Wednesday, April 9, 2014

വാടാനപ്പള്ളി എക്സ്പ്രസ്സ്


അന്നൊരു ഞായറാഴ്ചയോ ശനിയാഴ്ചയോ എന്നോര്‍മ്മയില്ല. ഇപ്പോള്‍ വീട്ടില്‍ പേരക്കുട്ടികളായ കുട്ടാപ്പുവും, നിവ്യയും  അവരുടെ അമ്മച്ചി രാക്കമ്മയും എല്ലാരും കൂടെ വീട് തകര്‍ക്കുകയാണ്‍. ഒപ്പം ഞാനും. ഇവരുള്ളതിനാല്‍ ഞാന്‍ ഇപ്പോ പണിക്ക് പോണില്ല. പണ്ട് കുട്ടന് മേനോന്റെ ആപ്പീസില്‍ പണിക്ക് പോയിരുന്നു. ഇപ്പോള്‍ അയാള്‍ക്ക് എന്നെ പണ്ടത്തെപ്പോലെ ഇഷ്ടം ഇല്ല. അയാള്‍ക്ക് ഏതോ ഒരുത്തിയുമായി ഹബ്ബ ഉണ്ട് ഇപ്പോള്‍..

 അല്ലെങ്കില്‍ എന്നെ വിളിച്ച് ഇടക്ക് ജോയ്സ് പാലസ്സില്‍ പോയി നാലുകുപ്പി ഫോസ്റ്റര്‍ സല്‍ക്കാരം നടത്തിക്കൂടെ. ഞാന്‍ അയാളെ കൂടെക്കൂടെ എന്റെ സൌധത്തിലേക്ക് ക്ഷണിക്കാറുണ്ട്. പണ്ടൊക്കെ വന്നിരുന്നു, ഇപ്പോള്‍ അയാള്‍ വരാറില്ല, ആളാകെ മാറിയിരിക്കുന്നു.

പുതിയ കൂട്ടുകാരും,രികളും………. പോകട്ടെ അയാളും ചെറുപ്പമല്ലേ..പോയി സുഖിക്കട്ടെ.. കൊക്കാല മെട്രൊപാലം വീതികൂട്ടുന്നു, അത് വഴിപോകുമ്പോള്‍ ഈ മൊബൈ ഒക്കെ ഓഫ്ചെയ്ത് നടന്നാല്‍ നന്ന്, അല്ലെങ്കില്‍ അതില്‍ കെട്ടിമറിഞ്ഞുവീഴും..

അങ്ങിനെ ഒരു ഞായറാഴ്ചയോ, ശനിയാഴ്ചയോ ഞാന്‍ രാക്കമ്മയും കുട്ട്യോളും, കുട്ട്യോളുടെ അച്ചനുമായി വാടാനപ്പള്ളിക്ക് കുതിച്ചു.. കാലത്ത് ബ്രേക്ക് ഫാസ്റ്റിന് കേടിന്റെ വക്കത്തുള്ള ദോശമാവാണെന്ന് തോന്നി, എനിക്കുമാത്രമായുള്ള ദോശക്ക് മസ്കത്തിലെ ഹൂബിയെപ്പോലെ ഒരു ക്രിസ്പ്നെസ്സ് ഉണ്ടായിരുന്നില്ല.. എന്നാലും ഞാന്‍ അവളെ ഓരോന്നായി ശാപ്പിട്ടു. 

ഒന്നിനുപുറകെ ആനന്ദവല്ലി എനിക്ക് ചുട്ടുതരും.. ആനന്ദവല്ലിക്കും രാക്കമ്മക്കും എന്റെ പേരക്കുട്ടീസിനും ബ്രെഡ് ടോസ്റ്റ്+ഓമ്ലെറ്റ് ഓര്‍ ഫ്രൈഡ് എഗ്ഗ് വിത്ത് ബേക്കണ്‍. എനിക്കും അതൊക്കെ മതിയായിരുന്നു ഈ ഹോളിഡേയില്‍. ഇനി യാത്രാ മദ്ധ്യേ കുഴപ്പംസ് ഒന്നും എന്റെ വയറിന് വരേണ്ട എന്നുകരുതിയാകും എന്റെ സെക്കന്‍ഡ് വൈഫ് ആനന്ദവല്ലി എനിക്ക് ദോശ തന്നെ തന്നത്.

