Thursday, October 28, 2010

ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….


കാലത്ത് തന്നെ എന്റെ പെമ്പിറന്നോത്തി ആനന്ദവല്ലി വെള്ളരിക്കാ നുറുക്കുന്നു. അരക്കുന്നു. എവിടെയെക്കോ വെക്കുന്നു. തിന്നുന്നു.

“ഞാനവളെ വിളിച്ചു… ആനന്ദേ……എടീ‍ മണ്ഡൂകമേ…” അവളെ ആനന്ദയെന്ന് വിളിച്ചാല്‍ അവള്‍ക്ക് വലിയ ഇഷ്ടമാ… അവള്‍ക്ക് പേര്‍ പലതുമുണ്ടെനിലും അവളെ വീട്ടിലും അവളുടെ നാട്ടിലും ആനന്ദയെന്നാ വിളിക്കുക. ഞാന്‍ അവളെ പേരെടുത്ത് വിളിക്കാറില്ല. “ഹലോ” എന്നാ വിളിക്കുക.

അവള്‍ ചെറുപ്പത്തില്‍ എപ്പോളും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരുന്നത്രേ? അങ്ങിനെ ഒരു ദിവസം അവളുടെ വീട്ടില്‍ ഗുരു നിത്യചൈതന്യ യതി വന്നപ്പോള്‍ എപ്പോളും ചിരിച്ച് കൊണ്ടിരിക്കുന്ന ഇവളെ “ആനന്ദല്ഷ്മിയെന്ന്” പേരിട്ടു. വീട്ടിലെല്ലാവരും ആനന്ദയെന്ന് വിളിച്ച് പോന്നു.

“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്‍..” നിങ്ങക്ക് വേണമെങ്കില്‍ തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള്‍ ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര്‍ തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള്‍ ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര്‍ വന്നിരിക്കയാണന്നെറിയാമല്ലോ>>?

പണ്ടൊക്കെ എന്റെ ചെറുപ്പത്തില്‍ എനിക്ക് നാടന്‍ വെള്ളരിക്കാ വളരെ ഇഷ്ടമായിരുന്നു. എന്റെ ചെറുപ്പത്തില്‍ കൊയ്ത് കഴിഞ്ഞ് കാറ്റുകാലം വരുമ്പോള്‍ എരുകുളത്തിന്റെ അടുത്തുള്ള പാടത്ത് മത്ത, കുമ്പളം, വെള്ളരി, കയ്പ, പടവലം മുതലായവ കൃഷി ചെയ്യുമായിരുന്നു.

ആദ്യം തടമെടുത്ത് അത് ചവറിട്ട് കരിക്കും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അതില്‍ മുളപ്പിച്ച ഈ ഇനങ്ങള്‍ നടും. പാടത്ത് നല്ല വള്‍ക്കൂറുള്ളതിനാല്‍ എല്ലാം വേഗം പടര്‍ന്ന് പന്തലിക്കും. മത്ത കുമ്പളം പടവലം കയ്പ എന്നിവയൊക്കെ ധരാളം കാണുമ്പോള്‍ ഈ വെള്ളരിക്ക് വലുതാകും മുന്‍പ് എന്നെപ്പോലെയുള്ള ചില വികൃതികള്‍ പൊട്ടിച്ച് തിന്നു തുടങ്ങും. നാട്ടിലെ ആ കൊച്ചുവെള്ളരിക്ക തിന്നാനെന്ത് രസമായിരുന്നു എന്ന് ഇപ്പോള്‍ ആലോചന വരുന്നു.

പല കുടുംബങ്ങളിലെ കുട്ടികളാണ്‍ കൃഷി നടത്തുക. എല്ലാരും ചേര്‍ന്ന് സന്ധ്യക്ക് എരുകുളത്തില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് നനക്കും. അതൊക്കെ ചെറുപ്പകാലത്തെ ഒരു വിനോദവും ആയിരുന്നു. എന്നും ചെടികളുടെ അടുത്ത് അത് വളരുന്നത് നോക്കി നില്‍ക്കുക പതിവായിരുന്നു.

ആയിടക്കാണ്‍ എല്ലാവരും ഇളം വെള്ളരിക്ക പൊട്ടിച്ച് തിന്നുമ്പോള്‍ കയ്പക്ക പച്ചക്ക് തിന്നുന്ന മാധവേട്ടനെ കാണുന്നത്. അങ്ങിനെ ഞാനും പില്‍ക്കാലത്ത് പച്ച കൈപ്പയക്ക തിന്നാല്‍ ശീലിച്ചു. അത് ഒരു ഷോമേനാകാനും സാധിച്ചു. ആര്‍ക്കും പറ്റാത്ത ഒരു വിനോദം കാണിക്കുന്ന ബോയ്. മാധവേട്ടന്‍ അവധിക്ക് വന്നാല്‍ ഒരു മാസമാകുമ്പോളേക്കും തിരിച്ച് പോകും. പിന്നെ ഈ ഞാനെന്ന ജാലവിദ്യക്കാരന്‍ മാത്രമാകും നാട്ടില്‍.

എന്റെ കൂടെ എന്റെ സെറ്റില്‍ മണി, കുഞ്ഞുമണി ലീല എന്നിവരാകും. എന്റെ ചേച്ചിയുടെ പാപ്പന്റെ മക്കളാണ്‍ ഈ പെണ്‍കുട്ടികള്‍. ഞങ്ങളുടെ താമസം അടുത്തടുത്ത വീടുകളിലായതിനാല്‍ ഇത്തരം ഒത്ത് ചേരല്‍ സാധ്യമായിരുന്നത്.

മണിയെ ഒന്ന് രണ്ട് വര്‍ഷം മുന്പ് കണ്ടതായി ഓര്‍ക്കുന്നു. കുഞ്ഞുമണിയേയും ലീലയേയും കണ്ട നാളുകള്‍ മറന്നുവെന്ന പറയാം. അവരുടെ അമ്മയുടെ വീട് കൂറ്റനാട് ആണ്‍. അവരിപ്പോള്‍ അവിടേയൊക്കെയാണ്‍ താമസം എന്നാണറിവ്. ഓര്‍മ്മകള്‍ എങ്ങോട്ടോ ഓടിപ്പോകുന്നു..!!!

“ശരി ശരി…” ഇന്ന് വെള്ളരിക്കാ അരിഞ്ഞതും കൊണ്ട് കഴിച്ചുകൂട്ടാം. ഉച്ചക്ക് ഒരു സദ്യയുണ്ട്. ദാസേട്ടന്റെ അമ്മ മരിച്ചതിന്റെ അടിയന്തിരം ആണ്‍ കണ്ണന്‍ കുളങ്ങരയിലുള്ള തറവാട്ടില്‍. അപ്പോള്‍ പ്രാതല്‍ ശരിയല്ലെങ്കില്‍ നേരത്തെ അവിടെ പോയി സദ്യയുണ്ണാം.

മകള്‍ രാക്കമ്മ വീട്ടിലുണ്ട്. അവളോട് പറഞ്ഞാല്‍ എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും. പക്ഷ അവളുടെ കൊച്ചിനെ എടുത്തോണ്ടിരിക്കണം. കുട്ടാപ്പു നല്ല കുട്ടിയാണ്‍. അവനെ ചുമ്മാ ഒക്കത്ത് വെച്ച് നിന്നാലോ മടിയില്‍ വെച്ച് ഇരുന്നാലോ പറ്റില്ല. നടന്നുംകൊണ്ടിരിക്കണം. ആ കുട്ടൂസിനെ അതിന്റെ വീട്ടിലുള്ളവര്‍ അങ്ങിനെയാ പഠിപ്പിച്ചിരിക്കുന്നത്.

എറണാംകുളം കടവന്ത്രയിലാണ്‍ കുട്ടാപ്പുവെന്ന കുട്ടൂസിന്റെ വീട്. അവിടെ അവന്റെ തന്തയും തള്ളയും കൂടാതെ രണ്ട് വലിയഛന്മാരും അവരുടെ മൂന്ന് പിള്ളേരും പിള്ളേരുടെ അമ്മമാരും പിന്നെ അഛാഛനും അഛമ്മെയും ഉണ്ട്. അതിനാല്‍ ആരെങ്കിലും ഒരാള്‍ ഇവനെ എടുത്ത് നടന്നോണ്ടിരിക്കും.

എനിക്കാണെങ്കില്‍ വാതം പിടിപ്പെട്ട് കുട്ട്യോളെ അധികം എടുത്ത് നടന്നോണ്ടിരിക്കാന്‍പറ്റില്ല. അതിനാല്‍ മകള്‍ അടുക്കളയില്‍ നില്‍ക്കുന്ന അത്രയും സമയം പേരക്കിടാവിനെ എടുത്തോണ്ട് നടക്കുന്നതിലും ഭേദം റോട്ടിയും വെള്ളരിക്കയും കഴിക്കുകയാണ്‍. ഇന്നത്തെ പ്രാതല്‍ അങ്ങിനെയാകട്ടെ. ആനന്ദവല്ലിക്ക് എത്ര പഴയ ഫുഡ്ഡടിച്ചാലും സ്റ്റൊമക്ക് അപ്സറ്റ്നെസ്സ് ഇല്ല. അവള്‍ രണ്ടാഴ്ചമുന്‍പത്തെ ഹോം ഗെറ്റ് ടുഗെദറില്‍ ബാക്കിയുണ്ടായിരുന്ന ചിക്കന്‍ സ്റ്റൂ, ഓവനില്‍ വെച്ച് ചൂടാക്കി ഈ ബ്രെഡ്ഡും കൂട്ടി കഴിച്ചു. എനിക്കത് കണ്ട് കൊതി വന്നിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല.

ഇന്നെണീറ്റത് ഒമ്പതരമണിക്കാണ്‍. എണീക്കാന്‍ മടിയാണ്‍ ഈയിടേയായി. എണീച്ചാലുടന്‍ കഷായം കുടിക്കണം. മഹാരാസ്നാദി കഷായം 15 മില്ലി 30 മില്ലി ഇളം ചുടുവെള്ളത്തില്‍ ചേര്‍ത്ത് അഞ്ചുതുള്ളി ക്ഷീരഫലം 101 ആവര്‍ത്തിച്ചതും കൂട്ടി കുടിക്കണം. അത് കഴിച്ചാല്‍ പിന്നെ കുറേ നേരത്തേക്ക് വായ് മുഴുവനും കയ്പ്പും ചവര്‍പ്പും ഒക്കെയാ.

അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി, പിണ്ഡത്തെലം, മഹാനാരായണം മുതലായ തൈലങ്ങള്‍ ചേര്‍ത്ത് കൂട്ട് ഇളം ചൂടില്‍ രണ്ട് കാലിലും തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അര മണിക്കൂര്‍ ഇരിക്കണം. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി. അതൊക്കെ കഴിഞ്ഞാലെ നമുമ്ം എന്ന്തെങ്കിലും ആഹരിക്കാന്‍ കിട്ടൂ..

