Thursday, September 29, 2011

ഗാന്ധി ജയന്തി ആശംസകള്‍

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി.


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

Wednesday, September 21, 2011

ഒരു ഭാര്യയുടെ പരിദേവനം

വൃദ്ധനായ ഭര്‍ത്താവിന്റെ ഏക ഭാര്യ മധ്യകേരളത്തിലെ ഒരു പട്ടണത്തില്‍ കഴിയുന്നു. അവര്‍ക്ക് മുതിര്‍ന്ന മക്കളും മരുമക്കളും ചിന്ന പേരക്കുട്ടീസും.

വെളുപ്പാന്‍ കാലത്ത് തന്നെ അവര്‍…………

“ഇന്ന് കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. ഇന്ന് മോനും മരോളും വരും………….. അവര്‍ ആത്മഗതം പോലെ ഇത് പറയാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളേറെ ആയി. ഭര്‍ത്താവ് ഇതൊന്നും ഗൌനിക്കുന്നുമില്ല………”

എന്നിരുന്നാലും അവര്‍ ഇത് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പണ്ടൊക്കെയാണെങ്കില്‍ അവരെ ഭര്‍ത്താവ് കയ്യില്‍ കിട്ടിയതെടുത്ത് എറിയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്ന് ഈ സോക്കേടില്ലാത്ത കാരണം ഇവര്‍ക്ക് ഇത്തരം പറച്ചില്‍ കുറേ കൂടുതലാണ്‍.

ഇവര്‍ക്ക് രണ്ട് പേര്‍ക്കും കഷ്ടിമുഷ്ടി കഴിഞ്ഞുകൂടാനുള്ള പെന്‍ഷന്‍ വകയേ കുടുംബത്തിലുള്ളൂ…. മക്കളും മരുമക്കളും വന്ന് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിക പരാധീനത ആര്‍ക്കും വരാമല്ലോ…. അവര്‍ക്ക് ഭര്‍ത്താവിന്റെ ദയനീയതാവസ്ഥ അറിഞ്ഞിട്ടും ഇങ്ങനെ കുത്തി നോവിക്കുന്നത് അവള്‍ക്കൊരു പക്ഷെ കാര്യ സാധ്യത്തിനുള്ള ഒരു തമാശയായിരിക്കാം.

മക്കളും മരുമക്കളും ഒന്നും തന്തക്ക് കൊടുക്കില്ല. അവരെയൊക്കെ ഭരിക്കുന്നതും നയിക്കുന്നതും ഒക്കെ ഇവള്‍ തന്നെ. എന്നാ അവള്‍ക്ക് പറയാം. തന്തയുടെ സാമ്പത്തികം പ്രശ്നത്തിലാണ്‍. എന്തെങ്കിലും മാസാമാസം ചിലവിലേക്കായി കൊടുക്കാന്‍. അതവള്‍ക്കാകില്ലതാനും.

പുത്രന്‍സ് ഒന്നും തരില്ലാ എന്ന് പറയുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സും വല്ലപ്പോള്‍ കുപ്പായവും മറ്റും തരും. ഓന്റെ കൂടെ പോയി നില്‍ക്കാനും പറയും. പക്ഷെ ഈ ദമ്പതിമാര്‍ക്ക് പുത്രന്‍സിന്റെ കൂടെ അന്യനാട്ടില്‍ കഴിയാന്‍ താല്പര്യമില്ല. ഉള്ള കഞ്ഞികുടിച്ച് സ്വന്തം കുടിലില്‍ കഴിയാനാണ്‍ ഇഷ്ടം.

“ഞാന്‍ ഇന്നെലെത്തൊട്ട് പറയുന്നതാ………… മോനും മരോളും എത്തും. ഇവിടെ കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. കുറച്ച് പയറും മുതിരയും മാത്രമുണ്ട്. ഒരു പുളിശ്ശേരി വെക്കാനാണെങ്കില്‍ മോരും ഇല്ല. മോര് കറി വെച്ചാല്‍ അതൊക്ക്കെ ഒറ്റ ദിവസം കൊണ്ട് മോന്തിക്കുടിക്കും……………. എന്റെ കയ്യിലാണെങ്കില്‍ കാശും ഇല്ല.”

“നീ വലിയ പണക്കാരന്റെ മോളല്ലാരുന്നോടീ………. നെനക്ക് കിട്ടാനുള്ള വകയെല്ലാം ആങ്ങിളമാര്‍ക്കെഴുതിക്കൊടുത്തല്ലോ.. പോയി ചോയിക്കടീ അവരോട്.. അല്ലെങ്കില്‍ നെന്റെ മോനോട് ചോയിക്കാമല്ലോ നെനക്ക്.. അല്ലെങ്കില്‍ മരോളോട് ചോയിക്കടീ.. ഓള്‍ക്കും ഇല്ലേടീ വലിയ ജോലീം പത്രാസുമൊക്കെ………..”

“പിന്നെ നെന്നോട് ഒരു കാര്യം പറഞ്ഞേക്കാം. എന്റെ വരുമാനമെത്രയാണെന്ന് നെനക്കറിയാമല്ലോ. എനിക്ക് കടം വാങ്ങി പിള്ളേര്ക്ക് വെച്ചുവിളമ്പേട്ട കാര്യമൊന്നും ഇല്ല. അവര്‍ വന്നോട്ടെ, എത്ര ദെവസം വേണേങ്കിലും നമ്മുടെ കൂടെ കഴിഞ്ഞോട്ടെ. പക്ഷേങ്കില്‍ നമ്മളവര്‍ക്ക് വെച്ചുവിളമ്പാനും സല്‍ക്കരിക്കരിക്കാനൊന്നും പോകേണ്ടാ. ഇവിടെ ഉള്ളതിന്റെ ഒരു ഓഹരി അവര്‍ക്ക് കൊടുക്കാം…”

മക്കള്‍ വര്‍ണണ്ട് മരുക്കള് വരണ്ണ്ട് എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല. ഇന്നതെ പെട്രോള്‍ വിലയും സാധനങ്ങളുടെ വിലയിലുള്ള കുതിപ്പും ഒക്കെ കണ്ടില്ലേ. ബേങ്കിലെ പലിശ കൂടണ്ണ്ടോടീ മണ്ടൂകമേ…?

പണ്ടൊക്കെ രണ്ട് കുപ്പി വിസ്കിയോ ബ്രാന്ഡിയോ ഒക്കെ വാങ്ങുമായിരുന്നു പെന്‍ഷന്‍ കിട്ടുന്ന ദിവസം. അല്ലെങ്കില്‍ ഹോട്ടലില്‍ വല്ലപ്പോളും പോയി തണുത്ത ബിയറടിക്കുമായിരുന്നു. ഒരു സിനിമ കാണുമായിരുന്നു. തറവാട്ടില്‍ കാറില്‍ പോകുമായിരുന്നു.

വരുമാനത്തിലെ കുറവ് കാരണം പലതും വെട്ടിക്കുറിച്ചു. നെന്റെ മരുന്നിനും എന്റെ മരുന്നിനും ഒക്കെ കൂടിത്തന്നെ എത്രയാകും ഒരു മാസം. പിന്നെ എന്തെല്ലാം ചിലവുകള്‍. പോരാതെ വരുമ്പോള്‍ ഈ ദുനിയാവില്‍ ആരും നമുക്ക് നാലണ പോലും തരാനില്ല.

