Saturday, June 2, 2012

നാട്ടുവര്‍ത്തമാനം

എന്താ ബീനാമ്മേ എപ്പോ നോക്കിയാലും ഈ പണിയോട് പണി. നിനക്ക് ഒരു ദിവസം ഒരു പണിയും ചെയ്യാണ്ട് വീട്ടിലിരുന്ന് വിശ്രമിച്ചുകൂടെ...

"ഹ ഹ്ഹാ........ അത് കൊള്ളാം. അപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മേശപ്പുറത്ത് വന്നിരുന്നാല്‍ ഞാന്‍ എന്തോന്ന് എടുത്ത് തരും...?” ഭക്ഷണം മാത്രം മതിയോ..? മുറ്റമടിക്കണം, പാത്രം കഴുകണം, നിങ്ങളുടെ തുണി കഴുകണം, ഇസ്ത്രിയിടണം, കാലത്ത് കുളിയും തേവരാവും കഴിഞ്ഞാല്‍ അടുക്കളയില്‍ വന്നിരിക്കും. “എന്നോട് ഒന്നും ചോദിക്കില്ലാ എന്നത് വസ്തവം തന്നെ. പക്ഷെ എനിക്കങ്ങിനെ ആകാന്‍ പറ്റുമോ..?

അടുക്കളയില്‍ വന്നിരുന്നാല്‍ നിങ്ങള്‍ ചൂട് ദോശ മനസ്സില്‍ സ്വപ്നം കാണുന്നതെനിക്കറിയാം. തിന്നുന്നതനുസരിച്ച് ഞാന്‍ ഓരോന്ന് ചുട്ട് തന്ന് കൊണ്ടിരിക്കും. ദോശക്ക് പകരം പുട്ടോ, പത്തിരിയോ, ഇഡ്ഡലിയോ, ഉപ്പ്മാവോ എന്തായാലും നിങ്ങള്‍ക്ക് വിരോധമില്ല, പക്ഷെ ദോശ കഴിച്ചാലുണ്ടാകുന്ന സംതൃപ്തി മറ്റൊരു വിഭവത്തിനുമില്ല എന്നെനിക്കറിയാം.

"തിന്നിട്ട് മൂടും തട്ടി പോകുന്നതല്ലാതെ എന്തെങ്കിലും പണികള്‍ നിങ്ങള്‍ വീട്ടില്‍ ചെയ്യുമോ..? നമ്മുടെ മുറ്റം കണ്ടില്ലേ..? അവനവന് കഴിക്കാനുള്ള പച്ചക്കറികളെങ്കിലും നട്ടുപിടിപ്പിച്ചുകൂ‍ടേ..? ഒരു വേനലിലും വറ്റാത്ത കിണറും സദാസമയം കിട്ടുന്ന കോര്‍പ്പറേഷന്റെ പീച്ചി വെള്ളവും ഉണ്ട്...ഒന്നും ചെയ്യില്ല..”

പത്ത് മണിയാകുമ്പോളേക്കും ഓഫീസിലേക്ക് പോകും.. പിന്നെ രണ്ട് മണിക്ക് ഉണ്ണാന്‍ വരും. ഉണ്ട് കഴിഞ്ഞാല്‍ പിന്നെ അഞ്ചുമണി വരെ ഒരു ഉറക്കം...”എന്തിനാ ഈ പകലൊക്കെ ഇത്രയും കിടന്നുറങ്ങുന്നത്..? എന്തെങ്കിലും എന്നെ പണിയില്‍ സഹായിക്കുമോ..? അതില്ല. “ഒന്നുമില്ലെങ്കിലും അവനവന്‍ ഉപയോഗിക്കുന്ന ടോയലെറ്റെന്റ്കിലും ഒന്ന് വൃത്തിയാക്കിക്കൂടെ എന്റെ പുന്നാര കെട്ടിയോന്..?

"എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു... നിനക്ക് വെറുതെ ഇരുന്നുകൂടെ ഒരു ദിവസമെങ്കിലും...?

"എടീ പെമ്പിറന്നോത്തീ... നീയിങ്ങനെ അഹോരാത്രം എല്ലുമുറീയെ പണിയെടുക്കാതെ ഇടക്ക് ഫുള്‍ ഡേ വിശ്രമിച്ചുകൂടെ എന്നാ ഞാന്‍ ചോദിച്ചത്...?”

