Wednesday, April 22, 2015

വടക്കുന്നാഥന്റെ മണ്ണില്‍

MEMOIR

കുറച്ച് നാള്‍ മുന്‍പ് ഞാന്‍ എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി എഴുതാന്‍ തുടങ്ങിയതായിരുന്നു. അത് എഴുതാനുള്ള നിമിത്തമായത് ദുബായിലെ സതീശ് ആയിരുന്നു.. ഞാന്‍ അത് തുടര്‍ന്നെഴുതിയില്ല ഇതുവരെ..

ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എന്റെ സഹോദരനെ ഊന്നല്‍ കൊടുത്തുംകൊണ്ട് അദ്ധ്യായം 2  തുടര്‍ന്നെഴുതാന്‍ സതീശ് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സതീശിന് അത് വേറെ ഒരിടത്തെ പ്രസിദ്ധീ‍കരിക്കാനും പറ്റുമെന്ന് പറഞ്ഞു.. എനിക്ക് ആ പോസ്റ്റ് ഇതുവരെ എഴുതിത്തീര്‍ക്കാനായില്ല.. തന്നെയുമല്ല അദ്ധ്യായം 2  ലെ വിവരങ്ങള്‍ ആദ്യം സതീശ് പറയുന്ന ലിങ്കില്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്..

എന്റെ ബ്ലോഗില്‍ ആണെങ്കില്‍ ഞാന്‍ തന്നെ ആണ് പത്രാധിപരും മറ്റെല്ലാവരും... അപ്പോള്‍ സതീശിന് വേണ്ടി ഞാന്‍ എഴുതാം എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ പറ്റി താമസിയാതെ. എന്നിട്ട് എന്റെ ബ്ലോഗില്‍ ലിങ്ക് ഇടാം.. ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അത് എനിക്കൊരു വരുമാന മാര്‍ഗ്ഗം ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും എനിക്ക് അതിനൊക്കെ ഉള്ള സമയം ഇല്ല ഇപ്പോള്‍. പക്ഷെ സതീശ് എന്ന വ്യക്തിക്ക് വേണ്ടി എന്റെ വിലപ്പെട്ട കുറച്ചുസമയം ഞാന്‍ വിനിയോഗിക്കാം...

 ജന്മനാട് ചെറുവത്താനിയാണെങ്കിലും ഇപ്പോള്‍ എന്റെ തട്ടകം തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ആണ്.. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇവിടെ താമസിച്ച് വിലസി ഇപ്പോള്‍ തൃശ്ശൂര്‍ക്കാരനായി...  ലോക്കല്‍ മീഡിയ ചാനലിന്റെ അമരക്കാരനായി കുറച്ച് വര്‍ഷം വിലസിയതിനുശേഷം തൃശ്ശൂര്‍ക്കാര്‍ക്കെല്ലാം എന്നെ സുപരിചിതനായി. തന്നെയുമല്ല ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം, ശ്രീ നാരായണ ക്ലബ്ബ്, പ്രോബസ്സ് ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ജീവകാരുണ്യ രംഗത്തും ചുവട് പിടിപ്പിക്കാനായി. അങ്ങിനെ ഈ പാവം ജെപി എന്ന തൃശ്ശൂര്‍ക്കാരനെ അല്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ എന്ന ചെറുവത്താനിക്കാരനെ ജനത്തിന് പ്രിയങ്കരം...

ഏറ്റവും ഒടുവില്‍ ചെയ്ത ജീവകാരുണ്യം കസ്തൂര്‍ബ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രദാനം ചെയ്തും കൊണ്ടാണ്. പിന്നെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചില്ലറ പരിപാടികളും.. ഇപ്പോള്‍ അവരുടെ കിണറ്റില്‍ വെള്ളം ഉണ്ടെങ്കില്‍ സദാ സമയവും കെട്ടിടത്തില്‍ വെള്ളം ലഭിക്കുന്ന അന്ത:രീഷം സൃഷ്ടിക്കാനായി...

കൂടാതെ വര്‍ഷത്തില്‍ ഗാന്ധിജയന്തി ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബ് തലത്തില്‍ അവിടെ ആഘോഷിക്കുന്നു. ഏതാണ്ട് മുപ്പതോ നാല്പതോ അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും, മരുന്നും മറ്റു പദാര്‍ഥങ്ങളും, വീല്‍ ചെയര്‍, കട്ടില്‍, കിടക്ക, കമ്പിളി മുതലായവയും നല്‍കി വരുന്നു.. പിന്നെ പലപ്പോഴുമായി അവിടെ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്നു. ഞങ്ങള്‍ നട്ട നെല്ലി മരത്തില്‍ ഇപ്പോള്‍ നിറയെ കായ്കള്‍. ഞങ്ങള്‍ എല്ലാ ഒക്ടോബര്‍ 2 നും അവിടെയെത്തും.  ആയതിനാല്‍ രണ്ട് മൂന്ന് ചില്ലകളിലെ നെല്ലിക്ക ഞങ്ങള്‍ക്കായി അവര്‍ അവിടെ നിര്‍ത്തും.. ഈ എഴുപതുവയസ്സുകാരനായ ഞാന്‍ നെല്ലി മരത്തില്‍ കയറി ശേഷിച്ച നെല്ലിക്കയെല്ലാം പൊട്ടിക്കും. അങ്ങിനെ എല്ലാ ഒക്ടോബര്‍ 2 ഉം ഞങ്ങള്‍ക്ക് മറക്കാനാകാത്ത ദിനമാണ്.

