Sunday, July 31, 2011

കര്‍ക്കിടക വാവ് ബലി തര്‍പ്പണം - 2011






കഴിഞ്ഞ ശനിയാഴ്ച ജൂലായ് 2011, 30 കര്‍ക്കിടക വാവ് ബലിയിടല്‍ ആയിരുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി കൊക്കാലെ ഭാ‍ഗത്ത് പുഴയും കുളങ്ങളും കായലുകളും ഒന്നുമില്ലെങ്കിലും ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം ചെയ്തു.

കാലത്തെ കനത്ത മഴയില്‍ തിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവായി തോന്നി. കഴിഞ്ഞ വര്‍ഷം ഞാന്‍ ക്ഷേത്രത്തിലെ പൂജാരിമാരോടും മറ്റു പലരോടും

എന്താണ്‍ ഈ “ബലിയിടലിന്റെ” ഐതിഹ്യം എന്ന് അന്വേഷിക്കുകയുണ്ടായി. ഹിന്ദുകുടുംബങ്ങളിലെ ആരെങ്കിലും ബലിയിടുന്നത് പതിവാണെങ്കിലും ആധികാരികമായി എന്താണ്‍ ഇതിന്റെ പിന്നിലുള്ള ചരിത്രം എന്ന് പലര്‍ക്കും പറഞ്ഞ് തരാനായില്ല.

എന്റെ വളരെ അടുത്ത സുഹൃത്ത് ജി. മഹാദേവന്‍ പറഞ്ഞു പിതൃക്കള്‍ ഇത്തരം ദിവസങ്ങളില്‍ അവരുടെ മക്കളെ കാണാന്‍ കാത്തിരിക്കുമത്രെ. നദീതീരമായ ആലു

വായിലും, കുളങ്ങളോ അരുവികളോ ഉള്ള ക്ഷേത്രപരിസരത്തുമെല്ലാം

ആയിരങ്ങള്‍

ബലി തര്‍പ്പണം ചെയ്യുന്നു.

മുങ്ങിക്കുളിച്ച് ഈറനോടെ വന്നു വേണം ബലിയിടാന്‍. കര്‍മ്മം

കഴിഞ്ഞാല്‍ വീണ്ടും മുങ്ങിക്കുളിക്കണം. ഇതൊക്കെ കഴിഞ്ഞേ ജലപാനം പോലും പാടുള്ളൂ എന്നതാണ്‍ ചടങ്ങ്.

ഇവിടെ നടന്ന ചടങ്ങില്‍ മുങ്ങിക്കുളിക്കാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ എല്ലാരും അവരവരുടെ വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധിയോടെ ആണ്‍ ബലി തര്‍പ്പണത്തിന്‍ എത്തിയിരുന്നത്.

എന്റെ അമ്മയുടെ കഴിഞ്ഞ ശ്രാര്‍ദ്ധത്തിന്‍ ഞാനും എന്റെ സഹോ

ദരന്‍ വി. കെ. ശ്രീരാമനും അദ്ദേഹത്തിന്റെ മകനും കൂടി പഴഞ്ഞിക്കടുത്ത ഒരു ക്ഷേത്ര സന്നിധിയില്‍ ബലിയിടാന്‍ പോയിരുന്നു. എന്റെ പിതാവിന് വേണ്ടി ഞാന്‍ ഇതേ വരെ ബലിയിട്ടില്ല. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഒരിക്കല്‍ മാത്രം ചെയ്തു. പിന്നീട് എന്റെ അമ്മ പറയുമായിരുന്നു കാലാകാലങ്ങളില്‍ വരുന്ന വിശേഷ ദിവസങ്ങളി അഛന്‍ വേണ്ടി ബലിയിടേണ്ട എന്ന്.

അമ്മ അതിനുള്ള കാരണങ്ങള്‍ എന്തോ എന്നോട് പറഞ്ഞിരുന്നു.

അതെനിക്ക് ഓര്‍മ്മയില്ല. അങ്ങിനെയൊക്കെ ആണെങ്കിലും ബലിയിടണം എന്നാണ്‍ എന്റെ മേല്‍ പറഞ്ഞ സുഹൃത്ത് ജി. മഹാദേവന്‍ പറഞ്ഞത്.

പണ്ട് എന്റെ ഒരു സുഹൃത്ത് എന്റെ ബ്ലോഗ് വായിച്ച് അവര്‍ക്ക് അറിയുന്ന ഭാഷയില്‍ ബലി തര്‍പ്പണത്തെ പറ്റി പറഞ്ഞ് തന്നിരുന്നു. അത് തിരഞ്ഞ് നോക്കി കിട്ടിയാല്‍ ഞാന്‍ ഇവിടെ എഴുതാം വീണ്ടും.

ഏതെങ്കിലും വായനക്കാര്‍ക്ക് ഈ ബലി തര്‍പ്പണത്തിന്റെ സങ്കല്‍പ്പവും ഐതിഹ്യവും

അറിയുമെങ്കില്‍ ദയാവായി പങ്ക് വെക്കുക. ഒരു റൈറ്റ് അപ്പ് അയക്കുക. ഇതേ പംക്തിയില്‍ പ്രസിദ്ധീകരിക്കാം.

Wednesday, July 27, 2011

അല്‍ ഐന്‍ - മനസ്സിലെ നൊമ്പരങ്ങള്‍





അല്‍ ഐന്‍ (al ain) എന്ന് കേള്‍ക്കുമ്പോള്‍ എപ്പോഴും ഒരു നടുക്കത്തോടെ ആയിരുന്നു കുറേ കാലം എനിക്ക്. പിന്നെ പിന്നെ അത് ആ നാമം കേള്‍ക്കാതെയായി. പ്രത്യേകിച്ച് ഞാന്‍ ഗള്‍ഫില്‍ നിന്ന് വിടുകയും ചെയ്തിരുന്നു.

ഞാന്‍ സാധാരണ വൈകിട്ട് 8 മണി കഴിഞ്ഞാല്‍ 12 മണി വരെ നെറ്റില്‍ സജീവമാണ്‍. പലരോ‍ടും പ്രത്യേകിച്ച് ഗള്‍ഫ്, യൂറോ‍പ്പ്, കാനഡാ, യുഎസ് എന്നിവിടങ്ങളിലുള്ളവരുമായി.

ഞാന്‍ ചാറ്റുന്നതില്‍ 99 ശതമാനം സുഹൃ

ത്തുക്കളും ഞാന്‍ ഓണ്‍ലൈനില്‍ വെച്ച് പരിചയപ്പെട്ടവരാണ്‍, അതില്‍ നല്ലൊരു ശതമാനം പേര്‍ എന്നെ എന്റെ തൃശ്ശൂരിലെ വീട്ടില്‍ വന്ന് കാണാറുണ്ട്. ചിലര്‍ നേരെ ഓഫീസില്‍ കയറി വരും.

എന്റെ തൃശ്ശൂരിലെ ഓഫീസ് ടൈമിങ്ങ്സ് ഗള്‍ഫ് പോലെ. ഉച്ചക്ക്

ഒരു ദീര്‍ഘമായ ലഞ്ച് ബ്രേക്ക്. അതിന്‍ ശേഷം ജസ്റ്റ് വണ്‍ ഹവര്‍ ഈവനിങ്ങ് സെഷന്‍. കാലത്ത് 8 മണിക്ക് തൃശ്ശൂരില്‍ എന്റെ ഓഫീസ് മാത്രം തുറക്കപ്പെടുന്നു. ശനിയും ഞായറും അവധി.

ദീര്‍ഘമായ ലഞ്ച് ബ്രേക്ക് വേണ്ടാ എന്നുള്ളവരില്‍ ചിലര്‍ ഓവര്‍ ടൈം ചെയ്യും, ചിലര്‍ ഷോപ്പിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കും പോകും. അങ്ങിനെയൊക്കെ ജീവിച്ച് പോകുന്നു എന്റെ റിട്ടയര്‍മെന്റ് കാലം.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി അധികം ലീവൊന്നും എടുക്കാതെ നല്ല സ

ര്‍വ്വീസ് റെക്കോഡ് സ്ഥാപിക്കുന്ന വ്യക്തിക്ക് സൌജന്യമായി ഗള്‍ഫിലെ എന്റെ ഓഫീസിലോ മറ്റു സ്ഥാപനങ്ങളിലോ പ്ലേസ്മെന്റ് കൊടുക്കാറുണ്ട്.

