Sunday, August 9, 2009

എന്റെ പാറുകുട്ടീ.......... ഭാഗം 31

മുപ്പതാം ഭാഗത്തിന്റെ തുടര്‍ച്ച………….
http://jp-smriti.blogspot.com/2009/08/30.html

ഉണ്ണി അരമണിക്കൂറ് നേരം വിശ്രമിച്ചതിന് ശേഷം എഴുന്നേറ്റു. അപ്പോള്‍ പാര്‍വ്വതി അതേ ഇരുപ്പില്‍ തന്നെ ഇരുന്നിരുന്നു. അവളുടെ മുഖത്ത് തീരെ സന്താ‍ഷം കണ്ടില്ല..

ഉണ്ണി മുഖം കഴുകി ഫ്രഷ് ആയി വന്ന് പാര്‍വതിയേയും കൂട്ടി ഓഫീസ് മുറിയിലെത്തി.
“പാര്‍വ്വതിക്ക് കാപ്പി കുടിക്കാം അല്ലേ ?”
വേണ്ട ഉണ്ണിയേട്ടാ ഭക്ഷണം കഴിച്ച് അധിക നേരം ആയില്ലല്ലോ? ഉണ്ണിയേട്ടന്‍ വേണമെങ്കില്‍ കുടിച്ചോളൂ..
അങ്ങിനെ ഒരാള്‍ ഒറ്റക്ക് കുടിക്കേണ്ട. നമുക്ക് രണ്ട് പേര്‍ക്കും കുടിക്കാം. ഇവ്ടുത്തെ കാപ്പിയും ഒന്ന് രുചിക്കേണ്ടെ പാറ്വതീ.
ശരി ഉണ്ണിയേട്ടന്റ്റെ അതാണാഗ്രഹം എങ്കില്‍ അത് നടക്കട്ടെ.

ഉണ്ണി നിര്‍മ്മലയെ ഇന്റര്‍കോമില്‍ വിളിച്ചു.
താമസിയാതെ നിര്‍മ്മല എത്തി. കയ്യില്‍ ചില ഫയലുകളെല്ലാം ഉണ്ടായിരുന്നു. അതില്‍ ചിലതിലെല്ലാം ഒപ്പിട്ടതിന് ശേഷം ഉണ്ണി നിര്‍മ്മലയെ തിരിച്ചേല്‍പ്പിച്ചു.

“നിര്‍മ്മലേ…………?
“നിനക്ക് എന്റെ പാറുകുട്ടിയെ ഇഷ്ഠമായില്ലേ?
എന്താ സാറെ അങ്ങിനെ ചോദിക്കണ്. പാര്‍വ്വതിയെ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഈ സ്ഥാപനത്തില്‍ ഉണ്ടോ.
“ഞാന്‍ പാര്‍വതിയെ നിന്നെ ഏല്‍പ്പിക്കട്ടെ രണ്ടാഴ്ച കഴിഞ്ഞാല്‍ ?
ആറ് മാസം കൊണ്ട് നമ്മുടെ കമ്പനിയിലെ എല്ലാ ജോലികളും ഇവളെ പഠിപ്പിക്കണം. സ്വന്തമായി ഈ സ്ഥാപനം മേനേജ് ചെയ്യാന്‍ ഉള്ള ത്രാണി അവളില്‍ വളരണം. ശങ്കരേട്ടനും നിര്‍മ്മലക്കും ഇപ്പോളുള്ള തന്റേടം ഇവളിലും വരണം. അതാണെന്റെ ഉദ്ദേശം.


അങ്ങിനെ ചെയ്യാം സാര്‍. എന്നെ ഏല്പിച്ചോളൂ…

ഇനി നിര്‍മ്മല ഒരു കാപ്പിയുണ്ടാക്കി കൊടുക്ക് പാറ്വത്ക്ക്. അത് കുടിച്ചിട്ടവള്‍ പറയട്ടെ എങ്ങിനെയുണ്ട് നമ്മുടെ കാപ്പി എന്ന്.

പിന്നെ ഞാന്‍ നാല് മണിക്ക് പാര്‍വതിയെയും കൊണ്‍ട് വീട്ടില്‍ പോകും. ബാംഗ്ലൂര്‍ ബ്രാഞ്ചിലേക്കുള്ള ഫണ്ട് നാളെ ട്രാന്‍സ്ഫര്‍ ചെയ്യണം. ഞാന്‍ പാര്‍വ്വതിയെ കോളേജില്‍ വിട്ടുവരുമ്പോള്‍ അല്പം വൈകിയേക്കാം.

