Monday, June 4, 2018

പാവം കുപ്പികൾ

Memoir

ഇന്നെലെ രാത്രി മൊത്തം മഴയായിരുന്നു . മെർലിൻ ഹോട്ടലിൽ ഒരു കല്യാണത്തിന്റെ വിരുന്ന് സൽക്കാരം ഉണ്ടായിരുന്നു . ഞാൻ പോയില്ല, എന്റെ പെണ്ണ് അവളുടെ മോളുടെ കൂടെ പോയി. മോളും അവളുടെ കെട്ടിയോനും അമ്മായിയമ്മയും ആയി എറണാകുളത്ത് നിന്നും വന്നിരുന്നു ഈ കല്യാണത്തിന്.

ഞാൻ എന്റെ ഉമ്മറത്തിരുന്ന മഴ പെയ്യുന്നത് ആസ്വദിച്ചും കൊണ്ടിരുന്നു - അപ്പോഴാണെനിക്ക് ഓർമ വന്നത് ഫ്രിഡ്ജിൽ ഇരുന്ന് കരയുന്ന ഫോസ്റ്റർ ബിയർ കുപ്പികളെ  പറ്റി.

പാവം കുപ്പികൾ ഒരു മാസമായി അവിടെ തണുപ്പിൽ സുഖമായി കഴിയുന്നു . അവർക്ക് തണുപ്പുള്ള സ്ഥലമാണ് ഇഷ്ടം. പക്ഷെ അവർക്ക് അത് ആരെങ്കിലും കുടിച്ചാലേ ജന്മസാഫല്യം കിട്ടൂ .

അങ്ങിനെ ഞാൻ അവരിൽ ഒരാളെ എടുത്ത് കഴുത്തിലെ ടാഗ് പൊട്ടിച്ച് ഒറ്റ വലി . ഹാ എന്തൊരു സുഖം , പുറത്തും തണുപ്പ് ഉള്ളിലും തണുപ്പ് - പക്ഷെ ഉള്ളിലെ തണുപ്പ് കൂടെ കൂടെ ചൂടായി വന്നു. ഞാൻ ഒരു ഫോസ്റ്റർ കുട്ടിയേയും കൂടി പ്രണയിക്കാൻ പോകുന്ന വഴിയിൽ ഞാൻ കണ്ടു എന്റെ പെണ്ണിനെ പോലെ ഒരു  തടിച്ചി കുപ്പി അവളെ പോലെ തന്നെ ഉയരം കുറഞ്ഞ് . ആദ്യം അവളെ എടുത്ത് കോലായിൽ കൊണ്ടുപോയി വെച്ച്, പാറുകുട്ടിയെ പോലെ ഉള്ള ഫോസ്റ്റർ ഒരു കപ്പിയും കൂടി എടുത്ത് കോലായിൽ വന്നിരുന്നു. ഒരു കപ്പി കുടിച്ചപ്പോൾ എന്തെങ്കിലും നക്കാനും കടിക്കാനും കിട്ടിയാൽ കൊള്ളാമെന്ന് തോന്നിയിരുന്നു .

അങ്ങിനെ മറ്റേ കുപ്പി തുറന്ന് നോക്കിയപ്പോൾ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി. ഹാ..!!  മുളകിൽ കുളിച്ച് കിടക്കുന്ന കുറെ ഉണ്ടക്കുട്ടികൾ. എന്റെ ഫേവറൈറ് ളൂവിക്കാ ബേബീസ്.... രണ്ട്  ബേബീസിനെ എടുത്ത് ഞാൻ ചപ്പി.. ഉഷാർ ഉഷാർ .
ഞാൻ മൂന്നാമത്തെ കുപ്പിയെടുക്കാൻ പോയപ്പോൾ എനിക്കെന്തെങ്കിലും കടിക്കാൻ തോന്നി . ഉച്ചക്ക് മീനും കോരിയൊന്നും ഉണ്ടായിരുന്നില്ല . ഞാൻ മീൻ കരുതിക്കൂട്ടി വാങ്ങിക്കാതിരുന്നതാണ് , എന്തെന്നുവെച്ചാൽ പത്രത്തിൽ വായിച്ചു , മീൻ കേടാകാതെ ഇരിക്കാൻ ഫോർമാലിൻ ചേർത്ത ഐസ് ആണത്രേ ഉപയോഗിക്കുന്നത്. തൽക്കാലം ചിക്കൻ വാങ്ങിക്കാമെന്ന്  കരുതി പോയപ്പോൾ, എന്നെ കണ്ടതും കോഴിക്കുട്ടികൾ എല്ലാരും കൂടി കരയാൻ തുടങ്ങി .പാവം കോഴിക്കുട്ട്യോള് .. അവരുടെ കരച്ചിൽ കേട്ട് ചിക്കൻ വാങ്ങാതെ പൊന്നു .

