Thursday, March 26, 2015

സൌദിയിലെ പെണ്‍കുട്ടി

MEMOIR

കുറച്ച് നാളായി ബ്ലോഗില്‍ എന്തെങ്കിലും കുത്തി നിറച്ചിട്ട്. മനസ്സിന് ഒരു വല്ലായ്മ.. നാട്ടില്‍ കുടുംബത്തിലൊരുവന്‍ എന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നു.. ഇത് എല്ലാ കുടുംബത്തിലും ഉള്ളതാണെങ്കിലും എന്റെ വിഷയം കുറച്ച് കടുത്തുപോയി.. എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സ്വാമി ഭൂമാനന്ദതീര്‍ഥയുടെ പ്രഭാഷണം എന്നെ സ്വാധീനിച്ചിട്ട് കുറച്ച് കാലമായി.. 

മനസ്സിനെ എങ്ങിനെ മനനം ചെയ്യാന്‍ കഴിയുമെന്ന് പണ്ട് സ്വാമി എന്നെ പഠിപ്പിച്ചിരുന്നു. അത് ഇപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പണ്ട്  ഞാന്‍ ദൃശ്യമാധ്യമത്തില്‍ ജോലി ചെയ്തിരുന്ന കാലം സ്വാമിയുടെ പ്രഭാഷണങ്ങള്‍ അഭ്രപാളികളില്‍ ആക്കാറുണ്ടായിരുന്നു.. അതൊക്കെ എന്റെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.. കുറെക്കാലമായി ഞാന്‍ സ്വാമിയെ പണ്ടത്തെപ്പോലെ കാണാറില്ല. പണ്ട് ഞാന്‍ കാലത്ത് ആശ്രമത്തില്‍ പോയാല്‍ വൈകീട്ടെ തിരിച്ച് വീട്ടിലേക്ക് പോകാറുള്ളൂ... അന്ന് എനിക്ക് കാര്യമായി പണിയൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് വിട്ടാല്‍ വീട്, വീട് വിട്ടാല്‍ ഓഫീസ് - അതിനപ്പുറം ഒരു ലോകം എനിക്കുണ്ടായിരുന്നില്ല.. 


പക്ഷെ ഇന്ന് ഞാന്‍ അങ്ങിനെയല്ല. എന്റെ സുഹൃദ് വലയം വളരെ വിശാലമാണ്.. എനിക്കൊന്നിനും നേരമില്ല... ഇപ്പോള്‍ പേരക്കുട്ടികളുണ്ട്, അവരെ പരിചരിക്കലും കളിപ്പിക്കലും ഒക്കെ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച നിവിയയെ കാണാന്‍  പുതിയതായി വാങ്ങിയ ഓട്ടോമേറ്റിക്ക് കാറില്‍ എറണാംകുളം പോയി. രണ്ട് ദിവസം താമസിച്ച് തിരിച്ചുപോന്നു.. ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ മഞ്ജുവിനേയും ഷെറിനേയും കണ്ടു, വളരെ പ്രിയപ്പെട്ടവളായ ഇന്ദുവിനെ കാണാനായില്ല. ഇനി ഇന്ദുവിനെ കാണാനായി മാത്രം ഒരു കൊച്ചിയാത്ര സംഘടിപ്പിക്കണം. ബിനാലെ കാണാനായില്ല. 


ഫോര്‍ട്ട് കൊച്ചിയില്‍ എനിക്കൊരു സുന്ദരി പെണ്ണുണ്ടായിരുന്നു പണ്ട് ഞാന്‍ പത്മ ജങ്ങ്ഷനില്‍ താമസിക്കുന്ന കാലത്ത്. അവളെ കാണണമെന്ന് ഒരു ദിവസം എനിക്ക് തോന്നി... ഞാന്‍ അവളെ ആദ്യമായി കാണുന്നത് 1972 ആയിരുന്നു. അതൊരു വലിയ കഥയായതിനാല്‍ ഇവിടെ വിളമ്പുന്നില്ല. എനിക്ക് ആദ്യമായി ഞണ്ടുകറി ചട്ടിയില്‍ വെച്ച് തന്നവളാണവള്‍. അവളുടെ ഹെറിറ്റേജ് വിളിച്ചോതുന്ന കച്ചയും കവിണിയും ഒരു കാലത്തെ എന്നെ ആകര്‍ഷിച്ചിരുന്നു... ഞാന്‍ അവളിലേക്ക് ഇപ്പോള്‍ ചേക്കേറുന്നില്ല. നമ്മുടെ വിഷയം വേറെ ആണ്.


 ഇന്ന് ഞാനെന്റെ ജന്മനാടായ ഞമനേങ്ങാട്ട് പോയി. മണ്മറഞ്ഞ പരേതാത്മാക്കളെ കണ്ട് ഒരു പിടി മണ്ണ് വാരിയിടാന്‍ എന്റെ തറവാട് ഇപ്പോള്‍ അന്യാധീനപ്പെട്ടു. ഒരു പിടി മണ്ണുപോലും അവശേഷിക്കാതെ അനന്താരവകാശികള്‍ എല്ലാം നശിപ്പിച്ചു... ഞാന്‍ ജനിച്ച വീട് ഇപ്പോള്‍ ഇല്ല എന്ന് സാരം.. മണ്ണുകൊണ്ട് പണിത നാലുകെട്ട്... എല്ലാം പോയി, അല്ലെങ്കില്‍ എല്ലാം നശിപ്പിക്കപ്പെട്ടു.. അമ്പലപ്പുരയും, കരിങ്കുട്ടിയും, പാമ്പിന്‍ കാവും, രക്ഷസ്സും ആരുമില്ല ഇപ്പോള്‍ അവിടെ... 


