Sunday, April 28, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ] - part 2

paart 2

continuation of part 1 
http://jp-smriti.blogspot.in/2013/04/blog-post_8149.html

“എനിക്ക് വേശ്യകളേയും ഇത്തരത്തില് ആളുകളെ, പ്രത്യേകിച്ച് യാത്രാവേളയില് സഹയാത്രികനെ മാനസികമായി ബുദ്ധിമുട്ടിക്കുന്നവരേയും ഇഷ്ടമില്ല. എന്നെ വിട്ടേക്കൂ.. കുട്ടി പൊയ്കോളൂ………….”

അവള് അവിടെ തന്നെ ഇരുന്നു.

“സാര് ഞാന് സാറ് ഉദ്ദേശിച്ച പോലെ ഉള്ള ആളല്ല..”

“പിന്നെ എന്തിന് എന്റെ പിന്നാലെ കൂടുന്നു. ഒന്നാലോചിച്ച് നോക്കൂ, നിനക്ക് പകരം ഞാനാണ് നിന്റെ പിന്നാലെ ഇത്രയും നേരം ഈ കസറത്തുകളൊക്കെ കാട്ടി നടന്നിരുന്നതെങ്കിലോ… എന്തായിരിക്കും നിന്റെയൊക്കെ പ്രതികരണം……..?”

അവള് അവിടെ തന്നെ നിന്നു എന്തിനോ കേഴുസ്ന്ന പോലെ.

“സാര് പ്ലീസ് വരൂ എന്റെ കൂടെ…”

ഒരു കൊച്ചുകുട്ടിയെ പോലെ അവള് നിന്ന് വിതുമ്പി

ശരി ഞാന് വരാം. നിനക്ക് എന്നെ“പ്പറ്റി ഒന്നും അറിയില്ലല്ലോ. എന്നെ മനസ്സിലാക്കിയതിന് ശേഷം വേണം നിന്റെ വീട്ടിലേക്ക് ക്ഷണിക്കാന്. സമയം ഇപ്പോള് രാത്രി 7 മണി കഴിഞ്ഞു.

ഞാന് എന്നെപ്പറ്റി പറയുന്നതിന് മുന്പ് രണ്ട് മൂന്ന് കാര്യങ്ങള് നിന്നെപ്പറ്റി എനിക്കറിയണം നീയൊരു വേശ്യയല്ലെങ്കില്.

“പ്ലീസ് സാര് എന്നെ വേശ്യയെന്ന് ധരിക്കരുത്.. ചോദിച്ചോളൂ എന്താണ് അറിയേണ്ടതെങ്കില്….?”

“എന്താണ് നിന്റെ പ്രൊഫഷന്, നാടെവിടെ, വീടെവിടെ, ആരാണ് രക്ഷിതാക്കള്, ഇവിടെ എത്ര കാലമായി ജീവിക്കുന്നു. താമസസ്ഥലം സ്വന്തമാണൊ അതോ വാടകക്കോ..?”

“ഞാന് എല്ലാം പറയാം… ഞാന് ഒരു ഐടി ഗേളാണ്, സോഫ്റ്.ൂ വേര് എഞ്ചിനീയര്. നാട് കൊച്ചി, വീട് കലൂരിന്നടുത്ത്, എന്റെ അച്ചനും അമ്മയും കോളേജ് പ്രൊഫസേര്സ് ലണ്ടനില്. ഞാന് ഇവിടെ ഒന്നര കൊല്ലമായി എന്റെ സ്വന്തം ഫ്ലാറ്റില് താമസിക്കുന്നു…”

ഓക്കെ. തല്ക്കാലം ഇത്രമതി. എന്നെപ്പറ്റി കേട്ടോളൂ…

“ഞാന് ഒരു സ്രീ ോലമ്പടനാണ്, മദ്യപാനിയും. എന്നോട് ആജ്ഞാപിക്കുന്നവരെ ആരേയും എനിക്ക് ഇഷ്ടമില്ല. പര്സ്രീ ് ബന്ധവും, ഗുണ്ടായിസവും ഒക്കെ എന്റെ തൊഴില് മേഘല. എനിക്ക് സ്ഥിരമായ ഒരു തൊഴില് ഇല്ല. പണത്തിനാവശ്യം വരുമ്പൊള് തൊഴില് തേടും, മാസത്തില് നാല് മണിക്കൂര് മാത്രമാണ് ഞാന് പണിയെടുക്കുക.”

എല്ലാം കേട്ടു സാര്. വരൂ നമുക്ക് പോകാം.

“അപ്പോള് നീയും എന്നെപ്പോലെ ഉള്ളവളാണോ…?”

“അല്ല ഒരിക്കലും അല്ല… ഞാന് എന്നെപ്പറ്റി പറഞ്ഞുവല്ലോ…?”

“എന്നാല് പോകാം. വണ്ടി വിളിച്ചോളൂ… ഒരു ഏസി കാര്..”

നമുക്ക് ഓട്ടോയില് പോകാം. സാറിന്റെ ബേഗ് ഞാന് പിടിക്കാം.

