Friday, December 31, 2010

പറങ്കിമാവിന്‍ ചുവട്ടിലൊരു ന്യൂ ഇയര്‍



ഞാന്‍ തൃശ്ശിവപേരൂരില്‍ താമസമാക്കിയിട്ട് ഇരുപത് കൊല്ലം കഴിഞ്ഞു. നടാടേയാണ് പുതുവത്സരപ്പിറവി വലിയ തലത്തില്‍ വീട്ടിനുപുറത്ത് ആഘോഷിക്കാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. വീടിന്റെ തൊട്ടടുത്ത 6 ഹോട്ടലുകള്‍ കൂടാതെ ബാനര്‍ജി ക്ലബ്ബ്, റീജന്‍സി, അക്വാറ്റിക്ക് എന്നിവയിലും വലിയത തോതില്‍ ആഘോഷം ഉണ്ടായിരുന്നു. അങ്ങോട്ടും പോയില്ല.

കഴിഞ്ഞ കൊല്ലം മൂന്ന് കളബ്ബിലും ജോയ്സ് പാലസ്, ദാസ് കോണ്ടിനെന്റല്‍ തുടങ്ങിയ ഹോട്ടലുകളിലും പോയി ആഘോഷിച്ചിരുന്നു. അന്ന് ഇതിലും ചെറുപ്പമായിരുന്നു ഞാന്‍. ഇന്നെലെ വീട്ടിലിരുന്ന് ചെറിയ തോതില്‍ ആഘോഷിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

ഞങ്ങളുടെ മുറ്റത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ വര്‍ണ്ണ ബള്‍ബുകളും ബലൂണുകളും ഇട്ട് അലങ്കരിച്ചിരുന്നു എന്റെ പ്രിയതമ ബീനാസ്. പിന്നെ ഞങ്ങള്‍ ദുബായില് നിന്ന് കൊണ്ട് വന്ന ബാര്‍ബീക്ക്യൂ അടുപ്പുകള്‍ റീ കണ്ടീഷന്‍ ചെയ്ത് ഉച്ചക്ക് മറിനേറ്റ് ചെയ്ത് വെച്ചിരുന്ന ബീഫും ചിക്കനും അതില്‍ ചുട്ടെടുത്തു. ബീനാസിന് പോര്‍ട്ട് വൈനും, രാക്കമ്മക്ക് സിന്‍സാനോ വൈനും, എനിക്ക് ബീനാസ് ഒരു കോക്ക് ടെയില്‍ മിക്സും ചെയ്തു തന്നു.

രാക്കമ്മക്ക് മകനെ നോക്കേണ്ട കാരണത്താല്‍ അവള്‍ ഒരു ഡ്രിങ്കില്‍ ഒതുക്കി. ബീനാസിന് ഈ പോര്‍ട്ട് വൈനൊന്നും കഴിച്ചാല്‍ വീലാകുകയില്ല. ഞങ്ങള്‍ പണ്ട് ഗള്‍ഫിലായിരുന്നപ്പോള്‍ അവള്‍ വിസ്കി സെവെന്‍ അപ്പിലൊഴിച്ച് കഴിക്കുമായിരുന്നു. ഇന്നെലെ അവള്‍ അതിന്റെ ഓര്‍മ്മ പുതുക്കി. രണ്ട് ലാര്‍ജ്ജ് - സെവന്‍ അപ്പില്‍ ഒരു മണിക്കൂര്‍ കൊണ്ട് അകത്താക്കി.

പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ട് പേരും നിശയിലായ പോലെ തോന്നി. എന്നാലും ഒരു മണിക്കൂറും കൂടി ആടാതെ നിന്നു. സമീപത്തുള്ള ആറ് ഹോട്ടലുകളിലും വെടിക്കെട്ടുണ്ടാകും, അതിനെ കാതോര്‍ത്ത് അങ്ങിനെ മുറ്റത്ത് തന്നെ ഇരുന്നു.

12 മണിയോട് കൂടി വെടിക്കെട്ട് തുടങ്ങി. ആരവം കേട്ടു. പണ്ട് ഞങ്ങള്‍ ലണ്ടനിലെ ബിഗ്ബെന്‍ ടവറില്‍ മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് ന്യൂ ഇയര്‍ ആഘോഷിച്ചത് ഓര്‍ത്ത് കെട്ടിപ്പുണര്‍ന്നു 2011 ന്യൂ ഇയര്‍ ആഘോഷിച്ചു ചെറിയ തോതിലെന്ന് പറയാം.

എല്ലാം ബ്ലോഗ് റീഡേര്‍സിനും പുതുവത്സരാശംസകള്‍

Tuesday, December 28, 2010

മണ്ഡല കാലം കഴിഞ്ഞു



അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന്‍ പരിസരത്തും.


ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.

Monday, December 27, 2010

അടിപൊളി കൃസ്തുമസ്സ് അമ്പിളിട്ടീച്ചറോടോപ്പം – ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച............

അങ്ങിനെ കുരിയിച്ചിറ പള്ളിയിലെ കല്യാണച്ചടങ്ങിന്റെ സമയം അഡ്ജസ്റ്റ് ചെയ്യാനായി ഞാന്‍ അമ്പിളി ടീച്ചര്‍ക്കൊരു SMS അയച്ചു. “ can I come to your place ambili tacher?” സാധാരണ ടീച്ചര്‍ ഫോണ്‍ എടുക്കാതെയോ, സിഗ്നല്‍ കിട്ടാതെയോ ഒക്കെയായി ഒരിക്കലും ഇമ്മീഡിയറ്റ് റെസ്പോണ്‍സ് വരാറില്ല. എന്റെ സന്ദേശം കിട്ടിയ പാട് അമ്പിളി ടീച്ചര്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്ത് പറഞ്ഞു. “ വീട്ടിലേക്ക് വന്നോളൂ, ഭക്ഷണം കഴിച്ചിട്ട് പോകാം. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ എനിക്ക് ചായ മാത്രമേ നല്‍കാനായുള്ളൂ…”

വളരെ സര്‍പ്രൈസിങ്ങ് ആയിരുന്നു ടീച്ചറുടെ കോള്‍ കിട്ടിയപ്പോള്‍. എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒന്നര കിലോ മീറ്ററെ ടീച്ചറുടെ വിട്ടിലേക്കുള്ളൂ. നടക്കാനുള്ള ദൂരം. പക്ഷെ ഞാന്‍ എന്റെ വാഹനം മകന്‍ കൊടുത്തിരുന്നതിനാല്‍ നടന്ന് വിയര്‍ക്കേണ്ട എന്ന് വിചാരിച്ച് ഒരു ഓട്ടോയില്‍ ടീച്ചറുടെ വീട്ടിലെത്തി.

എന്നെ കണ്ട ടീച്ചര്‍ക്ക് സന്തോഷമായി. ടീച്ചറുടെ കെട്ട്യോന്‍ കൃസ്തുമസ്സായിട്ട് പോലും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യവും എനിക്ക് പുള്ളിക്കാരനെ കാണാനായില്ല. അവിടെ അദ്ദേഹം ഇല്ലായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷെ അങ്ങോട്ട് പോകുമായിരുന്നില്ല.

ടീച്ചറുടെ വീട് ഒരു കാട്ടിന്നുള്ളിലെന്ന് തോന്നിക്കും വിധമാണ്‍. ടൌണ്‍ ഏരിയ ആണെങ്കിലും അവിടെ ഉള്ള ഏതാണ്ട് അമ്പത് വീടുകള്‍ കാട്ടുപ്രദേശം പോലെയുള്ള അന്ത:രീക്ഷത്തില്‍ ആണ്‍. എങ്ങും നിശ്ശബ്ദത. കിളികളുടെ ആരവമൊഴിച്ച് മറ്റൊന്നും ഇല്ല. അന്ത:രീക്ഷ മലിനീകരണം തീരെ ഇല്ല. സുഖിക്കാന്‍ പറ്റിയ ഇടം. പക്ഷെ ഒരു കൊയപ്പം മാത്രം ഒരു കാറ് മാത്രമേ ടീച്ചറുടെ വീട്ടിലേക്ക് കയറ്റാന്‍ പറ്റൂ. ആ മിനി ടൌണ്‍ഷിപ്പില്‍ റോഡുകള്‍ ഇടുങ്ങിയതായതിനാല്‍ വിസിറ്റേര്‍സിന്റെ വാഹനങ്ങള്‍ റോഡിലിടാനും പറ്റില്ല.

ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ എന്റെ ശകടം ആള്‍ പാറ്പ്പില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടിടേണ്ടി വന്നു. ഇപ്രാവശ്യം പിന്നെ ഓട്ടോയിലായതിനാല്‍ രക്ഷപ്പെട്ടു. ടീ‍ച്ചറിന്റെ വീട്ടിനുചുറ്റും കാടായതിനാല്‍ തീരെ ചൂടില്ല. പോരാത്തതിന്‍ ഇപ്പോള്‍ കാറ്റു കാലമല്ലേ. തണുപ്പാണല്ലോ പൊതുവെ. ടീച്ചര്‍ ആള്‍ വളരെ ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്‍. കോര്‍പ്പറേഷന്‍ പാനി കുടിക്കില്ല. ടീച്ചറുടെ അടുത്ത വിജനമായ പറമ്പില്‍ ഉള്ള കിണറ്റില്‍ നിന്ന് കോരിയെടുക്കുന്ന വെള്ളമേ കുടിക്കാനും വെക്കാനും ഉപയോഗിക്കൂ..

ടീച്ചര്‍ക്ക് ക്ലോറിനേറ്റഡ് പാനി ഇഷ്ടമില്ലത്രെ. എന്റെ അമ്പിളി ടീച്ചറ് സുന്ദരിയാണ്‍. ടീച്ചറെപ്പറ്റി പറയുമ്പോള്‍ നിങ്ങളൊക്കെ വിചാരിക്കും ഒരു മൂത്ത കിളവിയാണെന്ന് എന്റെ അമ്മച്ചിയെപ്പോലെ.

“എന്നാലെ എന്റെ അമ്പിളിടീച്ചര്‍ ഒരു കുഞ്ഞിപ്പെണ്ണാണ്‍.” മുപ്പത് വയസ്സാകുന്നതേ ഉള്ളൂ. ടീച്ചറുടെ കെട്ട്യോന്‍ എപ്പോളും ജോലിത്തിരക്കാണ്‍. നല്ല കാലം! ഞാന്‍ ഇന്ന് അവിടെ എത്തിയപ്പോള്‍ ടീച്ചറുടെ അമ്മച്ചിയും ചേച്ചിയും ചേച്ചിയുടെ മക്കളും ചേട്ടായിയും ഒക്കെ ഉണ്ടായിരുന്നു. അതിനാല്‍ സമയം പോയതറിഞ്ഞില്ല.

ഞാന്‍ നല്ലൊരു മീന്‍ കറിയും ചോറും മറ്റു കറികളായ അവിയല്‍, കാളന്‍, പുളിയഞ്ചി, മാങ്ങാ അച്ചാര്‍ തുടങ്ങിയ സദ്യയാണ്‍ പ്രതീക്ഷിച്ചത്. പക്ഷെ ടീച്ചറെനിക്ക് ഒരു വെരി സ്പെഷല്‍ ബിരിയാണി ആണ്‍ ഉണ്ടാക്കിയിരുന്നത്. എനിക്ക് സാധാരണ വീട്ടിലുണ്‍ടാക്കുന്ന ബിരിയാണി ഇഷ്ടമില്ല. ഹോട്ടല്‍ ബിരിയാണിയാണ്‍ എനിക്കെപ്പോഴും നന്നായി തോന്നുക.

എന്റെ പെണ്ണ് ഉണ്ടാക്കുന്ന ബിരിയാണി എനിക്കിഷ്ടമില്ല. അതില്‍ ചോറും ഇറച്ചിയും ഒക്കെ സാമ്പാറില്‍ കുഴച്ചപോലെ കിടക്കും. പണ്ടവള്‍ക്ക് ഞങ്ങള്‍ ദുബായില്‍ താമസിച്ചിരുന്ന കാലത്ത് എന്റെ ഹൈദരബാദി സുഹൃത്ത് നാഫറിന്റെ ഭാര്യ അവരുടെ നാട്ടിലെ ബിരിയാണി ഉണ്ടാക്കുന്ന സ്റ്റൈല്‍ പഠിപ്പിച്ചിരുന്നു. പിന്നീടവള്‍ ഇടക്കിടക്ക് ഉണ്ടാക്കുമായിരുന്നു. നല്ല രസമുള്ള ബിരിയാണിയായിരുന്നു റഷീദയുടേത്.

