Wednesday, April 8, 2009

എന്റെ പാറുകുട്ടീ....[നോവല്‍] .... ഭാഗം 28

ഇരുപത്തിയേഴാം ഭാഗത്തിന്റെ തുടര്‍ച്ച...>>>
പാര്‍വ്വതി വളരെ നേരത്തെ എഴുന്നേറ്റു കുളിച്ച് തിരികെ മുറിയിലെത്തി. ഉണ്ണിയെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി പാടത്തേക്ക് യാത്രയായി. യാത്രാ മദ്ധ്യേ ആരും ഒന്നും ഉരിയാടില്ല.
പാടത്ത് എത്തിയപ്പോഴാണ് ഉണ്ണിക്ക് മനസ്സിലായത് പാര്‍വ്വതിയുടെ വസ്ത്രധാരണം ഇന്നെലെ ഉണ്ണി പറഞ്ഞതനുസരിച്ചയിരുന്നെന്ന്. എല്ലാം തികഞ്ഞ ഒരു പണിക്കാരിയെപോലെ മുണ്ട് കയറ്റിക്കുത്തി, തലേല് തോര്‍ത്ത് കെട്ടി ഉണ്ണിയോടൊന്നും പറയാതെ കണ്ടത്തിലിറങ്ങി ഞാറ് നടാന്‍ തുടങ്ങി.
ഉണ്ണിക്ക് ആശ്ചര്യമായി പാര്‍വ്വതിയുടെ മട്ട് കണ്ടിട്ട്.
++ വളരെ കാര്യപ്രാപ്തിയായി മുന്നേറുന്നു. ഇടം വലം തിരിയാതെ പാര്‍വ്വതി ഞാറ് നട്ടുംകൊണ്ട് കണ്ടത്തിന്റെ മറ്റേ അറ്റം എത്താറായി. എന്തൊരു കൈവിരുത്. കൂടെയുള്ള പെണ്ണുങ്ങള്‍ക്കോ ഉണ്ണിക്കോ പാര്‍വ്വതിയുടെ അടുത്തെത്താനായില്ല.
കൃത്യം ഒരു മണിക്ക് പാര്‍വ്വതി കഞ്ഞികുടിക്കാന്‍ കേറി. കൊളത്തില്‍ പോയി കാലും മുഖവും കഴുകി ചേലമരത്തണലില്‍ ഭക്ഷണം കഴിക്കാനിരുന്നു.
ഉണ്ണ്യേട്ടാ........ പാര്‍വ്വതി ഉച്ചത്തില്‍ നീട്ടി വിളിച്ചു...
ആ വിളി പ്രതീഷിച്ചുകൊണ്ടിരിക്കയായിരുന്നു ഉണ്ണി.
ക്ഷണ നേരം കൊണ്ട് ഉണ്ണി മരത്തണലില്‍ എത്തി. പാര്‍വ്വതി ഉണ്ണിക്കുള്ള വാഴയിലയില്‍ പൊതിഞ്ഞ ചോറ് നിവര്‍ത്തിക്കൊടുത്തു. വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന് കൊടുത്തു.
ഒന്നും പറയാതെ രണ്ട് പേരും ഭക്ഷണം കഴിച്ച് തുടങ്ങി. അവശേഷിച്ച ഭക്ഷണം കാക്കകള്‍ക്ക് നല്‍കി രണ്ട് പേരും ആ മരത്തണലില്‍ തന്നെ വിശ്രമിക്കാനെത്തി.
പാര്‍വ്വതി ഇന്ന് ഒരു കൊച്ചു വീതി കുറഞ്ഞ പുല്ലുപായ കൂടെ കരുതിയിരുന്നു. ഉണ്ണിക്കുറങ്ങാന്‍ അത് വിരിച്ച് കൊടുത്തു.