“ഞാന് ഓട്ടോയില് യാത്ര ചെയ്യാറില്ല. വേണമെങ്കില് ബസ്സില് ആകാം. ഇവിടെ ലക്ഷ്വറി കോച്ചുകളുണ്ടല്ലോ..?”

പ്രമീള ത്രിശങ്കുസ്വര്ഗ്ഗത്തിലായി.

“സാര് അത്തരം ബസ്സുകളില് പോകേണ്ട ദൂരമൊന്നും ഇല്ല. ഞാന് വേണമെങ്കില് എന്റെ കാറെടുത്ത് വരാം.. അരമണിക്കൂര് കൊണ്ട് ഞാന് എത്താം..

പ്രമീളയെ ഒഴിവാക്കുകയായിരുന്നു അയാളുടെ ലക്യംക്. വിജയം കണ്ട പ്രഭാകര വര്മ്മ ബാഗുമെടുത്ത് എക്സിറ്റ് വഴിക്ക് എതിര് ദിശയില് കൂടി വേഗത്തില് നടന്നു.

പുറകോട്ട് നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി. ഇന്ഫക്റ്റട് ഡിസീസ് പരന്ന് പിടിക്കുന്ന കാലമാണിത്. ഒരു വേശ്യയുടെ കൂടെ കിടക്ക പങ്കിടാനും അപരിചതയുടെ കൂടെ താമസിക്കാനൊന്നും ഒട്ടും താല്പര്യം ഇല്ല വര്മ്മക്ക്.

പെട്ടെന്നൊരു വിളികേട്ടു പുറകില് നിന്ന്… സാറേ പ്ലീസ് നോക്കൂ ഇങ്ങോട്ട്.

“വര്മ്മ ആ ശബ്ദത്തിന് ചെവി കൊടുക്കാതെ ഷണ്ടിങ്ങിന് വേണ്ടി നിര്ത്തിയിട്ടിരിക്കുന്ന മ്ഒരു വണ്ടിയില് കയറിപ്പറ്റി…”

പ്രമീള ഓടിക്കിതച്ചെത്തി ആ വണ്ടിയില് കയറി.

“നീയെന്തിനാ എന്റെ പുറകേ ഓടി വന്നത്..?

“ഞാന് വിചാരിച്ചു എന്നെപ്പറ്റിച്ച് പോയിക്കളയുമെന്ന്… ഏതാണ്ട് അതുപോലെത്തന്നെ ആയല്ലോ… വരൂ നമുക്ക് ലക്ഷ്വറി കാറില് പോകാം. ഒന്നര കിലോമീറ്ററിന് മുന്നൂറ് രൂപ കൊടുത്താലും വേണ്ടില്ല..”

വര്മ്മ ഒരു നിമിഷം ആലോചിച്ചു.. ആരായിരിക്കും ഇവള്.. ഞാനൊരു പിടികിട്ടാപ്പുള്ളിയൊന്നും അല്ലല്ലോ…? ഇവള് പോലീസുകാരിയാകുമോ..? വര്മ്മയുടെ അടുത്ത് ഒരാളും കളിച്ച് രക്ഷപ്പെട്ടിട്ടില്ല ഇന്ന് വരെ. ഇവളെ കാര്യമായി ഒന്ന് വിരട്ടിയാലോ എന്നാലോചിച്ചു.

വര്മ്മ ബേഗ് തുറന്ന് – ബ്ലിങ്കിങ് റെഡ് കമ്പാര്ട്മെടിന്റിന്റെ സിപ്പ് വലിച്ചു. അധികം ശബ്ദമില്ലാതെ ഒരു എലാറം മുഴങ്ങി. അതില് ഒളിപ്പിച്ചുവെച്ചിരുന്ന സ്വര്ണ്ണ നിറത്തിലുള്ള ഗണ് എടുത്ത് മാഗസിന് ലോഡ് ചെയ്തു. പിന്നീട് ഗണ് അരയില് തിരുകി..

ഇതെല്ലാം കണ്ട് നിന്ന പ്രര്മീളയുടെ കണ്ണിലെ അമ്പരപ്പുകള് വര്മ്മക്ക് കാണാനായി. അവള്ക്ക് രക്ഷപ്പെടണമെങ്കില് അതിനുള്ള അവസരം അയാള് കൊടുത്തു. വര്മ്മ ഹിപ്പ് ഫ്ലാസ്കെടുത്ത് ഒരു കവിള് വിസ്കി അകത്താക്കി.

“എന്തിനാ ഈ ചെകുത്താന്റെ കൂടെ ഒരു സൌഹൃദം. നീ പൊയ്കോളൂ പെണ്കുട്ടീ..

“ഇല്ലാ സാറ്.. ഞാന് പോകുന്നില്ല തനിച്ച്. വരൂ സാര് എന്റെ കൂടെ..”

