Thursday, February 26, 2015

ജീരകാരിഷ്ടം + അഭയാരിഷ്ടം

MEMOIR

ഈ ജയന്‍ ചേട്ടനെ ഞാന്‍ പല വേദികളിലും കാണാറുണ്ട്.. ഈയിടെ അടുത്തെവിടേയോ പോയപ്പോള്‍ എന്നെപ്പോലെ കേമറ ക്ലിക്ക് ചെയ്യുന്നത് കണ്ടു, തുരുതുരാ... ഞാനും അങ്ങിനെയാണ് - നൂറ് ക്ലിക്കിയാല്‍ പത്തെണ്ണമെങ്കിലും കിട്ടും നല്ലത്. ...പിന്നെ ഈ ആളെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോളേജിലൊക്കെ പഠിക്കുന്ന പിള്ളേര്‍സിന്റെ തന്തയാണെന്ന്. ഇപ്പോള്‍ഴല്ലേ കാര്യം പിടി കിട്ടിയത്......... ഈ ജയന്‍ ചേട്ടനും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്ന്. 

ഞാന്‍ ഇന്ന് വാസ്തവത്തില്‍ ജയന്‍ ചേട്ടനെ ഓര്‍ത്തരായിരുന്നു, ഫോണ്‍ ചെയ്ത് ചില്ലറ അസുഖത്തിന് കുറച്ച് മരുന്ന് കുറിച്ചുതരാന്‍. അങ്ങിനെ ജയന്‍ ചേട്ടനെ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും തിരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കിട്ടിയത് വയനാട്ടിലുള്ള ഡോക്ടര്‍ ഗീരീഷിനെ. പിന്നെ താമസിച്ചില്ല ഗിരീഷിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു ജീരകാരിഷ്ടം + അഭയാരിഷ്ടം + ആര്‍ദ്രകാസവം ഇത് മൂന്നും കൂടി 30 എം എല്ലില്‍ ഒരു കസ്തൂര്യാദി ഗുളിക പൊടിച്ചിട്ട് സേവിക്കാന്‍, പിന്നെ ഹിംഗുവചാദി ചൂര്‍ണ്ണവും.... 

ആദ്യം ഗിരീഷിന് എന്റെ ഫിസിക്കല്‍ സ്റ്റാറ്റസ് മെയില്‍ ചെയ്തു... ഞാന്‍ കാലത്ത് പണിയൊന്നും ഇല്ലാത്തതിനാല്‍ കൊക്കാല കവലയിലെ ചുമരുകളില്‍ പതിച്ച സിനിമാ പോസ്റ്ററുകള്‍ നോക്കി ഏത് സിനിമക്ക് പോകണം എന്ന് നോക്കുമ്പോളാണ് വയറ്റിലുള്ള കമ്പനം തോന്നിയത്. അപ്പോളാണ് ഈ രണ്ട് ഭിഷഗ്വരന്മാരേഉയൂം സംവദിക്കാനായത്...

ഞാന്‍ സാധാരണ സിനിമ കാണാറില്ല. പോസ്റ്ററുകള്‍ നോക്കി വിലയിരുത്തും എന്നിട്ട് യൂട്യൂബില്‍ പോയി വാലുകള്‍ കാണും - ഞാന്‍ സിനിമാ തിയെറ്ററില്‍ പോയി സിനിമ കാണുന്നത് ഈ മാസം പതിനഞ്ചിനാണെന്ന് തോന്നുന്നു തൃശ്ശൂര്‍ കൈരളി “ശ്രീ” തിയേറ്ററില്‍ സുഹൃത്ത് മണിലാലിന്റെ ഹൃസ്വ ചലച്ചിത്രം... 

“ അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നു “ എന്നാണെന്ന് തോന്നുന്നു പേര്. എനിക്ക് വയസ്സ് 70 ആയെന്ന് തോന്നുന്നു. മറവി ഉണ്ട്. മറവി തോന്നിത്തുടങ്ങീട്ട് നാലഞ്ച് കൊല്ലമായി.. എന്റെ പെണ്ണിന്റെ അമ്മായിയുടെ വീട്ടിലെ വേലക്കാരന്റെ പേര് മറന്നായിട്ടാണ് തുടക്കം. പിന്നെ മറവിയുടെ ഒരു പറുദീസയായി... 

ഓഫിസിലെ വെബ് സൈറ്റ് ഡിസൈന്‍ സ്റ്റുഡിയോവിലെ സോര്‍സ് കോഡ് മറന്ന് ഇന്നാള് പാര്‍ട്ടണര്‍ കുട്ടന്‍ മേനോന്‍ എന്നെ തെറി വിളിച്ചു. എല്ലാവരുടേയും തെറി കേള്‍ക്കലാണല്ലോ എന്റെ പണി.. മണിലാലിന്റെ പടം കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ എഴുത്തുകാരായ മെഡിക്കല്‍ കോളേജ് ചേച്ചിയും മറ്റുചില ഓണ്‍ ലൈന്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചെച്ചിമാരുടെ പേര് മറന്നു... പിന്നെ വെറെ രണ്ട് ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ ബേബിയും ഗീതയും ഉണ്ടായിരുന്നു. കൊട്ടക നിറയെ ഫേസ് ബുക്കും ബോഗും ആള്‍ക്കൂട്ടമായിരുന്നു..... 

