Friday, August 14, 2009

എന്റെ പാറുകുട്ടീ......... ഭാഗം 32

എന്റെ പാറുകുട്ടീ >>> നോവല്‍ - ഭാഗം 32

[മുപ്പത്തൊന്നാം
http://jp-smriti.blogspot.com/2009/08/31.html
ഭാഗത്തിന്റെ തുരര്‍ച്ച]


പാര്‍വ്വതിയെ കാലത്ത് ഒന്‍പത് മണിക്ക് തന്നെ കോളിജില്‍ വിടാനുള്ളതിനാല്‍ രണ്ട് പേരും പുലര്‍ച്ചെ 5 മണിക്ക് തന്നെ എഴുന്നേറ്റു. ആറുമണിയോട് കുളിച്ച് തയ്യാറായി.

ഉണ്ണി തലേന്നാള്‍ നേര്‍ന്നതാണ്‍ പാര്‍വ്വതിയെ കപ്ലേങ്ങാട് കൊണ്ട് പോയി തൊഴീപ്പിച്ച് പ്രസാദം വാങ്ങി തിരുനടയില്‍ വെച്ച് അവള്‍ക്കൊരു കുറിയിട്ട്കൊടുക്കാന്‍.

പാര്‍വ്വതി അടുക്കളയില്‍ ഉണ്ണിക്കുള്ള പ്രാതലിന്റെ പണിത്തിരക്കിലായിരുന്നു.
മുറ്റമടിച്ച് കൊണ്ടിരുന്ന ജാനുവിനോട് ഉണ്ണി.

"ജാനൂ നീ പോയി പാര്‍വ്വതിയോട് ഇങ്ങോട്ട് വരാന്‍ പറയൂ...”
ശരി തമ്പ്രാന്‍
“പാറുകുട്ടീനെ അപ്പുറത്തേക്ക് വിളിക്കുന്നു........”
ഇതാ വരണ് ന്ന് പറാ പോയിട്ട്. ഈ വിറകൊന്നും കത്തുന്നില്ലാ ശരിക്ക്. ഉണ്ണ്യേട്ടന്‍ കാപ്പിയും പലഹാരവും കഴ്ക്കാന്‍ തിരക്ക് കൂട്ടുകയാകും. ഈ പത്തിരി ഒന്ന് ചുട്ടെടുത്തിട്ട് വേണ്ടേ കാപ്പിക്കലം വെക്കാന്‍.

പാര്‍വ്വതീ.....
അയ്യോ ഇതാ ഉണ്ണ്യേട്ടന്‍ കൂവുന്നു..

പാര്‍വ്വതി അടുക്കളയില്‍ നിന്ന് പൂമുഖത്തെക്ക് ചെന്നു. എന്താ ഉണ്ണ്യെട്ടാ ഇത്ര തിരക്ക്. ഇപ്പോ കൊണ്ടോരാം എല്ലാം. ഒരു പത്ത് മിനിട്ടിനുള്ളില്‍...

ഭക്ഷണമെല്ലാം പിന്നീടാകാം നമുക്ക്.

ഉണ്ണി പാര്‍വ്വതിക്ക് ഒരു പൊതി നീട്ടി.

ഇത് ധരിച്ചോണ്ട് വാ വേഗം. നമുക്ക് കപ്ലേങ്ങാട്ട് പോയി തൊഴുതിട്ട് വരാം. എന്നിട്ട് കാപ്പി കുടിച്ചിട്ട് ഒന്‍പത് മണിയാകുമ്പോളേക്കും ഞാന്‍ നിന്നെ കോളേജില്‍ വിടാം.

പൊതിക്കെട്ട് തുറന്ന പാര്‍വ്വതി ആശ്ചര്യപ്പെട്ടു. ചുവപ്പ് കരയില്‍ കസവുള്ള മുന്തിയ തരം സെറ്റ് മുണ്ടും അതിന്നിണങ്ങുന്ന ബ്ലൌസും, അടി വസ്ത്രങ്ങളും. പാര്‍വ്വതിക്ക് സന്തോഷമായി.

“എപ്പളാ ഉണ്ണ്യേട്ടാ ഇതൊക്കെ വാങ്ങിച്ചേ. ഞാന്‍ കണ്ടില്ലല്ലോ.?

അതൊക്കെ സംഘടിപ്പിച്ച് ഒരാഴ്ചയായി. നല്ലൊരു ദിവസം നോക്കി തരാമെന്ന് കരുതിയിരിക്കയായിരുന്നു.

പാര്‍വ്വതിയും ഉണ്ണിയും കാറില്‍ കയറി യാത്രയായി. പാര്‍വ്വതി ഉണ്ണിയോട് തുരു തുരാ സംസാരിച്ച് കൊണ്ടിരുന്നു. ഇന്നെലെത്തെ സങ്കടവും വിഷമവും അവളുടെ മുഖത്ത് കണ്ടില്ല. ഉണ്ണിയേട്ടന്‍ അവളുടെതായി മാത്രമുള്ള ഒരു ലോകത്തില്‍ അവള്‍ക്ക് ഒരു മന:ക്ലേശങ്ങളും ഇല്ലാ. കൂടെ കിടന്ന് പോത്ത് പോലെ ഉറങ്ങും. പിന്നെ കളിയും ചിരിയും തമാശയുമൊക്കെയായിട്ട്.

“ഉണ്ണ്യേട്ടാ തിരിച്ച് വരുമ്പോള്‍ എനിക്ക് കൊച്ചനൂരില്‍ നിന്ന് ഒരു സാധനം വാങ്ങിച്ച് തരുമോ?

ഹൂം.. എന്താ കാര്യച്ചാല്‍ തെളിച്ച് പറഞ്ഞ് കൂടെ നിനകക്ക്.
എനിക്ക് കൊച്ചാപ്ലേടെ കടയില്‍ നിന്ന് നാരങ്ങ മുട്ടായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

അതോണോ കാര്യം... മടക്കം ഞാന്‍ അവിടെ എത്തുമ്പോള്‍ വണ്ടി നിര്‍ത്താം. നീ പോയി വാങ്ങിക്കൊള്ളണം.

നീയെന്താ കുഞ്ഞ്യ കുട്ടിയാ നാരങ്ങാമുട്ടായി തിന്നാന്‍. ഞാന്‍ നിനക്ക് കുന്നംകുളം റീഗലില്‍ നിന്ന് നല്ല മുട്ടായിയും ചോക്കലേറ്റും വാങ്ങിത്തരാറുണ്ടായിരുന്നല്ലോ. അവിടെ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. വൃത്തിയും വെടിപ്പുമായി അവിടെ നിന്ന് കിട്ടും.

അത് പിന്നീട് മതി ഉണ്ണ്യേട്ടാ... നിക്ക് ഈ പീടികയിലെ നാരങ്ങാമുട്ടായി വലിയ ഇഷ്ടമാ.

ശരി ശരി.... അവിടെ എത്തുമ്പോള്‍ വാങ്ങിക്കാം.

അമ്പലം എത്താറായി. ദേ നോക്ക്യേ ആ കിഴക്കെ പാടത്ത് നിറയെ ആമ്പല്‍ പൂക്കള്‍. എന്ത് രസാല്ലേ ഉണ്ണ്യേട്ടാ. നിക്കൊരു പൂവ് പൊട്ടിച്ച് തര്വോ.

വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്റ്റ് വലിയ വരമ്പില്‍ കൂടി അമ്പലത്തിലേക്ക് നടന്ന് നീങ്ങി രണ്ട് പേരും.

പാര്‍വതി വഴുക്കാതെ നോക്കിക്കോളൂ. ആ ചെരിപ്പ് ഊരി കയ്യില്‍ വെച്ചോളൂ.. എന്റെ കൈ പിടിച്ച് നടന്നോ.
അമ്പലമെത്താറായി..
പാര്‍വ്വതി ഓടാന്‍ നിന്നു അമ്പലമുറ്റത്തേക്ക്.
“അവിടെ നില്‍ക്ക് പാര്‍വ്വതീ.......”
നമുക്ക് ഈ കുളത്തില്‍ ഇറങ്ങി കാല്‍ നന്നായി കഴുകിയിട്ടേ അമ്പലമുറ്റത്തേക്ക് പോകാന്‍ പാടൂ.

നോക്ക്യേ ഉണ്ണ്യേട്ടാ കുളം നിറയെ പരല്‍ മീന്‍. എനിക്ക് കുറച്ച മീന്‍ കുട്ട്യോളെ പിടിച്ച് തരാമോ.

അതേയ് അമ്പലക്കുളത്തീന്നൊന്നും മീന്‍ പിടിക്കാന്‍ പാടില്ലാ.
എന്തൊക്കെയാ നിന്റെ മനസ്സില്. നാരങ്ങാ മുട്ടായി, ആമ്പല്‍ പൂവ്, പരല്‍ മീന്‍.
ഇങ്ങട്ട് ഇറങ്ങിനിക്ക് എന്റെ കുട്ട്യേ... കണ്ടില്ലേ ഞാന്‍ കാല്‍ കഴുകിയത്...

“ശ്ശൊ എന്താ ഈ പെണ്‍കുട്ടി കാണിക്കണ്‍...”
“മുണ്ട് കുറച്ച പൊക്കിപ്പിടിക്കെന്റെ മോളേ “

ഉണ്ണി പാര്‍വ്വതിയുടെ മുണ്ട് അല്പം പൊക്കിപ്പിടിച്ച് കാലിലെ ചളിയെല്ലാം കഴുകാന്‍ തുടങ്ങി..
എന്നെ പിടിക്കല്ലേ പാര്‍വ്വതീ. ഞാന്‍ കുളത്തിലേക്ക് വിഴും...

++
പാര്‍വ്വതിയെയും കൊണ്ട് ഉണ്ണി ക്ഷേത്രമുറ്റത്തെത്തി.

അവിടെ പാറേട്ടനും ചക്കപ്പേട്ടനും ആലിന്‍ ചോട്ടിലിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.
പാറേട്ടന്‍ ഉണ്ണിയുടെ അടുത്തേക്ക് ചെന്നു. കുശലമെല്ലാം അന്വേഷിച്ചു. അമ്പലത്തിലെ ചില മരാമത്ത് പണികളെക്കുറിച്ചെല്ലാം വിവരിച്ചു.

വേണ്ടതെല്ലാം ചെയ്യാമെന്ന് പറഞ്ഞ്, ഉണ്ണി അമ്പലത്തിലേക്ക് ചെന്നു.
പിന്നെ ഉണ്ണ്യേ ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. നീ തൊഴുതിട്ട് വാ.. ഞാന്‍ ഇവിടെ തന്നെ ഉണ്ട്.

