Wednesday, February 23, 2011

എനിക്കിവിടെ പരമസുഖം








കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ പേരക്കുട്ടികളായ കുട്ടാപ്പുവും കുട്ടിമാളുവും എന്റെ വീട്ടിലുണ്ടായിരുന്നു. ഈ തിങ്കളാഴ്ച കുട്ടികളെയെല്ലാം അവരുടെ അമ്മമാര്‍ അവരുടെ ജോലിസ്ഥലത്തേക്ക് കൊണ്ടോയി. ഞാന്‍ ഏകനായി എന്റെ വീട്ടില്‍. എന്റെ പെണ്ണ് മോന്റെ കൂടെ കോയമ്പത്തൂരേക്ക് പോയി.

എന്റെ മരുമകള്‍ സേതുലക്ഷ്മി നല്ലൊരു സുന്ദരിക്കുട്ടിയാണ്. അവള്‍ ഒരു കുട്ടിയെ പെറ്റപ്പോള്‍ അവളുടെ സൌന്ദര്യത്തിന്റെ മാറ്റുകൂടി. തുടുതുടുത്ത കവിളും തിളങ്ങുന്ന മേനിയുമൊക്കെ ആയി. എന്നോട് അവള്‍ മാത്രം ചോദിച്ചു. “എറ്റ്നെ കൂടെ കോയമ്പത്തൂര്‍ക്ക് പോന്നു കൂടെ” എനിക്ക് സന്തോഷമായി. ഇതില് കൂടുതലൊന്നും എനിക്ക് വേണ്ട. എനിക്കറിയാം ഞാന്‍ വയസ്സായി കിടപ്പായാല്‍ അവളെന്നെ നോക്കുമെന്ന്.

എന്റെ പെമ്പറന്നോത്തി ബീനാമ്മ മോന്റെ കൂടെ പോയി. വാഹനം ചലിക്കാന്‍ തുടങ്ങുന്നേരം എന്റെ പുത്രന്‍സ് എന്നോട് ചോദിച്ചു, “ഡാഡി എന്നാ കോയമ്പത്തൂര്‍ക്ക് വരിക”. രണ്‍ട് ദിവസം കഴിഞ്ഞിട്ട് വരാമെന്ന് ഞാനവനോടോതി.

അങ്ങിനെ തിങ്കളാഴ്ച ഞാന്‍ ഒറ്റക്കായി എന്റെ തൃശ്ശൂരുള്ള വസതിയില്‍. ഞാന്‍ വിചാരിച്ചു എന്തിന് ഇങ്ങനെ ഒറ്റക്ക് കഴിയണം. എനിക്കും എവിടേക്കുമെങ്കിലൊക്കെ പോയിക്കൂടെ? അങ്ങിനെ എന്റെ ചെറുവത്താനിയിലെ തറവാട്ടിലെത്തി.

ഇവിടെ എനിക്ക് എന്റെ വീട്ടിലേക്കാളും സുഖമാണ്. ഒട്ടും പൊള്യൂഷന്‍ ഇല്ലാത്ത ഗ്രാമാന്തരീക്ഷമാണ് എന്റെ തറവാട്. പിന്നെ കൂട്ടിന് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [ഫിലിം ആര്‍ട്ടിസ്റ്റ് & ടിവി അവതാരകന്‍ – “വേറിട്ട കാഴ്ചകള്‍“ – കൈരളി ചാനല്‍] അനിയത്തി ഗീത, മകന്‍ കിട്ടന്‍ എന്നിവരും കൂടാതെ അയലത്തെ വീട്ടിലെ പെണ്‍കുട്ടികളായ ഷെല്‍ജി, തക്കുടു, കണ്ണകി, ചിടു, അഭിരാമി, അമ്മുച്ചേച്ചിയെന്ന് വിളിക്കുന്ന ജീഷ്മ എന്നിവരും കൂട്ടിനുണ്ട്.

എനിക്ക് ഇവിടെ നല്ല നാടന്‍ ഭക്ഷണവും, നല്ല മന:സ്സുഖവും ഉണ്ട്. എപ്പോഴും ചിരിച്ചുകൊണ്ട് വീട്ടുകാരേയും ബന്ധുക്കളേയും അയല്‍ക്കാരേയും സുഹൃത്തുക്കളേയും സ്വീകരിക്കുന്നവളാണ് ഇവിടുത്തെ വീട്ടുകാരിയായ എന്റെ സഹോദരപത്നി. എനിക്ക് കൃത്യസമയത്ത് ആഹാരം തരും. കാലത്ത് എന്റെ കുളിയും തേവാരവും കഴിഞ്ഞാല്‍ ചായ എടുക്കട്ടെ ഏട്ടാ എന്ന് ചോദിച്ചിട്ടായിരിക്കും അനിയത്തി ഗീത എത്തുക എന്റെ മുന്നില്‍.