ഉണ്ണിക്കൊന്നും പറയാനായില്ല. ഉണ്ണിയുടെ അരികില്‍ തോര്‍ത്ത് മുണ്ട് വിരിച്ച് പാര്‍വ്വതിയും കിടന്നു.
അല്പനേരത്തിന്റെ മയക്കത്തിന് ശേഷം പാര്‍വ്വതി എണീറ്റ് ഉണ്ണിയെ വിളിച്ചുണര്‍ത്തി പാടത്തേക്ക് നീങ്ങി. പാര്‍വ്വതിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യപ്രാപ്തി ഉണ്ണിയെ ആലോചനിയിലാഴ്ത്തി.
പാടവരമ്പിലൂടെ വേഗം നടന്ന് നീങ്ങിയ പാര്‍വ്വതി പെണ്ണുങ്ങളോട് ഇന്ന് തന്നെ നടീലെല്ലാം കഴിക്കണമെന്നും, ഞാറ് ബാക്കിയുണ്ടെങ്കില്‍ കണ്ടത്തിന്റെ ഒരു മൂലക്കല്‍ വേരുകള്‍ ഉണങ്ങാത്ത വിധം ചളിയില്‍ താഴ്ത്തി വെക്കാനും പറഞ്ഞു..
++
ആറ് മണിയാകുമ്പോഴെക്കും എല്ലാം പണിയും കഴിഞ്ഞ് രണ്ട് പേരും വീട്ടിലെത്തി. ഉണ്ണി തിണ്ണയില്‍ കയറി ഇരുന്നു. പാര്‍വ്വതി അടുക്കള ഭാഗത്തേക്കും പോയി.
അല്പനേരം കഴിഞ്ഞ് ചായയുമായി വന്ന പാര്‍വ്വതി കണ്ടത് എന്തോ അസുഖ ലക്ഷണമുള്ള ഉണ്ണിയേയാണ്. ഉണ്ണിക്കെന്തോ വേദന അനുഭവപ്പെടുന്നത് പോലെ പാര്‍വ്വതിക്ക് തോന്നി. പാര്‍വ്വതിയുടെ മനസ്സ് പതറി. കാലത്ത് തൊട്ട് ഇപ്പോ വരെ ഉണ്ണിയോട് ഒന്നും മിണ്ടാതെയിരുന്ന പാര്‍വ്വതിക്ക് എല്ലാം കൂടി ആലോചിച്ച് മനോവേദനയും സങ്കടവും വന്നു.
ഉണ്ണ്യേട്ടാ ഈ ചൂട് ചായ കുടിക്ക്..........
ഉണ്ണി ഒന്നും മിണ്ടാതെ പുറവും മേലും ഉഴിഞ്ഞും കൊണ്ടിരുന്നു.
ചായ ചൂടാറുമുമ്പ് കുടിച്ചോ ഉണ്ണ്യേട്ടാ...
പാര്‍വ്വതിയുടെ മനസ്സില്‍ വിങ്ങലുണ്ടായി. എന്താ ഉണ്ണ്യേട്ടനൊന്നും മിണ്ടാത്തെ എന്ന ഉല്‍ക്കണ്ഠ.
ചായ തണുത്ത് തുടങ്ങി....
“ഞാന്‍ വേറെ ചായ ഉണ്ടാക്കി കൊണ്ട് വരാം....
“എനിക്ക് ചായ വേണ്ട.. എന്റെ മേലും കൈയുമെല്ലാം വേദനിക്കുന്നു.. ഞാന്‍ കുളിച്ച് കിടക്കട്ടെ.....
മേല്‍ വേദനയുണ്ടെങ്കീ ഞാന്‍ പഴുക്കപ്ലാവില വെട്ടിത്തിളപ്പിച്ച വെള്ളം തയ്യാറാക്കാം. സഹിക്കാവുന്ന ചൂടില്‍ കുളിക്കാം. നാളെ വെളുംക്കുമ്പോഴേക്കും പുറം വേദന മാറിക്കിട്ടും. ഒരു കൊച്ച് കുട്ടിയെ ശുശ്രൂഷിക്കുംവിധം ഉണ്ണിയെ പരിചരിച്ചു പാര്‍വ്വതി.