ഉണ്ണി പാര്‍വ്വതിയെ തൊഴീപ്പിച്ച്, അമ്പലം വലം വെച്ച്, കോഴിക്കുരുതിക്കല്ലിലും, നാഗങ്ങളെയും, പാട്ടമ്പലവും മറ്റും വണങ്ങിയ ശേഷം വീണ്ടും ദേവിയുടെ തിരു നടയില്‍ എത്തി. പാര്‍വ്വതിയെ കൊണ്ട് വീണ്ടും തൊഴീപ്പിച്ചു. ഭണ്ഡാരത്തിലിടാന്‍ പാര്‍വ്വതിക്ക് നാണയത്തുട്ടുകള്‍ കൊടുത്തു.

പ്രസാദം വാങ്ങി. പാര്‍വ്വതിയെ കൊണ്ട് ശാന്ത്ക്ക് ദക്ഷിണ കൊടുപ്പിച്ചു..
ഉണ്ണി പാര്‍വ്വതിക്ക് ഒരു മഞ്ഞള്‍ കുറിയിട്ട് കൊടുത്തു. മുടിയില്‍ തിരുകാന്‍ തുളസിക്കതിരും നല്‍കി.

ഉണ്ണി പാറേട്ടന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
പുറകില്‍ ന്ന്ന്‍ ശാന്തിക്കാരന്‍.............
ഏതാ ഉണ്ണ്യേ ഈ കൂടെയുള്ള കുട്ടി?
ഉണ്ണി അത് കേട്ടില്ലാ...

പാറേട്ടന്റെ അടുത്തെത്തിയ ഉണ്ണി.

എന്ത പാറേട്ടാ ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് പിന്നേയും.

“ഏതാ നിന്റെ കൂടെയുള്ള പെണ്‍കുട്ടീ........?”
ഇത് പാര്‍വ്വതി........
“എവിടെയുള്ളതാ ഈ കുട്ടി.......?”

ഉണ്ണി പ്രതികരിച്ചില്ല്ല....
പാറേട്ടന്‍ മന്ദഹസിച്ചു.........

ഉണ്ണ്യേയ്.. നല്ല ഐശ്വര്യമുള്ള കുട്ടി. എന്ത് ചൈതന്യമുള്ള മുഖം.
നമുക്ക് പറ്റിയ ബന്ധം തന്നെയായിരിക്കണം. നമ്മളേക്കാളും ഒട്ടും കുറവില്ലാത്ത കുടുംബത്തിലേതായിരിക്കുമല്ലോ?

പാവം ഉണ്ണി.. തന്തയും തള്ളയും അകാലത്തില്‍ പോയി. അവന്‍ പഠിച്ചു. കച്ചവടം ചെയ്തു. പ്രവര്‍ത്തിച്ചു. കേമനായി. അവന്‍ എല്ലാം തരത്തിലും, ധനം കൊണ്ടും, പ്രതാപത്തിലും എല്ലാം അനുയോജ്യമായ കുട്ടിയാവണേ കൂടെയുള്ളത് എന്ന് പാറേട്ടന്‍ പ്രാര്‍ത്ഥിച്ചു.

ചക്കപ്പേട്ടന്‍ പാറനോട്..
“ഏതാ പാറാ അവ്ന്റ്റെ കൂടെയുള്ള ആ പെണ്‍കുട്ടി...”
അവനൊന്നും പറഞ്ഞില്ല പ്രത്യേകിച്ച്.

അവന്‍ കല്യാണ പ്രായമൊക്കെ ആയില്ലേ. ഇനി കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?
“കല്യാണപ്രായമൊക്കെയായി. കല്യാണമൊക്കെ ഉണ്ടായാല്‍ നമ്മളെയൊക്കെ അറീക്കില്ലേ ചക്കപ്പേട്ടാ..”
ആ കുട്ടീടെ കഴുത്തില്‍ താലി മാലയൊന്നും കണ്ടില്ല.

“അതൊന്നും കാര്യമാക്കേണ്ട പാറാ‍. അവന്‍ ഇംഗ്ലണ്ടിലൊക്കെ പഠിച്ച ചെക്കനല്ലെ. അവനതിലൊന്നും വലിയ കാര്യം കാണില്ല...”
“അതിന്‍ ഈ പെണ്‍കുട്ടി മദാമ്മയൊന്നുമല്ലല്ലോ.. ?

ഏതായാലും നല്ല ചേര്‍ച്ച. കുട്ടി ഇരുനിറമാണെങ്കിലും, നല്ല ചന്തമുള്ള കുട്ടീ. നല്ല വിനയവും. ആ മുഖത്തെ തേജസ്സ് കണ്ടില്ലേ പാറാ നീ.

ഉണ്ണിയും പാര്‍വ്വതിയും തിരിച്ച് കാറിന്റെ അടുത്തേക്ക് നീങ്ങി.

പാര്‍വ്വതിക്ക് സന്തോഷമായി കപ്ലേങ്ങാട്ടെക്കുള്ള വരവ്. എന്നാ ഉണ്ണ്യേട്ടാ കപ്ലേങ്ങാട്ട് ഭരണി.

അത് മീന മാസത്തിലോ, അതോ കുംഭത്തിലോ എന്നോര്‍മ്മയില്ല.

“അടുത്ത ഭരണിക്ക് എന്നെ കൊണ്ടോവ്വോ ഉണ്ണ്യേട്ടാ‍ ?. എനിക്ക് മൂക്കാന്‍ ചാത്തനേയും, കരിങ്കാളിയെയും, പിന്നെ തിറയും മറ്റും കാണണം.”

സമയമാവട്ടെ... നിന്നെ ഞാന്‍ കോണ്ടോകാം.

“എന്നെ ഇത്രയും നാള്‍ എന്തേ കൊണ്ടുപൂവ്വാഞ്ഞേ..?

തിക്കും തിരക്കിലും ഈ പൊട്ടിപ്പെണ്ണിനെ കൊണ്ട് നടക്കാന്‍ എളുപ്പമല്ലാ എന്ന് വിചാരിച്ചിട്ട്. പിന്നെ നിന്നെയും കൊണ്ട് നടന്നാല്‍ എനിക്ക് തട്ടിന്മേല്‍ കളിക്കാനും, പെണ്ണുങ്ങല്‍ അട പുഴുങ്ങുന്നത് നോക്കി നില്‍ക്കാനും, തിറയുടെ കൂടെ കൂക്കി വിളിച്ച് ഓടാനും ഒന്നും പറ്റില്ല.

“അപ്പൊ അടുത്ത ഭരണിക്ക് എന്നെ കൊണ്ട് പോകാം എന്ന് എന്തേ പറഞ്ഞേ...?
ഉണ്ണി പാര്‍വ്വതിയുടെ ചെവിക്ക് പിടിച്ച് തിരുമ്മി. ചന്തിയില്‍ ഒരു പിച്ചും കൊടുത്തു.

പാര്‍വ്വതിക്ക് അതെല്ലാം വളരെ ഇഷ്ടമായി. കുറേ നാളായി ഈ വകയൊന്നും പാര്‍വ്വതി ആസ്വദിച്ചിരുന്നില്ലാ.

കാറിന്റെ അടുത്തേക്ക് പാട വരമ്പില്‍ കൂടി നടക്കുമ്പോള്‍ പാര്‍വ്വതി പഴ കാര്യങ്ങള്‍ പലതും അയവിട്ടു. രണ്ട് പേരും പണ്ട് തല്ല് കൂടിയിരുന്നതും, കരയുന്നതും, പിണങ്ങുന്നതുമെല്ലാം. ഒരു ദിവസം ചുണ്ട് കടിച്ചുമുറിച്ചതും. പത്തായപ്പുരയില്‍ വെച്ച് എന്നെ ആദ്യമായി കീഴടക്കിയതും, പരസ്പരം നുകര്‍ന്നതും.
എന്തൊരു സുഖമുള്ള നാളുകളായിരുന്നു അന്ന്. എനിക്ക് തല്ല് കൊള്ളാത്ത ദിവസങ്ങളില്ല. ഞാന്‍ കരയാത്ത ദിവസങ്ങളില്ല. ഉണ്ണിയേട്ടന്‍ ദ്വേഷ്യം വന്നാല്‍ എന്നെ എന്തോക്കെയാ ചെയ്യുക. എന്റെ ചുണ്ടുകളും മാറിടവുമെല്ലാം കടിച്ചുമുറിച്ച് ഊറ്റിക്കുടിക്കും.

ചില ദിവസങ്ങളില്‍ കാലത്ത് കുളിക്കുമ്പോള്‍ മേല്‍ ചുട്ട് നീറാത്ത സ്ഥലങ്ങളുണ്ടാവില്ല. എന്നാലും പിന്നെയും ഞാന്‍ ഉണ്ണ്യെട്ടാനോട് തല്ല് പിടിക്കാന്‍ പോകും..എന്ത് തന്നെയായാലും രാ‍ത്രി ഉറങ്ങാന്‍ കിടന്നാല്‍ ഞാന്‍ എല്ലാം മറക്കും. എന്റെ ഉണ്ണ്യേട്ടനെന്നെ വാരിപ്പുണരും.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് ഞങ്ങള്‍ കിടക്കുന്നതും, ഭഷണം കഴിക്കുന്നതും, എല്ലാം ഒന്നിച്ച്. വാതിലുകളില്ലാത്ത, അടുക്കളയുടെ അടുത്തുള്ള തളത്തിലായിരുന്നു കുറേ നാള്‍ കിടന്നിരുന്നത്. ഉണ്ണിയേട്ടന്‍ കിടക്കാന്‍ പിന്നെ മറ്റൊരു അടച്ചുറപ്പുള്ള മുറിയിലേക്ക് മാറിയ ദിവസം ഞാനാകെ വിഷമിച്ചു.

എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാന്‍ അര്‍ദ്ധരാത്രിയോട് കൂടി ഉണ്ണ്യേട്ടന്റെ മുറിയിലെത്തി. ഉണ്ണ്യേട്ടനെന്നെയും കാത്ത് കിടക്കുകയായിരുന്നു. എന്തൊരു നല്ല നാളുകളായിരുന്നു അത്.

ഉണ്ണി കാറിന്റെ അടുത്തെത്തിയിട്ടും പാര്‍വ്വതി അങ്ങകലെ പാട വരമ്പില്‍ തന്നെ നിന്ന് എന്തോ ആലോചിച്ച് മന്ദഹസിച്ച് കൊണ്ടിരുന്നു.