എന്റെ വീട്ടിലാണെങ്കില്‍ ബീനാമ്മ എനിക്ക് ഒരു ചായ ഇട്ട് തന്നിട്ട് വര്‍ഷങ്ങളായി. മക്കളുണ്ടായതിന് ശേഷം മക്കളേയും അവര്‍ക്ക് മക്കളുണ്ടായപ്പോള്‍ അവരേയും ശുശ്രൂഷിക്കാന്‍ മാത്രം അവര്‍ സമയം കണ്ടെത്തി. ഈ വയസ്സനെ അവള്‍ക്ക് വേണ്ടാതായീ>ഭര്‍ത്താവിനെ ശരിക്ക് ശുശ്രൂഷിക്കാത്തതിന്റെ പേരില്‍ ദൈവകോപം ഉണ്‍ടായി അവള്‍ക്ക് പ്രമേഹം, ബ്ലഡ് പ്രഷര്‍, കൈകളില്‍ നീരും സന്ധിവാതവും മറ്റും പിടിപ്പെട്ട് ചികിത്സയിലാണ്. ഇതൊക്കെ ആണെങ്കിലും അവള്‍ക്ക് ഏറ്റവും ഇഷ്ടം ഈ ലോകത്തില്‍ അവളുടെ മകനോടാണ്.

പക്ഷെ അവള്‍ മനസ്സിലാക്കുന്നില്ല മകന്റെ ഭാര്യുടെ അവളുടെ നേരെയുള്ള വിഷന്‍. അവളുടെ നീക്കം അപകടത്തിലേക്കാണെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് വരെ അവള്‍ പിന്മാറിയിട്ടില്ല. അമ്മയെക്കഴിച്ചെ ഈ ലോകത്തില്‍ മറ്റൊരാളും ഉള്ളതെന്ന് തന്നെ ഈ മകനും ചിന്തിക്കുന്നു. പാവം എന്റെ മരുമകളുടെ കഷ്ടകാലം.!!

തറവാട്ടിലെ പത്തായപുരയെന്ന് വിശേഷിപ്പിക്കാവുന്ന ഔട്ട് ഹൌസിലാണ് എന്റെ ഉറക്കം. അയലത്തെ കുട്ടികളുടെ വീട് തൊട്ട് തൊട്ട് തന്നെ. ഷെല്‍ജിയുടെയും തക്കുടുവിന്റെയും വീട് വെറും പത്തടി ദൂരത്തില്‍. ഷെല്‍ജിയുടെ വീട്ടില്‍ ഒരു നായയും, കുറെ ആട്ടിന്‍ കുട്ടികളും, തത്തയും ഉണ്ട്.

കുന്നംകുളത്തിന്‍ 3 കിലോമീറ്റര്‍ പടിഞ്ഞാറാണ് ചെറുവത്താനി എന്ന എന്റെ ജ്ന്മസ്ഥലമായ ഗ്രാമം. ശരിക്കും ഒട്ടും പരിഷ്കാരമില്ലാത്ത നാടന്‍ ഗ്രാമം. ഫാനില്ലെങ്കിലും സുഖമായുറങ്ങാവുന്ന രീതിയിലാണ് തറവാടിന്റെ നിര്‍മ്മാണം. എനിക്ക് 18 വയസ്സാകുന്നത് വരെ ഞങ്ങളുടെ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്ക് തന്നെയായിരുന്നു ശരണം.

അടുത്ത പട്ടണമായ കുന്നംകുളത്തേക്ക് എത്താന്‍ ദിവസത്തില്‍ ആകെ 3 സര്‍വ്വീസ് നടത്തുന്ന ഒരു ബസ്സ് മാത്രം, ടാറിടാത്ത ചെമ്മണ്‍ റോഡ്. ഇപ്പോള്‍ പരിഷ്കാരങ്ങള്‍ അധികമൊന്നുമില്ലെങ്കിലും ടാറിട്ട റോഡും പതിനഞ്ച് മിനിട്ട് കൂടുമ്പോള്‍ ബസ്സും ഉണ്ട്. വേറെ കാര്യമായി ഒന്നും ഇല്ല. ഒരു നല്ല റെസ്റ്റോറന്റോ, കാപ്പിക്കടയോ, തുണിക്കടയോ, ഇംഗ്ലീഷ് മരുന്ന് കടയോ, ആശുപത്രികളോ ഒന്നും ഇല്ല.

സാധാരണ ഞാന്‍ ഇവിടെ വന്നാല്‍ രണ്ട് ദിവസം താമസിച്ച് മടങ്ങുകയാണ് പതിവ്. ഇക്കുറി അങ്ങിനെയുണ്‍ടായില്ല. ഇനി പൂരങ്ങളുടെ കാലമാണ്. ചെറുവത്താനി തേവരുടെ പൂരം കഴിഞ്ഞാല്‍ കപ്ലിയങ്ങാട് ഭരണി വേല. അതൊക്ക് എല്ലാ വര്‍ഷവും കാണുന്നുണ്ട് എങ്കിലും ഇക്കൊല്ലം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കണം.

