Tuesday, March 10, 2009

എന്റെ പാറുകുട്ടീ....[നോവല്‍].. ഭാഗം 23

ഇരുപത്തി രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


നേരം വെളുത്തതറിയാതെ പാറുകുട്ടിയുടെ ഉറക്കം കണ്ട് ഉണ്ണിക്ക് ഒന്നും തോന്നിയില്ല. ഉണ്ണി താഴെ പോയി പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച് അടുക്കളയില്‍ കയറി വലിയമ്മ ഉണരും മുന്‍പെ അല്പം സ്വാതന്ത്ര്യം എടുത്ത് ഒരു കട്ടന്‍ കാപ്പി ഇട്ട് കുടിച്ചു. വിറക്ക് അടുപ്പ് കത്തിക്കാന്‍ അല്പം പ്രയാസമുണ്ടായെങ്കിലും കാര്യമെല്ലാം നടന്നു.

പണ്ട് ചേച്ചിക്ക് വെള്ളം ചൂടാക്കി കൊടുത്തിരുന്നതും, ചേച്ചിക്ക് വയ്യാണ്ടാകുമ്പോള്‍ കഞ്ഞി വെച്ചിരുന്നതും എല്ലാം ഉണ്ണിക്ക് ഓര്‍മ്മ വന്നു.

രാവിലെ പത്രം വായിക്കുന്ന പതിവുണ്ടെങ്കിലും, പത്രമൊന്നും ആ വീട്ടില്‍ കണ്ടില്ല. പുറത്ത് പോയി വാങ്ങാമെന്ന് വെച്ചാല്‍ അക്കിക്കാവ് വരെ പോകണം. വാര്‍ത്ത് കേള്‍ക്കാന്‍ ഒരു റേഡിയോവും ഇല്ല അവിടെ. ഇനി കാറ് സ്റ്റാര്‍ട്ടാക്കി അതിലെ റേഡിയോ കേള്‍ക്കാനൊക്കെ മെനക്കെടാ...

ഉണ്ണി കോലായിലെ തിണ്ണയില്‍ കിടന്ന് ചെറുതായൊന്നു മയങ്ങി. ആ വീട്ടില്‍ ആരും എണീറ്റിട്ടില്ലായിരുന്നു.

പാര്‍വ്വതി എണീറ്റ് വന്നപ്പോള്‍ കണ്ടത് ഉണ്ണി തിണ്ണയില്‍ കിടക്കുന്നതാ....

“എന്തൊരു കിടപ്പാ ഉണ്ണ്യേട്ടാ ഇത്...?”

“അത് ശരി........ഈ ഉച്ചവരെ കിടന്നുറങ്ങി വരുന്ന ഒരു പെണ്ണിന്റെ ഒരു ചോദ്യം കണ്ടില്ലേ.....”

“എനിക്കൊറക്കൊമൊന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ... “

“ന്റെ ഉണ്ണ്യേട്ടന്‍ എന്റെ അടുത്തുള്ളപ്പളാ ഞാന്‍ ഉറങ്ങണ്..........”

“നീ വേഗം കുളിച്ച് റെഡിയാക്..........”

‘നമുക്ക് തറവാട്ടില്‍ പോകണം..........”

‘പുഞ്ചപ്പാടത്ത് വെള്ളം വറ്റിച്ച് കഴിഞ്ഞിരിക്കുന്നു.. ഞാറ് നടേണ്ട ദിവസം അടുത്തിരിക്കുണു...”

കണ്ടോരനോട് കണ്ടങ്ങളെല്ലാം ഉഴുതുമറിക്കാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അവന് 4 ദിവസമായി കൂലി കൊടുത്തിട്ടില്ല. വെള്ളം വറ്റിച്ചതിന്റെ കരം സൊസൈറ്റിയില്‍ കൊടുത്തിട്ടില്ല. വളം വാങ്ങണം. നാളെ ഞാറ് നടണം. ഞാന്‍ ഈ ആഴ്ച മുഴുവനും തറവാട്ടില്‍ താമസിക്കാ........

നിനക്ക് തിങ്കളാഴ്ച കാലത്ത് ബാലേട്ടന്റെ കൂടെ കോളേജില്‍ പോകാം. നമുക്ക് വീട്ടീ പോണ വഴിക്ക് ജാനുവിനേയും കൂട്ടാം. അവള്‍ എന്നും വന്ന് മുറ്റമടിക്കുന്നുണ്ട്. പിന്നെ കഴിഞ്ഞ മാസം തുപ്രമ്മാന്‍ തെങ്ങ് കയറ്റിച്ച് കാശ് നിര്‍മ്മലയെ ഏല്‍പ്പിച്ചിരുന്നു.

ബുധനാഴ്ച ഞാറ് നടണം... ചീരാമ്പുലി പടവിലെ 50 പറ നിലത്ത് കഴിഞ്ഞ കൊല്ലം നട്ട ഞാറ് തന്നെ മതീന്നാ തുപ്രമ്മാന്‍ പറഞ്ഞിരിക്കണ്.

