Saturday, December 26, 2009

എന്നോടിന്ന് ഒരു പെണ്‍ കുട്ടി ചോദിച്ചു

എന്നോടിന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു .

“എന്റെ അമ്മ അങ്കിളിന്റെ ഗേള്‍ ഫ്രണ്ട് ആയിരുന്നോ”

പെട്ടെന്ന് എനിക്കൊന്നും പറയാനായില്ല.

“എന്റെ മന്ദ:സ്മിതത്തില്‍ അവള്‍ ശരിയുത്തരം കണ്ടെത്തി”

ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി...

ഞാന്‍ പറയുന്ന പെണ്‍കുട്ടി ഒരു അമ്മയും, മുപ്പത്തിയേഴൂകാരിയുമാണ്. അവള്‍ക്കെങ്ങിനെ തോന്നി ഇങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവള്‍ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് തിങ്കിങ്ങ് മെന്റാലിറ്റിയുള്ള ഒരുവളായിരിക്കാം. അവളുടെ ഉള്ളുതുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അവളെ കണ്ടിട്ടും കണ്ടിട്ടും എനിക്ക് മതിയായില്ല. ആരാണവള്‍ എന്ന് വായനക്കാര്‍ക്കറിയേണ്ടേ? ഞാന്‍ ഒരു കഥാരൂപത്തില്‍ പറയാം.

ഞാന്‍ ഒരുപാട് പോസ്റ്റുകള്‍ തുടരും എന്ന് എഴുതിവെച്ച് പലതും തുടരാതെ പുതിയ പോസ്റ്റ്കളിലേക്കുള്ള പ്രയാണം ശരിയല്ലാ എന്ന് പലരും പറഞ്ഞത് ഞാന്‍ ഓര്‍ക്കാതില്ല. പക്ഷെ ഞാന്‍ എന്താ ഇങ്ങിനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

“എന്റെ പാറുകുട്ടീ” എന്ന ബ്ലോഗ് നോവല്‍ തല്‍ക്കാലം ഒരു പരിസമാപ്തി കുറിച്ച്, ഞാന്‍ പാറുകുട്ടിയെ ഒരിടത്ത് തളച്ചിരിക്കയാണ്.

“പേയിങ്ങ് ഗസ്റ്റ്” എന്ന് മിനി നോവലിന് തിരി കൊളുത്തിയെങ്കിലും രണ്ടാം അദ്ധ്യായം കഴിഞ്ഞ് പിന്നെ പോസ്റ്റാന്‍ കഴിഞ്ഞില്ല. സമയക്കുറവ് കൊണ്ടല്ല. മറിച്ച് - വലിയ മടി തന്നെ.

പലതും എഴുതിത്തീര്‍ക്കാനുണ്ട്. കൈപ്പടയില്‍ പുസ്തകത്തില്‍ എഴുതുന്ന പോലെയല്ലല്ലോ ഈ ബ്ലോഗിങ്ങ്; നമ്മള്‍ തന്നെ ടൈപ്പ് ചെയ്ത് കയറ്റേണ്ടെ? അവിടെയാണീ പ്രശ്നം.

“എന്റെ മരുമകള്‍ മകനെ കെട്ടുന്നതിന് മുന്‍പ് പറഞ്ഞു കല്യാണം കഴിഞ്ഞാല്‍ ബ്ലോഗിങ്ങിന് സഹായിക്കാമെന്ന്”

എല്ലാം ഒരു വൃഥാവിലുള്ള പറച്ചിലായിരുന്നെന്ന് എന്റെ മകനെ കയ്യില്‍ കിട്ടിയപ്പോളല്ലേ മനസ്സിലാക്കുന്നത്. എന്നെ പലരും അങ്ങിനെ പറ്റിക്കുന്നു. എനിക്കാരെയും പറ്റിക്കാനറിയുന്നുമില്ല..

ഇനി നാം കഥയിലേക്ക് പിന്നെ കടക്കാം. അടുത്ത പോസ്റ്റില്‍ കൂടി.

Saturday, December 19, 2009

MERRY XMAS & HAPPY NEW YEAR 2010

എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും കൃസ്തുമസ്സ് & പുതുവത്സരാശംസകള്‍ നേരുന്നു.


Friday, December 11, 2009

കുട്ടന്‍ മേനൊന്റെ ഭീഷണി

കുട്ടന്‍ മേനോന്‍ പറഞ്ഞു ഇനി മേലാല്‍ ബീനാ‍മ്മയെ പറ്റി എഴുതരുതെന്ന്. ബീനച്ചേച്ചിയെ അത്രക്ക് ഇഷ്ടമാണത്രെ കുട്ടന്‍ മേനോന്.