ഞാന്‍ ഇപ്പോ വരാം... കുറച്ച് ഹിംഗുവചാദി ചൂര്‍ണ്ണം സേവിക്കട്ടെ.. അവിടെ ഇരിക്കൂ കൂട്ടുകാരേ... പോകല്ലേ...?!!

ente മറവിയുടെ ഒരു കാര്യമേ ഈ ചൂര്‍ണ്ണം ഭക്ഷണത്തിന് മുന്‍പ് സേവിക്കാനുള്ളതാണ്.. ഉച്ചയൂണിനുള്ള അരി അടുപ്പത്തിടാന്‍ പോകുന്നതേ ഉള്ളൂ എന്റെ ഭാര്യാശ്രീ ആനന്ദവല്ലി... ആനന്ദവല്ലിക്ക് രണ്ട് ദിവസമായി പല്ലുവേദന.... അവള്‍ക്ക് പല്ലുഡോക്ടറെ കാണാന്‍ നെരമില്ല... 

എന്റെ വീടിന്റെ ഗേറ്റിന്റെ ഇടത് വശത്തെ ഒരു ബിഡിയെസ്സുകാരനും വലത്ത് വശത്ത് ഒരു എംഡിയെസ്സുകാരനും ഉണ്ട്. കൂടാതെ ഞാന്‍ എന്നും പോകുന്ന തൊട്ടടുത്ത അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിന്നടുത്ത് രണ്ട് ദന്തഡോക്ടര്‍മാരുണ്ട്.. പോരാത്തതിന് ഓള്‍ടെ ഏടത്തിയുടെ മകന്‍ ഒരു ദന്തനാണ്. തീര്‍ന്നില ദന്തന്മാരുടെ നിര. എന്റെ അനിയന്‍സിന്റെ മരുകള്‍ ഒരു ദന്തിയാണ്.. 

ഇപ്പോള്‍ പണ്ടെത്തെ ടൈപ്പ് റൈട്ടിങ്ങും ഷോര്‍ട്ട് ഹേന്‍ഡും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയല്ലേ കൂന്‍ പോലെ മുളച്ച് കൊണ്ടിരിക്കുന്ന ദന്തല്‍ കോളേജുകള്‍.... പാവം ദന്തന്മാര്‍.... എം ബി ബി എസ്സുകാര്‍ക്ക് പഠിപ്പു കഴിഞ്ഞാല്‍ ഒരു ഫ്ലക്സ് ബോര്‍ഡും വെച്ച് പ്രാക്ടീസ് തുടങ്ങാ‍ാം. പക്ഷെ ദന്ത ഡോക്ടര്‍മാര്‍ക്ക് അത് പറ്റുമോ...? അവരുടെ ക്ലിനിക്കില്ല ഓപ്പറേഷന്‍ ബെഡ്ഡിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കും കൂടി വരില്ലേ ഒരു വലിയ തുക. അപ്പോള്‍ അവരുടെ കാര്യം ഒരു കാര്യമാണ്. 

എന്റെ അനിയന്റെ മരുമകളുടെ പയ്യന്‍സ് അഥവാ അനിയന്റെ മകന്‍ ഗള്‍ഫിലാണ്. പക്ഷെ ഇതുവരെ പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല. നാട്ടില്‍ ചുരുങ്ങിയത് 3 കൊല്ലം പ്രാക്ടീസ് ഉണ്ടെങ്കില്‍ ആണത്രെ അവിടെ ജോലി കിട്ടൂ... അതിനാല്‍ ആ കുട്ടി നാട്ടിലെ ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും എന്റെ പെണ്ണിന് ഡെന്‍സ്റ്റിസ്റ്റിനെ കാണാന്‍ നെരമില്ലത്രെ... ചിലപ്പോള്‍ വെറുതെ പറയുകയായിരിക്കും. വയ്യെന്ന് പറഞ്ഞാല്‍ പണിയെടുക്കേണ്ടതില്ലല്ലോ അടുക്കളയില്‍.... അപ്പോള്‍ ആരുണ്ടാക്കും ചോറും കറിയും... ആ‍ാ അതിനൊക്കെ തൃശ്ശൂരില്‍ വകുപ്പുണ്ട്....

എനിക്ക് വയറ് കാളുന്നു... എന്തെങ്കിലും ചവക്കാനുണ്ടോ എന്ന് നോക്കീട്ട് വരാം...

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

പിന്നെ ഈ ആളെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോളേജിലൊക്കെ പഠിക്കുന്ന പിള്ളേര്‍സിന്റെ തന്തയാണെന്ന്. ഇപ്പോള്‍ഴല്ലേ കാര്യം പിടി കിട്ടിയത്......... ഈ ജയന്‍ ചേട്ടനും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്ന്. ഞാന്‍ ഇന്ന് വാസ്തവത്തില്‍ ജയന്‍ ചേട്ടനെ ഓര്‍ത്തരായിരുന്നു, ഫോണ്‍ ചെയ്ത് ചില്ലറ അസുഖത്തിന് കുറച്ച് മരുന്ന് കുറിച്ചുതരാന്‍.

Rajamony Anedathu said...

ജെ പി അരിഷ്ടം അസ്സലായി :)

Muralee Mukundan , ബിലാത്തിപട്ടണം said...

അരിഷ്ട്ടായ നമ:

മിന്നാമിന്നി said...

unni uncle super ayitto ezhuthu