“എനിക്ക് നിന്റെ കൂടെ ഉള്ള വാസം ശരിയാകില്ല. എനിക്ക് മാസം ഒരു ലക്ഷം രൂപ മിനിമം വേണം മദ്യത്തിനുമാത്രം, പിന്നെ മദിരാശിക്ക് വേറേയും..”

“എന്റെ ശമ്പളം മുഴുവനും ഞാന് കയ്യില് തരാം. ഒരു ലക്ഷത്തില് കൂടുതല് ഉണ്ടാകും. ഒന്നിനും ഒരു കുറവുണ്ടാവില്ല.”

“ഇതൊരു ശല്യമായല്ലോ ഗുരുജീ………….. ശരി വാ പോകാം. ഇനി നിന്നെ ശരിയാക്കിയിട്ട് തന്നെ കാര്യം…”

വര്മ്മയുടെ നീണ്ടുനിവര്ന്ന ശരീരവും ഉരുണ്ട് മറിയുന്ന മസിലുകളും മുഴങ്ങുന്ന ശബ്ദവും ഒക്കെ പ്രമീളക്ക് നന്നേ പിടിച്ചു. പിന്നെ അരയില് തിരുകിയ ഗണ്…? ഒരു ചോദ്യചിഹ്നമായി അവളുടെ ഉള്ളം പിടച്ചു.

രണ്ടുപേരും സ്റേശ്ഷന് പുറത്തിറങ്ങി.

“നമുക്ക് ടാക്സി സ്റാന്ന്ഡിലേക്ക് പോകാം സാര്.. പ്രമീള വര്മ്മയുടെ കൈ പിടിച്ചു…”

വര്മ്മ അവളുടെ കൈകള് പിടിച്ചുമാറ്റി.

“ടാക്സി വേണ്ട, ഓട്ടോയിലാകാം യാത്ര..”

അവര് പെട്ടെന്ന് തന്നെ താമസ സ്ത്തല്ത്തെത്തി.

ലോബിയില് കണ്ട ഒരു പ്രായം ചെന്ന പെണ്ണ് പ്രമീളയോട് കുശലം പറഞ്ഞു.
“ആരാ പ്രമീളയുടെ കൂടെ…?
“എന്റെ ഡാഡിയാണ് മേം…”
ഇതുകേട്ട വര്മ്മയുടെ കൈകള് തരിച്ചു. അവളുടെ കരണത്തടിച്ച് സ്തലം വിടണമെന്ന് തോന്നി. പക്ഷെ അയാള് സംയമനം പാലിച്ചു.

ലിഫ്റിലംല് കയറിയ ഉടന് വര്മ്മ ചോദിച്ചു അവളോട്.

“നീയെന്താ ആ പെണ്ണിനോട് പറഞ്ഞത്…?”
വര്മ്മ പ്രമീളയുടെ കരണത്തടിച്ചു. തല്ക്കാലം ഇതിരിക്കട്ടെ നിനക്ക്. വര്മ്മയുടെ കൈപ്പത്തികള് അവളുടെ കവിളുകള് കലക്കി.

ലിഫ്റ്യെ പതിമൂന്നാം നമ്പര് നിലയില് നിന്നു. അടികൊണ്ടതൊന്നും മനസ്സില് വെക്കാതെ അവള് വര്മ്മയെ നമ്പര് 133 ഫ്ലാറ്റിലേക്കാനയിച്ചു.

“സാറിനെന്താ കുടിക്കാന് വേണ്ടത്… ചായയോ ജ്യൂസോ…?
“നിന്റെ ഒരു ചായ….. ചാരായം കിട്ടിയാല് കുടിക്കാം.. അയാള് പിറുപിറുത്തു… നീ ഇങ്ങോട്ട് വാടീ…………”

പ്രമീള വര്മ്മയുടെ മുന്നില് വന്ന് നിന്നു.

“ഞാന് എന്നാടീ നിന്റെ അമ്മയുടെ സംബന്ധക്കാരനായത്.. തേവിടിശ്ശീ..”

പ്രമീള അവിടെ നിന്ന് പരുങ്ങി. വര്മ്മയുടെ ബലിഷ്ടമായ കൈകള് ഇനി അവളുടെ മുഖത്ത് വീണാല്… അവള്ക്കത് താങ്ങനാവില്ല. അയാള് തന്നെ അവളെ ആശുപത്രിയില് കൊണ്ട് പോകേണ്ടി വരും..

ദ്വേഷ്യം സഹിക്കാനാവാതെ വര്മ്മയുടെ ഉരുക്കുമുഷ്ടി ടീപോയിന്മേല് പതിഞ്ഞു. വളരെ വിലപിടിപ്പുള്ള ആന്റീക്ക് ടീപോയുടെ നടുവൊടിഞ്ഞു.

[ഇവിടെ അവസാനിക്കുന്നില്ലാ]

Friday, April 26, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ]



യാത്രയിലുടനീളം സുന്ദരിയായ പെണ്കുട്ടി എതിര് വശത്ത് ഇരുന്നിരുന്ന പുരുഷനെ ശ്രദ്ധിച്ചുംകൊണ്ടിരിന്നു. നോണ് ഏസി റിസര്വ്വ്ഡ് കമ്പാര്ട്ട്മെന്റിലെ യാത്ര ഇരുവര്ക്കും ദു:സ്സഹമായി തോന്നിയിരുന്നു.