കാര്യമായി എന്തെങ്കിലും വെട്ടിവിഴുങ്ങാന്‍ തോന്നും ഈ കുളി കഴിഞ്ഞാല്‍. അപ്പോള്‍ ഈ വെള്ളരിക്കാ അരിഞ്ഞ് വെച്ചത് കിട്ടിയിട്ടെന്ത് കാര്യം എനിക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതെങ്കിലും അരിഞ്ഞ് തരാനുള്ള ഒരാളുണ്ടല്ലോ. എന്നോര്‍ത്ത് സമാധാനിക്കാം.

രണ്ട് ദിവസമായി വയറ് സുഖമല്ല. വായില്‍ കയ്പ് രസം. എല്ലാത്തിനും ഡോക്ടറെകണ്ടാല്‍ ശരിയാകില്ല. രാക്കമമയോട് പറഞ്ഞപ്പോള്‍ അവളുടെ ബ്രേക്ക് ഫാസ്റ്റില്‍ നിന്ന് ഒരു ഓഹരി തന്നു. അവള്‍ ഇപ്പോള്‍ ബിസി ബിസിനസ്സ് വുമണ്‍ കം ഹൌസ് വൈഫ് ആണ്‍. അവള്‍ രണ്ട് പാക്കറ്റ് നൂഡിത്സ് സ്ക്രാമ്പിള്‍ഡ് എഗ്ഗില്‍ ചേര്‍ത്ത് കാപ്സിക്കം മുതലായ പച്ചക്കറികള്‍ ചേര്‍ത്ത് ടബാസ്കോ സോസും ചേര്‍ത്ത് രുചിയോടെ കഴിക്കുന്നു.

എനിക്ക് തന്ന ഓഹരി ഞാന്‍ കഴിക്കാതെ ഒരു സുലൈമാനിയും കുടിച്ച് നേരെ ഓഫീസിലേക്ക് പോകാനൊരുങ്ങി. കുട്ടന്‍ മേനോന്റെ അടുത്ത് ഇരുന്ന് അല്പം സൊള്ളാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ നിതികയുടെ അമ്മയെക്കണ്ട് വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. തിരികെ വീട്ടില്‍ വന്ന് സയ്യാരയില്‍ കയറി കണ്ണന്‍ കുളങ്ങരയിലുള്ള മരണമടിയന്തിര വീട്ടിലേക്ക് വിട്ടു. അവിടെ നേരത്തിന്നെത്തിയില്ലെങ്കില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ഇന്നെത്തെ കാര്യം പോക്കാ.

ദാസേട്ടന്റെ വീട്ടിലേക്ക് കുതിക്കുന്നതിന്നിടയില്‍ എന്റെ പെമ്പറന്നോത്തി ഇതാ റോഡുവക്കില്‍ വണ്ടിയും കാത്ത് നില്‍ക്കുന്നു. അവളെ കയറ്റി ആശുപത്രിയിലിറക്കി ഞാന്‍ അടിയന്തിരം ഉണ്ണാനെത്തി. നല്ല കാലം ഒരു വിധം ആളുകളൊക്കെ ഉണ്ട് വീട് കാലിയാക്കിക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ ഗൃഹനാഥന്‍ ഒരു മേശ വൃത്തിയാക്കി ഇല വെച്ച് തന്നു.

കാലത്ത് തൊട്ട് പട്ടിണിയായിരുന്ന എനിക്ക് നല്ലൊരു ലഞ്ച് ദാസേട്ടന്റെ വീട്ടില്‍ നിന്ന് കിട്ടി. ഞാന്‍ ദാസേട്ടന്റെ മരണമടഞ്ഞ അമ്മയെ മനസ്സില്‍ വന്ദിച്ച് അവിടെ നിന്ന് ഇറങ്ങി. നേരെ വീട്ടില്‍ വന്ന് സുഖമായി കിടന്നുറങ്ങി. നല്ല മഴയും കാറ്റും ഇടിയും.

എനിക്ക് ഉച്ചക്ക് പായസം കുടിച്ചാല്‍ ചുരുങ്ങിയത് ആറുമണി വരെയെങ്കിലും ഉറങ്ങണം. അഞ്ചുമണിയാകാറായപ്പോളാണ്‍ യോഗ ക്ലാസ്സിന്‍ പോകേണ്ട കാര്യം ഓര്‍മ്മ വന്നത്. ഇന്നേതായാലും യോഗ വിടാം. ആറുമണിക്ക് ടെന്നീസിന്‍ പോകാം. എന്നൊക്കെ മനസ്സില്‍ കരുതി ഉറക്കത്തില്‍ ശ്രദ്ധിച്ചു. യോഗക്ക് പോയില്ലെങ്കില്‍ കുഴപ്പമില്ല. ടെന്നീസ് രണ്ട് ദിവസം ഒരുമിച്ച് മുടങ്ങിയാല്‍ പിന്നെ കൂടെ കളിക്കുന്ന ശിങ്കാരവേലിയുടെ തെറി കേള്‍ക്കണം. അവള്‍ക്കല്ലെങ്കിലും ഒരു കൊമ്പ് കൂടുതലാ. അവള്‍ അവിടെ കിടന്ന് കൂട്ടിനാളില്ലാതെ തെറിയും വിളിച്ചോണ്ട് ഓടി നടക്കട്ടെ.

നല്ല മഴയും കാറ്റും – ഈ സുഖമുള്ള ഉറക്കം ഇനി നാളെ കിട്ടിയില്ലെങ്കിലോ. അങ്ങിനെ വീണ്ടും ഉറക്ക്കത്തില്‍ ശ്രദ്ധിച്ചു. അങ്ങിനെ ഉറങ്ങിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല എന്റെ അരികില്‍ എന്തോ ഒരനക്കവും നനവും. തിരിഞ്ഞ് നോക്കിയപ്പോളാ മനസ്സിലായത് എന്റെ ഗ്രാന്‍ഡ് കിഡ്ഡിനെ എന്റെ അടുത്ത് കിടത്തിയിട്ട് അവന്റെ അമ്മ എവിടേയോ തെണ്ടാന്‍ പോയിരിക്കുന്ന വിവരം. എന്നാ കുട്ട്യോളെ അടുത്ത് കിടത്തുമ്പോ പറഞ്ഞിട്ട് പോകണ്ടേ.

അവന്‍ മൂത്രമൊഴിച്ച് എന്റെ വസ്ത്രമെല്ലാം നനച്ച് എന്റെ ഉറക്കവും കളഞ്ഞു. ഉറക്കം പോയതിനാല്‍ കിഡ്ഡിനെ ആനന്ദവല്ലിയുടെ അടുത്ത് കിടത്തി ഞാന്‍ യോഗ ക്ലാസ്സിലേക്ക് ഓടി. മഴയായതിനാല്‍ ഹാജര്‍ നില കുറവായിരുന്നു. ഒരു ചേച്ചി മാത്രമേ ഞങ്ങള്‍ രണ്ട് വാനരമാരുടെ കൂട്ടത്തിലുണ്ടായിരുന്നുള്ളൂ. അതിനാ ആ ചേച്ചി പോകാനൊരുങ്ങി. അപ്പോളേക്കും അമ്പിളിയും സന്ധ്യയും എത്തി. അതിന്‍ പിന്നാലെ വേറെ രണ്ട് പേരും, അപ്പോളെക്കും മാഷും വന്നു.

അങ്ങിനെ അല്പം വൈകായാണെങ്കിലും യോഗ ക്ലാസ്സ് തുടങ്ങി. അമ്പിളിക്കും സന്ധ്യക്കും മറ്റു ചില ചെറുപ്രായക്കാര്‍ക്കും ബോഡി ആവശ്യാനുസരണം വളക്കാന്‍ പറ്റും. പക്ഷെ ഈ ഞാനെന്ന് കിളവന്റെ പാര്‍ട്ട്സുകള്‍ സസുഖം വളയാത്തതിനാല്‍ അവരുടെ കൂടെ ഒത്ത് പിടിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ അല്പം പിന്നില്‍ ഷീറ്റ് വിരിക്കും. പിന്നെ എനിക്ക് യോഗ ചെയ്യുന്ന സമയം കാറ്റ് ഇഷ്ടമല്ല. അതിനാല്‍ നോ ഫാന്‍ ഏരിയയിലായി ഞാന്‍ കസര്‍ത്ത് തുടങ്ങും.

ആദ്യമൊക്കെ ഞാന്‍ ഇടക്കിടക്ക് മുടങ്ങാറുണ്ട്. എന്റെ യോഗ ബാച്ചില്‍ എന്റെ അളിയനും ഉണ്ട്. പക്ഷെ അദ്ദേഹം കൂടെ കൂടെ മുടങ്ങാറുണ്ട്. ഞങ്ങളുടെ ഈവനിങ്ങ് ബാച്ചില്‍ അധികവും പെണ്ണുങ്ങളാണ്‍. മോണിങ്ങില്‍ ആണുങ്ങളും കപ്പിള്‍സും ആണ്‍ അധികം. എനിക്ക് കാലത്ത് എണീക്കാന്‍ മടിയായതിനാലാണ്‍ ഈവനിങ്ങ് ബാച്ചിലാക്കിയത്. പിന്നെ എന്റെ മാഷും എന്നെപ്പോലെ ഒരു ഓള്‍ഡ് ബോയ് ആണ്‍. മാഷുടെ ബോഡി പ്ലാസ്റ്റിക്കുപോലെ ഒടിയും.

സൂര്യനമസ്കാരം ചെയ്യുമ്പോള്‍ വേണ്ടത്ര ഫ്ലക്സിബിള്‍ ആയിട്ടില്ല എന്റെ എല്ലുകള്‍ ഇപ്പോളും. ശീര്‍ഷാസനം ചെയ്യുന്ന രോഷ്ന എന്ന പെണ്‍കുട്ടിയാണ്‍ എന്റെ ബാച്ചിലെ എക്സ്പര്‍ട്ട്. അവള്‍ ചെയ്യുന്നത് നോക്കിയാണ്‍ ഞാന്‍ മറ്റു പല ആസനങ്ങളും ചെയ്യാറ്. അതിന്‍ ഈ പെണ്‍കുട്ടി മിക്ക ദിവസവും വരില്ല.

