Thursday, June 30, 2011

നിളാതീരത്തെ ഊത്തപ്പം


ഞാന്‍ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ എന്റെ പാറൂട്ടിയെ കുറേ ഓര്‍ത്തു. അവള്‍ക്ക് സാധാരണ പെണ്ണുങ്ങള്‍ക്ക് വരാറുള്ള ഒരസുഖം പിടിച്ച് കിടപ്പാണെന്നറിഞ്ഞു. ഓളെ പോയി കാണാനോ ആശ്വസിപ്പിക്കാനോ അവളാല്‍ എനിക്ക് തല്‍ക്കാലത്തേക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. അവള്‍ക്കെന്നെ കാണാനും സംസാരിക്കാനും ഒക്കെ ആഗ്രഹം ഉണ്ടെന്നറിയാം. പക്ഷെ അന്ത:രീക്ഷം അനുയോജ്യമല്ല.

അവളുടെ ആയുരാരോഗ്യ സൊഖ്യത്തിന്നായി അച്ചന്‍ തേവരോട് പ്രാര്‍ഥിച്ചു. അതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനായില്ല. ഞാനിങ്ങനെ ആലോചനാമഗ്നനായി ഇരിക്കുകയായിരുന്നു. ഒരു ഉഷാറിന് വേണ്ടി ഓഫീസിനുമുന്നിലെ വെജിറ്റേറിയന്‍ റെസ്റ്റോറണ്ടില്‍ പോയി ഒരു ചായ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു.

ഈ റെസ്റ്റോറണ്ടില്‍ ഞാന്‍ പലപ്പോഴും പോകാറുണ്ട്. എന്റെ പെണ്ണ് അടുക്കളയില്‍ സമരം പിടിക്കുമ്പോള്‍ ഞാന്‍ ഇവിടുന്നാ ഭക്ഷണം കഴിക്കാറ്. അവള്‍ ഓക്കെ ആണെങ്കിലും ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്ന് എന്തെങ്കിലും കഴിക്കാറുണ്ട്.

ഈ റെസ്റ്റോറണ്ടിന്റെ നടത്തിപ്പുകാര്‍ ഒരു തുളു ബ്രാഫ്മണനും അദ്ദേഹത്തിന്റെ പത്നിയും ആണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അഛന്‍ വരുമായിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ആണ് ഈ സ്ഥാപനത്തിന്റെ ജീവനാടി. രണ്ടുപേരുമായി ഞാന്‍ ചങ്ങാത്തത്തിലാണ്.

ഈ ദമ്പതികളും അവിടെ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കുന്നു. അതിനാല്‍ നമുക്ക് വിശ്വസിച്ച് കഴിക്കാം അവിടുത്തെ ഭക്ഷണം.

ഞാനിന്ന് അവിടെ ചായ കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഡൈനിങ്ങ് ഹോളില്‍. അപ്പോള്‍ എന്റെ മനസ്സ് ഒരു ഇടവേളയായി എന്റെ ഭൂതകാലത്തേക്ക് സഞ്ചരിച്ചു.

ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലാണെന്ന് തോന്നുന്നു. എന്റെ മാതാവിന് ഞാനൊരു ആയുര്‍വ്വേദ ഡോക്ടറായി കാണണമെന്ന ആഗ്രഹം ഉടലെടുത്തത്. അന്ന് ഇപ്പോഴത്തെ പഞ്ചകര്‍മ്മ സ്പെഷല്‍ ആയുര്‍വ്വേദ ആശുപത്രിയുടെ ചീഫ് ഫിസിഷ്യന്‍ എന്റെ മാതാവിന്റെ ആങ്ങിളയായിരുന്നു. അദ്ദേഹത്തോട് അമ്മ കാര്യം പറഞ്ഞപ്പോള്‍ എന്നെ അങ്ങോട്ടയക്കാനും വേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്ത് തരാമെന്നും പറഞ്ഞു.

ഞാന്‍ പണ്ടും അദ്ദേഹത്തിന്റെ വസതിയില്‍ പോയി താമസിക്കാറുണ്ടായിരുന്നു. അന്നത്തെ നിളാതീരത്തിന്റെ ഭംഗി ഇപ്പോള്‍ ഇല്ല. അന്ന് പഴയ പാലത്തിന്റെ ചുവട്ടിലെ പടവുകളിലായിരുന്നു ഞങ്ങള്‍ കുളിക്കാന്‍ പോകാറ്. എനിക്കവിടുത്തെ കുളി ആനന്ദം പകര്‍ന്നിരുന്നു. മേല്‍ മുണ്ടില്ലാതെ മാറ് മറക്കാതെ കുളിക്കുന്ന പെണ്ണുങ്ങളെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അവിടെയും പാലക്കാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഒക്കെയാണ് ഞാന്‍ ഇങ്ങിനെ കണ്ടിട്ടുള്ളൂ..

പുഴയുടെ പാലത്തിന്റെ തൂണുകള്‍ക്കിടയിലും കുളിക്കുന്ന പടവുകളില്‍ക്കിടയിലും വരാലിന്റെ പിടിക്കുന്ന ബാലന്മാരേയും കാണാറുണ്ട്. ഒരിക്കല്‍ വരാലിനെ വാങ്ങി നിളാതീരത്ത് തന്നെ ചുട്ടുതിന്നു. എന്റെ ഒപ്പം ഉള്ള സഹചാരിയായ എന്റെ ഏട്ടന്റെ മകന്‍ ഇന്ന് ജീവിച്ചിരുപ്പില്ല. അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ക്കൊക്കെ പാരമ്പര്യമായി ഹൃദ്രോഗം ആണ്‍. അവരൊക്കെ അകാലത്തില്‍ ചരമമടയുന്നു.

പുഴയില്‍ വെള്ളം കുറവാകുമ്പോള്‍ ഉള്ള നീര്‍ച്ചാലുകള്‍ തന്നെ സാമാന്യം ഒഴുക്കുള്ള കൊച്ചു പുഴകളായി രൂപം കൊള്ളും. ചിലപ്പോള്‍ അമ്മക്ക് അവിടെയുള്ള ആശുപത്രിയില്‍ ഉഴിച്ചിലിനും മറ്റുമുള്ള ചികിത്സക്കായി വരാറുണ്ട്. അപ്പോള്‍ ഞാന്‍ കൂടെ പോകും ബൈ സ്റ്റാന്‍ഡറായി.

അന്നവിടെ ഉള്ള പേവാര്‍ഡുകളില്‍ അടുക്കളയും ഉണ്ടായിര്‍ന്നു. ഭക്ഷണം വേണമെങ്കില്‍ പാലം കടന്ന് ഷൊര്‍ണൂരിലേക്ക് പോകണം. അതിനാല്‍ മിക്കവരും ആശുപത്രിയില്‍ തന്നെ പാചകം ചെയ്യാറാണ് പതിവ്. ഞങ്ങള്‍ക്ക് ഏട്ടന്റെ വീട്ടീന്ന് ഭക്ഷണം ലഭിക്കും.

ഞാന്‍ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ക്കപ്പെട്ടു. എനിക്ക് ഹോസ്റ്റലിലെ അന്തരീക്ഷം ഒട്ടും പിടിച്ചില്ല. രാജകീയമായിരുന്ന ഗൃഹാന്തരീക്ഷം എനിക്കവിടെ ലഭിച്ചില്ല. അതിനാല്‍ ഞാന്‍ ഏട്ടന്റെ കൂടെയും ലോഡ്ജിലുമായി കുറച്ച് നാള്‍ കഴിഞ്ഞു. ഞാന്‍ സംസ്കൃതം ഐഛിക വിഷയമായി പഠിച്ചിരുന്നതിനാല്‍ എനിക്ക് മറ്റു കുട്ടികളേക്കാള്‍ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഞാന്‍ പല ക്ലാസ്സുകളില്‍ നിന്നും ഉഴപ്പിയിരുന്നു.