പാര്‍വ്വതിയും ജാനുവും കൂടി വിറക് പുരയുടെ അടുത്ത് ഒരു കല്ലടുപ്പ് തയ്യാറാക്കി, വട്ടളത്തില്‍ പഴുക്കപ്ലാവില വെള്ളം തയ്യാറാക്കി.
ഇനി ഈ വെള്ളം കുളി മുറിയിലെത്തിച്ച് എന്റെ തണ്ടിലും വിലങ്ങണ്ട. ഉണ്ണ്യേട്ടനെ ഇവിടെ തന്നെ ഇരുത്തി കുളിപ്പിക്കാം.
പാര്‍വ്വതി ഒരു സ്റ്റൂളെടുത്ത് അടുപ്പിന്റെ അരികില്‍ വെച്ച് ഉണ്ണിയെ വിളിച്ച് അതിന്മേല്‍ ഇരുത്തി.
ഞാന്‍ കുളിച്ചോളാം.. പാര്‍വ്വതി പൊയ്കൊ....
അത് പറ്റില്ലാ.... ഞാന്‍ തന്നെ കുളിപ്പിക്കാം ഇന്ന്... ഇത് മരുന്ന് വെള്ളമാ...
ഉണ്ണിയെ പാര്‍വ്വതി കുളിപ്പിച്ച് കൊടുത്തു. രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിക്കൊടുത്തു.
ഇനി ഉണ്ണ്യേട്ടന്‍ മുറീല് പോയി ഇരിക്ക്.. ഞാന്‍ ഇപ്പോ വരാം...
പാര്‍വ്വതി അടുക്കളയിലെത്തി ജാനുവിനോട്...
എന്താ ജാനു ഉണ്ണ്യേട്ടന് രാത്രി കൊടുക്കേണ്ടത്. ആള്ക്ക് നല്ല ശരീര സുഖം ഇല്ലാത്തത് പോലെയുണ്ട്. പൊടിയരിക്കഞ്ഞിയും, ഉപ്പുമാങ്ങായും കൊടുക്കാം. പപ്പടം ചുടാം അല്ലേ....
“തമ്പ്രാനോട് ചോദിച്ചിട്ട് മതീ അതൊക്കെ പാറുകുട്ടീ........”
എപ്പളാ ദ്വേഷ്യം വരാ ന്നറിയില്ലാ.... കണ്ടും കേട്ടും നിന്നാ എല്ലാര്‍ക്കും നല്ലത്..
“എന്തായാലും വേണ്ടില്ല. ഇന്ന് ഞാന്‍ വിചാരിച്ചതെന്നേ കൊടുക്കൂ... വയ്യാത്ത ആള്‍ക്ക് അതുമിതും കൊടുത്തിട്ട് പ്രശ്നമാക്കേണ്ട്..
“നി അതിന്റെ പേരില്‍ ചീത്ത പറഞ്ഞാല്‍ തന്നെ ഞാന്‍ സഹിച്ചോളാം..
“ജാനൂ ഞാന്‍ പറഞ്ഞതൊക്കെ ശരിയാക്കിക്കോ...
പാര്‍വ്വതി ഉണ്ണിയെ നോക്കാന്‍ മുറിയിലെത്തി.
നല്ല ഉറക്കം ഉണ്ണ്യേട്ടന്‍.. ഇനി വിളിച്ചുണര്‍ത്തി കഞ്ഞി കൊടുക്കണം. എന്തായാലും ഇന്ന് എനിക്ക് രണ്ട് കിട്ടുമെന്ന് ഉറപ്പാ. അപ്പോ പിന്നെ എന്തായാലും വേണ്ടില്ല. കഞ്ഞി മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചിട്ട് വിളിക്കാം.