++++
ഉണ്ണി വിചാരിച്ചു ഒരു ഞണ്ടിനെ പിടിച്ച അവളുടെ ബ്ലൌസിനിടയിലേക്ക് ഇട്ടാലോ എന്ന്. വേണ്ട ഇനി അതും പറഞ്ഞിട്ട് കോളേജില്‍ പോകാതിരുന്നാല്‍ പിന്നെ എനിക്ക് പണിയാകും. എന്താ ഈ പെണ്‍കുട്ടി അവിടെ നിന്ന് മേല്‍പ്പോട്ട് നോക്കി ചിരിക്കുന്നത്. വട്ടായോ?

ഉണ്ണി മന്ദം മന്ദം നടന്ന് ചെന്ന് കണ്ടത്തില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മേല്‍ തെളിച്ചു. അപ്പോളാണ്‍ പാര്‍വ്വതി സ്വപ്നലോകത്തില്‍ നിന്ന് ഉണര്‍ന്നത്.

“അയ്യോ ഉണ്ണ്യേട്ടാ നമുക്ക് വേഗം പോകാം”

“നീയെന്താ അവിടെ ആകാശകോട്ട പണിതിരുന്നത്..?

പാര്‍വ്വതി ഉണ്ണിയുടെ കൈ പിടിച്ച് നുള്ളി. രണ്ട് പേരും പാടത്ത് നിന്ന് കൊത്തിക്കടിച്ച്, കളിച്ച് ചിരിച്ച് വണ്ടിയില്‍ കയറി. പോണ വഴിയില്‍ പാര്‍വ്വതിക്ക് നാരങ്ങാമുട്ടാ‍യി വാങ്ങിക്കൊടുക്കാന്‍ മറന്നില്ല. ഉണ്ണി വേഗത്തില്‍ വണ്ടി ഓടിച്ച് വീട്ടില്‍ കയറി ഡ്രസ്സ് മാറി പാര്‍വ്വതിയെ കോളേജില്‍ കൊണ്ട് വിടാനുള്ള ഒരുക്കങ്ങളായി.

“ഉണ്ണ്യേട്ടാ ഞാന്‍ ഈ മുണ്ടെടുത്ത് കോളേജില്‍ പൊയ്കോട്ടെ? “
“കോളേജിലേക്കോ.........?
എന്നാ മുടിയില്‍ മുല്ലപ്പൂ ചൂടാം. അതിന്‍ നമ്മുടെ ചെറുവത്താനിയിലും, കുന്നംകുളത്തൊന്നും മുല്ലപ്പൂ കിട്ടില്ലല്ലൊ എന്റെ പാര്‍വ്വതി. എന്താ ചെയ്യാ. ആ ഒരു വഴിയുണ്ട്. നമ്മുടെ നിര്‍മ്മല ഗുരുവായൂര്‍ വഴിയല്ലേ വരുന്നത്. അവളോട് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഇറങ്ങി മുല്ലപ്പൂ വാങ്ങിയിട്ട് വരാന്‍ പറയാം.

എനിക്ക് മുല്ലപ്പൂ വേണ്ട ഉണ്ണ്യേട്ടാ‍. എന്നെ വേഗം കോളേജില്‍ വിട്ടോളൂ. അല്ലെങ്കില്‍ കുന്നംകുളത്ത് ഇറക്കിയാലും മതി. ഞാന്‍ വേഗം പൊയ്കോട്ടെ. എനിക്ക് കോളേജി ലൈബ്രറിയില്‍ ഒന്ന് കേറണം.

ഉണ്ണിക്ക് പാര്‍വ്വതിയുടെ സൂക്കേട് മനസ്സിലായി. ഒരു നല്ല ദിവസമല്ലേ. അവളുടെ മൂഡ് നശിപ്പിക്കേണ്ട്.

എന്നാ പോകാം പാര്‍വ്വതി. പാര്‍വ്വതിയുടെ സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പാര്‍വ്വതി യാത്രാ മദ്ധ്യേ ഒന്നും മിണ്ടിയില്ല.

“ പാര്‍വ്വതീ........... ഞാന്‍ നിന്നെ കോളേജ് കോമ്പൌണ്ടില്‍ തന്നെ കൊണ്ട് ഇറക്കാം. നമുക്ക് കുന്നംകുളം തെക്കേ അങ്ങാടിയില്‍ കൂടി കോടതിപ്പടി വഴി ഗേള്‍സ് ഹൈസ്കൂളിന്റെ മുന്നിലെത്തി അത് വഴി ഗുരുവായൂര്‍ക്ക് വിടാം. അപ്പോള്‍ പെട്ടെന്ന് എത്തുമല്ലോ.

“എന്താ പാര്‍വതി നീ ഒന്നും മിണ്ടാത്തെ...?
ഒന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ. എനിക്ക് ഉണ്ണ്യേട്ടന്‍ സൌകര്യം പോലെ മുല്ലപ്പൂ വാങ്ങി ചൂടി തന്നാല്‍ മതി.

അങ്ങിനെയാണെങ്കില്‍ അങ്ങിനെ. പക്ഷെ ഈ ഒരു ദിവസം മാത്രമാണോ നീ സെറ്റ് മുണ്ട് ഉടുത്ത് പോകുന്നത്.

ഞാന്‍ പരീക്ഷ നടക്കുന്ന പത്ത് ദിവസവും സെറ്റ് മുണ്ട് ഉടുത്തോട്ടെ?
“ഉടുത്തോളൂ“
ഞാന്‍ കുറച്ചും കൂടി മുണ്ട് തരപ്പെടുത്താം. ബ്ലൌസിന്റെ കളറുകള്‍ നോക്കി വെക്ക്. എല്ലാം സംഘടിപ്പിക്കാം. നീ കാമ്പസ്സില്‍ ഒന്ന് തിളങ്ങ്.

“ഉണ്ണ്യേട്ടാ ഞാന്‍ കാത്തിരിക്കും. നാല്‍ മണിക്ക് ഇവിടെ എത്തിയില്ലെങ്കില്‍ ബസ്സില്‍ വന്നോളാം..”

ഓകെ പാര്‍വ്വതി.... ബൈ ബൈ...... സീ യു അറ്റ് ഫോര്‍ പി എം.

ഉണ്ണിക്കും സന്തോഷമുള്ള ദിനങ്ങളായിരുന്നു. ഉണ്ണി അവിടുന്ന് നേരെ ബേങ്കില്‍ പോയതിന്‍ ശേഷം ഒന്‍പതരക്ക് തന്നെ ഓഫീസിലെത്തി. നിര്‍മ്മലയോട് പറഞ്ഞു കോളുകളൊന്നും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടെന്ന്. ഉണ്ണി കുറച്ച് നേരം കസേരയില്‍ ചാരി കിടന്നു.

കഴിഞ്ഞ ദിവസം പാര്‍വ്വതി ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിച്ചു. ന്യായമായ അവകാശങ്ങളാണ്‍ അവളുടേത്. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം അവള്‍ എന്നോടൊപ്പം കഴിയുന്നു. ഈ പരമാര്‍ത്ഥം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പിന്നെ വള്രെ കുറച്ച് പേര്‍ക്കും മാത്രമറിയാവുന്ന ഒരു വസ്തുത.

പക്ഷെ അവള്‍ക്ക് ഒരു കുട്ടി പിറക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് ശരിയല്ലല്ലോ?..എനിക്കും അവളുടെ ഒരു കുട്ടിയെ ഓമനിക്കണമെന്നുണ്ട്.

“എനിക്കെന്താ ഉണ്ണ്യേട്ടാ മക്കളുണ്ടാവാത്തേ..?” പാറുകുട്ടിയുടെ ആ ദാരുണമായ ചോദ്യം ഉണ്ണിയുടെ മനസ്സില്‍ ആഞ്ഞടിക്കുന്നു. എന്തുമാത്രം പേടിച്ചും , നൊന്തിട്ടാകും അവള്‍ അത് ചോദിച്ചിരിക്കുക..”

ഏതായാലും അവള്‍ക്കത് ചോദിക്കാന്‍ കഴിഞ്ഞുവല്ലോ. അങ്ങിനെ ഒരു ചോദ്യം ചോദിക്കുന്നതിലെങ്കിലും അവല്‍ വിജയിച്ചു. പക്ഷെ അവളുടെ സ്വപ്നം എങ്ങിനെ സാക്ഷാത്കരിക്കപ്പെടും.

ഉണ്ണിയുടെ ഇന്നെത്തെ മൂഡ് നിര്‍മ്മലയെ അസ്വസ്ഥയാക്കി. രണ്ട് തവണ ഉണ്ണിയുടെ മുറിയില്‍ കയറിയിറങ്ങി നിര്‍മ്മല. ഉണ്ണി അതറിഞ്ഞതേ ഇല്ല.

നിര്‍മ്മല വീണ്ടും ഉണ്ണിയുടെ ഓഫീസില്‍ പ്രവേശിച്ചു. നിശ്ശബ്ദതയെ ഭാഞ്ജിച്ച് കൊണ്ട്. നിര്‍മ്മല.........

സാറ്.........?

ചിന്തകളിന്‍ നിന്ന് ഞെട്ടിയുണര്‍ന്നു ഉണ്ണി.

“എന്തേ നിര്‍മ്മലേ..........?”

സാറ് ഇതേ ഇരുപ്പില്‍ തന്നെ എത്ര നേരമായി ഇരിക്കുന്നു. മണിയെത്രയായെന്ന് അറിയാമോ. ഞാനിത് വരെ ഊണ്‍ കഴിച്ചിട്ടില്ല. മണി മൂന്നര കഴിഞ്ഞു. സാറിന്‍ എന്തുപറ്റി. ഞാന്‍ അടുത്ത കാലത്തൊന്നും ഇങ്ങനെ വ്യാകുലനായി സാറിനെ കണ്ടിട്ടില്ലാ.

പാര്‍വ്വതി എന്നെ പറ്റി എന്തെങ്കിലും സാറിനോട് പറഞ്ഞിട്ടുണ്ടാകുമോ എന്ന് നിര്‍മ്മല ഭയന്നു. ഉണ്ണിക്ക് എന്ത് വിഷമങ്ങള്‍ നേരിട്ടാലും നിര്‍മ്മലക്ക് സഹിക്കില്ല. ഉണ്ണിയും നിര്‍മ്മലയുമായുള്ള ബന്ധങ്ങള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കുമല്ലാതെ ഈ ലോകത്തില്‍ വേറെ ആര്‍ക്കും അറിയില്ല.