പിന്നെ അടിയറയിലെ 60 പറ നിലത്തില്‍ എന്താ വേണേച്ചാല്‍ അതനുസരിച്ച് ഞാറ് തയ്യാറാക്കാന്‍ തിരുത്തിന്മേലെ ചേട്ടനോട് പറഞ്ഞേല്‍പ്പിച്ചിട്ടിട്ടുണ്ട്..

പിന്നെ പുത്തന്‍ തോട്ടിന്നടുത്തുള്ള നില വേലഞ്ഞാട്ടന്‍ പണിത് കൊള്ളും. പകുതി നെല്ല് നമുക്ക് കിട്ടും...

ബുധനാഴ്ച തന്നെ ഞാറ് നട്ടില്ലെങ്കില്‍ മരിച്ചുപോയ കാര്‍ന്നോന്മാര്‍ ശപിക്കും. അതിന്ന് അമാന്തം കാട്ടിക്കൂട... പിന്നെ അടിയറ നിലത്തിന്നടുത്തുള്ള തിരുത്തിനു തൊട്ടുള്ള നമ്മുടെ അയ്യപ്പന്‍ കാവിനു ചുറ്റുമുള്ള കിടേശെല്ലാം വൃത്തിയാക്കി നല്ലോരു ദിവസം നോക്കി അവിടെ വിളക്ക് വെച്ച് പ്രാര്‍ഥിക്കണം.. നല്ല് വിളവ് കിട്ടാനും എല്ലാ കൃഷിക്കാരുടെ ആരോഗ്യത്തിനും....

“ഞാന്‍ ശരിയായി ഉണ്ണ്യേട്ടാ...........”

“മ്മ്ക്ക് പൊകാം............”

“ന്നാ വലിയമ്മയോട് പറഞ്ഞിട്ട് വാ.............”

വലിയമ്മ മക്കളെ യാത്രയാക്കി.......പോയി വരാന്‍ പറഞ്ഞു............

“ഉണ്ണ്യേട്ടാ‍ നമുക്ക് കുന്നംകുളം ടൌണ്‍ വഴി പോകാം. കക്കാട്ട് കൂടി ചിറളയം വഴിയുള്ള വഴിയില്‍ കൂടി പോണ്ട...”

“അതെല്ലെ എളുപ്പം പാര്‍വ്വതീ‍.............”

“എനിക്ക് കുന്നംകുളത്ത് നിന്ന് ചിലതൊക്കെ വാങ്ങണം.........”

‘എന്റെ അടിപ്പാവാടയെല്ലാം കീറിത്തുടങ്ങി... പിന്നെ ബ്രേസിയറും മറ്റു കുറച്ച് സാധനങ്ങളും വാങ്ങണം. പണ്ടൊക്കെ ഉണ്ണ്യേട്ടന്‍ ഞാന്‍ ചോദിക്കാതെ തന്നെ എനിക്കെല്ലാം വാങ്ങിതരുമായിരുന്നു.”

“ഇപ്പോ പണ്ടത്തെ സ്നേഹമൊന്നും എന്നോടില്ലാത്തതെന്താ.........”

ഹൂം...ശരി കുന്നംകുളം വഴി പോകാം. അരമണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. എന്റെ മനസ്സ് മുഴുവന്‍ പാടത്താണ്. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുകയില്ല..........

“ശരി സമ്മതിച്ചു......”

“ഉണ്ണ്യേട്ടാ...... ഗുരുവായൂര്‍ റോട്ടിലെ ആ നോണ്‍ വെജ് ഹോട്ടലിന്റെ അടുത്ത് കടയില്‍ നിന്ന് വാങ്ങാം. അതിനു മുന്‍പില്‍ വണ്ടി നിര്‍ത്തിയാല്‍ മതി.........”

പാര്‍വ്വതി കാറില്‍ നിന്നിറങ്ങി പറഞ്ഞ സമയം കൊണ്ട് വാങ്ങിക്കാനുള്ളതെല്ലാം വാങ്ങി കാറില്‍ കയറി...............

“വണ്ട് സ്റ്റാര്‍ട്ടാക്കാന്‍ തുനിഞ്ഞ ഉണ്ണിയോട്..... പാര്‍വ്വതി..........”

“ഉണ്ണ്യേട്ടാ എനിക്ക് ആ ഹോട്ടലീന്ന് പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങിത്തരാമോ.....”

‘നീ അവിടെ കയറി ഇഷ്ടമുള്ളതൊക്കെ തിന്നിട്ട് പതിനൊന്നരയുടെ ബസ്സില്‍ ചെറുവത്താനിയിലേക്ക് വന്നാല്‍ മതി’

“ഞാ‍ന്‍ പോകട്ടെയെന്നും പറഞ്ഞ് ഉണ്ണി പാര്‍വ്വതിയെ കാറില്‍ നിന്നിറക്കി വിട്ടു....”

