Friday, February 21, 2014

കോണിച്ചുവട്ടിലെ ചായ



MEMOIR

മിനിഞ്ഞാന്ന് ഒരാളെ അന്വേഷിച്ച് പോയപ്പോള്‍ വഴിക്കൊരാള്‍ ചായ ആറ്റുന്നത് കണ്ടു. എനിക്കാണെങ്കില്‍ പതിനൊന്നുമണിക്കൊരു ചായ കുടി ഉണ്ട്. നേരെ കോണിച്ചുവട്ടിലേക്ക് പോയിട്ട് ചായ അടിക്കുന്ന ആളോട് പറഞ്ഞു..

“എനിക്കൊരു ചായ വേണം.. ആ സഞ്ചിയിലുള്ള പഴയ കുതിര്‍ന്ന ചായപ്പൊടി കളഞ്ഞ് പുതിയ പൊടി ഇട്ട് സ്റ്റ്രോങ്ങില്‍ ഒരു ചായ.”  
 + കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം  http://voiceoftrichur.blogspot.in/2014/02/blog-post.html


Wednesday, February 12, 2014

രുഗ്മിണിയെന്നോട് ചോദിച്ചു

 short story

“പ്രകാശേട്ടനെന്നെ മറന്നു അല്ലേ...?”
 “ യേയ് ഒരിക്കലുമില്ല, എന്തേ അങ്ങിനെ ചോദിക്കാന്‍....?”

“പണ്ട് ഈ വഴിക്ക് എപ്പോഴും വരുമായിരുന്നു, ഇപ്പോ കാണാറേ ഇല്ല.!”

“ഓഹ് അതുശരി. എനിക്കെന്നും ഒരേ റൂട്ടില്‍ തന്നെ പോയാല്‍ മതിയോ...? എന്റെ വീഥി ടു വീഥി ഷട്ടില്‍ സര്‍വ്വീസല്ലേ...? എന്നെ കാത്ത് ഇതുപോലെ പലരും പലയിടത്തും നില്‍ക്കുന്നുണ്ടാകും.. എനിക്ക് തൃശ്ശൂര്‍ പട്ടണത്തിലെ എല്ലാ വീഥികളും നടന്നെത്തേണ്ടേ.. അതിന് ഒരു മാസം എടുക്കും.. പിന്നെ ഈ രുഗ്മിണിയെ കാണാന്‍ പണ്ടത്തെ ചന്തമൊന്നും ഇല്ല. അല്ലെങ്കില്‍ ഇടക്കിടക്ക് ഈ വീഥിയില്‍ കൂടെ ആക്കാമായിരുന്നു സര്‍വ്വീസ്.“

“അപ്പോ എന്നെ വേണ്ടാണ്ടായീ എന്നാണൊ ഈ പറഞ്ഞതിന്റെ സാരം..?”
“അങ്ങിനെയും ഇല്ലാതില്ല.. ഞാന്‍ ആദ്യമായി നിന്നെ കണ്ട വേഷം ഓര്‍മ്മയുണ്ടോ നിനക്ക്....? മുട്ടുവരെ ഉള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും, അങ്ങിനെ പല പല അംഗലാവണ്യം.... എനിക്ക് നിന്നെ അങ്ങിനെ കാണാനാ ഇഷ്ടം... ഈ നൈറ്റി എന്ന മാക്സി ഉടുക്കുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമേ അല്ല. അതൊക്കെ കിടപ്പുമുറിയിലെ വേഷങ്ങളല്ലേ.. വേലിക്കരികിലും പറമ്പിലും ഒക്കെ മേയുന്ന സ്ഥലത്തെ വസ്ത്രധാരണമാണൊ...?”

“ന്നാ പ്രകാശേട്ടന്‍ ഞാന്‍ തുണിയലക്കുന്ന നേരത്ത് വന്നാല്‍ മതി...”
“അയ്യടാ... പെണ്ണിനെ ഒരു പൂതിയേ... നീ തുണിയാക്കുന്ന നേരത്ത് എനിക്ക് വേറെ പണിയുണ്ട്... വേണമെങ്കില്‍ ഒരു അഞ്ചുമണിക്ക് നീ തുണിയലക്കാന്‍ നില്‍ക്ക് - അപ്പോള്‍ ഞാന്‍ വരാം ഈ റൂട്ടില്‍..”

