Thursday, December 21, 2017

നാളേയും കഴിഞ്ഞാൽ മറ്റന്നാൾ ക്രിസ്തുമസ്സ്

നാളേയും കഴിഞ്ഞാൽ മറ്റന്നാൾ ക്രിസ്തുമസ്സ് - എല്ലാ കൊല്ലവും വിചാരിക്കും ഇക്കൊല്ലം വീട്ടുമുറ്റത്തും ഓഫീസിലും  ക്രിസ്തുമസ്സ് ട്രീയും പുൽക്കൂടും ഒക്കെ ഒരുക്കണമെന്ന് . ഒന്നും നടന്നില്ല. ഓഫീസിലെ പെൺകുട്ടി ഹെലനയോട്  പ്രത്യേകം പറഞ്ഞിരുന്നു നമുക്കൊരുമിച്ച് പുത്തൻ പള്ളിക്കവലയിൽ പോകാം, തോരണങ്ങൾ ഒക്കെ വാങ്ങിക്കാമെന്ന് . പക്ഷെ ഒന്നും നടന്നില്ല - എല്ലാം സ്വപ്നങ്ങൾ മാത്രം . 

ഇവിടെ ഓഫിസിൽ ഉള്ള ശോഭാക്കാകട്ടെ ഇത്തരം വികാരങ്ങൾ ഒന്നുമില്ല . അല്ലെങ്കിൽ അവൾക്ക് പോയി വാങ്ങാവുന്നതാണ് .

എന്റെ അയൽക്കാരായ മെഴ്‌സിയും മീരയുമെല്ലാം വീടും പരിസരവും അലങ്കരിക്കുക പതിവാണ് - ഇക്കൊല്ലത്തെ മേഴ്സിയുടെ പുൽക്കൂടും മറ്റും കാണാൻ പോയിട്ടില്ല - പോകണം പോട്ടം പിടിക്കണം .

എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ്,  നവ വത്സരാശംസകൾ .

Saturday, November 18, 2017

നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും

ചാരായം കുടിച്ചിട്ട് നാളുകൾ ഏറെയായി . ഞാൻ അവസാനമായി ചാരായം കുടിച്ചത് ചാലിശ്ശേരിയിൽ നിന്നായിരുന്നു . രാമുവിന്റെ കൂടെ . ചാലിശ്ശേരിക്കടുത്ത് ഒറ്റപ്പിലാവിൽ നിന്നാണെന്ന് തോന്നുന്നു. ഏതാണ്ട് 50 കൊല്ലം മുൻപ് . അന്ന് ചില് വീടുകളിലും ആലിൻ ചുവട്ടിലുമൊക്കെ ചാരായം കിട്ടുമായിരുന്നു.

ചാരായം അന്നൊക്കെ പല തരം  ഉണ്ടായിരുന്നു. കനാൽ പരുങ്ങി , ഇടിവെട്ട് , ആനമയക്കി മുതലായ പല പേരുകളിൽ ആയിരുന്നു.

ചിലർ ചാരായം വാറ്റുമ്പോൾ അതിൽ പല്ലി , എട്ടുകാലി , ഉപയോഗ്യശൂന്യമായ ബേറ്ററി എന്നിവയൊക്കെ ചേർക്കും . ചിലയിടത്ത് ശുദ്ധമായതും കിട്ടും, അല്പം വില കൂടിയാലും നല്ല കൈതച്ചച്ചക്കയും മുന്തിരി കറുവാപ്പട്ട ഏലക്കായ എന്നിവ ചേർത്ത് നല്ല അന്തരീക്ഷത്തിൽ വാറ്റിയ  ചാരായം കുടിക്കാൻ നല്ല രസമാണ് . ഞാൻ അവസാനം കുടിച്ചത്ത് ഇത്തരം മുന്തിയ താരമായിരുന്നു .

ചിലയിടങ്ങളിൽ  വീട്ടിലെ പെണ്ണുങ്ങളായിരിക്കും വിൽപ്പനക്കാർ. അവർ  കുടിക്കുമ്പോൾ  കൂടെ നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും കപ്പയും തരും.


പണ്ടൊക്കെ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോൾ തെറിപ്പാട്ട് പാടാൻ ആശാന്മാർ ചാരായം സേവിക്കാൻ തരും.

ഞാനും റാമുവും കൂടിയായിരുന്നു ചാരായം കുടിക്കാൻ പോകാറ് ,അപൂർവ്വം ചില ദിവസം കൂട്ടിന് രവിയും വരും .

പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു . അൻപത് കൊല്ലം പിന്നോക്കം നോക്കുമ്പോൾ പലതും മിന്നി മിന്നി വരുന്നു.

രവിക്ക് പ്രേമിക്കാൻ കുമാരേട്ടന്റെ വീട്ടിലെ ഒരു തൊലി വെളുത്ത പെണ്ണുണ്ടായിരുന്നു. അവൻ മീശ കറുപ്പിച്ച് നടന്ന്  അവൾക്ക്  തൂവാലയിൽ എഴുതിയ പ്രേമ ലേഖനം കൊടുക്കാറുണ്ട് .  എനിക്ക് കറുത്ത മീശ ഇല്ലാഞ്ഞതിനാൽ എന്നെ പെങ്കുട്ട്യോൾ നോക്കാറില്ല .

പിന്നീടെഴുതാം ബാക്കി ഭാഗം .

തൽക്കാലത്തേക്ക് വിട . ചിയേർസ് !!!


മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

Monday, November 6, 2017

തൃശ്ശൂർ കൊക്കാലയിലെ സുരേഷിന്റെ തട്ട് കട

എന്റെ പ്രിയ സുഹൃത്ത് സുരേഷ് തൃശ്ശൂർ കൊക്കാലയിൽ ഒരു തട്ട് കട / ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്നുണ്ട് . ഞാൻ സാധാരണ അവിടെ നിന്നും പാർസൽ വാങ്ങാറുണ്ട് . സ്വാദിഷ്ടമായ ഭക്ഷണം ആണ് അവിടെ ലഭിക്കുക .

