Thursday, January 31, 2013

ഉണ്ണിയപ്പത്തിന്റെ പിന്നാലെ ഒരു ഓട്ടം


memoir

മിനിഞ്ഞാന്ന് ഞാന്വൈകിട്ട് ആംഗലേയ പത്രം വായിക്കുന്നതിന്നിടയില്ഒരു ആള്കടന്നു വന്നു. എനിക്ക് ടൈംസ്ഓഫ് ഇന്ത്യ സൌനജന്യമായി ഒരു  വര്ഷത്തേക്ക് ലഭിക്കുന്നുണ്ട്. കാലത്ത്  മാതൃഭൂമി വായിക്കും, ഈവനിങ്ങ് ചായക്കൊപ്പം പോര്ച്ചില്ഇരുന്നു ഇത് വായിക്കും.

വന്ന ആള്സ്വയം പരിചയപ്പെടുത്തി. "  വടക്കുന്നാഥ ക്ഷേത്രത്തില്ഒരു  പ്രത്യേക പൂജ ചെയ്യുന്ന ആളുടെ പ്രതിനിധി". മറ്റന്നാള്വൈകിട്ട് ആറ് മണിക്ക്  വന്നാല്ഒരാള്ക്ക് രണ്ട് ഉണ്ണിയപ്പം വീതം തരാം. എന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ജന്മ നക്ഷത്രവും എഴുതിക്കൊണ്ട് പോയികൂടുതല്പേരുണ്ടെങ്കില്എഴുതാമെന്നും പറഞ്ഞു. സംഗതി സൗജന്യമായി കിട്ടുന്നതനെങ്കിലും ഞാന്അധികം  വേണ്ടെന്നു വെച്ചു, എന്റെയും ശ്രീമതിയുടെയും, മകന്റെയും മകളുടെയും പേരും നക്ഷത്രവും പറഞ്ഞു കൊടുത്തുഒരു  ലഘു ലേഖ വായിക്കാന്തന്നുവെങ്കിലും ഉടന്തിരിച്ചു  വാങ്ങിയതിനാല്ഒന്നും കാര്യമായി  വായിക്കാന്പറ്റിയില്ല.

മറ്റന്നാള്ആറ്മണിക്ക് മുന്പേ വടക്കുന്നാഥന്ക്ഷേത്രത്തില്വന്നു  ഉണ്ണിയപ്പം വാങ്ങിച്ചോളൂ എന്നും പറഞ്ഞു അദ്ദേഹം യാത്രയായികഴിഞ്ഞ വര്ഷം കല്യാണ്സ്ഥാപനം ആണ് ഇത് സ്പോന്സര്ചെയ്തതെന്ന്, ഇക്കൊല്ലം മറ്റാരോ ആണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച് ഞാന്എന്റെ ഇന്നെത്തെ നടത്തം വഴിക്കാകാം എന്ന് വെച്ചു. ഉച്ചക്ക് ഓഫീസില്നിന്നെത്താന്വൈകിയതിനാല്പെട്ടെന്ന് ഒരു മയക്കം കഴിച്ച് എന്റെ ഇരു  ചക്ര ശകടത്തില്അഞ്ചരയോട് കൂടി അമ്പലത്തില്എത്തി. കുറെ  നാളായി - അതായത്  റോഡ്അപകടത്തിനു  ശേഷം ഇരുചക്രം ഒടിക്കാറില്ല

എന്റെ വീട്ടില്‍  നിന്ന് വടക്കുന്നാധനിലെക്ക് കഷ്ടിച് ഒരു കിലോമീറ്റര്ദൂരമേ ഉള്ളുവെങ്കിലും, നടന്നാല്ഉദ്ദേശിച്ച സമയത്ത്  എത്തില്ല, നാല് ചക്രത്തില്പോയാല്ഇന്നെത്തെ ട്രാഫിക്അവസ്ഥ എല്ലാര്ക്കും അറിയാമല്ലോഡോക്ടര്‍  പറഞ്ഞിരുന്നു, അധികം ഇരുചക്രം വേണ്ട എന്ന്ഞാന്അധികം ഒടിക്കാറില്ല,

ഇരുചക്ര വാഹനം വാങ്ങി ആറുമാസം കഴിഞ്ഞു, ഇപ്പോഴും ആയിരം കിലോമീറ്ററില്താഴെയേ ഒടിയിട്ടുള്ളൂ....എന്റെ ഓട്ടം അത്രയേ  ഉള്ളൂ....  ഞാന്നേരെത്തെ അമ്പലത്തില്എത്തിയെങ്കിലും ഞാന്ഉദ്ദേശിച്ച ആളെയോ  അങ്ങ്ങ്ങിനെ ഒരു സംഘടനയുടെ പ്രതിനിധികളെയോ  അവിടെ കാണാനായില്ല. ഞാന്ഒരു മാസത്തില്ചുരുങ്ങിയത് ഇരുപത് തവണ എങ്കിലും പോകാറുള്ള ഇടമാണ്. ശ്രീ വടക്കുന്ന്ഥന്ക്ഷേത്രം. അവിടെത്തെ പേരും പറഞ്ഞു എന്നെ ഇങ്ങിനെ ഒരാള്പറ്റിച്ചുവല്ലോ  എന്നോര്ത് ഞാന്സങ്കടപ്പെട്ടു.