“പ്രകാശേട്ടന്‍ അകത്തേക്ക് കയറുന്നില്ലേ...?”
“കയറാം.. ആരൊക്കെ ഉണ്ട് അകത്ത്. മുത്തശ്ശി ഉണ്ടോ..?“

 പ്രകാശേട്ടന്‍ ഉമ്മറത്ത് കയറിയിരുന്നു.. ചുറ്റുപാടും നോക്കി. എന്തുരസമാണ് ഈ പഴയ തറവാട്.. മൂന്നുഭാഗവും ഉമ്മറം.. പടിഞ്ഞാറെ ഉമ്മറത്തുനിന്ന് പൂമുഖത്തിലേക്ക് ഒരു വാതില്‍.

 പൂമുഖത്തിന്റെ വലത്തേ അറ്റത്ത് ഒരു കിടപ്പുമുറി. ഇടത്തേ അറ്റം ഡൈനിങ്ങ് റൂം, അവിടെ നിന്ന് അടുക്കളയിലേക്കും അടുക്കളയുടെ പുറകിലെ മുറ്റത്ത് അടുക്കളക്കിണറിന്നോട് ചേര്‍ന്ന് പണ്ടത്തെ ഒരു മറപ്പുരയെന്ന കുളിമുറിയും അതിനോട് ചേര്‍ന്നൊരു അലക്കുകല്ലും..

 ഈ കല്ലിലാണ് രുഗ്മിണി പാട്ടുപാടി തുണിയലക്കുന്നത്.. രുഗ്മിണി തുണിയലക്കുന്നത് ഒരിക്കല്‍ പ്രകാശേട്ടന്‍ കണ്ട് സുഖിച്ച് സുഖിച്ച് വേലിക്കപ്പുറത്തുള്ള ഓടയില്‍ മറിഞ്ഞുവീണു.

“അയ്യോ എന്ന വിളികേട്ട ദിക്കിലേക്ക് നോക്കിയപ്പോള്‍ കണ്ട അവസ്ഥ പരിതാപകരമായിരുന്നു.. രുഗ്മിണി ഈറനണിഞ്ഞ വേഷത്തില്‍ പ്രകാശേട്ടനെ ഓടയില്‍ നിന്നും പൊക്കിയെടുത്ത് ഉമ്മറത്ത് കൊണ്ടുവന്നിരുത്തി കൊട്ടന്‍ ചുക്കാദി തൈലം തേച്ച് ചൂട് വെള്ളത്തില്‍ പിഴിഞ്ഞ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു മസ്സാജ് ചെയ്തുകൊടുത്തു...”

“പിന്നീട് ആ റൂട്ടിലായിരുന്നു പ്രകാശേട്ടന്റെ സായാഹ്നസവാരി.. കൂടെ കൂടെ രുഗ്മിണിയുടെ ഉമ്മറത്ത് കയറിയിരിക്കും, തമാശ പറയും. രുഗ്മിണിക്ക് വെടി പറച്ചില്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.. പ്രകാശേട്ടനാണെങ്കില്‍ നാവെടുത്താല്‍ നുണയേ പറയൂ... അതെല്ലാം ഈ രുഗ്മിണിക്ക് പെരുത്ത് ഇഷ്ടമായി..”

“അങ്ങിനെ ഈ രുഗ്മിണിയെ സുഖിപ്പിച്ച പ്രകാശേട്ടനെ ഈ രുഗ്മിണി ഇപ്പോള്‍ കാണുന്നത് ഒരു പാട് നാളെത്തെ വിടവിന് ശേഷം. രുഗ്മിണിക്ക് പ്രകാശേട്ടന്റെ കഥകള്‍ വലിയ ഇഷ്ടമാണ്.. അയാളുടെ കഥകള്‍ വായിക്കാന്‍ മാത്രം ആ തറവാട്ടില്‍ കമ്പ്യൂട്ടറും മറ്റും വാങ്ങി..”

“രുഗ്മിണിയുടെ എന്ത് ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കും മുത്തശ്ശി. കാരണം ഈ രുഗ്മിണി മാത്രമാണ് ആ തള്ളയുടെ അന്തിത്തുണ.. രുഗ്മിണി അകന്ന ബന്ധത്തിലെ ഒരു കുട്ടിയാണെങ്കിലും രുഗ്മിണിയുടേതും സാമ്പത്തികമായി നല്ല  നിലയിലുള്ള കുടുംബം തന്നെ.. പിന്നെന്തിനാ ഈ മുത്തശ്ശിയുടെ കൂടെ വന്നുനില്‍ക്കുന്നതെന്നുവെച്ചാല്‍...അതൊക്കെ വലിയ കഥയാണ്..”

