Friday, April 22, 2011

പണ്ടത്തെ ഒരു നെല്ലിയാമ്പതി യാത്ര - part one






Posted by Picasaത്തെ ഒരു നെല്ലിയാമ്പതി യാത്ര അയവിറക്കാം താമസിയാതെ. കാത്തിരിക്കുക

നെല്ലിയാമ്പതിക്ക് പോയത് പളനിയില്‍ നിന്നാണ്‍. പളനിയില്‍ നിന്ന് കാ‍ലത്ത് കുളിച്ച് തൊഴുത് പ്രാതലിന്‍ ശേഷം ആണ്‍ നെല്ലിയാമ്പതി യാത്ര മനസ്സില്‍ വിരിഞ്ഞത്. ഞങ്ങള്‍ 3 വാഹനങ്ങളിലായി പത്ത് വലിയവരും 4 കുട്ടീസും ഉണ്ടായിരുന്നു.

കുറച്ച് ഫോട്ടോകള്‍ കാണൂ…. വിശേഷങ്ങള്‍ താമസിയാതെ

Thursday, April 21, 2011

പെസഹാവ്യാഴം ആചരിച്ചു



ഇന്നെലെ [21-04-2011] പെസഹാവ്യാഴം ആചരിച്ചു.

പെസഹാ എന്ന വാക്കിന്റെ അര്ഥം കടന്നുപോകല്എന്നാണ്.

ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട തിരുനാളുകളില്ഒന്നാണ്

പെസഹാവ്യാഴം. പഴയ നിയമ പ്രകാരവും പുതിയ നിയമ പ്രകാരവും പെസഹായ്ക്ക് വളരെയേറെ പ്രാ

ധാന്യമുണ്ട്. ക്രിസ്തുവിന്റെ അന്ത്യഅത്താഴവും, പരിശുദ്ധ കുര്

ബാനയുടെ സ്ഥാപനവും, പീഡാനുഭവങ്ങളുടെ ആരംഭവുമാണ് പെ

സഹാ തിരുനാള്വഴി ക്രൈസ്തവ സഭ അനുസ്മരിക്കുന്നത്. ആരാ

ധനക്രമം പ്രകാ

രം വൈകിട്ടാണ് തിരുക്കര്മ്മങ്ങള്ആരംഭിക്കുന്നത്.
അമ്പത് നോമ്പ്ദിവസങ്ങളില്അള്ത്താരയില്സഹനത്തിന്റെയും ക്ഷമയുടെയും വേദനയുടെയും സൂചകമായി വിരിക്കുന്ന ധൂമ്ര (purple) വിരിപ്പുകള്ക്കും തിരശീലകള്ക്കും അലങ്കാരങ്ങള്ക്കും പകരം പെസഹാ ദിവസം ആഘോഷസൂചകമായ വെള്ള/സുവര്ണ്ണ (white/golden) വിരിപ്പുകളും തിരശീലകളും അലങ്കാരങ്ങളുമാണ് ഉണ്ടാവു

. വൈദികരുടെ തിരുവസ്ത്രങ്ങളും ആഘോഷസൂചകമായ വെള്ള/സുവര്ണ്ണ നിറങ്ങളില്ഉള്ളതായിരിക്കും. പുഷ്പാലങ്കൃതമായ അള്ത്താ

രയിലേക്ക് പ്രധാനകാര്മ്മികന്സഹകാര്മികരോടും, യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത 12 ആളുകളോടുമൊപ്പം കടന്നുവരുന്നു. തുടര്ന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുര്ബാന ആരംഭിക്കുന്നു.


കുര്ബാനമദ്ധ്യേ, പ്രധാനകാര്മ്മികന്‍, തിരഞ്ഞെടുത്ത 12 പേരുടെയും പാദങ്ങള്കഴുകി ചുംബിക്കുന്നു. അന്ത്യഅത്താഴത്തിന് മുന്പ്യേശു, ശിഷ്യരുടെ പാദങ്ങ

ള്കഴുകി ചുംബിച്ചുകൊണ്ട് എളിമയുടെ മാതൃകകാട്ടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് കര്മ്മങ്ങള്നടത്തുന്നത്.

കുര്ബാന നല്കുന്ന ചടങ്ങിനു ശേഷം പരിശുദ്ധകുര്ബാന (തിരുവോസ്തി) അള്ത്താരയിലെ സക്രാരിയില്നിന്നും പ്രത്യേകം സജ്ജമാക്കിയ മറ്റൊരു താല്ക്കാലിക സക്രാരിയിലേക്ക്മാറ്റുന്നു. യേശു അത്താഴത്തിനു ശേഷം ഗെത്സെമെനി തോട്ടത്തിലേക്ക് പോയി പ്രാര്ഥിച്ചതി

നെ അനുസ്മരിക്കുന്ന ചടങ്ങാണിത്. പ്രധാന കാര്മ്മികന്‍, തിരുവോസ്തി ഉള്ക്കൊള്ളുന്ന കുസ്തോദി, സഹകാര്മ്മികരുടെ അകമ്പടിയോടെ ആഘോഷപൂര്വ്വമായ ലഘു പ്രദക്ഷിണമായി, ദേവാലയത്തില്അള്ത്താരയ്ക്ക് പുറത്ത്പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സക്രാരിയില്സ്ഥാപിക്കുന്നു. പ്രദക്ഷിണം അള്ത്താര വിടുന്നതോടെ അള്ത്താരയില്ദൈവസാന്നിധ്യത്തെ ഓര്മ്മിപ്പിക്കുന്ന ദീപങ്ങള്അണയ്ക്കുന്നു. അള്ത്താരയിലെ എല്ലാ അലങ്കാരങ്ങളും വിരിപ്പുകളും തിരശീലക

ളും വിളക്കുകളും മാറ്റുന്നു. സക്രാരി തുറന്നിടുന്നു. ഈസ്റ്റര്രാവ്വരെ അള്ത്താര, വിരിപ്പുകളും, തിരശീലയും, അലങ്കാരങ്ങളും ഇല്ലാതെ സൂക്ഷിക്കും.

തിരുവോസ്തി താല്കാലിക സക്രാരിയില്വയ്ക്കുന്നതോടെ പെസഹാജാഗരണം ആരംഭിക്കുന്നു. തുടര്ന്ന് പ്രാര്ത്ഥനകളും ആരാധനയുമായി തുടരുന്നു. ചില ദേവാലയങ്ങളില്‍ 12 മണി

വരെയും, ചിലയിടങ്ങളില്രാത്രി മുഴുവനും ആരാധന തുടരുന്നു.

