Tuesday, April 21, 2009

എന്റെ പാറുകുട്ടീ......[നോവല്‍]

ഈ നോവല്‍ എന്താണ് തുടര്‍ന്നെഴുതാത്തതെന്ന് എന്നോട് പലരും ചോദിക്കുന്നു.
അനാരോഗ്യം കാരണമാണ് സുഹൃത്തുക്കളേ. കുറച്ച നാളായി വിട്ടുമാറാത്ത തലവേദന. പിന്നെ എഴുതുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകുന്നു.
അധികം നേരം കമ്പ്യൂട്ടര്‍ മോണിട്ടറില്‍ നോക്കിയിരിക്കാന്‍ വയ്യ. പിന്നെ ഒരു ഭാഗം പല കഷ്ണങ്ങളായും എഴുതാനും വയ്യ.
ഞാന്‍ കഴിയുന്നതും വേഗം എഴുതി തുടങ്ങാം.

സ്നേഹത്തോടെ
നിങ്ങളുടെ ജെ പി

Wednesday, April 8, 2009

എന്റെ പാറുകുട്ടീ....[നോവല്‍] .... ഭാഗം 28

ഇരുപത്തിയേഴാം ഭാഗത്തിന്റെ തുടര്‍ച്ച...>>>
പാര്‍വ്വതി വളരെ നേരത്തെ എഴുന്നേറ്റു കുളിച്ച് തിരികെ മുറിയിലെത്തി. ഉണ്ണിയെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി പാടത്തേക്ക് യാത്രയായി. യാത്രാ മദ്ധ്യേ ആരും ഒന്നും ഉരിയാടില്ല.
പാടത്ത് എത്തിയപ്പോഴാണ് ഉണ്ണിക്ക് മനസ്സിലായത് പാര്‍വ്വതിയുടെ വസ്ത്രധാരണം ഇന്നെലെ ഉണ്ണി പറഞ്ഞതനുസരിച്ചയിരുന്നെന്ന്. എല്ലാം തികഞ്ഞ ഒരു പണിക്കാരിയെപോലെ മുണ്ട് കയറ്റിക്കുത്തി, തലേല് തോര്‍ത്ത് കെട്ടി ഉണ്ണിയോടൊന്നും പറയാതെ കണ്ടത്തിലിറങ്ങി ഞാറ് നടാന്‍ തുടങ്ങി.
ഉണ്ണിക്ക് ആശ്ചര്യമായി പാര്‍വ്വതിയുടെ മട്ട് കണ്ടിട്ട്.
++ വളരെ കാര്യപ്രാപ്തിയായി മുന്നേറുന്നു. ഇടം വലം തിരിയാതെ പാര്‍വ്വതി ഞാറ് നട്ടുംകൊണ്ട് കണ്ടത്തിന്റെ മറ്റേ അറ്റം എത്താറായി. എന്തൊരു കൈവിരുത്. കൂടെയുള്ള പെണ്ണുങ്ങള്‍ക്കോ ഉണ്ണിക്കോ പാര്‍വ്വതിയുടെ അടുത്തെത്താനായില്ല.
കൃത്യം ഒരു മണിക്ക് പാര്‍വ്വതി കഞ്ഞികുടിക്കാന്‍ കേറി. കൊളത്തില്‍ പോയി കാലും മുഖവും കഴുകി ചേലമരത്തണലില്‍ ഭക്ഷണം കഴിക്കാനിരുന്നു.
ഉണ്ണ്യേട്ടാ........ പാര്‍വ്വതി ഉച്ചത്തില്‍ നീട്ടി വിളിച്ചു...
ആ വിളി പ്രതീഷിച്ചുകൊണ്ടിരിക്കയായിരുന്നു ഉണ്ണി.
ക്ഷണ നേരം കൊണ്ട് ഉണ്ണി മരത്തണലില്‍ എത്തി. പാര്‍വ്വതി ഉണ്ണിക്കുള്ള വാഴയിലയില്‍ പൊതിഞ്ഞ ചോറ് നിവര്‍ത്തിക്കൊടുത്തു. വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന് കൊടുത്തു.
ഒന്നും പറയാതെ രണ്ട് പേരും ഭക്ഷണം കഴിച്ച് തുടങ്ങി. അവശേഷിച്ച ഭക്ഷണം കാക്കകള്‍ക്ക് നല്‍കി രണ്ട് പേരും ആ മരത്തണലില്‍ തന്നെ വിശ്രമിക്കാനെത്തി.
പാര്‍വ്വതി ഇന്ന് ഒരു കൊച്ചു വീതി കുറഞ്ഞ പുല്ലുപായ കൂടെ കരുതിയിരുന്നു. ഉണ്ണിക്കുറങ്ങാന്‍ അത് വിരിച്ച് കൊടുത്തു.
ഉണ്ണിക്കൊന്നും പറയാനായില്ല. ഉണ്ണിയുടെ അരികില്‍ തോര്‍ത്ത് മുണ്ട് വിരിച്ച് പാര്‍വ്വതിയും കിടന്നു.
അല്പനേരത്തിന്റെ മയക്കത്തിന് ശേഷം പാര്‍വ്വതി എണീറ്റ് ഉണ്ണിയെ വിളിച്ചുണര്‍ത്തി പാടത്തേക്ക് നീങ്ങി. പാര്‍വ്വതിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യപ്രാപ്തി ഉണ്ണിയെ ആലോചനിയിലാഴ്ത്തി.
പാടവരമ്പിലൂടെ വേഗം നടന്ന് നീങ്ങിയ പാര്‍വ്വതി പെണ്ണുങ്ങളോട് ഇന്ന് തന്നെ നടീലെല്ലാം കഴിക്കണമെന്നും, ഞാറ് ബാക്കിയുണ്ടെങ്കില്‍ കണ്ടത്തിന്റെ ഒരു മൂലക്കല്‍ വേരുകള്‍ ഉണങ്ങാത്ത വിധം ചളിയില്‍ താഴ്ത്തി വെക്കാനും പറഞ്ഞു..
++
ആറ് മണിയാകുമ്പോഴെക്കും എല്ലാം പണിയും കഴിഞ്ഞ് രണ്ട് പേരും വീട്ടിലെത്തി. ഉണ്ണി തിണ്ണയില്‍ കയറി ഇരുന്നു. പാര്‍വ്വതി അടുക്കള ഭാഗത്തേക്കും പോയി.
അല്പനേരം കഴിഞ്ഞ് ചായയുമായി വന്ന പാര്‍വ്വതി കണ്ടത് എന്തോ അസുഖ ലക്ഷണമുള്ള ഉണ്ണിയേയാണ്. ഉണ്ണിക്കെന്തോ വേദന അനുഭവപ്പെടുന്നത് പോലെ പാര്‍വ്വതിക്ക് തോന്നി. പാര്‍വ്വതിയുടെ മനസ്സ് പതറി. കാലത്ത് തൊട്ട് ഇപ്പോ വരെ ഉണ്ണിയോട് ഒന്നും മിണ്ടാതെയിരുന്ന പാര്‍വ്വതിക്ക് എല്ലാം കൂടി ആലോചിച്ച് മനോവേദനയും സങ്കടവും വന്നു.
ഉണ്ണ്യേട്ടാ ഈ ചൂട് ചായ കുടിക്ക്..........
ഉണ്ണി ഒന്നും മിണ്ടാതെ പുറവും മേലും ഉഴിഞ്ഞും കൊണ്ടിരുന്നു.
ചായ ചൂടാറുമുമ്പ് കുടിച്ചോ ഉണ്ണ്യേട്ടാ...
പാര്‍വ്വതിയുടെ മനസ്സില്‍ വിങ്ങലുണ്ടായി. എന്താ ഉണ്ണ്യേട്ടനൊന്നും മിണ്ടാത്തെ എന്ന ഉല്‍ക്കണ്ഠ.
ചായ തണുത്ത് തുടങ്ങി....
“ഞാന്‍ വേറെ ചായ ഉണ്ടാക്കി കൊണ്ട് വരാം....
“എനിക്ക് ചായ വേണ്ട.. എന്റെ മേലും കൈയുമെല്ലാം വേദനിക്കുന്നു.. ഞാന്‍ കുളിച്ച് കിടക്കട്ടെ.....
മേല്‍ വേദനയുണ്ടെങ്കീ ഞാന്‍ പഴുക്കപ്ലാവില വെട്ടിത്തിളപ്പിച്ച വെള്ളം തയ്യാറാക്കാം. സഹിക്കാവുന്ന ചൂടില്‍ കുളിക്കാം. നാളെ വെളുംക്കുമ്പോഴേക്കും പുറം വേദന മാറിക്കിട്ടും. ഒരു കൊച്ച് കുട്ടിയെ ശുശ്രൂഷിക്കുംവിധം ഉണ്ണിയെ പരിചരിച്ചു പാര്‍വ്വതി.
പാര്‍വ്വതിയും ജാനുവും കൂടി വിറക് പുരയുടെ അടുത്ത് ഒരു കല്ലടുപ്പ് തയ്യാറാക്കി, വട്ടളത്തില്‍ പഴുക്കപ്ലാവില വെള്ളം തയ്യാറാക്കി.
ഇനി ഈ വെള്ളം കുളി മുറിയിലെത്തിച്ച് എന്റെ തണ്ടിലും വിലങ്ങണ്ട. ഉണ്ണ്യേട്ടനെ ഇവിടെ തന്നെ ഇരുത്തി കുളിപ്പിക്കാം.
പാര്‍വ്വതി ഒരു സ്റ്റൂളെടുത്ത് അടുപ്പിന്റെ അരികില്‍ വെച്ച് ഉണ്ണിയെ വിളിച്ച് അതിന്മേല്‍ ഇരുത്തി.
ഞാന്‍ കുളിച്ചോളാം.. പാര്‍വ്വതി പൊയ്കൊ....
അത് പറ്റില്ലാ.... ഞാന്‍ തന്നെ കുളിപ്പിക്കാം ഇന്ന്... ഇത് മരുന്ന് വെള്ളമാ...
ഉണ്ണിയെ പാര്‍വ്വതി കുളിപ്പിച്ച് കൊടുത്തു. രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിക്കൊടുത്തു.
ഇനി ഉണ്ണ്യേട്ടന്‍ മുറീല് പോയി ഇരിക്ക്.. ഞാന്‍ ഇപ്പോ വരാം...
പാര്‍വ്വതി അടുക്കളയിലെത്തി ജാനുവിനോട്...
എന്താ ജാനു ഉണ്ണ്യേട്ടന് രാത്രി കൊടുക്കേണ്ടത്. ആള്ക്ക് നല്ല ശരീര സുഖം ഇല്ലാത്തത് പോലെയുണ്ട്. പൊടിയരിക്കഞ്ഞിയും, ഉപ്പുമാങ്ങായും കൊടുക്കാം. പപ്പടം ചുടാം അല്ലേ....
“തമ്പ്രാനോട് ചോദിച്ചിട്ട് മതീ അതൊക്കെ പാറുകുട്ടീ........”
എപ്പളാ ദ്വേഷ്യം വരാ ന്നറിയില്ലാ.... കണ്ടും കേട്ടും നിന്നാ എല്ലാര്‍ക്കും നല്ലത്..
“എന്തായാലും വേണ്ടില്ല. ഇന്ന് ഞാന്‍ വിചാരിച്ചതെന്നേ കൊടുക്കൂ... വയ്യാത്ത ആള്‍ക്ക് അതുമിതും കൊടുത്തിട്ട് പ്രശ്നമാക്കേണ്ട്..
“നി അതിന്റെ പേരില്‍ ചീത്ത പറഞ്ഞാല്‍ തന്നെ ഞാന്‍ സഹിച്ചോളാം..
“ജാനൂ ഞാന്‍ പറഞ്ഞതൊക്കെ ശരിയാക്കിക്കോ...
പാര്‍വ്വതി ഉണ്ണിയെ നോക്കാന്‍ മുറിയിലെത്തി.
നല്ല ഉറക്കം ഉണ്ണ്യേട്ടന്‍.. ഇനി വിളിച്ചുണര്‍ത്തി കഞ്ഞി കൊടുക്കണം. എന്തായാലും ഇന്ന് എനിക്ക് രണ്ട് കിട്ടുമെന്ന് ഉറപ്പാ. അപ്പോ പിന്നെ എന്തായാലും വേണ്ടില്ല. കഞ്ഞി മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചിട്ട് വിളിക്കാം.
അല്പനേരത്തിനുള്ളില്‍ ഭക്ഷണമെല്ലാം മേശമേല്‍ നിരത്തിയ പാര്‍വ്വതി, ഉണ്ണിയെ തട്ടി വിളിച്ചു..
ഉണ്ണ്യേട്ടാ ണീക്ക്........