“പിന്നെന്തൊക്കെയാ പ്രകാശേട്ടാ പുതിയ വിശേഷങ്ങള്‍... പുതിയ കഥയൊന്നും ഇല്ലല്ലോ ബ്ലോഗില്‍..? ഒരു പുതിയ കഥ എഴുതൂ... ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി ഒരു പുതിയ കഥ പറഞ്ഞ് വൈകിട്ട് വീട്ടില്‍ പോയിട്ട്  അതെഴുതിയാല്‍ ഞാന്‍ നാളെ വരുമ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തരാം...”

“പുതിയ കഥയൊന്നും മനസ്സില്‍ വരുന്നില്ല എന്റെ രുക്കൂ........”
“അതൊന്നും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല... കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിടില്ല..”

“ശരി എന്നാല്‍ കേട്ടോളൂ......... ഞാന്‍ നിന്നെ താറുടുപ്പിച്ച ക്ഥ പറയാം...?"
അതുകേട്ട രുക്കുവിന് ദ്വേഷ്യം വന്നു.

“അതൊക്കെ ക്ഥയായെഴുതിയാലുണ്ടല്ലോ.. പിന്നെ ഞാന്‍ മിണ്ടില്ല...”
“പിന്നെന്ത് കഥയാ.......... ഒന്നും മനസ്സില്‍ കാണുന്നില്ല......?"

“എന്തിനാ എന്നോട് ഈ സൂത്രമൊക്കെ പറേണ് പ്രകാശേട്ടാ... ഇത്രമാത്രം നുണ പറയുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങിനെ ഉള്ള ഒരാള്‍ക്കാണോ ക്ഥകള്‍ക്ക് പഞ്ഞം...”

“ശരി... എന്നാല്‍ ഞാന്‍ പറയാം............”
“എന്താ കഥേടെ പേര് പ്രകാശേട്ടാ...........?”

“പേര് ഞാന്‍ അവസാനമേ ഇടൂ......”
“അത് പറ്റില്ല..........”

“പറ്റിക്കണമെങ്കില്‍ നീ പോയി ഈ കുന്ത്രാണ്ടമൊക്കെ മാറ്റി അരമുണ്ടും ബ്ലൌസുമിട്ട് വായോ...“

 പാവം മണ്ടിപ്പെണ്ണ് രുക്കു വട്ടക്കഴുത്തുള്ള കറുപ്പില്‍ മഞ്ഞ പുള്ളികളുള്ള ബ്ലൌസും കറുപ്പുകര്  മുട്ടറ്റം വരെയുള്ള കറുപ്പുകര മുണ്ടും ഉടുത്ത് പ്രകാശേട്ടന്റെ മുന്നില്‍ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു.

“ഇനിപ്പറാ വേഗ്ം പ്രകാശേട്ടാ കഥയുടെ പേര്...?"

 പ്രകാശേട്ടന്‍ രുക്കുവിന്റെ അംഗലാവണ്യം നോക്കി വെള്ളമിറക്കുകയായിരുന്നു.

“വേഗമാവട്ടെ... മുത്തശ്ശിക്ക്  കഷായം കൊടുക്കേണ്ട നേരമായി... വേഗമാകട്ടെ.. എനിക്ക് ഈ വേഷമൊക്കെ മാറ്റിയിട്ട് വേണം കഷായമെടുത്തുകൊടുക്കാന്‍...”

“ദശമൂലാരിഷ്ടമുണ്ടോ രണ്ടൌണ്‍സ് കുടിക്കാന്‍ തരാന്‍ രുക്കൂ..........?”
“ദശമൂലാരിഷ്ടമൊക്കെ തരാം. വേഗം കഥയുടെ പേരുപറാ.......?

“എന്നാ കേട്ടോളൂ............... കഥയുടെ പേര്.... “
“നിക്കൊന്നും കേക്കിണില്ല്യല്ലോ പ്രകാശേട്ടാ.........?’