 പണ്ട് പണ്ട് എന്റെ ബാല്യകാലത്ത് തൃശ്ശൂര്‍ പട്ടണത്തില്‍ വരിക എന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു.. അന്ന് ഞാന്‍ ചേച്ചിയുമായാണ് സാധാരണ തൃശ്ശൂര്‍ വരാറ്.. വന്നാല്‍ ആദ്യം തന്നെ KR Biscuit   കമ്പനിയിലെ അമ്പാടി മാമനെ കാണും.. ഷോപ്പിങ്ങിന്നിടയില്‍ അവിടെ ഇടക്ക് പോകും. മാമന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയും കാപ്പിയും പിന്നെ ചുടുറൊട്ടിയും ബിസ്ക്സ്റ്റും എല്ലാം തരും... വെളുത്ത പുരികങ്ങള്‍ ഉള്ള അമ്പാടി മാമന്‍ ഷര്‍ട്ട് ഇടാറില്ല, വലിയ കുമ്പവയറുമായി കൌണ്ടറില്‍ ഇരിക്കുന്നത് കാണാന്‍ രസമാണ്. എന്റെ അച്ചന്റെ കൂട്ടുകാരനായിരുന്നു അമ്പാടി മാമന്‍. ഞാന്‍ കെ. ആര്‍. മാമന്‍ എന്നാണ് വിളിച്ചിരുന്നത്..

തൃശ്ശൂര്‍ വന്നാല്‍ പത്തന്‍സ് ഹോട്ടലില്‍ കയറി മസാല ദോശ കഴിക്കും, പിന്നീട് ഉച്ചക്ക് കേസിനോ ഹോട്ടലില്‍ നിന്ന് ബിരിയാണിയും ഫ്രൂട്ട്  സലാഡും.. എല്ലാം കഴിഞ്ഞ് നാലുമണിയോട് കൂടി കുന്നംകുളത്തേക്ക് ബസ്സ് കയറുമ്പോള്‍ ഞാന്‍ വിചാരിക്കും ഈ തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ എന്തൊരു സുഖമാണെന്ന്.. എന്തൊരു വലിയ പട്ടണം, എന്തെല്ലാം വിഭവങ്ങള്‍, പിന്നെ നിറയെ സിനിമാകൊട്ടകയും... ഹാ...!! എനിക്കും ഒരു വീടുണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍....

 കാലങ്ങള്‍ക്ക് ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമായി.. ശ്രീ വടക്കുന്നാഥന്റെ തട്ടകത്തില്‍ വീടും കുടുംബവുമായി ഞാന്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. പണ്ടൊക്ക് ഞാന്‍ വളരെ സജീവമായിരുന്നു പട്ടണത്തില്‍, വൈകുന്നേരത്തെ സര്‍ക്കീറ്റില്‍ സ്മോളടിയും ഉണ്ടായിരുന്നു...  സ്മോളടിക്കാന്‍ ഞാന്‍ ആരേയും കൂട്ടാറില്ല.. ബാര്‍ കൌണ്ടറിലായിരുന്നു എനിക്ക് കമ്പം. വിദേശത്തും ഞാന്‍ അങ്ങിനെയായിരുന്നു...

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ മിക്ക പബ്ബുകളിലും ഞാന്‍ വിലസുമായിരുന്നു ഒരിക്കല്‍..  താമസിച്ചിരുന്ന വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലും ഞാന്‍ ബാര്‍ കൌണ്ടറില്‍ സ്ഥാനം പിടിച്ചിരുന്നു....  എന്റെ തൃശ്ശൂരിലെ താമസം തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് ഭാഗമായ കൊക്കാലയിലാണ്.. ഞാന്‍ ഇവിടെ വീട് വെക്കുന്ന ഇരുപത് കൊല്ലം മുന്‍പ് ഇവിടെ ജനസാന്ദ്രത കുറവായിരുന്നു. ഇപ്പോള്‍ സിറ്റിയുടെ സിരാ കേന്ദ്രമായി മാറി കൊക്കാല..