ഞാന്‍ വൈകിട്ട് 6 മണി കഴിഞ്ഞാല്‍ സജീവമാണ്‍. തൃശ്ശൂരില്‍ വൈകിട്ട് ചെ

ന്നിരിക്കുവാന്‍ നല്ല പാര്‍ക്കുകളോ, പബ്ബുകളോ ഇല്ല. ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചില ക്ലബ്ബുകളില്‍ അംഗത്വം ഉണ്ട്. അത്തരം ക്ലബ്ബു

കളില്‍ മാസത്തില്‍ കൂടിയാല്‍ രണ്ട് മീറ്റിങ്ങ് മാത്രം.,

കഴിഞ്ഞ ഒരു കൊല്ലം വരെ ട്രക്കിങ്ങിനും, നീന്തല്‍, ടെന്നീസ്, യോഗ, ഏരൊബിക്സ് എന്നിവയിലും സജീവമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു രോഗിയാണ്‍. എന്റെ കാലപാദത്തിന്നടിയില്‍ ഒരു പ്രത്യേകതരം സെന്‍സേഷന്‍. കാല്പാദം പഞ്ഞിയില്‍ ചവിട്ടുന്നപോലെയുള്ള ഫീലിങ്ങ്. ചെരിപ്പിടാതെ വീട്ടിന്നുള്ളില്‍ പോലും നടക്കാനാവില്ല. ഒറ്റ സ്റ്റ്രെച്ചില്‍ ഒരു കിലോമീറ്റര്‍ നിക്കാതെ നടക്കാനാവില്ല. അമ്പലങ്ങളിലും

മറ്റു ദേവാലയങ്ങളിലും പോകാന്‍ പറ്റില്ല, അങ്ങിനെ എന്റെ പല ഏക്റ്റിവിറ്റീസിനും വിരാമമിടേണ്ടി വന്നു.

ഹോമിയോ, ആയുര്‍വ്വേദം, അലോപ്പതിയിലെ ന്യൂറോ, ഓര്‍ത്തോ എന്നീ പല വിഭാഗങ്ങളും മാറി മാറി ചികിത്സിക്കപ്പെടുന്നു. രോഗം വിട്ടുമാറില്ലായെന്നാണ്‍ എന്റെ ഡോക്ടറുടെ കണ്ടെത്തല്‍. കൂടുതലാകാതിരിക്കാനുള്ള മരുന്നുകളാണ്‍ എനിക്ക് നല്‍കുന്നത്. പെയിന്‍ കില്ലറ് എനിക്ക് നല്‍കരുതെന്ന് ഞാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒരു ഉടഞ്ഞ പാത്രം പോലെ വീട്ടിലിരിക്കു

കയാണിപ്പോള്‍. അപ്പോള്‍ സുഹൃത്ത് സല്ലാപത്തിന്നൊരു ഏക മാര്‍ഗ്ഗം നെറ്റിലെ ചാറ്റിങ്ങ് ആണ്‍. ഓരോ ദിവസവും പുതു പുതു സുഹൃത്തുകളെ ഏഡ് ചെയ്യുന്നു.

അങ്ങിനെ കഴിഞ്ഞ ഒരു ആഴ്ചയായി അല്‍ ഐനിലെ ബിന്ദു വൈകിട്ട് ചാറ്റിങ്ങിന്‍ വരുന്നുണ്ട്. ബിന്ദുവിന്‍ അവിടെ തരക്കേടില്ലാത്ത ജോലിയുണ്ട്. നല്ല ജീവിതം. പ

ണ്ടത്തെ അല്‍ ഐനും ഇപ്പോളത്തെ അല്‍ ഐനും തമ്മില്‍ ഒരു കമ്പാരിസണ്‍ ഞാന്‍ മനസ്സില്‍ കണ്ടും കൊണ്ടിരിക്കുന്നു.

ബിന്ദുവിനെ പരിചയപ്പെട്ടതിന്‍ ശേഷം ആണ്‍ ഞാന്‍ കുറേ വര്‍ഷത്തിന്‍ ശേഷം അല്‍ ഐന്‍ എന്ന നാടിന്റെ പേരുപോലും ഓര്മ്മിക്കുന്നത്.

എനിക്ക് അല്‍ ഐന്‍ എന്ന സ്ഥലത്തിനെ പേടിപ്പെടുത്തുന്ന തരത്തിലുളള വികാരം എങ്ങിനെ ഉടലെടുത്തുവെന്ന് ഞാന്‍ ചുരുക്കി പറയാം.

എന്റെ മക്കള്‍ക്ക് 12 വയസ്സായിട്ടുണ്ടെന്ന് തോന്നുന്നു അപ്പോള്‍.

ഞാന്‍ വളരെ അധികം നാള്‍ മസ്കത്തില് ആയിരുന്നു. ഓഫീസ് എക്യുപ്പ്മെന്റ്സ് വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ മേനേജര്‍ ആയിരുന്നു ഞാന്‍. തുടക്കത്തിലെ ആദ്യ പതിനഞ്ചുവര്‍ഷം എന്റെ ഇമ്മീഡിയറ്റ് ബോസ്സ് ഒരു ലെബനാനി ആയിരുന്നു. ഇദ്ദേഹത്തിന്റെ വീട് ബൈറൂട്ടിലായിരുന്നു.

ലെബനാനികളുടെ കൂട്ടത്തില്‍ ഞാന്‍ ഏക മലയാളിയും ഇന്ത്യക്കാരനും ആയിരുന്നു. അതിനാല്‍ എനിക്ക് ലെബനീസ് ഫുഡും മറ്റും കഴിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടതായി വന്നു. കാലത്ത് ഇഡ്ഡലിയും ദോശയും കഴിച്ചുവളര്‍ന്ന എനിക്ക് പെട്ടെന്ന് ബോയല്ഡ് പൊട്ടറ്റൊയും, ഓറഞ്ച് ജ്യൂ‍സും ചീസും മറ്റും ആയിരുന്നു പ്രാതല്‍. ഉച്ചകാ‍ണെങ്കില്‍ കുറേ വേവിക്കാത്ത വെജിറ്റബിള്‍സും പിന്നെ റെഡ് മീറ്റും, ലെബനീസ് ബ്രെഡും. ധാരാളം ഗാര്‍ളിക്ക് പേസ്റ്റും ഒലിവ് ഓയിലും ലൈം ജ്യൂസും കൂട്ടത്തില്‍ ഭക്ഷണത്തില്‍ ഉണ്ടായിരുന്നു.

ആദ്യത്തെ ആറ് മാസം ഒരു നുള്ള് മുളക് പൊടിപോലും കിട്ടിയില്ല. ഒട്ടും

എരുവ് ചേര്‍ക്കാത്തതായിരുന്നു എല്ലാ കറികളും. നമുക്ക് വേണമെങ്കില്‍ പെപ്പറും ടബാസ്കോ സോസും ഭക്ഷണത്തില്‍ മിക്സ് ചെയ്ത് കഴിക്കാം. ഞാനൊരു വിധം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചുപോന്നു.

ഭക്ഷണ കാര്യത്തില്‍ മാത്രമേ അവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൂ. പിന്നെ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അവര്‍ പല്ല് തേക്കില്ല, കുളിക്കില്ല എന്നതൊക്കെയാണ്‍.

ഇതൊന്നും ദിനചര്യയുടെ ഭാഗമായിട്ട് അവര്‍ക്കില്ലായിരുന്നു ആ കാലത്ത്.

അതിനാല്‍ ഞാന്‍ അവരുടെ മുറിയില്‍ കിടക്കാറില്ല.

ലെബനീസിന്റെ ജീവിത രീതി ഫ്രഞ്ച സ്റ്റൈലിലാണ്‍. അവിടെ അവര്‍ക്ക് പഠിക്കേണ്ടത് അറബിയും ഫ്രഞ്ചുമാണ്‍. ചുരുക്കം ചിലര്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കും. അവരുമായുള്ള സംസര്‍ഗ്ഗത്താല്‍ എനിക്ക് അറബിയും ഫ്രഞ്ചും പഠിക്കാനായി.