സംഗതി എട്ടു  ഉണ്നിയപ്പതിനു  പത്ത് ഉറുപ്പിക കൊടുത്താല്തൃശ്ശൂരില്‍  കിട്ടും. പക്ഷെ ഞാന് ഉണ്ണിയപ്പത്തിന് വേണ്ടി ഓടിയത് എന്തിനാണെന്ന് വെച്ചാല്അത് ഭഗവാനു നേദിച്ചത് ആകുമല്ലോ എന്നോര്ത്താണ്. എന്റെ പേരക്കുട്ടി കുട്ടപ്പുവിനു കൊടുക്കാം, രണ്ടെണ്ണം അയല്ക്കാരി മീരയുടെ മകനും കൊടുക്കാം എന്നൊക്കെ വിചാരിച്ചു.

വടക്കുനഥന്അമ്പലത്തിലേയും പാറമേക്കാവിലെയും ഉണ്നിയപ്പതിനു പ്രത്യേക രുചിയാണ്. എനിക്കേറ്റവും ഇഷ്ടം ഞാന്എന്നും പോകുന്ന അച്ഛന്തേവര്അമ്പലത്തില്മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിക്കുന്ന ഉണ്നിയപ്പതിനാണ്.

ഞാന്ശരിക്കും തൃശൂര്കാരന്അല്ല, കുന്നംകുളത്ത് നിന്ന് ഇങ്ങൊട്ട് ചേക്കേറിയതാണ്. ഞങ്ങളുടെ നാട്ടില്  ഉണ്നിയപ്പ്തിനു "കരോലപ്പം" എന്നാ പറയുക. എന്റെ ചേച്ചി ഉണ്ടാക്കി തന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ അത്ര രുചിയുള്ള ഉണ്ണിയപ്പം ഞാന്ഇതുവരെ കഴിച്ചിട്ടില്ലചേച്ചി മരിച്ചിട്ട് പത്തു കൊല്ലത്തില്‍  ഏറെ ആയി.

മരിക്കുന്നത് വരെ അമൃതാനന്ദ ദേവി  അമ്മക്ക് എന്റെ ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. വള്ളിക്കാവിലെ എല്ലാവര്ക്കും ഇത് അറിയുമായിരുന്നു. ഇന്നെനിക്ക് ഭഗവാന്റെ ഉണ്ണിയപ്പം കിട്ടാതെ വന്നപ്പോള്ഞാന്എന്റെ ചേച്ചിയെ ഓര്ത്തു.

ഇനി ഞാന്കേട്ടത് തെറ്റായിരുന്നിരിക്കുമോ എന്നൊക്കെ ഓര്ത്തു. പ്രായമായില്ലേ ഓര്മ്മക്കുറവും കേള്വി കുറവും എല്ലാം ഉണ്ടെന്നാ തോന്നണേ.. 

നല്ല കാലം ഞാന്എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്അവനും അവന്റെ അമ്മൂമയും ചേര്ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും  ഞാന്ഇന്നേ വരെ വടക്കുന്നാഥന്അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി  എന്റെ പേരക്കുട്ടി  കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

ശ്രീ വടക്കുന്നാഥാ   രക്ഷിക്കേണമേ.....

Saturday, January 26, 2013

മാങ്ങാ ചമ്മന്തി


മാങ്ങാ ചമ്മന്തി

memoir

പഴയ ഓര്‍മ്മകള്‍ ഓരോന്നായി  മനസ്സില്‍ അലയടിക്കുന്നു. സംഭാരത്തിന്റെ കഥ  എഴുതിയപ്പോള്‍ ലണ്ടനില്‍ നിന്ന് മുരളിയേട്ടന്‍  എന്തോ  ചോദിച്ചിരുന്നു. പക്ഷെ ഞാനൊന്നും മിണ്ടിയില്ല.

ഇന്നെലെ   നടക്കാന്‍ പോകുമ്പോള്‍  ചാരു അമ്മായിയുടെ മുറ്റത്ത്  വളര്‍ന്നു നിന്നിരുന്ന പച്ച മാങ്ങ  കണ്ടപ്പോളാണ് എനിക്ക് പണ്ട് പണ്ട് കഴിച്ച മാങ്ങ ചമ്മന്തിയെ   പറ്റി  ഓര്മ വന്നത്.

