Saturday, May 31, 2014

നീര്‍മാളതത്തിന്റെ ഓര്‍മ്മകള്‍ക്ക് 5 വയസ്സ്

മാധവിക്കുട്ടി പോയിട്ട് ഇന്നെലെക്ക് 5 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എനിക്ക് ചെറുപ്പത്തിലെ അറിയാം മാധവിക്കുട്ടിയെ. എന്റെ ജന്മനാടായ ഞമനേങ്ങാട്ട് നിന്ന് അധികം ദൂരത്തിലല്ല മാധവിക്കുട്ടിയുടെ തറവാട്.
ഞാന്‍ അവിടെ പോയിട്ടുണ്ട് ചെറുപ്പത്തില്‍ എന്റെ അമ്മായി സുലോചന ടീച്ചറുടെ കൂടെ. എനിക്ക് മാധവിക്കുട്ടിയുടെ എഴുത്തുകള്‍ ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്കും തോന്നിയിരുന്നു “എങ്ങിനെയാണ് ഈ എഴുത്തുകള്‍ വരുന്നതെന്ന്... ഒരിക്കല്‍ മാധവിക്കുട്ടിയോട് ചോദിക്കുകയും ചെയ്തിരുന്നു...”  

അന്ന് അമ്മായി പറഞ്ഞു.........”ഉണ്ണിയും എഴുതണം... ബാലേട്ടനെപ്പോലെ..[അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമന്‍]  ഞങ്ങള്‍ ബാലേട്ടനെന്നാ സി. വി. ശ്രീരാമനെ വിളിച്ചിരുന്നത്.. ബാലേട്ടന്‍ എന്റെ വലിയമ്മയുടെ മകനാണ്..  

പക്ഷെ അന്നൊന്നും എന്നിലെ എഴുത്ത് പുറത്ത് വന്നിട്ടില്ലായിരുന്നു.. എഴുതാന്‍ തുടങ്ങിയപ്പോള്‍ വയസ്സ് അറുപത് കഴിഞ്ഞിരുന്നു..   പണ്ടൊക്കെ എന്റെ ഇളയ സഹോദരന്‍ വി. കെ. ശ്രീരാമനെ [film star]  പോലെ എഴുത്തുകള്‍ അച്ചടിച്ച് കാണണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ല.. ഒരിക്കല്‍ ബാലേട്ടന്റെ ഭാര്യ യശോദ ചേച്ചി പറഞ്ഞു....” ബാലേട്ടനുണ്ടായിരുന്നെങ്കില്‍ ഉണ്ണീടെ എഴുത്തുകളൊക്കെ ഇപ്പോ അച്ചടിച്ചുവന്നേനേ...?”  ചേച്ചി പറഞ്ഞത് വളരെ വാസ്തവം.. എല്ലാത്തിനും വേണ്ടേ ഒരു യോഗം.. 

എന്റെ ഇളയ സഹോദരനും സിനിമാനടനുമായ വി. കെ. ശ്രീരാമന്‍ വിചാരിച്ചാലും എന്റെ എഴുത്തുകള്‍ പുസ്തകമായി വരും. പക്ഷെ ഞാന്‍ അവനോട് ഇതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല. ഇങ്ങോട്ട് അന്വേഷിച്ചാല്‍ മാത്രം ഞാന്‍ സ്വീകരിക്കും.. എന്റെ കഥകളൊക്കെ ബ്ളോഗില്‍ തന്നെ. ഒരിക്കല്‍ എന്റെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. അപ്പോളാണ് എനിക്ക് ഒരു അംഗീകാരം കിട്ടിയത്..   

തലശ്ശേരിയിലെ “സീയെല്ലെസ് ബുക്ക്സ്” പബ്ളീഷ് ചെയ്ത “ഭാവാന്തരങ്ങള്‍” എന്ന ബ്ളോഗ് കഥകളില്‍ എന്റെ ഒരു പോസ്റ്റ് ഉണ്ട്.. ആ സ്ഥാപനത്തിന്റെ ഉടമ ലീല ചേച്ചി പറഞ്ഞു...”ജെ പി യുടെ കഥകള്‍ മാത്രമായി അവര്‍ പബ്ളീഷ് ചെയ്യാമെന്ന്.“ പക്ഷെ ഞാന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല..  