യാത്രാവേളയില് പാന്റ്രി കാറില് നിന്ന് അവള് ഓരോന്ന് വാങ്ങിക്കഴിച്ചുംകൊണ്ടിരുന്നു. കയ്യിലുള്ള മാഗസിന് ഇടക്ക് വായിച്ചും ഫോണ് കോളുകള് അറ്റെന്ഡ് ചെയ്തും അവള് സമയം കളഞ്ഞു.

പുരുഷനാകട്ടെ കയ്യില് കരുതിയിരുന്ന മിനറല് വാട്ടര് കുപ്പി കാലിയാക്കിക്കൊണ്ടിരുന്നു. അയാള് ഒരു സ്ക്രിബ്ലിങ്ങ് പേഡില് എന്തോ കുത്തിക്കുറിച്ചും കൊണ്ടിരുന്നു. ഇടക്ക് അവളുടെ മുഖത്ത് നോക്കി വീണ്ടും എഴുത്തില് ശ്രദ്ധിച്ചു.

അതിലിടക്ക് വണ്ടി ഏതോ ഒരു സ്റ്റേഷനില് അല്പനേരത്തേക്ക് പിടിച്ചിട്ടു. അവള് ഇറങ്ങി നടക്കുന്നത് കണ്ടു. സിഗ്നല് നല്കി കഴിഞ്ഞ് വണ്ടി നീങ്ങിയിട്ടും അവള് വണ്ടിയില് കയറിയത് പോലെ തോന്നിയില്ല. അല്പനേരത്തേക്ക് അയാള് ചിന്തയിലാണ്ടുവെങ്കിലും വീണ്ടും എഴുത്തിലേക്ക് കടന്നു.

അവള് എപ്പോളാണ് തിരികെയെത്തിയതെന്നും ഒന്നും അയാള് ശ്രദ്ധിച്ചില്ല. വീണ്ടും അവളെ നോക്കിയപ്പോള് നേരിയ മന്ദസ്മിതത്തോടെ അയാള്ക്ക് നേരെ ഒരു ബിസ്കറ്റ് പേക്കറ്റ് നീട്ടി. വേണ്ടായെന്ന മട്ടില് അയാള് തലയാട്ടി വീണ്ടും എഴുതാന് തുടങ്ങി.

അവള് സഹയാത്രികന്റെ ശ്രദ്ധ തിരിക്കാനും തന്നോട് സംസാരിക്കാനും പലതവണ തുനിഞ്ഞെങ്കിലും അതിലൊന്നും വീഴാത്ത ആളായിരുന്നു അയാള്.

“എക്സ്യൂസ് മി സാര്…“

അയാള് അവളുടെ നേരെ നോക്കി.

അവള് അയാള്ക്ക് ഒരു ആംഗലേയ വാരിക വായിക്കാനായി കൊടുത്തു. അയാള് അത് മറിച്ച് നോക്കി അവള്ക്ക് തന്നെ തിരിച്ചുനല്കി.

“വാട്ട് ഈസ് യുവര് നെയിം സാര്…?”
അയാളില് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. അത് അവള്ക്ക് തികച്ചും വിഷമം ഉണ്ടാക്കി.

അവള് വീണ്ടും.
“സാറിന്റെ പേരെന്താ………….?”

അയാള് അവളുടെ മുഖത്ത് നിര്വ്വികാരനായി നോക്കി. പിന്നീട് ജനലില് കൂടി കുന്നുകളും താഴ്വരകളും നോക്കിയിരുന്നു.

അവള് ആലോചിച്ചു.. സിംഗിള് സീറ്റ് അല്ലായിരുന്നെങ്കില് അയാളുടെ അരികിലേക്ക് മാറിയിരിക്കാമായിരുന്നു.

“സാര് ഏത് സ്റ്റേഷനിലാണ് ഇറങ്ങുക….?” ബേംഗളൂരെത്താറായി. എന്റെ യാത്ര അവിടെ അവസാനിക്കും.

അയാള് ഇത്തവണ ഇമവെട്ടാതെ അവളെ നോക്കിയിരുന്നു. അവള് പുഞ്ചിരിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല.

“എന്റെ പേര് പ്രമീള, സാറിന്റെ പേരെന്താ എങ്ങോട്ടാ യാത്ര…?”

അയാളില് നിന്ന് അവള്ക്കൊന്നും കേള്ക്കാന് കഴിഞ്ഞില്ല. അവള്ക്ക് സങ്കടവും ചെറിയ തോതില് ദ്വേഷ്യവും വന്നു.