‘അയ്യോ.. ഞനില്ല ഒറ്റക്ക് എന്നും പറഞ്ഞ് പാര്‍വ്വതി വണ്ടിയില്‍ തിരികെ ചാടിക്കയറി”

എപ്പൊ നോക്കിയാലും തിന്നണമെന്ന വിചാരമേ ഈ പെണ്‍കുട്ടിക്കുള്ളൂ.. കാപ്പിയും പലഹാരവും കഴിച്ച് കൊങ്ങണൂര് നിന്ന് വിട്ടിട്ട് പത്ത് മിനിട്ടേ ആയുള്ളൂ... എന്ത് തീറ്റയാ ഇത്............ ആര്‍ത്തിപ്പണ്ടാരമോ?.. ഈ കോളേജില്‍ പോയതില്‍ പിന്നെയാ ഈ പെണ്ണിന് ഈ മാറ്റം.......

കോളേജിലെ മെസ്സ് ഭക്ഷണമൊന്നും രുചിയുള്ളതല്ലാ എന്നൊന്നും ഉണ്ണിക്കറിയില്ലല്ലോ. അത് പറയാനുള്ള ത്രാണിയൊന്നും പാര്‍വ്വതിക്കില്ല താനും. അല്ലെങ്കിലും പാര്‍വ്വതി അവളുടെ പല വിഷമങ്ങളും ഉണ്ണിയോട് പറയാറില്ലാ. ഇപ്പോ അമ്മയും കൂട്ടിന്നില്ലാ. പിന്നെ അവള്‍ക്ക് ആരാ ഉള്ളത്.... ഈ ഉണ്ണി മാത്രം. ഉണ്ണിയാണെങ്കില്‍ അത്ര അതിരു കവിഞ്ഞൊന്നും ആലോചിച്ചതുമില്ലാ.............

ഊട്ടിയിലും മറ്റു സ്ഥലങ്ങളിലും പഠിച്ച ഉണ്ണി തികച്ചും ആറ്ഭാടമായി ആയിരുന്നു ചെറുപ്പം മുതല്‍. അതിനാല്‍ ഉണ്ണിക്ക് നാട്ടിലെ ഹോസ്റ്റലിലെ സ്ഥിതിയെപ്പറ്റി അറിവുണ്ടായിരുന്നില്ല. പിന്നെ ഉപരി പഠനം ഇംഗ്ലണ്ടിലും.......


പാര്‍വ്വതി നല്ല ഭക്ഷണം കഴിച്ചത് ഈയിടെയായി വലിയമ്മയുടെ വീട്ടില്‍ നിന്നാണ്. അവളുടെ വിഷമം അവള്‍ക്കല്ലെ അറിയൂ..പിന്നെ അവളുടെ വികൃതി.... അത് അവളുടെ കൂടപ്പിറപ്പാണ്.. വികൃതിക്ക് ഉണ്ണിയും ഒട്ടും മോശമല്ല...ഇത്രയും പ്രായമായിട്ടും രണ്ടാളും കൂടി വഴക്കടിക്കുന്നത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും.


ഉണ്ണി എല്ലാ സ്നേഹവും പുറത്ത് കാണിക്കില്ല. പാര്‍വ്വതിയോടെന്നല്ലാ ആരോടും.. അതിനാല്‍ ഉണ്ണിയെ പെട്ടെന്ന ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റില്ല.... ഉണ്ണിയുടെ ബിസിനസ്സിന്റെ തന്ത്രവും വിജയവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.


നിര്‍മ്മലയെ ഉണ്ണിക്കിഷ്ടമാ. പക്ഷെ ഇന്നെ വരെ അതാര്‍ക്കും മനസ്സിലാക്കുവാനായില്ല.. ഉണ്ണിയുടെ ഓഫീസില്‍ ഏറ്റവും അധികം പീഠനം സഹിക്കുന്ന വ്യക്തിയും ഏറ്റവും ശംബളം വാങ്ങുന്ന ആളും നിര്‍മ്മലയാണ്. പാര്‍വ്വതിയെപ്പോലെ തന്നെ, നിര്‍മ്മലക്ക് ഉണ്ണിയുടെ അടുത്ത് നിന്നും ശകാരവും അടിയും കിട്ടാത്ത ദിവസങ്ങളില്ലാ.. എന്നാലും നിര്‍മ്മല എന്തിനും എപ്പോഴും ഉണ്ണിയുടെ അടുത്തുണ്ട്...

ഉണ്ണ്യേട്ടാ‍ ഇതെങ്ങട്ടാ വണ്ടി ഓടിച്ച് പോണെ. നമ്മുടെ വീടും, വടുതല സ്കൂളും കഴിഞ്ഞ് വട്ടം പാടമെത്താറായി..........

“നീയെന്താ പെണ്ണേ വീടെത്താറായിട്ടെന്നോട് പറയാതിരുന്നത്...”

‘ഞാനെങ്ങിനെയാ പെട്ടെന്ന് അങ്ങ്ട്ട് പറയാ..........’

‘ഉണ്ണ്യേട്ടനെപ്പളാ കലി കയറുകയെന്നറിയില്ലല്ലോ...........”

ഉണ്ണി വണ്ടി തിരിച്ച് ചെറുവത്താനിയിലേക്ക് യാത്രയായി.. വടുതല സ്കൂളെത്തിയപ്പോ വണ്ടി നിന്നു അവിടെ...

‘പാര്‍വ്വതി ആ പലചരക്ക് കടേ പോയി.. അല്പം മല്ലി, മുളക് തുടങ്ങിയ സാധങ്ങള്‍ വാങ്ങി വരൂ.. ഞാന്‍ വണ്ടിയില്‍ തന്നെ ഇരിക്കാം ......’