എനിക്ക് ബ്രെഡ് ടോസ്റ്റും, കോണ്‍ കോണ്‍ ഫ്ലേക്കും ഒക്കെ കണ്ട് കൊതി വന്നിരുന്നു. നിവേദ്യയുടെ പിഞ്ഞാണത്തില്‍ നിന്നു ഒരു സ്കൂപ്പ് കോണ്‍ഫ്ളേക്ക് ഞാന്‍ കട്ടു തിന്നു. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് നാലര പല്ലേ ഉള്ളൂ,അത് കാട്ടി എന്നെ സ്മൈല്‍ ചെയ്ത് എന്റെ മടിയില്‍ കയറിയിരുന്നു.

ആനന്ദവല്ലി കൂട്ടിനുണ്ടെങ്കില്‍ എനിക്ക് എങ്ങോട്ട് യാത്രിക്കാനും പേടിയില്ല,അവളെന്നെ യാത്രിക്കുടനീളം ശ്രദ്ധിച്ചുംകൊണ്ടിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ ഡാര്‍ജിലിംഗ് വരെ ബൈ റോഡ് പോയി എന്റെ മോസ്റ്റ് മോഡേണ്‍ വി.ഡബ്ലിയു സയ്യാരയില്‍. ഒരിക്കല്‍ എനിക്ക് ഹോട്ടല്‍ ഫുഡ് ശരിയാകാതെ അവളെനിക്ക് ഒരു മാവിന്‍ ചുവട്ടില്‍ ശകടം നിര്‍ത്തി ചോറും മോരുകറിയും ഉണ്ടാക്കിത്തന്നു.

നമ്മുടെ തേക്കിന്റെ നാടായ നിലമ്പൂരില്‍ നിന്നെനിക്ക് ഒരു പുതിയ സദീക്ക് ഉണ്ട്. ഓന്റെ പേരാണ് നിരഞ്ചന്‍…… പക്ഷെ ആളൊരു ഫേക്ക് ആണ്. എന്നാലും കുഴപ്പമില്ല. ആളൊരു ശുദ്ധനാണ്. ഒരിക്കല്‍ എന്നെ കാണാന്‍ തൃശ്ശിവപ്പേരൂര്‍ വന്നിരുന്നു. ഞങ്ങള്‍ വീട്ടില്‍ ഉച്ചയൂണിന് ശേഷം ഒന്ന് മയങ്ങി, കാസിനോ ഹോട്ടലില്‍ പോയി. അവന്‍ 3 ബക്കാഡിയും ഞാന്‍ 4 ഫോസ്റ്ററും സേവിച്ച് പിരിഞ്ഞതാണ്. പിന്നെ തമ്മില്‍ കണ്ടിട്ടില്ല.

ഈ നിരഞ്ചനെന്ന ഫേക്ക് ഒരു ബോലെറോ സയ്യാര വാങ്ങിയിട്ടുണ്ട്. അതിന്റെ മുകളില്‍ 500 ലിറ്റര്‍ കൊള്ളുന്ന ഒരു വാട്ടര്‍ ടാങ്ക് ഫിറ്റ് ചെയ്തിട്ടുണ്ട്. അവന്റെ ഓര്‍ഡര്‍ അനുസരിച്ച് ബോലെറോ ഫാക്ടറിയില്‍ ഒരു ടെയ്ലര്‍ മെയ്ഡ് വാഹനം ഇറക്കിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറത്ത് ഒരു അടുക്കള സജ്ജീകരിച്ചിട്ടുണ്ട്..