ഞാന്‍ പറഞ്ഞ് വരുന്ന ആ കാലത്ത് തന്നെ അവരുടെ ലൈഫ് വളരെ മോഡേണ്‍ ആയിരുന്നു. ഞാനായിരുന്നെങ്കില്‍ ഒരു തനി നാടന്‍ മലയളിയും. അവര്‍ എണ്ണ തേക്കാറില്ല, കുളി വല്ലപ്പോഴും. എന്നാല്‍ അവരുടെ വസ്ത്രധാരണവും ലിവിങ്ങ് സ്റ്റാന്‍ഡേഡും എല്ലാം വെരി സൂപ്പര്‍. എനിക്ക് പാരീസില്‍ നിന്ന് പേന്റും ഷര്‍ട്ടും ബ്ലെയിസറും എല്ലാം വരുത്തിത്തന്നു അവര്‍.

അവര്‍ക്ക് ഇംഗ്ലീഷ് സാധനങ്ങളൊട് പുഛവും ആയിരുന്നു. ഞാന്‍ ഉപയോഗിച്ചിരുന്ന ഒരു ജാഗ്വാര്‍ കാര്‍ അവര്‍ വാങ്ങി വെച്ച് എനിക്ക് പകരം ഒരു റീനൊ (Renault)

കാറ് തന്നു. അങ്ങിനെ ചുരുങ്ങിയ കാ‍ലം കൊണ്‍ട് ഞാനും ഒരു ലെബനീസ് മേനെ പോലെയായി. എന്റെ കാലത്തെ തല നിറയെ എണ്ണ തേച്ചുള്ള കുളിയും നീട്ടി വളര്‍ത്തിയ തലമുടിയും എല്ലാം അവര്‍ക്കായി എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു.

ഞങ്ങളുടെ സ്ഥാപനത്തില്‍ ഇരുനൂറില്‍ കൂടുതല്‍ സ്റ്റാഫ് ഉണ്ടായിരുന്നു. അതില്‍ 20 ശതമാനം പെണ്ണുങ്ങളായിരുന്നു. ആരും വിവാഹിതരായിരുന്നില്ല. എല്ലാര്‍ക്കും കൂടി ഒരു കെട്ടിടത്തിലെ പതിനാറ് ത്രീ ബെഡ് റൂം ഫ്ലാറ്റുകള്‍. ആണുങ്ങളും പെണ്ണുങ്ങളും കൂടി താമസിക്കുന്നു.

കുറച്ച് നാള്‍ കഴിഞ്ഞപ്പോളെക്കും എനിക്ക് അവരുമായുള്ള ജീവിതം മടുത്തു. എന്റെ ഓഫീസ് സെക്രട്ടറിപ്പെണ്ണും ലബനീസ് ആയിരുന്നു. നജാത്ത്. അവള്‍ ആഴ്ചയിലൊരിക്ക

ലേ കുളിക്കുകയുള്ളൂ.. പക്ഷെ എന്നും നനച്ച് തുടക്കും. പല്ല് തേക്കില്ല, തന്നെയുമല്ല വായ് നാറ്റം കൂടുതലായിരുന്നു. കെട്ടിപ്പിടിച്ച് വര്‍ത്തമാനം പറയാനും ബീറുകുടിക്കാനും മറ്റും എപ്പോഴും കമ്പനി കൂടിയിരുന്നു.

ലെബനീസ് പെണ്ണുങ്ങളായ എന്റെ സഹപ്രവര്‍ത്തകരുടെ വേഷം ജീന്‍സും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടും ആയിരുന്നു. ലെബനീസുകള്‍ വെളുത്ത് സുന്ദര്‍മാരും സുന്ദരികളുമാണ്‍ മിക്കവരും. എല്ലാവരും നല്ല ആരോഗ്യമുള്ളവര്‍. ആണുങ്ങളുടെ കൈത്തണ്ട നമ്മുടെ കാലിന്റെ തുടകളുടെ അത്ര തടിയുണ്ടാകും.

അവര്‍ക്ക് എന്ത് പണിയെടുക്കാനും ഒരു ചമ്മലില്ല. ചിലപ്പോള്‍ ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ ഓഫ് ലോഡ് ചെയ്യുന്ന സമയത്ത് കൂലിക്കാര്‍ കുറവാണെങ്കില്‍ അവര്‍ സ്വമേധയാ ചെന്ന് അതൊക്കെ ഇറക്കും. അവര്‍ക്ക് മേനേജരെന്നോ കീഴ്ജീവനക്കാരനെന്നോ ഉള്ള നോട്ടമില്ല. ഒരിക്കലെന്നോട് അവരുടെ കൂടെ കൂടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാക്കിയില്ല.

എന്റെ കൂട്ടുകാ‍ര്‍ എന്നെ കള്ള് കുടിക്കാനും ഡാന്‍സ് ചെയ്യാനും, വീക്ക് എന്ഡുകളില്‍ ബീച്ചില്‍ പോകാനും, യോട്ട് ക്ലബ്ബില്‍ ചേരാനും, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും ഒക്കെ പഠിപ്പിച്ചു.

ആരോഗ്യ ദൃഢഗാത്രരായ അവര്‍ കുടിക്കുന്ന ഒരു സ്മോള്‍ എനിക്ക് കഴിക്കാന്‍ ഏറെ സമയം വേണം. ഞാന്‍ അന്ന് റോത്ത് മേന്‍ സിഗരറ്റായിരുന്നു വലിച്ചിരുന്നത്. അവരോ ഏറ്റവും കടുപ്പമുള്ള മാള്‍ബൊറോ, വിന്‍സ്റ്റണ്‍ മുതലായ ബ്രാന്‍ഡുകളായിരുന്നു.

ചിലപ്പോള്‍ മുന്തിയതരം സ്കോച്ച് ഉപേക്ഷിച്ച് അവര്‍ അവരുടെ ലെബനീസ് അരാക്ക് കുടിക്കും. നമ്മുടെ നാട്ടിലെ നാടന്‍ ചാരായം പോലെയുള്ളത്. അവരുടെ ലബനീസ് ചാരായം വെള്ളത്തില്‍ ഒഴിച്ചാല്‍ പാല്‍ പോലെ ആകും. അവര്‍ അത് ഡ്രൈ ഓണ്‍ ദ് റോക്ക് ആയി കുടിക്കും.

ഗാര്‍ളിക്ക് പേസ്റ്റ് തേച്ച മീനും ഇറച്ചിയും ഗ്രില്‍ ചെയ്ത് കഴിക്കും. ഇതൊക്കെ എനിക്ക് പൊരുത്തപ്പെടാന്‍ കുറച്ചധികം സമയം എടുത്തു. എന്നെ എല്ലാതരം ഡാന്‍സുകളും അവര്‍ പഠിപ്പിച്ചു, ഓരോ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധരിക്കേണ്ട ഡ്രസ്സ് കോടുകളും എന്നെ മനസ്സിലാക്കി. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒരു മോഡേണ്‍ മേനാകാന്‍ അധിക സമയം എടുത്തില്ല.

ഒരിക്കല്‍ ഞാന്‍ അവരെ കൂട്ടാതെ ഒറ്റക്ക് ഡിസ്കോ ഡാന്‍സിന്‍ പോയി. പക്ഷെ എന്നെ മെയിന്‍ ഗേറ്റില്‍ തടഞ്ഞ് നിര്‍ത്തി. അന്നാണ്‍ എനിക്ക് മനസ്സിലായത് ഡിസ്കോ ഹോളില്‍ പെയറിന്‍ മാത്രമേ പ്രവേശനം ഉള്ളൂവെന്ന്.

കൂടെ ആടിത്തിമിര്‍ക്കാന്‍ വാടകപ്പെണ്ണുങ്ങള്‍ അവിടെ ഹാജരായിരുന്നു. ഞാന്‍ ചെറിയൊരു ചമ്മലോടെ തിരിച്ച് പോകാനായി സ്ഥലം വിട്ടു. പക്ഷെ ഹോട്ടല്‍ ലോബിയില്‍ എന്റെ ബോസ്സിന്റെ ഒരു ഗേള്‍ ഫ്രണ്ടിനെ കണ്ടുമുട്ടി. വളരെ നിര്‍ബ്ബന്ധിച്ചപ്പോള്‍ എനിക്കവളോട് സത്യം തുറന്ന് പറയേണ്ടി വന്നു.

