Wednesday, December 31, 2014

ഷൊര്‍ണൂരങ്ങാടിയിലെ ഊത്തപ്പം

ഒന്നും ഓര്‍മ്മയില്ല ഇപ്പോള്‍.. എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവര്‍ [ശിവന്‍] ക്ഷേത്രത്തില്‍ ഗംഭീരമായി ധനുമാസത്തിലെ തിരുവാതിര്‍ ആചരിക്കുന്ന ദിവസമാണ് വരുന്ന 4 ഞായറാഴ്ച. അതറിയാതെ ഞാന്‍ ഒറ്റപ്പാലത്തുള്ള ഗീതച്ചേച്ചിയോട് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത്.. 

നാലഞ്ചുദിവസമായി ഞാന്‍ അമ്പലത്തില്‍ പോകാറില്ല. ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ ഒരു വിളിപാടുണ്ടായി. തേവരെ കാലത്ത് പോയി കാണാന്‍. എന്റെ കണ്ട സുകുമാരേട്ടന്‍ എന്ന് കാര്യക്കാരനും സുധേട്ടന്‍ എന്ന ശാന്തിയും ചോദിച്ചു...”എവിടാരുന്നു കുറച്ച് നാളായി”, അറിഞ്ഞില്ലേ ഞായഴ്ചത്തെ തിരുവാതിര മഹോത്സവം.. ഗോതമ്പുകഞ്ഞിയും എട്ടങ്ങാടിപ്പുഴുക്കും ഒക്കെ ഉണ്ടാകും, പിന്നെ വൈകിട്ടത്തെ ദീപാരാധനക്ക് വരുന്ന മോളിച്ചേച്ചിയും, മീര, സരസ്വതി, പ്രേമ, വത്സല മുതല ചേച്ചിമാര്‍ പുത്തന്‍ സെറ്റ് മുണ്ട് ഉടുത്ത് തിളങ്ങി വരുന്നത് കാണാം. പിന്നെ തട്ടകത്തിലെ പെണ്‍കുട്ട്യോളേം കാണാം..

 ഞാന്‍ വിഡിയോ എടുക്കുന്നത് കാണുമ്പോള്‍ ഈ പെണ്ണുങ്ങളും പെണ്‍കുട്ട്യോളും എന്റെ അടുത്ത് വരിക പതിവാണ്. എന്തെന്ന് വെച്ചാല്‍ അവരെ അന്നത്തെ ന്യൂസില്‍ ലോക്കല്‍ ചാനലില്‍ കാണാനാകും അത് തന്നെ, അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല.. ഇഷ്ടം തീരെ ഇല്ലെന്ന് പറയാനാവില്ല, സരസ്വതി, പ്രേമ, മോളി, വത്സല എന്നീ ചേച്ചിമാര്‍ക്ക് എന്നെ പ്രിയവും ബഹുമാനവും ആണ്.. അന്നദാനത്തിന് പ്രധാന പരികര്‍മ്മി വത്സല ചേച്ചിയാണ്. പിന്നെ
അജയേട്ടനും സുകുമാരേട്ടനും ഞാനും.. 

എനിക്ക് പണ്ടൊക്കെ നാളികേരം ചിരകുവാന്‍ വലിയ സ്പീഡും ഉത്സാഹവും ആയിരുന്നു.. അന്ന് നാളികേരം ചിരകാന്‍ കൂട്ടിന് പലരും ഉണ്ടായിരുന്നു. നാളികേരം പൊളിച്ച് വെട്ടി വെച്ചിരുന്നതും ഇപ്പോള്‍ ചിരകുന്നത് മോളിച്ചേച്ചിയും സംഘവുമാണ്. എന്നാലും സുകുമാരേട്ടന്റേയും അജയേട്ടന്റേയും കൈയ്യെത്താത്ത ഇടങ്ങളില്ല. കുശിനിക്കാരി ജയക്കാണ് തിരുവാതിര ദഹണ്ഡത്തിന്റെ ചാര്‍ജ്ജ്. അവളൊരു സുന്ദരിയാണ്. വീട്ടമ്മയാണ്. അവളെ കണ്ടാല്‍ ഞാനുടന്‍ ചായക്ക് ഓര്‍ഡര്‍ കൊടുക്കും. എനിക്ക് പതിനൊന്ന് മണിക്കൊരു ചായ കുടി ഉണ്ട്.. 

തിരുവാതിരക്ക് ഈ പെണ്‍ പടയുടെ കൂട്ടത്തില്‍ ഇരുന്ന് ചായ മൊത്തിക്കുടിക്കാന്‍ രസമാണ്. പിന്നെ ഞാന്‍ ഓരോ തമാശ പൊട്ടിച്ച് വെടി പറയും. കഴിഞ്ഞ തിരുവാതിരക്ക് ഒരുത്തിയോട് ചോദിച്ചു ..”ഈ എട്ടങ്ങാടിപ്പുഴുക്കില്‍ എന്തൊക്കെയാണ് ചേര്‍ക്കുക. എട്ട് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മസ്റ്റ് ആണ്...” പലരും ഇരുട്ടില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ ഞാന്‍ സുധേട്ടന്‍ എന്ന മേല്‍ ശാന്തിയോട് ചോദിച്ചു. ശാന്തിച്ചേട്ടനും ശരിയായൊരു വിവരം തന്നില്ല, അതിന്റെ മുന്നെത്തെ കൊല്ലം ഞാന്‍ ഇതേ ചോദ്യം ശോഭ ടീച്ചറോട് ചോദിച്ചിരുന്നു. ടീച്ചര്‍ കൃത്യമായി പറഞ്ഞ് തന്നു.. എല്ലാം റെക്കോഡ് ചെയ്യാറുണ്ട്, അതിനാല്‍ പെണ്‍ പട തെറ്റായതൊന്നും പറയാറില്ല, അവര്‍ക്ക് പേടിയാണ് നാലാള്‍ കേട്ടാല്‍ മോശമല്ലേ...? 

ഇങ്ങിനെയൊക്കെ ഉള്ള തിരുവാതിര കളഞ്ഞുകുളിച്ചേനേ ഞാന്‍ ഒറ്റപ്പാലത്ത് പോയിരുന്നെങ്കില്‍. ഒറ്റപ്പാലത്ത് ടീച്ചര്‍ കൂടാതെ എനിക്ക് മറ്റൊരു ഓണ്‍ലൈന്‍ ഫ്രണ്ട് ഉണ്ട്.. അവളോടൊത്ത് നിളയില്‍ ഒരു കുളി സ്വപ്നമായി ഇന്നും കൊണ്ട് നടക്കുന്നു. പണ്ട് ഞാന്‍ ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജില്‍ പഠിക്കുമ്പോള്‍ അവിടെത്തെ ഒരു സഹപാഠി പെണ്ണിന്റെ കൂടെ നിളയില്‍ കുളിക്കുമായിരുന്നു. അന്നൊക്കെ എന്തൊരു രസമായിരുന്നു ഈ നിളയെന്ന ഭാരതപ്പുഴ കാണാന്‍....

ചില ദിവസങ്ങളില്‍ പാലത്തിന്റെ അടിയിലുള്ള കടവിലും കുളിക്കാന്‍ വരുമായിരുന്നു.. അന്ന് കലാമണ്ഡലം അവിടെയായിരുന്നു, വൈകിട്ട് ആനകള്‍ വെള്ളം കുടിക്കാനിറങ്ങുന്ന പോലെ കുറേ പെണ്‍കുട്ടികള്‍ അവിടെ കുളിക്കാന്‍ ഇറങ്ങുമായിരുന്നു.. ഞാന്‍ അവരുടെ പുഴയിലേക്കുള്ള ഇറക്കം നോക്കി മറുഭാഗത്തെ മണല്‍ തിട്ടയില്‍ വാച്ചും വസ്ത്രവും ഒക്കെ വെച്ച് നീരാടാന്‍ തുടങ്ങും. എല്ലാം എന്തൊരു രസമായിരുന്നോ...? 

അതെല്ലാം കഴിഞ്ഞ് ഷൊര്‍ണൂര്‍ അങ്ങാടിയിലുള്ള പോറ്റി ഹോട്ടലില്‍ പോയി ഊത്തപ്പം കഴിക്കും. ജീവിതത്തില്‍ ആദ്യമായി ഊത്തപ്പം കഴിക്കുന്നത് അവിടെ നിന്നാണ്. നല്ല എള്ളെണ്ണയില്‍ വിറകടുപ്പില്‍ ഉണ്ടാക്കുന്ന ഊത്തപ്പത്തിന്റെ രുചി ഒന്ന് വെറെ തന്നെ... അത്ര നല്ല ഊത്തപ്പം പിന്നെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

 ഈ കഥയിലെ ക്ലൈമാക്സ് ആയപ്പോഴേക്കും വീട്ടില്‍ കാറബ [അറബിയില്‍ കറണ്ട്] പോയി. എന്റെ പെണ്ണിന്റെ  മോന്തായം വീര്‍ത്തു, അവള്‍ക്ക് ഹൈസ്പീഡില്‍ ഫേനില്ലെങ്കില്‍ മോന്തായം വീര്‍ക്കും. എന്താ അവളുടെ ഒക്കെ വിചാരം.. ജനിച്ച് വീഴുമ്പോളും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളൊന്നും ഈ കറണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എപ്പോഴും  വേണം ഫേന്‍... എരിവ് കൂടുതല്‍ കഴിച്ചാല്‍ കക്കൂസിലും വെക്കുന്നത കാണാം ഈ കുന്ത്രാണ്ടം.. വീടില്‍ ഇന്‍ വര്‍ട്ടര്‍ ഉണ്ട് അതില്‍ മേനേജ് ചെയ്താല്‍ മതി.. അപ്പോള്‍  പറയുന്നു ദോശക്ക് അരക്കണം, പരുത്തിക്കുരു ആട്ടണം എന്നൊക്കെ... 

കറണ്ട് പോയത് എന്റെ വീട്ടിലെ മാത്രം കുഴപ്പം കൊണ്ടാണ്.. വീട് പണിതിട്ട് കൊല്ലം 25 കഴിഞ്ഞു. സാധന സാമഗ്രികള്‍ക്കൊക്കെ ജരാനര ബാധിച്ചു. പ്രിവേന്റീവ് മെയിന്റന്‍സ് ഇല്ലാത്തതിനാല്‍ ഇങ്ങിനെ ഇരിക്കും... നാമൊക്കെ കേട് വന്നാല്‍ നന്നാക്കുക എന്നല്ലാതെ കേട് വരാതിരിക്കാന്‍  അതിനെ പരിപാലിക്കുക എന്ന ഒന്നില്ല. പിന്നെങ്ങനാ....? അപ്പോ ഇപ്പിടി ഇരിക്കും.. 

സ്വിച്ച് ബോര്‍ഡ് അഴിച്ചുപണിയണം, മുറികളിലുള്ള പല സ്വിച്ചുകളും കാലൊടിഞ്ഞു, ചിലത് ദ്രുവിച്ചു. അതൊക്കെ മാറ്റണം, അടുക്കളയിലേയും കുളിമുറിയിലേയും ടാപ്പുകള്‍ നീരൊലിച്ച് തുടങ്ങി. റിപ്പയര്‍ ചെയ്ത് തോറ്റു.. പിള്ളേര്‍സ് ഏതായാലും ഞങ്ങള്‍ക്ക് ചിലവിന് തരുന്നില്ല. ഈ കാര്യങ്ങള്‍ക്കെങ്കിലും തന്നുകൂടെ.. ചുരുക്കത്തില്‍ നാല് ലക്ഷമെങ്കിലും വേണം ഈ വക കാര്യങ്ങള്‍ റിപ്പെയര്‍ ചെയ്യാന്‍.. ഇല്ലാത്തെ കാശെടുത്ത് രണ്ട് ലക്ഷം രൂപ കൊടുത്ത് വീ‍ട് പെയിന്റടിച്ചു. 

ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു, ഈ ഇടക്കാലത്ത് പെയിന്റടി ഒഴിവാക്കാം, പൂമുഖത്തും പോര്‍ച്ചിലും ഒരു കോട്ടടിച്ച് മിനുക്കിയാല്‍ മതി. അവള്‍ സമ്മതിച്ചില്ല... ആരെക്കാണിക്കാനാണ് ഈ മോടി പിടിപ്പിക്കല്‍. അവള്‍ക്കിനി വല്ല സംബന്ധക്കാരുമുണ്ടാകുമോ ഇതൊക്കെ കാണിച്ചിട്ട് ഗമ കാണിക്കാന്‍.. വയസ്സുകാലത്ത് രോഗം വന്നാല്‍ ചികിത്സ നേടാനും മറ്റുമുള്ള നീക്കിയിരുപ്പില്‍ നിന്നാണ് ശൈത്താന്‍ കീ ബച്ചീ ഈ പണിയൊക്കെ ചെയ്ത് വെച്ചത്.... 

ഞാനേതായാലും ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു... ഈ വീട് വിറ്റാല്‍ നല്ലൊരു തുക കിട്ടും.. അത് കൊണ്ട് ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ പത്താമത്തെ നിലയില്‍ എനിക്ക് ഒരു 2 ബെഡ് റൂം ഫ്ലാറ്റും, അഞ്ചാമത്തെ നിലയില്‍ എന്റെ പെണ്ണിന് ഒരു 3 ബെഡ് റൂം ഫ്ലാറ്റും വാങ്ങണം, ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കണം.. ഒരു മെര്‍സീഡിസ്സ് കാര്‍ വാങ്ങണം, ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എറണാംകുളത്തും.. “എന്തിനാ ഈ പിള്ളേര്‍ക്ക് വേണ്ടി നമ്മല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും സ്വത്തും സ്വരൂപിച്ച് വെക്കുന്നത്...?”  കോടതിയില്‍ പോയാല്‍ ജീവനാംശം കിട്ടും.. ആ തുകയെങ്കിലും പിള്ളേര്‍ക്ക് ഈ വൃദ്ധന് തന്നുകൂടെ...? 

നാളെ തന്നെ സ്കൈ ലൈനില്‍ വിളിച്ച് നെഗോഷ്യേറ്റ് ചെയ്യണം.. ചെറിയ പോക്കറ്റ് മണി എന്റെ പാറുകുട്ടിക്കും കൊടുക്കണം. എന്നെ സ്നേഹിക്കുന്നവളാണവള്‍. ഏതുപാതിരാക്കും എന്തുവേണമെങ്കിലും എനിക്കുണ്ടാക്കിത്തരും സ്നേഹത്തോടെ. അത്തരമൊരുത്തിക്ക് എന്തെങ്കിലും കൊടുക്കേണ്ടത് അനിവാര്യമാണ്.. 

കുന്നംകുളത്ത് എന്റെ തറവാട്ടിലും എനിക്ക് ഒരു പിടി മണ്ണുണ്ട്. അവിടെ ഒരു രണ്ടുമുറി തട്ടിക്കൂട്ട് വീട് പണിയണം, എന്റെ മയ്യത്ത് അവിടെ കബറടക്കണം... തൃശ്ശൂരാകുമ്പോള്‍ പ്രേതവിഹാരങ്ങള്‍ക്ക് രസമുണ്ടാവില്ല, നാട്ടിലാണെങ്കില്‍ തന്തയും തള്ളയും ആ മണ്ണിലുണ്ടാകുമല്ലോ...?  ആര് എപ്പോ ചാകുമെന്നൊന്നും നമുക്കറിയില്ല, എന്നിരുന്നാലും മണ്ണടിയുന്നതിന് മുന്‍പ് മോഹങ്ങള്‍ ബാക്കി വെക്കരുതല്ലല്ലോ...?  

എന്റെ അമ്മയെഴുതി റജിസ്റ്റര്‍ ചെയ്ത മരണ പത്രപ്രകാരം എനിക്കും എന്റെ മകനും അവിടെ ഒരു പിടി മണ്ണുണ്ട്, അതെല്ലാം വേണ്ടപോലെ അതിര് തിരിച്ച് വേലി കെട്ടി സംരക്ഷിക്കണം. വല്ലപ്പോഴും അവിടെ പോയി താമസിക്കുമ്പോള്‍ ഇഹലോകവാസം  വെടിഞ്ഞ അച്ചനമ്മമാര്‍ക്ക് അന്തിത്തിരിയെങ്കിലും വെക്കാമല്ലോ..? 

ഈശ്വരോ രക്ഷതു...

please note this link where i wrote earlier about OOTTHAPPAM - http://jp-smriti.blogspot.in/2011/06/blog-post_30.html

Tuesday, December 30, 2014

ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

ഊണ് കഴിഞ്ഞു, മകളുടെ വീട്ടില്‍ ഒരു അമ്മൂമ്മ മരിച്ച കാരണം ഞങ്ങള്‍ക്കും മാംസാഹാരം ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികള്‍ക്ക് വെക്കേഷനായതിനാല്‍ അവള്‍ ഇവിടെ ഉണ്ടായിരുന്നു. അവള്‍ക്ക് രണ്ട് മക്കള്‍. കുട്ടാപ്പു 5 വയസ്സ്, കുട്ട്യമ്മു 2 വയസ്സ്. അവള്‍ ഇന്ന് തിരിച്ചുപോയി.
അങ്ങിനെ ഒരു ഇടവേളക്ക് ശേഷം എന്റെ പെണ്ണ് ഇന്ന് മീനും പോത്തും കറിവെച്ചു.. ഞാന്‍ രണ്ട് ഫോസ്റ്റര്‍ അടിച്ചു ബൂസായിരുന്നു പതിനൊന്നുമണിയാകുമ്പോഴേക്കും.. അടുക്കളയില്‍ അവള്‍ക്ക് ഉള്ളിയരിഞ്ഞുകൊണ്ടിരികുമ്പോള്‍ അവള്‍ തന്നെയാണ് പറഞ്ഞത് കുറച്ച ബിറുകള്‍ അവിടെ ഇരുന്ന് കുറേ നാളുകളായി കരഞ്ഞുംകൊണ്ടിരിക്കുന്ന വിവരം..
സംഗതിയുടെ കിടപ്പുവശം അതല്ല, ഞാന്‍ മുക്കാല്‍ കേന്‍ കുടിച്ചാല്‍ കാല്‍ കേന്‍ അവള്‍ക്കുള്ളതാണ്. ഞങ്ങള്‍ ദുബായിലുള്ളപ്പോള്‍ ചൂട് കാലത്ത് വിസ്കി കഴിക്കാറുണ്ട്. വൈകിട്ട് 7 മണിക്ക് ഞാനൊരു സ്മോള്‍ എടുക്കും. അവളുടെ ഒരു സ്മോള്‍ എന്റെ രണ്ട് സ്മോള്‍ പെഗ്ഗാണ്.
അവള്‍ ആളൊരു ഹെവി ഡ്യൂട്ടി ആയതിനാല്‍ സ്മോളിനുപകരം ലാര്‍ജ്ജ് വേണം.. അവള്‍ അതില്‍ വെള്ളത്തിനുപകരം സെവന്‍ അപ്പ് ഒഴിക്കും. അങ്ങിനെ പിള്ളേരൊക്കെ ഉറങ്ങിക്കഴിയുമ്പോളേക്കും ഞാനൊരു 4 പെഗ്ഗും അവളൊരു 8 പെഗ്ഗും കഴിച്ചിരിക്കും...
ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ഞാന്‍ പോകുന്നത് കള്ള് കടയിലാണ്. അന്നെനിക്ക് ശമ്പളത്തിന്റെ 20% കള്ള് വാങ്ങാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. കൂടെ അവളുള്ളതിനാല്‍ ആദ്യം അവള്‍ക്കുള്ള ഫേവറെറ്റ് ഡ്രിങ്ക്സ് എടുക്കും. സിന്‍സാനോ വൈന്‍, ജെ & ബി വിസ്കി... ടീച്ചേര്‍സായിരുന്നു എന്റെ ബ്രാന്‍ഡ്.. പിന്നീടവള്‍ പറഞ്ഞു ഞങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങളുള്ളതാണ് ഈ ജെ & ബി. അങ്ങിനെ പിന്നെ അത് വാങ്ങിക്കാന്‍ തുടങ്ങി. പിന്നെ ബക്കാര്‍ഡി 150 പ്രൂഫ്.. ഓള്‍ഡ് മങ്ക് റം.. ആംസ്റ്റല്‍, ഫോസ്റ്റര്‍ മുതലായ ബീയറും, അപൂര്‍വ്വം സമയങ്ങളില്‍ ജിന്നും...
ഇന്നെത്തെ സ്ഥിതിയൊക്കെ മാറി. പലവക വാങ്ങിക്കാനുള്ള ഫിലൂസ് [പണം] ഇല്ല, അതിനാല്‍ 2 കേസ് ബീയറും ഒന്നോ രണ്ടോ കുപ്പി ബ്രാന്‍ഡിയും വിസ്കിയും ആക്കി ചുരുക്കി... ഇനി എന്റെ ബീയറടി കഴിഞ്ഞാല്‍ അവള്‍ക്ക് ഞാന്‍ ഒരു സ്പെഷല്‍ ലാര്‍ജ്ജ് സിഗ്നേച്ചര്‍ ഒഴിച്ചുകൊടുക്കും. അവള്‍ സ്വയം എടുത്ത് കഴിക്കില്ല, ഞാന്‍ ഒഴിച്ച് കൊടുക്കണം...
അങ്ങിനെ ഇന്നവളും രണ്ട് ലാര്‍ജ്ജ് സിഗ്നേച്ചര്‍ അകത്താക്കി. വറ്റ മീനും പോത്തിറച്ചി വരട്ടിയതും എല്ലാം കഴിച്ച് ഞങ്ങള്‍ രണ്ടാളും വീലിലാണ്.. ദുബായിലെ ജോലി സമയം 8 to 1 and 4 to 7ആയിരുന്നു.
അതിനാല്‍ ഉച്ചമയക്കം പതിവാണ്. ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

Saturday, December 20, 2014

ചാണകം

short story

പാറൂട്ടിക്കഥകള്‍


ട്യേ പാറുകുട്ട്യേ ശരിക്ക് കുമ്പിട്ട് മുറ്റമടിക്കടീ മണ്ടൂസേ….?

“ഈ ഉണ്ണ്യേട്ടനെന്തൂട്ടിന്റെ കേടാ.. ഞാന്‍ ശരിക്കെന്നെല്ലേ അടിക്കുന്നത്.. എലേം കരടും എല്ലാം ശരിക്കും അടിച്ച് വാരുന്നത് കണ്ടില്ലേ…”

“കണ്ടു കണ്ടു…പക്ഷെ നോക്കിയിരിക്കുന്നതൊന്നും കണ്ടില്ല…!!?.. എങ്ങിനെയാ അതൊക്കെ കാണുക ഇപ്പോ.. ഒക്കെ പരിഷ്കാരങ്ങളല്ലേ.. അവളുടെ ചക്കപോലെത്തെ മുലയൊക്കെ ഇപ്പളത്തെ കുന്ത്രാണ്ടം കൊണ്ട് വരിഞ്ഞ് കെട്ടിവെച്ചിരിക്കയല്ലേ. ഇങ്ങിനെ വരിഞ്ഞുമുറുക്കിയാല്‍ ചെറിയൊരു നാളികേരത്തിന്റെ വലുപ്പമേ കാണൂ.അത് പോരാഞ്ഞ് പരിഷ്കാരിപ്പെണ്ണിന്റെ ഒരു ചുരീദാറും ടോപ്പും.. എന്തൊക്കെ മുലക്കച്ചകളാണിപ്പോള്‍, ചുരിദാറ് ടോപ്പിന് ഒന്ന്, ടീ ഷര്‍ട്ടിന് മറ്റൊന്ന്, ജാക്കറ്റിനും ബ്ലൌസിനും മറ്റൊന്ന്. എല്ലാം വെച്ച് വരിഞ്ഞുകെട്ടി മുറുക്കി നടക്കണ്. വെറുതല്ല ഇപ്പോള്‍ ഈ സ്തനാര്‍ബുധവും മറ്റും ഇപ്പോ നമ്മുടെ നാട്ടിലും വന്ന് തുടങ്ങിയിരിക്കണ്….”

“കൊറെ നേരമായല്ലോ ഉണ്ണ്യേട്ടാ ഇരുന്ന് പുലമ്പുന്നത്, കാലത്ത് ചായ കുടിച്ചില്ലേ….?”

