Tuesday, December 18, 2012

അയിലത്തല അളിയന്


അയിലത്തല അളിയന്

അയിലത്തല അളിയനും കൊടുക്കാം എന്നാണല്ലോ പുരാണം.
ഈ ഞാന്‍  കുറച്ച നാളായി അസുഖം മൂലം അവശന്‍ ആയിരിക്കുകയാണ്.  എന്ന് ചിലര്‍ക്കെല്ലാം അറിയാം. എല്ലാവരെയും കൂടുതല്‍ എന്നെപ്പറ്റി അറിയുന്ന എന്റെ പെണ്ണ് എന്നോട് ഓതി ചന്തയില്‍  പോയി കുറച്ചു  മീന്‍ മേടിച്ചോണ്ട് വരാന്‍. , എന്റെ iവല്ലായ്മയോന്നും അവള്‍ക്കറിയേണ്ട എന്നാ മട്ടില്‍.

ഞാന്‍ ഒരു ഓട്ടോയുടെ ഇടി കൊണ്ട ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില ഇതേവരെ. കാലത്ത് 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ മെട്രോ ആശുപത്രിയില്‍ പിസിയോ തെറാപ്പി. ഉച്ചക്കൂണ്‌  കഴിഞ്ഞാല്‍  ഒന്ന് മയങ്ങുന്ന പതിവുന്ടെനിക്ക്. അതെല്ലാം ഉപേക്ഷിച്ചു ആരോഗ്യം നോക്കാന്‍ ഒരേ ഇരിപ്പാണ് ആശുപത്രിയില്‍..: . .  .  ---. അവിടുത്തെ സ്ടാഫുകളായ സീനയും, അനിതയും, ജിത്തും എല്ലാം രണ്ടു മണിക്കുള്ളില്‍ ഭക്ഷണം കഴിക്കും, ഞാന്‍ ഇതൊന്നും കണ്ടില്ല്ലാ എന്നാ മട്ടില്‍ അവിടെ ഇരുന്നു ഫിസിയോ തെരാപിയില്‍ വ്യപ്രിതന്‍ ആകും.

എനിക്ക് ഉച്ചയൂണ് കഴിക്കതെ രാത്രി 8 മണി വരെ  ഇരിക്കാന്‍ കഴിയും, പക്ഷെ കഴിച്ചു കഴിഞ്ഞാല്‍ എന്റെ കോലം കാണേണ്ടതാണ്.   കണ്ട ഇടത്ത് കയറിക്കിടക്കും. ഒരിക്കല്‍ കൊച്ചി റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നു ഉറങ്ങിയ വിശേഷം ഇവിടെ പങ്കുവെക്കട്ടെ.

ആയിരത്തി തൊള്ളയിരത്തി എഴുപതില്‍ ഞാന്‍ ernakulam നോര്‍ത്ത് സ്ടഷനില്‍ ഉച്ചയൂണ് കഴിഞ്ഞു മംഗലാപുരം വണ്ടിക്കുള്ള ടിക്കറ്റ് എടുത്ത് ഒരു ബഞ്ചില്‍ ഒന്ന് മയങ്ങാന്‍ കിടന്നു. മയങ്ങി മയങ്ങി നേരം പോയതറിഞ്ഞില്ല, എണീറ്റപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു, വണ്ടിയും പോയി പോക്കറ്റിലുള്ള മണീസും പോയി.

നല്ല കാലം ഞാന്‍ എന്നും  പനാമ സിഗരറ്റ് വാങ്ങുന്ന ഒരു  കടയില്‍ പോയി പണം വാങ്ങി ത്രിശൂര്‍ക്കുള്ള ടിക്കറ്റ് എടുത്ത് നേരം ഏറെ വൈകി കുന്നംകുളത്തുള്ള ഗ്രാമത്തില്‍ എത്തി.

ആശുപത്രിയില്‍ ഉള്ള ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നാലു മണി കഴിഞ്ഞിരിക്കും, പന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ആറുമണി വരെ ഉറങ്ങും, അങ്ങിനെ ഉറക്കം കഴിഞ്ഞിരിക്ക്കുംപോള്‍ ആണ് ബീനാമ്മുടെ ഓര്‍ഡര്‍ മീന്‍ വാങ്ങി വരാന്‍.

മനസ്സില്ല മനസ്സോടെ ചന്തയിലേക്ക് ഓടി. കുട്ടാപ്പു ഇന്ന് മീനില്ലാത്ത കാരണം മാമു ഉണ്ടില്ലത്രേ. അവനാണ് മീന്‍ വേണ്ടത്. അതിനാല്‍ ആണ് ഞാന്‍ പോകാമെന്ന്  വെച്ചത്. കുട്ടപ്പുവിനു  മൂന്ന് വയസ്സേ ആയിട്ടുള്ളൂ. ആളൊരു ജഗജില്‍ ആണ്. അവനു മാമു ഉണ്ണുമ്പോള്‍ angry birds cartoon കാണണം. അവന്‍ ഒറ്റക്ക് ലാപ്ടോപില്‍ yutube ബ്രൌസ് ചെയ്തു എടുക്കും. ഇന്നെത്തെ കുട്ടികളുടെ ഓരോ അങ്കമേ...?!

തൃശ്ശൂര്‍ ശങ്ക്തന്‍ മാര്‍കറ്റില്‍ വൈകിട്ട് വാടാനപ്പള്ളി ഫ്രഷ് മീന്‍ കിട്ടും. അവിടെ ചെന്നപ്പോള്‍ അയല, മതി, മാന്തള്‍, പുതിയാപ്ല കോര മുതലായ മീന്‍ മാത്രം. കുറ്റപ്പു സ്പെഷല്‍ ചെമ്മീന്‍  ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ നിന്ന് ബീനംമയെ വിളിച്ചു.

"ടോ ബീനംമേ ഇവിടെ ചെമ്മീന്‍സ് ഇല്ല. അയല , ചാള തുടങ്ങിയ വിഭവങ്ങളെ ഉള്ളൂ..."
"അതിനെന്താ ചേട്ടായീ പ്രശ്നം, അയല വാങ്ങിച്ചോളൂ... അയലത്ത്തല അളിയനും കൊടുക്കാം എന്നല്ലേ പുരാണം."

"അതെയോ എന്നാല്‍ ഞാന്‍ ഒരു കിലോ അയലയും, രണ്ടു കിലോ ചാളയും വാങ്ങാം.."

 അപ്പുറത്തെ കടയില്‍ നിന്ന്  2 കിലോ  കൊള്ളി  കിഴങ്ങും വാങ്ങി വീട്ടിലെത്തി. വരുന്ന വഴി വീട്ടിനടുത്ത ബെവരെജ് കടയില്‍ നിന്ന് ഒരു കാര്‍ടൂണ്‍ ഫോസ്റെര്‍ ബീയറും വാങ്ങി.

വീട്ടിലെത്തിയപ്പോഴേക്കും ബീനാമ്മ ഉള്ളി തൊലി കളഞ്ഞു തേങ്ങ ചിരകി പാലെടുത്ത് വെച്ചിരിക്കുന്നു. അയല മുറിച്ച്  നിമിഷ നേരം കൊണ്ട് അയലക്കറി ഉണ്ടാക്കി. എനിക്ക് അയലത്തലയും കൊള്ളിക്കിഴങ്ങും തന്നു അത്താഴത്തിനു, അപ്പോഴേക്കും എന്റെ ഫോസ്റെര്‍ കുപ്പികള്‍ തണുത്ത് വിറക്കുന്നുടയിരുന്നു. അവരില്‍ രണ്ടാളെ എടുത്ത് ഞാന്‍ ഓമനിച് കൊള്ളിയും അയല തലയും കൊണ്ടു ഒരു  ഉഗ്രന്‍ ഡിന്നര്‍ അകത്താക്കി.

വാഹനാപകടം കഴിഞ്ഞ ശേഷം ഞാന്‍ കുറച്ചു  നാള്‍ കിടപ്പില്‍ ആയിരുന്നു, അപ്പോള്‍ ഒരു കാലത്തും ഇല്ലാത്ത യൂറിക് ആസിഡ് എന്നെ ആക്രമിച്ചു. വൈദ്യര് പറഞ്ഞു തക്കാളി, വഴുതങ്ങ, കൂണ്‍, ചിക്കന്‍, റെഡ് മീറ്റ്‌, റെഡ് വൈന്‍ എന്നിവ ഒന്നും കഴിക്കരുതെന്ന്, മദ്യപാനം ഉപേക്ഷിക്കണം എന്നെല്ലാം. പക്ഷെ ഈ ഫോസ്റെര്‍ അങ്കിളിനെ കണ്ടാല്‍ എനിക്ക് ഇരിക്ക പൊറുതി ഉണ്ടാവില്ല - ഞാന്‍ അതൊന്നും ആലോചിക്കാതെ രണ്ടു മൂന്ന് കുപ്പി അകത്താക്കി. കൊള്ളിക്കിഴങ്ങും, അയല തലയും ചില്‍ഡ് ഫോസ്റെരും .... ഹാ...!! ഇത് തന്നെ എന്റെ ലോകം.

നീ പോടാ യൂറിക്  ആസിഡ്.... അവന്റെ ഒരു  അവസാനത്തെ ആസിഡ്....

Saturday, November 24, 2012

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ


രോഗി

കാര്യമായി വലിയ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങിനെ ശിഷ്ടകാലം ജീവിച്ചു പോയിരുന്ന ആളായിരുന്നു ഞാന്‍. . --> തൃശ്ശൂര്‍ ചെട്ട്ടിയങ്ങാടി  ജങ്ങ്ഷനില്‍ വെച്ച്  ഒരു  ഓട്ടോ എന്റെ സ്കൂട്ടറില്‍ ഇടിച്ച് എന്നെ റോഡില്‍ ഇട്ടു.  തോലെല്ല്  പൊട്ടി. അന്ന്  തുടങ്ങിയതാണ് കഷ്ടകാലം. അസുഖങ്ങള്‍ ഓരോന്നായി തലപൊക്കി.

ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരുവിധം ഒകെ ആയി എങ്കിലും മൊത്തത്തില്‍ ആരോഗ്യം ശരിയല്ല. എന്നും പുതിയ ഓരോ  അസുഖം തലപൊക്കും. അടുത്ത ഡിസ്കില്‍ ഇരിക്കുന്ന ബ്ലോഗര്‍ കുട്ടന്‍ മേനോന്‍ പറയുന്നു.  അറുപത്തഞ്ചു കൊല്ലം തന്നെ താങ്ങി നിര്‍ത്തിയ ഈ ശരീരം ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ജരാനരകള്‍ ബാധിച്ചു തുടങ്ങിയ്രിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമില്ല.

എന്റെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ നിശ്ചലമായി. പട്ടണത്തില്‍ ചുറ്റിക്കറങ്ങി ഇരുന്ന ഞാന്‍ ഇപ്പോള്‍ ശേഷി  കുറഞ്ഞതിനാല്‍ പണ്ടത്തെ പോലെ സജീവമല്ല. കുറെ നാളായി ശബരിമലക്ക്. ഒരാള്‍ ഇപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഭഗവാന്‍  കാത്താല്‍ മതിയായിരുന്നു.

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ വെറും ഒരു തൊണ്ട വേദന പോലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നെ നോവിക്കുന്നു. പണ്ടൊക്കെ ഒരു  strepsils കൊണ്ട്  മാറുന്ന അസുഖം ഇപ്പോള്‍ മരുന്നുകള്‍ ഏശുന്നില്ല. പഴയ കാലിലെ  വാതരോഗം  മാരാ വ്യാധി ആയി നിലകൊള്ളുന്നു.

വയസ്സായില്ലേ എന്നും പണ്ടത്തെ പോലെ സുഖിച്ചു  ജീവിക്കാന്‍ ഒക്കുമോ..? അറുപത് വയസ്സുവരെ  വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞല്ലോ ഭഗവാനെ എന്നാശ്വസിക്കാം അല്ലെ കൂട്ടുകാരെ... തലവരയനുസരിച് ജീവിച്ചു  തീരെണ്ടേ.

എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍  ഒഴിച്ച്.  ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ. മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ. എല്ലാം ഭഗവാനില്‍  അര്‍പ്പിക്കാം.

Sunday, November 18, 2012

നൊമ്പരങ്ങള്‍


ചെറുകഥ

മനസ്സില്‍ നൊമ്പരങ്ങള്‍ അലയടിക്കുംപോഴാണ് ഞാന്‍ സാധാരണ ബ്ലോഗില്‍ മനസ്സ് തുറക്കുക.

എന്റെ വേദനകള്‍ ഇവിടെ ഈ പലകയില്‍ നിരത്തുന്നു.

ഇന്നെന്റെ മനസ്സിന്  എന്തെന്നില്ലാത്ത ഒരു  വേദന. വിജയലക്ഷ്മി ചേച്ചിയുടെ കവിതകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് വാസ്തവത്തില്‍ ഒരു സുഖമാണ് തോന്നിയത്.

വേദനയെ  മറക്കാന്‍ ഞാന്‍ എന്റെ പാറുകുട്ടിയെ  ഓര്‍ക്കും. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഓര്‍മ്മകള്‍ ഉണ്ട് അവളെ പറ്റി.
കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവളെ ഞാന്‍ പുതിയതായി  വാങ്ങിയ ഫ്ലാറ്റ് സുമുച്ചയത്തില്‍  കണ്ടു. ഞാന്‍ തികച്ചും ആശ്ചര്യപ്പെട്ടു.