എന്റെ ഇലക്ട്രോ മെക്കാനിക്കല്‍ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങ് പ്രകാരം അതില്‍ സോളാര്‍ കുക്കിങ്ങ് സിസ്റ്റവും, മിനി ഫ്രിഡ്ജും ഉണ്ട്. കൂടാതെ 3” സമചതുരത്തിലൊരു കുളിമുറിയും WC യും ഉണ്ട്. ഈ ഡബ്ളിയുസി ജെറ്റ് പ്ലെയിനിലൊക്കെ ഉപയോഗിക്കുന്ന പോലെയുള്ള ടെക്നോളജിയാണ്, അതിനാല്‍ വേസ്റ്റായി ഒന്നും ഇല്ല. ടോയലറ്റ് പേപ്പര്‍ പോലും ഭസ്മമായി പോകും. പിന്നെ നാലാളുകള്‍ക്കുള്ള ടെന്റും മറ്റുപല സജ്ജീകരണങ്ങളും ഉണ്ട്. ഈ ഫേക്കന്‍ സദീഖിന്റെ ഹിമാലയം വരെയുള്ള യാത്ര കഴിഞ്ഞാല്‍ ആ സയ്യാര എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ ഞാന്‍ ആനന്ദവല്ലിയുമായി ഒരു ഡാര്‍ജ്ജിലിങ്ങ് ട്രിപ്പും കൂടി നടത്തുന്നുണ്ട്. ആനന്ദവല്ലിക്ക് ഓക്കെ ആണെങ്കില്‍ കുശിനിപ്പണിക്ക് പാറുകുട്ടിയേയും കൂട്ടുന്നുണ്ട്. ഡാര്‍ജ്ജിലിങ്ങ് എത്താറാകുമ്പോള്‍ തണുപ്പുള്ള രാത്രികളില്‍ പാറുകുട്ടിക്ക് ഓവര്‍ ടൈം കൊടുക്കാമല്ലോ?!


വാടാനപ്പള്ളി എക്സ്പ്രസ്സിന്റെ കഥപറഞ്ഞ് നാം ഡാര്‍ജ്ജിലിങ്ങിലേക്ക് പോയി. സാരമില്ല. നമുക്ക് പുറപ്പെടേണ്ട സമയമായി.. ഞങ്ങള്‍ കൊക്കാല പെട്രോള്‍ പമ്പില്‍ നിന്നും ഹാഫ് ടാങ്ക് ബെന്‍സീന്‍ അടിച്ചതിനുശേഷം യാത്രയായി. ആനന്ദവല്ലി കൂടെ വന്നില്ല,അവളെ പ്രത്യേകമായി ക്ഷണിക്കാത്ത പരിഭവത്തില്‍ അവള്‍ വീട്ടില്‍ തന്നെ നിന്നു..  ഒരു പക്ഷെ അവളുടെ സൂത്രമായിരിക്കും.. വീട്ടിലൊരു കുപ്പി വിങ്കാര്‍ണീസ് വൈന്‍ ഇരിപ്പുണ്ട്. അതും ടോസ്റ്റഡ് ബ്രെഡ്+ബേക്കണ്‍, ഗ്രില്‍ഡ് സാല്‍മണ്‍ ഒക്കെ അകത്താക്കാമെന്ന പ്ലാനിലാകും. ഒറ്റക്കാണെങ്കില്‍ ഓളുക്കും ഒന്ന് ആഘോഷിക്കാമല്ലോ?! മാഫി മുശ്ക്കില്‍..

മീനച്ചൂടില്‍ വെന്തുരുകുന്ന വാടാനപ്പള്ളിയില്‍ ഞങ്ങള്‍ ഹംസ അര്‍ബ്ബയീന്‍ മിനിട്ടുകള്‍ക്കൊണ്ടെത്തി. എന്റെ സയ്യാരയുടെ അന്നത്തെ ഡ്രൈവര്‍ എന്റെ മരുമകന്‍ തന്നെയായിരുന്നു.. സംഗീതയുടെ വാടാനപ്പള്ളി വീട്ടിലേക്കായിരുന്നു ഞങ്ങളെ ക്ഷണിച്ചിരുന്നത്.. 