അല്പനേരത്തിനുള്ളില്‍ ഭക്ഷണമെല്ലാം മേശമേല്‍ നിരത്തിയ പാര്‍വ്വതി, ഉണ്ണിയെ തട്ടി വിളിച്ചു..
ഉണ്ണ്യേട്ടാ ണീക്ക്........
നമുക്ക് ഇനി ഭക്ഷണം കഴിച്ച് കിടക്കാം...........
നിക്ക് ഒന്നും വേണ്ട........
അയ്യോ... അത്താഴ പട്ടിണി കിടക്കേണ്ട്...
ഞാന്‍ ഉണ്ണ്യേട്ടന് പൊടിയരിക്കഞ്ഞിയും ഉപ്പു മാങ്ങയും ശരിയാക്കി വെച്ചിട്ടുണ്ട്... ഉണ്ണ്യേട്ടന് ഉപ്പുമാങ്ങയുടെ വെള്ളം പച്ചമുളക് അരിഞ്ഞതും കൂട്ടി വേറെയും കരുതിയിട്ടിട്ടുണ്ട്.
നല്ല കുട്ടിയല്ലേ........ ണീക്ക്
വയ്യെങ്കീ ഞാന്‍ കഞ്ഞി ഇങ്ങട്ട് എടുത്തിട്ട് വരാം..........
പാര്‍വ്വതി കഞ്ഞി കിണ്ണത്തിലൊഴിച്ച് കട്ടിലില്‍ വന്നിരുന്നു. ഇനി കുടിക്ക് ഉണ്ണ്യേട്ടാ...
കഞ്ഞി കുടിക്കാതെ ഉണ്ണി വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു...
അത് പറ്റില്ലാ..... കുറച്ച് കഞ്ഞി കുടിച്ചേ പറ്റൂ...
പാര്‍വ്വതി ഉണ്ണിയെ പിടിച്ചെണീപ്പിച്ചു.. ചുമരിന്നരികില്‍ ഒരു തലയിണ ചായ്ച്ച് വെച്ച് ഇരുത്തി. കഞ്ഞി വാരി വായയില്‍ ഒഴിച്ചു കൊടുത്തു.
ആവൂ........... ഇനി നല്ല ഉശിര് വരും.. അല്പം കഞ്ഞി അകത്തായല്ലോ.
ശേഷിച്ച കഞ്ഞി പാര്‍വ്വതി കുടിച്ച്.... പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നു..
മുറിയില്‍ തിരിച്ചെത്തിയ പാര്‍വ്വതി ചുമരില്‍ ചാരിത്തന്നെ ഇരിക്കുന്ന ഉണ്ണിയെ പരിചരിച്ച് ഉറങ്ങാന്‍ കിടത്തി.
കൂടെ കൂടെ ഉണ്ണിയെ ശുശ്രൂഷിച്ചുംകൊണ്ടിരുന്നു.
പാര്‍വ്വതിക്ക് അന്ന് ശരിക്കും ഉറങ്ങാനായില്ല.
“നേരം പുലര്‍ന്നതറിഞ്ഞില്ല... ജാനുവിന്റെ വിളി കേട്ടാണ് പാര്‍വ്വതി എണീറ്റത്...
ഭഗവാനെ സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു. ഉണ്ണ്യേട്ടന്‍ അതേ കിടപ്പില്‍ തന്നെ ഒരേ കിടത്തവും മയക്കവും തന്നെ.
ഞാനപ്പളെ വിചാരിച്ചതാണ് ആ ചക്രം ചവിട്ടാനും മറ്റും പോണ് കണ്ടപ്പോ. പരിചയമില്ലാത്ത പണികളൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടെ. അതോണ്ടാകും ഈ തണ്ടെല്ല് വേദനയും മറ്റും...
ഓഫീസിലേക്ക് വിളിച്ച് ഡോക്ടറെ വരുത്തണം...