എല്ലാം വേണ്ട പോലെ ചെയ്യാം സാര്‍.
“എന്നാല്‍ കാപ്പിയുമായി വരൂ….”

പാര്‍വ്വതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല. പാര്‍വ്വതി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അതായത് ഏതാണ്ട് ആറേഴുകൊല്ലം മുന്‍പ് തൊട്ടെ ചോദിച്ചിരുന്നതാ എന്നെ ഉണ്ണ്യേട്ടന്റ ഓഫീസിലെന്താ കോണ്ട് പോകാത്തതെന്ന്. ഉണ്ണി വിചാരിച്ചു പാര്‍വ്വതി ഇവിടെ വന്നാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടക്കുമെന്ന്. പക്ഷെ ഉണ്ണിയുടെ പ്രതീക്ഷക്ക് വിപരീതമായി അതൊന്നും നടന്ന് കണ്ടില്ല.

“പാര്‍വ്വതീ‍………….?“
“എന്തോ…………“
വളരെ കാലമായി നീ ആഗ്രഹിച്ച ഒരു കാര്യമല്ലേ ഇന്ന് സഫലമായത്. പിന്നെ എന്താ നിനക്ക് ഒരു സന്തോഷവുമില്ലാത്തെ. ഉണ്ണിക്ക് അഭിമുഖമായി ഇരുന്ന പാര്‍വതിയെ അടുത്ത് വിളിച്ചിരുത്തി.
പാര്‍വ്വതിയുടെ നെറ്റിയിലും കവിളത്തും തൊട്ട് നോക്കി.
ഏയ് അസുഖമൊന്നുമില്ല. ഞാന്‍ പേടിച്ചു വല്ല പനിയോ മറ്റോ ഉണ്ടെന്ന് നിനക്ക്.

പാര്‍വ്വതിയുടെ ഉള്ളിലെ തീ അവള്‍ക്കല്ലേ അറിയൂ. മനസ്സ് കൊണ്ട് നിര്‍മ്മലയുടെ സാമീപ്യം അവള്‍ക്ക് ഇഷ്ടമല്ല. ഇനി നിര്‍മ്മലയെ കണ്ടും കൊണ്ട് ആറുമാസം ഇരിക്കേണ്ട കാര്യം അവള്‍ക്ക് ചിന്തിക്കാന്‍ കൂടി വയ്യാ. അവളുടെ കൊച്ചുഹൃദയം തേങ്ങി.

നിര്‍മ്മല കോഫിയുമായി എത്തിയിരുന്നു. ഒരു വെളുത്ത ട്രേയില്‍ നീല കോഫീ ജഗ്ഗും, അതേ നിറത്തിലുള്ള മനോഹരമായ കപ്പും സോസറുകളും. പിന്നെ കൈ തുടക്കാന്‍ നപ്കിനുകളും.
പാര്‍വ്വതിക്ക് കാപ്പി ഒഴിച്ച് കൊടുത്തു. കപ്പുകളുടെ വൃത്തിയും വെടിപ്പും പാര്‍വ്വതി ശ്രദ്ധിച്ചു. കപ്പുകളും മറ്റും ഒട്ടും വെള്ളമില്ലാതെ തുടച്ച് വൃത്തിയായിരിക്കുന്നു. ട്രേയിലും അങ്ങിനെ തന്നെ.
പാര്‍വ്വതി കോഫി വാങ്ങിക്കുടിച്ചു. നിര്‍മ്മല ഒരു കപ്പ് കോഫി ഉണ്ണിക്കും പകര്‍ന്ന് കൊടുത്തു.
നിര്‍മ്മല ഒരു പരിചാരികയെപ്പോലെ സമീപത്ത് തന്നെ നിലയുറപ്പിച്ചു.