പെസഹായുടെ മറ്റൊരു പ്രധാന ചടങ്ങ് ക്രൈസ്തവ ഭവനങ്ങളിലാണ്. അന്നേ ദിവസം ഉണ്ടാക്കിയ പെസഹാ അപ്പം കഴിക്കുന്ന ചടങ്ങാണത്. പള്ളിയിലെ ചടങ്ങുകള്ക്ക്ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങള്ഒന്നിച്ചാണ് പെസഹാ അപ്പം കഴിക്കുന്നത്. കഴിക്കുന്നതി

നു മുന്പ് തന്റെ അയല്കുടുംബങ്ങളില്പെസഹാ അപ്പം ഉണ്ടാക്കാന്സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്അവര്ക്കുള്ള പങ്ക് ആദ്യമേ നല്കിയിരിക്കണം. ഗൃഹനാഥന്അപ്പം മുറിച്ച് കുടുംബാംഗങ്ങള്ക്ക് വിതരണം ചെയ്യുന്നതോടെ പെസഹാ ചടങ്ങുകള്അവസാനിക്കുന്നു.

കടപ്പാട് :-- ശ്രീ. ജോജോ കുരിയന്‍ – കോഴിക്കോട്, ഗൂഗിള്‍

+++

ഇന്നെലെ എന്റെ തട്ടകമായ തൃശ്ശൂരിലും പെസഹാവ്യാഴം ആചരിച്ചു. തൃശ്ശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മോണ്‍. ജോര്‍ജ്ജ് അക്കര കാല് കഴുകി ചുംബിച്ചു.

പട്ടിക്കാട് മാര്‍ത്തോമാ ശ്ലീഹാ പള്ളിയില്‍ പെസഹാ ആചരണത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ കഴിഞ്ഞ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കുട്ടികള്‍ക്ക് അപ്പവും വീഞ്ഞും നല്‍കി.

എന്റെ വസതിയുടെ അടുത്ത് കൊക്കാല കുളത്തിന്റെ പരിസരത്ത് വിശ്വാസികള്‍ അനാഥരെ കുളിപ്പിച്ച് വസ്ത്രം നല്‍കി, പെസഹാ അപ്പം മുറിച്ച് വിതരണം ചെയ്തു.

++

ഇന്ന് [22-04-2011] പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി.

Tuesday, April 19, 2011

വീസ് ബാഡനില്‍ നിന്നൊരു സുഹൃത്ത്

നമ്മുടെ കൃതികള്‍ ലോകത്തുള്ള പലരും വായിക്കപ്പെടുന്നു എന്ന് കാണുമ്പോള്‍ ഏതൊരു എഴുത്തുകാരനും സന്തോഷമുളവാക്കുന്ന കാര്യമാണല്ലോ?

എന്റെ ബ്ലോഗ് പോസ്റ്റ് നോക്കുന്ന വീസ്ബാഡനിലുള്ള ഒരാളെ ഞാന്‍ ഇന്ന് കണ്ടു. ആ ആളെ പരിചയപ്പെടണമെന്നുണ്ട്. ഞാന്‍ കുറച്ച് കാലം വീസ്ബാഡനില്‍ താമസിച്ചിട്ടുണ്ട്./ Wiesbaden in GERMANY

കഴിഞ്ഞ ദിവസം സാധാരണ ഞാന്‍ കാണാത്ത ചിലരും മറ്റു ചില രാജ്യങ്ങളില്‍ നിന്നും എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതായി കണ്ടു. എല്ലാവരേയും പരിചയപ്പെടണം എന്നുണ്ട്.

സ്നേഹത്തോടെ

ജെ പി

greetings from thrissivaperoor.

trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്

Sunday, April 17, 2011

അപ്പുണ്ണി - ചെറുകഥ - ഭാഗം 5

അപ്പുണ്ണി ഭാഗം 5

9 മാസമായി മുടങ്ങിക്കിടന്നതാണ്....

നാലാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2010/07/4.html

കടയുടമസ്ഥന്‍ സാമാന്യം വലിയ ഒരു ഭാണ്ഡം അപ്പുണ്ണിയെ ഏല്പിച്ചു.

“എന്നെങ്കിലും നിന്നെ കാണാനിടയായാല്‍ തരാന്‍ വേണ്ടി എന്നെ ഏല്പിച്ചതാണ്‍”

അപ്പുണ്ണി ആ കെട്ട് വാങ്ങി തലയില്‍ വെച്ച് സാവിത്രിയുടെ കൂടെ സത്രത്തിലെലമ്പൂ കെട്ടഴിച്ച് നോക്കിയപ്പോള്‍ 5 മുണ്‍ടുകളും തോര്‍ത്തും, പത്തില്‍ കൂടുതല്‍ കൌപീനവും, ഗുരുവായൂരപ്പന്റെ ഒരു ചില്ലിട്ട പടവും കളഭം ചന്ദനം മുതലായ വസ്തുക്കളും.

“അപ്പുണ്ണി ഒച്ച വെച്ച് കരയാന്‍ തുടങ്ങി. അന്ന് ജലപാനം കഴിച്ചില്ല. പിറ്റേ ദിവസം രാവിലെ നിലമ്പൂര്‍ക്ക് യാത്രയായി.”

നിലമ്പൂരിലെ ഇല്ലത്തെത്തിയ അപ്പുണ്ണി വളരെ ശോകനായി കാണപ്പെട്ടു. ഇടക്കിടക്ക് ഭാണ്ഡം തുറന്ന് നോക്കി കണ്ണ് നീര്‍ പൊഴിക്കും. എപ്പോഴും ഒരേ കിടപ്പ്. ഭക്ഷണം കഴിക്കാതെയായിത്തുടങ്ങി.

അഛന്‍ തിരുമേനി വൈദ്യനെ വിളിച്ച് വരുത്തി.

“വൈദ്യന്‍ നാടി പരിശോധിച്ചു. അപ്പുണ്ണിയെ നോക്കിയിട്ട്,,,,”

“തമ്പ്രാനേ…….. ഇയാള്‍ക്ക് മനോവിഷമമാണ്‍ കാര്യമായിട്ട്. വേറെ അസുഖമൊന്നും ഇല്ല.”

“വൈദ്യന്‍ “മാനസമിത്രം” വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുവാന്‍ ഉപദേശിച്ചു.”

-------- രണ്‍ട് നാല്‍ ദിവസം കൊണ്ട് അപ്പുണ്ണിയുടെ ദീനമെല്ലാം പമ്പ കടന്നു. അപ്പുണ്ണിയില് പല മാറ്റങ്ങളും കാണപ്പെട്ടു.

സാവിത്രിയുടെ മണിയറ തട്ടിന്‍ പുറത്തേക്ക് മാറ്റി. അപ്പുണ്ണിയുടെ ഭക്ഷണക്രമമെല്ലാം വൈദ്യന്മാരുടെ ഉപദേശമനുസരിച്ച് ചിട്ടപ്പെടുത്തി. രസായന ചികിത്സ തുടങ്ങി. അയാളുടെ മനസ്സിനേയും വിചാരവികാരങ്ങളേയും പുഷ്ടിപ്പെടുത്തുവാനുള്ള കഷായങ്ങളും ആസവങ്ങളും, കന്മദം ചേര്‍ത്ത ലേഹ്യങ്ങളും നല്‍കിത്തുടങ്ങി.