ഈ ഉത്സവങ്ങള്‍ക്കിടയില്‍ അമ്മയുടെ കല്ലായില്‍ തറവാട്ടില്‍ പാമ്പിനാളം ഉണ്ട്. അതും കാണണം. കഴിഞ്ഞ് കൊല്ലം എനിക്ക് പെങ്കെടുക്കാനായില്ല.

ഇന്നെലെ സഹോദരപുത്രന്‍ കിട്ടന്‍ എന്നോട് പറഞ്ഞു. “വലിയഛാ നാളെ ഞാന്‍ വലിയഛനെ പന്നിത്തടത്തിന്നടുത്തുള്ള ഒരു പുരാത ക്ഷേത്രത്തില്‍ കൊണ്ട് പോകാം“. ഞാന്‍ ഓക്കെ എന്ന് പറഞ്ഞ് നേരത്തെ കിടന്നു. നാളെ എനിക്ക് തൈലം തേച്ച് കുളിയുള്ള ദിവസമാണെങ്കിലും ഇവന്‍ ആദ്യമായാണ് എന്നെ ഒരു അമ്പലത്തിലേക്ക് ക്ഷണിക്കുന്നതെന്ന ഒറ്റ കാരണത്താല്‍ തൈലം തേച്ചുള്ള കുളിക്ക് സുല്ല് കൊടുത്തു.

ഇന്ന് പ്രഭാതമുണര്‍ന്നതും ഞങ്ങള്‍ പന്നിത്തടത്തിലുള്ള “ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തി”. കാലങ്ങളായി ജീര്‍ണിച്ച് കിടക്കുന്ന ഒരു ശിവക്ഷേത്രമാണിത്. ഇപ്പോള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തിരിക്കുന്നുവെന്ന് കിട്ടന്‍ പറഞ്ഞു.

ചെങ്കല്‍ കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പ്രധാനമായും. ചെത്തിത്തേക്കാത്ത ചെങ്കല്‍ മതിലും മറ്റിടങ്ങളും. വട്ടശ്രീകോവിലാണ്. ആയിരം വര്‍ഷം പഴക്കം തോന്നാം. ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ ക്ഷേത്രക്കുളം ആണ്. കുളിക്കാന്‍ വന്ന ഒരു കുട്ടി പറഞ്ഞു. “നീലത്താമരയുടെ ചില സീന്‍സ് ഈ ക്ഷേത്രവും കുളവും ആയിരുന്നെന്ന്”. കുളം ആദ്യം ഞാന്‍ നോക്കി അമ്പലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്കും അങ്ങിനെ തോന്നാതിരുന്നില്ല.

വളരെ വിസ്തൃതിയേറിയ ആനമതില്‍ക്കെട്ടാണ് ഇവിടെയുള്ളത്. പുറത്ത് നരസിംഹമൂര്‍ത്തി, നാഗങ്ങള്‍ തുടങ്ങിയ ഉപദേവതകളും ഉള്ളില്‍ ഗണപതിയും മറ്റുപലരും ഉണ്ട്. ക്ഷേത്രത്തിന്റെ ചരിത്രവും മറ്റും ഇനിയൊരിക്കല്‍ പോയി അന്വേഷിച്ച് എഴുതുന്നുണ്ട്.

തല്‍ക്കാലം ഇവിടെ നിര്‍ത്താം. ഇപ്പോള്‍ സമയം പത്തര കഴിഞ്ഞിരിക്കുന്നു. അമ്പലത്തില്‍ നിന്ന് വന്നിട്ടാണ് പ്രാതല്‍ കഴിച്ചത്. ഇനി വൈകിട്ട് ആറാട്ട് കടവിലെ അയ്യപ്പന്‍ കാവിലും, കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലും പോകണം.

അയക്കാരികളായ കുട്ടീസെല്ലാം പള്ളിക്കൂടത്തില്‍ പോയിരിക്കുന്നതിനാല്‍ ഇനി നാലു മണീ കഴിഞ്ഞേ ഞാനും സജീവമാകൂ. കുന്നംകുളത്ത് പോകണം. മുടി വെട്ടിക്കണം. ഗുരുവായൂര്‍ പോകണം, എടക്കഴിയൂര്‍ പോയി അമ്മായിയുടെ മകന്‍ രാമകൃഷ്ണനെ കാണണം. അങ്ങിനെ അല്ലറചില്ലറ പരിപാടികളുണ്ട്.









NB: photos shall be added later

Monday, February 14, 2011

കുട്ടിമാളു - [നോവല്‍] ഭാഗം - 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/01/2.html

രാമനുണ്ണി കുറച്ചുനേരം കൂടി കുട്ടിമാളുവിനെ കെട്ടിപ്പിടിച്ച് കൂടെ കിടന്നു. ഒരു പിഞ്ചുകുട്ടിയെ പോലെ അവള്‍ രാമനുണ്ണിയോട് ഒട്ടിക്കിടന്നു എന്തൊക്കെയോ അവ്യക്ത്യമായി പുലമ്പുന്നുണ്ടായിരുന്നു.

സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. രാമനുണ്ണി മാലതിയെ വിളിച്ചെണീപ്പിച്ചു. തലേ ദിവസവും ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നടന്നതൊന്നും അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല.

