍ കൂട്ടാനില്‍ തൊട്ട് ഉണ്ണിയുടെ വായില്‍ വെച്ചുകൊടുക്കും.. ഒന്നോ രണ്ടോ മീന്‍ കഷണങ്ങള്‍ മുള്ള് നീക്കി അവന് കൊടുക്കും.. അത് കഴിഞ്ഞ് വടക്കേ ഉമ്മറത്ത് വെച്ചിട്ടുള്ള കിണ്ടിയില്‍ നിന്നും വായും മുഖവും കഴുകിച്ച് അമ്മൂമ കിടക്കുന്ന കട്ടിലില്‍ കൊണ്ട് കിടത്തി ഉറക്കും... ഉണ്ണി ഉറങ്ങിയെന്ന് ഉറപ്പായാല്‍ അവനെ എടുത്ത് ഗോവണിയുടെ താഴെ ഒരു പായ വിരിച്ച് അതില്‍ കിടത്തും. നേരം വെളുക്കുമ്പോളെക്കും ഉണ്ണി പായയെല്ലാം പാത്തി കൊളമാക്കിയിട്ടുണ്ടാകും. അങ്ങിനെയാണ് ഉണ്ണിക്ക് “പായേപ്പാത്തി” എന്ന പേര് കിട്ടിയത്. 

പെറ്റമ്മയെ ചേച്ചിയെന്നും, അമ്മൂമയെ അമ്മയെന്നും, അമ്മയുടെ അച്ചനെ അച്ചനെന്നും, അമ്മാവന്മാരെ ഏട്ടേനെന്നും ഒക്കെയാണ് കുറുമ്പന്‍ ഉണ്ണിയെന്ന ഞാന്‍ വിളിച്ചുപോരുന്നത്. അതിന്റെ  പിന്നിലൊരു കഥയുണ്ട്. ഞാന്‍ പലയിടത്തായി അത് എഴുതിയിട്ടുണ്ട്. എന്നാലും പുതിയ വായനക്കാര്‍ക്കായി വീണ്ടും എഴുതാം.. എന്റെ ഇളയ അമ്മാമന്‍ മുത്തു എന്നെക്കാളും നാലോ അഞ്ചോ വയസ്സ് മുതിര്‍ന്നയാളായിരുന്നു.  അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാനും അങ്ങിനെ വിളിച്ചത്.. മുത്തുവും മറ്റു അമ്മാമന്മാരും ചേച്ചിയും ആ കുടുംബത്തില്‍ ശേഷിച്ചവരെല്ലാം ഇപ്പോള്‍ പരലോകത്താണ്.  

എനിക്ക് വയസ്സിപ്പോള്‍ 67. രണ്ടാമത്തെ തവണയാണിപ്പോള്‍ റോഡപകടം.. 1993 മുതല്‍ 2008 വരെ ഒരു കൈനറ്റിക്ക് ഹോണ്ട ഹെല്‍മറ്റില്ലാതെ ഓടിച്ചു.. ഒരപകടവും ഉണ്ടായില്ല..  2012 ല്‍ ഞാനൊരു മഹീന്ദ്ര ഡ്യൂറോ വാങ്ങി. അധികം നാള്‍ കഴിയും മുന്‍പേ ഒരു ഓട്ടോ എന്നെ ഇടിച്ച്, തോളെല്ല് തകര്‍ക്ക് 2 മാസം കിടപ്പിലായിരുന്നു.. അത് കഴിഞ്ഞ് 2 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടുമിതാ മറ്റൊരു ഓട്ടോ വന്ന് എന്നെ വീണ്ടും ഇടിച്ചിട്ടു.. ദൈവാധീനമെന്ന് പറയട്ടെ എല്ലുകൊളൊന്നും ഒടിഞ്ഞില്ല, പക്ഷെ ദേഹമാസകലം ചതഞ്ഞ് വല്ലാത്തൊരു അവസ്ഥയിലാണ്.. വലതുകയ്യിന്റെ റിസ്റ്റും എല്‍ബോയും നീരുവന്നു. വേദനയും. നടുവിന് ഒരു ബലക്ഷയം പോലെ. സ്വതന്ത്രമായി നടക്കാം, പക്ഷെ ഇരിക്കുവാനും, കിടന്നെണീക്കാനും പരസഹായം വേണമെന്ന സ്ഥിതി.. വീട്ടില്‍ ഭാര്യയും മരുമകളും ഒക്കെ ഉണ്ടെങ്കിലും അവരൊന്നും സഹായിക്കുന്നില്ല. 