വണ്ടി പട്ടാളക്കേമ്പില് നിന്നു. അപ്രതീക്ഷിതമായി അയാള് എഴുന്നേറ്റ് നിന്നു. ബേഗെടുത്ത് എന്തോ നോക്കി. അയാള് അവിടെ ഇറങ്ങുമോ എന്നവള്ക്ക് ആശങ്കയായി. അയാള് ബേഗ് അവിടെ തന്നെ വെച്ച്, കോച്ചിന്റെ ഒരറ്റത്തേക്ക് നടന്നു.

വണ്ടി നീങ്ങിയിട്ടും അയാളെ കണ്ടില്ല. അവള്ക്ക് പരിഭ്രമമായി. അയാളുടെ ബേഗില് നിന്ന് ചുവപ്പ് നിറത്തിലുള്ള ഒരു എല്ലീഡി പ്രകാശം കണ്ടു. അവള്ക്ക് ആ പ്രകാശം കൂടി വരുന്നതായി അനുഭവപ്പെട്ടു. വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി, പെട്ടെന്ന് നിന്നു അടുത്ത സിഗ്നലിന്നായി.

അവളുടെ നെഞ്ചിടിച്ചു… “കാണുന്നില്ലല്ലോ ഈ ആളെ…?”
മുഖം കഴുകി പോക്കറ്റില് നിന്ന് കര്ച്ചീഫെടുത്ത് അയാള് മുഖം തുടച്ച് സീറ്റില് വന്നിരുന്നു.

അയാളെ കണ്ടതും അവള്ക്ക് സമാധാനമായി.

“എക്സ്യൂസ് മീ സാര്… എന്നോട് എന്തെങ്കിലും പറഞ്ഞുകൂടെ…?”

അയാള് അവളുടെ നേരെ നോക്കി ചെറു മന്ദസ്മിതത്തോടെ.

“സാറ് അടുത്ത സ്റ്റേഷനിലാണോ ഇറങ്ങുന്നത്….?”

അതേ എന്ന മട്ടില് അയാള് തലയാട്ടി.. പ്രമീളക്ക് സന്തോഷമായി.

“എന്താണ് ജോലി, എവിടെയാണ് താമസം. സ്റ്റേഷനടുത്താണൊ..?”

അയാളില് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

“സാര് എന്റെ കൂടെ പോരുന്നോ…?”
അയാള് അത് കേട്ടതും ഒരു സംശയാലുവിനെ പോലെ അവളുടെ നേരെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

പെട്ടെന്ന് വണ്ടി നീങ്ങിയതും അടുത്ത സ്റ്റേഷനില് നിര്ത്തിയതും ഒക്കെ പെട്ടെന്നായിരുന്നു. അയാള് വണ്ടിയില് നിന്നിറങ്ങാന് തിടുക്കം കാണിച്ചില്ല.

“സാറ് വണ്ടി നിര്ത്തി. ഇറങ്ങുന്നില്ലേ….?”

അവളോടൊപ്പം അയാള് വണ്ടിയില് നിന്ന് ഇറങ്ങിയെങ്കിലും അടുത്തുള്ള ഒരു ഫുഡ് കിയോസ്കിന്റെ അടുത്തേക്കാണ് പോയത്. അവളും അയാളെ അനുഗമിച്ചു.

അയാള് അവിടെ നിന്ന് ഒരു കപ്പ് ചായ വാങ്ങി കുടിക്കാന് തുടങ്ങുമ്പോളാണ് തന്നെ പിന് തുടരുന്ന പെണ്ണിനെ കണ്ടത്.

അയാള് ആ കപ്പ് ചായ അവള്ക്ക് നേരെ നീട്ടി.
“അവളത് സന്തോഷത്തോടെ സ്വീകരിച്ചു. തന്നെയുമല്ല ഈശ്വരനെ സ്തുതിച്ചു.

ഒരിക്കല് കൂടി വിളിച്ചുനോക്കാം വീട്ടിലേക്ക്…?”

അതിന്നിടെ അയാള് മറ്റൊരു കപ്പ് ചായ വാങ്ങി അല്പം അകലെ ഉള്ള ഒരു ബെഞ്ചില് ചെന്നിരുന്നു.

അവ്ള് ചുറ്റുപാടും നോക്കി. തിരക്കുള്ള പ്ലാറ്റ് ഫോമില് പെട്ടെന്ന് അയാളെ ലൊക്കേറ്റ് ചെയ്യാന് അവള്ക്കായില്ല. അപ്പോളാണ് ഒരു ബേഗില് നിന്ന് ബ്ലിങ്കിങ്ങ് റെഡ് പ്രകാശം അവള് ശ്രദ്ധിച്ചത്. പിന്നെ ഒന്നും നോക്കിയില്ല, മറ്റാരെങ്കിലും ആ ബെഞ്ചില് ഇരിക്കുന്നതിന് മുന്പ് അവള് അയാളുടെ അരികത്ത് പോയിരുന്നു.

സമയം സന്ധ്യ കഴിഞ്ഞു. അയാള് ചായ മെല്ലെ മെല്ലെ കുടിച്ചുകൊണ്ട് ഒരു പുസ്തകമെടുത്ത് വായിക്കാന് തുടങ്ങി. അവളുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടു. അവള് ചായ കുടിച്ച് കപ്പ് ക്രഷ് ചെയ്ത് ബെഞ്ചിന്നടിയിലേക്ക് തള്ളി.