അവിടെ നോൺ വെജ് വിഭവങ്ങൾ ആണ് അധികവും. എനിക്ക് അവിടുത്തെ പൊറോട്ടയും
ചിക്കൻ കറിയും കാട ഫ്രെയ്‌യും വളരെ ഇഷ്ടമാണ് . ചിലപ്പോൾ  കപ്പയും ബീഫ് കറിയും വാങ്ങും. ചിലപ്പോൾ  ദോശയും കടലയും .
നമുക്കിഷ്ടപ്പെട്ട എല്ലാ ഭക്ഷണവും പാതിരാത്രി വരെ അവിടെ കിട്ടും.

പകൽ സർവ്വീസ് ഇല്ല, വൈകിട്ട് അഞ്ചുമണി മുതൽ പാതിരാത്രി വരെ അവിടെ നല്ല തിരക്കായിരിക്കും .

താമസിയാതെ ഞാൻ സുരേഷിന് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാക്കി കൊടുക്കുന്നതാണ് .

ഞാൻ സുരേഷിനോട് ചോദിച്ചിട്ട് ഫോൺ നമ്പർ ഇവിടെ എഴുതാം .

കോഡിവിഡിന് മുൻപ് ഇവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല . പാതിരാ വരെ പാർസൽ കിട്ടും.
++


Friday, November 3, 2017

ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്

എന്തെങ്കിലും കുത്തികുറിച്ചിട്ട് കുറെ കാലമായി. നാളെ എന്തെങ്കിലും എഴുതാം. ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട് കുറച്ച് കാലമായി.

ചെറുവത്താനിയിൽ  പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും  കുടിച്ച്   പൂസാകണം - കണ്ണനും ബ്രാലും ഒക്കെ  കറിവെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം .

അങ്ങിനെ മോഹങ്ങൾ കുറെയുണ്ട് . ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾ മുട്ട് വരെയുള്ള മുണ്ടും, കറുപ്പിൽ മഞ്ഞ പുള്ളികളുള്ള വട്ടക്കഴുത്തുള്ള  ജാക്കറ്റും ഇട്ടോണ്ട് വരും, എന്നെ ഹരം പിടിപ്പിക്കാൻ.

കൂടുതൽ വിശേഷങ്ങൾ നാളെ എഴുതാം 

Monday, August 28, 2017

ഇനി എത്ര നാൾ കാത്തിരിക്കണം

ഓണത്തിന് ഇനി എത്ര നാൾ കാത്തിരിക്കണം . അല്ലെങ്കിലും തൃശൂർക്കാർക്ക് എന്നും ഓണമാണ്.


Sunday, August 13, 2017

കാഞ്ചി കാമാക്ഷി ക്ഷേത്രം


തമിഴ് നാട്ടിലെ കാഞ്ചീപുരത്തു സ്ഥിതിചെയ്യുന്ന ഒരു മഹാ ക്ഷേത്രമാണ് കാഞ്ചി കാമാക്ഷി ക്ഷേത്രം. 

അവിടം സന്ദര്‍ശിക്കാനും,ക്ഷേത്രത്തില്‍ തൊഴാനും സാധിച്ചത് മഹാ ഭാഗ്യമായി കാണുന്നു. ക്ഷേത്രത്തിലെ ഒരു ജീവനക്കാരനോട് ,ഈ ക്ഷേത്രത്തെ കുറിച്ച് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ ഇതാണ്.

സ്നേഹസ്വരൂപിണിയായ, പ്രേമ നയനങ്ങളോട് കൂടിയവള്‍ എന്നാണു കാമാക്ഷി എന്ന പേരിന്‍റെ അര്‍ത്ഥം. പണ്ട് കാളീ രൂപത്തിലായിരുന്നു ഇവിടെ ദേവി കുടിയിരുന്നിരുന്നത്. വളരെ ഭയത്തോട്കൂടിയായിരുന്നു പ്രദേശ വാസികള്‍ ഇവിടെ കഴിഞ്ഞു കൂടിയിരുന്നത്. ശങ്കരാചാര്യ സ്വാമികള്‍ കാഞ്ചീപുരത്തു എത്തിയതിനു ശേഷം ,ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ ചിദാകാര രൂപിണി ആയ ഉഗ്ര മൂര്‍ത്തിയെ ശങ്കരാചാര്യര്‍ ശ്രീ ചക്രത്തില്‍ കുടിയിരുത്തി, കാമാക്ഷി ആക്കി പ്രതിഷ്ഠിച്ചു.

അദ്ധേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നാട് വാണിരുന്ന രാജസേന രാജാവ് ഇന്നു കാണുന്ന കാമാക്ഷി ക്ഷേത്രം പണികഴിപ്പിച്ചു. അതിനു ശേഷം കാഞ്ചീപുരം പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സുവര്‍ണ്ണ നഗരമായി പ്രശോഭിച്ചു. നാടിനു മുഴുവന്‍ പ്രഭയേകുവാനെന്ന പോലെ ദേവിയുടെ വൈരക്കല്‍ മൂക്കുത്തിയുടെ പ്രകാശം ഒളിമിന്നുന്ന കാഴ്ച മനോഹരം തന്നെ...

കുറിപ്പ്: മുകളിൽ കാണുന്ന പോസ്റ്റ് എന്റെ കൂട്ടുകാരി  കാർത്തിക ചന്ദ്രൻ മുഖപുസ്തകത്തിൽ എഴുതിയതാണ് . ഇത് ഞാൻ അവരുടെ സമ്മതത്തോടെ പകർത്തിയതാണ് .