ശരിയായിരിക്കാം. എനിക്കയാളെ എന്നും കണ്ടുകൊണ്ടിരിക്കേണ്ടതിനാല്‍ അയാളുടെ താല്പര്യങ്ങളെ സംരക്ഷിക്കേണ്ട്തും എന്റെ കടമായണല്ലോ>?? അതാണല്ലോ യഥാര്‍ത്ഥ സൌഹൃദം.

ശരി ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി പറയുന്നില്ലാ. ഞാന്‍ എന്റെ ആനന്ദവല്ലിയെ പറ്റി പറയാം. എനിക്കാണെങ്കില്‍ ബീനാമ്മയും ആനന്ദവല്ലിയും ഒരേ പോലെയാണ്.

ഇന്നെലെ ഞാന്‍ എന്റെ മച്ചുണന്റെ മോനെയും കൊണ്ട് എന്റെ കുടിയില്‍ പോയിരിന്നു. ആനന്ദവല്ലിക്ക് കുറച്ചുനാ‍ളായി ചുമയും കണ്ണീക്കേടുമെല്ലാം ഉണ്ട്. കാലാവസ്ഥ മാറുമ്പോല്‍ എല്ലാവര്‍ക്ക് സ്വാഭാവികമാണിത്.

എന്ന് വെച്ച് കുടീല്‍ വരുന്ന ആളുകളോട് ഒന്നും പേശാതിരിക്കുക, അവര്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാതിരിക്കുക, പരിചരണം ഒന്നും നല്‍കാതിരിക്കുക എന്നൊക്കെ വെച്ചാല്‍ എന്നെയും എന്റെ അതിഥിയേയും അധിക്ഷേപിക്കുക എന്നല്ലെ അര്‍ഥം.

{ഓഫീസിലെ മൈലാഞ്ചിക്കുട്ടി എന്റെ മുന്നില്‍ വന്നിരിക്കുന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ}

Friday, December 4, 2009

കൊച്ചു പെങ്ങളുടെ പരിലാളനം - ഭാഗം 2

ഭാഗം 2 -
[ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച]
ഞാന്‍ കടുപ്പമില്ലാത്ത കട്ടന്‍ ചായയും മോന്തി വീട്ടിലുള്ളവരുമായി കുശലം പറയാനിരുന്നു. സമയം പോയതറിഞ്ഞില്ല.

എനിക്ക് കാലത്തും വൈകിട്ടും കുളി നിര്‍ബന്ധമാണ്. വാസന്തിയോട് ഞാന്‍ എന്റെ ചിട്ടകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കി.

നിമിഷങ്ങള്‍ക്കകം എനിക്ക് കുളിക്കാനുള്ള കുളിമുറിയും കിടക്കാനുള്ള മുറിയും മറ്റും സജ്ജീകരിച്ച് കഴിഞ്ഞിരുന്നു. ഞാന്‍ കുളിമുറിയില്‍ പ്രവേശിച്ച് ഒരു പാട്ട വെള്ളം കോരിയൊഴിച്ചപ്പോളാ മനസ്സിലായത് അവിടെ സോപ്പ് വെച്ചിട്ടില്ലാത്ത വിവരം. ഉടന്‍ തോര്‍ത്ത് മുണ്ടെടുത്ത് മുകളിലെത്തെ നിലയില്‍ നിന്ന് താഴേക്ക് കൂകി.........

കുവോയ്............കുവോയ്.............
ഗൃഹനാഥന്‍ രംഗപ്രവേശനം ചെയ്യപ്പെട്ടു.
"എന്താ ഉണ്ണ്യേട്ടാ............"
എനിക്ക് സോപ്പ് കിട്ടിയാല്‍ തരക്കേടില്ല....
"ഇതാ ഇപ്പോ കൊണ്ടത്തരാം...."

ഗൃഹനാഥനായ ഉണ്ണികൃഷ്ണന്‍ എനിക്ക് കത്തറില് നിന്ന് കൊണ്ട് വന്നിരുന്ന ഒരു യാര്‍ഡ് ലി സോപ്പ്, റേപ്പര്‍ പൊളിച്ച് തന്നു. കുറേ നാളായി വിദേശനിര്‍മ്മിത സോപ്പ് തേച്ച് കുളിച്ചിട്ട്. നല്ല മണം. നല്ല തണുത്ത വെള്ളത്തിലുള്ള കുളി എനിക്ക് തികച്ചും ഫ്രഷ്നസ്സ് അനുഭവപ്പെട്ടു...