നമുക്ക് ഇനി ഭക്ഷണം കഴിച്ച് കിടക്കാം...........
നിക്ക് ഒന്നും വേണ്ട........
അയ്യോ... അത്താഴ പട്ടിണി കിടക്കേണ്ട്...
ഞാന്‍ ഉണ്ണ്യേട്ടന് പൊടിയരിക്കഞ്ഞിയും ഉപ്പു മാങ്ങയും ശരിയാക്കി വെച്ചിട്ടുണ്ട്... ഉണ്ണ്യേട്ടന് ഉപ്പുമാങ്ങയുടെ വെള്ളം പച്ചമുളക് അരിഞ്ഞതും കൂട്ടി വേറെയും കരുതിയിട്ടിട്ടുണ്ട്.
നല്ല കുട്ടിയല്ലേ........ ണീക്ക്
വയ്യെങ്കീ ഞാന്‍ കഞ്ഞി ഇങ്ങട്ട് എടുത്തിട്ട് വരാം..........
പാര്‍വ്വതി കഞ്ഞി കിണ്ണത്തിലൊഴിച്ച് കട്ടിലില്‍ വന്നിരുന്നു. ഇനി കുടിക്ക് ഉണ്ണ്യേട്ടാ...
കഞ്ഞി കുടിക്കാതെ ഉണ്ണി വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു...
അത് പറ്റില്ലാ..... കുറച്ച് കഞ്ഞി കുടിച്ചേ പറ്റൂ...
പാര്‍വ്വതി ഉണ്ണിയെ പിടിച്ചെണീപ്പിച്ചു.. ചുമരിന്നരികില്‍ ഒരു തലയിണ ചായ്ച്ച് വെച്ച് ഇരുത്തി. കഞ്ഞി വാരി വായയില്‍ ഒഴിച്ചു കൊടുത്തു.
ആവൂ........... ഇനി നല്ല ഉശിര് വരും.. അല്പം കഞ്ഞി അകത്തായല്ലോ.
ശേഷിച്ച കഞ്ഞി പാര്‍വ്വതി കുടിച്ച്.... പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നു..
മുറിയില്‍ തിരിച്ചെത്തിയ പാര്‍വ്വതി ചുമരില്‍ ചാരിത്തന്നെ ഇരിക്കുന്ന ഉണ്ണിയെ പരിചരിച്ച് ഉറങ്ങാന്‍ കിടത്തി.
കൂടെ കൂടെ ഉണ്ണിയെ ശുശ്രൂഷിച്ചുംകൊണ്ടിരുന്നു.
പാര്‍വ്വതിക്ക് അന്ന് ശരിക്കും ഉറങ്ങാനായില്ല.
“നേരം പുലര്‍ന്നതറിഞ്ഞില്ല... ജാനുവിന്റെ വിളി കേട്ടാണ് പാര്‍വ്വതി എണീറ്റത്...
ഭഗവാനെ സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു. ഉണ്ണ്യേട്ടന്‍ അതേ കിടപ്പില്‍ തന്നെ ഒരേ കിടത്തവും മയക്കവും തന്നെ.
ഞാനപ്പളെ വിചാരിച്ചതാണ് ആ ചക്രം ചവിട്ടാനും മറ്റും പോണ് കണ്ടപ്പോ. പരിചയമില്ലാത്ത പണികളൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടെ. അതോണ്ടാകും ഈ തണ്ടെല്ല് വേദനയും മറ്റും...
ഓഫീസിലേക്ക് വിളിച്ച് ഡോക്ടറെ വരുത്തണം...
“ഹലോ.......... ഞാന്‍ പാര്‍വ്വതി............
“ഉണ്ണി സാറിന്റെ വീട്ടില്‍ നിന്ന് വിളിക്കുന്നു....
ഇവിടെ സാറിന് സുഖമില്ലാ.... ഉടന്‍ ഡോക്ടറെ അയക്കണം...
ശരി ഉടനെ അയക്കാം.........
ജാനൂ......... അല്പം വെള്ളം ചൂടാക്കിക്കൊളൂ.........
ഡോക്ടര്‍ വരുമ്പോള്‍ ഇടക്കിടക്ക് ചൂടുവെള്ളം ചോദിക്കും..
+
നേരം കുറെയായല്ലോ. ഓഫീസില്‍ നിന്നാരും വന്നില്ലല്ല. ഡോക്ടറും എത്തിയില്ല. ഡോക്ടര്‍മാരൊന്നും പെട്ടെന്നങ്ങിറങ്ങി വരില്ലല്ലോ. അവരുടെ രോഗികളെ നോക്കി കഴിഞ്ഞാലല്ലേ വരൂ. പിന്നെ എല്ലാ ഡോക്ടര്‍മാരെയും ഉണ്ണ്യേട്ടന് പിടിക്കില്ലല്ലോ. അതിനാല്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പണിയെടുക്കുന്നവര്‍ക്ക് ഇന്ന് മുഴുവനും ടെന്‍ഷനാകും.
എന്റെ കാര്യം എനിക്കല്ലേ അറിയൂ. അപ്പോള്‍ ഇത്രയും വലിയ ഒരു ഓഫീസിലെ കാര്യം ആരും പറയാതെ തന്നെ ഊഹിക്കാം.
പാര്‍വ്വതിക്ക് പടിക്കലേക്ക് നോക്കി നോക്കി മടുത്തു. ഒന്നും കൂടി ഫോണ്‍ ചെയ്താലോ. അവര്‍ അവിടെ നിന്ന് പുറപ്പെട്ടുവെന്നറിഞ്ഞാല്‍ തന്നെ പകുതി സമാധാനമാകുമല്ലോ. ഉണ്ണിയേട്ടനെ കാര്യമല്ലേ. അവര്‍ അനാസ്ഥ കാണിക്കുകയില്ലല്ലോ. കുറച്ചും കൂടി ക്ഷമിക്കാം....
ജാനുവിനെ പറഞ്ഞയച്ച് തുപ്രമ്മാനെയും വിളിപ്പിക്കാം. ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോ ഓടേണ്ടല്ലോ.
ജാനു തുപ്രമ്മാന്റെ വീട്ടിലേക്കോടി.
... അതാ ഒരു വണ്ടി വരുന്നുണ്ട്.. എന്താ ഇത്ര വലിയ വണ്ടി. ഇനി ഇങ്ങോട്ടെക്ക് തന്നെയാണൊ ഇത്രയും വലിയ വണ്ടി. എന്തിനാ ഒരു ഡോക്ടര്‍ക്ക് കേറാന്‍ ഇത്ര വലിയ വണ്ടി. പാ‍ര്‍വ്വതി ആരോടെന്നില്ലാതെ ചോദിച്ചു.
വണ്ടി വന്നു മുറ്റത്ത് നിന്നു. വണ്ടിയില്‍ നിന്ന് ശങ്കരേട്ടനും, ഡോക്ടറും പിന്നെ ഒരു പെണ്ണും ഇറങ്ങി. ഇതിലേതാ ഡോക്ടര്‍? പെണ്ണോ ആണോ. പാര്‍വ്വതിക്കാകെ സംശയമായി.
എല്ലാവരും വീട്ടിന്നുള്ളിലേക്ക് കയറി.
ശങ്കരേട്ടന്‍ പാര്‍വ്വതിയോട് കുശലം പറഞ്ഞു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. എന്നിട്ട് കൂടെ വന്ന ആണൊരുത്തനും ചേട്ടനും കൂടി ഉണ്ണിയുടെ മുറിക്കകത്തേക്ക് കടന്നു.
അപ്പോ ആരാ ഈ കൂടെ വന്നിരിക്കുന്ന സുന്ദരി..?
പാര്‍വ്വതിക്കാകെ സംഭ്രമമായി.. അത് ഇനി നിര്‍മ്മലയായിരിക്കുമോ?
ജാനു പറഞ്ഞ പോലെ എന്താ ഒരു സൌന്ദര്യം. ഒരു അപ്സരസ്സ് തന്നെ.
നിര്‍മ്മല പാര്‍വ്വതിയുടെ അടുത്ത് വന്ന് തിണ്ണയിലിരുന്നു..
“പാര്‍വ്വതിയല്ലേ...........”
“എന്നെ അറിയുമോ ചേച്ചീ................?
“പാര്‍വ്വതിയെ അറിയാത്തവര്‍ ഞങ്ങളുടെ കമ്പനിയിലുണ്ടോ?
ഞങ്ങളുടെ ഓഫീസില്‍ ചുമരിലും, പരിസരങ്ങളിലും ഒന്നും തൂക്കിയിടാന്‍ പാടില്ലാ എന്നാ ഉണ്ണി സാറിന്റെ നിയമം. ഒരു കലണ്ടര്‍ പോലും തൂക്കാനുള്ള അവകാശം ഇല്ല.
സാറിന്റെ മേശപ്പുറത്ത് പാര്‍വ്വതിയുടെ ഒരു കൊച്ചു ഫോട്ടോ ഉണ്ട്. പിന്നെ സ്വീകരണ മുറിയില്‍ ചുമരില്‍ വലിയൊരു ഫോട്ടോ. രണ്ട് മൂന്ന് കൊല്ലം മുന്‍പേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ.. അത് പാര്‍വ്വതിയാണെന്ന്.. ഉണ്ണി സാറിന്റെ സ്വഭാവം അറിയാമല്ലോ. അങ്ങിനെ പെട്ടെന്നൊന്നും ചോദിക്കാന്‍ പറ്റുമോ. ഇത്രയും സ്ട്രിക്റ്റ് ആയ ഒരു ഓഫീസറെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. എന്റെ അമ്മാമന്‍ റിട്ടയേറ്ഡ് പട്ടാളത്തിലെ കേണലാണ്. അദ്ദേഹത്തിന് പോലും ഇത്ര ഗൌരവമോ, ചിട്ടയോ, സ്ട്രിക്നെസ്സോ ഇല്ലാ.
എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ണി സാറിനെ വലിയ മതിപ്പാ. ഒരു സ്റ്റാഫുമായി ഒരു കൊഞ്ചലോ അമിതമായ അടുപ്പമോ ഇല്ല. ഈ ശങ്കരേട്ടനൊഴിച്ച് സാറിന്റെ കയ്യില്‍ നിന്ന് തല്ല് കൊള്ളാത്തവര്‍ ആരുമില്ല.
ഞാന്‍ നിര്‍മ്മല.............
ആ പേര് കേട്ട് പാര്‍വ്വതി ഞെട്ടി.. എന്തിനാ ഇവള് ഇങ്ങ്ട്ട് വന്നത്.. ആരാ ഇവളോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്.
ആ ഏതായാലും വന്നില്ലേ. അവര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കാം. ഇന്നാളെന്നെ ഓഫീസില്‍ നിന്ന് വന്നവരെ പരിചരിക്കതിരുന്നതിനാല്‍ എനിക്ക് കിട്ടിയതാ ശകാരം.
വരൂ ചേച്ചി... നമുക്ക് ആ മുറിയിലേക്കിരിക്കാം.
കുടിക്കാന്‍ എന്താ തരേണ്ടത്...?
ഒന്നും വേണ്ട ഞങ്ങള്‍ ഇപ്പോള്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് ചായ കുടിച്ചതേ ഉള്ളൂ....
ഞാന്‍ ഒരു പാട് ആശിച്ചതായിരുന്നു പാര്‍വ്വതിയെ നേരില്‍ കാണാന്‍. ഇന്നാ അതിനുള്ള അവസരം കിട്ടിയത്. ഞാന്‍ എന്നും ചോദിക്കും സാറിനോട് ഒരു ദിവസം എന്നെ പാര്‍വ്വതിയെ കാണിക്കണം എന്ന്.
എപ്പോ ചോദിച്ചാലും പറയും...... സമയമായിട്ടില്ലാ എന്ന്...
എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും വേണ്ടില്ല എന്ന് തീരുമാനിച്ചു തന്നെയാ ഞാന്‍ ഇന്ന് വന്നത്. ഓഫീസില്‍ എനിക്കാ സാറിന്റെ അടുത്ത് നിന്ന് ഏറ്റവും അധികം തല്ല് കിട്ടുക. തല്ല് നാലെണ്ണം കൂടുതല്‍ കിട്ടിയാലും എനിക്ക് പേടിയില്ലാ. മനുഷ്യനെ കടിച്ചു മുറിക്കാഞ്ഞാല്‍ മതി.
ഒരു ദിവസം സാരിയുടെ കൂന്താണി അറിയാതെ മേശപ്പുറത്ത് വീണതിന് എന്നെ ചെയ്യാത്തതൊന്നും ഇല്ല. കവിള് അടിച്ച് പൊട്ടിച്ചു. കഴുത്ത് പിടിച്ച് ഞെരിച്ചു. ചുണ്ട് കടിച്ചു മുറിച്ചു.. അവസാനം മേശപ്പുറത്തുള്ള ഫോണ്‍ എടുത്ത് എന്റെ തലയില്‍ അടിക്കാന്‍ ശ്രമിച്ചു.
അപ്പോഴെക്കും അത് കണ്ട ശങ്കരേട്ടന്‍.........
മോനേ............... എന്ന് വിളിച്ചു........
അതോടെ ഉണ്ണി സാറ് നിശ്ചലനായി................
എന്റെ നിലവിളി കേട്ട് സാറിന്റെ കേബിനിലെത്തിയ ഓഡിറ്ററേയും സാറ് അടിച്ചു....
അതാണ് നമ്മുടെ ഉണ്ണി സാറ്....
ഇത്രയൊക്കെ ആയിട്ടും ഞങ്ങളുടെ കമ്പനിയിലെ ആര്‍ക്കും സാറിനെ പറ്റി ഒരു പരാതിയുമില്ല.. ആര്‍ക്കും വെറുപ്പും ഇല്ല...
നീ ഭാഗ്യവതിയാണ് പാര്‍വ്വതീ.............
നിന്നോടുള്ള അഘാതമായ സ്നേഹം അറിയുന്നവളാ ഈ നിര്‍മ്മല..
ഫോട്ടോയുടെ കാര്യം പറഞ്ഞല്ലോ....
പിന്നെ ഞങ്ങളുടെ തന്നെ സഹോദരസ്ഥാപനമായ പാര്‍വ്വതി ഇന്റ്റര്‍ നാഷണല്‍ ഈ പാര്‍വ്വതിയുടെ പേരിലാണ്. ഇതിലും വലിയ ഒരു സ്ഥാനമുണ്ടോ... ബഹുമതിയുണ്ടോ........?
പാര്‍വ്വതിക്ക് വളയും, വസ്ത്രങ്ങളും എല്ലാം ഞാനാണ് വാങ്ങാന്‍ പോകാറ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ എനിക്കും വാങ്ങിത്തരാറുണ്ട്.
ശങ്കരേട്ടനെ മാത്രമെ ഉണ്ണി സാറ് അവിടെ ബഹുമാനിക്കുന്നുള്ളൂ... പിന്നെ ആര്‍ക്കും അവിടെ സ്ഥാനമില്ല....
“അപ്പോ നിര്‍മ്മല ചേച്ചിയെ ഉണ്ണ്യേട്ടനിഷ്ടമില്ലേ..........?
നല്ല കാര്യമായി............. എനിക്കങ്ങിനെ ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇത് വരെ......
എന്നെ തല്ലിയ വിവരം എന്റെ വീട്ടുകാര്‍ അറിഞ്ഞു. എന്റ് അച്ചന്‍ പിറ്റേന്ന് ഞങ്ങളുടെ ഓഫീസില്‍ വന്നു. എനിക്കാകെ ഭയമായി.
അച്ചനേയും കൂടി സാറ് ഉപദ്രവിക്കുമോ എന്ന്.
നല്ല കാലത്തിന് അച്ചന്‍ വന്നത് ഉണ്ണി സാറിനെ അഭിനന്ദിക്കാനാണത്രെ. ശങ്കരേട്ടന്‍ പറേണ് കേട്ടു.. അച്ചന്‍ പറഞ്ഞത്രെ എന്നെ നല്ലോണം ശിക്ഷിച്ചോളാന്‍.. എനിക്ക് വീട്ടില്‍ അഹമ്മതിയും കുറുമ്പും കൂടുതലാണത്രെ..
അച്ചന്‍ പറഞ്ഞത് വലിയ കാര്യമായി അച്ചന് തോന്നിയെങ്കിലും, സാറ് പറഞ്ഞത്രെ മേലില്‍ എന്റെ ഓഫീസില്‍ വന്ന് പോകരുതെന്ന്.
അതില്‍ പിന്നെ ഒരു സ്റ്റാഫിന്റെ ബന്ധുക്കളും ഓഫീസില്‍ വരാറില്ല. സാറിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കണ്ടാല്‍ ആ നിമിഷം വരെയുള്ള ശമ്പളം കൊടുത്ത് അപ്പോ തന്നെ പറഞ്ഞ് വിടും....
അതിനാല്‍ എല്ലാവര്‍ക്കും സാറിനെ പേടിയാ.... എനിക്കും....
++
ഉണ്ണിസാറിന്റെ മുറിയില്‍ നിന്ന് ഇറങ്ങിവന്നവരെ കണ്ട് പാര്‍വ്വതിയും നിര്‍മ്മലയും എണീറ്റ് നിന്നു.
കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല ഉണ്ണിക്ക്.... പാര്‍വ്വതിയോടായിട്ട് ഡോക്ടര്‍...
രണ്ട് മൂന്ന് മരുന്നുകള്‍ കൊടുത്തിട്ടുണ്ട്. അവ ശരിക്കും കൊടുക്കണം. പിന്നെ പുരട്ടാനുള്ള ഒരു മരുന്നുണ്ട്.. ഇടക്ക് ചൂട് പിടിച്ച് കൊടുക്കണം.
ഭക്ഷണത്തിന് പഥ്യമൊന്നുമില്ല...
എന്നാല്‍ ഞങ്ങളിറങ്ങട്ടെ പാര്‍വ്വതീ............
ചേച്ചി ഇവിടെ നിന്നോട്ടേ ശങ്കരേട്ടാ......... വൈകുന്നേരം വിടാം..
ചതിക്കല്ലേ മോളെ........... മോള്‍ടെ ഉണ്ണ്യേട്ടനല്ല ഞങ്ങളുടെ ഉണ്ണി സാറ്...
ഞങ്ങളെ വഴിയാധാരമാക്കല്ലേ മോളെ............
അങ്ങിനെ പാര്‍വ്വതി നിര്‍മ്മലയെയും, നിര്‍മ്മല പാര്‍വ്വതിയേയും കണ്ടു..
രണ്ടു പേരേയും അങ്ങോട്ടുമിങ്ങോട്ടും കാണിക്കാതിരിക്കുകയായിരുന്നു ഉണ്ണി. എന്തായിരുന്നു അതിന്റെ പിന്നിലുള്ള രഹസ്യം..പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല....
എന്തൊരു ഭംഗിയാ നിര്‍മ്മല ചേച്ചീ........... ഞാന്‍ ആ ചേച്ചിയുടെ മുന്നില്‍ ആരുമല്ല.... ജാനു പറഞ്ഞ പോലെ ഇടുങ്ങിയ അരക്കെട്ടും, അതിനൊത്ത നിതമ്പവും, ഉയര്‍ന്ന മാറിടവും........ സുന്ദരി തന്നെ നിര്‍മ്മല ചേച്ചി...
ഇനി ഉണ്ണ്യേട്ടന്‍ ഈ ചേച്ചിയെ കല്യാണം കഴിക്കുമോ? എനിക്കതാ ഇപ്പളത്തെ പേടി....
ഉണ്ണ്യേട്ടന്‍ പറഞ്ഞ പോലെ പഠിത്തത്തില്‍ ശ്രദ്ധിക്കാം ഇപ്പോള്‍. പഠിപ്പിക്കാനെങ്കിലും ഒരാളുണ്ടല്ലോ എനിക്ക്.. ആവശ്യപ്പെടുകയാണെങ്കില് എം കോമിന് ചേരാം. നിര്‍മ്മല ചേച്ചി എം കോമാണെന്ന് കേട്ടിട്ടുണ്ട്.. കോമേഴുകാര്‍ മാത്രമേ ഉള്ളൂ ഉണ്ണ്യേട്ടന്റെ കമ്പനിയില്.. ഡ്രൈവര്‍ രാധാകൃഷ്ണേട്ടനും കൂടി കോമേഴ്സ് കാരനാണത്രെ..
നിര്‍മ്മല പാര്‍വ്വതി ഇന്റര്‍നാഷനലിനെ പറ്റി പറഞ്ഞത് എനിക്ക് ഊഹിക്കാന്‍ കൂടി കഴിയുന്നില്ല. എന്നോടത്രയും സ്നേഹം ഉണ്ടോ... പിന്നെ എന്റെ ഫോട്ടൊയെ പറ്റിയും.... അതൊക്കെ നേരില്‍ ബോധ്യപ്പെടുന്നത് വരെ ഒരു സ്വപ്നമായി മാ‍ത്രം മനസ്സില്‍ നില്‍ക്കട്ടെ....
രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് ഹോസ്റ്റലിലേക്ക് മടങ്ങേണ്ട ദിവസമായി. അപ്പോഴെക്കും ഉണ്ണ്യേട്ടന്റെ ആരോഗ്യം ശരിയായാല്‍ മതിയായിരുന്നു.
അല്ലെങ്കില്‍ ആ നിര്‍മ്മല ചേച്ചിയെങ്ങാനും ഇവിടെ വന്ന് നിന്നാല്‍ പിന്നെ എന്റെ കാര്യം പോക്കാ........
പരീ‍ക്ഷയില്ലെങ്കില്‍ കുറച്ച് ദിവസം കൂടി വീട്ടില്‍ നില്‍ക്കാമായിരുന്നു. ഏതായാലും പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം. ഉണ്ണ്യേട്ടന്റെ സ്വപ്നം പൂവണിയണം....
++
ഉണ്ണിക്ക് മരുന്നുകളൊക്കെ കൊടുത്തതിന് ശേഷം പാര്‍വ്വതി അടുക്കളയിലെത്തി...
ജാനൂ... ഞാനൊരു കാര്യം ചോദിക്കട്ടെ...?
ആ ചോദിച്ചോളൂ....
ജാനുവിന് എന്നെയോ നിര്‍മ്മല ചേച്ചിയെയോ കൂടുതല്‍ ഇഷ്ടം.?
ചന്തം വെച്ച് നോക്കുകയാണെങ്കീ എനിക്കിഷ്ടം നിര്‍മ്മലക്കുട്ടീനാ...... എന്തൊരു ചന്തമാണല്ലേ.. ഒരു രാജകുമാരിയെപോലിരിക്ക്കുന്നു...
അപ്പോ എന്നെ ഇഷ്ടോല്ലേ.........?
ന്റെ പാറുകുട്ടീനെ ഇഷ്ടല്ലേന്നാ...... നല്ല കാര്യമായി............
അന്നെ എനിക്ക് ജീവനല്ലേ.......
നിര്‍മ്മല ചേച്ചിയുടെ സൌന്ദര്യമാ ജാനുവിന്റെ ആകര്‍ഷണം...
എനിക്കെന്താ ഉള്ളത് അത്തരം എന്തെങ്കിലും...
നിനക്കൊന്നും ഇല്ല എന്റെ പാറുകുട്ടീ......
ഇയ്യ് എന്റെ തമ്പ്രാന്‍ കുട്ടിക്ക് എന്തെങ്കിലും സ്വൈര്യം കൊടുക്കാറുണ്ടോ.. നിനക്കെപ്പോളും വാശിയും വൈരാഗ്യവുമല്ലേ... ഒരു സ്വസ്ഥത കൊടുക്കാറുണ്ടോ....
ഇയ്യ് വിചാരിച്ചിരിക്ക് ണ് അന്നെ പേടിച്ചിട്ടാന്നാണൊ......