മക്കളും മരുമക്കളും പരിവാരങ്ങളും ഒക്കെയുണ്ടെങ്കിലും എനിക്കാരുടെ സഹായവും ഇല്ല. ഇനി ഞാന്‍ ആരോടും കൈ നീട്ടുന്നും ഇല്ല. ജനിച്ചു, ജീവിച്ചു, ഇനി എങ്ങിനെയെങ്കിലും മരിക്കും.. അതാണ്‍ പ്രകൃതി നിയമം.

ഇക്കൊല്ലം പെയ്ത മഴ അടുത്ത കാലത്തൊന്നും പെയ്തിട്ടില്ല. വൈകുന്നേരമാണെങ്കില്‍ എന്തൊരു തണുപ്പ്. ഒരു നല്ല കമ്പിളിപ്പുതപ്പ് വാങ്ങണം എന്ന് വിചാരിച്ചെട്ട നാളായി. മോനോട് ഒരു കമ്പിളിപ്പുതപ്പ് വാങ്ങിച്ചോണ്‍ വരാന്‍ പറയണം….

“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്‍.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന്‍ പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ. അവന്‍ ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള്‍ മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ… എന്ന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള്‍ പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില്‍ മരോളെപ്പറ്റി പറഞ്ഞോ…”

“നെങ്ങള്‍ പോയിട്ട് എന്തേങ്കിലും മേടിച്ചോണ്ട് വാ മനുഷ്യാ… കൊറച്ച് മീനും കോയീം ഒക്കെ ആയിക്കോട്ടെ.. ഈ ചാളയും അയലയും ഒക്കെ നെങ്ങള്‍ മാത്രേ കൂട്ടൂ. അവനതൊന്നും പറ്റില്ല…”

“എടീ… കോന്തീ എന്റെ വായീന്ന് വരണതൊക്കെ നീ കേക്കണ്ട. എവിടുന്നാടീ ഇതിനൊക്കെയുള്ള വക. അടുത്ത മാസാം പെറക്കണം ഇനി എന്തെങ്കിലും ചെലവ് ചെയ്യാന്‍. കൊറച്ച് കാശ് എന്റെ കയ്യിലുണ്ട്. അത് റിസര്‍വ്വ് ഫണ്ടിലാ. നമുക്കെന്തെങ്കിലും ആശുപത്രിക്കേസ് വന്നാല്‍ ആ നേരത്ത് ആരുടെയെങ്കിലും നേരെ കൈ നീട്ടി തെണ്ടാന്‍ പോകേണ്ടേ. അത് വരാതിരിക്കാന്‍ ഉള്ള വകയാ…”

“അതൊക്കെ പിന്നെ നോക്കാം. നെങ്ങള്‍ പോയി അതീ‍ന്ന് കൊറച്ച് കാശെടുത്ത് എന്തെങ്കിലും വാങ്ങിച്ച് വാ മനുഷ്യാ……”

“വൃദ്ധ കണ്ണിനീര്‍ തുടച്ചു.. കടം വാങ്ങിയെങ്കിലും വല്ലപ്പോഴും വരുന്ന മകനും മരുമകള്‍ക്കും വെച്ചുവിളമ്പണം.. അങ്ങിനെ ഒരു വിചാരമേ ഉള്ളൂ ഈ കൊരണ്ടിത്തള്ളക്ക്..”

മനസ്സില്ലാ മനസ്സോടെയാണെങ്കിലും തന്ത ഉള്ള കാശെല്ലാം പെറുക്കി ചന്തയിലേക്കോടി…



Sunday, September 18, 2011

വീട്ടിലേക്കില്ല ഞാന്‍



ഒന്നാം
ഭാഗത്തിന്റെ തുടര്ച്ച


http://jp-smriti.blogspot.com/2011/09/blog-post_13.html

ഭാഗം 2

പ്രകാശ്
പതിവുപോലെ ഓഫീസില്പോയിത്തുടങ്ങിയെങ്കിലും രാധികയെ കണ്ടില്ല.
സ്വാഭാവികമായും
അവളുടെ അസുഖം ഭേദമാകാതെ അവള്ക്ക് വരാനാവില്ലല്ലോ..

പ്രകാശ്
അവളെ അന്വേഷിച്ചതും ഇല്ല, അവളൊട്ട് പ്രകാശിനെ വിളിച്ചതും ഇല്ല.
രാധികക്ക്
പ്രകാശിന്റെ ഓഫീസ് അഡ്രസ്സും ഫോണ്നമ്പറും അറിയാം. എന്നാല്
നാളിത്
വരെ രാധിക എവിടെയാണ് പണിയെടുക്കുന്നതൊന്നും ചുരുക്കം പറഞ്ഞാല്
വീട്ടിലേക്ക്
ക്ഷണിക്കുകയോ, വീട്ടിലെ ഫോണ്നമ്പര്കൊടുക്കുകയോ
ചെയ്തിട്ടില്ല
.

ഓഫീസില്
നിന്ന് തിരികേ വീട്ടിലേക്ക് നടന്ന് വരുമ്പോള്രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. അതിനാല്പ്രകാശിന് രാധികയുടെ വീടറിയാം,
പക്ഷെ
രാധികക്ക് പ്രകാശിന്റെ വീടറിയില്ല.

പ്രകാശും
രാധികയും എറണാംകുളം സൌത്ത് സ്റ്റേഷനില്വണ്ടി ഇറങ്ങിയാല്
അവരൊരുമിച്ച്
പുല്ലേപ്പടി ജങ്ഷന്വരെ ഒന്നിച്ചായിരിക്കും നടക്കുക. അവിടെ
എത്തിയാല്
രാധിക രവിപുരം ഭാഗത്തേക്കും പ്രകാശ് ജോസ് ബ്രദേഴ്സ് ജങ്ഷന്
ഭാഗത്തേക്കും
നടക്കും. പ്രകാശിന് അയാളുടെ ഓഫീസിലേക്ക്
എളുപ്പവഴിയുണ്ടെങ്കിലും
രാധികക്കൊരു കൂട്ട് എന്ന നിലക്കാണ് വളഞ്ഞ വഴി
സ്വീകരിച്ചത്
.

മൌന
സംഭാഷണമാണെങ്കിലും രാധികയുടെ ഇഷ്ടാനുഷ്ടാനങ്ങള്പ്രകാശിന്നറിയാം.
അയാള്
പരമാവധി അവളെ സഹായിച്ചുകൊണ്ടിരുന്നു.

രണ്ട്
ദിവസം കഴിഞ്ഞ് ട്രെയിനില്വെച്ച് ഒരു സഹയാത്രികന്രാധികയുടെ
സുഖവിവരങ്ങള്
പ്രകാശിനോടന്വേഷിച്ചു. അയാള്കേട്ട ഭാവം നടിച്ചില്ല,
തന്നെയുമല്ല
ദിക്കിലേക്ക് നോക്കിയതുപോലുമില്ല.

ട്രെയിനില്
ഏത് ബോഗിയില്കയറിയാലും അറിയാവുന്നവര്പത്തിരുപത്
പേരെങ്കിലും
കാണും. മൊത്തം എറണാകുളത്തേക്ക് പോകുന്ന ഏതാണ്ട്
നൂറുപേര്
ക്കെങ്കിലും പ്രകാശിനെ അറിയാം. വാചാലമായി സംസാരിക്കുന്ന
പ്രകാശിനെ
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമാ. കൂടാതെ ഹിന്ദിയും
ഗുജറാത്തിയും
തമിഴും പ്രകാശിന് വഴങ്ങും. ട്രെയിനില്വെച്ച് പലരേയും
അയാള്
സ്പോക്കണ്ഇംഗ്ലീഷ് പഠിപ്പിക്കാറുണ്ട്.