ഇപ്പോൾ ഞാൻ വീലായപ്പോൾ എനിക്ക് തോന്നി കോഴിക്കുട്ട്യോളെ വാങ്ങിക്കാമായിരുന്നുവെന്ന് . എന്തിനുപറേണ് നക്കാൻ കിട്ടി, ഇനി കടിക്കാൻ കിട്ടണം . ഞാൻ നേരെ കൊക്കാലയിലുള്ള സുരേഷിന്റെ തട്ടുകടയിൽ ചെന്നു . അവിടെ ബോട്ടി, ലിവർ, കാട മുട്ട റോസ്‌റ് തുടങ്ങിയ വിഭവങ്ങളും കൂടാതെ കപ്പയും, കടലയും എന്തിന് അധികം പറയണം, എനിക്ക് ആവശ്യമായതെല്ലാം അവിടെ ഉണ്ടായിരുന്നു .

ഞാൻ അധികം ആലോച്ചില്ല . സുരേഷിനോട് കാര്യം പറഞ്ഞപ്പോൾ എനിക്ക് നക്കാനും കടിക്കാനും ഉള്ളതൊക്കെ പൊതിഞ്ഞുതന്നു , പിന്നെ 2 സ്‌പെഷൽ പൊറോട്ടയും .

എനിക്ക് സുരേഷിന്റെ പൊറോട്ട വളരെ ഇഷ്ടമാണ് . വീട്ടിൽ എന്ത് കഴിച്ചാലും വയർ പ്രശനം ഉണ്ടാകാറുള്ള എനിക്ക് സുരേഷിന്റെ തട്ടുകടയിലെ എന്ത് കഴിച്ചാലും വയറിന് ഒരു കൊയപ്പവും വരാറില്ല , അതിനാൽ കോയമ്പത്തോരുള്ള എന്റെ മകൻ വരുമ്പോൾ ഇവിടെ നിന്ന് പൊറോട്ടയും മറ്റും പാർസൽ വാങ്ങിക്കൊണ്ട്പോകാറുണ്ട് .

കോയമ്പത്തൂരിൽ നല്ല ടെണ്ടർ ലാമ്പിന്റെ മീറ്റ് കിട്ടും . ചിലപ്പോൾ അവൻ സൽക്കരിക്കാറുണ്ട് . അതിന്റെ കൂടെ സുരേഷിന്റെ തട്ടുകട പ്രോഡക്ടസും കൂടി ആയാൽ അടിപൊളി .

അപ്പോൾ ഞാൻ പറഞ്ഞ് പറഞ്ഞ് എവിടെയെത്തി..

ചുരുക്കിപ്പറഞ്ഞാൽ കല്യാണ വിരുന്നിന് പോകാതിരുന്നത് നന്നായി .


1 comment:

ജെ പി വെട്ടിയാട്ടില്‍ said...


ഞാൻ എന്റെ ഉമ്മറത്തിരുന്ന മഴ പെയ്യുന്നത് ആസ്വദിച്ചും കൊണ്ടിരുന്നു - അപ്പോഴാണെനിക്ക് ഓർമ വന്നത് ഫ്രിഡ്ജിൽ ഇരുന്ന് കരയുന്ന ഫോസ്റ്റർ ബിയർ കുപ്പികളെ പറ്റി.