Wednesday, September 22, 2010

ശാന്തേടത്തി


തികച്ചും അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ശാന്തേടത്തിയുടെ വീട്ടിലേക്കുള്ള യാത്ര. പെരിഞ്ഞനത്ത് പോകുന്ന വഴി എന്റെ പെണ്ണ് പറഞ്ഞു നമുക്ക് ശാന്തേടത്തിയുടെ വീട്ടിലൊന്ന്‍ കയറിയിട്ട് പോകാമെന്ന്. കല്യാണവീട്ടിലെ റിസപ്ഷന്‍ നാല്‍ മണിയോടെ എത്തിയാല്‍ മതിയല്ലോ എന്ന് ഞാനും കരുതി.

വാഹനം നാട്ടികയിലെത്തിയപ്പോള്‍ ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. തിരിയേണ്ട സ്ഥലമെത്തുമ്പോള്‍ പറഞ്ഞോളാന്‍. എനിക്കും ഏതാണ്ട് ഒരു ധാരണയുണ്ടായിരുന്നു. അതനുസരിച്ച് നാട്ടികയിലുള്ള ശാന്തേടത്തിയുടെ വസതിയിലെത്തി.

ഉച്ച സമയത്ത് ഒരു വീട്ടില്‍ കയറാന്‍ പറ്റിയ സമയമല്ലാത്തതിനാല്‍ ഞങ്ങള്‍ തൃപ്രയാറില്‍ നിന്ന് ലഞ്ച് കഴിച്ചു. ഞാന്‍ യാത്രാ വേളയില്‍ നോണ്‍ കഴിക്കാറില്ല. സാമ്പാറും ചോറുമാണ്‍ ഇഷ്ടം. എന്റെ എടാകൂടത്തിന്‍ യാത്രകളിലാണ്‍ കാര്യമായ തീറ്റ.

ഞങ്ങള്‍ വാഹനം നിര്‍ത്തിയ സ്ഥലത്ത് ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു. മൊത്തത്തില്‍ ഹോട്ടലിന്റെ ചുറ്റുപാടും മറ്റും കണ്ടപ്പോള്‍ ഞാനും വിചാരിച്ചു കുറച്ചങ്ങോട്ട് നടന്നാല്‍ വേറെയും ഹോട്ടല്‍ കാണുമല്ലോ?. കൂടാതെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ ഈ പരിസരത്ത് കാണാതിരിക്കില്ലല്ലോ എന്ന് ഞാനും വിചാരിച്ചു.

അമ്പലത്തിലേക്ക് പോകുന്ന റോട്ടില്‍ പ്രവേശിച്ചതും എന്റ്റെ പെണ്ണ് ഒരു ഹോട്ടല്‍ ചൂണ്ടിക്കാണിച്ചിട്ട് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. അവള്‍ക്ക് ചപ്പാത്തിയും ചിക്കന്‍ കറിയും എനിക്ക് ഊണും ഓര്‍ഡര്‍ നല്‍കിയപ്പോളാണ്‍ മനസ്സിലായത് അവിടെ ഊണില്ലാ എന്നും. ബിരിയാണി തുടങ്ങിയ വിഭവങ്ങളേ ഉള്ളൂവെന്ന്.

കൂടെ പിള്ളേരുണ്ടായിരുന്നെങ്കില്‍ അവളെ അവിടെ ഉപേക്ഷിച്ച് എനിക്ക് നാടന്‍ ഭക്ഷണം കഴിച്ച് വരാമായിരുന്നു. ഇനി വീണ്ടും ഇവിടെ നിന്നിറങ്ങി മറ്റൊരിടത്ത് കയറിയിറങ്ങാനുള്ള അവസ്ഥയായിരുന്നില്ല അപ്പോള്‍. അതിനാല്‍ അവളുടെ കൂടെ ചിക്കന്‍ കറിയും ചപ്പാത്തിയും കഴിച്ചു.


ശാന്തേടത്തിയുടെ വീട്ടിലെത്തുന്നത് ഒന്നര മണിക്കാണ്‍. ശന്തേടത്തിയും രാമകൃഷ്ണേട്ടനും ഭക്ഷണം കഴിഞ്ഞ് ഉച്ചമയക്കത്തിലായിരിക്കുമെന്ന് വിചാരിച്ചു. എന്റെ വീട്ടില്‍ എന്നെ ഈ സമയത്ത് കാണാന് വരുന്ന വരെയൊന്നും എനിക്കിഷ്ടമില്ല. അങ്ങിനെയിരിക്കുന്ന ഈ ഞാനെന്ന വ്യക്തി മറ്റുള്ളവരുടെ വീട്ടില്‍ ഈ സമയത്ത് കയറിയിറങ്ങുക ശരിയാണോ. അല്ല എന്നെനിക്കറിയാം.

പക്ഷെ എന്റെ പെണ്ണ് പറഞ്ഞു. നമ്മള്‍ ശാന്തേടത്തിയെ കാണാന്‍ മാത്രമാ‍യി ഈ വഴിക്ക് വന്നെന്ന് വരില്ല. നിങ്ങള്‍ക്കാണെങ്കില്‍ പണ്‍ടത്തെപ്പോലെ ദീര്‍ഘദൂരം വണ്ടിയോടിക്കാന്‍ വയ്യാതിരിക്കുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാലും നമ്മളൊന്ന് അവിടെ കയറിയിറങ്ങാം.

ഞാനങ്ങിനെ എന്റെ പെണ്ണ് പറയുന്നതൊക്കെ കേള്‍ക്കുന്ന ഒരു കോന്തനല്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ ഈ ശാന്തേടത്തിയെ എനിക്കും ഇഷ്ടമാണ്‍. ഞാന്‍ ശാന്തേടത്തിയെ പരിചയപ്പെടുന്നത് മസ്കത്തില്‍ നിന്നാണ്‍. ശാന്തേടത്തിയുടെ ഭര്‍ത്താവ് രാമകൃഷ്ണേട്ടന്‍ ബ്രിട്ടീഷ് ബേങ്ക് ഓഫ് മിഡ്ഡില്‍ ഈസ്റ്റിന്റെ സീനിയറ് ഓഫീസറായിരുന്നു. [ഇപ്പോഴത്തെ എച്ച് എസ് ബി സി യില്‍ അത് ലയിച്ചുവെന്നാണ്‍ എന്റെ ധാരണ].

ശാന്തേടത്തി ഷട്ടില്‍ കളിക്കാന്‍ പോയിരുന്നു. ഷട്ടില്‍ കളിക്കുന്നത് കണ്ടാല്‍ തോന്നും ആള്‍ ഒരു ഇരുപത് വയസ്സ് താഴെയുള്ള പെണ്‍കുട്ടിയായിരിക്കുമെന്ന്. പരിചയപ്പെട്ടപ്പോളല്ലേ മനസ്സിലാകുന്നത് ഒരു മദ്ധ്യ വയസ്കയാണെന്ന്‍. വളരെ നല്ല പെരുമാറ്റവും ആചാരമര്യാദയുമാണ്‍ ശാന്തേടത്തിയെ ഞങ്ങളോടടുപ്പിച്ചത്. എപ്പോള്‍ വീട്ടില്‍ ചെന്നാലും എന്തെങ്കിലും കുടിക്കാനും തിന്നാനും തരും.

ഞാന്‍ സുലൈമാനി എന്ന് വിളിക്കുന്ന കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്ന് ശാന്തേടത്തി ഇന്നും ഓര്‍ക്കുന്നു. മസ്കത്തില്‍ ഞങ്ങള്‍ ജീവിച്ചിരുന്നത് ഏതാണ്ട് മുപ്പത്തിയഞ്ച് കൊല്ലം മുന്‍പാണ്‍. ശാന്തേടത്തിക്ക് ഒരു മകനും മകളും. മകന്‍ അകാല ചരമമടഞ്ഞു. അതില്‍ പിന്നെ ശാന്തേടത്തിയേയും ചേട്ടനെയും വീട്ടില്‍ പോയി കാണുവാന്‍ ഞങ്ങള്‍ക്ക് മാനസികമായി തളര്‍ന്നിരുന്നു. എല്ലാം മറന്നല്ലേ പറ്റൂ. കാലത്തിന്‍ അതിന്‍ കഴിയും.

ശാന്തേടത്തിയുടെ വീടിന്റെ മുന്‍ വശം ആകെ മാറിയിരിക്കുന്നു. പണ്ട് ഒരു പാടമായിരുന്നു, അതില്‍ കൂടിയുള്ള ഒരു വലിയ വരമ്പില്‍ കൂടി വീടിന്റെ ഗെയിറ്റിന്നരികിലെത്താം. ഇപ്പോള്‍ ആ വല്യരമ്പ് കാണുന്നില്ല. അതെല്ലാം തൂര്‍ത്ത് പറമ്പാക്കി അവിടെയും ഒരു ഗെയിറ്റ് വെച്ചു. അങ്ങിനെ രണ്‍ട് ഗെയിറ്റ് താണ്ടി വേണം വീട്ടിലെത്താന്‍.

“നായയുണ്ട് സൂക്ഷിക്കുക” എന്നൊരു ബോര്‍ഡ് കണ്ട ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. സൂക്ഷിക്കണം……….. “നായയെല്ലാം എപ്പഴേ ചത്തു. ഇപ്പോ ഒന്നിനേ പേടിക്കേണ്ട” എന്നും പറഞ്ഞ് ഓള്‍ ഗേറ്റ് തുറന്നു ഉള്ളില്‍ പ്രവേശിച്ചു. അവള്‍ക്കല്ലെങ്കിലും എന്നേക്കാളും ധൈര്യമാണ്‍ എന്തിനും. ഞാന് അവളുടെ പിന്നാലെ നടന്നു…….