ഭഗവാന്റെ കടാക്ഷം മാത്രമാണ് ഈ കൊക്കാലയില്‍ വന്നുപെട്ടത്.. തൃശ്ശൂരില്‍ എല്ലാം തികഞ്ഞ ഒരു ഇടം ഈ കൊക്കാല മാത്രമാണ്. ഏത് പാതിരാത്രിക്കും ഓട്ടോ കിട്ടുമെന്നതാണ് പ്രധാന ആകര്‍ഷണം.. പിന്നെ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡ്, കേരള ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡ്, റെയില്‍ വെ സ്റ്റേഷന്‍, പ്രധാന 6 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, പ്രധാന 3 മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍.  Bank & ATM,  വെറ്റിനറി ഹോസ്പിറ്റല്‍, കള്ളുകുടിയനായ എനിക്ക് എപ്പോഴും കിട്ടുന്ന ചില്‍ഡ് ഫോസ്റ്റര്‍ ലഭിക്കുന്ന ബെവറേജ് ഷോപ്പ്, ഇംഗ്ലീഷ് - ആയുര്‍വ്വേദ മരുന്നുകടകള്‍, വെളിച്ചെണ്ണ മില്ല്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പും സൂപ്പര്‍മാര്‍ക്കറ്റും, മീന്‍ & പച്ചക്കറി മാര്‍ക്കറ്റ്, ആയുര്‍വ്വേദ ആശുപത്രികള്‍, അമ്പലങ്ങള്‍, കൃസ്ത്യന്‍ - മുസ്ലീം ആരാധനാലയങ്ങള്‍ തുടങ്ങി ഈ കൊക്കാലയില്‍ ഇല്ലാത്തതൊന്നും ഇല്ല.

ഇപ്പോളിതാ പാസ്സ്പോര്‍ട്ട് ഓഫീസും..  പിന്നെ ഇന്‍ കം ടാക്സ്, എക്സൈസ് മുതലായ കാര്യാലയങ്ങളും സമീപത്തുതന്നെ.. എല്ലാ സ്ഥലത്തേക്കും നടന്നെത്താവുന്ന ദൂരത്ത്..

 കുറേശ്ശെ കുറേശ്ശെയായി എഴുതാം. അധികം നേരം സിസ്റ്റം നോക്കിയിരുന്നാല്‍ ഇപ്പോള്‍ തലവേദന ആണ്...
more pictures shall be added later

Sunday, April 12, 2015

മാങ്ങയിട്ട മുരിങ്ങാക്കറി

 സ്വപ്ന സഞ്ചാരം

 ഞാന്‍ ഇന്ന് കാലത്ത് എണീറ്റത് പത്തുമണിക്ക്... 7 മണിക്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നു ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ തിരൂരില്‍ ബ്ലോഗ് സംഗമത്തിലേക്ക്. അദ്ദേഹത്തിന്റെ വിളി കേട്ടില്ല, അപ്പോള്‍ ഞാനങ്ങിനെ ഉറങ്ങിയുറങ്ങി പത്ത് മണിയോടായി.. 

ഇതിനൊക്കെ കാരണം എന്റെ പെണ്ണ് തന്നെയാണ്. എനിക്ക് വയസ്സായി എന്നെക്കൊണ്ട് അവള്‍ക്കൊരു കാര്യവും ഇല്ലാതായപ്പോള്‍ അല്ലെങ്കില്‍ അവള്‍ക്ക് എന്റെ സേവനം വേണ്ടാതായപ്പോള്‍ ഇപ്പോള്‍ അവള്‍ രാത്രി കിടപ്പ് അടുക്കളയിലേക്കാക്കി..അല്ലെങ്കില്‍ അവള്‍ 6 മണിക്ക് ഉണരുമ്പോള്‍ എന്നേയും ഉണര്‍ത്താമായിരുന്നു. 

പണ്ടൊക്കെ ഞായറാഴ്ചയായാല്‍ എന്നെ അഞ്ചര മണിക്ക് എണീപ്പിച്ച് ഒരു കട്ടന്‍ കാപ്പി തന്ന് ചന്തയിലേക്ക് വിടും മീനും, പോര്‍ക്കും, ബീഫും പിന്നെ കാശ് ബാക്കിയുണ്ടെങ്കില്‍ ഉണക്കമീനും മറ്റും വാങ്ങിക്കാന്‍. ഇപ്പോള്‍ വീട്ടില്‍ മീന്‍ കാരനും, പച്ചക്കറിക്കാരനും ഒക്കെ വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താറില്ല. എനിക്കാണെങ്കില്‍ അവള്‍ കൂടെ കിടക്കാത്ത കാരണം ഇപ്പോള്‍ സ്വപ്നം കാണല്‍ കൂടി. 

പണ്ട് പണ്ട് പാറുകുട്ടി നാളികേരം അരക്കുമ്പോള്‍ ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിക്കാറുണ്ട് ... മുളകരക്കുമ്പോള്‍ ആ അഭ്യാസമൊന്നും നടക്കില്ല, കാരണം ചിലപ്പോള്‍ അവള്‍ എന്നെ തിരിച്ച് കെട്ടിപ്പിടിക്കും, അപ്പോള്‍ ഉണ്ടാകുന്ന അവസ്ഥ അറിയാമല്ലോ...

 ഇന്നെലെ അളിയന്‍ - എനിക്ക് 2 അളിയന്മാരുണ്ട്. അതില്‍ ഇളയവന്‍ ഇപ്പോള്‍ വളരെ മനുഷ്യസ്നേഹിയാണ്. വീട്ടില്‍ എന്ത് പറിച്ചാലും പെങ്ങള്‍ക്ക് കൊടുത്തയക്കും. അങ്ങിനെ ഇന്നെലെ മുരിങ്ങാക്കായും ചക്കയും ഒക്കെ കൊടുത്തയച്ചിരുന്നു. 