നിര്‍മ്മല അവള്‍ക്ക് ഇത് വരെ വന്ന ഒരു വിവാഹത്തിനും സമ്മതിച്ചിട്ടില്ല. ഉണ്ണിയുടെ വിവാഹം കഴിഞ്ഞേ നിര്‍മ്മല വേറേ ഒരു ആളെ വരിക്കുന്ന കാര്യം ആലൊചിക്കുക പോലും ചെയ്യൂ എന്ന നിലപാടാണ്. നിര്‍മ്മലയുടെ ആഗ്രഹം ഇത് വരെ ഉണ്ണിയെ അറിയിച്ചിട്ടില്ല താനും. നിര്‍മ്മല ഉണ്ണിയെ അഗാഥമാ‍യി സ്നേഹിക്കുന്നു.

ഉണ്ണിക്ക് നിര്‍മ്മലയെ ഇഷ്ടമാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സുഹൃത്തായി മാത്രം. പക്ഷെ സ്നേഹമോ പ്രണയമോ ഇല്ല. ഉണ്ണിയും നിര്‍മ്മലയും ഒരുമിച്ച് യാത്ര ചെയ്യുന്നു, യാത്രാ വേളയില്‍ ഒരുമിച്ച് താമസിക്കുന്നു. ബേഗ്ലൂര്‍ ഓഫീസില്‍ ചിലപ്പോള്‍ ജോലി ചെയ്യലും, വിനോദ സഞ്ചാരങ്ങളില്‍ ഒത്ത് ചേരലും, ശാരീരികമായി ബന്ധപ്പെടലും ഒക്കെ ഉണ്ടെങ്കിലും നിര്‍മ്മലയെ സ്നേഹിക്കുന്നുവെന്ന് ഉണ്ണി ഒരിക്കലും പറഞ്ഞിട്ടില്ല. കൂടാതെ ഉണ്ണിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ ഒന്നും നാളിത് വരെ പ്രതിഫലിച്ചിട്ടില്ല.

തന്റെ ഇംഗിതങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു ജീവനക്കാരിയും, സുഹൃത്തും എന്നതില്‍ കവിഞ്ഞൊരു വികാരവും ഉണ്ണിക്ക് നിര്‍മ്മലയോടില്ല. നിര്‍മ്മല വാങ്ങുന്നത് ശമ്പളമായി ആ സ്ഥാപനത്തില്‍ ഏറ്റവും വലിയ തുക. കൂടാതെ നിര്‍മ്മലക്ക് ആര്‍ക്കും ഇല്ലാത്ത ഒരു സ്പെഷല്‍ അലവന്‍സ്.. ഓഫ് ദി റെക്കോറ്ഡ്സില്‍ മാസാമാസവും കൊടുക്കുന്നു.

അതല്ലാതെ ഇന്നേ വരെ നിര്‍മ്മലക്ക് ഉണ്ണിയുടെ മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.

പാറുകുട്ടി ഉണ്ണിയുടെ ജീവന്റെ ജീവനാണ്. അവളോട് അമിതമായ സ്നേഹം കാണിക്കാറില്ലാ എന്ന് മാത്രം. അതിനാല്‍ പാറുകുട്ടിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്ന് അവള്‍ക്കും അറിയില്ല..

നിര്‍മ്മലയും പാര്‍വ്വതിയും രണ്ട് തട്ടുകളിലായി, വ്യത്യസ്ഥമായ ചരടുകളില്‍. ഓഫീസില്‍ ഉണ്ണിയുടെ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി നിര്‍മ്മല നോക്കുന്നതിനാല്‍ ഉണ്ണിയുടെ ചായ്‌വ് നിര്‍മ്മലയോട് എത്രമാത്രം ഉണ്ടെന്ന് പാര്‍വ്വതിക്ക് മനസ്സിലായിട്ടില്ല. പക്ഷെ നിര്‍മ്മലയെ ഉണ്ണി ശരിക്കും ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍വ്വതിക്ക് ബോദ്ധ്യം വന്നിരിക്കുന്നു.

പാര്‍വ്വതിക്കൊരു മോന്‍ തന്റെ ജീവനായ ഉണ്ണ്യേട്ടനില്‍ നിന്ന് കിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയൊന്നും ഉണ്ണി ചെയ്യാതെ വളരെ ലാഘവത്തോടെയാണ്‍ ഉണ്ണി അതെടുത്തത്. തന്മൂലം പാര്‍വ്വതി ആകാശക്കൊട്ടാരങ്ങള്‍ കെട്ടുകയാണ്. അത് സംഭവിക്കുക്കുമോ എന്ന് . ഇത്രനാളും ഏഴുകൊല്ലത്തോളം ശാരീരികമായി ബന്ധപ്പെട്ടിട്ടും പാര്‍വ്വതി ഗര്‍ഭിണിയായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അവള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നു.

സമയാമായിട്ടില്ലാ എന്ന് ഉണ്ണി പറയുമ്പോള്‍ പാര്‍വ്വതിയുടെ ഗര്‍ഭധാരണം എങ്ങിനെ തടയപ്പെടുന്നു എന്ന് പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

നാളുകള്‍ പിന്നിട്ടു. പാര്‍വ്വതി തരക്കേടില്ലാത്ത മാര്‍ക്കോടെ ബി കോം പാസായി. പി ജി ക്ക് ചേരാന്‍ അവള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഉണ്ണി ഇപ്പോള്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഉണ്ണിക്ക് ഓരോ സമയത്ത് ഇപ്പോള്‍ ഒരോ ചിന്തകളാണ്‍.

അവധിക്കാലത്ത് പാര്‍വ്വതിയെ വിനോദയാത്രക്കോ, പ്രത്യേകിച്ച് എവിടേക്കുമോ കൊണ്ട് പോയില്ല. അവരുടെ കിളിയും ചിരിയും, വഴക്കും വക്കാണവും എല്ലാം പഴപോലെ തന്നെ തുടര്‍ന്നു.

[തുടരണമെങ്കില്‍ തുടരാം]

COPYRIGHT - 2009 - RESERVED





Tuesday, August 11, 2009

സ്വാതന്ത്ര്യ ദിനാശംസകള്‍




സ്വാതന്ത്ര്യ ദിനാശംസകള്‍ എല്ലാ ഭാരതീയര്‍ക്കും















courtsey: malayalamscrap.com

Sunday, August 9, 2009

എന്റെ പാറുകുട്ടീ.......... ഭാഗം 31

മുപ്പതാം ഭാഗത്തിന്റെ തുടര്‍ച്ച………….
http://jp-smriti.blogspot.com/2009/08/30.html

ഉണ്ണി അരമണിക്കൂറ് നേരം വിശ്രമിച്ചതിന് ശേഷം എഴുന്നേറ്റു. അപ്പോള്‍ പാര്‍വ്വതി അതേ ഇരുപ്പില്‍ തന്നെ ഇരുന്നിരുന്നു. അവളുടെ മുഖത്ത് തീരെ സന്താ‍ഷം കണ്ടില്ല..

ഉണ്ണി മുഖം കഴുകി ഫ്രഷ് ആയി വന്ന് പാര്‍വതിയേയും കൂട്ടി ഓഫീസ് മുറിയിലെത്തി.
“പാര്‍വ്വതിക്ക് കാപ്പി കുടിക്കാം അല്ലേ ?”
വേണ്ട ഉണ്ണിയേട്ടാ ഭക്ഷണം കഴിച്ച് അധിക നേരം ആയില്ലല്ലോ? ഉണ്ണിയേട്ടന്‍ വേണമെങ്കില്‍ കുടിച്ചോളൂ..
അങ്ങിനെ ഒരാള്‍ ഒറ്റക്ക് കുടിക്കേണ്ട. നമുക്ക് രണ്ട് പേര്‍ക്കും കുടിക്കാം. ഇവ്ടുത്തെ കാപ്പിയും ഒന്ന് രുചിക്കേണ്ടെ പാറ്വതീ.
ശരി ഉണ്ണിയേട്ടന്റ്റെ അതാണാഗ്രഹം എങ്കില്‍ അത് നടക്കട്ടെ.

ഉണ്ണി നിര്‍മ്മലയെ ഇന്റര്‍കോമില്‍ വിളിച്ചു.
താമസിയാതെ നിര്‍മ്മല എത്തി. കയ്യില്‍ ചില ഫയലുകളെല്ലാം ഉണ്ടായിരുന്നു. അതില്‍ ചിലതിലെല്ലാം ഒപ്പിട്ടതിന് ശേഷം ഉണ്ണി നിര്‍മ്മലയെ തിരിച്ചേല്‍പ്പിച്ചു.

“നിര്‍മ്മലേ…………?
“നിനക്ക് എന്റെ പാറുകുട്ടിയെ ഇഷ്ഠമായില്ലേ?
എന്താ സാറെ അങ്ങിനെ ചോദിക്കണ്. പാര്‍വ്വതിയെ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഈ സ്ഥാപനത്തില്‍ ഉണ്ടോ.
“ഞാന്‍ പാര്‍വതിയെ നിന്നെ ഏല്‍പ്പിക്കട്ടെ രണ്ടാഴ്ച കഴിഞ്ഞാല്‍ ?
ആറ് മാസം കൊണ്ട് നമ്മുടെ കമ്പനിയിലെ എല്ലാ ജോലികളും ഇവളെ പഠിപ്പിക്കണം. സ്വന്തമായി ഈ സ്ഥാപനം മേനേജ് ചെയ്യാന്‍ ഉള്ള ത്രാണി അവളില്‍ വളരണം. ശങ്കരേട്ടനും നിര്‍മ്മലക്കും ഇപ്പോളുള്ള തന്റേടം ഇവളിലും വരണം. അതാണെന്റെ ഉദ്ദേശം.


അങ്ങിനെ ചെയ്യാം സാര്‍. എന്നെ ഏല്പിച്ചോളൂ…

ഇനി നിര്‍മ്മല ഒരു കാപ്പിയുണ്ടാക്കി കൊടുക്ക് പാറ്വത്ക്ക്. അത് കുടിച്ചിട്ടവള്‍ പറയട്ടെ എങ്ങിനെയുണ്ട് നമ്മുടെ കാപ്പി എന്ന്.

പിന്നെ ഞാന്‍ നാല് മണിക്ക് പാര്‍വതിയെയും കൊണ്‍ട് വീട്ടില്‍ പോകും. ബാംഗ്ലൂര്‍ ബ്രാഞ്ചിലേക്കുള്ള ഫണ്ട് നാളെ ട്രാന്‍സ്ഫര്‍ ചെയ്യണം. ഞാന്‍ പാര്‍വ്വതിയെ കോളേജില്‍ വിട്ടുവരുമ്പോള്‍ അല്പം വൈകിയേക്കാം.