കോളിങ്ങ് ബെല്ലമര്‍ത്തിയതും സ്വതസിദ്ധമായ പുഞ്ചിരിയില്‍ ഉറക്കച്ചടവൊന്നുമില്ലാതെ ശാന്തേടത്തി വന്ന് വാതില്‍ തുറന്നു. ശാന്തേടത്തിയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി. ആള്‍ ഉറക്കത്തിലല്ല. രണ്ട് പേര്ക്കും ഉച്ചയുറക്കം തീരെ ഇല്ലെന്നും പറഞ്ഞു.

സാധാരണ ഗള്‍ഫില്‍ കഴിഞ്ഞിരുന്നവര്‍ പ്രത്യേകിച്ച് പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നവര്‍ മിക്കവരും ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ ഉറങ്ങുന്നവരാണ്‍. ആ ഉറക്കം ഒരു കണക്കില്‍ ആ ചൂടുള്ള നാട്ടില്‍ അനിവാര്യം തന്നെ. അവിടെ 8 മുതല്‍ 1 മണീ വരെയും 4 മുതല്‍ 7 വരെയും ആണ്‍ ജോലി സമയം 80 ശതമാനം ജീവനക്കാര്‍ക്കും. നമ്മുടെ നാട്ടില് 10 മണിക്ക് ഓഫീസ് ജീവിതം ആരംഭിക്കുമ്പോള്‍ അവിടെ 8 മണിക്ക് തുടങ്ങും. പക്ഷെ രണ്ട് തവണ ഓഫീസിലേക്കുള്ള യാത്ര ഗള്‍ഫിലേ നടക്കൂ……..

അന്ന് എന്റെ വീട് ഓഫീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു. ഇരുപത് മിനിട്ടിന്നുള്ളില്‍ ഓഫീസിലെത്താം. വീട്ടില്‍ നിന്ന് 160, 120 എന്നീ സ്പീഡില്‍ അനുവദനീയമായ ഏരിയായില്‍ കൂടി 80 ല്‍ ഓടിക്കാവുന്ന ടൌണ്‍ഷിപ്പിലായിരുന്നു എന്റെ ഓഫീസ്. പിന്നെ അവിടുത്തെ റോഡും വാഹനങ്ങളും എല്ലാം ദി ബെസ്റ്റ് ഇന്‍ ദി വേള്‍ഡ് ആയിരുന്നു.

420 കിലോമീറ്റര്‍ അകലെയുള്ള ദുബായിലേക്ക് എനിക്ക് ആഴ്ചയില്‍ രണ്‍ട് ദിവസമെങ്കിലും പോകേണ്ടിയിരുന്നു. അത്രയും ദൂരം മൂന്ന് മണിക്കൂറ് കൊണ്ടെത്താം. 160 അനുവദിച്ച സ്ഥലത്ത് 200 നും അതിന്‍ മുകളിലും പോകാം. ഹൈവേയില്‍ സാറ്റലൈറ്റ് റഡാര്‍ സിസ്റ്റം ആണ്‍ ഓവര്‍ സ്പീഡ് കണ്ട് പിടിച്ചീരുന്നത്. എന്റെ വാഹനത്തില്‍ ചൈനീസ് നിര്‍മ്മിതമായ റഡാര്‍ ഡിക്ടെറ്റര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവനെന്നെ രക്ഷിച്ചിരുന്നു.

അതൊക്കെ അന്തക്കാലം………. ശാന്തേടത്തിയെ ഓര്‍ത്തപ്പോള്‍ ആ മരുഭൂമിയും മനസ്സിലടിഞ്ഞു. അല്ലെങ്കിലും ഈ ഏടത്തിയെ എനിക്ക് സമ്മാനിച്ചത് ആ മണലാരണ്യമല്ലേ? അപ്പോള്‍ ആ നാടിനെ പറ്റി നാല്‍ വരിയെഴുതുക എന്നത് നല്ലൊരു കാര്യമല്ലേ..

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു ലെബനാനിയായിരുന്നു എന്റെ ഇമ്മിഡിയറ്റ് ബോസ്സ്. തുടക്കത്തില്‍ ഒരു ശല്യക്കാരനായിരുന്നു അയാള്‍. പിന്നീട് ഒരു പരുക്കസ്വഭാവമായിരുന്ന എന്നെ അയാള്‍ക്കിഷ്ടപ്പെട്ട് തുടങ്ങി. ഞാന്‍ പരുക്കനാക്കപ്പെട്ടതാണ്‍ കാലങ്ങള്‍. ഇങ്ങോട്ട് എന്ത് കാണിച്ചാലും അതേ നാണയത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരുന്നതിനാല് പിന്നെ അയാള്‍ എന്നെ സ്വീകരിച്ചു, എല്ലാം തന്നു.

ഡസര്‍ട്ട് ഡ്രൈവിങ്ങും, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും, ട്രക്കിങ്ങും എല്ലാം ഞാന്‍ അയാളില്‍ നിന്ന് സ്വായത്തമാക്കി. അയാളുടെ നല്ല കാര്യങ്ങള്‍ മാത്രം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തി. അയാള്‍ക്കൊരു നര്‍ത്തകിയായ ആഗ്ലോ ഇന്ത്യന്‍ ഗേള്‍ ഫ്രണ്ട് ഉണ്ടായിരുന്നു. എനിക്കും ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാകണമെന്ന ആഗ്രഹം അയാളില്‍ കൂടിയാണ്‍ വളര്‍ന്ന് പന്തലിച്ചത്.

മണലാരണ്യത്തിലെ ഓര്‍മ്മകള്‍ ഇവിടെ വെച്ച് നിര്‍ത്താമല്ലേ. അല്ലെങ്കില്‍ പറഞ്ഞ് വന്ന വിഷയം മറക്കും. ശാന്തേടത്തി ഞങ്ങളെ സ്വീകരിച്ചിരുത്തി. അല്പ സമയത്തിന്നുള്ളില്‍ രാമകൃഷ്ണേട്ടനും ചേര്‍ന്നു.

രാമകൃഷ്ണേട്ടനില്‍ നിന്നായിരുന്നു ഞാന്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സിനെ പറ്റി പഠിച്ചത്. ചേട്ടന്‍ പണ്ടും ഇപ്പോഴും ഫിറ്റ് തന്നെ. എഴുപത് വയസ്സ് കഴിഞ്ഞിട്ടും യൌവനം തുളുമ്പുന്ന മുഖവും സംസാരവും എല്ലാം. എനിക്ക് വെയര്‍ & ടയര്‍ കുറച്ചധികം ഉണ്ട്. താളം തെറ്റിയ എന്റെ ജീവിതമായിരുന്നു എന്നെ അവിടെക്കൊണ്ടെത്തിച്ചത്.

ഞാന്‍ ഒരു കാലത്ത് മുഴുക്കുടിയനും ചെയിന്‍ സ്മോക്കറും ആയിരുന്നു. ഡ്രാഫ് ബീയര്‍ എന്റെ ഇഷ്ടപാനീയമായിരുന്നു. പബ്ബില്‍ പോകുക പതിവാക്കി. അവിടെ നിരനിരയായി വെച്ചിരിക്കുന്ന ഡ്രാഫ്റ്റ് ബീയറുകള്‍ എനിക്ക് ഹരം പകര്‍ന്നു.

മസ്കത്തിലെ പബ്ബുകളില്‍ സ്നൂക്കര്‍, ഡാര്‍ട്ട് മുതലായ സ്പോര്‍ട്ട്സ് വിഭവങ്ങളും ഉണ്ടായിരുന്നു. ചിലയിടത്ത് ഡിസ്കോ, ബെല്ലി ഡാന്‍സ് എന്നിവയും. എനിക്ക് സ്പോര്‍ട്ട്സില്‍ ഒന്നിലും കമ്പമുണ്ടായിരുന്നില്ല. ഫ്രീ ഹവേഴ്സില്‍ ഒരു ഡ്രിങ്ക് ഫ്രീ അല്ലെങ്കില്‍ നേര്‍ പകുതി വില. ആ സമയങ്ങളില്‍ ചേക്കേറി കുറച്ച് അധികം വാങ്ങിവെക്കും.


ബെല്ലി ഡാന്‍സ് അന്നും ഇന്നും ഹരം തന്നെ. നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ് വിട്ടതില്‍ പിന്നെ ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് സിറ്റിയില്‍ നിന്നാണ്‍ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ പണ്ട് മസ്കത്തില്‍ മാത്രമായിരുന്നു ഡിസ്കോ ഡാന്‍സും ബെല്ലി ഡാന്‍സും ഉണ്ടായിരുന്നത്. അവിടെയുള്ള അറബികള്‍ക്ക് ഒന്നും നിഷിദ്ധമായിരുന്നില്ല. എല്ലാം ആസ്വ്സദിക്കാം. ഒരു കണ്ടീഷന് മാത്രം വിദേശീയരെപ്പോലെ മദ്യം വീട്ടില്‍ കരുതാന്‍ പാടില്ല. ഹോട്ടലില് വെച്ച് സേവിക്കാം.