Sunday, August 6, 2017

ആനയൂട്ട് അച്ഛൻ തേവർ ക്ഷേത്രത്തിൽ

ആനയൂട്ട് അച്ഛൻ തേവർ ക്ഷേത്രത്തിൽ   ആനയൂട്ട് ആയിരുന്നു ഇന്നെലെ .




















Tuesday, July 25, 2017

ഞാൻ എവിടെയോ എപ്പോഴോ ഇങ്ങിനെ എഴുതി

MEMOIR

എന്താ ഈ ഫോട്ടോവിന് ഒരു പ്രത്യേകത....?  അംഗലാവണ്യം കുറച്ച് കൂടിയിട്ടുണ്ട്. അത് രണ്ടു മാസം നാട്ടിൽ നിന്നതിന്റെ ലക്ഷണമാണ്.... എല്ലാവരും വയസ്സാകുമ്പോൾ ക്ഷീണിക്കാറാണ് പതിവ് . ഓരോരുത്തരുടെ ഓരോ സമയം. അല്ലാതെന്തു പറയാനാണ് . 

പണ്ട് എനിക്കും ഇത്തരം പ്രഭാവലയങ്ങൾ ഉണ്ടാകാറുണ്ട് . ഇപ്പോൾ അതൊന്നും ഇല്ല. ഞാൻ ഗൾഫിൽ നിന്ന് മടങ്ങിയതോടെ എന്റെ സൗന്ദര്യമെല്ലാം ആരോ തട്ടിക്കൊണ്ടുപോയി. 
അതൊക്കെ വീണ്ടെടുക്കാൻ ഗൾഫിലേക്ക് കുറച്ചു നാളത്തേക്ക് ചേക്കേറുന്നവാനുള്ള പരിപാടിയുണ്ടായിരുന്നു .

ബുസ്താൻ പാലസ് ഹോട്ടലിലെ ഡ്രാഫ്റ്റ് ബിയറും , ക്വറത്തെ ഷവർമ്മ ചിക്കനും - ഹോളിഡേ ഇന്നിലെ ബെല്ലി ഡാൻസും  ഒക്കെ വീണ്ടും അനുഭവിച്ചാൽ എനിക്കും ഇതുപോലത്തെ മേനിയഴക് ഉണ്ടായേക്കാം.
ആരെങ്കിലും സഹായിച്ചാലേ അവിടെ വന്ന് കുറച്ച് നാൾ കഴിയാനാകൂ...?!!



ബെല്ലി ഡാൻസ് കണ്ടിട്ടില്ലാത്തവർ ഇവിടെ ക്ലിക്കുക   https://www.youtube.com/watch?v=AZ013aNc1Q8

Wednesday, June 14, 2017

അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക്

അടുത്ത ക്രിസ്തുമസ്സിനായി ഇനിയും എത്ര നാൾ കാത്തിരിക്കണം ? പുതുവത്സരവും ക്രിസ്തുമസ്സും എനിക്ക് എന്നും ഹരമാണ്..
ഈ ഫോട്ടോയിൽ എന്റെ അടുത്ത് നിൽക്കുന്ന വേണുവേട്ടൻ ഇന്നില്ല. അകാലത്തിൽ ചരമമടഞ്ഞു . വിനുവേട്ടന്റെ  തൊട്ടടുത്ത് നിൽക്കുന്നത് പ്രശസ്തനായ സൈക്കിയാട്രിസ്റ് ഡോക്ടർ മനോഹരണ പട്ടാലി , അതിന് തൊട്ട് സത്യേട്ടൻ .ഞങ്ങളെല്ലാവരും ലയൺസ് ക്ലബ്ബ് പ്രവർത്തകരാണ് .

ജീവകാരുണ്യപ്രവർത്തനത്തിന് മുൻ‌തൂക്കം കൊടുക്കുന്ന സ്ഥാപനം ആണ് ലയൺസ് പ്രസ്ഥാനം. വീട് ഇല്ലാത്തവർക്ക് വീടും, ഹൃദ്രോഗികൾക്ക്
lions club members
പരിചരണവും, ഡയാലിസിസ് രോഗികൾക്ക് ധന സഹായവും അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക് കൃത്രിമ കൈകാലുകളും കിടപ്പ് രോഗികൾക്ക് ആനുകൂല്യങ്ങളും മറ്റും ലയൺസ് ക്ലബ്ബിൽ നിന്ന് നൽകിവരുന്നു .

ഈ സാമ്പത്തിക വർഷം ഏതാണ്ട് അവസാനിക്കാറായി. അടുത്ത വർഷം ജൂലായിൽ തുടങ്ങും. എന്തെങ്കിലും ധനസഹായം വേണ്ടവർ ഒന്നുകയിൽ അതാത് പഞ്ചായത്തിലോ , മുന്സിപ്പാലിറ്റികളിലോ ഉള്ള കൗൺസിലർ മുഖാന്തിരമോ നേരിട്ടോ ഞങ്ങളെ സമിതിപ്പിക്കാവുന്നാതാണ് . ഞാൻ തൃശൂർ കൂക്കഞ്ചേരി ക്ലബ്ബിലെ അംഗമാണ് .

ഞങ്ങളുടെ ഇപ്പോഴത്തെ പ്രസിഡൻറ് മെട്രോ പൊളിറ്റൻ ആശുപത്രിയുടെ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടും ആയ ഡോക്ടർ ഗോപിനാഥനാണ്. വരുന്ന ജൂലായ് മുതൽ പ്രേമ രവിപ്രസാദ്‌ ആയിരിക്കും.

nb: please excuse me for the errors in data processing. this will be solved shortly.