ഞാന്‍ ഓഫീസില്‍ പോകാതെ  മടിപിടിചിരിക്കുക ആയിരുന്നു. വാതിലില്‍  ഒരു മുട്ട് കേട്ടു. സാധാരണ ആരും മുട്ടിയാലും ബെല്ലടിച്ചാലും ഞാന്‍ കതക് തുറക്കാറില്ല. കാരണം എന്നെ സാധാരണ കാണുന്നവര്‍ക്ക് അറിയാം, ഞാന്‍ വാതില്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്യാറില്ല എന്ന്.

പക്ഷെ എന്തെന്ന് അറിയില്ല പതിവിനു വിപരീതമായി ഞാന്‍ വാതില്‍ തുറന്നു.

ഒരിക്കലും വിശ്വസിക്കാനാവാതെ വാതില്‍ക്കല്‍ പാറുകുട്ടി. ഏതാണ്ട് ഒരു കൊല്ലമായി ഞാന്‍ അവളെ കണ്ടിട്ട് . ഏതാനും മിനുട്ടുകള്‍ എനിക്കൊന്നും അവളോട് ഉരിയടനായില്ല . അകത്തേക്ക് ക്ഷണിച്ചതും ഇല്ല.

"ഞാന്‍ അകത്തേക്ക് കടന്നോട്ടെ  ഉണ്ണ്യേട്ടാ..?"

ഉത്തരത്തിനു കതുനിക്കാതെ അവള്‍ അകത്തേക്ക് കയറി.

"പാറുകുട്ടി തുരുതുരാ എന്തൊക്കെയോ ഉണ്ണിയോട് ചോദിച്ചുവെങ്കിലും അയാള്‍ ഓര്‍ക്കുകയായിരുന്നു.  ഇവള്‍ എങ്ങിനെ ഈ കോമ്പ്ലെക്സില്‍ വന്നു  പെട്ടുവെന്നു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാവുന്നതിലും വലിയ വില കൂടിയ സ്ഥലത്ത് ഇനി അവള്‍ക്കും ഉണ്ണിയെ പോലെ ഒരു രഹസ്യ താവളം ഉണ്ടായിരിക്കുമോ..?.."

"ഏയ്‌ - ഒരിക്കലും സംഭവിക്കാന്‍ ഇടയില്ല. ഉണ്ണി നെടുവീര്‍പ്പിട്ടു.."

"എന്താ ഉണ്ണ്യേട്ടാ ഇത്ര വലിയ ആലോചന. എത്ര  നാള്‍ക്ക് ശേഷമാണ് എന്നെ കാണുന്നത്. ഒന്നും ചോദിക്കാനും പറയാനും ഇല്ലേ..?"

പാറുകുട്ടിയുടെ വേഷം കണ്ടാല്‍ ഈ  കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന പോലെ ഉണ്ട്. നൈറ്റ് ഗൌന്‍ പോലെ  ഉള്ള ഒരു  ഉടുപ്പ്.

കൌച്ചില്‍ ഇരിക്കുന്ന ഉണ്ണിയെ അവള്‍ കടന്നു പിടിച്ചു.

"എന്താ പാറുകുട്ടീ  നീ ഈ കാണിക്കുന്നത് ..?"
"എനിക്ക് തരാനുള്ളത്‌  തരൂ ആദ്യം, പിന്നെ പറയാം ഞാന്‍ എല്ലാം."

"ഞാന്‍ കുളിയും തേവാരവും ഒന്നും കഴിഞ്ഞിട്ടില്ല. അതെല്ലാം കഴിഞ്ഞുതരാം ...."
"കുളി കഴിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന്‍ ഓഫീസിലേക്ക് ഓടും. എനിക്കറിയില്ലേ ഈ  ആളെ..?!!.."

"പറയൂ പാറുകുട്ടീ.. നീ എങ്ങിനെ വന്നെത്തി ഇവിടെ. നിന്റെ വേഷം കണ്ടാല്‍ കിടക്കയില്‍ നിന്നു  എണീറ്റ് വരുന്ന  പോലെ ഉണ്ടല്ലോ.."
"എന്താ ഉണ്ണ്യേട്ടന് മാത്രമേ ഈ ഉത്സവ നഗരിയില്‍ ഒരു പോഷ്  ഫ്ലാറ്റ് വാങ്ങനോക്കൂ...?"

"ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചില്ല .... എന്നാലും എനിക്കെന്തോ പോലെ...?

വെറും ഒരു സാധാരണ ഗ്രാമത്തിലെ പെണ്‍കുട്ടി ഈ നഗരത്തില്‍ .... എന്തോ ഉണ്ണിക്ക് അതൊക്കെ ആലോചിച്ചു എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു. അതിനിടക്കാണ്‌ പാറുകുട്ടിയുടെ സ്നേഹഭ്യര്‍തന.

"പറയൂ പാറുകുട്ടീ.... ആര് പറഞ്ഞു   നിന്നോട് ഞാന്‍ ഇവിടുണ്ടെന്ന്....?"

ഉണ്ണിയുടെ ശബ്ദം കയര്‍ത്തു.

അതൊന്നും കേള്‍ക്കാതെ കാമാര്‍ത്തയായ പാറുകുട്ടി ഉണ്ണിയെ പിടിച്ച് കൌച്ചില്‍ കിടത്തി.

[ശേഷം വഴിയെ]


Thursday, November 15, 2012

വൃശ്ചികം പുലരുന്നു

വൃശ്ചികം പുലരുന്നു, ശബരിമലയില്‍ തീര്‍ഥാടന കാലമായി.

WATCH and 

SHARE the 360 degree VIRTUAL TOUR of SABARIMALA
.
click http://www.p4panorama.com/panos/sabarimala/index.html


നിന്നോട് പറയാനുള്ളത്

എന്റെ സുഹൃത്ത്  സജിത അനില്‍ കുമാര്‍ എഴുതിയ കവിത

ഗ്രന്ഥപ്പുരകളെന്നു പറയുവാനാകാ -
ഒരു കുഞ്ഞു പുസ്തകം
മാത്രമാണ് ഞാന്‍.

നിന്നെ മാത്രം വായനയ്ക്കായ്‌
കാത്തിരുന്നു, അതിലെ
അതിമൃദുവാകും വാക്കുകള്‍

അശാന്തിയുടെ പുകപ്പാടങ്ങള്‍
അവിടെങ്ങുമില്ല..
ഉള്ളതത്രയും വസന്തം തേനൂട്ടിയ -
ശാന്തിമന്ത്രമോതും തെളിനീരുറവുകള്‍ ;
നന്മയുടെ നേര്‍വചനങ്ങള്‍.

ഇന്നലെ പിറന്ന കുഞ്ഞിന്‍
അമ്മിഞ്ഞയുണ്ട ചുണ്ടില്‍
നിലാവൊക്കും പാല്‍പ്പുഞ്ചിരി
അതങ്ങിനെയാണ് ; എന്നും ,
മകനെക്കാക്കും കണ്ണില്‍ വാത്സല്ല്യത്തിന്‍
നിറവും നനവുമേ ബാക്കിയാകൂ.

ഇവിടെ -
ഭ്രൂണം നിറഞ്ഞ ഗര്‍ഭ പേടകങ്ങള്‍ക്ക്
കാവലായുള്ളത്
സ്നേഹം നട്ടുനനച്ച
കനിവിന്‍ മാതൃത്വം.

സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ്
പ്രണയനേരിന്‍ നോവേറും
മനമോടെ
കാമത്തിരയടങ്ങാ സാഗരമായ്
ആസുരതയുടെ വെടിയൊച്ചകള്‍ക്കെത്തുവാനാകാത്ത
ഇടമായ് ;
നന്മകളെ ഈശ്വരനായ് കാണും ;
കാലത്തെ നമിക്കുമൊരു
ഹൃദയം.

ഈ ഗ്രന്ഥത്തിനു ദ്വാരാപഥങ്ങളും
ജാലകങ്ങളുമുണ്ട് ; നിറയെ..
അവയാല്‍ നീ
ബന്ധനസ്ഥനാകില്ല , ഒരിക്കല്‍പ്പോലും.

ഇനി പറയൂ..
ഈ പുസ്തകത്താളുകളിലെ
അക്ഷരങ്ങളെ അറിഞ്ഞ് ;
നിന്നിലലിയാനാ -
വര്‍ണ്ണങ്ങള്‍ക്കവസരമേകി
അവയ്ക്കും, അവയിലൂടെ
ആ ഗ്രന്ഥമാകും
എനിക്കു തന്നെയും
നീ സായൂജ്യമേകുകില്ലേ .. ?

Tuesday, November 6, 2012

വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക.



ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക്‌ പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും  കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ  സ്വീകരിച്ചു നോക്കൂ... അതില്‍  നിന്നും  അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച്  തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും  മറ്റും വലിയൊരു  കഥയാണ്.  ചെറുതായി  എഴുതാം അടുത്ത് തന്നെ.

കാത്തിരിക്കുക

Wednesday, October 31, 2012

കേരളപ്പിറവി ആശംസകള്‍


കേരള പിറവി ആശംസകള്‍

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.


കേരളത്തെ കുറിച്ചുള്ള ഐതീഹ്യം 

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,

പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.




വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനംതിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ്രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെകേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.





[കടപ്പാട് : ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പ് ]

Tuesday, October 30, 2012

കടലാസ്സുപൊതി






സയന്റിസ്റായ അപ്പുണ്ണി  എന്ന്  വിളിക്കുന്ന സുബിന്‍ യാദ്രിശ്ചികമായി അയാളുടെ ബന്ധുവായ അമ്മിണിക്കുട്ടിയെ ശാരദ ഏട്ടത്തിയുടെ  വീട്ടില്‍  വെച്ച് കണ്ടുമുട്ടുന്നു.  അയാള്‍ അമ്മിണിയെ കണ്ട ഭാവം നടിക്കാതെ  പരമാവധി  ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.  പക്ഷെ അമ്മിണി അപ്പുണ്ണിയെ അവിടെ കണ്ട് ആശ്ചര്യപ്പെട്ടു.

ശാരദ  ഏട്ടത്തിയുടെ  വീട്ടില്‍ അന്ന് എന്തോ ഒരു വിശേഷം ആയിരുന്നു. അപ്പുണ്ണിയുടെ ഒരു  കൊളീഗിന്റെ അമ്മ ആണ് ശാരദ. അമ്മിണിയുടെ അച്ഛന്റെ അകന്ന ബന്ധുവും.

അപ്പുണ്ണി  ഭക്ഷണത്തിന് നില്‍ക്കാതെ രക്ഷപെടാന്‍ നോക്കുമ്പോഴാണ് അമ്മിണി  മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..

"ഹലോ  ഇതാരാ അപ്പുന്ന്യെട്ടനോ...? എവിടെ എങ്ങിനെ...?"
"എന്റെ കൂടെ ജോലി  ചെയ്യുന്ന ഒരാളുടെ അമ്മയാണ്  ശാരദ.."

എന്തു കൊണ്ടോ എന്നറിയില്ല  അമ്മിണിക്ക് ആരാണ്  ശാരദയുടെ  ബന്ധു  എന്നറിയാന്‍ ഉള്ള ഉത്സാഹം കണ്ടില്ല.

"അപ്പുണ്ണി ഏട്ടന്‍ ഇവിടെ ഉണ്ടാവില്ലേ.. എന്നോട് പറഞ്ഞിട്ടേ പോകാവൂ..."
അപ്പുണ്ണി  ഒന്നും ഉരിയാടാതെ അവിടെ  നിന്ന്  രക്ഷപെടാന്‍ ഉള്ള മാര്‍ഗങ്ങള്‍  തേടി.

അമ്മിണി നേരെ ശാരദയെ കണ്ട് പറഞ്ഞു, അവിടെ നില്‍ക്കുന്ന ആ പൊക്കത്തില്‍ നീല ഷര്‍ട്ട്  ഇട്ട ആള്‍  ഭക്ഷണം കഴിക്കാതെ പോകാന്‍ ഒരുങ്ങുന്നു. അപ്പുണ്ണിയെ അവിടെ  പിടിച്ചു നിര്‍ത്താന്‍ അമ്മിണി  അങ്ങിനെ  ഒരു  പൊടിക്കൈ പ്രയോഗിച്ചു.

ശാരദ അത് കേള്‍ക്കേണ്ട താമസം ശരം വിട്ട പോലെ സുബിന്റെ അടുത്തെത്തി..

"സുബിന്  പരിചയക്കാര്‍  ആരും ഇല്ലാതെ ബോറടിക്കുന്നുണ്ടാകും അല്ലെ.. എന്റെ മോളെ  ഞാന്‍ ഇങ്ങോട്ട വിടാം, അവള്‍ അടുക്കളയില്‍ എന്നെ സഹായിക്കുകയാണ്. "

"മോളെ പിന്നീട് വിട്ടാല്‍ മതി, ഞാന്‍ ഇവിടെ നിന്നോളാം.  എനിക്ക് കുറച്ച  നേരെത്തെ പോയാല്‍  കൊള്ളാമെന്നുണ്ട്. ലേബില്‍ ഇന്ന് സ്റ്റോക്ക്‌ എടുപ്പ് ആണ്."

"അയ്യോ സാറേ  അത്  പറയല്ലേ. സാറാണ്  ഇന്നെത്തെ ഇവിടുത്തെ മുഖ്യാഥിതി. മോളുടെ അച്ഛനും പരിവാരങ്ങളും എല്ലാം  ഇപ്പൊ  എത്തും.  ഞങ്ങളുടെ മകള്‍ക്ക് ഉദ്യോഗ കയറ്റം കൊടുത്തതും, റിസര്‍ച്ചിന്  ഏറ്റവും കൂടുതല്‍ സഹായിച്ചതും ഒക്കെ സാര്‍ ആണ്. ഞങ്ങളുടെ കാണപ്പെട്ട ദൈവം.  ഭക്ഷണം കഴിച്ച്‌ അല്പം വിശ്രമിച്ചേ സാറ് പോകാവു.. തല്ക്കാലം സാറിനു  വര്‍ത്തമാനം പറയാന്‍ എന്റെ ഒരു  ബന്ധുവിനെ ഇങ്ങോട്ടയക്കാം. "

ശാരദ  ഉടന്‍ പോയി അമ്മിണിയെ കൊണ്ടുവന്ന് സുബിന്  പരിചയപ്പെടുത്തി.. അമ്മിണിയും സുബിനും അപരിചിതരെ പോലെ പെരുമാറി.