“ട്യേ നീയേ അധികമിരുന്ന് ഞെളിയേണ്ട, പോയിട്ട് ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടിട്ട് വാ.. പിന്നെ ജാക്കറ്റിന്നനുസരിച്ചുള്ളതൊക്കെ ഇട്ടാല്‍ അടീല്, ഒന്നുമില്ലെങ്കിലും കൊഴപ്പമില്ല.. മുറ്റം അടി കഴിഞ്ഞ് നേരെ തൊഴുത്തിലേക്ക് ചെല്ല്.. പശുക്കളെ ഞാന്‍ തെങ്ങിന്റെ ചോട്ടില്‍ ഇറക്കിക്കെട്ടിത്തരാം…

ചാണം വാരിക്കഴിഞ്ഞിട്ട് ഞാന്‍ വരാണ്ട് ഇങ്ങ്ട്ട് ഓടിക്കിതച്ച് വരേണ്ട “

പാറുകുട്ടി പത്തായപ്പുരയില്‍ കയറി മുട്ടറ്റം കാണുന്നവരെയുള്ള ജഗന്നാഥന്‍ ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ബ്ലൌസും ഇട്ട് തിരിച്ച് വന്ന് ഉണ്ണിയുടെ അടുത്ത് നിന്നു.

പാറുകുട്ടിയെ കണ്ടിട്ട് കാണാത്ത മട്ടില്‍ അയാള്‍ ദിനപ്പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ഇരുന്നു.

“ഉണ്ണ്യേട്ടാ… ഞാന്‍ വന്നു…..”

“ഞാന്‍ നെന്നോട് ഇവിടെ വന്ന് കിന്നാരം പറയാനല്ല പറഞ്ഞത്, പോയി മുറ്റമടിക്ക് വേഗം, അത് കഴിഞ്ഞ് എനിക്ക് ഒരു കട്ടന്‍ കാപ്പി ഇട്ട് താ.. അല്ലെങ്കില്‍ വേണ്ടാ ആദ്യം പോയി കാപ്പിയിട്. എന്നിട്ട് മതി മുറ്റമടി..”

പാറുകുട്ടി കാപ്പിയിടാനായി അടുക്കളയില്‍ കയറി. അത് കണ്ട് ഉണ്ണീടെ അമ്മ.
“എന്തിന്റെ  കേടാ പാറൂട്ട്യേ അണക്ക്… ഞാന്‍ നെന്നോട് പറഞ്ഞില്ലേ കാലത്ത് മുറ്റമടിക്കണേന്റെ മുന്‍പ് വെറ്റില പറിക്കാന്‍. വെറ്റില പറിക്കണം, നല്ല അടക്ക നാലെണ്ണം പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയില്‍ ഇട്ട് വെക്കാന്‍.. ഒന്നും പറഞ്ഞാ കേക്കില്ല, 

കാലത്തെണീറ്റാ ആ ചെക്കന്റെ പിന്നാലെ കൂടും.. പെടക്കോഴി ചാത്തന്‍ കോഴിയുടെ പിന്നാലെ കൂടുന്നപോലെ.. ചെറുപ്പമല്ലേ അവളും.. കൂടിക്കോട്ടെ കൂടിക്കോട്ടെ ചെക്കന്‍ വല്ലോടൊത്തും പോയി കട്ട് തിന്നുന്നതിനേക്കാളും നല്ലതല്ലേ ഈ പെടക്കോഴിയുടെ കൂടെ കെടക്കണത്.. രോഗങ്ങളും പിടിക്കില്ലല്ലോ…?

ഈ മകരമാസത്തിലെ മഞ്ഞ് കാലത്ത് ചവറ് അടിച്ചുകൂട്ടി തീകായുന്നതിലും ഒക്കെ നല്ലത് തന്നെ ഈ ചൂടാക്കല്‍… നങ്ങേലിത്തള്ള അവരുടെ ചെറുപ്പകാലം അയവിറക്കി... വിത്തുഗുണം പത്തുഗുണം എന്നല്ലേ പഴമൊഴി..

പാറുകുട്ടി ഉണ്ണിക്ക് കാപ്പിയുണ്ടാക്കാന്‍ മെനക്കെടുത്താതെ കിഴക്കേ പറമ്പിലേക്ക് വെറ്റില പറിക്കാന്‍ പോയി… രണ്‍ട് കെട്ട് വെറ്റിലയും നാല്‍ അടക്കയും മടിയില്‍ തിരുകി നേരെ കയ്യാലയിലേക്ക് നടന്നു.
അവള്‍ വിസ്തരിച്ച് ഇരുന്ന് തളിര്‍ വെറ്റില തിരഞ്ഞെടുത്ത് ഉണ്ണിക്ക് മാറ്റി വെച്ചു. ഒരു പഴുക്കടക്കയും.. അല്ലെങ്കില്‍ ഇനി അലറിത്തുടങ്ങും ഉണ്ണി കാപ്പി കുടികഴിഞ്ഞാല്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയും എവിടേന്ന് ചോദിച്ച്.

എന്ടെ     ഗുരുവായൂരപ്പാ എന്താ എനിക്കിതില്‍ നിന്നൊക്കെ മോചനം, ഗുരുവായൂര്‍ വരെയുണ്ട് ഈ മുറ്റം. പുലര്‍ കാലത്ത് അടിക്കാന്‍ തുടങ്ങിയല്‍ പത്ത് മണി കഴിയും അടിച്ച് കഴിയാന്‍.. തള്ളക്കും മോനും കാപ്പിയും കീപ്പിയും ഒക്കെ  ഉണ്ടാക്കിക്കൊടുത്ത് കഴിഞ്ഞാല്‍ തൊടങ്ങും പശു അലറാന്‍, അവറ്റകള്‍ക്ക് പരുത്തിക്കുരു ആട്ടണം, കറവുള്ളവക്ക് ഉഴുന്നും. മിണ്ടാപ്രാണികളല്ലേ അവരുടെ കാര്യങ്ങള്‍ക്ക് ഈ പാറുകുട്ടി അമാന്തം കാണിക്കില്ല..

പാറുകുട്ടിയുടെ ആദ്യകാലങ്ങള്‍ തുടങ്ങുന്നത് ഈ തൊഴുത്തില്‍ നിന്നായിരുന്നു… അക്കാലത്ത് ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ ആയിരുന്നു.. യുദ്ധവിമാനങ്ങള്‍ പറത്താന്‍ അസാമാന്യമായ കഴിവായിരുന്നു ഉണ്ണ്യേട്ടനെന്ന് നങ്ങ്യേല്യമ്മായി പറഞ്ഞ് കേള്‍ക്കാറുണ്ട്… ആ പാവം അമ്മ കാ‍ലത്ത് ദൈവം തമ്പുരാനെ വിളിക്കുമ്പോള്‍ “എന്റെ മക്കള്‍ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നല്ല പറയുക, മറിച്ച് എന്റെ മോന്റെ കാലൊടിച്ചു കൊടുക്കേണമേ എന്നാണ്”

പാറുകുട്ടിക്ക് ഇതുകേട്ട് സഹിക്കാതെ ഒരു ദിവസം നങ്ങേലിത്തള്ളയെ കുറ്റിമടലെടുത്ത് അടിക്കാന്‍ ഓങ്ങി..

“എന്നെ അടിച്ച് കൊന്നോ പാറൂട്ടീ നീയ്, ജീവഛവമായി ജീവിക്കുന്നതിനേക്കാളും ഭേദം മരണമാ മോളെ എനിക്ക് നല്ലത്… എന്റെ മോന്റെ കാലൊടിഞ്ഞാല്‍ പട്ടാളത്തീന്ന് വിരമിക്കൂലോ, അവനെ എനിക്ക് കാണാലോ എന്റെ കണ്ണടയും വരെ……”

ആ അമ്മ ദയനീയമായി പാറുകുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
കൂടെ പാറുകുട്ടിയും കരഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ നിന്നും ലീവിന് വന്നു. ആറടി ഉയരുമുള്ള വെളുത്ത് സുന്ദരനായ ഉണ്ണ്യേട്ടനെ ഒന്ന് തൊടാനും കെട്ടിപ്പിടിക്കാനും കൂടെ കിടക്കാനും ആ നാട്ടിലെ മിക്ക പെണ്‍കുട്ടികളും കൊതിച്ചിരുന്ന കാലം.. എനിക്ക് ഉണ്ണ്യേട്ടന്റെ സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു.

ഉണ്ണ്യേട്ടന്‍ വൈകുന്നേരം റം കുടിക്കാനിരിക്കുമ്പോള്‍ എന്നെ വിളിക്കും തട്ടിന്‍പുറത്തേക്ക്.

“പാറൂട്ട്യേ……..”
ഞാന്‍ ചെറിയ മൊന്തയില്‍ വെള്ളമായി തട്ടിന്‍പുറത്ത് എത്തും. അന്ന് എനിക്ക് ഉടുക്കാന്‍ രണ്ട് മുണ്ടും രണ്ട് ബ്ലൌസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആദ്യ ലീവില്‍ ഉണ്ണ്യേട്ടന്‍ വന്നപ്പോ എന്നെ പാറേലങ്ങാടിയില്‍ കൊണ്ടോയിട്ട് നാല് മുണ്ടും, ജാക്കറ്റിനുള്ള ശീലയും, അടീലുടുക്കാന്‍ മുണ്ടും ബോഡീസ് തുന്നാന്‍ മല്ല് തുണിയും ഒക്കെ വാങ്ങിത്തന്നു.

ശേഖരേട്ടന്റെ തയ്യല്‍ കടയില്‍ കൊണ്ടോയിട്ട് ജാക്കറ്റും ബോഡീസും തുന്നാന്‍ കൊടുത്തു.. തുന്നക്കൂലിയും, എന്നിട്ടെന്നെ താഴത്തെ പാറയിലുള്ള സായ്‌വിന്റെ കടയില്‍ കൊണ്ടോയി പൊറോട്ടയും പോത്തിറച്ചിയും വാങ്ങിത്തന്നു..

ഉണ്ണ്യേട്ടന്‍ ലീവ് കഴിഞ്ഞ് പോണവരെ വൈകുന്നേരം തട്ടിന്‍ പുറത്ത് പോകുമ്പോള്‍ ഉണ്ണ്യേട്ടന് നിര്‍ബ്ബന്ധമായിരുന്നു…. “ഞാന്‍ മുട്ടുവരെയുള്ള ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടോണ്ട് വരണമെന്ന്”

ഉണ്ണ്യേട്ടന്റെ റം കുടി കഴിയുന്ന വരെ ചിലപ്പോള്‍ ഞാന്‍ അവിടെ നില്‍ക്കും.. കൂട്ടത്തില്‍ വലിക്കുന്ന സിഗരറ്റിന്റെ പുക എനിക്കിഷ്ടമായിരുന്നു. ഒരു പുക വിടാന്‍ തോന്നിയിരുന്നു ഒരിക്കല്‍ പക്ഷെ ചോദിച്ചില്ല. ബലിഷ്ടമായ ആ കൈകള്‍ മുഖത്ത് പതിഞ്ഞാലോ എന്ന് പേടിച്ച്..

കുറച്ച് ദിവസം എനിക്ക് തോന്നി… “എന്താ ഈ ഉണ്ണ്യേട്ടനെ എന്നെ തൊടാത്തെ…? ഇനി പരിഷ്കാരമില്ലാത്ത എന്നെ പിടിക്കാണ്ടാണോ അതോ തിക്കും തിരക്കും കേട്ട് ഉണ്ണ്യേട്ടന്റമ്മ മോളിലേക്ക് കേറി വന്നാലോ എന്നൊക്കെ ആലോചിച്ചിട്ടാണോ….?”

ഞാനന്നൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നം കാണാറുണ്ട് ഉണ്ണ്യേട്ടന്റെ സാമീപ്യം.. സിഗരറ്റുമണമുള്ള ആ ചുണ്ടുകളിലെ ചൂട്.

കോലായിലെ തിണ്ണയിലിരുന്ന് കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്ത ഉണ്ണി അലറി… എടീ പാറൂട്ട്യേ…?
കയ്യാലയില്‍ നിന്ന് പാറുകുട്ടി ഓടിക്കിതച്ച് കോലായിലെത്തി…
“എവിടാടീ പുലയാടിമോളേ കാപ്പീ….?”

പാവം പാറുകുട്ടി നിന്നുവിറച്ചു.

ഉണ്ണി കൊടുത്തു അവളുടെ കരണക്കുറ്റിക്ക് ഒന്ന്.
“വേഗം കൊണ്ടുവാടീ കാപ്പി….”