ഏട്ടന്റെ വീട്ടില്‍ ഏട്ടനും ഏട്ടത്തിയും എല്ലാം രാത്രി മരുന്നുകഞ്ഞിയാണ് കഴിച്ചിരുന്നത്. എനിക്ക് അത് ദീര്‍ഘകാലം ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ ഞാനും ഏട്ടന്റെ മകനും കൂടി പാലത്തിന്നപ്പുറത്ത് പോയി അവിടുത്തെ ഒരു സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കും.

ആ സ്വാമിയുടെ കടയിലെ ഊത്തപ്പത്തിന്റെ രുചി ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്. ഞാന്‍ ഭാരതം മുഴുവ്ന്‍ സഞ്ചരിച്ചിട്ടും ഇത്ര രുചിയോട് കൂടിയ ഊത്തപ്പം ഞാന്‍ കഴിച്ചിട്ടില്ല.

അന്നൊന്നും ഗ്യാസും ഇലക്ട്രിക്ക് ഓവനും മൈക്രൊ വേവും ഒന്നും ഇല്ലാത്ത കാലമാണല്ലോ? സ്വാമിയുടെ അടുക്കളയില്‍ വിറകടുപ്പില്‍ ശുദ്ധമായ എള്ളെണ്ണ ഒഴിച്ചുണ്ടാക്കുന്ന ഊത്തപ്പം വയറുനിറയെ കഴിക്കും. എന്നിട്ട് പാലം കടന്ന് തിരികേ നടന്ന് വരും.

മിക്കവാറും ഈവനിങ്ങ് കുളി കഴിഞ്ഞായിരിക്കും ഞങ്ങള്‍ ഷൊര്‍ണ്ണൂരേക്ക് തെണ്ടാന്‍ പോകുക. മടങ്ങി വന്നാല്‍ ആശുപത്രിയുടെ അടുത്ത് പുഴക്കരികിലുള്ള പെട്ടിക്കടയില്‍ നിന്ന് സിസ്സേര്‍സ് സിഗരറ്റ് വാങ്ങി ആശുപത്രി മതിലിന്മേല്‍ ഇരുന്ന് വലിക്കും.

ഈ കാലത്താണ് മുറപ്പെണ്ണ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് നിളാതീരത്ത് നടന്നിരുന്നത്. അഭിയനയിക്കുന്നവര്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൊസിലായിരുന്നു താമസം. ഞങ്ങള് അവിടെ പോയി ചിലരെ കണ്ടിരുന്നതായി ഓര്‍ക്കുന്നു.

അങ്ങിനെ നിരന്തരമുള്ള ഭാരതപ്പുഴയിലെ കുളിയും, ഊത്തപ്പം സാപ്പിടലും, ബീഡി വലിയുമൊക്കെ ആയി കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ പഠിപ്പ് ഇടക്ക് വെച്ച് നിര്‍ത്തി.

എന്റെ പിതാവിന് എന്നെ എഞ്ചിനീയറാക്കാനും അമ്മക്ക് ഡോക്ടറാക്കാനുമുള്ള പിടിവലിയില്‍ ഈ പാവം ഞാന്‍ ശ്വാസം മുട്ടി. മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ഒക്കെയായി എന്റെ ബാല്യം അവസാനിച്ചു.

എവിടെ പഠിച്ചാലും ഞാന്‍ നിളാതീരം മറന്നില്ല. സമയം കിട്ടുമ്പോളൊക്കെ ഷൊര്‍ണ്ണൂരില്‍ പോയി സ്വാമിയുടെ കടയില്‍ നിന്ന് ഊത്തപ്പം വാങ്ങിക്കഴിക്കുമായിരുന്നു. നമ്മള്‍ കഴിക്കുന്നതിന്നനുസരിച്ച് ചുടു ഊത്തപ്പം സ്വാമി ഇലയില്‍ ഇങ്ങനെ ഇട്ടുകൊണ്ടിരിക്കും.

ഹാ! സ്വാദുള്ള ഊത്തപ്പത്തിനെ ഒരിക്കലും മറക്കില്ല.

Monday, June 27, 2011

ആനക്കാര്യം







എന്നോട് ആനകളെപ്പറ്റി എന്തെങ്കിലും എഴുതണമെന്ന് എന്റെ സുഹൃത്തായ
ഒരു ബ്ലോഗര്‍ എസ് കുമാര്‍ പറഞ്ഞിരുന്നു. ഞാനത് ഒരിക്കല്‍
മറന്നു. വാസ്തവത്തില്‍ ആനകളെപ്പറ്റി ആധികാരിക
മായി പറയാന്‍ എനിക്കറിയില്ല. ആനകളെ സ്നേഹമില്ലാത്തവര്‍ ചുരുക്കം, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാരായ മലയാളികള്‍..

ആറാം തമ്പുരാനെന്ന വിശേഷനാമ
ത്താല്‍ അറിയപ്പെട്ടിരുന്ന അറിവിന്റെ തമ്പുരാനായ മണ്മറഞ്ഞ ശ്രീ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ കാണാനും ചങ്ങാത്തം കൂടാനും ഈ എളിയവന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

അദ്ദേഹം പ്രശസ്തനായ ഒരു ആന ചികിത്സകനും, ആയുര്‍വ്വേദാചാര്യനും, കേരളീയ കളരി അഭ്യാസിയും എന്തിന് പറേ
ണു അദ്ദേഹത്തിന് അറിയാത്തതൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എനിക്ക് ഒരിക്കല്‍ ഒരു മാറാവ്യാധി വന്നിട്ട് എന്നെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഷൊര്‍ണൂരിലെ ആയുര്‍വ്വേദ സമാജം ആശുപത്രിയില്‍ അദ്ദേഹ

ത്തിന്റെ സാമീപ്യം ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ചാലിശ്ശേരിക്കടുത്ത പെരിങ്ങോ
ടുള്ള അദ്ദേഹത്തിന്റെ മനയിലാണ് ചികിത്സക്ക് പോകാറ്.

പൂമുള്ളി മനയുടെ ചില ഭാഗങ്ങള്‍ പൊ
ളിച്ചപ്പോള്‍ എന്റെ സഹോദരനായ വി. കെ. ശ്രീരാ‍മന്‍ [സിനിമാ നടനും
ടിവി
അവതാരകനും] ഒരു ഔട്ട് ഹൌസ് പണിയാനുള്ള മരങ്ങളും, കല്ലും ഇഷ്ടികയും മറ്റു സാമഗ്രികളും കൊടുത്തിരുന്നു. ഞാന് തറവാട്ടില്‍ പോയാല്‍ ആ

ഔട്ട് ഹൌസിലാണ് താമസം.

ഞാന്‍ ആനകളെ എവിടെ കണ്ടാലും ഫോട്ടോ എടുക്കും. അവരുടെ കൈ കാലുകളും മസ്തകങ്ങളും, കണയും, പാദങ്ങളും, നഖവും, കൊമ്പും ചെവിയും എല്ലാം കണ്ട് ആസ്വദിക്കും.
പോരായ്മകള്‍ എന്തൊക്കെ ഉണ്ടെന്നും മറ്റും മനസ്സില്‍ സൂക്ഷിക്കും. അപൂര്‍വ്വം ചില പാപ്പാന്മാരോട് അവരുടെ പ്രായത്തെക്കുറിച്ചും ഉടമസ്ഥരെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കും.
ഞാന് പണ്ട് പൂരത്തിന് ആനപ്പു
റത്ത് കയറുമായിരുന്നു. അന്നെനിക്ക് ഒരു ആനപ്പാപ്പാനാകണമെന്ന കലശലായ മോഹമുണ്ടായിരുന്നു. 