ഈ ചൂട്ടത്ത് ഒരു ഔട്ടിങ്ങ് എനിക്കും ഇഷ്ടമില്ലായിരുന്നു, എന്തെന്നാല്‍ എനിക്ക് ചില ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇനി ഞാന്‍ പോകാതെയിരുന്നല്‍ ഒരു പക്ഷെ രാക്കമ്മക്കും കുട്ടികള്‍ക്കും പോകാന്‍ പറ്റിയെന്നുവരില്ല. ഇനി ഒരു പക്ഷെ ഞാനയിരുന്നെങ്കിലോ അവിടുത്തെ വിഐപ്പി ഗസ്റ്റ് എന്നൊക്കെ ഞാന്‍ ആലോചിക്കാതിരുന്നില്ല. എന്തായാലും ഞാന്‍ പോയി..

അറബി നാട്ടില്‍ ഇരുപത്തിയഞ്ചുകൊല്ലം ശൊഹല്‍ എടുത്ത എന്നെ 45 ഡിഗ്രി സെത്ഷ്യസ്സ് വരെയൊന്നും പേടിപ്പിക്കില്ല. പക്ഷെ അവിടെ ഇടക്കെല്ലാം ശീതീകരിച്ച പീടികയിലും തട്ടുകടയിലുമൊക്കെ മേനി തണുപ്പിക്കാന്‍ കയറി നില്‍ക്കാം.. അങ്ങിനെയൊരു സൂത്രമുണ്ട്.

ഞാന്‍ ഈ വാടാനപ്പള്ളിയിലെത്തിയപ്പോള്‍ വലിയ ചൂടുതന്നെ ആയിരുന്നു. എന്റെ തൃശ്ശൂര്‍ കൊക്കാലയില്‍  ചൂടുണ്ടെങ്കിലും എന്റെ മുറ്റത്ത് നിന്നാല്‍  ആ ചൂടൊക്കെ സഹിക്കാവുന്നതേ ഉള്ളൂ..
ഞാന്‍ പരമാവധി സംഗീതയുടെ അച്ചന്റെ കൂടെ ഉമ്മറത്തിരുന്നു.. ഉമ്മറത്തെ പ്രകൃതിക്കാറ്റില്ലായിരുന്നു. മുറ്റമൊക്കെ വാട്ടര്‍ സ്പ്രിംഗ്ലര്‍ കൊണ്ട് നനച്ചിരുന്നെങ്കിലും ചൂട് ഏറെയായിരുന്നു.. 

ഞങ്ങള്‍ രണ്ട് ബുഡ്ഡകള്‍ അവിടെ ഇരുന്ന് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ കുട്ടിപ്പട്ടാളങ്ങള്‍ പിന്നാമ്പുറത്തെ പറമ്പിലേക്കിറങ്ങിയിരുന്നു. കൂടെ അമ്പിളി, ബിന്ദു, രാക്കമ്മ, സംഗീത എന്നിവരുടെ കുട്ടീസും, കുട്ടീസുകളുടെ ഫാദര്‍മാരും ഒക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഞാനും കൂടെപ്പോയി.

അവിടെ കോലായിലേക്കാളും ചൂട് കുറവായിരുന്നു.. എനിക്ക് അവിടെ എന്റെ ഗ്രാമം ഓര്‍മ്മ വന്നു. പണ്ട് പാറുകുട്ടിയെ തട്ടിയിടാറുള്ള മാതിരി കൊച്ചുകൈത്തോടുകളും മറ്റും ഞാന്‍ ശ്രദ്ധിച്ചു. കുട്ടികള്‍ കശുമാവിന്‍ കൊമ്പില്‍ ചേക്കേറിത്തുടങ്ങി. എനിക്കും അവരെപ്പോലെ മാവിന്‍ കമ്പുകളില്‍ കേറിപ്പറ്റണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പോട്ടം പിടിക്കുന്ന തിരക്കില്‍ അതിന് സാധിച്ചില്ല..