ഇന്നാള് ആ തിണ്ണെമെന്ന് തട്ടിയിട്ടു....
ഇപ്പോ ഇതാ ആ പാടത്തേക്ക് പോയിട്ട് എന്തോ ചെയ്തു...
പിന്നേയ് ജാനു വേണ്ടാത്തതൊന്നും പറഞ്ഞ് പരത്തല്ലേ യ്യ്... ഈ കരക്കാരുടെ ചെവീലെങ്ങാനും ഇത് കേട്ടാ മതി.. പിന്നെ അവര്‍ എന്നെ തല്ലിക്കൊല്ലും... കരക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന പണി ഇല്ല....
ആ കല്ലനും ചാമിയുമൊക്കെ ആളുകള് കൊഴപ്പക്കാരാ....
പണ്ട് പട്ടണത്തീന്ന് ആരൊ ഉണ്ണ്യേട്ടനെ ചീത്ത വിളിക്കാന്‍ വന്നിട്ടോര്‍മ്മയില്ലേ.. ഒരുത്തന്റെ കൈയ് വെട്ടിയാ കളഞ്ഞു. അത് പൊലെ എന്റെ തലയും വെട്ടിക്കളയുകയില്ലാ എന്ന എന്താ ഇത്ര ഉറപ്പ്....
ന്റെ പാറുകുട്ട്യെ... ഞാനതൊന്നും വെച്ചൂണ്ട് പറഞ്ഞതല്ല. യ്യ് ഓരോന്ന് ചോദിച്ചപ്പോ പറഞ്ഞതാ...
നിക്കറിയാം ഉണ്ണിത്തമ്പ്രാന് അന്നോടുള്ള സ്നേഹം...
അത്രേം ഇട്ടം തമ്പ്രാന് ഈ ഭൂലോകത്ത് ആരോടും ഇല്ലാ‍...
ആള് നിന്നെ തല്ലിയാലും ചവിട്ടിയാലും ചീത്ത പറഞ്ഞാലും അന്നെ കൂടെ കിടത്തണുണ്ടല്ലോ.. അണക്ക് വേണ്ട്തൊക്കെ വാങ്ങിത്തരുണ്, കോളേജില് പഠിപ്പിക്കണ്...
ഒക്കെ അന്റെ ഭാഗ്യാന്ന് കരുതിക്കൊ ന്റെ പാറുകുട്ടീ..
അന്റെ പേടി എന്താണെന്ന് ഈ ജാനുവിന്നറിയാം....
ഹൂം.... അതെന്നാ എന്റെ പേടി... ജാനൂ............
അങ്ങിനെ സംഭവിക്കുമോ ജാനൂ..............
അങ്ങിനെ വരുത്താതിരിക്കുവാനുള്ള മിടുക്ക് നിനക്കുണ്ടാവണം പാറുകുട്ടീ...........
എന്നോട് ഒരൂട്ടൊക്കെ പറഞ്ഞു നിര്‍മ്മല ചേച്ചി ഓഫീസിലെ കാര്യങ്ങള്. എനിക്ക് ഉണ്ണ്യേട്ടന്റെ ഓഫീസിലൊന്ന് പോകണമെന്നുണ്ട്..
അതാ ഇപ്പോ ഇത്ര വല്യ കാര്യം...
ഒരു ദിവസം തമ്പ്രാന്റെ കൂടെ അങ്ങോട്ട് പോയിക്കൂടെ..
അതിന് എന്നെ കൊണ്ടോണില്ലാ എന്റെ ജാനൂ....
ന്നാ അണക്ക് ബസ്സ് കേറി അങ്ങട്ട് പൊക്കൂടെ...........
നല്ല കാര്യമായി....... ചോദിക്കണ്ട് അങ്ങോട്ടെനെങ്ങാനും ചെന്നാലുണ്ടാകുന്ന കാര്യം............
അപ്പോ പിന്നെ അത് സ്വപ്നം കാണേണ്ട് പാറുകുട്ട്യേ....
ന്റെ ഫോട്ടോ ചില്ലിട്ട് വെച്ചിട്ടുണ്ടത്രെ ഓഫീസില്...
ആരാ നിന്നോടിതൊക്കെ പറഞ്ഞെ.....
നിര്‍മ്മല ചേച്ചിയാ പറഞ്ഞേ.......
ഹാ.... ഹാ..........ഹ ഹ ഹഹ്ഹാ...............
ജാനു ഉറക്കെ ചിരിച്ചു............
ന്റെ തേവരേ........ നിക്ക് ചിരിക്കാന്‍ വയ്യേ...........
അന്റെ പോട്ടം ചില്ലിട്ട് വെച്ചിരിക്ക്ണ് ന്നോ................
അത് പാര്‍വ്വതീ ദേവിയുടെതാകും......
അണക്കെന്തിന്റെ സോക്കെടാ പെങ്കുട്ടീ.............
ഇയ്യ് പോയി ആ തമ്പ്രാന്‍ കുട്ടിടത്തിരിക്ക് പോയി....
ഞാന്‍ പണീലിക്ക് ശ്രദ്ധിക്കട്ടെ...
+
പാര്‍വ്വതി ഉണ്ണിയുടെ മുറിയിലെത്തി.. പുരട്ടുവാനുള്ള മരുന്നുകള്‍ പിന്നേയും പുരട്ടിക്കൊടുത്തു.
ഉണ്ണ്യേട്ടാ ഞാന് തേവരുടെ അമ്പലത്തില്‍ ദീപാരാധന തൊഴുതിട്ട് വരാം. പിന്നെ ചില വഴിപാടുകളൊക്കെ കഴിപ്പിക്കണം.
ഹൂം... ഒറ്റക്ക് പോണ്ട്... തുപ്രമ്മാനെ കൂട്ടി പൊയ്കോ... പാമ്പിന്‍ കാവിലും വിളക്ക് വെച്ചോളൂ... തേവരെ നല്ലോണം പ്രാര്‍ത്ഥിച്ചോളൂ... നല്ല മാര്‍ക്കോടെ ജയിക്കാന്‍...
പിന്നെ വരുമ്പോള് വേലായുധേട്ടന്റെ കടയില്‍ നിന്ന് കുറച്ച അഷ്ട്ഗന്ധവും സാമ്പ്രാണിയും മേടിച്ചോളൂ... വീടാകെ പുകക്കണം..
പാര്‍വ്വതി തുപ്രമ്മാനെ കൂട്ടി അമ്പലത്തിലേക്ക് പോയി....
വഴിയില്‍ വെച്ച് പാര്‍വ്വതിയെ കണ്ട നങ്ങേലി അമ്മായി...
ആരാ ഇത് പാര്‍വ്വതിയോ.? ഉണ്ണിയുണ്ടോ മോളെ അവിടെ..
അവനെ കണ്ടിട്ടെത്ര കൊല്ലമായെന്നോ. അവനോട് ഞാന്‍ അന്വേഷിച്ചുവെന്ന് പറയണം.. പിന്നെ നിയ്യ് അവനെ ഒരു ദിവസം എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം....
ശരി അമ്മായീ... ഞാന്‍ ഉണ്ണ്യേട്ടനോട് പറയാം..
ഏഴുമണിയാകുമ്പോഴെക്കും പാര്‍വ്വതി അമ്പലത്തില്‍ നിന്നെത്തി. തത്സമയം ഉണ്ണി മുറ്റത്ത് ഉലാത്തുന്നത് കണ്ടു പാര്‍വ്വതിക്ക് സന്തോഷമായി.
ന്റെ ഉണ്ണ്യേട്ടന്റെ അസുഖമെല്ലാം മാറി എന്റെ തേവരേ.. ഈ പാര്‍വ്വതിക്ക് സന്തോഷമായി...
ഇനി മനസ്സമാധാനത്തോടെ കോളേജിലേക്ക് പോകാം....
പാര്‍വ്വതി അമ്പലത്തില്‍ നിന്ന് കൊണ്ട് വന്ന പ്രസാദം ഉണ്ണിയുടെ നെറ്റിയില്‍ ചാര്‍ത്തി.. തേവര്‍ എന്റെ വിളി കേട്ടു ഉണ്ണ്യേട്ടാ....... ന്റെ ഉണ്ണ്യേട്ടന്റെ അസുഖം എല്ലാം മാറി. ഇനി ഉണ്ണ്യേട്ടന് ഒന്നും വരില്ല..
പത്ത് ദിവസം കഴിഞ്ഞാല്‍ എന്റെ എക്സാം കഴിയും. പിന്നെ ഞാന്‍ ഇവിടെ അടുത്തുണ്ട് എപ്പോഴും.....
ഉണ്ണ്യേട്ടാ.........ഞാന്‍ അമ്പലത്തീ‍ പോകുമ്പോ നങ്ങേലി അമ്മായിയെ കണ്ടു....
നീ അവരോടൊന്നും സംസാരിച്ചില്ലല്ലോ...
എന്നെ തടുത്ത് നിര്‍ത്തി കുറേ കാര്യങ്ങളെല്ലാം ചോദിച്ചു. പിന്നെ ഉണ്ണ്യേട്ടനെ ഒരു ദിവസം അങ്ങോട്ട് കൂട്ടിക്കൊണ്ട് വരാനും പറഞ്ഞു.
അപ്പോ നീയെന്തു പറഞ്ഞു........?
ഞാന്‍ അങ്ങിനെ ചെയ്യാം എന്ന് പറഞ്ഞു..........
അതെയോ......... നിന്നോട് ആരാ പറഞ്ഞേ അവരോട് അങ്ങിനെയൊക്കെ പറയാന്‍....
ഞാനെവിടേക്കും ഇല്ലാ........... എനിക്കവിടെ പോകുന്നത് ഇഷ്ടമല്ലാ....
വയസ്സായിരിക്കണ ഒരാളുടെ മോഹമല്ലേ ഉണ്ണ്യേട്ടാ.... നമുക്കും അങ്ങിനെ ഒരു അവസ്ഥ വരില്ലെന്നുണ്ടോ..........
എനിക്കവിടെ പോകാന്‍ സാദ്ധ്യമല്ല.... ഞാനവിടെ പോയിട്ട് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കാണും. നിനക്കൂഹിക്കാമായിരുന്നില്ലേ അങ്ങിനെയുള്ള ഒരാളോട് ഇത്തരത്തില്‍ ആവശ്യപ്പെടാ‍ന്‍.....
ശരി അപ്പോ തല്‍ക്കാലം നമുക്ക് ഈ വിഷയം വിടാം. പിന്നീട് വല്ലപ്പോഴും ചിന്തിക്കാം...
“എന്താ ഉണ്ണ്യേട്ടാ ആലോചിക്കണ്...ഞാന്‍ എന്തെങ്കിലും ബുദ്ധിമുട്ടിച്ചോ...”
“എനിക്ക് മനോദു:ഖം തരുന്ന ഒരു വീടാണ് നങ്ങേലി അമ്മായിയുടേത്. അപ്പോ അത്തരം ഒരു സ്ഥലത്തേക്ക് ഞാന്‍ പോകേണ്ടി വരേണ്ട് അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും എന്ന് ആലോചിച്ചതാണ്.. പാവം സാവിത്രിക്കുട്ടി........”
“സാവിത്രിക്കുട്ടിയോ..........?
“അതാരാ ഉണ്ണ്യെട്ടാ...............:
അതൊക്കെ വലിയ കഥയാ.....നീയതൊന്നും എന്നോട് ചോദിക്കണ്ടാ... എനിക്കതൊന്നും ആലോചിക്കാനെ വയ്യ..
ഉണ്ണ്യേട്ടനോട് ഒരു കാര്യം പറയാന്‍ മറന്നു ഞാന്‍.......
എന്താ ഇത്ര വലിയ ആനക്കാര്യം...........
ആ ആനക്കാര്യം തന്നെയാ അത്..
ന്നാ പറാ കേക്കട്ടെ..
ഞാന്‍ ഇന്ന് ഉണ്ണ്യേട്ടന്റെ ഓഫീസിലെ നിര്‍മ്മല ചേച്ചിയെ കണ്ടു... എന്തൊരു സൌന്ദര്യമുള്ള ചേച്ചി അല്ലേ.. ഞാന്‍ പറഞ്ഞ് വൈകുന്നേരം പോയാ മതീന്ന്...
എന്നിട്ടെന്തേ അവള്‍ നിക്കാഞ്ഞേ......
ചതിക്കല്ലേ എന്റെ മോളെ എന്ന് ശങ്കരേട്ടന്‍ പറഞ്ഞിട്ട് ചേച്ചിയെയും കൊണ്ടോടി...
[തുടരും]