യാത്രികരില്
അപ്പുവേട്ടനും സുമതി ചേച്ചിയും പ്രകാശിന്റെ അഛനമ്മമാരുടെ
പ്രായക്കാര്
‍, അവരോട് യാതൊരു കശപിശക്കും അയാള്പോകാറില്ല. ഒരു ദിവസം
ഇവര്
രണ്ടുപേരും കൂടി പ്രകാശ് ഇരിക്കുന്നിടത്ത് വന്നിരുന്നു.

പ്രകാശ്…… എന്താ രാധികയുടെ വിശേഷം.. അവള്ക്ക് ഭേദമായോ..?”

എനിക്കറിയില്ല……………..”

അറിയില്ലെന്നോ……… അതെന്താ അങ്ങിനെ പറയുന്നത് മോനേ..?”

സ്വന്തം ഇണയുടെ കാര്യങ്ങളൊന്നും അറിയില്ലെന്നോഒരിക്കലും അങ്ങിനെ
പറയല്ലേ
മോനേദൈവദോഷം ഉണ്ടാക്കുന്ന പ്രവര്ത്തികളൊന്നും ആലോചിക്കുവാനോ
പറയുവാനോ
പാടില്ല….”

സമയം പ്രകാശ് അവരോട് സത്യാവസ്ഥ വെളിപ്പെടുത്തിയില്ല. ഇതേ വണ്ടിയില്
വരുന്ന
സുഷമക്ക് മാത്രമേ രഹസ്യം അറിയുകയുള്ളൂ.. അവരാണെങ്കില്ഇത്
ആരോടും
പങ്കുവെച്ചതുമില്ല.

യാത്രാവേളയില്‍ പ്രകാശിന്
ഉന്മേഷക്കുറവോ അനാവശ്യ ആലോചനകളോ ഒന്നും ആര് ക്കും ദര്ശിക്കാനായില്ല. അതിനാല്സഹയാത്രികര്ക്ക് ശരിക്കും
അത്ഭുതമായി
.

മൊത്തം
എറണാംകുളത്തേക്ക് പോകുന്ന വണ്ടിയില്പ്രകാശും രാധികയും
മാത്രമായിരുന്നു
ഫസ്റ്റ് ക്ലാസ്സില്പോയിരുന്നവര്‍. പിന്നീട് പ്രകാശ്
കൂട്ടുകാരൊക്കെ
സെക്കന്റ് ക്ലാസ്സിലായത് കാരണം ഇവിടേക്ക് മാറി. അടുത്ത
ദിവസം
രാധികയും. അങ്ങിനെ കഴിഞ്ഞ ഒരു വര്ഷമായി ഒരു പൂരം തന്നേയാണ് യാത്രികര് ക്ക് എറണാംകുളത്തേക്കുള്ള പോക്കുവരവ്.

എല്ലാ
യാത്രക്കാര്‍ക്കും പ്രകാശ് രാധികഒരു കേന്ദ്രബിന്ദു ആയിരുന്നു.
അവര്
എപ്പോഴും മുന്തിയതരം വേഷം ധരിക്കുന്നു. പ്രത്യേകിച്ച് പ്രകാശ്
വലിക്കുന്ന
സിഗരറ്റും, ഷര്ട്ടും, പേന്റും ഷൂവുമെല്ലാം വളരെ
വിലപിടിപ്പുള്ളതായിരുന്നു
. രാധികയുടെ സാരിയും ബ്ലൌസുമെല്ലാം
മാര്
ക്കറ്റിക് കിട്ടുന്നതില്മുന്തിയതായിരുന്നു. രാധികയുടെ വേനിറ്റി
ബാഗ്
വിദേശനിര്മ്മിതമായിരുന്നു.

തികച്ചും
യാദൃശ്ചികമായിരിക്കാം ഒരു ദീപാവലി ദിവസം രാധികയുടെ ബാഗും
പ്രകാശിന്റെ
ബെല്ട്ടും പാരീസിലെ മുന്തിയ കൃസ്റ്റ്യന്ഡയോര്കമ്പനി
നിര്
മ്മിതമായിരുന്നു. അന്ന് തൊട്ടാണ്ഇവര്
ഭാര്യാഭര്
ത്താക്കന്മാരെന്ന് പൂര്ണ്ണമായും മുദ്ര കുത്തപ്പെട്ടത്.

ചില
ദിവസങ്ങളില്പ്രകാശും മറ്റുപലരും എറണാംകുളം വരെ നിന്നുപോകും.
പ്രകാശിന്
ഇരിക്കാന്സീറ്റ് കിട്ടിയാല്ചില ദിവസങ്ങളില് സീറ്റ്
രാധികക്ക്
നല്കുമായിരുന്നു അയാള്‍. ഇനി അഥവാ രാധികക്കാണ് സീറ്റ്
കിട്ടിയതെങ്കില്
അവള്ഒരിക്കലുംപ്രകാശിന് സീറ്റ് ഓഫര്ചെയ്യാറില്ല.

ഒരു
ദിവസം പ്രകാശ് ട്രെയിനില്തീരെ അവശനായി കണ്ടു. മുട്ടുസൂചി
കുത്താനിടമില്ലാത്ത
ഒരു പ്രഭാതം. അയാള്രാധികയോട്
ഒന്നെണീറ്റുനില്
ക്കാന്പറഞ്ഞു. അവള്കേട്ട ഭാവം നടിച്ചില്ല. പ്രകാശ്
എല്ലാവര്
ക്കും ഒരു കുട്ടിക്കുറുന്പനും ആയിരുന്നു. അയാള് ഒട്ടും
മടിച്ചില്ല
, രാധികയുടെ മടിയില്കയറി ഇരുന്നു.

യാത്രികരാര്
ക്കും അതൊരു അതിക്രമമായി തോന്നിയതും ഇല്ല. അപ്പോള്
ഒല്ലൂരെത്തിക്കാണും
. എംജി റോഡിലെ ഇലക്ട്രിക്ക് ഷോപ്പുടമയായ രാജേട്ടന്
ഇടപെട്ടു
……..

മോനേ പ്രകാശ് കുട്ടാ……… നിന്റെ മടിയില്രാധികയെ ഇരുത്തിയാല്മതിയായിരുന്നു…”

അല്പ
നിമിഷത്തിന്നുള്ളില്അയാളെണീറ്റ് രാധികയെ തന്റെ മടിയിലുരുത്തി..

രാധിക്ക് സമയം അവളുടെ മനസ്സിലുണ്ടായ വികാരം പ്രകാശിനുമാത്രമേ
അളക്കാന്
കഴിഞ്ഞുള്ളൂ…….”

ദിവസങ്ങല്
പലതുകൊഴിഞ്ഞുവെങ്കിലും ആരും അതിന് ശേഷം രാധികയെ കണ്ടില്ല.
പ്രകാശിനോട്
എന്തുചോദിച്ചാലും അയാള്തന്ത്രപൂര്വ്വം ഒഴിഞ്ഞുമാറി.

പ്രകാശിന് രാധികയെ ഇഷ്ടമായിരുന്നോരാധികക്കും അങ്ങിനെ
തന്നെയായിരുന്നോ
അവര്ക്കുരണ്ട് പേര്ക്കും അങ്ങിനെയാണെന്നോ അല്ലെന്നോ ഉള്ള ധാരണയുണ്ടായിരുന്നില്ല…”

രാധികയുടെ
സുഖവിവരങ്ങള്‍ അറിയുന്നതിന് അപ്പുവേട്ടന്ഒരു ദിവസം
പ്രകാശിന്റെ
ഓഫീസിലെത്തി.