ഞങ്ങളവിടെ കശുമാവിന്‍ കൊമ്പിലിരുന്നുതകര്‍ക്കുമ്പോള്‍ ആരോ വിളിച്ചു ചായ കുടിക്കാന്‍.. ഞാന്‍ മനസ്സില്‍ പിറുപിറുത്തു……… ഈ ചൂടില്‍ ചായക്കുപകരം ചില്‍ഡ് ബീയര്‍ കിട്ടിയിരുന്നെങ്കില്‍?! ഏതായാലും വീട്ടിന്നകത്ത് കയറി ചായ കുടിച്ചു. കടിക്കാന്‍ ചിപ്സൂം, പീനട്ടും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ചായയില്‍ മാത്രം ശ്രദ്ധിച്ചു.. 

നല്ല എരുമപ്പാലിന്റെ കട്ടിയുള്ള ചായ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നെ ഇഷ്ടമുള്ള ആരോ കുറച്ച് കൂടുതല്‍ പഞ്ചാര ചേര്‍ത്തിരുന്നു ആ ചായയില്‍. സാധാരണ പ്രമേഹ രോഗിയാണെന്ന് വെച്ച് വിരുന്നുപോകുമ്പോള്‍ എനിക്ക് ചായയില്‍ മധുരം കുറവാണ് കിട്ടാറ്. ഏതായാലും ആദ്യത്തെ ഈ ചായ എന്നെ ശരിക്കും അടിമപ്പെടുത്തി അവര്‍.. 

ആരാണാ ചായയിട്ടത് ചോദിക്കണമെന്നുണ്ടായിരുന്നു. അമ്മയോ മകളോ.? അമ്മയായിരിക്കും. മകള്‍ നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാണ്.

എറണാങ്കുളത്തെ അവരുടെ വീട്ടില് അവളെപ്പോലെ മൂന്നാളുകളുണ്ടെങ്കിലും ഇവളാണ് അവിടുത്തെ വിളക്ക് ഇവളെക്കഴിഞ്ഞേ മറ്റുള്ളവര്‍ക്കവിടെ സ്ഥനമുള്ളൂ. എലലാവരുടെ മക്കളെയും അവള്‍ സ്വ്ന്തം കുട്ടികളേക്കാള്‍ സ്നേഹിക്കുന്നു. എന്റെ മകള്‍ രാക്കമ്മ ഭാഗ്യവതിയാണ് ഇങ്ങിനെ ഒരു സംഗീതചേച്ചിയെ കിട്ടിയതില്‍.

ചായകുടി കഴിഞ്ഞ് ഞാന്‍ വീണ്ടും ഉമ്മറത്തേക്കിറങ്ങി. അവിടെയിരുന്ന് സംഗീതയുടെ അച്ചനുമായി കൂടുതല്‍ വര്‍ത്തമാനത്തില്‍ ശ്രദ്ധിച്ചു. ചൂട് എന്നെ തഴുകിമറിച്ചിരുന്നെങ്കിലും ഞാന്‍ ഉത്സാഹവാനായിരുന്നു. വിയര്‍പ്പ് കണ്ണിലേക്കിറങ്ങി അസ്വസ്ഥത ഉണ്ടാക്കി. പ്രവീണിനോട് മരുന്നുവാങ്ങിവരാന്‍ പറഞ്ഞു. നിമിഷനേരത്തിന്നുള്ളില്‍ മരുന്ന് കിട്ടി, അത് കണ്ണിലൊഴിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഉഷാറായി.

രവിയേട്ടന്‍ ചാരുകസേരയിലിരുന്ന് പണ്ടത്തെ ഗള്‍ഫ് ജീവിതം അയവിറക്കി. എനിക്കും ഗ്രാഫിക്ക്സില്‍ കമ്പം ഉണ്ടെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം വാചാലനായി. ഞാന്‍ എന്റെ ഹൈഡല്‍ ബര്‍ഗ്ഗും, റോളണ്ടും മറ്റുമൊക്കെ അവിടെ വിളമ്പി. കൂടാതെ ഞാന്‍ പണ്ട് ജര്‍മ്മനിയിലെ ഡസ്സ്ഡോര്‍ഫില്‍ നാലുകൊല്ലം കൂടുമ്പോള്‍ കാണാറുണ്ടായിരുന്ന ഗ്രാഫിക്ക്സ് എക്സിബിഷനും 4 കളര്‍ പ്രസ്സുകളും മറ്റുമൊക്കെ ഇവിടെ സംസാരവിഷയമായി വന്നു. കൂട്ടത്തില്‍ ക്രോസ്സ് കട്ട് ഗില്ലട്ടിനും മറ്റു ഇവിടെ ഇതുവരെയും കിട്ടാത്ത നൂതന പ്രിന്‍ഡിങ്ങ് മെഷീനുകളും ഒക്കെ ചര്‍ച്ചാവിഷയമായി.