എന്റെ എഴുത്ത് വീണ്ടും പഴയ കാലങ്ങളിലേക്ക് മടങ്ങി. നാട്ടികയിലെ ശാന്തേടത്തിയുടെ വീട്ട് പൂമുഖത്തിരുന്ന് ഞങ്ങള്‍ സൊള്ളാന്‍ തുടങ്ങി. പഴയ കാലങ്ങള്‍ അയവിറക്കി. എന്റെ പെണ്ണും ശാന്തേടത്തിയും പണ്ട് നാട്ടിലായിരിക്കുമ്പോളും ഫോണില്‍ സൌഹൃദം പുലര്‍ത്തിയിരുന്നു. ശാന്തേടത്തിയുടെ മകന്റെ വേറ്പാടിന്‍ ശേഷം ആ ലിങ്ക് താല്‍കാലികമായി വിഛേദിച്ചിരുന്നു രണ്ട് കൂട്ടരും.


ശപിക്കപ്പെട്ട ഓര്‍മ്മകള്‍ മായക്കപ്പെടുന്നത് ഒരു അനുഗ്രഹം തന്നെ.

ഞങ്ങള്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞ് തുടങ്ങി. കുറേ കാലത്തിന്‍ ശേഷമായിരുന്നു ഇത്തരമൊരു സംഗമം. ഞാന്‍ വെറുതെ ഇരിക്കില്ലായെന്ന് ശാന്തേടത്തിക്കറിയാമായിരുന്നു. കഞ്ഞി കുടിക്കാനുള്ള വകയുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും പ്രയത്നിക്കുന്നു. എന്തെങ്കിലും പ്രതിഫലം കിട്ടിയാല്‍ അതൊരു പ്ലസ്…..

“പ്രകാശന്‍ ഇപ്പോഴും പഴയ ചാനലിലെ ജോലിയെല്ലാം ഇല്ലേ..?”
ഇല്ല ശാന്തേടത്തി…അതെല്ലാം നിര്‍ത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു……….

“ഇപ്പോ എന്താ ഏര്‍പ്പാട് സമയം കളയാന്‍…….”
പ്രത്യേകിച്ചൊന്നും ഇല്ല. എഴുത്തില്‍ കമ്പം വന്നിരിക്കുന്നു… എന്തെങ്കിലും കുത്തി വരക്കും.

“പുസ്തകമായി ഇറക്കിയോ രചനകളൊക്കെ………?”
യേയ്………. അത്രത്തോളമായില്ല. എന്റെ എഴുത്തൊക്കെ ബ്ലൊഗിലാ. ഇവിടെ നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഏടത്തിക്ക് കാണാം……….

“ഇവിടെ നെറ്റില്ലാ പ്രകാശാ. ഞാന്‍ നിഷക്കുട്ടിയോട് പറയാം. അവളെപ്പോഴും അതിന്റെ മുന്നിലാ…..

ശാന്തേടത്തിയുടെ മകളാണ്‍ നിഷ. പഠിത്തത്തില്‍ നമ്പര്‍ വണ്ണായിരുന്നു നിഷ. ഇപ്പോള്‍ കുടുംബസമേതം കഴിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദുബായിലാണ്‍.

ചെറുപ്പത്തിലും നിഷയും അവളുടെ സഹോദരന്‍ രഘുവും മസ്ക്ത്തിലുണ്‍ടായിരുന്നു. അതിനാല്‍ എനിക്ക് ഈ കുട്ടികളുമായി വളരെ സ്നേഹവും അടുപ്പവുമാണ്‍. രഘുവിന്റെ നിര്യാണം രണ്ട് മൂന്ന് കൊല്ലം മുന്‍പാണെന്ന് തോന്നുന്നു. രോഗം മുന്‍ കൂട്ടി അറിയാന്‍ സാധിക്കാതെ അകാലത്തില്‍ പൊലിഞ്ഞു ആ നക്ഷത്രം. ഇപ്പോഴും വേദനയോടെ മാത്രമേ എനിക്ക് രഘുവിനെ ഓര്‍ക്കാന്‍ കഴിയൂ….

ജീവിതമല്ലേ………. എല്ലാം സഹിക്കുക തന്നെ….

“അപ്പോ പ്രകാശന്റെ രചനകളൊന്നും ഞങ്ങള്‍ക്ക് വായിക്കാന്‍ കിട്ടില്ലാ എന്ന് പറയാം അല്ലേ..
എന്റെ ചില രചനകള്‍ ഞാന്‍ ശാന്തേടത്തിക്ക് അയച്ച് തരാം. പോസ്റ്റല്‍ അഡ്രസ്സ് പറയൂ………

എന്റെ പെണ്ണും ഏടത്തിയും വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാന്‍ പറമ്പില്‍ ചുറ്റിയടിച്ചു. അവിടെ നിറയെ ജാതി മരങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നു. അതൊക്ക് ഇപ്പോഴും പരിപാലിച്ചിരിക്കുന്നു. വീട്ടുപണിക്ക് ആള്ക്കാരെ കിട്ടാതെയായപ്പോള്‍ നായയേയും മറ്റും ഉപേക്ഷിക്കേണ്ടി വന്നു. ഗേറ്റില്‍ തൂങ്ങിക്കിടക്കുന്ന ബോര്‍ഡ് മാത്രം ബാക്കിയായി. നായക്കൂട്ടില്‍ ചകിരിയും ചിരട്ടയും ഇട്ട് വിറകുപുരയാക്കി………….

എല്ലായിടത്തെപ്പോലെയും ഇവിടെയും വൃദ്ധദമ്പതിമാര്‍……….എന്റെ വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ. പക്ഷെ ഞാന്‍ സിറ്റിയിലായതിനാല്‍ എനിക്കൊരു ലൈഫ് ഉണ്ട്. പക്ഷെ നാട്ടിന്‍ പുറത്തെ സ്ഥിതി അങ്ങിനെയല്ലല്ലോ> ഒരു നേരം അടുക്കളയില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട് അവസ്തയാണ്.

എനിക്ക് നാട്ടിന്‍ പുറത്തെ പറമ്പും, കുളങ്ങളും, തോടും എല്ലാം വളരെ പ്രിയമാണ്‍ ഇപ്പോഴും. ഞങ്ങള്‍ ഇങ്ങോട്ട് തിരിക്കുന്നതിന്‍ മുന്‍പ് തളിക്കുളത്ത് ഉമയേയും അശോകനേയും കാണാന്‍ പോയി. പക്ഷെ അവര്‍ അവിടെയുണ്ടായിരുന്നില്ല. മകന് ദീപുവിനോടൊപ്പം കുറച്ച് സമയം ചിലവിട്ട് യാത്ര തുടര്‍ന്നു. ഉമയേയും ഞാന്‍ പരിചയപ്പെട്ടത് മസ്ക്കത്തില്‍ നിന്നായിരുന്നു.

സദാ പുഞ്ചിരിച്ച മുഖമാണ്‍ ഉമയുടേത്. എപ്പോള്‍ വീട്ടില്‍ പോയാലും എന്തെങ്കിലും തരും കഴിക്കാന്‍. ഉമയുടെ മീന്‍ കറി രുചിയേറിയതാണ്‍. ഉമാണ്ടി എന്നാ ഞാന്‍ വിളിക്കുക. അമ്മുക്കുട്ടി എന്ന ഒരു ഓമനമകളുണ്ട്. ചെറുപ്പത്തില്‍ അവള്‍ മിക്കപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ടാകും. വൈകുന്നേരം അവളുടെ അമ്മ വിളിക്കാന്‍ വന്നാലേ പോകുകയുള്ളൂ. ചിലപ്പോള്‍ അവളുടെ അമ്മ വിളിക്കാന്‍ വന്നാല്‍ അവള്‍ മേശയുടെയോ കട്ടിലിന്റെയോ അടിയില്‍ ഒളിച്ചിരിക്കും. അവള്‍ക്കൊരു ആങ്ങിളയുണ്ട്. ദീപു.

ഉമാണ്ടിയുടെ കെട്ട്യോനാണ്‍ അശോകന്‍. അദ്ദേഹം മസ്കത്തിലെ പട്ടാളക്കാര്‍ക്ക് പണ്ട് സിനിമ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിലെ അക്കൌണ്ട്സ് മേനേജര്‍ ആയിരുന്നു. ആ കാലത്ത് എഴുപതുകളില്‍ ഇപ്പോഴത്തെപ്പോലെ സീഡി ഉണ്ടായിരുന്നില്ലല്ലോ. 16 MM ഫിലിം ആയിരുന്നു. അല്പം മസാല പടങ്ങളൊക്കെ പട്ടാളക്കാര്‍ക്ക് കാണാന്‍ കിട്ടുമായിരുന്നു.