ഞാന്‍ കുളികഴിഞ്ഞ് താഴെ ഇറങ്ങി...
ഉമ്മറത്ത് ഇളയ മകനായ വിവേക് സന്ധ്യാദീപം കൊളുത്തി വെച്ചിരുന്നു.

ഞാന്‍ ദീപം തൊഴുതു, തിരികെ വീട്ടിനകത്തേക്ക് പ്രവേശിച്ചു. ഭസ്മക്കൊട്ടയില്‍ നിന്ന് നെറ്റിയില്‍ ഭസ്മം തൊട്ടു.

അമ്മമാരും അമ്മാമ്മമാരും ടിവി സീരിയലിന് പൂമുഖത്ത് അണി നിരന്നു. എനിക്ക് ഈ സീരിയല്‍ കാണാനിഷ്ടമില്ല. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പ്രിയതമക്ക് തട്ടിന്‍ പുറത്ത് ഒരു എയര്‍ കണ്ടീഷന്‍ഡ് മുറിയും അതില്‍ ഒരു വലിയ ടിവി വെച്ച് കൊടുത്തിട്ടുണ്ട്. ആറര കഴിഞ്ഞാല്‍ പിന്നെ പത്തരക്കേ അവള്‍ക്ക് താഴെ ഇറങ്ങാന്‍ അനുവാദമുള്ളൂ.... ആര്‍ക്കും ശല്യമില്ല. ഞാന്‍ വീട്ടിലെത്തിയാലുടന്‍ ഗേറ്റ് പൂട്ടും.

പിന്നെ കള്ളന്മാരൊഴികെ ആര്‍ക്കും വീട്ടിലേക്ക് പ്രവേശനമില്ല...

ഞാന്‍ എന്റെ വീട്ടിലെ പൂമുഖത്തോ സ്വീകരണമുറിയിലോ ടിവി വെക്കില്ല. പകരം ബെഡ് റൂമില്‍ മാത്രം. ആവശ്യമുള്ളവര്‍ അവിടെ പോയി കണ്ട് കൊള്ളണം. അല്ലെങ്കില്‍ വിരുന്നുകാര്‍ വന്നാല് എത്ര പ്രധാന പരിപാടിയായാലും അത് ഓഫ് ചെയ്ത് വന്നവരോട് സംസാരിക്കണം.

ഇന്നത്തെ കാലത്ത് മിക്ക വീട്ടിലും സ്വീകരണമുറിയിലാണ് ടിവി വെക്കുക. ആരെങ്കിലും ടിവി കണ്ടുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ ചെന്നാല്‍ വീട്ടുകാരുടെ കൂടെ കുറച്ച് ടിവിയും കണ്ട് വന്ന കാര്യം പറയാനൊ, ചര്‍ച്ച ചെയ്യാനോ സാധിക്കാതെ തിരിച്ച് പോകുന്നു.

നമ്മളിന്ന് ജീവിക്കുന്നത് മോഡേണ്‍ ഏന്‍ഡ് ഹൈടെക്ക് യുഗത്തിലാണ്. കാലങ്ങല്‍ക്കൊത്ത് നമ്മളും മാറണം. ഞാന്‍ പറയുന്നതിനോട് ചില ഗ്രാമീണര്‍ക്ക് യോജിക്കാനാവില്ല. എന്റെ തറവാട്ടിലെ സ്ഥിതിയും ഏറെക്കുറെ ഇത് തന്നെ. അവിടെ പിന്നെ സ്വീകരണമുറി കൂടാതെ വലിയ ഉമ്മറവും പൂമുഖവും ഉണ്ട്. കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് ചെയ്യാം സന്ദര്‍ശകരുടെ താലപര്യങ്ങള്‍ കണക്കിലെടുത്ത്.
++
അങ്ങിനെ ഞാന്‍ അവിടെ ഇരുന്ന് വീട്ടുകാരുടെ കൂടെ അല്പം ടിവിയൊക്കെ കണ്ടിരിക്കുന്നതിന്നിടയില്‍ തൊട്ട വീട്ടിലെ പൊന്നുവും, ദേവുട്ടിയും വല്യഛനെ കാണാനെത്തി. എനിക്കവരെ കണ്ടപ്പോള്‍ സന്തോഷമായി. ഞാന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ കുട്ടികളുമായി കുശലം പറയാനും മറ്റും തുടങ്ങി. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്.