ഞാന്‍ കാലത്ത് വൈകിയാണ് എണീറ്റെങ്കിലും കുളിച്ച് കുറി വരച്ച കോലായില്‍ ഫേനും ഇട്ട് പത്രം വായിക്കാനിരുന്നപ്പോള്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കത്തില്‍ സ്വപ്നം കണ്ടു. മാങ്ങയിട്ട മുരിങ്ങാക്കറി.... നല്ല ഫ്രഷ് നാളികേരം അമ്മിയില്‍ അരച്ച് പച്ചമാങ്ങയിട്ട മുരിങ്ങാക്കറി... ഹാ...!! എന്തൊരു രസകരം... 

എനിക്ക് മിക്സിയില്‍ അരച്ച നാളികേരം ഇഷ്ടമില്ല.. അമ്മിയില്‍ തന്നെ അരക്കണം... ഇന്നാളൊരു കോന്തി പെണ്ണ് ഷൊര്‍ണൂര്‍ റോഡിലാണോ മറ്റോ ആണെന്ന് തോന്നുന്നു താമസം.. എനിക്ക് അമ്മിയില്‍ ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചു.. വടക്കുന്നാഥനില്‍ വന്നിരുന്നു എന്നെ കാണാന്‍, ഉണ്ണിയപ്പം വരിയില്‍ നിന്നും മേടിച്ച് തന്നു. ഔഷധി കാന്റീനില്‍ നിന്നും  നെല്ലിക്കാ ജ്യൂസും ഒക്കെ വാങ്ങിത്തന്നു. പിന്നെ എന്റെ ചിലവില്‍ ഞാന്‍ അവള്‍ക്കും ജ്യൂസും ഹെര്‍ബല്‍ പുട്ടും വാങ്ങിക്കൊടുത്തു. 

സ്നേഹം മൂത്തപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. പാറുകുട്ടിക്കഥ വായിച്ച് എനിക്ക് പാറുകുട്ടി അരക്കുന്ന പോലെ മാങ്ങാച്ചമ്മന്തി അരച്ച് തരാമെന്നൊക്കെ പറഞ്ഞ് പറ്റിച്ചു..   അവളുടെ ആഗമനോദ്ദേശ്യം എന്തിനായിരുന്നെന്ന് എനിക്ക് പിടി കിട്ടിയപ്പോള്‍ അവളെന്നെ കാണാന്‍ വരാതെയായി. തന്നെയുമല്ല അവളുടെ അയല്‍ക്കാരിപ്പെണ്ണുമായുള്ള എന്റെ സൌഹൃദത്തില്‍ അവള്‍ അഹങ്കാരിയുമായി. ഇപ്പോള്‍ എന്തായി അവസാനം അവളുമില്ല, അയല്‍ക്കാരിയുമില്ലാതെയായി... 

എന്നാലും ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചവളെ ഞാന്‍ വെറുതെ വിടില്ല..

 അവളെ കണ്ടാല്‍ ഒരു ഉണക്കല്‍ പോലെ ഉണ്ട്.. എന്നാല്‍ ഭാവമോ...? അത് മിക്ക പെണ്ണുങ്ങളുടേയും ഏറെക്കുറെ അങ്ങിനെ... ഇവളുടെ അയല്‍ക്കാരി തന്നെയാണ് ഇവളേക്കാളും ചന്തം. ചന്തമെന്നുപറഞ്ഞാല്‍ മോന്തായം ഒരു കുറുക്കനെപ്പോലുണ്ട്. മോന്തായത്തിന് താഴെ അറബിക്കടല്‍ പോലെ വിശാലമാണ്.. ഹൃദയം ഓക്കെയല്ല. വിശാലമല്ല... ഹൂം ആ അതൊക്കെ പോട്ടെ..... 

പോയി തുലയട്ടെ കുറുക്കനും ഉണക്കലും.. 

 ഞാന്‍ മുരിങ്ങാക്കറി സ്വപ്നം കണ്ട് വീണ്ടും കസേലയിലിരുന്ന് പറങ്കിമാവിന്റെ കാറ്റുകൊണ്ട് ഇരുന്നു. പങ്ക ഓഫാക്കി. ഈ പറങ്കിമാവിനെ കാറ്റിന് വളരെ സുഗന്ധമാണ്. തൃശ്ശൂരിലെ കാറ്റിന് സുഗന്ധം പോരാ. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ചേച്ചിയുടെ കൂട് അക്കരക്ക് പോകും. അന്ന് ചാവക്കാടുള്ള “അക്കര” പ്രസിദ്ധമാണ്. നാട് നന്നായപ്പോള്‍ കൂട്ടുങ്ങലില്‍ നിന്നും അക്കരക്ക് വഞ്ചി കിട്ടാതെയായി.  ആ അക്കരയിലെ ചേച്ചിയുടെ മാമന്റെ വീടുണ്ട്. അവിടെ ഞങ്ങള്‍ സ്കൂള്‍ പൂട്ടുമ്പോള്‍ പോകും. 