ആനകളെപ്പറ്റി ചില തമാശകളും അന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അത് ഇവിടെ വിളമ്പാന്‍ പറ്റില്ല.!!!

പണ്ട് കുട്ടന്‍ നായരോട്  പറഞ്ഞപ്പോള്‍ പൂരപ്പറമ്പീന്ന് ആ‍നയെ തല്ലണ കാരവടി കൊണ്ട് എനിക്ക് രണ്ട് പെട തന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.


ഞാന്‍ പ്രസിഡണ്ടും ഇപ്പോള്‍ രക്ഷാധികാരിയും ആയ തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലും കര്‍ക്കിടക മാസത്തില്‍ ആനയൂട്ട് നടത്താന്നാഥക്ഷേത്രത്തിലെ ആനയൂട്ട് മുടങ്ങാതെ കാണാറുണ്ട്. പിന്നെ പൂരവും. എന്റെ കയ്യിലുള്ള ഫോ‍ട്ടോകള്‍ ചിലത് ഇവിടെ പ്രദര്‍ശിപ്പിക്കാം. എന്റെ ഒരു ബ്ലോഗ് ഹെഡ്ഡറ് ആയും ഞാന്‍ ഒരു ആനയെ ഉപയോഗിച്ചു 

അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്താം.

ആനയുടെ തുമ്പിക്കൈ നിലത്ത് ഇഴഞ്ഞ് നീങ്ങണം തുടങ്ങിയ മറ്റു സവിശേഷതകള്‍ ഞാന്‍ ഓര്‍ത്ത് തമ്പുരാന്‍ പറഞ്ഞതനുസരിച്ച് രണ്ടാം ഭാഗത്തില്‍ എഴുതാം.


ആറാം തമ്പുരാന്റെ ഛായാചിത്രം ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കുന്നംകുളം ചെറുവത്താനിയില്‍ ഇപ്പോള്‍ എന്റെ തറവാട്ടിലുള്ള സഹോദരന്‍ ശ്രീരാമന്റെ മകന്‍ കിട്ടനോട് എടുത്ത് വെക്കാന്‍ പറഞ്ഞിട്ടുണ്ട്. താമസിയാതെ ചേര്‍ക്കാം.
ഇത്രയും പറഞ്ഞ് ആനവിശേഷം തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കാം.
++

Saturday, June 25, 2011

അമ്പട കള്ളാ കുറുക്കന്റെ കണ്ണ് കോയിക്കൂട്ടിലേക്ക്


ബിന്ദുവിനെ കുറേ നാളായി കാണാറില്ലല്ലോ. സുഖമാണല്ലോ?.
ഇനി പൂരം കഴിയുന്നത് വരെ പൂരപ്പറമ്പില്തന്നെ. പൂരം 3ന് അതു കഴിഞ്ഞ് 4ന് പകല്പൂരം അത് കഴിഞ്ഞാല്അച്ചന്തേവര്അമ്പലത്തില്പ്രതിഷ്ടാദിനം അത് കഴിഞ്ഞാല്‍ 7 ന് നാട്ടിലെ അമ്പലത്തില്ഭാഗവത സപ്താഹം അങ്ങിനെ പോകുന്നു പരിപാടികള്‍.

നാട്ടില്ഇത്തവണ 2 ദിവസമേ നിന്നുള്ളൂ. അവിടെ എവിടെയും നല്ല വെള്ളമില്ല. അതിനാല്‍ 3 നേരവും ഉള്ള കുളി നടപ്പില്ല.ഒരു 500 ലിറ്റര്വെള്ളം കൊള്ളുന്ന ഒരു ടാങ്ക് വെക്കാവുന്ന റ്റാട്ട സഫാരി ടൈപ്പ് വണ്ടി വാങ്ങിത്തരാന്മോനോട് പറയണം. പകരം എന്റെ വണ്ടി കൊടുക്കുകയും ചെയ്യാം. പോരാത്ത പണം അവന്എടുക്കട്ടെ.

അപ്പോ ദേശാടനത്തിന് പോകുമ്പോള്ഇഷ്ടമുള്ളയിടത്ത് തമ്പടിക്കാമല്ലോ.വയസ്സ് 62 ആയല്ലോ. ഇനിയുള്ള ജീവിതം ബോണസ്സ് ആണല്ലോ. അപ്പോ അടിപൊളിയാക്കാനാണ് പദ്ധതി.

നമ്മളെന്തിനാ ഒരിടത്ത് തന്നെ ഇരുന്ന് നരകിക്കുന്നത് അല്ലെ ബിന്ദൂ..എന്റെ കൂടെ ദേശാടനത്തിന് ബീനാമ്മ വരുന്നില്ലാ. അപ്പോ എനിക്ക് കൂട്ടായി ഒരു ഗേളിനെ നോക്കണം. വഴിയരികില്ഭക്ഷണം വെക്കാനും മറ്റും ഒരു കൂട്ടാളി നല്ലതല്ലേ.

ഞാന്കഴിഞ്ഞാ ആഴ്ച തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തില്പോയി. മടങ്ങി വരുന്ന വഴി എനിക്ക് കലശലായ ഉറക്കം തൂങ്ങല്‍. വഴിയരികില്വണ്ടി ഹസ്സാര്ഡ് ഇട്ട് പാര്ക്ക് ചെയ്ത് മരത്തണലില്കിടന്നുറങ്ങി.ഇത്തരം സാഹചര്യത്തില്എപ്പോഴും ഒരു കൂട്ട് അനിവാര്യം തന്നെ.
നമ്മുടെ പെണ്ണിന്റെ ഒരു ഗമയേ. പണ്ടവള്ഏത് നരകത്തിലേക്കും എന്റെ കൂടെ വന്നിരുന്നു. ഇപ്പോള്ഇല്ല.എന്റെ ബ്ലൊഗ് വായിക്കുന്ന ആരെങ്കിലും എനിക്ക് കൂട്ടിന് വന്നേക്കാം ഇല്ലേ ബിന്ദു?.

പൂരവും കഴിഞ്ഞ് നാട്ടിലെ ചെറുപൂരങ്ങളും എല്ലാം കഴിയുമ്പോള്കാസര്ഗോഡ് വരെ ദീര്ഘമായ പരിപാടി ഉണ്ട്. അവസാനം കാഞ്ഞങ്ങാട്ട് ശ്രീ രാമദാസ ആശ്രമത്തില്കുറച്ച് ദിവസം തങ്ങണം.ഇതൊക്കെയാ ഇപ്പോളത്തെ ഭാവി പരിപാടി. അതു കഴിഞ്ഞ് മൂകാംബികയും പോകണം. വഴിക്ക് കണ്ണൂരില്പറശ്ശിനിക്കടവ് മുത്തപ്പനെയും വണങ്ങണം.

ഇനി വഴീല് എനിക്ക് വയ്യാണ്ടായാല്ബന്ധപ്പെടേണ്ടവരുടെ ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം.അങ്ങിനെ ഒരു അടിപൊളി പരിപാടി ആസൂത്രണം ചെയ്യാന്പോകുന്നുണ്ട്.സഞ്ചരിക്കുമ്പോല്ബ്രൌസ് ചെയ്യാന്എന്റെ സഹോദരന്ഒരു ഡെല്ലാപ് ടോപ്പ് വാങ്ങിത്തന്നിട്ടുണ്ട്.
ഇനി വാട്ടര്ടാങ്കര്‍, ചെറിയ കുക്കിങ്ങ് സംവിധാനം മുതലായവയുള്ള ഒരു സയ്യാര കിട്ടണം.ദുബായില്അത്തരം വാഹനങ്ങളുണ്ട്. പക്ഷെ അതൊന്നും വരുത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാ.തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്ഇത്തരം ക്രമീകരണങ്ങള്സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.