Copyright - 2009- Reserved






Thursday, April 2, 2009

എന്റെ പാറുകുട്ടീ... [നോവല്‍].. ഭാഗം 27

ഇരുപത്താറാം ഭാഗത്തിന്റെ തുടര്‍ച്ച >>>

ഉണ്ണി ഒരു മയക്കത്തിന്‍ ശേഷം എണീറ്റു. പാര്‍വ്വതിയുടെ കിടപ്പ് കണ്ടിട്ട് ഉണ്ണിക്ക് ചിരി വന്നു. അവള്‍ക്ക് പാടത്തായാലും, പറമ്പിലായാലും, ഇനി സ്വന്തം വീട്ടിലായാലും അവളുടെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടെങ്കില്‍ പിന്നെ ഗാഠനിദ്രയിലാണ്.
“ഹേയ് പാര്‍വ്വതീ……… എണീക്ക്…….. പാടത്താണ്‍ കിടക്കുന്നതോര്‍മ്മയുണ്ടോ നിനക്ക്….?
“ഞാനതോറ്ത്തില്ല……….
നമുക്ക് ആ കൊളത്തീ പോയി കാലും മുഖവും കഴുകി വരാം. എന്നിട്ട് ഞാറ് നടുന്ന കണ്ടത്തിലേക്ക് നടക്കാം. നീ വെയില്‍ കൊണ്ട് ആകെ കരിവാളിച്ചു അല്ലേ. വെറുതെ പാടത്തേക്കാന്നും പറഞ്ഞ് പോന്നിട്ട് എന്തെല്ലാം ഗുലുമാലുണ്ടായി. ഈ പടവിലെ നടീല്‍ ഇന്ന് തന്നെ കഴിക്കണം. ഞാനും കൂടി പോയി സഹായിക്കട്ടെ.

ഉണ്ണി പാര്‍വ്വതിയേയും കൂട്ടി പാട വരമ്പിലെത്തി. പാര്‍വ്വതിയുടെ തലയില്‍ തോര്‍ത്ത് കെട്ടിക്കൊടുത്തു, ഉണ്ണി ശരിക്കും ഒരു കര്‍ഷകനെ പോലെ ഞാറ് നടാന്‍ തുടങ്ങി…..

ഉണ്ണിയുടെ ഞാറ് നടീല്‍ കണ്ട് ചക്കിക്കുട്ടി ഏട്ടത്തി……….
“മോനെ ഉണ്ണീ നിനക്ക് നന്നായി പാടത്ത് പണിയറിയും ഇല്ലേ………?
“പേന പിടിക്കുന്ന ഈ കൈക്ക് പാടത്ത് പണിയും വഴങ്ങും………..”

ഹായ് എന്ത് ഭംഗിയിലും വേഗത്തിലുമാ ഉണ്ണ്യേട്ടന്‍ ഞാറ് നടുന്നത്.. കാണാന്‍ എന്തൊരു രസം. ഞാനും കൂടിയാലോ നടാന്‍. പക്ഷെ എനിക്കറിയില്ലല്ലോ..
സാരമില്ല അണ്ണാരക്കണ്ണനും തന്നാലയത് എന്ന് പറഞ്ഞ പോലെ ചെയ്ത് നോക്കാം. അതിന്‍ കണ്ടത്തിലിറങ്ങാന്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുമോ?.
++
ദ്വേഷ്യപ്പെടുമോ എന്തോ… ചോദിച്ചു നോക്കാം..
പാര്‍വ്വതി മെല്ലെ മെല്ലെ കണ്ടത്തിലിറങ്ങാന്‍ തുടങ്ങിയപ്പോഴെക്കും വേലാട്ടന്‍…
എന്താ കുട്ടീ ഈ കാണിക്കണ്‍ മുണ്ടിലെല്ലാം ചളിയും വെള്ളവുമാകില്ലേ. അണ്‍ക്ക് ഉണ്ണീടടുത്തേക്ക് പോണെങ്കില്‍ ഞാന്‍ ഓനെ വിളിച്ച് കൊണ്ടരാം. ഇയ്യ് ഇവിടെ തന്നെ നിന്നോ. ഇനി കണ്ടത്തീ‍ നടന്നിട്ട് നീര്‍ക്കോലിയെ കണ്ട് മറിഞ്ഞ് വീഴണ്ട…

പാര്‍വ്വതി ഉദ്യമം ഉപേക്ഷിച്ചു.
വേലാട്ടന്‍ ഉണ്ണിയെ ലക്ഷ്യമാക്കി കണ്ടത്തില്‍ കൂടെ ഓടി.
എടാ ഉണ്ണീ നിന്റെ പാറുകുട്ടീ എന്തോ പറേണ്ണ്ട്…. ഓള്‍ക്ക് അന്റെ അടുത്തിക്ക് വരണമത്രെ. അവളതാ അവിടെ കയറ് പൊട്ടിച്ച് നില്ക്കണ്‍…

ഈ പെണ്‍കുട്ടിയെ കൊണ്ട് ശല്യമായല്ലോ എന്റെ തേവരേ. രണ്ട് പൊട്ടിച്ച് ആ വല്യരമ്പില്‍ കൊണ്ട് പോയി ഇരുത്താം. ഈ ഞാറുകള്‍ സന്ധ്യമയങ്ങുന്നതിന്‍ മുന്‍പ് നട്ട് തീര്‍ക്കണം. അതിന്നിടക്കാ ഈ പെണ്‍കുട്ടിയുടെ കിന്നാരം…
അവള്‍ക്ക് അടി കിട്ടാതെയുള്ള അഹമ്മതിയാ……….

ഉണ്ണി പാര്‍വ്വതിയുടെ അടുത്തെത്തി.
“എന്തിന്റെ കേടാ പാര്‍വ്വതി നിനക്ക്….?
“ഞാന്‍ അതിന്‍ ഒന്നും പറഞ്ഞില്ലല്ലോ……..”
പിന്നെ എന്താ വേലാട്ടന്‍ പറഞ്ഞേ………
“ഞാനും കൂടി വന്നിട്ട് ഞാറ് നടട്ടെ…………?
“നല്ല കാര്യമായി……………..”
“നിനകക് ഈ പണി വഴങ്ങുമോ…..?
“വേണ്ട ഇനി നീര്‍ക്കോലിയെ കണ്ട് ഓടാനും, കടു കുത്തി നിലവിളിക്കാനും, ഞണ്ട് ഇറുക്കി അതിന്റെ പിന്നാലെ ഓടാനും ഒന്നും മിനക്കെടേണ്ട….
“ഉണ്ണ്യേട്ടാ ഞാന്‍ കടു കുത്തിയാ കരീല്ല….
“നീര്‍ക്കോലിയെ കണ്ട് പേടിക്കില്ലാ……..
“ഞാനും വരട്ടെ കണ്ടത്തിലേക്ക്…………..