അവിടെ വീടിനുപിന്നില്‍ കടല്‍ക്കര വരെ വിശാലമായ പറമ്പാണ്.. പറമ്പ് നിറയെ പറങ്കിമാവും.. പറങ്കി മാവ് പൂത്തുനില്‍ക്കുമ്പോള്‍ പറങ്കി സുഗന്ധം വരും. പിന്നെ ഞങ്ങള്‍ ആണ്‍ പിള്ളേര്‍സ് ഈ പറങ്കിമാവിന്റെ കൊമ്പില്‍ കയറിയിരുന്നാണ് ലാട്രീന്‍ വര്‍ക്കുകള്‍ ചെയ്യാറ്... അപ്പോള്‍ ഈ പറങ്കി സുഗന്ധത്തില്‍ കൂടി ഉച്ചയാകുമ്പോള്‍ കരിഞ്ഞ കണ്ടിയുടെ ഗന്ധവും വരും.. മാമ്പൂവിന്റെ സുഗന്ധം ഈ ഗന്ധത്തില്‍ മിക്സായാലും ഓക്കെയായിരുന്നു...

 പണ്ട് മേല്‍ പറഞ്ഞ ഉണക്കല്‍ എനിക്ക് ഒരു ദിവസം മാങ്ങാച്ചമ്മന്തിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് വിളിച്ചു.. അവള്‍ എന്നോട് തേങ്ങ പൊളിക്കാന്‍ പറഞ്ഞ് അടുക്കളയിലേക്ക് പോയി... എനിക്ക് തേങ്ങ പൊളിച്ച് പരിചയമില്ലായെന്നും പറഞ്ഞ് മുങ്ങി. അപ്പോള്‍ അവള്‍ കുമ്പിട്ടിരുന്ന് വെട്ടുകത്തി കൊണ്ട് തേങ്ങ പൊളിച്ച് ചിരകുവാനുള്ള ഏര്‍പ്പാടിലേക്ക് നീങ്ങി.. 

അപ്പോള്‍ ഞാന്‍ പറഞ്ഞു ആ മണ്ഡൂകത്തിനോട്  നാളികേരം കൊത്തുകളായി അമ്മിയിലിട്ട് ചതക്കണം.... അതൊക്കെ ഓക്കെ എന്നുമ്പറഞ്ഞ് അവള്‍ ചമ്മന്തിയരക്കാനുള്ള പരിപാടിയിലേക്ക് നിങ്ങാനിരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു “പാറുകുട്ടി ചമ്മന്തിയരക്കുന്നത് ഈ വേഷത്തിലല്ല..  മുട്ടുവരെയുള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും. ജാക്കറ്റിന്നടിയില്‍ ഇതുപോലെയുള്ള എവറസ് കൊടുമുടിയുടെ പോലുള്ള മുലക്കച്ചയൊന്നും പാടില്ല. സാദാ കച്ചയിട്ട്, അല്ലെങ്കില്‍ കച്ച കെട്ടിയില്ലെങ്കിലും വേണ്ട...” 

ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കൊരു വിമ്മിട്ടം.....”എനിക്ക് വട്ടക്കഴുത്തുള്ള ജാക്കറ്റൊന്നും ഇല്ല. കച്ച അഡ്ജസ്റ്റ് ചെയ്യാം...." എന്തിനു പറേണൂ ഞങ്ങള്‍ തമ്മില്‍ കശപിശ പറഞ്ഞ് ചമ്മന്തി അരക്കുമ്പോളേക്കും വീട്ടില്‍ വിരുന്നുകാര്‍ വന്ന് പ്രോഗ്രാം ചളിപിളിയായി...

 ഇന്നാളൊരു ദിവസം ഞങ്ങള്‍ കുടുംബക്കാര്‍ ഒരിടത്ത് ഒത്തുകൂടി.. അവിടെ ഏറ്റവും കൂടുതല്‍ മേക്കപ്പോട് കൂടിയ ഒരു അമ്മച്ചി നില്‍പ്പുണ്ടായിരുന്നു.. കൂടിയ ഇടത്ത് തിരക്കുകാരണം ഒരാളെ ഇടിക്കാതെ മറ്റൊരു ഇടത്തേക്ക് പോകാന്‍ കഴിയില്ല.. പ്രധാന പരിപാടി വീതി കുറഞ്ഞ് നീളം കൂടിയ ഒരു മുറിയിലായിരുന്നു.. മുറിയുടെ പിന്നിലേക്കുള്ള അടുക്കള ഭാഗത്തേക്ക് കൂടെ കൂടെ പോകുമ്പോള്‍ മറ്റൊരാളെ തട്ടാതെ പോകാന്‍ പ്രയാസം.. 

അങ്ങിനെ തട്ടിയും മുട്ടിയും പരിപാടി കഴിഞ്ഞ് എല്ലാരും കൂടി അടുത്തുള്ള അമ്പലത്തില്‍ കയറി.. എങ്ങിനെയോ ഈ മുതുക്കി എന്റെ പിന്നില്‍ വന്ന് പെട്ടു.. ഷര്‍ട്ട് അഴിച്ച് കയ്യില്‍ തൂക്കി ഞാന്‍ വിയര്‍ത്ത് കുളിച്ച് ദര്‍ശനം കാത്ത് ലൈനില്‍ നില കൊണ്ടു. അതിന്നിടക്കാണ് മുതുകത്ത് ആരോ കത്തി കൊണ്ട് വരഞ്ഞ പോലെ തോന്നിയത്.. ആദ്യം വിചാരിച്ചു തോന്നലാകുമെന്ന്. തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത വിധം തിരക്ക്. 