പൂര്
ണ്ണമായും ശീതീകരിച്ച അപൂര്വ്വം ഓഫീസുകളില്ഒന്നായിരുന്നു
പ്രകാശിന്റെ
ഓഫീസ്. തികച്ചും മോഡേണ്ഔട്ട് ലുക്കുള്ള ഒരാളായ പ്രകാശിന്റെ
ഓഫീസിന്റെ
പേരും അപ്പുവേട്ടന്ശ്രദ്ധിച്ചു.. “അല്സരൂജ്
ഇന്റര്
നാഷണല്‍”

ഇരുനൂറ് സ്വ്കയര്‍
ഫീറ്റില്കൂടുതലുള്ള റിസപ്ഷന്ലോഞ്ച്. ജീവനക്കാരില്
അധികവും
പെണ്ണുങ്ങള്‍. എല്ലാം സുന്ദരിമാര്‍. പ്രായമുള്ള തലമുടി നരച്ച
കുറച്ച്
ആളുകളെയും കാണാനായി.

അപ്പുവേട്ടന്
വിസിറ്റര്റജിസ്റ്ററില്ഒപ്പിട്ടു. അദ്ദേഹത്തെ റിസപ്ഷന്
ഏരിയായില്
പബ്ലിക്ക് റിലേഷന്സ് ഡിപ്പാര്ട്ട്മെന്റിലെ നിര്മ്മല
കൊണ്ടിരുത്തി
. പ്രകാശിനെ കാണാന്വരുന്നവര്ക്ക് ഓഫീസില്പ്രത്യേക
പരിഗണന
ഉള്ളതായി അല്പനിമിഷത്തിനുള്ളില് അപ്പുവേട്ടന് മനസ്സിലായി.

പത്ത്
മിനിട്ട് കഴിഞ്ഞപ്പോല്വേറൊരു പെണ്കുട്ടി പ്രത്യക്ഷപ്പെട്ടു.

ഞാന്കവിത. പ്രകാശ് സാറ് ഒരു മീറ്റിങ്ങിലാണ്, പ്രയര്
അപ്പോയന്റ്മെന്റ്
ഇല്ലാത്തതിനാല്ചിലപ്പോള്അല്പം കഴിയും കാണാന്‍.”

എനിക്ക് കണ്ടേ മതിയാകൂഞാന്കാത്തിരിക്കാം..”

“സാറിന്
കുടിക്കാന്ചായയോ കാപ്പിയോ തരാം…..”

വേണ്ടതണുത്ത വെള്ളം കിട്ടിയാല്മതി..”

അല്പസമയത്തിന്നുള്ളില്
വേറൊരു പെണ്കുട്ടി നീല കള്ളികളുള്ള ഏപ്രണ്
ചുറ്റി
വന്നു, ടേയില്ലെമണ്ജ്യൂസും, വേറൊരു ഗ്ലാസ്സില്തണുത്ത
വെള്ളവും
..

അപ്പുവേട്ടന്
കൊണ്ട് വന്ന ലെമണ്ജ്യൂസ് കുടിച്ചു. അല്പം
കഴിഞ്ഞപ്പോളേക്കും
ഒരു വൃദ്ധന്വന്നു. അയാള്സ്വയം പരിചയപ്പെടുത്തി.

ഞാന്ശങ്കരന്‍……… ഇവിടുത്തെ അക്കൌണ്ടന്റെ ആണ്, പ്രകാശ് വലിയ
തിരക്കിലാണ്.
എന്തിനാണ് അദ്ദേഹത്തെ കാണുന്നത് എന്ന് എന്നെ
അറിയിച്ചാല്
‍, ഒരു പക്ഷെ എനിക്ക് താങ്കളെ സഹായിക്കാനാകും…”

ഞാന്അപ്പുക്കുട്ടന്‍, ഇവിടെ ഷെല്മാര്ക്കറ്റില്ജോലി ചെയ്യുന്നു.
ഞാനും
പ്രകാശും നാട്ടുകാരും ട്രെയിനില്സഹയാത്രികരും ആണ്. ഒരു പ്രത്യേക കാര്യം ചോദിച്ചറിയുന്നതിനാണ് ഇവിടെ വന്നത്. കാര്യം അല്പം
കോണ്
ഫിഡന്ഷ്യല്ആണ്‍. താങ്കള്ക്കെന്നെ സഹായിക്കാന്പറ്റാത്ത ഒരു
വിഷയമാണ്
…”

അതാണ് കാര്യം അല്ലേ.. എങ്കില്കാത്തിരിക്കൂ…………. ഞാന്എന്റെ
പണികളിലേക്ക്
തിരിക്കട്ടെ..”

അപ്പുവേട്ടന്
ഒറ്റ നോട്ടത്തില്മനസ്സിലായി ശങ്കരന്റെ ഓഫീസ് ലെവല്ഓഫ്
പൊസിഷന്
‍. അദ്ദേഹം യൂണിഫോം ധരിച്ചുകണ്ടില്ല. മറ്റെല്ലാ സ്റ്റാഫും
യൂണിഫോമില്
ആണ്. പെണ്ണുങ്ങള്വെള്ളയില്നീല പൂക്കളുള്ള സാരിയും,
ആണുങ്ങള്
ക്ക് നീല പാന്റും അതിന്യോജിച്ച ലൈറ്റ് നീല ഷര്ട്ടും.

എല്ലാ
പെണ്ണുങ്ങളും നെറ്റി മുഴുവന്പൊട്ടുകുത്തിയിട്ടില്ല, ഒരു
കൊച്ചുപൊട്ടുമാത്രം
. ആരോ ഉടുത്തുകൊടുത്ത മാതിരി എല്ലാവരും സാരി ഒരേ
സ്റ്റൈലില്
ഉടുത്തിരിക്കുന്നു. എല്ലാവരുടേയും പാദരക്ഷകള്പോലും ഒരേ
സ്റ്റൈലിലും
നിറത്തിലും.

എങ്ങും
നിശ്ശബ്ദത. സമയം ഒരു മണിയൊടടുത്തു. ആദ്യം വന്ന നിര്മ്മല വീണ്ടും ഹാജരായി.

സാര്‍…….. പ്രകാശ് സാറിനെ ഉച്ച കഴിഞ്ഞേ കാണാന്പറ്റൂ.. താങ്കള് ഊണ് കഴിച്ചുവരൂ …….. അല്ലെങ്കില്ഇവിടുന്ന് ഞങ്ങളുടെ കൂടെ കഴിക്കാം…..”

വേണ്ട മകളേ…. ഞാന്ഇവിടുരുന്നോളാംമക്കള്പോയി കഴിച്ചോളൂ……”

അയ്യയ്യോ അത് ശരിയാവില്ല. പ്രകാശ് സാറ് അറിഞ്ഞാല്ഞങ്ങളുടെ പണി പോയത്
തന്നെ
വരൂ അങ്കിള്ഇവിടുന്ന് കഴിക്കാം…….”

നിര്
മ്മലയും കവിതയും അപ്പുവേട്ടനെ ഡൈനിങ്ങ് റൂമിലേക്കാനയിച്ചു. അവിടെ
മൂന്നു
നാല് ടിഫ്ഫിന്കാരിയര്കണ്ടു. എല്ലാം തുറന്ന് അതെല്ലാം അഞ്ച്
പ്ലെയിറ്റുകളില്
വിളമ്പിനീല ഗ്ലാസ്സില്വെള്ളം പകര്ന്ന് വെച്ചു..

നമുക്ക് കഴിക്കാം സാര്‍……….”

അപ്പുവേട്ടന്
പെണ്കുട്ടികളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.
അപ്പുവേട്ടന്റെ
കണ്ണ് നിറയുന്നത് നിര്മ്മലയും കവിതയും ശ്രദ്ധിച്ചു…..

