Wednesday, May 21, 2014

എന്താണിത്ര അമാന്തം ...?

തൃശ്ശൂർ പൂരത്തിന് ശേഷം ഒന്നും എഴുതിയില്ല. എഴുതാനുള്ള ഒരു മൂഡ്‌ വന്നില്ല. അത് തന്നെ കാരണം.    ഉത്തമൻ  വൈകിട്ട് നടക്കാൻ പോകുന്ന വഴിയിൽ  മോളി ചേച്ചി ചോദിച്ചിരുന്നു ഒരു നാൾ.

"എന്താ ഇപ്പോൾ ഒന്നും എഴുതാത്തേ..."
"പ്രത്യേകിച്ചൊന്നും ഇല്ല,  കണ്ണിനു പണ്ടത്തെ പോലെ  വോൾട്ടേജ് ഇല്ല, അതിനാൽ  മനസ്സില് തോന്നുന്നതെല്ലാം എഴുതാൻ ഒക്കില്ല."

"ഞാൻ സഹായിക്കാം അച്ചുകൾ നിരത്താൻ "
"എന്നാൽ ഞാൻ വരാം...." 

"എന്താ എഴുതിക്കൊണ്ടുവരിക..."
"എന്ത് വേണമെങ്കിലും എഴുതാം..."

"എങ്കിൽ....?"
"പറയൂ ... എന്താണിത്ര അമാന്തം ...?

"ഇന്നാളൊരു ദിവസം നമ്മൾ കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ  എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ...?...   സെറ്റ് മുണ്ട് ഉടുത്ത് നിന്നാൽ  വീട്ടിലേക്ക് വരാമെന്ന്...?"

"ഹൂൂം.... അതൊക്കെ മറക്കാനോക്കുമോ..?"
"എന്നാൽ അതെഴുതി കൊണ്ട്ട് വന്നാൽ മതി... ഞാൻ ഒരു മണിക്കൂറിൽ ടൈപ്പ് ചെയ്ത് തരാം..."

"പക്ഷെ ഒരു കാര്യം... എല്ലാം എഴുതെണമോ...?"
"എഴുതിക്കോളൂ ... എന്റെ പേരിനുപകരം വേറെ ഒരു പേര്  വെച്ചാൽ മതി...?

"അപ്പോൾ ഞാൻ അടുത്ത ബുധനാഴ്ച്ച  വരാം..."
"അയ്യോ അന്ന് വേണ്ട...നാളേച്ചാൽ അന്ന് ഞാൻ തന്നതൊക്കെ തരാം..പിന്നെ സെറ്റ് മുണ്ട് ഉടുത്ത്  നിൽക്കുകയും ആകാം ."

മോളി ഉത്തമന്റെ വരവും കാത്ത് നിന്നു. പതിനൊന്ന് മണിയായിട്ടും ഉത്തമൻ വന്നില്ല..മോളി ഫോണ്‍ കയ്യിലെടുത്ത്  നമ്പർ കറക്കുന്നതിന്  മുന്പൊരു ഒച്ച കേട്ടു അടുക്കളയിൽ നിന്ന്..

അവൾ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവളെ അമ്പരപ്പിച്ചു..മോളി ഉദ്ദേശിച്ച കാര്യം അവന് കൊടുക്കാൻ പറ്റില്ലല്ലോ എന്നോർത്ത്‌  അവൾ സഹതപ്പിച്ചു.

"സമനില കേട്ട മോളി അവനെ പുറത്താക്കി വാതിലടച്ച് സെറ്റു മുണ്ടും ബ്ളൌസും  ഊരി കട്ടിലിൽ കിടന്നു തേങ്ങി...."


[ഈ കഥ ഇവിടെ അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യാം.]

1 comment:

ജെ പി വെട്ടിയാട്ടില്‍ said...


"ഇന്നാളൊരു ദിവസം നമ്മൾ കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ...?... സെറ്റ് മുണ്ട് ഉടുത്ത് നിന്നാൽ വീട്ടിലേക്ക് വരാമെന്ന്...?"

"ഹൂൂം.... അതൊക്കെ മറക്കാനോക്കുമോ..?"