പിന്നെ മുന്നോട്ട് നോക്കി തന്നെ കൈ പിന്നോട്ട് നീക്കി പരതി നോക്കി കത്തിയും പിടിച്ച്  നില്‍ക്കുന്നയാളെ.. അപ്പോളാണ് മനസ്സിലായത് ആ മുതുക്കിയുടെ എവറസ്റ്റ് പോലെ മുനപോലെ ഉന്തി നില്‍ക്കുന്ന മുലക്കച്ചയായിരുന്നു എന്റെ മുതുകത്ത് കുത്തിക്കൊണ്ടിരുന്നത്..  ഞാന്‍ എന്റെ കൈപ്പത്തി മുതുകത്ത് പരത്തിവെച്ചുകൊണ്ട് ഒരുവിധം പുറത്ത് കടന്നു... 

വെള്ളരിക്കാ പോലെ ഞാന്ന് കിടക്കുന്നത് നേരെയാക്കാന്‍ ആ മുതുക്കി ചെയ്തിരുന്ന അഭ്യാസം മറ്റുള്ളവര്‍ക്ക് പാരയായി.... 

 ഞാന്‍ വീണ്ടും കസേരയില്‍ കിടന്ന് പാറുകുട്ടിയെ സ്വപ്നം കണ്ടു.. പാറുകുട്ടി നല്ല വെന്തെണ്ണ തേച്ച് കുളിച്ച് ഈറന്‍ മുടിയോടെ മുട്ടുവരെയുള്ള മല്‍മല്‍ മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റുമിട്ട് നോന്‍ എവറസ്റ്റ് താങ്ങിയുമായി എന്റെ അടുക്കല്‍ വന്നിരുന്നു.. പച്ച മാങ്ങ തൊലി കളഞ്ഞ് പൂണ്ട് നുറുക്കി പാത്രത്തിലിട്ടു ആദ്യം, എന്നിട്ട് മുരിങ്ങാക്കായ തൊലി ചീകി അതും പാത്രത്തിലിട്ടു. അതിനുശേഷം നാളികേരം ചിരകാനിരുന്നു.. 

ചിരട്ടയിലെ നാളികേരം തരി തരിയായി കിണ്ണത്തില്‍ വീഴുന്നതനുസരിച്ച മറ്റെന്തോ എവിടേയോ തുള്ളിച്ചാടിയിരുന്നു.. തുള്ളിച്ചാട്ടം നിന്നതും കിണ്ണം നിറയെ ചിരകിയ നാളികേരം നിറഞ്ഞു..  വിറകടുപ്പില്‍ ഇന്നെലെ മയക്കിയ മണ്‍ കലത്തില്‍ പരിപ്പ് വേവിക്കാന്‍ ഇട്ടു. ചിരകിയ നാളികേരം  അമ്മിയില്‍ അരക്കാനായി പോയി. 

അമ്മിക്കഭിമുഖമായി ഞാന്‍ ഒരു കാല്‍ മറ്റേ കാലിന് തൂണ് കൊടുത്ത് നിന്നു... നാളികേരം അരക്കാനായി അമ്മിക്കുഴ നീങ്ങുമ്പോള്‍ ആ നാദലയത്തില്‍ രണ്ടാളുകള്‍ നൃത്തം വെക്കാന്‍ തുടങ്ങി..   പരിസരം മറന്ന് ഞാന്‍ ആ നൃത്തത്തില്‍ ലയിച്ചു....

നിമിഷങ്ങള്‍ക്കകം മൂക്കില്‍ മുരിങ്ങാ‍ക്കറി താളിക്കുന്നതിന്റെ മണം വന്നടിച്ചു.. ഹാ.............!!! എന്തൊരു രുചി...

കൈ കുത്തരിയുടെ ചോറില്‍ ചൂടുള്ള ആവി പറക്കുന്ന മുരിങ്ങാക്കറി പാറുകുട്ടി വിളമ്പി തന്നു. ഞാന്‍ ഉണ്ണുന്നതും കണ്ട് അവള്‍ മുട്ടിപ്പലകയില്‍ ഇരുന്നു എന്നേയും നോക്കി ഇമ വെട്ടാതെ..




Friday, April 3, 2015

ചെറുവത്താനി - എന്റെ ഗ്രാമം

ദുബായില്‍ നിന്നും സതീശ് ചോദിക്കുന്നു "എന്താ ജേപ്പിച്ചേട്ടന്‍ സ്വന്തം ഗ്രാമമായ ചെറുവത്താനിയെപറ്റി ഒന്നും എഴുതാത്തത്...?” അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹം എന്റെ ബ്ലൊഗിലുടനീളം സഞ്ചരിച്ചിട്ടില്ലെന്ന്..
my friend satheesh in dubai

ഞാന്‍ ചെറുവത്താനിയും അവിടുത്തെ എരുകുളവും തേവര്‍ അമ്പലവും വടുതല സ്കൂളും പുഞ്ചപ്പാടവും പുത്തന്‍ തോടും അയ്യപ്പന്‍ കാവും എന്റെ പാറുകുട്ടിയും എല്ലാം എല്ലാം എന്റെ കഥകളില്‍ നിറപ്പകിട്ടോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്.. അതൊന്നും സതീശ് കണ്ട് കാണില്ല..