വീടിനും വീട്ടുകാര്‍ക്കും വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെട്ട എന്റെ പിതാവിനെ കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും അനുജനും കൂടി ഒഴിവാക്കി.... അതൊക്കെ ഇപ്പോള്‍ പഴങ്കഥ. എങ്കിലും മനസ്സിനെ മഥിക്കുന്ന ഒരു പുരാണം തന്നെ... 


നമുക്ക് സൌദിയിലെ പെണ്‍കുട്ടിയിലേക്ക് മടങ്ങാം.. എനിക്ക് ലോകെമെമ്പാടും ഒരു പാട് സുഹൃത്തുക്കളുണ്ട്.. ഓണ്‍ ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് യുഗത്തിന് മുന്‍പ് തന്നെ ഞാന്‍ യുറോപ്പില്‍ സജീവമായിരുന്നു.. സ്വിറ്റ്സര്‍ലണ്ടിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട് മെന്റും, ഓസ്ട്രിയായിലെ പേപ്പര്‍ മില്ലുകളും ജര്‍മ്മനിയിലെ ഓഫീസ് സ്റ്റേഷനറി മേഖലയിലുമൊക്കെയായി എന്നെ അറിയാത്തവര്‍ അന്ന് ചുരുക്കം... ഇപ്പോളും ഞാന്‍ പലരുമായി ചങ്ങാത്തം പങ്കുവെക്കുന്നു.. 


ജര്‍മ്മനിയിലെ വീസ്ബാഡന്‍ നഗരത്തില്‍ വ്യവസായ പ്രമുഖരില്‍ ഒരാളാണ് ഹോള്‍ട്ട്സ് കഥാന്‍. അദ്ദേഹത്തെ ഞാന്‍ ഈ വേളയില്‍ ഓര്‍ക്കുന്നു.. എന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലെ എന്നെ നൈറ്റ് ക്ലബ്ബിലും ചൂതാട്ടുകേന്ദ്രമായ കാസിനോകളിലും ഒക്കെ അദ്ദേഹം കൊണ്ടുപോകുമായിരുന്നു.. ഞാന്‍ ആദ്യമായി പണം വെച്ച് ചൂതാടിയത് ജര്‍മ്മനിയിലെ വുഡ്സ് നഗരമായ ബാഡന്‍ ബാഡനിലായിരുന്നു... 


ഒരിക്കല്‍ എനിക്ക് അദ്ദേഹം ചൂതാടാന്‍ കുറച്ച് പണം തന്നതും പീ‍ന്നീടെനിക്ക് തന്ന  പണത്തിന്റെ 400 ഇരട്ടി പണം ചൂതാടി കിട്ടിയതുമായ കഥകള്‍ ഞാന്‍ പിന്നീട് പങ്കിടാം.. സംഗതി ഇതൊക്കെ ആണെങ്കിലും എന്റെ ജര്‍മ്മന്‍ ജീവിതത്തില്‍  എന്ന് എആകര്‍ഷിച്ച് 2 വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്നെപ്പോലെ പൊക്കമുള്ള ഒരു പെണ്ണ്. അവളുടെ  പേരോ മറ്റു വിവരങ്ങളോ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ അ ആദ്യമായി നൈറ്റ് ക്ലബ്ബില്‍ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത് അവളാണ്.. അതുപോലെ വഴിവിട്ട ചില ബന്ധങ്ങള്‍ക്കും.. ഞാന്‍ ഭാവിയില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവളുണ്ടാകും എന്നെ റിസീവ് ചെയ്യാന്‍....


 ജീവിതക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ഇങ്ങിനെയാണ് വിഷയത്തില്‍ നിന്നും വ്യതി ചലിക്കും.. ഞാന്‍ ഇന്ന് വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ കൊന്ന പൂത്ത് നില്‍ക്കുന്നത് കണ്ടു. വിഷുവിന് ഇനിയും ഒരു മാസം ഉണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭാഗമായി ഇങ്ങിനെ പലതും സംഭവിക്കുന്നു... ഓരോ ദിവസവും ഓരോ റൂട്ടിലാണ് ഞാന്‍ നടക്കാന്‍ പോകുക.. ഇന്ന് കൊക്കാലയില്‍ നിന്നും കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവ്, അച്ചന്‍ തേവര്‍ തുടങ്ങിയ അമ്പലങ്ങളുടെ റൂട്ടിലായിരുന്നു. 


എനിക്ക് ചൂടുശര്‍ക്കരപ്പായസം നിവേദിച്ച് കിട്ടുന്ന ഇടത്തൊക്കെ ഞാന്‍ തമ്പടിക്കും.. കീഴ്തൃക്കോവിലെ പായസം അവര്‍ തന്നെ തിന്ന് മുടിക്കുമെന്ന് തോന്നുന്നു, എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, അച്ചന്‍ തേവരിലേതാണെങ്കില്‍ അതെന്റെ സ്വന്തം തട്ടകമാണ്. അതിനാല്‍ ചിലപ്പോള്‍  ഒരു കുഞ്ഞുരുളി പായസം ഞാന്‍ തന്നെ കഴിക്കും ഒറ്റക്ക്... ആദ്യം ഒരു കരണ്ടി എടുക്കും, ആലിയലയിലാണ് ഞാന്‍ കഴിക്കുക, പിന്നീട് ആരും ഉരുളിയ ആക്രമിക്കാനില്ലെന്ന് കണ്ടാല്‍ ഞാന്‍ ഉരുളിയെ പ്രണയിക്കും. എന്നിട്ട് ഉരുളി കഴുകി കമിഴ്ത്തും. 