മാഷ് ഇരിക്കുക അങ്ങേതലക്കലാണ്‍. അതിനാല്‍ മാഷെ എപ്പോളും കാണാന്‍ ഒക്കില്ല. പഴയ മെമ്പേര്‍സിന്റെ അടുത്ത് ഇരുന്നാലേ നമുക്ക് ഒരു ഗൈഡന്‍സ് ലഭിക്കൂ. ക്ലാസ്സില്‍ മൊത്തം സ്ട്രങ്ങ്ത്ത് ഏതാണ്ട് അമ്പത് പേര്‍ വരും. അവരില്‍ എക്സ്പര്‍ട്ട് മെമ്പേര്‍സും പലരും ശരിക്ക് വരില്ല. രോഷ്ന വരുന്ന ദിവസം എനിക്ക് വലിയ തെറ്റില്ലാതെ ചെയ്യാന്‍ കഴിയും. രമേശനും നന്നായി അഭ്യാസം ചെയ്യുന്ന ആളാണ്‍. അദ്ദേഹവും റഗുലര്‍ അല്ല. സന്ധ്യ്യുടെ ബോഡിയും വളരെ ഫ്ലക്സിബിള്‍ ആണ്‍. അവളും റഗുലര്‍ അല്ല. ഇനി സന്ധ്യയോടും രോഷ്നായോടും റഗുലര്‍ ആയി വരാന്‍ പറയണം.

അല്ലെങ്കില്‍ രണ്ട് ദിവസം കാര്യമായ കാരണമില്ലാതെ തുടര്‍ച്ചയായി മുടങ്ങുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ മാഷിനോട് പറയണം. എന്നാലേ എനിക്ക് ശരിക്കും പഠിച്ചുയരാന്‍ പറ്റുള്ളൂ. തന്നെയുമല്ല ഹാജര്‍ നില കുറവായായാല്‍ മാഷിനും ഒരു ഉഷാറ് കാണാറില്ല.

അങ്ങിനെ യോഗ ക്ലാസ്സ് ആറുമണിയോട് കൂടി കഴിഞ്ഞു. ഇനിയെന്ത് എന്നാലോചിക്കുമ്പോളാ ഓര്‍മ്മ വന്നത് – ഇന്നെത്തെ ഡിന്നര്‍ ഡോക്ടര്‍ പോള്‍ കല്ലൂക്കാരന്റെ വസതിയിലാണെന്ന്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു ശ്രീമതിയെ കൂട്ടി വരണമെന്ന്. പക്ഷെ എന്റെ പെണ്ണ് കുറേകാലമായി എന്റെ കൂടെ ക്ലബ്ബില്‍ വരുന്നില്ല. പല ക്ലബ്ബുകളിലും മെമ്പര്‍മാരാണെങ്കിലും അവള്‍ മൂന്ന് ക്ലബ്ബുകളില്‍ വരുമായിരുന്നു. ഇപ്പോള്‍ ഒന്നിലും വരില്ല.

ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ഞാനും പ്രോബസ്സ് ക്ലബ്ബിലെ മെംബേറ്സ് ആണ്‍. ഈയിടെയായി എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ബോര്‍ഡ് മീറ്റിങ്ങ് അംഗങ്ങളുടെ വസതിയില്‍ വെച്ചാണ്‍ നടത്തുക. കഴിഞ്ഞ ഒരു മീറ്റിങ്ങിന് എന്റെ പെമ്പിറന്നോത്തി അദ്ദേഹത്തിന്റെ വീട്ടില്‍ വരാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ ഞാനും പോയില്ല.

ഇനി ഈ മീറ്റിങ്ങിനും ഞാന്‍ തക്കതായ കാരണം കാണിക്കാതെ മുടങ്ങിയാല്‍ എന്റെ അംഗത്വം നഷ്ടപ്പെടും. പെമ്പിറന്നോത്തിയെ ഈ ഡോക്ടറും മറ്റു മെംബര്‍മാരും അറിഞ്ഞും കൊണ്ട് കണ്ടിട്ടില്ല. ആകെ ഒരിക്കലേ ഇവള്‍ ഈ ക്ലബ്ബില്‍ വന്നിട്ടുള്ളൂ..

ഞാന്‍ അങ്ങിനെ അമ്പലത്തെലെല്ലാം പോയി വീട്ടില്‍ ആറരമണിയോടെ എത്തി. ചെറുതായൊരു ഷവറിന്‍ ശേഷം ഉടുത്തൊരുങ്ങി ഡോക്ടറുടെ വീട്ടിലേക്ക് യാത്രയായി.


ഡിന്നറിനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും തിരിച്ച എനിക്ക് ഇനി സ്വഗൃഹത്തില്‍ നിന്ന് ഒന്നും കിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വയറിന്‍ പിടിക്കുകയും ഇല്ല.

ഇനി ഡോക്ടറോടെന്ത് പറയും. എന്നെ കണ്‍ടില്ലെങ്കില്‍ മീറ്റിങ്ങ് തുടങ്ങാന്‍ വൈകും. ഞാന്‍ മൊബൈല്‍ ഓഫാക്കി. വീട്ടില്‍ വിളിച്ചാല്‍ ഡോക്ടറ്ക്ക് മനസ്സിലാകും ഞാന്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന്.

ഇനി അധികം ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല. നേരെ നെഹ്രുനഗറിലുള്ള ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തി. ജാള്യത മറച്ച് ഞാന്‍ ഡോക്ടറോട് കുശലം പറഞ്ഞ് വീട്ടിനകത്തേക്ക് കയറി. “തന്റെ പെണ്ണെവിടേടോ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല.” ദൈവാ‍നുഗ്രഹം. ഞങ്ങള്‍ ലോണിന്റെ സൈഡില്‍ ഉള്ള ഇറയത്ത് ഇരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങി. വളരെ മനോഹരമായ സൌധമാണ്‍ ഡോക്ടറുടേത്. വീടിന്റെ പ്ലോട്ട് ഏതാണ്ട് മുപത് സെന്റിന്റെ അടുത്ത് വരും. അതില്‍ കാല ഭാഗം ലോണ്‍ ആണ്‍. മെയിന്‍ ലോണിന്റെ ഒരു അറ്റത്ത് ഒരു കുളമുണ്ട്. അതില്‍ ഷാര്‍ക്കുകള്‍ ഉണ്ട്. ഒരു കറുത്ത ഷാര്‍ക്കിനേയും കാണാനായി.

പിന്നെ ഒരുപാട് ചെടികളും ഓര്‍ക്കിഡ് കളക്ഷന്സും അടുക്കളക്കടുത്ത് വേറൊരു അക്വേറിയവും പിന്നെ പുറത്ത് പോര്‍ച്ചിന്നടുത്ത് ഓര്‍ക്കിഡിന്റെ വലിയൊരു പുരയും കണ്ടു. ഈ രാത്രി സമയത്ത് ഇതെല്ലാം കണ്ട് വേണ്ടും വിധം ആസ്വദിക്കാന്‍ പറ്റിയില്ല.

ഒരു ദിവസം പകല്‍ രാക്കമ്മയേയും ബീനാമ്മയേയും കൂട്ടി പോകണം. അല്ലെങ്കില്‍ ഞാന്‍ തനിച്ച്.

ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുന്നതിന്നിടയില്‍ മറ്റു മെമ്പര്‍മാരായ ഡോ അക്കര, ഡോ വര്‍ഗ്ഗീസ് പോള്‍, ആന്റ്ണി, മാതൂസ്, ജോര്‍ജ്ജേട്ടന്‍ മുതലായവരെത്തി. മീറ്റിങ്ങ് പെട്ടെന്ന് കഴിച്ച് ഞങ്ങള്‍ ചെറിയ തോതില്‍ മദ്യ സേവ തുടങ്ങി. ഞാന് ഈയിടെയായി പാര്‍ട്ടികളില്‍ മദ്യ സേവ നടത്താറില്ല. പക്ഷെ ഇന്ന് ഡോ അക്കര എന്നെ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ ഒരു ചെറിയ വിസ്കിയില്‍ ഒതുക്കി ഞാന്‍ . കഴിക്കാന്‍ ധാരാ‍ളം സ്നേക്ക്സും ഉണ്ടായിരുന്നു. നല്ല ചൂടുള്ള സ്നാക്ക്സ് തീരുന്നതിന്നനുസരിച്ച് ഭൃത്യന്മാര്‍ സര്‍വ്വ് ചെയുതും കൊണ്ടിരുന്നു.

ഇന്ന് ഡോ അക്കരയുടെ പിറന്നാളായതിനാല്‍ ഒരു കേക്ക് വാങ്ങി വെക്കാനും ഡോക്ടര്‍ കല്ലൂക്കാരന്‍ മറന്നിരുന്നില്ല. ഞങ്ങളെല്ലാവരും ബര്‍ത്ത് ഡേ വിഷ് നേര്‍ന്ന് ഡോ അക്കരക്കും കുടുംബത്തിനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.

അങ്ങിനെ ഒരു അടിപൊളി ഡിന്നറിന്‍ ശേഷം വീട്ടിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. ഞാന്‍ കയറിക്കിടന്നതേ എനിക്കോര്‍മ്മയുണ്ടായിരുന്നുള്ളൂ……

അങ്ങിനെ പ്രഭാതത്തിലെ വെള്ളരിക്കയും ഉച്ചക്കുള്ള സദ്യയും രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും കൊണ്ട് വളരെ അഹ്ലാദപൂര്‍ണ്ണമായ ഒരു ദിനമായിരുന്നു ഇന്ന് ഒക്ടോബര്‍ ഇരുപത്തിയേഴ് രണ്ടായിരത്തിപ്പത്ത്.
+

Saturday, October 23, 2010

ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ


കഴിഞ്ഞ ഓണത്തിന് ഞാന്‍ ആല്‍ത്തറയിലെഴുതിയ പോസ്റ്റ് വായിക്കാത്തവര്‍ക്ക് ഇത് നോക്കാം.


ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.
http://aaltharablogs.blogspot.com/2010/08/blog-post_21.html

Wednesday, October 20, 2010

എന്താ നീ കുത്തിക്കുറിക്കണേ കുട്ട്യേ..?



“എന്താ എഴുതുന്നത് സുന്ദരിക്കുട്ടീ..?”




ഞാന്‍ കണക്ക് കൂട്ടുകയാ.......



“നിന്റെ പേരെന്താ.........?
ഹ് ഹി ഹി ഹിഹിഹി...........



“ഈ അപ്പൂപ്പനെന്തിന്റെ കേടാ.. ന്നോട് എപ്പളും ചോദിക്കും പേര്.. ഞാന്‍ പറഞ്ഞ് പറഞ്ഞ് തോറ്റു.... ഇനി പറയില്ല...”



ശരി
ന്നാ നിന്റെ അമ്മേടെ പേരെന്താ.....
“അതും അറിയില്ലേ...?”



അപ്പൂപ്പന്‍ മറന്നു ന്റെ കുട്ട്യേ..... അപ്പൂപ്പന് വയസ്സായില്ലേ....

“ന്റെ മ്മേടേ പേര് ദിവ്യ. ന്റെ പപ്പേടെ പേര് പറയില്ല.......”
അതെന്താ നിന്റെ പപ്പക്ക് പേരില്ലേ...?

ഹൂം..........

“നീ അപ്പൂപ്പന്റെ കൂടെ പോരുന്നോ....?”
ല്ലാ അപ്പൂപ്പന്‍ പോയ്കോ.......നിക്ക് കൊറേ കണക്കെഴുതാനുണ്ട്.