ഇന്ന് വാട്ട്സ് ആപ്പില്‍ കൂടി ചോദിക്കുന്നു എന്താ ശ്രീരാമേട്ടനെക്കുറിച്ച് എഴുതാത്തതെന്ന്. സ്വന്തം സഹോദരനെ പറ്റി എന്തെഴുതാനാണ്. എങ്കില്‍ തന്നെ അതെഴുതുന്നത് മറ്റാരെങ്കിലും ആകണം. അവനവന്റെ കുടുംബവിശേഷം മറ്റാരെങ്കിലും എഴുതട്ടെ എന്നുപറഞ്ഞ് ഞാന്‍ മുങ്ങി..

ഇനി ചെറുവത്താനി ഗ്രാമത്തിനെ പറ്റി  എഴുതുമ്പോള്‍ രണ്ട് വരിയില്‍ ശ്രീരാമനെ ചേര്‍ക്കാം... ഞാന്‍ ജനിച്ച ഗ്രാമമായ ഞമനേങ്ങാട്ട് നിന്നും ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതല സ്കൂളിലേക്ക് നാലഞ്ച് കൊല്ലം മുന്‍പ്  എന്റെ ഈ ബ്ലൊഗിലും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ഒരു ലേഖനം തന്നെ മതി ചെറുവത്താനി വിശേഷം അറിയാന്‍.

ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 http://jp-smriti.blogspot.in/2009/07/blog-post.html

ഏതായാലും ദുബായ് മണലാരണ്യത്തിലെ സതീശ് എന്ന എന്റെ പ്രിയ സുഹൃത്തിന്നായി ഞാന്‍ ചെറുവത്താനിയെ പറ്റി നാലുവരി എഴുതാം. തൃശ്ശിവപേരൂരിന് 25 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുന്നംകുളത്തിന് ഏതാണ് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു കൊച്ചുഗ്രാമം ആണ് ചെറുവത്താനി.. മറ്റുഗ്രാമങ്ങളെപ്പോലെ ഈ ഗ്രാമത്തിന് ഇപ്പോഴും ഒരു വികസനം ഇല്ല..

എന്തിനുപറേണൂ ഒരു നല്ല കോഫീഷോപ്പോ, കള്ളുഷോപ്പോ, മരുന്ന് കടയോ, തുണിക്കടയോ, മോഡേണ്‍ സൂപ്പര്‍ മാര്‍ക്കറ്റോ ഈ ഗ്രാമത്തില്‍ ഇല്ല..

പണ്ട് പണ്ട് കല്‍ക്കരി കൊണ്ട് ബസ്സുകള്‍ ഓടിയിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു കേരളത്തില്‍. അന്നും ഈ ചെറുവത്താനിയില്‍ ഒരു കല്‍ക്കരി ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നത്രേ...? കേരളത്തില്‍ വളരെ വിരളം ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരം ബസ്സ് സര്‍വ്വീസുകള്‍.. ആ സ്ഥിതിക്ക് ഈ ഗ്രാ‍മം വലിയൊരു സിറ്റിയായി വളര്‍ന്ന് കഴിഞ്ഞിരിക്കണം.. പക്ഷെ അത് നടന്നില്ല.. അതായിരുന്നു ആ നാടിന്റെ ശാപം.

ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്ത് പോലും ഈ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. എന്റെ വീടിന്റെ പടിഞ്ഞാറെ കോലായില്‍ വൈകുന്നേരം ഇരിക്കുമ്പോള്‍  അങ്ങ് പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ അറബിക്കടലിന്നക്കരെ ഒന്നുമല്ല, ഒരു വിളിപ്പാടകലെ ആമിനക്കുട്ടി ടീച്ചറുടെ കോലായില്‍ ഇട്ടിരിക്കുന്ന പച്ച ട്യൂബ് ലൈറ്റ് കണ്ടിട്ട് ഞാന്‍ എന്നും ചോദിക്കും കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ ചാരുകസേലയിരുന്ന് കൊളമ്പിലുള്ള എന്റെ അച്ചന് കത്തെഴുതുന്ന എന്റെ - ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയോട്...
njaan janichuvalarnna ente tharavaad

”എന്നാ ചേച്ച്യേ... ഇമ്മടെ പെരേലും ട്യൂബ് ലൈറ്റ് തെളിയുക...” ചേച്ചിക്കത് കേട്ടാല്‍ കലിവരും...  “പോയി നാലക്ഷരം പഠിക്കടാ ഹമുക്കേ...........?”  എന്നും പറഞ്ഞ് ചേച്ചി അട്ടഹസിക്കും..

കാരണം ചേച്ചിയും കൊതിച്ചിരുന്നു രാത്രി പങ്കയിട്ട് കിടക്കാനും കോലായില്‍ ട്യൂബ് ലൈറ്റിട്ട് ഇരിക്കാനും...