അപ്പോ കൂട്ടിനിരിക്കാനോ? അതിന്നാരു വരും?????
ഏപ്രില്‍ 27,2009 ല്‍ എഴുതിയ ഒരു പോസ്റ്റാണ് ഇത്.
++
ഒരു തുടര്‍ക്കഥയായി ഇന്ന് വീണ്ടും എഴുതുന്നു. 2011 ജൂണ്‍ 25 ന്.
കൂട്ടിനിരിക്കാന്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ പാറുകുട്ടിയാണ്. അവള്‍ക്കും ഇപ്പോള്‍ വലിയ ഗമയാണ്. എന്റെ കൂടെ എവിടേക്കും വന്നിരുന്നവള്‍ക്ക് ഇപ്പോ വലിയ പവ്വറാണ്.

പാറുകുട്ടിയാണെങ്കില്‍ കുക്കിങ്ങിനും, പരദൂഷണം പറയാനും, കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനും ഒക്കെ ഓക്കെ ആണ്. പക്ഷെ അവള്‍ക്ക് ഇപ്പോ കുറച്ച് വട്ടുണ്ടോ എന്നും എനിക്ക് തോന്നാതില്ല.

ഇന്ന് ഞാന്‍ പത്രത്തില് പാറുകുട്ടിയെ പോലെ ഒരു പെണ്ണിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് നോക്കാനുള്ള നേരം പോലും ഉണ്‍ടായില്ല.

നാഴികക്ക് നാല്പത് വട്ടം എന്നെ വിളിച്ചിരുന്ന അവള്‍ക്ക് ഇന്ന് എനിക്ക് ഒരു നാല് മിനിട്ട് വര്‍ത്തമാനം പറയാനുള്ള നേരമില്ലത്രെ. വല്ലപ്പോഴും കാണുന്ന എന്നെപ്പോലുള്ളവരെ അവള്‍ക്ക് വേണ്ടത്രെ. എന്നും കാണാന്‍ പറ്റുന്നവരെ മാത്രം മതിയെന്ന്.

അപ്പോ ഞാന്‍ തോറ്റു. ഞാന്‍ ഈ പോസ്റ്റ് 2009 ല്‍ എഴുതുമ്പോള്‍ അവളോട് ചോദിച്ചില്ലത്രെ. അന്ന് ഞാന്‍ എന്റെ ബീനാമ്മയെന്ന മണ്ഡൂകം വരുമെന്ന് കരുതി. അവനവന്റെ എടാകൂടം വരുന്നില്ലെങ്കിലല്ലെ മറ്റുള്ളവരെ അന്വേഷിക്കേണ്ടൂ…

ബീനാമ്മയും ഈ പാറുകുട്ടിയും ഒരേ സ്വരത്തില്‍ പറയുന്നു എനിക്ക് വട്ടാണ് എന്ന്. പക്ഷെ എന്റെ ബലമായ സംശയം പാറുകുട്ടി സൈക്കിക്ക് ആണെന്നാണ്. അല്ലെങ്കില്‍ ഇത്തരമൊരു ഓന്തിനെപ്പോലെയുള്ള നിറം മാറ്റം തികച്ചും ആശ്ചര്യം തന്നെ!!

പാറുകുട്ടിയെ പറ്റി പറയുകയാണെങ്കില്‍ കുറച്ചധികം ഉണ്ട്. അവള്‍ കുണുങ്ങി കുണുങ്ങി നടക്കുന്നത് കണ്‍ടാല്‍ തന്നെ ഒരു ആനച്ചന്തം ഉണ്ട്. അവള്‍ക്ക് ആനയുടെ നിറമല്ലെന്ന് മാത്രം. ബുദ്ധിയുടെ കാര്യത്തില്‍ ഒരു കുറുക്കനാണ്. കുറക്കന് ബുദ്ധി കൂടുതലുണ്ടോ എന്ന് ചോദിച്ചാല്‍…. ഉണ്ടെന്നാണ് ചെറുപ്പത്തില്‍ എന്റെ അമ്മാമ്മ പറഞ്ഞ് തന്നിട്ടുള്ളത്.

കുറുക്കന്‍ രാത്രി കോ‍ഴികളെ പിടിക്കാന്‍ വരുമത്രെ. അപ്പോള്‍ വീട്ടിലെ നായക്കള്‍ കുരച്ച് കുരങ്ങനെ ഓടിക്കും. അപ്പോള്‍ കുറുക്കന്‍ കുശു ഇട്ട് നായക്കളെ വിരട്ടും. ഇപ്പോളാണെങ്കില്‍ നായകള്‍ ഡിയോഡറണ്ട് സ്പ്രേ അടിച്ച് കുറുക്കന്റെ പിന്നാലെ യാത്ര തുടര്‍ന്നേനേ….

പണ്ടൊരു നാള്‍ ഞാന്‍ പാറുകുട്ടിയുടെ വീട് വഴി ഒരു വഴിക്ക് പോകുമ്പോള്‍ ഓള്‍ എന്നെ ഉമ്മറത്തേക്ക് ക്ഷണിച്ചു…. 

“എവിടേക്കാ ഇത്ര ധൃതിയില്‍ പോണേ” ഞാന്‍ തിരക്കായി പുഞ്ചപ്പാടം വരെ പോകുകയായിരുന്നു. എനിക്കവിടെ കുറച്ച് കൊക്കിനെ വെടിവെക്കാനുണ്‍ടായിരുന്നു. കൊക്കിന്റെ ഇറച്ചിയും പുഞ്ചപ്പാടത്തിന്റെ തോട്ട് വക്കിലുള്ള കള്ള് ഷോപ്പിലെ മധുരക്കള്ളും കൂടി അടിക്കാന്‍ ബഹുരസം….

+++അപ്പോഴാണ് അവളുടെ ഒരു ശൃംഗാരം….
“എന്താണ്ടീ കോന്തീ ഒരു വഴിക്ക് പോണ ആളുകളെ പിടിച്ചിരുത്തി ഇയ്യ് തരാന്‍ പോണേ”
“തരാനൊന്നും ഇല്ല…”
“പിന്നേ..?”
“എന്തെങ്കിലും തരാമെങ്കില്‍ ഞാനിവിടെ ഇരിക്കാം…..”

“ഒരു മണിക്കൂര്‍ ഇരുന്നാല്‍ ചോറ് തരാം…….”
“എന്താ കൂട്ടാന്‍…………”
“പരല്‍ വറ്റിച്ചതുണ്‍ട്. പിന്നെ വേണമെങ്കില്‍ ഒണക്കമാന്തള്‍ വറുത്ത് തരാം……”

അതൊക്കെ പറഞ്ഞിട്ട് എന്തിന് പറേണ് ഓള്‍ എന്നെ മയക്കി അവിടെ ഇരുത്തി.
“എനിക്ക് രണ്ട് കുടം വെള്ളം കോരിത്തരാമോ…?”
“പിന്നേയ് നെനക്ക് വെള്ളം കോരിത്തരലല്ലേ എന്റെ പണി………”

“നീ വേഗം ചോറും കൂട്ടാനും വെക്ക് എന്റെ പെണ്ണേ. എനിക്ക് പാടത്ത് പോണം വൈകുന്നേരത്തേക്കെങ്കിലും കൊക്കിന്റെ ഇറച്ചി ശാപ്പിടണം.,,”

“എനിക്കും തര്‍വോ കൊക്കിറച്ചി………”
“നെനക്കെന്തിന്റെ കേടാ പെണ്ണേ………കൊക്കിന്റെ ഇറച്ചി കള്ള് കുടിയന്മാര്‍ക്കുള്ളതാ………..”