അവള്‍ എന്നോടൊപ്പം ഡിസ്കോ ഹോളിലേക്ക് അനുഗമിച്ചു. എന്നെ അവള്‍ സ്റ്റെപ്പുകളൊക്കെ പഠിപ്പിച്ചു. എന്തിനു പറയണം എന്നെ അവള്‍ മിക്ക ദിവസവും ഡിസ്ക്കോക്ക് ക്ഷണിച്ചു. എന്റെ സ്വഭാവത്തില്‍ വൃത്തികേടുകള്‍ കടന്നുകൂടിയെന്ന് എനിക്ക് തോന്നി. അമിതമായ മദ്യപാനവും മറ്റും.

കാലങ്ങള്‍ ചെല്ലും തോ‍റും എനിക്കവരുമായുള്ള് ജീവിതം ദു:സ്സഹമായി തോന്നി. ഞാന്‍ ജോലി രാജി വെക്കാന്‍ തീരുമാനിച്ചു. ഇമ്മീഡിയറ്റ് ബോസ്സിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളെന്നെ പോകാന്‍ വിസമ്മതിച്ചു. തന്നെയുമല്ല എന്നെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി.

(ചുരുക്കിയെഴുതാന്‍ ശ്രമിച്ച ഈ പോസ്റ്റ് വളരെ വലുതായി. അതിനാല്‍ അടുത്ത അദ്ധ്യായത്തോട് കൂടി മുഴുമിക്കാം. കാത്തിരിക്കുക)

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Sunday, July 24, 2011

സുഖവാസത്തിന് കോയമ്പത്തൂരിലേക്ക്

എന്താണെന്റെ രോഗം, ഇതിന് മരുന്നില്ലേ എന്നൊക്കെ ഞാന്‍ ചിലപ്പോളാലോചിക്കും. ഇനി ദൈവം തമ്പുരാന്‍ എന്നെ ചികിത്സിക്കുന്ന വൈദ്യന്മാര്‍ക്ക് ഉപദേശിക്കണം. എന്നെ കണ്ടവര്‍ക്കൊന്നും ശരിയായ ഡയഗ്നോസിസ് കിട്ടിയിട്ടുണ്ടാവില്ല.

ഞാന്‍ പല വൈദ്യന്മാരെയും മാറി മാറി കാണുന്നുവെങ്കിലും ഒരാളുടെ മരുന്ന് മാത്രം കഴിഞ്ഞ ആറു മാസമായി കഴിക്കുന്നു. വേദനയില്‍ നിന്നും കഴപ്പില്‍ നിന്നും ആശ്വാസം ഉണ്ട്. പക്ഷെ രോഗം മാറുന്നില്ല. എത്ര നാളെന്ന് വെച്ചാണ് ഈ സ്ഥിതിയില്‍ തുടരുക.

എനിക്ക് അമ്പലത്തില്‍ പോകാന്‍ പറ്റില്ല, നഗ്നപാദങ്ങളുമായി എവിടെയും കേറിച്ചെല്ലാനാകില്ല. മറ്റുള്ളവരെപോ‍ലെ നടക്കാനും ഓടാനും പറ്റില്ല. എല്ലാം സുഖക്കേടിനും മരുന്നുകളുള്ള മോഡേണ്‍ യുഗത്തില്‍ എന്താണ് എനിക്കുമാത്രം ഇങ്ങിനെ ഒരു ദുര്യോഗം.

എന്റെ ആരോഗ്യരഹസ്യത്തിന്റെ കാരണങ്ങളായ ഓട്ടം, ചാട്ടം, നീന്തല്‍, ഏറോബിക്സ്, യോഗ, ടെന്നീസ് എന്നിവയൊക്കെ തീര്‍ത്തും നിര്‍ത്തേണ്‍ടി വന്നു. ഇപ്പോള്‍ ഏക ആശ്രയം നടത്തം മാത്രം.

പക്ഷെ ഈ മഴക്കാലം വന്നതോട് കൂടി നടത്തവും നിന്ന മട്ടാണ്. കാല്‍ പാദം നനയാതെ നടക്കാനാവില്ല. ചെരുപ്പഴിച്ച് ഷൂ ഇട്ട് അര കിലോമീറ്ററില്‍ കൂടുതല്‍ നടക്കാനാവില്ല. എനിക്ക് ധരിക്കാന്‍ പ്രത്യേക തരം ചെരിപ്പുകളും ഷൂസിന് ഉള്ളില്‍ വെക്കാനുള്ള സോളുകളും ഉണ്ട്. ചെരിപ്പിട്ട് നാലോ അഞ്ചോ കിലോമീറ്റര്‍ താണ്ടാന്‍ വലിയ പ്രയാസം ഇല്ല, കുറേ നടക്കുമ്പോള്‍ കാല്‍ പാദം ചൂടാകുന്ന പോലെ തോന്നും, അപ്പോള്‍ എവിടെയെങ്കിലും ഇരുന്ന് തണുപ്പിക്കും, വീണ്ടും യാത്ര തുടരും. അങ്ങിനെയൊക്കെയാണ് എന്റെ സ്ഥിതി.

മക്കളുടെ അടുത്ത് പോയി നിക്കണമെന്ന് ആഗ്രഹം ഉണ്ട്. കൂടുതല്‍ ഇഷ്ടം മോളുടെ കൂടെ താമസിക്കാനാണ്. അവള്‍ എറണാംകുളത്ത്. അവിടെ കൂട്ടുകുടുംബമായതിനാല്‍ അധിക ദിവസം താമസിക്കാന്‍ എനിക്കൊരു വിഷമം. അവളുടെ അമ്മായിയമ്മയും അമ്മായിയപ്പനും വളരെ സ്നേഹമുള്ളവരാണ്. അവര്‍ എന്റെ മകള്‍ക്ക് എന്റെ വീട്ടിലുള്ളതിനേക്കാളും സ്നേഹവും ലാളനയും കൊടുക്കുന്നുണ്‍ട്. അവളുടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്റെ പത്നിക്ക് അവളെ വലിയ ഇഷ്ടമാണ്. അമ്മയില്‍ നിന്നും കിട്ടുന്ന പരിളാലനം മകള്‍ക്ക് ആ ചേച്ചിയില്‍ നിന്ന് കിട്ടുന്നു.

സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും അവിടെ പോയി പത്ത് ദിവസം നില്‍ക്കുകയാണെങ്കില്‍ അവിടെയും ഈ മണ്‍സൂണ്‍ പ്രശ്നം ഉണ്ടല്ലോ. അതിനാല്‍ കോയമ്പത്തൂരിലുള്ള മകന്റെ അടുത്തേക്ക് പോകാം എന്ന് കരുതി.

ഞാന്‍ കോയമ്പത്തൂരിലേക്ക് വരുന്നില്ലാ എന്നായിരുന്നു അവന്റെ പരാതി. ഏതായാലും പരാതി തീര്‍ക്കുകയും ആവാം എനിക്കൊരു ചേഞ്ചും ആകുമല്ലോ എന്ന് കരുതി ഞാന്‍ അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. മകന്‍ എനിക്കും അവനെ അമ്മക്കും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്ത് തന്നു. എന്റെ പെണ്ണിന് രണ്ടാഴ്ച കഴിഞ്ഞും എനിക്ക് രണ്ട് ദിവസം കഴിഞ്ഞും റിട്ടേണ്‍ ടിക്കറ്റ് ആദ്യം കിട്ടിയിട്ടേ ഞാന്‍ പുറപ്പെട്ടുള്ളൂ..

എന്റെ മകന്‍ അവിടെ ഒരു മള്‍ട്ടി നാഷണല്‍ ബേങ്കില്‍ മാനേജര്‍ ആണ്‍. നല്ല താമസ സൌകര്യവും ഭക്ഷണവും എല്ലാം ഉണ്ടവിടെ. കാര്യം കുശാല്‍. പിന്നെ അവിടെ മഴയില്ല, അതിനാല്‍ എന്റെ നടത്തത്തിന്റെ പുനരാരംഭവും ആകാം. അങ്ങിനെ സ്വപ്നങ്ങള്‍ കൊയ്ത് ഞാനും എന്റെ പെണ്ണൂസും കൂടി കോയമ്പത്തൂരില്‍ ലാന്‍ഡ് ചെയ്തു.