ഭാരയുടെ രണ്ട് കയ്യുകളും തരിപ്പുവന്ന്  സര്‍ജ്ജറി കഴിഞ്ഞ് അവളൊരു രോഗിയാണ്. മരുമകള്‍ ആരോഗ്യവതിയാണ്. എന്നെ  പായയില്‍ നിന്നെണീപ്പിക്കാന്‍ മാത്രമായിട്ട് ഒരു ഹോം നഴ്സിനെ വെക്കുക എന്നുപറഞ്ഞാല്‍ ഉചിതമായി തോന്നുന്നില്ല.. വീട്ടിലുള്ളവര്‍ എല്ലാം കണ്ടറിഞ്ഞ് ചെയ്യേണ്ടേ...??!!! എല്ലാം അനുഭവിക്കാനായിരിക്കും യോഗം.. 

എന്റെ പെണ്ണിന് പാറുകുട്ടിയെ ഇഷ്ടമില്ല. അല്ലെങ്കില്‍ എന്റെ വയ്യായ മാറുവരെ അവള്‍ ഇവിടെ വന്ന് താമസിച്ചേനേ... എനിക്ക് വിളിക്കുമ്പം അരികില്‍ വരാന്‍ ഒരു സെക്രട്ടറി പോലൊരു പെണ്ണിനെയോ പെണ്‍കുട്ടിയേയോ വേണം ഈ അവസ്ഥയില്‍.. ഇവിടെ ചുറ്റുപാടും വീടുകള്‍ കുറവ്.. കാല്‍ കിലോമീറ്റര്‍ അകലെയാണെങ്കില്‍ ഒരു ഹൌസിങ്ങ് കോളനിയില്‍ ഞാനറിയാവുന്ന ഇരുപതില്‍ താഴെയുള്ള വീടുകളുണ്ട്. അവിടെ രാജീവ് & പ്രമീള ദമ്പതികള്‍ എനിക്ക് പ്രിയപ്പെട്ടവരാണ്. അതുപോലെ രതീഷും കുടുംബവും, അജിയും, ബല്‍ റാമും, പിന്നെ എന്നും അമ്പലത്തില്‍ ദീപാരാധനക്ക് കാണുന്ന മോളിച്ചേച്ചിയും, സരസ്വതി, പ്രേമ, മീര മുതലായ ചേച്ചീമാരും, ഇന്ദിര & പത്മജ ടീച്ചറും, വത്സല ആന്റിയും. പക്ഷെ അവര്‍ക്കൊന്നും എന്നെ സഹായിക്കാനാകില്ലല്ലോ. ഓടിവരാനുള്ള അകലത്തിലല്ല അവര്‍.. 

എനിക്ക് ആ കോളനിയില്‍ ഒരു വീട് കെട്ടണമെന്ന മോഹം ഉണ്ട്. എന്റെ വീടിന് ചുറ്റുമായി 4 വീടുകളേ ഉള്ളൂ. അതില്‍ ഡോക്ടര്‍മാര്‍ പോലെയുള്ള പ്രൊഫഷണത്സാണ്. സദാ സമയം പ്രാക്ടീസും മറ്റുമായി ബിസി. പിന്നെ അവരുടെ ഭാര്യാശ്രീമാര്‍ എന്റെ പെണ്ണിനെപ്പോലെ രോഗികളും. അതിനാല്‍ എനിക്ക് സഹായഹസ്തമായിക് ആരുമില്ല.  രണ്ട് അപകടങ്ങളും വിലയിരുത്തിയാല്‍ ഞാന്‍ മരിക്കാഞ്ഞത് തലനാരിഴക്കാണ്.. ഏറ്റവും കൂടുതല്‍ ബസ്സ് റൂട്ടുകള്‍ ഉള്ള റോഡുകളിലായിരുന്നു അപകടം.  രണ്ടാമത്തെത് ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള കാസിനോ ഹോട്ടലിന്റെ മുന്‍പില്‍. അതില്‍ കൂടി ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് മിനിട്ടില്‍ 10 ബസ്സുകള്‍ വീതം പോകുന്ന റൂട്ടാണ്. ഞാന്‍ വണ്ടി ഇടിച്ച് റോഡില്‍ രണ്ടുമൂന്നുമിനിട്ട് മലര്‍ന്ന് കിടന്നു മൃതപ്രാണനനായി. ആ സമയം ഒരൊറ്റ ബസ്സുപോലും വന്നില്ല. വന്നിരുന്നെങ്കില്‍ എന്റെ ദേഹത്തുകൂടി കയറുമായിരുന്നു.. 