കഴകക്കാര്‍ക്ക് എന്നെ പ്രിയം ആണ്, ഞാന്‍ മാല കെട്ടാനും, പൂജാപാത്രം കഴുകാനും എല്ലാം അവര്‍ക്ക് സഹായമാണ്. പണ്ടൊക്കെ വിറക് കീറാനും നിവേദ്യമുണ്ടാക്കാനുമെല്ലാം ഞാനുണ്ടായിരുന്നു. പണ്ടൊരു പൂജാരിയുണ്ടായിരുന്നു, കൃഷ്ണന്‍ തിരുമേനി, അദ്ദേഹം ഉണ്ടാക്കുന്ന ശര്‍ക്കരപ്പായസം ശബരിമലയിലെ അരവളപ്പായസം പോലിരിക്കും.. ഞാന്‍ ഉരുളി വടിച്ച് തിന്നും. ഹാ....!! 


അങ്ങിനെയൊരു പായസം കഴിച്ച നാളുകള്‍ മറന്നു.  ഇന്ന് നടക്കാന്‍ പോകുന്നതിന്നിടയില്‍ പഴയ സുഹൃത്ത് സതീശിനേയും മകള്‍ നന്ദയേയും, നന്ദയുടെ അമ്മയേയും സഹോദരനേയും ഒക്കെ കണ്ടു, കുറച്ച് നാള്‍ റോഡില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു. ഒരു കൊല്ലം മുന്‍പ് ഞാന്‍ അവരെ കണ്ടതെല്ലാം മറന്നിരുന്നു, പക്ഷെ സതീശിന് എല്ലാം ഓര്‍മ്മയുണ്ടായിരുന്നു. അവരുടെ മകള്‍ നന്ദയുടെ മനസ്സിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാത്തതിനാല്‍ അവര്‍ ദു:ഖത്തിലാണ്. എല്ലാം ഈശ്വരനിശ്ചയം എന്നതില്‍ കൂടുതല്‍ നമുക്ക് ഒന്നും പറയുവാനാവില്ല ഈ വിഷയത്തില്‍.. 


എന്റെ മകളുടെ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങില്‍ തീര്‍ത്ത ഒരു ഫ്ലാറ്റിലാണ് അവര്‍ താമസിക്കുന്നതിനാല്‍ എനിക്ക് അവരെ കൂടുതല്‍ ഇഷ്ടമായി. ഞാന്‍ എല്ലാവരോടും പറയും, വീട്ടില്‍ വരാം, എങ്കിലും അങ്ങിനെ സംഭവിക്കാറില്ല. ഏതായാലും നന്ദയെ കാണാന്‍  നാളെ തന്നെ പോകണം.. 


കുറേ നാളായി ഒരു ചില്‍ഡ് ബീയര്‍ കുടിച്ചിട്ട്. ഫ്രിഡ്ജ് നിറയെ ഫോസ്റ്റര്‍ ഇരിപ്പുണ്ട്. ഇന്ന് ഒന്നിന് ശാപമോക്ഷം നല്‍കി.. തൃശൂരില്‍ ഇപ്പോള്‍ നല്ല ചൂടാണ്. ഈ ചൂടില്‍ തണുത്ത ഒരു കേന്‍ ബീയര്‍ മൊത്തിക്കുടിക്കാന്‍ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച രഘു വക്കീലിന്റെ കൂടെ ഹോട്ടല്‍ ജോയ്സ് പാലസ്സില്‍ വെച്ച് ഒരു കിങ്ങ് ഫിഷര്‍ ബീയര്‍ കുടിച്ചു. എനിക്ക് ഹോട്ടലിലെ ബാറില്‍ ഇരുന്ന് കഴിക്കാന്‍ ഇഷ്ടമാണ്. അവിടുത്തെ ആമ്പിയന്‍സ് ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടാറുണ്ട് .


 ഇപ്പോള്‍ വൈകീട്ട് സമയം 9.12 . ഞാന്‍ അത്താഴം കഴിച്ചിട്ട് വരാം.. പരിചാരിക അമ്മാളുകുട്ടിയോട് 5 ചപ്പാത്തിയും മട്ടണ്‍ ചോപ്പ്സും ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട്... ബ്രൌസിങ്ങിന്നിടയില്‍ അവളെനിക്ക് മിനിസ്ട്രോണി സൂപ്പ് കൊണ്ടുതന്നു. ബീയര്‍ കുടിക്കുന്നതിന്നിടയില്‍ ഞാന്‍ അത് കഴിച്ചില്ല....


 സൌദിയിലെ പെണ്‍കുട്ടി അവിടെ  റേഡിയോളജിസ്റ്റ് ഡോക്ടറാണ്. ഈ വരുന്ന മണ്‍സൂണില്‍ ഒരു ഫ്ലാറ്റ് വാടക്ക് എടുക്കുന്ന പ്രശനം സംഭാഷണ മധ്യേ അവളോട് ഷെയര്‍ ചെയ്തപ്പോള്‍ അവളുടെ കൊച്ചിയിലെ സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റ് എനിക്ക് ഈ വരുന്ന മണ്‍സൂണിന് തരാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല, പക്ഷെ അത് നടക്കാന്‍ പോകുന്നു.. എനിക്കാരേയും വിശ്വാസമില്ല ഇപ്പോള്‍..  