“അതൊക്കെ വീട്ടിലുണ്ടല്ലോ..?”

“തല്‍ക്കാലം പറഞ്ഞതനുസരിച്ചാല്‍ മതി.............”

പാര്‍വ്വതി കടയില്‍ നിന്ന് സാധനങ്ങളെല്ലാം വാങ്ങി വണ്ടിയില്‍ കയറി... വീട്ടിലേക്ക് പോകുന്ന വഴിയില്‍ എരുകുളത്തിന്നരികില്‍ പാര്‍വ്വതിയെ ഇറക്കി.........

“പാര്‍വ്വതി പോയി ജാനുവിനെയും കൂട്ടി വാ.............”

“എനിക്ക് ജാനുവിന്റെ വീട്ടിലേക്ക് ഇത് വഴി പോകാനറിയില്ലാ.... “

“എന്നാ നിനക്ക് അറിയുന്ന വഴിയില്‍ കൂടി പോയി അവളെയും കോണ്ടേ തറവാട്ടിലേക്ക് വരേണ്ടൂ............’

പാര്‍വ്വതി നന്നേ വിഷമിച്ചു ജാനുവിന്റെ പുരയിടം കണ്ടെത്താന്‍.......

“ഇതാരാ എന്റെ പാറുകുട്ട്യാ...................”

ജാനു പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.... എത്ര നാളായി മോളെ ഞാന്‍ നിന്നെ കണ്ടിട്ട്... ന്നെ ഒന്ന് വന്ന് കാണാന്‍ തോന്നിയില്ലല്ലോ നിനക്ക്......

ആ ഇപ്പളെങ്കിലും വന്നല്ലോ നീ........ എന്റെ പെരേല് കേറി ഇരിക്ക്...എന്താ മോള്ക്ക് തരാ ഞാനിപ്പോ.........

ഒന്നും വേണ്ട ജാനു. ഉണ്ണ്യേട്ടന്‍ എന്നെ കൊളത്തിന്റെ അവിടെ ഇറക്കി വിട്ടിട്ട് ജാനുവിനെ കൂട്ടി വരാന്‍ പറഞ്ഞു. ഇനി നമ്മളവിടെ എത്താന്‍ വൈകിയാലത്തെ അങ്കം അറിയാമല്ലോ... വേഗം ഒരുങ്ങ്..നമുക്ക് പോകാം.............

ജാനു രണ്ട് മിനിട്ടില്‍ റെഡിയായി പാര്‍വ്വതിക്കൊപ്പം നടന്നു..........

“ജാനു നിനക്ക് ഇപ്പോ എവിടെയാ പണി... ചിലവൊക്കെ എങ്ങിനെ മുട്ടുന്നു. പണ്ട് ഞങ്ങളുടെ കൂടെ താമസിക്കുമ്പോ നിനക്കൊരു അല്ലലും ഉണ്ടായിരുന്നില്ല... ഭക്ഷണത്തിന് ഭക്ഷണവും, പിന്നെ ഉടുക്കാനും, എണ്ണയും സോപ്പും എല്ലാം ന്റെ ഉണ്ണ്യേട്ടന്‍ തന്നിരുന്നല്ലോ നിനക്ക്... ഇപ്പോ എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോ ദുരിതം നിനക്കായി അല്ലേ.....


ഇതാ ഇപ്പോ നന്നായി.......... മോളെന്താ വിചാരിച്ചേ ഉണ്ണി തമ്പ്രാനെപ്പറ്റി. ഈ കരേല് തമ്പ്രാനെക്കൊണ്ട് ഏതെങ്കിലും ഒരാള്‍ക്ക് ദുരിതം ഉണ്ടായിട്ടിട്ടുണ്ടോ...

എനിക്കും അന്നും ഇന്നും ഒരു പോലെ തന്നെ. പക്ഷെ താമസം എന്റെ പെരേലെന്ന് മാത്രം. ഞാന്‍ കാലത്തും വൈകുന്നേരവും പോയി മുറ്റമടിക്കും. പറമ്പിലെ നാളികേരവും അടക്കയും മറ്റും വീണത് എടുത്ത് കയ്യാലയില്‍ വെക്കും. വൈകുന്നരം കുളിച്ച് ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയില്‍ വിളക്ക് വെക്കും.. എനിക്ക് കൈയെത്തുന്ന സ്ഥലത്തെ മാറാലയെല്ലാം അടിക്കും......

വീട് അന്നും ഇന്നും വൃത്തിയായി തന്നെ കിടക്കുന്നു.. ആള്‍ താമസമില്ലാത്ത വീടണെന്ന് ആരും പറയില്ല...

പിന്നെ എന്റെ ശംബളം ഇപ്പോ ഇരുനൂറ് ഉറുപ്പിക കൂട്ടി. പിന്നെ മാസാമാസം കൃത്യമായി നിര്‍മ്മല എന്ന ഒരു പെണ്ണ് എന്റെ പെരേല് കൊണ്ട് വന്ന് തരും...ഒരു കടലാസ്സില് ഒപ്പിട്ട് കൊടുക്കണം. ഞാനണെങ്കില് എല്ലാ മാസവും ഒന്നാം തീയതി കുളിച്ച് റെഡിയായി നിര്‍മ്മലയെ പ്രതീക്ഷിച്ചും കൊണ്ടിരിക്കും...