അച്ചന്‍ തേവര്‍ സഹായിച്ചു. ഞാന്‍ ആ കിടപ്പില്‍ കിടന്ന് എന്റെ ഇഷ്ടദേവനായ ശിവഭഗവനായ അച്ചന്‍ തേവരോട് പറഞ്ഞു, “എനിക്ക് എണീറ്റ നടക്കാനുള്ള ആരോഗ്യം തരേണമേ തേവരേ...“ അതുപോലെ എനിക്ക് എണീറ്റ് നടക്കാം. എനിക്ക് കോണ്‍സ്റ്റിപ്പേഷനുണ്ട്. അത്താഴത്തിനുശേഷം പഴം കഴിച്ചില്ലെങ്കില്‍ പ്രശ്നമാണ്.. ഇന്നെലെ വീട്ടുകാരിയോടും മരുമകളോടും എനിക്ക് പഴം വാങ്ങണം എന്നുപറഞ്ഞപ്പോള്‍ വീട്ടുകാരി പറഞ്ഞു...” നടന്നുപോയി വാങ്ങിക്കോളൂ... ആരോഗ്യക്കുറവൊന്നും ഇല്ലല്ലോ...?ആ പണ്ടാരത്തിന്നറിയില്ല എന്റെ ഈ അവസ്ഥയില്‍ റോഡ് മുറിച്ചുകടക്കുവാനും മറ്റുമുള്ള വേദന...”

[this will b continued]

Wednesday, September 24, 2014

ഈശ്വരോ രക്ഷതു

M E M O I R
----------------
ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ. 

നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement] 

ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം.. 

അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം.  

ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.. 

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും. 

ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍. 

ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി സമയത്തുപയോഗിക്കുന്ന ക്ളൊറോഫോം തുടങ്ങിയ മരുന്നുകള്‍, പ്രഷറിനും പ്രമേഹത്തിനും ഉപയോഗിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ - ഇവയൊക്കെ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ നമ്മുടെ പൂജാമുറിയില്‍ പ്രതിഷ്ടിക്കണം.  

ഞാന്‍ സിറ്റിങ്ങ് റൂമിലിരുന്ന് പത്രം വായിക്കുകയായിരുന്നു... റോഡ് അപകടത്തില്‍ ദേഹമാസകലം ചതഞ്ഞിരിക്കുകയാണ്. ഇരുന്നിടത്ത് നിന്ന് എണീക്കാനും നീങ്ങാനുമൊക്കെ പരസഹായം വേണം. അങ്ങിനെയുള്ള അവസ്ഥയില്‍ ഞാന്‍ പരമാവധി ആരേയും ആശ്രയിക്കില്ല. പെട്ടെന്ന് അരക്കെട്ടിന് അസഹ്യമായ വേദന.. തട്ടിന്‍പുറത്തിരുന്ന ഭാര്യയേയും മരുമകളേയും കൂകി വിളിച്ചു.... “ആനന്ദവല്ലീ‍,  കുട്ടിമാളൂ.................“ വിളികേള്‍ക്കാനാരുമില്ല. എല്ലാര്‍ടെ കാതിലും മൊബൈല്‍ ഫോണ്‍ കുത്തിത്തിരുകിയിരിക്കുന്നു. വടക്കേ ഇന്ത്യയിലുള്ള മകനെ അവര്‍ മാറിമാറി വിളിക്കുന്നു, അല്ലെങ്കില്‍ അവന്‍ ഇങ്ങോട്ട് വിളിക്കുന്നു... 

“എടാ മകനേ നീ ആരെ വേണമെങ്കിലും വിളിച്ചോ... പക്ഷെ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം. ദിവസത്തിലൊരിക്കല്‍ മതി.. എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍.. വീട്ടില്‍ പരസഹായമില്ലാതെ ജീവിതം തള്ളിനീക്കാന്‍ പറ്റാത്ത ഒരു വൃദ്ധന്‍ ഉള്ളത് ഓര്‍ക്കണം... ഇന്നിതാ ഈ നിമിഷത്തില്‍ എന്റെ മരുമകള്‍ പറയുന്നു.. “ഡാഡിക്ക് ഒരു സുഖക്കേടും ഇല്ലാ, ഇനി മേലില്‍ എന്നെ ചായയിടാന്‍ വിളിക്കേണ്ട” കണ്ടോ അവളുടെ ഒരു ധിക്കാരം.. “എന്നെ അനുസരിക്കാത്തവരും എനിക്ക് സഹായിയായി എന്റെ വീട്ടില്‍ കഴിയാന്‍ പറ്റാത്തവരും ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ് വേണ്ടത്. അല്ലാതെ എന്റെ ചോറുണ്ട് എന്നെ ധിക്കരിക്കുകയല്ല..” ഇതൊക്കെയാണ് ന്യു ജനറേഷന്‍ ഇഷ്യൂസ്. 