അയാള് അവളെ ദ്വേഷ്യത്തോടെ നോക്കി. ബെഞ്ചിന്നടിയില് നിന്ന് ആ കപ്പ് കുനിഞ്ഞെടുത്ത് വേസ്റ്റ് ബിന്നില് ഇട്ടു.

അവള്ക്ക് അയാളുടെ നല്ല സ്വഭാവം നന്നേ ഇഷ്ടപ്പെട്ടു.

“സോറീ സാര്… ഞാന് ചെയ്തത് വളരെ തെറ്റ്. പരിസര മലിനീകരണത്തിന് ഞാന് ഒരു കൂട്ടാളി… സോറീ സാര്. ഞാന് ഇത്തരം പ്രവര്ത്തികള് ഇനി ചെയ്യില്ല. ക്ഷമിക്കൂ സാര്..”

“അവള് വീണ്ടും…………… വരുന്നോ സാര് എന്റെ കൂടെ…?”

ഇത്തവണ അവള്ക്ക് കിട്ടി മറുപടി.

“നീയൊരു വേശ്യയാണോ…?

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകള് കേട്ട് അവള് തല കറങ്ങി വീണില്ലാ എന്നുമാത്രം. ബേഗില് നിന്ന് വാട്ടര് ബോട്ടില് എടുത്തു ഒരു കവിള് വെള്ളം കുടിക്കാന്. പക്ഷെ കുപ്പി കാലിയായിരുന്നു.

അയാളുടെ കുപ്പിയില് അവശേഷിച്ചിരുന്ന വെള്ളം അയാള് അവള്ക്ക് നല്കി. ആ വെള്ളം മുഴുവന് അവള് കുടിച്ചു.

അയാള് വാചാലനനായി.

[ഇവിടെ അവസാനിക്കുന്നില്ല..]

Thursday, April 11, 2013

മൊരിഞ്ഞ ദോശ

പണ്ടൊക്കെ....... എന്നുപറഞ്ഞാല്‍ ഒരു നാലഞ്ചുമാസം മുന്‍പ് വരെ കാലത്ത് കുളിയും നാമജപവും ഒക്കെ കഴിഞ്ഞാല്‍ അടുക്കളയിലെ കൊച്ചുമേശക്കരികില്‍ ഇരുന്നാല്‍ എന്റെ ശ്രീമതി കഴിക്കുന്നതിനനുസരിച്ച് ഓരോ മൊരിഞ്ഞ ദോശ ഇങ്ങിനെ ചുട്ട് തരും. ഒപ്പം അവളുടെ ഡയലോഗും കേള്‍ക്കണം..


അങ്ങിനെ ഞാന്‍ ചുരുങ്ങിയത് 5 ദോശയെങ്കിലും കഴിക്കും. നല്ല കട്ടിയുള്ള തേങ്ങാച്ചമ്മന്തിയും, നല്ലെണ്ണയില്‍ ചാലിച്ച മുളക് പൊടിയും ചിലപ്പോള്‍ അടിപൊളി സാമ്പാറും തരും....

ഇവിടെ ഒരു പെണ്ണ് പെറാന്‍ വന്നിട്ടുണ്ട്. അവള്‍ വന്നതില്‍ പിന്നെ എനിക്ക് ദോശയും ഇല്ല ഇഡ്ഡലിയും ഇല്ല, ചുരുക്കിപ്പറഞ്ഞാല്‍ കാലത്ത് ബ്രേക്ക് ഫാസ്റ്റിനായി അടുക്കളയില്‍ ചടഞ്ഞിരിക്കേണ്ട എന്ന മട്ടാണ് എന്റെ പെണ്ണിന്റെ.

ഡൈനിങ്ങ് ടേബിളില്‍ ഉണങ്ങിയ ബ്രഡ് എന്നുമുണ്ടാകും. ചിലപ്പോള്‍ ചീസ് അല്ലെങ്കില്‍ ജാം. ഇനി ഓം ലെറ്റോ, ബുള്‍സ് ഐയോ മറ്റോ വേണമെങ്കില്‍ സെല്‍ഫ് സെര്‍വ്വീസ് ആകാം എന്ന മട്ടില്‍...

പ്രാതലിന്റെ കാര്യം വിടാം... ഉച്ചക്ക് നല്ലൊരു ശാപ്പാട് കിട്ടിയിരുന്നു, അതും ഇല്ലാണ്ടായി ഇപ്പോള്‍. പെറ്റ് കിടക്കുന്ന പെണ്ണിന് റെഡ് മീറ്റും, ഫിഷും മറ്റു വിഭവങ്ങളും ഉണ്ടാക്കും എന്നും. എനിക്കാണെങ്കില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍ ഇവയൊന്നും കഴിക്കാന്‍ പാടില്ല.