ഉണ്ണി തമ്പ്രാന്‍ പറഞ്ഞിട്ടിട്ടുണ്ട് എന്നോട് പുറത്ത് എവിടെയും പണിക്ക് പോണ്ടാ എന്ന്...........

“ഈ നിര്‍മ്മലയെ കണ്ടാലെങ്ങെനെ ജാനൂ...........”

“ന്റെ പാറുകുട്ടീ................... നിക്ക് പറയാനറിയില്ലാ...................... “

“എന്തൊരു ചന്തമാണെന്നോ ആ പെണ്ണിനെ കാണാന്‍.........”

“ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും ചന്തമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. വെളുത്ത്, നീണ്ട മുടിയുള്ള, അധികം വണ്ണമില്ലാത്ത, ഒതുങ്ങിയ അരക്കെട്ടും, തുടുത്ത മാറിടവും...... ആരും കണ്ടാല്‍........

എന്തിനു പറേണ് .....പെണ്ണുങ്ങളെന്നെ ആ കൊച്ചിനെ നോക്കിക്കൊണ്ടിരിക്കും..............”

“അവളൊറ്റെക്കാണൊ വരിക.............”

“ഏയ് അവളുടെ കൂടെ ശങ്കരേട്ടനെന്ന ഒരു വയസ്സനും, പിന്നെ ഡ്രൈവറും ഉണ്ടാകും.........”

‘പക്ഷെങ്കില് ഞാനൊരു കാര്യം പറയാം... നല്ല അടക്കവും ഒതുക്കവുമുള്ള ഒരു മോള് തന്നെ. ഒട്ടും തലക്കനമില്ല... ഞാനിത്ര സുന്ദരിയാണല്ലോ എന്ന ഒരു തോന്നലൊന്നും ഇല്ല... എന്നെ ജാനു ചേച്ചീന്നാ വിളിക്കാ........

ഒരു ദിവസേ ഒരു കാര്യൊണ്ടായി......... എന്റെ ചങ്ക് പെടക്കണ് അത് പറേമ്പോ..............

ഒരു ദിവസം ശമ്പളം തരാന്‍ വന്നപ്പോ ന്നോട് ചോദിച്ചു............

“എന്താ ജാനു ചേച്ചി ഭക്ഷണം..............”

“ഈ പാവങ്ങള്‍ക്കെന്താ ഭക്ഷണം........... മരക്കെഴങ്ങ് കൂട്ടാനും, ചമ്മന്തീം....... കഞ്ഞിയും..............”

“എനിക്കും തരോ ജാനു ചേച്ചീ..............”

“ഞങ്ങടെ പെരേന്നൊക്കെ ഇങ്ങള് കഴിക്കോ>>>>>>>>>“

“സന്തോഷത്തോടെ തന്നാല്‍ എവിടെ നിന്നായാലും കഴിക്കും........”

എനിക്കാകെ അങ്കലാപ്പായി എന്റെ പാറുകുട്ട്യേ...........

നിര്‍മ്മലക്കൊച്ച് എന്റെ പെരേ കേറി മുട്ടിപ്പലകമേല് ഇരുന്നു.... ഞാന്‍ ഒരു ചെറിയ ചട്ടീല് കഞ്ഞിയും, വേറൊരു ചട്ടീല് കൂട്ടാനും ചമ്മന്തിയും ഇട്ട് കൊടുത്തു.............

ന്നിട്ട് അതൊക്കെ കഴിച്ചു.............

നിക്കാകെ സങ്കടവും കരച്ചിലും ഒക്കെ വന്നു.... ഈ പാറുകുട്ടിപോലും എന്റെ പെരേന്ന് ഒരിറ്റ് വെള്ളം കുടിച്ചിട്ടില്ല... നല്ലോരു മോള് നിര്‍മ്മല........ ഒടെമ്പ്രാന്‍ ആ മോള്ക്ക് ഇനീം ചന്തോം ആയുസ്സും ഒക്കെ കൊടുക്കട്ടെ.............

ഇതൊക്കെ കേട്ട് ഒട്ടും സഹിച്ചില്ല പാ‍ര്‍വ്വതിക്ക്... കേട്ടതനുസരിച്ച് നിര്‍മ്മല തന്നെ ഭൂലോക സുന്ദരി..... പാര്‍വ്വതി മിണ്ടാതെ വീട്ടിലേക്ക് നടന്നു.............

ജാനുവിനോടൊന്നിച്ച് വീട്ടില്‍ കയറിയ പാര്‍വ്വതിയെ ഉണ്ണി ശ്രദ്ധിച്ചു.. പാര്‍വ്വതിയുടെ മനസ്സ് പതറിയിരിക്കുന്നത് ഉണ്ണി മനസ്സിലാക്കിയെങ്കിലും രണ്ട് പേരും ഒന്നും അറിയാത്ത മട്ടില്‍ ഇരുന്നു.....