"മോളെ അമ്മിണി  നീ  സാറിനെ  നമ്മുടെ തൊടിയും  കുളവും, പത്തായപ്പുരയും ഒക്കെ കാണിച്ചു കൊടുത്തിട്ട് ഒരു  മണിക്കൂര്‍ കഴിഞ്ഞു തിരികെ എത്തിയാല്‍ മതി.."

"ശരി അമ്മായീ.."

അമ്മിണിക്ക് ചിരിയടക്കാന്‍ പറ്റിയില്ല. അവള്‍  ഉടന്‍ തന്നെ അപ്പുണ്ണിയെ പടിഞ്ഞാറെ കോലായിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സാധാരണ  ആള്‍ സഞ്ചാരം കുറവാണ്. നെല്ല്  ഉണക്കാനുള്ള പനന്പും, മുറങ്ങളും ഒക്കെ കൂട്ടിയിരിക്കുന്ന ഒരു സ്ഥലം.

കൊലായിലെത്തിയതും അമ്മിണി അപ്പുണ്ണിയെ  കെട്ടിപ്പുണര്‍ന്നു.
"യേ വിടൂ എന്നെ അമ്മിണീ... നീയെന്താ ഈ  കാണിക്കുന്നത്.. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ്‌ എന്ന  ഒരു  വിചാരവും ഇലാതെ."

"ഇവിടെ  ആരും ഇല്ലല്ലോ അപ്പുണ്ണി  ഏട്ടാ ... എത്ര നാളായി  ഞാന്‍ ഇങ്ങിനെ ഒരു സമാഗമം കൊതിച്ചിട്ട്.  ഇതിനാണ് ദൈവാനുഗ്രഹം എന്നൊക്കെ പറയുന്നത്. "

"ഞാന്‍ വിടില്ല അപ്പുണ്ണി  ഏട്ടനെ.. വാ വേഗം - നമുക്ക് പത്തായപ്പുരയിലെക്ക്  പോകാം. ഒരു മണിക്കൂര്‍ ആകുമ്പോഴേക്കും അമ്മായി അന്വേഷിക്കും. ഏട്ടനാണ് ഇന്നത്തെ  തരാം. മറക്കേണ്ട.."

അമ്മിണി അയാളെ നിര്‍ബന്ധിച്ചു പത്തായപ്പുരയില്‍ കയറ്റി സാക്ഷ ഇട്ടു.

"ഇവിടെ ആകെ പൊടിയാണല്ലോ, പിന്നീടാകാം അമ്മിണീ. നമുക്കിപ്പോള്‍ പോകാം.."
"അതൊന്നും ഞാന്‍ സമ്മതിക്കില്ല.. പൊടിയൊക്കെ ഞാന്‍ മാറ്റിത്തരാം.. നമുക്ക് ആ കട്ടിലില്‍ കിടക്കാം.."

"വേണ്ട അമ്മിണീ... ആരെങ്ങിലും വരും..."
"ഇവിടേക്ക് ആര് വരാന്‍, അഥവാ വന്നാല്‍ തന്നെ ആരാ വാതില്‍  തുറക്കാന്‍ പോകുന്നത്.."

"എന്റെ  ഉടുപ്പിലെല്ലാം പൊടിയാകും അമ്മിണീ.. നമുക്ക്  തൊടിയില്‍ കറങ്ങാന്‍ പോകാം.."
"യേ  അതൊന്നും ശരിയാവില്ല. പൊടിയൊക്കെ ഞാന്‍ തുടച്ചു തരാം. അവള്‍ മാക്സി ഊരി കട്ടില്‍ തുടച്ചു  വൃത്തിയാക്കി..."

അപ്പുണ്ണി  നിന്ന് പരുങ്ങി.

[അടുത്ത ഭാഗത്തോട്  കൂടിയേ അവസാനിക്കുകയുള്ളൂ..]


Tuesday, October 23, 2012

പുതിയ കഥകള്‍ വേണോ

പുതിയ കഥകള്‍ വേണോ - നിമ്മിയുടെ പ്രണയം തുടര്‍ന്ന്‍ എഴുതണോ..?

Sunday, October 21, 2012

ബീഡിക്കുറ്റികള്‍




ഞാന്‍ പണ്ടെങ്ങോ ആരോടോ  പറഞ്ഞു എന്റെ എഴുതിയാലും  എഴുതിയാലും തീരാത്ത ബാല്യകാല ഓര്‍മ്മകള്‍ .  ഞാന്‍ ബീഡി  വലിയും കള്ളുകുടിയും എന്റെ ഏഴാം വയസ്സില്‍ തുടങ്ങി. എന്റെ ഗുരു മറ്റാരുമല്ല, എന്റെ അമ്മാവന്‍ തന്നെ. 

ഞാനും അമ്മാമനും തമ്മില്‍ പ്രായം കൊണ്ട് അഞ്ചാറുവയസ്സിന്  വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ കണക്കുകൂട്ടല്‍ . ഇനി ചോദിക്കാമെന്ന് വെച്ചാല്‍ അവന്‍ ഇപ്പോള്‍ പാതാളത്തിലോ, നരകത്തിലോ ഒക്കെ ആണ്. സ്വര്‍ഗ്ഗത്തിലല്ല എന്നുറപ്പ്. എവിടെയാണെങ്കില്‍ അവിടേക്ക് കത്തുകുത്തുകളോ, കമ്പിയോ ഫോണ്‍ സന്ദേശമോ ഒന്നും അയക്കാനുള്ള വഴി കാണുന്നില്ല.

എന്റെ ചേച്ചിയെ അഛന്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. നാട്ടിലെ വലിയ ജന്മിയും പണക്കാരനും ആയ ഒരാളുടെ ഏക മകളായിരുന്നു എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിക്കുന്ന എന്റെ  അമ്മ.  ചേച്ചിക്ക് 4 സഹോദരങ്ങളുണ്ടായിരുന്നു.  അതില്‍ ഇളയവനായിരുന്നു എന്റെ ഗുരുവും വഴികാട്ടിയും. ഇളയ അമ്മാമന്മാര്‍ വിളിക്കുന്നത്  കേട്ടിട്ടാണ് ഞാനും അമ്മയെ  ചേച്ചി എന്നു  വിളിച്ചുതുടങ്ങിയത്. അവര്‍ എന്തുചെയ്യുന്നു, അതൊക്കെ ഞാനും ചെയ്യാന്‍ തുടങ്ങി. 

ഇളയ അമ്മാവനെ നാട്ടിലെല്ലാവര്രും മുത്തു എന്നാണ് വിളിച്ചിരുന്നത്. പിന്നെ അതിനുമൂത്ത ശേഖരഞ്ഞാട്ടന്‍ , വേലഞ്ഞാട്ടന്‍ , ഏറ്റവും മൂത്ത  ഒരു  അങ്കിള്‍  ഉണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ ചരമമടഞ്ഞു. രണ്ടാമത്തെതും മൂന്നാമത്തെയും അമ്മാമന്മാരെ മുത്തു ചേട്ടന്‍ എന്ന് കൂട്ടി  വിളിച്ചപ്പോള്‍  ഞാന്‍ അവരെ മാമന്‍ എന്ന് വിളിക്കാതെ  ഇവന്‍ വിളിക്കുന്ന പോലെ വിളിച്ചുവന്നു. ഈ അമ്മാമനായ മുത്തുവിനെ ഞാന്‍ മുത്തു എന്ന് തന്നെ വിളിച്ചു. അമ്മാമനെന്നോ ഏട്ടനെന്നോ വിളിച്ചില്ല.

മുത്തു കുന്നംകുളം ഹൈ സ്കൂളിലും ഞാന്‍ വടുതല്‍ പ്രൈമറി  സ്കൂളിലും  ആണ്‍[  പഠിച്ചിരുന്നത്. അവന്‍ കാലത്ത്  ചോറ്റുമ്പാത്രവും എടുത്ത്  പിള്ളേരുടെ കൂടെ നടന്ന് പോകും, ചിലപ്പോള്‍  ഏഴരയുടെ ബാലകൃഷ്ണ ബസ്സില്‍  കയറിപ്പറ്റും. ആളൊരു  വിരുതനാണെന്ന് പറഞ്ഞല്ലോ...? അവന് ബസ്സില്‍  പോകാനുള്ള സമ്മതപത്രം വീട്ടില്‍ നിന്ന് കൊടുത്തിട്ടില്ല. ബസ്സിനുള്ള കാശ് എന്നോട് മോഷ്ടിച്ച് കൊടുക്കാന്‍ പറയും. പകരമായി അവന്‍ സ്കൂളില്‍ നിന്ന്  വരുമ്പോള്‍  പാസ്സിങ് ഷോ  സിഗരറ്റ് വാങ്ങിക്കൊണ്‍/ട്  വരും.

വൈകുന്നേരം ശപ്പാട്  കഴിഞ്ഞാലാണ് ഞങ്ങളുടെ കമ്പനി കൂടല്‍ . സാധാരണ വീട്ടില്‍  അടുക്കളപ്പണി , പ്രത്യേകിച്ച് മീന്‍  കൂട്ടാനുണ്ടാക്കുന്നത് അമ്മയാണ്. അമ്മയെന്ന് വെച്ചാല്‍ എന്റെ സ്വന്തം അമ്മയല്ല. എന്റെ ചേച്ചിയുടെ  അമ്മ. നാട്ടിലെല്ലാവരും നാണ്യമ്മായി  എന്ന് വിളിക്കും, ഞാന്‍ അമ്മയെന്നും. 

നാലുമണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പിയും കടിയും ഉണ്ടാകും. മരക്കിഴങ്ങും അല്ലെങ്കില്‍ ചക്കരക്കിഴങ്ങും ഒക്കെ കടിയായിട്ടുണ്ടാകും. കിഴങ്ങിന്റെ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍  കാവത്ത്  പുഴുങ്ങിത്തരും, ഇതൊന്നും ഇല്ലെങ്കില്‍ റസ്ക് തരും. ചിലപ്പോള്‍ കടിക്കാനൊന്നും ഇല്ലെങ്കില്‍ അരിമണി  വറുത്തതുണ്ടാകും അമ്മയുടെ സ്റ്റോക്കില്‍ . അമ്മക്കെന്നും നാലുമണിക്ക് കട്ടന്‍ കാപ്പിയും അരിമണി വറുത്തതും ആണ്. വീട്ടിലെ  വിഐപി  ആണ്  അമ്മയെങ്കിലും വളരെ ലളിതമാണ്  അമ്മയുടെ ജീവിതം. അമ്മ മാറുമറക്കാറില്ല. വെള്ളരിക്കാ പോലെ നീണ്ട മുലകള്‍  മറക്കാന്‍  ചെറിയ  തോര്‍ത്ത്  പോലെയുള്ള  ഒരു തുണി പുതച്ച് കഴുത്തിനുമുകളിലായി കെട്ടിയിടും. 

കാതില്‍ സ്വര്‍ണ്ണത്തിന്റെ  തോട ഉണ്ട്, അമ്മയുടെ പ്രിയങ്കരമായ ഒരു സംഗതി എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങെനെ മുറുക്കിത്തുപ്പിക്കൊണ്ടിരിക്കും. പല്ലിന് വലിയ കുഴപ്പമില്ലെങ്കിലും ഒരു  ചെറിയ ഉരലില്‍ അടക്ക ഇടിക്കും,  പിന്നെ പട്ടപ്പുകയില ആണ് ഉപയോഗിക്കുക. സാധാരണ പുകയിലയേക്കാളും വില കൂടിയതും മുന്തിയ  ക്വാളിറ്റിയും ആണ്  പട്ടപുകയില. പുകയിലയില്‍ തേനും, വാസനദ്രവ്യവും മറ്റെന്തോ ഒക്കെ ചേര്‍ത്ത  പട്ടപ്പുകയില  ഉണങ്ങിയ  വാഴപ്പോളകളിലാണ്  ലഭിക്കുക. ഈ  മണം പിടിച്ച്  ഞാനും മുറുക്കിത്തുടങ്ങി.

നാലുമണി  കാപ്പികുടി  കഴിഞ്ഞാല്‍ കളിക്കാനോടും. കുറ്റിയും  കോലും അല്ലെങ്കില്‍  തകുതുകുതു, അതൊന്നുമല്ലെങ്കില്‍ തെക്കോട്ടും വടക്കോട്ടും ഓട്ടം. ഇതൊക്കെ ആണ്  അന്നത്തെ കളികള്‍ . ചിലപ്പോള്‍ കുറച്ച്  നേരം കളിച്ചിട്ട് നേരെ എരുകുളത്തില്‍ പോയി  കുളിക്കാന്‍ തുടങ്ങും. ഞങ്ങളുടെ നാട്ടലെ കുളത്തില്‍ രണ്‍/ട് പടവുകളിലായി  ആണുങ്ങളും പെണ്ണുങ്ങളും കുളിക്കും.  ആണുങ്ങളുടെ കടവില്‍ കൂടി പോത്തുകളേയും അവരുടെ ഭാര്യമാരേയും കുളിപ്പിക്കാന്‍ കൊണ്ട് വരും. ഞാന്‍ ഈ ഭാര്യമാരുടെ പുറത്ത് കയറി  ഇരിക്കും. അപ്പോള്‍ അവര്‍ കുളത്തില്‍  നീന്താന്‍ തുടങ്ങും. ചിലര്‍ എന്നേയും കൊണ്ട് അടുത്ത  പാടത്തിലെ കണ്ടത്തിലേക്ക് ഓടും. ഞാന്‍ എന്നാലും  അവരുടെ പുറത്ത് നിന്ന് ഇറങ്ങില്ല.