തറവാട്ടില്‍ പലപ്പോഴും കാലത്തെ ഒരു കട്ടന്‍ കാപ്പിക്ക്  ശേഷം 8  മണി കഴിഞ്ഞാല്‍  കഞ്ഞി ആയിരിക്കും.  അപൂര്‍വ്വം ചില  ദിവസങ്ങളില്‍  പുട്ടും പഴവും, അല്ലെങ്ങില്‍ പത്തിരിയും തലേ ദിവസത്തെ മീന്‍ കരിയുടെ ചാറും അവശിഷ്ടങ്ങളും. അതായത്  മാങ്ങ പുളിയും തലകളും.  സന്തതി  പരമ്പരകളായി കുറച്ചധികം പേര്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും പലഹാരം ഉണ്ടാക്കുക എന്നത്  ശ്രമകമായ പണിയായിരുന്നു.

എന്റെ പ്രായത്തിലുള്ള പിള്ളേര്‍സ് നാലഞ്ജ് എണ്ണം,. പിന്നെ ചെറുവക പത്തില്‍  താഴെ. അമ്മമാരും അമ്മൂമ മാരും അമ്മായിമാരും ആയി കുറെ എണ്ണം. പിന്നെ  പണിക്കാരും, കാര്യസ്തന്മാരും. എല്ലാം കൂടി നോക്കിയാല്‍  തറവാട്ടിലെ  അംഗ സംഖ്യ മുപ്പത്  മുപ്പത്തഞ്ച്  വരും.

ഓല മേഞ്ഞ നലുകെട്ടിലുള്ള ജീവിതം സുഖമായിരുന്നു.  നാട്ടില്‍ എന്തെങ്കിലും  വിശേഷങ്ങള്‍  വരുമ്പോള്‍ വീട്ടിലെ അംഗ സംഖ്യ പെരുകും, അപ്പോള്‍  ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു.  വൈകുന്നേരം ശാപ്പാട് കഴിഞ്ഞാല്‍ അകത്തളത്തില്‍ എല്ലാരും നിരനിരയായി  കിടന്നുറങ്ങും.  മൂത്ത അമ്മൂമ്മക്ക് മാത്രം ഒരു കട്ടില്‍.  മറ്റുള്ളവര്‍ക്കൊക്കെ പായ വിരിച് നിലത്ത് കിടക്കണം. മഴക്കാലമായാല്‍ ചിലര്‍ മുറികളിലേക്ക് ചേക്കേറും.

അങ്ങിനെ കാലത്തെ കഞ്ഞിക്കുള്ള മാങ്ങ ചമ്മന്തിയുടെ രുചി  വിവര്‍ണ്ണനാതീതമാണ്. ചമ്മതി ഉണ്ടാക്കുന്നത് കാണാനാണോ  അതിലും രസകരം രുചികരം.  വകയിലുള്ള ഒരു  ചേച്ചി കൊയ്ത്ത് കാലമാകുമ്പോള്‍  പാര്‍ക്കാന്‍ വരും കുറച്ച  നാള്‍. > കൊയ്ത്തെല്ലാം കഴിഞ്ഞു  തിരികെ പോകുമ്പോള്‍ ഒരു  കുട്ടിച്ച്ചക്ക് അരിയും ചക്കയും മാങ്ങയും എല്ലാം കൊണ്ടുപോകും. നായരങ്ങാടി വരെ നടക്കണം, അവിടെ നിന്ന് അവര്‍ക്ക് ചിലപ്പോള്‍ പുഴിക്കള ചാള വണ്ടി കിട്ടും, അല്ലെങ്കില്‍ വീട് വരെ നടക്കും, അതൊക്കെ ആണ് പഴയ സമ്പ്രദായം.

കാലത്ത്   എണീറ്റ് പിള്ളേര്‍  പടയെല്ലാം കഴുക്കോലില്‍  തൂക്കിയിട്ടിരിക്കുന്ന പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച് കൊല്‍ക്കുഴിയന്‍ പടിഞ്ഞാറെ കുളത്തിലേക്ക് പോകും, ചിലര്‍ അവിടെ  തന്നെ കുളിക്കും, പെണ്‍ പിള്ലെരുകള്‍ തെക്കേ  കുളത്തില്‍  പോയി  കുളിക്കും. അവിടെ കൈത മോന്തക്കാടുകള്‍ ഉള്ളതിനാല്‍ തുണിയില്ലാതെ കുളിച്ചാലും മറ്റാരും കാണില്ല.  പിള്ളേര്‍ കൂട്ടത്തില്‍  ഒരു അപ്പുണ്ണി  ഉണ്ടായിരുന്നു . അവന്‍ ഈ കൈത മോന്തക്കടുള്ള കുളത്തിലെ കുളിക്കൂ..

അങ്ങിനെ പിള്ളേര്‍സ് കുളി  കഴിഞ്ഞെത്തുംപോഴേക്കും  കഞ്ഞിക്കുള്ള വട്ടങ്ങള്‍ ആരംഭിക്കും.  ചില  ദിവസങ്ങളില്‍ കഞ്ഞിക്ക് മുതിരപ്പുഴുക്കോ കടലയോ  ഉണ്ടാകും, ആള്‍ കൂട്ടം അധികമായാല്‍ കഞ്ഞിക്ക് ചമ്മന്തി തന്നെ, ബാക്കിയുള്ളത് ചിലര്‍ക്ക് ഉച്ചക്ക്  ചോറ് ഉണ്ണുമ്പോള്‍ കിട്ടും.