2500 sq ft  വീട് പണികഴിപ്പിച്ച ഞാനൊരു മണ്ടന്‍.. താഴെ ഒരു മുറി മുകളില്‍ രണ്ടെണ്ണം.. താഴെയിരുന്ന് കൂകിയാല്‍ മുകളിലേക്ക് കേള്‍ക്കില്ല. അഥവാ കേട്ടാല്‍ തന്നെ കേട്ട ഭാവം ഇല്ല. എനിക്കാണെങ്കില്‍ കൂടെക്കൂടെ മുകളിലേക്ക് കയറാനും വയ്യ..  ഇനി ഒരു വലിയ മണി ഗോവണിയിന്മേല്‍ കെട്ടിയിടണം. താഴെയിരുന്ന് അടിച്ചുകൊണ്ടിരിക്കാം. ശല്യമായി വരുമ്പോള്‍ ഇറങ്ങിവരുമല്ലോ...? 

ഒരു ഇന്റീരിയര്‍ ഡിസൈനറെ വിളിച്ച് താഴത്തെ അടുക്കള ഒരു ബെഡ് റൂമാക്കണം, വര്‍ക്ക് ഏരിയായില്‍ അടുക്കള മാറ്റിസ്ഥാപിക്കാം. വേണമെങ്കില്‍ സിറ്റിങ്ങ് റൂമു ബെഡ് റൂമാക്കാം, ഡൈനിങ്ങ് റൂം വിസിറ്റേര്‍സ് ഏരിയാ ആക്കാം. ഇപ്പോള്‍ അടുക്കളയില്‍ ഒരു ചെറിയ ഡൈനിങ്ങ് ടേബിള്‍ ഉണ്ട്. അതാണ് വീട്ടുകാരുടെ ഊണുമുറി.. അല്പം കാശുചിലവുള്ള പരിപാടിയാണ്, മക്കളാരും സഹായിക്കില്ല. ഇങ്ങിനെയൊക്കെ ചെയ്യുകയാണെങ്കില്‍ എനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കില്‍ കതക് മുട്ടാനെളുപ്പമാണല്ലോ..?  തന്നെയുമല്ല തട്ടിപുറത്തേക്ക് പുറത്ത് നിന്നൊരു ഗോവണി വെച്ച് വാടക്ക് കൊടുക്കുകയും ചെയ്യാം.

 എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മൊബൈലില്‍ വിളിച്ചോളാന്‍ പറഞ്ഞ മരുമകളുടെ പ്രതികരണം കണ്ടുവല്ലോ ഇപ്പോള്‍. ഇന്നെലെ പാതിരക്ക് മുള്ളാന്‍ എണീക്കാന്‍ പാട്പെട്ടു. ഞാന്‍ ഉറങ്ങിയപ്പോള്‍ എന്റെ പിടക്കോഴി എങ്ങോ പോയി. അവസാനം പായയില്‍ പാത്താം എന്നുകരുതി പരമാവധി പിടിച്ചുനിന്നു. നോക്കുമ്പോള്‍  അറിഞ്ഞുംകൊണ്ട് പായയില്‍ കിടന്ന് പാത്താന്‍ പറ്റുന്നില്ല. എണീറ്റുനിന്നാലേ പറ്റുള്ളൂ.. 

എന്തോ യൂറിനറി ഇഷ്യൂസ് ഉണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. കുറച്ച് കാലം മുന്‍പ് യൂറോളജിസ്റ്റിനെ കണ്ടിരുന്നു. ഒരു ചികിത്സക്കുള്ള വകുപ്പുകളൊന്നും കാണുന്നില്ലാ എന്ന് ഡോക്ടര്‍ പറഞ്ഞു. വയസ്സായവര്‍ക്കുള്ള പ്രശ്നങ്ങളൊക്കെയാണിതെന്നും പറഞ്ഞു. ഞാന്‍ ഒരു വിധം എണീറ്റ് ജനലുകള്‍ തുറന്ന് അതില്‍ക്കൂടി പുറത്തേക്ക് പാത്തി. 

പണ്ടൊക്കെ ചെറുവത്താനിയിലെ തട്ടിന്‍പുറത്ത് ഉറങ്ങുമ്പോള്‍ ഇതുപോലെ ജനല്‍ കമ്പികള്‍ക്കിടയില്‍ കൂടി പാത്തുമായിരുന്നു, അന്നൊക്കെ മൂത്രം ഓട് കടന്ന്  മുറ്റത്തെത്തും ചിലപ്പോള്‍. നേരം പുലര്‍ന്നാല്‍ ചേച്ചി പറയും...” എന്താ ചെക്കാന്‍ നിനക്ക് ഒരു മൊന്ത വെള്ളം ഒഴിച്ചുകൂടെ...? മുറ്റം നാറിയിട്ട് വയ്യാ....!!! “  ഇന്ന് എനിക്ക് വയസ്സായി പമ്പിന് കുതിരശക്തി കുറഞ്ഞു. വീട്ടില്‍ നിന്ന് ജനല്‍ കമ്പികള്‍ക്കുള്ളിലൂടെ പാത്തിയിട്ടും ജനല്‍ പടിയിലും മുറിയിലും തുള്ളികള്‍ വീണു.. കാലത്ത് മുറി തുടക്കാന്‍ വന്ന പെണ്ണിന് മൂക്കടപ്പുള്ളതുകാരണം എന്റെ വിക്രിയ അറിഞ്ഞുകാണില്ല.. 