“ഹലോ.......... ഞാന്‍ പാര്‍വ്വതി............
“ഉണ്ണി സാറിന്റെ വീട്ടില്‍ നിന്ന് വിളിക്കുന്നു....
ഇവിടെ സാറിന് സുഖമില്ലാ.... ഉടന്‍ ഡോക്ടറെ അയക്കണം...
ശരി ഉടനെ അയക്കാം.........
ജാനൂ......... അല്പം വെള്ളം ചൂടാക്കിക്കൊളൂ.........
ഡോക്ടര്‍ വരുമ്പോള്‍ ഇടക്കിടക്ക് ചൂടുവെള്ളം ചോദിക്കും..
+
നേരം കുറെയായല്ലോ. ഓഫീസില്‍ നിന്നാരും വന്നില്ലല്ല. ഡോക്ടറും എത്തിയില്ല. ഡോക്ടര്‍മാരൊന്നും പെട്ടെന്നങ്ങിറങ്ങി വരില്ലല്ലോ. അവരുടെ രോഗികളെ നോക്കി കഴിഞ്ഞാലല്ലേ വരൂ. പിന്നെ എല്ലാ ഡോക്ടര്‍മാരെയും ഉണ്ണ്യേട്ടന് പിടിക്കില്ലല്ലോ. അതിനാല്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പണിയെടുക്കുന്നവര്‍ക്ക് ഇന്ന് മുഴുവനും ടെന്‍ഷനാകും.
എന്റെ കാര്യം എനിക്കല്ലേ അറിയൂ. അപ്പോള്‍ ഇത്രയും വലിയ ഒരു ഓഫീസിലെ കാര്യം ആരും പറയാതെ തന്നെ ഊഹിക്കാം.
പാര്‍വ്വതിക്ക് പടിക്കലേക്ക് നോക്കി നോക്കി മടുത്തു. ഒന്നും കൂടി ഫോണ്‍ ചെയ്താലോ. അവര്‍ അവിടെ നിന്ന് പുറപ്പെട്ടുവെന്നറിഞ്ഞാല്‍ തന്നെ പകുതി സമാധാനമാകുമല്ലോ. ഉണ്ണിയേട്ടനെ കാര്യമല്ലേ. അവര്‍ അനാസ്ഥ കാണിക്കുകയില്ലല്ലോ. കുറച്ചും കൂടി ക്ഷമിക്കാം....
ജാനുവിനെ പറഞ്ഞയച്ച് തുപ്രമ്മാനെയും വിളിപ്പിക്കാം. ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോ ഓടേണ്ടല്ലോ.
ജാനു തുപ്രമ്മാന്റെ വീട്ടിലേക്കോടി.
... അതാ ഒരു വണ്ടി വരുന്നുണ്ട്.. എന്താ ഇത്ര വലിയ വണ്ടി. ഇനി ഇങ്ങോട്ടെക്ക് തന്നെയാണൊ ഇത്രയും വലിയ വണ്ടി. എന്തിനാ ഒരു ഡോക്ടര്‍ക്ക് കേറാന്‍ ഇത്ര വലിയ വണ്ടി. പാ‍ര്‍വ്വതി ആരോടെന്നില്ലാതെ ചോദിച്ചു.
വണ്ടി വന്നു മുറ്റത്ത് നിന്നു. വണ്ടിയില്‍ നിന്ന് ശങ്കരേട്ടനും, ഡോക്ടറും പിന്നെ ഒരു പെണ്ണും ഇറങ്ങി. ഇതിലേതാ ഡോക്ടര്‍? പെണ്ണോ ആണോ. പാര്‍വ്വതിക്കാകെ സംശയമായി.
എല്ലാവരും വീട്ടിന്നുള്ളിലേക്ക് കയറി.
