Monday, April 10, 2017

മുറുക്കാൻ ചെല്ലപ്പെട്ടി

murukkaan chellappetti
എന്റെ കുന്നംകുളത്തെ വീട്ടിൽ വരുന്നവർക്ക് പണ്ടൊക്കെ ആദ്യം ഈ പെട്ടിയാണ്‌കൊടുക്കുക. എന്നിട്ടവർ നന്നായി മുറുക്കി ചുവപ്പിച്ച മുറ്റത്തെല്ലാം തുപ്പി നിറയ്ക്കും. കോളാമ്പി ഉണ്ടെങ്കിലും ചിലർ അതിൽ തുപ്പില്ല.
തുപ്പലെല്ലാം കഴിഞ്ഞ കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൊൽക്കുഴിയും. അത് കഴിഞ്ഞാൽ ചോദിക്കും .
 "കുടിക്കാൻ എന്താ എടുക്കേണ്ടത്? സാംബാരം, ചായ, കാപ്പി.....?  "

കാലത്ത് മുറ്റമടിക്കുന്നവരുടെ ജോലിയാണ് ചെല്ലപ്പെട്ടിയിൽ വെറ്റില, വെട്ടിയ അടക്ക, പുകയില, ചുണ്ണാമ്പ്, എന്നിവ നിറച്ച് വെക്കുന്നത്. പറമ്പിൽ വെറ്റിലയും, അടക്കയും ധാരാളം. ചിലർക്ക് കളി അടക്കയാണിഷ്ടം, പുകയില മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടത്.

 പ്രായമായവർ പ്രത്യേകിച്ച് പല്ലു കൊഴിഞ്ഞവർ അടക്ക ചെറിയ ഉരലിൽ ഇട്ട് ഇടിക്കും, എന്നിട്ട് താളിൽ വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടി വായിലേക്കകത്തേക്ക് കയറ്റി വെച്ച് ചവച്ചരക്കും. എന്റെ അമ്മയും അമ്മൂമ്മയും വയസ്സ് കാലത്ത് പട്ട പുകയിലായാണ് ഉപയോഗിച്ചിരുന്നത്.

പട്ട പുകയ്യില ഞാനും മുറുക്കിയിരുന്നു - ആ പുകയിലയിൽ മധുരത്തിനും മണത്തിനും എന്തോ ചേർക്കും.

ചിലപ്പോൾ മുറുക്കിക്കഴിഞ്ഞ് അച്ചാച്ചന്റെ ചെല്ലപ്പെട്ടിയിൽ നിന്നും ഒരു ബീഡി കട്ട് വലിക്കും.

ആഹാ എന്തൊരു സുഖമുള്ള നാളായിരുന്നു ആ ചെറുപ്പം . !!!!

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

കാലത്ത് മുറ്റമടിക്കുന്നവരുടെ ജോലിയാണ് ചെല്ലപ്പെട്ടിയിൽ വെറ്റില, വെട്ടിയ അടക്ക, പുകയില, ചുണ്ണാമ്പ്, എന്നിവ നിറച്ച് വെക്കുന്നത്. പറമ്പിൽ വെറ്റിലയും, അടക്കയും ധാരാളം. ചിലർക്ക് കളി അടക്കയാണിഷ്ടം, പുകയില മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടത്.

സുധി അറയ്ക്കൽ said...

സുഖമുള്ള ഓർമ്മകൾ.

അപ്രതീക്ഷിതമായി ഒരു ദിവസം വീട്ടിൽ വരട്ടേ????

PMV said...

ചുണ്ണാമ്പ് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ?

prakashettante lokam said...

Please do come

Muralee Mukundan , ബിലാത്തിപട്ടണം said...

സ്‌മൃതിയിലൂടെ വീണ്ടും വിസ്‌മൃതിലായ മുറുക്കാൻ പെട്ടി ...!