[this will be continued]

Friday, September 19, 2014

ഞാന്‍ മരിച്ചില്ല.

M E M O I R
==========

 ഇന്നെലെത്തെ വാഹനാപകടം തികച്ചും ഭയാനകമായിരുന്നു... റോഡില്‍ കിടന്നുതന്നെ ഞാന്‍ മരിച്ചെന്ന് കരുതി... ആശുപത്രിക്കിടക്കയില്‍ എന്നെ എണീറ്റിരുത്തിയപ്പോളാണറിഞ്ഞത് എനിക്ക് ജീവനുണ്ടെന്ന്... വയസ്സായിട്ടും എന്റെ പ്രാണനപഹരിക്കാന്‍ കാലന്‍ എത്തിയില്ല..

 രണ്ട് വര്‍ഷം മുന്‍പ് സമാനമായൊരു അപകടം ഉണ്ടായി, അതില്‍ നിന്നും രക്ഷപ്പെട്ടു.. അന്ന് ദേഹമാസകലം പ് ളാസ്റ്റര്‍ ഇട്ട് രണ്ട് മാസം വീട്ടില്‍ തന്നെ അറസ്റ്റ് ആയിരുന്നു.. പക്ഷെ ഇന്നെലെത്തെ അകപകടത്തില്‍ ദേഹമാസകലം ചതവ് മാത്രം..

 ഇവിടെ നാലുവരി കുത്തിക്കുറിക്കാനുള്ള  ആരോഗ്യം ഉണ്ട്. ഇരുന്നിടത്ത് നിന്നെണീക്കാന്‍ പരസഹായം വേണം. കാലത്ത് ഷവറില്‍ നിന്ന് കുളിച്ചു. തല തോര്‍ത്താന്‍ ആരേയും കിട്ടിയ്ല്ല. എന്റെ വിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ലാ എന്നതായിരുന്നു വാസ്തവം.

 ടു വീലര്‍ അപകടമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കണ്ണട ഉടഞ്ഞില്ല,തല പൊട്ടിയില്ല. ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ അപകടത്തില്‍ തന്നെ റോഡില്‍ കിടന്ന് ഞാന അന്ത്യശ്വാസം വലിച്ചേനേ...!!

 തൃശ്ശൂര്‍ പട്ടണത്തില്‍ നാലുചക്രത്തിന് പാര്‍ക്കിങ്ങ് വളരെ ബുദ്ധിമുട്ട്. അതിനാല്‍ ഒരു ടുവീലര്‍ എല്ലാം നാലുചക്രക്കാരും കരുതുന്നു. ഞാന്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. ഒരു ഓട്ടോ വന്ന് എന്നെ ഇടിച്ചിട്ടു...

 കഥ കുറേ ഉണ്ട് പറയാന്‍. അതിനാല്‍ തല്‍ക്കാലം ഹെല്‍മറ്റിന് സ്തുതി പറഞ്ഞും കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. കല്ലുപ്പു ഇട്ട ചൂടുവെള്ളം കൊണ്ട്, ഒരു തോര്‍ത്ത് മുണ്ട് മസ്സാജ് ചെയ്ത് തരാമെന്നും പറഞ്ഞ് പാറുകുട്ടി വിളിച്ചിരുന്നു... അതിനാല്‍ ഞാന്‍ തയ്യാറായി കിടക്കട്ടെ..

 വയസ്സ് 68 ആയി.... പോകാനുള്ള കാലം ഏറെയായി. എല്ലാം തിരുവാതിര ഞാറ്റുവേലക്കും ഞാന്‍ കാതോര്‍ത്ത് കിടക്കും കയറുമായി വരുന്ന കാലന്റെ കാളയുടെ കുളമ്പടി..

Friday, September 5, 2014

ഓണാശംസകൾ നേരുന്നു

എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ  നേരുന്നു 

Thursday, September 4, 2014

നാസി ഗോറി - short story

ഉണ്ണിയുടെ മലയേഷ്യൻ & സിങ്കപ്പൂർ ട്രെയിനിംഗ് വളരെ മോശമായിരുന്നു. ഭക്ഷണം ആയിരുന്നു അയാളുടെ പ്രശ്നം. പരമാവധി സഹിച്ചു. അവസാനം ട്രെയിനിംഗ്  മതിയാക്കി തിരികെ ദുബായിലേക്ക്‌  തിരിക്കാൻ ഒരുങ്ങുമ്പോൾ സ്നേഹിത ജങ്കീന ഒരു ഉപായം പറഞ്ഞുകൊടുത്തു പിടിച്ച് നിൽക്കാൻ.