Sunday, October 17, 2010

നിന്നെക്കാണാനെന്ത് ചന്തമാ അമ്മിണിക്കുട്ടീ


അമ്മിണിക്കുട്ടീ നിന്നെ കാണാനെന്ത് ചന്തമാ. ഞാന്‍ ഇത്രയും വിചാരിച്ചില്ല. പച്ചസാരിയില്‍ തിളങ്ങുന്നു എന്റെ അമ്മിണിക്കുട്ടീ. ആ മുഖത്ത് എന്തൊക്കെയുണ്ട്. ആരാണ്‍ ആ മുഖത്ത്. ഉമ്മറപ്പടിയിലെ കസേരയിലെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഇത്രയൊക്കെയേ തോന്നിയുള്ളൂ.


പക്ഷെ തുറന്നിട്ട ജനാലകള്‍ക്കപ്പുറത്തുള്ള ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് എന്താണെന്ന് തോന്നിയതെന്നറിയമോ അമ്മിണിക്കുട്ടീ ?. അപ്പോള്‍ മുഖത്തിന്‍ വശ്യത കുറവായിരുനെങ്കിലും എനിക്ക് തോന്നിയത് മറ്റെന്തോ ആണ്‍.

“എന്താ പ്രകാശേട്ടന് തോന്നിയത് ?”
അത് ഞാനിപ്പോ എങ്ങനാ പറയാ…

“എന്നെ ടെന്‍ഷനടിപ്പിക്കില്ലേ…….. പറയൂ………”
പറഞ്ഞാലെന്താ തരിക എനിക്ക് ?

“എന്തും……….?!
‘ന്ന് വെച്ചാല്‍…………?

“ആ ………….എന്തും“
വാക്ക് മാറുമോ..?

ഇല്ല. പ്രകാശേട്ടന്റെ കൈകള്‍ അമ്മിണിക്കുട്ടി അവളുടെ തലയില്‍ വെച്ച് സത്യം ചെയ്തു.

“ശരി എന്നാല്‍ ഞാന്‍ പറയാം..”
“എന്താ ന്നെ ഇങ്ങനെ തീ തീ‍റ്റ്ണ്‍ പ്രകാശേട്ടാ… പറയ് വേഗം. എനിക്ക് ജോലിക്ക് പോകാന്‍ തിരക്കായി. ഒന്ന് രണ്ട് ബസ്സ് പിടിച്ചിട്ട് വേഗം അവിടെ എത്താന്‍.“

ഇപ്പോള്‍ സമയം എത്രയായി…?
“എട്ട് മണി”

ഇന്ന് നീ അവധിയെടുക്ക്
“അയ്യോ അത് പറ്റില്ല….”

“ഇപ്പത്തന്നെയല്ലേ നീ പറഞ്ഞേ എനിക്കെന്തും തരാമെന്ന്. ഇപ്പോ എന്താ വാക്ക് മാറുന്നത്..?
ഞാന്‍ തരാമെന്ന് പറഞ്ഞത് ഇതല്ലാ.

“പിന്നെ..?”
ഈ പ്രകാശേട്ടനെ കൊണ്ട് തോറ്റു. അതൊക്കെ എങ്ങിനെയാ പറയുക. നിക്ക് നാണമാവില്ലേ?

“ഓ ഒരു നാണക്കാരി. നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നാണിക്കാന്‍“
നിനക്ക് വയസ്സെത്രയായി ?

ന്റെ വയസ്സ് പ്രകാശേട്ടനെക്കാളും പത്ത് പതിനഞ്ച് വയസ്സ് താഴെ.
“ഏയ് അത് കള്ളം.”

“വേഗം പറയ് പ്രകാശേട്ടാ. എന്റെ ബസ്സ് തെറ്റും….:
എന്നാല്‍ നീ പോ വേഗം

അമ്മിണിക്കുട്ടി ബേഗും കുടയും പ്രകാശേട്ടന്റെ മടിയില്‍ വെച്ചിട്ട് അടച്ചിട്ട വീട് തുറന്ന് മുറിക്കകത്തേക്കോടി.

typing errors shall be corrected later. kindly excuse




Wednesday, October 13, 2010

തിരോന്തരം വരെ എനിക്ക് പറക്കാന്‍ വയ്യ

ഞാന്‍ ഒരു ദിവസം അമ്മിണിയെ കാണാന്‍ വരും

എന്നാണെന്ന് എനിക്കറിയില്ല



"എന്താ അറിയാത്തെ?"



പെട്ടെന്ന് പറന്നെത്താന്‍ പറ്റിയ ദൂരത്താണോ എന്റെ അമ്മിണി ചേച്ചി. അങ്ങ് അങ്ങ് തിരുവന്ന്തപുരോം കഴിഞ്ഞു കന്യാകുമാരി റൂട്ടില്‍ പിന്നെയും പറക്കെണ്ടേ. എന്റെ ചിറകുകള്‍ക്ക് അത്രയും ശക്തി ഇല്ലല്ലോ.



"ചേച്ചിക്ക് എന്നെക്കാളും മിടുക്കില്ലേ. ഇങ്ങോട്ട് പരന്നൂടെ? "

എന്താ ചേച്ചി ഒന്നും മിണ്ടാത്തെ?



"നിക്കെന്റെ ചേച്ചീനെ കാണണം എന്ന് തോന്നി. ആരെങ്ങിലും മുന്കൈയെടുക്കെണ്ടേ? എനിക്ക് വയസ്സായി കണ്ണും കാതും ഒന്നും ശരിയല്ല എന്നൊരു തോന്നല്‍."



"ചേച്ചീടെ വീടിന്റെ അവിടെ ഉള്ള ഒരു തെങ്ങിന്റെ മോളീന്ന് ഇങ്ങട്ട് പറന്നോളൂ.

എന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്മേല്‍ ലാന്‍ഡ്‌ ചെയ്യാം.



അവിടെ നിന്ന് പറക്കുമ്പോള്‍ എന്നെ കൂക്കി വിളിച്ചാല്‍ മതി. ഞാന്‍ ഇവിടെ മേല്പോട്ട് നോക്കി നില്‍ക്കാം

Monday, October 11, 2010

അങ്ങിനേയും ഒരു ഞായറാഴ്ച


ഇന്നെലെ [09-10-10] നേരത്തെ ഉറങ്ങണം എന്നുറപ്പിച്ച് മറ്റു ഈവനിങ്ങ് പണികളെല്ലാം കുറച്ചിരുന്നെങ്കിലും കിടക്കുമ്പോള്‍ 11.30 ആയി. ഇന്ന് എന്റ് ജേഷ്ടന്‍ സി വി ശ്രീരാമന്റെ മൂന്നാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ കുന്നംകുളം – കൊങ്ങണൂരിലുള്ള വസതിയില്‍ തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ആഘോഷിക്കുന്നു. പ്രസ്തുത ചടങ്ങിന് എന്റെ ഇളയ സഹോദരനും സിനിമാ നടനും ടിവി അവതാരകനുമായ വി കെ ശ്ര്രീരാമന്‍ രണ്ടാഴ്ചമുന്‍പേ ക്ഷണിച്ചിരുന്നു.

എല്ലാം കണക്കിലെടുത്ത് ഞാന്‍ ഇന്ന് കാലത്ത് നേരത്തെ എഴുന്നേറ്റെങ്കിലും വാത രോഗത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെടുന്ന എനിക്ക് കൊങ്ങണൂര്‍ വരെ വാഹനം ഓടിക്കുവാന്‍ പറ്റിയ ശാരീരിക അവസ്ഥയിലല്ലായിരുന്നു.

അവിടെ വരെ കൂട്ടിന്‍ എന്റെ പ്രിയ സുഹൃത്ത് വിഷ്ണുവിനെ വിളിച്ചാലോ എന്നാലോചിച്ചുവെങ്കിലും ഞാന്‍ പിന്നീട് വേണ്ടെന്ന് വെച്ചു. ഇടത്തെ കാലിനാണ്‍ കൂടുതല്‍ വിഷമം. ട്രാഫിക്ക് ജാമില്‍ ക്ലച്ചില്‍ കൂടുതല്‍ അഭ്യാസം വേണ്ടി വരുന്ന സ്ഥിതിക്ക് ഞാന്‍ എന്റെ കൊങ്ങണൂര്‍ യാത്ര മനസ്സില്ലാ മനസ്സോടെ വേണ്ടെന്ന് വെച്ചു.

ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് കൂര്‍ക്കഞ്ചേരിയിലുള്ള ലക്ഷ്മിയെ കൂട്ടിന്‍ വിളിക്കണമെന്ന്. അവള്‍ക്കാണെങ്കില്‍ ഡ്രൈവിങ്ങ് പഠിച്ചതിലുള്ള ത്രില്ലിലാണ്‍. എവിടെ വേണമെങ്കിലും ഓടിക്കാന്‍ തയ്യാറ്. കൂടാതെ കൊച്ചുപ്രായവും. ഇനി വിളിച്ച് പരീക്ഷയോ മറ്റോ ആണെന്ന് പറഞ്ഞ് വന്നില്ലെങ്കിലോ എന്ന് വിചാരിച്ച് ഞാന്‍ അവളെ വിളിച്ചില്ല.

ഞാന്‍ വിളിച്ചാല്‍ അവള്‍ വരാതിരിക്കില്ല എന്നെനിക്കറിയാമെങ്കിലും ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകിയാലോ എന്നോര്‍ത്താണ്‍ ഞാന്‍ പിന്മാറിയത്. എനിക്കവളെ എന്റെ കുന്നംകുളം ചെറുവത്താനിയിലുള്ള വീട്ടില്‍ കൊണ്ടുപോയി എന്റെ അനിയനായ വി കെ ശ്രീരാമനെ പരിചയപ്പെടുത്തിക്കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറേ നാളായി. അവളെ സിനിമാ‍ രംഗത്തേക്ക് എത്തിക്കണമെന്നും സിനിമയില്‍ ഒരു പാട്ട് പാടിക്കണമെന്നും ഞാന്‍ കുറേ കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും നടന്നില്ല.