എനിക്ക് പട്ടാളക്കേമ്പില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നു. ഞാന്‍ അന്തക്കാലത്ത് മസ്കത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ മേനേജര്‍ ആയിരുന്നു. അതിനാല്‍ എനിക്ക് പട്ടാളക്കാരുമായി അടുത്തിഴപെഴകേണ്ടി വന്നിരുന്നു. ഞാന്‍ അവിടെ നിന്നല്ലാ അശോകനെ പരിചയപ്പെടുന്നത്.
+++++++++++++++++++
.
ഞാന്‍ ആദ്യം ഉമാണ്ടിയെ കാണുമ്പോള്‍ ആള്‍ ഗര്‍ഭിണിയായിരുന്നു. അപ്പോള്‍ ആരാണ്‍ വയറ്റിന്നകത്ത് ഉണ്ടായിരുന്നത് ഓര്‍മ്മയില്ല. മസ്കത്തിലെ റൂവിയില്‍ ഓക്കെ സെന്ടറിന്നടുത്തുള്ള സോഫ്റ്റി ഐസ്ക്രീമിന്റെ പുറകിലായിരുന്നു ഉമാണ്ടിയുടെ താമസം. അപ്പോള്‍ ഞാന്‍ മത്രായിലായിരുന്നു. മത്രാക്കുള്ളിലെ ഗതാഗതക്കുരുക്കിലൂടെ ഓഫീസിലേക്കും തിരിച്ചും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഞാന്‍ അല്‍ കുവൈറിലേക്ക് താമസം മാറ്റി.

എന്തിന്‍ പറേണ് ഈ ഉമാണ്ടിയും അശോകനും എങ്ങിനെയോ ഞങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോമ്പ്ലക്സില്‍ താമസം മാറി വന്നു. പണ്ട് അല്‍ഫലാജ് ഏരിയായിലുള്ള പട്ടാളക്കേമ്പിലായിരുന്നു അശോകന്‍ പണി. അയാള്‍ക്ക് റുസൈലിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ആണ്‍ അല്‍കുവൈറിലേക്ക് താമസം മാറിയത്.

അശോകനുള്‍പ്പെടെ ആ കോമ്പ്ലെക്സില്‍ ഏതാണ്ട് ഇരുപത്തിനാല്‍ കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ ഏതാണ്ട് ആറ് മലയാളി കുടുംബങ്ങളുണ്ടായിരുന്നു. എനിക്ക് കള്ള് കുടി കമ്പനിക്കായി തിരോന്തരത്തുകാരന്‍ ഒരു ശശി ഉണ്ടായിരുന്നു. പിന്നെ കഥകളി കമ്പക്കാരനായ ഒറ്റപ്പാലത്തുകാരന്‍ രാജഗോപാലനും. രാജഗോപാലന്റെ കൂടെ വേണി എന്നൊരു പെണ്ണുണ്ടായിരുന്നു.

വേണിയും ഉമയെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. വേണി, ഉമ, എന്റെ പെണ്ണായ ബീന എന്നിവര്‍ വലിയ കമ്പനിയായിരുന്നു അവിടെ. ഞാന്‍ കൂടെ കൂടെ കഥകളിയും, കഥകളിപ്പദം ചൊല്ലലും കവിയരങ്ങും മറ്റും എന്റെ ഫ്ലാറ്റില്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.

ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ മസ്കത്തില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. ഞാന്‍ ഇന്നെലെ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ കലാമണ്ഡലം ഹേമലതയുടെ ഗിന്നസ് ബുക്കിലേക്കുള്ള ലോക റെക്കോഡ് ഡാന്‍സ് പരിപാടി കാണാനെത്തിയപ്പോള്‍ അവിടെ നിന്ന് വണ്‍ മിസ്റ്റര്‍ നാരായണന്‍ ചാക്യാരെ പരിചയപ്പെട്ടു. അദ്ദേഹവുമായി കലാസാംസ്കാരിക പരിപാടികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ എന്റെ മസ്കത്തിലെ കഥകളിക്കമ്പവും ഗീതാനന്ദന്റെ ഓട്ടന്‍ തുള്‍ലും സംസാരത്തില്‍ വന്നു.

“ഗിന്നസ് ലോക റെക്കോര്‍ഡിനുവേണ്ടിയുള്ള കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം നൃത്തസപര്യ 2010 സെപ്തമ്പര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ അരങ്ങേറുകയാണ്‍. ഇപ്പോഴത്തെ റെക്കോഡ് 108 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത ഹൈദരാബാദിലെ ഒരു നര്‍ത്ത്കനാണ്‍. ഈ റെക്കോഡ് ഭേദിക്കാനാണ്‍ ഹേമലതയുടെ പരിപാടി. എനിക്കധികം നേരം കണ്ട് നില്‍ക്കാനായില്ല. ഞാന്‍ ഇന്നെലെ കാണാന്‍ പോയപ്പോള്‍ ഇരുപത്തിനാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇനിയും നാല്‍ ദിവസം തുടര്‍ച്ചയായി നൃത്തം ചെയ്താലേ റെക്കോഡ് വിന്നറാകാന്‍ പറ്റൂ.. ഒരു പിതാവിനും ഈ കുട്ടിയുടെ ന്ര്ത്തം കണ്ടാല്‍ സഹിക്കുമെന്ന് തോന്നില്ല. പിന്നെ സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഈ ത്യാഗത്തിന്‍ മുന്നിലെന്നോര്‍ക്കുമ്പോഴാണ്‍ ഒരു സമാധാനം.“

ഹേമലതയുടെ ആയുരാരോഗ്യ സൌഖ്യത്തിന്‍ വേണ്ടി ഞാന്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്നു. ഞാന്‍ ഇന്നും റീജയണല്‍ തിയേറ്ററില്‍ പോകുന്നുണ്ട്. ഹേമലതയുടെ പരിപാടി കഴിയുന്ന ഇരുപത്തിയാറാം തീയതി വരെ വിവിധ കലാപരിപാടികളുണ്ട് അവിടെ.

20 മുതല്‍ 26 സെപ്തമ്പറില്‍ ഹേമക്ക് തുടര്‍ച്ചയായി നൃത്തം ചെയ്യണം. അതോടനുബന്ധിച്ച് ഭരത് മുരളി നഗറില്‍
പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരി മേളം
കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ കുട്ടികളുടെ മോഹിനിയാട്ടം
പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം അവതരിപ്പിക്കുന്ന കൂടിയാട്ടം
ചേപ്പാട് വാമന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി
അമ്മന്നൂര്‍ രജനീഷ് ചാക്യാരുടെ ചാക്യാര്‍ കൂത്ത്
കലാമണ്ഡലത്തിന്റെ “ദുര്യോദന വധം” കഥകളി
അവസാന ദിവസം ആറ്റ്ലി ഓര്‍ക്കസ്ട്രറയുടെ ഗാനമേള

എന്നീ പരിപാടികള്‍ ഇതോടൊപ്പം നടക്കുന്നു. ഭരത് മുരളി നഗര്‍ ഓപ്പണ്‍ ഓഡിറ്റോറിയമായതിനാല്‍ ഇന്നെലെത്തെ കലാമണ്ഡലം കുട്ടികളുടെ മോഹിനിയാട്ടം കാണാന്‍ പറ്റിയില്ല. ആ സമയത്ത് മഴ വന്നു. ഞാന്‍ കുടയും പിടിച്ച് അഞ്ച് മിനിട്ട് പരിപാടി കണ്ടു. സമീപത്ത് ബീയര്‍ കിട്ടുന്ന ഒരു സര്‍ക്കാര്‍ സ്ഥപനം ഉള്ളതായി എനിക്കറിയാമായിരുന്നു. ഞാന്‍ അങ്ങോട്ട് ചേക്കേറി ഒരു ബീയറ് അടിക്കാനാനെന്ന ഭാവേന. പക്ഷെ എനിക്ക് ബീയര്‍ കിട്ടിയില്ല. അങ്ങോട്ട് നീങ്ങുന്നതിന്‍ മുന്‍പ് എന്നെ പണ്ട് പഠിപ്പിച്ചിരുന്ന ഒരു വാദ്ധ്യാരെ കണ്ടു. അപ്പോള്‍ പിന്നെ നേരെ വീട്ടിലേക്ക് തിരിച്ചു.

ശാന്തേടത്തിയുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. ഇതാ എന്റെ കുഴപ്പം. മനസ്സില്‍ വരുന്നത് അപ്പപ്പോളെഴുതിയില്ലെങ്കില്‍ പിന്നെ കിട്ടില്ല. അതിനാലാണ്‍ ഇത്തരം വൈകൃതങ്ങള്‍. വായനക്കാര്‍ ക്ഷമിക്കുമല്ലോ?>

ഇന്ന ഹേമലതയുടെ പരിപാടി കാണാന്‍ പോകുമ്പോള്‍ “കൂടിയാട്ടം കാണണം. മഴയില്ലെങ്കില്‍ റെക്കോഡ് ചെയ്യണം. പിന്നെ നാരായണന്‍ ചാക്യാരെ കാണുകയും ചെയ്യാം. നാരായണന്‍ ചാക്യാരുടെ മകള് അഞ്ചുവിനെ കഴിഞ്ഞ ആഴ്ചയാണ്‍ ഫേസ് ബുക്കില്‍ കൂടി പരിചയപ്പെട്ടത്. അവള്‍ ഇവിടെ റേഡിയോ മാംഗോയില്‍ റേഡിയോ ജോക്കി ആയിരുന്നു. ഇപ്പോള്‍ ദുബായില്‍.

++++++++++++


SPELLING MISTAKES SHALL BECORRECTED SHORTLY.










Tuesday, September 7, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 47

നാല്പത്തിയാ‍റാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/09/46.html

ഉണ്യേട്ടനെ എത്ര ശ്രമിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. വല്ലപ്പോഴും ഓഫീസിലേക്ക് വിളിക്കുന്ന ആള്‍ ഇത്തവണ വിളിച്ചതേ ഇല്ല.