“ന്നാ നീയിങ്ങിട്ട് അടുത്തിരിക്ക്...........”

“രുക്കു പ്രകാശേട്ടന്റെ തൊട്ടടുത്തിരുന്നു.........”

 പ്രകാശേട്ടന്‍ അവളുടെ കവിളത്തൊരു നുള്ള് കൊടുത്തു..അയാളുടെ നോട്ടം രുക്കുവിനെ മത്തുപിടിപ്പിച്ചു.

“പേരുപറയൂ......... കഥ പറയൂ പ്രകാശേട്ടാ..............?”

“കഥയുടെ പേര് - സ്റ്റാപ്ലര്‍........”
“അതെന്തുപേരാ സ്റ്റാപ്ലര്‍...? ഇനി കഥ പറയൂ...........”

“കഥയിപ്പോള്‍ പറയാനൊക്കില്ല. നിന്നെ ഞാന്‍ താറുടുപ്പിച്ച കഥ പറയാന്‍ നീ സമ്മതിച്ചില്ലല്ലോ..? അതുപോലെ ഈ സ്റ്റാപ്ലര്‍ കഥ പറയണെമെങ്കില്‍ ആ ഉണ്ടക്കണ്ണിയുടെ സമ്മതം വേണം...”

“ഉണ്ടക്കണ്ണിയോ...? അവളാര് ....?”

“ഞാന്‍ നാളെ വരാം ദശമൂലാരിഷ്ടം കുടിക്കാന്‍ - അപ്പോള്‍ പറയാം...”

Saturday, February 1, 2014

ചായ വേണോ ചാരായം വേണോ..?


കുറേ നാളായി നാടകം കാണണമെന്ന് തോന്നിയിട്ട്. ഈ സിനിമയെല്ലാം കണ്ട് വെറുത്തു. നാടകം കാണണ ഒരു സുഖം ഈ സിനിമക്കില്ല..

അങ്ങിനെ ഇരിക്കുമ്പോളാ ഒരു സര്‍ക്കാര്‍ വിളമ്പരം കേട്ടത്.നാടകോത്സവം. ഒരു ദിവസം നാടകം കാണാന്‍ പോയി…. അവിടെ ചെന്നപ്പോ തിര്‍ക്കോട് തിരക്ക്.. എന്നാലും  ഒന്നില് കയറിപ്പറ്റി.

മറ്റൊന്ന് തുടങ്ങുന്നതിന് മുന്‍പേ ഒരു ചായ കുടിക്കാന്‍ അരികത്തുള്ള ചായപ്പീടികയില്‍ പോയി. അവിടുത്തെ ചായയും ഉഴുന്നുവടയും രുചിയുള്ളതാണ്.

ചായപ്പീടികയില്‍ പോയപ്പോളാണ് അവിടുത്തെ അങ്കം മനസ്സിലായത്. നാടകം പോലെ തന്നെ അവിടെയും. ഒരു കപ്പ് ചായക്കുവേണ്ടി ആളുകള്‍ ഉന്തും തള്ളൂമായി ഒരേ കലഹം.. “ഇനി ഇപ്പോ എന്താ ചെയ്യാ….? സീപ്പി നെടുവീര്‍പ്പിട്ടു.

സീപ്പിക്ക് 5 മണിക്ക് ഒരു നല്ല സ്ട്രോങ്ങ് ചായ കുടിക്കുന്ന പതിവുണ്ട്. ഇനി ചായ കിട്ടണമെങ്കില്‍ പാറമേക്ക്കാവ് വരെ നടക്കണം. അതിലും ഭേദം കുറച്ച് വെള്ളം കുടിച്ച് തോട്ടത്തിലിരുന്ന് ഈ കൂ‍ട്ടത്തെ കണ്ട് രസിക്കാം, കുറച്ച് പോട്ടം പിടിക്കാം.

5 മണിയുടെ നാടകം കണ്ട് കഴിയുന്നതിന്‍ മുന്‍പ് ഇറങ്ങിയതാണ് ചായ കുടിക്കാന്‍. ഇനി 7 മണീക്കാണ് അടുത്ത നാടകം.. അതിനുമുന്‍പ് കുറച്ച് ചൂടുവെള്ളം കുടിക്കണം..