കാലങ്ങള്‍ക്ക് ശേഷം ഇല്ലത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ അച്ചന്‍ തിരുമേനി കൊതിച്ചു. സാവിത്രിക്കുട്ടിക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശങ്കുണ്ണ്യായരുടെ ഭാര്യയെ ചുമതലപ്പെടുത്തി.

ഉച്ചയൂണ്‍ കഴിഞ്ഞാല്‍ മണിയറയില്‍ കൊണ്ട് പോകാനും കൂടെ ശയിപ്പിക്കാനും സാവിത്രിക്കുട്ടിയെ അവര്‍ ഓര്‍മ്മിപ്പിച്ചു.

ഉറക്കം കൂടുതല്‍ ഇഷ്ടപ്പെട്ട അപ്പുണ്ണിക്ക് അധികം ബഹളമില്ലാത്ത തട്ടിന്‍പുറത്തെ വാസം കൂടുതല്‍ ഉന്മേഷം നല്‍കി.

ഉച്ചഭക്ഷണത്തിന്‍ ശേഷം അധികം ഉറങ്ങാന്‍ സമ്മതിക്കില്ല സാവിത്രിക്കുട്ടി. പകരം അവളുമായി കാമലീലകളില്‍ ശ്രദ്ധകൊടുക്കും വിധം സാവിത്രി അപ്പുണ്ണിയെ മെരുക്കിയെടുത്തു.

“എന്താ എന്റെ അരികിലേക്ക് ചേര്‍ന്ന് കിടക്കാത്തെ അപ്പുണ്ണ്യേട്ടാ…?”

“അപ്പുണ്ണിയുടെ കയ്യെടുത്ത് അവളുടെ മാറത്തേക്ക് വെച്ചു. അവളുടെ സ്ത്രീത്വം ഉണര്‍ന്നു. പക്ഷെ കാര്യമായ അനുഭൂതിയൊന്നും അവള്‍ക്ക് ലഭിച്ചില്ല.”

“അപ്പുണ്ണിക്ക് കൂടുതല്‍ ഉത്തേജകമരുന്നുകള്‍ ഉപദേശിച്ചു വൈദര്‍. സാരമായ വ്യത്യാസങ്ങള്‍ അയാളില്‍ ഉണ്ടായെങ്കിലും സാവിത്രിക്കുട്ടിക്ക് പൂര്‍ണ്ണ സംതൃപ്തി വന്നില്ല.”

ദിവസങ്ങള്‍ കടന്ന് പോയെങ്കിലും സാവിത്രിക്കുട്ടി ഗര്‍ഭം ധരിച്ചില്ല. വീണ്ടും നാട്ട് വൈദ്യനെ വരുത്തി പുതിയ ചികിത്സകള്‍ പരീക്ഷിക്കപ്പെട്ടു.

“വൈദ്യര്‍ അച്ചന്‍ തിരുമേനിയെ മുഖം കാണിച്ചു.”

“എന്താ വൈദ്യരേ നമ്മുടെ ആഗ്രഹം നിറവേറില്ലാ എന്നുണ്ടോ>>>?”

“ഇനി മരുന്നുകളൊന്നും പരീക്ഷിക്കാനില്ല അങ്ങുന്നേ. അപ്പുണ്ണി പൂര്‍ണ്ണ ആരോഗ്യവാനാണ്‍. എത്ര സന്തതികളെ സൃഷ്ടിക്കാനും ആരോഗ്യം കൊണ്ട് പ്രാപ്തനാണ്‍ അപ്പുണ്ണി.

“നമുക്കാവശ്യം ഇനി മരുന്നുകളല്ല, മറിച്ച് സാവിത്രിക്കുട്ടിയുടെ മിടുക്കും തന്റേടവും ആണാവശ്യം. അവള്‍ക്കും ആരോഗ്യക്കുറവൊന്നും ഇല്ല.”

“പൂര്‍ണ്ണ നഗ്നയായ സാവിത്രിക്കുട്ടിയെ കിടപ്പറയില്‍ കണ്ടിട്ടും വികാരഭരിതനാകുന്നില്ല അപ്പുണ്ണി. അയാള്‍ക്കെന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ തന്നെ അത് സാവിത്രിയെ കുളത്തിലും അടുക്കള ഭാഗത്തും മറ്റും കാണുമ്പോഴാണ്‍.”

അതിനുള്ള ഏര്‍പ്പാടുകളും ഇല്ലത്തില്‍ നിന്ന് ചെയ്ത് കൊടുത്തു. അര്‍ദ്ധനഗ്നയായി നിന്ന് സാവിത്രി അപ്പുണ്ണിയെ അപ്പുണ്ണിയെ തേച്ച് കുളിപ്പിച്ചു. എന്നിട്ടും കാര്യമായ ചലനങ്ങള്‍ അപ്പുണ്ണിയില്‍ ദര്‍ശിക്കാനായില്ല.

“ഒരു അമ്മയാകാനുള്ള അവളുടെ മോ‍ഹം കെട്ടടങ്ങിയില്ല. ശ്രമം തുടര്‍ന്ന് കൊണ്‍ടിരുന്നു. വളരെ കുറച്ചേ അപ്പുണ്ണി സംസാരിക്കാന്‍ തുടങ്ങിയുള്ളൂ. അതും സാവിത്രിക്കുട്ടിയോട് മാത്രം.”

“അപ്പുണ്ണ്യേട്ടന്‍ പട്ടുഗോവണം ധരിച്ച ഉണ്ണിനമ്പൂതിരിമാരെ ഇഷ്ടമാണോ,,,?”

“അതേ എന്ന് തലയാട്ടുകമാത്രം ചെയ്തു..”

“നമുക്കും അതേപോലെ ഉണ്ണികള്‍ വേണ്ടേ…?”

“വീണ്ടും തലയാട്ടിയെങ്കിലും അതിന്റെ ഉത്തരം സാവിത്രിക്കുട്ടിക്ക് ഊഹിച്ചെടുക്കാനായില്ല.”

“പിന്നെ എവിടെയാണ്‍ പ്രശ്നം എന്റെ ഏട്ടാ,,,”

പ്രതികരണം ഒന്നും ഉണ്ടായില്ല.

പതിവുപോലെ അപ്പുണ്ണിയുമായി കാമലീലളിലേര്‍പ്പെട്ടെങ്കിലും അവള്‍ക്ക് സംതൃപ്തി കിട്ടിയില്ല. വലിയ സഹനശക്തിയുള്ള ആളായിരുന്നു സാവിത്രി.