അമ്മാമന്‍ മാലതിയെ തൃശ്ശൂരുളള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാലോ എന്നാലോചിച്ചിരിക്കയായിരുന്നു. രാമനുണ്ണിയോട് ആലോചിച്ചപ്പോള്‍ ……..?

“അവളെ എങ്ങോട്ടും കൊണ്ട് പോകേണ്ട. അവള്‍ക്കൊരു സോക്കേടും ഇല്ല. അവള്‍ക്കാവശ്യമായത് ഇത്തിരി സ്നേഹം ആണ്‍. അത് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അവള്‍ പെട്ടെന്ന് സുഖം പ്രാപിക്കും.”

ഞാന്‍ അവളെ കുളിപ്പിക്കുമ്പോള്‍ അവളുടെ തുടയിലും മുതുകിലും എന്തിനു പറയണ്‍ മാറിടങ്ങളില്‍ പോലും കരിവാളിച്ച ചൂരല്‍ പ്രയോഗത്തിന്റെ പാടുകള്‍ കണ്ടു.

“ആരാണവളെ ഇങ്ങനെ മൃഗീയമായി ശിക്ഷിച്ചത്.?

അമ്മാമന്‍ തല കുനിച്ച് നിന്നു. പാപഭാരങ്ങളോടെ.

“ഒന്നും കരുതിക്കൂട്ടി ചെയ്തതല്ല എന്റെ രാമനുണ്ണീ. അങ്ങിനെ ചെയ്തുപോയതാണ്‍.”

“ദയവായി ഇനി അവളെ ഇത്തരത്തില്‍ ശിക്ഷിക്കരുത്.ദ്രോഹിക്കരുത്. ഒന്നുമില്ലെങ്കില്‍ സ്വന്തം രക്തമല്ലേ ഇതും. ഇനി അങ്ങനെ അല്ലാന്നുണ്ടോ? രാമനുണ്ണിക്ക് പരിസരബോധം നഷ്ടപ്പെട്ടു കുറേശ്ശെ.”

“സ്നേഹം വാരിക്കോരിക്കൊടുക്കൂ. അവളുടെ ദീനമെല്ലാം മാറും. ഞാനേതായാലും ഒരു മാസത്തോളം ഇവിടുണ്ട്. അവളെ ശുശ്രൂഷിക്കാം. രണ്ടിടത്തുമായി മാറി മാറി നിര്‍ത്താം ഇവളെ.”

മാലതി എണീറ്റ് രാമനുണ്ണിയുടെ അരികില്‍ വന്നിരുന്നു. ഒരു മിനിട്ടുപോലും അവള്‍ക്ക് രാമനുണ്ണിയെ പിരിയാന്‍ ഇഷ്ടമായിരുന്നില്ല.

“കുട്ടിമാളു പോയിട്ട് പല്ല് തേച്ച് മുഖം കഴുകി കുളിച്ചിട്ട് വരൂ. ഞാന്‍ ഇവിടിരിക്കാം

“അവള്‍ സ്വയം പല്ല് തേച്ച കാലം മറന്ന് കാണും. കുഞ്ഞിരാമന്‍ നെടുവീര്‍പ്പിട്ടു…….”

“അമ്മാമനും അമ്മായിയും അവളെ വഷളാക്കിയതാണ്‍ അല്ലേ കുട്ടിമാളൂ.”

“അങ്ങിനെയെന്ന് അവള്‍ തലയാട്ടി………

“കുട്ടിമാളു പോയിട്ട് ഉമിക്കരി എടുത്തോണ്ട് വാ ഞാനൊരു ഈര്‍ക്കിളി ഉരിഞ്ഞ് തരാം നാവു വടിക്കാന്‍..”

“അമ്മാമന്‍ കണ്ടില്ലേ അവള്‍ പല്ലുതേക്കുന്നതും നാവ് വടിക്കുന്നതും, അവള്‍ക്കൊരു സോക്കേടും ഇല്ല.”

അമ്മാമന്‍ കുഞ്ഞിരാമന്‍ അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“കുട്ടിമാളു കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി വന്ന് ഇറയത്ത് കിടന്ന തോര്‍ത്ത് മുണ്‍ടില്‍ മുഖം തുടച്ചു. രാമനുണ്ണിയെ പിടിവിടാതെ തിരികെ മുറ്റത്ത് നിന്നുരുന്ന അയാളുടെ അരികത്ത് നിലയുറപ്പിച്ചു.”

മാലതിയുടെ തലയില്‍ വിരലോടിച്ച് രാ‍മനുണ്ണി..

“ഇനി എന്റെ മോള്‍ പോയി നല്ലോണം എണ്ണ തേച്ച് കുളിക്കണം. അപ്പോളേക്കും ഉണ്ണ്യേട്ടന്‍ പോയി കുളിയും തേവാരമെല്ലാം കഴിഞ്ഞ് വരാം. കുളി കഴിഞ്ഞ് മുണ്ട് മാറി ഭസ്മക്കുറി തൊട്ട് അമ്പലപ്പുരയില്‍ പോയി വിളക്ക് വെച്ച് തൊഴുത് വരണം. അത വരെ ഞാന്‍ ഇവിടെ നില്‍ക്കാം.”