ദിവസങ്ങള്‍ പിന്നിട്ടു. ഒരാഴ്ചകഴിഞ്ഞിട്ടും ഉണ്ണ്യേട്ടന്റെ ഒരു വിവരവും ഇല്ല. ശങ്കരേട്ടനെ ഒരിക്കല്‍ വിളിച്ചെന്ന് പറഞ്ഞു. പക്ഷെ മോളുടെ കാര്യം പറയുമ്പോളേക്കും ഫോണ്‍ കട്ടായി.

സെലീക്കയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അവള്‍ക്ക് സ്കൂളില്‍ തിരിച്ചെത്തെണ്ട സമയമായി. അമ്മയെ കിട്ടിയ സന്തോഷത്താല്‍ അവള്‍ തിരികെ പോകാന്‍ മടിച്ചു. ഇനി അഥവാ പോകാന്‍ സമ്മതിച്ചാല്‍ തന്നെ ഉണ്ണിയേട്ടന്‍ വരാതെ എങ്ങിനെയാ കൊണ്ട് വിടുക.

മക്കളില്ലാത്ത പാര്‍വ്വതിക്ക് സെലീക്കയെ പരിചരിച്ച് സന്തോഷമായി. പക്ഷെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവള്‍ക്ക് അസ്വസ്ഥത സമ്മാനിച്ചു. “ആരായിരിക്കും അവളുടെ അമ്മ. എവിടെയാണവര്‍.? വേറെയും കുട്ടികളുണ്ടോ..? ഞാന്‍ പ്രസവിക്കാതിരിക്കാന്‍ ഉണ്ണ്യേട്ടന്‍ സ്വയം എന്തെങ്കിലും മുന്‍ കരുതലെടുത്തിട്ടുണ്ടോ. നിര്‍മ്മല ചേച്ചിയും പ്രസവിച്ചിട്ടില്ല.

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഉണ്ണ്യേട്ടനെന്നെ സ്വന്തമെന്ന പോലെ കരുതിയിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നുറങ്ങിയിരുന്നത്. എന്നിട്ടും എന്നെ ആദ്യമായി കീഴ്പ്പെടുത്തിയത് പത്തായപ്പുരയില്‍ വെച്ചായിരുന്നു. അന്നൊക്കെ എനിക്കൊന്നും വരല്ലേ, എന്റെ വയറ് വീര്‍ക്കല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ഥന.

“ഇപ്പോഴും ഈ എനിക്കൊരു മാറ്റവും ഇല്ല. പ്രാപ്തിയുള്ള ഒരു സ്ത്രീയാക്കി എന്നെ മാറ്റാന്‍ ഉണ്ണ്യേട്ടന് കഴിഞ്ഞു…. പക്ഷെ ഈ ഒരു അപൂര്‍ണ്ണതയോടെ..”

ഏതായാലും സെലീക്കയുടെ പിതാവ് ഉണ്ണ്യേട്ടന്‍ തന്നെ. അമ്മ ബ്രിട്ടീഷ് കാരിയാണെന്ന് ഊഹിക്കാന്‍ കഴിഞ്ഞു. എത്ര വയസ്സിലാണ് അവളെ നാട്ടിലേക്ക് കൊണ്ട് വന്നത്. എന്താ ഇംഗ്ലണ്ടില്‍ പഠിപ്പിക്കാഞ്ഞേ. എനിക്കറിയേണ്ടത് അവളുടെ അമ്മ ഇപ്പോള്‍ എവിടേയാണെന്നാണ്. ജീവിച്ചിരുപ്പുണ്ടോ..?!

അവര്‍ ഇവിടെ രംഗപ്രവേശനം ചെയ്താല്‍ പിന്നെ എന്റെ സ്ഥാനം എവിടെ. പാര്‍വ്വതി ഓരോന്ന് ആലോചിച്ച് കിടന്നു. പണ്ട് നിര്‍മ്മല ചേച്ചിയുടെ ഒരു ശല്യമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ ഇതാ ഒരു വെള്ളക്കാരിയും…!!!!!!!!

നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ശങ്കരേട്ടനെ ഉണ്ണ്യേട്ടന്‍ വിളിച്ചിരുന്നതായി അറിഞ്ഞു. മകളെ കൊണ്ട് വന്ന കാര്യം അറിഞ്ഞിരിക്കുന്നു. മകള്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്നറിഞ്ഞ് ഉണ്ണ്യേട്ടന് സന്തോഷമായി.

“ഉണ്ണി താമസിയാതെ നാട്ടിലെത്തി പാര്‍വ്വതിയേയും മകളേയും കൂട്ടി ഓഫീസില്‍ വന്ന് തുടങ്ങി..”

ഉണ്ണി ജോലിയില്‍ സീരിയസ്സായിരുന്നു. ഇപ്പോഴുള്ള സംഭവ വികാസങ്ങളൊന്നും ഉണ്ണിയുടെ ഓഫീസ് നിര്‍വ്വഹണത്തില്‍ പോറലേല്പിച്ചില്ല. ഉണ്ണി ഇതേ കുറിച്ച് പ്രത്യേകമായൊന്നും പാര്‍വ്വതിയോ‍ടോ ഓഫീസിലോ സുഹൃദ് വലയങ്ങളിലോ സംസാരിച്ചില്ല.

“പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ പാര്‍വ്വതിക്കറിയാമായിരുന്നു. ഒരു പക്ഷെ അവളെ പടിയടച്ച് പിണ്ഡം വെക്കും. ….. പാര്‍വ്വതി സംയമനം പാലിച്ചു..”


ഉണ്ണി ഒട്ടും അസ്വസ്ഥനായിരുന്നില്ല. അവളെ പിറ്റേ ദിവസം തന്നെ സ്കൂളില്‍ കൊണ്ട് വിടാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു.

“Celica……. You are going back to school tomorrow. You may talk to your mother and get ready…”
I am not going back Daad. I want to stay with my Mum………..

ഉണ്ണിയുടെ സ്വരം കയര്‍ത്തു. മകള്‍ക്ക് പേടിയായി. പിറ്റേ ദിവസം കാലത്ത് മനസ്സില്ലാ മനസ്സോടെ അവള്‍ തിരികെ പോകാന്‍ തയ്യാറായി. എന്നാലും പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരഞ്ഞും കൊണ്‍ടിരുന്നു.

“പാര്‍വ്വതിയും പോന്നോളൂ….. അവളുടെ സ്കൂളും പരിസരവും എല്ലാം നിനക്കും കാണേണ്ടേ?..”
പാര്‍വ്വതി അഞ്ചുമിനിട്ടുകൊണ്ട് വസ്ത്രം മാറി വന്നു. അവര്‍ യാത്രയായി.

“കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.”
എന്താ പാര്‍വ്വതീ ഒന്നും മിണ്ടാത്തേ..?

“എന്ത് മിണ്ടാനാ എന്റെ ഉണ്ണ്യേട്ടാ. സെലീക്ക് മൂത്ത കുട്ടിയാണോ.?”
അതേ പാര്‍വ്വതീ……

“അവള്‍ക്ക് താഴെ ആരെങ്കിലും ഉണ്ടോ..?
ഇല്ല.

“സെലീനക്ക് താഴെ ഇനിയും കുട്ടികളുണ്ടാവില്ലേ..?”
ഉണ്ടായേക്കാം.

“എനിക്ക് ലാളിക്കാന്‍ ഓമനിക്കാന്‍ ഒരു രണ്ട് മൂന്ന് മാസത്തിലുള്ള ഒരു കുട്ടിയെ കിട്ടിയാല്‍ തരക്കേടില്ല.” പാര്‍വ്വതിയുടെ കണ്ണില്‍ നിന്ന് മുത്തുമണികള്‍ അടര്‍ന്ന് വീണു !.

“സെലീക്കയുടെ അമ്മയെവിടെയണ്..?
ഇപ്പോള്‍ അറിയേണ്ട. അത് നിനക്ക് അസ്വസ്ഥതയുണ്‍ടാക്കും. തന്നെയുമല്ല സെലീക്കക്ക് ഇപ്പോള്‍ കിട്ടുന്ന മാതൃസ്നേഹം നഷ്ടപ്പെടും.

“പാര്‍വ്വതി സെലീക്കയെ മാറോടണച്ചു. ഒരാഴ്ചകൊണ്ട് ആ കുട്ടി പാര്‍വ്വതിയുടെ ഹൃദയം കവര്‍ന്നു.”

“അമ്മേ എന്ന വിളി കേട്ട് മതിയായില്ല. പ്രസവിച്ച് ഒരു അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കാന്‍ ഒരു മകളെ എനിക്ക് കിട്ടിയല്ലോ.”

“പാര്‍വ്വതിയുടെ മനസ്സ് എങ്ങോ സഞ്ചരിച്ചു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി……. സെലിക്കയുടെ അമ്മയാര്……….. അവള്‍ എവിടെ.?????? !!!!!!!“


[ഈ നോവല്‍ തല്‍ക്കാലം ഇവിടെ അവസാനിക്കുന്നു. പാറുകുട്ടിയുടെ ഓര്‍മ്മകള്‍ ഇനിയുള്ള കാലം മുഴുവന്‍ എഴുതിയാലും കഴിയില്ല. അത്രമാത്രം ഉണ്ട്.]