പിന്നെ ഞാന്‍ ഇടക്ക് പറയും എനിക്ക് റഷീദയുടെ ബിരിയാണി വേണമെന്ന്. ഞാന്‍ റഷീദയുടെ കാര്യം പറഞ്ഞാല്‍ അവള്‍ക്ക് കുശുമ്പും തീരെ താല്പര്യവും ഇല്ലായിരുന്നു. ഒരു ദിവസം അവളെന്നോട് പറയുകയാ…. “ റഷീദയുടെ ബിരിയാണി വേണമെങ്കില്‍ അവളുടെ വീട്ടിലേക്ക് പൊയ്ക്കൊ” ഒരു പണി പഠിപ്പിച്ച് കൊടുത്ത ആളെ അവഹേളിക്കും വിധം എന്റെ പെണ്ണ് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി.

എന്റെ ഓഫീസിലേക്ക് ചിലപ്പോള്‍ റഷീദ ബിരിയാണി കൊടുത്തയക്കുമായിരുന്നു. നല്ല അടിപോളി ബിരിയാണിയാണ്‍ ഹൈദരബാദ് സ്റ്റൈല്‍. എന്തിനാ എന്റെ പെണ്ണിന്‍ ഈ കുശുമ്പെന്ന് മനസ്സിലായില്ല. ഇനി ഒരു പക്ഷെ ഞാന്‍ റഷീദയെ ലൈന്‍ അടിക്കുന്നത് ഇഷ്ടപ്പെടാണ്ടാണോ.

എനിക്ക് റഷീദയോട് പ്രത്യേക വാത്സല്യം തോന്നാന്‍ കാരണം ഒന്ന് നല്ല ഒരു കുക്ക്, എനിക്കിഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യുന്ന പെണ്ണ്, അതിലുപരി എന്റെ ബാല്യം പ്രത്യേകിച്ച് ടീന്‍ ഹൈദരാബാദിലായിരുന്നു. ഞാന്‍ ഉറുദു അവിടെ നിന്നാണ്‍ പഠിച്ചത്.

എന്റെ ക്ലാസ്സ് മേറ്റ് ചേതന ഏതാണ്ട് ഇവളെപ്പോലെ തോന്നും. ടൈറ്റ് പാന്റ്റ്സോട് കൂടിയുള്ള വെളുത്ത ചുരിദാര്‍ ആയിരുന്നു ചേതന മിക്കതും ധരിക്കുക. ഈ റഷീദയും അത് പോലെയായിരുന്നു. ഞാന്‍ റഷീദയെ ഹൈദരബാദി സ്റ്റൈലില് വണങ്ങുമായിരുന്നു. പിന്നെ ഉറുദുവില്‍ സംസാരിക്കും. ഹൈദരാബാദിലെ വിശേഷങ്ങള്‍ പറയും. “ ഇനി അതൊന്നും എന്റെ പെണ്ണിന്‍ പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അവള്‍ പിന്നീടൊരിക്കലും റഷിദ പഠിപ്പിച്ച ഹൈദരാബാദി ബിരിയാണി ഉണ്ടാക്കാറില്ല.

ഞങ്ങളുടെ ഹൈദരാബാദിലെ കോളേജിന്നടുത്ത് ഒരു ഇറാനി കഫെ ഉണ്ടായിരുന്നു. ഞാനും ചേതനയും ക്ലാസ്സ് കട്ട് ചെയ്തും ക്ലാസ്സ് കഴിഞ്ഞിട്ടും അവിടെ പോയി ഇരിക്കുമായിരുന്നു. അന്ന് ഏതാണ്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചാണെന്ന് തോന്നുന്നു. ഇറാനി കഫെയില്‍ ഒരു ജൂക്ക് ബോക്സുണ്ടായിരുന്നു. നാലണ നാണയം അതിലിട്ടാല്‍ നമുക്കിഷ്ടപ്പെട്ട പാട്ട് പാടിപ്പിക്കാം.

എന്നെ ഉറുദു പറയാന്‍ പഠിപ്പിച്ചത് ചേതന ആയിരുന്നു. അവള് എന്നെ പ്രേമിച്ചിരുന്നു. ഞങ്ങള്‍ ഹുസൈന്‍ സാഗറിലും ബഞ്ചാര ഹിത്സിലും ഒക്കെ നടന്ന് കുറേ കാലം കഴിച്ചു. ചിലപ്പോള്‍ കോളി ഫ്ലവര്‍ ഗാര്‍ഡനിലും ടാങ്ക് ബണ്‍ടിന്റെ അടിയിലുള്ള ജെ ബി മംഗാറാം ബിസ്കറ്റ് കമ്പനിയിലുമൊക്കെ പോകാറുണ്ടായിരുന്നു. എന്റെ കലാലയ ജീവിതം അസ്തമിക്കുന്നതിന്‍ മുന്‍പേ എനിക്ക് ഹൈദരാബാദിനോട് വിട പറയേണ്ടി വന്നു. അതിനുശേഷം റഷീദയെ കണ്ടതുമുതലാണ്‍ ഞാന്‍ ഹൈദരാബാദിനേയും എന്റെ പ്രണയിനി ചേതനയേയും എല്ലാം ഓര്‍ത്തത്.

അമ്പിളി ടീച്ചറുടെ കുടുംബക്കാരോട് വര്‍ത്തമാനം പറയുന്നതിന്നിടക്ക് എന്റെ മനസ്സ് എങ്ങോ പോയി. ടീച്ചര്‍ ബിരിയാണി മേശപ്പുറത്ത് കൊണ്ട് വെച്ചപ്പോഴും അത് തിന്നാന്‍ തുടങ്ങിയപ്പോളും എനിക്ക് തോന്നി, ഇത് റഷീദ സ്റ്റൈല്‍ ഹൈദരാബാദി സ്റ്റൈല്‍ ആയിരിക്കുമെന്ന്. അതിശയമെന്ന് പറയട്ടെ, അത് പോലെ തന്നെ ഇരുന്നു. ഹൈദരാബാദുകാര്‍ അധികം മിന്റ് ലീഫ് ചതച്ചിടും, അമ്പിളി ടീച്ചറ് അത് ഇട്ടിരുന്നില്ല. അതൊഴിച്ചാല്‍ എല്ലാം അത് പോലെത്തന്നെ.

റഷീദയുടെയോ ചേതനയുടെയോ വേഷവിധാനങ്ങളും കൂടിയായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ കൃസ്തുമസ്സ് എക്കാലത്തും ഓര്‍മ്മിക്കാന്‍ പറ്റുമായിരുന്നു. വിശേഷ ദിവസമായിട്ടും ടീച്ചര്‍ അന്ന് ഒരു സാദാ ചുരിദാര്‍ ആണ്‍ ധരിച്ചിരുന്നത്. ഒരു തനി നാടന്‍ സ്റ്റൈലില്‍. ഇനി ഒരു പക്ഷെ ആ സ്റ്റൈല്‍ ഒരു കാടന്‍ സ്റ്റൈല്‍ ആയിരിക്കാം. വീട് ഒരു കാട്ടിന്നുള്ളിലല്ലേ. അത് ഞാന്‍ ഓര്‍ത്തില്ല!! അമ്പിളി ടീച്ചറുടെ ഹോസ്പിറ്റാലിറ്റി ആസ്വദിക്കേണ്ടത് തന്നെയാണ്‍. ഷി വാസ് വെരി ലവിങ്ങ്. ഒരു കൊച്ചനിയത്തിയുടെ ലാളിത്യവും പെരുമാറ്റവും.

ഞാന്‍ ടീച്ചറെപ്പറ്റി അധികം പറഞ്ഞില്ല. ടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് ജിമ്മില്‍ വെച്ചാണ്‍. ഞങ്ങള്‍ ഒരേ ബേച്ചിലാണ്‍ പ്രാക്ടീസ് ചെയ്യാറ്. അവിടെ വരുന്നവരെല്ലാം ബുദ്ധിജീവികളോ അല്ലെങ്കില്‍ മാനസിക സംഘര്‍ഷങ്ങളുള്ളവരോ ആണെന്ന് എനിക്ക് തോന്നി. ആരും ആരോടും സംസാരിക്കില്ല. ഫൈവ് ടു സിക്സ് സ്ലോട്ട് ആയതിനാലായിക്കാം അധികവും കുടുംബിനികളും പിന്നെ എന്നെപ്പോലെയുള്ള ഓള്‍ഡ് മെന്നുമാരും.

ടീച്ചര്‍ എന്നെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ചാണ്‍ ജിമ്മിലേക്ക് വരാറ്. അങ്ങിനെ ഒരു ഏക്ടിവായില്‍ ചെത്തിവന്നിരുന്ന എന്റെ അമ്പിളിട്ടീച്ചറെ ഇങ്ങിനെ ഒരു വേഷത്തില്‍ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നാതിരുന്നില്ല. ഇനി ടീച്ചറോട് പാറുകുട്ടിയെപ്പോലെ സെറ്റുമുണ്ടെടുത്ത് നില്‍ക്കാന്‍ പറയണം.

ഞാന്‍ വയറുനിറയെ ബിരിയാണി കഴിച്ചു. കുറച്ചധികം വിളമ്പിയിട്ടുണ്ടായിരുന്നു. കൂടെ നല്ല സലാഡും. പാകത്തിന്‍ പുളിയുള്ള തൈരായതിനാല്‍ അതിന്‍ കൂടുതല്‍ രുചിയുണ്ടായിരുന്നു. പിന്നെ ഷോപ്പില്‍ നിന്ന് വാങ്ങിച്ച അച്ചാറായിരുന്നു ഞാന്‍ കഴിച്ചത്. മൊത്തമുള്ള ഭക്ഷണത്തിന്റെ മാധുരയ്‌വും സുഗന്ധവും ആ അച്ചാര്‍ നശിപ്പിച്ചു. എന്നാലും ഞാന്‍ എനിക്ക് വിളമ്പിത്തന്നത് മുഴുവനും കഴിച്ചു.

ഭക്ഷണത്തിന്‍ ശേഷം ഒരു വലിയ പീസ് ബ്ലേക്ക് ഫോറസ്റ്റും തന്നു. എല്ലാം കൊണ്ടും എനിക്ക് തൃപ്തിയായി. കല്യാണത്തിന്‍ പോയിരുന്നെങ്കില്‍ ടീച്ചറുടെ വാത്സല്യവും ഫുഡും കിട്ടില്ലായിരുന്നു. എന്റെ മോനും അവന്റെ തള്ളയും കല്യാണത്തിന്‍ പോയി.

ടീച്ചറുടെ വീട് കാര്യമായി അലങ്കരിച്ചിരുന്നില്ല. ഒരു കൃസ്തുമസ്സ് സ്റ്റാറ് മാത്രം. ഞാന്‍ ഒരു പുല്‍ക്കൂടും കൃസ്തുമസ്സ് ട്രീയുമെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്റെ അയല്‍ക്കാരി മെഴ്സിയുടെ വീട്ടില്‍ ഇക്കൊല്ലം ഉണ്ടാക്കിയ പുല്‍ക്കൂട് കഴിഞ്ഞ കൊല്ലത്തെ അത്ര നന്നായിരുന്നില്ല. ഞാന്‍ ഇക്കൊല്ലം വീട്ടില്‍ സ്റ്റാറ് തൂക്കിയില്ല. കറണ്ട് ബില്ല് കുറച്ചധികമാ എന്റെ കുടിയില്‍ ഇപ്പോള്‍.

പറയുമ്പോള്‍ എന്റെ വീട്ടില്‍ ഞാനും എന്റെ കെട്ട്യോളും മാത്രം. എന്നിട്ടും ചുരുങ്ങിയത് ആയിരത്തിയഞ്ഞൂറ് ഉറുപ്പിക പ്രതിമാസം അധികം തന്നെയല്ലേ. പണിക്കാരി ഉണ്ടായിട്ടും എന്റെ പെണ്ണ് പലപ്പോഴും വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കും. പറമ്പിലുളള വിറകെല്ലാം അവിടെ ഇട്ട് കത്തിക്കും. എനിക്ക് കുളിക്കാനുള്ള വെള്ളം പുറത്തെ അടുപ്പില്‍ വെക്കാം. പക്ഷെ ചെയ്യില്ല. അടുക്കളയില്‍ പണിയെടുക്കുമ്പോളും ടിവിയും ഫേനുമെല്ലാം ഓഫാക്കാതെ നടക്കും. വീട് നിറയെ ലൈറ്റ് ഇട്ട് വെക്കും. അനാവശ്യമായി ഊറ്ജ്ജം നഷ്ടപ്പെടുത്തും. അങ്ങിനെ കറണ്ട് ബില്ല് കൂടുന്നു. അവള്‍ക്കെന്താ ചേതം എന്നാണ്‍ അവള്‍ക്ക് തോന്നണത്.