സീപ്പി ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അടുത്ത് വന്നു.
“ആരാ മനസ്സിലായില്ല…..?”                                     "ഇത് സീപ്പി സാറല്ലേ….?”
“അതേ…”                                                     “നമ്മളാരാണാവോം…?
“ഇത്ര പെട്ടെന്ന് മറന്നോ എന്നെ...?                             “ഞാന്‍ കിരണ്‍…. നമ്മളൊക്കെ ഓണ്‍ ലൈന്‍ ഫ്രണ്ട് അല്ലേ….?”

സീപ്പിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും അതൊന്നും മുഖത്ത് പ്രകടിപ്പിച്ചില്ല.. അവരിരുവരും നാടകത്തെ പറ്റിയും മറ്റു പല വിഷയങ്ങളും സംസാരിച്ചു..രണ്ടുപേരും അടുത്ത നാടകത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍.

സീപ്പി ആലോചിക്കുകയായിരുന്നു. “ആരാ ഈ കിരണ്‍“. കിരണ്‍ എന്നുപറഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.. ഈ കിരണ്‍ തന്നെപ്പോലെ ജുബയും പൈജാമയും വേഷം, പിന്നെ ഒരു തോള്‍ സഞ്ചിയും..

“എന്താ സീപ്പിസാര്‍ ആലോചിക്കണ്…?                            “യേയ് ഒന്നുമില്ല, എനിക്ക് ഒരു ചായ കുടിക്കണം…”

“അതിനെന്താ നമുക്ക് കേന്റീനിലേക്ക് നീങ്ങാം..”
“ഓ അങ്ങിനെയാകട്ടെ…” കിരണ്‍ രണ്ട് കപ്പ് ചായക്ക് ഓര്‍ഡര്‍ കൊടുത്തപ്പോ ആരോ പറേണത് കേട്ടു. ചായ കഴിഞ്ഞെന്ന്. ചുക്കുകാപ്പീണ്ടത്രെ…?”

“സീപ്പി അവിടെനിന്നെണീറ്റ് നേരെ കാണ്ടീ‍നിന്റെ അടുക്കളയിലെത്തി..
“ദേ നോക്കൂ മക്കളെ…. നിക്ക് എന്തെങ്കിലും കുടിക്കാന്‍ വേണം ചൂടുള്ളത്..? ചായ കിട്ടിയാല്‍ നന്ന്.

“ചായ കഴിഞ്ഞു….”
“ന്നാ ചാരായമായാലും വേണ്ടില്ല...” 

                                                             “ഇവിടെയല്ല ചാരായം കിട്ടുന്ന സ്ഥലം. തൊട്ടപ്പുറത്താണ്..”
സീപ്പി നടന്ന് പുല്‍ത്തകിടിയില്‍ ഇരുന്നിരുന്ന കിരണിന്റെ അടുത്തെത്തി.

“പിന്നേയ് കിരണ്‍...?”                                         “ചായ കഴിഞ്ഞത്രെ..?”

“ചാരായമാണെങ്കില്‍ വിരോധമുണ്ടോ....?                          “ഞാന്‍ സീപ്പിസാറിന് കൂട്ടുവരാം……”

രണ്ടുപേരും അടുത്തുള്ള ചാരായപ്പീടികയിലെത്തി. അവിടേയും തിരക്ക്.. പക്ഷെ അവര്‍ക്കിരിക്കാന്‍ ഒരു സ്ഥലം കിട്ടി.

“സ്റ്റ്യുവാര്‍ഡ് ഓര്‍ഡര്‍ എടുക്കാന്‍ എത്തി..”

“എന്താ സാറന്മാര്‍ക്ക് വേണ്ടത് കുടിക്കാന്‍… ചാരായവും വീഞ്ഞും ഉണ്ട്…?”                                    

“സീപ്പിസാറെ എനിക്ക് വീഞ്ഞ് മതി….”
എന്നാല്‍ ഒരു കുപ്പി ചാരായവും ഒരു കുപ്പി വീഞ്ഞും ആയിക്കോട്ടെ. പിന്നെ രണ്ട് മസാല ഓമ്ലെറ്റും, ഒന്നില്‍ പച്ചമുളക് വേണ്ട. പിന്നെ ഒരു ലാര്‍ജ്ജ് പീനട്ട് മസാലയും..