ഉണ്ണിക്ക് ദ്വേഷ്യം പിടിച്ച് കണ്ടാല്‍ അവന്റെ അമ്മക്കുപോലും പേടിയാണവനെ.. അവന്‍ പെരയുടെ കഴുക്കോലും കോലായിലെ തൂണുമെല്ലാം പിടിച്ച് കുലുക്കും ചിലപ്പോള്‍, പാത്രങ്ങളൊക്കെ വലിച്ചെറിയും.. ഉരുക്കുപോലുള്ള മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിക്കും..

പാറുകുട്ടി അടുക്കളയിലേക്കോടി, കൊതുമ്പും അരിപ്പാക്കുടിയും കൊണ്ട് വേഗം തീപ്പൂട്ടി കാപ്പിയുണ്ടാക്കി ലോട്ടയിലൊഴിച്ച് വിറക്കുന്ന കൈകളോടെ ഉണ്ണിയുടെ അടുത്ത് തിണ്ണയില്‍ കൊണ്ടുവെച്ച് ഓഛാനിച്ചു നിന്നു പാവം..

വേഗം പോയി മുറ്റമടിക്കടീ.
പാറുകുട്ടി ഉണ്ണിക്കാവശ്യമുള്ളത് നല്ലവണ്ണം പ്രദര്‍ശിപ്പിച്ച് മുറ്റമടിക്കാന്‍ തുടങ്ങി.. മുറ്റമടിക്കുമ്പോള്‍ ഉലഞ്ഞാടുന്ന അവളുടെ മുലകളെ അയാള്‍ നോക്കിരസിച്ച് ചുടുകാപ്പി മൊത്തിക്കുടിച്ചു..

മുറ്റമടിച്ച് ചാണകം തെളിച്ച് പാറുകുട്ടി നേരെ തൊഴുത്തിലേക്ക് നടന്നു. അപ്പോളേക്കും ഉണ്ണി കാപ്പി കുടി കഴിഞ്ഞ് പശുക്കളെ അഴിച്ച് പ്ലാവിന്‍ ചുവട്ടിലും മറ്റുമായി കെട്ടിയിരുന്നു..
പാറുകുട്ടി തൊഴുത്തില്‍ കയറാതെ പുല്ലൂട്ടിക്കരികില്‍ നിന്നു.. അവളുടെ മനസ്സ് ഏതോ ഒരു ലോകത്തിലേക്ക് പോയി… എന്നും സന്ധ്യക്ക് കുളികഴിഞ്ഞ് അലക്കിയ മുണ്ടും ബ്ലൌസും ഇട്ട് ഒരു മൊന്ത വെള്ളവുമായി തട്ടിന്‍ പുറത്തെത്തുന്ന പാറുകുട്ടിയെ ഒന്ന് തൊടുക പോലും ചെയ്യാത്ത ഉണ്ണ്യേട്ടന്‍ തൊഴുത്തില്‍ ചാണകം വാരിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു. ജീവിതത്തില്‍ ആദ്യം എന്നെ കീഴ്പ്പെടുത്തിയതും ഇതേ തൊഴുത്തില്‍ ഈ പുല്ലൂട്ടിയില്‍ കിടത്തിയിട്ട്.

ഉണ്ണ്യേട്ടനൊരു അനിയത്തി ഉണ്ടായിരുന്നു… “ഉണ്ണിമായ”….. ഉണ്ണ്യേട്ടനെ എഞ്ചനീയറാക്കിയപ്പോള്‍ മായച്ചേച്ചിയെ ഡോക്ടര്‍ ആക്കി… ഉണ്ണ്യേട്ടന്‍ എപ്പോ നാട്ടില്‍ വരുമ്പോളും മായച്ചേച്ചിക്ക് ഉടുപ്പും മറ്റും കൊണ്ടുവരും. അങ്ങിനെ ഒരിക്കല്‍ പഞ്ചാബില്‍ ട്രെയിനിങ്ങിന് പോയപ്പോല്‍ കൊണ്ടുവന്നതാണ്‍ ചുരിദാറ്.. ഈ നാട്ടില്‍ ആദ്യമായി ചുരിദാറും നൈറ്റിയും ഒക്കെ ഇട്ട പെണ്‍കുട്ടിയായിരുന്നു മായേച്ചി.

പാറുകുട്ടിയുടെ ചുണ്ടുകള്‍ വിറച്ച് അവള്‍ വികാരാധീരയായി.. ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനുപോയ മായേച്ചി പിന്നെ നാട്ടില്‍ തിരിച്ച് വന്നില്ല.. ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല…
ഈ മായേച്ചിയുടെ  ചുരീദാറും ഉടുപ്പുകളും ഒക്കെ നങ്ങേല്യമ്മായി എനിക്ക് ഉടുക്കാന്‍ തരും, പക്ഷെ വീട്ടിലേക്ക് കൊണ്ടോകാന്‍ തരില്ല…

ഇപ്പോള്‍ ഉണ്ണ്യേട്ടന്‍ നാട്ടിലെത്തി, കാലൊടിഞ്ഞതിനുപകരമായി തലക്ക് വെടികൊണ്ടിട്ട്.. എന്റെ ഭഗവതി കാത്തു, വെടിയുണ്ട കണ്തടം തുളച്ച് പോയി കാഴ്ചക്ക് തകരാറായതൊഴിച്ച് ഒരു കേടുപാടും ഇല്ലാ. ഒരു കണ്ണിനേ കാഴ്ചക്കുറവുള്ളൂ, മറ്റേ കണ്ണിനോ ബുദ്ധിക്കോ ഒരു തകരാറുമില്ലാതെ ദൈവം കാത്തു.

ഇപ്പോള്‍ സുഖമായി കഴിഞ്ഞുകൂടാനുള്ള മിലിട്ടറി പെന്‍ഷനും തറവാട്ടുവക സ്വത്തും ഉണ്ട് ഉണ്ണ്യേട്ടന്..

എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം..
“എന്താ ഉണ്ണ്യേട്ടന്‍ ഒരു പെണ്ണ് കെട്ടാത്തത്…? നങ്ങ്യേല്യമ്മായി എന്നു ചോദിക്കും ഉണ്ണ്യേട്ടനോട്”

ഉണ്ണ്യേട്ടന്‍ പ്രായം അധികമൊന്നും ആയില്ല. മുപ്പത്തിയഞ്ച്.. ഉണ്ണ്യേനെ ഇഷ്ടമില്ലാത്ത ആരുമില്ല ഈ കരയില്‍. പലരും കല്യാണം കഴിക്കാതെ കാത്തിരിക്കുന്നുണ്ട് ഈ കരയില്‍.. എന്നെയല്ലാതെ ഒരാളേയും ഈ ഉണ്ണ്യേട്ടന്‍ തൊട്ടിട്ടില്ല. എന്ന് വെച്ച് എന്നെയൊന്നും കല്യാണം കഴിക്കില്ല.. ഈ പണിക്കാരിയെ, സ്വന്തമായി ഒരു കുടിലുപോലുമില്ലാത്ത ഈ പാറുകുട്ടിയെ ഉണ്ണ്യേട്ടനിഷ്ടമാണ്.

പെട്ടെന്നൊരലര്‍ച്ച കേട്ട് പാറുകുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ മടല്‍ എടുത്ത് അടിക്കാനോങ്ങി നില്‍ക്കുന്നു ഉണ്ണ്യേട്ടന്‍..

“അയ്യോ ഉണ്ണ്യേട്ടാ……… എന്നെ അടിക്കല്ലേ….. പാറുകുട്ടി ഓളിയിട്ടു….”
പാറുകുട്ടിക്ക് കിട്ടി തലങ്ങും വിലങ്ങും അടി… അവളുടെ വെളുത്ത കവിള്‍ തടങ്ങള്‍ തുടുത്തു. കണ്ണുകള്‍ ചുമന്നു.. അവള്‍ കൂടുതല്‍ സുന്ദരിയായെന്ന് ഉണ്ണിക്ക് തോന്നി..

ഉണ്ണി അവളെ കോരിയെടുത്ത് ചുണ്ടുകളില്‍ ചുംബിച്ച് കാലിത്തൊഴുത്തിലെ പുല്ലൂട്ടിയില്‍ കൊണ്ട് കിടത്തി..

[ഇതൊരു തുടര്‍ക്കഥയല്ല]
എന്റെ കഥകള്‍ എല്ലാം വായിച്ചിട്ടുള്ള, പാറൂട്ടിക്കഥകള്‍ ഇഷ്ടപ്പെടുന്ന കൂറ്റനാട്ടെ രഞിത്തിനും തൃശ്ശൂരിലെ സുനിതക്കും ഡെഡിക്കേറ്റ് ചെയ്യുന്നു ഈ കഥ





Wednesday, December 17, 2014

മശിര് മശിര്

പുളിയന്‍ ഉറുമ്പാണോ...? 

ഇവനെ മശിര് എന്നാ കൊച്ചിക്കാരന്‍ പയ്യന്‍സ് പണ്ട് എന്നോട് പറയാറ്... 

പണ്ട് ഞാന്‍ എറണാംകുളം ബോട്ട് ജട്ടിയില്‍ നിന്ന് ജട്ടിയഴിച്ച് കായലില്‍ ചാടി. അപ്പോള്‍ ബോട്ട് ജട്ടിയില്‍ ബോട്ട് വടം കെട്ടിയുറപ്പിക്കുന്ന മരക്കുറ്റിയില്‍ നിന്ന് ഒരു പുളിയനുറുമ്പ് എന്റെ മുതുകത്തേക്ക് ചാടി. 

ഞാനത് എന്റ്റെ കൂട്ടുകാരന്‍ ജൂലിയന്റെ തലയിലേക്കെറിഞ്ഞു.. 

കുറച്ച് കഴിഞ്ഞപ്പോള്‍ ആ പുളിയനെറുമ്പ് ജൂലിയന്റെ ജെട്ടിക്കുള്ളില്‍ പ്രവേശിച്ചു. ... 

ജൂലിയന്‍ ജെട്ടിയഴിച്ചു കൂവി..... 

“മശിര് മശിര്.....”... 

ഞാന്‍ അന്ന് അന്തംവിട്ട് ചിരിച്ച് ചിരിച്ച് കായലില്‍ മുങ്ങിത്തപ്പി...................

Sunday, December 7, 2014

പക്ഷിപ്പനി പേടിച്ച മണ്ടന്മാര്‍

MEMOIR

ഇന്ന് ഞായര്‍ പതിവുപോലെ 8 മണിക്കെണീറ്റു. ഇന്നെലെ ലയണ്‍സ് ക്ലബ്ബിന്റെ സോണ്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് വീട്ടിലെത്തി കുളികഴിഞ്ഞ് കിടന്നപ്പോള്‍ മണി 12 കഴിഞ്ഞിരുന്നു...  ഫെലോഷിപ്പിന്നിടയില്‍ മേശപ്പുറത്ത്  റോസ്റ്റഡ് ബീഫ്, പീനട്ട് മസാല, കാഷ്യുനട്ട്സ്, ഗ്രീന്‍ സലാഡ് , ഫ്രൈഡ് ചിക്കന്‍ എന്നിവ നിരത്തിവെച്ചിരുന്നു..

ആരും ചിക്കനെടുത്തില്ല. ഞാനാദ്യം കുറച്ചധികം ചിക്കനെടുത്ത് ഒരു ചെറിയ പ്ലേറ്റില്‍ നിറച്ചു. ഡീപ്പ് ഫ്രൈഡ് ചിക്കനായിരുന്നതിനാല്‍ നല്ല ക്രിസ്പി ആയിരുന്നു... ആളുകള്‍

പക്ഷിപ്പനിയെ പേടിച്ചാണ് അത് എടുക്കാന്‍ വിസമ്മതിച്ചിരുന്നത്... എനിക്ക് പക്ഷിപ്പനിയെ പേടിയില്ലായിരുന്നതിനാല്‍ ഞാന്‍ കണ്ടറിഞ്ഞ് സ്റ്റോക്ക് ചെയ്തു. അപ്പോളേക്കും എല്ലാരും പിന്നെ അതിന്റെ പിന്നാലെ പാഞ്ഞതും, രണ്ട് മിനിട്ട് കൊണ്ട് വലിയ ഡിഷ് കാലിയായി..