Monday, June 5, 2017

തൃശൂർ അമ്പിസ്വാമിയുടെ സദ്യ


memoir

ഇന്നാണ് ശരിക്കും മഴക്കാലം വന്ന പ്രതീതി തോന്നിയത്. ഇന്നെലെ പാലക്കാട് കല്യാണത്തിന് പോയപ്പോൾ മഴ ഒട്ടും ഉണ്ടായിരുന്നില്ല . അതിനാൽ യാത്ര സുഖമായിരുന്നു. ഞാനും എന്റെ പ്രിയ പത്നിയും സുഹൃത്ത് ദാസിന്റെ മകൾ നീലിമയുടെ കല്യാണത്തിൽ പങ്കുകൊണ്ടു . വിഭവസമൃദ്ധമായ സദ്യ ആയിരുന്നെങ്കിലും പാലക്കാടൻ തമിഴ് ചുവയിലുള്ള ഭക്ഷണം എനിക്ക് ആസ്വദിക്കാനായില്ല . കറികൾ കുറെ അധികം ഉണ്ടായിരുന്നു. ആദ്യം പച്ചരി വിളമ്പി ,പിന്നീട് പുഴക്കല്ലരി .

സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു . വിശപ്പുള്ളതിനാൽ ഞാൻ പച്ചരിയും സാമ്പാറും കഴിച്ച്. സാമ്പാറിൽ കഷണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

വയർ നിറഞ്ഞെങ്കിലും ഒരു തൃപ്തി തോന്നിയില്ല .

അവസാനം പാലടക്ക് വേണ്ടി കാത്തിരുന്ന് ഒടുവിൽ സേമിയ കഴിച്ചു , പിന്നാലെ ചക്കപ്രഥമനും , പരിപ്പും ഒക്കെ വന്നുവെങ്കിലും ഞാൻ സേമിയയിൽ ഒതുക്കി .

പണ്ട് തൃശൂർ അമ്പിസ്വാമിയുടെ സദ്യ കല്യാണങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അവിടെ അദ്ദേഹം വിളമ്പുന്നവരോട്  നിർദ്ദേശിക്കുമായിരുന്നു . എന്തൊക്കെ വിളമ്പണം എങ്ങിനെ, എവിടെ, എപ്പോൾ എന്നൊക്കെ . അതനുസരിച്ച് കഴിച്ചാൽ  ശരിക്കും ഒരു തൃപ്തി തോന്നിയിരുന്നു .

Saturday, May 20, 2017

അശരണായ അമ്മമാർ



നമ്മൾ എന്നും കേൾക്കുന്നതാണ് അമ്മമാരെ നോക്കാത്ത മക്കളെ പറ്റി . ഞാൻ കഴിഞ്ഞ ദിവസവും ഇന്നെലയും ടി വി യിൽ കണ്ടു അമ്മയെ നോക്കാത്ത മക്കളെ പറ്റി. ഇന്നെലെ കണ്ടു ഗുരുവായൂർ അമ്പല നടയിൽ നട തള്ളിയ ഒരു അമ്മയെ പറ്റി. ആ രംഗം തള്ളയെ സ്നേഹിക്കുന്ന മക്കൾക്ക് സഹിക്കാനാവില്ല . ഗുരുവായൂർ അമ്പല നടയിൽ ഇരുന്ന് കേഴുന്ന ഒരു 'അമ്മ .

തേനേ പാലെ എന്നൊക്കെ പറഞ്ഞു മക്കളും മരുമക്കളും അടുത്ത് കൂടി സ്വത്തെല്ലാം എഴുതി വാങ്ങും. എന്നിട്ട് അവരെ പെരുവഴിയിൽ ഇറക്കി വിടും. ചിലർ ജീവനാംശം കൂടി കൊടുക്കില്ല. ആർക്കാണ് ഇതിനൊക്കെ കോടതിയിൽ പോകാൻ നേരം.

മിനിഞ്ഞാന്നാണെന്ന് തോന്നുന്നു ചാനലിൽ കാണിച്ചു എണ്പത്തിയാറു വയസ്സുള്ള ഒരു അമ്മയെയും അവരുടെ ഭർത്താവിനെ പറ്റിയും. ഈ രംഗം കണ്ടിട്ടെനിക്ക് സഹിക്കാനായില്ല. അത് കൊണ്ടാണ് നാല് വാരി ഇവിടെ എഴുതാമെന്ന് വിചാരിച്ചത്.

ഏതൊക്കെ കാണുമ്പോൾ ഞാൻ വിചരിക്കും എന്റെ പുത്രനെ പറ്റി. ഞാനെത്തായിലും അവനൊന്നും എഴുതിക്കൊടുത്തില്ല,കൊടുക്കയും ഇല്ല . എന്റെ മരണാന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവനും അവന്റെ പെങ്ങൾക്കും കിട്ടും . എനിക്ക് കഞ്ഞി കുടിക്കാൻ വകയുള്ളതിനാൽ ആണെന് തോന്നുന്നു അവനൊന്നും തരാത്തതെന്ന് . ദേശസാൽകൃത ബേങ്കിൽ ശാഖാ മേനേജർ ആയ അവന് എന്തെങ്കിലും എനിക്ക് താറാവുന്നതാണ് , മനസ്സറിഞ്ഞ് തന്നാൽ സ്വീകരിക്കും. കൈ നീട്ടില്ല.

മക്കൾ വളരുന്നത് അമ്മയുടെ വാക്ക് കേട്ടിട്ടാണ് മിക്ക വീട്ടിലും. അമ്മക്ക് മകനെ ഉപദേശിക്കാവുന്നതാണ് , പക്ഷെ തുണ്ടായിട്ടില്ല. എന്താണ് കാരണം എന്ന് ഞാൻ അന്വേഷിച്ചില്ല.  മിക്ക വീട്ടിലും ഇതൊക്കെയല്ലേ സ്ഥിതി...? ഒരു പക്ഷേ ആകാം, അല്ലാതിരിക്കാം.