പത്ത് മിനിട്ടില്‍ ബെയറര്‍ പറഞ്ഞ സാധനങ്ങളുമായെത്തി.
സീപ്പി ഗ്ലാസ്സുകളില്‍ ചാരായവും വീഞ്ഞും പകര്‍ന്നു. വീഞ്ഞ് കിരണിന് കൊടുത്തു.

“ചിയേര്‍സ്…..”                                                                                         “ചിയേര്‍സ് സീപ്പി സാര്‍……..”

സീപ്പി രണ്ടാമതൊരു കുപ്പിയും കൂടി സേവിച്ചു.. കിരണിന് അരക്കുപ്പി വീഞ്ഞില്‍ ഒരു ലാര്‍ജ്ജ് ചാരായം മിക്സ് ചെയ്തുകൊടുത്തു.

രണ്ടെണ്ണത്തിനും ഏതാണ്ട് വീലായി… 7 മണിക്കുള്ള നാടകം കഴിയുന്നതിന് മുന്‍പ് അവര്‍ പുറത്ത് കടന്നു..മണി പത്ത് കഴിഞ്ഞു.

“കിരണ്‍ എങ്ങിനെയാ വന്നത്… ബസ്സിലോ കാറിലോ… അതോ മോട്ടോര്‍ സൈക്കിളിലോ….?                       
“എനിക്ക് ഈ വകയൊന്നും ഇല്ല എന്റെ സീപ്പിസാറെ.. ബസ്സിലാ വന്നത്….”

“അപ്പോ തിരിച്ച് പോകാന്‍ ഈ നേരത്ത് ബസ്സുണ്ടോ…?”
                                                      “കൊടുങ്ങല്ലൂര്‍ വഴിക്ക് ആനവണ്ടി ഉണ്ട്. അതില്‍ കയറിയാല്‍ തൃപ്രയാര്‍ ഇറങ്ങി നാലടി നടന്നാലെന്റെ വീടായി…”
“സീപ്പിസാറിന്റെ വിട് ഇവിടടുത്തല്ലേ…?”                                                                 “എന്താ അങ്ങോട്ട് പോരുന്നോ….?”
“ഞാന്‍ അതാ ആലോചിക്കുന്നത്…”

“എന്നാ അമാന്തിക്കണ്ടാ.. നമുക്കങ്ങോട്ട് നടക്കാം…..”
രണ്ടുപേരും കൂടി വര്‍ത്തമാ‍നം പറഞ്ഞ് നടന്ന് വീടെത്തിയതറിഞ്ഞില്ല, വീടെത്തിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു..

“സീപ്പിസാറിന്റെ അന്തര്‍ജ്ജനം ഈ അസമയത്ത് വാതില്‍ തുറക്കുമോ…?”  

  “ഇല്ല… ഒരിക്കലുമില്ല.  അതിനല്ലേ നാം ഈ ഔട്ട് ഹൌസ് പണിതിട്ടിരിക്കണേ… വരൂ നമുക്ക് അതില്‍ പാര്‍ക്കാം ഇന്ന്…”

അവര്‍  ഔട്ട് ഹൌസ് തുറന്ന് മുറിക്കുള്ളില്‍ പ്രവേശിച്ചു.
സീപ്പി ജുബയും പൈജാമയും ഊരി വാര്‍ഡ്രോബില്‍ ഇട്ടു.. ഷഡ്ഡി മാത്രം ഇട്ട് ഫേനിന്റെ അടിയില്‍ കുറച്ച് നേരം കാറ്റ് കൊണ്ടു..

“ടോ കിരണേ…. ഞാന്‍ ഒന്ന് കുളിക്കട്ടെ വിശദമായിട്ട്. എന്നിട്ട് തനിക്ക് കുളിക്കാം….” 
                              “നിക്ക് കുളിക്കണമെന്നില്ല, സാറ് കുളിച്ചുവരൂ…”

സീ‍പ്പി വിശദമായി കുളിച്ച് ഒരു മുറിയന്‍ തോര്‍ത്തുടുത്ത് കുളിമുറിക്ക് പുറത്ത് കടന്നു.

“ഇനി കിരണ്‍ കുളിച്ചോളൂ… ഉടുപ്പെല്ലാം ഊരി ങ്ങട്ട് തന്നോളൂ, ഞാന്‍ ഇതിന്നുള്ളില്‍ തൂക്കിയിട്ടോളാം. കുളി കഴിഞ്ഞുവരുമ്പോള്‍ ഞാനൊരു കള്ളിമുണ്ട് തരാം.. വേണമെങ്കില്‍ ഇടാനോരു ബനിയന്‍ തരാം. നിക്ക് ഒന്നും ഇടുന്ന പതിവില്ല..”