അതനുസരിച്ച് അയാള് നൈറ്റ് ക്ളബ്ബിൽ ഒരു പരസ്യം ഇട്ടു. വീട്ടിലെത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. ടെലിഫോണ്‍ കോളുകൾ തുരു തുരാ വന്നു തുടങ്ങി. സഹികെട്ട് നാലഞ്ച് കോളുകൾ അറ്റൻഡ്  ചെയ്തതിന് ശേഷം സൈലന്റ് മോഡിൽ വെച്ച് കിടന്നുറങ്ങി.

പിറ്റേ ദിവസം ഉണർന്നു നോക്കിയപ്പോൾ നൂറ്റിയൻപത്തിയേഴ് മിസ്ഡ് കോൾ. പത്തിരുപത്തിയഞ്ച് കോളുകൾ വിളിച്ച് നോക്കി നാലെണ്ണം പോയി നോക്കി. ഓഫീസിന്റെ അധികം ദൂരമല്ലാത്ത ഒരിടത്ത് താമസം മാറാം എന്ന് തീരുമാനിച്ചു.

റെസ്റ്റോരണ്ടിൽ കൊടുക്കുന്ന പണത്തിന്റെ പകുതി പോലും വേണ്ട മാലിയുടെ വീട്ടിലെ താമസത്തിനും ഫുഡിനും കൂടി. ഉണ്ണിക്ക് സന്തോഷമായി. അയാൾ  ഒരു ദിവസം ഉച്ചക്ക് അങ്ങോട്ട് താമസം മാറി.

ഒരേ പോലെത്തെ രണ്ടു വീട്, അതിൽ ഒന്ന് ഉണ്ണിക്ക് നല്കി.. പക്ഷെ മുറികളൊന്നും സെൽഫ് കണ്ടൈൻഡ് ആയിരുന്നില്ല.. രാത്രി കൂടെ കൂടെ മൂത്രം ഒഴിക്കാൻ പോകുന്ന ഉണ്ണിക്ക് ചില രാത്രികളിൽ ഒറ്റക്ക് ടോയ്ലറ്റിൽ പോകാൻ ഭയമുള്ള പോലെ തോന്നി.

കക്കൂസും കുളിമുറിയും കൂടി ആകെ അഞ്ച് മുറികൾ.  അതിൽ രണ്ട് ഏഷ്യൻ ക്ളോസെറ്റും, ഒരു യൂറോപ്യൻ ക്ളോസെറ്റും, പിന്നെ രണ്ട് കുളിമുറികളും. എല്ലാ മുറികളുടെയും വാതിലുകൾ ഒരുപോലെ ആയതിനാൽ ആകെ ഒരു കുഴപ്പം തോന്നി. എന്നാലും അതിനൊരു പോംവഴി അയാൾ കണ്ട് പിടിച്ചു.

തനിക്ക് യൂറോപ്യൻ  ക്ളോസെറ്റ് മാത്രമേ പിടിക്കൂ എന്നുള്ളതിനാൽ ആയിരുന്നു പ്രശ്നം. ആ വീട്ടിലുള്ള മറ്റുള്ളവർക്ക് ഒരു പ്രശ്നവുമില്ലതാനും. അതിനാൽ ഉണ്ണി എല്ലാം അഡ്ജസ്റ്റ് ചെയ്തു എന്നുപറയാം ഒരു വിധത്തിൽ.

ഒരു പാതിരക്ക് പാത്താൻ പോയി യൂറോപ്യൻ തുറന്നപ്പോൾ അമ്പരന്നു, പേടിച്ച് വിരണ്ട് മുറിയിലേക്കോടിപ്പോയി. അതിലൊരുത്തി ഇരുന്ന് ഉറങ്ങ്ങ്ങുന്ന പോലെ തോന്നി. അന്ന് തല്ക്കാലം ഉമ്മറത്തിരുന്ന ചെടിച്ചട്ടിയിൽ കാര്യം സാധിച്ചു എന്ന്  പറഞ്ഞാൽ പോരെ..?!

[to be continued]

Monday, September 1, 2014

ഓണാഘോഷം എന്നുവെച്ചാല്‍

ഓണാഘോഷം എന്നുവെച്ചാല്‍ നാം ഉദ്ദേശിക്കുന്നത് “സാംസ്കാരിക ഉത്സവം” എന്നാണ്. അതല്ലാതെ പ്രസംഗമത്സരമല്ല..

