Friday, October 7, 2022

ദൈവദൂതൻ

 ദൈവദൂതൻ 

തൃശൂർ നഗരമദ്ധ്യത്തിൽ ജീവിക്കുന്ന എനിക്ക് ചിലപ്പോൾ ഒരു  ഓട്ടോ കിട്ടില്ല . ഞാൻ ഒരു   രോഗിയാണ് . 75 കഴിഞ്ഞ 

മിക്കവരും  രോഗികൾ തന്നെ .എനിക്ക് 5 കൊല്ലം മുൻപ് വരെ രക്ത സമ്മർദ്ദം 80 / 120  ആയിരുന്നു . പെരിഫെറൽ ന്യൂറോപ്പതി ചികത്സക്ക് വേണ്ടി ഒരു ആയുർവ്വേദ ആശുപാത്രിയിൽ ചികിത്സ തേടി അഡ്മിറ്റ് ആയി . ആദ്യദിവസം കാലത്ത് പെൺകുട്ടികൾ ആയ ജൂനിയർ ഡോക്ടർമാർ വന്ന്  രക്തസമ്മർദ്ദം അളന്നു . അപ്പോൾ 80 / 120  ആയിരിക്കുന്നു . ഞാൻ അവിടെ ഏതാണ്ട് 21 ദിവസം കിടന്നു. അന്നൊക്കെയും കാലത്ത് എന്റെ ബിപി മേൽ പറഞ്ഞ 80 / 120 തന്നെ .

ന്യൂറോപ്പതക്ക് എന്നെ ഏതാണ്ട് അഞ്ചുകൊചികിത്സാ ല്ലം ചികിത്സിച്ചിരുന്നത് തൃശൂരിലെ എന്റെ കൂട്ടുകാരന്റെ വൻ കിട ആശുപത്രിയിൽ ആയിരുന്നു . 

ചികിത്സ കാലയളവിൽ ഞാൻ ഡോക്ടർമാരുമായി  അടുത്ത് ഇടപഴുകുക സാധാരണമാണ് . അതിൽ ഇനി പെണ്ണാണ് എന്നെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുക എങ്കിൽ എന്റെ സ്വന്തം പെണ്ണിന്റെ  നെറ്റി  ചുളിയുക നിത്യസംഭവമാണ് . അതിന് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . ആരോഗ്യമുള്ള ഏതൊരു പുരുഷനും സൗന്ദര്യമുള്ള ഏതൊരു  സ്ത്രീയെയും മോഹിച്ചുപോകും . അതാണ് ജീവശാസ്ത്രം .

5 കൊല്ലം ചികിത്സ കഴിഞ്ഞിട്ട് രോഗം ഭേദം മാറിയതുമില്ല , കാലിന്റെ കണ്ണിയിൽ നീരും വേദനയും . പാരസെറ്റാമോളിനേക്കാളും വീര്യമുള്ള മരുന്നുകൾ എനിക്ക് നൽകപ്പെട്ടു . വായിലിട്ടാൽ അലിഞ്ഞ് പോകുന്ന തരം എന്തോ വേദന സംഹാരി . 

അന്നെനിക്ക് കിഡ്‌നി ശാസ്ത്രം അറിഞ്ഞിരുന്നില്ല . കിഡ്‌നി സേഫ് മരുന്ന് ഞാൻ ചോദിച്ച് വാങ്ങിയിരുന്നില്ല .  എനിക്ക് അതിന്റെ അവബോധം യിരുന്നില്ല . 

ഞാൻ മറ്റൊരു ആശുപത്രിയിൽ സുജയ് നാഥൻ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു . അദ്ദേഹം എനിക്ക് ഇപ്പോഴും ഗ്ലോക്കോമ സേഫ് മരുന്നുകൾ നൽകുമായിരുന്നു . എനിക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ കിഡ്‌നി സേഫ് എന്നും കൂടി പറയും'.

നമ്മൾ കാലിലെ നീരിലേക്ക് മടങ്ങാം . നീര് മാറ്റി തരാൻ എന്റെ ന്യൂറോളജിസ്റ് ഡോക്ടർക്ക് കഴിഞ്ഞില്ല . അദ്ദേഹം പറഞ്ഞു അഞ്ചുകൊല്ലം ചികിത്സക്ക് ശേഷം മരുന്ന് നിർത്തിയാൽ വേദന കൂടും . നീര് എങ്ങിനെ കുറക്കാം എന്നതിന് അദ്ദേഹത്തിന് നോ ഐഡിയ . 

അങ്ങിനെയാണ് ഞാൻ ആയുർവ്വേദത്തിനെ അഭയം പ്രാപിച്ചത് . വെറും 3  ആഴ്ച യിലെ   ചികിത്സ കൊണ്ട് എനിക്ക് അനായാസം എണീറ്റ് നടക്കാനും കാറോടിക്കാനും സാധിച്ചു . 