പാര്‍വ്വതി നിര്‍മ്മലയോട്
ചേച്ചി പൊയ്കോളൂ, ഞാന്‍ കപ്പ് കഴുകി വെച്ചോളാം.
“വേണ്ട പാറുകുട്ടീ……..” സാറിന്നതൊന്നും ഇഷ്ടപ്പെടില്ല.
കപ്പുകളെടുത്ത് പോകുന്ന നിര്മമലയെ പാറ്വ്വതി അനുഗമിച്ചു.
എന്തൊരു സൌന്ദര്യമാണ് നിര്‍മ്മല ചേച്ചിക്ക്. പിന്‍ ഭാഗം പോലും എന്തൊരഴക്. ഇടതൂര്‍ന്ന് നീണ്‍ട് കിടക്കുന്ന മുടിയും, ഒതുങ്ങിയ അരക്കെട്ടും, ഭംഗിയുള്ള നിതംബവും പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും. ജാനു പറഞ്ഞ പോലെ ഒരപ്സരസ്സ് തന്നെ. ഈ പെണ്ണായ ഞാന്‍ തന്നെ കൊതിയോടെ നോക്കുന്നു.
അപ്പോ പിന്നെ ആണുങ്ങളുടെ കഥ പറയണോ?

ഇവളെ കണ്ട് എന്റെ ഉണ്ണിയേട്ടന്‍ അടങ്ങി ഇരിക്കുന്നുണ്ടാകുമോ? സിരകളില്‍ രക്തമുള്ള ഒരാണുങ്ങള്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല..
ഉണ്ണിയേട്ടന്റെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍മ്മല. ബെഡ് റൂമടക്കമുള്ള ഉണ്ണിയേട്ടന്റെ ഓഫീസ് മുറി. ധാരാളം ധനശേഷിയും സ്വാധീനവുമുള്ള ഉണ്ണിയേട്ടന്‍.

എന്നെപ്പോലെ നിര്‍മ്മലയേയും ഉണ്ണിയേട്ടന്‍ കൂടെ കിടത്തുന്നുണ്ടാകുമോ ഭഗവാനേ? ഇതൊക്കെ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല..
നിര്‍മ്മലയോട് ചോദിച്ചാലോ? എങ്ങിനെയാണ് ചോദിക്കുക, എന്താണ് ചോദിക്കുക. പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം കൂടിക്കൂടി വന്നു.

നിര്‍മ്മല പാത്രങ്ങളെല്ലാം കഴുകി, കിച്ചന്‍ ടവല്‍ കൊണ്ട് എല്ലാം തുടച്ച് മിനുക്കി. സിങ്കും, കിച്ചന്‍ ടോപ്പും എല്ലാം. കപ്പ് ബോറ്ഡില്‍ ഒരു വീട്ടിലേക്ക് അത്യാവശ്യമുള്ള എല്ലാ പാത്രങ്ങളും അടുക്കി വെച്ചിരിക്കുന്നു. എത്ര ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു. അവസാനം അടുക്കള ഫിനോയില്‍ ഒഴിച്ച് നന്നായി മോപ്പ് ചെയ്തു.
ഇവള്‍ക്ക് ഹോട്ടല്‍ മേനേജ്മെന്റില്‍ ട്രെയിനിങ്ങ് കിട്ടിയിട്ടുണ്ടോ എന്ന് സംശയിച്ച് പോകും. ആള്‍ മിടുക്കി തന്നെ. പക്ഷെ എനിക്കൊരു പാര തന്നെ. ഒരു പക്ഷെ ഞാന്‍ അവള്‍ക്കും !!

നിര്‍മ്മല അവളുടെ കേബിനിലേക്ക് പോയി. പാര്‍വ്വതിയും അവളെ അനുഗമിച്ചു.
‘എനിക്കൊരു പാട് പണിയുണ്ട്. പാര്‍വ്വതിയുമായി അധിക നേരം സംസാരിക്കാന്‍ നേരമുണ്‍ടായെന്ന് വരില്ല. പാര്‍വ്വതി സാറിന്റെ ഓഫീസില്‍ പോയി ഇരുന്നോളൂ.

ഞാന്‍ ഒരു അഞ്ചുമിനിട്ടും കൂടി ഇവിടെ ഇരുന്നോട്ടെ ചേച്ചീ……..
“ഞാനൊരു പേറ്സണല്‍ കാര്യം ചോദിച്ചോട്ടെ? “
“ചേച്ചിയെന്താ ഇങ്ങിനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നത്…?”