ഒരു മാസം കറണ്ട് ബില്ല് ഞാന്‍ അടക്കാതെ നോക്കി. എന്നിട്ടും അധികാരികള്‍ വന്ന് ലൈന്‍ കട്ടാക്കിയില്ല. അല്ലെങ്കില്‍ അവളെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു. ഓരോ വീട്ടിലും നടക്കുന്ന പ്രശ്നങ്ങളാണ്‍ ഇതൊക്കെ.

എനിക്ക് പലതും ഓര്‍മ്മിക്കാനും നല്ലൊരു കൃസ്തുമസ്സ് സദ്യ ഒരുക്കിത്തന്നതിനും ഈ പോസ്റ്റ് ഞാന്‍ എന്റെ അമ്പിളി ടീച്ചര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


Wednesday, December 22, 2010

Tuesday, December 21, 2010

ധനുമാസത്തിലെ തിരുവാതിര



ഇന്ന് 22-12-2010 ധനുമാസത്തിലെ തിരുവാതിര കേരളത്തില്‍ ആചരിക്കുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരിയിലെ അഛന്‍ തേവര്‍ ശിവക്ഷേത്രത്തിലും ആചരിക്കുന്നു.

ശിവഭഗവാന്റെ ജന്മനാളാണ് തിരുവാതിര. അഛന്‍ തേവര്‍ ശിവ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു. ഭക്തര്‍ നല്‍കുന്ന വഴിപാടായിട്ടാണ് ഈ അന്നദാനം. ഊട്ടുപുരയും ചട്ടിയും കലവും, മേശകസേര മുതലായവയെല്ലാം ഭക്തരില്‍ നിന്ന് കിട്ടിയ വഴിപാടാണ്. ഇനിയും കുറച്ച് പണികള്‍ ഊട്ടുപുരക്ക് ഉണ്ട്. ചുമര്‍ കെട്ടല്‍, ഇലക്ര്ട്രിസിറ്റി കണക്ഷന്‍, പ്ലംബ്ബിങ്ങ് മുതലായവ.

ഊട്ടിന് കുശിനിപ്പണിയെല്ലാം ഭക്തര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ദഹണ്ഡത്തിന്റെ പ്രധാന പരികര്‍മ്മി സുകുമാരേട്ടന് ആണ്. അദ്ദേഹം ക്ഷേത്രം കാര്യക്കാരനും എന്നെപ്പോലെ അഛന്‍ തേവരുടെ ദാസനും ആണ്. സഹായികളായി വത്സലാന്റിയും, ശോഭടീച്ചറും, ഹന്‍സ ചേച്ചിയും, അജയേട്ടനും, ദാസേട്ടനും, ജയയും മറ്റു സുഹൃത്തുക്കളും ഉണ്ട്.

എല്ലാ തിരുവാതിരക്കും അന്ന ദാനം [ചോറും സാമ്പറും മറ്റുകറികളും പായസവും ചേര്‍ന്ന സദ്യ] ആണ്. പക്ഷെ ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ്. എന്താണ് ഈ എട്ടങ്ങാ‍ടി എന്ന് ചോദിച്ചാല്‍ ശോഭടീച്ചര്‍ പറഞ്ഞതനുസരിച്ച് >>
ചേന
ചേമ്പ്
കാവത്ത്
കൂര്‍ക്ക
ചെറുകിഴങ്ങ്
കൊള്ളി
കായ
മുതിര
>> ഇങ്ങിനെയുള്ള എട്ട് വിഭവങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പാകം ചെയ്യുന്നു. ഉച്ചക്ക് ഒരു മണിയോടെ ഭക്തര്‍ക്ക് വിളമ്പുന്നു.

പതിവുപോലെ ഞാനും ദഹണ്ഡത്തിന് സഹായിക്കാനെത്തി. എന്റെ പ്രധാന ജോലി ഇവരോട് വര്‍ത്തമാനം പറഞ്ഞ് ഇവര്‍ക്ക് ഊര്‍ജ്ജം പകരലാണ്. പിന്നെ പാചകത്തിന് സഹായിക്കാനും ഞാനുണ്ടാകും. കഷണം നുറുക്കുന്നത് ശോഭ ടീച്ചറും, വത്സാന്റിയും, ഹന്‍സ ചേച്ചിയും ആണെങ്കില്‍ നാളികേരം ചിരകാന്‍ അജയേട്ടനാണ്.

നാളികേരം പൊതിച്ച്, വെട്ടിത്തയ്യാറാക്കുന്നതും വിറക് മുതലായ സാധനങ്ങള്‍ സ്വരൂപിക്കുന്നതും സുകുമാരേട്ടനാണ്. പിന്നെ അരി പലവ്യഞ്ജനം മുതലായവ എത്തിക്കുന്നത് ദാസേട്ടനാണ്. അമ്പലത്തിലെ ഇപ്പോഴത്തെ പ്രസിഡണ്ട് ഭാസ്കരേട്ടന്‍, സെക്ര്ട്ടറി ഉണ്ണിയേട്ടന്‍, ട്രഷറര്‍ ദാസേട്ടന്‍. ഞാനെന്ന ജെ പി രക്ഷാധികാരിയാണ്.

ധനുമാസത്തിലെ തിരുവാതിരയുടെ പ്രത്യേകത ശോഭടീച്ചറോടും മറ്റും ചോദിച്ചറിയുന്ന ഒരു വിഡിയോ ക്ലിപ്പ് ഇവിടെ ഉണ്ട്. അത് കാണാം.
ശിവന്റെ പിറന്നാള്‍ ദിവസം ശിവന് ദീര്‍ഘായുസ്സുണ്ടാകാനും ശ്രീ പാര്‍വ്വതി ദീര്‍ഘസുമംഗലിയായിര്‍ക്കാനും ആണത്രെ തിരുവാതിര വൃതം അനുഷ്ടിക്കുന്നത്. മറ്റുകാര്യങ്ങള്‍ വിഡിയോ കണ്ട് മനസ്സിലാക്കുക.

Monday, December 20, 2010

തിരുവാ‍തിരക്കളി

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥ സന്നിധിയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ആതിരോത്സവത്തില്‍ നിന്ന് ചില നിമിഷങ്ങള്‍

Sunday, December 5, 2010

വീട്ടിന്നുള്ളിലൊരു ബോട്ടിക്ക്


യാത്രകള്‍ പലപ്പോഴും സുന്ദരമാകാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച പേരക്കുട്ടികളെ കാണാന്‍ കാക്കനാട്ടേക്കും കടവന്ത്രയിലേക്കും പോകാന്‍ വണ്ടിയോടിക്കാന്‍ മകനെ കിട്ടി. അതിനാല്‍ എനിക്ക് കാറിന്റെ വാതായനത്തില്‍ കൂടി കാഴ്ചകള്‍ കണ്ടിരിക്കുവാനും വഴിയോരക്കാഴ്ചകളില്‍ മുഴുകുവാനും സാധിച്ചു.

എനിക്ക് പ്രായം കൂടിക്കൂടി വരുന്നത് കാരണം ദീര്‍ഘദൂരം വാഹനം ഓടിക്കാന്‍ ഒരു സുഖമില്ല. ഗള്‍ഫിലേയും യൂറോപ്പിലേയും പോലെയുള്ള അടിപൊളി റോഡാണെങ്കില്‍ ഒട്ടും പ്രശ്നമില്ല. ഞങ്ങള്‍ കുടുംബസമേതം മസ്കത്തിലായിരുന്നപ്പോള്‍ മൊത്തം ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്.

ഹോട്ട് ഡോഗും ഹംബര്‍ഗ്ഗറും പിസ്സായും കൊക്കൊക്കോളയും എല്ലാം വാഹനം ഓടിക്കുമ്പോളും കഴിച്ചുംകൊണ്ടിരിക്കും. ഒരിക്കലും യാത്രാക്ഷീ‍ണം അനുഭവപ്പെടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊക്കോ കോളയുടെ കേന്‍ തുറന്ന് ഡാഷ് ബോഡില്‍ വെച്ചാല്‍ താഴെ വീഴില്ല. അത്രയും ക്ലിയര്‍ ആണ് അവിടുത്തെ റോഡുകള്‍।

ഇവിടെ നമുക്കങ്ങിനെ സങ്കല്പിക്കാന്‍ കഴിയുമോ? അതാണ് എനിക്ക് ദീര്‍ഘയാത്ര ഒരു ദുരിതം പോലെ തോന്നുന്നത്. തൃശ്ശൂര്‍ എറണാംകുളം റോഡിലെ കുണ്ടും കുഴിയും താരതമ്യേന തൃശ്ശൂര്‍ പാലക്കാട്ട് റൂട്ട് പോലെ ദുരിതമല്ല. എന്നിരുന്നാലും ഹൈവേ ആയതിനാല്‍ കുണ്ടുകള്‍ കാണുമ്പോള്‍ ഒരു പരിധി വരെ മാത്രമെ സ്ലോ ആക്കാന്‍ പറ്റൂ.. അല്ലെങ്കില്‍ ഹോണ്‍ അടിച്ച് പുറകെ വരുന്ന വണ്ടി നമ്മെ കൊല്ലും.
കുറച്ച് കാലമായി നെക്ക് പെയിനും ഉണ്ട്. അതിനാല്‍ 80 കിലോമീറ്റര്‍ ഈ റൂട്ടില്‍ കൂടി യാത്ര ചെയ്താല്‍ ചൂട് പിടിക്കണം കഴുത്തിലും തോളത്തും. എന്നാലും ശനിയാഴ്ചത്തെ യാത്ര പൊതുവെ ഉല്ലാസമായിരുന്നു।കൂടെ എന്റെ പെമ്പറന്നോത്തിയും ഉണ്ടായിരുന്നു।

കളമശ്ശേരി കഴിഞ്ഞ് അപ്പോളോ ടയര്‍ കഴിഞ്ഞ് സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ കൂടി ടൌണ്‍ ഏരിയ ഒഴിവാക്കി സന്ധ്യയോടെ കാ‍ക്കനാട്ടെത്തി. അവിടെ ജയേഷിന്റെ രണ്ടാഴ്ച പ്രായമുള്ള മകള്‍ കുട്ടിമാളുവിനെ കണ്ടു. രാത്രി ഭക്ഷണത്തിന് ശേഷം കടവന്ത്രയിലുള്ള രാഖിയുടെ മകന്‍ കുട്ടാപ്പുവിനെ കാണാന്‍ 8 മണിയോടെ എത്തി. അന്ന് രാത്രി കടവന്ത്രയിലെ രാക്കമ്മയുടെ വീട്ടില്‍ തങ്ങി.

പിറ്റേ ദിവസം കുട്ടാപ്പുവിനെ കളിപ്പിച്ചുംകൊണ്ടിരുന്നപ്പോള്‍ എന്റെ ജൂലിയെപ്പോലെയുള്ള ഒരു ഡോഗ് ഓടിപ്പോകുന്നത് കണ്ടു. ഞാന്‍ റോഡിലിറങ്ങിയപ്പോള്‍ ചാര്‍ളിയെന്ന ഡോഗിന്റെ ഉടമസ്ഥ മഞ്ജുവിനെ കണ്ട് പരിചയപ്പെട്ടു।

മഞ്ജുവിന് രണ്ട് കുട്ടികല്‍. മക്കളും അവരുടെ അഛനും കാലത്ത് സ്കൂളിലും ഓഫീസിലും പോയി കഴിഞ്ഞാല്‍ മറ്റു വീട്ടമ്മമാരെ പോലെ അല്ലെങ്കില്‍ എന്റെ പ്രിയതമ ബീനാമ്മയെ പോലെ ചുമ്മ ടിവി കണ്ടും കിടന്നുറങ്ങിയും സമയം കൊല്ലുന്നില്ല. മറിച്ച് മഞ്ജു ചാര്‍ളിയെ പരിചരിക്കാനും, ചെടികള്‍ നട്ട് വളര്‍ത്തുവാനും ശേഷിച്ച സമയം വീട്ടിലൊരു ചെറു വിപണിയും ചെയ്യുന്നു।

ലേഡീസ് ഡ്രസ്സ് മെറ്റീരിയത്സ് [ചൂരിദാര്‍, സാരി മുതലായവ] എക്സ്ക്ലുസീവ് ആയവയുടെ വില്പന കൂട്ടുകാരികള്‍ക്കും ആ കോളനി നിവാസിനികള്‍ക്കുമായി ഒരുക്കിയിരിക്കുന്നു। മാര്‍ക്കറ്റിലേക്കാളും വില കുറവും നല്ല ക്വാളിറ്റിയും സെലക്ഷന്‍സും.