ക്ലച്ച് ചവിട്ടാൻ നന്നേ വിഷ മിച്ചിരുന്നു . ഒരു ഓട്ടോമാറ്റിക് കാറ് വാങ്ങാനുള്ള ഫിലൂ സ്‌ ഉണ്ടായിരുന്നിട്ടും ഞാൻ വാങ്ങിയില്ല.  മകളുടെ കല്യാണത്തതിന് കാശ് സ്വരൂപിക്കുന്ന കാലമായിരുന്നു . 

മകൾക്ക് സ്വർണ്ണവും കാറും ഗിഫ്റ്റ് ആയി കൊടുത്തു . അവളും അവളുടെ കെട്ട്യോനും രണ്ടു പിള്ളേരും കൂടി ഖമായി ജീവിക്കുന്നു . എഴുപത്തിയഞ്ച് വയസ്സായി എണീറ്റു നടക്കാൻ വയ്യാത്ത എന്നെ ശുശ്രൂഷിക്കാനോ എനിക്കെന്തെങ്കിലും മാസാമാസം തരാനോ ആർക്കിടെക്ട് ആയ അവൾക്ക് കഴിയുന്നില്ല . ബേങ്ക് മേനേജർ ആയ മകനും എനിക്ക് ച തരുന്നില്ല . ഒരു നിവൃത്തിയും ഇല്ലെങ്കിൽ "ജീ  വ  നാം ശം " എന്ന വകുപ്പ് ഉപയോഗിക്കും . മകൻ ഒരു മെഡിക്കൽ ഇഷൂറൻസ് ചെയ്ത് തന്നിരുന്നു . കഴിഞ്ഞ 30 ന് അതിന്റെ കാലാവധി കഴിഞ്ഞിരുന്നു . പുതുക്കിയ വിവരം എനിക്ക് കിട്ടിയിട്ടില്ല , അതിനൊക്ക അവനോട് ഇരക്കേണ്ട ഗതികേടാണ് ഇപ്പോൾ .

മക്കളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമ ആണ് . ഞാൻ അത് നിർവ്വഹിച്ചു . ഞാൻ കുടുംബ സമേതം ഗൾഫിലെ  ഒമാനിൽ 20 വർഷം ജീവിച്ചു . 

ഞാൻ ഓർക്കുകയാണ് ഞാൻ വൈകീട്ട് 7 മണിക്ക് വീട്ടിൽ എത്തുന്ന നേരം ശ്രീമതിയും കുട്ടികളും ഡ്രസ്സ് ചെയ്ത് ഈവനിങ്ങ് സവാരിക്കായി തയ്യാറായി നിൽക്കുന്നുണ്ടാകും .  ഞാൻ കോട്ടും സൂട്ടും എല്ലാം ഊരി വാർഡ്രോബിൽ തൂക്കിയതിന്ശേഷം ഫ്രഷ് അപ്പായി പിള്ളേരെയും പെൺപിറന്നോത്തിയേയും കൂട്ടി സായാഹ്‌ന സവാരിക്ക് ഇറങ്ങും.

പിള്ളേർക്കും തള്ളക്കും എന്നും ഷവർമ്മ കഴിക്കണം , അതു മോസ്റ്റ് സ്‌പെൻസീവ്  ഗ്രീക്ക് ഷവർമ്മ . അവർ ലെബനീസ് ബ്രഡ്ഡ് ബേസിനു പകരം ചപ്പാത്തി പോലെ മൈദകൊണ്ട് പരത്തിയുണ്ടാക്കിയ ഒന്നിലാണ് ഗ്രിൽഡ് മീറ്റ് ഇട്ട് റോൾ ചെയ്യുക . കൂടെ കഴിക്കാൻ ക്യാരറ്റ് ബീറ്റ്‌റൂട്ട് കേപ്പ്സിക്കം സലാഡും . കുടിക്കാൻ ചിൽഡ് പെപ്സിയും . ഹാ!! അതൊരു  വലിയ അനുഭവവും ഓർമ്മയും ആയിരുന്നു .

[തുടരും ]

Sunday, October 2, 2022

ഗാന്ധി ജയന്തി @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം

 ഒക്ടോബർ 2 -  ഗാന്ധി ജയന്തി  @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം , നെടുപുഴ - തൃശൂർ 


കുറച്ചു കാലങ്ങളായി ഞാൻ ലയൺസ്  ക്ലബ്ബിൽ സജീവമല്ലായിരുന്നു , പ്രധാന കാരണം വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ കണ്ണുകൾക്ക് വോൾട്ടേജ് കുറഞ്ഞതിനാൽ ഡ്രൈവിങ് ദുഷ്കരമായി തോന്നി തുടങ്ങി . മടക്കം ആ വഴിയിൽ കൂടി പോകുന്ന മണിലാൽ , ഡോക്ടർമാരായ ഗോപിനാഥൻ, മോഹൻ ദാസ് , പ്രകാശൻ മുതലായ മെമ്പേഴ്സിന്റെ വാഹനത്തിൽ വരാ മെങ്കിലും അവരുടെ ആഹാരം കഴിയുന്ന വരെ കാത്ത്  നിൽക്കാൻ എനിക്ക് അസൗകര്യം ഉണ്ടായതുമൂലവും മറ്റും  ഞാൻ കുറേശ്ശേ ക്ലബ്ബിൽ നിന്നും പിൻ വലിഞ്ഞു. 