“എന്താ ജാനു വിശേഷമൊക്കെ..............”

“നിനക്ക് സുഖമല്ലേ?..............”

“ഇവിടെ വിശേഷിച്ചൊന്നുമില്ലാ........... വേലായിയേട്ടന്‍ പാടത്ത് പണിയെപറ്റി പറഞ്ഞിരുന്നു........”

“ദൈവം തുണച്ചാ നമുക്ക് ഈ ബുധനാഴ്ച കൃഷിയിറക്കാം..........”

“എന്നാ ജാനു ചോറും കറികളെല്ലാം ഉണ്ടാക്കിയിട്ട് പണിക്കാരെയെല്ലാം ഏര്‍പ്പാടാക്ക്...........”

ചീരാമ്പുലി പടവില്‍ തുടങ്ങാം.......... ഒരാഴ്ചക്കുള്ളില്‍ അടിയറയിലും നടല്‍ കഴിക്കണം.... ഞാറ് നടാ‍ന്‍ ചുരുങ്ങിയത് അന്‍പതാളുകളെങ്കിലും വേണം.. എല്ല്ലാം കഴിഞ്ഞ് എനിക്ക് ഒരാഴ്ചക്കുള്ളില്‍ ബേഗ്ലൂരിലേക്ക് പോണം.........

ശരി തമ്പ്രാന്‍............

പാര്‍വ്വതീ................

“എന്തോ ഉണ്ണ്യേട്ടാ.................”

“എന്താ നിനക്കൊരു വല്ലായ്മ............ ഉണ്ണ്യേട്ടന്‍ പൊറോട്ട വാങ്ങിത്തരാത്തതിനാലാണോ...........”

“ങ്ങ്ട്ട് വന്നേ.............. ഉണ്ണ്യേട്ടന്‍ തൊട്ടു നോക്കട്ടെ.........”

നെറ്റിയിലും തലയിലും ഒക്കെ കൈവെച്ചു നോക്കി ഉണ്ണി.. ഏയ് ഒരു കുഴപ്പവും ഇല്ലാ...... പനിയൊന്നും ഇല്ലാ.............

നീ പോയി ജാനുവിനെ സഹായിക്ക് അടുക്കളയില്...ഞാ‍ന്‍ തുപ്രമ്മാനെ കണ്ടിട്ട് വരാം........... അതും പറഞ്ഞ് ഉണ്ണി പറമ്പിലേക്കിറങ്ങി.........


സംഗതികളുടെ കിടപ്പെങ്ങിനെയായാലും പാര്‍വ്വതിക്ക് അസുഖം വന്നാല്‍ പിന്നെ ഉണ്ണിക്കുറക്കം ഇല്ല.. ഏത് നേരവും അവളുടെ അടുത്തായിരിക്കും. ഉമ്മവെച്ചും, തമാശ പറഞ്ഞും, ഇക്കിളിയാക്കിയും, പരിചരിച്ചും കൊണ്ടിരിക്കും... ഓഫീസില്‍ നേരെത്തെ പോയി നേരത്തെ വരും. വരുന്ന വഴി .. കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൊണ്ട് വരും പാര്‍വ്വതിക്ക്.... വൈകുന്നേരം കിടക്കുന്നതിന്ന് മുന്‍പ് പാ‍ര്‍വ്വതിയെ മേല്‍ കഴുകിക്കൊടുക്കും.. പെറ്റമ്മ പോലും ഇങ്ങിനെ പരിചരിക്കുകയില്ല... അത്ര വാത്സല്യമാണവളൊട് ആ അവസ്ഥയില്‍...........

അതേ പോലെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്യും ആരോഗ്യമുള്ളപ്പോള്‍....

കുറേ നാളുകളായി ഈ സ്നേഹവും പരിചരണവുമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാ പാര്‍വ്വതിക്ക്..........

ഉണ്ണി തുപ്രമ്മാനുമായി വീട്ടില്‍ വന്ന് കയറി..

പാര്‍വ്വതീ..............

തുപ്രമ്മാന്‍ പാര്‍വ്വതിയെ കണ്ട് അന്തം വിട്ടു.... മോളങ്ങ് വലുതായല്ലോ. പഠിപ്പ് ഈ കൊല്ലത്തോടെ കഴിയുമല്ലേ. ഇനി ഉണ്ണ്യേ നമുക്ക് ഇവള്‍ക്കൊരു നല്ല ചെക്കനെ കണ്ടു പിടിക്കണം. നമ്മുടെ അന്തസ്സിന്നനുസരിച്ച ഒരുവനെ.. ഈ നാട്ടിലൊന്നും അത്തരക്കാരനില്ല.. നമുക്കാലോചിക്കാം അല്ലേ ഉണ്ണീ സാവകാശം...........

പാര്‍വ്വതി പോയി എന്തെങ്കിലും കുടിക്കാന്‍ കൊണ്ട് വായോ. എത്ര പെട്ടെന്നാ ചൂട് വന്നതല്ലെ തുപ്രമ്മാനെ... പട്ടണത്തില്‍ സ്ഥിരതാമസമായ എനിക്ക് ഇപ്പോ ചൂട് തീരെ സഹിക്കാനാകുന്നില്ല. ഈ വീട്ടില് ഞാന്‍ തണുപ്പിക്കുന്ന ഒരു യന്ത്രം പിടിപ്പിച്ചിട്ടുണ്ട് തുപ്രമ്മാനെ. കുറച്ച് കഴിഞ്ഞ് കാണിക്കാം.. പിന്നെ ഫോണും വെച്ചു....