ലഷ്മിയെ ഐഡിയാ സ്റ്റാറ്റ് സിംഗറില്‍ പാടിക്കണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. അവിടെ കൊണ്ട് പോകാനും മറ്റും അവളുടെ രക്ഷിതാക്കള്‍ക്ക് പറ്റാത്ത കാരണമായിരിക്കണം അതിന്‍ അവര്‍ മുതിരാഞ്ഞത്. അവളുടെ കുടുംബത്തില്‍ മറ്റൊരു കുട്ടി സ്റ്റാര്‍ സിംഗറില്‍ പാടിയെങ്കിലും ലഷ്യസ്ഥാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ജേഷ്ടന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതില്‍ വലിയ ദു:ഖം ഉണ്ടായിരുന്നു. ഞാന്‍ ഒരു സുലൈമാനി ഇട്ട് അത് മൊത്തിക്കുടിച്ചുംകൊണ്ട് പത്രം വായനില്‍ മുഴുകി. ഇന്നെത്തെ പരിപാടിയില്‍ രണ്ടെണ്ണം മാര്‍ക്ക് ചെയ്യാന്‍ ഇരുന്നപ്പോള്‍ സാഹിത്യ അക്കാദമിയില്‍ അയനം സാംസ്കാരിക സമിതിയുടെ വക സി വീയുടെ അനുസ്മരണ ചടങ്ങ് 3 മണിക്കുള്ളതായി കണ്ടു. എനിക്ക് സമാധാനമായി.

ഞാന്‍ അത് മാര്‍ക്ക് ചെയ്തു. പിന്നെ തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ താളം കള്‍ച്ചറല്‍ സെന്ററിന്റെ ഒരു കലാപരിപാടി 6.30 മണിക്കുള്ളതും മാര്‍ക്ക് ചെയ്തു. അപ്പോള്‍ മൂന്ന് മണിവരെ എന്ത് ചെയ്യും എന്നാലോചിച്ചു. ആദ്യം വിചാരിച്ചു ആറാട്ടുപുഴയിലുള്ള എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ വീട്ടില്‍ പോയാലോ എന്നാലോചിച്ചു. ഞാന്‍ ബ്ലോഗിലെഴുതിയ “എന്റെ പാറുകുട്ടീ” നോവലിന്റെ പുസ്തകപ്രകാശനത്തിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നെ അങ്ങോട്ടും പോകേണ്ടാ എന്ന് വെച്ചു.

എന്റെ മകനും അവന്റെ അമ്മയും കൂടി പതിനൊന്നുമണിക്കുള്ള മലയാളം സിനിമക്ക് പോയി. അങ്ങിനെ വീട്ടില്‍ ഞാന്‍ ഒറ്റക്കായി. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. ഇലക്ഷന്റെ സമയമായതിനാല്‍ വീട്ടില്‍ ഓരോ സ്ഥനാര്‍ഥികളുടെ പ്രവാഹവും ഉണ്ടായിരുന്നു. എല്ലാവര്ക്കും പ്രകാശേട്ടന്റ്റെയും കുടുംബത്തിന്റേയും വോട്ട് വേണം. ആര്‍ക്കെങ്കിലും വോട്ട് കൊടുക്കണം പക്ഷെ ആര്‍ക്കാണെന്ന് പിന്നീട് തീരുമാനിക്കാം.

3 മണി വരെ സമയം കൊല്ലാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ വണ്ടിയില്‍ കയറി. വൈകുന്നേരം വരെ ഓടിക്കാനുള്ള ഇന്ധനം നിറച്ചു. കൊക്കാലെ പെട്രോള്‍ പമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കാഡ്ബറീസ് ഡയറിമില്ക്ക് ചോക്കലേറ്റ് വാങ്ങിക്കഴിച്ചു. ശുഭകാര്യത്തിന്‍ മധുരം കഴിക്കണമെന്നല്ലേ ഇപ്പോഴത്തെ പരസ്യം. മധുരം നുകര്‍ന്നപ്പോള്‍ എനിക്ക് ഐഡിയ വന്നു.

ഒരു വര്‍ഷത്തിലേറെയായി കുരിയച്ചിറ യൂണിറ്റി നഗറില്‍ താമസിക്കുന്ന കൃഷ്ണേട്ടനേയും ഓപ്പോളേയും കണ്ടിട്ട്. ഫോണ്‍ വിളിച്ച് ചോദിച്ചില്ല. ഇനി ഓപ്പോളും മറ്റും അവിടെ ഇല്ലായെങ്കില്‍ അടുത്ത വിട്ടിലെ ബേങ്ക് മേനേജറും സാവിത്രിയും ഉണ്ടാകും. അവിടെ കുറേ നേരം ഇരിക്കാം എന്നുറപ്പിച്ചു. കൃഷ്ണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ മൂത്ത മകള്‍ സുധയും നാരായണനും കൂട്ടിനായി താമസിക്കുന്നുണ്ട്. തൊട്ടടുത്ത് ഇളയ മകള്‍ മിനിക്ക് വീട് പണിതിട്ടുണ്‍ട്. അതായത് ഒരാള്‍ ഇല്ലെങ്കില്‍ എനിക്ക് മറ്റേതെങ്കിലും വീട്ടില്‍ പോകാം. അതിനാല്‍ വാഹനത്തിനോട് ആ വഴിക്ക് ഓടാന്‍ ഞാന്‍ കല്പിച്ചു.

യൂണിറ്റി നഗര്‍ ആകെ മാറിയിരിക്കുന്നു. കൃഷ്ണേട്ടന്റെ വീടിന്റെ ചുറ്റും തരിശായി കിടന്നിരുന്ന പാടം മുഴുവനും നികത്തി വീടുകള്‍ നിറഞ്ഞിരിക്കുന്നു. പണ്ടൊക്ക് പാടത്ത് എവിടെ വേണമെങ്കിലും കാറ് പാര്‍ക്ക് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ റോഡരുകില്. ഇപ്പോള്‍ കാനകള്‍ പണിതതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില്‍ ചക്രം കാനയില്‍ വീഴും.

വാഹനം മിനിയുടെ വീടിനടുത്തെത്തിയപ്പോള്‍ കൃഷ്ണേട്ടന്‍ അങ്ങോട്ടേക്ക് കയറിപ്പോണ്‍ കണ്ടു. ഞാന്‍ കൃഷ്ണേട്ടനെ വിളിച്ചപ്പോള്‍ ആ വീടിന്റെ ഗേറ്റ് തുറന്ന് തന്നു. ആ വീട്ടിന്നുള്ളില്‍ വേറൊരു കാറ് പാര്‍ക്ക് ചെയ്തതിനാല്‍ എന്റെ വാഹനം ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ചെറുതായൊന്ന് ഉരഞ്ഞൂ. അപ്പോള്‍ അവിടേ നിന്ന് പുറകോട്ടെടുത്ത് തൊട്ടടുത്ത കാഞ്ഞൂര്‍ മനയിലേക്ക് കയറ്റി അവിടെ പാര്‍ക്ക് ചെയ്തു. അതാണ്‍ കൃഷ്ണേട്ടന്റെ വീട്. തറവാട് വെള്ളിനേഴിയിലാണ്‍.

ഞാന്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് മിനിയുടെ വീട്ടിലെത്തി. അവിടെ കുട്ടികളെ കണ്ട് എനിക്ക് സന്തോഷമായി. മിനിയുടെ മക്കളായ സൌമ്യയും സുമിയും അവിടെ ഉണ്ടായിരുന്നു. സൌമ്യ കുടുംബസമേതം ഇടപ്പള്ളിയിലും സുമി അയര്‍ലണ്ടിലും ആണ്‍. സുമി പ്രസവത്തിന്‍ നാട്ടിലെത്തിയ വിവരം ഞാനറിഞ്ഞിരുന്നില്ല. സുമിയുടെ ഹബ്ബിക്ക് ഇപ്പോള്‍ ലണ്ടനില്‍ ഒരു പുതിയ ജോലി കിട്ടി എന്നറിഞ്ഞു. മടക്കം അമ്മയേയും കൊണ്ട് പോകുന്നു എന്ന് പറഞ്ഞു.

അങ്ങിനെ മിനി മോളുടെ കൂടെ ഈ മാസാവസാനം ലണ്ടനിലേക്ക് പറക്കും. സൌമ്യയുടെ കുട്ടിയെ താലോലിച്ചും വര്‍ത്തമാനം പറഞ്ഞും ഞാന്‍ അവിടെ കുറേ സമയം ചിലവഴിച്ചു. കല്യാണം കഴിഞ്ഞതിന്‍ ശേഷം മിനിയുടെ മക്കളെ ഇന്നാണ്‍ കണ്ടത്. അവരേയും അവരുടെ കൊച്ചുമക്കളേയും കാണാന്‍ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി എനിക്ക് തോന്നി. സൌമ്യയേയും സുമിയേയും അവര്‍ കോളേജില്‍ പഠിക്കുന്നത് വരെ ഞാന്‍ കൂടെ കൂടെ കാണാറുണ്ടായിരുന്നു.

സൌമ്യയുടെ മകന്‍ കൃഷ്ണനെന്ന് വിളിക്കുന്ന അക്ഷത്തും സുമിയുടെ മണിക്കുട്ടി എന്ന് വിളിക്കുന്ന നിയതയും ആ വീടിന്‍ ഐശ്വര്യവും ആഹ്ലാദവും പകര്‍ന്നു. കൃഷ്ണനെ ഞാന്‍ എടുത്ത് ലാളിച്ചുവെങ്കിലും പിന്നെ അവന്‍ കരഞ്ഞ് അവന്റെ തള്ളയുടെ ഒക്കത്ത് ഒതുങ്ങി.

ഓപ്പോള്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. പണ്ട് എനിക്ക് കടുമാങ്ങാ അച്ചാര്‍ ഉണ്ടാക്കിത്തരുമായിരുന്നു. ഒരിക്കല്‍ പണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ധനശേഖരാര്‍ഥം 100 കുപ്പി അച്ചാര്‍ ഉണ്ടാക്കിത്തന്നിരുന്നു. അത് അന്തക്കാലം. ഇപ്പോള്‍ വയസ്സായി ഓപ്പോള്‍ക്ക്. എന്നെപ്പോലെ തൈലവും കുഴമ്പുമായി ജീവിതം തള്ളിനീക്കുന്നു.

യൂണിറ്റി നഗറിലെ മിനിയും സുധയും സാവിത്രിയും എല്ലാവരും താമസിക്കുന്നത് അടുത്തടുത്ത വീട്ടിലാണ്‍. എവിടെ ചെന്നാലും ചായയും കാപ്പിയും ഊണും ലഭിക്കും. അതിനാല്‍ പണ്‍ടൊക്കെ ആ വഴിക്ക് കാലത്ത് പോയാല്‍ വൈകിട്ടെത്തെ കാപ്പി കഴിഞ്ഞേ ഞാന്‍ വീട്ടിലേക്ക് തിരിക്കൂ. ഉച്ച ഭക്ഷണത്തിന്‍ ശേഷമുള്ള ഉറക്കത്തിനും എനിക്കവിടെ സൌകര്യം ഉണ്ട്. എനിക്ക് പെങ്ങന്മാരില്ലാത്ത കുറവ് നികത്തിയിരുന്നത് ഈ മിനിയും സുധയും ആണ്‍.