ഒരു  ദിവസം ഒരു  പോത്ത്  ഭാര്യ എന്ന്  കണ്ടത്തില്‍ വീഴ്ത്തി. ഞാന്‍ വിട്ടില്ല. ഞാനവളുടെ മുല കുടിക്കാനൊരുങ്ങി. നല്ല സുഖമായിരുന്നു, കുളത്തിലെ  തണുത്ത  വെള്ളത്തില്‍ നിന്നെണീറ്റു  വന്നുള്ള  ചുടുപാല് കുടി. അങ്ങിനെ പോത്തിന്‍ പുറത്തും അവരുടെ  ഭാര്യമാരുടെ പുറത്തുമായി സവാരി  ചെയ്ത് കുളം കലക്കിയായിരിക്കും കരക്ക് കയറുക. വീട്ടിലെത്തുമ്പോള്‍ കണ്ണൊക്കെ  ചുവന്ന് തുടുത്തിട്ടുണ്ടായിരിക്കും. ചിലപ്പോള്‍ ചേച്ചിയുടെ അടുത്ത്  നിന്ന് അടിയും കിട്ടും. ചിലപ്പോള്‍ പൊതിരെ തല്ലുമ്പോള്‍ ഞാന്‍ പൂമുഖത്തേക്ക്  ഓടും. പൂമുഖമെത്തിയാല്‍  സഡ്ഡന്‍ ബ്രേക്കിട്ട പോലെ ചേച്ചി നില്‍ക്കും.  ഞാന്‍ പൂമുഖത്തെ അച്ചന്റെ  കസേരക്കിടയില്‍  പളുങ്ങും. 

ചേച്ചിയുറ്റെ അഛനെ ഞാനും അഛനെന്നാ വിളിക്കുക. അഛന്‍ മുട്ട് വരെയുള്ള മുണ്ട്  മാത്രമേ ധരിക്കൂ.. പാറയില്‍  അങ്ങാടിയില്‍  പോകുമ്പോള്‍ ചിലപ്പോള്‍  ഒരു  ചെറിയ മണ്ട് എടുത്ത്  തോളിലിടും. അഛന് എന്നെ വലിയ ഇഷ്ടമാ.. ചേച്ചിയെ  എന്റെ പിതാവ് കല്യാണം കഴിച്ചെങ്കിലും പിതാവിനോട് ഈ അച്ചന്‍ മിണ്ടാറില്ല. തെറ്റായിരുന്നു മരണം വരെ. പക്ഷെ  എന്റെ പിതാവിന് അമ്മായിയപ്പനെ ഇഷ്ടമായിരുന്നു. അച്ചനും നന്നായി  മുറുക്കും. വായില്‍  പല്ല് കുറവാണ്, വെറ്റിലയും കളിയടക്കയും സാധാരണ പുകയിലയും കൂട്ടി  മുറുക്കും. അതൊക്കെ  വെക്കാന്‍ ഒരു  കൊച്ചുചെല്ലപ്പെട്ടി  ഉണ്ട്. ആഴ്ചയിലൊരിക്കല്‍  ആ പിച്ചള  ചെല്ലപ്പെട്ടി  പണിക്കാര്‍ എടുത്ത് കഴുകി പോളീഷ്  ചെയ്യും. പിന്നെ തുപ്പാനൊരു തുപ്പക്കോളാമ്പിയും. അതെല്ലാം പൂമുഖത്ത്  ഉണ്ടാകും.

കാപ്പി കുടി കഴിഞ്ഞുള്ള കളിയും കുളത്തിലെ കുത്തിമറിയലെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ചേച്ചിയുടെ വക കഞ്ഞുണ്ണ്യാദി  എണ്ണ തേപ്പിച്ച് ഒരു കുളിയുണ്ട്. നെല്ലിപ്പടിവെച്ച കിണറ്റില്‍ നിന്ന് തണുത്ത വെള്ളം കോരി  തലയിലൊഴിക്കും ആദ്യം. പിന്നെ താളി പതപ്പിച്ച്  തലയില്‍ തേച്ച്  പിടിപ്പിക്കും, വീണ്ടും ഒന്ന് രണ്ട് പാള വെള്ളം കോരി തലയിലൊഴിക്കും. അത് കഴിഞ്ഞാല്‍ ഉമ്മറത്തെത്തിയാല്‍ അലആക്കിയ വള്ളി  ട്രൊഉസര്‍ ഇട്ട്  തരും.  എനിക്കപ്പോളെക്കും ഉറക്കം വന്നുതുടങ്ങും.  സന്ധ്യാനേരത്ത് ഉറക്കം തൂങ്ങിയാല്‍ ചേച്ചിയുടെ കയ്യില്‍ നിന്ന്  പെട കിട്ടും. 

ഉടന്‍ തന്നെ സനന്ധ്യാനാമം ചൊല്ലാനിരിക്കും. അരമണിക്കൂര്‍ നാമം ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്. ചിലപ്പോള്‍ നാമം ചൊല്ലിക്കഴിയുമ്പോളേക്കും ഞാന്‍ തളര്‍ന്ന്‍  വീണുറങ്ങാന്‍ തുടങ്ങിയിരിക്കും. ചേച്ചിയങ്ങാനും അത് കണ്ട്  വന്നാല്‍ നല്ല  അടി കിട്ടും. ചേച്ചി  സ്കൂള്‍ ടീച്ചറാണ്.  അതിനാല്‍ കുട്ടികളെ തല്ലാന്‍ വലിയ ഇഷ്ടമാണ്.

നാമം ചൊല്ലിക്കഴിഞ്ഞാല്‍ ഞാന്‍ ചോറുണ്ണാന്‍ പലകയിട്ട്  ഇരിക്കും. ഒരു മണ്ണെണ്ണ  ചിമ്മിണി  അടുത്ത് വെക്കും. അമ്മ കിണ്ണത്തില്‍  ചോറും ഒരു പിഞ്ഞാണത്തില്‍  മീന്‍ കൂട്ടാനും കൊണ്ടത്തരും. അമ്മ മീന്‍ കാച്ചുന്നത്  ഞാന്‍ ചിലപ്പോള്‍  നോക്കി  നില്‍ക്കാറുണ്ട്. മീന്‍  അടുപ്പത്ത്  നിന്ന് ഇറക്കുന്നതിന്  മുന്‍പ്  ഉള്ളി  കാച്ചും, ആ മണം കേട്ടാല്‍ ഒരു പിടി ചുടുചോറ് തിന്നാന്‍ തോന്നും. ചിലപ്പോള്‍ ചുടുചോറില്‍ ഒരു  തുടം വെളിച്ചെണ്ണയും ഒഴിച്ച്  തരും.

അങ്ങിനെ കുശാലായുള്ള ചോറൂണ്  കഴിഞ്ഞാല്‍   നേരെ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറും. അവിടെ ഉണ്ടാകും അമ്മാമന്‍ മുത്തു. അവന്‍ ചിലപ്പോള്‍  എന്നെക്കാളും മുന്‍പ് ചോറുണ്ട്  അവിടെ എത്തിയിട്ടുണ്ടാകും. മുത്തു കുന്നംകുളം സ്കൂളിലെ  വെടായി  പറയും.  പിന്നെ ചിത്രം വരക്കും, അവന്‍ നന്നായി വരക്കും. അധികം ചുമരിലും മറ്റുമാണ്  വരക്കുക. അതിന്നിടക്ക് ബീഡി  വലിക്കും. കുറ്റിയാകുമ്പോള്‍  എനിക്ക് തരും. ഞാന്‍  ബീഡിക്കുറ്റി വലിച്ച് തൃപ്തിപ്പെടും.

"കുട്ടികള്‍ ഫുള്‍ ബീഡി  വലിക്കാന്‍  പാടില്ല, കരള്  കത്തും.." 

അതാണെപ്പോഴും അവന്റെ ഡയലോഗ്.. ചിലപ്പോള്‍ അവന്  ബീഡി ഇല്ലാതെ വരും. അപ്പോള്‍ എന്നെ  മോട്ടിക്കാന്‍  അയക്കും. താഴെ ശേഖരഞ്ഞാട്ടനും വേലഞ്ഞാട്ടനും ബീഡി  വലിക്കുന്നവരാണ്. ഞാന്‍ അവരുടോക്കെ  കുശലം പറഞ്ഞ് ബീഡി  മോട്ടിച്ച്  തട്ടിന്‍ പുറത്തെത്തും.  എന്നിട്ട് അമ്മാമനും മരോനും കൂടി കയ്യിലുള്ള ബീഡിയെല്ലാം വലിച്ച് കിടന്നുറങ്ങും.

ചില ദിവസങ്ങളില്‍  നല്ല എരിവുള്ള മീന്‍ കൂട്ടാനും കൂട്ടി ചോറുണ്ട് തട്ടിന്‍ പുറത്തെത്തിയാലൊരു  പുക  വിടാന്‍ ബീഡി സ്റ്റൊക്കുണ്ടാവില്ല. അപ്പോള്‍ എഷ്ട്റേയില്‍ നിന്ന്  ബീഡിക്കുറ്റികള്‍ എടുത്ത്  വലിക്കും, വലിയ  കുറ്റികള്‍  അമ്മാമനും ചെറിയ കുറ്റികള്‍ മരുമകനും. എന്തൊരു  ചേര്‍ച്ചയുള്ള അമ്മാമനും മരുമകനും അല്ലേ..?!!

[ഇവിടെ അവസാനിക്കുന്നു]


test template

this  is a  test  template


പണ്ട് ഞാനും മുത്തുവും ഉമ്മത്തില ഉണങ്ങിയത് ചുരുട്ടി  ബീഡി പോലെ വലിക്കാറുണ്ട്. ഒരു രസത്തിനു. ഞങ്ങള്‍ക്ക് അന്ന്‍ ചെറിയ  ഒരു മത്ത്‌ പോലെ വരാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മാമന്‍ മുത്ത്‌  എനിക്ക് ചില ദിവസങ്ങളില്‍ ബീഡി വലിക്കാന്‍ തരും. ബീഡി സ്ടോക്ക് ഇല്ലാത്ത ദിവസങ്ങളില്‍ മുന്നിലെ വീട്ടില്‍ നിന്നാണ്  ഉമ്മത്തില പറിക്കുക.

എന്റെ ബാല്യകാലം ഓര്‍ക്കാനിടയാക്കിയ ദിലീപിന് ഒരു  ചെറിയ പൂച്ചെണ്ട് സമ്മാനിക്കാം. വേണമെങ്കില്‍ നമുക്ക് ഒരു ഉമ്മത്ത്‌ പുക വിടാം...

 ബീഡിക്കുറ്റി  കഥകളുടെ  ചില  വരികള്‍ ആണിത് .

Saturday, October 20, 2012

വരുന്നു താമസിയാതെ

വരുന്നു താമസിയാതെ ഒരു  ബീഡി കുറ്റിയുടെ കഥ... കാത്തിരിക്കുക ..

Saturday, October 13, 2012

അമ്പഴങ്ങയിട്ട മീങ്കറി…


ഒരു  പണിയുമില്ലാതെ  വെറുതെ  ഇരിക്കുമ്പോള്‍ മനസ്സില്‍ പഴയ  ഓര്‍മ്മകള്‍  ഓടിയെത്തുന്നത് സാധാരണ പതിവാണല്ലോ. അങ്ങിനെയാണ്‍ ഞാന്‍ ഇന്നെലെ  കുഞ്ചുവമ്മാന്റെ കോണകവാല്‍ 
എഴുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നത് മണിയും കുഞ്ഞുമണിയും ലീലയും ഒക്കെയുള്ള ഒരു  ലോകവും ചാമക്കഞ്ഞിയും ആയിരുന്നു. എഴുതി എഴുതി എങ്ങോട്ടൊക്കെ പോയി അവസാനമാണ്‍ കുഞ്ചുമ്മാനെ ഓര്‍മ്മ വന്നതും കഥയുടെ ദിശ അങ്ങോട്ടേക്കാക്കിയതും.

തറവാട്ടിലെ മറ്റൊരു  പുരയിലാണ് കുഞ്ചുവമ്മാന്റെ  താമസം എന്നാണെഴുതിയിരുന്നത്. എനിക്കന്നേരം ആ പുരയുടെ  പേര്‍ മനസ്സില്‍ വന്നില്ല, കുഞ്ചുവമ്മാന്റെ വാസസ്ഥലം പത്തായപ്പുര ആയിരുന്നു.

പത്തായപ്പുരയില്‍  ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും  ചിത്രപ്പണികളുള്ള് പൂട്ടും  അതിന്നൊരു വലിയ  താക്കോലും. പിന്നെ നേരെ കാണുന്നത് ഗോവണി  മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള  മറ്റൊരു മുറിയും. ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.