“ഞാന്‍ കൂടെ വരാം പാടത്തേക്ക്……….. എനിക്ക് തിരുത്തിന്മേല്‍ നിന്ന് ഇങ്ങള് തിന്നുന്നതൊക്കെയും വല്യരമ്പത്ത് നിന്ന് മോന്തുന്ന കള്ളും വേണം…”

“അമ്പടി കള്ളീ……. ഇയ്യാള് കൊള്ളാലോ.?”
“പിന്നെ ഇയ്യ് വിസായം പറയാണ്ട് വേഗം എനിക്ക് ചോ‍റ് താ…. എനിക്ക് വിശക്കുന്നുണ്ട്………….”

പാറുകുട്ടിയുടെ വീട്ടില്‍ നിന്ന് പരല് വറ്റിച്ച കൂട്ടാന്‍ കൂട്ടി ചോറുണ്ടപ്പോള്‍ വയറ് നിറഞ്ഞു…… മനസ്സും നിറഞ്ഞു…….

“ന്നാ ഞാന്‍ പോട്ടെ പാറൂട്ട്യേ….?”
“അത് ശരി…….. കാര്യം കഴിഞ്ഞപ്പോ പോകുകയാണല്ലേ…?
“അല്ലാണ്ട് പിന്നെ എനിക്ക് പാടത്തേക്ക് പോണ്ടേ…?

“ങ്ങള് ഇവിടെ ഇരിക്ക്……… ങ്ങള്‍ക്ക് ഒരു ഉച്ചയുറക്കം ഉള്ളതല്ലേ… ഒന്ന് മയങ്ങിയിട്ട് പോയാല്‍ മതി……..”
“അപ്പോ അണക്ക് മയങ്ങണ്ടേ…? ആകെക്കൂടി ഒരു കട്ടിലല്ലേ ഉള്ളൂ നെന്റെ പെരേല്……….?”

“അത് സാരമില്ല… ങ്ങള് കട്ടിന്മേ കെടന്നോ……….. ഞാന്‍ താഴെ കിടന്നോളാം.”

“ശരി ശ്ശരി……… പിന്നേയ് എന്നെ നാല് മണിക്ക് വിളിക്കണം…എനിക്ക് പാടത്ത് പോകണം. ഇനി എന്നെക്കാണാഞ്ഞിട്ട് കൊക്കുകള്‍ നിലവിളിക്കും.”

“ങ്ങള്‍ക്ക് എന്തൂട്ടിന്റെ പിരാന്താ……….. കെടന്നുറങ്ങ്…. പിന്നെ ആലോചിക്കാം…..”

“ടീ പാറൂട്ട്യേ അന്റെ പെരേല് എന്താ ഇത്ര തണുപ്പ്. ഇയ്യ് ഇങ്ങട്ട് കട്ടിന്മേലേക്ക് കേറിക്കെടക്ക്……….”
“പിന്നെ ഈ പട്ടാപകലല്ലേ ങ്ങടെ കൂടെ കെടക്കണ്……..?”
“ഓളെ വര്‍ത്തമാനം കേട്ടാ തോന്നും ഇത് വരെ എന്റെ കൂടെ കെടന്നിട്ടില്ലെന്ന്…….”

വര്‍ത്തമാനം പറഞ്ഞ് ഉറങ്ങിയതറിഞ്ഞില്ല പാറൂട്ടിയുടെ ചങ്ങായി. ഓളാണെങ്കില്‍ കരുതിക്കൂട്ടി നാല് മണിക്ക് വിളിച്ചെണീപ്പിച്ചതും ഇല്ല.

ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മണി അഞ്ച് കഴിഞ്ഞു.. പാറൂട്ടിയെ അടുത്തൊന്നും കണ്‍ടില്ല. കിണറ്റിന്‍ കരയില്‍ നിന്ന് ഒരു പാള വെള്ളം കോരി മുഖം കഴുകി പാടത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ചങ്ങായി.

“ഇത് എവിടേക്കാ…. ഊണും ഉറക്കവും കഴിഞ്ഞ് മൂടും തട്ടി പോണ്..? ഞാന്‍ കാപ്പീണ്ടാക്കിത്തരാം………”
“നിക്ക് നെന്റെ കാപ്പിയൊന്നും വേണ്ട….” പെണങ്ങിപ്പോകല്ലേ……..

“പിന്നെ എന്താ വേണ്ടേ……..?”
“നിക്കൊരു അട ചുട്ട് തര്വോ…….?
“ശരി…… ന്നാ കൊറച്ച് അരിപ്പാക്കുടീം ചവറും അടിച്ച് കൂട്ടിത്താ………….”

“ഞാന്‍ അരിപ്പൊടി നനക്കട്ടെ…”
പാറൂട്ടിയുടെ ചങ്ങായി അരിപ്പാക്കുടിയും ചവറും അടിച്ച് കൂട്ടിക്കൊടുത്തു. പാറൂട്ടി മുണ്‍ട് മടക്കിക്കുത്തി മുറ്റത്തെ അടുപ്പില്‍ തീപ്പൂട്ടിയതിന് ശേഷം അട പരത്തി ചക്കരയും തേങ്ങയും ഉള്ളില്‍ വെക്കുകയായിരുന്നു…..

“പാറൂട്ടി ഇടക്കണ്ണിട്ട് ചങ്ങായിയെ നോക്കിയത് ഓന്‍ അറിഞ്ഞില്ല…. “ചങ്ങാ‍യി കുമ്പിട്ടിരിക്കുന്ന പാറൂട്ടിയെ നോക്കി രസിക്കയായിരുന്നു..“

“അമ്പട കള്ളാ കുറുക്കന്റെ കണ്ണ് കോയിക്കൂട്ടിലേക്ക് തന്നെ അല്ലേ ചങ്ങാ‍യീ………”
രണ്ട് പേരും കുലുങ്ങിച്ചിരിച്ചു…

…….. അടയും ചക്കരക്കാപ്പിയും കഴിച്ച് പാറൂട്ടി ഓളുടെ പെരേലിക്കും ചങ്ങാ‍യി കൊക്കിനെ പിടിക്കാനും പോയി…………..

++ ഇവിടെ ഈ ചങ്ങാ‍യി ആരാണെന്ന് അനുമാനിക്കുക ++

Thursday, June 23, 2011

ഞാന്‍ ഒരു പരീക്ഷണ വസ്തു

എന്റെ ദു:ഖം ആരോട് പങ്കിടാന്

paresthesia എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍. പണ്ടത്തെപ്പോലെ ഓടാനും ചാടാനും നടക്കാനും വയ്യ. എന്നാലും ഞാന്ഊര്ജ്ജസ്വലനായി ഇരിക്കുന്നു. എന്നാണ് ഞാന്ഒന്നും വയ്യാത്ത ഒരു അവസ്ഥയില്ആകുമെന്ന് അറിയില്ല. ഇപ്പോള്വയസ്സ് 64.

ശേഷം ഭാഗങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ വായിക്കാം

http://jp-smriti.blogspot.com/2011/06/blog-post_07.html

എന്റെ ദു:ഖം ആരോട് പങ്കിടാന്

എന്താണ്‍ പരസ്തീസിയ എന്നതിന്റെ ഏകദേശരൂപം നെറ്റില്‍ കാണാവുന്നതാണ്‍. ശരിയായ രോഗ നിര്‍ണ്ണയം കണ്‍ടതിന്‍ ശേഷമേ ചികിത്സ ഫലപ്രദമാകൂ. എനിക്ക് ഈ രോഗം തന്നെയാണോ എന്നതിനും എനിക്കുറപ്പില്ല. കാരണം ഇത് വരെ രോഗം മാറിയിട്ടുമില്ല, മാറുന്നതിന്റെ ലക്ഷണവും ഇല്ല.