ലയണ്‍സ് ക്ലബ്ബിലെ ഗീത ചേച്ചി എപ്പോളും പറയും ജെപി എപ്പോളും കുട്ടികളുടെ കൂടെയാ. അവിടെ 3 മുതല്‍ 25 വരെ പ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. ഞാന്‍ എപ്പോഴും അവരുടെ കൂടെയാകും. എനിക്ക് അവരില്‍ പലരേയും ക്ലബ്ബിലെ "മാസ്റ്റര്‍ ഓഫ് സെറിമണി" പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം പഠിപ്പിച്ചത് 2 വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ കീര്‍ത്തിയേയും, കല്യാണപ്രായമായ ശിവപ്രിയയെയും ആണ്.

രണ്ടാഴ്ചമുന്‍പ് ഞാന്‍ ശിവപ്രിയയുടെ വെഡ്ഡിങ്ങ് എന്‍ഗ്ഗേജ് മെന്റിന് തൃശ്ശൂര്‍ ലൂലു സെന്ററില്‍ പോയിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ ഉടന്‍ ഞാന്‍ പ്രതിശ്രുത വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വേദിയെലെത്തി. വരിയില്‍ നിന്നിരുന്ന എന്റെ ഊഴമെത്തി. ഞാന്‍ രണ്ട് പേരെയും ഹസ്തദാനം ചെയ്ത് അനുഗ്രഹിച്ചു. ശിവപ്രിയ എന്നെ വരന് പരിചയപ്പെടുത്തി. കൂടാതെ പറഞ്ഞു....

"എന്നെ മാസ്റ്റര്‍ ഓഫ് സെറിമണി പഠിപ്പിച്ച് തന്ന അങ്കിളാണെന്ന്...."
ആ വാക്കുകള്‍ കേട്ട് ഞാന്‍ കൃതാര്‍ത്ഥനായി... ആ കൊച്ചുമോളെ ഞാന്‍ അഭിനന്ദിച്ചു....

വരന് എന്നെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കോഴിക്കോട്ട് ലിയോ ക്ലബ്ബില്‍ [ചൈല്‍ഡ് വിങ്ങ് ഓഫ് ലയണസ് ക്ലബ്ബ്] അംഗമാണെന്ന് പറഞ്ഞു. ഒരു ലയണെ പരിചയപ്പെട്ടതില്‍ സന്തോഷിച്ചുവെന്നും പറഞ്ഞു...

കഥയിലേക്ക് മടങ്ങാം.....

ഞാന്‍ ഭക്ഷണം കഴിക്കുന്നത് വരെ പൊന്നുവിനോടും ദേവുട്ടിയൊടും ചങ്ങാത്തം കൂടി, സമയം പോയതറിഞ്ഞില്ല..

സീരിയലില്‍ മുഴുകിയ വീട്ടുകാരുടെ ഇടയിലിരിക്കുന്ന എന്നോട് വീട്ടുകാരിയായ വാസന്തി............

"ഉണ്ണ്യേട്ടന്‍ ഭക്ഷണം കഴിച്ചോളൂ"............ അവരൊക്കെ അവിടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു..........

അങ്ങിനെ ഞാന്‍ ഡൈനിങ്ങ് റൂമിലെത്തി..
നല്ല പൊള്ളുന്ന ചപ്പാത്തിയും കുറുമയും, പിന്നെ സാമ്പാറും മറ്റുവിഭവങ്ങളും.
എനിക്ക് വാസന്തി കുറുമ വിളമ്പിത്തന്നു...
ഞാന്‍ കാലത്ത് രണ്ട് ദോശമാത്രമേ അന്ന് കഴിച്ചിരുന്നുള്ളൂ. ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ഉറക്കം വരുന്നതിനാല്‍ ഡ്രൈവിങ്ങ് അസാദ്ധ്യമാണ്.. അതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു...

ഞാന്‍ സാധാരണ അഞ്ച് ചപ്പാത്തിയാണ് കഴിക്കുക. അതും പപ്പടത്തിന്റെ വലുപ്പത്തിലുള്ളത്.

വാസന്തി എനിക്ക് അവിടെത്തെ വലിയ ചപ്പാത്തി കുറേ ഇട്ട് തന്നു. എത്ര സ്നേഹത്തോടെയാണ്‍ എന്ന് പരിചരിച്ചിരുന്നത്. എനിക്ക് ഇത്പോലൊരു കൊച്ചുപെങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച് പോയി.
+
പതിവിലധികം ഭക്ഷണം കഴിച്ച ഞാന്‍ തിരികെ സ്വീകരണമുറിയിലെത്തി. അലക്ഷ്യമായി ടിവി യിലേക്ക് കണ്ണും നട്ട്, ചിലപ്പോള്‍ ഗൃഹനാഥനോട് സംസാരിച്ചും സമയം കളഞ്ഞു. എനിക്കവിടെ ഇരിക്കാന്‍ താല്പര്യമില്ലാ എന്ന് തോന്നിയ ഗൃഹനാഥന്‍ എന്നോട് പോയി കിടന്നോളാന്‍ പറഞ്ഞു....