ഞാൻ എന്റെ ചെറുപ്പകാലം ആലോചിക്കുകയാണ് .ഞാൻ മദിരാശിയിൽ പണിയെടുക്കുമ്പോൾ എന്റെ സ്‌കൂൾ ടീച്ചർ ആയ അമ്മയും ഹോട്ടൽ ജീവനക്കാരനായിരുന്ന അച്ഛനും റിട്ടയർ ചെയ്തിരുന്നു. അമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു, അച്ഛന് ഫിക്സഡ് ഡെപോസിറ്റിൽ നിന്നുള്ള വരുമാനവും . എന്നിട്ടും ഞാൻ എന്റെ ചെറിയ ശമ്പളത്തിൽ നിന്നും മാസാമാസം അമ്മക്ക് ഒരു ചെറിയ തുക അയക്കുമായിരുന്നു. അത് കിട്ടുമ്പോൾ 'അമ്മ അച്ഛനോട് പറയും ..
"കണ്ടില്ലേ നമ്മുടെ മോൻ നമുക്ക് അയച്ച് തന്നത് ...?"  രണ്ടുപേരും അത് കണ്ട് സന്തോഷിക്കും .

പിന്നെ ഞാൻ ഓണത്തിന് നാട്ടിൽ പോകുമ്പോൾ അച്ഛൻ സിലോണിൽ ഉപയോഗിച്ച് കൊണ്ടിരുന്ന പ്ലയേഴ്സ് സിഗരറ്റും, ബ്രെക്ക് ഫാസ്റ്റിനുള്ള കോൺഫ്ലേക്ക്‌സും , മൗലാനാ 100 x 100  കള്ളി മുണ്ടും ഒക്കെ അച്ഛന് കൊണ്ട് കൊടുക്കും. ഈ മാതാപിതാക്കളുടെ പ്രാർത്ഥനയാലായിരിക്കും എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ഈ വിജയം.

കുന്നംകുളം ചെറുവത്താനിക്കാരനായ ഞാൻ തൃശൂർ നഗരത്തിൽ 25 സെന്റെ പുരയിടത്തിൽ ഒരു കൊച്ച് വീട് പണിതു, മക്കൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ വിദ്യാഭ്യാസം നൽകി. അവരുടെ കല്യാണം നടത്തി , ഒരു പിതാവ് ചെയാനുള്ളതെല്ലാം ചെയ്തു.

എനിക്ക് ഇപ്പോൾ വയസ്സ് 70 . ഇപ്പോൾ ഉള്ള ചെറിയ വരുമാനത്തിൽ ഡോക്ടർക്കും മരുന്നിനായി വലിയൊരു തുക ആകും . അച്ഛൻ തേവരുടെ കൃപാ കടാക്ഷത്താൽ വലിയ പ്രശ്നമില്ലാതെ ജീവിച്ച് പോരുന്നു .
എനിക്ക് എഴുതാനിരുന്നാൽ ചിലപ്പോൾ വികാരാധീനനാകും , അതിനാൽ കൂടുതൽ ഒന്നും എഴുതുന്നില്ല.

ആരുമില്ലാത്ത അശരണരായ അമ്മമാർക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട് . ഒരു നേരത്തെ ആഹാരമോ, ഉടുക്കാനുള്ള തുണിയോ എനിയ്ക്ക് കൊടുക്കാനാകും. അതിൽ കൂടുതൽ ഒന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥയിലും ഞാൻ എന്റെ എളിയ വരുമാനത്തിൽ നിന്നും എന്തെങ്കിലും കരുതി വെക്കുന്നുണ്ട്. ഒരു ഡയാലിസിസ് രോഗിക്കും മാസാമാസം ചെറിയ ഒരു തുക മുടങ്ങാതെ കൊടുക്കുന്നുണ്ട്.

ഇനി വല്ലപ്പോഹും എന്തെങ്കിലും ഇവിടെ കുറിക്കാം. എനിക്ക് ആരോടും പകയോ വിദ്വേഷമോ ഒന്നും ഇല്ല.

 ആരോഗ്യമുള്ള സമയത്ത് മരിക്കണം. അതും അച്ഛൻ തേവരുടെ തിരുനടയിൽ കിടന്ന്  മരിക്കാനാണ് ഇഷ്ടം 

Saturday, May 13, 2017

അമ്മൂ അപ്പൂ


എന്റെ സുഹൃത്ത് ശോഭയുടെ മകൾ ശ്രീക്കുട്ടി [ ഒൻപത് വയസ്സ് ] എഴുതിയ കൊച്ചു കഥ ഞാൻ ഇവിടെ പകർത്തതാം
sreekkutty

അമ്മൂ അപ്പൂ

ഒരിക്കൽ അമ്മു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൾ ഒരു ദിവസം സ്‌കൂളിൽ പോയി വരുമ്പോൾ ഒരു വാർത്ത അറിഞ്ഞു . അമ്മുവിൻറെ നാട്ടിൽ ഒരു പുലി വന്നു . അമ്മു പറഞ്ഞു അയ്യോ ഇനി എന്ത് ചെയ്യും ,നമ്മൾ ഇനി എങ്ങിനെ വീട്ടിൽ പോകും . എനിക്ക് പേടിയാകുന്നു . എന്റെ അനിയൻ വീട്ടിൽ ഒറ്റക്കാണല്ലോ ..? അമ്മയും അച്ഛനും ജോലിക്ക് പോയി.
അവൻ വീട്ടിൽ നിന്ന് പേടിക്കുന്നുണ്ടാകും . എങ്ങിനെയെങ്കിലും വീട്ടിൽ എത്തണം . ഞാൻ വേഗം ഓടിപ്പോകും . അങ്ങിനെ അമ്മു, അപ്പുവെന്ന അവളുടെ അനിയനെ കാണാൻ ഓടി ഓടി വീട്ടിൽ എത്താറായി . അപ്പോൾ ഒരു ശബ്ദം അമ്മു കേട്ടു . അത് പുലിയുടെ ശബ്ദം ആയിരുന്നു. അവൾക്ക് പേടിയായി . അവൾ വേഗം ഓടി വീട്ടിൽ എത്തി .