ചമ്മന്തി അടുക്കളയിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ ആണ്  സാധാരണ ഉണ്ടാക്കുക. പക്ഷെ ഈ പാര്‍ക്കാന്‍ വന്ന പെണ്ണ് വരുമ്പോള്‍ അവളാണ് ചമ്മന്തി അരക്കുക. അവളുടെ  അരക്കലിനു ഒരു പ്രത്യേകത ഉണ്ട്,  അതിനാല്‍ ആ ചമ്മന്തി ഏറെ രുചികരവും,  എന്ന് എല്ലാവരും പറയുമെങ്കിലും അപ്പുണ്ണിക്കാണ് കൂടുതല്‍ ഹരം.

കാവിലെ മൂവാണ്ടന്‍ മാവിന്റെ മാങ്ങ പറിക്കുന്നതും കൂടി അവള്‍ തന്നെ. അവള്‍ക്കറിയാം ഏറ്റവും കൂടുതല്‍ പുളിയുള്ള മാങ്ങ. വലിയ തോട്ടി എടുത്ത് അവള്‍ മാങ്ങ പറിക്കും, സഹായതിന്നു അപ്പുണ്ണിയും കൂടും. മാങ്ങ കഴുകി വൃത്തിയാക്കി തോല് ചെത്തി ചെറിയ പൂളുകള്‍ ആക്കി, നേരെ അമ്മിയില്‍ നിരത്തും , എന്നിട്ട് ചുവന്ന മുളകും, ചുവന്നുള്ളിയും പേരിനു ഒരു  നുള്ള് ഇഞ്ചിയും എല്ലാം കൂട്ടി അവള്‍ അരക്കാന്‍ തുടങ്ങും.

അവളും കാലത്ത് കുളിയും തെവാരമെല്ലാം കഴിഞ്ഞേ അടുക്കളപ്പണിക്ക് ഇറങ്ങൂ. വെളുത്ത് തടിച്ച് ഒരു സുന്ദരിയാണെന്ന് വേണമെങ്കില്‍ പറയാം അവളെ. അന്നോക്ക്കെ പെണ്ണുങ്ങള്‍ക്ക് മുണ്ടും ബ്ലൗസും ആണ് വീട്ടിലെ വേഷം. പൂമുഖത്തേക്ക് വരുമ്പോള്‍ ഒരു മേല്‍ മുണ്ട് ഇടണം.

അടിയില്‍ താറുടുത്ത് വെള്ള മല്‍മല് മുണ്ട് ധരിച്ച്   വട്ടക്കഴുത്തുള്ള ബ്ലൗസും അണിഞ്ഞു അവള്‍ ചമ്മന്തി അരക്കുന്നത് നോക്കി നില്ക്കാന്‍ ഒരു രസം വേറെ തന്നെ ആയിരുന്നു. അപ്പുണ്ണി അവളുടെ മുന്നില്‍ നിന്ന് മാറുമായിരുന്നില്ല. അപ്പുണ്ണി പിള്ളേരുടെ ഇടയില്‍ കേമനായി വിലസി പലപ്പോഴും. അവന്‍ ചിലപ്പോള്‍ ഒരു ഒറ്റയാന്‍ ആയിരുന്നു. കുറുമ്പനായ അപ്പുണ്ണിയെ മറ്റു പിള്ളേര്‍ക്ക് പേടി ആയിരുന്നു.

അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള്‍ അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.

അങ്ങിനെ അവള്‍ അരച്ച  ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.

[ഈ കഥക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നുന്നു. ചമ്മന്തി ഒന്നും കൂടി ഭംഗിയായി അരച്ച് തുടര്‍ന്നെഴുതാം]


Wednesday, January 9, 2013

ഒരു സംഭാരത്തിന്റെ കഥ


ആയിരത്തി തൊള്ളായിരത്തി എഴുപത്തി  രണ്ടിലാണെന്നു തോന്നുന്നു ഞാന്‍ ബ്ലോ പ്ലാസ്റ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു ശ്രിംഗലയുടെ ആരോ  ആയി  തിരുവനതപുരം നഗരിയില്‍ വസിച്ചിരുന്നു. ചാല ബസാറിലുള്ള ഗാന്ധി  ഹോട്ടലില്‍  ആയിരുന്നു വാസം.

കാലത്ത് 4 ദോശയും വഴക്ക അപ്പവും 3 ഇട്ടലിയും 2 കാപ്പിയും കഴിച്ചു വീണ്ടും മുറിയില്‍ കയറി കന്‌ണ്ഠ കൌപീനവും കെട്ടി ബ്രീഫ് കേസും എടുത്ത് ഒരു ഓട്ടമാണ് - കൊട്ടക്കകത്ത് നിന്ന് കേടുപാടുകള്‍ ഇല്ലാത്ത ഒരു ആനവണ്ടിയില്‍ കയറി ഇരിക്കും. ആ വണ്ടി എങ്ങോട്ടാണ് പ്രയാണം എങ്കില്‍ അങ്ങോട്ട ഞാനും ഓടും.