ഞാന്‍ രാത്രി കാലങ്ങളില്‍ ധാരാളം വെള്ളം കുടിക്കാറുണ്ട്. എനിക്ക് കുടിക്കാന്‍ ഒരു കുപ്പി വെള്ളവും എന്റെ കൊച്ചുപെങ്ങള്‍ തന്നു. തട്ടിന്‍ മുകളില്‍ പ്രത്യേകിച്ച് നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ സാധാരണ ഉറങ്ങുമ്പോള്‍ കാലില്‍ സോക്സ് ധരിക്കാറുണ്ട്. ഞാന്‍ ഒരു വാത രോഗിയാണല്ലോ. തണുപ്പത്താണല്ലോ സാധാരണ വാതം കോച്ചാറ്....

കാറില്‍ എപ്പോഴും ഒരു പെയര്‍ സോക്സ് വെക്കാറുണ്ട്. പോയി നോക്കിയപ്പോള്‍ അത് കിട്ടിയില്ല....

അപ്പോളെക്കും എന്റെ കൊച്ചുപെങ്ങള്‍ എനിക്ക് ധരിക്കാന്‍ ഒരു സോക്സും കൂടി തന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എന്താ എന്നെ എല്ലാരും ഇത്ര സ്നേഹിക്കുന്നത്. തിരികെ കിടപ്പുമുറിയിലെത്തിയപ്പോള്‍, പുതിയ ബെഡ് ഷീറ്റും വിദേശനിര്‍മ്മിതമായ ബ്ലേങ്കറ്റും ഒക്കെ സജ്ജമാക്കിയിരുന്നു.

മൂടിപ്പുതച്ച് ഞാന്‍ ഉറങ്ങിയതറഞ്ഞില്ല....

കാലത്ത് ചാത്തന്‍ കോഴി കൂകിയത് കേട്ടുവെങ്കിലും [കൊക്കര കൊ കോ‍ാ‍ാ‍ാ....] ഞാന്‍ വീണ്ടും മൂടിപ്പുതച്ച് നിദ്രയിലാണ്ടു.
{തുടരും}
++

Tuesday, December 1, 2009

കൊച്ചു പെങ്ങളുടെ പരിലാളനം

വളരെ യാദൃഛികമായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ തൃശ്ശൂരില്‍ നിന്ന് വടക്കാഞ്ചേരി വഴി ഷൊര്‍ണൂര്‍ പോയി അവിടെ നിന്ന് പട്ടാമ്പി വഴി പെരിന്തല്‍മണ്ണയിലെത്തി കാണേണ്ടവരെയെല്ലാം കണ്ടു. പതിവിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഒരു വെളിപാടുണ്ടായി ഇന്ന് ഗുരുവായൂര്‍ ഏകാദശിയാണല്ലോ എന്ന്. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ വിട്ടു മടക്കം കൂറ്റനാട് വഴി, കുന്നംകുളത്തുകൂടി കോട്ടപ്പടി മമ്മിയൂര്‍ വഴി ഗുരുവായൂരത്താമെന്ന് പരിപാടിയിട്ടു.

പക്ഷെ മമ്മിയൂരിലെത്തിയപ്പോഴല്ലേ അങ്കം മനസ്സിലാക്കുന്നത്... വരിവരിയായി അരിച്ചരിച്ച് നീങ്ങുന്ന വാഹനങ്ങളുടെ നിര. ഞാന്‍ പെരിന്തല്‍ മണ്ണയില്‍ നിന്ന് അനിയത്തി ഗീതയെ ഫോണില്‍ വിളിച്ചിരുന്നു. അവള്‍ ഫോണ്‍ എടുത്തില്ല. അപ്പോ വീട്ടിലേക്ക് വിളിച്ചു. അവിടെയും ഫോണ്‍ എടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഏതായാലും മമ്മിയൂരിലെ നിലപാട് കണ്ടപ്പോള്‍ നേരെ തൃശ്ശൂരിലുള്ള വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി.

അതിന് വാഹനം ഒന്ന് തിരിക്കാനുള്ള സ്ഥലം കിട്ടണ്ടേ. അങ്ങിനെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടു. അവിടെക്ക് വാഹനം കടത്തി. ഉടനെ വീട്ടുടമസ്ഥന്‍ ശാസിക്കാനെന്ന മട്ടില്‍ ഓടി വരുന്നത് കണ്ടു.