ചില ക്ലബ്ബുകളില്‍ ആളുകളെ വിളിച്ചുവരുത്തി ഇത്തരം കലാ സാംസ്കാരിക ആഘോഷങ്ങള്‍ക്കുപകരം, കുറെ അഥിതികളെ ക്ഷണിച്ചുവരുത്തി സമയം മുഴുവന്‍ പ്രസംഗിപ്പിച്ച് അവസാനം സദ്യയുണ്ട് പിരിയുകയാണ്.

ഇത്തരം ഹീനമായ ആചാ‍രങ്ങളില്‍ ഇപ്പോഴും ചിലര്‍ ആനന്ദം കൊള്ളുന്നു.. പക്ഷെ കാണികള്‍ക്ക് ഇതൊട്ടും ഇഷ്ടപ്പെടില്ലെന്ന് അവര്‍ക്കറിയാമെങ്കിലും മാറി മാറി വരുന്ന പ്ര്സിഡണ്ടുമാര്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നു..

ഓണാഘോഷം ഒന്നോ രണ്ടോ മണിക്കൂറില്‍ ഒതുക്കി സദ്യയുണ്ട് പിരിയണം..

ഇങ്ങിനെ തുടങ്ങാം.

ഒരു പൂക്കളം ഇട്ടിരിക്കണം – നിലവിളക്ക് ക്ലബ്ബിലെ മുതിര്‍നന പൌരന് തെളിയിക്കാം.

ഒരു രംഗപൂജയോട് കൂടി ആരംഭിച്ച്…. പിന്നീട് കുമ്മാട്ടികളുടെ വരവ്.

കുമ്മാട്ടികള്‍ പിന് വാങ്ങിയ ഉടന്‍ മാവേലി എഴുന്നെള്ളുകയായി.. മാവേലി നാട്ടുകാരായ മെംബര്‍മാരോട് കുശലം പറഞ്ഞതിനുശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ വേദിയില്‍ ഇരിക്കാം.

പിന്നീട് ക്ലബ്ബ് പ്രസിഡണ്ട് രണ്‍ട് മിനിട്ടിന്നുള്ളില്‍ ഒരു സ്വാഗത പ്രസംഗവും ഓണം വിഷും പറഞ്ഞ് കാണികളുടെ കൂടെ ചെന്നിരിക്കണം.. പരമ്പാഗതമായ വേഷങ്ങളായിരിക്കണം ക്ലബ്ബ് മെംബര്‍മാര്‍ക്ക്.

അടുത്ത ഇനം ഒരു ഓണപ്പാട്ട് -  ഓണപ്പാട്ട് പാടുന്നതിന്നിടയില്‍ തിരുവാതിരക്കളി [കൈക്കൊട്ടിക്കളി]ക്കുള്ള ആളുകള്‍ക്ക് തയ്യാറായി നില്‍ക്കാം.. ഓണപ്പാട്ട് പാടിക്കഴിഞ്ഞതും തിരുവാതിരക്കളി ആരംഭിക്കുകയായി.

അത് കഴിഞ്ഞ് ഗാപ്പുകള്‍ വന്നാല്‍ ഫില്ലേര്‍സ് ആയിട്ട് ഓണപ്പാട്ടുകള്‍ കുത്തി നിറക്കണം… ഇവിടെയാണ് “മാസ്റ്റര്‍ ഓഫ് സെറിമണി” യുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. അല്ലാതെ വഴിയില്‍ വരുന്നവരേയെല്ലാം സ്റ്റേജില്‍ കയറ്റി പ്രസംഗിപ്പിക്കുകയല്ല..

തിരുവാതിക്കളിയുടെ ദൈര്‍ഘ്യം നാലോ അഞ്ചോ മിനിട്ടില്‍ ഒതുങ്ങതിനാല്‍ രണ്ടോ മൂന്നോ കളികള്‍ ആകാം.. അതിന്നനുസരിച്ചുള്ള പാട്ടുകളും സ്റ്റെപ്പുകളും വേണം.

തിരുവാതിരക്കളി കഴിഞ്ഞാല്‍ രംഗപൂജക്ക് വേഷമിട്ട കുട്ടിക്ക് ഭരത നാട്ട്യം അല്ലെങ്കില്‍ ഓണത്തിന് മാറ്റുകൂട്ടുന്ന ഏതെങ്കിലും നൃത്തമാകാം.. അങ്ങിനെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഇനങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കണം.