ഒരു നല്ല ഹോബിയും ചെറു വരുമാനവും ആക്കിമാറ്റാവുന്ന പണി. വീട്ട് ചിലവിനും കുട്ടികളെ പഠിപ്പിക്കാനും മറ്റു ചിലവുകള്‍ക്കും ഭര്‍ത്താവിന്റെ വരുമാനം ധാരാളം।

എറണാംകുളം കടവന്ത്രയിലെ കുമാരനാശാന് നഗര്‍ നമ്പര്‍ 91 ലാണ് മഞ്ജുവിന്റെ എക്സ്ക്ലുസീവ് ലേഡീസ് ബോട്ടിക്ക് ഒരുക്കിയിരിക്കുന്നത്. വലിയ തോതില്‍ നടത്താന്‍ തല്‍ക്കാലം താല്പര്യമില്ല എന്നാണ് മഞ്ജു പറഞ്ഞത്. കുറഞ്ഞ ചിലവില്‍ ഏത് വീട്ടമ്മക്കും ഇത്തരം സംരഭം നടത്താവുന്നതാണ്. മഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു।

തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയിലുള്ള ഗാന്ധിനഗറില്‍ എന്റെ മറ്റൊരു സുഹൃത്തായ ഡാര്‍ളിയും ഇത്തരം ഒരു സംരഭം വര്‍ഷങ്ങളായി നടത്തി വരുന്നു. അവിടെ കൂടുതല്‍ വിപുലീകരിച്ച രീതിയിലാണ്. ഡാര്‍ളിയെ പിന്നീട് പരിചയപ്പെടുത്താം।

ഞങ്ങള്‍ പിറ്റേ ദിവസം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ബീനാമ്മയുടെ ഫസ്റ്റ് കസിന്‍ അനിലിന്റെ മകള്‍ ശ്രീദേവിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം നാല് മണിയോടെ തൃശ്ശൂരിലെ വസതിയിലെത്തിച്ചേര്‍ന്നു।


ലക്ഷ്മിക്കുട്ടി എന്തെ പറയാഞ്ഞേ?

കൈരളിയില്‍ ഇന്ന് വരുമെന്ന കാര്യം എന്നോട് എന്തെ പറയാഞ്ഞേ ?
ഏതായാലും അങ്കിളിനു സന്തോഷമായി.

ആശംസകള്‍ നേരുന്നു . സാറ്റലൈറ്റ് ചാനലിലെ തിരക്കുള്ള ഒരു താരമായി തിളങ്ങട്ടെ എന്റെ ലക്ഷ്മിക്കുട്ടി* .

* കറുപ്പ് കുപ്പായമിട്ടതാണ്

[ഫസ്റ്റ് ഫ്രം ലെഫ്റ്റ് ആണ് താരം. ശരിക്കുള്ള പേര് ലക്ഷ്മി ]

Tuesday, November 30, 2010

എന്താ അങ്കിളേ മിണ്ടാണ്ട് പോണ്..?


ഇന്നെത്തെ പ്രഭാത വോക്ക് കൂര്‍ക്കഞ്ചേരിയിലുള്ള കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലേക്കാകാമെന്ന് വീട്ടില്‍ നിന്ന്പുറപ്പെട്ടപ്പോള്‍ വിചാരിച്ചു. ഓരോ ദിവസം ഓരോ റൂട്ടിലായിരുന്നു എന്റെ നടത്തം. ചില റൂട്ടുകളില്‍ മാസങ്ങളോളം, ചിലപ്പോള് ആഴ്ചകള്‍, ചിലയിടത്ത് ഒരു ദിവസം അങ്ങിനെ ഒരു ചിട്ടയില്ലാത്തതാണ്‍ എന്റെ മോണിങ്ങ് വാക്ക് മേഖല.
കൂര്‍ക്കഞ്ചേരി സോമില് റോഡാണ്‍ മുഖ്യമായും ഇന്നത്തേക്ക് തിരഞ്ഞെ
ടുത്തത്.

ഏറ്റവും വാഹനങ്ങളുടെ ഘോഷയാത്രയുള്ള റൂട്ടുകളാണ്‍ എന്റെ സഞ്ചാര വീഥികള്‍. ഇന്ന് നടത്തം കഴിഞ്ഞ് വരുമ്പോള്‍ ജെസ്സി ചോദിച്ചു “എന്തിനാ ഈ വാഹനങ്ങള്‍ അധികമുള്ള സ്ഥലങ്ങളില്‍ കൂടി നടക്കുന്നത്….?”
“എന്റെ ജെസ്സി ഇനി വണ്ടി ഇടിച്ച് മരിക്കാനാ യോഗമെങ്കില്‍ അതേ സംഭവിക്കൂ.. നാം റൂട്ട് മാറിയത് കൊണ്ടൊന്നും കാര്യമില്ല. എനിക്ക് ആളുകളും തിരക്കുമില്ലാത്ത സ്ഥലങ്ങളില്‍ കൂടി നടക്കാന് ഇഷ്ടമില്ല.“


ഞാന് അങ്ങിനെ എന്റെ തട്ടകമായ തൃശ്ശൂര്‍ കൊക്കാലയില്‍ നിന്ന് നടന്ന് മെട്രോപ്പൊളിറ്റന് ഹോസ്പിറ്റല്‍ കഴിഞ്ഞ് തങ്കമണി കയറ്റം കഴിഞ്ഞുള്ള സോമില്‍ റോഡിലേക്ക് പ്രവേശിച്ചു. ഈ വഴി റെയില്‍ വേ ട്രാക്കിന്നടുത്താണ്‍ കീഴ്തൃക്കോവില്‍ അമ്പലം. ആ വഴിക്ക് ഞാന്‍ അഞ്ചാറ് കൊല്ലം മുന്‍പ് മിക്ക ദിവസവും പ്രഭാതത്തില്‍ നടക്കാന് ഇറങ്ങാറുണ്ടായിരുന്നു.

അങ്ങിനെ ഇന്ന് സോമില്‍ റോഡിലേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടിരുന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി….”അങ്കിളേ എന്താ മിണ്ടാതെ പോണേയ്>?”

ഞാന്‍ തിരിഞ്ഞ് നോക്കാതെ നടത്തത്തിന്‍ സ്പീഡ് കൂട്ടി.അപ്പോളിതാ ഒരു കരച്ചില്‍ പിന്നേയും…”അങ്കിളേ നില്‍ക്കൂ അവിടെ….” ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു പെണ്ണ് ഓടി എന്റെ അടുത്ത് വന്ന് നിന്നു. കണ്ടാല്‍ ഏതാണ്ട് മുപ്പതിന്നടുത്ത് പ്രായം തോന്നും. തടിച്ച് കൊഴുത്ത ഒരു സുന്ദരി”

“ആരാ മനസ്സിലായില്ല.?” നിനക്കാളെ തെറ്റിയോ മോളേ…?
“എന്താ അങ്കിളേ ഇങ്ങിനെയൊക്കെ പറേണ്‍..?” വല്യ കഷ്ടമാണ്‍ കേട്ടോ ഇങ്ങിനെയൊക്കെ പറഞ്ഞാല്‍. “അവളുടെ മുഖം തുടുത്തു” പണ്ടൊക്കെ അങ്കിള്‍ ഈ വഴിക്ക് പോകുമ്പോള്‍ എന്നോട് എന്നും വര്‍ത്തമാനം പറയുമായിരുന്നു.
അങ്കിള്‍ ചിലപ്പോള്‍ എന്റെ നെറ്റിയില്‍ ചന്ദനക്കുറി അണിയിച്ച് തരാറുണ്ട്. എന്റെ നെറ്റിയില്‍ ആദ്യമായി ചന്ദനക്കുറി അണിയിച്ച ആളായിരുന്നു അങ്കിള്‍.

എനിക്ക് ആളെ തെറ്റിയിട്ടില്ല.
അങ്കിളെവിടെ പോയി ഇത്രയും നാള്‍. ജര്‍മ്മനിയിലേക്ക് തിരിച്ച് പോയോ. എന്നാ വന്നത്..?”


“എനിക്കൊന്നും മനസ്സിലാവിണില്ലല്ലോ കുട്ടീ…………. നിന്റെ പേരെന്താ……… നീയാരാ…………..?”
അവളുടെ മുഖം പിന്നെയും ചുവന്നു തുടുത്തു…. വിഷമവും…

“എന്റെ പേരുപോലും അങ്കിള്‍ മറന്നുവല്ലേ…. കഷ്ടം…. എന്നാലും എന്റെ അങ്കിളേ ഇങ്ങിനെയൊന്നും ചോദിക്കരുത്…?”


“ഞാന്‍ പാര്‍വ്വതി….“ പാര്‍വ്വതിയോ…………..
ആ ഇപ്പോ പിടികിട്ടി…. നാലഞ്ച് കൊല്ലം മുന്‍പ് നീണ്ട് മെലിഞ്ഞ് പെന്‍സില്‍ മാര്‍ക്ക് പോലെയൊരു നയന്ത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ എനിക്കോര്‍മ്മ വന്നു. അവളാണോ ഇവള്‍.

അവളാണെങ്കില്‍ സുമാര്‍ പത്തിരുപത് വയസ്സായിക്കാണും. ഏതായാലും അവളല്ല ഇവള്‍, പിന്നെ ഇവളാര്‍.?

“എന്താ അങ്കിളേ മിണ്ടാതെ നിക്കണ്‍. എന്തെങ്കിലും പറയൂ….“
എനിക്കൊരാളെ ഓര്‍മ്മ വരുന്നു. അവള്‍ക്കിപ്പോള്‍ പത്തിരുപത് വയസ്സേ ആയിട്ടുണ്ടാകൂ.. നിനക്കെത്ര കുട്ടികളുണ്ട്…?

“എനിക്ക് കുട്ടികളൊന്നുമില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല. ഞാന്‍ ഇപ്പോല്‍ ഇലക്ട്രോണിക്സിന്‍ പഠിക്കുന്നു. പാലക്കാട്ടടുത്ത്….“

“അങ്കിളിന്‍ ആരേയാ ഓര്‍മ്മ വന്നത്…?“
എനിക്ക് ഓര്‍മ്മ വന്ന കുട്ടി അന്ന് പെന്‍സില്‍ മാര്‍ക്ക് പോലെയുള്ള ഒരു കുട്ടിയെയാ…..

“ആ ആള്‍ തന്നെയാ ഞാന്‍ അങ്കിളെ ഞാന്‍. കോളേജിലെത്തി അധികം കഴിഞ്ഞില്ല. ഞാന്‍ തടിച്ച് കൊഴുത്ത് ഈ നിലയിലായി. തടി തീരെ കുറയുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ പാലക്കാട്ടാ താമസം. ഇന്നെലെ ഇവിടെ ഒരു ആവശ്യത്തിന്‍ വന്നതാണ്‍.”

പാര്‍വ്വതി പൊയ്ക്കൊളൂ…. പിന്നീട് കാണാം. ഇതാ എന്റെ കാര്‍ഡ്. വൈകിട്ട് വിളിക്കൂ………….

ഇത്രയൊക്കെ ആയിട്ടും എനിക്കാ ആ കുട്ടിയെ മനസ്സിലായില്ല. രാത്രി വിളിക്കട്ടെ. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാം.

ഞാന്‍ എന്റെ നടത്തം തുടര്‍ന്നു. നേരെ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെത്തി. കുറേ കാലമായി ഈ വഴിക്ക് ചെന്നിട്ട്. ക്ഷേത്രപരിസരമെല്ലാം മാറിയിരിക്കുന്നു. സാധാരണ ഞാന്‍ പുറത്ത് നിന്ന് തൊഴുത് ക്ഷേത്രം വലം വെച്ച് തിരിച്ച് അഛന്‍ തേവര്‍ അമ്പലത്തില്‍ പോയിട്ടാണ്‍ വിശദമായ തൊഴലും പ്രസാദം കഴിക്കലും ചന്ദനം തൊടലും മറ്റും.

ഇന്ന് അതിനൊക്കെ വിപരീതമാ‍യി അകത്ത് കടക്കാന് തോന്നി. അമ്പലത്തിന്നുള്ളില്‍ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരിക്കുന്നു. പഴയ ബേബി വാര്‍സ്യാ
രെ കണ്ടു അവിടെ. കുശലം പറഞ്ഞ് പുറത്തിറങ്ങി.

തിരിച്ച് വരുന്ന വഴി അഡ്വക്കേറ്റ് ജയറാമിനെ കണ്ട് കുശലം പറഞ്ഞു. അവരുടെ വീട്ടിലെ ഡാല്‍മേഷ്യന്‍ ഡോഗിനെയും കണ്ടു. സൌമ്യപ്രകൃതക്കാരനാണ്‍ ഡാല്‍മേഷ്യന്‍ ഡോഗ്. ജയറാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മറ്റും പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്താണ്‍. അദ്ദേഹത്തിനെ കണ്ടതിന്‍ ശേഷം നടത്തം ആരംഭിച്ചു. ആ വഴിയിലെ പലര്‍ക്കും വിചാരം ഞാന്‍ ഇപ്പോഴും മീഡിയാ ചാനലിലെ മേനേജര്‍ തന്നെയെന്നാണ്‍.