അപ്പോൾ അമ്മു പറഞ്ഞു. അപ്പൂ അപ്പൂ നീ എവിടെയാ , വേഗം നീ നിന്റെ ചേച്ചിയുടെ അടുത്ത്; വരൂ . ചേച്ചി ഞാൻ ഇവിടെ ഉണ്ട് . ചേച്ചി എന്തിനാ ഓടി വരുന്നത് ..? ഈ നാട്ടിൽ പുലി ഇറങ്ങീ അപ്പൂ .

ഹാ ഹാ .. ചേച്ചി അത് കള്ളം പറഞ്ഞതാ . പുലി ഒന്നും ഈ നാട്ടിൽ വന്നിട്ടില്ല . ചേച്ചിയെ പറ്റിച്ചതാകും . ഓ ഞാൻ ആകെ ഒന്ന് പേടിച്ചുപോയി . മക്കളെ ഇതാ ഞാൻ വന്നു . അമ്മെ അഛാ ..മക്കളെ അമ്മൂ അപ്പൂ . ങ്ങിന് അവർ സന്തോഷത്തോടെ ജീവിച്ചു .

Friday, May 5, 2017

കുടമാറ്റം

ഞാന്‍ കൂട്ടുകാരെ വെട്ടിച്ച് ചുളിവിലൊരു മുങ്ങല്‍ നടത്തി വീട്ടിലെത്തി... നല്ല തണുത്ത വെള്ളത്തില്‍ നീരാടി... വൈകിട്ട് തിരോന്തരത്തും നിന്ന് ഒരിപ്പുറം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളെയും കൂട്ടി പൂരപ്പറമ്പിലെത്തണം. എനിക്ക് കുടമാറ്റത്തിന്റെ തിരക്കില്‍ നില്‍ക്കാന്‍ ഇഷ്ടമില്ല, കാരണം എന്റെ രക്തവാതം പിടിച്ച് കാലുകള്‍ പെട്ടെന്ന് കുഴഞ്ഞേക്കാം. അതിനാല്‍ കുടമാ‍റ്റം കാണാന്‍ മറ്റെന്തെങ്കിലും വഴി കാണണം.... അല്ലെങ്കില്‍ എന്തെങ്കിലും സൂത്രം ഉണ്ടോ എന്ന് പാറുകുട്ടിയുമായി ആലോചിക്കണം...

Monday, April 10, 2017

മുറുക്കാൻ ചെല്ലപ്പെട്ടി

murukkaan chellappetti
എന്റെ കുന്നംകുളത്തെ വീട്ടിൽ വരുന്നവർക്ക് പണ്ടൊക്കെ ആദ്യം ഈ പെട്ടിയാണ്‌കൊടുക്കുക. എന്നിട്ടവർ നന്നായി മുറുക്കി ചുവപ്പിച്ച മുറ്റത്തെല്ലാം തുപ്പി നിറയ്ക്കും. കോളാമ്പി ഉണ്ടെങ്കിലും ചിലർ അതിൽ തുപ്പില്ല.
തുപ്പലെല്ലാം കഴിഞ്ഞ കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൊൽക്കുഴിയും. അത് കഴിഞ്ഞാൽ ചോദിക്കും .
 "കുടിക്കാൻ എന്താ എടുക്കേണ്ടത്? സാംബാരം, ചായ, കാപ്പി.....?  "

കാലത്ത് മുറ്റമടിക്കുന്നവരുടെ ജോലിയാണ് ചെല്ലപ്പെട്ടിയിൽ വെറ്റില, വെട്ടിയ അടക്ക, പുകയില, ചുണ്ണാമ്പ്, എന്നിവ നിറച്ച് വെക്കുന്നത്. പറമ്പിൽ വെറ്റിലയും, അടക്കയും ധാരാളം. ചിലർക്ക് കളി അടക്കയാണിഷ്ടം, പുകയില മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടത്.

 പ്രായമായവർ പ്രത്യേകിച്ച് പല്ലു കൊഴിഞ്ഞവർ അടക്ക ചെറിയ ഉരലിൽ ഇട്ട് ഇടിക്കും, എന്നിട്ട് താളിൽ വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടി വായിലേക്കകത്തേക്ക് കയറ്റി വെച്ച് ചവച്ചരക്കും. എന്റെ അമ്മയും അമ്മൂമ്മയും വയസ്സ് കാലത്ത് പട്ട പുകയിലായാണ് ഉപയോഗിച്ചിരുന്നത്.

പട്ട പുകയ്യില ഞാനും മുറുക്കിയിരുന്നു - ആ പുകയിലയിൽ മധുരത്തിനും മണത്തിനും എന്തോ ചേർക്കും.

ചിലപ്പോൾ മുറുക്കിക്കഴിഞ്ഞ് അച്ചാച്ചന്റെ ചെല്ലപ്പെട്ടിയിൽ നിന്നും ഒരു ബീഡി കട്ട് വലിക്കും.

ആഹാ എന്തൊരു സുഖമുള്ള നാളായിരുന്നു ആ ചെറുപ്പം . !!!!

Tuesday, April 4, 2017

കഴിഞ്ഞ തിങ്കളാഴ്ച

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കണം എന്ന് വിചാരിച്ചതാണ് അരുൺ കുട്ടന്റെ മൾട്ടി മീഡിയ സ്റ്റുഡിയോ. പക്ഷെ ഉപകരണങ്ങൾ മുഴുവൻ എത്താത്ത കാരണവും എന്റെ അനാരോഗ്യവും ഒക്കെ കാരണം സമയത്തിന് തുറക്കാനായില്ല. പിന്നെ വിഷു കഴിഞ്ഞേ ഉഷ എത്തുകയുള്ളൂ , അതും ഒരു തടസ്സമായി . 