“നിക്ക് കുളിക്കണ്ട സാറേ..?                                                                             “അത് ശരിയാവില്ല, കുളിക്കാതെ എന്റെ അടുത്ത് കിടന്നാല്‍ നാറ്റമടിക്കില്ലേ… അല്ലെങ്കില്‍ ഞാനും കുളിക്കരുതായിരുന്നു..”

“അതിന് ഞാന്‍ താഴെ കിടന്നോളാം. സാറ് കട്ടിലിന്മേല്‍ കിടന്നോളൂ…..” 
                                         “അതൊന്നും ശരിയാവില്ല…വിരുന്നുകാരനെ താഴെ കിടത്തി നാം കട്ടിലില്‍ കിടക്കുകയോ… ഇത് ഡബ്ബില്‍ കോട്ടല്ലേ… രണ്ടോ മൂന്നോ ആളുകള്‍ക്കൊക്കെ ഇതില്‍ കിടക്കാം…”

“ആ ജുബയിങ്ങട്ട് ഊരിത്തരാ….?

കിരണിന്ന് മദ്യത്തിന്റെ ലഹരിയില്‍ നിന്നും മുക്തി കിട്ടിയിരുന്നില്ല, സീപ്പിയുടെ ആജ്ഞയനുസരിച്ച് ജുബ ഊരിക്കൊടുത്തു… ഈറന്‍ തോര്‍ത്തെടുത്ത് മാറത്ത് ഇട്ട് കുളിമുറിയിലേക്കോടിക്കയറി…

“ഇതുകണ്ട് സീപ്പി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മരവിച്ച പോലെ നിന്നു. എന്താ സംഭവിച്ചേ… അയാള്‍ക്കൊന്നും മനസ്സിലായില്ല…”

“എന്താ ഞാനീക്കാണണത്…. ഈ കിരണ്‍ പെണ്‍കുട്ടിയാണല്ലോ..? ജുബ ഊരിയപ്പോള്‍ അവളുടെ മുലകള്‍ തുള്ളിച്ചാടി… ഇനി നിക്ക് തോന്നണതാകുമോ…" 

"സംഗതി കുടിച്ചത് കുറച്ച് ഓവറായിപ്പോയി. എന്നാലും ഇങ്ങിനെ കണ്ണ് മഞ്ഞളിക്കാറില്ലല്ലോ…?”

സീ‍പ്പി കിരണിന്റെ കുളികഴിയും വരെ കുളിമുറിയുടെ വാതുക്കലേക്ക് നോക്കീംകൊണ്ടിരുന്നു..

“ഇതാ അവള്‍ വരുന്നു പൈജാമയിട്ട്, ഈറന്‍ തോര്‍ത്ത് പുതച്ചുംകൊണ്ട്….അവളുടെ മുലകളെ ഈറന്‍ തോര്‍ത്ത് പുറത്തേക്ക് ഉതിപ്പിച്ചു..”

അവള്‍ പെണ്ണുതന്നെ ആണൊ എന്ന് സീപ്പിക്ക് ബോധ്യമായില്ല.. 

“അവളുറങ്ങി പാതിരയാകുമ്പോള്‍ പിടിച്ചുനോക്കാം..”
“കിടന്നപാടെ മദ്യലഹരിയില്‍ കിരണ്‍ ഉറങ്ങി. സീപ്പിക്ക് ഉറങ്ങാനായില്ല….“

“കിരണിന്റെ കൂര്‍ക്കം വലി കേട്ടപ്പോള്‍ സീപ്പി ബെഡ് റൂമിന്റെ വെളിച്ചത്തില്‍ പിടിച്ചുനോക്കി. 

അതേ അവള്‍  പെണ്ണുതന്നെ..                                                               “അവള്‍ കുറ്റക്കാരിയോ… ഞാന്‍ കുറ്റക്കാരനോ അല്ല….”

സീപ്പി ഉറങ്ങിയതറിഞ്ഞില്ല..

രാവിലെ ഉറക്കമുണര്‍ന്നുനോക്കിയപ്പോള്‍ കിരണ്‍ എണീറ്റുപോയിരുന്നു..