ഇതൊക്കെ എപ്പോ സാധിച്ചു.. ഞാനൊന്നും അറിഞ്ഞില്ലല്ലോ?... പറമ്പില്‍ കൂടി കാലിടുന്നത് ശ്രദ്ധിച്ചിരുന്നു. കാലുകള്‍ ഈ മുറ്റത്ത് അവസാനിച്ചതും കണ്ടു. പിന്നെ നീ ഈയിടെയായി ഇവിടെ വരാത്തതിനാല്‍ ഞാനാരോടും ചോദിച്ചതുമില്ല....

ഫോണ്‍ അപേക്ഷിച്ചിട്ട് കുറേ നാളായിരുന്നു. പക്ഷെ പല കാരണങ്ങളാലും അത് വേണ്ട സമയത്ത് കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ വൈകിച്ചില്ലാ.... ഇപ്പോള്‍ ഇങ്ങോട്ട് വിളിക്കാനും, അങ്ങോട്ട് വിളിക്കാനും ആരുമില്ലാ ഈ വീട്ടില്‍. പാര്‍വ്വതിയുടെ പഠിപ്പ് കഴിയട്ടെ. ചില മാറ്റങ്ങളൊക്കെ വരുത്തണം. എനിക്കീ വീടും പരിസരവും മറക്കാനാകുമോ?... എന്റെ ദൈവ കാര്‍ന്നവന്മാരും എന്റെ ചേച്ചിയും കിടക്കുന്ന സ്ഥലമല്ലേ....

മോനെ ഉണ്ണ്യേ........ നീ എന്റെ മോന്‍ ബാലന്റെ പ്രായമാ...... അവനിപ്പോ രണ്ട് കുട്ടികളായി... നീയിങ്ങനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നതെന്താ മോനെ.. നിന്റെ കാര്യങ്ങളന്വേഷിക്കുന്നതിന് ആരുമില്ലാ എന്ന് ധരിക്കരുത്. ഞാന്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിന്റെ പാപ്പനേയും, വക്കീലേട്ടനേയും കാണണമെന്ന് വിചാരിച്ചിരിക്കയാ....

നിന്റെ തള്ള മരിക്കുന്നതിന് മുന്‍പ് എന്നോട് എന്താ പറഞ്ഞിട്ടുള്ളത് എന്ന് നിനക്കോര്‍മ്മയില്ലേ ഉണ്ണീ.......... എനിക്കത് മറക്കാന്‍ പറ്റുമോ ഉണ്ണീ‍.. എനിക്ക് സ്വന്തം പെങ്ങളെപ്പോലെയായിരുന്നു നിന്റെ ചേച്ചീ... എന്റെ കെട്ട്യോള് എപ്പോഴും പറയുമായിരുന്നു മാളുകുട്ടിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരുന്നെങ്കില്‍ ഈ കരയില്‍ വെച്ചേറ്റവും സൌന്ദര്യമുള്ള പെണ്‍കുട്ടിയായിരുന്നേനെ.....

നിന്റെ അഛനും, ചേച്ചിക്കും നീ വളര്‍ന്ന് ഈ നിലയിലായി നില്‍ക്കുന്നത് കാണാനായില്ല... മോനെ ഈ തുപ്രമ്മാനെ ധിക്കരിക്കരുത്... മോന്‍ കല്ല്യാണം കഴിച്ച് ഒരു കുടുംബമായി ജീവിക്കുന്നതും, ഈ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നതും എനിക്ക് കണ്ണടക്കുന്നതിന് മുന്‍പ് കാണണം... എനിക്ക് വയസ്സ് ഏറെയായി.. ഇനി അധികം നാളൊന്നുമില്ലാ..........

എല്ലാം ശരിയാകും തുപ്രമ്മാനെ.. ഈ പാര്‍വ്വതിയെ പഠിപ്പിച്ച് നല്ല ഒരു ജോലിയില്‍ ഇരുത്തണം. അതാണ് എന്റെ പ്രധാന ലക്ഷ്യം. രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ അവളുടെ ഡിഗ്രി കഴിയും.. അത് കഴിഞ്ഞാല്‍ അമ്മായിയെ തിരിച്ച് വിളിക്കണം.. അല്ലെങ്കില്‍ പോയി കൊണ്ട് വരണം. ഞാനായിട്ട് പറഞ്ഞയച്ചതൊന്നുമല്ലല്ലോ... അവര്‍ സ്വയം പോയതല്ലേ.. അമ്മാവനേയും ഞാന്‍ ഇങ്ങട്ട് കൊണ്ട് വരുവാന്‍ തയ്യാറാണ്. അമ്മാവന്‍ വരുമോ എന്നറിയില്ലാ....

