Tuesday, March 3, 2009

എന്റെ പാറുകുട്ടീ.. [നോവല്‍] ..... ഭാഗം 22

ഇരുപത്തൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

“ദിവസങ്ങള്‍ കടന്ന് പോയി. ഉണ്ണിയും പാര്‍വതിയും തമ്മിലുള്ള കലഹങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും നില നിന്ന് പോന്നു. ഉണ്ണിയെ വിചാരിച്ച വഴിക്ക് പാര്‍വ്വതിക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല. വലിയമ്മയെ കിട്ടിയതിനാല്‍ വിഷമങ്ങളെല്ലാം കയറ്റിവെക്കാന്‍ ഒരു അത്താണിയായി.”

“പലപ്പോഴും ആഴ്ചകള്‍ കഴിഞ്ഞാണ് പാര്‍വ്വതിയും ഉണ്ണിയും കൂടി സമ്മേളിക്കുക. ഉണ്ണിയില്ലാതെ പാര്‍വ്വതിയെ ബാലന്‍ വീട്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കാറില്ല. പാര്‍വ്വതിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ ഉത്തേജനം നല്‍കിയത് ബാലേട്ടനും വലിയമ്മയുമ്മായിരുന്നു.......”

“ഫൈനല്‍ ഇയറ് പരീക്ഷ അടുത്തു തുടങ്ങി.. പരീക്ഷക്ക് മുന്‍പ് ഉണ്ണിയേട്ടനൊത്ത് രണ്ട് ദിവസം കഴിയണമെന്ന മോഹം പാര്‍വ്വതിക്ക് കലശലായി. ഉണ്ണിയാണെങ്കില്‍ ബേഗ്ലൂരിലെ ഓഫിസിലാ മിക്ക സമയത്തും. നാട്ടിലെ ഓഫീസ് നിര്‍മ്മലയും ശങ്കരേട്ടനും കൂടി ഭംഗിയായി നടത്തുന്നതിനാല്‍ ഉണ്ണി അവിടെ എപ്പോഴും വേണമെന്നില്ല എന്ന അവസ്ഥയായി..”

“കോളേജില്‍ നിന്ന് ബാലേട്ടനെ കോടതിയിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞുമതിയില്ലേ ഉണ്ണിയെ കാണല്‍ എന്ന് ചോദിച്ചപ്പോള്‍, പാര്‍വ്വതിയുടെ കരച്ചില്‍ മാത്രമെ ബാലേട്ടന് കേള്‍ക്കാന്‍ പറ്റിയുള്ളൂ.... അങ്ങിനെ ആ ഫോണ്‍ കോള്‍ അവസാനിച്ചു...”

“ബാലേട്ടന്‍ അന്ന് കോടതിയില്‍ നിന്ന് വരും വഴി പാര്‍വ്വതിയെ ഹോസ്റ്റലില്‍ പോയി കണ്ടു. വിവരങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെട്ടു. ഉണ്ണിയെ അഗാധമായി സ്നേഹിക്കുന്ന പാര്‍വ്വതിക്ക് ഉണ്ണിയുടെ സാമീപ്യം വളരെ അനിവാര്യമെന്ന് തോന്നി. കൂടാതെ പരീക്ഷയെഴുതുന്ന കുട്ടിയല്ലേ. നല്ല മനസ്സുണ്ടങ്കിലെ പഠിത്തത്തില്‍ ഏകാഗ്രത ഉണ്ടാകൂ എന്ന് ബാലനറിയാമായിരുന്നു...”

“ബാലന്‍ പോകുന്ന വഴി കുന്നംകുളത്ത് റീഗല്‍ ഹോട്ടലില്‍ ഒരു ചായ കുടിച്ചതിന് ശേഷം തിരികെ പോസ്റ്റാഫീസില്‍ പോയി ഉണ്ണിയെ ഫോണില്‍ വിവരം അറിയിച്ചു........”

“അടുത്ത വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് കൊങ്ങണൂരെത്തുന്ന രീതിയില്‍ യാത്രയാകുവാന്‍ പറഞ്ഞു. പാര്‍വ്വതിയെ ഞാന്‍ വെള്ളിയാഴ്ച കോടതിയില്‍ നിന്ന് വരും വഴി വീട്ടിലെത്തിച്ചോളാമെന്ന് പറഞ്ഞു ബാലന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു......”