ഒരു ദിവസം ഇല്ലത്തെ റേഡിയോവിലും കേട്ടു ആ വാര്‍ത്ത. വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ അന്വേഷിക്കപ്പെടുന്ന ആള്‍ അപ്പുണ്ണി തന്നെയാണെന്ന് ബോധ്യപ്പെട്ടു. പക്ഷേ കേട്ട പേര്‍ മ അത്സ്റ്റൊന്നായിരുന്നു.

ആള്‍ പൂര്‍ണ്ണമായി സംസാരിച്ച് തുടങ്ങിയലേ സത്യാവസ്ഥ പൂര്‍ണ്ണമായി മനസ്സിലാകൂ. മാതൃഭാഷക്കുപുറമേ മറ്റു പല ഭാഷകളും സംസാരിക്കുന്നവനും, ഭൂമിയിലും ആകാശത്തുമുള്ള വാഹന നിരകളോടിക്കാനും അറിവുള്ളവനും മറ്റും…………. വാര്‍ത്തയില്‍ പറഞ്ഞുകേട്ടു…. ചിലതൊന്നും വിശ്വസിക്കാനാവില്ല ….

“എങ്ങിനെയെങ്കിലും ഇല്ലത്തേക്ക് ഇംഗ്ലീഷ് പത്രം വരുത്തണം. അലസമായി വലിച്ച് വാരിയിടുന്ന പത്രങ്ങളോ പുസ്തകങ്ങളോ എടുത്ത് വായിക്കുമോ എന്ന് നോക്കണം. താക്കോലും കൊടുത്ത് കാറില്‍ ഒറ്റക്കിരുത്തി നോക്കണം.

ഇംഗ്ലീഷ് പത്രങ്ങള്‍ എത്തിത്തുടങ്ങി ഇല്ലത്തേക്ക്. വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെടുവാനായിരുന്നു സാവിത്രിക്കുട്ടിയുട പരിശ്രമങ്ങള്‍.

ഉമ്മറത്തും കിടപ്പുമുറിയിലും പലയിടത്തുമായി ഇംഗ്ലീഷ് മലയാളം പത്രങ്ങളും മാസികകളും വിതറിയിട്ടും അതിലൊന്നിലേക്കും അപ്പുണ്ണിയുടെ ശ്രദ്ധ തിരിക്കാനായില്ല.

കുറച്ച് ദിവസം കഴിഞ്ഞ് സാവിത്രിക്കുട്ടി പഴയ പത്രക്കെട്ടുകളെല്ലാം പടിഞ്ഞാറെ പറമ്പിലിട്ട് കത്തിക്കുവാനോ ആര്‍ക്കെങ്കിലും കൊടുക്കുവാനോ ശങ്കുണ്ണ്യായരെ ഏല്പിച്ചു.

സാവിത്രി അടുക്കളക്കോലായിലിരുന്ന് അപ്പുണ്ണിയെ തൈലം തേപ്പിക്കുകയായിരുന്നു. പത്രക്കെട്ടില്‍ നിന്ന് ഒരു പത്രമെടുത്ത് തിണ്ണയില്‍ വിരിച്ച് അതിലിരിക്കാന്‍ പറഞ്ഞു. സാവിത്രി തൈലം ചൂടാക്കാന്‍ അടുക്കള്യിലേക്ക് നീങ്ങി.

ചൂടാക്കിയ തൈലമായി വരുമ്പോള്‍ കണ്ടത് സാവിത്രിക്കുട്ടിയെ സന്തോഷിപ്പിച്ചു. ഇഗ്ലീഷ് പത്രത്തിന്റെ എല്ലാ പേജുകളും മറിച്ചുനോക്കിയ അപ്പുണ്ണി അതില്‍ നിന്ന് ഒരു ഷീറ്റെടുത്ത് അതില്‍ ഇരുന്നു. മറ്റുതാളുകള്‍ അരികില്‍ വെച്ചു.

ആഴ്ചയില്‍ മൂന്ന് ദിവസമോ ഒന്നരാടമോ അപ്പുണ്ണിയെ തൈലവും എണ്ണയും തേച്ച് കുളിപ്പിക്കും. ശേഷമുള്ള ദിവസങ്ങളില്‍ തലയില്‍ എണ്ണമാത്രം ഇടും. അതാണ്‍ ചടങ്ങ്. തൈലം തേപ്പിക്കുന്ന ദിവസം രണ്ട് മണിക്കൂര്‍ കഴിഞ്ഞേ കുളിപ്പിക്കൂ‍…

തൈലം തേച്ച് ഉഴിയുന്നിടക്ക് അപ്പുണ്ണി വീണ്‍ടും ഇംഗ്ലീഷ് പത്രം മറിച്ചുനോക്കി. ഒരു പ്രത്യേക പേജിലെത്തിയപ്പോള്‍ അത് വായിക്കുന്നത് ശ്രദ്ധിച്ചു.

വായിച്ചോട്ടെ എന്ന് കരുതി സാവിത്രി അത് കണ്ടതായി ശ്രദ്ധിച്ചില്ല. അപ്പുണ്ണി ഒരു ഷീറ്റിന്റെ കാല്‍ ഭാഗം കീറി മടിയില്‍ വെച്ചു.

കുളിമുറിയില്‍ കൊണ്‍ടിരുത്തി താളിയും ചീനിക്കക്കട്ടയും ഇട്ട ഓടം അപ്പുണ്ണിയുടെ കയ്യില്‍ കൊടുത്തു. സാവിത്രിക്കുട്ടി മുണ്ട് കയറ്റിക്കുത്തി, തൈലവും എണ്ണയും പുരളാതിരിക്കാന്‍ ആദ്യമേ ബ്ലൌസ് ഊരി അയയിലിട്ടു. ആദ്യം തലയിലെ മെഴുക്ക് ഇളക്കി ഇളം ചൂട് വെള്ളത്തില്‍ കഴുകി തോര്‍ത്തുമ്പോള്‍ കുലുങ്ങുന്ന മാറിടം കണ്ടിട്ടും അപ്പുണ്ണിക്കൊന്നും തോന്നിയില്ല.

പിന്നീട് അല്പം ചൂടുവെള്ളത്തില്‍ ചെറുപയറ് പൊടി കലക്കി തേച്ച് ദേഹത്തെ മെഴുക്കെല്ലാം ഇളക്കുമ്പോള്‍ അല്പനേരത്തേക്ക് അവളുടെ മാറിടത്തിലേക്ക് കണ്ണ് വെച്ചതായി തോന്നി അവള്‍ക്ക്. അങ്ങിനെ കുളി ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചു അവള്‍.