എന്ത് പറ്റി അങ്കിള്‍,, എരിവ് കൂടുതലുണ്ടോ…….”

യേയ്…. എരുവൊക്കെ പാകമാ……..”

പിന്നെയെന്താ സാര്‍……….. പറയൂ…………”

ഇതിലുള്ള പുളിങ്കറി ആരുണ്ടാക്കിയതാ മക്കളേ…?”

അത്……. അറ്റത്തിരിക്കുന്ന സുമതിയുടെ അമ്മയുണ്ടാക്കുന്നതാ.
ഒട്ടുമിക്ക
ദിവസവും സുമതി കൊണ്ട് വരുന്നതും
പ്രിയപ്പെട്ടതുമാണ്
കറി. അതിനാല്സുമതി കുറച്ചധികം കൊണ്ട് വരും……….”

സുമതിയുടെ വീടെവിടേയാ മോളേ…”

പിറവം………..”

പിറവം എവിടെ…………?

അപ്പു
അങ്കിള്അസ്വസ്ഥനാവുന്നത് പെണ്കുട്ടികള്ശ്രദ്ധിച്ചു…..

എന്താ സാര്‍…. എന്താ പ്രശ്നം…. പറയൂ……..‘

അതൊന്നും
ഇപ്പോള്പറയാന്പറ്റില്ല മക്കളേ

അപ്പുവിന്റെ
മനസ്സ് പത്തുമുപ്പത് വര്ഷം പിന്നിലേക്ക് പറന്നു. തന്നെ
വിട്ടുപോയ
തന്റെ പ്രിയതമ സാവിത്രിയിലേക്ക്……

സാവിത്രി ഉണ്ടാക്കുന്ന അതേ രുചിയുള്ള പുളിങ്കറി……. ഭഗവാനേ
സുമതിക്കൊച്ച്
എന്റെ സാവിത്രിയുടെ മകളാവല്ലേ…?” എനിക്കത്
സഹിക്കാനാവില്ല
….”

മോളേ സുമതീ…. ഇങ്ങടുത്ത് വാ…………. ചോദിക്കട്ടെ……….?

എന്താ മോളുടെ അമ്മയുടെ പേര്‍………….?”

എന്റെ അമ്മസാവിത്രി……. അച്ഛന് അനന്തന്നമ്പ്യാര്‍………..”

ഇത് കേട്ട അപ്പു തീര്ത്തും അവശനായി…….ശീതീകരിച്ച ഡൈനിങ്ങ്
റൂമിലിരുന്നിട്ടും
അപ്പുവിന്റെ നെറ്റിയില്ജലകണങ്ങള്പരന്നു………”

നിര്മ്മലക്കൊച്ചേ അങ്കിളിന് ഉടനെ പോകണംപിന്നീടൊരിക്കല്വരാം……”

അപ്പു
യാത്ര പറഞ്ഞ് ഇറങ്ങുവാന്തുടങ്ങുമ്പോള്അപ്രതീഷിതമായി പ്രകാശ്
ഇടനാഴികയില്
വെച്ച് അപ്പുവേട്ടനെ കാണുന്നു……..

അപ്പുവേട്ടാ………………. ഇതെന്താ ഇവിടെ….?

സാറിനെ കാണാന്വന്നതാ………. “

അതോ
ഞാനറിഞ്ഞില്ല വിസിറ്റേഴ്സ് റെജിസ്റ്റര്കണ്ടപ്പോള്
അപ്പുവേട്ടനാണെന്ന്
ശ്രദ്ധിച്ചില്ല…….. ക്ഷമിക്കണം അപ്പുവേട്ടാ……….

വരൂ നമുക്കകത്തോട്ടിരിക്കാം.. എന്റെ കാബിനിലേക്ക്……“

വേണ്ട മോനെഞാന്ഒന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം……..”

ശരി അപ്പുവേട്ടാഅപ്പോളെക്കും ഞാനെന്തെങ്കിലും വാരിത്തിന്നട്ടെ…”

നിര്
മ്മലയും കവിതയും അപ്പുവേട്ടനെ റിസപ്ഷന്ലോഞ്ച് വരെ അനുഗമിച്ചു….

പെണ്
കുട്ടികള്അപ്പുവങ്കിളിനെ വിട്ടില്ല. അവര്ലഞ്ച്
ബ്രയിക്കായതിനാല്
അപ്പുവേട്ടനോട് അവരുടെ ലൈഫ് അപ്പുവേട്ടനുമായി ഷെയര്
ചെയ്തു
..

പ്രകാശ് സാറിന് കഴിഞ്ഞ ഒരു കൊല്ലത്തില്ആദ്യമായാണ് ഒരു സുഹൃത്ത് അതും അങ്കിളിന്റെ പ്രായത്തിലുള്ള ഒരാള്നോണ്ഓഫീസ് കാര്യത്തിന് വരുന്നത്…”

പ്രകാശ് സാര്വളരെ സ്റ്റ്രിക്റ്റ് ആണ്. ജോലിക്കാര്യത്തില്ഒരു
വിട്ടുവീഴ്ചയുമില്ല
. അന്നത്തെ പണി ചെയ്യാതെ വീട്ടില്പോകാന്വിടില്ല.
അതിനാല്
വലിയ പ്രശ്നമാണ് ഇവിടെ പണിയെടുക്കാന്‍…”

ഒരു
തരം പട്ടാളച്ചിട്ടയാണ്.. ഞങ്ങളെന്നും വിചാരിക്കും സാറിന്റെ
കല്യാണം
കഴിഞ്ഞാല്ഭാര്യക്ക് ഒരു നിവേദനം കൊടുക്കണമെന്ന്..

പെണ്കുട്ടികളുടെ വര്ത്തമാനം കേട്ട് അപ്പു അങ്കിളിന്റെ മന:ക്ലേശങ്ങള്
തെല്ലൊന്നടങ്ങി
.”

മക്കളേ…. എന്നാല്കേട്ടോളൂ……… നിങ്ങളുടെ പ്രകാശ് സാര്വിവാഹിതനാണ്,
തന്നെയുമല്ല
അദ്ദേഹത്തിന്റെ ഭാര്യ രാധികയും ഞങ്ങളെല്ലാവരും ഒരേ
വണ്ടിയിലാണ്
തൃശ്ശൂരില്നിന്ന് വരുന്നത്……….”

പെണ്കുട്ടികള്തരിച്ചിരുന്നുപോയി അപ്പുവങ്കിളിന്റെ വര്ത്തമാനം
കേട്ടിട്ട്
.. ഉള്ളതാണോ അങ്കിള്‍………?

ഞാനെന്തിനാ കള്ളം പറയുന്നത്………..?”

പെണ്
കുട്ടികള്ക്ക് ജിജ്ഞാസയായി രാധികയെക്കുറിച്ചറിയാന്‍.

രാധികയെ കാണാന്എങ്ങിനെ…? സൌന്ദര്യവതിയാണോആരെപ്പോലിരിക്കും……”

അങ്ങിനെയൊക്കെ ചോദിച്ചാല്ഞാനെന്താ പറയുക…………”

കവിത
ഇടക്ക് കയറിയിട്ട്………

അപ്പുവങ്കിളേ നിര്മ്മലയുടെ അത്ര ഭംഗിയുണ്ടോ….?

നിര്
മ്മലയെ നോക്കി അപ്പു അങ്കിള്‍ ……

രാധികക്ക് നിര്മ്മലയെക്കാളും നിറവും ഭംഗിയും ഉണ്ട് … വെല്ഡ്രസ്സ്ഡ്, മോഡേണ്ഗേള്‍………. ആന്ഡ് വെല്എമ്പ്ളോയ്ഡ് ടൂ………….”