“മാലതി ഒന്നും കേട്ടില്ലാത്ത മട്ടില്‍ അവിടെ തന്നെ നിന്നു. തന്നെയുമല്ല അവളുടെ മുഖം തുടുത്തു, കരിനിഴല്‍ പരന്നു. രാമനുണ്ണി കുളിപ്പിച്ച് കൊടുക്കുമെന്ന പ്രത്യാശയില്‍ അവള്‍ അവന്റെ അടുത്ത് നിന്ന് മാറിയില്ല.”

“അമ്മായീ കുളിമുറിയില്‍ വെള്ളം നിറച്ചോളൂ.. ഇവള്‍ അവിടെപ്പോയി കുളിച്ചോളും.”

കുളിമുറിയുടെ പരിസരത്തേക്ക് മാലതി തനിച്ചുപോകാന്‍ ആരെയോ ഭയപ്പെടുന്നപോലെ രാമനുണ്ണിക്ക് തോന്നി.

മാലതി രാമനുണ്ണിയുടെ കയ്യും പിടിച്ച് കുളിമുറിയുടെ അടുത്തേക്ക് പോയി.

“എന്താ കുട്ടിമാളു ഇതൊക്കെ – നീ കൊച്ചുകുട്ടിയാണോ എന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കാന്‍. വേഗം കുളിച്ച് വരൂ. ഞാന്‍ ഇവിടെ നില്‍ക്കാം..”

മാലതി മേല്‍കൂരയില്ലാത്ത കുളിമുറിയിലേക്ക് കയറി. രാമനുണ്ണി പുറത്ത് കാത്ത് നിന്നു. അഞ്ചുപത്ത് മിനിട്ട് കഴിഞ്ഞിട്ടും വെള്ളം കോരിയൊഴിക്കുന്ന ശബ്ദമോ ആളനക്കമോ കേട്ടില്ല. രാമനുണ്ണിക്ക് വിഷമമായി………..

“കുട്ടിമാളൂ……….?”

“എന്തോ..”

“നിന്റെ കുളി കഴിഞ്ഞെങ്കില്‍ വേഗം പുറത്തേക്ക് വാ………

മാലതി ഒന്നും സംഭവിക്കാത്ത മട്ടില്‍ കുളിമുറിയിലേക്ക് പ്രവേശിച്ച പോലെ തന്നെ പുറത്ത് വന്നു.

“നീയെന്തേ കുളിക്കാഞ്ഞേ.?”

അവള്‍ ഒന്നും ഉരിയാടാതെ താഴെ നോക്കി നിന്നു..

രാമനുണ്ണി ചിന്താമഗ്നനായി. എങ്ങിനെ പ്രശ്നപരിഹാരം കാണും. കുളത്തില്‍ കൊണ്ട് പോയി കുളിപ്പിച്ചുകൊടുത്തുവെന്ന് വിചാരിച്ച് കുളിമുറിയില്‍ കയറ്റിയിട്ടും കുളിപ്പിക്കാന്‍ പറ്റുമോ>>?

“അമ്മായീ……. ?”

“വേണ്ട ഉണ്ണ്യേട്ടാ അമ്മയെ വിളിക്കേണ്ട…….. ഞാന്‍ തനിയെ കുളിച്ചോളാം

അവള്‍ പെട്ടെന്ന് കുളിച്ചു പുറത്ത് കടന്നു. തലയിലെ മെഴുക്കൊന്നും ശരിക്ക് കഴുകിക്കളയാതെ

“എന്താ ഇതൊക്കെ കുട്ടിമാളു. തലയിലെ മെഴുക്കൊന്നും കഴുകിക്കളഞ്ഞില്ലേ?”

അവള്‍ ഒന്നും ഉരിയാടിയില്ല.

“നീ കുളിമുറിയിലേക്ക് കടക്ക്. ഞാന്‍ കഴുകിത്തരാം തല..”

രാമനുണ്ണി അവളെ കുനിച്ച് നിര്‍ത്തി, താളി പതച്ച് തല നന്നായി കഴുകിക്കൊടുത്ത്, തല തോര്‍ത്തി പുറത്ത് കൊണ്ട് വന്നു..

“കുട്ടിമാളു ഞാനൊരു കാര്യം പറയട്ടെ? ശ്രദ്ധിച്ച് കേള്‍ക്കണം……..”

“നിനക്കെത്ര വയസ്സായി…….?“

“എനിക്കറിയില്ല.”