“പാര്‍വ്വതിയോട് വെള്ളിയാഴ്ച ഒരുങ്ങിയിരുന്നോളാന്‍ ബാലന്‍ അറിയിച്ചു. കോടതിയില്‍ നിന്ന് വരും വഴി കൂട്ടിക്കൊണ്ട് പൊയ്കോളാം എന്നും പറഞ്ഞു. പഠിക്കാനുള്ള പുസ്തകങ്ങളൊക്കെ കൂടെ കൊണ്ട് വരുവാനും നിര്‍ദ്ദേശിച്ചിരുന്നു..........”

“വെള്ളിയാഴ്ച 4 മണിക്ക് തന്നെ പാര്‍വ്വതി ബാലേട്ടനെയും കാത്ത് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ വന്നിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും ടെന്‍ഷനായിരുന്നു പാര്‍വ്വതിക്ക്. പല കുട്ടികളേയും കൂട്ടാന്‍ അച്ചനമ്മമാര്‍ വരുമ്പോള്‍ എവിടെ ബാലേട്ടന്റെ കാറ് എന്ന് ഓടിപ്പോയി നോക്കും. പിന്നേയും തിരിച്ച് വന്നിരിക്കും........”

“അവസാനം ബാലേട്ടന്റെ കാറ് കണ്ടപ്പോ പാര്‍വ്വതിക്ക് സന്തോഷമായി. ഓടിച്ചെന്ന് കാറില്‍ കയറി യാത്രയായി.. ബാലേട്ടന്‍ പഠിപ്പിന്റെ കാര്യങ്ങളൊക്കെ ചോദിച്ചു തുടങ്ങുമ്പോള്‍ ഏതാണ്ട് ആര്‍ത്താറ്റ് പള്ളിയെത്തിക്കാണും. അപ്പോഴാ പാര്‍വ്വതിക്ക് മനസ്സിലായത് പുസ്തകക്കെട്ടും മറ്റും ഹോസ്റ്റല്‍ വരാന്തയില്‍ മറന്ന് വെച്ച കാര്യം...”

“ബാലേട്ടാ.................”

“എന്താ പാര്‍വ്വതീ...........”

“ഞാനെന്റെ പുസ്തകം എടുക്കാന്‍ മറന്നു..........”

“അത് സാരമില്ല..... ഞാന്‍ നാളെ കോടതിയില്‍ നിന്ന് വരുമ്പോള്‍ സിസ്റ്ററെ കണ്ട് വാങ്ങിക്കൊണ്ട് വരാം..........”

“അതിന് അതെല്ലാം വരാന്തയിലുള്ള തിണ്ണയില്‍ വെച്ചിരിക്കയാണ്.........”

“അപ്പോ നമുക്ക് തിരിച്ച് പോകണമല്ലേ..........”

‘ഇപ്പോ തന്നെ പോയി എടുത്തില്ലെങ്കില്‍ പിന്നെ അത് കിട്ടിയില്ലാ എന്ന് വരും. എന്റെ നോട്ട്സൊക്കെ അതിലാണ്. അതെ നഷ്ടപ്പെട്ടാല്‍ വാങ്ങാന്‍ കിട്ടില്ലല്ലോ?..........”

‘തിരിച്ച് പോകുന്നത് ലക്ഷണക്കേടാണ്..... പോകാതിരിക്കാനും വയ്യല്ലോ>

‘വണ്ടി തിരിച്ച് വിട്ടു..............’

“പുസ്തകക്കെട്ട് ആകെ വിണ്ടും വീണ്ടും പരിശോധിക്കുന്നത് കണ്ട ബാലേട്ടന്‍.........”

“പാര്‍വ്വതീ വരൂ.... നമുക്ക് പോകാം..............”

‘പാര്‍വ്വതി പിന്നേയും ഓരോ പേജുകള്‍ മറിച്ചുകൊണ്ടിരിന്നു. ബാലന്‍ കാ‍റില്‍ നിന്നിറങ്ങി പുസ്തകക്കെട്ടുകള്‍ പിന്‍ സീറ്റില്‍ വെച്ചു........’

‘മുറ്റത്ത് നിന്ന പാര്‍വ്വതി കാറില്‍ കയറാതെ നില്‍ക്കുന്നത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല ബാലന്..........’

‘പാര്‍വ്വതിയുടെ കൈ പിടിച്ച് കാറില്‍ കയറ്റി ഇരുത്തി, യാത്രയായി....’

‘പാര്‍വ്വതിക്ക് അത് വരെയുണ്ടായിരുന്ന സന്തോഷമെല്ലാം അസ്തമിച്ചിരുന്നു..........”