പലരേയും കണ്ട് കുശലം പറച്ചിലും ഒക്കെയായി സമയം രണ്ട് മണിക്കൂര്‍
പോയതറിഞ്ഞില്ല. ഇപ്പോള്‍ കാലത്ത് ചായക്ക് പകരം മഹരാസ്നാദി കഷായമാണ്‍ സേവിക്കുന്നത്. കുറച്ച് കാലമായി അധിക ദൂരം നടക്കാറില്ല. ഇന്ന് തൊട്ട് നടത്തത്തിന്റെ ദൂരം കൂട്ടി.
അഛന്‍ തേവര്‍ അമ്പലത്തിലെത്തിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ യോഗ ക്ലാസ്സിലെ രോഷ്നയെ കണ്ടു. നെറ്റില്‍ യോഗ എഴുതുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചെയ്തു. തേവരെ തൊഴുത് വേഗം വീട്ടിലേക്ക് നടന്നു.


മടക്കത്തില്‍ വീടെത്താറായപ്പോള്‍ ജെസ്സി കുശലം പറയാന്‍ വന്നു. കൂടെ മകന്‍ ഡോക്ടര്‍ ബിനുവും. ബിനു ഞാന്‍ കഴിഞ്ഞാഴ്ച ഫോട്ടോ എടുത്ത കൂത്താടിച്ചിയുമായി കിന്നാരം പറയുകയായിരുന്നു. ബിനു ഒരു പുതിയ നിക്കോണ്‍ കേമറ വാങ്ങിയിട്ടുണ്ട്. അതിന്റെ ഡെമോയെല്ലാം കണ്ടു അധികം താമസിയാതെ അവിടെ നിന്ന് മുങ്ങി.

ബിനു പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിലെ ഫിസിഷ്യനാണ്‍. എന്നെ ഒരു ദിവസം അങ്ങൊട്ട് കൊണ്ട് പോകാന്‍ പറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴയുടെ ഒരു കരയിലാണ്‍ ഈ സ്ഥാപനം. എനിക്ക് ഒരു പാട് ഓര്‍മ്മകള്‍ ഉള്ള ഒരു നാടാണ്‍ നിളാ നദീതീരം. നിളയില്‍ പണ്ട് ഒരു പാട് നാള്‍ കുളിക്കാന്‍ പോകുമായിരുന്നു. അന്ന് ഈ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിന്റെ പുറകിലായിരുന്നു കേരള കലാമണ്ഡലം
. എന്റെ കസിന്‍ ഡോക്ടര്‍ കേശവന്‍ ആയിരുന്നു അവിടുത്തെ ചീഫ് ഫിസിഷ്യന്‍ ഏതാണ്ട് 45 വര്‍ഷം മുന്‍പ്. അദ്ദേഹം ഉള്ള കാലങ്ങളില്‍ ഞാന്‍ പലപ്പോഴും എന്റെ ചേച്ചിയൊരുമിച്ച് അവിടെ പോയി താമസിക്കാറുണ്ട്. എനിക്ക് ആയുര്‍വ്വേദ കോളേജില്‍ പഠിക്കാനുള്ള ഭാഗ്യവും അവിടെ നിന്നുണ്ടായെങ്കിലും ഞാന്‍ അത് ശരിക്കും വിനിയോഗിച്ചില്ല. അല്ലെങ്കില്‍ ഇന്ന് ഞാന്‍ ബിനുവിനെ പോലെ ഒരു ഡോക്ടര്‍ ആയേനേ.

ഞാന്‍ പഠിച്ച് കോളേജും പരിസരവും എല്ലാം പോയി കാണണം.. ഭാരതപ്പുഴയില്‍ കുളിക്കണം. എന്നിട്ടും എല്ലാം അയവിറക്കണം… എഴുതണം….

പതിവിലും വൈകിയിട്ടും എന്നെക്കാണാതെ എന്റെ ആനന്ദവല്ലിയെന്ന ഭാര്യ വിഷമിച്ചിരിക്കയായിരുന്നു. പുട്ടും കടലയും പപ്പടവും ഉണ്ടാക്കി വെച്ചിരുന്നു. അത് കഴിച്ച് നേരെ ഓഫീസിലെത്തി.


അങ്ങിനെ ഇന്നെത്തെ പ്രഭാതം അവസാനിച്ചു. ഇനി പണിപ്പുരയിലേക്ക്……………. >>>>>>>>>


കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ ശരിപ്പെടുത്താം.



കരിനീലിക്കളം [വിഡിയോ ക്ലിപ്പ്]

കരിനീലിക്കളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ കൂടെയുള്ള വിഡിയോ ക്ലിപ്പ് കാണുക.

ബേന്‍ഡ് വിഡ്ത്ത് കുറവുള്ളവര്‍ക്ക് ഒരു സ്റ്റ്ട്രെച്ചില്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം അവസ്ഥയില്‍ റീപ്ലേ ചെയ്താല്‍ ശരിക്കും കാണാം.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ>>>

Sunday, November 28, 2010

കരിനീലിക്കളം

ഇന്നെലെ കരിനീലിക്കളം ഉണ്ടായിരുന്നു. അജന്റയില്‍ ഇല്ലായിരുന്ന കളമാണ്. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഏറ്റവും നല്ല കളമായിരുന്നു അത്. നല്ല പാട്ടും മേളവും [ചെണ്ട]
വിഡിയോ ഒരു മണിക്കൂര്‍ ചെയ്തു. ക്ലിപ്പുകള്‍ സൌകര്യം പോലെ ഡിസ്പ്ലേ ചെയ്യാം.

ഇന്നെലെ വേറെ രണ്ട് കളങ്ങളും ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടുതല്‍ ഉണ്ടായിരുന്നു.




















നാന്ദി


കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകമേളയുടെ തിരശ്ശീല ഇന്നെലെ ഉയര്‍ന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ നാന്ദിയായി നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശിവപേരൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ പ്രഭാഷണം, നാടകാവതരണം മുതലായ പരിപാടി അരങ്ങേറി.

വിശ്വപ്രസിദ്ധ ആംഗലേയ നാടക കൃത്ത് ഹാരോള്‍ഡ് പ്രിന്ററിന്റെ [Harol Printer] നിര്യാണം 2008 ഡിസംബര്‍ 24 നായിരുന്നു. നോബല്‍ ജേതാവായ നാടക കൃത്തും സംവിധായകനും കവിയും മറ്റുമായ ആ മഹാ പ്രതിഭയെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ [itfok]* തിരശ്ശീല ഉയരുന്നത്.


* [itfok] international theatre festival of kerala

Thursday, November 25, 2010

കൂട്ടക്കളം


ഇന്നെലെ നടന്ന കൂട്ടക്കളത്തിന്റെ ദൃശ്യങ്ങള്‍. വൈകിട്ട് യ് 7 മണിക്ക് കളം പാട്ടും ഉണ്ടായിരുന്നു. [ഭഗവതിപ്പാട്ട്]
72 മണിക്കൂര്‍ വേണ്ടി വരുമത്രെ ഭഗവതിപ്പാട്ട് മുഴുവനായി പാടിത്തീര്‍ക്കാന്‍. സമയ പരിമിതി മൂലം തല്‍ക്കാലം ഒരു മണിക്കൂറില്‍ തിരഞ്ഞെടുത്ത കുറച്ച് പാട്ടുകള്‍ പാടി. 8 മണിക്ക് മുന്‍പേ ചടങ്ങുകള്‍ അവസാനിച്ചു.

വിഡിയോ ക്ലിപ്പ് ഉണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.

Wednesday, November 24, 2010

Malanaayaadikkalm – part 3

Malanaayaadikkalm – part 3 with തുള്ളല്‍ shall be uploaded soon.

This is part of കളമെഴുത്ത് programme @ lalitha kala academy – trichur

മലനായാടിക്കളം- തുള്ളല്‍- ഭാഗം 2

മലനായാടിക്കളം തുള്ളല്‍

മലനായാടിക്കളം തുള്ളല്‍ ആരംഭിക്കുകയായി.

തുള്ളല്‍ വിഡിയോ അടുത്ത ക്ലിപ്പില്‍ കാണാവുന്നതാണ്‍‍.

അത് അപ്പ് ലോഡ് ചെയ്തുംകൊണ്ടിരിക്കുന്നു.


Tuesday, November 23, 2010

മലനായാടിക്കളം - പാട്ട്

malanayaadikkalam was performed with paattu and nritham yesterday.
more detailed text, photos and video will follow soon.

അമ്പിളി ടീച്ചറെ കാണാനില്ല.


എന്റെ ഏറ്റവും പുതിയ സുഹൃത്താണ് അമ്പിളി ടീച്ചറ്. എനിക്ക് പൊതുവേ ടിച്ചറ്മാരെ വലിയ ഇഷ്ടമാ. പ്രധാന കാരണം എന്റെ ചേച്ചി ഒരു ടീച്ചറായിരുന്നു. ഞാന്‍ മിക്കവാറും അമ്പലത്തില്‍ പോകുമ്പോള്‍ ഇന്ദിര ടീച്ചറേയും പത്മജ ടീച്ചറേയും കാണാറുണ്ട്. അവര്‍ എന്റെ സമപ്രായക്കാരാണ്.


പിന്നെ ടീച്ചറ്മാരുടെ ഒരു വന്‍ നിരതന്നെയുണ്ട്. എന്റെ ചെറുവത്താനി ഗ്രാമത്തിലെ വടുതല സ്കൂളില്‍ എന്നെ പഠിപ്പിച്ച രാധ ടീച്ചര്‍, എളച്ചാര്‍ ടീച്ചര്‍. ഇവരൊക്കെ എനിക്ക് എന്റെ അമ്മമാരെപ്പോലെയാണ്‍. രാധ ടീച്ചറെ ഒരു കൊല്ലം മുന്‍പ് പോയി കണ്ടിരുന്നു.

എന്നെ പ്രേമിക്കാന്‍ പഠിപ്പിച്ച ഒരു ടീച്ചറുണ്ടായിരുന്നു ഹൈദരാബാദില്‍. അവരെപ്പറ്റി ഞാന്‍ ഒരു ബ്ലൊഗ് സ്റ്റോറിയില്‍ ഒരിക്കല്‍ എഴുതിയിരുന്നു. വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലിങ്ക് തരാം.

നമുക്ക് അമ്പിളി ടീച്ചറുടെ കഥയിലേക്ക് ശ്രദ്ധിക്കാം. എന്റെ മിക്ക ടീച്ചറ്മാരും എന്റെ അമ്മമാരെ പോലെയുള്ളവരും അല്ലെങ്കില്‍ സമപ്രായക്കാരും ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന ടീച്ചറ്ക്ക് മുപ്പത് വയസ്സില്‍ താഴെയാണ്‍ പ്രായം. ഈയാള്‍ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ അമ്പിളി ടീച്ചറെന്നേ വിളിക്കൂ..
യോഗ പ്രാക്ടീസിങ്ങിന്‍ എന്റെ ക്ലാസ്സ് മേറ്റാണ്‍ അമ്പിളി ടീച്ചര്. ടീച്ചര്‍ വളരെ സ്മാര്‍ട്ട് ഗേളാണ്‍. പക്ഷെ ഒരു നേരിയ വിഷാദം ഉണ്ട്. വിഷാദം എന്താണെന്ന് എനിക്കുമാത്രം അറിയാം അവിടെ. മറ്റുള്ളവര്‍ക്കറിയുമോ എന്ന് ഞാന്‍ തിരക്കിയിട്ടില്ല.

യോഗ പരിശീലനം കാലത്ത് അഞ്ചേമുക്കാലിനും അല്ലെങ്കില്‍ വൈകിട്ട് അഞ്ചിനും ആണ്‍. ഈവനിങ്ങ് ബേച്ചില്‍ അധികം പെണ്ണുങ്ങളാണ്‍. ആണുങ്ങളായിട്ട് എന്നെപ്പോലെ ഒരു വൃദ്ധനും പിന്നെ വൃദ്ധനെന്ന് തോന്നിപ്പിക്കാത്ത മറ്റൊരു വൃദ്ധനും, പിന്നെ ഒരു ഇടത്തരക്കാരന്‍ വൃദ്ധനും ആണുള്ളത്.