കുളിമുറിയായാലും വേണ്ടില്ല മനസ്സറിഞ്ഞൊന്ന് ബന്ധപ്പെട്ട് കിട്ടിയാല്‍ മതിയായിരുന്നെന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. പക്ഷെ അങ്ങിനെ ഒന്നും അപ്പുണ്ണിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

“സാവിത്രിക്കുട്ടി നിരാശയായില്ല. വീണ്ടും ശ്രമം തുടര്‍ന്നു. എങ്ങിനെയെങ്കിലും ഇദ്ദേഹത്തില്‍നിന്നൊരു ഉണ്ണിയെനിക്ക് ജനിക്കണം. എനിക്കിനി മറ്റൊരു വേളിയോ സംബന്ധമോ ഉണ്ടാവില്ല. ശ്രമം മാത്രം പോരല്ലോ, ഭഗവാ‍ന്റെ കടാക്ഷവും കൂടിവേണമല്ലോ..?!!“

കുളി കഴിഞ്ഞിട്ടും ഈറന്‍ മാറാതെ അപ്പുണ്ണി പുറത്തെത്തി. മടിയില്‍ നിന്ന് പത്രക്കടലാസ്സെടുത്ത് കിടക്കയുടെ അടിയില്‍ വെച്ചത് സാവിത്രിക്കുട്ടി ശ്രദ്ധിച്ചു.

വൈകിട്ട് കിടക്കാന്‍ നേരത്ത് അവളതെടുത്തെങ്കിലും അപ്പുണ്ണിയില്‍ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. നോക്കിയപ്പോള്‍ ഇംഗ്ലീഷ് പത്രത്തില്‍ “കാണ്മാനില്ല” എന്നൊരു പരസ്യം.

അപ്പുണ്ണ്യേട്ടന്റെ ഒരു ഫോട്ടോയും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും എല്ലാം. അത് പത്രത്തില്‍ നിന്ന് ബുദ്ധിപൂര്‍വ്വം തന്നെയാണൊ അത് കീറിയെടുത്തതെന്ന് മനസ്സിലാക്കുവാന്‍ അവള്‍ക്ക് സാധിച്ചില്ല.

അത് മറ്റാരും ഇല്ലത്തോ പുറത്തോ ശ്രദ്ധിക്കപ്പെടുവാന്‍ പാടില്ലാ എന്നതാണ് അര്‍ഥമെങ്കില്‍ അപ്പുണ്ണ്യേട്ടന്‍ താമസിയാതെ അസുഖം എല്ലാം മാറി ഉണര്‍വ്വോടെ ശിഷ്ടകാലം ജീവിക്കും എന്ന് അനുമാനിക്ക്കാം.

അതിലെ വിലാസം കണ്ടിട്ട് ഇദ്ദേഹത്തിന്‍ ഒന്നും തോന്നിയതോ പഴയ ചരിത്രങ്ങള്‍ പൂര്‍ണ്ണമായും ഓര്‍മ്മ വന്നതോ ഒന്നും ഉണ്ടായില്ലാ എന്നാണ്‍ സാവിത്രിക്ക് തോന്നിയത്.

ഒരു കണക്കില്‍ നന്നായി. അദ്ദേഹത്തിന്‍ തിരിച്ചറിവ് ഉണ്ടായാല്‍ എനിക്ക് എന്റെ അപ്പുണ്ണ്യേട്ടനെ നഷ്ടമാവില്ലേ? സംഗതി ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അപ്പുണ്ണ്യേട്ടന്‍ എന്നെ ഇഷ്ടമായിരുന്നു. എനിക്ക് അലോഗ്യമായത് ഒന്നും ചെയ്തിട്ടില്ല. കിടപ്പുമുറിയിലൊഴികെ. വളരെ നല്ല സ്വഭാവം. എന്നോടൊഴിച്ച് ആരുമായും കൂട്ടില്ല. എന്റെ അഛനോട് പോലും.

ഇങ്ങിനെയുള്ള ഒരാളെ നഷ്ടമാകുന്ന കാര്യം എനിക്കാലോചിക്കാനേ വയ്യ. അപ്പുണ്ണ്യേട്ടനേയും കൊണ്ട് അഛന്‍ തിരുമേനിയുടെ അനുഗ്രഹവും വാങ്ങി അമ്മയുടെ അടഞ്ഞ് കിടക്കുന്ന ഇല്ലത്തേക്ക് രണ്ട് വാല്യക്കാരുമായി ഒരു ഒളിച്ചോട്ടം നടത്തിയാലോ എന്നുപോലും സാവിത്രിക്കുട്ടി ചിന്തിച്ചു.

+

“എനിക്ക് ഒരു സ്ന്തതി പിറക്കുംവരെയെങ്കിലും എന്റെ അപ്പുണ്ണ്യേട്ടന്‍ എന്റെ അരികിലുണ്ടാകണേ കൃഷ്ണാ ഭഗവാനേ ഭക്തവത്സലാ എന്ന് സാവിത്രിക്കുട്ടി ഗുരുവായൂരപ്പനോട് കേണപേക്ഷിച്ചു.”

ഏതായാലും അപ്പുണ്ണ്യേട്ടന്റെ ബന്ധുക്കള്‍ അതീവശ്രദ്ധാലുക്കളും ജാഗരൂകരും സാമ്പത്തിക ഭദ്രതയുള്ളവരും ആയിരിക്കണം. ഭാരതം മുഴുവനും സര്‍ക്കുലേഷനുള്ള പത്രത്തിലും റഡിയോവിലും ഒക്കെയാണ്‍ പരസ്യവും അറിയിപ്പും എല്ലാം കൊടുത്തിരിക്കുന്നത്. ഏതായാലും അപ്പുണ്ണ്യേട്ടനെ ഈ കുഗ്രാമത്തില് ആരും തിരിച്ചറിഞ്ഞിരിക്കാന്‍ സാധ്യത ഇല്ല. തന്നെയുമല്ല ഫോട്ടോ കണ്ടാല്‍ ആര്‍ക്കും ഈയാളാണ്‍ എന്ന് മനസ്സിലാകില്ല.

അപ്പുണ്ണ്യേട്ടന്റെ കുറ്റിമുടിയും താടിയും നീട്ടിവളര്‍ത്താന്‍ തീരുമാനിച്ചു. തന്മൂ‍ലം ഛായയില്‍ മാറ്റം വരുത്താമല്ലോ.

നിലമ്പൂര്ക്ക് പോയാല് അതില് കൊടുത്തിട്ടുള്ള നമ്പറില്വിളിച്ച് ആളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആരായാമായിരുന്നു. അവരുദ്ദേശിക്കുന്ന ആളാണെന്ന് ഫോട്ടോയില്‍ വ്യക്തം. എന്നാലും കൂടുതല്‍ ഉറപ്പ് വരുത്താമല്ലോ?