ഞാന്‍ കുറേ കാലമായി മദ്യപാനം നിറുത്തിയിരിക്കയായിരുന്നു. തൃശ്ശൂരിലെ പ്രധാന ഇഷ്യൂ, കള്ളുകുടിച്ച് വാഹനം ഓടിച്ചാല്‍ പോലീസുപിടിച്ചാല്‍ പാതിരാത്രി കഴിയും വീട്ടിലെത്താന്‍.

ഇന്നെലെത്തെ ക്ലബ്ബ് മീറ്റിങ്ങ് എന്റെ വീട്ടിന്റെ തൊട്ടടുത്ത കാസിനോ ഹോട്ടലിലായിരുന്നു. അത് കണ്ടറിഞ്ഞ് ഞാന്‍ കാറ് കൊണ്ടുപോയില്ല.. പണ്ടൊക്കെ വീട്ടിന്നടുത്ത ഒരു ചെറിയ തോടിന് കുറുകെ ആയി ഒരു തെങ്ങിന്‍ മല്ല് ഇട്ടിരുന്നു, അതിന്റെ മുകളില്‍ കൂടി നടന്നാല്‍ കാസിനോ ഹോട്ടലിന്റെ ലോണില്‍ എത്താമായിരുന്നു. ഇപ്പോള്‍ ഏതോ ഒരു കോന്തന്‍സ് അവിടെ മതില്‍ കെട്ടിയടച്ചു. അതിനാല്‍  വളഞ്ഞ് മൂക്കുപിടിക്കുന്നപോലെ പോകണം...

ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹോളില്‍ നിന്നാല്‍ എന്റെ വീടുകാണാം. എന്റെ പെണ്ണ് ഇന്നെലെ എന്റെ കൂടെ വന്നില്ല, അതിനാല്‍ എനിക്ക് കൂട്ടായി പ്രേമയും ഹേമയും ഗീത ചേച്ചിയും എല്ലാം ഉണ്ടായിരുന്നു.. ജയശ്രീയും, രജനിയും, പിന്നെ കുട്ട്യോളുടെ പാട്ടുകളും ഉണ്ടായിരുന്നു. അതിനാല്‍ മീറ്റിങ്ങും അടിപൊളിയായിരുന്നു..

മദ്യപാനം കഴിഞ്ഞ് റോസ്റ്റഡ് ബീഫും, പോര്‍ക്കും, റോമാലി റൊട്ടിയും കഴിച്ചപ്പോള്‍ വയറുനിറഞ്ഞിരുന്നു.. പ്ലേറ്റ് ട്രേയില്‍ വെക്കാന്‍ പോയപ്പോളാണ് പുഡ്ഡിങ്ങ് ഉണ്ടെന്ന കാര്യം ഓര്‍ത്തത്.. രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പുഡ്ഡിങ്ങ് അടിച്ചതിനുശേഷം ഒരു കവിള്‍ വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുനോക്കിയപ്പോല്‍ വെള്ളം വെച്ച പാത്രം കണ്ടില്ല..

ഒരു കുടത്തില്‍ കയ്യിട്ട് നോക്കിയപ്പോള്‍ കൈ പൊള്ളി... സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് സൂപ്പായിരുന്നു..  അവിടെ സൂപ്പ് ബൌളുകളൊന്നും കണ്ടില്ല. വലിയ കണയുള്ള കയില്‍ കണ്ടു, അതുകൊണ്ട് നാലുകവിള്‍ സൂപ്പ് കുടിച്ച് വീട്ടിലേക്ക് നടക്കാന്‍ നോക്കിയപ്പോള്‍ കാല് ഉറക്കുന്നില്ല..

 പതിവ് 3 പെഗ്ഗിന് പകരം നാലര വിട്ടിരുന്നു.. അവസാനം കോണ്യാക്ക് കണ്ടു.. റെമ്മി മാര്‍ട്ടിന്‍ ഓണ്‍ ദി റോക്ക് ഒന്നരയും കൂടി വിട്ടപ്പോള്‍ ഞാന്‍ ശരിക്കും വീലില്‍ ആയിരുന്നു. വേച്ച് വേച്ച് നടന്ന് വീട്ടിലെത്തിയതും പിന്നീടൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല..

കാലത്തെണീറ്റപ്പോളാണ് മനസ്സിലായത് കുളിച്ചതും കിടക്കാന്‍ നേരത്ത് തൃഫലാ ചൂര്‍ണ്ണം കഴിച്ചതൊക്കെ സ്വപ്നമായിരുന്നെന്ന്.. പാതിരാക്കെണീറ്റ് മൂത്രമൊഴിക്കുന്ന പതിവ് ഉണ്ടായിരുന്നു.. അതൊക്കെ കിടന്ന കിടപ്പില്‍ തന്നെ സാധിച്ചുവെന്ന് കാലത്ത് മനസ്സിലായി..

ഇനി കുട്ടിമാളുവിനെ പോലെ രാത്രി കിടക്കുമോള്‍ ഡയപ്പര്‍ കെട്ടിക്കിടക്കണം. ഇപ്പോള്‍ വയസ്സ്ന്മാര്‍ക്കും ഡയപ്പര്‍ കിട്ടുമത്രേ...

ഓരോന്ന് ഒമാനിലെ പാറുകുട്ടിമാര്‍ക്കും കൊടുക്കണം എന്റെ കൂടെ കിടക്കുമ്പോള്‍ ഉടുക്കാന്‍.

Sunday, November 23, 2014

മഞ്ഞള്‍ പ്രസാദം - ഭാഗം 2


short story
=======
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച    http://jp-smriti.blogspot.in/2014/11/blog-post.html

“എന്താ ഉമ്മറത്ത് തന്നെ നില്‍ക്കണ്, ഒരു അപരിചിതനെപ്പോലെ. അകത്തേക്ക് കയറിവാ.. നില്‍ക്കണത് കണ്ടാല്‍ തോന്നും ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലെന്ന്.” 

ഉണ്ണി അകത്തേക്ക് കയറിയപ്പോള്‍ പാറുകുട്ടി ജാക്കറ്റ് മാറാനുള്ള പുറപ്പാടിലായിരുന്നു. ഉണ്ണിയെ കണ്ടിട്ട് അവള്‍ ജാക്കറ്റ് ഊരി അഴയില്‍ നിന്ന് മറ്റൊന്ന് എടുത്ത് ധരിച്ചു. ഉണ്ണിയെ കണ്ടിട്ട് അവള്‍ക്ക് ഒട്ടും നാണം തോന്നിയതോ മേനി മറച്ചതോ ഇല്ല. അവള്‍ തൊട്ടടുത്ത വടക്കിനിയിലേക്ക് കയറിയപ്പോള്‍ അയാളും അവളോടൊപ്പം അങ്ങോട്ട് കയറി..  

വടക്കിനിയിലെ ഇരുട്ടില്‍ ഉണ്ണിയുടെ കൈകള്‍ എങ്ങോട്ടൊക്കെ നീണ്ടു. 

“ഉണ്ണ്യേട്ടാ... ഞാനാദ്യം കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാം, കൂടെ ശര്‍ക്കരപ്പായസവും, എന്നിട്ട് മതി ഈ കൈനീട്ടല്‍“  

പാറുകുട്ടി വടക്കിനിയില്‍ സാരിയഴിച്ച് വെച്ച്  ഒരു കള്ളിമുണ്ടുടുത്ത് അടുക്കളയിലേക്ക് ചെന്നു.. കാലത്ത് വെച്ച ചോറ് ചൂടാക്കാന്‍ ഒരു കലത്തില്‍ വെള്ളം തിളപ്പിക്കാനും മറ്റൊരു കലത്തില്‍ ശര്‍ക്കരപ്പായസത്തിനുള്ള ഉണക്കല്ലരി വേവിക്കാനും വെച്ചു.. പെട്ടെന്ന് തീപ്പൂട്ടാന്‍ ചകിരിയും കൊതുമ്പും അടുപ്പിലേക്ക് ഇട്ടു.. പാതിയാമ്പുറത്തിന്നരികെ ഒരു മുട്ടിപ്പലക ഇട്ട് അവള്‍ ഇരുന്നു.  തിളച്ച വെള്ളത്തില്‍ ചോറ് ഇട്ട് ചെറിയ കൊട്ടക്കയ്യില്‍ എടുത്ത് വാറ്റിയെടുത്ത് ഒരു കൊച്ചുപോണിയില്‍ മാറ്റി വെച്ചു. ശേഷിച്ചത് കഞ്ഞിയാക്കി അവള്‍ക്ക് ആ കലത്തില്‍ തന്നെ വെച്ചു.. 

പാതി വെന്ത ഉണക്കല്ലരിയില്‍ നാലച്ച് ശര്‍ക്കരയിട്ടു.. അവള്‍ക്കറിയാം ഉണ്ണിക്ക് അരി അധികം വേവാത്ത അരവണപ്പായസം പോലെയുള്ള കടുമ്പായസം ആണ് ഇഷ്ടമെന്ന്.. കടുമ്പായസം ഉണ്ടാക്കുമ്പോള്‍ അടുപ്പിന്റെ അരികില്‍ നിന്ന് മാറാന്‍ പറ്റില്ല. അരിക്ക് വേവ് കൂടിയാല്‍ പിന്നെ വേറെ വെക്കേണ്ടി വരും. 

അവള്‍ കണ്ടിട്ടുണ്ട് അടുത്ത ശിവക്ഷേത്രത്തില്‍ ആരെങ്കിലും കടുമ്പായസം ശീട്ടാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ തിടപ്പള്ളിക്കരികില്‍ അലക്ഷ്യമായി തമ്പടിക്കും.. തിരുമേനിയുടെ കണ്ണുതെറ്റിയാല്‍ തിടപ്പള്ളിയില്‍ കയറി പായസം കട്ടുതിന്നും.. ഒരിക്കല്‍ കുറേശ്ശേ തിന്ന് തിന്ന് ഭഗവാന് നേദിക്കാന്‍ നേരം പാത്രത്തില്‍ കാര്യമായി ഒന്നും അവശേഷിച്ചിരുന്നില്ല. 

ശിവഭക്തനായ ഉണ്ണ്യേട്ടന്‍ കട്ടുതിന്നാലും ഭഗവാന് അതൃപ്തിയുണ്ടാവില്ല.. അവിടുത്തെ ദാസനാണ് ഈ ഉണ്ണ്യേട്ടന്‍. ഒരിക്കല്‍ തിരുമേനി ഉണ്ണ്യേട്ടനെ കയ്യോടെ പിടിച്ചുവെങ്കിലും പുറത്ത് പറയാന്‍ ധൈര്യപ്പെട്ടില്ല.. ചിലപ്പോള്‍ കഴക്കാരന്‍ വരാത്ത ദിവസങ്ങളില്‍ പൂജാപാത്രം കഴുകിവെക്കാനും, പൂ പറിക്കാനും അത്യാവശ്യം നാല് തുളസിമാല കെട്ടിക്കൊടുക്കാനും ഈ ഉണ്ണേട്ടന്‍ മാത്രമായിരിക്കും ഈ തിരുമേനിക്ക് തുണ. 

തിരുമേനിക്ക് മാത്രമല്ല, അമ്പലത്തിലെ കാര്യക്കാരനും. ചിലപ്പോള്‍ ഊട്ടുപുരയില്‍ വെള്ളം കോരാനും, വിറകുവെട്ടാനും ഒന്നിനും മടിയില്ല ഈ ഉണ്ണ്യേട്ടന്. അത്യാവശ്യം കഴിഞ്ഞ് കൂടാനൊക്കെ വകയുള്ള കുടുംബത്തിലെ ഈ ചെറുപ്പക്കാരനെ കണ്ടുപഠിക്കാന്‍ അമ്പലത്തിലെ വലിയ കാരണവരായ രക്ഷാധികാരിയും കൂടിയായ കുറുപ്പമ്മാന്‍ അമ്പലപ്പറമ്പില്‍ തെണ്ടിനടക്കുന്ന പിള്ളാരോട് പറയാറുണ്ട്. 

പാറുകുട്ടി ഓരോന്നാലോചിച്ച് ചോറും കറിയും പായസവും ഒക്കെ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വെച്ച് വിളിച്ചു... 

“ ഉണ്ണേട്ടാ.......... ഇങ്ങ്ട്ട് വരൂ.......... ഊണ് കാലായി, പായസവും.." 