എന്റെ ആദ്യ നോവലായ “എന്റെ പാറുകുട്ടീ” എന്ന നോവല്‍ അച്ചടിച്ച് കാണണമെന്നുണ്ട്. അതൊരു വലിയ പ്രോജക്റ്റ് ആയതിനാല്‍ ഇപ്പോഴും പെന്‍ഡിങ്ങില്‍ തന്നെ..  ആദ്യം എന്റെ ഒരു “കഥാസമാഹാരം” മതി എന്ന് എന്റെ കുറച്ച് ഗള്‍ഫ് സുഹൃത്തുക്കള്‍ പറയുകയുണ്ടായി. 

എനിക്ക് വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ഞാന്‍ ബ്ളോഗില്‍ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കുന്നു..  എഴുതുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കുന്നു..കാലിലെ വാതരോഗം ഒരു മാറാവ്യാധിപോലെ എന്നെ വേട്ടയാടുന്നു. എഴുതുമ്പോള്‍ ഞാന്‍ തന്നെ അതുവായിക്കുമ്പോളും ഒരു പരിധി വരെ ആ വേദനകള്‍ ഞാന്‍ മറക്കുന്നു.  

മണ്മറിഞ്ഞ എന്റെ നാട്ടുകാരി മാധവിക്കുട്ടിയെ ഞാന്‍ സ്മരിക്കുന്നു. അവര്‍ ദേവലോകത്തും എഴുത്തുകളില്‍ നിറഞ്ഞ് നില്‍ക്കട്ടെ...!!!

 ഫോട്ടോ : കടപ്പാട് ഫേസ്ബുക്ക്

Tuesday, May 27, 2014

ONV മാഷിന്ഹൃദയം നിറഞ്ഞ പിറന്നാള്‍

ആശംസകള്‍...............ആയുരാരോഗ്യസൌഖ്യം നേരുന്നു .........................

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[3] കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം .

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .


 കടപ്പാട്: ഇന്ദുലേഖ സജീവ് കുമാര്‍

Wednesday, May 21, 2014

എന്താണിത്ര അമാന്തം ...?

തൃശ്ശൂർ പൂരത്തിന് ശേഷം ഒന്നും എഴുതിയില്ല. എഴുതാനുള്ള ഒരു മൂഡ്‌ വന്നില്ല. അത് തന്നെ കാരണം.    ഉത്തമൻ  വൈകിട്ട് നടക്കാൻ പോകുന്ന വഴിയിൽ  മോളി ചേച്ചി ചോദിച്ചിരുന്നു ഒരു നാൾ.

"എന്താ ഇപ്പോൾ ഒന്നും എഴുതാത്തേ..."
"പ്രത്യേകിച്ചൊന്നും ഇല്ല,  കണ്ണിനു പണ്ടത്തെ പോലെ  വോൾട്ടേജ് ഇല്ല, അതിനാൽ  മനസ്സില് തോന്നുന്നതെല്ലാം എഴുതാൻ ഒക്കില്ല."

"ഞാൻ സഹായിക്കാം അച്ചുകൾ നിരത്താൻ "
"എന്നാൽ ഞാൻ വരാം...." 

"എന്താ എഴുതിക്കൊണ്ടുവരിക..."
"എന്ത് വേണമെങ്കിലും എഴുതാം..."

"എങ്കിൽ....?"
"പറയൂ ... എന്താണിത്ര അമാന്തം ...?

"ഇന്നാളൊരു ദിവസം നമ്മൾ കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ  എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ...?...   സെറ്റ് മുണ്ട് ഉടുത്ത് നിന്നാൽ  വീട്ടിലേക്ക് വരാമെന്ന്...?"

"ഹൂൂം.... അതൊക്കെ മറക്കാനോക്കുമോ..?"
"എന്നാൽ അതെഴുതി കൊണ്ട്ട് വന്നാൽ മതി... ഞാൻ ഒരു മണിക്കൂറിൽ ടൈപ്പ് ചെയ്ത് തരാം..."