എല്ലാം വേണ്ട പോലെ ചെയ്യാം സാര്‍.
“എന്നാല്‍ കാപ്പിയുമായി വരൂ….”

പാര്‍വ്വതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല. പാര്‍വ്വതി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അതായത് ഏതാണ്ട് ആറേഴുകൊല്ലം മുന്‍പ് തൊട്ടെ ചോദിച്ചിരുന്നതാ എന്നെ ഉണ്ണ്യേട്ടന്റ ഓഫീസിലെന്താ കോണ്ട് പോകാത്തതെന്ന്. ഉണ്ണി വിചാരിച്ചു പാര്‍വ്വതി ഇവിടെ വന്നാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടക്കുമെന്ന്. പക്ഷെ ഉണ്ണിയുടെ പ്രതീക്ഷക്ക് വിപരീതമായി അതൊന്നും നടന്ന് കണ്ടില്ല.

“പാര്‍വ്വതീ‍………….?“
“എന്തോ…………“
വളരെ കാലമായി നീ ആഗ്രഹിച്ച ഒരു കാര്യമല്ലേ ഇന്ന് സഫലമായത്. പിന്നെ എന്താ നിനക്ക് ഒരു സന്തോഷവുമില്ലാത്തെ. ഉണ്ണിക്ക് അഭിമുഖമായി ഇരുന്ന പാര്‍വതിയെ അടുത്ത് വിളിച്ചിരുത്തി.
പാര്‍വ്വതിയുടെ നെറ്റിയിലും കവിളത്തും തൊട്ട് നോക്കി.
ഏയ് അസുഖമൊന്നുമില്ല. ഞാന്‍ പേടിച്ചു വല്ല പനിയോ മറ്റോ ഉണ്ടെന്ന് നിനക്ക്.

പാര്‍വ്വതിയുടെ ഉള്ളിലെ തീ അവള്‍ക്കല്ലേ അറിയൂ. മനസ്സ് കൊണ്ട് നിര്‍മ്മലയുടെ സാമീപ്യം അവള്‍ക്ക് ഇഷ്ടമല്ല. ഇനി നിര്‍മ്മലയെ കണ്ടും കൊണ്ട് ആറുമാസം ഇരിക്കേണ്ട കാര്യം അവള്‍ക്ക് ചിന്തിക്കാന്‍ കൂടി വയ്യാ. അവളുടെ കൊച്ചുഹൃദയം തേങ്ങി.

നിര്‍മ്മല കോഫിയുമായി എത്തിയിരുന്നു. ഒരു വെളുത്ത ട്രേയില്‍ നീല കോഫീ ജഗ്ഗും, അതേ നിറത്തിലുള്ള മനോഹരമായ കപ്പും സോസറുകളും. പിന്നെ കൈ തുടക്കാന്‍ നപ്കിനുകളും.
പാര്‍വ്വതിക്ക് കാപ്പി ഒഴിച്ച് കൊടുത്തു. കപ്പുകളുടെ വൃത്തിയും വെടിപ്പും പാര്‍വ്വതി ശ്രദ്ധിച്ചു. കപ്പുകളും മറ്റും ഒട്ടും വെള്ളമില്ലാതെ തുടച്ച് വൃത്തിയായിരിക്കുന്നു. ട്രേയിലും അങ്ങിനെ തന്നെ.
പാര്‍വ്വതി കോഫി വാങ്ങിക്കുടിച്ചു. നിര്‍മ്മല ഒരു കപ്പ് കോഫി ഉണ്ണിക്കും പകര്‍ന്ന് കൊടുത്തു.
നിര്‍മ്മല ഒരു പരിചാരികയെപ്പോലെ സമീപത്ത് തന്നെ നിലയുറപ്പിച്ചു.


പാര്‍വ്വതി നിര്‍മ്മലയോട്
ചേച്ചി പൊയ്കോളൂ, ഞാന്‍ കപ്പ് കഴുകി വെച്ചോളാം.
“വേണ്ട പാറുകുട്ടീ……..” സാറിന്നതൊന്നും ഇഷ്ടപ്പെടില്ല.
കപ്പുകളെടുത്ത് പോകുന്ന നിര്മമലയെ പാറ്വ്വതി അനുഗമിച്ചു.
എന്തൊരു സൌന്ദര്യമാണ് നിര്‍മ്മല ചേച്ചിക്ക്. പിന്‍ ഭാഗം പോലും എന്തൊരഴക്. ഇടതൂര്‍ന്ന് നീണ്‍ട് കിടക്കുന്ന മുടിയും, ഒതുങ്ങിയ അരക്കെട്ടും, ഭംഗിയുള്ള നിതംബവും പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും. ജാനു പറഞ്ഞ പോലെ ഒരപ്സരസ്സ് തന്നെ. ഈ പെണ്ണായ ഞാന്‍ തന്നെ കൊതിയോടെ നോക്കുന്നു.
അപ്പോ പിന്നെ ആണുങ്ങളുടെ കഥ പറയണോ?

ഇവളെ കണ്ട് എന്റെ ഉണ്ണിയേട്ടന്‍ അടങ്ങി ഇരിക്കുന്നുണ്ടാകുമോ? സിരകളില്‍ രക്തമുള്ള ഒരാണുങ്ങള്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല..
ഉണ്ണിയേട്ടന്റെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍മ്മല. ബെഡ് റൂമടക്കമുള്ള ഉണ്ണിയേട്ടന്റെ ഓഫീസ് മുറി. ധാരാളം ധനശേഷിയും സ്വാധീനവുമുള്ള ഉണ്ണിയേട്ടന്‍.

എന്നെപ്പോലെ നിര്‍മ്മലയേയും ഉണ്ണിയേട്ടന്‍ കൂടെ കിടത്തുന്നുണ്ടാകുമോ ഭഗവാനേ? ഇതൊക്കെ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല..
നിര്‍മ്മലയോട് ചോദിച്ചാലോ? എങ്ങിനെയാണ് ചോദിക്കുക, എന്താണ് ചോദിക്കുക. പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം കൂടിക്കൂടി വന്നു.

നിര്‍മ്മല പാത്രങ്ങളെല്ലാം കഴുകി, കിച്ചന്‍ ടവല്‍ കൊണ്ട് എല്ലാം തുടച്ച് മിനുക്കി. സിങ്കും, കിച്ചന്‍ ടോപ്പും എല്ലാം. കപ്പ് ബോറ്ഡില്‍ ഒരു വീട്ടിലേക്ക് അത്യാവശ്യമുള്ള എല്ലാ പാത്രങ്ങളും അടുക്കി വെച്ചിരിക്കുന്നു. എത്ര ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു. അവസാനം അടുക്കള ഫിനോയില്‍ ഒഴിച്ച് നന്നായി മോപ്പ് ചെയ്തു.
ഇവള്‍ക്ക് ഹോട്ടല്‍ മേനേജ്മെന്റില്‍ ട്രെയിനിങ്ങ് കിട്ടിയിട്ടുണ്ടോ എന്ന് സംശയിച്ച് പോകും. ആള്‍ മിടുക്കി തന്നെ. പക്ഷെ എനിക്കൊരു പാര തന്നെ. ഒരു പക്ഷെ ഞാന്‍ അവള്‍ക്കും !!

നിര്‍മ്മല അവളുടെ കേബിനിലേക്ക് പോയി. പാര്‍വ്വതിയും അവളെ അനുഗമിച്ചു.
‘എനിക്കൊരു പാട് പണിയുണ്ട്. പാര്‍വ്വതിയുമായി അധിക നേരം സംസാരിക്കാന്‍ നേരമുണ്‍ടായെന്ന് വരില്ല. പാര്‍വ്വതി സാറിന്റെ ഓഫീസില്‍ പോയി ഇരുന്നോളൂ.

ഞാന്‍ ഒരു അഞ്ചുമിനിട്ടും കൂടി ഇവിടെ ഇരുന്നോട്ടെ ചേച്ചീ……..
“ഞാനൊരു പേറ്സണല്‍ കാര്യം ചോദിച്ചോട്ടെ? “
“ചേച്ചിയെന്താ ഇങ്ങിനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നത്…?”

ആ ചോദ്യം നിര്‍മ്മല തീരെ പ്രതീക്ഷിച്ചിരുന്നില്ല…
“എന്താ ചേച്ചീ ഒന്നും മിണ്ടാത്തെ, ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ..?
“അതിന് കല്യാണമെല്ലാം യോഗം പോലെയല്ലേ വരൂ എന്റെ മോളെ. എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും.

നിര്‍മ്മല ജോലിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പാര്‍വ്വതിയെ കഴിവതും അവിടെ നിന്ന് അകറ്റാന്‍ കഴിവത് ശ്രമിച്ചും കൊണ്‍ടിരുന്നു.

പെട്ടെന്നാണ് ശങ്കരേട്ടന്‍ നിര്‍മ്മലയുടെ കേബിനിലെത്തിയത്.
പാര്‍വ്വതിയുമായുള്ള സംഭാ‍ഷണം ശങ്കരേട്ടന്‍ കേട്ടോ എന്ന് നിര്‍മ്മല ഭയന്നു.


നിര്‍മ്മല വീട്ടില്‍ പോകുന്നതിന്‍ മുന്‍പ് പര്‍ച്ചേയ്സ് റജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്ത് എനിക്ക് തരണം. അതും പറഞ്ഞ് ശങ്കരേട്ടന്‍ അവിടെ നിന്ന് നീങ്ങി.

പാര്‍വ്വതിയെ നിര്‍മ്മല ഒട്ടും ശ്രദ്ധിക്കുന്നില്ലാ എന്ന് തോന്നിയ പാര്‍വ്വതി അവിടെ നിന്ന് സ്ഥലം വിട്ടു.

പാര്‍വ്വതിയോട് ഉണ്ണി എല്ലാവരോടും യാത്ര പറഞ്ഞിട്ട് വരാന്‍ പറഞ്ഞയച്ചു. പാര്‍വ്വതി അതനുസരിച്ച് അല്പനേരത്തില്‍ തിരിച്ചെത്തി.

താമസിയാതെ ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തറവാട്ടിലെത്തി. യാത്രാ മദ്ധ്യേ ഇരുവരും ഒന്നും സംസാരിച്ചില്ല.
പാര്‍വ്വതി പോയി മേല്‍ കഴുകി വന്ന് പഠിക്കാനിരുന്നോളൂ. നളെത്തൊട്ട് പരീക്ഷയല്ലേ? .