ഇനി വിഷു കഴിഞ്ഞ് തുറക്കാമെന്നു വെച്ചാൽ ഇപ്പോൾ ഉഷ പറയുന്നു മോൾ അടുത്ത മാസമേ മകൾ പോകുകയുള്ളൂ എന്ന്, അപ്പോൾ ഉദ്ഘാടനം ഇനിയും നീണ്ടു പോയേക്കാം .

സാരമില്ല വിഷുവിന് മുൻപ് തുടങ്ങി വെക്കാം . അടുത്ത മാസം മുതൽ കാര്യമായ പ്രവർത്തനം ആകുകയും ചെയ്യാം.

പുതിയ സംരംഭം ആയതിനാൽ ബ്രേയ്ക്ക് ഈവൻ മുട്ടാൻ സമയം എടുക്കും. സാരമില്ല എനിക്ക് പ്രതിഫലം വേണ്ടല്ലോ. അപ്പോൾ ഒട്ടും പ്രശ്നമല്ല  വിഷുവിന് മുന്പ് തുറക്കാൻ .

അരുൺ കുട്ടന്റെ സ്ഥാപനത്തിലേക്ക് ബിസിനസ്സ് തന്നു എല്ലാവരും വിജയിപ്പിക്കണം.



Thursday, March 30, 2017

പക്ഷെ രമണി ചേച്ചിക്ക് തരില്ല

ആര്‍ക്ക് വേണമെങ്കിലും തരാം, പക്ഷെ രമണി ചേച്ചിക്ക് തരില്ല.

Sunday, February 12, 2017

ഉഷക്കൊരു വാച്ച്

MEMOIR

ഇന്ന് കാലത്ത് ഒരു കഥയെഴുതാനുള്ള മൂഡ് ഉണ്ടായിരുന്നു.... ഇന്നെലെ ഈവനിങ്ങ് നടത്തത്തിന്നിടയില്‍ തോന്നിയതാണ്‍.. കാലത്ത് കൂര്‍ക്കഞ്ചേരിയിലെ ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സിലെ ഓഫീസിലിരുന്ന് ജിനീഷിന്റെ കോഫീഷോപ്പിലെ AVTചായ മൊത്തിക്കുടിച്ചുംകൊണ്ട് തുടങ്ങണമെന്നായിരുന്നു പരിപാടി. പക്ഷെ കാലത്ത് എണീറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴാന്‍ പോയപ്പോള്‍ ലിറ്റില്‍ ശ്രീദേവിക്കുട്ടി പറഞ്ഞാണ്‍ ഇന്നെത്തെ ഹര്‍ത്താലിനെക്കുറിച്ച് അറിഞ്ഞത്. അമ്പലത്തില്‍ കഴകം ഉണ്ണി വാരിയരെ സഹായിക്കാനെത്തുന്ന തേവരുടെ ഭക്തയിലൊരാളാണ്‍ വലിയ ശ്രീദേവി... ലിറ്റില്‍ ശ്രീദേവിക്കുട്ടിക്ക് പ്രായം പത്ത് വയസ്സില്‍ താഴെ.. എപ്പോഴും അഛന്റെ കൂടെയാണ്‍ വരവ്...

അങ്ങിനെ കൂര്‍ക്കഞ്ചേരി ഓഫീസിലിരുന്ന് എഴുതാന്‍ വിചാരിച്ച കഥയെഴുത്ത് നടന്നില്ല.. ഇനി നാളെ ഉച്ചവരെ ഓഫീസ് മേനേജര്‍ മിനിക്ക് അവധിയാണ്‍.. ചൊവ്വയും വെള്ളിയും മിനിക്കുട്ടിക്ക് ഉച്ചവരെ അവധിയാണ്‍ ....

അങ്ങിനെ ഇന്നെത്തെ പരിപാടിയെല്ലാം പൊളിഞ്ഞു... ഉച്ചവരെ എങ്ങിനെയെങ്കിലും സമയം കളയാന്‍ എവിടെയെങ്കിലും തെണ്ടി നടക്കണം... കൂട്ടത്തില്‍ ചില്ലറ ഷോപ്പിങ്ങും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മറ്റും നടക്കും...

കുറച്ച നാളായി അമ്പലത്തിലെ സുകുമാരേട്ടനോട് പറയാറുണ്ട്, ഒരു വാച്ച് വാങ്ങാന്‍ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്‍ക്ക് ഞാന്‍ ഒരു വാച്ച നല്‍കാമെന്ന്.... കുറേ നാളത്തെ അന്വേഷണത്തില്‍ ഒടുവില്‍ സുകുമാരേട്ടന്‍ കണ്ടുപിടിച്ച ആള്‍ ഉഷയെയായിരുന്നു... ഉഷക്ക് ജെന്റ്റ്സ് വാച്ച് ചേരുകയില്ലാ എന്ന കാരണത്താല്‍ ഞാന്‍ വേറെ ആളെ അന്വേഷിക്കാന്‍ പറഞ്ഞു... പക്ഷെ ആരേയും കണ്ടെത്താന്‍ സാധിച്ചില്ല.

അങ്ങിനെ ഇരിക്കെ ഞാന്‍ ഇന്നെലെ വൈകിട്ട് ദീപാരാധന തൊഴാനെത്തിയ ഉഷയെ കണ്ടു... കയ്യില്‍ വാച്ചും ഉണ്ടായിരുന്നില്ല.

