Friday, July 11, 2014

വീലാകുമ്പോള്‍ അവിടെ ഉറങ്ങാം

 അയല്‍പ്പക്കത്തെ കുട്ട്യോള് ചോദിച്ചു “എന്താ അങ്കിള്‍ ഇപ്പോള്‍ ഒന്നും എഴുതാത്തേ...”?  “പ്രത്യേകിച്ചൊന്നുമില്ല മക്കളേ..”

"എന്നാലും എന്തോ ഉണ്ട് എന്ന് പ്രമീള ഓതി."

എഴുതാന്‍ മനസ്സില്‍ പലതും ഉണ്ട്, പക്ഷെ ഒരു മൂഡില്ല, തന്നെയുമല്ല കഴിഞ്ഞ നാലഞ്ചുദിവസമായി തൊണ്ടവേദനയും, ജലദോഷവും, തമ്മലുമൊക്കെ.. പിന്നെ കണ്ണ് പണ്ടത്തെപ്പോലെ സ്റ്റ്രൈന്‍ ചെയ്യാന്‍ വയ്യാണ്ടായിരിക്കുണൂ.. അപ്പോള്‍ ബ് ളോഗെഴുത്ത് ഒരു പ്രശ്നം തന്നെ... നിളാതീരത്തെ എന്റെ ഗേള്‍ ഫ്രണ്ട് പറഞ്ഞു പേനയും കടലാസ്സും എടുക്കാന്‍... ഇനി തിരക്കുള്ളവര്‍ തല്‍ക്കാലം ഇതുവായിക്കട്ടെ..  http://jp-smriti.blogspot.in/2010/04/blog-post_16.html


ഇന്ന് സ്വരാജ് റൌണ്ടില്‍ പോയി രണ്ട് മൂന്ന് വരയിട്ട പുസ്തകവും പേനയും മറ്റു ചില കോപ്പുകളും വാങ്ങി. മനസ്സില്‍ തോന്നുന്നതൊക്കെ കുറിച്ചുവെക്കാന്‍. എനിക്കാണെങ്കില്‍ പുസ്തകത്തില്‍ എഴുതി, പിന്നെ ടൈപ്പ് ചെയ്ത് ശീലമില്ല. എന്നാലും ഇനി പുസ്തകത്തില്‍ കുത്തിവരക്കാതെ വയ്യ..

കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലുള്ള മസ്കത്തിലെ രണ്ട് പെണ്ണുങ്ങളോട് വാട്ട്സ് അപ്പില്‍ ലോഗ്യം പറഞ്ഞിരുന്നു. അവരില്‍ ഒരാള്‍ ചോദിച്ചു...”എന്താ മുഖപുസ്തകം വിട്ടോ..?”....

ഏയ് അങ്ങിനെ ഒന്നുമില്ല, ഒരു ചേഞ്ചെന്ന് ഞാന്‍ തട്ടിവിട്ടു. വാസ്തവത്തില്‍ ചേഞ്ചല്ല മേല്‍ പറഞ്ഞ സംഗതിയാണ് വിഷയം... പുസ്തകം എഴുതി നിറഞ്ഞാല്‍ വെളപ്പായയിലെ രമണി ചേച്ചിയോട് പറഞ്ഞ് ടൈപ്പ് ചെയ്ത് വാങ്ങിക്കണം.. ചേച്ചി എന്നെപ്പോലെ ടൈപ്പിങ്ങിന് ഫാസ്റ്റാണ്. ചേച്ചി ആള് സൂപ്പര്‍ ഫാസ്റ്റാണ്..

അപ്പോള്‍ എന്റെ കഥ വായിക്കുകയും ആകാം, ഒരു ഉപകാരം മറ്റൊരാള്‍ക്ക് ചെയ്തുകൊടുക്കലും ആകാം... അങ്ങിനെ നാളെ തൊട്ട് എഴുത്താരംഭിക്കുകയായി.. ഒരു പുസ്തകം എഴുതി നിറച്ച് കര്‍ക്കിടകം ഒന്നിന് ചേച്ചി വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട് കാണാന്‍ വരുമ്പോള്‍ കൊടുക്കണം....