 ഉണ്ണിയെ കണ്ടില്ല അവിടെങ്ങും.. അവള്‍ മുറ്റത്തേക്കിറങ്ങി കിണറ്റിന്‍ കരയിലും മറപ്പുരയിലും ഒക്കെ നോക്കി.. ഉണ്ണ്യെട്ടന്‍ എന്നോട് മിണ്ടാണ്ട് പോയിരിക്കണൂ...........  

"തേവരെ വിളിച്ച് അവള്‍ കരഞ്ഞു.... ന്നാലും എന്നോട് ഇത് ചെയ്തുവല്ലോ..."

 അന്ന് അവള്‍ അത്താഴപ്പട്ടിണി കിടന്നു.. അവളെ തൊടാന്‍ സമ്മതിച്ചില്ലല്ലോ, അതായിരിക്കും തന്നോട് മിണ്ടാതെ പോയതെന്ന് അവള്‍ക്ക് പിന്നീട് തോന്നി..  നേരം പുലരാനായി അവള്‍ കാത്തിരുന്നു.. ചോദിക്കണം അവള്‍ക്ക് അവളുടെ പ്രിയസുഹൃത്തിനോട് ഈ വഞ്ചനയെപ്പറ്റി. ഇനി ഒരിക്കലും അയാളുമായി കൂട്ടുകൂടില്ല, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് അവള്‍ കണ്ണടച്ചു.. ഏറെ വൈകിയാണവള്‍ക്ക് ഒരുപോള കണ്ണടക്കാന്‍ കഴിഞ്ഞത്.. 

പാതിരാക്കോഴി കൂകിയതൊന്നും അവളറിഞ്ഞില്ല. എണ്ണിറ്റുനോക്കിയപ്പോള്‍ മണി ഏഴ് കഴിഞ്ഞിരിക്കുന്നു.. വാതില്‍ തുറന്ന് ഉമ്മറത്തേക്ക് കടന്നപ്പോള്‍ കണ്ടു ആ വഴി ഉണ്ണ്യേട്ടന്‍ വരുന്നത്. അവള്‍ അയാളെ തന്നെ നോക്കി ഉമ്മറത്ത് തന്നെ നിന്നു. ഉണ്ണി  മുള്ളുവേലി മാറ്റി പാറുകുട്ടിയുടെ മുറ്റത്തേക്ക് കടന്നതും ദ്വേഷ്യവും സങ്കടവും സഹിക്കവയ്യാതെ അവള്‍ മുറ്റത്ത് കിടന്ന പച്ചച്ചകിരി മടല്‍ എടുത്ത് അയാളുടെ നേരെ എറിഞ്ഞു.. 

വേദന കൊണ്ട് പുളഞ്ഞ അയാള്‍ ചോരയൊലിച്ച് പാഞ്ഞു. പള്ളിനടക്കലുള്ള ത്രേസ്യാമ്മച്ചേച്ചിയുടെ വീട്ടില്‍ കയറി ഇരുന്നു.. 

“എന്താ മോനേ നിനക്ക് പറ്റീ......."

 ത്രേസ്യാമ്മ ഇത് കണ്ട് തൊഴുത്തിന്നരികില്‍ നിന്നുവന്ന് കാര്യം തിരക്കി... ഉണ്ണി സത്യാവസ്ഥ മറച്ചുവെച്ചു....

”മോന്‍ ഇവിടെ ഇരിക്ക്, ഞാന്‍ അപ്പാപ്പനെ വിളിക്കാം, മോനെ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോകാം... "

“അതൊന്നും വേണ്ട ചേച്ച്യേ... കുറച്ച് ഇല്ലത്തുംകരിയെടുത്ത് നെറ്റിയിന്മേല്‍ വെച്ച് കെട്ടിത്തന്നാ‍ല്‍ മതി.”

 അല്പം ആശ്വാസമായപ്പോള്‍ ഉണ്ണി നേരെ അമ്പലപ്പറമ്പിലേക്ക് നടന്നു.. കാലത്ത് സാധാരണ കുടിക്കാറുള്ള കട്ടന്‍ കാപ്പി പോലും അയാളന്ന് കഴിച്ചിരുന്നില്ല, തീരെ അവശനായ അയാളുടെ നെറ്റിയില്‍ നിന്നും വീണ്ടും രക്തം വാര്‍ന്നുതുടങ്ങിയിരുന്നു, അയാളറിഞ്ഞില്ല അയാള്‍ ബോധരഹിതനായി ആല്‍ത്തറയില്‍ കിടന്നിരുന്നത്.. 

ആളുകള്‍ ചുറ്റും കൂടി, കാട്ടുതീപോലെ വാര്‍ത്ത നാട്ടില്‍ പരന്നു.. പാറുകുട്ടിയുടെ ചെവിയിലും. പാറുകുട്ടി തീര്‍ച്ചയാക്കി ഉണ്ണി ഇത് നാട്ടുകാരോട് പറഞ്ഞാല്‍ അവളെ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന്.. ആയുധാഭ്യാസിയായ ഉണ്ണിക്ക് കുറച്ചധികം ശിഷ്യഗണങ്ങളുണ്ട് നാട്ടിലെങ്കിലും ഉണ്ണി മാന്യനും തല്ലിനും വക്കാണത്തിനും ഒന്നും പോകുന്ന ആളുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം... 

എന്നിരുന്നാലും ശിഷ്യന്മാരില്‍ ചിലര്‍ കുഴപ്പക്കാരാണ്. അവര്‍ വന്ന് ഉണ്ണിയാശാനെ മഞ്ചലില്‍ കിടത്തി പുഴ കടന്ന് അക്കരക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു... പെട്ടെന്നാണ് അമ്പലത്തില്‍ നിന്നും തിരുമേനി അവിടേക്ക് ഓടിയെത്തിയത്.. അദ്ദേഹം മൊന്തയില്‍ നിന്നും തുളസീതീര്‍ഥം ഉണ്ണിയുടെ മുഖത്തേക്ക് തെളിച്ചതും അയാള്‍ കണ്ണുതുറന്നു.. അപ്പോഴേക്കും കഴകക്കാരും ഇടക്ക കൊട്ടുന്ന രാമവാര്യരും എല്ലാം ആല്‍ത്തറയില്‍ എത്തിയിരുന്നു.. വാര്യര്‍ ഉണ്ണിയുടെ നാടിമിടിപ്പ് നോക്കി.... 

“യേയ് ഇയാള്‍ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ല..“  

ശിഷ്യന്മാരില്‍ ഒരാളെക്കൊണ്ട് രണ്ട് ഇളനീര്‍ ഇടീപ്പിച്ച് വെട്ടിക്കൊടുത്തു... 

“ഇനി പറാ ഉണ്ണ്യേ എന്താണ്ടായത്.. ഇത് ചെയ്തവനെ വെറുതെ വിടാന്‍ പറ്റില്ല.. പറാ ആരാ ഇത് ചെയ്തത്..

"ശിഷ്യഗണങ്ങളില്‍ നാലാള്‍ താറുടുത്ത് ആശാന്റെ കാല് തൊട്ട് വന്ദിച്ച് ശപഥം ചെയ്യാനൊരുങ്ങുമ്പോളേക്കും ഉണ്ണി തടുത്തു..."

 “വേണ്ടാ മക്കളേ... അതൊക്കെ ഞാന്‍ കൈകാര്യം ചെയ്തോളാം........”  

കൂട്ടം പിരിഞ്ഞുപോയി.. ഉണ്ണി വേച്ച് വേച്ച് നടന്ന് അമ്പലത്തിന്നകത്തേക്ക് പ്രവേശിച്ച്, തിടപ്പള്ളിക്കരികിലെ ഉമ്മറത്ത് മലര്‍ന്ന് കിടന്നു.

 ഉണ്ണിയുടെ കിടപ്പുകണ്ട് വാരസാര്‍ക്ക് സഹിച്ചില്ല, ആ മാതൃഹൃദയം നൊന്തു. അവര്‍ ഊഹിച്ചു ഈ കൊടുംക്രൂരത പാറുകുട്ടിയല്ലാതെ മറ്റാരും ചെയ്യില്ലെന്ന്.. ഇവരുടെ തല്ലുകൂടലും, ഒത്തുകൂടലും, കിന്നാരം പറച്ചിലും അതിരുവിട്ട കളികളും ഒക്കെ പലതവണ കണ്ടിട്ടുള്ളതാണ് ഈ വാരസ്യാര്‍. 

വാരസ്യാര്‍ക്ക് ഉണ്ണി ഒരു മകനെപ്പോലെ, അതുപോലെ ഉണ്ണിക്ക് വാരസ്യാര്‍ ഒരു അമ്മ തന്നെ. വാരസ്യാര്‍ ഉണ്ണിയെ ശാന്തിമന്ദിരത്തില്‍ കൊണ്ടുപോയി വെള്ള നിവേദ്യവും തൈരും അച്ചാറും കഴിക്കാന്‍ കൊടുത്ത് അവര്‍ തിരികെ അമ്പലത്തിലേക്ക് ചെന്നു.. 

അപ്പോള്‍ കണ്ടു പാറുകുട്ടി എന്തോ അറിഞ്ഞോ അറിയാതെയോ അമ്പലം പ്രദക്ഷിണം വെച്ചുംകൊണ്ടിരിക്കുന്നത്.  

 “എന്താടീ മൂഥേവീ.. കൊറേ നേരമായല്ലോ നീയിങ്ങിനെ വലം വെച്ചുംകൊണ്ടിരിക്കുന്നത്.. ശിവക്ഷേത്രത്തില്‍ മൂന്നില്‍ കൂടുതല്‍ പ്രദക്ഷിണം വെക്കുന്നവരെ ഞാന്‍ ആദ്യാമായാ കാണുന്നത്..?” 

അവള്‍ തിടപ്പള്ളിയിലേക്കും മറ്റും ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഉണ്ണിയെ.. വാരസ്യാര്‍ക്ക് മനസ്സിലായി അവളുടെ സോക്കേട്.  

“ഉണ്ണ്യേട്ടനെ കണ്ടോ വാരസ്യാരേ ഇവിടങ്ങാനും...?”  “ഞാനാരേയും കണ്ടില്ല, നെന്നെ അന്വേഷിച്ച് ആ റൌഡി മാക്കോത കുറച്ച് നേരത്തെ ഇവിടെ വന്നിരുന്നു...  വാരസ്യാര്‍ അവളെ പേടിപ്പിക്കാന്‍ തട്ടിവിട്ടൂ” 

അത് കേട്ട് പാറുകുട്ടി പരുങ്ങി.. സംഗതി ആകെ കുഴപ്പമായിക്കാണും. മാക്കോതയുടെ ഒറ്റയടിക്ക് അവളുടെ കഥ കഴിയും.. പാറുകുട്ടി പേടിച്ച് പുറത്തേക്കോടി.




Tuesday, November 18, 2014

മഞ്ഞള്‍ പ്രസാദം

 ചെറുകഥ
=======

 ഹെലോ പാറുകുട്ടീ, നിന്നെ കണ്ടിട്ട് ഏതാണ്ട് ഒരു കൊല്ലമായിയെന്ന് തോന്നുന്നു.. ഇയ്യ് എവിടെയാ...?   

“ഓഹ്.... ഒരു കിന്നാരം പറയാന്‍ വന്നിരിക്ക്ണ്.. പണ്ടൊരു ദിവസം കണ്ടപ്പോള്‍ നാളെ വരാമെന്ന് പറഞ്ഞ് പോയ ആളാ... ന്നിട്ട് വന്നിരിക്ക്ണ് കുശലം പറയാന്‍....?”   

“അന്നോട് പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല ന്റെ പ്രശ്നം, ന്നാലും ഒരു കാര്യം ചോദിക്കട്ടേ...?     ദീപാരാധന കഴിഞ്ഞൂന്നറിയാം... തൃപ്പുക കഴിഞ്ഞുവോ...? എനിക്ക് കുറച്ച് ശര്‍ക്കരപ്പായസം കഴിക്കാന്‍ കിട്ടുമോ... നീ തിരിച്ച് നടന്ന് ഒരു ഇലക്കീറില്‍ കുറച്ച് പായസവും, ഒരു നുള്ള് മഞ്ഞള്‍ പ്രസാദവും എടുത്ത് കൊണ്ട് വരാമോ...?” 