അത് ശരി അപ്പോ അങ്ങിനെയാണ്‍ കാര്യം അല്ലേ

“നിനക്ക് ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായം ഉണ്ടല്ലോ?.. ഈ കുട്ടിത്തരമൊക്കെ മാറ്റണം. നിന്നെ ഇങ്ങനെ എന്നും കുളിപ്പിച്ച് തരാനൊന്നും ആരും വരില്ല. എല്ലാം സ്വന്തമായി ചെയ്യണം. നീ എങ്ങിനെയായിരുന്നു അഞ്ചുകൊല്ലം മുന്‍പ് അങ്ങിനെ.. ആ അവസ്ഥയിലേക്ക് തിരിച്ച് പോകണം. മനസ്സിലായോ ഞാന്‍ പറേണത്”

മാലതി തലയാട്ടി.

“ഇനി നീ പോയി വസ്ത്രം മാറി വരൂ. മുണ്ടും നേര്യേതും മതി. ഞാന്‍ അമ്പലപ്പുരയുടെ അടുത്ത് നില്‍ക്കാം. നീ അങ്ങോട്ട് വാ‍.. അപ്പോളേക്കും ഞാന്‍ തെക്കേ കുളത്തില്‍ ഒന്ന് മുങ്ങിയിട്ട് വരാം എനിക്ക് മാറാന്‍ ഒരു മുണ്ട് അമ്പലപ്പുരയുടെ തിണ്ണയില്‍ കൊണ്ട് വന്ന് വെച്ചോളൂ..”

ഉണ്ണി തെക്കേ കുളത്തില്‍ കുളിച്ച് അരക്കൊപ്പം വെള്ളത്തില്‍ നിന്ന് തല തോര്‍ത്തുമ്പോള്‍ ഇതാ കുളക്കടവില്‍ ഒരാളുടെ പെരുമാറ്റം. തല തുവര്‍ത്തി മേല്പോട്ട് നോക്കിയപ്പോള്‍ മാലതി രാമനുണ്ണിക്ക് മാറാനുള്ള മുണ്ടുമായി കുളപ്പടവില്‍ നില്‍ക്കുന്നു.

“നിന്നോട് ആരാ ആണുങ്ങള്‍ കുളിക്കുന്നയിടത്തേക്ക് വരാന്‍ പറഞ്ഞത് എന്റെ കുട്ടീ നീ ആ മുണ്ട് അവിടെ വെച്ച് കയറിപ്പോയി ആ മാവിന്‍ ചുവട്ടില്‍ നില്‍ക്ക്. ഞാന്‍ അങ്ങോട്ട് വരാം.”

മാലതിക്ക് ഭയമായിരുന്നു. രാമനുണ്ണി മിണ്ടാതെ പോയിക്കളയുമെന്ന്.!

രാമനുണ്ണി മാലതിയെ അമ്പലപ്പുരയിലേക്ക് കൊണ്ട് പോയില്‍ കഴുക്കോലില്‍ തൂക്കിയിട്ടിട്ടുള്ള ഭസ്മത്തൊട്ടിയില്‍ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് ഒരു കുറി വരച്ച് കൊടുത്തു. അമ്പലമുറ്റത്തെ തുളസിത്തറയില്‍ നിന്ന് ഒരു തുളസിക്കതിര്‍ മുടിയില്‍ വെച്ചുകൊടുത്തു.

എത്ര ഭംഗിയുള്ള കുട്ടിയാണ്‍ ഈ മാലതി. നല്ല മുഖപ്രസാദം ഇപ്പോള്‍. ഞാന്‍ കഴിഞ്ഞ ദിവസം കണ്ട മുഖമല്ല ഇപ്പോള്‍ അവള്‍ക്ക്. രാമനുണ്ണി അവളെ അമ്പലപ്പുരയുടെ ഉമ്മറത്തേക്ക് വീണ്ടും കയറ്റി, വാതില്‍ തുറന്ന് വെക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത കാലത്തൊന്നും അമ്പലപ്പുരയുടെ വാതില്‍ തുറന്നിട്ടില്ലാത്ത മാതിരി അനുഭവപ്പെട്ടു. ആകെ മാറാലയും പ്രാണികളും.

“എന്താ കുട്ടിമാളു ഇതൊക്കെ ഇവിടെ ആരും വരാറോ വിളക്ക് വെക്കാറോ ഇല്ലേ? നിനക്കെങ്കിലും ഇതൊക്കെ ചെയ്ത് കൂടെ..?”

ഏതായാലും ഇപ്പോള്‍ അടിച്ചുവാരാന്‍ പറ്റില്ല. നമ്മള്‍ രണ്ട് പേരും വീണ്ടും കുളിക്കേണ്ടി വരും. വൈകിട്ട് അടിച്ച് വൃത്തിയാക്കാം. നീ വീട്ടില്‍ പോയി എണ്ണയും കര്‍പ്പൂരം ചന്ദനത്തിരി മുതലായവയും തിരി തെറുക്കാന്‍ തുണിയും ഒക്കെ എടുത്തോണ്ട് വായോ

രാമനുണ്ണി ചെറുതായൊന്ന് അമ്പലപ്പുരയിലെ രണ്ട് മുറികളും വൃത്തിയാക്കി. എങ്ങിനെയാ അമ്മാമനും അമ്മായിക്കും ഗുണം പിടിക്കുക. കുടുംബ പരദേവതകളുടെ ശാ‍പമുണ്ടായിരിക്കും. അടുത്ത കാലത്തൊന്നും ഒരു തിരി കത്തിച്ചിട്ടില്ല ഇവിടെ.