പണ്ടൊരു ഒമാന്‍ കാരി വാത്തിപ്പെണ്ണ് നാട്ടില്‍ വന്നിട്ട് കാണാമെന്നും മറ്റും പറഞ്ഞ് എന്നെ പറ്റിച്ചിട്ട് അധികം നാളായിട്ടില്ല.. ഇത് അതുപോലെ ആകുമോ എന്ന ആശങ്കയിലായിരുന്നു. പക്ഷെ ഈ കുട്ടി ആ വാത്തിയെപ്പോലെയല്ല. താക്കോല്‍ കിട്ടി. നാളെ അവിടെത്തെ വിശേഷങ്ങള്‍ എഴുതാം... 


എനിക്ക് ഉറക്കം വരുന്നു... നാളെ കാണാം. 


[to be continued]


Friday, March 13, 2015

പാറുകുട്ടിക്കൊരു വീട്


MEMOIR    

ഞാന്‍ സാധാരണ ജിമെയില്‍ പെട്ടി തുടക്കാറില്ല, അണ്‍ലെസ്സ് സംവണ്‍ ഫോണ്‍ & ടെല് മി.... രണ്ട് മൂന്നുദിവസം മുന്‍പ് ഞാന്‍ ആരും പറയാതെ ജീമേയില്‍ പെട്ടി തുറന്നപ്പോള്‍ വില്ല പ്രോജക്റ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഒരു ഓഫര്‍ വന്നുകിടക്കുന്നു. 

കുറേ നാളായി പാറുകുട്ടി പറയുന്നു അവള്‍ക്ക് തൃശ്ശൂര്‍ സിറ്റിയില്‍ ഒരു കൊച്ചുവീട് വേണമെന്ന്. ശോഭ സിറ്റിയില്‍ ഒരു ഫ്ലാറ്റ് ഞാന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നു, മനസ്സില്ലാ മനസ്സോടെ ഓക്കെ എന്നുപറഞ്ഞിരുന്നതാണ്, പിന്നെ വേണ്ടയെന്ന് പറഞ്ഞു. കാരണം അവിടെ പല കെട്ടിടത്തിലും ആളുകളില്ലാത്തതും പിന്ന് ഗേറ്റില്‍ നിന്ന് കുറേ നടക്കേണ്ടതും ഒക്കെ ആയിരുന്നു കാരണം... അതൊക്കെ ചുമ്മാ പറഞ്ഞതാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി.. 

ഞാന്‍ ഒരു പുതിയ ഓട്ടോമേറ്റിക്ക് കാര്‍ വാങ്ങിയപ്പോള്‍ അവള്‍ക്ക് എന്റെ പഴയ കാറ് കൊടുത്തിരുന്നു... ആ അതൊക്കെ പോട്ടെ.. ഈ പരസ്യപ്രകാരം ശോഭാ സിറ്റിക്കടുത്ത് തന്നെ ഒരു പുതിയ വില്ല കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി... തന്നെയുമല്ല വില്ലയാകുമ്പോള്‍ നമ്മുടെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത് സ്വപ്നസാക്ഷാത്കാരം നേടാമല്ലോ.. 

എന്റെ ഒമാനിലുള്ള വീട്ടില്‍ നിന്ന് നേരെ കടലിലേക്ക് നീന്തിപ്പോയി അവിടെ നിന്നും മുങ്ങിക്കപ്പലില്‍ പോകാമെന്നൊക്കെ ഞാന്‍ അവളോട് വീമ്പിളക്കിയിരുന്നു.. അപ്പോള്‍ അവള്‍ പറയുകയാണ് പുഴക്കലിലെ വില്ല പണിയുമ്പോള്‍ അതിന്റെ മുകളില്‍ ഒരു ഹെലിപേഡ് സംവിധാനം ഉണ്ടാക്കാന്‍... ഞാന്‍ ഓക്കെ പറഞ്ഞു... അവളുടെ കാനഡയിലെ വീട് വിറ്റാല്‍ ഹെലിപ്പേഡല്ല സബ്മറൈന്‍ ബര്‍ത്ത് പോലും പണിയാം... പക്ഷെ അതൊന്നും നമ്മുടെ നാട്ടില്‍ പറ്റില്ല, പക്ഷെ സ്വപ്നം കാണാമല്ലോ....

ഏതായാലും ജീമെയില്‍ നോക്കി ഞാന്‍ വില്ലകളുടെ എലിവേഷനും മറ്റും വീക്ഷിച്ചു.. പുഴക്കലിലെ കൂടാതെ അമല ഏരിയായിലും വേറെ പ്രോജക്റ്റ് ഉണ്ടായിരുന്നു... എന്നെ പ്രോജക്റ്റുകളെല്ലാം കൊണ്ട് പോയിക്കാണിക്കാമെന്ന് പറഞ്ഞു.. ഞാന്‍ സാധാരണ റിയല്‍ എസ്റ്റേറ്റ്കാരുടെ വാഹനത്തില്‍ പോകാറില്ല, പക്ഷെ അന്ന് എന്റെ പുതിയ കാറിന്റെ  ഫസ്റ്റ് സര്‍വ്വീസ് ഡേ ആയിരുന്നതിനാലും ഈ രണ്ട് വില്ലാ പ്രോജക്റ്റുമാര്‍ ഈ നാട്ടിലെ പ്രഗത്ഭ ബിസിനസ്സുകാരും ആയതിനാല്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്നെ കൊണ്ട്പോകാന്‍ മോഡേണ്‍ കാറുകളായ മെര്‍സീഡിസ്, ബി എം ഡബ്ലിയു മുതലായ വാഹനങ്ങളില്‍ വരുമെന്ന്.. 