എന്റെ പെണ്ണിന് മോളേക്കാളും ഇഷ്ടം മോനോടാണ്. എനിക്ക് മറിച്ചും. എന്റെ മോളുടെ കുട്ടിയെ കൂടെ കൂടെ കണ്ട് അവനോട് എനിക്കിഷ്ടം കൂടീ. കുട്ടാപ്പുവിനെ പത്ത് പതിനഞ്ചുദിവസം കണ്ടും കൊണ്ടിരിക്കാന്‍ എറണാംകുളത്ത് പോയേ തീരൂ. അത് എളുപ്പത്തില്‍ നടക്കില്ല, അതിനാല്‍ കോയമ്പത്തൂരേക്ക് പോകാമെന്നായി.

ഞാന്‍ ആദ്യമൊക്കെ കോയമ്പത്തൂരേക്ക് തീരെ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചില്ല, അവിടെ കമ്പ്യൂട്ടറില്ല, നെറ്റില്ല, അങ്ങിനെ എന്റെ ഇഷ്ടത്തിനുള്ള പലതും ഇല്ല. ഒരു നല്ല പബ്ബ് പോലുമില്ല. പിന്നെ എന്റെ മോന്‍ പണിയെടുക്കുന്ന ബേങ്ക് നല്ല ബിസി കമേഴ്സ്യല്‍ ഏരിയായിലാണ്. പക്ഷെ താമസം ഒരു റിമോട്ട് ഏരിയായിലാണ്.

അവിടെ ഈവനിങ്ങ് സവാരിക്ക് നല്ല പേവ്മെന്റുപോലും ഇല്ല. ജോഗ്ഗിങ്ങ് പാത്ത് ഉള്ളതാണെങ്കില്‍ റേസ് കോഴ്സില്‍ മാത്രം, അവിടെ പോയാല്‍ തിരിച്ചെത്താനുള്ള ഈവനിങ്ങ് സമയം ആ ഭാഗത്ത് നിന്ന് വാഹനം കിട്ടാനെളുപ്പമല്ല.

അങ്ങിനെ പല പല കാരണങ്ങളാല്‍ ഞാന്‍ ആദ്യമൊക്കെ അവിടേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. പക്ഷെ എന്റെ പെണ്ണിന് ഇതൊന്നും പ്രശ്നമല്ല. അവള്‍ക്ക് അവളുടെ പുന്നാരമോനെ വെറുതെ കണ്‍ടോണ്‍ടിരുന്നാല്‍ മതി.

ഇക്കുറി ടിക്കറ്റ് ഓക്കെ ആയി വന്നുവെങ്കിലും ഞാന്‍ പിന്നീട് കാലുമാറി, അവളോട് ഒറ്റക്ക് പോയ്കോളാന്‍ പറഞ്ഞു. പിന്നെ അവളെന്നെ മണിയടിച്ച് കൂടെ കൊണ്ടോയി. അവള്‍ക്കൊരു പോട്ടറുടെ പണിക്കാണ്‍ എന്നെ കൊണ്ടോയത്.

അവളുടെ ബേഗ് തൂക്കാനും പിന്നെ വണ്ടിയില്‍ കയറ്റാനും ഇറക്കാനും ഒക്കെ ഒരു അസിസ്റ്റന്റ് വേണം എന്റെ പെണ്ണിന്. അങ്ങിനെ ഞങ്ങള്‍ കോയമ്പത്തൂരിലെ രാമനാഥപുരം പോലീസ് സ്റ്റേഷനടുത്തുള്ള എന്റെ മോന്‍സിന്റെ ഫ്ലാറ്റിലെത്തി. താമസമാരംഭിച്ചു.

പതിവിനുവിപരീതമായി അവിടെ ലാപ്പ് ടോപ്പും നെറ്റ് കണക്ഷനും, കുടിക്കന്‍ ചില്‍ഡ് ബീയറും ഒക്കെ ഉണ്ടായിരുന്നു. രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ കറങ്ങാന്‍ ഒരു വാഹനവും കൂടി ഏര്‍പ്പാടാക്കി എന്റെ മരോളുകുട്ടീസ്. അപ്പോ എനിക്ക് നാട്ടിലേക്ക് പെട്ടെന്ന് പോകേണ്ട എന്നായി. തന്നെയുമല്ല എന്റെ മോന്റെ കുട്ടിയായ കുട്ടിമാളുവിനെ വിട്ടുപോരാനും തോന്നുന്നില്ല. ഇനി കോയമ്പത്തൂരില്‍ പാറുകുട്ടിയെ പോലെ ഒരു ഗേള്‍ഫ്ര്ണ്ടും കൂടി കിട്ടിയാല്‍ അത് തന്നെ സ്വര്‍ഗ്ഗം, പിന്നെ അവിടെ നിന്ന് പോരേണ്ട.!!

എന്റെ മോന്‍സിന്റെ ഫ്ലാറ്റ് പോഷ് ഏരിയായിലല്ലെങ്കിലും അവിടെ ജീവിക്കാന്‍ പരമസുഖം എന്നാണ് എന്റെ മരോള്‍സ് കുട്ടീസ് പറയുന്നത്. ഫിഷ് കടയുണ്ട് ഫ്ലാറ്റിനുമുന്നില്‍, പിന്നെ പ്രൊവിഷന്‍ സ്റ്റോര്‍, ഹോസ്പിറ്റല്‍, ചപ്പാത്തി ഹോം ഡെലിവറി സെന്റര്‍, ചിക്കന്‍ സെന്റര്‍ [ഫ്രഷ് ടെന്റര്‍ ചിക്കന്‍] കിട്ടും, കൂടാതെ നല്ല ഫ്രഷ് വെജിറ്റബിള്‍ ഷോപ്പ്, ഇസ്തിരിക്കട ഇതെല്ലാം നോക്കെത്തും ദൂരത്ത്, പിന്നെ അയല്‍ വാസി ആന്റിയുണ്‍ട് എല്ലാ സഹായത്തിനും. ഈ വക കാരണത്താല്‍ എന്റെ മരോള്‍ക്കും ആ ഇടം പ്രിയപ്പെട്ടതായി.

ഞാന്‍ വന്നതിന്റെ അന്നു തന്നെ ഈവനിങ്ങ് വാക്ക് തുടങ്ങി. ഗാന്ധിപുരം വരെ നടന്നു, അവിടെ നിന്ന് തിരികെ ബസ്സില്‍ വന്നു. ഏത് റൂട്ടിലേക്കും അവിടെ നിന്ന് ബസ്സുകളുണ്‍ട്. അതിനാല്‍ യാത്ര സുഖം.

കള്ള് കുടിക്കാന്‍ ഒരു നല്ല പബ്ബ് അന്വേഷിച്ച് തോറ്റു, അവസാനം മോന്‍സ് ബോലാ കോയമ്പത്തൂരില്‍ പബ്ബുകള്‍ ഇല്ലെന്ന്. അങ്ങിനെ ഒരു ദിവസം ഒരു സ്മോള്‍ അടിക്കാന്‍ ഒരു ബാറില്‍ കയറി. ആ ഇടം എനിക്ക് റൊമ്പം ഇഷ്ടമായി.

ചെന്നിരുന്ന അപ്പോള്‍ മുതല്‍ തിരിച്ച് പോരുന്ന വരെ കള്ളിന്റെ കൂടെ തിന്നാന്‍ ഓരോ സാധനം കൊണ്ട് വന്ന് തരും. ആദ്യം എനിക്ക് കുറച്ച് പീനട്ട് തന്നു, പിന്നെ ഒരു എഗ്ഗിന്റെ ഹാഫ്, പിന്നെ ഉഴുന്നു വട, പിന്നെ ചിക്കന്‍ പാര്‍ട്ട്സും കരളും, അങ്ങിനെ ഒരു ബീറടിക്കാന്‍ ചെന്ന ഞാന്‍ പലതും അകത്താക്കി.+

നമ്മുടെ കേരളത്തില്‍ ബാറുകളി ചിലയിടത്ത് ഒരു പപ്പടമോ, കുറച്ച് പോപ്പ് കോണൊ, ചിലയിടത്ത് ഒന്നും കിട്ടിയെന്ന് വരില്ല, അപൂര്‍വ്വം സ്ഥലങ്ങളില്‍ നക്കാന്‍ അല്പം അച്ചാര്‍ കിട്ടും. പക്ഷെ ഇവിടെത്തെ ആചാരമര്യാദ എനിക്കിഷ്ടമായി. അങ്ങിനെ ഞാന്‍ ഈവനിങ്ങ് നടത്തത്തിന്നിടയില്‍ പല ബാറുകളിലായി മാറി മാറി ബീറും സ്നാക്ക്സും സാപ്പിട്ടു.