ഇപ്പോഴിതാ വീണ്ടും ഞാൻ ഈ നല്ല ദിവസം നോക്കി  സജീവമാകാൻ  പോകുന്നു . ഞാൻ ഒരു പുതിയ മെമ്പറെ ക്ലബ്ബിൽ ചേർത്തിക്കൊണ്ട്. അദ്ദേഹം ബിഎസ്എന്നിൽ നിന്നും റിട്ടയർ ചെയ്ത ശക്തനിൽ താമസിക്കുന്ന അശോകൻ .


അടുത്ത ഫേമിലി മീറ്റിംഗിൽ അദ്ദേഹത്തെ ഇൻഡക്ട് ചെയ്യാനുള്ള ഏർപ്പാട് ബന്ധപ്പെട്ട മെമ്പർമാരോട് ചെയ്യാൻ പറയണം .

ഞാൻ ഇന്ന് പതിനൊന്ന് മാണിയോട് കൂടി നെടുപുഴയിൽ ഉള്ള കസ്തുർബ ഓൾഡ് എയ്ജ് ഹോമിൽ എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല . അവിടുത്തെ ചേച്ചിമാർ എന്നെ തിരിച്ചറിഞ്ഞ് ഇരിപ്പിടം തയ്യാറാക്കി തന്നു എനിക്കും അശോകേട്ടനും . 12 മണിക്കാണ് മീറ്റിംഗ് എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും താമസിയാതെ ഡോക്ടർ ഗോപിനാഥൻ എത്തി 

ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ സുധയും ചേട്ടനും എത്തി .  പിന്നെ ദിലീപും താമസിയാതെ നിജുവും, സാജുവും , രവി യേട്ടൻ  , കനകം  മുതലായവരും എത്തി ചേർന്നു . എല്ലാവരെയും കണ്ടപ്പോൾ എനിക്ക് സമാധാനമായി . അതുവരെ ഞാൻ പദ്മിനി ചേച്ചിയുമായി വർത്തമാനം പറഞ്ഞിരിക്കുക ആയിരരുന്നു .

നിജു ബേനറുമായെത്തി . ചേട്ടനും അനിയനും കൂടി ബേനർ കെട്ടി. രാധാമണി ചേച്ചി നിലവിളക്ക് എണ്ണയും തിരിയും ഇട്ട് കൊണ്ടുവന്നു . പ്രസിഡണ്ടും , സെക്രട്ടറിയും മറ്റു മെമ്പേഴ്സും കൂടി വിളക്ക് തെളിയിച്ചു . 


കസ്തൂർബാ വൃദ്ധ മന്ദിരത്തിലെ അന്തേവാസികളുടെ  പ്രാർത്ഥനാ ഗീതത്തിന് ശേഷം മീറ്റിങ് ആരംഭിച്ചു .

താമസിയാതെ ലയൺ ദിലീപിന്റെ നന്ദി പ്രകടനത്തോട് കൂടി മീറ്റിങ് അവസാനിച്ചെങ്കിലും കലാപരിപാടികൾ ആരംഭിച്ചു . നിജു-സാജു സഹോദരന്മാരുടെ പാട്ടും, ദിലീപിന്റെ പാട്ടും


ഉണ്ടായിരുന്നു. ഡോക്ടർ ഗോപിയ്‌നാഥനും വൃദ്ധ മന്ദിരത്തിലെ  അഭ്യുദയകാംഷിയുമായ സുരേഷും  ഭാവി  പരിപാടികളെ കുറിച്ച് സംസാരിച്ചു . 

പ്രതിനിധി പദ്മിനി ടീച്ചറുടെ നന്ദി പ്രകടനത്തോടുകൂടി യോഗം രണ്ടുമണിക്ക് മുൻപേ  അവസാനിച്ചു . അതിനുശേഷം വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരുന്നു.


എല്ലാ വർഷവും ഗാന്ധി ജയന്തി ആഘോഷം സ്പോൺസർ ചെയ്യുന്നത് നമ്മുടെ  ക്ലബ്ബ് മെമ്പർ ഡോക്ടർ ഗോപിനാഥൻ ആണ് .

ഈ വർഷം മൊത്തത്തിൽ മെമ്പർ മാരുടെ ഹാജർ കുറവായിരുന്നു.  ഞാൻ (ജെ പി വെട്ടിയാട്ടിൽ ) ആദ്യം വന്നതും അവസാനം പോയതും .


എല്ലാം കൊണ്ടും വളരെ മികച്ച രീതിയിൽ തന്നെ ഗാന്ധി ജയന്തി ആഘോഷിക്കാൻ കഴിഞ്ഞു ..

സ്നേഹപൂർവ്വം 

ജെ പി വെട്ടിയാട്ടിൽ 





കുറിപ്പ് :  കൂടുതൽ 

ചിത്രങ്ങൾ താമസിയാതെ ചേർക്കാം