“പാര്‍വ്വതീ.......... എന്ത് പറ്റീ മോളെ നിനക്ക്..........”

“അല്പം മുന്‍പ് ഞാന്‍ കണ്ട ആളല്ലല്ലോ ഇപ്പോള്‍..........”

“പുസ്തകം എടുക്കാന്‍ തിരിച്ച് പോകേണ്ട എന്ന് പറഞ്ഞതാ ഞാന്‍....”

‘ഇപ്പോള്‍ ഏതാണ്ടൊക്കെ ഉണ്ടായിരിക്കുന്നു എന്നറിയുന്നു ഞാന്‍........”

“ബാലേട്ടനോട് പറാ..... എല്ലാത്തിനും ഒരു പരിഹാരം ഉണ്ടല്ലോ.... നമുക്ക് വഴിയുണ്ടാക്കാം.........”

“കരഞ്ഞും കൊണ്ട് പാര്‍വ്വതി............”

“പുസ്തകത്തിന്റെ ഉള്ളില്‍ വെച്ചിരുന്ന ഉണ്ണ്യേട്ടന്റെ ഫോട്ടോ കാണാനില്ല. ആരോ അത് അടിച്ച് മാറ്റിയിരിക്കുന്നു....”

“ഇതാണോ ഇത്ര വലിയ ചേനക്കാര്യം..... ഞാന്‍ നിനക്ക് പ്രേംനസീറിന്റെ ഒരു പടം വാങ്ങിത്തരാം...........”

“ബാലേട്ടാ തമാശ പറയല്ലേ.................”

“ഇനി ഉണ്ണ്യേട്ടന്റെ ഒരു ഫോട്ടൊ കിട്ടണമെങ്കില്‍ എത്ര യാചിക്കണം.. “

“ഉണ്ണീടെ ഫോട്ടൊയിലെന്ത് കാര്യം അത് മോഷ്ടിക്കുന്നവര്‍ക്ക്......”

“എന്താ അവന്‍ സിനിമാ താരമാണോ”........

“ബാലേട്ടനതൊക്കെ പറയാം............”

“ന്റെ ഉണ്ണ്യേട്ടന്റെ അത്ര ഭംഗിയുള്ള സിനിമാതാരങ്ങളൊന്നും ഈ പരിസരത്തിലില്ലാ...........”

“ഹൂം......... നിന്റെ ഒരു ഉണ്ണ്യേട്ടന്‍........... ഒരു കൊപ്രത്തലയന്‍........”

“ബാലേട്ടാ........ ഒരു കാര്യം പറഞ്ഞേക്കാം...... ന്റെ ഉണ്ണ്യേട്ടനെ പറഞ്ഞാലുണ്ടല്ലോ.........”

“ഞാന്‍ പിന്നെ ഇടോ വലോം ഒന്നും നോക്കില്ല. എനിക്ക് വായേ തോന്നിയതെല്ലാം വിളിച്ച് കൂവും............”

“എന്താ നീയെന്നെ തല്ലുമോടീ..........”

“വേണ്ടി വന്നാല്‍ അതും ചെയ്യും.........”

“അപ്പോ അതാ നിനക്ക് എപ്പോ നോക്കിയാലും അവന്റെ കൈയീന്ന് മേടിക്കണ്...........”

“ആ ഉണ്ണ്യേട്ടന്‍ എന്നെ തല്ലിക്കോട്ടെ.. അതിന് ബാലേട്ടനെന്താ ചേതം......”

“എന്നെ തല്ലുകയോ കൊല്ലുകയോ എന്തെങ്കിലും ചെയ്തോട്ടെ.........”

“പാര്‍വ്വതിയുടെ ഉണ്ണിയിലുള്ള അടുപ്പത്തിന്റെ ആഴം അളക്കുകയായിരുന്നു ബാലന്‍....”

“സുന്ദരിമാരുടെയും, പണച്ചാക്കുകളുടെയും ഇടയില്‍ ജീവിതം നയിക്കുന്നാ ആളാ എന്റെ അനിയന്‍ ഉണ്ണി..........”

“അവന്റെ മനസ്സൊന്ന് പതറിയാല്‍ മതി.... പാര്‍വ്വതി നിലം പതിക്കാന്‍..... ബാലന്റെ മനസ്സ് അല്പനേരത്തേക്ക് എങ്ങോ പോയി........”

“ഒന്നും മിണ്ടാതെയിരുന്ന ബാലനോട് പാര്‍വ്വതി.........”