ആ ചോദ്യം നിര്‍മ്മല തീരെ പ്രതീക്ഷിച്ചിരുന്നില്ല…
“എന്താ ചേച്ചീ ഒന്നും മിണ്ടാത്തെ, ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ..?
“അതിന് കല്യാണമെല്ലാം യോഗം പോലെയല്ലേ വരൂ എന്റെ മോളെ. എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും.

നിര്‍മ്മല ജോലിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പാര്‍വ്വതിയെ കഴിവതും അവിടെ നിന്ന് അകറ്റാന്‍ കഴിവത് ശ്രമിച്ചും കൊണ്‍ടിരുന്നു.

പെട്ടെന്നാണ് ശങ്കരേട്ടന്‍ നിര്‍മ്മലയുടെ കേബിനിലെത്തിയത്.
പാര്‍വ്വതിയുമായുള്ള സംഭാ‍ഷണം ശങ്കരേട്ടന്‍ കേട്ടോ എന്ന് നിര്‍മ്മല ഭയന്നു.


നിര്‍മ്മല വീട്ടില്‍ പോകുന്നതിന്‍ മുന്‍പ് പര്‍ച്ചേയ്സ് റജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്ത് എനിക്ക് തരണം. അതും പറഞ്ഞ് ശങ്കരേട്ടന്‍ അവിടെ നിന്ന് നീങ്ങി.

പാര്‍വ്വതിയെ നിര്‍മ്മല ഒട്ടും ശ്രദ്ധിക്കുന്നില്ലാ എന്ന് തോന്നിയ പാര്‍വ്വതി അവിടെ നിന്ന് സ്ഥലം വിട്ടു.

പാര്‍വ്വതിയോട് ഉണ്ണി എല്ലാവരോടും യാത്ര പറഞ്ഞിട്ട് വരാന്‍ പറഞ്ഞയച്ചു. പാര്‍വ്വതി അതനുസരിച്ച് അല്പനേരത്തില്‍ തിരിച്ചെത്തി.

താമസിയാതെ ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തറവാട്ടിലെത്തി. യാത്രാ മദ്ധ്യേ ഇരുവരും ഒന്നും സംസാരിച്ചില്ല.
പാര്‍വ്വതി പോയി മേല്‍ കഴുകി വന്ന് പഠിക്കാനിരുന്നോളൂ. നളെത്തൊട്ട് പരീക്ഷയല്ലേ? .

ഞാന്‍ നാളെ നിന്നെ ഒന്‍പത് മണിക്ക് കോളേജില്‍ വിടാം. വൈകിട്ട് നേരത്തെ അത്താഴം കഴിച്ച് കിടക്കാം അല്ലേ. ഞാന്‍ തെക്കേമുക്കില്‍ പോയിട്ട് വരാം. എനിക്ക് തമ്പിയേട്ടനെയും കൂട്ടി ആക്കലക്കുന്നത്ത് ഒരാളെ കാണാന്‍ പോകണം. പെട്ടെന്ന് തിരിച്ച് വരാം.

സന്ധ്യ്യാകുമ്പോളെക്കും തിരിച്ചെത്തണം ഇട്ടോ ഉണ്ണ്യേട്ടാ. കുന്നത്തൊക്കെ രാത്രി സമയങ്ങളില്‍ ഒറ്റിലിച്ചി വിളയാടുന്ന സമയങ്ങളാ……..
വൈകിട്ട് കഴിക്കാന്‍ എന്തെങ്കിലും പ്രത്യേകം ഉണ്ടാക്കണമെങ്കില്‍ പറഞ്ഞിട്ട് പോണേ..?

“നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി വെക്ക്….. ഞാന്‍ ഉടനെ എത്താം എന്നും പറഞ്ഞ് ഉണ്ണി പോയി………..

“നേരം എട്ട് മണി കഴിഞ്ഞിട്ടും ഉണ്ണി തിരിച്ചെത്താതെ പാറ്വ്വതി ഭയന്നു. പാര്‍വ്വതി കോലായില്‍ ഉണ്ണിയെ നോക്കി ഇരുന്നു……….”