എന്നെ ഇപ്പോള്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഒരു പരീക്ഷണ വസ്തു ആക്കിയിരിക്കയാണ്‍. ആവശ്യത്തിന്നനുസരിച്ചുള്ള ചെരിപ്പ് കിട്ടാത്തതിനാല്‍ അദ്ദേഹം “Silicare (silicone foot care product) ഷൂസിന്റെ ഉള്ളില്‍ വെക്കാനുള്ള insole (removable) – a biomechanically designed insole – ഒരു തരം ഷീറ്റ് വാങ്ങി ധരിക്കാന്‍ പറഞ്ഞു.

അത് ധരിച്ചുതുടങ്ങിയപ്പോള്‍ എന്റെ അസുഖം കൂടി. കാല്‍ പാദത്തിന്റെ അടിയില്‍ ഒരേ സ്ഥലത്ത് പാദം ഡാമേജ് ആയി വേദന കൂടി. ഇപ്പോള്‍ ഷൂസിടാനും ചെരിപ്പിടാനും അധിക ദൂരം നടക്കാനും വയ്യാത്ത അവസ്ഥയായി.

ഇത് എനിക്ക് ഓര്‍ഡര്‍ ചെയ്തു വരുത്തിത്തന്ന ആളെ വിളിച്ചപ്പോള്‍ തിരിച്ച് വിളിക്കാമെന്നും ഇത് എനിക്ക് ഉപദേശിച്ച ഡോക്ടറെ ഫോണില്‍ വിളിക്കാമെന്നും പറഞ്ഞിരുന്നെങ്കിലും പറഞ്ഞ വാക്ക് പാലിച്ചില്ല.

ഞാന്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് എന്റെ സങ്കടം ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു വേദന വരുത്തിയെന്ന് തോന്നിക്കുന്ന ഭാഗം മുറിച്ച് കളഞ്ഞ് വീണ്ടും ധരിക്കാന്‍.

പക്ഷെ ഞാന്‍ അതിന്‍ തുനിഞ്ഞില്ല. കാരണം ഇനി എന്റെ ഇഷ്ടത്തിന് ചെയ്താല്‍ ഇത് സപ്ലൈ ചെയ്തവര്‍ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.

“വെളുക്കന്‍ തേച്ചത് പാണ്ടായി” എന്ന് പറഞ്ഞ പോലെയായി എന്ന് പറഞ്ഞാല്‍ പോരെ” … എല്ലാം യോഗം തന്നെ, അനുഭവിക്കുക അന്നെ.

ഞാന്‍ ഈ പൊസ്റ്റ് എഴുതുന്നതിന്റെ പിന്നില്‍ ഒരു ആവശ്യം ഉണ്ട്. ആരെങ്കിലും എന്നെപ്പോലെ പരസ്തീസിയ എന്ന ഞരമ്പുസമ്പന്ധമായ കാല്‍ പാദത്തിന്നടിയിലുള്ള വാതരോഗം ഉണ്ടെങ്കില്‍ ഞാനുമായി ആശയവിനിമയം ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്.

ഇത്തരത്തിലുള്ള ഒത്തുചേരല്‍ മറ്റുള്ള രോ‍ഗികള്‍ക്ക് ഉപകാരമായേക്കും. എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്റെ ഭാര്യയുടെ രോഗം ചികിത്സിച്ച് ഭേദമാക്കിയതിനാല്‍ എനിക്കദ്ദേഹത്തെ വിശ്വാസവും സ്നേഹവും ആണ്‍.

പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇത് വരെ രോഗ ശമനം കിട്ടിയിട്ടില്ല. പഞ്ഞിയുടെ മുകളില്‍ ചവിട്ടിയാല്‍ എങ്ങിനെ തോന്നും, അത് പോലെയുള്ള സെന്‍സേഷന് ആണ്‍ കാല്‍ പാദത്തിന്‍.

What is paresthesia?

Paresthesia is an abnormal condition in which you feel a sensation of burning, numbness, tingling, itching or prickling. Paresthesia can also be described as a pins-and-needles or skin-crawling sensation. Paresthesia most often occurs in the extremities, such as the hands, feet, fingers, and toes, but it can occur in other parts of the body.“

കടപ്പാട്: google search

http://www.bettermedicine.com/article/paresthesia

ചെരിപ്പില്ലാതെ വീട്ടിനുള്ളില്‍ പോലും നടക്കാനാവില്ല. അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചിട്ട് കുറേ ആഴ്ചകളായി. എന്നും ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ആളാണ്‍ ഞാന്‍. ഇപ്പോള്‍ ദീപാരാധന സമയത്ത് കുടയും ചൂടി ആലിന്‍ ചുവട്ടിലാണ്‍ എന്റെ സ്ഥാനം.

കഴിഞ്ഞ കുറച്ച് ദിവസം ഈ ആലിന്റെ വലിയൊരു കൊമ്പ് ഏതാണ്ട് ഇരുപത് ടണ്‍ ഭാരമുള്ളത് നിലം പതിച്ചു. ഞാന്‍ അന്ന് ആലിന്‍ ചുവട്ടിലുണ്‍ടായിരുന്നെങ്കില്‍ ഞാന്‍ അതോടെ പരലോകം പ്രാപിച്ചേനേ. എന്നെ ഇങ്ങിനെ നരകിച്ച് കൊല്ലാനായിരിക്കും ധൈവ വിധി.

സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ നരകിച്ചേ മരിക്കൂ എന്നാണ്‍ എന്റെ കണക്കുകൂട്ടല്‍. ദയാശീലനും സല്‍ക്കര്‍മ്മിയുമായ എന്റെ പിതാവ് നരകിച്ചാണ്‍ മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരനോ ഈ വിഭാഗത്തില്‍ പെടുന്ന ആളായിരുന്നില്ല. സുഖമായി മരിച്ച്. കാലത്ത് വിളിച്ചെണീപ്പിക്കാന്‍ നോക്കിയപ്പോള്‍ സുഖമായി മരിച്ച് കിടക്കുന്നു.

എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം പാരമ്പര്യമായി 60 നു അപ്പുറം കടക്കാറില്ല. എല്ലാരും എന്നെ തനിച്ചാക്കിപ്പോയി എന്നതാണ്‍ എന്റെ സങ്കടം. എനിക്ക് 64 കഴിഞ്ഞു.

നടക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ കണ്ണുകാണാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ്‍ ദൈവം തമ്പുരാന്‍ എനിക്ക് വിധിച്ചിരിക്കുന്നതെങ്കില്‍ രണ്ട് കൈയും നീട്ടി വിധിയ സ്വീകരിക്കുക എന്നല്ലാതെ മറിച്ച് നമുക്കൊന്നും ചെയ്യാനാവില്ല. സല്‍ക്കര്‍മ്മങ്ങളിലൂടെ വേദനകളുടെ വീര്യം കുറച്ച് കിട്ടുമായിരിക്കും.

ഇവിടെ തൃശ്ശൂരില്‍ “pain & palliative clinic” എന്ന ആശയം കൊണ്ട് നടക്കുന്ന രണ്ട് സംഘടനകളുണ്ട്. ഒന്നില്‍ ഞാന്‍ പണ്ട് വളണ്‍ടിയര്‍ ആയി സേവനം അനുഷ്ടിച്ചിരുന്നു.

ഇനി വീണ്ടും അതിലൊന്നില്‍ എന്റെ ജീവിതത്തിന്റെ അല്പസമയം ചിലവിടാന്‍ പോകുന്നു. അവിടുത്തെ കേന്‍സര്‍ രോഗികളേയും മാറാവ്യാധി പിടിച്ച് കിടക്കുന്നവരേയും ഒരു നോക്കു കണ്ടാല്‍ എന്റെ രോഗം ഒന്നുമല്ല. മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കുകൊള്ളുകയും അവര്‍ക്ക് ഒരു സഹായ ഹസ്തം നീട്ടിക്കൊടുക്കുകയും ചെയ്താല്‍ ഇതില്‍ പരം പുണ്ണ്യം മറ്റൊന്നുമില്ല ജീവിതത്തില്‍.