"പക്ഷെ ഒരു കാര്യം... എല്ലാം എഴുതെണമോ...?"
"എഴുതിക്കോളൂ ... എന്റെ പേരിനുപകരം വേറെ ഒരു പേര്  വെച്ചാൽ മതി...?

"അപ്പോൾ ഞാൻ അടുത്ത ബുധനാഴ്ച്ച  വരാം..."
"അയ്യോ അന്ന് വേണ്ട...നാളേച്ചാൽ അന്ന് ഞാൻ തന്നതൊക്കെ തരാം..പിന്നെ സെറ്റ് മുണ്ട് ഉടുത്ത്  നിൽക്കുകയും ആകാം ."

മോളി ഉത്തമന്റെ വരവും കാത്ത് നിന്നു. പതിനൊന്ന് മണിയായിട്ടും ഉത്തമൻ വന്നില്ല..മോളി ഫോണ്‍ കയ്യിലെടുത്ത്  നമ്പർ കറക്കുന്നതിന്  മുന്പൊരു ഒച്ച കേട്ടു അടുക്കളയിൽ നിന്ന്..

അവൾ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവളെ അമ്പരപ്പിച്ചു..മോളി ഉദ്ദേശിച്ച കാര്യം അവന് കൊടുക്കാൻ പറ്റില്ലല്ലോ എന്നോർത്ത്‌  അവൾ സഹതപ്പിച്ചു.

"സമനില കേട്ട മോളി അവനെ പുറത്താക്കി വാതിലടച്ച് സെറ്റു മുണ്ടും ബ്ളൌസും  ഊരി കട്ടിലിൽ കിടന്നു തേങ്ങി...."


[ഈ കഥ ഇവിടെ അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യാം.]

Friday, May 9, 2014

തൃശ്ശൂര്‍ പൂരം 2014

trichur pooram 2014
 ഇന്ന് തൃശ്ശൂര്‍ പൂരം - എല്ലാ ബ്ളോഗ് സുഹൃത്തുക്കള്‍ക്കും പൂരനഗരിയിലേക്ക് സ്വാഗതം.. തൃശ്ശൂര്‍ക്കാര്‍ക്ക് പൂരം ഇന്നെലെ തുടങ്ങി - ഇനി നാളെ ഉച്ചയോട് കൂടി പൂരക്കഞ്ഞി കുടിച്ച് മംഗളം കൊട്ടി പിരിയും അടുത്ത കൊല്ലത്തെ പൂരം സ്വപ്നം കണ്ടും കൊണ്ട്.

 ഞാന്‍ ഇന്നെലെ തൊട്ട് ഈ നിമിഷം വരെ പൂരപ്പറമ്പില്‍ തന്നെ. ഇടക്ക് വീട്ടില്‍ പോയി ഫ്രഷ് ആയി വരും.. ഫോസ്റ്റര്‍ വാങ്ങി വെച്ചിരുന്നു.. ഇക്കൊല്ലം തൃശ്ശൂര്‍ നഗരപരിധി മൊത്തം ഡ്രൈ ആയതിനാല്‍ ഞാന്‍ ആര്‍ക്കും ഫോസ്റ്റര്‍ കൊടുത്ത് സല്‍ക്കരിച്ചില്ല.. കൂട്ടുകാരെല്ലാം മഴയില്‍ കുതിര്‍ന്നതിനാല്‍ എല്ലാവര്‍ക്കും നല്ല സ്ട്രോങ്ങ് എവിടി ചായയും വടയും കൊടുത്തു.

 ജ്യോസ്തന ടീച്ചറേയും ഹരിയേയും ക്ഷണിച്ചിരുന്നു. അവര്‍ വന്നില്ല.. കുറച്ച് കൂട്ടുകാര്‍ക്ക് ഞാന്‍ എന്റെ വീട്ടില്‍ താമസവും ഭക്ഷണവും നല്‍കി. അവര്‍ക്ക് നാളെ പകല്‍ പൂരം കഴിഞ്ഞാല്‍  അമ്പ്ലപ്പറമ്പില്‍ നിന്ന് പൂരക്കഞ്ഞി കൊടുത്ത് പിരിയും..