ഞാന്‍ നാളെ നിന്നെ ഒന്‍പത് മണിക്ക് കോളേജില്‍ വിടാം. വൈകിട്ട് നേരത്തെ അത്താഴം കഴിച്ച് കിടക്കാം അല്ലേ. ഞാന്‍ തെക്കേമുക്കില്‍ പോയിട്ട് വരാം. എനിക്ക് തമ്പിയേട്ടനെയും കൂട്ടി ആക്കലക്കുന്നത്ത് ഒരാളെ കാണാന്‍ പോകണം. പെട്ടെന്ന് തിരിച്ച് വരാം.

സന്ധ്യ്യാകുമ്പോളെക്കും തിരിച്ചെത്തണം ഇട്ടോ ഉണ്ണ്യേട്ടാ. കുന്നത്തൊക്കെ രാത്രി സമയങ്ങളില്‍ ഒറ്റിലിച്ചി വിളയാടുന്ന സമയങ്ങളാ……..
വൈകിട്ട് കഴിക്കാന്‍ എന്തെങ്കിലും പ്രത്യേകം ഉണ്ടാക്കണമെങ്കില്‍ പറഞ്ഞിട്ട് പോണേ..?

“നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി വെക്ക്….. ഞാന്‍ ഉടനെ എത്താം എന്നും പറഞ്ഞ് ഉണ്ണി പോയി………..

“നേരം എട്ട് മണി കഴിഞ്ഞിട്ടും ഉണ്ണി തിരിച്ചെത്താതെ പാറ്വ്വതി ഭയന്നു. പാര്‍വ്വതി കോലായില്‍ ഉണ്ണിയെ നോക്കി ഇരുന്നു……….”

“ആ ഉണ്ണിയേട്ടന്‍ വരുന്നുണ്ട്. ചൂട്ടും കത്തിച്ച്………….
പാര്‍വ്വതി കിണ്ടിയില്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കോടി

“എന്താ ഉണ്ണിയേട്ടാ വൈകിയേ……. ഞാനാകെ പേടിച്ചു……….
“എന്തിനാ പേടിക്കണേ “
“ഞാന്‍ അകലം വഴിക്കൊന്നും പോയിട്ടില്ലല്ലോ”

എന്നാ ഭക്ഷണം എടുത്ത് വെക്ക്
നമുക്ക് കഴിക്കാം

“ഉണ്ണിയേട്ടന്‍ കുളിക്കേണ്ടെ ?
ഞാനാ കാര്യം മറന്നു

പാറ്വതിയും ഉണ്ണിയും ഭക്ഷണം കഴിഞ്ഞ് കിടപ്പറയില്‍ പ്രവേശിച്ചു.
പാറ്വതീ……… നിനക്കെന്താ ഒരു സന്തോഷമില്ലാത്തെ
ഇനി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വെക്കേഷനായില്ലേ. എവിടേക്കാണ് നിനക്ക് പോകേണ്ടത്. നിനക്ക് വേണ്ടി നാല് ദിവസം ഞാന്‍ ലീവെടുക്കാം.

നീ ഇനി കിടക്കുമ്പോള്‍ ഈ ബ്ലൌസ് ഇടേണ്ട. എന്റെ കുറെ പഴയ ടീ ഷറ്ട്ടുകളുണ്ടല്ലോ ഇവിടെ. അതിലേതെങ്കിലും ഒന്ന് എടുത്തിട്ടോളൂ…
ഞാന്‍ ഇനി ബേംഗ്ലൂര്‍ പോകുമ്പോള്‍ നിനക്ക് നൈറ്റ് ഡ്രസ്സ് വാങ്ങിച്ച് തരാം. ഇനി പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് പോകാന്‍ പോകുകയല്ലേ. അപ്പോ കുറച്ച് മോഡേണ്‍ ആകേണ്ടെ?...

എനിക്ക് മോഡേണ്‍ ഒന്നും ആകേണ്ട. ഞാന്‍ ജോലിക്ക് പോണില്ലാ. ഞാന്‍ വീട്ടിലിരുന്നോളാം. അല്ലെങ്കില്‍ എം കോമിന് ചേര്‍ത്തോളൂ എന്നെ.
അതൊക്കെ പിന്നെ ആലോചിക്കാം. നീയാ ടീഷറ്ട്ട് ഇട്ട് വാ……………

പാറ്വതി ടീ ഷറ്ട്ട് ധരിച്ചെത്തി.
ആ ഇപ്പോ മോഡേണ്‍ ആയി എന്റെ പാറുകുട്ടി………
“നീ എന്റെ സുന്ദരിപ്പെണ്ണല്ലേ“:

“അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയാ. എന്നെക്കാളും സൌദ്നര്യമുള്ള പലരും ഉണ്ടല്ലോ ഉണ്ണ്യേട്ടന്റെ ആപ്പിസില്‍.“
‘എനിക്ക് എന്റെ പാറുകുട്ടീടത്ര സൌദനര്യമുള്ള ആരേയും ഞാന്‍ അവിടെ കണ്ടിട്ടില്ല. ഞാന്‍ ബാഹ്യമായ സൌദ്നര്യമല്ല ആസ്വദിക്കുന്നത്. നിന്റെ മനസ്സിന്റെ സൌദ്നര്യമാണ്. നിനക്ക് തരുന്ന അത്ര സ്നേഹം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല..

ഉണ്ണി പാര്‍വ്വതിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു.
“ഉണ്ണ്യേട്ടാ………..?
“ശരിക്കും ഉള്ളതാണോ എന്നോട് പറഞ്ഞേ?”
“നിനക്കെന്താ ഇത്ര സംശയം“
“എനിക്ക് സന്താ‍ഷമായി ഉണ്ണ്യേട്ടാ. ഞാന്‍ അതുമിതും ആലോചിച്ച് ഇരിക്കയായിരുന്നു.“
“കോളേജ് അടച്ചാല്‍ ഞാന്‍ എന്താ നിനക്ക് വാങ്ങിത്തരേണ്ടത്, എവിടേക്കാണ് ടൂര്‍ പോകേണ്ടത്? “

“എനിക്ക് ഒന്നും വാങ്ങിത്തരേണ്ട. ഇന്നാലും എനിക്കൊരു സംഗതി വേണം. എന്നെ വഴക്ക് പറയില്ലാ എന്ന് കയ്യിലടിച്ച് സത്യം ചെയ്താല്‍ ഞാന്‍ പറയാം……..”

“സത്യം ചെയ്യാനൊന്നും ഞാനില്ല. എന്നെക്കൊണ്ട് കഴിയുന്നതും എനിക്ക് താല്പര്യമുള്ള വിഷയങ്ങളും ആണെങ്കില്‍ ഞാന്‍ ശ്രമിക്കാം.”

“ഈ ഉണ്ണ്യേട്ടന്‍ എപ്പളും ഇങ്ങിനെയാ…………. എന്ത് പറഞ്ഞാലും ശ്രമിക്കാം. പിന്നെ ആകട്ടെ. സമയമായില്ല. എന്നൊക്കെത്തന്നെ. ഈ ഉണ്ണ്യേട്ടന്‍ ഒരു മാറ്റവും ഇല്ല…”

“പാര്‍വ്വതി പുതപ്പ് കൊണ്ട് മുഖം മൂടിയിട്ട് പറഞ്ഞു. എനിക്ക് എന്റെ ഉണ്ണ്യേട്ടനെ പോലെ ഒരു കുറുമ്പന്‍ ഉണ്ണിക്കുട്ടനെ തരാമോ? “

“എന്താ പറഞ്ഞേ……… ഉണ്ണി പുതപ്പ് മാറ്റിക്കൊണ്ട് പാറ്വതിയോടാരാഞ്ഞു. എന്തേ നീ പറഞ്ഞേ, ഞാന്‍ ശരിക്കും കേട്ടില്ലാ……”

“പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു… എന്താ ഉണ്ണ്യേട്ടാ എനിക്ക് മക്കളുണ്ടാകാത്തെ? എനിക്ക് ഒരു മോനെ തന്നൂടേ? ഞാന്‍ എത്ര നാളായി കൊതിക്കണ് “

“പാര്‍വ്വതി നീ കിടന്നുറങ്ങ് ഇപ്പോള്‍, നമുക്കാലോചിക്കാം. ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല……..”
പാര്‍വ്വതി അനന്തതയില്‍ കണ്ണും നട്ട് കിടന്നു……………

[തുടര്‍ന്നേക്കാം]

Copyright – 2009 - Reserved






Monday, August 3, 2009

എന്റെ പാറുകുട്ടീ..... ഭാഗം 30

എന്റെ പാറുകുട്ടീ….. ഭാഗം 29 ന്റെ തുടര്ച്ച
http://jp-smriti.blogspot.com/2009/07/29.html

പാര്‍വതിയെ ഉച്ചവരെ ഉണ്ണി ഓഫീസിലിരുത്തി. അവള്‍ ഓഫീസിലെ കാര്യങ്ങളെല്ലാം കണ്ട് മനസ്സിലാക്കി. ഉണ്ണിയെ കാണാന്‍ വരുന്നവരേയും, ഫയലുകള്‍ വരുന്നതും, ഒപ്പിടുന്നതും എല്ലാം ശ്രദ്ധിച്ചു.
ഉണ്ണിയുടെ ഓഫീസിന്റെ കതക് മുട്ടി അനുവാദം ചോദിച്ചിട്ടേ ആരും അകത്ത് പ്രവേശിക്കുന്നുള്ളൂ. പെണ്ണുങ്ങളും ആണുങ്ങളും യൂണിഫോം ധരിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ എല്ലാം തലമുടി ഒരേ ഫേഷനില്‍ കെട്ടിവെച്ചിരിക്കുന്നു. വിവാഹിതര്‍ക്ക് തലയുടെ നടുക്ക് നെറുകയില്‍ ചെറുതായി കുങ്കുമം ധരിക്കാം. അല്ലാത്തവര്‍ക്ക് ചെറുതായി ഒരു ചന്ദനക്കുറിയും ആകാം. എല്ലാം പരിമിതമായിരിക്കുന്നു. ആരും വലിച്ച് വാരി നെറ്റി വൃത്തികേടാക്കി കണ്ടില്ല. എല്ലാവരും കൈ കാലുകളിലെ നഖങ്ങള്‍ ഭംഗിയായി വെട്ടിയിരിക്കുന്നു. ആരും നെയില്‍ പോളീഷ് , ലിപ് സ്റ്റിക്ക് മുതലായവ ഉപയോഗിച്ച് കണ്ടില്ല.
പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും യൂണിഫോം വാര്‍ഡ് ഡ്രോബില്‍ വെച്ചിരിക്കും. ഡ്യൂട്ടിക്ക് വരുന്നവര്‍ അവരവര്‍ടെ വാര്‍ഡ് ഡ്രോബ് തുറന്ന് യൂണിഫോം എടുത്ത് ധരിക്കണം. യൂണിഫോം കമ്പനിയില്‍ നിന്ന് തയ്ച്ച് കൊടുക്കുന്നതാണെന്ന് മനസ്സിലായി. ആര്‍ക്കും നിഴലടിക്കുന്ന ബ്ലൌസുകളില്ല. കഴുത്ത് മിതമായ വലിപ്പത്തില്‍ മാത്രം. ഏതാണ്ട് എന്റെ ബ്ലൌസ് പോലെ തന്നെ. പെണ്ണുങ്ങള്‍ക്ക് ഒരേ പോലെത്തെ പാദരക്ഷകള്‍ സൌജന്യമായി കൊടുക്കുന്നു. അത് വൃത്തിയായി പോളീഷ് ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു.