CHAPTERS 1 TO 47 COPYRIGHT RESERVED

Friday, September 3, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 46

നാല്പത്തിയഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/08/45.html

അങ്ങിനെ ഒരു ദിവസം ഓഫീസിലെ കുടുംബയോഗം എത്തി. പാര്‍വ്വതി ഓഫീസില്‍ വന്നുതുടങ്ങിയതില്‍ പിന്നെ ആദ്യത്തെ യോഗം. എല്ലാവര്‍ക്കും പാര്‍വ്വതിയെ ഇഷ്ടപ്പെട്ടുതുടങ്ങി. ടേണ്‍ ഓവര്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ലാഭത്തില്‍ നേരിയ കുറവ് കണ്ടു. അതിനാല്‍ സാലറി സസ്പെന്‍സ് തുടര്‍ന്ന് കൊണ്ടിരുന്നു. അന്‍പത് ശതമാനം തൊഴിലാളികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നില്ല.

അന്തരീക്ഷം സ്റ്റബിലൈസ് ആയാല്‍ അരിയേഴ്സോട് കൂടി കുടിശ്ശിക ലഭിക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടായി. പാര്‍വ്വതിയുടെ ഓഫീസിന്‍ ഉണ്ണിയില്‍ നിന്ന് ഒരു അവാര്‍ഡും വാങ്ങാന്‍ സാധിച്ചു ഈ പ്രത്യേക നേട്ടത്തിന്. പാര്‍വ്വതിയുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഈ പ്രക്രിയക്ക് കഴിഞ്ഞു. ഉണ്ണിക്ക് പാര്‍വ്വതിയുടെ ഓഫീസ് മേനേജ്മെന്റില്‍ സന്തോഷമായി.

ഇത്തവണത്തെ കുടുംബയോഗം പതിവിലും ഭംഗിയാക്കാന്‍ ജോലിക്കാരുടെ പ്രതിനിഥി സോത്രേയന്‍ ഉണ്ണിയുടെ ഓഫീസിലെത്തി. “സാര്‍ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്. കുടുംബയോഗത്തിനെ പറ്റിയുള്ളതാണ്.”

“ഓകെ പറഞ്ഞോളൂ…….“

സാറിന്റെ ഭാര്യയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ ഞങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. സാറ് ഒരു നല്ല ഒരു സംഗീതാസ്വാദകാനാണെന്നും വീണയുള്‍പ്പെടെ ചില സംഗീതോപകരണങ്ങള്‍ വായിക്കുമെന്നും മേഡത്തില്‍ നിന്നറിഞ്ഞു. വരുന്ന കുടുംബയോഗത്തില്‍ ഞങ്ങള്‍ക്കും ഇതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയണമെന്നുണ്ട്.

“ഞാന്‍ ഈ ഉപകരണങ്ങളൊക്കെ വായിച്ചിട്ട് കുറേ കാലമായി. ഇപ്പോള്‍ വിരലുകളൊന്നും വഴങ്ങുമോ എന്നറിയില്ല. ശ്രമിച്ച് നോക്കാം.”

ഒരു കാര്യം കൂടിയുണ്ട്. സാറിന്‍ ദ്വേഷ്യം വരാതിരുന്നാല്‍ പറയാം.

“എന്താച്ചാ വേഗം പറയൂ.. എനിക്കിഷ്ടപ്പെടാത്തതെങ്കിലും ഇവിടെ നിന്ന് വിളമ്പിയാലുണ്‍ടല്ലോ തന്റെ ചെകിട് ഞാന്‍ അടിച്ച് പൊട്ടിക്കും….”

സാറിന്റെ മകളെക്കൂടി ഈ യോഗത്തില്‍ പങ്കെടുപ്പിക്കണം.

മകളോ..?

യെസ് സാര്‍, മേഡത്തിന്റെ മകള്‍ ഊട്ടിയില്‍ പഠിക്കുന്നുണ്ടെന്ന് പറഞ്ഞു.

“അത് കേട്ടതും ഉണ്ണി ഞെട്ടി. ആകെ അമ്പരന്നു.”

സാര്‍ ഒന്നും പറഞ്ഞില്ല…….

“എന്നാല്‍ പാര്‍വ്വതിയോട് പറഞ്ഞോളൂ….. അവളെ കൊണ്ട് വരാന്‍……..”
ഉണ്ണി കേട്ടത് ഒരു സന്‍സ്പെന്‍സായി തന്നെ ഉണ്ണിയും മനസ്സില്‍ വെച്ചു.

കുടുംബയോഗം പതിവിലും ഭംഗിയായി നടത്തെപ്പെട്ടു. ഉണ്ണിയുടെ വീണവായന കേട്ട് എല്ലാ സ്റ്റാഫും അത്ഭുതപ്പെട്ടു. “എന്തെല്ലാം കഴിവുകളുള്ള മനുഷ്യന്‍. ബിസിനസ്സിന്റെ അഭിവൃദ്ധിയല്ലാതെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ടില്ല ഔര്‍ ജീവനക്കാരും ഇത് വരെ”

“മകളെ പിന്നീട് ഒരു യോഗത്തില്‍ കൊണ്ട് വരാമെന്ന് പറഞ്ഞ് പാര്‍വ്വതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. ഭാഗ്യം ഉണ്ണ്യേട്ടന്‍ ഇതേപ്പറ്റി ഒന്നും പ്രതികരിച്ചില്ല. പാര്‍വ്വതിക്ക് അതിശയമായി.“ വീട്ടില്‍ കാര്യ്മായെന്തെങ്കിലും കലഹം ഇതേപ്പറ്റി ഉണ്ടാകുമെന്ന് പാര്‍വ്വതി കണക്ക് കൂട്ടിയിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല…!!!!!!

“പാര്‍വ്വതിയെ ഈ സംഭവവികാസം മറ്റൊരുതരത്തില്‍ അസ്വസ്ഥതയുണ്ടാക്കി.”

“എന്നാല്‍ സത്യത്തില്‍ അങ്ങിനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടല്ലോ? അതും ഊട്ടിയില്‍ തന്നെ.” ഉണ്ണിക്ക് മാത്രം അറിയാവുന്ന ഈ സത്യം എങ്ങിനെ പാര്‍വ്വതി അറിഞ്ഞുവെന്ന ആശങ്കയും ഉണ്ണിയെ ചിന്തിപ്പിച്ചു..

ഒരു തരത്തിലും ഒരിക്കലും ഇങ്ങിനെയുള്ള ഒരു സന്തതിയെപ്പറ്റി വാക്കിലോ പ്രവൃത്തിയിലോ, പാര്‍വ്വതിയോടോ മറ്റാരെങ്കിലുമോടോ പങ്ക് വെച്ചിട്ടില്ല. ശങ്കരേട്ടനോട് പോലും.

ഞാന്‍ കാലത്തും വൈകിട്ടും എന്റെ മോളെ വിളിക്കുന്നതുപോലും പുറത്ത് നിന്നാണ്‍. ഓഫീസില്‍ പ്രൈവസി ഇല്ലാഞ്ഞിട്ടല്ല. എന്നെങ്കിലും ഈ സത്യം പുറത്ത് വരുമെന്നെനിക്കറിയാമായിരുന്നു.

“നല്ല കാലത്തിന്‍ പാര്‍വ്വതി ഒരു അമ്മയായില്ല. നൂറ് ശതമാനവും അവളുടെ വൈകല്യമാണ്‍ അതെന്ന് ഉണ്ണിക്കറിയാമായിരുന്നു.“

ഞാന്‍ ആരെയും ഭയന്നിട്ടല്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ എന്ന് കരുതി.

ഉണ്ണി ബിസിനസ്സ് കാര്യങ്ങള്‍ക്ക് അത്യാവശ്യമായി കാശ്മീരിലേക്ക് പോയി. രണ്ടാഴ്ചകഴിഞ്ഞേ എത്തുകയുള്ളൂവെന്ന് മാത്രം ശങ്കരേട്ടനെ വിളിച്ച് പറഞ്ഞു. പാര്‍വ്വതിയോട് അത് വരെ അവളുടെ വീട്ടില്‍ പോയി നിന്നോളാനും പറഞ്ഞു.

ഉണ്ണി യാത്രാവേളയില്‍ ഡെല്‍ഹിയില്‍ ഔര്‍ ദിവസത്തേക്ക് കേമ്പ് ചെയ്തിരുന്നു. അപ്പോഴാണ്‍ ഓര്‍ത്തത് മകളുടെ അടുത്ത് പോകേണ്ടിയിരുന്ന കാര്യം.

എല്ലാ മദേര്‍സ് ഡേക്കും ഉണ്ണി മകളുടെ സ്കൂളിലെ പേരന്റ്സ് ഡേയില്‍ പങ്ക് കൊണ്ടിരുന്നു. മകളുടെ ക്ലാസ്സിലെ മിക്ക കുട്ടികളുടെ അമ്മമാരും അന്ന് എത്താറുണ്ടായിരുന്നു.

മകള്‍ക്ക് മൂന്ന് വയസ്സായപ്പോള്‍ മുതല്‍ ചോദിക്കാറുണ്ട് അമ്മയെ. അപ്പോളൊക്കെ പാര്‍വ്വതിയുടെ ഫോട്ടോ കാണിച്ച് കൊടുക്കും.

“ഇതാണ്‍ മോളുടെ അമ്മ”.. വളരെ കുറച്ച് മലയാളം മാത്രമേ മകള്‍ സെലീക്ക സംസാരിക്കൂ. അവളുടെ മാതൃഭാഷ ഇംഗ്ലീഷാണ്‍.