“ആ ഉണ്ണിയേട്ടന്‍ വരുന്നുണ്ട്. ചൂട്ടും കത്തിച്ച്………….
പാര്‍വ്വതി കിണ്ടിയില്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കോടി

“എന്താ ഉണ്ണിയേട്ടാ വൈകിയേ……. ഞാനാകെ പേടിച്ചു……….
“എന്തിനാ പേടിക്കണേ “
“ഞാന്‍ അകലം വഴിക്കൊന്നും പോയിട്ടില്ലല്ലോ”

എന്നാ ഭക്ഷണം എടുത്ത് വെക്ക്
നമുക്ക് കഴിക്കാം

“ഉണ്ണിയേട്ടന്‍ കുളിക്കേണ്ടെ ?
ഞാനാ കാര്യം മറന്നു

പാറ്വതിയും ഉണ്ണിയും ഭക്ഷണം കഴിഞ്ഞ് കിടപ്പറയില്‍ പ്രവേശിച്ചു.
പാറ്വതീ……… നിനക്കെന്താ ഒരു സന്തോഷമില്ലാത്തെ
ഇനി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വെക്കേഷനായില്ലേ. എവിടേക്കാണ് നിനക്ക് പോകേണ്ടത്. നിനക്ക് വേണ്ടി നാല് ദിവസം ഞാന്‍ ലീവെടുക്കാം.

നീ ഇനി കിടക്കുമ്പോള്‍ ഈ ബ്ലൌസ് ഇടേണ്ട. എന്റെ കുറെ പഴയ ടീ ഷറ്ട്ടുകളുണ്ടല്ലോ ഇവിടെ. അതിലേതെങ്കിലും ഒന്ന് എടുത്തിട്ടോളൂ…
ഞാന്‍ ഇനി ബേംഗ്ലൂര്‍ പോകുമ്പോള്‍ നിനക്ക് നൈറ്റ് ഡ്രസ്സ് വാങ്ങിച്ച് തരാം. ഇനി പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് പോകാന്‍ പോകുകയല്ലേ. അപ്പോ കുറച്ച് മോഡേണ്‍ ആകേണ്ടെ?...

എനിക്ക് മോഡേണ്‍ ഒന്നും ആകേണ്ട. ഞാന്‍ ജോലിക്ക് പോണില്ലാ. ഞാന്‍ വീട്ടിലിരുന്നോളാം. അല്ലെങ്കില്‍ എം കോമിന് ചേര്‍ത്തോളൂ എന്നെ.
അതൊക്കെ പിന്നെ ആലോചിക്കാം. നീയാ ടീഷറ്ട്ട് ഇട്ട് വാ……………

പാറ്വതി ടീ ഷറ്ട്ട് ധരിച്ചെത്തി.
ആ ഇപ്പോ മോഡേണ്‍ ആയി എന്റെ പാറുകുട്ടി………
“നീ എന്റെ സുന്ദരിപ്പെണ്ണല്ലേ“:

“അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയാ. എന്നെക്കാളും സൌദ്നര്യമുള്ള പലരും ഉണ്ടല്ലോ ഉണ്ണ്യേട്ടന്റെ ആപ്പിസില്‍.“
‘എനിക്ക് എന്റെ പാറുകുട്ടീടത്ര സൌദനര്യമുള്ള ആരേയും ഞാന്‍ അവിടെ കണ്ടിട്ടില്ല. ഞാന്‍ ബാഹ്യമായ സൌദ്നര്യമല്ല ആസ്വദിക്കുന്നത്. നിന്റെ മനസ്സിന്റെ സൌദ്നര്യമാണ്. നിനക്ക് തരുന്ന അത്ര സ്നേഹം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല..

ഉണ്ണി പാര്‍വ്വതിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു.
“ഉണ്ണ്യേട്ടാ………..?
“ശരിക്കും ഉള്ളതാണോ എന്നോട് പറഞ്ഞേ?”
“നിനക്കെന്താ ഇത്ര സംശയം“
“എനിക്ക് സന്താ‍ഷമായി ഉണ്ണ്യേട്ടാ. ഞാന്‍ അതുമിതും ആലോചിച്ച് ഇരിക്കയായിരുന്നു.“
“കോളേജ് അടച്ചാല്‍ ഞാന്‍ എന്താ നിനക്ക് വാങ്ങിത്തരേണ്ടത്, എവിടേക്കാണ് ടൂര്‍ പോകേണ്ടത്? “

“എനിക്ക് ഒന്നും വാങ്ങിത്തരേണ്ട. ഇന്നാലും എനിക്കൊരു സംഗതി വേണം. എന്നെ വഴക്ക് പറയില്ലാ എന്ന് കയ്യിലടിച്ച് സത്യം ചെയ്താല്‍ ഞാന്‍ പറയാം……..”