അവരുടെ അഛനാ‍ണ്‍ കൃഷ്ണേട്ടന്‍. കൃഷ്ണേട്ടന്‍ സര്‍വ്വകലാ‍വല്ലഭനാണ്‍. അദ്ദേഹത്തിന്‍ അറിയാത്ത് വിഷയങ്ങളില്ല. ആധികാരികമായി ഭാരതീയ നൃത്ത കലകള്‍, വാദ്യം മുതലായവയെ പറ്റി സംസാരിക്കാനും വിമര്‍ശിക്കാനും സെമിനാറുകളിലും വര്‍ക്ക്ഷോപ്പിലും മോഡറേറ്ററാകാനും മറ്റും കൃഷ്ണേട്ടനെ തേടി അനേകം പേര്‍ വരുന്നു. കര്‍ണ്ണാട്ടിക സംഗീതത്തിലും നല്ല അറിവുണ്ട്. നന്നായി വയലിന്‍ വായിക്കും. കമ്പ്യൂട്ടര്‍ ഇറങ്ങിയ കാലത്ത് ഒരു കമ്പ്യൂട്ടന്‍ വാങ്ങി സ്വന്തമായി പ്രോഗ്രാമിങ്ങും മറ്റും പഠിച്ചു. പിന്നീട് പ്രൊഫഷണല്‍ കോളേജിലെ കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. ഇപ്പോള്‍ വയസ്സ് 84. കാഴ്ച്ക്കുറവുണ്ട് കാര്യമായി. അതിനാല്‍ സ്വസ്ഥമാ‍യി വീട്ടില്‍ കഴിഞ്ഞുകൂടുന്നു.

എന്നിരുന്നാലും സദസ്സുകളില്‍ പ്രസംഗിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും പോകാറുണ്ട്. പ്രോഫസര്‍ ജോര്‍ജ്ജ് എസ് പോളും കൃഷ്ണേട്ടനും ചങ്ങാതികളാണ്‍. കൃഷ്ണേട്ടനില്‍ കൂടിയാണ്‍ ഞാന്‍ ജോര്‍ജ്ജ് മാഷെ പരിചയപ്പെടുന്നത്.

കുറച്ച് കാലം തൃശ്ശൂരിലെ MCV മീഡിയാ ചാനലിന്റെ മേനേജരായി സേവനം അനുഷ്ടിച്ച എനിക്ക് ഒരിക്കല്‍ ഫാദര്‍ പോള്‍ പൂവത്തിങ്കലിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള മോഹമുണ്ടായി. സംഗീതമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് ആ സാഹസത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചാനലിന്റെ മുതല്‍ കൂട്ടിന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൃഷ്ണേട്ടന്‍ മുഖാന്തിരം ജോര്‍ജ്ജ് മാഷെ ചുമതലപ്പെടുത്തി.

അങ്ങിനെ ഞങ്ങള്‍ മൂന്ന് പേരും കൂടി മൈലിപ്പാടത്തുള്ള ഫാദറിന്റെ ആസ്ഥാനത്തിലെത്തി. മാഷ് ഫാദറിനെ ഇന്റര്‍വ്യൂ ചെയ്ത് ഞങ്ങളുടെ ചാനലില്‍ ടെലികാസ്റ്റ് ചെയ്തു. അങ്ങിനെ ജോര്‍ജ്ജ് മാഷെയും എനിക്ക് സുഹൃത്തായി ലഭിച്ചു. ഞാന്‍ ഒരു കാലത്ത് എന്ത് ചെയ്യൂമ്പോഴും കൃഷ്ണേട്ടനോട് ആലോചിച്ചേ മുന്നോട്ട് പോകൂ.

കാലങ്ങള്‍ കടന്ന് പോയി. ഞാന്‍ കൂടുതല്‍ കൂടുതല്‍ തിരക്കുള്ള മേഘലയിലേക്ക് തിരിഞ്ഞു. കൃഷ്ണേട്ടനെ പോയി കാണാന്‍ തന്നെ സമയക്കുറവ് അനുഭവപ്പെട്ടു. ഇനി അങ്ങിനെ വരാതിരിക്കുവാന്‍ ഞാന്‍ ഇന്ന് കൃഷ്ണേട്ടനെ ഒരു ഇടവേളക്ക് ശേഷം കണ്ടുമുട്ടി. വളരെ സന്തോഷം നിറഞ്ഞ ദിവസമായി തോന്നി എനിക്ക്.

എന്നെത്തേയും പോലെ ഇന്നും എനിക്ക് ചായയും ഉച്ചയൂണും നല്‍കി. ഞാന്‍ സാഹിത്യ അക്കാദമിയിലുള്ള അനുസ്മരണ സമ്മേളനത്തിനായി അവിടെ നിന്നിറങ്ങി. അല്പം വൈകിയാണെങ്കിലും അക്കാദമിയില്‍ എത്തി.

ഞാന്‍ അവിടെ എത്തുമ്പോളെക്കും സുകുമാര്‍ അഴീക്കോട് മാഷിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. എന്നാലും എനിക്ക് അശോകന്‍ ചരുവില്‍, വൈശാഖന്‍ മാഷ് തുടങ്ങി മറ്റു പലരുടേയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചു. അവിടെയിരിക്കുമ്പോള്‍ എന്റെ ലയണ്‍സ് ക്ലബ്ബ് സുഹൃത്ത് സത്യേട്ടന്റെ ഭാര്യാപിതാവ് ചരമമടഞ്ഞ വാര്‍ത്ത കേട്ട് തോട്ടത്തില്‍ ലയിനിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മണി ആറായിത്തുടങ്ങിയിരുന്നു. ഇനി ഈവനിങ്ങ് വോക്കിനുള്ള സമയമാണ്‍. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ വന്നപ്പോള്‍ തോന്നി ലഷ്മിയുടെ വീട്ടില്‍ പോകാമെന്ന്. ലക്ഷ്മി ഇപ്പോള്‍ തിരക്കുള്ള ടിവി ചാനല്‍ ആങ്കര്‍ ആണ്‍. പണ്ട് ഞങ്ങളുടെ ചാനലില്‍ ഒതുങ്ങി നിന്ന ലക്ഷ്മി ഇപ്പോള്‍ ടിസിവി യിലും ജയ്ഹിന്ദ് ടിവി മുതലായ സാറ്റലൈറ്റ് ചാനലുകളിലുമായി തിരക്കോട് തിരക്ക്. ലഷ്മിയുടെ മാധ്യമരംഗത്തേക്കുള്ള കാല് വെപ്പ് എന്നില്‍ കൂടിയായിരുന്നു. ലക്ഷ്മിയുടെ വീട്ടിലും ഞാന്‍ പോയിട്ടും ഏതാണ്ട് ഒരു കൊല്ലമാകാറായിരിക്കുന്നു. ഞായറാഴ്ചയായതിനാല്‍ അവള്‍ അവിടെ ഉണ്ടാവില്ലാ എന്ന കണക്കുകൂട്ടലിലാണ്‍ അങ്ങോട്ടേക്ക് തിരിച്ചത്. അവളില്ലെങ്കില്‍ അവളുടെ അമ്മൂമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാമെന്ന്‍ കരുതി ഞാന്‍.

എന്നാല്‍ എന്റെ കണക്കുകൂട്ടലിന്‍ വിപരീ‍തമായി അവള്‍ അവിടെ ഉണ്ടായിരുന്നു. അവളുടെ അമ്മ ബിന്ദുവും, അമ്മാമ്മയും എല്ലാം ഉണ്ട്. എനിക്കെപ്പോഴും ഭക്ഷണം തരുന്ന ഒരാളാണ്‍ ബിന്ദു. എപ്പോ ചോദിച്ചാലും ഭക്ഷണം കിട്ടും. എനിക്ക് ഹോം മെയ്ഡ് ഫുഡ് കിട്ടാതെ വരുന്ന ചില അവസ്ഥ വരുമ്പോള്‍ ഞാന്‍ ബിന്ദുവിനെ വിളിക്കും. അവിടെ ഉള്ള ഭക്ഷണം നിറഞ്ഞ സ്നേഹത്തോടെ എനിക്ക് ആ വീട്ടില്‍ നിന്ന് കിട്ടും. ഇനി പ്രത്യേകമായി എന്തെങ്കിലും വിഭവം വേണമെങ്കില്‍ തലേദിവസം പറഞ്ഞാല്‍ മതി.

വളരെ സന്തോഷത്തോട് കൂടി വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍ പ്രത്യേക രുചിയാണ്‍. എന്റെ പേരക്കുട്ടിയെ അവര്‍ക്ക് കൊണ്ട് പോയി കാണിച്ചുകൊടുക്കാന്‍ ഞാന്‍ മറന്നു. ബിന്ദുവിനെ അമ്മ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീട്ടിനു പുറത്തേക്കിറങ്ങാറില്ല. വയസ്സും അനാരോഗ്യവുമായി കഴിയുന്നു.

എന്റെ പല ദു:ഖങ്ങളും വിഷമങ്ങളും ഞാന്‍ ഇവരോട് പങ്ക് വെക്കാറുണ്ട്. ആരോടെങ്കിലും നമ്മുടെ ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു നിവൃതി അനുഭവപ്പെടുമല്ലോ. നല്ല ഒരു സുഹൃത്താണ്‍ ബിന്ദു. അവിടെ നിന്ന് ഒരു കാപ്പിയും കുടിച്ച് ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ ഇരുട്ടാ‍കുമ്പോളെക്കും ഇറങ്ങി.

അങ്ങിനെ കൊങ്ങണൂരിലുള്ള ഏട്ടന്റെ വസതിയില്‍ പോയില്ലെങ്കിലും അനുസ്മരണ ചടങ്ങില്‍ പകുകൊള്ളാനും, മറ്റു പഴയ സൌഹൃദങ്ങള്‍ പുതുക്കുവാനും സത്യേട്ടന്റെ ഭാര്യാപിതാവിന്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനും മറ്റുമുള്ള സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇന്നെനിക്ക് കഴിഞ്ഞു.

ഞാന്‍ ബ്ലോഗില്‍ ഇത്രയൊക്കെ പോസ്റ്റുകള്‍ ചെയ്തുവെങ്കിലും ഇന്നേവരെ ഒരു പോസ്റ്റുപോലും ബിന്ദു വായിച്ചിരുന്നില്ല. പക്ഷെ ഇന്ന് അതിനുള്ള താലപര്യം കാണിക്കുകയും എല്ലാ പോസ്റ്റുകളും വായിക്കാമെന്നും പറഞ്ഞു.

നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതുമായ പലതും ആണല്ലോ നമുക്ക് എഴുതുവാനുള്ള ഊര്‍ജ്ജവും പ്രചോദനവും തരുന്നത്. ഞാന്‍ വിവിധ തലത്തിലുള്ള പോസ്റ്റുകളും ലേഖനങ്ങളും, യാത്രാ വിവരണവും എല്ലാം എഴുതിയിട്ടുണ്ട്. പിന്നെ ചെറുകഥയും നോവലും. “ബിന്ദു എല്ലാം വായിച്ചോളൂ. പക്ഷെ കഥകളിലെ വേഷങ്ങളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയൊന്നും എന്നോട് ചോദിക്കരുത്. “

അങ്ങിനെ ഒരു ഞായറാഴ്ചയും കടന്ന് പോയി. 10-10-2010.