 “ഉണ്ണ്യേട്ടന്‍ അപ്പോ ഈ നാട്ടിലൊന്നുമല്ലേ.. ഇപ്പോ സമയം എത്രയായീന്നാ തോ‍ന്നണേ... തൃപ്പുക കഴിഞ്ഞ് തിരുമേനി നട അടച്ച് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലെത്തിക്കാണും...”

 “അപ്പോ പാറുകുട്ടീ... ന്താ ഇത്ര വൈകിട്ട് ഈ ആലിന്‍ ചുവട്ടില്‍...?”  
“ഉണ്ണ്യേട്ടന്‍ ആരെക്കാണാനാ ഈ പാതിരാ നേരത്ത് ഈ അമ്പലപ്പറമ്പില്‍...?”  

“ഞാനൊരു കാര്യം ചെയ്യാം. ശര്‍ക്കരപ്പായസം ഏതായാലും കിട്ടില്ല, വേണമെങ്കില്‍ മഞ്ഞള്‍ പ്രസാദം എന്റെ നെറ്റിയില്‍ നിന്നും കുറച്ച അടര്‍ത്തിത്തരാം. ഞാനിപ്പോള്‍ തൊട്ടതേ ഉള്ളൂ... “
 “അടര്‍ത്തിയാലൊന്നും ശരിയാവില്ല...” 

“എന്നാല്‍ എന്നെ കെട്ടിപ്പിടിച്ച് ഉണ്ണ്യേട്ടന്റെ നെറ്റി എന്റെ നെറ്റിയില്‍ മുട്ടിച്ചോളൂ....”  
“ആരെങ്കിലും കണ്ടാല്‍ മോശമല്ലേ അതൊക്കെ...?” 

“ഈ പാതിരാ നേരത്ത് ആരാ ഇതൊക്കെ കാണാന്‍ ഈ അമ്പലപ്പറമ്പില്‍...?” 

 രണ്ടുപേരും പഴയകാര്യങ്ങള്‍ പറഞ്ഞ് ചിരിച്ച് നടന്ന് പാലമരത്തിന്റെ ചുവട്ടില്‍ ചെന്നുനിന്നു...  ഉണ്ണി അവളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി അല്പം കുനിഞ്ഞ് അവളുടെ നെറ്റിയില്‍ മുട്ടിച്ചു..

അവളുടെ മുഴുത്ത മുലകള്‍ അയാളുടെ നെഞ്ചില്‍ മുട്ടിയുരുമ്മി. കിതപ്പാര്‍ന്ന അവളുടെ നിശ്വാസം അയാളുടെ മുഖത്ത് സ്നേഹം പരത്തി.. 

“ഉണ്ണ്യേട്ടാ... ഞാനൊരു യക്ഷിയായി ഈ പാലമരത്തിന്റെ മുകളിലേക്ക് കയറിക്കോട്ടേ...?”
 “വേണ്ട പാറുകുട്ടീ നമുക്ക് നടക്കാം പാടവരമ്പില്‍ കൂടി..”

 ഉണ്ണി പാറുകുടിയുടെ കൈ പിടിച്ച് പാടവരമ്പില്‍ കൂടി നടന്നു അലക്ഷ്യമായി.  

 “പാറുകുട്ടീ............?” 
“എന്താ ഉണ്ണ്യേട്ടാ...?”  

“വാ... നമുക്ക് തിരിച്ചുനടക്കാം, ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടന്നാക്കാം...”  

അവര്‍ തിരിച്ചുനടന്നു............... പാറുകുട്ടിയുടെ വീടെത്തി, ഉണ്ണി വേലിക്കരികില്‍ നിന്നു.... 

“എന്താ അവിടെ തന്നെ നിന്നത്...? കയറി വരൂ... ഞാന്‍ ശര്‍ക്കരപ്പായസം ഉണ്ടാക്കിത്തരാം.......”
“ഇനിയിപ്പോഴാണോ ശര്‍ക്കരപ്പായസം ഉണ്ടാക്കാന്‍ പോണത്.. എനിക്ക് വയറുകാളുന്നു, പായസം വേവും വരെ കാക്കാന്‍ വയ്യാ, ഉച്ചക്കൊന്നും കഴിച്ചില്ല.. എല്ലാം കൊണ്ടും പട്ടിണിയാണ്...” 

“ പട്ടിണിയൊക്കെ ഞാന്‍ മാറ്റിത്തരാം... കയറിവരൂ അകത്തേക്ക്..”

 ഉണ്ണി മനസ്സില്ലാ മനസ്സോടെ പാറുകുട്ടിയുടെ ഉമ്മറത്തേക്ക് കയറി.

[ചിലപ്പോള്‍ തുടര്‍ന്നെഴുതിയേക്കാം]


Friday, October 31, 2014

മൊത്തിക്കുടിക്കാന്‍ നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍

MEMOIR

ഞാനൊരു “കുടിയന്‍” എന്ന് മുദ്രകുത്താന്‍ മാത്രമുള്ള കുടിയനല്ല.. എന്നാലും ബീയര്‍ കുടിക്കുക എന്നത് എനിക്കൊരു ഇഷ്ടവിനോദമായിരുന്നു, ഇപ്പോഴും. പണ്ടത്തെ അത്ര കുടി ഇപ്പോഴില്ല, എന്നാലും ഇടക്കിടക്ക് ഉണ്ടാകും.. 1973 ലാണ് കുടിയുടെ പൂരം ഉടലെടുത്തത്.. IBM ചാനല്‍ പാര്‍ട്ടണര്‍ ആയിരുന്ന ഒരു സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്ങ് അധിപനായിരുന്നു ഞാന്‍ 25 വര്‍ഷം.. 

ലോകമെങ്ങും കറങ്ങുക, വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസമുള്ള ജര്‍മ്മന്‍ ജീവിതം, എന്നിവയൊക്കെ എന്നിലെ കുടിയനെ വളര്‍ത്തി വലുതാക്കി.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. അവിടെ കുടിവെള്ളത്തിന് വിലക്കൂടുതലാണ്, പകരം ബീയറിനും ആപ്പിള്‍ ജ്യൂസിനും താരതമ്യേന വിലക്കുറവ്. Appolinaaris   എന്ന പേരില്‍ പച്ച ഗ്ലാസ്സ് ബോട്ടിലില്‍ ലഭിക്കുന്ന ഗ്യാസ് ഉള്ളതും ഇല്ലാത്തതുമായ മിനറല്‍ വാട്ടര്‍ ആണ് അവിടെ ലഭിക്കുന്ന കുടി വെള്ളം... അപൂര്‍വ്വം ഷോപ്പുകളില്‍ Periere  എന്ന ബ്രാ‍ന്‍ഡിലുള്ള ഫ്രഞ്ച് മിനറല്‍ വാട്ടറും ലഭിക്കും. അതൊക്കെ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ ആണ്.. 

നമ്മുടെ നാട്ടില്‍ ഭാരതത്തില്‍ കുപ്പികളില്‍ മിനറല്‍ വാട്ടര്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് എന്റെ അറിവ്. ഇവിടെ ലഭിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വെറും വെള്ളം ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്... ഗള്‍ഫുനാടുകളിള്‍ ഒമാനിലും ദുബായിലും ശരിക്കുള്ള മിനറല്‍ വാട്ടര്‍ ലഭ്യമാണ്... എഴുതുമ്പോള്‍ വഴി വിട്ട് മറ്റെങ്ങോട്ടോ പോകുന്നത് എന്റെ ഒരു സ്വഭാവമാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുക.

ഞാന്‍ മസ്കത്തിലും ദുബായിലും ഫ്രാങ്കഫര്‍ട്ടിലുമായി 25 കൊല്ലം ജീവിതം അടിച്ചുപൊളിച്ചു.. ആദ്യമായി ചൂതുകളിച്ചത് ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ എന്ന കൊച്ചു നഗരത്തിലായിരുന്നു. ചൂതുകളീ കേന്ദ്രം ഗവണ്മെണ്ട് അംഗീകൃതമായിരുന്നു.. അവിടെ നിന്ന് ഏട്ടിയെമ്മില്‍ നിന്നോ ബേങ്കില്‍ നിന്നോ പണം പിന്‍ വലിച്ച് ചൂതുകളിച്ചതിന് ശേഷമുള്ള തുക അവിടെ തന്നെ നിക്ഷേപിച്ച് നിര്‍ഭയനായി തിരിച്ച് വീട്ടിലെത്താം.. നല്ല പബ്ബും, റെസ്റ്റോറന്റും, കോണ്ടം വരെ ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനുകളും ഒക്കെ അന്നത്തെ കാലത്തും യൂറോപ്പിലെവിടേയും സജീവം.. 

ഞാനീ പറയുന്ന കഥ ഏതാണ്ട് 1975-1995 കാലഘട്ടത്തിലേതാണ്. അവിടെ ലൈസന്‍സ്ഡ് വേശ്യാലയവും ഉണ്ട്.. വേശ്യകളുടെ ആരോഗ്യ ലൈസന്‍സുകളും മറ്റും വളരെ സുതാര്യമാണ്.. ഞാന്‍ സാധാരണ ജര്‍മ്മനിയില്‍ താമസിക്കാറ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പ്പോര്‍ട്ടിന്നടുത്ത ഷെറാട്ടണ്‍ ഹോട്ടലിലോ വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലോ, റോസയിലോ ഒക്കെ ആയിരിക്കും. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി 24 മണിക്കൂറും സജീവമാണ്, ഉറങ്ങാത്ത നഗരം എന്നുവിശേഷിപ്പിക്കാം. എനിക്ക് അവിടുത്തെ ജീവിതം ഇഷ്ടമില്ലായിരുന്നു. പകരം വീസ് ബാഡനായിരുന്നു എന്റെ താവളം..

അവിടുത്തെ ഹോട്ടല്‍ ക്ലീയിലെ ഒരു പബ്ബിലെ ചീഫ് ബാര്‍ ടെന്‍ഡറുമായി ഞാന്‍ ചങ്ങാത്തം ഉണ്ടാക്കി. അയാള്‍ ഒരു ഇറ്റലിക്കാരനായിരുന്നു... ഞങ്ങള്‍ മിക്ക ദിവസവും രാത്രി 8 മണിക്ക് പബ്ബില്‍ കണ്ടുമുട്ടും, ഞങ്ങളുടെ സംസാരവിഷയം മിക്കപ്പോളും കാബെറെ ഡാന്‍സും, നൈറ്റ് ക്ലബ്ബ് ലൈഫും, ചില്ലറ സെക്സ് ലൈഫും ഒക്കെയായിരുന്നു.. 

 ഞാനൊരിക്കല്‍ അയാളുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു തിങ്കളാഴ്ചയൊഴിച്ച് ഏതുദിവസമായാലും വിരോധമില്ലായെന്ന് പറഞ്ഞു. എനിക്കാണെങ്കില്‍ ഞായറാഴ്ച മാത്രമായിരുന്നു അവധി.. അങ്ങിനെ ഞാനൊരു തിങ്കളാഴ്ച അവന്റെ വീട്ടിലെത്തി. അവന്റെ പെണ്ണിനെ കാണാനും കൂടിയാണ് ഞാനവിടെ ചെന്നത്.. വീട്ടില്‍ അവനെന്നെ സല്‍ക്കരിച്ചിരുത്തി. ഞാന്‍ പബ്ബില്‍ കഴിക്കുന്ന അതേ ബ്രാന്‍ഡ് ബീയര്‍ എനിക്ക് പകര്‍ന്നുതന്നു.. 

കുറേ കഴിഞ്ഞിട്ടും അവന്റെ പെണ്ണിനെ കാണാതെ ഞാന്‍ തിരക്കുകൂടി. അപ്പോള്‍ അവന്‍ പറഞ്ഞു, എല്ലാ തിങ്കളാഴ്ചയും അവള്‍ അവളുടെ ബോയ് ഫ്രണ്ടിനെ കാണാന്‍ പോകുമെന്ന്.. എനിക്കത് കേട്ട് ചിരിവന്നു.. അപ്പോള്‍ അവന്‍ പറയുകയാണ് ആഴ്ചയിലൊരിക്കല്‍ അവനും പോകുമത്രെ അവന്റെ ഗേള്‍ ഫ്രണ്ടിനെ കാണാന്‍... 