ആണുങ്ങളുടെ കാര്യവും വിഭിന്നമല്ല. പാന്റും ഷര്‍ട്ടും. ഷര്‍ട്ട് എല്ലാവരും ഇന്‍സര്‍ട്ട് ചെയ്തിരിക്കുന്നു. പോക്കറ്റില്‍ ഒരു പേന മാത്രം. എല്ലാവരും എഡന്റിറ്റി കാര്‍ഡ് കഴുത്തില്‍ തൂക്കിയിരിക്കുന്നു. സിഗരറ്റ് വലി അനുവദനീയമല്ല ഓഫീസിലും പുറത്തും. ആണുങ്ങള്‍ ബ്രൌണ്‍ കളര്‍ ഷൂസും പെണ്ണുങ്ങള്‍ ബ്ലേക്ക് കളറും ധരിച്ചിരിക്കുന്നു.

ഓഫീസ് സമുച്ചയം കണ്ടാല്‍ ഇന്നെലെ പണിത പോലിരിക്കുന്നു. അത്രയും വൃത്തിയും വെടിപ്പും ചുമരും തറയും. ഒന്ന് രണ്ട് പെണ്ണുങ്ങള്‍ തറ എപ്പോഴും തുടച്ചുകൊണ്ടിരിക്കുന്നു. എങ്ങും നിശ്ശബ്ദത.
ഞാന്‍ ടോയലറ്റില്‍ പോയി നോക്കി. എവിടെയും അഴുക്കോ, കറയോ കണ്ടില്ല. വൃത്തിയായ വാഷ് ബേസിനും കണ്ണാടിയും. പിന്നെ നല്ല പരിമളവും. ആവശ്യമില്ലെങ്കിലും ടോയലറ്റ് കണ്ടാല്‍ ഉപയോഗിക്കുവാന്‍ തോന്നും.

കൃത്യം ഒരു മണിക്കും ഒന്നരമണിക്കുമായി രണ്ട് ഷിഫ്റ്റ് ആയി ജോലിക്കാറ് ഭക്ഷണം കഴിച്ചിരിക്കണം. എല്ലാ ജോലിക്കാര്‍ക്കും ഒരടി വീതിയുള്ള മൂന്ന് തട്ടുകളുള്ള വാര്‍ഡ് ഡ്രോബ് നല്‍കിയിരിക്കുന്നു. അവരവരുടെ ടിഫ്ഫിന്‍ കാരിയര്‍, കുട, ചെരിപ്പ് മുതലായവ് അതില്‍ സൂക്ഷിച്ചിരിക്കണം. ഒന്നും ആര്‍ക്കും പണി സ്ഥലത്ത് കൊണ്ട് വരാനാവില്ല.

ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്ന യൂണിഫോം മാത്രമേ ധരിക്കാവൂ. ശനിയാഴ്ച ഹാഫ് ഡേ ആണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്ന് വെച്ച് കോമാളി വേഷങ്ങളൊന്നും അനുവദനീയമല്ല. നിഴലടിക്കുന്ന വസ്ത്രങ്ങള്‍ ആരെങ്കിലും ഇട്ട് കണ്ടാല്‍ അത് അവരുടെ അവസാനത്തെ പ്രവര്‍ത്തി ദിവസമായിരിക്കും. അടി വസ്ത്രങ്ങള്‍ പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്ന ആരേയും കണ്ടില്ല. വൃത്തിയായി വസ്ത്രം ധരിക്കാത്ത ഒരു സന്ദര്‍ശകരേയും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല.

പാര്‍വ്വതിക്ക് ഒരു മണിക്കൂര്‍ കൊണ്ട് ഏതാണ്ട് ഉണ്ണിയേട്ടന്റെ സ്ഥാപനത്തിനെ പറ്റി ഒരു ഐഡിയ കിട്ടി. പാര്‍വ്വതി ഓരോന്നാലോചിച്ച് ഏതോ ലോകത്തിലായിരിന്നു. ഉണ്ണി വിളിച്ചത് കേട്ടില്ലാ.

പാര്‍വ്വതീ……… എന്താ ഇത്ര കാര്യമായി ആലോചിക്കണ് …?
“ഒന്നുമില്ലാ ഉണ്ണ്യേട്ടാ……… ഞാന്‍ ഇവിടുത്തെ സംഗതികളൊക്കെ കണ്ട് മനസ്സിലാക്കുകയായിരുന്നു.
“ഇത്രയും അടുക്കും ചിട്ടയും, സ്ട്രിക്നെസ്സും ഒക്കെ ഉള്ള ഇത്തരം ഓഫീസില്‍ എന്നെ കൊണ്ട് പണിയെടുക്കുവാന്‍ പറ്റുമോ ? പാര്‍വ്വതി ചിന്തയിലാണ്ടു. “

“അപ്പോ അതാണ് കാര്യം. വീട്ടില്‍ എന്നോടും പിന്നെ എല്ലാരോടും കാണിച്ചിരുന്ന ദ്വേഷ്യം അവിടുത്തെ വൃത്തിയില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത അന്തരീക്ഷവും തന്നെ. ഉണ്ണിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളെ ഒരു പാട് സഹിച്ചിരിക്കുന്നു.“

പാര്‍വ്വതി ഏതോ ലോകത്തിലാണെന്ന് ഉണ്ണിക്ക് മനസ്സിലായി. ഉണ്ണി കസേരയില്‍ നിന്നെണീറ്റ്, പാര്‍വ്വതിയുടെ തോളില്‍ തട്ടി.
“പാര്‍വ്വതി സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ“

ഉണ്ണ്യേട്ടാ ഞാനറിഞ്ഞില്ല എന്നെ വിളിച്ചത്….
നീയെന്താ ഇത്ര കാര്യമായി ആലോചിക്കണ്.. എന്റെ ഓഫീസില്‍ എത്ര പേര്‍ വന്ന് പോയി. എന്തെല്ലാം സംസാരിച്ചു, ഞാനെന്തൊക്കെ ചെയ്തു, ആരെയൊക്കെ ശകാരിച്ചു, ഒന്നും നീ കണ്‍ടില്ലേ…?

“ഞാന്‍ എല്ലാം കണ്ടു ……..”
ഞാന്‍ ആലോചിക്കുകയായിരുന്നു. ഇത്രയും സ്ട്രിക്ക്നെസ്സുള്ള ഒരു ഓഫീസറുടെ കീഴില്‍ ഇങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ എന്നെ പോലെയുള്ള അടുക്കും ചിട്ടയുമില്ലാത്ത ഒരു നാടന്‍ പെണ്ണിന്‍ എങ്ങിനെ പണിയെടുക്കാനാകും എന്ന്… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലാ….
ബാക്കിയുള്ളവര്‍ക്കെല്ലാം പൊടിയും തട്ടി 5 മണിക്ക് വീട്ടില്‍ പോകാം. എന്റെ കാര്യം അങ്ങിനെയാണോ. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ…

“പാര്‍വ്വതിക്ക് ഉണ്ണിയോട് പറയണമെന്നുണ്ട്. എനിക്ക് മറ്റെവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിയാല്‍ മതിയെന്ന്.
അതിനുള്ള ചങ്കൂറ്റം എനിക്കുണ്ടോ? അതിന് എന്നിലെ സ്ത്രീ ഉണരണം. ഇനി അത് കേട്ട് ഉണ്ണിയേട്ടന്റെ പ്രതികരണം അനുകൂലമല്ലെങ്കിലോ.. പിന്നെ എല്ലാം അതോടു കൂടി അവസാനിക്കും.. എനിക്ക് ഉണ്ണ്യേട്ടനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് വരാം…
ഇവിടെ ജോലി ചെയ്യുന്നവരെ സമ്മതിക്കണം. എന്താ ഇവര്‍ക്കൊന്നും വേറെ എവിടേയും പണി കിട്ടുകയില്ലേ?
പണ്ട് നിര്‍മ്മല പറഞ്ഞത് പാര്‍വ്വതി ഓര്‍ത്തു. ഉണ്ണി സാറിന്റെ കമ്പനിയിലെ അത്ര ശമ്പളം ഈ ജില്ലയില്‍ വേറെ ഒരു സ്ഥാപനത്തിലും ഇല്ലത്രേ. അപ്പോ എല്ലാം കേട്ടും സഹിച്ചും എല്ലാവരും നില്‍ക്കുന്നു………..

പാര്‍വ്വതീ…………
നീ പോയി ഓഫീസും പരിസരവും ഒന്നും കൂടി ചുറ്റിയടിച്ച് വരൂ. വരുമ്പോള്‍ നിര്‍മ്മലയെയും കൂട്ടി വരൂ. ഞാന്‍ അരമണിക്കൂറിന്നുള്ളില്‍ ബേങ്കില്‍ പോയിട്ട് വരാം.