ഞാന്‍ ഒരു സൂത്രം പ്രയോഗിച്ചു. ഞാന്‍ സാധാരണ എന്നെ പരിചയപ്പെടുത്തുമ്പോള്‍ എന്നെപ്പറ്റി മാത്രമേ പറയാറുള്ളൂ. ഇന്ന സ്ഥലത്ത് താമസിക്കുന്ന ഇന്ന ജോലിയിലുള്ള ആള്‍ എന്ന നിലക്ക്. ഇന്ന് പതിവിന്‍ വിപരീതമായി ഓടി വരുന്ന ആളോട് പറഞ്ഞു ഞാന്‍ ശ്രീരാമന്റെ സഹോദരനാണ്, വാഹന നിര കണ്ടപ്പോ തിരിച്ച് പോകാനൊരുങ്ങിയതാണെന്ന്.

പക്ഷെ ഞാന്‍ പ്രസിദ്ധനായ ഒരു ആളുടെ സഹോദരനാണെന്ന് കേട്ടപ്പോ എന്നെ വെറുതെ വിട്ടില്ല. അകത്തേക്കാനയിച്ചു. ഏകാദശിയായത് കാരണം ആ കുടുംബത്തിലെ പരമ്പരയില്‍ പെട്ട ഏതാനും പേരൊക്കെ അവിടെ തമ്പടിച്ചിരുന്നു. അവരെയൊക്കെ പരിചയപ്പെടുത്തി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ഉണ്ണിയപ്പവും തന്നു.

ദീര്‍ഘയാത്ര കഴിഞ്ഞ് വന്ന വിവരം ധരിപ്പിച്ചതിനാല്‍ എന്നോട് കുളിച്ച് ഫ്രഷ് ആയി വന്ന് അവര്‍ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്നായി. ഞാന്‍ പറഞ്ഞു എനിക്ക് ഉടുതുണിയല്ലാതെ മറ്റൊന്നും കൂടെ കരുതിയിട്ടില്ലാ എന്നൊക്കെ. പക്ഷെ അവര്‍ അതിനൊക്കെ സൌകര്യം ഉണ്ടാക്കാമെന്നായി. പക്ഷെ ഞാനവരുടെ ആതിഥേയത്വം സീകരിക്കാതെ അവിടെ നിന്ന് മച്ചുണന്‍ ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചു.

ഉണ്ണിക്കൃഷ്ണന്റെ വീട് ഗീതയും ശ്രീരാമനും താമസിക്കുന്ന എന്റെ തറവാട്ടിന്നടുത്താണ്. ചെറുവത്താനിയില്‍.

"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
ഒരു സ്ത്രീ ശബ്ദമാണ് കിട്ടിയത്............

ഉണ്ണിക്കൃഷ്ണനെ ചോദിച്ചു...
"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
"അതേ ആരാ...മനസ്സിലായില്ല..."

ഇത് ഉണ്ണ്യേട്ടനാ........... ഞാന്‍ ഗുരുവായൂര്‍ പോകുന്ന വഴിയാ...
"ഞാന്‍ അവിടെ രണ്ട് ദിവസം താമസിക്കാന്‍ വരട്ടേ...?"

"വന്നോളൂ ഉണ്ണ്യേട്ടാ... നമുക്ക് ഉള്ള സൌകര്യത്തില്‍ ഇവിടെ കൂടാം.."
മാധുര്യമേറിയ ആ സ്വരം കേട്ടപ്പോള്‍ ഞാന്‍ നേരെ എന്റെ ഗ്രാമമായ ചെറുവത്താനിയിലേക്ക് തിരിച്ചു.
സ്വന്തം തറവാട്ടിലാ സാധാരണ താമസിക്കാറ്. അതിന് വിഘ്നം വന്നപ്പോളാ അമ്മാമന്റെ മകനെ വിളിച്ചത്. തറവാട്ടില്‍ താമസിക്കുന്ന പോലെ തന്നെയാണല്ലോ, അമ്മാമന്റെ വീട്ടില്‍ താമസിക്കുന്നതും.

തറവാട്ടിലാണെങ്കിലും എന്റെ ഭക്ഷണകാര്യങ്ങളെല്ലാം ഗീത നന്നായി നോക്കും. കിടക്കാന്‍ ഔട്ട് ഹൌസില്‍ കാര്യങ്ങളൊക്കെ ഒരുക്കും. സുഖസുന്ദരമായ അന്ത:രീക്ഷം തന്നെ. നല്ല ഭക്ഷണവും, പരിചരണവും, താമസവും.