“സത്യം ചെയ്യാനൊന്നും ഞാനില്ല. എന്നെക്കൊണ്ട് കഴിയുന്നതും എനിക്ക് താല്പര്യമുള്ള വിഷയങ്ങളും ആണെങ്കില്‍ ഞാന്‍ ശ്രമിക്കാം.”

“ഈ ഉണ്ണ്യേട്ടന്‍ എപ്പളും ഇങ്ങിനെയാ…………. എന്ത് പറഞ്ഞാലും ശ്രമിക്കാം. പിന്നെ ആകട്ടെ. സമയമായില്ല. എന്നൊക്കെത്തന്നെ. ഈ ഉണ്ണ്യേട്ടന്‍ ഒരു മാറ്റവും ഇല്ല…”

“പാര്‍വ്വതി പുതപ്പ് കൊണ്ട് മുഖം മൂടിയിട്ട് പറഞ്ഞു. എനിക്ക് എന്റെ ഉണ്ണ്യേട്ടനെ പോലെ ഒരു കുറുമ്പന്‍ ഉണ്ണിക്കുട്ടനെ തരാമോ? “

“എന്താ പറഞ്ഞേ……… ഉണ്ണി പുതപ്പ് മാറ്റിക്കൊണ്ട് പാറ്വതിയോടാരാഞ്ഞു. എന്തേ നീ പറഞ്ഞേ, ഞാന്‍ ശരിക്കും കേട്ടില്ലാ……”

“പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു… എന്താ ഉണ്ണ്യേട്ടാ എനിക്ക് മക്കളുണ്ടാകാത്തെ? എനിക്ക് ഒരു മോനെ തന്നൂടേ? ഞാന്‍ എത്ര നാളായി കൊതിക്കണ് “

“പാര്‍വ്വതി നീ കിടന്നുറങ്ങ് ഇപ്പോള്‍, നമുക്കാലോചിക്കാം. ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല……..”
പാര്‍വ്വതി അനന്തതയില്‍ കണ്ണും നട്ട് കിടന്നു……………

[തുടര്‍ന്നേക്കാം]

Copyright – 2009 - Reserved






13 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ >> ഭാഗം 31

മുപ്പതാം ഭാഗത്തിന്റെ തുടര്‍ച്ച………….
http://jp-smriti.blogspot.com/2009/08/30.html

ഉണ്ണി അരമണിക്കൂറ് നേരം വിശ്രമിച്ചതിന് ശേഷം എഴുന്നേറ്റു. അപ്പോള് പാര്‍വ്വതി അതേ കിടപ്പില് തന്നെ ഇരുന്നിരുന്നു. അവളുടെ മുഖത്ത് തീരെ സന്താ‍ഷം കണ്ടില്ല..

ഉണ്ണി മുഖം കഴുകി ഫ്രഷ് ആയി വന്ന് പാര്‍വതിയേയും കൂട്ടി ഓഫീസ് മുറിയിലെത്തി.
“പാര്‍വ്വതിക്ക് കാപ്പി കുടിക്കാം അല്ലേ ?”
വേണ്ട ഉണ്ണിയേട്ടാ ഭക്ഷണം കഴിച്ച് അധിക നേരം ആയില്ലല്ലോ? ഉണ്ണിയേട്ടന് വേണമെങ്കില് കുടിച്ചോളൂ..
അങ്ങിനെ ഒരാള് ഒറ്റക്ക് കുടിക്കേണ്ട. നമുക്ക് രണ്ട് പേര്‍ക്കും കുടിക്കാം. ഇവ്ടുത്തെ കാപ്പിയും ഒന്ന് രുചിക്കേണ്ടെ പാറ്വതീ.
ശരി ഉണ്ണിയേട്ടന് അതാണാഗ്രഹം എങ്കില് അത് നടക്കട്ടെ.

കുട്ടന്‍ ചേട്ടായി said...