സാവിത്രിക്കുട്ടി അപ്പുണ്ണ്യേട്ടനെ അഛനെ ഏല്പിച്ച് ഡ്രൈവറേയും കൂട്ടി നിലമ്പൂര്‍ പോസ്റ്റാഫീസിലെത്തി. ട്രങ്ക് ബുക്ക് ചെയ്തു.

അല്പനേരത്തിനുള്ളില്‍ ലയിന്‍ കിട്ടി.

“ഹലൊ ഒരു പരസ്യം കണ്ടുവല്ലോ…?”

ആരാ വിളിക്കുന്നത്…?

“മറുപടി സാവിത്രി കരുതിക്കൂട്ടി പറഞ്ഞില്ല. പക്ഷെ സൂത്രത്തില്‍ ഇതൊന്നും പറയാതെ മുഴുവന്‍ വിവരങ്ങളും ലഭ്യമായി. വിവരങ്ങളറിഞ്ഞ സാവിത്രിക്കുട്ടിക്ക് അത്ഭുതവും ആശങ്കയും ഉണ്‍ടായി. “

കൃഷ്ണാ ഗുരുവായൂരപ്പാ – ഏട്ടന്റെ അസുഖം പൂര്‍ണ്ണമായി ഭേദമായാല്‍ ഇതിലും അനുയോജ്യനായ മറ്റൊരാളെ എനിക്ക് കിട്ടില്ല. സംഗീതവും സംഗീത ഉപകരണങ്ങളും വഴങ്ങുമത്രെ?. മാതൃഭാഷക്കുപുറമേ ഇംഗ്ലീഷും ഹിന്ദിയും തമിഴ് മുതലായ ഭാഷകളും ഫ്രഞ്ചും എഴുതാനും വായിക്കാനുമറിയും. ഹെലിക്കോപ്റ്റര്‍ മുതലായ ആകാശ വാഹനങ്ങളും, കാറ് ബസ്സ് മുതലായ ഏത് വാഹനങ്ങളും, കൂടാതെ കാറ് ജീപ്പു മുതലായവയുടെ റിപ്പയറിങ്ങും അറിയുമത്രെ. ഒരു മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റും കൂടിയാണ്‍. പത്തുപേരെ അനായാസം അടിച്ച് നിരപ്പാക്കാന്‍ പറ്റുന്ന തരത്തിലുള്ള അഭ്യാസിയാണ്‍. ഒരു കണ്ണിന്‍ കാഴ്ചക്കുറവുണ്ട്. അവര്‍ എടുത്ത് പറഞ്ഞു.

“ജാതി ചോദിക്കാന്‍ മറന്നു. എനി എന്തുജാതി? അഛന്‍ തിരുമേനിക്ക് താഴ്ന്ന ജാതിക്കാരോട് സംബന്ധമാകാമെങ്കില്‍ മകള്‍ക്കും ആകാമല്ലോ? ഏന്ത് തന്നെയായാലും അഛന്‍ എനിക്ക് പരിണയം ചെയ്ത് തന്നതല്ലേ അപ്പുണ്ണ്യേട്ടനെ. വിട്ട് കൊടുക്കില്ല ഞാനാര്‍ക്കും.

പൂര്‍വ്വാധികം ഉത്സാഹവതിയായി ഇല്ലത്തെത്തിയ സാവിത്രി കണ്ടത് വിഷണ്ണനായിരിക്കുന്ന അഛനേയും ശങ്കുണ്ണ്യായരേയും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഇരിക്കുന്ന അപ്പുണ്ണ്യേട്ടനേയും.

“എന്താ അഛാ…….. എന്തുണ്ടായി. എല്ലാവരുടേയും മുഖത്തൊരു വല്ലായ്മ…?!!”

“കൈവിടുന്ന ലക്ഷണമാ മോളേ. അപ്പുണ്ണിയെ അന്വേഷിച്ച് ഇല്ലത്ത് ആള്‍ വന്നിരിക്കുന്നു.”

“എന്നിട്ട് അവര്‍ എവിടെ…?”

അവര്‍ എന്തെങ്കിലും കഴിച്ചിട്ട് തിരിച്ചെന്നാമെന്ന് പറഞ്ഞിട്ട് പോയി. ഉടനെ എത്തും.

“ഇത് കേട്ട് തരിച്ചിരുന്നുപോയ സാവിത്രിക്കുട്ടി അപ്പുണ്ണിയേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു..”

എന്റെ അപ്പുണ്ണ്യേട്ടനെ കൊണ്ട് പോകല്ലേ കൊണ്ട് പോകല്ലേ എന്ന ദീനരോദനം ആ ഗ്രാമത്തിലെങ്ങാനും അലയടിച്ചു.

തത്സമയം അപ്പുണ്ണിയുടെ അനുജനും ചില ബന്ധുക്കളും തിരിച്ചെത്തിയിരുന്നു. ജ്യേഷ്ടനെ കെട്ടിപ്പിടിച്ച് കരയുന്ന അന്തര്‍ജനത്തെ കണ്ട് വന്നവര്‍ക്കും വിഷമമായി.

അവര്‍ വീട്ടുമുറ്റത്ത് നിന്നതേ ഉള്ളൂ.. അഛന്‍ തിരുമേനിക്ക് കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടു. അപ്പുണ്ണിയുടെ സഹോദരന്‍ അതേ ഛായയില്‍ ഉള്ള ആള്‍ തന്നെ.

അഛന്‍ തിരുമേനിയുടെ അപേക്ഷ മാനിച്ച് അവര്‍ പൂമുഖത്തെ ചാരുപടിയില്‍ കയറിയിരുന്നു. തിരുമേനിയുമായി വന്നവര്‍ വര്‍ത്തമാനം പറഞ്ഞു. അപ്പുണ്ണിയെ പൂമുഖത്ത് കൊണ്ടിരുത്തി.

അപ്പുണ്ണിക്ക് കുടുംബ പരമ്പരകളെ തിരിച്ചറിയാനായില്ല. അതിലവര്‍ അതീവ ദു:ഖിതരും ആയി.

“നോക്കൂ ചങ്ങാതിമാരെ. ഞങ്ങള്‍ക്ക് ഇദ്ദേഹത്തെ ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്‍ കൃഷ്ണന്റെ തിരുനടയില്‍ വെച്ചാണ്‍. അന്നത്തെക്കാളും വളരെ പുരോഗമിച്ചിട്ടുണ്ട് ഇപ്പോഴത്തെ മാനസികാവസ്ഥ. ഇപ്പോഴും സംസാര ശേഷി പൂര്‍ണ്ണമായും തിരിച്ച് കിട്ടിയിട്ടില്ല. ഭൂതകാലം തീരെ ഓര്‍മ്മയില്ല.”