എവിടെ ഓടിയാലും ഉച്ചയൂണിന്റെ നേരത്ത് ഗാന്ധി  ഹോട്ടലില്‍ എത്തും, എനിക്കവിടത്തെ മേനേജര്‍ മാരെയും, ദഹന്ന്ഡക്കരെയും എല്ലാം സുപരിചിതം. ഊണിന്റെ കൂടെ സാംബാര്‍ വിളമ്പുമ്പോള്‍ കാലത്തെ ഉഴുന്ന് വടയും പരിപ്പുവടയും അതില്‍ ഉണ്ടാകും. ആ സാമ്പാര്‍ കൂട്ടി മാമുണ്ണാന്‍ ഒരു രസം തന്നെ ആണ്. അവിടെ സാംബാര്‍ വിളമ്പുന്ന സാമിക്കറിയാം എന്റെ തീറ്റ ഭ്രമം . എനിക്ക് കുറെ വടകള്‍ പോട്ട് തരും.

ഊണിന്നു ശേഷം എല്ലാവരും ജോലി തുടരുമ്പോള്‍ ഞാന്‍ മുറിയി പോയി ഒന്ന് മയങ്ങും. മയക്കം കഴിഞ്ഞാല്‍ പിന്നെ സിറ്റി വിട്ട് എങ്ങോട്ടും പോകില്ല. സിറ്റിയില്‍ കിടന്നു കറങ്ങും.

ഒരു ദിവസം ഞാന്‍ എന്റെ സുഹൃത്ത് അംബികയുമയി ബസ്സ്‌ കയറാന്‍ പോകുമ്പോള്‍ അവള്‍ ഞാന്‍ അറിയാതെ മുങ്ങി. പിന്നീട് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഒരു  പ്രത്യേക പോയന്റില്‍ എത്തിയാല്‍ അവള്‍ മുങ്ങി, പിന്നെ എന്നോടൊപ്പം ഓടി വന്നു ചേരും.
അവള്‍ ബസാറിന്റെ അടുത്ത ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ കൊമ്പട്ടിട്ടര്‍ പ്രോഡക്റ്റ് വില്‍ക്കുന്ന ആളാണ് എങ്കിലും ഞങ്ങള്‍ മിക്ക ദിവസവും യാത്ര ഒന്നിച്ചാണ്.

ഞാന്‍ ഒരു ദിവസം അവളോട  ചോദിച്ചു ...." നീ എന്താണ് നമ്മള്‍ നടക്കുന്നതിന്നിടയില്‍ ഇടക്ക് മുങ്ങുന്നത്....?"
"ഓ അതോ.... അത്  ഞാന്‍ മുള്ളാന്‍ പോയതാ..."

"മുള്ളാന്‍ പോകുകയോ...അതും ഒരു  പെണ്‍കുട്ടി നടുറോട്ടില്‍ അല്ലെങ്കില്‍ രോട്ടരികില്‍ മുള്ളാന്‍ പോകുകുകയോ... എനിക്കങ്ങട്ട് വിശ്വാസം വരിണില്ല ..."

" എന്താ പ്രകാശിന് മാത്രമേ റോട്ടില്‍ നിന്ന് മുള്ളാന്‍ അറിയൂ...?"
"ഞാന്‍ അങ്ങിനെ പറഞ്ഞില്ല, നമ്മുടെ നാട്ടിലെ പെണ്‍കുട്ട്യോള്‍ അങ്ങിനെ ചെയ്യാറില്ല.... ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്ണുങ്ങളും റോട്ടില്‍ കാര്യം സാധിക്കുന്നത് കാണാം. നീ  പറയുന്നത് ഒരു വമ്പന്‍ നുണ തന്നെ...

അങ്ങിനെ ഞാന്‍ ഒരു ദിവസം ഇവളുടെ പരിപാടി പിടിച്ചു. ഇവള്‍ മുള്ളാന്‍ ഒന്നുമല്ല പോയിരുന്നത്. ചാല ബസാറില്‍ ഒരു കടയില്‍ ചെന്നാല്‍ ഫ്രീ സംഭാരം കിട്ടും. പതിവുകാര്‍ക്ക് കാലി ഗ്ലാസുമായി കടക്കുള്ളില്‍ ചെന്നാല്‍ ഒരു സാമി പോലെ തോന്നിക്കുന്ന കട ഉടമസ്ഥന്‍ അതില്‍ ഒരു ചെറിയ ആയുര്‍വേദ ഗുളിക ഇട്ടുതരും. അതിന്മേല്‍ കൂടി കൂജയിലിരിക്കുന്ന സംഭാരം ടാപ്പില്‍ കൂടി വീഴ്ത്തി ഗ്ലാസ്‌ നിറയെ മോന്തിയാല്‍ ഒരു സുഖം വേറെ. ദാഹശമനം കൂടാതെ - വയറ്റില്‍ ഒരു  അസുഖവും വരില്ല.