പത്തായപ്പുര  ഇത്രയും ഉണ്ടെങ്കില്‍ പിന്നെ തറവാട് എത്ര വലുതാണെന്ന്  ഊഹിക്കാമല്ലോ..? ചെറിയമ്മയും  കുടുംബവും അവിടെ. തറവാട്ടിലും തട്ടിന്‍ പുറവും ഗോവണി മുറിയും ഉണ്ട്. വിശാലമായ ഉമ്മറം കിഴക്കും തെക്കും. കിഴക്കേ ഉമ്മറത്ത് നിന്ന് വടക്കേ ഭാഗത്താണ്‍ അടുക്കള. അടുക്കളക്കും ഉമ്മറത്തിനും ഇടക്ക് ഒരു കൊച്ചു തളം ഉണ്ട്. ആ തളത്തില്‍ നിന്ന് കുണടിലേക്കിറങ്ങുന്നത് പോലെ ആണ്‍ അടുക്കള.

അടുക്കളക്ക് രണ്‍ട് ഭാഗമുണ്ട്. ആദ്യം  അടുക്കളത്തളം, അതിന്നപ്പുറത്ത്  അടുക്കള. അടുക്കളയില്‍  നിന്ന് കിഴക്കോട്ടാണ്‍ വാതില്‍. പിന്നെ വടക്കോറത്ത് വളരെ ആഴമുള്ള  ഒരു  കല്‍ക്കിണര്‍. കിണറിന്റെ  അടിയില്‍ പൂതക്കുറ്റി  ഉള്ള കാരണം ആ വെളളത്തിന്‍  അല്പം കനം അല്ലെങ്കില്‍ കട്ടി  കൂടുതലായിരുന്നു.

ആ പ്രദേശത്ത് കല്‍ക്കിണറുകള്‍ കുറവായിരുന്നു. അയലക്കാര്‍ ആ കിണറ്റില്‍ നിന്ന് തന്നെയാണ്‍ കുടിവെള്ളം എടുക്കാറ്. പണ്ട് ഈ തറവാട്ടില്‍  നിന്ന് മാക്കുണ്ണി അമ്മാന്‍ എന്ന എന്റെ അമ്മയുടെ  അച്ചന്‍  മാറിത്താമസിച്ചപ്പോള്‍  ആദ്യം പണിതത് നെല്ലിപ്പടി  വെച്ച ഒരു കല്‍ക്കിണര്‍ ആയിരുന്നു.

നെല്ലിപ്പടി കൂറ്റനാട്ടിലെ ചെറിയമ്മയുടെ തറവാട്ടില്‍  നിന്ന് കാളവണ്ടിയിലാണ്‍  കൊണ്‍ടുവന്നത്. അതൊക്കെ  വലിയ കഥ. അത് പിന്നെ പറയാം.

പിന്നെ പറയാമെങ്കിലും  രണ്ട് വാക്ക് ഇങ്കെ പോടലാം. ആ നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായിരുന്നു എന്റെ അച്ചാച്ചനെന്ന അമ്മയുടെ പിതാവ്. കല്ലായില്‍ മാക്കുണ്ണി എന്നായിരുന്നു പേരെങ്കിലും ഷാപ്പില്‍ മാക്കുണ്ണി എന്നായിരുന്നു വിളിപ്പേര്‍. ആ നാട്ടില്‍ കള്ള് ഷാപ്പ് നടത്തുന്ന ഏക വ്യക്തിയായിരുന്നത്രെ.

അനേകം പേര്‍  ചെത്തിക്കൊണ്ട് വരുന്ന കള്ള്  വിപണനം ചെയ്യുന്നതിന്‍ മുന്‍പ് ആ വീട്ടിലെ മുറ്റത്ത്  വെച്ച് അളക്കും. അങ്ങിനെ ഷാപ്പിലെ മാക്കുണ്ണി  ലോപിച്ച് ഷാപ്പിക്കാരുടെ വീട് എന്നായി  മാറി.

അങ്ങിനെ വലിയ ജന്മിയും ഷോപ്പി ഉടമയായിരുന്ന എന്റെ അച്ചാച്ചന്‍ മദ്യപാനി ആയിരുന്നില്ല. ഈശ്വര ഭക്തനായിരുന്നു. ഗുരുവായൂരപ്പദാസനായിരുന്നു.  അച്ചാച്ചന്റെ വേഷം മുട്ടുവരെയുള്ള ഒരു ഒറ്റ മുണ്‍ട്. പുറത്ത് പോകുമ്പോള്‍ മാത്രം ഒരു മേല്‍ മുണ്ട്.  ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല.

അങ്ങിനെ കുഞ്ചുവമ്മാനേയും, ചെറിയമ്മയേയും മണി, കുഞ്ഞുമണി  മുതലായവരേയും ചാമക്കഞ്ഞിയും  എല്ലാം ഞാന്‍ ഓര്‍ത്തു. ഇതൊക്കെ  എഴുതുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നു എന്റെ പ്രിയപ്പെട്ട വലിയച്ചനും വലിയമ്മയും.

അവരുടെ വീട് കുന്നംകുളത്ത് പട്ടാമ്പി  റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ  ഇറക്കത്തിലായിരുന്നു. വലിയച്ചന്‍ കൊളംബോയില്‍ ഡോക്ടര്‍ ആയിരുന്നു. വലിയമ്മ അവിടെ തന്നെ  വലിയച്ചന്റെ അസ്സിസ്റ്റ്  ചെയ്തിരുന്ന മെഡിക്കല്‍ അസിസ്സ്റ്റന്‍ ആയിരുന്നു.

വലിയച്ചന്‍  വളരെ നെരെത്തെ  റിട്ടയര്‍  ചെയ്ത് വന്നിരുന്ന സമയത്താണ്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ വലിയച്ചന്‍ എന്റെ തറവാട്ടില്‍  – അതായത് എന്റെ അച്ചന്‍  ജനിച്ചുവളര്‍ന്ന ഞമനേങ്ങാട്ട് വെട്ടിയാട്ടില്‍ കുടുംബത്തില്‍  ഇടക്കിടക്ക് വന്ന് താമസിക്കും.

വലിയച്ചനെ ആ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അന്നത്തെ കാലത്തെ  ഏക ഡോക്ടറായിരുന്നു  അദ്ദേഹം. യൌവനകാലം മുഴുവനും സിലോണിലായിരുന്നു ദൌത്യം. വയ്യാണ്ടായപ്പോളാണ്‍ നാട്ടിലെത്തിയത്.

സഫാരി സൂട്ടുപോലെ ഉള്ള ഒരു ഷര്‍ട്ടും പേന്റിനുപകരം മുണ്ടും ആയിരുന്നു വലിയച്ചന്റെ വേഷം. പിന്നെ വിലപ്പെട്ട കൊളമ്പ് കാല്‍ക്കുട. വെട്ടിയാട്ടില്‍ തറവാട്ടുകാരെല്ലാം ചുരുങ്ങിയത് ആറടി ഉയരമുള്ളവരും ആയുധാഭ്യാസികളും ആയിരുന്നു. കുടുംബ കളരിയില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്ട്സ് എന്റെ തലമുറ വരെയുള്ളവര്‍ക്ക് സിദ്ധിച്ചിരുന്നു.

നാട്ടിലുള്ളവരെല്ലാം വലിയച്ചനെ ഡോക്ടര്‍ പത്മന്‍  എന്നാണ്‍ വിളിച്ചിരുന്നത്. വിദേശവാസം അവസാനിപ്പിച്ച് തറവാട്ടിലെ  സ്വത്ത്  വിഹിതം വാങ്ങി അദ്ദേഹം കുന്നംകുളത്ത്  വീട് വെച്ച്  താമസമാക്കി.

എന്നെ വലിയ ഇഷ്ടമായിരുന്നു വലിയച്ചന്‍, നന്നായി  പഠിക്കണമെന്നും ഡോക്ടറാകണമെന്നുമെല്ലാം ഉപദേശിക്കുമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വലിയച്ചനെ കാണാന്‍ പോകുമ്പോള്‍ എനിക്ക് വുഡന്‍ കേയ്സുള്ള സ്ലേറ്റ് പെന്‍സില്‍ തരുമായിരുന്നു. അന്നത്തെ കാലത്ത്  അപൂര്‍വ്വമേ അത്തരം പെന്‍സിലുകള്‍ കിട്ടിയിരുന്നുള്ളൂ..

വലിയച്ചനുമായുള്ള എന്റെ ഈ അടുപ്പം ഞാന്‍ കൌമാരത്തിലെത്തിയപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ ഇടക്കിടക്ക് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയച്ചനെ കാണാന്‍ പോകുമായിരുന്നു.

ഞാന്‍ സ്കൂള്‍  ഫൈനല്‍ എത്തുമ്പോളെക്കും വലിയച്ചന്‍ ഇഹലോകവാസം വെടിഞ്ഞു. വെട്ടിയാട്ടില്‍ തറവാട്ടിലെ ആണ്‍ തരികളെല്ലാം അറുപത് വയസ്സോടെ പരലോകം പ്രാപിക്കുകയാണ്‍ പതിവ്. വലിയച്ചനും, അച്ചനും, പാപ്പനും, എന്തിനുപറേണു വലിയച്ചന്റെ മൂത്ത മകനും ഈ  പ്രായത്തില്‍ അന്ത്യശ്വാസം വെടിഞ്ഞു.

എവിടെയോ ഒരു  സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള  പോലെ ഈ ഞാന്‍ അറുപത്തഞ്ചായിട്ടും ആരും വിളിച്ചില്ല. അറുപത്  വയസ്സില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മരണത്തെ  പ്രതീക്ഷിച്ചെങ്കിലും എന്റെ നറുക്ക് വീണില്ല.

വലിയച്ചന്‍  മരിച്ചു, വലിയമ്മ ഒറ്റക്കായി. ഞാന്‍ വല്ലപ്പോഴും പോകുമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍  കുന്നംകുളത്ത് പഠിക്കുമ്പോല്‍ ഇടക്കിടക്ക് അവിടെ പോകും. വീട്ടിലെ മെയിന്റസ് ഒക്കെ ഞാന്‍ തന്നെ ആയിരുന്നു ചെയ്യുക.

എപ്പോള്‍  ചെന്നാലും കുടിക്കാനും  ഊണിന്റെ സമയത്ത് ഊണും തരും വലിയമ്മ. വലിയമ്മ പുരാതന വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. നേത്രവൈദ്യം അറിഞ്ഞിരുന്ന  വലിയമ്മ ആ സമയത്ത് വൈദ്യം പ്രാക്ടീസ് ചെയ്തിരുന്നു. ധാരാളം പേഷ്യന്റ്സും ഉണ്ടായിരുന്നു.

ആയുര്‍വ്വേദ വൈദ്യചികിത്സ ആയിരുന്നു. കണ്ണിലെ  മാറാവ്യാധികള്‍ക്കും, കണ്ണിലെ  മുറിവുകള്‍ക്കും, കണ്ണില്‍ നെല്മണി വീണുള്ള പരുക്കിനും ഒക്കെ ഒറ്റമൂലി പ്രയോഗങ്ങളുണ്ടായിരുന്നു. തോട്ടത്തിലെ നദ്യാര്‍വട്ടം  ചെമ്പരത്തി  എന്നിവ വൈദ്യത്തിന്‍  ഉപയോഗിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.

വലിയമ്മ എപ്പോഴും ഈശ്വരനാമം ജപിച്ചുകൊണ്ടിരിക്കും, പൂവറുക്കുമ്പോളും, മാലകെട്ടുമ്പോളും മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴും ഈശരനാമം ജപിച്ചുകൊണ്ടേയിരിക്കും. കുളി കഴിഞ്ഞുവന്നാല്‍ ഭസ്മം  തൊടും. അങ്ങിനെ വലിയ  ദിനചര്യ ഉള്ള് സ്ത്രീയായിരുന്നു.

വലിയമ്മയുടെ മൂത്ത മകനെ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍  ചേര്‍ത്തുവെങ്കിലും ഒരു  കാമ്പസ്സ് പ്രണയത്തില്‍ അകപ്പെട്ട് ഒരുത്തിയെ കെട്ടി. അങ്ങിനെ പഠിപ്പ്  മുടങ്ങി.

എന്നെ ഡോക്ടറായി  കാണാന്‍ വലിയമ്മ മോഹിച്ചു. എന്നെ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ത്തിയെങ്കിലും ആദ്യവര്‍ഷം തന്നെ ഞാന്‍ അവിടെ നിന്ന് ചാടിപ്പോയി നേരെ ഗള്‍ഫിലേക്ക്  വിട്ടു. ഒരു മക്കളും  ഡോക്ടറായി  കാണാന്‍ സാധിച്ചില്ലാ എന്നും പറഞ്ഞ്  വലിയമ്മ എപ്പോഴും വിലപിക്കുമായിരുന്നു.

അങ്ങിനെ വെസ്റ്റ് ബംഗാളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ വലിയമ്മയുടെ ഇളയ  മകന്‍ ഉദ്യോഗം രാജിവെച്ച് ഹോമിയോ കോളേജില്‍  ചേര്‍ന്ന് പഠിച്ച് ഇപ്പോള്‍ കല്‍ക്കട്ടയിലെ പേര്‍ കേട്ട, പ്രശസ്തിയായ ഒരു ഡോക്ടറാണ്‍.

ഞാന്‍ ചെറുപ്പത്തില്‍ അധികം എരിവ് കഴിക്കില്ലായിരുന്നു. ഞാന്‍ ഉച്ചക്ക്  ഉണ്ണാന്‍ ഉണ്ടാകുമെന്ന് വലിയമ്മ  അറിഞ്ഞാല്‍ എനിക്ക് വേണ്ടി അന്നത്തെ മീന്‍ കറി സ്പെഷലായി  ഉണ്ടാക്കും. പെപ്പര്‍ ഫിഷ് കറി വിത്ത് അമ്പഴങ്ങ. സീസണാണെങ്കില്‍ മീന്‍ കറിയില്‍ അമ്പഴങ്ങ ഇടും. വലിയമ്മ മരിച്ചതിന്‍ ശേഷം ഞാന്‍ അത്തരം മീന്‍ കറി കഴിച്ചിട്ടില്ല.