പല ചികിത്സകളും ചെയ്തു. ഇപ്പോഴും ചികിത്സകള്‍ തുടരുന്നു. അവസാനക്കയ്യായിട്ട് ഒരു വേളിയും കഴിപ്പിച്ചു..

“വേളിയോ..? ശിവ ശിവ !!!! “

വന്നിരുന്നവര്‍ അന്തം വിട്ടു.

അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന എന്റെ മകള്‍ സാവിത്രിയാണ്‍ അപ്പുണ്ണിയുടെ ഭാര്യ,

“എന്തൊക്കെയാ ഈ കേക്കണത്. വന്നവര്‍ പരസ്പരം പറഞ്ഞു.”

വന്നവരില്‍ ഒരാള്‍…….

“തിരുമേനീ എന്റെ ജ്യേഷ്ടനാണ്‍ നിങ്ങള്‍ അപ്പുണ്ണി എന്ന് വിളിക്കുന്ന സീതാരാമന്‍. ഇദ്ദേഹത്തിന്‍ രണ്ട് മക്കളും ഭാര്യയും ഉണ്ട്. മകനും മകളും. രണ്ട് മക്കളും ഇപ്പോള്‍ വിവാഹിതര്‍. ജ്യേഷ്ടന്‍ എഞ്ചിനീയര്‍ ആണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കാണായതാണ്‍.”

അപകടത്തില്‍ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവര്‍ മരണപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പക്ഷെ അടുത്ത കാലത്താണ്‍ പൈലറ്റൊഴികെ ആരും മരിച്ചിട്ടില്ലാ എന്ന വിവരം അറിയുന്നത്. വിമാനക്കമ്പനിയാണ്‍ ഭാരതം മുഴുവന്‍ പരസ്യം കൊടുത്തത്.

വളരെ വൈകിയാണെങ്കിലും ഞങങള്‍ക്ക് ഞങ്ങളുടെ ഏട്ടനെ തിരിച്ച് കിട്ടിയല്ലോ. ഏട്ടന്‍ ലണ്ടനിലും പാരീസിലും പഠിച്ചിട്ടുണ്ട്, ലോകമാകെ അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രഞ്ജനാണ്‍ ഏട്ടന്‍. ലോകമെമ്പാടും വലിയ സുഹൃത്ത് വലയവും. എല്ലാം പഴയ കഥ.

ഞങ്ങള്‍ ഏട്ടനെ ലണ്ടനിലോ ന്യൂയോര്‍ക്കിലോ കൊണ്‍ട് പോയി ചികിത്സിപ്പിക്കും. ഓര്‍മ്മ വീണ്ടെടുക്കും. ഞങ്ങള്‍ ഇപ്പോള്‍ പോകുന്നു. അടുത്ത ഞായറാഴ്ച മക്കളെ കൂട്ടി വരാം. ഞങ്ങളുടെ നാട്ടിലേയും ഈ നാട്ടിലേയും ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് കഴിയുമെങ്കില്‍ അന്ന് തന്നെ ഏട്ടനെ ഞങ്ങളുടെ കൂടെ അനുഗ്രഹിച്ചയക്കണം. രാഹുകാലത്തിന്‍ മുന്‍പ്.

വന്നവര്‍ അഞ്ചുമണിയോടെ യാത്രയായി……

“ചതിച്ചുവല്ലോ മോളേ സാവിത്രിക്കുട്ടീ. കേട്ടില്ലേ അവര്‍ പറഞ്ഞത്. അവര്‍ മാന്യന്മാരും സംസ്കാരമുള്ളവരും ആയതിനാല്‍ പിടിച്ച പിടിയയാലൊന്നും അപ്പുണ്ണിയെ കൊണ്ടുപോയില്ലല്ലോ”

ഞായറാഴ്ചക്ക് ഇനി മൂന്ന് ദിവസം. മോള്‍ ഇങ്ങട്ട് വന്നേ, നമുക്കെന്തെങ്കിലും ഉപായം കണ്ടെത്താം.

“മോള്‍ കുളിച്ച് വന്ന് അപ്പുണ്ണിയെ യഥാര്‍ഥ നാമം ചൊല്ലി വിളിച്ച് നോക്ക്….”

“വേണ്ട അഛാ…….. അഛന്‍ തന്നെ വിളിച്ചാല്‍ മതി……”

“സീതാരാമാ‍…?”

അപ്പുണ്ണിയില്‍ പ്രതികരണമൊന്നും കാ‍ണാനായില്ല.

“രണ്ട് മക്കളുണ്‍ടത്രെ. ഇനി അവര്‍ വന്ന് വിളിക്കട്ടെ…?”

ഗുരുവായൂരപ്പന്‍ എന്തെങ്കിലും ഒരു വഴികാണിക്കും. മോള്‍ സമാധാനമായിരിക്ക്…..

“ഏതായാലും നിന്റെയും രണ്ടാം വേളിയാണല്ലോ. സംസാരശേഷിയും കൂടി കൈവന്നാല്‍ അപ്പുണ്ണി യോഗ്യരില്‍ യോഗ്യന്‍ തന്നെ. സീതാരാമന്‍…. അനുജന്‍ അനന്തരാമന്‍. ഏട്ടനും അനുജനും ഒരേ മുഖഛായ, താടി പിന്നെ ഉയര്‍ം ആറടി നാലിഞ്ച്. കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ ഇല്ലത്തിലും സുഖമായി കഴിയാമല്ലോ അപ്പുണ്ണിക്ക്. അസുഖം ഭേദമായാല്‍ സ്വഗൃഹത്തിലും ഇടക്ക് പോയി വരാമല്ലോ, അല്ലെങ്കില്‍ മാറി മാറി താമസിക്കാമല്ലോ, ഒരു വഴി കാട്ടണേ ഭഗവാനേ, കാരുണ്യസിന്ധോ..“

എന്റെ കാലം കഴിയുമ്പോളെക്കും എന്റെ സാവിത്രിക്കുട്ടിക്ക് അപ്പുണ്ണിയില്‍ ഒരു സന്താനം പിറക്കണം. അറിഞ്ഞിടത്തോളം ഒരു ഉത്തമ യോഗ്യന് തന്നെ സീതാരാമനെന്ന അപ്പുണ്ണി. ഇത്രത്തോളം വിചാരിച്ചില്ല ഞാന്‍. ഞങ്ങളെ ഇനിയും പരീക്ഷിക്കല്ലേ ഭഗവാനേ.

ഇനി എന്റെയും എന്റെ മകളുടേയും കാര്യം മറന്നാലും വേണ്‍ടില്ല കൃഷ്ണാ. അപ്പുണ്ണിക്ക് സംസാര ശേഷിയും ഭൂതകാലം ഓര്‍ക്കാനുമുള്ള കഴിവും തിരിച്ച് കൊടുക്കേണമേ. അപ്പുണ്ണി അയാളുടെ മക്കളോടൊത്ത് ജീവിച്ചോട്ടേ… അഛന്‍ തിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞു…….