ഒരു ദിവസം നടന്ന് നടന്ന് വയ്യാണ്ടായി. രാജാ സ്ട്രീറ്റില്‍ നിന്നും ഒപ്പനക്കാര സ്റ്റ്ടീറ്റും താണ്‍ടി ഒരു കോക്ക് ടെയിലും കുടിച്ച് ബസ്സ് കാത്ത് നിന്ന് നിന്ന് തോറ്റു. ശരിയായ ബസ്സ് സ്റ്റോപ്പ് കണ്ടുപിടിക്കാന്‍ ഏറെ സമയം എടുത്തു. അവസാനം ബസ്സ് വരാന്‍ താമസിച്ചപ്പോള്‍ ഒരു ഓട്ടോ പിടിക്കാമെന്ന് വെച്ചു.

തൃശ്ശൂരില്‍ 12 രൂപക്ക് ഓടുന്ന ദൂരത്തിന് അവിടെ 50 രൂപ വേണം. വാഹനമോ തനി മണ്‍ട പണ്‍ടത്തെ ലാംബ്രട്ട പോലൊരു സാധനം, അതില്‍ കയറിയാല്‍ ഉടുപ്പ് കേടാകുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അവിടെ കോള്‍ ടാക്സികളുണ്ട്. അതിലായാലും 50 രൂപ മതി. മിനിമം. ഒരു കോള്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് ഉടന്‍ എത്താന്‍ പറ്റില്ലായെന്ന് മറുപടി കിട്ടി.

അങ്ങിനെ ഒരു പോലീസുകാരനോട് പറഞ്ഞപ്പോള്‍ എനിക്ക് മഹീന്ദ്ര ബ്രാന്‍ഡ് ഓട്ടോ വിളിച്ച് തന്നു. ആ ശകടത്തിന് സാധാരണം ഓട്ടോക്കുള്ള ഹാന്‍ഡിലിന് പകരം സ്റ്റീയറിങ്ങ് വീലായിരുന്നു.

ഞാന്‍ അതില്‍ കയറി ഇരുന്നപ്പോള്‍ എന്നോട് ചോദിച്ചു.

“എങ്കേ പോകണം”..

“രാമനാഥപുരം പോലീസ് സ്റ്റേഷന്‍“

‘നീങ്കെ പോലീസ് ഓഫീസറാ സാര്‍..?“

ഞാന്‍ ഒന്നും പേശിയില്ല.

ഡ്രൈവര്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ പലതിനും മറുപടി ശൊല്ലിയില്ല. എനിക്ക് കൊഞ്ചം കൊഞ്ചം തമിള് പേശത്തിരിയും. അതെല്ലം പേശിയാച്ച്.

കുറച്ച് കഴിഞ്ഞപ്പോള്‍ രാമനാഥപുരം പോലീസ് സ്റ്റേഷനെത്തി.

ഞാന്‍ അവനോടോതി.

“എവളാച്ച്……….?”

അവന്‍ കാശ് വാങ്ങാന്‍ കൂട്ടാക്കിയില്ല,

പിന്നെ അവന്‍ ശൊല്ലി, ഇങ്കെ വരേക്കും അറുപത് രൂപ താന്‍ ചാര്‍ജ്ജ്.

“നീങ്കെ ഇരുപത് റുപ്പീസ് കൊടുത്താല് പോതും..”

എനിക്കവനെ ഇഷ്ടമായി.

ഞാന്‍ അവന്‍ അറുപത് രൂപയും, ടിപ്പായി ഇരുപത് രൂ‍പയും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ വീലിലായിരുന്നു…..

കോയമ്പത്തൂരിലെ എന്റെ ഓരോ ദിവസവും രസകരമായിരുന്നു. ഒരു ദിവസം കാലത്ത് ഞാന്‍ പട്ടണം ശുറ്റാന്‍ പോയി. നടന്ത് നടന്ത് എനിക്ക് റൊമ്പം ടയേഡ് ആയി.

ഒരു മരത്തിന്റെ തണലില്‍ പപ്പായ വിക്കണത് കണ്ടു. അത് ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ അത് നന്നായി വെട്ടി നാലിലൊന്നാക്കി അതിലെന്തൊക്കെയോ ഇട്ട് തന്നു. വളരെ രുചികരമായിരുന്നു. പിന്നീട് റോഡ് സൈഡിലുള്ള ഒരു പെണ്‍കുട്ടീസിന്റെ ചായ തട്ട് കട കണ്ടു. അവിടെ നിന്ന് ഒരു ചിന്ന വെങ്കായ ഊത്തപ്പവും ഒരു ചായയും ശാപ്പിട്ടുകഴിഞ്ഞപ്പോളേക്കും എനിക്ക് തൂക്കം വന്നു.

ഞാന്‍ ഒരു മരത്തണലില്‍ കിടന്ന് ഉറങ്ങി കുറച്ച് നേരം. നല്ല തണുപ്പ് കാറ്റാണ്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ പകല്‍ സമയത്തും. പിന്നെ അവിടെ നിന്ന് ഒരു ബസ്സില്‍ കയറി. ബസ്സ് കണ്ടക്ടര്‍ “എങ്കേ പോകണം..?”

“ഇത് എങ്കേ വരേക്കും പോകും..?”

കണ്‍ടക്ടര്‍ക്ക് ദ്വേഷ്യം വന്നു…

“എന്നാ സാര്‍ വിളയാടര്‍താ….?”

ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പേശി. അവസാനം കണ്ടര്‍ക്ക് ശുണ്ടി വന്നു. യാത്രക്കാരെല്ലാം ശ്രദ്ധിച്ചു തുടങ്ങി. അപ്പോളേക്കും ഒരു പെണ്‍കുട്ടീസ് എണീറ്റ് വന്നു എന്നോട്….

“കേന്‍ ഹെല്പ് യു സാര്‍..?”

വാട്ട് ഈസ് ദി പ്രോബ്ലം…”

സീ മൈ ഡിയര്‍ ഗേള്‍, ഐ ആം ഹിയര്‍ ടു സീ ദി പ്ലേസസ്. ആന്‍ഡ് വാണ്ട് ടു ഗോ ടില്‍ ദ എന്‍ഡ് ഓഫ് ദിസ് ട്രിപ്പ്.

അവള്‍ക്ക് ചിരിവന്നു. അവള്‍ കണ്‍ടക്ടറെ കാര്യം ധരിപ്പിച്ചു. ബസ്സിലുള്ളവരെല്ലാം ചിരിക്കാന്‍ തുടങ്ങി.

ഞാന്‍ അങ്ങിനെ കാറ്റും കൊണ്ട് കാഴ്ചകളെല്ലാം കണ്ട് ബസ്സില്‍ ഇരുന്ന് ഉറങ്ങി. നല്ലകാലം ബസ്സ് വന്ന് നിന്നത് ഞാന്‍ സാധാരണ പോകാറുള്ള ഗണപതി കോവിലിന് മുന്നില്‍. ഞാന്‍ ചാടിയിറങ്ങി.. നേരെ ട്രിച്ചി റോഡ് വഴി ചുമ്മാതങ്ങ് നടക്കാന്‍ തുടങ്ങി…

അപ്പോളേക്കും മണി 12 കഴിഞ്ഞിരുന്നു. നടക്കുന്നതിന്നിടയിലൊരു ബോര്‍ഡ് കണ്ടു “ധന്വന്തരീ ക്ഷേത്രം” . നേരെ അങ്ങോട്ട് തിരിച്ചു. ക്ഷേത്ര നടയിലും പരിസരത്തും നിറയെ ഭക്തര്‍.