പാറുകുട്ടി എങ്ങനെ വിഷമിക്കാതിരിക്കും, നിര്മലയെ പോലെ ഒരു സുന്ദരി ഓഫീസില്‍ ഉണ്ടെങ്കില്‍, ഒരു ശാലീന സൌട്നര്യവും അതുപോലെ തന്നെ നിഷ്കളങ്കതയും കാണാം പരുകുട്ടിയുടെ മനോഭാവത്തില്‍, അല്ലെങ്കിലും അത് കണ്ടില്ലെന്കിലെ അതിശയമുണ്ടാവുക. ഓരോ അദ്ധ്യായം കഴിയുംതോറും ആകാംക്ഷ കൂടി കൂടി വരുന്നു അടുത്ത ഭാഗത്തിനായി.
സസ്നേഹം

Kaithamullu said...

“...എന്താ ഉണ്ണ്യേട്ടാ എനിക്ക് മക്കളുണ്ടാകാത്തെ? എനിക്ക് ഒരു മോനെ തന്നൂടേ? ഞാന്‍ എത്ര നാളായി കൊതിക്കണ് “
--ആകാംക്ഷയുടെ മുള്‍മുനയില്‍!

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ കൈതമുള്ള് ചേട്ടാ

കമന്റുകള്‍ക്ക് നന്ദി. അതേ പാര്‍വ്വതിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കയാണ്.

മുപ്പതാം അദ്ധ്യായത്തില്‍ അവസാനിപ്പിക്കാന്‍ പറഞ്ഞതാണ് കുട്ടന്‍ മേനോന്‍. പുസ്തകരൂപത്തിലാക്കാന്‍. പക്ഷെ എനിക്കാവുന്നില്ല സുഹൃത്തേ? എഴുതുമ്പോള്‍ ഞാന്‍ പലപ്പോഴും വികാരാധീനനാകാറുണ്ട്. എന്റെ പാറുകുട്ടീനെപ്പറ്റി അത്രക്കും അധികം എഴുതാനുണ്ട് എനിക്ക്.

എനിക്ക് കരുത്ത് തരുന്നത് താങ്കളെപോലെയുള്ള എഴുത്തുകാരും വായനക്കാരും ആണ്.

സ്നേഹത്തോടെ ജെ പി

വിജയലക്ഷ്മി said...

അയ്യോ ഈ പാറുക്കുട്ടിയുടെ ഒരു കഷ്ടകാലം :( എതിരാളി സുന്ദരിയും ,samarthhayumaaya നിര്‍മലയും..എങ്ങിനെ preekshakku padikkaanulla moodu kittum :( iniyellaam unniettante kaikalil...
കഥ nannaayi pokunnundu...thudaruka...

ബീരാന്‍ കുട്ടി said...

മാഷെ,

വരാനിത്തിരി വൈകി, ക്ഷമചോദിക്കുന്നു.

മനസ്സിന്റെ വ്യാപരങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍, ആശംസകള്‍.

കുറുമാന്‍ said...

ഇത് മൊത്തം ആദ്യം മുതല്‍ വായിക്കണം. ഞാന്‍ അവസാനിച്ചിട്ട് ഒരുമിച്ചേ വായിക്കുന്നുള്ളൂ......ഹല്ല പിന്നെ :)

ജെ പി വെട്ടിയാട്ടില്‍ said...

കുറുമാന്‍ കുട്ടീ

ഇത് അവസാനിക്കണമെങ്കില്‍ കുറച്ച് കാലം കഴിയും. കുട്ടന്‍ മേനോന്‍ പറഞ്ഞിരുന്നു മുപ്പത് അദ്ധ്യായത്തോട് കൂടി തല്‍ക്കാലം ഒരു സ്റ്റോപ്പിട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍.

അത് അങ്ങിനെയാകാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പാറുകുട്ടി ആശയമനുസരിച്ച് അവസാനിക്കണമെങ്കില്‍ ഇനിയും കുറെ പോകണം.

അതിനാല്‍ കുറുമാന്‍ കുട്ടി അവിടെയും ഇവിടെയും ഒക്കെ കണ്ണോടിച്ച് ഒരു കമന്റടിക്കൂ.

ഇപ്പോള്‍ 200 A4 ഷീറ്റ് കവിഞ്ഞിരിക്കുന്നു. അതിനാല്‍ പെട്ടെന്നങ്ങട്ട് വായിച്ചു തീര്‍ക്കാന്‍ പറ്റില്ല.