ഒരിക്കലെങ്കിലും എനിക്ക് ആ റെസീപ്പിയിലുള്ള മീന്‍ കറി അമ്പഴങ്ങയിട്ട് വെച്ചുതരാന്‍ എന്റെ പെമ്പിറന്നോത്തിയോട് പറഞ്ഞെങ്കിലും ഈ  നാള്‍ വരെ അവള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.

മണ്മറഞ്ഞ എന്റെ  തലമുറകളിലെ പലരേയും ഞാന്‍  ഇടക്ക്  ഓര്‍ക്കാറുണ്ട്. ഇന്നെലെ മത്തിക്കറി വെക്കുമ്പോള്‍  ഞാ‍ന്‍ ബീനാമ്മയോട് പറഞ്ഞു ഈ അമ്പഴങ്ങക്കാര്യം. അമ്പഴങ്ങ ഇപ്പോള്‍ സീസണല്ലെങ്കിലും അടുത്ത സീസണില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നു അവള്‍.

തുലാവര്‍ഷത്തിലാണൊ അതോ തിരുവാതിര ഞാറ്റുവേലക്കാണൊ  അമ്പഴങ്ങ വിളയുന്നതെന്ന് എനിക്കോര്‍മ്മ വരുന്നില്ല. മഴക്കാലമാണ്‍ അമ്പഴങ്ങയുടെ സീസണ്‍.

അടുത്ത തിരുവാതിര  ഞാറ്റുവേലക്കെങ്കിലും എന്നെ അങ്ങോ‍ട്ട്  വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്കെന്റെ  വലിയമ്മയേയും വലിയച്ചനേയും കാണാന് തിരക്കായി..

NB: there is dataprocessing errors, kindly excuse



Friday, October 12, 2012

കുഞ്ചു അമ്മാന്റെ കോണകവാല്‍

എത്ര എഴുതിയാലും അവസാനിക്കാത്ത ഓര്‍മ്മകള്‍.. . - .ബാലേട്ടന്‍, തന്കേച്ചി, ശാരദ ഏടത്തി, മണി, കുഞ്ഞുമണി, ലീല അങ്ങിനെ പലരും മനസ്സിലോടിയെത്തുന്നു. ഇന്ന് ഉച്ചക്ക് കിടന്നുറങ്ങുമ്പോള്‍ ഇവരില്‍ ചിലര്‍ എന്റെ അടുത്തെത്തി. എത്തിയവര്‍ പരലോകം പ്രാപിച്ചവര്‍.. .. പക്ഷെ എന്നെ പിടിച്ച്ചുനിര്തിയത് ചാമ അരികൊന്ടുള്ള  കഞ്ഞിയാണ് . ഞാന്‍ പണ്ട്‌ പണ്ട്‌ , എന്നുവെച്ചാല്‍ എനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം. വള്ളി ടൌസര്‍ ഇട്ടു നടക്കുന്ന കാലം. 

ചെറിയമ്മയുടെ മക്കളായ മണി, കുഞ്ഞുമണി, ലീല എന്നിവര്‍ ചെറിയമ്മയുടെ കൂടെ വേറെ ആയിരുന്നു താമസം. ചെറിയമ്മ എന്ന്‍ വെച്ചാല്‍ എന്റെ ചെറിയമ്മ അല്ല, മറിച്ച് എന്റെ അമ്മയുടെ ചെറിയമ്മ. അമ്മ വിളിക്കുന്നത് കേട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചു പോന്നു. മണി എന്നെക്കാളും മൂത്തതും, കുഞ്ഞുമണി സമപ്രയവും, ലീല താഴെയും ആയിരുന്നു. 

ചെറിയമ്മയുടെ ഹബ്ബി അതായത് മണി കുഞ്ഞുമണി ലീല മുതല്‍ പേരുടെ ഫാദറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്റെ അച്ചാച്ചന്‍ മാക്കുണ്ണിയുടെ ഇളയ സഹോദരന്‍ ആണ്. അകലത്തില്‍ ചരമമടഞ്ഞു. എങ്കിലും അവര്‍ ചെരുവത്ത്തനിയില്‍ തന്നെ താമസിച്ചു പോന്നു. 

എന്റെ വീട്ടില്‍ കിട്ടാത്ത ഒരു സാധനം ആയിരുന്നു ചാമ. ചാമ കൃഷി ചെയ്തിരുന്നത് അവരുടെ അമ്മയുടെ നാടായ കൂറ്റനാട്ടില്‍ ആയിരുന്നു. അവിടെ നിന്ന് വല്ലപ്പോഴും കൊണ്ടുവരും. ചാമാക്കഞ്ഞി തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ അവരുടെ പിന്നാലെ ഓടും. ചെറിയമ്മയുടെ വീടിന്റെ അടുത്താണ് കുഞ്ചു അമ്മാന്‍ താമസിക്കുനത്. ഈ കുഞ്ചു അമ്മാന്‍ ഒരു ഒറ്റയാന്‍ ആണ്. അച്ചാച്ചന്റെ അമ്മനാണ്. അമ്മ വിളിക്കുന്നത് കേട്ടിട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചുപോന്നു. 

കുഞ്ചു അമ്മാന് പുന്ച്ച പാടത്തേക്ക് പോകുന്ന വഴിയില്‍ ഒരു പറമ്പ് ഉണ്ടായിരുന്നു.മൂപ്പര്സ് മിക്കവാറും അവിടെ ഉണ്ടാകും. മൂപ്പര്‍ എക്സ് സിലോണ്‍ ആയിരുന്നു, നല്ല അദ്ധ്വാനിയും ആയിരുന്നു. തറവാട്ടിലെ മറ്റൊരു പുരയിലായിരുന്നു മൂപ്പര്സിന്റെ താമസം. ഞാന്‍ മൂപര്സിനെ കാണാന്‍ ഇടക്ക് പോകും, എനിക്ക് പഴവും മറ്റും തരും കഴിക്കാന്‍.  -. വിക്രിതിയനായ എന്നെ അമ്മാന് ഇഷ്ടമായിരുന്നു. ഞാന്‍ അമ്മാന്റെ കോണകവാല്‍ പിടിച്ച്‌ ഓടും ചിലപ്പോള്‍... . 

ചിലപ്പോള്‍ അമ്മാന്‍ എന്നെ ചെവിക്ക് പിടിച്ച്‌  നുള്ളും, ചിലപ്പോള്‍ ഒന്നും പറയില്ല. പാവം കുഞ്ചു അമ്മാന്‍... -  - കുഞ്ചു അമ്മാന് പെണ്ണ് ഉണ്ടായിരുന്നോ എന്ന് എനിക്കോര്‍മയില്ല. ഞാന്‍ കാണുമ്പോള്‍ ഒറ്റത്തടി ആണ്.

കുഞ്ചു അമ്മാനെ കുറിച്ച് കുറച്ചും കൂടി പറഞ്ഞു നമുക്ക് വിശദമായ കഥ പറച്ചില്‍  തുടങ്ങാം.

[ഇപ്പോള്‍ സമയം രാത്രി പത്തെകാല്‍, ശേഷം ബുക്ര ആകാം.]

* ബുക്ര എന്നാല്‍ അറബിയില്‍ നാളെ.

Monday, October 8, 2012

ഉമക്ക് വേണ്ടി വാങ്ങിയ ഉണക്ക മാന്തള്‍




ചാറ്റ് ചെയ്തുകൊണ്ട്ട് ഇരിക്കുമ്പോള്‍   കൊച്ചിയിലെ ഉമ തണുത്ത ബീയര്‍ മോത്തിക്കുടിക്കുന്ന കാര്യം പങ്കുവെച്ചു.

"ഈ വീകെന്ടില്‍ നാട്ടില്‍ പോകുമ്പോള്‍ ഇത് വഴി വരൂ. നമുക്ക് ഇവിടെ ഫോസ്റെര്‍ ചില്‍ഡ് ബീയര്‍ അടിക്കാം.."

"ഓ അങ്ങിനെയകാം,പക്ഷെ എന്തെങ്കിലും കടിക്കാനും വേണം.."
"ഉച്ചഭക്ഷണം കഴിച്ചു യാത്ര തുടരാം.."

"ഉമക്കുട്ടി സാമ്പാറും അവിയലും ഒക്കെ അല്ലെ കഴിക്കൂ ... സംകടിപ്പിക്കാം..."

"യേ എന്നാരു പറഞ്ഞു...എനിക്ക് മീന്‍കറി വേണം, മിന്നെ മാന്തള്‍  വറുത്തതും..."

'ഹി ഹി ഹിഹി .... എനിക്ക് ചിരിവരുന്നൂ എന്റെ ഉമക്കുട്ടീ.. ഇന്നെത്തെ കാലത്തേ നമ്പൂരി sകുട്ടികള്‍ എങ്ങിനെ ഇങ്ങിനെ ആയി.'

സംഗതി എളുപ്പമായി. വീകെണ്ട് നമുക്കടിച്ച് പൊളിക്കാം  തൃശ്ശൂരില്‍...

'ദിവസങ്ങള്‍ അങ്ങിനെ പോയ്കൊണ്ടിരുന്നു, തൃശൂര്‍ കാരന്‍ ഫ്രന്റ് ഉമയെ  ഓര്‍മിപ്പിച്ചു സാടരടെയ്..

" ഞാന്‍ എത്തിക്കോളാം സാര്‍, പക്ഷെ  ഒരു ചൈന്ജ് .. ഞാന്‍ മടക്കം വരാം, അപ്പോള്‍ ഇനി ബീയരെല്ലാം കുടിച് വീലയാല്‍  തന്നെ, ഒരു ദിവസം അവിടെ തങ്ങുന്നതിനും എനിക്ക് നോ പ്രോബ്ലം."

തൃചൂര്കാരന്‍ ഫ്രന്റ് ശനിയാഴ്ച ബെവരെജസ്സില്‍ ക്യൂ നിന്ന്‍ പത്തു കേന്‍ ഫോസ്റര്‍ ബീയറും ശക്തന്‍ മാര്‍കറ്റില്‍ നിന്ന്‍ ഉണക്ക മാന്തളും വാങ്ങി. 

ഉണക്ക മാന്തള്‍ അന്ന്  തന്നെ വറുത്ത് ഒരു ടബ്ബയില്‍ ആക്കി. ബീയര്‍ എല്ലാം ഫ്രീസറില്‍ വെച്ച്‌ നാളെ കാണാന്‍ പോകുന്ന ചാറ്റ് ഫ്രണ്ട് ഉമയെ സ്വപ്നം കണ്ട് കിടന്നുറങ്ങി. 

ഉമയെ ആദ്യമായി ടെക്സ്റ്റ്‌ ചാറ്റിലും പിന്നെ പിന്നെ വീഡിയോ ചാറ്റിലും കണ്ടു കണ്ടു ആളെ നന്നായറിയാം. പറഞ്ഞ വാക്കില്‍ മാറ്റമില്ലാത്ത ആളാണെന്ന് ബോദ്യപ്പെട്ടിട്ടുണ്ട്. സണ്ടേ പത്തര മണിക്ക് എത്താമെന്ന് ഏറ്റിട്ടും ഉണ്ട്.

തൃച്ചുര്‍ക്കാരന്‍ പയ്യന്‍സ് സുകുമാര്‍ജീ എന്ന മിഡില്‍ എയിജിഡ് മേന്‍ ഉമയുടെ വരവും കാത്ത് കാത്ത് തോറ്റു. സമയം പന്ത്രണ്ട് ആയിട്ടും ഉമ എത്തിയില്ല.

സുകുമാര്‍ജി ഉമയെ വിളിച്ചന്വേഷിച്ചില്ല. അവള്‍ പോയി തുലയട്ടെ.. അവള്‍ക്ക് പ്രിയങ്കരം ഒരു പക്ഷെ അവളെക്കാളും നാല് വയസ്സ് ചെറുപ്പമായ സിദ്ധെട്ടനെയും കിംഗ്‌ ഫിഷര്‍ ബീയറും ആയിരിക്കും. 

മദ്യ ലഹരിയില്‍ ഒരു പക്ഷെ സിദ്ധേട്ടനെ കെട്ടിപ്പുണരുന്ന സുഖം ഈ മിഡില്‍ എജില്‍ നിന്ന് കിട്ടിയില്ലെകിലോ എന്നോര്‍ത് ആകും ഒരു പക്ഷെ ഉമ വാക് പാലിക്കാതെ നേരെ കൊച്ചിയിലേക്ക് വിട്ടത്.

"എന്നാലും ഉമേ ഇത് ഒരു കൊലച്ചതി ആയി. ഈ ഉണക്ക മാന്തള്‍ കഴിക്കാനെങ്കിലും നീ ഒരു ദിവസം എന്റെ ഗസ്റ്റ് ആയി ഇവിടെ കൂടണേ...."

അവളെ പറഞ്ഞിട്ട്ട് കാര്യമില്ല.. ഒറ്റക്ക് താമസിക്കുന്ന വന്‍ നഗരിയിലെ  പെണ്‍കുട്ട്യോള് ഏതാണ്ടൊക്കെ ഇങ്ങിനെതന്നെ..

" നീ നിന്റെ സിദ്ധേട്ടന്റെ കിംഗ്‌ ഫിഷറും ചപ്പിക്കൊണ്ട് ഇരുന്നോ അവിടെ.."

+++++

Saturday, October 6, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5




നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.html



പന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍  നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും  നിമ്മിയും   .

"അമ്പലത്തില്‍  തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."

"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന്‌ ശേഷം വിശേഷങ്ങള്‍ പറയാം."

"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."

"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്  ഇരുന്നുകൂടെ..?"