ഈ സംഘടനകളില്‍ ഒന്നിനെ കുറിച്ച് ഞാന്‍ രണ്ട് വാക്ക് മറ്റൊരു പോസ്റ്റില്‍ എഴുതാം.

Tuesday, June 14, 2011

ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍ - ഭാഗം 2

ഡോക്ടര്‍ രാഹുലന്റെ മൃതശരീരം ഇന്ന് [ജൂണ്‍ 14-2011] തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമയില് പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. ഞാന്‍ അവിടെ ചെന്ന് പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ ട്രഫിക്ക് ജാം മൂലം അകത്ത് കടക്കാനായില്ല.






ആദരാഞ്ജലികള്‍ - ഡോ. കെ. കെ. രാഹുലന്

എന്റെ പ്രിയ സുഹൃത്തും ഞങ്ങളുടെ ശ്രീനാരായണ ക്ലബ്ബ്
മെംബറുമായിരുന്നു പരേതനായ ഡോ. കെ. കെ. രാഹുലന്‍.


ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍.
++++

ഡോക്ടര്‍ രാഹുലന്റെ മൃതശരീരം ഇന്ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമയില് പൊതു ദര്‍ശനത്തിന്‍ വെച്ചിരുന്നു. ഞാന്‍ അവിടെ ചെന്ന് പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ ട്രഫിക്ക് ജാം മൂലം അകത്ത് കടക്കാനായില്ല.

ഇന്നാണ്‍ തൃശ്ശൂരില്‍ കാലവര്‍ഷം ശരിക്കും പെയ്തത്. പുതിയതായി മക്കാഡം ടാറിങ്ങ് ചെയ്ത റോഡുകളില് വെള്ളം കെട്ടിക്കിടന്നു. കാനകളിലേക്ക് വെള്ളം ഒഴുകാനുള്ള സംവിധാനം തകരാറിലായിരുന്നു. കൊക്കാലയില്‍ നിന്ന്‍ ചെട്ടിയങ്ങാടി വഴി പാലസ് റോഡിലുള്ള സാഹിത്യ അക്കാദമിയിലേക്ക് 3 കിലോമീറ്റര്‍ വണ്ടി ഓടിക്കുവാന്‍ ഒരു മണിക്കൂറിലേറെ പാട് പെടേണ്ടി വന്നു.

തിരക്കില്‍ സുഖപ്രദമായി വാഹനം ഓടിക്കാന്‍ ഒരു ഓട്ടോമേറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനം സ്വപ്നം കണ്ടിട്ട് ശ്ശി നാളായി. ഇന്ന് എന്റെ മറ്റൊര്‍ സുഹൃത്തായ ഷാജി പോന്നോറിന്റെ പിതാവും ചരമം പ്രാപിച്ചിരുന്നു. അങ്ങോട്ടെത്താന്‍ സാധിച്ചില്ല.

ഈ ഇടവപ്പാതിക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടക്കുന്ന പലരേയും ദൈവം തമ്പുരാന്‍ വിളിക്കുന്ന സമയമായിട്ടാണ്‍ കാലാ കാലങ്ങളില്‍ എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ വെളുത്ത അഛമ്മയും കറുത്ത അഛമ്മയും, അഛനു, വലിയഛനും, അമ്മയും എല്ലാം പോയത് ഈ മഴക്കാലത്ത് തന്നെ. എല്ലാവര്‍ക്കും ഞാന്‍ തന്നെയാണ്‍ മഴകൊണ്ട് ബലി തര്‍പ്പണം നടത്തിയിരുന്നത്.

ആരൊക്കെയാണോ ഇടവപ്പാതിയില്‍ പോണത്. ഇടവത്തിലില്ലെങ്കില്‍ മിഥുനം കര്‍ക്കിടകത്തില്‍ തീര്‍ച്ച. ഞാനും പോകാന്‍ തയ്യാറായിരിക്കയാണ്‍. എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം അറുപതില്‍ പോയി. എന്നെ മാത്രം തനിച്ചാക്കിയിട്ട്.

അഛന്‍ മരണകാലത്ത് ലിവര്‍ സിറോസിസ് ആയിരുന്നു. അതിന്റെ കൂടെ മഞ്ഞപ്പിത്തം കൂടി വന്നപ്പോള്‍ അങ്ങോര്‍ക്ക് വേഗം പോകേണ്ടി വന്നു. ഇരുപതില്‍ കൂടുതല്‍ ഹോട്ടലുകളിലായി കൊളമ്പോയിലും മദ്രാസിലുമായി ചുമതലയേറ്റ് കഴിഞ്ഞിരുന്ന അദ്ദേഹം മദ്യപാനി ആയിരുന്നില്ല.

എന്നിട്ട് വന്ന അസുഖമോ മദ്യപന്മാര്‍ക്ക് സാധാരണ വരുന്ന അസുഖം. അന്ന് തൃശ്ശൂരില്‍ നല്ല ആശുപത്രികള് ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ ഡോ. രാമചന്ദ്രനാണ്‍ ചികിത്സിച്ചിരുന്നത്. അദ്ദേഹം എന്റെ പിതാവിനോട് ചോദിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. “കൃഷ്ണന്‍ എത്ര പെഗ്ഗടിക്കും ഒരു ദിവസം”. അത് കേട്ട മൃതപ്രാണനായ എന്റെ അഛന്‍ തരിച്ചിരുന്നുപോയി.

ഡോക്ടറുടെ ചികിത്സയില്‍ അഛന്റെ രോഗം ഏതാണ്ട് ഭേദമായതായിരുന്നു. പക്ഷെ പെട്ടെന്നുണ്ടായ മഞ്ഞപ്പിത്തം അറിയാതെ പോയി. അധികം നാള്‍ കഴിയാതെ അതായത് അറുപത് വയസ്സ് തികയും മുന്‍പേ എന്റെ അഛന്‍ മരിച്ചു.

ഞാന്‍ ഇന്നെലെയും കൂടി എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. മരണശയ്യയില്‍ കിടക്കുമ്പോള്‍ കഫം തുപ്പിക്കളയാനാകാതെ ശ്വാസതടസ്സം നേരിട്ടിരുന്നു. എന്റെ മകളുടെ മകന്‍ ഈ കഫത്തിന്റെ പ്രശ്നം ഉള്ളതിനാല്‍ നെബുലൈസര്‍ ട്ര്രീറ്റ്മെന്റിലൂടെ സുഖം പ്രാപിച്ചു.

അന്നൊന്നും കുന്നംകുളത്ത് അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ വളരെ കഷ്ടതയോടെ ആയിരുന്നു എന്റെ പിതാവിന്റെ അവസാന നാളുകള്‍. സുഖമായി മരിക്കുന്നവര്‍ ദുഷ്ടന്മാരാണെന്നാണ്‍ എനിക്ക് തോന്നാറ്. കിടന്ന് നരകിച്ച് മരിക്കുന്നവര്‍ നല്ലവരും… “എന്താണ്‍ നല്ലവര്‍ക്ക് ഇങ്ങിനെ ഒരു ദുര്‍വിധി..?”

ഡോക്ടര്‍ രാഹുലന്റെ ആത്മാവിന്‍ നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.


Monday, June 13, 2011

about my mini novel "PAYING GUEST"

പേയിങ്ങ് ഗസ്റ്റ്

http://jp-dreamz.blogspot.com/2009/12/blog-post.html

മുഴുമിപ്പിക്കാതെ കിടക്കുന്ന എന്റെ ഒരു പോസ്റ്റ്. എനിക്ക് വട്ടാണെന്നാണ് എന്റെ പ്രിയ കൂട്ടുകാരന്‍ പറയുന്നത്. ഒരു കണക്കില്‍ വാസ്തവം. ഒന്ന് കഴിക്കാതെ മറ്റൊന്നിലേക്ക് ചാടുന്നു. ഇത് വായനക്കാരോട് കാണിക്കുന്ന ഒരു അനീതിയാണ്.