പോരാത്തതിന് കൊളസ്ട്രോല്‍ ലെവല്‍ 234 കവിഞ്ഞു, അപ്പോള്‍ അതിലും ഉണ്ട് ഭക്ഷണ നിയന്ത്രണം.. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി പട്ടിണിയാണ്. എന്നെ നോക്കാനോ എന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ ആരും ഇല്ലാ എന്ന് സാരം.

കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടില്‍ പോയാല്‍ നല്ല ഭക്ഷണം സന്തോഷത്തോടെ വിളമ്പിത്തരും അനിയത്തി ഗീത. ശ്രീരാമന്‍ ഭാഗ്യവാന്‍ - എനിക്കവിടെ എന്നും താമസിക്കാം.പക്ഷെ എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരും കുറച്ച് നല്ല സുഹൃത്തുക്കളും, ലയണ്‍സ് ക്ലബ്ബ് ഫ്രണ്ട്സും എല്ലാം ഇവിടെയാണ്. അതിനാല്‍ എനിക്ക് ചെറുവത്താനിയില്‍ ഇരുന്ന് ബോറഡിക്കും. തന്നെയുമല്ല അവിടെ ശ്രീരാമന്റെ മക്കള്‍ ആരും കൂട്ടിന്നില്ല.

പിന്നെ ഒരാശ്വാസം എന്തെന്നാല്‍ ചെറുവത്താനി അയലത്തെ വീട്ടിലെ കുട്ടികളായ തക്കുടു, ചിടു, കുട്ടാപ്പു എന്നിവര്‍ കളിക്കാന്‍ വരും വലിയച്ചന്റെ കൂടെ.. ശ്രീരാമന്റെ മക്കള്‍ എന്നെ വലിയച്ചന്‍ എന്നി വിളിച്ച് കേട്ടിട്ട് അയലത്തെ കുട്ട്യോളെല്ലാം എന്നെ “വലിയച്ചന്‍“എന്നു വിളിക്കും, വീട്ടിലെ മെയ്ഡ് പെണ്‍കുട്ടിയും.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര് പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര്‍ പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ഇപ്പോഴത്തെ എന്റെ സ്വിഫ്റ്റ് കാര്‍ വിറ്റിട്ട് ഒരു ഓട്ടോമേറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉള്ള സയ്യാര വാങ്ങണമെന്നുണ്ട്. പക്ഷെ പുവര്‍ ഫിലൂസ് സിറ്റുവേഷനായതിനാല്‍ തല്‍ക്കാലം ആ സ്വപ്നം പൂവണിയില്ല. കഴിഞ്ഞ 8 മാസത്തിന് മുന്‍പ് എന്നെ ഒരു ഓട്ടോ നടുറോഡില്‍ ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ ആഘാതം ഇത് വരെ ശരിയായിട്ടില്ല, വലത് കയ്യിന് സ്വാധീനക്കുറവുണ്ട്. അതിനാല്‍ ബസ്സ് യാത്ര ദുഷ്കരം..

ഞങ്ങളുടെ കുടുംബത്തിലെ വെട്ടിയാടന്‍ ആണുങ്ങള്‍ സാധാരണം അറുപതിന്നപ്പുറം കടക്കാറില്ല, കഴിഞ്ഞ മൂന്ന് തലമുറകളുടെ സ്റ്റാറ്റിസ്റ്റിക്സ് എന്റെ പക്കലുണ്ട്.

ഞാന്‍ അറുപതില്‍ പോകുമെന്ന് കരുതി, ഇപ്പോള്‍ അറുപത്തഞ്ചുകഴിഞ്ഞിട്ടും എന്നെ തേടി കാലന്‍ കാളയും കയറുമായി എത്തിയില്ല. ഓരോ രാത്രിയും ഞാന്‍ കാ‍ലന്റെ കാളയുടെ കുളമ്പടി ചെവ്വിയോര്‍ത്ത് കിടക്കും...

halO കാലന്‍ ചേട്ടാ... ഈ വഴി മറന്നോ.. എനിക്ക് വയ്യ ഇങ്ങിനെ കഴിയാന്‍. ശരിയായ ഭക്ഷണം വെച്ച് വിളമ്പിത്തരാന്‍ ബന്ധുവര്‍ഗ്ഗത്തില്‍ എന്റെ അനിയത്തി ഗീതയൊഴിച്ച് ആരും ഇല്ല..

അവള്‍ക്ക് ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...


foto courtsey: google

Wednesday, April 3, 2013

തൃശ്ശൂരിലെ ഓട്ടിസം ബാധിച്ച കുട്ടികൾ

ഇന്നെലെ world autism day ആയിരുന്നു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ  ഞാനും ഉണ്ടായിരുന്നു. ശ്രീമതി kpac lalitha [film artist] മുഖ്യാതിഥി ആയിരുന്നു.  സദസ്സിൽ  AUTISM SOCIETY THRISSUR  ന്റെ  പേട്രൻ  ആയ  ആലപ്പാട്ട് അച്ഛനും ഉണ്ടായിരുന്നു. കൂടാതെ നന്ദിനി മേനോൻ, രമേശ്‌, പ്രമോദ് തുടങ്ങിയ office bearers ഉം സന്നിഹിതരായിരുന്നു.