“എന്താ ബാലേട്ടാ ഒന്നും മിണ്ടാത്തെ......... ഞാനെന്തെങ്കിലും അവിവേകമായി പറഞ്ഞോ.. എങ്കില്‍ പൊറുക്കണം.....”

“ഏയ് അങ്ങിനെ ഒന്നുമില്ലാ പാര്‍വ്വതീ...........”

“നീയെന്റെ അനിയത്തിയല്ലേ........ എന്ത് വേണേലും പറഞ്ഞോ.... ഞാന്‍ അതിന്റെ സ്പിരിറ്റില്‍ എടുത്തോളാം........”

“ഏഴുമണിയായപ്പോഴെക്കും വണ്ടി വീട്ടിലെത്തി.........”

“പാ‍ര്‍വ്വതി പുസ്തകക്കെട്ടുമായി വീട്ടിനകത്ത് പ്രവേശിച്ചു... കാലും മുഖവും കഴുകി, ഭസ്മം തൊട്ട് നാമം ചൊല്ലാനിരുന്നു..........”

“നാമം ചൊല്ലിക്കൊണ്ടിരുന്ന പാര്‍വ്വതിയുടെ മനസ്സില്‍ ഉണ്ണിയുടെ മുഖം വിരിഞ്ഞു...”

“ഇടക്കിടക്ക് മനസ്സെങ്ങോട്ടൊ പോകുന്നത് വലിയമ്മ ശ്രദ്ധിക്കാതിരുന്നില്ല....”

“വലിയമ്മയോടൊത്ത് പാര്‍വ്വതി നാമത്തില്‍ മുഴുകി.........“

“ഇടക്കിടക്ക് പാര്‍വ്വതി.......... ന്റെ ഉണ്ണ്യേട്ടനെ വേഗം എത്തിക്കേണമേ?......

“മോളെ പാര്‍വ്വതീ.........”

“എന്താ വല്യമ്മേ.............”

“നാമം ചൊല്ലുമ്പോള്‍ മനസ്സ് ഏകാഗ്രതയില്‍ എത്തിക്കണം...“

“ശരി വല്യമ്മേ............”

“അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി ഞാന്‍ കൈ തൊഴുന്നേന്‍......... ആന്ദാലങ്കാര വാസുദേവാ കൃഷ്ണാ ആദങ്കമെല്ലാം അകറ്റീടേണേ.....”

“ഈ സമയം ഉണ്ണി വീട്ടില്‍ എത്തിയ വിവരം കണ്ണടച്ചിരുന്ന പാര്‍വ്വതിയും വലിയമ്മയും അറിഞ്ഞില്ല.........”

“മോളേ......... നമുക്കെണീക്കാം.................”

“കണ്ണു തുറന്ന പാര്‍വ്വതി നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കണ്ടത് തന്റെ പ്രിയതമനായ ഉണ്ണിക്കണ്ണനെ തന്നെ........”

‘ചാടിയെണീറ്റ പാര്‍വ്വതി ഉണ്ണിയുടെ കഴുത്തില്‍ കയ്യിട്ട് സന്തോഷാശ്രു പൊഴുക്കി..........”

“എന്റെ ഉണ്ണ്യേട്ടാ എന്നുള്ള കരച്ചിലോടുകൂടിയുള്ള ആലിംഗനം കണ്ട് വലിയമ്മയുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.........”