എനിക്ക് സന്തോഷവും വ്യസനവും ഒരുമിച്ച് വന്നു. ഭഗവാനെ എനിക്ക് നഗ്നപാദകനായി അകത്തേക്ക് വരാനാവില്ലല്ലോ. എന്റെ പാദങ്ങള്‍ നിലം തൊടാന്‍ പറ്റില്ലല്ലോ. എങ്ങിനെ അങ്ങയെ ദര്‍ശിക്കും. ഞാന്‍ പുറത്ത് നിന്ന് ധന്വന്തരീ ദേവനോട് പ്രാര്‍ഥിച്ചു. “എന്റെ അസുഖം മാറ്റിത്തരേണമേ ഭഗവാനേ..”

കാല് വയ്യെങ്കിലും ക്ഷേത്രത്തിന്നകത്ത് പ്രവേശിച്ചാലോ എന്ന് തോന്നി. പിന്നീട് ക്ഷേത്ര പരിസരം ചുറ്റിക്കാണുന്നതിന്നിടയില്‍ നാഗരാജാവിനെ ദര്‍ശിക്കാനായി. അവിടെ വണങ്ങിയതിന്‍ ശേഷം എന്നെ ആരോ എങ്ങോട്ടോ ആനയിക്കുന്നുണ്‍ടെന്ന് തോന്നി, ആ വഴിക്ക് ഞാന്‍ ചെരിപ്പിട്ടും കൊണ്ട് നടന്ന് നീങ്ങി. അപ്പോള്‍ ഞാന്‍ ക്ഷേത്രത്തിന്റെ ഇടത്ത് വശത്തുള്ള വഴിപാട് കൌണ്ടറിന്റെ മുന്നിലെത്തി.

അവിടെ തൃശ്ശൂരിലുള്ള ശ്രീ ഭുവനേശ്വരീ ക്ഷേത്രത്തിലും, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിലും ഉള്ള പോലെയുള്ള എല്ലാ ദിക്കുകളിലേക്കും നോക്കിയിരിക്കുന്ന വിഗ്രഹങ്ങളെ കണ്ടു. [പ്രസ്തുത ദേവീ ദേവന്മാര്‍ക്കൊരു പേരുണ്‍ട്. ഓര്‍മ്മക്കുറവ് കാരണം ഇവിടെ എഴുതാന്‍ പറ്റുന്നില്ല] അവിടെയും എനിക്ക് തൊഴാനായി.

+ ഇപ്പോള്‍ ഓര്‍മ്മ വന്നു “നവഗ്രഹങ്ങള്‍” അങ്ങിനെ നവഗ്രഹങ്ങളെയും തൊഴുത് നില്‍ക്കുമ്പോള്‍ എന്നെ ഒരാള്‍ ശ്രദ്ധിക്കുന്നതായി തോന്നി എനിക്ക്. കുറേ പെണ്ണുങ്ങളും കുട്ടികളും തൊഴുതുകഴിഞ്ഞ് അമ്പലത്തിന്നുള്ളിലുള്ള തിണ്ണയിന്മേലും പരിസരത്തും ഇരിക്കുന്നത് എനിക്ക് പാദരക്ഷകള്‍ ഊരേണ്ടി വരുന്നതിനാല്‍ അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പെണ്ണുങ്ങളും മറ്റുള്ളവരും എണീറ്റ് വരി വരിയായി നില്‍ക്കുന്നത് കണ്ടു. അവള്‍ പ്രസാദ ഊട്ടിന്നായിരിക്കും ലൈന്‍ നില്‍ക്കുന്നതെന്ന് ഞാന്‍ ഊഹിക്കാതിരുന്നില്ല. പക്ഷെ എനിക്കങ്ങോട്ടും പ്രവേശനം ഉണ്ടായിരുന്നില്ല.

ഞാന്‍ ആള്‍ക്കൂട്ടവും മറ്റും നോക്കി രസിക്കുന്നതിന്നിടയില്‍ എന്നെ നോക്കുന്ന അര്‍ദ്ധനഗ്നനായ ഒരു പുരുഷന്‍ ക്ഷേത്ര വേഷത്തില്‍ പിന്നേയും എന്നെ നിരീക്ഷിച്ചുംകൊണ്‍ടിരുന്നു, ഒരു ചെറുപുഞ്ചിരിയോടെ. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു.

“ആശുപത്രിയില്‍ ചികിത്സിക്ക് വന്നവരുടെ മുറിയിലുള്ള ആളല്ലേ…?”

അല്ലല്ലോ… ഞാനൊരു വഴിപോക്കനാണ്.

അദ്ദേഹം എന്നെ വിടാനൊരുക്കമില്ലായിരുന്നു. കുശലം ഒക്കെ ചോദിച്ച് എന്നെ വലിയ ഇഷ്ടമായി.

“കുടിക്കാനെന്തെങ്കിലും തരാം..”

“എനിക്ക് വേണ്ട….”

“എന്നാല്‍ ഊണ് കാലായിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് പോകാം. ഈ വരിയില്‍
നില്‍ക്കുന്നവരൊക്കെ ഭക്ഷണം കഴിക്കാനുള്ളതാ..”

“എനിക്ക് വരിയില്‍ നില്‍ക്കാനോ, ചെരിപ്പഴിക്കാനോ വയ്യ..”

ഞാന്‍ എന്റെ അവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. എനിക്ക് ഭഗവാനെ ന്ന് തൊഴാ‍നായില്ല. നവഗ്രഹങ്ങളുടെ അടുത്ത് നിന്നും അമ്പല നടയില്‍ നിന്നും ഞാന്‍ നോക്കി. എനിക്ക് കാണാനായില്ല.

എനിക്ക് ആറടി ഉയരമുള്ളതിനാല്‍ ഗുരുവായൂരും മറ്റും പുറത്ത് നിന്നാലും ഭഗവാനെ വണങ്ങാ‍ന്‍ പറ്റും. ഇവിടെ അതിന് സാധിച്ചില്ല.

അദ്ദേഹത്തിന്ന് എന്റെ വേദന മനസ്സിലായി.

“എല്ലാം ശരിയാകും. ധന്വന്തരീ ദേവന്റെ അനുഗ്രഹം ഉണ്ടാകും.”

“എന്താ അങ്ങയുടെ പേര്, നാടെവിടെയാ… ഇവിടെ എന്താ ഏര്‍പ്പാട്..?”

“ഞാന്‍ നാരായണന്‍, സ്ഥലം ഒറ്റപ്പാലം. ഞാന്‍ ഇവിടെ പൂജാരിമാര്‍ക്ക് സഹായിയായി പത്മമിടാനും, അടുക്കളയിലും എന്നാല്‍ കഴിയുന്ന എല്ലായിടത്തും എന്നെ കാണാനാകും. എന്തുപണിക്കും എത്ര സമയം ആയാലും എനിക്ക് വിരോധമില്ല. ഞാന്‍ എല്ലായിടത്തും സഹായി ആയിട്ടുണ്ടാകും ഇവിടെ…”

“സാറ് വരൂ…. ലൈന്‍ നില്‍ക്കാതെ തന്നെ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് ആനയിക്കാം..”

അദ്ദേഹം എന്നെ ഊണ് കഴിക്കുന്ന സ്ഥലത്തേക്ക് കൊണ്ടിരുത്തി. അവിടെ ഒരു ബുഫേ സ്റ്റൈലില്‍ ആണ്‍. നല്ല വെജിറ്റേറിയന്‍ ഫുഡ്. സാമ്പാറും അവിയലും മറ്റു കൂട്ടുകറികളും, പിന്നെ രസം, മോര്‍, പായസം എന്നിവ ഗ്ലാസ്സില്‍ തരും.

എന്നെ അവിടെ ഇരുത്തി നാരായണന്‍ എനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് തന്നു. ഇടക്കിടക്ക് ആവശ്യമുള്ള കറികളും, നിര്‍ബ്ബന്ധിച്ച് വീണ്ടും അല്പം ചോറും വിളമ്പിത്തന്നു.

“ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വിഭവസമൃദ്ധമായ സദ്യ.. എല്ലാം ഭഗവാന്റെ അനുഗ്രഹം…”

എന്നെ നാരായണന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആശുപത്രിയും പരിസരവും കൊണ്ട് കാണിച്ചു. പട്ടണത്തിന്നുള്ളില് ഇത്തരം ഒരു കാനനപ്രതീതിയുള്ള ക്ഷേത്രവും ആശുപത്രിയും ഒരു വിസ്മയമായി തോന്നി എനിക്ക്.

എന്തെന്നില്ലാത്ത സന്തോഷത്തോടെ ഞാന്‍ നാരായണനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. തികച്ചും ധന്യമായ ദിവസം തന്നെയായിരുന്നു അന്ന്.











Friday, July 22, 2011

മോളേ നേനക്കുട്ടീ നീയെവിടെ

ഞാന്‍ എന്റെ നേനക്കുട്ടിയെ ഇന്നും കൂടി ഓര്‍ത്തു. അവളെ ഒന്ന് കാണാനായില്ലല്ലോ ഇത് വരെ. അവളുടെ ഉപ്പ എത്രയും വേഗത്തില്‍ അവളെ ഇവിടെ എന്റെ വീട്ടില്‍ കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് നാളേറെയായി. എനിക്കാണെങ്കില്‍ ശരീര സുഖം പോരാ. ഈ കര്‍ക്കിടകം കഴിയുമ്പോളേക്കും ഞാന്‍ മയ്യത്താകും എന്നാണ്‍ എന്റെ ഒരു കണക്കുകൂട്ടല്‍.


നേനക്കുട്ടിയുടെ വീട് എന്റെ ചെറുവത്താനിയിലുള്ള തറവാട്ടില്‍ നിന്ന് കഷ്ടിച്ച് 3 കിലോമീറ്ററും ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്റെ തൃശ്ശിവപേരൂരിലെ വീട്ടില്‍ നിന്ന് 33 കിലോമീറ്ററും മാത്രമേ ഉള്ളൂ.. അവളെ അവളുടെ തൊഴിയൂരിലുള്ള വീട്ടില്‍ പോയി ചില സാങ്കേതിക കാരണങ്ങളാല്‍ പോകാനെന്റെ മനസ്സ് അനുവദിച്ചില്ല ഇത് വരെ. ഇനി എനിക്ക് കാത്തിരിക്കാനാവില്ല.

കഴിഞ്ഞ ദിവസം ഞാനാലോചിച്ചു നേനക്കുട്ടി പഠിക്കുന്ന സ്കൂളില്‍ പോയി കണ്ടാലോ എന്ന്. ആ സ്കൂള്‍ എന്റെ പണ്ടത്തെ ഞമനേങ്ങാട്ടെ തറവാട്ടിന്റെ മുറ്റത്താണ്‍ പണിതിരിക്കുന്നത്. അവിടെ പോയി പ്രിന്‍സിപ്പലിനെ കണ്ടാല്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. പക്ഷെ എന്തോ അവിടെക്കും എനിക്ക് പോകാനായില്ല.

മനസ്സും ശരീരവും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ല ഇത് വരെ. നേനക്കുട്ടി ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ അടുത്തുള്ള എന്റെ പിതാവിന്റെ [പരേതനായ വി. സി. കൃഷ്ണന്റെ ജന്മഗൃഹമായ തറവാട്ടില്‍ നിന്ന് കാല്‍ നടയായിട്ടാണ്‍ ഞാന്‍ വടുതല സ്കൂളിലേക്ക് പഠിക്കാന്‍ പോയിരുന്നത്.

ആ വീട്ടില്‍ നിന്ന് ഞാന്‍ സ്കൂളില്‍ പോകുന്ന കാലം മനസ്സില്‍ കണ്ടുകൊണ്ട് ഒരിക്കല്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതുകയും അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരികയും ഉണ്ടായി.

http://jp-smriti.blogspot.com/2009/07/blog-post.html

ഈ നേനക്കുട്ടി എന്റെ മനസ്സില്‍ ഓടിയെത്തുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ ബാല്യം പൊട്ടി വിടരുന്നു. എത്രയെത്ര ഓര്‍മ്മകളുള്ള മണ്ണാണ്‍ നേനക്കുട്ടിയുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞമനേങ്ങാട്. പണ്ടത്തെ മലബാറിലാണ്‍ ഞമനേങ്ങാട്.

ഞമനേങ്ങാട് വട്ടമ്പാടം, നായരങ്ങാടി, വൈലത്തൂര്‍, തൊഴിയൂര്‍, കപ്ലിയങ്ങാട്, വടുതല, ചെറുവത്താനി, കൊച്ചന്നൂര്‍ മുതലായ ഗ്രാമങ്ങളെല്ലാം ഞാന്‍ ഇപ്പോളും ഓര്‍മ്മിക്കുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ ചെറുവത്താനിയിലുള്ള തറവാട്ടിലിരിക്കുമ്പോള്‍ ശ്രീരാമന്റെ ഒരു സുഹൃത്ത് എന്നോട് കുശലം പറയുവാനെത്തി.

“ഉണ്ണ്യേട്ടനല്ലേ…? എന്നെ ഓര്‍മ്മയുണ്ടോ…?”

അദ്ദേഹം സ്വയം പരിചയപ്പെടുത്തി. “ഞാന്‍ തത്താലേ വീട്ടിലുള്ളതാ”

[എനിക്ക് പേര്‍ ഓര്‍മ്മയില്ല ഇപ്പോള്‍]

“ഓ….. എനിക്കോര്‍മ്മയുണ്ട്… തത്താലേ പാത്തുട്ടിയെ. ഞങ്ങളുടെ വീട്ടിന്റെ തെക്കേ വീടായിരുന്നു പാത്തുട്ടിയുടെ.”

എന്റെ ചെറുപ്പത്തില്‍ ഞാനും എന്റെ കസിന്‍സായ ഹേമയും ഉമയും എല്ലാം കൂടി പാത്തുട്ടിയുടെ വീട്ടില്‍ പോകുമായിരുന്നു.

അന്നൊക്കെ മുസ്ലീം പെണ്‍കുട്ടികള്‍ പാവാടയും, ബ്ലൌസും തട്ടവും ഇട്ട് നടക്കുമ്പോള്‍ കാണാന്‍ എന്തൊരു ചന്തമായിരുന്നു. ഞങ്ങളവിടെ പോകുമ്പോള്‍ അവിടുത്തെ ഉമ്മ പത്തിരിയും ഇറച്ചിയും തരുമായിരുന്നു.

പാത്തുട്ടിയുടെ നിക്കാഹിന് നാടുമുഴുവന്‍ പന്തലിട്ടിരുന്നു. ഒരു പൂരത്തിന്റെ പ്രതീതിയായിരുന്നു. ഞങ്ങളുടെ വീട്ടുപറമ്പ് വലിയ ഒരു തറയിലായിരുന്നു. ചുറ്റും പാടവും തോടുകളും. ഒരു ദ്വീപിന്റെ പ്രതീതി.

മഴക്കാലമായാല്‍ പാത്തുട്ടിയുടെ വീട്ടില്‍ പോകണമെങ്കില്‍ ഒരു തോട് മുറിച്ചു കടക്കണം. തോട് അവസാനിക്കുന്നിടം ഒരു കുളമാണ്‍. കുളക്കരയില്‍ രാമച്ചം തഴച്ച് വളര്‍ന്നിരുന്നു. ഞാന്‍ അവിടെ ചിലപ്പോള്‍ രാമച്ചം പറിച്ച് അതിന്റെ വേര്‍ കൂജയില്‍ നിക്ഷേപിക്കും. തണുത്ത വെള്ളം രാമച്ചത്തിന്റെ പരിമളത്തില്‍ കുടിക്കാം.

ഓര്‍ക്കാനൊരുപാടുണ്ട്. പിന്നീടെഴുതാം ബാക്കി. ഈ പോസ്റ്റ് ഞാനെന്റെ നേനക്കുട്ടിക്ക് സമര്‍പ്പിക്കട്ടെ.

ആരാണ്‍ എന്റെ നേനക്കുട്ടി എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം. അവളെ താഴെ കാണുന്ന ലിങ്കില്‍ കാണാം.

ഇതു നോക്കിക്കോളൂ

http://www.mychippi.com/2011/05/blog-post_25.html