പെണ്
കുട്ടികള്ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അന്യോന്യം നോക്കി
മന്ദഹസിച്ചു
അപ്പു അങ്കിള്ബൈ ബൈ പറഞ്ഞു സ്ഥലം വിട്ടു

വൈകിട്ട്
ഓഫീസ് പൂട്ടി പ്രകാശും സ്റ്റാഫും
പുറത്തേക്കിറങ്ങുന്നതിന്നിടയില്
‍‍……. നിര്മ്മലയും കൂട്ടരും………. റിസപ്ഷന്
ലോഞ്ചില്
കൂടി മിന്നിമറയുന്ന പ്രകാശിനോട്……..

സാറിന്റെ ഭാര്യയെ ഒരു ദിവസം ഓഫീസിലേക്ക് കൊണ്ട് വരാമോ. ഞങ്ങള്ക്കൊന്ന്
കാണാനാ
……….”

തീജ്വാല
തുപ്പുന്ന കണ്ണുകളോടെ ഗര്ജ്ജിച്ച പ്രകാശ് നിര്മ്മലയുടെ
അടുത്തെത്തിയിട്ട്
..

വാട്ട്സ് റോങ്ങ് വിത്ത് യു ബ്ലഡി ബിച്ച്………. വില്കിക്ക് യു ഔട്ട്
ഫ്രം
ഹിയര്‍. ഹു ടോള്ഡ് യു ദാറ്റ് ആം മേരീഡ്.. നെവര്എവര്
ഇന്റര്
ഫിയര്ഇന്മൈ പേര്സണല്അഫയേഴ്സ്…………”

അണ്ടര്സ്റ്റേന്ഡ്….?

യെസ് സാര്‍………..

നിര്
മ്മലയും കൂട്ടരും അടിമുടി വിറച്ചു.

എന്റെ പണി പോയത് തന്നെ…………. നിര്മ്മല വിങ്ങിപ്പൊട്ടി……..”

[to be continued]


BTW: word processing errors shall be corrected shortly. Kindly bear with me


Copyright reserved


തൃശ്ശൂരിലും ബ്ലോഗ് മീറ്റ് നടന്നു

ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗര്‍ കുട്ടന്‍ മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില്‍ വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.

ജയപ്രകാശ് വെട്ടിയാട്ടില്‍

രാഗേഷ് കെ പി

രാംജി പട്ടേപ്പാടം

ഖാദര്‍ പട്ടേപ്പാടം

അംജിത്ത്

വിഷ്ണു

വിശ്വനാഥന്‍ പ്രഭാകരന്‍

കുട്ടന്‍ മേനോന്‍

മുരളി മേനോന്‍

മുരളി മുകുന്ദന്‍

ജയചന്ദ്രന്‍ എം വി

തിലകന്‍ കെ ബി

പ്രദീപ് കുമാര്‍ ഡി

കൂടുതല്‍ വിശേഷങ്ങള്‍ക്ക് താഴെ ക്ലിക്കുക:

തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്

http://trichurblogclub.blogspot.com/2011/09/blog-post_18.html



Friday, September 16, 2011

ഓണാഘോഷം പ്രോബസ്സ് ക്ലബ്ബില്‍ - തൃശ്ശൂര്‍

ഈ വര്‍ഷത്തെ ഓണാഘോഷം ഇന്നെലെ ആയിരുന്നു. [14-09-2011] പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയായിരുന്നു എല്ലാ കൊല്ലത്തേയും പോലെയുള്ള പ്രധാന ആകര്‍ഷണം. പിന്നെ മെംബേര്‍സിന്റെ പാട്ടും, ക്വിസ്സും മറ്റു പരിപാടികളും.

ശ്രീമതി മേരിക്കുഞ്ഞിന്റെ കഥാപ്രസംഗവും. വര്‍ഗ്ഗീസ് മാഷ്, സുന്ദരേട്ടന്‍, ആന്റ്ണികൊമ്മൊഡോര്‍, ജെയിംസ്, കല്ലറക്കല്‍, ഗീത മയൂരനാഥന്‍ മുതലായവരുടെ പാട്ടുംപരിപാടികള്‍ക്ക് നിറമേകി.

കൈകൊട്ടിക്കളിക്ക് ഗീത മയൂരനാഥന്‍, അച്ചാമ കല്ലൂക്കാരന്‍, ശ്യാമ പ്രകാശ്, മേരിക്കുഞ്ഞ് തുടങ്ങി എട്ട് പേരുണ്ടായിരുന്നു. കളിക്ക് നേതൃത്വം നല്‍കിയ ചേച്ചിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പിന്നിടെഴുതാം.

കൈക്കൊട്ടിക്കളിയുടെ വിഡിയോ ഈ ലിങ്കില്‍ കാണാം

http://voiceoftrichur.blogspot.com/2011/09/probus-club-trichur-mid-town.html

Tuesday, September 13, 2011

വീട്ടിലേക്കില്ല ഞാന്‍

ചെറുകഥ - ഭാഗം 1

രാധികയും പ്രകാശും കൊച്ചിയിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ എക്സിക്യുട്ടീവ് ലെവല്‍ ഓഫീസേര്‍സ്. രണ്ട് പേരും കാലത്ത് തൃശ്ശൂര്‍ റെയില് വേ സ്റ്റേഷനില്‍ നിന്ന് വണ്ടി പിടിച്ച് എറണാംകുളത്തെത്തുന്നു.

തിരിച്ച് വരുന്നതും ഒരേ ട്രെയിനില്‍. തൃശ്ശൂരില്‍ വണ്ടിയിറങ്ങിയാല്‍ രണ്ട് പേരും നടന്ന് വീട്ടിലേക്ക്. രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. മിക്കതും വണ്ടി തൃശ്ശൂരെത്തുമ്പോള്‍ ഏഴ് മണിയോടടുക്കും.

ഇങ്ങിനെ ഇവര്‍ രണ്‍ട് പേരും കഴിഞ്ഞ ഒരു വര്‍ഷമായി ഓഫീസില്‍ പോ‍കുന്നൂ വരുന്നു. പ്രകാശ് പല തവണ രാധികയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ക്കതിലൊന്നും താല്പര്യമുണ്‍ടായിര്‍ന്നില്ല. പലപ്പോഴും അവര്‍ അടുത്തടുത്ത സീറ്റിലായിരിക്കും ഇരിക്കുക.

പ്രകാശ് സ്റ്റേഷനില്‍ നിന്ന് പത്രമാസികകള്‍ വാങ്ങും. അയാള്‍ പരസ്യങ്ങളും ചിത്രങ്ങളും മറ്റും നോക്കും. വായനാശീലം ഒട്ടും ഇല്ല. ഈ മാസികകളൊക്കെ രാധിക എറണാംകുളത്തെത്തും വരെ എടുത്ത് വായിക്കും. ഒരക്ഷരം അയാളോട് ഉരിയാടില്ല.

പ്രകാശിന് വണ്ടിയില്‍ നിന്ന് കാപ്പി വാങ്ങിക്കുടിക്കുന്ന ശീലം ഉണ്ട്. ചിലപ്പോള്‍ രാധികക്ക് വാങ്ങിക്കൊടുക്കാറുണ്ട്. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ചിലപ്പോള്‍ അവള്‍ അത് സ്വീകരിക്കും. പക്ഷെ ഒരിക്കലും ഒരു വാക്ക് പോലും അയാളോട് ഉഛരിച്ചില്ല. പ്രകാശിന് അത് വളരെ പ്രയാസമുണ്ടാക്കി.