"എന്താ പാര്‍വ്വതീ ഇതൊക്കെ. നീയെന്താ കൊച്ചുകുട്ടിയാണോ...”
“ഉണ്ണ്യേട്ടാ ഞാന്‍ നല്ലവണ്ണം പഠിച്ചോളാം. എന്നെ തനിച്ചാക്കി പോകല്ലേ. ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് എന്റെ ഉണ്ണ്യേട്ടനെ കാണണം. ഇപ്പോ എത്ര നാളായി ഉണ്ണ്യേട്ടന്‍ പോയിട്ട്. ഈ പാര്‍വ്വതിക്ക് ഉണ്ണ്യേട്ടനല്ലാതെ ആരുണ്ട്. എന്താ അതൊന്നും ആലോചിക്കാത്തെ ഉണ്ണ്യേട്ടാ....”
‘പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് തന്നെ നിന്നു.........’
‘മോളെ പാര്‍വ്വതി അവന്‍ അകത്തേക്ക് പൊയ്കോട്ടെ. ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ. കുളിച്ച് എന്തെങ്കിലും കഴിച്ച് വിശ്രമിക്കട്ടെ.’
“മോനെ ഉണ്ണ്യേ... വലിയമ്മയുടെ വിളി കേട്ട് ഉണ്ണി അങ്ങോട്ട് ചെന്നു”
‘മോന്‍ പോയി നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചിട്ട് വാ.. അപ്പോഴെക്കും വലിയമ്മ കാപ്പി ഉണ്ടാക്കി വെക്കാം.....’
‘ഉണ്ണി വസ്ത്രമെല്ലാം മാറി ഒരു കള്ളിമുണ്ടെടുത്ത് കിണറ്റിന്‍ കരയിലേക്ക് നീങ്ങി....’
‘അത് കണ്ട് നിന്നിരുന്ന പാര്‍വ്വതി.....’
“ഉണ്ണ്യേട്ടാ ഞാന്‍ വെള്ളം കോരി വട്ടളത്തില്‍ ഒഴിച്ച് തരാം.......”
“വേണ്ട പാര്‍വ്വതി.... ഞാന്‍ കോരിക്കൊള്ളാം.............”
“ഇനി നിനക്ക് വെള്ളം കോരിയേ തീരുവെങ്കില്‍ എന്റെ കൂടെ കുളിക്കണം.........”
“എന്ത് പറഞ്ഞാലും അനുസരിക്കാന്‍ നില്‍ക്കുന്ന പാര്‍വ്വതി”
“ശരി........ അങ്ങിനെയാണെങ്കില്‍ ഞാനും കുളിക്കാം... ഞാനിപ്പോള്‍ കുളിച്ചതെ ഉള്ളൂ............”
‘പാര്‍വ്വതി വലിയ വട്ടളത്തില്‍ വെള്ളം നിറക്കാന്‍ പാട് പെട്ടു. വേനല്‍ കാലമായതിനാല്‍ കിണറിന്റെ അടിത്തട്ടിലാണ് വെള്ളം. കുന്നിന്‍ പ്രദേശമായതിനാല്‍ ആഴമുള്ളതാണ് കിണറുകള്‍ ആ പ്രദേശത്ത്...’
‘വെള്ളം കോരുമ്പോള്‍ ഉണ്ണി പാര്‍വ്വതിയെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.........’
‘ഉണ്ണ്യേട്ടാ ....... എന്താ ഇത്......... എനിക്ക് ഇക്കിളിയായാല്‍ എന്റെ കൈയീന്ന് പാട്ടയും കയറും കിണറ്റിലേക്ക് വീഴും... ഈ രാത്രിനേരത്ത് പാതാളക്കരണ്ടിയെടുക്കനൊന്നും എന്നെ വിടല്ലേ.’
‘ഞാന്‍ മര്യാദക്ക് വെള്ളം കോരി കുളിക്കാന്‍ വന്നതാണ്. എന്നെ വിടാതെ പിന്തുടര്‍ന്നത് നീയല്ലേ.. പാട്ട കിണറ്റില്‍ പോട്ടെ. ഉണ്ണി പിന്നേയും പാര്‍വ്വതിയെ ഇക്കിളിയാക്കി. മാറത്തും പുറകിലും അരക്കെട്ടിലും എല്ലാം തലോടി ഇക്കിളിയാക്കി.....’
‘ഇക്കിളി സഹിക്ക വയ്യാതെ പാര്‍വ്വതി കയറുവിട്ടതും പാട്ടയും കയറും കിണറ്റില്‍ വീണു.........’
“ഇപ്പൊ എന്തായി........ വലിയമ്മ അറിയേണ്ട........ വേഗം പോയി പാതാളക്കരണ്ടി എടുത്തോണ്ട് വാ.............”
“എനിക്ക് പേടിയാ തൊഴുത്തിന്റെ പിന്നിലേക്ക് പോകാന്‍................”
“നീയെന്തിനാ പാട്ട കളഞ്ഞത്...... നീയെന്നെ പോയി എടുത്തോണ്ട് വാ.....അപ്പോളെക്കും ഞാന്‍ കുളിക്കാം............”
“പാര്‍വ്വതി തൊഴുത്തിന്റെ പുറകിലേക്ക് പോകുന്നത് കണ്ട് വലിയമ്മ”
“എന്തിനാ മോളേ ഈ നേരത്ത് ആ ഭാഗത്തേക്ക് പോണേ... വല്ല എഴ ജന്തുക്കളും ഇര തേടി പോകുന്ന സമയമാ അത്.....ഇങ്ങട്ട് വായോ...........”
“പാര്‍വ്വതി തിരികെ വന്ന് വലിയമ്മയോട് കാര്യം പറഞ്ഞു............”