"എനിക്കത് മനസ്സിലായീ മനുഷ്യാ........അപ്പോള്‍ വീട്ടിലെ പണിയെല്ലാം ആരെടുക്കും. പണിക്കാരി ഒന്നുണ്ടായിരുന്നു. അവളാണെങ്കില്‍ വന്നിട്ട് ഇപ്പോള്‍ പത്തുപതിനാല് ദിവസമായി....അവളെ എന്തെങ്കിലും പറഞ്ഞിട്ടൊന്നുമല്ല.. വരാതിരിക്കുന്ന ദിവസം അറിയിക്കില്ല, തോന്നുമ്പോളൊക്കെ ലീവെടുക്കും, തോന്നുന്ന നേരാത്ത് കയറി വരും,, ഇങ്ങിനെയൊക്കെയാന്‍ പണിക്കാരുടെ പരിപാടി...”

"എടീ ബീനാമ്മേ ഇന്ന് ഞായറാഴ്കയല്ലേ... ഞാന്‍ കാ‍ലത്ത് നിനക്ക് സുലൈമാനി ഇട്ട് തരാം. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് ടോസ്റ്റും പീനട്ട് ബട്ടറും തരാം.. ഉച്ചക്ക് സഫയര്‍ ഹോട്ടലില്‍ പോയി ബിരിയാണി കഴിക്കാം.. എന്നിട്ടൊരു ഉറക്കം. 4 മണിക്കെണീറ്റ് ടൌണില്‍ പോയി കറങ്ങി, പാറമേക്കാവിലും വടക്കുന്നാഥനിലും പോയി തൊഴുത്, ഭരത് ഹോട്ടലില്‍ പോയി പൂരിമസാലയോ നിനക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ കഴിച്ച് ഒരു സിനിമയും കണ്ട് വീട്ടിലേക്ക് മടങ്ങാം...”

‘കൊള്ളാം കൊള്ളാം പരിപാടി... എനിക്ക് നിങ്ങളെ വിശ്വാസമില്ല.. എനിക്ക് വേണ്ടി ഇന്നേ വരെ നിങ്ങളെന്തെങ്കിലും ചെയ്തതായി എനിക്കോര്‍മ്മയില്ല.. നിങ്ങള്‍ വേഗം എണീച്ച് മുറ്റം അടിക്ക്, ഞാന്‍ നോക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം ഞാന്‍ റെസ്റ്റ് എടുക്കണോ വേണ്ടയോ എന്ന്..”

“എടീ ബീനാമ്മോ....... ഇന്ന് ജൂണ്‍ മൂന്ന് ഇടവപ്പാതിയുടെ പകുതി കഴിഞ്ഞിട്ടും മഴയെവിടെ. പുറത്ത് ചാറ്റല്‍ മഴയുണ്ട്, നല്ല കുളിരല്ലേ...?

"ഞാന്‍ രണ്ട് മിനിട്ടും കൂടി ഒന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങട്ടെ...? നീ പോയി അപ്പോളേക്കും മുറ്റമടിക്ക്..........???!! “

[ഇന്ന് കാലത്തെ എനിക്ക് എന്റെ പ്രിയതമയോട് തോന്നിയ വികാരം കഥാരൂപത്തില്‍ ഇവിടെ]

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

‘കൊള്ളാം കൊള്ളാം പരിപാടി... എനിക്ക് നിങ്ങളെ വിശ്വാസമില്ല.. എനിക്ക് വേണ്ടി ഇന്നേ വരെ നിങ്ങളെന്തെങ്കിലും ചെയ്തതായി എനിക്കോര്‍മ്മയില്ല.. നിങ്ങള്‍ വേഗം എണീച്ച് മുറ്റം അടിക്ക്, ഞാന്‍ നോക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം ഞാന്‍ റെസ്റ്റ് എടുക്കണോ വേണ്ടയോ എന്ന്..”

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരമായി അവതരിപ്പിച്ചു.രാപ്പകലില്ലാതെ ഒരു യന്ത്രംപോലെ ജീവിതം തള്ളി നീക്കുന്ന സ്ത്രീ ജീവിതവും വരച്ചു.

കുഞ്ഞൂസ് (Kunjuss) said...

ഭാര്യയുടെ , സ്ത്രീയുടെ ജീവിതം നന്നായി എഴുതിയല്ലോ പ്രകാശേട്ടാ.....

രാജഗോപാൽ said...

വെറുതെ അല്ല ഭാര്യ....

രാജഗോപാൽ said...

വെറുതെ അല്ല ഭാര്യ....

Unknown said...

ella bharyamarudeyum pratheekamanu great Beenama

Unknown said...

mikka bharyamarkum ee parathy okke kanum ennu thonunnu

Unknown said...

ella bharyamarudeyum pratheekamanu great Beenama