അയാള്‍ അവളോട് പ്രതികാരം ചെയ്യാന്‍ ഉദ്ദേശിച്ചു. പ്രതികാരക്കോട്ടകള്‍ നെയ്തു. ഒന്നും ശരിയായ തോതില്‍ വന്നില്ല. അവളൊരു പെണ്‍കുട്ടിയല്ലേ. അതുമിതുമൊന്നും ചെയ്യാനൊക്കില്ലല്ലോ? തന്നെയുമല്ല യാത്രക്കാരുടെ കാഴ്ചപ്പാടില്‍ മിക്കവരും ധരിച്ചിരിക്കുന്നത് അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ്. ഒപ്പം വരുന്നു, ഒപ്പം പോകുന്നു എന്നും ഒരേ വണ്ടിയില്‍ ഒരേ സമയം. തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആരും ശ്രദ്ധിച്ചിരിക്കുകയില്ല.

ഒരിക്കല്‍ അവള്‍ ട്രെയിനില്‍ അറിയാതെ വീണു. പ്രകാശ് ഉടനെ പിടിച്ചില്ലായിരുന്നെങ്കില്‍ അവളുടെ തലക്ക് ആഘാതം ഏറ്റിരുന്നേനേ. നെറ്റിയില്‍ നിന്നും ചോരയൊലിച്ചു. പ്രകാശ് അയാളുടെ തൂവാലയെടുത്ത് നെറ്റിയില്‍ കെട്ടിക്കൊടുത്തു. ടിടി ആറെ വിവരം അറിയിച്ചു. ചാലക്കുടിയില്‍ നിന്ന് അവള്‍ക്ക് ഫസ്റ്റ് എയിഡ് കിട്ടി.

പതിവായി കാണുന്ന ട്രെയിന് മേറ്റ്സ് ഞങ്ങളോട് തിരിച്ച് തൃശ്ശൂര്‍ക്ക് പോകാന്‍ നിര്‍ബ്ബന്ധിച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു. എറണാംകുളം സൌത്ത് സ്റ്റേഷനിലെത്തുമ്പോളേക്കും അവള്‍ക്ക് നെറ്റിയില്‍ നിന്ന് കൂടുതല്‍ രക്തം വാര്‍ന്നുകൊണ്ടിരുന്നു. അവള്‍ എന്റെ തോളിലേക്ക് തല ചായ്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു.

ഞങ്ങള്‍ എന്നും കാണുന്ന ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ സുഷമച്ചേച്ചി സഹായത്തിനെത്തി. സുഷമച്ചേച്ചിക്ക് മക്കളില്ല. രാധികയെ ഇഷ്ടമാണ്.

“പ്രകാശ് മാറിയിരിക്കൂ…….. ഞാന്‍ നോക്കിക്കോളാം എന്റെ മോളെ…”

“എന്തിനാ കൊച്ചുകുട്ടിയെ പോലെ നീ തേങ്ങുന്നത്. എന്താ പ്രകാശ് എന്റെ മോളെ വഴക്കുപറഞ്ഞോ നോക്കി നടക്കാഞ്ഞതിന്…”

വീട്ടില്‍ ചെന്നാല്‍ പണിയൊന്നും എടുപ്പിക്കാണ്ടാന്ന് പ്രകാശിനോട് ചേച്ചി പറഞ്ഞോളാം.. അല്ലെങ്കിലും ഈ പ്രകാശിന് നാട്ടുകാര്യം അന്‍വേഷിക്കല്‍ ഇത്ര കൂടുതലാ. അവനവന്റെ പെണ്ണിനെ നോക്കിയിട്ട് മതിയില്ലെ ഈ നാട്ടു കാര്യം അന്വേഷിക്കലും മറ്റും. ചിലപ്പോള്‍ കാണാം രാധികക്ക് ഇരിക്കാന്‍ സ്ഥലം കിട്ടിയില്ലെങ്കിലും അയാള്‍ സുഖിച്ചിരിക്കുന്നത്.

“രാധികക്ക് ചെറുതായി പുഞ്ചിരി വന്നു. എന്തറിഞ്ഞിട്ടാ ഈ സുഷമ ചേച്ചി ഇതെല്ലാം പറയുന്നത്. ഈ പ്രകാശ് എന്നൊരു വ്യക്തി ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് ട്രെയിനില്‍ നിന്നും താഴെ വീണേനേ.”

“ഞാന്‍ ഇത് വരേയും പ്രകാശിനോട് മിണ്‍ടിയില്ല. അയാള്‍ പല തവണ എന്നോടടുക്കാനും കൂട്ടുകൂടാനും ശ്രമിച്ചു. അപ്പോളെക്ക് ഞാന്‍ ഒഴിഞ്ഞുമാറി. അയാള്‍ക്കെന്നെ സഹായിക്കാതെ കൈയും കെട്ടി നില്‍ക്കാമായിരുന്നു. ഇനി ഞാ‍ന്‍ എങ്ങിനെ അയാളൊട് പെരുമാറും, എങ്ങിനെ തുടങ്ങണം എന്ത് പറയണം, ഒന്നും എനിക്കറിയില്ല.”

ട്രെയിന്‍ എറണാംകുളം സൌത്തിലെത്തി. പ്രകാശ് രാധികയെയും കൊണ്ട് നേരെ മെഡിക്കല്‍ സെന്ററിലെത്തി. അവിടെ നിന്നും അവള്‍ക്ക് പ്രഥമശുശ്രൂഷ കിട്ടിയെങ്കിലും നടക്കാനും മറ്റും അസ്വസ്ഥത പ്രകടിപ്പിച്ചു.

“നിന്റെ തന്തയുടെ ഫോണ്‍ നമ്പര്‍ താ… ഞാന്‍ അങ്ങേരോട് വിളിച്ച് പറയാം. നിന്നെ വന്ന് ശുശ്രൂ‍ഷിക്കാന്‍… എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് നിന്നേയും താങ്ങിപ്പിടിച്ച് ഇവിടെ ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല. ഞാന്‍ ചെന്നില്ലെങ്കില്‍ സ്റ്റാഫ് മുഴുവനും പുറത്ത് നില്ക്കേണ്ടി വരും. താക്കോല്‍ എന്റെ പക്കലാണ്…”

അതിലിടക്ക് സുഷമച്ചേച്ചി ഓടിക്കിതച്ചെത്തി.

“എന്തായി പ്രകാശ്. പ്രശ്നമൊന്നും ഇല്ലല്ലോ…”

പ്രകാശിന് കലി കയറി നില്‍ക്കുന്ന സമയമായിരുന്നു…

“എന്റെ ചേച്ചീ‍ ഈ മരങ്ങോടി എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് ഉടന്‍ ഓഫീസില്‍ പോയേ തീരൂ, ഓഫീസ് കീ എന്റെ പക്കലാണ്. പത്തറുപത് ജോലിക്കാരുള്ള സ്ഥലമാണ്. ഒരു മേനേജറുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എനിക്ക് ഒളിച്ചോടാന്‍ പറ്റില്ല. തന്നെയുമല്ല ഇന്ന് സാലറി ഡേ കൂടിയാണ്. ഒരു മണിക്കുള്ളില്‍ ബാങ്കില്‍ നിന്ന് പണമെടുക്കണം…”

“അതിനെന്താ പ്രശ്നം. പ്രകാശ് പൊയ്കോളൂ… രാധികയെ ഞാന്‍ നോക്കിക്കോളാം അത് വരെ……”

“അത് വരെയോ……. ചേച്ചി എന്താണുദ്ദേശിക്കുന്നത്………?”