കൂട്ടത്തില്‍ പുരുഷന്മാരുടെ ഓണപ്പാട്ട് ആകാം. പത്തില്‍ കുറയാതെ ഉള്ള ആളുകള്‍ സംഘം ചേര്‍ന്ന ഗാനം ആലപിക്കാം.. പത്താളുകള്‍ക്ക് കുറഞ്ഞത് മൂന്ന് മൈക്രോഫോണുകള്‍ കൊടുത്തിരിക്കണം.
അങ്ങിനെ ഒരു മണിക്കൂറില്‍ തകര്‍പ്പന്‍ ഓണാഘോഷ പരിപാടികള്‍ക്കുശേഷം, മിറ്റിങ്ങ് അഡ്ജേണ്‍ ചെയ്തതിനുശേഷം മാത്രം സദ്യ വിളമ്പുക.

ഇങ്ങിനെയാണ് “ഓണാഘോഷം” നടത്തേണ്ടത്. 

അല്ലാതെ ഒന്നരമണിക്കൂറ് ഓണാഘോഷപരിപാടിയില്‍ അഞ്ചുമിനിട്ട് മാത്രം കലാപരിപാടികള്‍ കാണിച്ച് സദ്യയുണ്ട് പിരിയല്‍ അല്ല.




Sunday, August 24, 2014

മരുമകളും വടോപ്പുളി നാരങ്ങാച്ചാറും

ഇന്ന് ഗംഗന്‍ മകള്‍ ഗ്രീഷ്മയുടെ കല്യാണമായിരുന്നു.. കല്യാണം കഴിഞ്ഞ് സദ്യയുണ്ണാന്‍ പണ്ടത്തെ സിനിമാ തിയേറ്ററില്‍ ടിക്കെറ്റുടെത്ത് ഇടിച്ച് കയറുന്നപോലെ ഒരു അഭ്യാസത്തിലൂടെ ഡൈനിങ്ങ് ഹോളില്‍ ഒരിടത്ത് ഇരിക്കാന്‍ ഇടം കിട്ടി.


ഇഞ്ചിമ്പുളിയും, വടോപ്പുളി നാരങ്ങ അച്ചാറും, കണ്ണിമാങ്ങ അച്ചാറും കണ്‍ടപ്പോള്‍ ഞാന്‍ ഏറെ ആഹ്ലാദിച്ചു.. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പെണ്ണിനോടും പിന്നീട് മരുമകളോടും കെഞ്ചി വടോപ്പുളി നാരങ്ങാച്ചാര്‍ ഇട്ടു തരാന്‍. 

മരുമകള്‍ മൈന്‍ഡ് ചെയ്തില്ല.

ഇന്ന് ഞാന്‍ വടോപ്പുളി നാരങ്ങാ അച്ചാര്‍ നക്കുമ്പോള്‍ ഓളെ ഓര്‍ത്തു.. വൈകിട്ട് വീട്ടില്‍ വന്നു കയറിയതിന് ശേഷം രാത്രി ഊണിന്നിരിക്കുമ്പോള്‍ അവളോട് ഞാനത് പറയുകയും ചെയ്തു.


ഞാന്‍ അവളെ ഓര്‍ത്തെന്ന് അറിഞ്ഞ് അവള്‍ സന്തോഷിച്ചത്രെ..?!!

Friday, August 8, 2014

സ്വപ്നത്തില് തെളിഞ്ഞ കഥ

ഒരു കഥ ഇന്ന് പുലര്‍ച്ചെ മനസ്സില്‍ തട്ടി വന്നു. ഇന്നെഴുതണം എന്ന് കരുതി.പക്ഷെ നടന്നില്ല.. നാളെക്ക് വെച്ചാല്‍ പലതും മറന്നേക്കാം. അതിനാല്‍ ഒരു ഫോസ്റ്റര്‍ അടിച്ച് ആരംഭിക്കാം എഴുതിത്തീരുന്നത് വരെ എനിക്ക് കുടിച്ചുംകൊണ്ടിരിക്കണം. ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ ആകെ രണ്ട് കേന്‍ മാത്രം സ്റ്റോക്ക്. സാധാരണ ബെവറേജ് ഷോപ്പില്‍ പോയി എനിക്ക് Q  നില്‍ക്കാന്‍ വയ്യ. അപ്പോളെന്തുചെയ്യും. കേനുകള്‍ കാലിയാകുമ്പോള്‍ എഴുത്ത് നിര്‍ത്തും, അത്ര തന്നെ.


അത് വായിച്ചുകഴിഞ്ഞാല്‍ കൂറ്റനാട്ടുള്ള രാഹുല്‍ ചോദിക്കും, എപ്പോളാ ബാക്കി ഭാഗം എഴുതുന്നതെന്ന്.. എനിക്ക് കൂറ്റനാട്ടുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ റിസോര്‍ട്ടില്‍ ഒരു ഉഴിച്ചലും പിഴിച്ചലും വസ്തിയും ഗുസ്തിയും ഒക്കെ ഫ്രീ ആയി തന്നാല്‍ “പ്രമീള” കഥയും ഇതും എല്ലാം എഴുതി തരാമെന്ന് പറയാം.