സ്വന്തം അമ്മയെ അവള്‍ക്ക് 6 മാസമുള്ളപ്പോള്‍ പിരിഞ്ഞു. പിന്നെ അന്ന് തൊട്ട് ഇന്ന് വരെ അവളെ ശുശ്രൂഷിച്ചിരുന്നത് ഊട്ടിയിലെ സ്കൂള്‍ അധികൃതരാണ്‍.

“എന്റെ മോള്‍ എന്നെ കാണാതെ സങ്കടപ്പെടും“. ഈ യാത്ര വേണ്ടെന്ന് വെച്ച് മടങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് വിവരം പറഞ്ഞു.

ഉണ്ണി യാത്ര തുടര്‍ന്നു.

അങ്ങിനെ മദേര്‍സ് ഡേ വന്നെത്തി. സെലീക്കയുടെ വീട്ടില്‍ നിന്ന് ആരും എത്തിയിരുന്നില്ല. ആ പിഞ്ചുകുഞ്ഞിന്റെ മനസ്സിനെ വേദനിപ്പിച്ചു.

സെലീക്ക വാവിട്ട് കരയാന്‍ തുടങ്ങി. ആരൊക്കെ എത്ര സാന്ത്വനിപ്പിച്ചിട്ടും അവളുടെ കരച്ചില്‍ നിന്നില്ല. “വേര്‍ ഈസ് മൈ മാം ഏന്‍ഡ് ഡാഡ്” ആ കുഞ്ഞ് ഇങ്ങനെ ചോദിച്ചുംകൊണ്ടിരുന്നു.

ഉണ്ണി അവളോട് ഓഫീസിലെ വിവരങ്ങളും ശങ്കരേട്ടനടക്കം അപൂര്‍വ്വം ചിലരുടെ പേരുകളും മറ്റും പറഞ്ഞ് കൊടുത്തിട്ടുണ്ട്. സ്കൂള്‍ രേഖകളില്‍ ഉണ്ണിയുടെ അഭാവത്തില്‍ കുട്ടിയുടെ സംരക്ഷണത്തിന്‍ ശങ്കരേട്ടന്റെ പേരും അഡ്രസ്സുമാണ്‍ കൊടുത്തിരിക്കുന്നത്.

ശങ്കരേട്ടനെ അപ്പൂപ്പനെന്നാണ്‍ സെലീ‍ക്കക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ശങ്കരേട്ടനെയും ഡ്രൈവര്‍ രാധാകൃഷ്ണനേയും അവള്‍ ഫോട്ടോയില്‍ കൂടി അറിയും. കൂടാതെ നിര്‍മ്മലയെ വലിയമ്മയായും പരിചയപ്പെടുത്തിയിട്ടുണ്ട്.

നീണ്ട ചുരുണ്‍ട ചെമ്പന്‍ മുടിയുള്ള ഉണ്ണിയുടെ മുഖഛായയും ബ്രിട്ടീഷുകാരിയുടെ അംഗലാവണ്യവും കൂടിയതായിരുന്നു കൊച്ചുസുന്ദരിയായ സെലീക്ക.

പഠിത്തത്തില്‍ മിടുക്കി, സ്കൂള്‍ അധികൃതരുടെ കണ്ണിലുണ്ണി. ഉണ്ണി അവളെ കൊല്ലത്തിലൊരിക്കല്‍ ലണ്ടനില്‍ കൊണ്ട് പോകാറുണ്ട്. പക്ഷെ ഓര്‍മ്മ വെച്ച നാള്‍മുതല്‍ ഒരിക്കലും അവള്‍ പെറ്റമ്മയെ കണ്ടിട്ടില്ല.

അമ്മയെ കാണാന്‍ തോന്നുമ്പോള്‍ അവളുടെ സ്യൂട്ട് കേസില്‍ വെച്ചിട്ടുള്ള പാര്‍വ്വതിയുടെ ഫോട്ടോ നോക്കും. അങ്ങിനെ പാര്‍വ്വതിയുടെ മുഖഛായ സെലീക്കയുടെ മനസ്സില്‍ അമ്മയായി പതിഞ്ഞു.

ഉണ്ണി ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷത്തില്‍ അവളെ ലണ്ടനില്‍ കൊണ്ട് പോയപ്പോള്‍…
“where is my mum daad?
Your mum is schooling.

“can u take me there?”
Yes of course, but not now. When you grow up as a big girl.

“ok daad. I love u daad”

സെലീക്ക എന്നെ കെട്ടിപ്പിടിച്ച് മുത്തം തരുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ആ കുഞ്ഞിന്റെ തേങ്ങല്‍. അവള്‍ക്ക് അവളുടെ അമ്മയെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്.

“………………. വളരെ അപ്രതീക്ഷിതമായിരുന്നു… ശങ്കരേട്ടന്‍ ഒരു ഫോണ്‍ കോള്‍. ഊട്ടിയിലെ ഒരു സ്കൂളില്‍ നിന്ന്…” ഉണ്ണിയുടെ മകളെ അത്യാവശ്യമായി കൂട്ടിക്കൊണ്ട് പോകാന്‍.

“Mr Unni is not here and he does not have any kids. Wrong number”

എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
“സ്കൂള്‍ അധികൃതര്‍ക്ക് അതൊന്നും കേള്‍ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല.”

“Where is Mr. Unni?”
He is on a business tour in Kashmir.

ശങ്കരേട്ടന്‍ ഒരു എത്തും പിടിയും കിട്ടിയില്ല. ഉണ്ണി സാറിന്‍ മകളോ? യേയ് ഒരിക്കലും ഇല്ല. ഇത് റോങ്ങ് നമ്പര്‍ തന്നെ.

ശങ്കരേട്ടന്‍ ജോലിയില്‍ വ്യാപൃതനായി. “വീണ്ടും ടെലഫോണ്‍ ചിലച്ചു.”

“Hello….. may I speak to Mr. Sankaranarayanan in the absence of Mr. Unni…””
Yes, Sankaran is speaking here

“കൃഷ്ണാ ഗുരുവായൂരപ്പാ…… എന്റെ പേരെങ്ങിനെ വന്നു സ്കൂള്‍ രേഖകളില്‍..?”

“See Mr. Sankar….. the situation of the girl Celica is very critical. You have to come and collect the girl. Other wise you should be the only man responsible for the consequences. Be careful”

ശങ്കരേട്ടന്‍ അറിയാവുന്ന പലയിടത്തും ഉണ്ണിയെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല ഫോണില്‍.

“വീണ്ടും വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍” ശങ്കരേട്ടന്‍ തീര്‍ത്തും അവശനായി. എങ്ങിനെ ഒരു തീരുമാനമെടുക്കും..” പാര്‍വ്വതിയോട് ചോദിച്ചാലോ..? “എന്തെന്ന് വെച്ചിട്ടാ ചോദിക്കുക. ഇങ്ങിനെ ഒരു മകളുണ്ടെന്നോ..?

“ഫോണ്‍ കോളിന്റെ കാര്യം സൂചിപ്പിച്ചാലോ..?” അവളുടെ പ്രതികരണം മോശമായി വന്നാലോ…. “എന്തായാലും ചോദിക്കുക തന്നെ”

“പാര്‍വ്വതീ. ഞാന് അല്പം ഗൌരവമായ ഒരു കാര്യം ചോദിക്കാന്‍ പോകയാണ്‍. തികച്ചും പേഴ്സണല്‍..”

മോള്‍ പ്രസവിച്ചിട്ടില്ലാ എന്നെനിക്കറിയാം. “പക്ഷെ ഉണ്ണി സാറിന്‍ ഒരു മകളുണ്ടോ. ഊട്ടിയില്‍..?“

“ശങ്കരേട്ടാ എനിക്കങ്ങിനെ ഒരു കള്ളം രാധികയോട് പറയേണ്ടി വന്നു.”
എന്താ പ്രശ്നം…?

“പ്രശ്നം ഗുരുതരം..”
എന്ന് വെച്ചാല്‍……?

“അങ്ങിനെ ഒരു കുട്ടിയുണ്ട്. ശങ്കരേട്ടന്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു.”

വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍. കുട്ടിയെ വൈകുന്നേരത്തിന്‍ മുമ്പ് ആരെങ്കിലും ബന്ധപ്പെട്ടവര്‍ കൊണ്ട് പോയില്ലെങ്കില്‍ വിഷയം പോലീസിനെ ഇടപെടുത്തേണ്ടി വരുമെന്നും അത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളല്ല.

ശങ്കരേട്ടന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

“We are proceeding right now. We should be able to reach there in four to five hours.”

ശങ്കരേട്ടന്‍ ഡ്രൈവര്‍ രാധാകൃഷ്ണനേയും കൂട്ടി ഉണ്ണിയുടെ കാറില്‍ പറപറന്നു. വിചാരിച്ചതിലും നേരത്തെ ഊട്ടിയിലെ സ്കൂളിലെത്തി.

“ശങ്കരേട്ടനെ കണ്ടതും സെലീക്ക……….”

അപ്പൂപ്പാ………. “Where is my daad and mum..?”
ഭാഷാ സ്വാധീനമില്ലാത്തതിനാലും അമ്പരപ്പിന്നാലും ശങ്കരേട്ടന്‍ അധികമൊന്നും സംസാരിക്കാനായില്ല. “ഈ കുട്ടി എങ്ങിനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

“Look Mr. Sankaran you cannot reach back to your place safely before evening. The weather is bad. Driving will not be comfortable due to the heavy fog. It is raining too. You may stay here with us and take the child tomorrow.”