സാധനങ്ങളുമായി ഓടിക്കിതച്ച് വരുന്നത് കണ്ട മാലതിയോട് രാമനുണ്ണി.

“എന്തിനാ കുട്ടി നീ ഇങ്ങനെ ഓടിക്കിതച്ച് വരണത്. എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീഴില്ലേ.?

“ഞാന്‍ വിചാരിച്ചു……….”

“എന്ത് വിചാരിച്ചു………?

“ഞാന്‍ വിചാരിച്ചു……….”

“എന്താച്ചാ‍ പറാ എന്റെ കുട്ടീ……..”

“ഉണ്ണ്യേട്ടന്‍ ചീത്ത പറയോ എന്നെ.?”

“ഇല്ല നിന്നെ ഞാന്‍ ഒന്നും പറയില്ല. നീ വിചാരിച്ചതെന്തെന്ന് പറയുക………

“എന്നെ ഉണ്ണ്യേട്ടന്‍ ഇവിടെ വിട്ട് മിണ്ടാതെ പോകുമെന്ന് ഭയന്നു ഞാന്‍……

“അത് ശരി അപ്പോ എനിക്ക് എന്റെ അമ്മയുടെ അടുത്ത് കുറച്ച് നേരം ഇരിക്കേണ്ടേ.ഞാന്‍ ആയിരക്കണക്കിന്‍ നാഴിക അകലേ നിന്ന് എത്തിയതാണ്‍ എന്റെ അമ്മയെ നല്ലോണം ഒന്ന് കാണാനും കൂടെ കഴിയാനും.. ഒന്നും സാധിച്ചില്ല.”

ശരി നീ അകത്ത് കയറി വിളക്ക് വെക്കണം രണ്ട് മുറികളിലും. നിനക്കറിയാമോ ആരൊക്കെയാണ്‍ അമ്പലപ്പുരക്കുള്ളില്‍. നിങ്ങളെല്ലാവരും നാലു നേരവും തിന്നും കുടിച്ചും അന്തിയുറങ്ങുന്നു. ഇവിടെയുള്ളവരെ ഓര്‍ക്കാറില്ല. എങ്ങിനെയാ നിങ്ങള്‍ക്കൊക്കെ ഗുണം പിടിക്കുക..

“ആരൊക്കെയാ ഉണ്ണ്യേട്ടാ അമ്പലപ്പുരയില്‍..?”

“ഇടത്തെ മുറിയില്‍ നമ്മുടെ കുലദൈവം ആയ ശ്രീ ഭുവനേശ്വരി, വലത്തെ മുറിയില്‍ മരിച്ചുപോയ ദൈവകാര്‍ന്നന്മാരും, ചാത്തനുനും. പിന്നെ പുറത്ത് വടക്കെ മുറ്റത്ത് കരിങ്കുട്ടി, തെക്കെ മുറ്റത്ത് പാമ്പിന്‍ കാവും അതിന്നപ്പുറത്ത് തെക്കേ കുളത്തിന്റെ അടുത്ത് രക്ഷസ്സും

ഇവരൊക്കെയാണ്‍ നമ്മെ കാക്കുന്നത്. ഇവര്‍ക്ക് ഒരു അന്തിത്തിരി കൊളുത്താനുള്ള സന്മനസ്സ് ഇവിടെയുള്ളവര്‍ക്കാര്ക്കും ഉണ്ടായില്ല. ഇവരെ പരിപാലിക്കണം കുട്ടിമാളൂ…… നിന്റെ അസുഖമൊക്കെ മാറും………

വിളക്കുകളില്‍ എണ്ണ നിറച്ച് തിരികള്‍ ഇടൂ.. നോക്കി നില്‍ക്കാതെ വേഗം തിരി തെറുക്കൂ.

“മാലതിക്ക് തിരി തെറുക്കാനറിയില്ലാ എന്ന് മനസ്സിലായി..”

രാമനുണ്ണി മുണ്ട് അല്പം മുകളിലേക്ക് മാറ്റി തുടയില്‍ തുണിക്കഷ്ണം വെച്ച് തിരി തെറുക്കന്നത് കാണിച്ചുകൊടുത്ത് മാലതിക്ക്.

നാളെ മുതല്‍ നീ തിരി തെറുത്ത് വെക്കണം. വിളക്ക് വെക്കണം..

മാലതിയെ അമ്പലപ്പുരയിലും, കാവിലും മറ്റും വിളക്ക് വെക്കാന്‍ പറഞ്ഞ് മനസ്സിലാക്കി രണ്ട് പേരും കൂടി വീട്ടിനകത്ത് പൂമുഖത്തിരുന്നു. യശോദ അവര്‍ക്ക് പുട്ടും ചായയും ഉണ്ടാക്കി വെച്ചിരുന്നു.