ഞാന്‍ ജര്‍മ്മനിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഒരു “എവീസ്” റെന്‍ഡ് എ കാര്‍ - ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും എന്റെ ജര്‍മ്മന്‍ സുഹൃത്ത് മിസ്റ്റര്‍ ഹോള്‍ട്ട്സ് കാത്താന്‍.. അപൂര്‍വ്വം ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മാനുഫേക്ചറിങ്ങ് യൂണിറ്റില്‍ നിന്ന് ഒരു അടിപോളി ഗേളിനെ എന്റെ കൂടെ വിടും

എന്നെ ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്  കേരളത്തിലെ ബാറുകള്‍ പൂട്ടിയതിനാലാണ്. എന്റെ വീട്ടിനുചുറ്റും 6 ത്രീസ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. എല്ലാം 100 മീറ്റര്‍ ചുറ്റളവില്‍. എനിക്ക് ബാര്‍ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ കുടിക്കാന്‍ വളരെ ഇഷ്ടമായിരുന്നു.. വീട്ടില്‍ എപ്പോഴും 5 കുപ്പി ചില്‍ഡ് ബീയര്‍ ഉണ്ടാകുമെങ്കിലും വല്ലപ്പോഴും ബാറിലിരുന്ന് കഴിക്കുക എന്നത് എന്റെ ഒരു ഇഷ്ടവിനോദമായിരുന്നു. കേരളത്തില്‍ പബ്ബ് ഇല്ലന്നെണാണ് എന്റെ അറിവ്, തൃശ്ശൂരില്‍ തീര്‍ത്തും ഇല്ല. 

പബ്ബുകളില്‍ നുരഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ ഉണ്ട്. എനിക്കത് ഒരു ഹരമാണ്.  

Saturday, October 25, 2014

ഹാ....!!! എന്തൊരു സുഖ നിദ്ര.

 ഇന്ന് എല്ലാം കൊണ്ടും വളരെ നല്ല ദിവസമായിരുന്നു... ഇന്നെലെ പറഞ്ഞതനുസരിച്ച് ഹേമാ മാലിനിയും പ്രേമയും പത്തര മണിക്ക് എന്റെ വീട്ടിലെത്തി.. ഹേമയുടെ ശകടം പാ‍ലക്കാട്ട് പോയതിനാല്‍ ഓട്ടോയിലായിരുന്നു എന്റെ വീട്ടില്‍ വന്നത്.. പ്രേമക്കും ഹേമക്കും പ്രത്യേകിച്ച് കാറുണ്ടെങ്കിലും രണ്ടാളും ഓടിക്കില്ല.  ഡ്രൈവറെ കൂട്ടിയാണ് വിലസല്‍.. എനിക്ക് ഓട്ടോ യാത്ര വലിയ പന്തിയില്ലാത്തതിനാലും ഇനി ഈ പെണ്ണുങ്ങളുടെ കൂടെ ഓട്ടോയില്‍ പോകുമ്പോള്‍ ഒരു മഴ വന്നാല്‍ നനഞ്ഞുമുങ്ങും. അതിനാല്‍ ഞാന്‍ എന്റെ കാറില്‍ അവരെ കയറ്റി ഹേമയുടെ  ചിയ്യാരത്തുള്ള ഓഫീസിലേക്ക് പുറപ്പെട്ടു.

ചിയ്യാരത്തുള്ള ഹേമയുടെ ഹസ്സിന്റെ ഓഫീസിലേക്കാണ് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്.. സുബാഷിന്റെ ഓഫീസ് കെട്ടിടം നാട്ടിന്‍ പുറത്താണെങ്കിലും വളരെ പോഷ് ഓഫീസായി തോന്നി എനിക്ക്. ഓട്ടോമേറ്റിക്ക് ഡോറ്  തുറക്കപ്പെട്ടു. അകത്തുകടന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.. സാധാരണ മെട്രോ സിറ്റികളില്‍ ഉള്ളപോലെയുള്ള ഒരു അന്ത:രീക്ഷമാണ് എനിക്ക് തോന്നിയത്.. ഞാന്‍ ജോലി ചെയ്തിരുന്ന IBM  ചാനല്‍ പാര്‍ട്ട്ണര്‍ ഓഫീസ് ഏതാണ്ട് ഇതുപോലെ ആയിരുന്നു.. 

യൂണിഫോം ധരിച്ച ഡോര്‍ ഗേള്‍, റിസപ്ഷനിസ്റ്റ്, മറ്റു ജീവനക്കാര്‍, പിന്നെ സൌന്ദര്യവതിയായ മേനേജര്‍ ഷീബ. ഇങ്ങിനെയൊക്കെയാണ് ഹേമയുടെ ഹസ്സിന്റെ ഓഫീസ്.. സുബാഷ് ഞങ്ങള്‍ എത്തുമ്പോളവിടെ ഉണ്ടായിരുന്നില്ല, അദ്ദേഹം ബിസിനസ്സ് ടൂറില്‍ ആയിരുന്നു.. ഹേമ സുഭാഷിന്റെ ഓഫീസ് എനിക്ക് കൊണ്ട് കാണിച്ചുതന്നു. ഞാന്‍ അവിടെ വെച്ചിട്ടുള്ള തിരുപ്പതി ഭഗവാനെ തൊഴുതു, മൊത്തം ഒന്ന് കണ്ണൊടിച്ച് തിരികെ ഷീബയുടെ ഓഫീസിലെത്തി.

ഞാന്‍ ഈ പെണ്‍ പടയുടെ കൂടെ അവിടെ ചെന്നത് ലയണ്‍സ് ക് ളബ്ബിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അയക്കാന്‍ ഷീബയെ പഠിപ്പിക്കാനാണ്.. പ്രേമക്കും ഹേമക്കും കമ്പ്യൂട്ടര്‍ ലിട്ടറസി കുറവാണ്. അപ്പോള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഷീബയെ ഞാന്‍ പഠിപ്പിച്ചു.. സമയം കുറേ എടുത്തുവെങ്കിലും കാര്യം നടന്നു.. 

ഞങ്ങള്‍ക്ക് കുടിക്കാന്‍ മിനറല്‍ വാട്ടറും, പിന്നീട് ചുടുചായയും,  ഫ്രൂട്ട്സ് [ആപ്പിള്‍, പിയര്‍, വാട്ടര്‍ ലെമണ്‍] എന്നിവയൊക്കെ തന്നു.. വളരെ ഹൃദ്യമായിരുന്നു ഷീബയുടെ പെരുമാറ്റം. സുഭാഷ് ഓഫീസില്‍ ഇല്ലെങ്കിലും ഷീബ എല്ലാം ചുറുചുറുക്കോടെ ചെയ്യുന്നു. ഷീബയെ പോലെയൊരു സെക്രട്ടറി ഏതൊരു സ്ഥാപനത്തിന്റേയും നെടുംതൂണാണ്.. സുഭാഷിന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതില്‍ ഇവരുടെ പങ്കും ശ്രദ്ധേയമായിരിക്കാം.

ഹേമക്കും പ്രേമക്കും ഷീബയുടെ കൂടെ വൈകുന്നേരം വരെ ഇരുന്നാലും വേണ്ടില്ല എന്ന മട്ടായിരുന്നു.. പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയോട് പറഞ്ഞു... “ബിരിയാണി തരികയാണെങ്കില്‍ ഞാനിവിടെ രണ്ടുമണി വരെ ഇരിക്കാം. എനിക്ക് ഉച്ചയൂണുകഴിഞ്ഞാല്‍ ഒരു പൂച്ചയുറക്കമുണ്ട്...”

പ്രേമ ഇടക്ക് കയറി പറഞ്ഞു...”ഈ ജേപ്പിക്ക് ഊണ് കഴിഞ്ഞുള്ള ഉറക്കത്തില്‍ ഫോണ്‍ കോളുകള്‍ സ്വീ‍ക്കരിക്കില്ലായെന്ന്, പിന്നെ അതുമിതും പറഞ്ഞ് ഞങ്ങള്‍ പതിവുപോലെ തല്ലുകൂടി’‘ ഇതൊക്കെ കണ്ട് ഷീബക്ക് ഒത്തിരി ഒത്തിരി സന്തോഷമായി.. കൊച്ചുകുട്ടികളെ പോലെ ഞങ്ങളുടെ തല്ലുകൂടല്‍.

ഷീബയോട് പ്രേമ.

“ഞാനും ജേപ്പിയും ഇങ്ങിനെയാണ് എപ്പോഴും.. കുറേ കാലങ്ങളായിട്ടുള്ള സൌഹൃദമാണ്.. വഴക്കിടും, പിണങ്ങും, പിന്നെ ഇണങ്ങും, അങ്ങിനെ അങ്ങിനെ...”
ഷീബ ഇതെല്ലാം കേട്ട്  ചിരിച്ചു. ഹേമാ മാലിനിയും കൂടെ കൂടി.

എനിക്ക് ഇന്ന് മൊത്തത്തില്‍ സുഖമില്ലായിരുന്നു.. ഇന്നെലെ കാലത്ത് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ പ്രസിഡണ്ട് സൂര്യന്‍ കൊള്ളി പച്ചമുളകിട്ട് വേവിച്ചത് തന്നു. ഞാന്‍ സാധാരണ എരിവ് അധികം കഴിക്കാത്ത ആളാണ്. എന്നാലും അതിന്റെ രുചി ഞാന്‍ ആസ്വദിച്ച് നിറയെ കഴിച്ചു.. ഇന്ന് കാലത്തെണീറ്റപ്പോള്‍ എന്റെ വയറ് ഗടപടാ ആയിരുന്നു. നല്ല കാലം സുഭാഷിന്റെ ഓഫീസില്‍ ഷീബയുടെ ഓഫീസിനോട് ചേര്‍ന്ന് നീറ്റായ ഒരു ടോയ്ലറ്റുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.. ഇനി ധര്യമായിരിക്കാമല്ലോ അവിടെ..

രണ്ടിന് പോകേണ്ടി വന്നില്ല. ഷീബയുടെ ഓഫീസിലിരുന്ന് ഒരു ലിറ്റര്‍ വെള്ളവും ചായയും അകത്താക്കിയതിനാല്‍ ഇടക്കിടക്ക് റ്റോയലറ്റില്‍ പോയി ഉച്ചയായപ്പോളേക്കും ഞാന്‍ ഫ്രഷ് ആയി. ഒരു മണിയോട് കൂടി ഞാന്‍ ഹേമയേയും പ്രേമയേയും കൂട്ടി പുറത്ത് കടന്നു. ഹേമക്ക് മറ്റെവിടേയോ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ വന്നില്ല, ഞാനും പ്രേമയും വീട്ടിലേക്ക് തിരിച്ചു.   പ്രേമയെ അവരുടെ വീട്ടിലിറക്കി ഞാന്‍ ഒന്നരയോടെ എന്റെ വീട്ടിലെത്തി.

വീട്ടിലെത്തിയപ്പോള്‍ ഉച്ചക്ക് ചിക്കന്‍ ദം ബിരിയാണി. എന്റെ ശ്രീമതിയും മരുമകള്‍ സേതുവും കൂടി  അടിപൊളി ബിരിയാണി ഉണ്ടാക്കിയിരിക്കുന്നു.. സേതുവിന്റെ  വക എനിക്ക് സ്പെഷല്‍ പാല്പായസവും.. വയറുനിറയെ ബിരിയാണിയും പാല്‍ പായസവും കഴിച്ച്  “യാത്ര” മാസികയില്‍ കൂടി  ഒന്നു കണ്ണോടിക്കുമ്പോളേക്കും ഉറക്കം വന്ന് കണ്ണില്‍ തൂങ്ങി.. ഞാന്‍ ഉറക്കമായി... രണ്ടര മണി മുതല്‍ ആറര വരെ ഉറങ്ങി...

ഹാ....!!! എന്തൊരു സുഖ നിദ്ര...ഈ നിദ്രയില്‍ നിന്നുഞാന്‍ എഴുനേല്‍ക്കാതിരുന്നെങ്കില്‍...? എന്നെന്നേക്കുമായി നിദ്രയിലാണ്ടുപോയിരുന്നെങ്കില്‍ എന്നാശിച്ചുപോയീ....  

പെട്ടെന്ന് ഷീബയും ഹേമയും പ്രേമയും കണ്‍ വെട്ടത്തില്‍ മിന്നിമറയുന്നത് കണ്ട് ഞാന്‍ ചാടിയെണീറ്റു.