ഞാനും കൂടെ അവിടുത്തെ പതിവുകാരന്‍ ആകാതിരിക്കാന്‍ അവളുടെ ഒരു  തന്ത്രം ആയിരുന്നു അത്. പിന്നീട് ഞാന്‍ ഒരു  ദിവസം അവിടെ പോയി ഇവളുടെ സുഹൃത്ത് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്കും കിട്ടി ഗുളിക  പ്ലസ് സംഭാരം.

ഇന്നും ഓര്‍ക്കുന്നു ആ സംഭാരത്തിന്റെ രുചി.

ഞാന്‍ ഇന്ന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ മിനിയെ കാണാന്‍ സമീപത്തുള്ള ഒരു  ആയുര്‍വേദ മരുന്ന് കടയില്‍ കയറി. മിനിയും ദിലീപും അവിടുത്തെ ജോലിക്കാര്‍ ആണ്. മിനി ബ്യൂട്ടിഷ്യന്‍ കൂടി ആണ്.

എനിക്കിന്ന്  ദിലീപിനെ മാത്രം കാണാന്‍ കഴിഞ്ഞു.  രണ്ടു  ദിവസത്തെ ബസ്സ്‌ സമരം കഴിഞ്ഞപ്പോള്‍  ദിലീപിന് ഇന്ന് മനോവിഷമം. നാല് ദിവസം ഓഫ് കിട്ടുമെന്ന ധാരണയില്‍ ആയിരുന്നു അവന്‍. ബസ്സ്‌ സമരം വന്നാല്‍ പണിക്ക് പോകേണ്ട,  ശമ്പളവും കിട്ടും.

ഞാന്‍ ആണെങ്കില്‍ ദാഹിച്ചു വലഞ്ഞ് ആണ് അവിടെ എത്തിയത്. സമീപത്തെ വിദ്യയുടെ ആംഗലേയ മരുന്ന് കടയില്‍ പോയാല്‍ ഫ്രീ പച്ചവെള്ളം കിട്ടും.  പക്ഷെ ഒരിടത്തും  കിട്ടില്ല തൃശ്ശൂരില്‍  ഫ്രീ സംഭാരം. പൂരത്തിന് കിട്ടും, കൂര്‍ക്കഞ്ചേരി പൂയത്തിന്നും. അതല്ലാതെ നോ എവരി ടെ ബിസിനസ്.

അങ്ങിനെ  ഞാന്‍ ദിലീപുമായി പങ്കുവെച്ചു എന്റെ പഴയ കാല സമരണകള്‍... ഫ്രീ സംഭാരം വിത്ത്‌ ഗുളിക ഓഫ് അഷ്ടചൂര്‍ണ്ണം ഫ്ലേവര്‍.


ശ്രീദേവിയുടെ  കഥ ബാക്കി വെച്ചിട്ടാണ്, ഞാന്‍ സംഭാരം എഴുതാന്‍ വന്നത്. മാന്യ വായനക്കാര്‍  ക്ഷമിക്കുമല്ലോ...?!
 

 
 

Saturday, January 5, 2013

എതിരെ വന്നവള്‍



അപ്പുണ്ണി ഒരു  പതിവ് നടത്തക്കാരന്‍ ആണ്. വാഹനങ്ങളും മറ്റും ഉണ്ടെങ്കിലും, കഴിയുന്നതും കാല്‍ നടയാണ്. കാലത്ത് സുലൈമാനി  കുറിച്ച് അമ്പലങ്ങളുള്ള വഴികളില്‍ കൂടിയും വൈകിട്ട് തിരക്കേറിയ പട്ടണ പ്രദേശത്ത് കൂടിയും ആണ്, സവാരി.

കാലത്തെ വേഷം വേഷ്ടിയും ഷര്‍ട്ടും ആണെങ്കില്‍  വൈകിട്ട് ജീന്‍സും ടി ഷര്‍ട്ടും. വേഷത്തിനു , പ്രത്യേകിച്ച് വസ്ത്രത്തിന് കംപക്കാരന്‍ ആണ്  അപ്പുണ്ണി - അപ്പുണ്ണിയുടെ മുന്തിയ തരാം വസ്ത്രങ്ങള്‍  സമീപ  കടയിലെ പിള്ളേര്‍ക്ക് ഹരം ആണ്. ബ്രാന്‍ഡ്‌ടെഡ് മാത്രം - അതും ടോപ്‌ ക്വാളിറ്റി . മഴയില്ലെങ്കിലും ഒരു  കുട അതും കാലന്‍ കുട കാണും മിക്കപ്പോഴും.