ഓ…… ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ………….
ഇപ്പൊത്തന്നെ ഇങ്ങനെ ഉണ്ട്. ഇനി ഇവളെ കെട്ടി എങ്ങിനെയാ കൂടെ പൊറുപ്പിക്കാ……. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ എന്റെ തേവരേ…
എന്തൊരു എടാകൂടമാ………….
ആ വാ അസത്തേ………….
പാ‍ര്‍വ്വതി സന്തോഷത്തോടെ കണ്ടത്തിലിറങ്ങാന്‍ തുനിഞ്ഞു……
വരട്ടെ വരട്ടെ……. ചാടല്ലേ കണ്ടത്തിലേക്ക്……..
നിന്റെ കള്ളിമുണ്ട് കുറച്ക് കേറ്റി ഉടുക്കണം..
മേല്‍ മുണ്ട് കെട്ടി വെക്കണം. കൈയ്യിന്മേല്‍ ചളിയും വെള്ളവുമായാല്‍ പിന്നെ ഒന്നിനും പറ്റില്ല…
വേഗം കേറ്റി ഉടുക്ക്…
അങ്ങനെ അല്ല എന്റെ പാര്‍വ്വതീ………..
കണ്ടില്ലേ ആ പെണ്ണുങ്ങള്‍ എങ്ങിനെയാ മുണ്ടുടുത്തിരിക്കുന്നത് എന്ന്…
പാടത്ത് പണിക്കിറങ്ങണമെങ്കീ ഇങ്ങനെ മോഡേണ്‍ ഡ്രസ്സിട്ട് വന്നലൊന്നും പറ്റില്ല. ഈ പാവാടെം കീവാടെം ഒന്നും ഉടുത്താല്‍ മുണ്ട് കയറ്റി ഉടുക്കാന്‍ പറ്റില്ല,. അടിയില്‍ താറുടുക്കണം. എന്നാലെ പുറത്തെ മുണ്ട് കയറ്റിക്കെട്ടാന്‍ പറ്റൂ….
ഞാന്‍ നാളെ വരുമ്പോള്‍ അങ്ങിനെ ഉടുത്ത് വരാം. ഇപ്പോ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടത്തിലിറങ്ങട്ടെ...
ഹൂം……….\
ഇന്നാ ആ മുണ്ട് കേറ്റിക്കെട്ട്….
അങ്ങിനെയല്ല പാര്‍വ്വതി………
ഉണ്ണ്യേട്ടാ ഒച്ച വെക്കല്ലേ…. ഇനി ആ പെണ്ണുങ്ങളൊക്കെ ഇങ്ങ്ട്ട് ഓടി വരും…
പത്തിരുപത് വയസ്സായ പെണ്ണായിട്ട് നിനക്ക് മുണ്ട് കേറ്റിക്കുത്താനറിയില്ല അല്ലേ.. മങ്കി ബ്രാന്‍ഡ്…
ഇങ്ങട്ട് അടുത്ത് നിക്കടീ….
ഉണ്ണി അവളുടെ മുണ്ട് അഴിച്ച് തോളിലിട്ടു.
“എന്താ ഈ കാണിക്കണ്‍ ഉണ്ണ്യേട്ടാ………….?
“മിണ്ടാണ്ട് നിക്കടീ നശൂലമേ അവിടെ…………?
മനുഷ്യന്മാരെ കുരങ്ങ് കളിപ്പിക്കുവാന്‍ ഓരോന്ന് ഇറങ്ങി തിരിച്ചിരിക്കണ്‍. ഉണ്ണി ദ്വേഷ്യത്തില്‍ പല്ലിറുമ്മി..

പാര്‍വ്വതിയുട പാവാടയുടെ ചരട് അഴിച്ച് തെറുത്ത് മേല്പോട്ട് കേറ്റിക്കെട്ടി.
ഉണ്ണിയുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമോ എന്ന് ഭയന്ന് പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ നിന്ന് കൊടുത്തു.
തോളിലെ മുണ്ടെടുത്ത് മേലറ്റം ചുരുട്ടി നല്ലോണം കേറ്റി ഉടുത്ത് കൊടുത്തു.
ആ ഇപ്പോള്‍ ശരിയായി.
ഇനി എന്റെ കൂടെ വന്നോ..
പിന്നെ ഒരു കാര്യം വീഴാന്‍ പോകുമ്പോ എന്നെ പിടിക്കരുത് കേട്ടോ..
ഉണ്ണീടേം പാറുകുട്ടീടേം വരവ് കണ്ടിട്ട് തരകന്റെ കണ്ടത്തില് പണിയെടുക്കുന്ന പെണ്ണുങ്ങള്‍……….
ഏതാടീ അച്ചാമേ ആ ചോന്ന ബ്ലൌസിട്ട് പോണ പെണ്ണ് ആ വാല്യേക്കരന്റെ കൂടെ.. ഈ പ്രദേശത്തുള്ളവരാണെന്ന് തോന്നണില്ലാ…
ഇത് കേട്ട ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് തരകന്റെ കണ്ടത്തിലെ പെണ്ണുങ്ങളുടെ അടുത്തെത്തി…..
അല്ലാ ഇതാരാ………… ഉണ്ണിയാണോ…………
ഞാനിപ്പോ പറഞ്ഞ് നാവെടുത്തില്ലാ……….. ങ്ങള്‍ രണ്ടാളെയും പറ്റി…
ആരാ മോനെ അന്റെ കൂടെയുള്ള പണിക്കാരി….
ഇതോ………. ഇവള്‍ മമ്മിയൂരുള്ളതാ………
“അതെയോ……. ഇത്രദൂരം വന്ന് പണിത് ഓള്‍ക്ക് വീട്ടിലെത്താന്‍ പറ്റുമോ…..?
അതിന്‍ ഈ പെണ്ണ് ഇപ്പോ എന്റെ കൂടെയാ പൊറുക്കണ്…..
മോനെ ഉണ്ണ്യേ കളി തമാശ കളയാതെ കാര്യം പറേടാ … അന്റെ ഈ വികൃതി ഇപ്പളും മാറിയിട്ടില്ലാ അല്ലേ….
“അച്ചാമേട്ടത്തീടെ മക്കളൊക്കെ എവിടെയാ ഇപ്പോ….?
“ഒരാള്‍ എന്റെ കൂടെ വടുതല സ്കൂളില്‍ പഠിച്ചിട്ടുണ്ട്….അവനെവിടെയാ ഇപ്പോ..?
അവന്റെ കാര്യമൊന്നും പറയാതിരിക്ക്യാ ഭേദം…………
രണ്ടാണ്മക്കളുണ്ടായിട്ടും എന്റെ അവസ്ഥ കണ്ടില്ലേ മോനെ.. ഇപ്പളും ഞാന്‍ പണിയെടുത്തില്ലെങ്കീ എന്റെ അടുപ്പില്‍ തീ പുകയില്ലാ….
അപ്പോ അവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞില്ലേ..
“കല്ല്യാണമൊക്കെ കഴിച്ചു കൊടുത്തു. നല്ല കാലത്തിന്‍ അവന്‍ പിള്ളേരൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ അവറ്റകളെയും ഞാന്‍ നോക്കേണ്ടി വരുമായിരുന്നു………
“അപ്പോ അവന്റെ കെട്ട്യോള്‍………………?
ആ പെണ്ണ് പാറേലങ്ങാടീല്‍ ഒരു പണിക്ക് പോണ് ണ്ട്…അതാ ഒരു സഹായം എനിക്ക്.. നല്ലോരു മോളാ എന്റെ മരോള്‍.. നല്ല അടക്കവും അനുസരണയും ഉള്ള പെണ്‍കുട്ടി….. അതിന്റെ ഒരു കഷ്ടകാലം….
അനുഭവിക്കെന്നെ എന്റെ ഉണ്ണ്യേ……….
വറീത് മാപ്പിളയാണെങ്കില്‍ ഒന്നും അറിയാതെ പിള്ളേര്‍ കാലാവുന്നതിന്‍ മുന്‍പ് കര്‍ത്താവ് വിളിച്ചു. എന്നെ ഒറ്റക്കാക്കീട്ട്…..
അച്ചാമ്മ ച്ചേട്ടത്തി കരയാന്‍ തുടങ്ങി…
“ചേട്ടത്തി കരയാതെ…. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം………..
‘ന്റെ മരോള്‍ക്ക് അന്റെ കമ്പനീല്‍ ഒരു പണി കൊടുക്കുമോ ന്റെ ഉണ്ണ്യേ……….?
“എന്നാലെന്റെ കുടുംബം രക്ഷപ്പെടും……….
“അതിന്‍ അവള്‍ പഠിച്ചിട്ടുണ്ടോ….?
“ഞാന്‍ വേണമെങ്കില്‍ ചേട്ടത്തീടെ മോന്‍ ഒരു പണി തരപ്പെടുത്തിക്കൊടുക്കാം…………….
‘എന്റെ കര്‍ത്താവേ……… എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ…… ഞാറ് നട്ടും കൊണ്ട് അച്ചാമ്മ ച്ചേട്ടത്തി വിതുമ്മി…….
ആ ചെക്കന്‍ ചാരായം കുടിച്ച് കുടിച്ച് കണ്ണൊന്നും ശരിക്ക് കാണുന്നില്ല…
“ഇയ്യെന്റെ മരോള്‍ക്ക് അന്നെക്കൊണ്ട് പറ്റുന്ന ഒരു പണി കൊടുക്ക്…

കര്‍ത്താവ് തമ്പുരാനാണ്‍ നിന്നെ എന്റെ മുന്‍പിലെത്തിച്ചത്.. ഞാന്‍ അന്നെ കണ്ടിട്ട് ഒരു പാട് കൊല്ലമായി. അന്റെ അമ്മ മാളുകുട്ടിയും ഞാനും ഒരേ ക്ലാസ്സിലാ കുന്നംകുളം സ്കൂളില്‍ പഠിച്ചിരുന്നത്.. അന്റെ അമ്മ ടീച്ചറായി...
പക്ഷെ യോഗമുണ്ടായില്ലാ…….. മാളുട്ടി നേരത്തെ പോയി
തന്തയും തള്ളയുമില്ലാതെയും എന്റെ ഉണ്ണിമോന്‍ നന്നായി ജീവിക്ക്ണ്‍ എന്ന് കാണുമ്പോള്‍ ഈ അച്ചാമ്മച്ചേട്ടത്തിക്ക് കണ്ണ് നിറേണ് ണ്ട് എന്റെ മോനെ………..
അന്റെ അമ്മ വയ്യാണ്ട് കിടക്കുമ്പോ ഇനി രക്ഷപ്പെടില്ലാ എന്നറിഞ്ഞിട്ടോ എന്തോ ഞാന്‍ അവിടെ ഓളെ ഒരു നോക്കു കാണാന്‍ പോയിരുന്നു. ഇന്നും അവള് എനിക്ക് തന്ന സാരിയും, പുതപ്പുകളും ഞങ്ങളുടെ വീട്ടിലുണ്ട് മോനെ..
അന്റെ അച്ചന്‍ കൊളമ്പീന്ന് കൊണ്ട് കൊടുത്ത് കൊറേ വിലപിടിപ്പുള്ള സാരികളാണെനിക്ക് തന്നത്.. ഞാന്‍ എന്റെ മോന്റെ കല്യാണത്തിന്‍ അത് ഉടുത്തിരുന്നു. പിന്നെ എനിക്ക് ഉടുക്കാന്‍ മനസ്സ് വന്നില്ല…
ഇപ്പോഴും എന്റെ വീട്ടിലുണ്ട് അതൊക്കെ…………..
അന്റെ അടുത്ത് നിക്കണ്‍ പെണ്ണിനെ ഒന്ന് ഇങ്ങാട്ട് കണ്ടത്തിലിറക്കി നിര്‍ത്ത്യേ ഉണ്ണ്യേ… ചേട്ടത്തി ഒന്ന് നോക്കട്ടെ….
പാര്‍വ്വതി കണ്ടത്തിലിറങ്ങി അച്ചാമ്മച്ചേട്ടത്തിയെ നോക്കി……….
കൈയ് നെറ്റിയിന്മേല്‍ വെച്ച് അച്ചാമ്മ ചേട്ടത്തി പാര്‍വ്വതിയെ സൂക്ഷിച്ച് നോക്കി… കണ്ണിനൊന്നും ശരിക്കുള്ള കാ‍ഴ്ചയില്ലാ മക്കളെ……….