എന്റെ ബാച്ചില്‍ വരുന്നവരൊക്കെ ഓരോ പ്രശ്നക്കാരാണ്‍. ആരും ആരോടും ഒന്നും മിണ്ടില്ല. നോ ഫെലോഷിപ്പ്.എനിക്കത്തരം ആളുകളെ ഇഷ്ടമല്ല. ഞാനെല്ലാരോടും പോയി പരിചയപ്പെടും വര്‍ത്തമാനം പറയും. ഇവിടെ ചിലാക്ക് അതിയായ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം, ചിലര്‍ക്ക് ഓവര്‍ വെയ്റ്റ്, തണ്ടെല്ലിന്‍ വേദന, മറ്റുചിലര്‍ക്ക് സ്ലിം ആകണം. കൂട്ടത്തില്‍ വാതരോഗിയായ ഞാനും.

എന്നെ ചികിസ്തിക്കുന്ന ഡോകടര്‍മാര്‍ക്കൊന്നും എന്റെ രോഗം പിടിയില്ലാ‍ എന്ന് തോന്നുന്നു. എന്റെ ചേച്ചി പറയും….”എടാ ഉണ്ണ്യേ നിനക്ക് ഒരു സോക്കേടും ഇല്ല. പ്രഷറും പ്രമേഹവും ഇല്ലെങ്കില്‍ പിന്നെ ശരീരം ക്ലീന്‍ ക്ലീന്‍” പക്ഷെ എന്റെ പ്രശ്നം എനിക്കല്ലെ അറിയൂ…. പണ്ടൊക്കെ ഞാന്‍ എന്റെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം പങ്കുവെക്കുക എന്റെ ചേച്ചിയോടായിരുന്ന്. ചേച്ചി മയ്യത്തായിട്ട് മൂന്ന് കൊല്ലം കഴിഞ്ഞുവെന്നാണ്‍ എന്റെ ഓര്‍മ്മ.

എന്റെ ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ പെറ്റമ്മയാണ്‍. ഞാന്‍ അമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. എന്റെ സഹോദരന്‍ ശ്രീരാമനും അങ്ങിനെ തന്നെ. അമ്മാമന്മാര്‍ വിളിച്ച് കേട്ട് വളര്‍ന്ന് അങ്ങിനെ വിളിച്ച് വന്നു. ആരും എതിര്‍ത്തില്ല. അങ്ങിനെ പെറ്റമ്മയെ മരിക്കുവോളം ചേച്ചിയെന്നാ വിളിച്ചത്.

ചേച്ചി മരിച്ചപ്പോഴും എനിക്ക് അമ്മേ എന്ന് വിളിക്കാനായില്ല. എന്റെ ചേച്ച്യേ എന്ന് വിളിച്ച് കരയാനേ എനിക്കായുള്ളൂ….

വളരെ കട്ടിയുള്ള മനസ്സായിരുന്നു എന്റെ ചേച്ചിയുടേത്. പെട്ടൊന്നും തളരില്ല. എന്ത് പ്രശ്നങ്ങളും ലളിതമായി കാണാനും പരിഹരിക്കാനും ഉള്ള പ്രത്യേക കഴിവായിരുന്നു ചേച്ചിയുടേത്. എന്റെ ചേച്ചിയുടെ ചില അത്ഭുതകരമായ കഴിവുകളെപ്പറ്റി ഒരിക്കല്‍ എന്റെ സഹോദരന്‍ വനിത വാരികയില്‍ എഴുതിയിരുന്നു.

എഴുത്തിന്റെ വിഷയത്തില്‍ നിന്ന് വഴുതിപ്പോകുക എന്റെ ഒരു ദുശ്ശീലമാണെന്ന് എന്റെ സഹപ്രവര്‍ത്തകനും പ്രശസ്തനായ ബ്ലോഗറും ആയ കുട്ടന്‍ മേനോന്‍ പറയാറുണ്ട്. അത് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. പണ്ടാരോ പറഞ്ഞ പോലെ നായയുടെ വാല്‍ കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും എന്നപോലെയാ എന്റെ എഴുത്തിന്റെ സ്റ്റൈല്‍. ക്ഷമിക്കൂ മേന്‍ നേ..!

നമുക്ക് അമ്പിളി ടീച്ചറിലേക്ക് മടങ്ങാം. ഈ ടീച്ചറും ആദ്യമൊക്കെ ആരോടും മിണ്ടിയിരുന്നില്ല. ഞാന്‍ ഇയാളെ ചില ദിവസങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. മറ്റു പെണ്ണുങ്ങള്‍ ക്ലാസ്സിലെത്തിയ ശേഷം യോഗക്ക് പറ്റിയ വസ്ത്രധാരണം ചെയ്ത് ഹോളില്‍ പ്രവേശിക്കുമ്പോള്‍ എന്റെ ഈ ടീച്ചര്‍ വീട്ടില്‍ നിന്ന് തന്നെ ട്രാക്ക് സ്യൂട്ടും ടീ ഷറ്ട്ടും ഇട്ടോണ്ട് കൂളായി വരുന്നു. ടുവീലറില്‍ പറന്നായിരിക്കും എത്തുക.

ആദ്യമൊക്കെ ആരേയും മൈന്‍ഡ് ചെയ്യാറില്ല. ഇസ്ട്രക്ടറ് അങ്കിളിനോട് പോലും സംസാരിക്കുന്നതോ മറ്റു അംഗങ്ങളുമായി ഇടപെഴകുന്നതോ ഒന്നും എനിക്ക് കാണാനായില്ല. വരുന്നു യോഗ ചെയ്യുന്നു പോകുന്നു. അത്രമാത്രം. അങ്ങിനെയിരിക്കെ ഞാന്‍ ഒരു ദിവസം പോയി പരിചയപ്പെട്ടു. അപ്പളല്ലേ മനസ്സിലാകുന്നത് ആളൊരു ഹീറോ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ പരിചയക്കാരായി.

പിന്നീട് ഞാന്‍ ടീച്ചറ് ചെയ്യുന്നത് നോക്കിക്കാണും. ടീച്ചര്‍ക്ക് കൊച്ചുപ്രായമായതിനാല്‍ കൈകാലുകള്‍ നന്നായി വളച്ചൊടിക്കാനാകും. ഈ പ്രായമായ എന്റെ കാലുകളൊന്നും വിചാരിച്ചപോലെ പൊക്കാനും താഴ്ത്താനും ആകില്ല. ഞങ്ങളുടെ ബാച്ചില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ്‍ നന്നായി പ്രാക്ടീസ് ചെയ്യുന്നത്. അതില്‍ രണ്ടാള്‍ വളരെ നന്നായി ശീര്‍ഷാസനം ചെയ്യുന്നവരും ഉണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്‍ ശീര്‍ഷാസനവും സര്‍വ്വാംഗാസനവും. കൂടുതല്‍ വിഷമം ഉള്ള മറ്റ് ആസനങ്ങളുണ്ടെങ്കിലും കൂടുതല്‍ സമയം ഒരേ നില്‍പ്പില്‍ ചെയ്യേണ്ടതാണ്‍ ഈ രണ്ട് ആസനങ്ങളും.

ഒരു മാസത്തില്‍ കുറവ് മാത്രം ഇവിടെ വന്ന അമ്പിളി ടീച്ചറ്ക്ക് ഇത്രമാത്രം ഭംഗിയിലും വൃത്തിയിലും എങ്ങിനെ കൈകാലുകല്‍ പൊക്കാനും താഴ്ത്തുവാനും കഴിഞ്ഞുവെന്നറിയാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ടീച്ചറെ വിസ്തരിച്ചപ്പോളല്ലേ മനസ്സിലാകുന്നത് ടീച്ചറ് ബാംഗ്ലൂരില്‍ യോഗക്ക് പോയിരുന്നെന്ന്.

യോഗ ഇന്‍സ്ട്രക്ടര്‍ അങ്കിളിന്‍ എല്ലാരേയും ഒരു പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതാണ്‍ ഈ ക്ലാസ്സിലെ ദയനീയമായ സ്ഥിതി. മെയില്‍ മെംബേര്‍സ് കുറവായതിനാല്‍ ഫീമെയില്‍ മെംബേര്‍സിനേ പ്രയോറിറ്റി ഉള്ളൂ.. തുടക്കക്കാര്‍ ഓള്‍ഡ് സ്റ്റുഡന്‍സില്‍ നിന്നാണ്‍ പലപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. വളരെ സീനിയറായ ഒരു പെണ്‍കുട്ടി തുടക്കക്കാരെ ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുയും ചെയ്യാറുണ്ട്. ഇവിടുത്തെ യോഗ പ്രാക്ടീസ് തികച്ചും സൌജന്യവും ആണ്‍. അതിനാല്‍ പലരും പഠിച്ച് കഴിഞ്ഞാല്‍ റഗുലര്‍ അല്ല.


അമ്പിളി ടീച്ചറുടെ ദു:ഖത്തില് ഞാനും പങ്കുചേരാറുണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞു പാറമേക്കാവിലും വടക്കെ സ്റ്റാന്ഡിന്നടുത്തുള്ള കൃഷ്ണന്റ് അമ്പലത്തിലും പോയി പ്രാര്‍ഥിക്കാന്‍. ടീച്ചറ് എന്റെ വര്‍ത്തമാനം കേട്ട് മന്ദഹസിച്ചു.

“അതിന്‍ ഞാന്‍ കൃസ്ത്യാനിയാ……………” അതിനൊക്കെ വഴിയുണ്ട് എന്റെ അമ്പിളീ… പുറത്ത് നിന്ന് തൊഴാലോ പ്രാര്‍ഥിക്കാലോ….?

“അതിന്‍ എനിക്കറിയില്ലാ എവിടെയാണ്‍ പാറമേക്കാവ് അമ്പലം. എനിക്കിവിടെ പരിചയമില്ല..”
“അപ്പോ ഈ നില്‍ക്കുന്ന ആള്‍ ഇവിടുത്ത് കാരിയല്ലേ..?“ യേയ് അല്ല. എന്റ്റെ വീട് തെക്കാ…..
“തെക്കെന്ന് പറഞ്ഞാല്‍ തിരുവിതാംകൂറാണോ…?” ഇല്ലാ അത്രക്കൊന്നും പോകേണ്ട.

അങ്ങിനെ എന്റെ അമ്പിളി ടീചറ് എന്നെപ്പോലെ എവിടേനിന്നോ ഒക്കെ ചേക്കേറിയതാണ്‍ ഈ തൃശ്ശൂരിലെന്ന് മനസ്സിലായി. ഈ ടീച്ചര്‍ക്കൊരു കുഴപ്പം ഉണ്ട്. ഇടക്കിടക്ക് കുട്ട്യോള്‍ ക്ലാസ്സ് കട്ട് ചെയ്യുന്ന പോലെ മുങ്ങും.

ടീച്ചറെപ്പോലെ കൈകാലുകള്‍ ചലിപ്പിച്ച് മികവുറ്റ അഭിനയം കാഴ്ചവെക്കാന്‍ എനിക്കാവുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ഏരോബിക്ക്സിന്‍ ചേരാന്‍ ടീച്ചറുടെ കൂടെ.

പണ്ട് ഞാന്‍ ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോള്‍ പെണ്‍കുട്ട്യോള്‍ പാട്ടിന്നനുസരിച്ചുള്ള നൃത്തം ചെയ്തും കൊണ്ടുള്ള വ്യായാ‍മം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതായിരുന്നു ആദ്യം ഞാന്‍ കണ്ട ഏറോബിക്സ്. ഞാന്‍ ഒരിക്കല്‍ അവിടെ ചേരാന്‍ പോയപ്പോള്‍ ആദ്യം പറഞ്ഞു അത് ജര്‍മ്മന്‍ വനിതകള്‍ക്ക് മാത്രമാണെന്ന്, വീണ്ടും പോയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ആണുങ്ങളെ എടുക്കില്ലെന്ന് ഇത്തരം വ്യായാമത്തിന്‍.

പക്ഷെ ഇവിടെ അമ്പിളി ടീച്ചറ് പോകുന്നിടത്ത് ആണുങ്ങളും ഉണ്ടെന്നും എന്നോട് അവിടെ ചേരാനും പറഞ്ഞു. പക്ഷെ അവിടെ കാലത്ത് 6 മണിക്ക് എത്തേണ്ടതിനാല്‍ ഞാന്‍ ഇതേ വരെ പോയി നോക്കിയിട്ടില്ല. എനിക്ക് കാലത്ത് ആറ് മണിക്ക് തുള്ളിച്ചാടാന്‍ പറ്റില്ല. തുള്ളിച്ചാടലാണ്‍ പ്രധാനമായും ഏറോബിക്ക്സ് എന്നാണ്‍ എന്റെ ജര്‍മ്മന്‍ വാസത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത്.