എന്തിനുപറേണൂ അരമണിക്കൂറിന്നുള്ളില്‍ എന്നോട് സംസാരിച്ച പെണ്‍കുട്ടി എന്നെ കൊണ്ട് പോകാന്‍ വാഹനവുമായെത്തി. എന്റെ പ്രതീക്ഷക്കെ വിപരീതമായി ഒരു മഹീന്ദ്ര ടാക്സിക്കാറിലായിരുന്നു അവള്‍ വന്നത്.. ഞാന്‍ സാധാരണ ടാക്സിക്കാറില്‍ കയറാറില്ല, 

പക്ഷെ എന്നെ കൂട്ടിക്കൊണ്ട് വരാന്‍ വന്ന പെണ്‍കുട്ടി വളരെ നല്ല ഒരു സെയിത്സ് എക്സിക്ക്യുട്ടീവായിരുന്നു.... വളരെ നല്ല പരിചരണം...  ആ സ്ഥാപനത്തിന് അഭിമാനിക്കാം ഈ സ്ന്ദരിക്കുട്ടിയുടെ സേവനം... നല്ല ടെലിഫോണ്‍ ഫോളോ അപ്പ്, നല്ല സംഭാഷണം എല്ലാം കൊണ്ടും വളരെ തിരക്കുള്ള എന്ന അവര്‍ക്ക് കൂട്ടിക്കൊണ്ട് പോകാനും സൈറ്റ് കാണിക്കാനും സാധിച്ചു.. 

നാം വീട് വാങ്ങുമോ ഇല്ലയോ എന്ന് വേറെ വിഷയം.... ഈ സുന്ദരിക്കുട്ടിയുടെ മിടുക്കാണ് ഈ സ്ഥാപനത്തിന്റെ വിജയം... ഞാന്‍ അമല സൈറ്റില്‍ വെച്ചുതന്നെ ഒരു അഡ്വാന്‍സ് ചെക്ക് കൊടുത്താലോ എന്നുകൂടി ആലോചിച്ചു... പിന്നീട് കരുതി - ഇനി അത് പാറുകുട്ടിക്ക് ഇഷ്ടമായില്ലെങ്കിലോ...?! അതുപോലെ തന്നെ സംഭവിച്ചു  പാറുകുട്ടിക്ക് ഇഷ്ടമായില്ല. കാരണം വിലങ്ങന്‍ കുന്നിലേക്ക് പോകുന്ന കയറ്റവും ഈ പ്രോജക്റ്റിലെ സ്ലോപ്പുകളും അവള്‍ക്ക് പറ്റില്ല..

പുഴക്കലിലെ ചുരം പോലെയുള്ള കയറ്റവും ഹെയര്‍ പിന്‍ വളവും പറ്റുന്നതല്ല, എനിക്ക് പുഴക്കലിലെ ഒരു പ്ലോട്ട് വാങ്ങണമെന്നുണ്ടായിരുന്നു.. പക്ഷെ എന്റെ ഈവനിങ്ങ് ക്ലബ്ബ് പ്രോഗ്രാംസ് എല്ലാം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ മിക്കതും നാലുകാലിലായിരിക്കും തന്നെയുമല്ല എന്റെ കണ്ണുകളുടെ  വോള്‍ട്ടേജ് ഇപ്പോള്‍ വളരെ ഡിം ആണ്. അപ്പോള്‍ ഈ കയറ്റവും ഇറക്കവും എല്ലാം ഒരു വിഷയം ആകും. അതിനാല്‍ എനിക്കോ പാറുകുട്ടിക്കോ അത് പറ്റില്ല.. 

പക്ഷെ പുഴക്കലിലെ പ്ലോട്ട് ഞാന്‍ അഡ്വാന്‍സ് കൊടുത്ത് ബ്ലോക്ക് ചെയ്ത് എന്റെ ഒമാന്‍ കസ്റ്റമേര്‍സിന് കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട്... പക്ഷെ അവിടെ ഒരു വിഷയമുണ്ട്  ഒരു പ്ലോട്ടില്‍, അത് ഇവിടെ എഴുതാന്‍ പറ്റില്ല.. എന്റെ കൂട്ടുകാരില്‍ ആരെങ്കിലും അവിടെ ഒരു പ്ലോട്ട് എടുത്താല്‍ എനിക്കവിടെ പോകാമല്ലോ, ഒരു വീക്കെന്‍ഡ് എന്നപോലെ... അത് ഒരുപക്ഷെ നടന്നെക്കാം... 

എനിക്ക് ശോഭാസിറ്റിയില്‍ ഒരു ഫ്ലാറ്റ് വാങ്ങിക്കണമെന്ന മോഹം 3 കൊല്ല്ലം മുന്‍പ് ഉണ്ടായിരുന്നു.. എല്ലാം ശരിയായപ്പോല്‍ എന്റെ പെണ്ണ് പറഞ്ഞു അവള്‍ക്ക് ഇപ്പോളുള്ള വീട് വിടാന്‍ താല്പര്യമില്ലെന്ന്. തന്നെയുമല്ല അവള്‍ 20 കൊല്ലം ഗള്‍ഫില്‍ ഫ്ലാറ്റ് ജീവിതം ആയിരുന്നു.. അവള്‍ക്ക് കാ‍ലത്തെണീറ്റ് മുറ്റത്തെല്ലാം നടന്ന്, അടുക്കളത്തോട്ടത്തിലെ പച്ചക്കറികളോടെ സല്ലപിക്കാനും തെങ്ങിനേയും മാവിനേയും തലോടാനു ഒക്കെ ഇപ്പോഴത്തെ വീട് തന്നെയാണിഷ്ടം.. 