ആര്‍ക്കും ഒരു അലോഗ്യവുമില്ലാത്ത ഒരു ദേഹമാണ്‍ പാവം അപ്പുണ്ണി. ഭഗവാന്‍ ഇത് വരെ കാത്തല്ലോ, ഇനിയും ഭഗവാന്റെ കൈകളില്‍ തന്നെ എല്പിക്കുന്നു. ഏതൊരു പിതാവും മോഹിക്കുന്നതുമാത്രമാണ്‍ അടിയനും ചെയ്തത്. സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കില്‍ മുന്നോട്ട് പോകുമായിരുന്നില്ല. എല്ലാം വിധി തന്നെ. സഹിക്കുക തന്നെ.

അത്താഴം പോലും കഴിക്കാതെ അഛന്‍ തിരുമേനി ഉറങ്ങി. അപ്പുണ്ണിയേട്ടന്‍ ഭക്ഷണം കൊടുത്ത് സാവിത്രിയും കിടന്നു.

സന്തോഷം നിറഞ്ഞ ഇല്ലത്തില്‍ കരിനിഴല്‍ പരന്നു. എല്ലാവര്‍ക്കും വല്ലാത്ത നൊമ്പരം. ഒന്നുമറിയാത്ത അപ്പുണ്ണി സന്തോഷക്കുറവൊന്നുമില്ലാതെ നിഷ്കളങ്കനായി കിടന്നുറങ്ങി.

നേരം പുലര്‍ന്നിട്ടും എണീക്കാത്ത സാവിത്രിക്കുട്ടിയുടെ അടുത്ത് ചെന്നിരുന്നു അപ്പുണ്ണി. അയാള്‍ക്ക് ഭക്ഷണം കൊടുക്കുക അവളാണ്‍. മറ്റാരുകൊടുത്താലും കഴിക്കില്ല.

വ്യസനം കൊണ്ട് സാവിത്രി തലേന്നാള്‍ ഉറങ്ങിയില്ല. പുലര്‍ച്ചെയാണ്‍ ഒന്ന് കണ്ണടച്ചത്. അപ്പുണ്ണിയുടെ കാര്യം മറന്നു സാവിത്രി. ഞൊടിയിടയില്‍ കുളിയും തേവാരവും കഴിഞ്ഞ് അപ്പുണ്ണ്യേട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു.

സാവിത്രി വീണ്ടും കിടപ്പുമുറിയില്‍ വന്ന് തേങ്ങിക്കരയാന്‍ തുടങ്ങി. സാവിത്രിക്കുട്ടിയുടെ കരച്ചില്‍ കണ്ട് ആദ്യമായി അപ്പുണ്ണിക്ക് സങ്കടം വന്നു. വികാരമെന്ന ഇന്ദ്രിയം അയാളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പുണ്ണി അവളുടെ അടുത്ത് വന്നിരുന്നു..

“സാവിത്രിക്കുട്ടീ…… അപ്പുണ്ണി നീട്ടി വിളിച്ചു………………..”

പിടഞ്ഞെണീറ്റ സാവിത്രിക്കുട്ടി….

“എന്താ ഞാന്‍ കേട്ടത്….?!”

“സാവിത്രിക്കുട്ടീ………… അപ്പുണ്ണി വീണ്ടും വിളിച്ചു……………”

കാലങ്ങളായി അങ്ങിനെ ഒരു വിളി കാതോര്‍ത്തിരിക്കയായിരുന്നു സാവിത്രിക്കുട്ടി.

“ന്റെ അപ്പുണ്ണ്യേട്ടാ……….. സാവിത്രിക്കുട്ടി അപ്പുണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അരികില് വിളിച്ച് കിടത്തി.”

ഇന്ന് അപ്പുണ്ണിക്ക് അല്പം നേരത്തെ ഉച്ചഭക്ഷണം വിളമ്പി. സാവിത്രി അപ്പുണ്ണിയെ കൂടുതല്‍ സമയം കിടപ്പറയില്‍ കഴിച്ചുകൂട്ടാനുള്ള പദ്ധതിയൊരുക്കി. ഞായറാഴ്ച കഴിഞ്ഞാല് പിന്നെ എന്താണ്‍ അവളുടെ ഭാവി എന്ന് അവള്‍ക്ക് പ്രവചിക്കാനായില്ല. ഉള്ള സമയം പാഴാക്കാതെ അവളിലെ അവള്‍ പ്രവര്‍ത്തിച്ചു.

അപ്പുണ്ണ്യേട്ടന്‍ ഇന്ന് കൂടുതല്‍ ഉന്മേഷവും സന്തോഷവും കൈവന്നപോലെ സാവിത്രിക്കുട്ടിക്ക് തോന്നിയെങ്കിലും അയാള്‍ മിണ്ടാതെ കിടന്നു. മീനച്ചൂട് കൂടിയതിനാല്‍ കട്ടികുറഞ്ഞ മുണ്ട് മാത്രം ഉടുത്ത് അവള്‍ മലര്‍ന്ന് കിടന്നു.

പതിവിന്‍ വിപരീതമായി അപ്പുണ്ണിയില്‍ എന്തോ കൈവന്നപോലെ. അപ്പുണ്ണി അവളെ കെട്ടിപ്പുണര്‍ന്നു. രതിസുഖത്താല്‍ സാവിത്രി പരിസരം മറന്നു. അങ്ങിനെ ജീവിതത്തിലാദ്യമായി അപ്പുണ്ണിയില്‍ നിന്നും അവള്‍ ആനന്ദത്തിലമര്‍ന്നു.

“അപ്പുണ്ണ്യേട്ടന്‍ ഞായറാഴ്ച എന്നെ വിട്ടുപോകയാണല്ലേ?.... പെട്ടെന്നുണ്ടായ വലിയൊരു സുഖത്തിന്‍ വിരാമമിട്ടുകൊണ്ട് അവള്‍ ചോദിച്ചു….“

“എങ്ങോട്ട്…….?”

അപ്പോള്‍ അപ്പുണ്ണ്യേട്ടന് ഇവിടെ നടന്നൊതൊന്നും ഓര്‍മ്മയില്ലേ……..? അനുജന്‍ വന്നതും സംസാരിച്ചതും എല്ലാം…..

ഒന്നുമറിയാത്തവനെപ്പോലെ എന്തോ പുലമ്പിക്കൊണ്ട് അപ്പുണ്ണി കിടന്ന് മയങ്ങി.

[തുടരും]

Please note that there word processing errors which happens while copy and past from word format. Corrections have to be done online only, which shall be done later stage. Readers are kindly requested to bear with me.

In case there is any techniques to solve this issue for OFFLINE DATA PROCESSS, kindly advise.