കുന്നംകുളം അങ്ങാടിയില്‍ കൂടി വൈശ്ശേരി വരെ വരുന്ന വഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു.. അവിടെത്തെ നസ്രാണികള്‍ അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ഇരുന്നാണ് കച്ചവടം ചെയ്തിരുന്നത്. അതിനാല്‍ റോഡ് വീതി കൂട്ടുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കമായിരുന്നു.. അവര്‍ക്ക് വെള്ളവും കറണ്ടും എല്ലാം മുന്‍സിപ്പാലിറ്റി വക ലഭിച്ചിരുന്നുതാനും. അതിനാല്‍ അവര്‍ക്ക് മറ്റ് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിലൂടെ ഉള്ള ഒരേ ഒരു ബസ്സായിരുന്നു ചെറുവത്താനിയില്‍ കൂടി സഞ്ചരിച്ച് വടുതല, ചെമ്മണൂര്‍, ആറ്റുപുറം വഴി പൂഴിക്കള എന്ന ആല്‍ത്തറയില്‍ പോയി ട്രിപ്പ് അവസാനിപ്പിക്കുക..

 കാലത്തെ ചെറുവത്താനിയില്‍ നിന്നും 7.30 മണിക്ക് ഈ ബസ്സ് കുന്നംകുളം വഴി വടക്കാഞ്ചേരിയിലേക്ക് പോകും, തിരിച്ച് വരുന്നത് 11.30, പിന്നെ 3.30 ക്ക് അത് കഴിഞ്ഞ് രാത്രി 7.30 ക്ക് . ഈ ഒരേ ഒരു ബസ്സില്‍ ചെറുവത്താനിക്കാര്‍ എന്റെ ഓര്‍മ്മയില്‍ പത്ത് മുപ്പത് കൊല്ലം തൃപ്തിപ്പെട്ടു.

റോഡിന്റെ വീതി കൂട്ടാതെ ആരും ഈ വഴിക്ക് സര്‍വ്വീസ് നടത്തില്ല എന്ന് ബോധ്യപ്പെട്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിന് വേണ്ടി പ്രയത്നിച്ച്, അങ്ങിനെ ഈ നാട്ടില്‍ കൂടുതല്‍ ബസ്സുകളില്ലായെന്ന ദാരിദ്ര്യം നീക്കി. ഇപ്പോള്‍ കറണ്ടും ബസ്സും വെള്ളവും എല്ലാം വന്നെങ്കിലും നാട് വികസിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും പെട്ടെന്ന് സോക്കെട് വന്നാല്‍ ഒരു ഡോക്ടറെ കാണാന്‍ കുന്നംകുളത്തേക്കോടണം..  ഇംഗ്ലീഷ് മരുന്നുകടകള്‍ ഇല്ലാത്തതിനാല്‍ അതിനും അടുത്തുള്ള പട്ടണമായ കുന്നംകുളത്തിനെ തന്നെ ആശ്രയിക്കണം..

 എന്റെ ഈ ഗ്രാമത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കുളിക്കുന്ന ഒരു കുളം ഉണ്ട്. അതാണ് “എരുകുളം” എന്റെ കഥകളിലുടനീളം കാണാം ഈ കുളം.. വേനല്‍ക്കാലത്ത് കുളിക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ തമ്പടിക്കും. പടിഞ്ഞാറെ കടവ് പെണ്ണുങ്ങള്‍ക്കും കിടക്കേ കടവ് ആണുങ്ങള്‍ക്കും അണ്. ഞാന്‍ ഈ കുളത്തില്‍ വെച്ചാണ് നീന്തല്‍ പഠിച്ചത്. വൈകുന്നേരമായാല്‍ ഞാനും രവിയും കുമാരനും കൂടി ഈ കുളം നീന്തി കലക്കി മറിക്കും. എന്നിട്ട് അടുത്തുള്ള ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും ചക്കരക്കാപ്പിയും കുടിച്ചേ വീട്ടിലേക്ക് മടങ്ങൂ... കുമാരനും രവിയും സഹോദരങ്ങളാണ്.. അവര്‍ക്കിടയിലും ഉണ്ട് ഇപ്പോള്‍ ചെകുത്താന്‍.. എല്ലാം ഒരു കാലത്ത് ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

എരുകുളമെന്ന പോലെ ഒരു സ്ഥലമാണ് ചെറുവത്താനിയുടെ വടക്ക് കിഴക്ക് കിടക്കുന്ന പുഞ്ചപ്പാടം. അവിടെ മഴക്കാലത്ത് വെള്ളം വന്നുമൂടി ഒരു കായല്‍ പോലെ തോന്നിക്കും. മഴക്കാലമായാല്‍ ഞാനും രവിയും കൂടി അവിടെ വഞ്ചി കുത്തിക്കളിക്കാനും ആമ്പല്‍ പൂ പറിക്കാനും പോകുമായിരുന്നു..  ഏതാണ്ട് പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നും കഞ്ഞികുടിച്ച് പുഞ്ചപ്പാടത്തേക്ക് പോയാല്‍ പിന്നെ മടങ്ങുന്നത് സന്ധ്യയാകുമ്പോളാണ്..

[this post is dedicated to my friend satheesh in dubai]

[this cannot be just kept pending, it takes lotz of time to complete. so i shall continue soon]