എനിക്ക് കൂടെ കൂടെ ബേഗ്ലൂര്‍ ആപ്പിസിലേക്ക് പോകേണ്ടതായിട്ടുണ്ട്. അവിടെ ഒരു വീട് വാങ്ങിയിട്ടുണ്ട്. ഇനി മദ്രാസിലും ഒരു ബ്രാഞ്ചിന്റെ ആലോചന ഉണ്ട്..

തുപ്രമ്മാനെ ഇനി ഇവിടെ നിന്ന് ഊണ് കഴിച്ചിട്ട് പോകാം.........

“എന്നാല്‍ അങ്ങിനെയാകട്ടെ”

പാര്‍വ്വതീ...........

“എന്താ ഉണ്ണ്യേട്ടാ..............”

“ഭക്ഷണത്തിന് ഒരാള്‍ കൂടിയുണ്ട്.......”

“എല്ലാം കൊണ്ട് വന്ന് വെക്ക്...............”

തുപ്രമ്മാനും ഉണ്ണിയും ഉണ്ണാനിരുന്നു. പാര്‍വ്വതി മാറി നിന്നു...

“പാര്‍വ്വതീ..... നീയിരിക്കുന്നില്ലേ............”

“ഞാന്‍ പിന്നെ കഴിച്ചോളാം..............”

“അത് വേണ്ട.......... നീ ഒപ്പം ഇരുന്നോ........ ദാ ഉണ്ണ്യേട്ടന്റെ അരൂത്ത് തന്നെ ഇരുന്നോ...........”

‘പാര്‍വ്വതിയെ ഉണ്ണി അരികെ പിടിച്ചിരുത്തി............’

“ഞാന്‍ ഒരു പ്ലെയിറ്റെടുത്തിട്ട് വരാം...........”

‘ഇപ്പൊ ഇനി അതെടുക്കാനൊന്നും പോകേണ്ട.... ഈ കിണ്ണത്തില്‍ നിന്ന് തന്നെ നി ഉണ്ടോ... നമുക്ക് രണ്ട് പേര്‍ക്കും കൂടി ഇത് മതി.........”

ഉണ്ണിക്ക് പാര്‍വ്വതിയോടുള്ള സ്നേഹത്തിന്റെ ആഴം ഇപ്പോഴാ തുപ്രമ്മാന്‍ ശ്രദ്ധിച്ചത്.. പാര്‍വ്വതി ഭാഗ്യവതിയാ..........

എന്നാ ഞാന്‍ അങ്ങ്ട്ട് ഇറങ്ങട്ടെ ഉണ്ണ്യേ...... നമുക്ക് വൈകിട്ട് കാണാം.. പാടത്തേക്ക് പോകുകയും ചെയ്യാം.....

തുപ്രമ്മാന്‍ വീട്ടിലേക്ക് തിരിച്ചു...

‘പാര്‍വ്വതീ..............’

നീ പോയി നമ്മുടെ പുതിയ മുറിയിലെ ബെഡ് ഷീറ്റെല്ലാം മാറ്റി, പുതിയത് വിരിക്ക്... തലയിണ ഉറയും മാറ്റണം.. പിന്നെ ജനലുകളെല്ലാം അടച്ച് ഏസി ഓണാക്കി ഇട്... ഞാനിപ്പൊ വരാം.....

ഉണ്ണി വിശ്രമിക്കാന്‍ പുതിയതായി പണിത എയര്‍ കണ്ടീഷന്റ് മുറിയിലെത്തി.............

“എന്തൊരു തണുപ്പാ ഉണ്ണ്യേട്ടാ ഇതിന്നകത്ത്.............”

“തണുപ്പൊക്കെ ഞാന്‍ മാറ്റിത്തരാം......... പാര്‍വ്വതിയെ കോരിയെടുത്തി കട്ടിലില്‍ കിടത്തി”

[തുടരും]

Copyright © 2009. All rights reserved











\====================

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ....[നോവല്‍].. ഭാഗം 23

ഇരുപത്തി രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച..>>>
+++

നേരം വെളുത്തതറിയാതെ പാറുകുട്ടിയുടെ ഉറക്കം കണ്ട് ഉണ്ണിക്ക് ഒന്നും തോന്നിയില്ല. ഉണ്ണി താഴെ പോയി പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച് അടുക്കളയില്‍ കയറി വലിയമ്മ ഉണരും മുന്‍പെ അല്പം സ്വാതന്ത്ര്യം എടുത്ത് ഒരു കട്ടന്‍ കാപ്പി ഇട്ട് കുടിച്ചു. വിറക്ക് അടുപ്പ് കത്തിക്കാന്‍ അല്പം പ്രയാസമുണ്ടായെങ്കിലും കാര്യമെല്ലാം നടന്നു.
>>>>>>

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍

Unknown said...

ജെ പി സാറെ
എന്താ ഇത്ര അമാന്തം എഴുത്ത് തുടരാന്‍......
വേഗം എഴുതൂന്നേ..............
പ്ലീസ്...................

ജാനകി

Unknown said...

valare nannaavunnundu novel
ithoru hard copy aayi publish cheyyanulla paripaadi undo?
aadyathe blog pranaya novel aanennu thonnunnu....

സബിതാബാല said...

orupaatu ishtamaayi aasayam....