“അല്ലാ ഇത് നമ്മുടെ മാധവീടെ മോളല്ലേ……….?
“അതേ ചേട്ടത്തീ…………….
“ഞാന്‍ തമാശക്ക് പറഞ്ഞതാ…………….
++
“അപ്പോ ഇവളെന്താ നിന്റെ കൂടെ………?
അതൊക്കെ വലിയ കഥയാ. പിന്നീട് പറയാം. ഞങ്ങളെന്നാ പണിക്കിറങ്ങട്ടെ.?
‘പാര്‍വ്വതീ………..”
ഞാന്‍ കൂടെയുണ്ട്….
ഞാറ്റ് കെട്ട് കയ്യിലെടുക്ക്.. ഇന്നിട്ട് അതില്‍ ഓരോന്നായി എടുത്ത് ഞാന്‍ നടുന്ന അതേ അകലത്തില്‍ നടണം. ചിലപ്പോള്‍ ശരിക്ക് നടാന്‍ പറ്റിയില്ലെനില്‍ സ്ഥാനം തെറ്റിക്കരുത്. കുറ്റിക്കോല്‍ കൊണ്‍ട് കുഴിയുണ്ടാക്കി അതില്‍ നടണം കേട്ടോ…….
ശരി ഉണ്ണ്യേട്ടാ……….
പാര്‍വ്വതി ഞാറ് നട്ട് നട്ട് വേഗത് കൂടി. ഉണ്ണിക്കൊപ്പമെത്തി. ചക്ക്യമ്മായിക്കും, ചീരായി ഏട്ടത്തിക്കും ഉണ്ണിയും പാര്‍വ്വതിയും പാടത്ത് ഞാറ് നടുന്നത് കണ്ട് അത്ഭുതമായി. അയലത്തെ കണ്ടത്തിലെ പെണ്ണുങ്ങളും അവരെ ശ്രദ്ധിച്ചു….

കണ്ടോ ചക്കിക്കുട്ട്യേ………. കണ്ടോ ആ ചെക്കന്‍ പാടത്ത് പണിയത്…
പട്ടണത്തിലെ ഏറ്റവും വലിയ കമ്പനി നടത്തണ ചെക്കനാ.. ബെന്‍സ് കാറും കൊണ്ട് വിലസുന്നത് കണ്ടാല്‍ ഏത് പെണ്‍കൊടിയും ഒന്ന് നോക്കിപ്പൊകും.
ഏതായാലും പട്ടണത്തീന്ന് അവന്‍ ഒന്നിനെ കെട്ടിക്കൊണ്ട് വന്നാല്‍ അവരെയൊന്നും ഈ പണിക്ക് കിട്ടില്ല.. ഈ ചെക്കനെന്താ ഇങ്ങനെ കല്യാണം കഴിക്കണ്ട് നിക്കണെ ചക്കിക്കുട്ട്യേ………
അണക്കൊന്ന് പറഞ്ഞൂടെ…. അല്ലെങ്കില്‍ തുപ്രനോട് പറയിപ്പിച്ചൂടെ…
ഞങ്ങളൊന്നും പറേണ്ടല്ലാ..
ഇന്നാള്‍ തുപ്രേട്ടന്‍ ഉണ്ണീടെ പാപ്പനോടും വലിയച്ചനോടും പോയി ഈ കാര്യം സൂചിപ്പിച്ചത്രെ….
ന്നിട്ട് ഓരെന്താ പറഞ്ഞേ………..
ഉണ്ണീടെ പാപ്പനാണല്ലോ ഇപ്പോ അവന്റെ തറവാട്ടീ കാര്യപ്രാപ്തിയുള്ള ആള്‍. അവന്‍ പറഞ്ഞത്രെ.. ഉണ്ണീടെ കാര്യത്തില്‍ പെട്ടെന്നങ്ങ്ട്ട് ഇടപെടാന്‍ പറ്റില്ലത്രെ. എല്ലാ കാര്യപ്രാപ്തിയും ഉള്ള തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയാ അവന്‍. അവന്റെ കാര്യങ്ങളൊക്കെ അവന്‍ തന്നെ വേണ്ട വിധത്തില്‍ ചെയ്തുകൊള്ളുമെന്ന്.. അവര്‍ അതിലൊന്നും ഇടപെടില്ലെന്ന്…
ഇനി അഥവാ ഉണ്ണി ചെന്ന് അവരോട് പറയുകയാണെങ്കില്‍ അവര്‍ എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറുമാണത്രെ….
അപ്പോ അതാ കാര്യം അല്ലേ ചക്കിക്കുട്ടീ……..

മ്മ്ടെ ഉണ്ണിക്ക് പറ്റിയ പെണ്‍കുട്ടികളൊന്നും നമ്മുടെ കരയില്‍ ഇല്ലാ…. കുന്നംകുളം ഭാഗത്താണെങ്കില്‍ വലിയ കുടുംബങ്ങളൊക്കെ നസ്രാണിമാരാണ്‍. ഗുരുവായൂരോ തൃശ്ശൂരൊ ഒക്കെ വലിയ പണക്കാരുണ്ടല്ലോ….
അതിന്‍ ഉണ്ണിക്ക് പണം മാത്രം പോരല്ലോ. പഠിപ്പും വേണ്ടെ കൊണ്ടരണ പെണ്‍കുട്ട്യോള്‍ക്ക്..
അതും ശരിയാ…………..
എല്ലാം കൂടി ശരിയാക്കി കിട്ടാന്‍ ഇപ്പളേ ആലോചിക്കണം….
അതൊക്കെ അവന്‍ കണ്ട് വെച്ചിട്ടുണ്ടാകും എന്റെ ചക്ക്യേട്ടത്തിയേ…
പണ്ട ആരോ പറേണ്‍ കേട്ടു.. അവന്റെ കമ്പനിക്ക് പണം കടം കൊടുക്കുന്ന പൊള്ളാച്ചി ചെട്ടിയാരുടെ മകളെ കെട്ടാന്‍ ചെട്ടിയാരുടെ കൂട്ടര്‍ ശ്രമിച്ചെന്നോ മറ്റോ….
ന്നിട്ടെന്തായി………..
നമ്മടെ ഉണ്ണിക്ക് അവരെ ബോധിച്ചില്ലത്രെ……. പഠിപ്പും കുറവ്………
ഉണ്ണീനെ പോലെ കാല്‍ സ്രായിട്ട് ഊട്ടീലും, സായ്പ്പിന്റെ നാട്ടിലും പഠിച്ച ആരുണ്ട് ഈ നാട്ടില്‍.
ഇതാ അവര്‍ ഞാറ് നട്ട് നമ്മുടെ അടുത്തെത്താറായി. വേഗം കൊണ്ട് പിടിച്ചോ ചക്കിക്കുട്ട്യേ.. അല്ലെങ്കില്‍ അവന്റെ ചീത്ത കേക്കേണ്ടി വരും..
എന്താ ചുറുചുറുക്ക് ഇല്ലേ ആ ചെക്കനും പെണ്ണിനും…..
ന്നാ ആ ചെക്കന്‍ ആ മാധവീടെ മോളെന്നെ കെട്ടിക്കൂടെ…….
“അതിന്ന് മാധവിക്ക് കെടക്കാനൊരു നല്ല വീടുപോലുമില്ലാ… പിന്നെ ഓള്‍ടെ കെട്ടിയോന്‍ ഈ ഉണ്ണി കൊടക്കണ കാശുകൊണ്ടാ ജീവിക്കണ്‍….
ഉണ്ണീടമ്മക്ക് അന്നത്തെ കാലത്ത് തന്നെ സ്ത്രീധനമായി കിട്ടിയത് അഞ്ഞൂറ് പറ പുഞ്ചനിലവും, 25 എക്കര്‍ തെങ്ങും തോപ്പുമാണ്‍…
അങ്ങിനെയുള്ള ഒരാളുടെ ഏക സന്താനത്തിന്‍ അതിനൊത്ത ആളുകള്‍ തന്നെ വരും. മ്മ്ടെ കരേല്‍ നടക്കണ ഏറ്റവും വലിയ കല്ല്യാണമാകും ഉണ്ണീടേത്.
ദാ ആ പിള്ളേര്‍ നമ്മുടെ അടുത്തെത്തി………
“എന്താ ചക്ക്യമ്മായി ഒരു ഉശിരില്ലല്ലോ പണിയാന്‍………..
“നമ്മള്‍ ഈ കണ്ടം നട്ടിട്ടേ കേറുണുള്ളൂട്ടോ…………..

നേരം വൈകാച്ചാ പന്തം കൊണ്ട് വരാന്‍ വേലാട്ടനെ ഏര്‍പ്പാടാക്കീട്ടുണ്ട്. പിന്നെ ചക്കര കാപ്പീം, കൊള്ളിക്കിഴങ്ങും………
അതെല്ലാം വേണ്ടി വരുമെന്നാ ഉണ്ണ്യേ തോന്നണ്‍.. നിക്ക് തോന്നിണില്ലാ ഇരുട്ടാവുന്നതിന്ന് മുന്‍പ് നട്ടുകഴിയൂമെന്ന്…..

പാര്‍വ്വതീ…….വേഗം വേഗം നട്…………
ചീരായെടത്തിയേ………. എന്താ ഈ പെണ്ണുങ്ങളൊക്കൊന്നും ഒരു ഉശിരില്ലാത്തെ…….
പണ്ടത്തെ പെണ്ണുങ്ങളോക്കെ കൊയ്തിന്നും ഞാറ് നടുമ്പോളൊക്കെ പാട്ട് പാടുമായിരുന്നു…
പാട്ടൊക്കെ പാടി ഉശിരുണ്ടാക്കാം മോനെ…ഇയ്യ് പോയി ചക്കരകാപ്പീം, കൊള്ളിക്കിഴങ്ങും ഏര്‍പ്പാടാക്ക്….
അത് വേലാട്ടനോട് പറഞ്ഞ് കഴിഞ്ഞു…
ഇങ്ങള്‍ പാട്……………. ഞങ്ങള്‍ ഏറ്റുപാടാം………..
ന്റെ പാറുകുട്ടീം പാ‍ടിക്കൊള്ളും……….
**
“ഞാറെല്ലാം ലാകീലാക്യേ-
താരീകന്താരോം
താരിപ്പണം കെട്ടിയിട്ടേ-
താരീതിനന്തോം…..

“ഞാറെല്ലാം………
…………

“കണ്ടം നടുക്കു ചെന്നേ
താരീകന്താരോം
ഞാറിട്ടു കൈവണങ്ങ്യേ-
താരീതിനന്തോം……….

“കണ്ടം നടുക്കു………..
………….

“ചേറ്റിമ്മേല്‍ കൈവണങ്ങ്യേ-
താരീകന്താരോം
ഒടയോരെ കൈവണങ്ങ്യേ-
താരീതിനന്തോം………..

“ചേറ്റിമ്മേ…………….
……………..

ആ പാറുകുട്ടീ ഏറ്റ്പാട് ഉറക്കേ………….