അമ്പിളി ടീച്ചറ് പറഞ്ഞു അര മണിക്കൂര്‍ തുടാര്‍ച്ചയായി ചെയ്താല്‍ വിയര്ത്ത് കുളിക്കും. അതിനാല്‍ എന്നെപ്പോലുള്ളവര്‍ വളരെ ഐഡിയാലെണെന്നാണ്‍ ടീച്ചറുടെ വിലയിരുത്തല്‍. ഒരു ദിവസം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. പോയി നോക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഈ ആറു മണി പരിപാടി ശരിയാകില്ല. വൈകിട്ട് പന്ത്രണ്ട് മണിക്ക് കിടക്കുന്ന എനിക്കെങ്ങിനെയാ ആറുമണിക്ക് ഏറോബിക്സ് സെന്ററിലെത്താന്‍ പറ്റുക…. എന്നാലും ഒന്ന് പോയി നോക്കുക തന്നെ….

ടീച്ചറുമായുള്ള സൌഹൃദം തുടര്‍ന്നു. ഇപ്പോള്‍ ടീച്ചറ്ക്ക് പുതിയൊരു സോക്കേട്. ഇടക്ക് ഇടക്ക് ടീച്ചറെ കാ‍ണില്ല. ആകെ യോഗ ക്ലാസ്സിന്‍ ഒരു കൂട്ടായിരുന്നു അമ്പിളി ടീച്ചര്‍. ഒരു ദിവസം എന്നെ മാരത്തോണ്‍ നടത്തത്തിന്‍ ക്ഷണിച്ചിരുന്നു. എന്തറിഞ്ഞിട്ടാ ഈ ടീച്ചറ് എന്നെ ഇതിനൊക്കെ വിളിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ടീച്ചറ് വിചാരിക്കുന്ന പോലെ അത്ര ഫിസിക്കല്‍ ഫിറ്റ്നസ്സ് ഇല്ല എനിക്ക്.

ഞാന്‍ മാരത്തോണ്‍ നടത്തം കാണാന്‍ പോയാലോ എന്ന് ആലോചിച്ച് കഴിഞ്ഞ ആഴ്ച ശനിയാഴ്ച നേരത്തെ കിടന്നുറങ്ങിയെങ്കിലും കാലത്തെണീറ്റത് പതിവിലും വൈകീട്ട്. അതാ എന്റെ സ്ഥിതി. ഇപ്പോള്‍ ഒരാഴ്ചയായി അമ്പിളി ടീച്ചറെ കാണാനില്ല. വീട് ഏതാണ്ട് അറിയുമെങ്കിലും കൃത്യമായി അറിയില്ല. പിന്നെ വൈകിട്ടുള്ള ചാറല്‍ മഴയില്‍ വാഹനം ഓടിക്കാന്‍ സുഖമില്ല. ഒരു ദിവസം പകല്‍ പോയി തിരക്കണം. ടീച്ചറിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഇത് വരെ ചോദിച്ചിട്ടുമില്ല. തന്നിട്ടുമില്ല. അതേ സമയം എന്റെ ബ്ലോഗ് ലിങ്കും ഫോണ്‍ നമ്പറും ഉള്ള കാര്‍ഡ് ഞാന്‍ ടീച്ചറ്ക്ക് കൊടുത്തിരുന്നു.

ഒരു ദിവസം ടീച്ചറുടെ ഹബ്ബിയെ കൂട്ടി എന്റെ വസതിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വന്നില്ല. എന്റെ കുട്ടാപ്പു ഉള്ളപ്പോളാണ്‍ ഞാന്‍ ടീച്ചറെ ക്ഷണിച്ചിരുന്നത്. കുട്ടാപ്പു ഉള്ളപ്പോള്‍ എന്റെ മോളും ഉണ്ടാകും അപ്പോള്‍ ടീച്ചറ്ക്കൊരു കമ്പനിയുമാകും. ഞാന്‍ സാധാരണ എന്റെ കൂട്ടുകാരെ ക്ഷണിക്കുക കുട്ടാപ്പു വീട്ടിലുള്ളപ്പോളാണ്‍. അപ്പോ അതിഥികളെ സ്വീ‍കരിക്കല്‍ കുട്ടാപ്പുവും അവന്റെ അമ്മയും കൂടിയായിരിക്കും. എന്റെ പെന്‍പറന്നോത്തി അപരിചിതരുമായി പെട്ടെന്ന് അടുക്കില്ല.

അപ്പോ അമ്പിളി ടീച്ചറെ കാണാനില്ല എന്ന് ഞാന്‍ ആരോടാ പറയുക. എന്റെ ബ്ലോഗ് വായിച്ചറിഞ്ഞ് എന്നെ വിളിക്കുമായിരിക്കും. ഇനി ബാഗ്ലൂര്‍ക്കാരിക്ക് മലയാളം വശമില്ലെങ്കിലോ. ഏതായാലും രണ്ട് ദിവസം കൂടി കാക്കാം ടീച്ചറെ. എന്നാലും എന്റെ അമ്പിളി ടീച്ചറെ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് പറയാമല്ലോ.

ക്ലാസ്സ് ടീച്ചറ്ക്കാണെങ്കില്‍ സ്ട്രങ്ങ്ത്ത് കുറഞ്ഞാല് അന്ന് ഒരു ഉഷാറും ഉണ്ടാകില്ല. ഒരു ദിവസം ആളുകള്‍ കുറവായതിനാല്‍ ക്ലാസ്സ് സസ്പെന്ഡ് ചെയ്തു മാഷ്. ഇത് പോലെ നാലു ടീച്ചറുമാരുണ്ടായാല്‍ ഇങ്ങിനെയൊക്കെ നടക്കും.

ഇന്നെത്തെ ക്ലാസ്സില്‍ എന്റെ അമ്പിളി ടീച്ചറെ കാണാമെന്ന പ്രത്യാശയില്‍ ഇവിടെ അവസാനിക്കുന്നു.

++ ഈ ബ്ലോഗ് പോസ്റ്റ് എന്റെ അമ്പിളി ടീച്ചറ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു….

കുറിപ്പ്: അക്ഷരത്തെറ്റുകള്‍ താമസിയാതെ തിരുത്താം. ക്ഷമിക്കുമല്ലോ.?
-


Sunday, November 21, 2010

മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?

windows 7 ല്‍ ഓഫ് ലൈനില്‍ എങ്ങിനെ മലയാളം ടെപ്പ് ചെയ്യാമെന്ന് അറിയണം. മൊഴി കീമാന്‍ ഓഫ് ലൈനില്‍ വരാന്‍ കൂട്ടാക്കുന്നില്ല.ദയവായി അറിയുന്ന ആളുകള്‍ പ്രതികരിക്കുക.

ടാസ്ക് ബാറില്‍ ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ വിന്‍ഡോസില്‍ വന്ന് കിട്ടണം. എങ്കിലേ പൂര്‍ണ്ണമായും ഓഫ് ലൈനിലും ഓണ്‍ ലൈനിലും മലയാളം അടിക്കാന്‍ പറ്റുകയുള്ളൂ....

windows 7 പൂര്‍ണ്ണമായും വൈറസ് ഫ്രീ ആണ്. ആയതിനാല്‍ ഞാന്‍ ഈയിടെ വാങ്ങിയ DELL ലാപ്ടോപ്പില്‍ എനിക്ക് XP ലോഡ് ചെയ്യാതെ കാര്യങ്ങള്‍ സാധിക്കണം. ഒരിക്കല്‍ ഫേസ് ബുക്കിലെ ആഗ്നേയയുടെ പ്രൊഫൈലില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രതികരിക്കുകയും ഓണ്‍ ലൈനില്‍ കൂടി മലയാളം സാധിച്ച് കിട്ടുകയും ചെയ്തു. പക്ഷെ യൂസര്‍ ഫ്രണ്ട്ലി ആയിരുന്നില്ല.

Mozhi Keyman ടാസ്ക് ബാറില്‍ വന്ന് കിട്ടിയാലേ word, notepad മുതലായവയില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുകയുള്ളൂ.. XP യില്‍ വരുന്ന പോലെ windows 7 ലും ലഭിക്കണം. കേരളത്തില്‍ മലയാളം ബ്ലോഗേറ്സ് ആരും വിന്ഡോസ് 7 ഉപയോഗിച്ച് കാ‍ണില്ലാ എന്നാണ്‍ ഞാന്‍ ഊഹിക്കുന്നത്.

അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക.
prakashettan@gmail.com
9446335137 – 0487 6450349
Please also visit
www.annvision.com
we build websites

Wednesday, November 17, 2010

മലവാഴിക്കളം [ വിഡിയോ ക്ലിപ്പ്]

മലവാഴിക്കളം

തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അരങ്ങേറിയ കളമെഴുത്ത് പരിപാടിയില്‍ നിന്നൊരു ദൃശ്യം [video clip] കാണാം ഇവിടെ

Tuesday, November 16, 2010

വേലിക്കരികിലെ കൂത്താടിച്ചി


ഇവളെ ഞങ്ങളുടെ നാട്ടില്‍ – അതായത് ഞമനേങ്ങാ‍ട് ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ കൂത്താടിച്ചി എന്നാ വിളിക്കുക. എന്റെ തട്ടകം പിന്നീട് ചെറുവത്താനിയായിരുന്നു. അവിടേയും ഇവളെ അങ്ങിനെയാണെന്ന് തോന്നുന്നു. വിളിക്കുക. ഇവളുടെ കായകളക്ക് നല്ല മധുരമാണ്. വേലിയരികില്‍ ഇവളെ കണ്ടാല്‍ ഞങ്ങള്‍ കുശലം പറയാന്‍ പോകും. ഇവളുടെ പൂക്കളോട് ഞങ്ങള്‍ക്ക് വലിയ കമ്പമുണ്ടായിരുന്നില്ല. ഒരു പാട് പഴുത്ത കായ പറിച്ചാലേ എന്തെങ്കിലും തിന്നുവെന്ന് തോന്നൂ…

വേലിയരികിലാണ്‍ ഇവളെ ധാരാളം കാണുക. വേലി ചാടുന്നവരുടെ മുണ്ട് ഇവള്‍ കടന്ന് പിടിക്കും. അവളുടെ ദേഹം മുഴുവനും കാണാനാവാത്ത വിധം മുള്ളുകള്‍ നിറഞ്ഞിരിക്കും. എനിക്കവളെ വലിയ പ്രിയമായിരുന്നു എന്റെ കൊച്ചുന്നാളില്‍.

പണ്ട് ഞാനൊരുദിവസം വേലി ചാടിയ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസ്സായിക്കാണും. എന്റെ സമപ്രായക്കാരി ഒരു പെണുകുട്ടി അയല്‍ക്കാരിയുണ്ടായിരുന്നു. ഞാന്‍ അവളെ കാണാന്‍ ചിലപ്പോള്‍ രാത്രി സഞ്ചാരം നടത്താറുണ്ട്. പകലൊക്കെ എന്റെ പുസ്തകം എടുക്കാനും മറ്റുമായി അവള്‍ വരുമെങ്കിലും അച്ചമ്മയുള്ളതിനാല്‍ അവളോടെനിക്ക് കിന്നാരം പറയാന്‍ പറ്റാറില്ല.

അവള്‍ അന്ന് എന്തിനായിരുന്നു എന്റെ വീട്ടിലെ പുസ്തകം വാങ്ങാനും നോക്കുവാനും വന്നിരുന്നത് എനിക്ക് ഓര്‍മ്മയില്ല. പലപ്പോഴും എന്റെ ഇംഗ്ലീഷും സയന്‍സും ബുക്കുകളാണ്‍ അവള്‍ വന്ന് നോക്കുക. അവള്‍ക്കും ആ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.

ഞങ്ങളുടെ തറവാട് ഓലമേഞ്ഞ നാലുകെട്ടായിരുന്നു. ആ വീട്ടില്‍ കുറേ മുറികളുണ്ടായിരുന്നു. അവിടെയുള്ള തെക്കിനിയിലായിരുന്നു എന്റെ വാ‍സം. തെക്കിനിയുടെ ചുമരുകളെല്ലാം മരം കൊണ്ടുണ്ടാക്കിയതായിരുന്നു. വടക്കെ ചുമരുകള്‍ മുഴുവനും പൊത്തുകളായിരുന്നു. ചില പൊത്തുകള്‍ക്ക് അലമാര പോലെ വാതിലുകളും ഉണ്ടായിരുന്നു. ഞാന്‍ എന്റെ പുസ്തകങ്ങളൊക്കെ ഏറ്റവും ഉയരമുള്ള പൊത്തുകളിലായിരുന്നു നിക്ഷേപിക്കാറ്. പീജണ്‍ ഹോള്‍സുപോലുള്ള പൊത്തുകളായിരുന്നു മിക്കതും. ചില പൊത്തുകളില്‍ ഞാന്‍ പൈങ്കിളിക്കഥകള്‍ വെക്കുമായിരുന്നു.