ഇപ്പൊ വടക്കുന്നതനെ  തൊഴാന്‍ പോകുമ്പോള്‍ ഈ കാലന്‍ കുട നല്ലതാണത്രേ. നായകളെ ഓടിക്കാന്‍. അപ്പുണ്ണി  പണ്ട് ഒരു നായ കംപക്കാരന്‍ ആയിരുന്നു.  ഇപ്പോള്‍ ചിലപ്പോള്‍ ഹോട്ടലില്‍ നിന്ന് ഫാസ്റ്റ് ഫുഡ്‌ വാങ്ങി  തെരുവുനയകള്‍ക്ക് കൊടുക്കക്കുന്ന പതിവുണ്ട്. അതിനാല്‍ മിക്ക നായകളും അപ്പുണ്ണിയെ കൂടും പിന്നാലെ.

പതിവുപോലെ അപ്പുണ്ണി വിളക്കും കാലിന്റെ അടിയില്‍ വന്നു നിന്ന്. തെക്കൊട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ജനക്കൂട്ടത്തെ നോക്കി നിന്ന് കുറച്ചു  നേരം. അര മണിക്കൂര്‍  കഴിഞ്ഞ് തെക്കൊട്ട് നടന്നു. പള്ളി  സ്റ്റോപ്പ്‌ അടുത്തെത്തിയപ്പോള്‍ ഒരു  പെണ്ണ്  അപ്പുണ്ണിയെ നോക്കാതെ കണ്ടില്ലാത്ത മട്ടില്‍ നടന്നു.

അപ്പുണിക്ക്  പെട്ടെന്ന്  അവളുടെ  പേരും മറന്നു.  അവള്‍  കുറച്ച് നടന്നകന്നപ്പോള്‍ മനസ്സിലായത് അവള്‍ കൊരപ്പെട്ടന്റെ ടീച്ചര്‍  പെണ്ണ് ആയിരുനെന്ന്.  ഒരു  പക്ഷെ  വര്‍ത്തമാനം പറയാന്‍ നിന്നാല്‍  ടീച്ചര്‍ക്ക് മുള്ളാനും മറ്റും തിരക്കേറി വന്നേക്കാം. ഒരു പാഡ് അകലെ നിന്ന് ബസ്സില്‍ വര്‍ണ്ണ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ പോലെ ഫ്രീ ലാന്‍സ് ആയി  പടുക്കാന്‍ പറ്റില്ലല്ലോ.

"ഹൂം ടീച്ചര്‍  പോട്ടെ  പാവം, പിന്നീട് വല്ലപ്പോഴും കാണുമ്പൊള്‍ തമാശ  പങ്കിടാം."

 ടീച്ചറുടെ  വീട്ടില്‍  പോയാല്‍ വലിയ ഉയരമുള്ള സ്റ്റീല്‌ ഗ്ലാസ്സില്‍  ചായ  തന്നു സല്ക്കരിക്കും. വളരെ സ്നേഹമുള്ള ടീച്ചര്‍  ആണ്. വീട്ടിലെ എല്ലാരും നല്ലവരാണ്.

അപ്പുണ്ണി വീണ്ടും നടത്തം ആരംഭിച്ചു. ഇഞ്ചിക്കാട സ്റ്റൊപ്പ് എത്തുന്നതിനു മുന്‍പേ അതാ വേറെ ഒരു  പെണ്ണ് അപ്പുണ്ണിക്ക് എതിരെ  നടന്നെതുന്നു. നോക്കിയപ്പോള്‍ അവള്‍  അപ്പുണ്ണിയെ  നോക്കി ചിരിച്ചു.  ഭംഗിയായി സാരിയുടുക്കുന്ന  പ്രീമയെ  കണ്ടാല്‍ ആരും നോക്കിപ്പോകും, വയസ്സ്  അന്‍പതിനപ്പുറം ആയെങ്കിലും മുടിയെല്ലാം കരുപ്പിച്ചതിനാല്‍ പ്രായം അധികം തോന്നില്ല.

അപ്പുണ്ണിയും പ്രീമയും മുഖാമുഖം എത്തിയപ്പോള്‍ നിന്ന സ്ഥലം പ്രീമയുടെ വീട്ടുപടിക്ക്കള്‍ ആയിരുന്നു.

" പിന്നേയ് ഈ അപ്പുണ്ണിയെ കാണാന്‍ ഇല്ലല്ലോ, എവിടെയാ ഇപ്പ്പോള്‍. പാര്‍വതിയെ തൊഴാന്‍ പോകാറില്ലേ...
"ഇടക്കൊക്കെ പോകരുന്റ്റ്  പ്രീമീ.."

"ഇന്നെവിടെക്കാ പ്രയാണം..?
"അങ്ങിനെ പ്രത്യേകിച്ച് പരിപാടി  ഒന്നും ഇല്ല. "

"ഞാന്‍ അമ്പലത്തില്‍ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയാ.  ഈ  ഉടുപ്പ് വീട്ടില്‍ വെച്ചിട്ട് തിരികെ പോകണം. അപ്പുണ്ണി പോകാറില്ലേ ..? ഇന്ന് അവസാന ദിവസം ആണെന്ന് തോന്നുന്നു. വര്‍ത്തമാനം പറഞ്ഞു നില്‍ക്ക്കാന്‍ നേരമില്ല. വീട്ടില്‍ ശശിയേട്ടന്‍ ഉണ്ടെന്നു തോന്നുന്ന, വരൂ വീട്ടിലേക്ക്.."