അപ്പൂപ്പനെ കണ്ടതും സെലീക്കയുടെ അസുഖം പകുതി മാറി. അപ്പൂപ്പനോട് പിന്നീടും പലവട്ടം ചോദിച്ചു…” Where is my daad and mum……?

“ശങ്കരേട്ടന്‍ തീര്‍ത്തും കരച്ചില്‍ വന്നു. തന്തയെ കാണിക്കാം. പക്ഷെ തള്ള..?!!!“

എന്തൊക്കെ അതിശയം. കുട്ടിക്ക് മലയാളം തീ‍രെ അറിയില്ല. അപ്പൂപ്പാ എന്ന് മാത്രം പറയും.

പിറ്റേ ദിവസം ഒരു പാട് ഓഫീസ് രേഖകളില്‍ ഒപ്പിടുവിച്ചതിന്‍ ശേഷം അവര്‍ കുട്ടിയേയും കൊണ്ട് നാട്ടിലേക്ക് യാത്രയായി. സെലീക്ക കാറിലിരുന്ന് അഛനേയും അമ്മയേയും ചോദിച്ച് കരയാന്‍ തുടങ്ങി.

ശങ്കരേട്ടന്‍ ആകെ കുഴങ്ങി. എന്ത് പറഞ്ഞിട്ടാ കുട്ടിയെ സമാധാനിപ്പിക്കുക. തന്നെയുമല്ലാ കുട്ടിയുമായുള്ള ആശയവിനിമയവും എളുപ്പമല്ലല്ലോ… “കുട്ടി കരഞ്ഞ് കരഞ്ഞ് ശങ്കരേട്ടന്റെ മടിയില്‍ കിടന്നുറങ്ങി…”

12 മണിയോടെ അവര്‍ ഓഫീസിലെത്തി. സെലീക്കക്ക് ഓഫീസിന്റെ രൂപരേഖ മനസ്സിലുണ്ടായിരുന്നു. അവളുടെ അഛനില്‍ നിന്ന് അവള്‍ക്ക് പലതും അറിയാം. അവള്‍ ഓടി ഉണ്ണിയുടെ ഓഫീസില് കയറി ഇരുന്നു. അറിയാവുന്ന നമ്പരുകളില്‍ ഫോണ്‍ കറക്കാന്‍ തുടങ്ങി.

സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് അവള് സുഖമായെത്തിയ വിവരം പറഞ്ഞു. എല്ലാം കണ്ട് നിന്ന ശങ്കരേട്ടന്‍ സന്തോഷമായി. “വയസ്സ് ഏഴേ ആയിട്ടുള്ളൂവെങ്കിലും എന്തൊരു സാമര്‍ഥ്യം അല്ലേ രാധാകൃഷ്ണാ…?!!! “

ഉണ്ണി സാറിന്റെ തനിസ്വരൂപം. ചുരുണ്ട മുടിയും കിട്ടിയിട്ടുണ്ട്. ചെമ്പന്‍ കളറാണെന്ന് മാത്രം. പിന്നെ നിറം തനി സായിപ്പത്തി തന്നെ. “ബ്രിട്ടീഷുകാരിയുടെ മകളാണെന്ന് സ്കൂള്‍ രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പിതാവിന്റെ പേരു ഉണ്ണിസാറിന്റെതായിരുന്നു. മാതാവിന്റെ പേര്‍ കണ്ടില്ല.

സെലീക്ക പുറത്തേക്കിറങ്ങി ഓടിക്കളിക്കാന്‍ തുടങ്ങി. തത്സമയം പെണ്ണുങ്ങള്‍ പാര്‍വ്വതിയോടൊപ്പം ഭക്ഷണം കഴിഞ്ഞ് ലോബിയില്‍ നില്‍ക്കുകയായിരുന്നു…….

“സെലീക്ക ഓടിച്ചെന്ന്………… മാം………… എന്ന് വിളിച്ച് പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ വെച്ചു… പാര്‍വ്വതി അവളെ കോരിയെടുത്തു…….. “

“Why you did not come to see me all these days…? Where is my daad..?”
കുട്ടി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. പാര്‍വ്വതിക്ക് അവളുടെ പേരുപോലും അറിയില്ല. സഹപ്രവര്‍ത്തകരായ സ്തീകള്‍ അടക്കം പറഞ്ഞു.

മുഖഛായ കൊണ്ട് ഉണ്ണിസാറിന്റേത് തന്നെ. പക്ഷെ ശരീരപ്രകൃതി കൊണ്ട് ഒരു വെള്ളക്കാരിയുടെ മുടിയും നിറവും മറ്റും. പിന്നെ കുട്ടിക്ക് മലയാളം തീരെ അറിയില്ല. പാര്‍വ്വതി അവളെ കേബിനിലേക്ക് കൊണ്ട് പോയി.

“What is your name my daughter…?”
സെലീക്കക്ക് കരച്ചില്‍ വന്നു…
“You don’t’ remember my name mum………!!”

അവള്‍ കരയാന്‍ തുടങ്ങി. അവളെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെയായി പാര്‍വ്വതിക്ക്.

“My name is Celica……. Mum…..
നല്ല മോള്‍…….. പാര്‍വ്വതി വീണ്ടും അവളെ ആശ്ലേഷിച്ചു.

“Mum………. I am hungry….. can I have my lunch….?” പാര്‍വ്വതി അവളേയും കൂട്ടി ശങ്കരേട്ടന്റെ അടുത്തെത്തി………. മോള്‍ക്ക് വിശക്കുന്നുണ്ടെന്ന്…………

‘ഭക്ഷണം ഇപ്പോളെത്തും…ഞാന്‍ രാധാകൃഷ്ണനെ അയച്ചിട്ടുണ്ട്.

പാര്‍വ്വതി മകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു. പക്ഷെ അവള്‍ക്കൊന്നും കഴിക്കാനായില്ല. അവളുടെ ഭക്ഷണം ഈ സാമ്പാറും ചോറും ആയിരുന്നില്ല. അവള്‍ കായ വറുത്തതും പായസവും മാത്രവും കഴിച്ചു. വേറെ ഒന്നും രുചിച്ച് നോക്കുക പോലും ചെയ്തില്ല.

കോളേജ് വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയിട്ടുള്ള പാര്‍വ്വതിക്ക് മോളോട് സംസാരിച്ച് സംസാരിച്ച് ഫ്ലുവന്‍സി വന്നു.

“Tell me my dear……. Whatz your food habits. Mum will get you what ever you like. Please give me little time…”

സെലീക്ക പാര്‍വ്വതിയെ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും പാര്‍വ്വതിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. പാര്‍വ്വതി അവളുടെ സ്കൂളിലേക്ക് വിളിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.

മകള്‍ക്കാവശ്യമുള്ള ഭക്ഷണ സാധനങ്ങളൊന്നും ഇവിടെ കിട്ടാത്തതിനാല്‍ പാര്‍വ്വതി രാധാകൃഷ്ണനെ തൃശ്ശൂര്‍ക്ക് പറഞ്ഞയച്ച് വാങ്ങിപ്പിച്ചു. അവള്‍ക്ക് സൂപ്പ്, കോണ്‍ ഫ്ലേക്ക്, പോറിഡ്ജ്, മുട്ട, ചീസ്, റൊട്ടി മുതലായവയാണ്‍ ഭക്ഷണം. ചോറ് തീരെ കഴിക്കില്ല കുട്ടി.
കുടിക്കാന്‍ ജ്യൂസും ഹോര്‍ലിക്ക്സും മാത്രം.

എരുവ് ഒട്ടും പറ്റില്ല. പാര്‍വ്വതിക്ക് കുട്ടിക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ ഒരുപാട് സമയം കണ്ടെത്തേണ്ടി വന്നു. പാര്‍വ്വതി പലതും കൊടുത്തു മകളുടെ വയര്‍ നിറച്ചു.

സെലീക്കക്കാണെങ്കില് അമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു. ഊണും ഉറക്കവും എല്ലാം പാര്‍വ്വതിയുടെ കൂടെ.

കാലത്ത് എഴുന്നേറ്റ കുട്ടി പറമ്പിലെല്ലാം ഓടി നടന്നു. പാര്‍വ്വതി പിന്നാലെ ഓടി നടന്ന് തോറ്റു. ഇനി ഓഫീസിലേക്ക് പോകുന്ന കാര്യം കണക്കെന്നെ. ഇവള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ കുറച്ച് സമയമെടുക്കും. ഇവള്‍ക്ക് രുചിയോടെ ഒന്നും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെ.

ഉണ്ണ്യേട്ടന്റെ തൃശ്ശൂരിലുള്ള സുഹൃത്തിനെ വിളിച്ച് കോണ്‍ ഫ്ലേക്ക്, പോറിഡ്ജ് മുതലായവ ഉണ്ടാക്കാന്‍ പഠിച്ചു.

ഹാവൂ………… സെലീക്കക്ക് പ്രാതല്‍ ഒരു വിധം ഇഷ്ടമായി……. പാര്‍വ്വതി ഗേറ്റ് അടച്ച് കുറ്റിയിട്ടു. അല്ലെങ്കില്‍ അവള്‍ പറമ്പിലേക്ക് ഇറങ്ങി ഓടും.

[തുടരും]


spelling mistakes shall be corrected later. kindly excuse