എന്റെ വീട്ടിലെ മരങ്ങളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കശുമാവിനോടാണ്. എനിക്ക് അണ്ടിപ്പരിപ്പ് അലര്‍ജിയാണ്. ഒരു കശുമാവില്‍ നിന്നും പ്രതിവര്‍ഷം 400 കിലോ അണ്ടി കിട്ടും, അത് ഒരു റെക്കോര്‍ഡ് ആണ്. പക്ഷെ അവള്‍ പറയുന്നു അതിന്റെ കശുമാങ്ങക്ക് മധുരം ഇല്ലെന്ന്. കാണാന്‍ വളരെ ചന്തമുള്ളതാണ് ആ മാങ്ങ. മഞ്ഞനിറമുള്ള സുന്ദരിയാണ്. എന്റെ വീട്ടില്‍ വേനക്കാലത്ത് വരുന്നവരെല്ലാം ആ കശുമാവില്‍ നിന്ന് മാങ്ങ പൊട്ടിച്ച കഴിക്കും...

ഒരു അതിശയമുണ്ടായി ഇക്കൊല്ലം... രണ്ടാഴ്ചമുന്‍പ് ചില്ലറ മരാമത്ത് പണിയുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഒരു പയ്യന്‍സ് എപ്പോഴും ഈ കശുമാങ്ങ പൊട്ടിച്ച് കഴിക്കും.. ഒരു ദിവസം എന്നോട് പറഞ്ഞു...”ഇത്രയും മധുരമുള്ളതും രുചിയുള്ളതുമായ കശുമാങ്ങ കഴിച്ചിട്ടില്ലെന്ന്...” എനിക്ക് വിശ്വാസമായില്ല, ഞാന്‍ ഈ മാങ്ങ ജീവിതത്തില്‍ ഒരിക്കലേ രുചിച്ചിട്ടുള്ളൂ....അപ്പോള്‍ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും മാങ്ങയുടെ ഭൂരിഭാഗവും എന്റെ പെണ്ണ് തിന്നുതീര്‍ത്തുവെന്ന പറയാം. അവള്‍ കാലത്ത് മാങ്ങയെല്ലം പെറുക്കി നാലാക്കി നുറുക്കി ഒരു പാത്രത്തില്‍ ഇട്ട് വെക്കും എന്നിട്ട് പലപ്പോഴായി സാപ്പിടും, ചിലപ്പോള്‍ അച്ചാറ് ഇടും, സൊര്‍ക്ക ഉണ്ടാക്കും.. 

ഈ ചെറുക്കന്‍ ഇത് പറഞ്ഞതോടെ ഞാന്‍ മാവില്‍ കയറി നാലുമാങ്ങ പൊട്ടിച്ച് അവിടെ ഒരു മരക്കൊമ്പില്‍ ഇരുന്ന് ഒരു സെല്‍ഫി എടുത്തു.... അപ്പോളേക്കും ലണ്ടനില്‍ നിന്നും സ്മിത വിളിച്ചു.. അങ്ങിനെ മറക്കൊമ്പില്‍ ഇരുന്ന് ഏതാണ്ട് പത്ത് മാങ്ങ കഴിച്ചു..  ഞാന്‍ മരക്കൊമ്പില്‍ ഇരുന്ന് മാങ്ങ പൊട്ടിച്ച് കഴിക്കുന്നതിന്നിടയില്‍ എന്റെ ചെറുപ്പകാലം ഓര്‍ത്തു.. 

എന്റെ കളിക്കൂട്ടുകാരന്‍ ഗംഗുവും അവന്റെ പെങ്ങളും കൂടി കശുമാവിന്‍ ചുവട്ടിലിരുന്ന് കളിക്കുന്നതും ചിലപ്പോള്‍ തൂറാന്‍ മാവില്‍ കയറുന്നതും അവിടെ മരക്കൊമ്പിലിരുന്ന് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതുമെല്ലാം... എനിക്ക് അതൊക്കെ ആലോചിച്ച് ചിരി വന്നു... എനിക്ക് അതൊക്കെ ഒന്ന് അയവിറക്കണമെന്ന് തോന്നി... 

ഞാന്‍ ആദ്യം എന്റെ പേന്റ് ഊരി മരക്കൊമ്പില്‍ തൂക്കി... കുറച്ച് കൂടി താഴെയുള്ള കൊമ്പില്‍ വന്നിരുന്നു... ഷെട്ടി ഊരി കുറച്ച് ഒരു കൊമ്പില്‍ ഇരുന്നു... സെല്‍ഫ് എടുത്തില്ല അതിനാല്‍ മൂത്രവിസര്‍ജ്ജനം മാത്രം നടത്താന്‍ പരിപാടി ഇട്ടു. ഷട്ടി തിരികെ കയറ്റി അവിടെ നിന്ന് താഴത്തേക്ക് പാത്തിയതും മുറ്റത്ത് എന്റെ പെണ്ണ് മാങ്ങ പെറുക്കാന്‍ വന്നു.. അവളുടെ തലയിലേക്കായിരുന്നു ഞാന്‍ സ്പ്രേ ചെയ്തത്... 

അവള്‍ക്കൊന്നും തോന്നിയില്ല, അപ്പുറത്ത് വിറക് അടുക്കിവെക്കുന്ന ജാനുവിനോട് പറയുന്നത് കേട്ടു... “എടീ വേഗം കൊതുമ്പും അരുപ്പാക്കുടിയും കെട്ടിയടുക്കി വിറകുപുരയിലോക്കോടിക്കോ... വേനല്‍ മഴ ചാറുന്നുണ്ട്... എനിക്ക് മാവിന്‍ കൊമ്പിലിരുന്ന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..  ഞാന്‍ വീണ്ടും ഷെട്ടിയൂരി വായില്‍ തിരുകി മുകളിലേ കൊമ്പില്‍ കയറി ട്രൌസര്‍ ഇട്ട് പുരപ്പുറത്തേക്കിറങ്ങി പോര്‍ച്ചിന്റെ മുകളില്‍ ഇരുന്നു... 