ഏതായാലും എന്റെ ബ്ലോഗ് വായിക്കാമെന്ന് പറഞ്ഞ ബിന്ദുവിന് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു..

Wednesday, October 6, 2010

ആശേച്ചിക്കും ബാലേട്ടനും


ആശേച്ചിയുടെയും ബാലേട്ടന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാനെന്റെ ദു:ഖം മറക്കുന്നു. വയ്സ്സാകുമ്പോള്‍ എല്ലാര്‍ക്കുമുണ്ടാകുന്ന അസുഖങ്ങളൊക്കെ എന്നെയും പിടി കൂടിയിരിക്കുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും. അല്ലെങ്കില്‍ രോഗത്തെപ്പറ്റിയുള്ള വിചാരം വരും. ഞാന്‍ ദു:ഖിതനാകും. പിന്നെ അവിടെ വേദന ഇവിടെ മരവിപ്പ് എന്ന് തുടങ്ങിയുള്ള ഓരോ ചിന്തകള്‍.

കഴിഞ്ഞ നാല്‍ വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാണ്‍. ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും കഴിഞ്ഞു ഈ കാലയളവില്‍. സോക്കേട് അങ്ങട്ട് വിട്ട് മാറ്ണില്ല. അപ്പോ പിന്നേയും ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു.

വീടിന്റെ തൊട്ട മതിലിന്നപ്പുറമുള്ള ഒരു ആശുപത്രിയില്‍ ഏഴ് ദിവസം കിടന്ന് ചികിത്സ നടത്തി. ചികിത്സാ സമയം രോഗമുള്ള പോലെ തോന്നില്ല. ഉഴിച്ചിലും കിഴിയും വസ്തിയും പിഴിച്ചലും ഒക്കെക്കൂടി ആയപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത പോലെ തോന്നി.


പക്ഷെ ആ തോന്നല്‍ താല്‍ക്കാലികം മാത്രം ആയിരുന്നു. ഈ ആശുപത്രിക്കാര്‍ എനിക്ക് തുടര്‍ന്നുള്ള ഒരു മാസത്തേക്ക് ആയുര്‍വ്വേദം പേറ്റന്റ് മരുന്നുകള്‍ തന്നിരുന്നു. അതിലൊരു വേദന സംഹാരിയും ഉണ്ടായിരുന്നു. വേദനയെ നിര്‍ത്താനുള്ള അലോപ്പതി മരുന്നുകളില്‍ നിന്ന് രക്ഷപ്പെടാനാണ്‍ ആയുര്‍വ്വേദം ആകമെന്ന് വെച്ചത്. പക്ഷെ ഇവിടെയും പെയിന്‍ കില്ലര്‍ എന്നില്‍ പരീക്ഷിക്കപ്പെട്ടു.

എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച മരുന്നുകളൊക്കെ നിര്‍ത്തി. അപ്പോഴും പ്രത്യേകിച്ച് വേദനക്കൂടുതലോ മറ്റൊ അനുഭവപ്പെട്ടില്ല. നാലുദിവസം കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ ചികിത്സിച്ച ഡോക്ടറെ കാണാന്‍ പറ്റിയില്ല. അവര്‍ ഉപരി പഠനത്തിന്‍ പോയി എന്നാണറിഞ്ഞത്.

ഇനിയെന്ത് പരീക്ഷണം എന്നായി ഞാന്‍. വീണ്ടും ആയുര്‍വ്വേദം തന്നെ പരീക്ഷിക്കാമെന്ന് വിചാരിച്ച് എന്റെ പഴയ ഒരു ആയുര്‍വ്വേദാശുപത്രിയുണ്ട് തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയില്‍. അവിടെത്തെ ഒരു ഡോക്ടറുടെ ചികിത്സയിലാണ്‍. പുതിയ തരം തൈലങ്ങളും, എണ്ണയും അരിഷ്ടങ്ങളും ഒക്കെയായി ചികിത്സ തുടരുന്നു.
\
രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാന്‍പറഞ്ഞിരിക്കുന്നു. ഈ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമൊന്നും തോന്നിയിട്ടില്ല.

കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ നേരം പോകാനുരുപാധിയായി ബെസ്റ്റ് എഫ് എം ഓണാക്കി വെച്ചു. ഞാന്‍ സാധാരണ പല എഫ് എമ്മുകളേയും ശ്രവിക്കാറുണ്ട്. കാറില്‍ റേഡിയോ മാംഗോയാണ്‍ വെക്കാറ്. വീട്ടില്‍ പലതും മാറി മാറി വെക്കും. കഴിഞ്ഞ ഏഴുദിവസമായി ബെസ്റ്റ് എഫ് എം ആണ്‍ വെച്ചിരിക്കുന്നത്.


ഞാന്‍ എഴുന്നേറ്റ് വരുമ്പോളെനിക്കിഷ്ടം ഭക്തിഗാനങ്ങളാണ്‍. അത് ഞാന്‍ ഉണരുമ്പോള്‍ കേള്‍ക്കാറില്ല. പണ്‍ട് ഞാന്‍ ഒരു മീഡിയാ ചാനലിന്റെ മേനേജര്‍ ആയിരിക്കുന്ന വേളയില്‍ ചുരുങ്ങിയത് 8 മണി വരെ ഭക്തിഗാനങ്ങള്‍ ടെലികാസ്റ്റ് ചെയ്യും. അപ്പോള്‍ അത് കണ്ട് ഞാന്‍ നിര്‍വൃതി കൊള്ളാറുണ്ട്.


കാലത്ത് കൊട്ടന്‍ ചുക്കാദി+ പിണ്ഡത്തൈലം+ മഹാനാ‍രായണ തൈലം എന്നിവ കൂട്ടി ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇരിക്കണം. ഈ അവസ്ഥയില്‍ ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് ആവികൊള്ളുവാന്‍ പറഞ്ഞുവെങ്കിലും ആരും ചൂട് പിടിച്ച് തരാനില്ല എന്റെ വീട്ടില്‍. ഭാര്യ എന്നൊരാള്‍ ഉണ്ട്. അവള്‍ക്ക് ഈയിടെയായി എന്നോട് സ്നേഹം ഇല്ല. അവളും രോഗിയാണത്രെ.

അവള്‍ക്ക് പ്രഷറും പ്രമേഹവും. ശരിക്ക് മരുന്ന് കഴിക്കില്ല. ഡയറ്റ് നോക്കില്ല. വ്യായാമം ചെയ്യില്ല. പിന്നെ സ്വയം ചികിത്സയും. ഇതൊക്കെയാണ്‍ അവളുടെ രീതി.

എന്റെ കാലില്‍ ചൂട് പിടിച്ച് തരാനോ, കിഴി വെച്ച് തരാനോ ഒന്നിനും അവള്‍ക്ക് താത്പര്യമില്ലത്രെ. അവള്‍ക്ക് അവളുടേതായ കാരണങ്ങള്‍ ഉണ്ട്. വീട് പുലര്‍ത്തണ ആളല്ലേ എന്ന ഒരു പരിഗണനയും എനിക്കില്ല. പ്രഷര്‍ കൂടുമ്പോള്‍ അവള്‍ക്ക് ദ്വേഷ്യം വരും. എന്നോട് എന്തൊക്കെയോ പുലമ്പും. എനിക്ക് ദ്വേഷ്യം വരുമ്പോള്‍ ഞാന്‍ അവള്‍ക്കിട്ട് പണിയുമായിരുന്നു. ഇപ്പോള്‍ എന്റെ അടി താങ്ങാനുള്ള കെല്പ് അവള്‍ക്കില്ല. അതിനാല്‍ ദേഹത്ത് തൊട്ടുള്ള കളി ഇല്ല ഇപ്പോള്‍.

അവള്‍ക്കിഷ്ടമുള്ളത് വെക്കും. “ചേട്ടന്‍ വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍”. ഞാന്‍ കിട്ടിയത് കൊണ്ട് സമാധാനപ്പെടും. എനിക്ക് കുക്കിങ്ങ് വലിയ അറിവില്ല. നോണ്‍ വെജിറ്റേറിയന്‍ ഒരു കൈ നോക്കാം. പക്ഷെ എനിക്ക് വെജിറ്റേറിയനോടാ കമ്പം.

ഞങ്ങള്‍ വിദേശത്തായിരുന്ന കാലത്ത് ഇവള്‍ ഇടക്ക് ബ്രേക്ക് ഡൌണ്‍ ആകാറുണ്ട്. കൂടാതെ പിള്ളേരെ പെറുന്നതിന്‍ രണ്‍ട് മാസം മുന്‍പും ശേഷവും. അപ്പോള്‍ ഇവള്‍ക്ക് ഞാനാ കുശിനിക്പ്പണി ചെയ്യാറ്. അവള്‍ക്ക് ഏറ്റവും ഇഷ്ടം നെയ്മീന്‍ [അര്‍ക്ക്യ] വെച്ചുള്ള മീന്‍ കറിയാണ്‍. അതും തേങ്ങാപ്പാല്‍ ഒഴിച്ച് വെക്കണം. പിന്നെ ഫ്രൈഡ് ചിക്കന്‍.

ഞാന്‍ കുക്കിങ്ങ് സമയത്ത് സ്മോള്‍ അടിക്കും. എന്റെ ബാറ് അടുക്കളയില്‍ തന്നെ. ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് ഗ്രേമാക്കന്‍സിയില്‍. അവിടെ നിന്ന് ഒരു മാസത്തേക്കുള്ള നാല്‍ കേസ് ഫോസ്റ്റര്‍ ബീയര്‍, പോര്‍ട്ട് വൈന്‍, വിസ്കി, ബ്രാന്‍ഡി, റം, വൈന്‍ എന്നിവ വാങ്ങും.

ഇവള്‍ക്ക് സിന്‍സാനോ വൈന്‍ ആണിഷ്ടം. പെറ്റ് കിടക്കുമ്പോള്‍ വിങ്കാര്‍ണിസ് വൈനും കുടിക്കും. ബീയര്‍ ഇഷ്ടമില്ലായെങ്കിലും ഞാന്‍ ബാക്കി വെച്ച ബീയര്‍ മോന്താറുണ്ട്. ചില ദിവസങ്ങളില്‍ അവളെന്റെ കൂടെ പബ്ബില്‍ വരാറുണ്ട്. അവള്‍ക്കവിടെ ലഭിക്കുന്ന ഡ്രാഫ്റ്റ് ബീയറും പിന്നെ അതിന്റെ കൂടെ കൊറിക്കാന്‍ കിട്ടുന്ന നട്ട്സുകളും വിവിധതരം വെനീഗറിലിട്ട വെജിറ്റബിള്‍സും ഇഷ്ടമാണ്‍.

