Wednesday, June 14, 2017

അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക്

അടുത്ത ക്രിസ്തുമസ്സിനായി ഇനിയും എത്ര നാൾ കാത്തിരിക്കണം ? പുതുവത്സരവും ക്രിസ്തുമസ്സും എനിക്ക് എന്നും ഹരമാണ്..
ഈ ഫോട്ടോയിൽ എന്റെ അടുത്ത് നിൽക്കുന്ന വേണുവേട്ടൻ ഇന്നില്ല. അകാലത്തിൽ ചരമമടഞ്ഞു . വിനുവേട്ടന്റെ  തൊട്ടടുത്ത് നിൽക്കുന്നത് പ്രശസ്തനായ സൈക്കിയാട്രിസ്റ് ഡോക്ടർ മനോഹരണ പട്ടാലി , അതിന് തൊട്ട് സത്യേട്ടൻ .ഞങ്ങളെല്ലാവരും ലയൺസ് ക്ലബ്ബ് പ്രവർത്തകരാണ് .

ജീവകാരുണ്യപ്രവർത്തനത്തിന് മുൻ‌തൂക്കം കൊടുക്കുന്ന സ്ഥാപനം ആണ് ലയൺസ് പ്രസ്ഥാനം. വീട് ഇല്ലാത്തവർക്ക് വീടും, ഹൃദ്രോഗികൾക്ക്
lions club members
പരിചരണവും, ഡയാലിസിസ് രോഗികൾക്ക് ധന സഹായവും അപകടങ്ങളിൽ അംഗവൈകല്യം വന്നവർക്ക് കൃത്രിമ കൈകാലുകളും കിടപ്പ് രോഗികൾക്ക് ആനുകൂല്യങ്ങളും മറ്റും ലയൺസ് ക്ലബ്ബിൽ നിന്ന് നൽകിവരുന്നു .

ഈ സാമ്പത്തിക വർഷം ഏതാണ്ട് അവസാനിക്കാറായി. അടുത്ത വർഷം ജൂലായിൽ തുടങ്ങും. എന്തെങ്കിലും ധനസഹായം വേണ്ടവർ ഒന്നുകയിൽ അതാത് പഞ്ചായത്തിലോ , മുന്സിപ്പാലിറ്റികളിലോ ഉള്ള കൗൺസിലർ മുഖാന്തിരമോ നേരിട്ടോ ഞങ്ങളെ സമിതിപ്പിക്കാവുന്നാതാണ് . ഞാൻ തൃശൂർ കൂക്കഞ്ചേരി ക്ലബ്ബിലെ അംഗമാണ് .

ഞങ്ങളുടെ ഇപ്പോഴത്തെ പ്രസിഡൻറ് മെട്രോ പൊളിറ്റൻ ആശുപത്രിയുടെ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടും ആയ ഡോക്ടർ ഗോപിനാഥനാണ്. വരുന്ന ജൂലായ് മുതൽ പ്രേമ രവിപ്രസാദ്‌ ആയിരിക്കും.

nb: please excuse me for the errors in data processing. this will be solved shortly.

Monday, June 5, 2017

തൃശൂർ അമ്പിസ്വാമിയുടെ സദ്യ


memoir

ഇന്നാണ് ശരിക്കും മഴക്കാലം വന്ന പ്രതീതി തോന്നിയത്. ഇന്നെലെ പാലക്കാട് കല്യാണത്തിന് പോയപ്പോൾ മഴ ഒട്ടും ഉണ്ടായിരുന്നില്ല . അതിനാൽ യാത്ര സുഖമായിരുന്നു. ഞാനും എന്റെ പ്രിയ പത്നിയും സുഹൃത്ത് ദാസിന്റെ മകൾ നീലിമയുടെ കല്യാണത്തിൽ പങ്കുകൊണ്ടു . വിഭവസമൃദ്ധമായ സദ്യ ആയിരുന്നെങ്കിലും പാലക്കാടൻ തമിഴ് ചുവയിലുള്ള ഭക്ഷണം എനിക്ക് ആസ്വദിക്കാനായില്ല . കറികൾ കുറെ അധികം ഉണ്ടായിരുന്നു. ആദ്യം പച്ചരി വിളമ്പി ,പിന്നീട് പുഴക്കല്ലരി .

സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു . വിശപ്പുള്ളതിനാൽ ഞാൻ പച്ചരിയും സാമ്പാറും കഴിച്ച്. സാമ്പാറിൽ കഷണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

വയർ നിറഞ്ഞെങ്കിലും ഒരു തൃപ്തി തോന്നിയില്ല .

അവസാനം പാലടക്ക് വേണ്ടി കാത്തിരുന്ന് ഒടുവിൽ സേമിയ കഴിച്ചു , പിന്നാലെ ചക്കപ്രഥമനും , പരിപ്പും ഒക്കെ വന്നുവെങ്കിലും ഞാൻ സേമിയയിൽ ഒതുക്കി .

പണ്ട് തൃശൂർ അമ്പിസ്വാമിയുടെ സദ്യ കല്യാണങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അവിടെ അദ്ദേഹം വിളമ്പുന്നവരോട്  നിർദ്ദേശിക്കുമായിരുന്നു . എന്തൊക്കെ വിളമ്പണം എങ്ങിനെ, എവിടെ, എപ്പോൾ എന്നൊക്കെ . അതനുസരിച്ച് കഴിച്ചാൽ  ശരിക്കും ഒരു തൃപ്തി തോന്നിയിരുന്നു .