ചുട്ടുപഴുത്ത ടറസ്സിലിരുന്ന് എന്റെ കുണ്ടി പൊള്ളി, ബാക്കിയുള്ള ചിരി അവിടെ ഇരുന്ന് കഴിച്ചു. താഴത്തേക്കിറങ്ങാന്‍ നിവൃത്തിയില്ലല്ലോ എന്റെ പെണ്ണ് മാവിന്‍ ചുവട്ടില്‍ തന്നെ നില്‍ക്കുകയാണ്. അവള്‍ എപ്പോഴും സെറ്റുമുണ്ടിലായിരിക്കും.. മേല്‍ മുണ്ടിന്റെ ഒരറ്റം കൊണ്ട് തലമറച്ച് മാങ്ങ വീഴുന്നതും നോക്കി നില്‍ക്കുകയായിരുന്നു. 

നല്ല കാലം അവള്‍ മേല്‍പ്പോട്ടേക്ക് നോക്കിയില്ല.... 

[ കുറച്ചും കൂടിയെഴുതാനുണ്ട് മുഴുവനാക്കാന്‍ - പിന്നീട് വരാം ഈ വഴിക്ക്  ]


Thursday, March 5, 2015

വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ

MEMOIR

ഞാന്‍ ഇന്നെന്റെ ഈവനിങ്ങ് സവാരിക്ക് ട്രാക്ക് മാറിയിരുന്നു. അപ്പോള്‍ വഴിയില്‍ കണ്ട രണ്ട് വയസ്സന്മാരായ എന്റെ കൂട്ടുകാര്‍ കുശലം പറയാനായി എന്നെ പിടിച്ച് നിര്‍ത്തി. കൂട്ടുകാരില്‍ താടിയുള്ള മേനോന്‍ ചേട്ടനും മറ്റേ ചേട്ടനും എന്റെ പഴയ കാല സുഹൃത്തുക്കളാണെങ്കിലും എന്നും കാണാറില്ല. 

മേനോന്‍ ചേട്ടനാണ് എന്റെ ആര്‍ക്കിറ്റെക്റ്റായ മകള്‍ക്ക് ഒരു സ്ഥിരം ജോലി തരപ്പെടുത്തിക്കൊടുത്തത്.. എന്നാല്‍ ആ പെണ്‍കുട്ടി അതൊക്കെ മറന്നെന്ന് തോന്നുന്നു.. മേനോന്‍ സാറിന്റെ വീട്ടില്‍ പോകുകയോ സുഖവിവരങ്ങള്‍ തിരക്കുകയോ ചെയ്യാറില്ലെന്നാണ് എന്റെ അറിവ്. മലയാളികളായ നമ്മള്‍ ഇങ്ങിനെയൊക്കെയാണ്. ഞാന്‍ കുറെ പേരെ സൌജന്യമായി  ഗള്‍ഫിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പലരും എന്നെക്കാളും വലിയ പണക്കാരായി നാട്ടില്‍ വിലസുന്നുണ്ട്. എന്നെ കാണാന്‍ വരികയോ ഫോണ്‍ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. 


ഇന്നെലെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ഒരു ഓട്ടോ എന്നെ ഇടിക്കാനെന്നോണം അരികില്‍ വന്ന് സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി. നോക്കിയപ്പോള്‍ അവന്റെ അമ്മയെ ഒരു കുക്ക് ആയി ഞാന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു, കാലാന്തരത്തില്‍ അവനും ഗള്‍ഫിലെത്തി. പക്ഷെ അവന്റെ കയിലിരുപ്പ് കാരണം അവന് അവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അവന്റെ അമ്മ എനിക്ക് ഒരു നന്ദി പോലും പറയുകയോ ഇന്നേ വരെ എന്റെ വീട്ടിലേക്ക് വരികയോ ചെയ്തില്ല... 

ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് യുദ്ധക്കളത്തില്‍ അര്‍ജ്ജുനനോട് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്.. “കര്‍മ്മണ്യേ വാധികാ‍രസ്ഥേ... മാ ഫലേഷു കദാചനാ...”  പ്രതിഫലേഛയിലാതെ കര്‍മ്മം ചെയ്യുക........... ചെയ്തുകൊണ്ടേയിരിക്കുക. അപ്പോള്‍ നമുക്ക് ദു:ഖിക്കാനൊന്നുമില്ല.... 


പ്രിയപ്പെട്ട മേനോന്‍ ചേട്ടാ... താങ്കള്‍ ചെയ്ത ഉപകാരം ഞാന്‍ മറക്കില്ല.. എന്റെ മകള്‍ അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കേണമേ... മേനോന്‍ ചേട്ടനും ഞാനും സമപ്രായക്കാരാണ്.. ഇപ്പോള്‍ നാട്ടുകാരും. അദ്ദേഹം ആമ്പല്ലൂര്‍ക്കാരനും ഞാന്‍ കുന്നംകുളത്തുകാരനും ആണ്.. ജീവിതത്തിന്റെ പാച്ചലില്‍ ഞങ്ങള്‍ രണ്ട്പേരും ഇപ്പോള്‍ തൃശ്ശൂര്‍ക്കാരായി. 