അങ്ങിനെ ഇരിക്കുമ്പോള്‍ പിന്നാമ്പുറത്തുനിന്ന് അദ്ദേഹത്തിന്റെ അനിയന്‍ എന്നെ കള്ളുകുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ അവരോട് പറഞ്ഞു, “ഞാന്‍ മദ്യപിക്കില്ല – പക്ഷെ നിങ്ങളുടെ കൂടെയിരുന്നു സൊള്ളാം, എന്തെങ്കിലും കൊറിക്കാം..”

രവിയേട്ടനും അനിയനും മാന്‍ഷന്‍ ഹൌസ് സേവിക്കുമ്പോള്‍ മക്കളും മരുമക്കളും ചില്‍ഡ് ബീയറില്‍ സന്തോഷം കണ്ടെത്തി. എന്നെ വളരെ നിര്‍ബ്ബദ്ധിച്ചുവെങ്കിലും ഞാന്‍ പിന്മാറി. ഒന്ന്നാമത് എനിക്ക് പകല്‍ കള്ളുകുടി ഇഷ്ടമല്ല, പിന്നെ കുടിക്കുമ്പോള്‍ ഇഷ്ടമുള്ള ബ്രാന്‍ഡ് വേണം.. അതൊന്നും ഇവിടെ കണ്ടില്ല.

അവിടെ കൂടിയിരുന്നവര്‍ നല്ല കുടിയന്മാരായിരുന്നു. അതായിരുന്നു അന്നത്തെ വിരുന്നിന്റെ വിജയവും ആഹ്ലാദവും. കുടിക്കിടയില്‍ രവിയേട്ടന്‍ കൂടുതല്‍ വാചാലനായി ഒടുവില്‍ ഒരു ക്വിസ് മാസ്റ്റര്‍ ആയി. എല്ലാവരേയും അടിപറയിപ്പിച്ചും കൊണ്ടിരുന്നു. ഒരിക്കല്‍ ഞാന്‍ ഇടക്ക് കയറി ഒരു അമ്പെയ്ത് ക്വിസ് മാസ്ടറെ ഞെട്ടിപ്പിച്ചു. പിന്നീട് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നെ.

എന്തിനുപറയുന്നു.. രവിയേട്ടന്‍ എന്നെ പെരുത്ത് ഇഷ്ടമായി.. ഒടുവില്‍ എന്നോട്

“ഇനി ജെപി എന്തെങ്കിലും കുടിക്കണം.. എന്നാലേ ഞാന്‍ മുന്നോട്ട് പോകൂ
……
ഞാന്‍ ഓക്കെ പറഞ്ഞു. വീണ്ടും അദ്ദേഹം മക്കളേയും മരുമക്കളേയും ക്വിസ് കൊണ്ട് പൊരിക്കാന്‍ തുടങ്ങി. അതിന്നിടയില്‍ ഞാന്‍ അവരോട്

“ഇനി തന്നോളൂ ഒരു ഡ്രിങ്ക്. ഞാന്‍ റെഡി
അങ്ങിനെ എനിക്ക് ഒരു കുപ്പി ചില്‍ഡ് ടുബോര്‍ഗ് നല്‍കി.. രവിയേട്ടനുവേണ്ടി രണ്ടുകൊല്ലത്തിനുശേഷം ഞാന്‍ വീണ്ടും ചില്‍ഡ് ടുബോര്‍ഗ് കുടിച്ചിട്ട്, പിന്നീട് കുടി വിശേഷം ടീന്‍സുമായി പങ്കുവെച്ചു.