ഉണ്ണി ബേങ്കിലേക്കും പാറ്വ്വതി പുറത്തേക്കും കടന്നു. പാര്‍വ്വതി ശങ്കരേട്ടനെ കൂട്ടി നേരത്തെ പോകാത്ത ഏരിയായില്‍ എല്ലാം പോയി കണ്ടു. ചരക്കുകള്‍ ഡെസ്പാച്ച് ചെയ്യുന്നതും, റിസീവ് ചെയ്യുന്നതും. പാക്കിങ്ങ് സെക്ഷനും, എല്ലാം എല്ലാം.
ചെടികള്‍ നട്ടു പിടിപ്പിക്കുന്ന രാമേട്ടനെയും കാണാന്‍ മറന്നില്ല. നിരനിരയായി നില്‍ക്കുന്ന ചെണ്ടുമല്ലിയും, ബോഗന്‍ വില്ലാ‍യും എന്ത് രസമാണെന്നോ കണ്‍ട് നില്‍കകാ‍ന്‍. സീനിയായുടെ ഒരു വലിയ കളക്ഷന്‍ തന്നെ. പിന്നെ സൂര്യകാന്തിയും, മുല്ലയും മറ്റൊരിടത്ത്.

രണ്ട് മൂന്ന് സിനിയാ പൂക്കള്‍ പറിക്കാന്‍ തുടങ്ങിയ പാറ്വ്വതിയോട് തോട്ടക്കാരന്‍……..
“മോളെ പൂ പറിക്കരുത്……..
പാര്‍വ്വതി പെട്ടെന്ന് പിന്തിരിഞ്ഞു….
ശങ്കരേട്ടന്‍ ഒന്നും പറയാനായില്ല.
പാര്‍വ്വതി വരൂ… നമുക്ക് ഡൈനിങ്ങ് റൂമും, പാണ്ട്രിയും ഒക്കെ കണ്ടിട്ട് വരാം…
ശരി ശങ്കരേട്ടാ………
മോള്‍ക്ക് ശങ്കരേട്ടന്‍ കുറച്ച് പൂക്കള്‍ പിന്നീട് സംഘടിപ്പിച്ച് തരാം. ആ തോട്ടക്കാരനെ ശപിക്കരുത്. അയാളുടെ ജോലിപ്രശ്നമാ…. ഉണ്ണിസാറ് അറിഞ്ഞാല്‍ പിന്നെ അവനെ ജോലിയില്‍ നിന്ന് പിരിച്ച് വിടും… തോട്ടക്കാരനും ഉണ്ട് നല്ല ശമ്പളം.. ഇന്നാള്‍ അവന്റെ മോളുടെ മകന്‍ കോളേജില്‍ ഫീസടക്കാന്‍ ഇല്ലാ എന്ന് പറഞ്ഞ് ഞാനാ സാറിന്റെ കൈയില്‍ നിന്ന് കുറച്ച് പണം വാങ്ങിക്കൊടുത്തത്. സാറ് പിന്നെ അവനെ കണ്ട് പറഞ്ഞു കുട്ടികളുടെ പഠിത്തത്തിന്നായ കാരണം തിരിച്ച് തരേണ്ട എന്ന്….

ഞാന്‍ നിര്‍മ്മല ചേച്ചിയെ കൂട്ടി ഉണ്ണ്യേട്ടന്റെ കേബിനിലേക്ക് പോകട്ടെ. ഉണ്ണിയേട്ടന്‍ വരാനുള്ള സമയമായിരിക്കുന്നു.

നിര്‍മ്മലയും പാര്‍വ്വതിയും കൂടി ഉണ്ണിയുടെ ഓഫീസില്‍ എത്തി.
നിര്‍മ്മല സ്വാമിയുടെ ഹോട്ടലില്‍ ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് കൂടിയുള്ള ഭക്ഷണം കൊടുത്തയക്കുവാന്‍ പറയണം. പിന്നെ കുറച്ച് സമയം പാ‍റ്വ്വതി നിര്‍മ്മലയുടെ കേബിനില്‍ ഇരിക്കട്ടെ. എനിക്ക് ഒരു ഗസ്റ്റ് ഉണ്‍ട് ഒരു മണിക്ക്. ഭക്ഷണം എത്തിയാല്‍ എന്നെ വിളിച്ചാ‍ല്‍ മതി.
ശരി സാര്‍……………
നിര്‍മ്മല പാര്‍വ്വതിയേയും കൂട്ടി പുറത്തേക്ക് പോയി….
എങ്ങിനെയുണ്ട് പാര്‍വ്വതി ഞങ്ങളുടെ ഓഫീസും പരിസരവും…?
എല്ലാം വളരെ മനോഹരം.
ഉണ്ണ്യേട്ടനെ എല്ലാര്‍ക്കും പേടിയാണല്ലേ………?
ആ കാര്യം പറയണോ എന്റെ പാര്‍വ്വതീ……..
ഉണ്ണി സാറിനെ എല്ലാര്‍ക്കും പേടിയുള്ളതാ ഈ സ്ഥാപനത്തിന്റെ വിജയ രഹസ്യം. ഇത്രയും ലാഭമുള്ളതും, തൊഴിലാളികള്‍ സംതൃപ്തരും ആയ വേറെ ഒരു സ്ഥാപനം ഇവിടെ അടുത്തെങ്ങും ഇല്ലാ.. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ പോലും ആളുകള്‍ പണിയെടുക്കാന്‍ തയ്യാറാണ്. പക്ഷെ ഉണ്ണി സാറിന് അത്തരം ആളുകളെ ഇഷ്ടമല്ലാ..

“നിര്‍മ്മല ചേച്ചിക്ക് ഇവിടെ ജോലി ചെയ്യാന്‍ ഇഷ്ടമാണോ…?
“എന്നെക്കാളും ഇഷ്ടം എന്റെ മാതാപിതാക്കള്‍ക്കാ………”
അതെന്താ അങ്ങിനെ ചേച്ചീ……..
എനിക്ക് ഇവിടെ നിന്ന് കിട്ടുന്ന ശമ്പളം അത്രക്കും വലുതാ.. അതിനാല്‍ എന്നെ ഇവിടെ നിന്ന് എവിടെക്കും അയക്കില്ല എന്റെ അച്ചന്‍. എനിക്ക് രണ്ട് കൊല്ലം മുന്‍പ് ബേങ്കില്‍ ജോലി കിട്ടിയതായിരുന്നു. ഉണ്ണി സാറ് പൊയ്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അഛന്‍ സമ്മതിച്ചില്ല..

ഭക്ഷണം എത്തി പാര്‍വ്വതീ‍… ഞാന്‍ സാറിനോട് പറഞ്ഞിട്ട് വരാം……..
ക്ഷണ നേരത്തില്‍ നിര്‍മ്മല തിരിച്ചെത്തി……
പാറ്വതിയെ സാറ് വിളിക്കുന്നു………..
നിര്‍മ്മലയും പാര്‍വ്വതിയും ഉണ്ണിയുടെ ഓഫീസ് മുറിയില്‍ പ്രവേശിച്ചു……..
പാര്‍വ്വതീ … നമുക്ക് ഭക്ഷണം കഴിക്കാം………..
നിര്‍മ്മല രണ്ട് പേര്‍ക്കും വിളമ്പിക്കൊടുത്തു……
ഇത് നമുക്കെല്ലാവര്‍ക്കും കഴിക്കാനുള്ളത്ര ഉണ്ടല്ലോ നിര്‍മ്മലേ. വരൂ നിര്‍മ്മലയും ഇരുന്നോളൂ…….
വേണ്ട സാര്‍……… എനിക്കിന്ന് ഉപവാസമാ……..
“ഞാനറിയാത്ത ഉപവാസമോ നിര്‍മ്മലക്ക്……….”
അതെ സാര്‍ ഇത് തുടങ്ങിയിട്ട് ഒരു ആഴ്ചയേ ആയിട്ടുള്ളൂ…
ആരാ ഉപവസിക്കാന്‍ പറഞ്ഞത്… എന്തിന്‍ വേണ്ടിയാ ഉപവാസം………
“അതൊന്നും എനിക്കറിയില്ല സാറെ….
“അമ്മ പറഞ്ഞു… ഞാന്‍ അനുസരിച്ചു.. അത്ര തന്നെ….”
ഉണ്ണിയും പാറ്വ്വതിയും ഭക്ഷണം കഴിഞ്ഞ് എണീറ്റു..
മേശപ്പുറമെല്ലാം തുടച്ച് വൃത്തിയാക്കുന്ന നിര്‍മ്മലയെ പാര്‍വ്വതി സഹായിക്കാന്‍ എത്തി…
നിര്‍മ്മല സമ്മതിച്ചില്ല… പാര്‍വ്വതി കൈ കഴുകിക്കോളൂ.. ഇതെല്ലാം ഞാന്‍ ഒറ്റക്ക് ചെയ്തോളാം… ഇനി പാറ്വ്വതിയെ ഞാന്‍ ഇതിന് സമ്മതിച്ചാല്‍ ചിലപ്പോള്‍ എനിക്ക് കിട്ടും ഉണ്ണി സാറിന്റെ കൈയില്‍ നിന്ന്……..
പ്ലീസ് പാര്‍വ്വതി……. അങ്ങോട്ട് മാറി നിന്നോളൂ……..
നിര്‍മ്മല എല്ലാം കഴിഞ്ഞ് പുറത്തേക്ക് പോയി….
ഉണ്ണിയേട്ടന്‍ വാതിലടച്ചു…….. കുറച്ച് നേരം കസേരയില്‍ ഇരുന്ന് വിശ്രമിച്ചു………
പാര്‍വ്വതീ……. ഞാന്‍ പത്ത് മിനിട്ട് ഒന്ന് കിടക്കട്ടെ….
എവിടേയാ കിടക്കാന്‍ പോണ്‍… ഈ മേശപ്പുറത്തോ……?
അപ്പോ നീയെന്റെ ഓഫീസ് റൂം ശരിക്കും കണ്ടില്ല അല്ലേ……?
ഉണ്ണി പാര്‍വ്വതിയെ വിശ്രമമുറ്റിയിലേക്കാനയിച്ചു…
വിശ്രമ മുറി കണ്ട പാര്‍വ്വതി അന്തം വിട്ടു……..
ഒരു ഹോട്ടലിനെ വെല്ലുന്ന ബെഡ് റൂം……..
മനോഹരമായി ഫര്‍ണീഷ് ചെയ്ത ഒരു സിംഗിള്‍ ബെഡ് റൂം……. വിത്ത് അറ്റാച്ച്ട് ടൊയലറ്റ്……….
നീല നിറത്തിലുള്ള ബെഡും, കര്‍ട്ടനും കാര്‍പ്പറ്റും എല്ലാം……. ഒരു നീല മയം……… ഉണ്ണിയേട്ടന്റെ ഇഷ്ട നിറം തന്നെ.
ഉണ്ണി അവിടെ കിടന്ന് മയങ്ങി.. പാര്‍വ്വതി അരികില്‍ ഇരുന്നു………..

ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്