“ചേറ്റിമ്മേ………..
…………….. **

പാട്ട് പാടി കണ്ടം നട്ടുകഴിഞ്ഞതറിഞ്ഞില്ലാ…

എല്ലാ പണിക്കാരും കൂടി അയ്യപ്പന്‍ കാവിന്റെ അടുത്ത് കൂടി.. കൊണ്ട് വന്ന് ചക്കര കാപ്പിയും കൊള്ളിക്കിഴങ്ങും ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷം. എല്ലാവരും കൂടി സന്തോഷം കഴിച്ചു….
പന്തവും ചൂട്ടും കത്തിച്ച് ശവക്കാടെത്തുമ്പോഴെക്കും മണി എട്ട് കഴിഞ്ഞിരുന്നു. പെണ്ണുങ്ങളെയൊക്കെ അവരവരുടെ വീട്ടിലെത്തിച്ച് വേലാട്ടന്‍ കൂലി വാങ്ങി പിരിഞ്ഞു….

ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് വേഗം നടന്നു. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു…

കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കാലും മുഖവും കഴുകി ഉണ്ണിയും പാര്‍വ്വറ്റിയും വീട്ടിന്നുള്ളിലേക്ക് കയറി.

ഉണ്ണ്യേട്ടന്റെ പാറുകുട്ട്യേ…………. നിനക്ക് വയ്യാണ്‍ടായി അല്ലേ……….
നിക്കൊന്നുമില്ലാ ഉണ്ണ്യേട്ടാ………..
ന്റെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടായാല്‍ പിന്നെ എനിക്ക് ക്ഷീണവും വിശപ്പും ഒന്നുമില്ലാ……..
ഉണ്ണി ഷറ്ട്ട് ഊരി കോലായില്‍ അല്പനേരം കിടന്നു. തണുത്ത നിലത്ത് കിടക്കാന്‍ ഒരു രസം തോന്നി..
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ മുഖമമര്‍ത്തി……….
എന്താ പാര്‍വ്വതീ‍ നിയ്യ് ചെയ്യണ്‍…. മനുഷ്യനാകെ വിയര്‍ത്തിരിക്കയാണ്‍
എനിക്ക് ഉണ്ണ്യേട്ടന്റെ വിയര്‍പ്പ് ഗന്ധം ഇഷ്ടമാണ്‍ . ഇനി കോളേജിലേക്ക് പോകാന്‍ അധികം ദിവസമില്ലല്ലോ….
നാളെ നീ പാടത്തേക്കൊന്നും വരണ്ട.. ഇവിടെ ഇരുന്ന് പഠിച്ചോളണം. കേട്ടോ പാ‍ര്‍വ്വതീ………
നാളേം കൂടി ഞാന്‍ പാടത്തേക്ക് വരും.. എനിക്ക് പണി കഴിഞ്ഞ് വരുമ്പോള്‍ അയ്യപ്പന്‍ കാവില്‍ നാളികേരം അടിക്കണം.. ഞാന്‍ ഇന്ന് നേര്‍ന്നതാ……….
ന്നാ വേഗം കുളിച്ച്, അത്താഴം കഴിച്ച് നമുക്ക് കിടക്കാം……….

ഉണ്ണിയും പാര്‍വ്വതിയും പത്ത്മണിയാകുമ്പോഴെക്കും ഉറങ്ങാനുള്ള പുറപ്പാടായി….
“ഉണ്ണ്യേട്ടാ എനിക്കൊരു ആഗ്രഹം ഉണ്ട്. ഞാന്‍ പരീഷയെഴുതുന്നതിന്‍ മുന്‍പ് എനിക്കത് സാധിച്ചു തരണം…..
“കാര്യം എന്തെന്നറിയാണ്ട് എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല….

ഉണ്ണ്യേട്ടന്‍ എന്നെ ഇത് വരെ ഉണ്ണ്യേട്ടന്റെ ഓഫീസിലേക്ക് കോണ്ട് പോയിട്ടില്ല. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അന്ന് തൊട്ട് പറയുന്നതാണ്‍. ഇന്ന് വരെ ഈ ആഗ്രഹം സാധിച്ചില്ല…

“അതിന്ന് ഇനിയും സമയമായില്ല……

പണ്ട് നിനക്ക് എന്റെ കാറില്‍ കയറി, പട്ടണം ചുറ്റാനായിരുന്നു.. അത് ഞാന്‍ നിറവേറ്റിത്തന്നല്ലോ.. അത് പോലെ ഇതും ഒരു ദിവസം സംഭവിക്കും. ഏതായാലും പരീക്ഷക്ക് മുന്‍പ് നടക്കില്ല…

“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെയൊക്കെ…….. എന്റെയൊരു ആഗ്രഹമല്ലേ…?
നിനക്കെപ്പോഴും പല പല ആഗ്രഹങ്ങളാ.. പലതും ഞാന്‍ കേട്ടില്ലാ എന്ന് വെക്കാറുണ്ട്. ഇതും അതിന്റെ കൂട്ടത്തില് കൂട്ടിക്കോ………

ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ വന്നാലെന്താ കുഴപ്പം. എനിക്ക് ഞാന്‍ അവിടെ പോയതൊക്കെ എന്റെ ക്ലാസ്സിലെ കുട്ടികളോട് പറയണം..

“അത്രയെ ഉള്ളൂ കാര്യം………?
അതാണെങ്കില്‍ സംഗതി വളരെ എളുപ്പമാ………..

അപ്പോ എന്നെ അടുത്ത ദിവസം കൊണ്ട് പോകുമോ…?
ഏയ് ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്ന് നീ കേട്ടില്ലലോ..

“ശരി പറഞ്ഞോളൂ………………

നീ നിന്റെ കൂട്ടുകാരികളോട് പറയണം, ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പോയെന്ന്………….
പോകാതെ പോയെന്ന് നുണ പറയുകയോ……?
ആ അങ്ങിനെ പറഞ്ഞോളൂ………….

എന്താ ഉണ്ണ്യേട്ടാ ഇത്…….. ഞാന്‍ ഇത്ര കെഞ്ചിയിട്ടും എന്താ ഒരു ദയവുണ്ടാകാത്തത്……….?
ഈ പെണ്ണുങ്ങള്‍ പറയുന്നതിനൊത്ത് തുള്ളാന്‍ ഞാന്‍ നിന്റെ ആരാ……
വേഗം കിടന്നുറങ്ങിക്കോ….. നാളെ കാലത്തെങ്ങാനും നേരത്തെ എഴുന്നേറ്റില്ലെങ്കില്‍ നിന്റെ ചന്തി ഞാന്‍ അടിച്ചുപൊളിക്കും…

ഉണ്ണ്യേട്ടാ‍…….. എന്നെ കൊണ്ട് പോകാമെന്ന് പറയ്……….
“അതെങ്ങിനാ പറയാ……പറഞ്ഞാല്‍ അതനുസരിക്കേണ്ടെ ഞാന്‍……..
എനിക്കതിന്‍ പറ്റില്ല……………

ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ……..
ശരി കൊണ്ടോകാം…………..
പക്ഷെ ഒരു കണ്ടീഷന്‍……………

“ഞാന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോകുകയാണെങ്കില്‍ നീ എനിക്കെന്താ തരിക……..“
“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്… എന്റെ കയ്യിലെന്താ തരാനുള്ളത്……….?
ഞാന്‍ ഉണ്ണ്യേട്ടന്റെ ഔദാര്യം കൊണ്ട് മാത്രം ജീവിക്കുന്ന ഒരാള്‍. എനിക്ക് ഇനി ഒന്നുമില്ല തരാന്‍….

ഞാനെന്റെ ശരീരവും മനസ്സും എത്രയോ കാലമായി ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതില്‍ കവിഞ്ഞ് ഇനി എന്താ ബാക്കി എന്റെ കൈവശം ഉള്ളത്....

അല്പനേരം നിശ്ശബ്ദത ആ മുറിയില്‍ നിന്നു….

പാര്‍വ്വതിയുടെ തേങ്ങല്‍ കേട്ട് ഉണ്ണി………..
പാര്‍വ്വതീ നീയെന്തിനാ കരേണ്‍. ഈ നിസ്സാര കാര്യത്തിനാണോ. ഇതിനൊന്നും കരയാന്‍ പാടില്ല. നീ മിടുക്കി കുട്ടിയല്ലേ. നിന്റെ പഠിപ്പൊക്കെ കഴിയുമ്പോള്‍ ഉണ്ണ്യേട്ടന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോയി പണിയെടുപ്പിക്കും. അപ്പോള്‍ കണ്ടാല്‍ മതിയില്ലേ ഓഫീസ്……..?

അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയുകയാ… ന്റെ കോളേജില്ലെ സിസ്റ്റര്‍ പറഞ്ഞല്ലോ എന്നെ ബി കോമിന്‍ ശേഷം എം കോമിന്‍ തൃശ്ശൂര്‍ ചേര്‍ത്തിയാല്‍ പിന്നെ കൊല്ലത്തിലൊരിക്കലേ വന്ന് കാണുകയുള്ളൂന്ന്..

ഞാന്‍ പോവില്ലാ തൃശ്ശൂര്‍ പഠിക്കാന്‍. എനിക്ക് ബി കോം കഴിഞ്ഞാല്‍ പഠിക്കേണ്ട. എനിക്ക് ന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ലാ ഇനി.

പാര്‍വ്വതി വീണ്ടും കരയാന്‍ തുടങ്ങി………..

മൂന്ന് കൊല്ലം എന്നെ തടവിലാക്കി.. വീട്ടീന്ന് പോയിവന്നാല്‍ മതിന്ന് എല്ലാരും പറഞ്ഞിട്ട് പിന്നെ എന്തിനാ ഹോസ്റ്റലിലാക്കീത്….
ഇനിയും പഠിത്തമോ……… ഞാന്‍ പോവില്ലാ തൃശ്ശൂര്ക്ക് പഠിക്കാന്‍. എന്നെ തല്ലിക്കോ……..തല്ലിക്കൊന്നോ………

എനിക്ക് ഉണ്ണ്യേട്ടനെ എപ്പോഴും കണ്ടും കൊണ്ടിരിക്കണം. എന്റെ അമ്മേം പോയി.. അച്ചന്‍ പണ്ടും ഇല്ലെന്ന മട്ടാണ്. എനിക്കെല്ലാം എന്റെ ഉണ്ണ്യേട്ടനാ.. എന്നെ ഇനി അകറ്റല്ലേ ഉണ്ണ്യേട്ടാ‍..
എനിക്കത് താങ്ങാനാവില്ല…പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയില്ലെങ്കിലും കുഴപ്പമില്ലാ..

പാര്‍വ്വതീ…… നല്ല കുട്ടിയായി കിടന്നുറങ്ങ്…. നാളെ എന്നെ നേരത്തെ വിളിക്കണം. നാളത്തൊട് കൂടി ഞാറ് നടീല്‍ കഴിക്കണം.

“ആ പുതപ്പ് എനിക്കും കൂടി കുറച്ച് താ‍……….“
ഞാന്‍ തരില്ലാ..
“പാര്‍വ്വതീ……….. എന്തിനാ ഈ വഴക്കൊക്കെ………..“
പുതപ്പില്ലെങ്കില്‍ വേണ്ട… ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചോളാം……
“വേണ്ട എന്നെ തൊടണ്ട…..“
എന്നാ നീ പോയി ആ ജാനുവിന്റെ അടുത്ത് കിടന്നോ……..
ഇല്ലാ…….ഞാന്‍ എവിടെക്കും പോകില്ലാ… ഞാന്‍ ഇവിടെ തന്നെ കിടക്കും….

“നല്ല മോളല്ലേ………. ഉണ്ണ്യേട്ടനും കൂടി പുതക്കട്ടെ…….. ഉണ്ണ്യേട്ടന്റെ പാറുകുട്ടിയല്ലേ…….?

[തുടരും]