മാധവി അമ്മ നിമ്മിയെ വിളിച്ചു  ഒപ്പമിരിക്കാന്‍.

"എല്ലാവരും കൂടി  ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന്  എന്താച്ചാ വിളമ്പി  കൊടുക്ക്‌...."

"എനിക്ക്  ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."

"മോരും തൈരും  ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍  അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."

നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന്‌ മേശപ്പുറത്ത് വെച്ചു.

"കേളു  നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."

"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന  ശീലം ഉണ്ടെങ്കില്‍  ഇന്ന്  അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

"ഓ ... ആകാം. വിരോധമില്ല... പക്ഷെ  എനിക്കങ്ങിനെ  ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."



btw: please note  that  part  no. 5 is  incomplete.

Monday, September 24, 2012

നടന്‍ തിലകന് ആദരാഞ്ജലികള്‍

മലയാളത്തിന്‍റെ തിലകക്കുറി മാഞ്ഞു...

അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു. മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട ായിരുന്നു.

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത്‌ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിന്  തുടര്‍ന്ന്‌ തിലകനെ ആദ്യം അടുത്തുളള ഒരു  സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചി രുന്നു. ആശുപത്രി വിട്ട തിലകന്‍റെ ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടര്‍ന്നാണ് കിംസില്‍ പ്രവേശിപ്പിച്ചത് .



അരങ്ങിലും വെള്ളിത്തിരയിലു അഭിനയത്തില്‍ പെരുന്തച്ചന്‍ തന്നെയായിരുന്നു തിലകന്‍. 1935ല്‍ ജനിച്ച സുരേന്ദ്രനാഥ തിലകന്‍ നാടകത്തിലൂടെയായ ിരുന്നു അഭിനയലോകത്ത് എത്തുന്നത്. മുണ്ടക്കയത്ത് മുണ്ടക്കയം നാടകസമിതി രൂപീകരിച്ചായിരു ന്നു തിലകന്‍റെ അരങ്ങേറ്റം. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലെയൂ ടെയും തിലകന്‍ അരങ്ങില്‍ തിളങ്ങി.



തിലകന്‍ 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാ ണ് വെള്ളിത്തിരയിലെ ത്തുന്നത്. യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂട െ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെതെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.




കടപ്പാട് : ശ്രീജ നായര്‍ 

Thursday, September 20, 2012

ബക്കാര്‍ഡി വിത്ത് കോള


ഒരു  മാസത്തെ കാരഗ്രഹ വാസം കഴിഞ്ഞ പോലെ ആയിരുന്നു എനിക്ക്  ഇന്ന്. വാഹനാപകടത്തില്‍ എല്ലൊടിഞ്ഞു കിടപ്പിലായിരുന്നു ഒരു  മാസം. 
ഇന്ന് പുറത്തിറങ്ങാന്‍  സമയം ഒരു  പാന്റ് ഇട്ടു  നോക്കിയപ്പോള്‍ കടക്കുന്നില്ല. തടിച്ചു  വീര്‍ത്തിരിക്കുന്നു. എന്നാലും അത് കുത്തിക്കയറ്റി പുറത്തിറങ്ങി.  
ഒരു  മാസത്തിനു  ശേഷം എന്തെല്ലാം മാറ്റങ്ങള്‍..., എന്റെ ഓഫിസ് സമുച്ചയതിന്നടുത് ഒരു പുതിയ ടയര്‍ ഷോപ്പ് - പിന്നെ ഒരു  പുതിയ ലാബ്‌ വിത്ത് ടീം ഓഫ് ഡോക്റെര്സ് . അങ്ങിനെ പല പുതു സംരഭങ്ങളും. 
അരവിന്ദേട്ടന്റെ ചായക്കടയില്‍ പുതിയ ബോട്ടല്‍ ഫ്രീസര്‍...::., "എന്താ അരവിന്ദേട്ടാ ഈ ഐസുപെട്ടിയില്‍ തണുത്ത ബീയര്‍  വെക്കാത്തെ..?"

"അത്  കൊള്ളാം - ആള്  തരക്കേടില്ലല്ലോ കുട്ടന്‍ മേനോനെ..?"
ചായപ്പീടികയിലെ ഫ്രീസര്‍ അലമാരി കണ്ടപ്പോഴാണ്  എനിക്ക് എന്റെ പ്രവാസി  ജീവിതം ഓര്മ വന്നത്.

ബെയ്രൂട്ട്, കെയ്റോ, അമ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട്, ദുബായ്,  എല്ലാം തെണ്ടിത്തിരിഞ്ഞ് അവസാനം ഒമാനിലെ മസ്കത്തില്‍ തമ്പടിച്ചു - പെണ്ണും പിടക്കോഴിയും കുട്ട്യോളും ഒക്കെ ആയി വസിച്ച കാലം.

ഹാ ഇറ്റ്‌ വാസ് എ ബ്യൂട്ടിഫുള്‍  ടൈം. മരുഭൂമിയിലെ വാസം മറക്കാനാവില്ല. എന്റെ ബോസ്സ് കാനഡയില്‍  സ്ഥിരതാമസക്കാരനായ ഒരു  ലെബനാനി ആയിരുന്നു. അയാള്‍ ഓഫീസില്‍  ഗസ്ടിന് ബീയറും  വൈനും സൂക്ഷിക്കുമായിരുന്നു.  ഞാന്‍ അതിലെ ഹെനിക്കന്‍  ഫോസ്ടെര്‍ മുതലായ ബീയര്‍ എടുത്തു  കുടിക്കുമായിരുന്നു - എന്നോട് അത് പാടില്ല എന്ന് പറഞ്ഞെങ്കിലും ഞാന്‍ അനുസരിക്കാറില്ല. 

ഗള്‍ഫിലെ ചൂട് അനുഭവിച്ചവര്‍ക്കെ  അറിയൂ, ഒരു  കുപ്പി തണുത്ത ബീയര്‍  അകത്ത്താക്കിയലുള്ള അനുഭൂതി. 

[ഒരു  പാട് എഴുതാനുണ്ട് - ഇപ്പൊ വന്നേക്കാം] 

Tuesday, September 18, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച



നിര്‍മ്മല മുറിയില്‍ കയറിയപ്പോള്‍ കേളുനായര്‍ പുറം തിരിഞ്ഞ്കിടക്കുകയായിരുന്നു. അവള്‍ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്, മുടി അഴിച്ചിട്ട്  ഉറങ്ങി എണീറ്റ് വരുന്നെന്ന ഭാവത്തില്‍ ഒരു മദാലസയായി, കേളുനായരെ തൊട്ട് വിളിച്ചു

“നാലുമണിയായി
“കേളുനായര്‍ ഇടത്തോട്ട് തിരിഞ്ഞ് മലര്‍ന്ന് കിടന്നു എണീക്കാതെ. തത്സമയം നിര്‍മ്മല ഉറക്കച്ചടവോടെ മുടികെട്ടാനൊരുങ്ങിയപ്പോള്‍ അവള്‍ വിചാരിച്ച മാതിരി തന്നെ അവളുടെ മുഴുത്ത മാറിടം പുറത്തേക്ക് ചാടിയിരുന്നു.”

“പക്ഷെ അതൊന്നും കണ്ടില്ലായെന്ന മട്ടില്‍ കേളുനായര്‍ അവളുടെ മുഖത്ത് നോക്കിയിട്ട്.”

“മകളെവിടെ.? അവളെ എടുത്തോണ്ട് വരൂ..”
“കാപ്പി കുടിക്കേണ്ടെ..? കാപ്പിയോ ചായയോ ആണ്‍ വേണ്ടത്. മധുരം എങ്ങിനെയാ?”

“ചായ മതി, മധുരത്തിന്‍ കുഴപ്പമൊന്നും ഇല്ല. എന്ന് വെച്ച് അധികമൊന്നും വേണ്ട.”
“മോള്‍ ഉറങ്ങിയെണീക്കുമ്പോളെക്കും ഞാന്‍ ചായ എടുത്ത് വരാം.”
“ഞാന്‍ അഞ്ചുമണിക്ക് അമ്പലത്തില്‍ പോകുമ്പോളെക്കും മോളെ കണ്ടിട്ട് വേണം പോകാന്‍..”
“അപ്പോളെക്കും അവളെണീക്കും,  അതിന്‍ മുന്‍പ് ഞാന്‍ ചായയുമായി വരാം

നിര്‍മ്മല ബ്ലൌസും സാരിയും ശരിക്കുടുത്ത് അടുക്കളയിലേക്ക് കയറി.

കേളുനായരെണീറ്റ്  ബാത്ത് റൂമില്‍ പ്രവേശിച്ചു, മുഖം കഴുകി ഫ്രഷായി മുറിയില്‍ വന്നിരുന്നു. പെട്ടിയില്‍ നിന്നൊരു പുസ്തകം എടുത്ത് മറിച്ചുംകൊണ്ടിരുന്നു.

അതിന്നിടക്ക് നിര്‍മ്മല ട്രേയില്‍ ഒരു കപ്പ് ചായയും നാല്‍ ബിസ്കറ്റും ആയി വന്നു. ചായക്ക് കടിയായി ബിസ്കറ്റല്ലാതെ വേറെ  എന്തെങ്കിലും പ്രത്യേകിച്ച് വേണമെങ്കില്‍ ഉണ്ടാക്കാം. ഞങ്ങള്‍ ഇങ്ങിനെ എന്തെങ്കിലും ഒക്കെ ആണ്‍ ചായക്ക് കൂട്ടുക.

അമ്മക്ക് നല്ല മൂഡുള്ള ദിവസങ്ങളില്‍ അട പരത്തി ചുടും, കുട്ട്യോള്‍ക്കും എനിക്കും ശര്‍ക്കരയും നാളികേരവും ഉള്ളില്‍ വെക്കും.

“ഇതൊക്കെ കേട്ടിട്ടും കേളുനായര്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ചുടുചായ മൊത്തിക്കുടിച്ചുകൊണ്‍ടിരുന്നു.”

“കന്നിമാസം തുടങ്ങുമ്പോളേക്കും എന്തൊരു ചൂടല്ലേ.. നിര്‍മ്മല വീണ്ടും നായര്‍ കാണാതെ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്  നായരുടെ മുന്നിലേക്ക്  നീങ്ങിനിന്നു. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി..”

“നിര്‍മ്മലയുടെ അംഗചലനങ്ങള്‍ നായര്‍ വീക്ഷിച്ചുവെങ്കിലും ഒന്നും പ്രതികരിച്ചില്ല്ല. നായര്‍ക്ക് അതൊന്നും അലോഗ്യമില്ലായെന്ന അറിഞ്ഞ നിര്‍മ്മല കൂടുതല്‍ മദാലസയാകാ‍ന്‍ ശ്രമിച്ചു, ബ്ലൌസിന്റെ കഴുത്ത് വലിച്ച് ഉള്ളിലേക്ക് ഊതി.”എന്തൊരു പുഴുക്കം അല്ലേ കേളുവേട്ടാ

“ഈ ആണുങ്ങള്‍ക്കൊക്കെ എന്തുസുഖമാ. എപ്പോ വേണമെങ്കിലും അര്‍ദ്ധനഗ്നരായി നടക്കാം.അവള്‍ ആരും കേള്‍ക്കാതെ  ഉള്ളില്‍ പറഞ്ഞു..”

“കേളുനായര്‍ ചായക്കപ്പ് നിര്‍മ്മല്‍ക്ക് നീട്ടി അവളുടെ മേനിയഴക് ആസ്വദിക്കാതെ

“നിര്‍മ്മലക്ക് ഒട്ടും ഇഷ്ടമായില്ല. ഇത്രയൊക്കെ പണിതിട്ടും ആളെ കുഴിയില്‍ വീഴ്ത്താനായില്ലാല്ലോ എന്നോര്‍ത്ത്

“നിര്‍മ്മല പോയി മകളെ എടുത്തോണ്ട് വരൂ അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വരാം……..”
“വേണ്ട ഞാനിങ്ങോട്ട് എടുത്ത് വരാം

നിര്‍മ്മല മകളേയും ഒക്കത്തിരുത്തി കേളുനായരുടെ കിടപ്പറയിലെത്തി.

“കൊച്ചുമകളെ കണ്ടയുടന്‍ കേളുനായര്‍ എണീറ്റ് നിര്‍മ്മലയുടെ ഒക്കത്ത് നിന്ന് അടര്‍ത്തിമാറ്റി തന്റെ മടിയിലിരുത്തി. കേളുനായരുടെ കരസ്പര്‍ശം നിര്‍മ്മലയുടെ അവിടെയും ഇവിടെയും ഒക്കെ കൊണ്ടുവെങ്കിലും അതൊക്കെ നിര്‍മ്മലയെ അല്പനേരത്തേക്ക് വികാരാധീനയാക്കാനായി. നായര്‍ അറിഞ്ഞ് കൊണ്ടായിരുന്നില്ല അവിടെ സ്പര്‍ശിച്ചതെങ്കിലും.. നിര്‍മ്മല കോട്ടകള്‍ പണിയാന്‍ തുടങ്ങി

ഇത്രയും നേരം കണ്ട കേളുനായരല്ല ഇപ്പോള്‍,കുട്ടിയെ കണ്ടപ്പോള്‍ ആള്‍ ശരിക്കും സജീവമായി. മോളോട് കിന്നാരം പറയാനും അവളെ മുറ്റത്തേക്കെടുത്ത് കളിപ്പിക്കാനും തുടങ്ങി. നിര്‍മ്മലക്കത് കണ്ട് സന്തോഷമായെങ്കിലും തന്നോട് കൊഞ്ചിക്കുഴയാനോ വര്‍ത്തമാനം പറയാനോ വരുന്നില്ലെന്നോര്‍ത്ത് മനസ്ഥാപം ഉണ്ടായി.