“പാട്ടയൊക്കെ നമുക്ക് നാളെ കാലത്ത് എടുക്കാം..........’
“അപ്പോ വൈകുന്നേരം വെള്ളം കോരണമെങ്കില്‍ പ്രശ്നമാകില്ലേ.”
“അതെനെന്താ ...... നമ്മുടെ അടുക്കള കിണറ്റില്‍ തുടിയും കയറുമില്ലേ.. അതൊരിക്കലും കിണറ്റി നഷ്ടപ്പെടില്ലാ...........”
“പാര്‍വ്വതിക്ക് സമാധാനമായി...........”
“നീയെന്തിനാ മോളെ ആ ചെക്കന്‍ വന്ന ഉടന്‍ കൊത്തിക്കടിക്കാന്‍ പോണെ... ബാലന്‍ പറയുന്നത് ശരിയാണെന്ന് ഇപ്പൊളാ എനിക്ക് ബോദ്ധ്യമായത്..........”
“നിനക്കാ വികൃതി കൂടുതല്‍.......... രണ്ടാളും ഒട്ടും മോശമില്ലാ............”
“ഇത്ര വലുതായിട്ടും രണ്ടാളും ഒന്നിച്ചാ കിടക്കണ്... പിന്നെന്തിനാ ഈ കിണറ്റിന്‍ കരയില്‍ ഈ പിടിയും വലിയും.......”
“ഈ പിള്ളേരുടെ കാര്യം ആലോചിച്ച് ചിരി വരുന്നു എനിക്ക്..........”
“എടീ പാര്‍വ്വതീ...............”
“എന്തോ.............”
‘നീയെന്നു തൊടങ്ങിയതാ അവന്റെ കൂടെ കിടക്കാന്‍ തുടങ്ങിയിട്ട്..’
‘പാര്‍വ്വതി താഴത്തുനോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.......’
‘ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ.........”
“ഹൂം............”
“പറാ ....... വലിയമ്മ കേക്കട്ടെ............’
“ഞാന്‍ ഒന്നാം ക്ലാസ്സീ പഠിക്കുന്നത് തൊട്ട്.............”
“അവനെങ്ങനാ.........അല്ലാ നീയെങ്ങനാ.......അടങ്ങിയൊതുങ്ങിക്കിടക്കോ രാതീല്.........”
“പാര്‍വ്വതി പിന്നേയും നിശ്ശബ്ദയായി.........”
‘നിനക്കിപ്പോ എത്രയായി പ്രായം എന്നറിയില്ലേ..........’
‘നിനക്കിപ്പോ വയസ്സ് ഇരുപതാകാറായി..........’
‘ഹൂം...........’
‘കല്ല്യാണം കഴിക്കാത്ത രണ്ടാളുകള്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ച് കിടക്കുന്നു........ വര്‍ഷങ്ങളായി...........’
‘അണക്ക് എന്നിട്ട് ഒന്നും സംഭവിച്ചില്ലെ പാര്‍വ്വതീ..........’
‘എന്താ നീയൊന്നും മിണ്ടാത്തെ മോളെ.......’
‘കാര്യങ്ങളൊക്കെ അറിയേണ്ടെ എനിക്ക്........... എന്റെ അനുജത്തിയുടെ മകനല്ലേ ഉണ്ണി..........’
‘അപ്പോ നിന്റെ അമ്മയും ഇതൊന്നും അറിഞ്ഞില്ലേ ഇത്രയും നാളും......’
‘അമ്മക്കറിയാമായിരുന്നു...............’
‘അമ്മക്ക് ഒന്നും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.. തന്നെയുമല്ല ഉണ്ണ്യേട്ടനോട് എതിര്‍ത്തു സംസാരിക്കാന്‍ വീട്ടില്‍ പോയിട്ട് നാട്ടില്‍ പോലും ആരും നാവനക്കില്ല.....’
‘അപ്പോ അതാ കാര്യം.....’
‘നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?..........’
‘നിനക്കെന്തെങ്കിലും വന്നിട്ട് അവന്‍ കൈയൊഴിഞ്ഞാലോ.........’
‘നിനക്ക് പ്രായം ഇത്രയുമായില്ലേ... പക്വത വന്നിട്ടില്ലാ.......‘
‘ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിതെല്ലാം...........’
‘ഏതായാലും വലിയമ്മ ഇതെല്ലാം ചോദിച്ചതായി അവനറിയേണ്ട.....’
‘ഇത് വരെ ഒന്നും സംഭവിക്കാത്ത സ്ഥിതിക്ക്..... എന്തെങ്കിലും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടാകണം........... വലിയമ്മ നെടുവീര്‍പ്പിട്ടു......’
‘മോള് പോയി അവനെ വിളിച്ചോണ്ട് വാ....... ചോറുണ്ട് കിടന്നോളൂ...........’