ഞാൻ നന്ദിനി  മേനോന്റെ ഒരു സുഹൃത്തായി ആണ് അവിടെ ചെന്നതെങ്കിലും  ഈ സ്ഥാപനത്തിന്റെ ഒരു volunteer ആണ്. ഓട്ടിസം ബാധിച്ച  കുറെ കുട്ടികളെയും  അവരുടെ  രക്ഷിതാക്കളെയും  അവിടെ കാണാൻ സാധിച്ചു. 

എന്താണ് ഓട്ടിസം, അതിന് മലയാളത്തിൽ  കൃത്യമായി  ഒരു നിർവചനമില്ല . മാനസിക വൈകല്യം പോലെ ഒരു അവസ്ഥ. ചിലർ  നന്നായി പാട്ടുപാടും, മറ്റുചിലർക്ക് ചിത്ര രചന, അല്ലെകിൽ ക്രാഫ്റ്റ് വര്ക്ക് മുതലായ താല്പര്യങ്ങൾ ആണ്. എനിക്ക് അവിടെ 4  മുതൽ  20 വയസ്സ് വരെ ഉള്ള മക്കളെ  കാണാൻ ആയി.  ചിലര് കൂക്കിവിളിക്കും, ചിലര്  എന്തോ  ആലോചിച്ചിരിക്കും അങ്ങിനെ പലതരം മാനസികാവസ്ഥ ആണ് അവരിൽ കാണാൻ കഴിഞ്ഞത്.



അവർക്ക്  എല്ലാത്തിനും അമ്മ വേണം കൂടെ, പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനാവില്ല പലര്ക്കും. ഈ കുട്ടികളിൽ മിക്കവരും  പല സ്കൂളുകളിലും പോകുന്നുവെങ്കിലും, trichur  model girls high  school ലെ autism vocational training ൽ  അവർ കൂടുതൽ ഊർജ്ജസ്വലരാകുന്നു.

ഈ സ്ഥാപനത്തിന്  സ്വന്തമായി തൃശ്ശൂർ വളക്കാവിൽ ഒരു ആസ്ഥാന മന്ദിരവും ട്രെയിനിംഗ് സെന്ററും അടുത്ത ഭാവിയിൽ  തന്നെ കെട്ടിപ്പാടുക്കനാകും . നല്ലവരായ  നാട്ടുകാരുടെയും മനുഷ്യ സ്നേഹികളുടെയും സഹായം അവർ പ്രതീക്ഷിക്കുന്നു .

4 വയസ്സ് കഴിഞ്ഞ ഒരു ആണ്‍ കുട്ടിയുടെ അമ്മ പറയുന്നു. ukg  ക്ലാസ്സിൽ പഠിക്കുംമ്പോൾ  ഒരു ദിവസം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത്രേ. കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ നിർ വികാരനായി കാണപ്പെട്ടുവത്രേ.

സ്കൂൾ പൂട്ടി വീട്ടിലിരിക്കുമ്പോൾ അവൻ വര്ത്തമാനം പറയുന്നത് കുറെശ്ശേ നിരത്തി തുടങ്ങി. നല്ലവണ്ണം സംസാരിച്ചിരുന്ന കുട്ടി  ഇപ്പോൾ ഒന്നും മിണ്ടില്ല. വെള്ളം എന്ന് മാത്രം പറയും. അവന് ദാഹം കൂടുതലാണ്, ഈശ്വരൻ അവന് ദാഹജലം ചോദിച്ച് വാങ്ങാനുള്ള അനുഗ്രഹം നിലനിര്ത്തി.

അവന്റെ അമ്മ പറയുന്നു. വിശന്നാൽ ചിലപ്പോൾ കരയും, അല്ലെങ്കിൽ അടുക്കളയിൽ പോയി പാത്രങ്ങളുടെ  മൂടി തുറന്ന് നോക്കുമത്രേ - പാത്രത്തിൽ  ഒന്നുമില്ലെങ്കിൽ അടുക്കളയിൽ തല കുനിച്ചിരുന്നു കരയും.

അവൻ ഇപ്പോൾ  പഠിക്കുന്ന സ്കൂളിൽ അവന് തുടർ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതൊക്കെ കേട്ടപ്പോൾ  ഞാൻ വിങ്ങിപ്പൊട്ടി. വാഹനാപകടത്തിൽ കയ്യിന് സ്വാധീനം കുറഞ്ഞതിനാൽ ആ പിഞ്ചു ബാലനെ എനിക്ക് ഒന്ന്  എടുത്ത്   മാരോടച്ച് താലോലിക്കുവാനോ ഉമ്മ വെക്കുവാനോ കഴിഞ്ഞില്ല. 


അവരുടെ വിലാസം :-   www.autismsocietythrissur.com