ഒരു ദിവസം ഉണ്ട് ഞാന്‍ കുക്കിങ്ങ് നടത്തുന്നതിന്നിടയില്‍ വന്ന് വിസ്കി കുടിക്കുന്നു. ഞാന്‍ ഗ്ലാസ്സ് മണത്തുനോക്കിയപ്പോഴുണ്ട് വിസ്കി സെവനപ്പ് ചേര്‍ത്ത് രണ്ട് ഐസ് ക്യൂബ് ഇട്ടിരിക്കുന്നു. അവള്‍ രണ്ട് ലാര്‍ജ്ജ് ഈ വിധം കഴിക്കും. അങ്ങിനെ മാസാമാസം വാങ്ങുന്ന മദ്യത്തിന്റെ അളവ് കൂടി കൂടി വന്നു. ഇവളൊരു ഹെവി ഡ്യൂട്ടി എഞ്ചിന്‍ ആണ്‍. ഇവളോട് വഴക്കിടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ വിചാരിക്കും എന്നെ ചിലപ്പോള്‍ പൊക്കി താഴത്ത് ഇടുമെന്ന്.

എന്നേക്കാള്‍ രണ്ടിരട്ടി തടിയും ശക്തിയും ഉണ്ട്. സോസേജും സലാമിയും ചീസും കോണ്‍ഫ്ലേക്കും പോറിഡ്ജുമൊക്കെ തിന്ന് എന്റെ കൂടെ രണ്‍ട് കൊല്ലം നിന്നപ്പോളേക്കും ഇവളുടെ തൂക്കം 30 കിലോ കൂടിയിരുന്നു. വണ്ണം വെച്ചപ്പോള്‍ ഇരുണ്ടിരുന്ന ഇവള്‍ വെളുത്തു തുടങ്ങി. ഞാനവള്‍ക്ക് ഈന്തപ്പഴവും മുന്തിരിച്ചാറും ആപ്പിള്‍ ജ്യൂസും ഒക്കെ കൊടുത്ത് നല്ല ഒരു പണിക്കാരിയാക്കി മാറ്റി. അന്നൊക്കെ എനിക്കവള്‍ ചപ്പാത്തിയും, പിന്നെ എനിക്കിഷ്ടപ്പെട്ട അവിയലും, തീയലും കാളന്‍ ഓലന്‍ മുതലായ കൂട്ട് കറികളൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.

അങ്ങിനെയുണ്ടായിരുന്ന ഇവള്‍ ഇപ്പോള്‍ എനിക്കൊന്നും ഉണ്ടാക്കിത്തരുന്നില്ല. ഹൂം പഴയ കാലം അയവിറക്കി ഇനിയുള്ള കാലം കഴിക്കാമെന്ന് വിചാരിക്കാം.

ഞാന്‍ കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ അല്പം നേരത്തേക്ക് ചൂട് പിടിച്ച് തരുന്നതിലെന്താ ഇവള്‍ക്കൊരു കുഴപ്പം. ഇവളുടെ കാര്യത്തിനൊന്നും മുട്ടില്ലല്ലോ>

ഇനി വേറൊരു പെണ്ണ് കെട്ടാനാണെങ്കില്‍ അതിന്‍ ഇവളൊട്ട് സമ്മതിക്കേം ഇല്ല. ഒരു ചെറിയ പെണ്ണിനെ കെട്ടുകയാണെങ്കില്‍ ഇവള്‍ക്ക് അടുക്കളപ്പണിക്ക് സഹായിക്കാനും എന്നെ എണ്ണ തേച്ച് കുളിപ്പിക്കാനും ഒക്കെ ഉപകരിക്കുമല്ലോ?

പണ്ട് എന്റെ അച്ചമ്മക്ക് വയ്യാണ്ടായപ്പോള്‍ അഛാഛന്‍ ഒരു പെണ്ണിനേയും കൂടി കെട്ടി. അച്ചമ്മ വെളുത്തിട്ടായിരുന്നു. രണ്ടാമത് കെട്ടിയ അച്ചമ്മ കറുത്തതും. ഞാന്‍ അവരെ “വെളുത്ത അച്ചമ്മ എന്നും കറുത്ത അച്ചമ്മ “ എന്നും വിളിച്ച് പോന്നിരുന്നു.

ഞാന്‍ അന്ന് ഓര്‍ക്കാറുണ്ട് ഈ സുന്ദരിയായ ഒരു അച്ചമ്മയുള്ളപ്പോളെന്തിനാ അഛാഛന്‍ രണ്ടാമതൊന്നിനെ അതും കറുത്തതിനെ കെട്ടിയെന്ന്. അഛാഛന്‍ സൂത്രക്കാരനായിരുന്നു. ഇനി ഇപ്പോളുള്ളതിനേക്കാളും സുന്ദരിയെ കെട്ടിയാല്‍ ഇപ്പോളുള്ളയാള്‍ക്ക് പിണക്കം വന്നാ‍ലോ എന്നാലോചിച്ചായിരുന്നു. സംഗതി എന്ത് തന്നെയായാലും രണ്ട അച്ചമ്മമാരും മരണം വരെ നല്ല സ്നേഹത്തോടെ ആയിരുന്നു.


വെളുത്ത അച്ചമ്മക്ക് 2 ആണ്മക്കളും 3 പെണ്മക്കളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദരീ സുന്ദരമാര്‍. എന്റെ അഛന്‍ വെളുത്ത അച്ചമ്മയുടെ സന്താനമായിരുന്നു. കറുത്ത അച്ചമ്മക് ഒരു ആണും നാല്‍ പെണ്മക്കളും. അങ്ങിനെ എന്റെ അഛാഛന്‍ പത്ത് സന്താനങ്ങള്‍ ഉണ്ടായിരുന്നു.

എന്റെ പെണ്ണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിന്നുള്ളില്‍ പെറ്റത് ആകെ രണ്ടെണ്ണത്തിനേയാണ്‍. അഛാഛന്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിന്‍ പുറത്താക്കിയേനേ ഞങ്ങളെ രണ്ടെണ്ണത്തിന്നേയും.

എന്തിന്നധികം പറേണ്‍ എന്റെ കൂട്ടുകാരേ നമുക്ക് രണ്ടാമതൊരു കല്യാണം പറഞ്ഞിട്ടില്ല. വേണമെങ്കില്‍ സംബന്ധമാകാം. പക്ഷെ അതിനെ വീട്ടുപണിക്ക് കിട്ടില്ലല്ലോ, പിന്നെ തൈലം തേച്ച് കുളിപ്പിച്ച് തരാനും…..


എന്റെ സങ്കടം ആരോട് പറയാനാ.. കൃഷ്ണാ ഗുരുവായൂരപ്പാ‍……………

“അങ്ങിനെ ഞാന്‍ തൈലം തേച്ചിരിക്കുന്നതിന്നിടയില്‍ കേട്ടു ബാലേട്ടന്റെയും ആശേച്ചിയുടെയും കളി തമാശകള്‍“. ഞാന്‍ അത് കേട്ടു മുക്കാല്‍ മണിക്കൂറിലധികം മേലെല്ലാം തടവി അവിടെ ഇരുന്നു. സമയം പോയതറിഞ്ഞില്ല.

ആശേച്ചിയുടെ ഡയാലോഗ് കേള്‍ക്കാന്‍ വളരെ രസം. ബെസ്റ്റ് എഫ് എം കേട്ട് ഞാന്‍ മതി മറന്നു. എന്റെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞപോലെ തോന്നി എനിക്ക്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബെസ്റ്റ് എഫ് എമ്മിലെ “ദി ബെസ്റ്റ് പ്രോഗ്രാം” ആണ്‍ കാലത്തെ ആശേച്ചിയുടെയും ബാലേട്ടന്റെയും പ്രോഗ്രാം.

എഫ് എമ്മിലേക്ക് അയക്കുന്ന കത്തുകള്‍ അവര്‍ വായിക്കുന്നു. ഇന്ന് ട്രെയിന്‍ യാത്രയില്‍ ജയ എഴുതിയ ഒരു കത്ത് വായിച്ചിരുന്നു. വളരെ ടച്ചിങ്ങ് ആയ ഒരു കത്തായിരുന്നു. എനിക്കും അത്തരം ഒരു കത്ത് എഴുതിയാലോ എന്ന് തോന്നി.

അതിനെങ്ങിനെയാ ചില റേഡിയോ ജോക്കിമാറ് ഇടക്കിടക്ക് അവിടേക്ക് കത്തയക്കാനുള്ള വിലാസം പറയില്ല. ആദ്യം മാത്രം അല്ലെങ്കില്‍ അവസാനം മാത്രം പറഞ്ഞാല്‍ ഇടക്ക് കയറി വരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പ്രയോജനപ്പെടില്ല. അതിനാല്‍ എന്റെ ആശേച്ചീ ബാലേട്ടാ കത്തയക്കാനുള്ള വിലാസം ഇടക്കിടെ പറയണം കേട്ടോ>

ചേച്ചീയെന്നും ചേട്ടനെന്നും വിളിക്കാന്‍ മാത്രം പ്രായമുള്ളവരല്ല ഇവര്‍ എന്നാണെന്നാണ്‍ എന്റെ നിഗമനം. ഈ അറുപതില്‍ കവിഞ്ഞ പ്രായമുള്ള എന്നെക്കാളും എത്രയോ ചെറുപ്പമാണ്‍ ഈ കുട്ടികള്‍ എന്നാണ്‍ എന്റെ ധാരണ.

എന്തായാലും ആശേച്ചിക്കും ബാലേട്ടനും ഈ അങ്കിളിന്റെ ആശംസകള്‍ അറിയിക്കുന്നു. എന്റെ പാറുകുട്ടിയുടെ ശബ്ദം ഈ ആശേച്ചിയുടേത് പോലെയായിരുന്നു. പാറുകുട്ടിക്ക് കുറുമ്പ് കൂടുതലായിരുന്നു. ആശേച്ചിയുടെ പരിപാടി കേള്‍ക്കുമ്പോള്‍ ആശേച്ചിയും പാറുകുട്ടിയെപ്പോലെ ഇരിക്കുമെന്ന് തോന്നുന്നു.

ഇന്ന് ആശേച്ചിയുടെ അംഗലാവണ്യം ബാലേട്ടന്‍ വിവരിച്ചിരുന്നു. ബാലേട്ടന്റെത് ആശേച്ചിയും.
ആശേച്ചിയേയും ബാലേട്ടനെയും കാണണമെന്നുണ്ട്. ഓഫീസ് എവിടേയായാലും എന്റെ വീട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്ററിന്നടുത്ത് വരും.

കുറച്ചും കൂടി എഴുതാനുണ്ട്. ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.

THERE SPELLING ERROS WHICH SHALL BE CORRECTED LATER.