‘നാളെ മോള് നേരത്തെ എണീറ്റ് അവന് ചായയുണ്ടാക്കി കൊടുക്കണം.. ബാലേട്ടനും കൊടുത്തോളൂ..........’
“ശരി വലിയമ്മേ................”
‘ഉണ്ണ്യേട്ടാ.........ദാ ഉണ്ണാന്‍ വിളിക്കണ് ..............’
‘ഉണ്ണിയും പാര്‍വ്വതിയും ബാലേട്ടനോടൊത്ത് അത്താഴം കഴിക്കാനിരുന്നു.........’
‘പാര്‍വ്വതിയുടെ പഠിപ്പ് കഴിഞ്ഞലെന്താ പരിപാടി ഉണ്ണീ............’
‘അവളെ പിജിക്ക് വിട്ണുണ്ടോ..........’
‘ഏയ് ഇല്ലാ.......... ‘
‘പാര്‍വ്വതിയെ എന്റെ സ്ഥാപനത്തില്‍ പോസ്റ്റ് ചെയ്യാന്‍ പോകയാണ്.........’
‘അവളവിടെയുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ യാത്രയിലും, മറ്റു ബ്രാഞ്ചുകളിലും എല്ലാം പോകാമല്ലോ.........’
‘നിര്‍മ്മലയെ ബേങ്ക്ലൂര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള പരിപാടിയും ഉണ്ട്...’
‘പാര്‍വ്വതിയെ അപ്രന്റ്റിസായി വെച്ചാല്‍ മതി ആദ്യത്തെ ആറു മാസം...... എന്നിട്ട് മതി ഭരണം കൈയില്‍ കൊടുക്കാന്‍.......’
‘അതത്രയെ ഉള്ളൂ.......... ബാലേട്ടാ............. ഇവളൊരു പൊട്ടിപ്പെണ്ണല്ലേ...........’
‘എല്ലാവരും ഊണ് കഴിഞ്ഞെഴുന്നേറ്റു......... പൂമുഖത്ത് ലാത്തിയടിക്കാന്‍ ഒത്ത് ചേര്‍ന്നു............ കൂട്ടിന് വലിയമ്മയും എത്തി..........’
‘ഉറക്കം തൂങ്ങുന്ന പാര്‍വ്വതിയോട് പോയി കിടന്നോളാന്‍ പറഞ്ഞു ബാലേട്ടന്‍............’
‘എനിക്ക് ഒറ്റക്ക് പേടിയാ തട്ടിന്‍ പുറത്തേക്ക് പോകാന്‍............’
‘എന്നാ ഉണ്ണ്യേ.... നമുക്ക് നാളെ കാലത്ത് കാണാം......... എനിക്ക് കുറച്ച് കേസുകെട്ടുകള്‍ നോക്കാനുണ്ട്.......... ‘
‘ബാലേട്ടന്‍ നിയമപുസ്തകം കൈയിലെടുത്ത് പണിയിലേക്ക് നീങ്ങി....... ഉണ്ണിയും പാര്‍വ്വതിയും തട്ടിന്‍ മുകളിലേക്ക് പോയി...........’
‘വലിയമ്മ പറഞ്ഞ കാര്യങ്ങളൊന്നും ഓര്‍ക്കാതെ, കിട്ടിയ സമയം കളയാതെ പാര്‍വ്വതി ഉണ്ണിയോടൊത്ത് ശൃംഗരിക്കാന്‍ തുടങ്ങി.........’
‘കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം കാണുന്ന രണ്ട് പേരും പരസ്പരം ഒന്നായി...........’
‘പാര്‍വ്വതീ.............’
‘നിനക്ക് എന്നെ കാണാതിരുന്നുകൂടാ അല്ലേ?...........’
‘ഇല്ലാ ഉണ്ണ്യേട്ടാ..........’
‘പാര്‍വ്വതി ഉണ്ണിയെ വരിഞ്ഞു മുറുക്കി............ ‘
‘ഉണ്ണ്യേട്ടനെന്നെ എപ്പോഴും കാണണമെന്ന് തോന്നാറില്ലേ...........’
‘തോന്നാറില്ലാ...........’
‘അതെന്താ അങ്ങിനെ.............’
‘ജോലിത്തിരക്കിന്റെ ഇടയില്‍ കുടുംബകാര്യങ്ങളൊന്നും ഓര്‍മ്മയില്‍ വരാറില്ല..........’
‘അപ്പോ എന്നെ പറ്റി ഓര്‍ക്കുകയേ ഇല്ലേ..............’
“ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ...........”
“ഓര്‍ക്കാറുണ്ട്...........”
“എന്നിട്ടെന്താ എന്നെ കാണാന്‍ ഇത്രയും നാള് വരാഞ്ഞെ.........’
‘ഉണ്ണ്യേട്ടന്‍ ഇപ്പോ മിക്കതും ബേഗ്ലൂരിലാണല്ലോ..........’
‘എന്റെ പഠിപ്പ് കഴിഞ്ഞാലെന്നെയും ബേഗ്ലൂരിലേക്ക് കൊണ്ട് പോകുമോ?..........
‘പഠിപ്പ് കഴിയട്ടെ....... എന്നിട്ടാലോചിക്കാം..........’
‘ഇപ്പോ നല്ല കുട്ടിയായി പഠിപ്പില്‍ മാത്രം ശ്രദ്ധിക്കുക............’
‘രണ്ട് പേരും കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു...............’
[തുടരും]