ഞാന്‍ ഉഷയെ സമീപിച്ചു....” എന്റെ വാച്ച് കാണിച്ച് ഇതുപോലൊരു വാച്ച തന്നാല്‍ കെട്ടുമോ എന്ന് ചോദിച്ചപ്പോള്‍, കിട്ടിയാല്‍ കെട്ടുമെന്ന് പറഞ്ഞു...”
അങ്ങിനെയാണെങ്കില്‍ ഞാന്‍ നാളെ സുകുമാരേട്ടനെ ഏല്പിക്കാമെന്ന് പറഞ്ഞു... ഞാന്‍ അമ്പലത്തില്‍ വരുന്ന പലരേയും അറിയുമെങ്കിലും ഉഷയെപറ്റി എനിക്കൊന്നും അറിയില്ലായിരുന്നു... വീടും വീട്ടുകാരുമെല്ലാം. ഇന്നെലെ ജോലി സ്ഥലത്തെ പറ്റി ചോദിച്ചുമനസ്സിലാക്കി.

ഇന്ന് ഞാന്‍ അമ്പലത്തില്‍ പോയി വീ‍ട്ടിലേക്ക് തിരിക്കാനുള്ള സമയം ഉഷ കുടയും ചൂടി വരുന്നത് കണ്‍ടു... “സുകുമാരേട്ടനെ ഏല്പിച്ചിട്ടുണ്ട് വാച്ച്”
“ഉഷ മന്ദസ്മിതം പൂകി അമ്പലത്തിലേക്ക് കയറി, ഞാന്‍ വീട്ടിലേക്കും തിരിച്ചു.”

അങ്ങിനെ ഇന്നെത്തെ ദിനം ധന്യമായി.

ഇനി സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സാമ്പത്തികം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ പഴയ മൊബില്‍ ഫോണ്‍ കൊടുക്കണം എന്നുണ്ട്.. പഴയ സാധനങ്ങള്‍ ഉപയോഗിക്കാവുന്ന കണ്ടീഷനാക്കി ആര്‍ക്കെങ്കിലും കൊടുത്താല്‍ വീട്ടിലെ Ewaste ക്ലിയര്‍ ചെയ്യാമല്ലോ എന്ന് വിചാരിക്കുകയാണ്‍ ഞാന്‍.. താമസിയാതെ എന്റെ വീട്ടിലെ Ewaste ന്റെ ലിസ്റ്റ് സുകുമാരേട്ടനെ ഏല്പിക്കണം... ആരെങ്കിലും ഉപയോഗിക്കട്ടെ.

ഞങ്ങള്‍ .... ഞങ്ങളെന്ന് വെച്ചാല്‍ ഞാനും കുട്ടന്‍ മേനോനും, രേഖയും, വിജിയും പിന്നെ വാണിയംകുളത്തെ ഒരു ബോയിയും മറ്റുമടങ്ങുന്ന ടീം ഒരു ജോബ് ക്ലബ്ബ് വെബ് സൈറ്റ് വികസിപ്പിച്ചിരുന്നു. ഈ സൈറ്റ് പല പേരിലും വെബ്ബ് ലോകത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു...

ഞാനിപ്പോള്‍ വെബ് ഡിസൈനിങ്ങ് & ഡെവെലപ്മെന്റ് ലോകത്തില്‍ ഇല്ല.. കുട്ടന്‍ മേനോട് പറഞ്ഞ് ഈ സൈറ്റ് ചുളിവ് വിലക്ക് വാങ്ങി തൊഴിലില്ലാത്ത നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു പദ്ധതിക്ക് രൂപം കൊടുക്കണം.

പണ്ട് ഇരിക്കാന്‍ കുട്ടന്‍ മേനൊന്റെ സ്റ്റുഡിയോ ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഇരിക്കാന്‍ പറ്റില.. ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ ഇര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല... അങ്ങിനെയാണെങ്കില്‍ രവിയേട്ടനോട് പറഞ്ഞ് അരുണ്‍ കുട്ടന്റെ ഭാവി സ്റ്റുഡിയോവില്‍ ഈ ജോബ് ക്ലബ്ബിന്റെ അരങ്ങേറ്റം കുറിക്കാം... ജോലിയില്ലാത്ത പാവങ്ങളായവര്‍ക്ക് സൌജന്യ്മായി ഒരു ജോലി കണ്‍ടെത്താം ഈ ക്ലബ്ബില്‍ കൂടി... സാമ്പത്തിക ഭദ്രത ഉള്ളവര്‍ക്ക് ചെറിയ സര്‍വ്വീസ് ചാര്‍ജ്ജ് തരുകയും ചെയ്യാം....

തരക്കേടില്ലാത്ത സ്പീഡില്‍ ടെപ്പ് ചെയ്യാനറിയാവുന്നവര്‍ ദയവായി എന്നെ സമീപിക്കുക..ക്ഷേത്രങ്ങള്‍/അമ്പലങ്ങള്‍/പള്ളികള്‍ എന്നീസ്ഥാപനങ്ങള്‍ക്ക് സൌജന്യ വെബ് സൈറ്റ് BLOG സ്റ്റൈലില്‍ നിര്‍മ്മിച്ച് കൊടുക്കാനുള്ള പരിപാടി ഉണ്ട്.. അതിലേക്കായി ഫ്രീ സര്‍വ്വീസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ സഹായിക്കാം... അതേ സമയം അവര്‍ക്ക് ഇത്തരം സൈറ്റുകള്‍ നിര്‍മിക്കാനുള്ള വിദ്യയും സ്വായത്തമാക്കാം..

web designing & development അറിയാവുന്നവര്‍ക്ക് കുട്ടന്‍ മേനോന്റെ സ്ഥാപനത്തില്‍ ഒഴിവുണ്ട്.. സൌജന്യ്മായി അവിടെ പ്ല്ലേസ് ചെയ്യാം. എന്നെ സമീപിക്കൂ.... മെസ്സഞ്ചര്‍ മെസ്സെജ് അയക്കൂ..

എല്ലാവര്‍ക്കും സുദിനം നേരുന്നു.
+