എനിക്ക് ഇപ്പോള്‍ വാതത്തിന്റെ അസുഖമുള്ള കാരണം കൈ കാലുകള്‍ വിചാരിച്ചമാതിരി ചലിക്കുന്നില്ല. അതിനാല്‍ ഏതെങ്കിലും ഒന്ന് രചിച്ച് മുഴുമിപ്പിക്കാതെ ഇങ്ങിനെ ഇടും.

ഈ വേളയില്‍ മറ്റൊരു കഥ മനസ്സില്‍ പൊട്ടി വിടരും. അത് തുടങ്ങിവെച്ചില്ലെങ്കില്‍ എന്റെ മനസ്സില്‍നിന്ന് അത് മാഞ്ഞ് പോകും. അപ്പോള്‍ ഞാനത് അടിച്ച് നിരത്തും കുറച്ച്. പിന്നീടതിന് പൂര്‍ണ്ണത വരുത്താതെ ഇട്ടിട്ട് പോകും.

“എന്റെ പാറുകുട്ടീ” എന്ന നോവല്‍ ഞാന്‍ ഒരുവിധം എഴുതിമുഴുമിച്ചു. അത് മൊത്തം വായിച്ച ചിലര്‍ അതിന്റെ അവസാനം ശരിയാം വിധം പര്യവസാനിച്ചില്ല എന്ന അഭിപ്രായം പറഞ്ഞു ഫോണില്‍ കൂടി.

എനിക്ക്കും തോന്നാതിരുന്നില്ല. അത് മനസ്സില്‍ ഊറി ഊറി വരുന്ന ഉറവക്കനുസരിച്ച് ഇപ്പോള്‍ എഴുതിയതിന്റെ അത്ര തന്നെ എഴുതിയാലേ ഒരു പ്രോപ്പര്‍ എന്‍ഡിങ്ങ് വരൂ. എന്നെക്കൊണ്‍ടതിന് തല്‍ക്കാലം ആവില്ല. കൈകൊണ്ട് എഴുതി എവിടെയെങ്കിലും വെച്ചാല്‍ അത് അപ് ലോഡ് ചെയ്യുന്നത് വരെ ഞാന്‍ റെസ്റ്റ് ലെസ്സ് ആകും. അതിനാല്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല.

എന്റെ മറ്റൊരു കഥയിലെ കമന്റായി അബുദാബിയിലെ ജാസ്മിക്കുട്ടി എഴുതി. എന്റെ ഒട്ടുമിക്ക കഥയിലെ കഥാപാത്രങ്ങളും “ഉണ്ണ്യേട്ടനും പാറുകുട്ടിയും” ആണെന്ന്. ജാസ്മിക്കുട്ടി എന്റെ ഒട്ടുമിക്ക കഥകളും നോവലുകളും വായിച്ച ആളാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

എന്റെ ജീവിതത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പേരാണ് ഈ പാറുകുട്ടി. അവളെ ഞാന്‍ ഓര്‍ക്കാത്ത നാളുകളില്ല. എനിക്ക് അവളെ മറക്കാനാവില്ല. കഥകളും നോവലുകളും യഥാര്‍ഥജീവിതമല്ല, മറിച്ച് ജീവിതവുമായി ചെറിയ ബന്ധമുള്ളതും, പിന്നെ ഭാവനകളും ചായക്കൂട്ടുകളും ചേര്‍ന്നാണ് കഥക്ക് രൂപം നല്‍കുന്നത്.

യഥര്‍ഥജീവിതം കേന്‍ വസ്സില്‍ പകര്‍ത്തിയാല്‍ അതിന് കഥയെന്ന് പറയാനാവില്ലല്ലോ. എന്റെ ആത്മ കഥ എഴുതാന്‍ എന്റെ പ്രിയ സുഹ്ര്ത്ത് വത്സലാന്റി പറഞ്ഞിരുന്നു. പക്ഷെ അതിനൊന്നും എന്നെക്കൊണ്ടാവില്ല, അണ്‍ലെസ്സ് ഐ ഹേവ് എ ഫുള്‍ ടൈം സെക്രട്ടറി. ഈ ബ്ലൊഗെഴുത്തുകളില് നിന്നൊന്നും വരുമാനം ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാവില്ല.

ഞാന്‍ രണ്‍ട് ദിവസം മുന്‍പ് എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ “സ്നേഹം വാരിക്കോരിത്തരുന്നവള്‍” എന്ന ഒരു പുതിയ കഥ തുടങ്ങി. പലതും മുഴുമിപ്പിക്കാതെ വീണ്ടും ഈ വട്ടുകാരന്‍ ചെയ്യുന്ന ഒരു കൊള്ളരുതായ്മ എന്നൊക്കെ എന്നെ പറയാം.

എന്താണ് എന്റെ സോക്കേട് എന്നെനിക്കും പിടി കിട്ടുന്നില്ല. ആരെങ്കിലും സഹായിക്കാന്‍ വരുമ്മ്പോള്‍ എല്ലാം എഴുതിക്കഴിക്കാം. എഴുതാന്‍ വളരെ എളുപ്പം പക്ഷെ അത് അച്ചുകളില്‍ നിരത്താനാണ് പണി.

ആയിരത്തിലേറെ പോസ്റ്റുകള്‍ ഞാന്‍ രണ്ട് മൂന്ന് കൊല്ലം കൊണ്‍ടെഴുതി. ഇനിയും എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ ഈ ARTHRITIS & RHUMATISM അസുഖം പെട്ടെന്ന് ഭേദമാകില്ല എന്നാണ് എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. ആദ്യമൊക്കെ ഞാന്‍ അസ്വസ്ഥനായിരുന്നു അത് കേട്ടപ്പോള്‍. പിന്നെ വിചാരിച്ചു 64 വയസ്സായ ഞാന്‍ ഇത് വരെ ജീവിച്ചുവല്ലോ സുഖമായിട്ട്. ഇനി ശിഷ്ടജീവിതം നരകയാതന അനുഭവിക്കാനാണ് യോഗമെങ്കില്‍ വിധിയെ നേരിടുക തന്നെ.

പാദരക്ഷയില്ലാതെ നടക്കാന്‍ പാടില്ല എന്ന ഡോക്ടറുടെ കര്‍ശന നിയന്ത്രണമാണ് എന്നെ കാര്യമായി വലക്കുന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാനാനുന്നില്ല. കാല്‍ നിലത്ത് വെച്ചുകൂടാ. വേദനകൊണ്‍ട് പുളയും.

രണ്‍ട് മാസം മുന്‍പ് മകന്റെ കുട്ടിക്ക് ചോറൂണിന് ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഈ അസുഖമൊക്കെ മറന്ന് ഞാന്‍ പ്രവേശിച്ചു. കൃഷ്ണാ ഗുരുവായൂരപ്പാ………. എനിക്ക് വലിയ പ്രശ്നമൊന്നുമില്ലാതെ അതില്‍ സംബന്ധിക്കാന്‍ സാധിച്ചു. വേദനകള്‍ കടിച്ചമര്‍ത്തി ഞാന്‍ ചടങ്ങിന്‍ നേത്ര്ത്വം നല്‍കി.

എന്തൊക്കെ എഴുതാന്‍ തുടങ്ങി എവിടേക്കൊക്കെ സഞ്ചരിച്ചു. തല്‍ക്കാലം ഇവിടെ നിര്‍ത്താം. എല്ലാ വായനക്കാര്‍ക്കും ശുഭരാത്രി ആശംസിക്കുന്നു.