പിന്നെ അവിടുത്തെ രണ്ട് മിനിക്കുട്ട്യോളുണ്ടല്ലോ. ഒന്നിനെ ഇങ്ങോട്ട് കൊടുന്നോളൂ..
ഞാന്‍ നോക്കിക്കൊള്ളാം. ഇവിടെ അത്തരം പ്രൊഡക്ഷന്‍സ് ഉണ്ടാകുമ്പോള്‍ തിരികെ തരാം വേണമെങ്കില്‍.

എന്റെ പ്യുവര്‍ ബ്ലേക്കിന്റെ കാര്യം മറക്കരുത്. ഞാന്‍ ഇന്നെലെ എന്റെ മരുമകനെ കൊണ്ട് കൊച്ചി മുഴുവനും അന്വേഷിപ്പിച്ചു. ബ്ലേക്കിനെ കണ്ടെത്താനായില്ല.

ബിന്ദു കെ പി said...

കൊള്ളാം അങ്കിൾ, “പാറുക്കുട്ടി” ഓരോ ലക്കം പിന്നിടുമ്പോഴും ആകാംക്ഷ കൂടിക്കൂടി വരുന്നു

അരുണ്‍ കരിമുട്ടം said...

ഇത് പുസ്തകമാകുന്നത് പ്രതിക്ഷിച്ചിരിക്കുവാ

ജെ പി വെട്ടിയാട്ടില്‍ said...

അരുണ്‍ കുട്ടീ

പുസ്തകരൂപത്തിലാക്കാനെല്ലാവരും പറയുന്നു. അതിന് മാത്രം മികവുറ്റതാണോ എന്റെ കൃതികള്‍ എന്നാണെന്റെ സംശയം ഇപ്പോള്‍. തൃശ്ശൂര്‍ മാതൃഭൂമിയിലെ സുരേന്ദ്രേട്ടന്‍ കറന്റ് ബൂക്ക്സുമായി ആലോചിച്ച് പറയാം എന്ന് പറഞ്ഞിട്ടുണ്ട്.

പിന്നെ trichur blog club ല്‍ കൂടി പബ്ലിഷ് ചെയ്യാന്‍ കുട്ടന്‍ മേനോനും, കുറുമാനും എല്ലാം പറയുന്നു. പക്ഷെ എനിക്കതിന്റെ പിന്നാലെ ഓടി നടക്കാനൊന്നും വയ്യ.

ആരെങ്കിലും മുന്‍ കയ്യെടുത്ത് പബ്ലീഷ് ചെയ്ത് തന്നാല്‍ സന്തോഷമായി എന്നെ കരുതാനാകൂ. ഞാന്‍ വാത രോഗം പിടിച്ച് കിടപ്പിലാ കുറച്ച് നാളായി. കിഴിയും, പിഴിച്ചലും ഒക്കെ ആയി ഒരു മാസത്തെക്ക് വീട്ടിന് പുറാത്ത് പോകാന്‍ പാടില്ലാത്ത അവസ്ഥയിലാ.

അദ്ധ്യായം 30 വരെ PDF ഫയലാക്കി വെച്ചിട്ടുണ്ട്. അത് അപ് ബ്ലോഗില്‍ അപ് ലോഡ് ചെയ്താലോ എന്നാലോചിച്ചിരുന്നു. അതൊന്നും പുസ്തകം ഇറങ്ങുന്നത് വരെ വേണ്ടാ എന്നാണ് ബ്ലോഗ് വലയത്തിലുള്ള സുഹൃത്തുക്കള്‍ പറയുന്നത്.

എല്ലാത്തിനും ഒരു സമയമുണ്ടല്ലോ?

Sukanya said...

ഉണ്ണി ഇതില്‍ വളരെ പക്വത ഉള്ള ആളും, പാറുകുട്ടി കുറച്ചു കുശുമ്പത്തിയും, നിര്‍മല കാര്യവിവരം ഉള്ളവളും,
പിന്നെ, എനിക്കിവരെയൊക്കെ "അറിയാം". അര്‍ത്ഥം, അത്രയ്ക്ക് ശക്തമായി അവതരിപ്പിച്ചിരിക്കുന്നു ഈ കഥാപാത്രങ്ങളെ

Muralee Mukundan , ബിലാത്തിപട്ടണം said...

thutarnneekkamalla...
theerchayaayum
thutaranam..!