“പ്രകാശ് ഇപ്പോ അധികം വര്‍ത്തമാനമൊന്നും വേണ്ട.. പോയി വരൂ… “

ഞാന്‍ ഓഫീസില്‍ പോയി, ഹാഫ് ഡേ ലീവെടുത്തു. നമ്മളെല്ലാം മനുഷ്യജീവികളല്ലെ, സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നോക്കി നില്‍ക്കാനാവുമോ… പാവം എന്റെ മോള്‍….. വേദനകൊണ്ട് പുളയുന്നുണ്ടാകും അവള്‍.

“മോള്‍ക്ക് പെയിന്‍ കില്ലറൊന്നും തന്നില്ലേ അവര്‍….”

പ്രകാശ് വന്നാല്‍ എത്രയും വേഗം തൃശ്ശൂരേക്ക് തിരിക്കാന്‍ ചേച്ചി പറയാം.

“അതിന് ചേച്ചീ……… പ്രകാശ്……… എന്റെ ആരും……..”

“എനിക്കതൊന്നും കേള്‍ക്കേണ്ട രാധികേ…. ഇപ്പോള്‍ തല്‍ക്കാലം ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി. മോള്‍ ഇവിടെ ഇരിക്ക്. ഞാന്‍ ആ കാണുന്ന ബൂത്തില്‍ നിന്ന് ഓഫീസിലേക്ക് വിളിച്ച് നിങ്ങളെ സ്റ്റേഷനിലെത്തിക്കാന്‍ ഡ്രൈവറോട് പറഞ്ഞ് ഏര്‍പ്പാടാക്കാം.”

തിരിച്ച് വന്ന സുഷമയോട് എന്തെങ്കിലും പറയുവാനെന്ന് വെച്ചാല്‍ അവരൊന്നും അങ്ങോട്ട് പറയാന്‍ സമ്മതിക്കാഞ്ഞാല്‍ എന്ത് ചെയ്യും. രാധിക നന്നേ ബുദ്ധിമുട്ടി.

“ഇനി പ്രകാശും സുഷമയും ആരുമില്ലെങ്കിലും എനിക്ക് വീടണയേണ്ടേ. എന്റെ ഓഫീസിലെ പ്രശ്നങ്ങള്‍ പ്രകാശിനോ സുഷമച്ചേച്ചിക്കോ ഈ ലോകത്തില് മറ്റാര്‍ക്കോ അറിയുമോ…?

“പ്രകാശ് എന്തിനു തിരിച്ചുവരണം. പ്രകാശിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഒരിക്കലും ഇല്ല. മാനുഷിക പരിഗണന വെച്ച് ആരും ഇത്രയൊക്കെയേ ചെയ്യൂ.. മറ്റുചിലരാണെങ്കില്‍ എന്റെ മുഖത്ത് ആഞ്ഞടിക്കാനും മടിക്കില്ല.”

“പ്രകാശ് ഒരു ജെന്റില്‍ മേന്‍ തന്നെ. ഈ ഞാന്‍.... എന്നെ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. സംതിങ്ങ് റോങ്ങ് ടു മി സീരിയസ്ലി….”

“എന്താ മോളേ നീ പിറുപിറുക്കുന്നത്……..” സുഷമ രാധികയോട്..

“ഒന്നുമില്ല ചേച്ചീ…… എപ്പോ‍ളാ ഡ്രൈവര്‍ വരിക. സ്റ്റേഷനിലെത്തിക്കിട്ടിയാല്‍ ഞാന്‍ എങ്ങിനെയെങ്കിലും വീട്ടിലെത്തിക്കൊള്ളാം……”

“അപ്പോള്‍ പ്രകാശ് വരില്ലേ…….. ?!!!!”

ഹ്മ്മ്……. സുഷമക്ക് കലി കയറി. അയാളെങ്ങാനും വരാതിരുന്നാല്‍ നാളെ ഞങ്ങളെല്ലാവരും കൂടി അയാളെ കൈ വെക്കും. അത്രക്കായോ പ്രകാശ്. ഈ സുഷമയുടെ തനിസ്വ്ഭാവം അയാള്‍ക്കറിയില്ല.

“ചേച്ചീ പ്ലീസ് അങ്ങിനെയൊന്നും പറയല്ലേ. ഞങ്ങള്‍………..”

“എനിക്കൊന്നും അറിയേണ്ട രാധിക ഈ ബെഞ്ചില്‍ കിടന്ന് വിശ്രമിക്കൂ……”

സമയം അഞ്ചിനോടടുത്തു… പ്ര്കാശിനെ കണ്ടില്ല. വലിയ വീമ്പിളക്കിക്കൊണ്ടിരുന്ന സുഷമയും അല്പമൊന്ന് പതറി.

“സുഷമ ധൈര്യം വീണ്‍ടെടുത്തു. അവളിലെ സ്ത്രീയും മാതാവും ഉണര്‍ന്നു. എങ്ങിനെയെങ്കിലും ഈ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കണം. അവളാണെങ്കില്‍ ശരിക്കും തളര്‍ന്നുറങ്ങുകയാണ്. അവളുടെ ബാഗില്‍ ടിഫിനും കഴിക്കാനുള്ള ഒന്നും കണ്ടില്ല. ആശുപത്രിയില്‍ നിന്ന് സുഷമ വാങ്ങിക്കൊടുത്ത് ഓറഞ്ച് ജ്യൂസുമാത്രമാണ് അവളുടെ വയറ്റിലുള്ള്ത്.”

സുഷമ രാധികയെ ഒരു ടാക്സി വിളിച്ച് തൃശ്ശൂരെത്തിക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു. അവര്‍ക്കും വീടണയേണ്ടെ എട്ട് മണിക്ക് മുന്‍പ്…

രാധികയുടെ വീടും കഴിഞ്ഞ് ഇരിഞ്ഞാലക്കുട റൂട്ടിലാണ് സുഷമയുടെ വീട്. ടാക്സി എട്ടരമണിയോടെ രാധികയുടെ വീട്ടിലെത്തി.

രാധികയുടെ അഛന്‍ നന്നേ വിഷമിച്ചിരിക്കുകയായിരുന്നു. മോളെ കണ്ടതും സന്തോഷമായി എങ്കിലും തലയിലെ മുറിവും ബാന്‍ഡേജും കണ്ട് അദ്ദേഹം വിങ്ങിപ്പൊട്ടി.

“കാര്യമായൊന്നും ഇല്ല അങ്കിളേ.. അവള്‍ വണ്ടിയില്‍ ചെറുതായൊന്നു വീണു. പിന്നെ ഞങ്ങളൊക്കെയില്ലെ കൂടെ. കഴിഞ്ഞ ഒരു കൊല്ലമായി എന്നും കാണുന്നവര്‍….”

രാധിക വീട്ടിലെത്തിയതും ഉമ്മറത്ത് കിടന്ന കട്ടിലിലേക്ക് ചാഞ്ഞു,

“എവിടെ അങ്കിളിന്റെ മരുമകന്‍…?”

“മരുമകനോ…?”

“അതേ……… മരുമകന്‍……….. പ്രകാശ്……….?”

“എന്താ മോളേ നീ പറയുന്നത്…. എന്റെ മകള്‍ വിവാഹിതയല്ല. ഞാന്‍ പ്രകാശിനെ അറിയില്ല…”

സുഷമക്ക് ഇരുട്ടടി കൊണ്ട പ്രതീതി.

“എവിടെയോ എന്തോ പന്തികേട്…. സംതിങ്ങ് റോങ്ങ് സംവേര്‍………….”

യാത്ര പറയാതെ സുഷമ പടികളിറങ്ങി…………..


തുടര്‍ന്നേക്കാം. തുടരാതിരുന്നേക്കാം............