പൂര്‍വ്വാധികം മുഖപ്രസാദത്തോടും സൌന്ദര്യത്തോടും കണ്ട മാലതിയെ അഛനമ്മമാര്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. പക്ഷെ മാലതി അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടില്ല.

രാമനുണ്ണിക്ക് മാലതിയുടെ മനസ്സ് അറിയാന്‍ കഴിഞ്ഞു. പക്ഷെ അവളെ കര കയറ്റുക എളുപ്പമല്ല. രാമനുണ്ണിയുടെ അവധി ദിനങ്ങള്‍ കൊഴിഞ്ഞ് തീരും തോറും അയാളുടെ ടെന്‍ഷന്‍ വര്‍ധിച്ച് വന്നു.

ലീവ് നീട്ടിക്കിട്ടാന്‍ എളുപ്പമല്ല. അഥവാ കിട്ടിയാല്‍ തന്നെ മാര്‍ഗ്ഗരറ്റിനോട് എന്ത് പറയും. ഞാനൊരാളുടെ ഭര്‍ത്താവല്ലേ. എനിക്ക് ഉത്തരവാദിത്വങ്ങളില്ലേ..? അതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റുമോ>>?

“ഞാന്‍ പെട്ടെന്ന് പോയാല്‍ മാലതി പഴയകാലത്തിലേക്ക് മടങ്ങും, ഒരു പക്ഷെ കൂടുതല്‍ വഷളായെന്നും വരും. അവള്‍ക്കൊരു ജീവിതം ആര്‍ കൊടുക്കും. അവളെ എങ്ങിനെയെങ്കിലും കരകയറ്റി അനുയോജ്യനായ ഒരാളുടെ കയ്യിലേല്പിക്കണം.”

ഇതിനൊക്കെ സാവകാശം വേണ്ടേ. സമയം എവിടെ………? രാമനുണ്ണിക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല.

രാമനുണ്ണി ഉച്ചയൂണ്‍ കഴിഞ്ഞ് തെക്കേ ഉമ്മറത്ത് ഒരു പുല്‍പ്പായ വിരിച്ച് ചെറുതായൊന്ന് മയങ്ങി. അല്പം കഴിഞ്ഞ് തിരിഞ്ഞ് കിടക്കാന്‍ ഭാവിച്ചപ്പോഴാണ്‍ ശ്രദ്ധിച്ചത് അരികില്‍ കിടക്കുന്ന മാലതിയെ.. ഒന്നുമറിയാത്ത മട്ടില്‍ അവള്‍ കണ്ണ് തുറന്ന് കിടക്കുന്നു..

“ഉണ്ണ്യേട്ടാ……. ഞാന്‍ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിക്കട്ടേ.?“

“ഏ.. എന്താ ചോദിച്ചേ…….. അത് പാടില്ല..”

“നീ വേണമെങ്കില്‍ അടുത്ത് കിടന്നോ.. മേലില്‍ ചോദിച്ചേ കിടക്കാവൂ……. ഞാന്‍ അറിഞ്ഞില്ല നീ എന്റെ അടുത്ത് വന്ന് കിടന്നത്.?”

കുട്ടിമാളു സമ്മത്തിന്‍ കാത്ത് നില്‍ക്കാതെ തന്റെ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു…… ഉച്ചമയക്കമാണെങ്കിലും പൂര്‍ണ്ണ് തൃപ്തിയോടെ…… പണ്ടെങ്ങും സുഖമായി ഉറങ്ങിയിട്ടില്ലാത്ത മട്ടില്‍………….

PLEASE NOTE THAT SPELLING ERRORS SHALL BE CORRECTED LATER

[തുടരും]

Sunday, February 13, 2011

Tuesday, February 1, 2011

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം


കുന്നംകുളം ടൌണിന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി ചിറളയം ഗ്രാമത്തിലാണ് ഈ ശ്രീരാമസ്വാമി ക്ഷേത്രം. പട്ടാഭിഷേകം കഴിഞ്ഞ് ഇരിക്കുന്ന സ്ഥിതിയിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നത് മറ്റു ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ നിന്നൊരു പ്രത്യേകതയാണ്.

ഞാനൊരു കുന്നംകുളം കാരനുമാണെങ്കിലും എനിക്ക് കഴിഞ്ഞാഴ്ചയാണ് അവിടെ പോകാന്‍ കഴിഞ്ഞത്. ഒരു സന്ധ്യയില്‍. ചിറളയം രാജകുടുംബത്തിന്റെ ക്ഷേത്രമായിരുന്നു ഇത്. അടുത്താണത്രെ ഇത് നാട്ടുകാരുടെ നടത്തിപ്പിന്‍ കീഴില്‍ വന്നത്.

മാര്‍ച്ച് മാസം അവസാനത്തോട് കൂടിയാണത്രെ ഇവിടുത്തെ പ്രതിഷ്ഠാദിനം. ഇവിടുത്തെ കുളത്തില്‍ മീനുട്ടിനുള്ള സൌകര്യവും ഉണ്ട്. ഗണപതി തുടങ്ങിയ ഉപദേവന്മാരും ഉണ്ട്.