പ്രീമിയുടെ ക്ഷണം സ്വീകരിച് അപ്പുണ്ണി വീട്ടില്‍ കയറി.  അവിടെ ശശി  എട്ടനുമായി വര്‍ത്തമാനം പറഞ്ഞു വേഗത്തില്‍  ഇറങ്ങി. പ്രീമി  ഉണ്ടെങ്കില്‍ കുറെ നേരം ഇരിക്കാറുണ്ട് . പ്രീമി കുടിക്കാന്‍ ചായയും കടിയും തരും, ഉചക്കൂണും വീട്ടിലുല്ലതെല്ലാം തരും.

പ്രീമിയും അപ്പുണ്ണിയും നല്ല കമ്പനി ആണ്.  ചിലപ്പോള്‍  വര്‍ത്തമാനം പറഞ്ഞു കലഹിക്കും, എന്നിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കും.  അവര്‍ പിന്നീടും സ്നേഹം കൂടും. അതാണ്‌ പ്രീമിയും അപ്പുണ്ണിയും.

അങ്ങിനെ അപ്പുണ്ണി വേഗത്തില്‍ തന്നെ പ്രീമിയുടെ വീട്ടില്‍ നിന്നിറങ്ങി. ശശിയേട്ടന്‍ അപ്പുണ്ണിക്ക് ഒന്നും കൊടുത്തില്ല. അദ്ദേഹം ഒരു  വിവാഹ പാര്‍ടിക്ക് പോകാനുള്ള തിടുക്കത്തില്‍  ആയിരുന്നു.

അപ്പുണ്ണി  വീണ്ടും നടത്തം ആരംഭിച്ചു. നടന്നു നടന്ന് കമ്പനിപ്പടി  ആയി. അതാ വെട്ടുവഴിയുടെ  മറ്റേ അറ്റത്ത്‌ വേറെ ഒരു കോന്തി  നടന്ന്  വരുന്നു.  പെട്ടെന്ന് അപ്പുന്നിക്ക് ഓളുടെ പേര് ഓര്മ വന്നില്ല.....

"അപ്പുണ്ണി അവളെ നോക്കി..... ഹലോ....?
"എന്താ അപ്പുണ്ണിയേട്ടാ... എന്റെ പേര് മറന്നോ...?"

"ഹൂം നിന്റെ പേര്  ഞാന്‍ മറന്നു, എങ്ങിനെയാ  മറക്കാതിരിക്കുക - നിന്നെ  ഇപ്പോള്‍ കാണാന്‍ കിട്ടാറില്ലല്ലോ . ബങ്ങലൂരിലും അമേരിക്കയിലും ഒക്കെ അല്ലെ വാസം.  ഈ പാവം കണ്ട്രി  മേനെ ആര്‍ക്ക് വേണം..?"

"അപ്പുണ്ണിയേട്ടാ... ദേ നോക്ക് എന്നോട് കളി തമാശ  പറയല്ലേ, എനിക്കത്  സഹിക്കില്ല. ഞാന്‍ എത്ര തവണ വിളിച്ചു എന്റെ കൂടെ ബാങ്ങലൂര്‍ക്ക് പോകാന്‍. തീവണ്ടിയിലെ പോകാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ വോള്‍വോ റദ്ദാക്കി അധിക  പണം കൊടുത്ത് തീവണ്ടി ടിക്കറ്റും  വാങ്ങി, എന്നിട്ടെന്നെ പറ്റിച്ചു. അമേരിക്കയിലേക്ക് കൊണ്ടോകം എന്ന്  പറഞ്ഞിട്ട് എനിക്ക് പാസ്പോര്‍ട്ട്‌ തന്നില്ല. ഇങ്ങിനെ ചങ്കില്‍  കൊള്ളുന്ന മത്രി  പറയല്ലേ....?

"ശരി  അതൊക്കെ  പോട്ടെ.. ഇപ്പോള്‍ എവിടേക്ക പോകുന്നത്, പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെങ്കില്‍ എന്റെ കൂടെ വാ വീട്ടിലേക്ക്. "

അപ്പുണ്ണി അവളെ അനുഗമിച്ചു

"ഒരു പുരുഷന്റെ ചൂടെട്ടിട്റ്റ് എത്ര നാളായി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ''"
"എന്താ ശ്രീദേവി നീ പിറു  പിറുക്കുന്നത്, നിക്കൊന്നും കെക്കിണില്ല..."

"യേ ഒന്നൂല്യാ , വേഗം നടന്നോളൂ ....."
"ശ്രീദേവിക്ക് വീടെത്താന്‍ തിടുക്കമായി.."

[അടുത്ത അദ്ധ്യയത്തോട് കൂടി  സമാപിക്കും]