“മുത്തശ്ശന്റെ മോളെന്താ മിണ്ടാത്തേ എന്താ മോളുടെ പേര്‍?”
കേളുനായര്‍ കുഞ്ഞിമോളെ ഒക്കത്തും തോളത്തും വെച്ച് താഴെ ഇറക്കാതെ താലോലിച്ചുംകൊണ്ടിരുന്നു.

ഇതെല്ലാം കണ്ട് മാധവിയമ്മ ഉമ്മറത്തെത്തി. മരുമകളുടെ മുഖത്ത് നോക്കിയിട്ട്…….കൃഷ്ണാ ഗുരുവായൂരപ്പാഈയുള്ളവള്‍ക്ക് സന്തോഷമായി. എന്റെ കുട്ടിയുടെ കാര്യം നോക്കാന്‍ ഒരാളായല്ലോ.. ഇനി ഇവള്‍ അമ്മേ എന്നൊന്ന് വിളിച്ച് കാണണം.

“എല്ലാം ശരിയാകും മാധവിയമ്മേ?”

മാധവിയമ്മ നെടുവീര്‍പ്പിട്ടു.

“മോന്‍ വന്നാലുടന്‍ ഞാനിറങ്ങും മാധവിയമ്മേ. എന്റെ സാധനങ്ങളുമൊക്കെയെടുത്ത് നാളെ കാലത്തേങ്ങിട്ട് എത്താം

ഇതാ ഉണ്ണിക്കുട്ടന്‍ എത്തിക്കഴിഞ്ഞു.
“വാ മോനേ മുത്തശ്ശന്‍ ചോദിക്കട്ടെ?

ഉണ്ണിക്കുട്ടന്‍ നാണിച്ച് അമ്മയുടെ കയ്യും പിടിച്ച് കേളുനായരുടെ അരികിലെത്തി.

കേളുനായര്‍ ഉണ്ണിക്കുട്ടനെ എടുത്ത് അരികിലിരുത്തി.

“ഏത് ക്ലാസ്സിലാ മോന്‍ പഠിക്കുന്നത്?”
“അവന്‍ ഒന്നിലാ

“നിങ്ങളോട് ചോദിച്ചില്ലല്ലോ.. കുട്ടി പറയും
“പറയൂ മോനേ.. ഏത് ക്ലാസ്സിലാ .?“

സ്റ്റാന്‍ഡേര്‍ഡ് വണ്‍
“വെരി ഗുഡ് ബോ‍യ്”
“ഡു യു സ്പീക്ക് ഇംഗ്ലീഷ് വെല്‍..?”

“അവന്‍ കൊറേശ്ശെ അറിയുള്ളൂ നിര്‍മ്മല ഇടക്ക് കയറി”
“യു ഷട്ട് യുവര്‍ മൌത്ത് നിര്‍മ്മല.. അണ്ടര്‍ സ്റ്റാന്‍ഡ്?

ഞാന്‍ പറഞ്ഞത് മനസ്സിലായോ ഉണ്ണിക്കുട്ടന്റെ അമ്മക്ക്..?
“അതേ എന്ന മട്ടില്‍ അവര്‍ തലയാട്ടി..”

ഉണ്ണിക്കുട്ടന്‍ മുത്തശ്ശന്‍ ഇംഗ്ലീഷ് നന്നായി  സംസാരിക്കാന്‍ പഠിപ്പിച്ചുതരാം കേട്ടോ. മുത്തശ്ശന്‍ കുറച്ചകലെ പോകാനുണ്ട്. നാളെ രാവിലെ എത്താം.

എല്ലാവരോടും പ്രത്യേകിച്ച് മാധവിയമ്മയോട് യാത്ര പറഞ്ഞ് കേളുനായര്‍ യാത്രയായി. നിര്‍മ്മല പരിതപിച്ചു.

വീട്ടിലെല്ലാവരും കേളുനായര്‍ പോയിമറയുന്നതും നോക്കി നിന്നു. നിര്‍മ്മലയാകട്ടെ ഉമ്മറത്ത് തൂണുംചാരി താഴേക്ക് നോക്കി ഇരുന്നു.

മാധവിയമ്മ എല്ല്ലാം ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് കേളുനായരുടെ സ്വഭാവത്തില്‍ മതിപ്പ് തോന്നി.

“എന്താ മോളേ എല്ലാരും സന്തോഷിച്ചിരിക്കുമ്പോള്‍ നീയ് ഇങ്ങനെ ഇരിക്കുന്നത്. എന്താ മുഖത്തൊരു വല്ലായ്മ?”

നിര്‍മ്മല വിതുമ്മി.

“യേയ് മോശം മോശം.എന്താ മോളേ നിനക്ക് പറ്റിയേ?”
“ കുട്ട്യോള്‍ടെ മുത്തശ്ശന്‍ എല്ലാരേയും ഇഷ്ടമാ എന്നെയൊഴിച്ച്. എന്താ അമ്മേ ഇങ്ങിനെ..?”

“അതേയ് പ്രായം ചെന്ന പെങ്കുട്ട്യോള്‍ അടങ്ങിയൊതുങ്ങി നില്‍ക്കണം. നെന്റെ പെരുമാറ്റത്തിലെന്തെങ്കിലും പന്തികേട് തോന്നിയിട്ടുണ്ടാകും അങ്ങേര്‍ക്ക്. അല്ലെങ്കില്‍ തന്നെ നെന്നോട് കൊഞ്ചിക്കുഴയേണ്ട കാര്യം ഇല്ലല്ലോ അങ്ങേര്‍ക്ക്. നെന്റെ കുട്ട്യോളെ താലോലിക്കുന്നത് കണ്ടില്ലേ അങ്ങേര്‍, അതുപോരെ തല്‍ക്കാലം നെനക്ക്.

നല്ല്ല പഠിപ്പും അച്ചടക്കവും ഉള്ള ആളാണെന്ന് തോന്നുന്നു. പൊങ്ങച്ചം തീരെ ഇല്ല. കണ്ടാല്‍ ഒരു തനി  സാധാരണക്കാരന്‍. ഒരു  ഭിക്ഷക്കാരനെന്നാ തോന്നൂ നല്ല വിനയം. പിന്നെ വലിയ കൃഷ്ണ ഭക്തനാണെന്നാ കുട്ടന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

നാളെ കാലത്ത് അങ്ങോരെത്തും, നല്ല വിനയത്തോടും മറ്റും നിന്നോ  മോളേ, നിന്നേയും ഒരു മകളെപ്പോലെ അങ്ങേര്‍ ലാളിക്കും. ആ ലാളന ഏറ്റുവാങ്ങാന്‍ ഉള്ള ഭാഗ്യം എന്റെ മോള്‍ക്കുണ്ടാകും.

മാധവിയമ്മയുടെ വാക്കുകള്‍ കേട്ടിട്ട് നിര്‍മ്മലക്ക് സമാധാനമായി. നിര്‍മ്മല അന്ന പതിവിലും  നേരെത്തെ  ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.. 

സാധാരണ ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കെണീക്കുന്ന ശീലം നിര്‍മ്മലക്കില്ല. പക്ഷെ അതിന്‍ വിപരീതമായി അവള്‍ പലതവണ എണീറ്റു, സമയം നോക്കി പിന്നേയും കിടന്നു. നേരം വെളുക്കാനവള്‍ക്ക്  ധൃതിയായി.

പാതിരാക്കോഴി കൂകിയിട്ടാണവള്‍ ശരിക്കും ഉറങ്ങിയത്. സാധാരണ ആറുമണിക്ക് ഉണരുന്ന അവള്‍ ഉണരുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. അവളെണീറ്റ് പല്ല് തേക്കുവാന്‍ തുടങ്ങുമ്പോളാണ്‍ കോളിങ്ങ് ബല്ല് ശബ്ദിച്ചത്.

വാതില് തുറന്ന്  നോക്കിയപ്പോള്‍ കണികണ്ടത്  കേളുനായരെ. ഉറക്കച്ച
ടവോടെ വാതില്‍ തുറന്ന് വന്ന നിര്‍മ്മലയെ കേളുനായര്‍ക്ക് ഒട്ടും പിടിച്ചില്ല.

“ഞാന്‍ എണീക്കാന്‍ വൈകി
“എനിക്കൊന്നും കേള്‍ക്കേണ്ട.. മാധവിയമ്മയില്ലേ ഇവിടെ..?”

“അമ്മ കുറച്ച് വൈകിയേ എണീക്കാറുള്ളൂ വിളിക്കാം
“ഓ.. പതിവ്  തെറ്റിക്കേണ്ട എനിക്കായി വിളിക്കേണ്ട

“കേളുവേട്ടന്‍ അകത്തേക്ക് കയറിക്കോളൂ. ഞാന്‍ കാപ്പിയെടുക്കാം..”
“വേണ്ട.. എന്റെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞാന്‍  എന്റെ സാധനങ്ങളെല്ലാം ഇവിടെ വെക്കാം. അമ്പലത്തില്‍ പോയി വരാം, വരുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞേക്കാം..”

“നിര്‍മ്മലക്കാകെ വിഷമമായി..കേളുവേട്ടന്‍  എന്ത് വിചാരിച്ച് കാണും, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പെണ്ണാണെന്ന് ധരിച്ച്  കാണില്ലേ

“നാളെ മുതല്‍ ഞാന്‍ നല്ല പെണ്ണായി  നേരത്തെ എണീറ്റ് കുളിയും തേവാരമെല്ലാം കഴിക്കും. കേളുവേട്ടന്‍ വരുന്നതറിയിച്ചിട്ടും ഞാന്‍ നേരത്തെ എണീക്കേണ്ടതായിരുന്നു. എന്റെ ഭാഗത്ത്  തന്നെ തെറ്റ്. ഇനി  അങ്ങിനെ സംഭവിക്കില്ല, തന്നെയുമല്ല ഇന്ന് മുതല്‍  വേറെ ഒരാള്‍ കൂടി  ഈ വീട്ടില്‍ അന്തിയുറങ്ങാനുണ്ടാവില്ലേ.. അയാളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടേ?”

നിര്‍മ്മല മോനെ വേഗം സ്കൂളിലയച്ചു. അമ്മയെ ഉണര്‍ത്തി. ചായയും പലഹാരവും ഉണ്ടാക്കി. കഴിക്കാന്‍ നേരത്ത്  അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.

“മാധവിയമ്മക്ക് ഇതെല്ലാം കേട്ട് കലിവന്നില്ലായെന്ന് മാത്രം. അത്രക്കും അവര്‍ വിഷമിച്ചു..”

“മോളെ നിമ്മീ. നീ  കാണിച്ചത്  ഒട്ടും ശരിയായില്ല,  നേരത്തെ എണീക്കാന്‍ പറ്റാത്ത  ദിവസം എന്നോട് പറയാറില്ലേ, ഞാന്‍ മോനെ സ്കൂളിലയക്കാനും മറ്റും ഉള്ള പണികള്‍ ഏറ്റെടുക്കാറില്ലേ..? നിനക്ക് കേളുനായര്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടക്കേട് ഉണ്ടെങ്കില്‍ പറഞ്ഞോളൂ, അമ്മ അദ്ദേഹത്തിന്‍ വേറേ ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കാം..”

“എന്താ അമ്മേ ഇങ്ങിനെയൊക്കെ പറേണ്‍. ഞാന്‍  നേരത്തെ  എണീക്കാന്‍ എല്ലാം തയ്യാറെടുത്തിരിക്കുകയായിരുന്നു. ഉറക്കത്തില്‍ പെട്ടതറിഞ്ഞില്ല അമ്മേ.”

നിര്‍മ്മല മാധവിയമ്മയുടെ കാല്‍ക്കല്‍ തൊട്ട് പറഞ്ഞു. “അമ്മേ കേളുവേട്ടന്‍ ഇവിടെ താമസിച്ചോട്ടെ ആയുഷ്കാലം. എനിക്ക് ഒരു എതിര്‍പ്പും ഇല്ല, അമ്മ കൂടെ കൂടെ ഇങ്ങിനെ എനിക്ക് വിഷമം വരുന്ന രീതിയില്‍ പറയല്ലേ..”

“ശരി മോള്‍ പോയി ഊണിനുള്ള വട്ടങ്ങളൊക്കെ ഏര്‍പ്പാടാക്ക്, പണിക്കാരിയോട് അദ്ദേഹത്തിന്‍  കിടക്കാനുള്ള മുറി  വൃത്തിയായി അടിച്ച്, ഫിനോയില്‍ ഒഴിച്ച്  തുടച്ച് തുടക്കാന്‍ പറയൂ.. ഏത്  നിമിഷവും കേളുവേട്ടന്‍ കയറി വരാം. ഇനി ഒരു  പ്രശ്നവും അദ്ദേഹത്തിന്‍  തോന്നരുത്.”

“പിന്നെ ആ കോണീടെ അടിയിലുള്ള സ്വാ‍മിഫോട്ടോകളെല്ലാം മാറാല തട്ടി കഴുകിമിനുക്കി വെക്കണം..കേളുവേട്ടന്‍ കയറി വരുമ്പോള്‍ ഐശ്വര്യമുള്ള ഇടമായി  തോന്നിപ്പിക്കണം

“അവിചാരിതമായി  കിട്ടിയ നിധി നഷ്ടപ്പെടുമോ എന്നോര്‍ത്ത്  നിര്‍മ്മലക്ക്  പണിയിലൊന്നും ശ്രദ്ധിക്കാനായില്ല. അവളുടെ മനസ്സ് നൊന്തു
End of part 4

Please note that there is typographical errors which will be cleared soon. Readers kindly excuse