പക്ഷെ അവിടെ വര്‍ത്തമാനം പറയാന്‍ അധികം ആളില്ല. നടനും, കഥാകൃത്തും ഒക്കെയായ സഹോദരന്‍ എപ്പോഴും വായനയിലും മറ്റു പ്രവൃത്തികളിലായിരിക്കും. പിന്നെ എനിക്ക് ആരോടെങ്കിലും മിണ്ടണമെങ്കില്‍ ഞാന്‍ ഔട്ട് ഹൌസില്‍ നിന്ന് എണീറ്റ് വലിയ പുരയില്‍ പോയി നിക്കണം. അല്ലെങ്കില്‍ കയ്യാലയിലിരിക്കുന്ന ശ്രീരാമനെ തേടി പോകണം.

പണ്ടൊക്കെയാണെങ്കില്‍ അവിടെ സഹോദരന്റെ മകനായ കിട്ടനുണ്ടായിരുന്നു. അവന്‍ ദുബായിലേക്ക് പോയേ പിന്നെ ഞാന്‍ തറവാട്ടില്‍ താമസിക്കാന്‍ പോയിട്ടില്ല. ആ കുട്ടി പോയേ പിന്നെ ആ വീട് നിശ്ശബ്ദമായി.

എന്ന് വെച്ചാ ആണ്‍ കുട്ട്യോളെ എപ്പോളും വീട്ടില് വെച്ച് താലോലിച്ച് നിര്‍ത്താന്‍ പറ്റുമോ? കുടുംബം നോക്കണ്ടെ. ഒരു കല്യാണം ഒക്കെ കഴിച്ച് സന്തതികളുണ്ടാകേണ്ടെ. അപ്പോള്‍ ദുബായിലോ, ഇംഗ്ലണ്ടിലോ ഒക്കെ പോയി പണിയെടുക്കട്ടേ. അവനെ എന്തെങ്കിലും പണിക്ക് പറഞ്ഞയക്കാന്‍ അല്പം വൈകിയെന്ന് മാത്രം....

"കൃഷ്ണാ ഗുരുവായൂരപ്പാ... ഭക്തവത്സലാ..............."
എന്റെ കുട്ടിക്ക് നല്ലൊരു പണി തരമാക്കി കൊടക്കേണമേ..........

അങ്ങിനെയൊക്കെയാ തറവാട്ടിലെ കാര്യങ്ങള്‍... അപ്പോള്‍ ഇക്കുറി മച്ചുണന്റെ വീട്ടിലാകട്ടെ താമസം. ഞാന്‍ അരമണിക്കൂറ് കൊണ്ട് എന്റെ ഗ്രാമത്തിലെത്തി. എനിക്ക് എപ്പോഴും എന്റെ ഗ്രാമത്തിലെത്തിയാല്‍ എന്തെന്നില്ലാത്ത സന്തോഷമാണ്.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അവന്റെ സഹധര്‍മ്മിണിയും, രണ്ട് ആണ്‍ മക്കളും, തൊട്ടടുത്ത കൈയെത്താവുന്ന അകലത്തിലുള്ള അവന്റെ തറവാട്ടില്‍ അവന്റെ അമ്മയും [എന്റെ അമ്മായി] രണ്ട് അനിയന്മാരും അവരുടെ സഹധര്‍മ്മിണിമാരും കുട്ടികളും. വളരെ രസമായ അന്ത:രീക്ഷമാണവിടെ. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ കൂടുതലുള്ളതിനാല്‍ എനിക്ക് താലോലിക്കാനും സന്തോഷിക്കാനും പറ്റിയ ഒരു അന്ത:രീക്ഷമായിരുന്നു അവിടം.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ ഒരു ആതിഥിയുണ്ടായിരുന്നു. അവന്റെ അമ്മായിയമ്മ. അതായത് വാസന്തിയുടെ അമ്മ. എനിക്ക അമ്മയെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. വളരെ നല്ല പരിചരണം. എന്നെ പോലെ മുടിയെല്ലാം നരച്ച്, ചുളി വീണ ദേഹവും മറ്റും.

എന്നോട് വര്‍ത്തമാനം പറയാനിരുന്നു. ഞങ്ങള്‍ രണ്ട് ദിവസം കൊണ്ട് പലതും പറഞ്ഞ് പരിചയപ്പെട്ടു.
ഞാന്‍ പണ്ട് പലപ്പോഴും വിചാരിച്ചിരുന്നതാണ് വാസന്തിയുടെ പേരാമംഗലത്തുള്ള വീട്ടില്‍ പോയി അമ്മയെ കാണാന്‍. പക്ഷെ പലവഴി ആ വിട്ടിന്റെ മുന്നീക്കൂടി പോയിട്ടും അവിടെ കയറാന്‍ തോന്നിയില്ല. ഇപ്പോളാണ് നേരില്‍ കാണാനുള്ള സമയം വന്നത്...