ഞങ്ങള്‍ ഡ്രാഫ്റ്റ് ബീയറിനെക്കുറിച്ചും, മറ്റു മദ്യത്തിലെ പ്രൂഫ നെക്കുറിച്ചുമെല്ലാം ചര്ച്ച ചെയ്തു..
കള്ളുകുടിക്കുന്നതിന്നിടയില്‍ എനിക്ക് കഴിക്കാന്‍ നല്ല്ല പൊരിച്ച അര്‍ക്ക്യ കൊണ്ട് വന്നുതന്നു. മീന്‍ പൊരിച്ചത് എരിവ് കൂടുതലായിരുന്നു. കുട്ടികളുടെ വല്യ പാപ്പന്‍ എനിക്ക്  ഫ്രഷ് ലെമണ്‍ സ്ക്യൂസ് ചെയ്ത് തന്നു.. ഹാ.!! വളരെ രുചിയുള്ളതായിരുന്നു ആ ഫിഷ് ഫ്രൈ.. 

പിന്നെ കഴിക്കാന്‍ പോര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല. മൂന്ന് കഷണം ഫിഷ് ഫ്രൈ ഞാന്‍ രണ്ട് മൂന്ന് കുപ്പി ടുബോര്‍ഗിനോടൊപ്പം സേവിച്ചു..

എല്ലാം കൊണ്ടും ധന്യമായ ദിവസമായിരുന്നു അന്ന്. കള്ളുകുടി കഴിഞ്ഞ് വിഭവ സമൃദ്ധമായ ഊണായിരുന്നു.. എല്ലാം കഴിഞ്ഞ് പിസ്റ്റ ഐസ് ക്രീമും.

ഉണിനുശേഷം പതിവുള്ള ഉച്ചമയക്കത്തിനായി ഞാന്‍  തട്ടിന്‍പുറത്തേക്ക് കയറി.

[ശേഷമുള്ള ബീച്ചിലെ കുളിയും മറ്റുവിശേഷങ്ങളും ബാക്കി വെക്കുന്നു. പിന്നീട് കാണാം]





5 comments:

ജെ പി വെട്ടിയാട്ടില്‍ said...

നമ്മുടെ തേക്കിന്റെ നാടായ നിലമ്പൂരില് നിന്നെനിക്ക് ഒരു പുതിയ സദീക്ക് ഉണ്ട്. ഓന്റെ പേരാണ് നിരഞ്ചന്…… പക്ഷെ ആളൊരു ഫേക്ക് ആണ്.

എന്നാലും കുഴപ്പമില്ല. ആളൊരു ശുദ്ധനാണ്. ഒരിക്കല് എന്നെ കാണാന് തൃശ്ശിവപ്പേരൂര് വന്നിരുന്നു. ഞങ്ങള് വീട്ടില് ഉച്ചയൂണിന് ശേഷം ഒന്ന് മയങ്ങി കാസിനോ ഹോട്ടലില് പോയി. അവന് 3 ബക്കാഡിയും ഞാന് 4 ഫോസ്റ്ററും സേവിച്ച് പിരിഞ്ഞതാണ്. പിന്നെ തമ്മില് കണ്ടിട്ടില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

വാടാനപ്പള്ളി ടു ഡാർജലിങ്ങ്
പോരാത്തതിന് മുടിഞ്ഞ നൊസ്റ്റാൾജിയയും...

അസ്സലായിട്ടുണ്ട് ജയേട്ടാ

ajith said...

നടക്കട്ടെ നടക്കട്ടെ
ആശംസകള്‍

vazhitharakalil said...

ഈ വാടാനപ്പിള്ളി എക്സ് പ്രസ്സിലേക്കാ ണ് ഹൂബിയെ ഹബ്ബോടെ കയറ്റിയത് ലേ..ഗള്ളന്‍..

Cv Thankappan said...

എന്തൊരു.................
ആശംസകള്‍