ഈ വയസ്സന്മാര്‍ മെട്രോ ആശുപത്രിയുടെ പുറകിലുള്ള ഗാന്ധിനഗര്‍ വാസികളാണ്. ഞാന്‍ ആണെങ്കില്‍ ബാല്യ ആശുപത്രിക്ക് പുറകിലുള്ള ആലപ്പാട്ട് അവന്യൂവിലും. രണ്ട് കോളനികളും തമ്മിലുള്ള അകലം 100 മീറ്ററില്‍ താഴെ.... 


കൂടെ നില്‍ക്കുന്ന ചന്ദ്രമോഹന്‍ ചേട്ടന്‍ ഒരു ഗള്‍ഫ് പ്രവാസിയും മജീഷ്യനും വാനനിരീക്ഷകനുമാണ്. അദ്ദേഹത്തിന്റെ വീട്ടുപേര്‍ “ആന്‍ഡ്രോമേഡ”... ഗാന്ധിനഗറില്‍ ഞങ്ങളുടെ പ്രായക്കാരായി ഏതാണ് പതിനഞ്ചുപേര്‍ ഉണ്ട്. ഇവര്‍ ഏതെങ്കിലും റോഡരികില്‍ 5 മണി മുതല്‍ 7 വരെ കൂടും... പണ്ടൊക്കെ ഏതെങ്കിലും വീട്ടിലേക്ക് ചേക്കേറി അവിടെ ഇരുന്ന് സോള്ളി ചിലപ്പോള്‍ ഓരോ സ്മോളില്‍ അവസാനിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് തിരിക്കും.... 


ഞാനിന്ന് അവരോട് പറഞ്ഞു, ഇങ്ങിനെ റോഡില്‍ നിന്ന് സൊള്ളുന്നതിനുപകരം എവിടെയെങ്കിലും ഇരിക്കാനൊരു സങ്കേതം സംഘടിപ്പിക്കണം.. ഒരു കൊച്ചുകെട്ടിടമോ ആരുടെയെങ്കിലും ഔട്ട് ഹൌസോ അങ്ങിനെ എന്തെങ്കിലുമോ... അപ്പോള്‍ സംഗതി കൂടുതല്‍ ലൈവ് ആകും... 


ചേട്ടന്മാര്‍ മറ്റു ചേട്ടന്‍സുമായി ആലോചിച്ച് പറയാമെന്ന് ഏറ്റിട്ടുണ്ട്... എനിക്ക് ഒരു ഔട്ട് ഹൌസ് ഉണ്ട്. ഇപ്പോള്‍ അത് ബാലേട്ടന് കൊടുത്തു, അല്ലെങ്കില്‍ അത് എല്ലാം കൊണ്ട് പറ്റുമായിരുന്നു... ഗാന്ധിനഗറില്‍ ഏതാണ്ട് 60 വീടുണ്ട്... വിസ്തൃതമായ ഡോഡും ഉദ്യാനങ്ങളും മറ്റും ഉണ്ട്.. എവിടെയെങ്കിലും ഒരിടം കണ്ടെത്തണം.. അപ്പോള്‍ ഞങ്ങള്‍ വയസ്സന്മാര്‍ കൂടുതല്‍ ലൈവ് ആകും.. 


മിക്കവരും, ലയണ്‍സ്, റോട്ടറി, അല്ലെങ്കില്‍ പ്രോബസ്സ് ക്ലബ്ബുകളില്‍ മെംബര്‍മാര്‍ ആണ്. അതൊക്കെ മാസത്തില്‍ മൂന്നോ നാലോ മീറ്റിങ്ങുകള്‍ മാത്രം.. അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യുഅം ശരിയാവില്ല.. ഏതെങ്കിലും ഒരു മള്‍ട്ടിസ്റ്റോറി കെട്ടിടത്തില്‍ ഒരു പെന്റ് ഹൌസ് കിട്ടാനുണ്ടോ എന്നുനോക്കണം. അല്ലെങ്കില്‍ ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് അവിടെ ഒരു ക്ലബ്ബ് തുടങ്ങാം... 


കൊക്കാല സെന്ററില്‍ അധികം വാടകയില്ലാത്ത കടമുറികള്‍ ഉണ്ട്. അവിടെ  പറ്റുമോ എന്ന് നോക്കണം.... അവിടെയാണെങ്കില്‍ നഗരത്തിലെ 6 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ തൊട്ടടുത്ത്.. ക്ലബ്ബ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഹോട്ടലുകളിലേക്ക് ചേക്കേറാം രണ്ടെണ്ണം വീശാന്‍. 


കൂടതെ ഇപ്പോള്‍ ഗാന്ധി നഗറിന്നടുത്ത് ബീയര്‍ & വൈന്‍ പാര്‍ലറുകളും ഉണ്ട്.. ത്രീസ്റ്റാര്‍ ഹോട്ടലില്‍ 200 രൂപക്ക് ലഭിക്കുന്ന ബീയര്‍ ഇവിടെ 100 രൂപക്ക് കിട്ടും. അപ്പോള്‍ സംഗതി കുശാല്‍. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബീയര്‍ പാര്‍ലര്‍ തന്നെ ക്ലബ്ബ് ആക്കാം... 


5 മുതല്‍ 7 വരെ അവിടെ കുടിച്ചുംകൊണ്ടിരിക്കാം.. അപ്പോള്‍ പിന്നെ വെറുതെ വാ‍ടക കൊടുത്ത് കടമുറികള്‍ എടുക്കേണ്ട... അപ്പോള്‍ നാളെ ബീയര്‍ പാര്‍ലറുകളിലേക്ക് പോകാം ചേട്ടന്മാരേ... എല്ലാവര്‍ക്കും കുടിക്കണമെന്നില്ല, 


ഒരു റൌണ്ട് ടേബില്‍ സംഘടിപ്പിക്കാം.... 


വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ.................++++++++