സാധാരണ ഞാന്‍ വീട്ടില്‍ നിന്ന് അകലം വഴിക്ക് പോകുമ്പോള്‍ വണ്ടിയില്‍ രണ്ട് ദിവസത്തേക്കുള്ള വസ്ത്രവും മരുന്നുമൊക്കെ കരുതാറുണ്ട്. ഇത്തവണ ഒന്നും എടുത്ത് വെക്കാന്‍ തോന്നിയില്ല. വാസന്തിയോട് പറഞ്ഞു. ഉണ്ണിയേട്ടന്‍ വെറും ഉടുതുണിമാത്രമേ ഉള്ളൂ. കുളിച്ച് മാറ്റാന്‍ മറുതുണിയൊന്നും കരുതിയിട്ടില്ല.

"അതിനൊന്നും ഒരു പ്രശ്നവും ഇല്ലാ എന്റെ ഉണ്ണ്യേട്ടാ...."
അവര്‍ എനിക്ക് കിടക്കാനുള്ള മുറി തയ്യാറാക്കി, മാറ്റിയുടുക്കാന്‍ മുണ്ടും ഷര്‍ട്ടും എല്ലാം തന്നു... ഞാന്‍ കുളിച്ച് ഫ്രഷ് ആയി പൂമുഖത്ത് വന്നിരുന്നു. കുട്ടികളെല്ലാം അടുത്ത വീട്ടില്‍ നിന്ന് എന്നെ കാണാനെത്തി. സാധാരണ ഞാന്‍ വരുമ്പോള്‍ അവര്‍ക്ക് ധാരാളം ചോക്കലേറ്റ് കൊണ്ട് കൊടുക്കാറുണ്ട്.

"ന്റെ കുട്ട്യോളെ... വലിയച്ചന്‍ നിങ്ങള്‍ക്കായി ഇക്കുറി ഒന്നും വാങ്ങിക്കൊണ്ടുന്നിട്ടില്ല....

"നാളെ കുന്നംകുളത്ത് നിന്ന് വാങ്ങിച്ച് തരാം ഇട്ടോ."
കുട്ടികള്‍ക്ക് സന്തോഷമായി എന്റെ വാക്കുകള്‍ കേട്ട്. അപ്പോഴെക്കും വീട്ടമ്മയായ വാസന്തി എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"ഉണ്ണ്യേട്ടന് രാത്രി കഴിക്കാനെന്താ...........?
"ഇഡ്ഡലി, ദോശ, ചപ്പാത്തി.........എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാം........."

ഒന്നും തന്നില്ലെങ്കിലും ആ വാക്കുകൊണ്ട് ഞാന്‍ തൃപ്തനായി.

"പറയൂ ഉണ്ണ്യേട്ടാ..........എന്താ വേണ്ടേ..?
നെയ് ദോശയോ, മസാല ദോശയോ, എന്താച്ചാ പറഞ്ഞോളൂ...............
"എനിക്ക് ചപ്പാത്തിയാണിഷ്ടം.. അസൌകര്യമില്ലെങ്കില്‍ അത് കിട്ടിയാല്‍ മതി..."

ഒരു പ്രയാസവുമില്ലാ....
"ഇപ്പോ കുടിക്കാനെന്താ വേണ്ടേ..?
എനിക്ക് കടുപ്പമില്ലാത്ത കട്ടന്‍ ചായ മതി....

"എന്തൊരു സ്നേഹത്തോടെയാ വാസന്തിയും ഉണ്ണികൃഷ്ണനും എന്നെ പരിചരിച്ചിരുന്നത്...വാക്കുകളില്ലാ വിവരിക്കാന്‍....."

എന്താ എല്ലാര്‍ക്കും എന്നോടിത്ര സ്നേഹം......
വാസന്തിക്കും ഉണ്ണികൃഷ്ണനും രണ്ട് മക്കള്‍.... വൈശാഖനും വിവേകും.. രണ്ട് മുത്തുമണികളെന്ന് പറയാം...
എപ്പോഴും വല്യഛനെ പരിചരിക്കാന്‍ അവരും കൂട്ടിന്നുണ്ട്...

[കുറച്ചും കൂടി എഴുതാനുണ്ട്...താമസിയാതെ എഴുതാം. ഞാന്‍ ഒരു വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാ. എന്റെ കൈ വിരലുകല്‍ മരവിച്ച് തുടങ്ങി....]