മസ്കത്തിലെ പെണ്ണുകുട്ട്യോള്‍ക്ക് ഒരു കഥ പ്രോമീസ് ചെയ്തിട്ടുണ്ട്.. ആദ്യം രമണിച്ചേച്ചിക്ക് ഫ്രീ ആയി വായിക്കാം, പിന്നെ ഇവറ്റകള്‍ക്കും, പിന്നെ എല്ലാര്‍ക്കും... സാധാരണ തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ “പാറൂട്ടിക്കഥകള്‍” എഴുതാറുണ്ട്. ഇക്കുറി എഴുതിയില്ല, അതിനാല്‍ ഒരുപാട് ഓര്‍ഡര്‍ ഉണ്ട്, അതൊക്കെ എഴുതിത്തീര്‍ക്കണം.

 ഇനി രമണി ചേച്ചിയെ കൂടാതെ മറ്റാര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില്‍ സ്വാഗതം... എന്റെ വീട്ടില്‍ വന്ന് ടൈപ്പ് ചെയ്ത് തന്നാലും മതി. എന്നാല്‍ നല്ല മീന്‍ കൂട്ടാനും ചോറും തരാം. ഞാന്‍ ആനയൂട്ട് പ്രമാണിച്ച് നാല് കേസ് ഫോസ്റ്റര്‍ വാങ്ങിവെച്ചിട്ടുണ്ട്. അത് സേവിക്കാനും തരാം..

പണ്ടൊക്കെ കുട്ടന്‍ മേനോന്‍ ഈ വഴിക്ക് വരാറുണ്ടായിരുന്നു, ഇപ്പോള്‍ അയാളെ കാണാനില്ല. കര്‍ക്കിടകം ഒന്നിന് ചിലപ്പോള്‍ ദുബായില്‍ നിന്ന് കുറുമാന്‍ വരുമായിരിക്കും.. അലമാരയിലെ  ഫോസ്റ്റര്‍ ചേട്ടന്മാര്‍ക്ക് ഫ്രീസറില്‍ കയറാന്‍ തിര്‍ക്കായി. പതഞ്ഞ് നുരഞ്ഞ് പൊങ്ങി എല്ലാരേയും സ്വീകരിക്കാന്‍ അവര്‍ തയ്യാര്‍..

ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ കിട്ടിത്തുടങ്ങിയില്ല, സാധാരണ അത് പബ്ബിലാണ് വിളമ്പാറ്. ഇവിടെ പബ്ബൂം ഇല്ലല്ലോ... ഡ്രഫ്റ്റ് ബീയര്‍ നുരഞ്ഞുപൊങ്ങുന്നത് കാണുമ്പോള്‍ എന്റെ സിരകളില്‍ ചിലര്‍ വന്ന് നൃത്തം വെക്കുന്നപോലെ തോന്നും.. ഞാന്‍ ബേംഗളൂരും ബോംബെയിലും ഒക്കെ പോകുമ്പോള്‍ പബ്ബില്‍ പോകാറുണ്ട്..

ദുബായിലും മസ്കത്തിലും പണിയെടുക്കുമ്പോള്‍ പണി കഴിഞ്ഞാല്‍ ഉറക്കം വരുന്നത് വരെ അവിടെ ആയിരിക്കും. വീലാകുമ്പോള്‍ അവിടെ ഉറങ്ങാനും സ്ഥലം ഉണ്ട്.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

മസ്കത്തിലെ പെണ്ണുകുട്ട്യോള്‍ക്ക് ഒരു കഥ പ്രോമീസ് ചെയ്തിട്ടുണ്ട്.. ആദ്യം രമണിച്ചേച്ചിക്ക് ഫ്രീ ആയി വായിക്കാം, പിന്നെ ഇവറ്റകള്‍ക്കും, പിന്നെ എല്ലാര്‍ക്കും... സാധാരണ തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ “പാറൂട്ടിക്കഥകള്‍” എഴുതാറുണ്ട്. ഇക്കുറി എഴുതിയില്ല, അതിനാല്‍ ഒരുപാട് ഓര്‍ഡര്‍ ഉണ്ട്, അതൊക്കെ എഴുതിത്തീര്‍ക്കണം.

prakash menon said...

എന്താ ല്ലേ

ajith said...

ഇനി നാട്ടില്‍ വരുമ്പോള്‍ എന്തായാലും അവിടെ ഒന്ന് വരുന്നുണ്ട്!

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ വില്ലന്മാർ എത്രയടിച്ചാലും വീലാകാത്തവരല്ലേ...