Copyright © 2009. All rights reserved

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ.. [നോവല്‍] . ഭാഗം 22
ഇരുപത്തൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

“ദിവസങ്ങള്‍ കടന്ന് പോയി. ഉണ്ണിയും പാര്‍വതിയും തമ്മിലുള്ള കലഹങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും നില നിന്ന് പോന്നു. ഉണ്ണിയെ വിചാരിച്ച വഴിക്ക് പാര്‍വ്വതിക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല.“
+++++++++

ബിന്ദു കെ പി said...

ഈ ഉണ്ണ്യേട്ടനാളു കൊള്ളാമല്ലോ...

പിന്നെ അങ്കിൾ, പോസ്റ്റിൽ സംഭാഷണങ്ങളല്ലാത്തയിടത്തും വാചകങ്ങൾ quots-നുള്ളിൽ ഇടുന്നത് ഒഴിവാക്കിക്കൂടെ? ഉദാഹരണത്തിന് അദ്യത്തെ പാരഗ്രാഫുകൾ.

ജെ പി വെട്ടിയാട്ടില്‍ said...

dear bindhu

“വാചകങ്ങള്‍”
ഈ വിധം ക്വോട്ട്സിന്നുള്ളില്‍ വേണമെന്നാ പലരും പണ്ട് പറഞ്ഞിരുന്നത്.
അതിനാലാണ് അങ്ങിനെ ചെയ്തത്...
എനിക്ക് എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തന്നിരുന്നത് ബിന്ദുവിനെ പോലെയുള്ള മഹാമനസ്കരാണ്..

i am endorsing a copy of the comments of bindhu to my canadian friend, and requesting kindly comment on the subject.
my entire pages of this novel is in this style.
if the forthcoming issues should adopt the comments of bindhu, kindly do advise.

സുനിതാ കല്യാണി said...

seriyanu...JP jee ... dialogs anu normally nammal quot's - il idarullathu..
pinne kooduthal bhangiyakkuvan ardhaviramangalum (! ) yojyamaya sthalangalil use cheyyam

പകല്‍കിനാവന്‍ | daYdreaMer said...

പാറുകുട്ടി നീണാള്‍ വാഴട്ടെ... !!

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു വരുന്നു, ഭാവുകങ്ങള്‍..

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍

വിജയലക്ഷ്മി said...

പാറുകുട്ടിയും ഉണ്ണിയും ഇണകിളികളെ പ്പോല്‍പാറി പറക്കട്ടെ ...കഥ നന്നായി പോകുന്നുണ്ട് ..ആശംസകള്‍ !

ജെ പി വെട്ടിയാട്ടില്‍ said...

hello paavappettavan

thank you for your compliments

"unfortunately no mal font at the moment as system was reformated"
c u soon

Sureshkumar Punjhayil said...

Prakashetta.. prarthanayode kaathirikkunnu. Ashamsakal.