ചിലപ്പോള്‍ കുന്നംകുളത്ത് പോകുമ്പോള്‍ ഗുരുവായൂര്‍ റോഡിലുള്ള ഒരു മുറുക്കാന്‍ കടയില്‍ നിന്ന് റീഗലില്‍ നിന്ന് റൊട്ടിയും മട്ടന്‍ ചോപ്പ്സും കഴിച്ചതിന്‍ ശേഷം കുശാലായി ഒന്ന് മുറുക്കും. അന്നവിടെ മുറുക്കാന്‍ നല്ല പഴുക്കടക്കയും പട്ടപ്പുകയിലയും കിട്ടുമായിരുന്നു. പട്ടപുകയില എന്ന് വെച്ചാല്‍ പുകയിലയില്‍ എന്തോ മധുരവും വാസനയും ചേര്‍ത്ത് വാഴപ്പട്ടയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത്.

പതിനാല്‍ വയസ്സിലും എനിക്ക് ഏതാണ്ട് ഇപ്പോളത്തെപ്പോലെ ഉയരവും തടിയും ഉണ്ടായിരുന്നു. അതായത് ഒത്ത ഒരു പുരുഷനെ പോലെ. അവിടെ നിന്ന് മുറുക്കാന്‍ തുടങ്ങുമ്പോള്‍ ആശാന്‍ ചോദിക്കും “ഉണ്ണ്യേ എന്താടാ നിന്റെ മീശക്ക് കട്ടിപോരാത്തേ” ഞാന്‍ ആശാനോട് പറയും…. ഈ കട്ടി പെട്ടെന്ന് വരില്ലല്ലോ….. “എന്നാ നിനക്ക് ഞാന്‍ ചില സൂത്രങ്ങള്‍ പറഞ്ഞുതരാം… ആ സൂത്രങ്ങള്‍ സ്വായത്തമാക്കിയാല്‍ മീശക്ക് കട്ടി വരും തന്നെയുമല്ല കൂടുതല്‍ ഉന്മേഷവും വരും’‘’‘

“എന്നാല്‍ തന്നോളൂ ആശാനേ…………..” ആശാന്‍ കുമ്പിട്ട് പെട്ടിക്കടിയില്‍ നിന്ന് എനിക്ക് ഒരു ഗ്രന്ഥക്കെട്ടു തന്നിട്ട് പറഞ്ഞു. നീയ്യ് കണ്ണടച്ച് അതില്‍ നിന്ന് ഒരു പുസ്തകം എടുത്തോ. എന്നിട്ട് വീട്ടില്‍ പോയിട്ട് വായിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങിനെ എന്റെ ആശാനെക്കാണലും സിഗരറ്റ് വലിയും പുകയില ചേര്‍ത്ത് മുറുക്കലും വല്ലപ്പോഴുമുള്ള മദ്യസേവയും ഒക്കെ തുടങ്ങി.

അന്നത്തെ കാലത്ത് ഞമനേങ്ങാ‍ട്ട് നിന്ന് കുന്നംകുളത്ത് എത്തണമെങ്കില്‍ സൈക്കിള്‍ മാത്രമായിരുന്നു ഒരു ആശ്രയം. ബസ്സ് റൂട്ടിന്‍ പറ്റിയ വഴിയായിരുന്നില്ല. ഞമനേങ്ങാട്ടുള്ള എന്റെ വീട്ടില്‍ നിന്ന് വലിയ വരമ്പില്‍ കൂടി പോകണം ആദ്യം. ഞാന്‍ സൈക്കിളിന്മേല്‍ കയറി ബെല്ലടിച്ച് പാടത്ത് കൂടി പോകുമ്പോല്‍ ചിലപ്പോള്‍ തലച്ചുമടായി വരുന്ന പെണ്ണുങ്ങള്‍ സൈഡ് തരില്ല. കാലുകുത്തിയാല്‍ പൂട്ടിക്കിടക്കുന്ന ചളിയുടെ കണ്ടത്തിലേക്ക് വീഴും മഴക്കാലമായാല്‍. പിന്നത്തെ കാര്യം പറയേണ്ടല്ലോ. തിരികെ വീട്ടില്‍ പോയി പിന്നെ ഡ്രസ്സ് മാറ്റേണ്ടി വരും.

അങ്ങിനെ സൈക്കിള്‍ ചവിട്ടി ഞമനേങ്ങാട്ടെ മദ്രസ, പള്ളി, പോസ്റ്റാഫീസ്, കണ്ട്മ്പുള്ളി സ്കൂള്‍ പിന്നെ അവിടുന്ന് ചക്കിത്തറ വരെ തോടാണ്‍. അതെല്ലാം കടന്ന് ചക്കിത്തറ പാലം അന്നത്തെ കാലത്ത് മരം കൊണ്ടുള്ളതായിരുന്നു. സൈക്കിള്‍ കയ്യിലെടുത്ത് പാലം കടക്കണം. പിന്നെയും രണ്ട് മൈല്‍ ദൂരം തോട്ടിലും പാടത്തും കൂടി സൈക്കിളില്‍ അഭ്യാസം കാണിച്ച് ചവിട്ടിയാല്‍ വടുതല്‍ സ്കൂളെത്തും.

വടുതല സ്കൂള്‍ തൊട്ട് കുന്നംകുളം വരെ ബസ്സ് റൂട്ടുള്ള റോഡ്. പക്ഷെ ടാറിടാത്ത വലിയ ഉരുളന്‍ കല്ലുകളുള്ള റോഡ്. അതിന്റെ ഒരു ഓരം പിടിച്ച് സൈക്കിള്‍ ചവിട്ടണം. അങ്ങിനെ വടുതല്‍ സ്കൂളെത്തിയാല്‍ ഒരു ആശ്വാസമാണ്‍. പിന്നെ ചെറുവത്താനി തെക്കെമുക്ക്, തേവരുടെ അമ്പലം, ചിറവക്കഴ, കിഴൂര്‍, വൈശ്ശേരി, പാറ്യില്‍ താഴത്തങ്ങാടി, എംജെഡി സ്കൂള്‍, നടുപ്പന്തി കഴിഞ്ഞാല്‍ പിന്നെ ഒരു ഇറക്കമാണ്‍.

കുന്നിന്മേലുള്ള ഇറക്കത്തില്‍ കൂടി എതിരേ വാഹനങ്ങളൊന്നും വരാതെ കിട്ടിയാല്‍ ജവഹര്‍ തിയേറ്റര്‍ വരെ ചവിട്ടാതെ പോകാം. ജവഹര്‍ തിയേറ്റര്‍ എത്തിയാല്‍ പിന്നെ ഹെര്‍ബര്‍ട്ട് റോഡ് – കുത്തനെയുള്ള ഒരു കയറ്റമാണ്‍. അത് ചവിട്ടിക്കയറ്റിയാല്‍ പിന്നെ കുന്നംകുളം ടൌണ്‍ ആയി. ക്ഷീണം മാറ്റാന്‍ നേരെ റീഗല്‍ ഹോട്ടലില്‍ കയറും. അവിടെ നിന്ന് റൊട്ടിയും മട്ടണ്‍ ചോപ്സും ചായയും കഴിച്ചാണ്‍ മുന്‍പ് പറഞ്ഞ ആശാന്റെ കടയില്‍ സൊള്ളാന്‍ പോകുക.

ആശാന്‍ തന്ന പൈങ്കിളികളെയെല്ലാം ഞാന്‍ തെക്കിനിയിലുള്ള ചില പൊത്തുകളിലാണ്‍ പാര്‍പ്പിക്കാറ്. എന്റെ പുസ്തകവും നോട്ട്സുമെല്ലാം നോക്കാന്‍ വരുന്ന മൈലാഞ്ചിക്കുട്ടി അന്ന് എന്റെ കിളികളെ ഞാനറിയാതങ്ങാ‍നും എടുത്തോണ്ട് പോകാറുണ്ടോ എന്നെനിക്ക് ഓര്‍മ്മ വരുന്നില്ല.

പകല് സമയം തെക്കിനിയില്‍ വെളിച്ചം വളരെ കുറവായിരുന്നു. മറ്റുമുറികളില് നിന്നുള്ള പ്രകാശം വേണം. തെക്കിനിക്ക് ഒരു കൊച്ചുകിളിവാതിലുണ്ടായിരുന്നു. ആ വാതിലിന്നരികില്‍ ചെമ്മ്പും ചരക്കും മറ്റും വെച്ചിരുന്നതിനാല്‍ സാധാരണ തുറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

ചിലപ്പോള്‍ അവളെന്നെ തെക്കിനിക്കത്തേക്ക് വിളിച്ചിട്ട് പറയും.. പുസ്തകങ്ങളൊന്നും കാണാനില്ലല്ലോ എന്ന്. ഏത് പൊത്തിലാ ഏത് പുസ്തകമെന്ന് ഞാന്‍ ചിലപ്പോള്‍ മറന്നിരിക്കും. ഞങ്ങള്‍ അങ്ങിനെ പലപ്പോഴും ഇരുട്ടത്ത് തപ്പാറുണ്ടായിരുന്നു.

മൈലാഞ്ചിക്കുട്ടി കൂടെ കൂടെ വന്ന് എന്നിലെ കിളി ചിലപ്പോള്‍ അവളെത്തേടി വേലി ചാടാറുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വൈകിട്ട് ഞാന്‍ മൈലാഞ്ചിയെത്തേടി വേലി ചാടി ഓളുടെ വീടിന്റെ വടക്കോറത്ത് കൂടി അകത്തേക്ക് അവള്‍ ഇരുന്ന് പഠിക്കുന്ന മുറിയിലേക്ക് കടക്കാന്‍ ഭാവിക്കയായിരുന്നു.

പെട്ടന്നായിരുന്നു അവളുടെ മമ്മീസിന്റെ അട്ടഹാസം കേട്ടത്…”ആരാണ്ടാ അവിടെ തുണിയുടുക്കാതെ നടക്കുന്നത്…….?” ഞാനാകെ പേടിച്ച് വിരണ്‍ടു. അപ്പോളാണ്‍ എനിക്ക് മനസ്സിലായത് എന്റെ മുണ്ട് ഈ കൂത്താടിച്ചിയുടെ കമ്പുകളില്‍ തൂങ്ങിക്കിടക്കുന്ന വിവരം.

എന്നെക്കണ്ടിട്ട് മൈലാഞ്ചിക്കുട്ടി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു. അന്നൊക്കെ മണ്ണെണ്ണ വിളക്കുകള്‍ മാത്രമായിരുന്നു ആശ്രയം അതിനാലാണ്‍ രക്ഷപ്പെടാന്‍ സാധിച്ചത്. ഞാന്‍ മമ്മിസിന്റെ അട്ടഹാസം കേട്ടതും വന്ന വഴി വേലി ചാടിയോടി. അങ്ങിനെ എന്നെ ഒരുനാള്‍ പറ്റിച്ചതാണ്‍ ഈ കൂത്താടിച്ചി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ്‍ ജെസ്സിയുടെ വീട്ടുപടിക്കല്‍ ഞാന്‍ ഈ കൂത്താടിച്ചിയുടെ സന്തതിപരമ്പരകളെ കാണുന്നത്. എന്നെ കണ്ടയുടനെ അവളെന്നെ വണങ്ങി. ഇനി എന്നെ കേറി പിടിക്കുമോ എന്ന് ഭയന്ന് ഞാന്‍ പിന്മാറി.

അങ്ങിനെ കൂത്താടിച്ചിക്കഥ ഇവിടെ അവസാനിക്കുന്നു. ഈ കൂത്താടിച്ചിയെ കണ്ടപ്പോളാണ്‍ ഞാന്‍ എന്റെ മൈലാഞ്ചിക്കുട്ടിയെ ഓര്‍ക്കുന്നത്. അവളെ പറ്റി നാല്‍ വരിയെങ്കിലും പറയാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ> എന്നെപ്പോലെ മയ്യത്താവാതെ അവളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കാനിടയായാല്‍ ഒരു പക്ഷെ ഇതിലൊരു കമന്റിടുകയോ എന്നെ വിളിക്കുകയോ ചെയ്തേക്കാം.

എന്റെ പല കാമുകിമാ‍രില്‍ ഒരാളായിരുന്നു മൈലാഞ്ചി. അവളുടെ കഥ പിന്നിടൊരിക്കല്‍ എഴുതാം. അവള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് അറിയട്ടെ ആദ്യം. എന്നെ പതിനഞ്ചാം വയസ്സില്‍ എന്റെ മാതാവ് നാട് കടത്തിയതില്‍ പിന്നെ ഞാന്‍ എന്റെ മൈലാഞ്ചിയെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്നെപ്പോലെത്തന്നെ മക്കളും മരുമക്കളുമായി എവിടേയോ ജീവിച്ചിരുപ്പുണ്ടാകും.

spelling mistakes shall be corrected later only. kindly excuse
+++