ശങ്കരേട്ടന്‍ പാര്‍വ്വതിയോട് കുശലം പറഞ്ഞു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. എന്നിട്ട് കൂടെ വന്ന ആണൊരുത്തനും ചേട്ടനും കൂടി ഉണ്ണിയുടെ മുറിക്കകത്തേക്ക് കടന്നു.
അപ്പോ ആരാ ഈ കൂടെ വന്നിരിക്കുന്ന സുന്ദരി..?
പാര്‍വ്വതിക്കാകെ സംഭ്രമമായി.. അത് ഇനി നിര്‍മ്മലയായിരിക്കുമോ?
ജാനു പറഞ്ഞ പോലെ എന്താ ഒരു സൌന്ദര്യം. ഒരു അപ്സരസ്സ് തന്നെ.
നിര്‍മ്മല പാര്‍വ്വതിയുടെ അടുത്ത് വന്ന് തിണ്ണയിലിരുന്നു..
“പാര്‍വ്വതിയല്ലേ...........”
“എന്നെ അറിയുമോ ചേച്ചീ................?
“പാര്‍വ്വതിയെ അറിയാത്തവര്‍ ഞങ്ങളുടെ കമ്പനിയിലുണ്ടോ?
ഞങ്ങളുടെ ഓഫീസില്‍ ചുമരിലും, പരിസരങ്ങളിലും ഒന്നും തൂക്കിയിടാന്‍ പാടില്ലാ എന്നാ ഉണ്ണി സാറിന്റെ നിയമം. ഒരു കലണ്ടര്‍ പോലും തൂക്കാനുള്ള അവകാശം ഇല്ല.
സാറിന്റെ മേശപ്പുറത്ത് പാര്‍വ്വതിയുടെ ഒരു കൊച്ചു ഫോട്ടോ ഉണ്ട്. പിന്നെ സ്വീകരണ മുറിയില്‍ ചുമരില്‍ വലിയൊരു ഫോട്ടോ. രണ്ട് മൂന്ന് കൊല്ലം മുന്‍പേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ.. അത് പാര്‍വ്വതിയാണെന്ന്.. ഉണ്ണി സാറിന്റെ സ്വഭാവം അറിയാമല്ലോ. അങ്ങിനെ പെട്ടെന്നൊന്നും ചോദിക്കാന്‍ പറ്റുമോ. ഇത്രയും സ്ട്രിക്റ്റ് ആയ ഒരു ഓഫീസറെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. എന്റെ അമ്മാമന്‍ റിട്ടയേറ്ഡ് പട്ടാളത്തിലെ കേണലാണ്. അദ്ദേഹത്തിന് പോലും ഇത്ര ഗൌരവമോ, ചിട്ടയോ, സ്ട്രിക്നെസ്സോ ഇല്ലാ.
എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ണി സാറിനെ വലിയ മതിപ്പാ. ഒരു സ്റ്റാഫുമായി ഒരു കൊഞ്ചലോ അമിതമായ അടുപ്പമോ ഇല്ല. ഈ ശങ്കരേട്ടനൊഴിച്ച് സാറിന്റെ കയ്യില്‍ നിന്ന് തല്ല് കൊള്ളാത്തവര്‍ ആരുമില്ല.
ഞാന്‍ നിര്‍മ്മല.............
ആ പേര് കേട്ട് പാര്‍വ്വതി ഞെട്ടി.. എന്തിനാ ഇവള് ഇങ്ങ്ട്ട് വന്നത്.. ആരാ ഇവളോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്.
ആ ഏതായാലും വന്നില്ലേ. അവര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കാം. ഇന്നാളെന്നെ ഓഫീസില്‍ നിന്ന് വന്നവരെ പരിചരിക്കതിരുന്നതിനാല്‍ എനിക്ക് കിട്ടിയതാ ശകാരം.
വരൂ ചേച്ചി... നമുക്ക് ആ മുറിയിലേക്കിരിക്കാം.
കുടിക്കാന്‍ എന്താ തരേണ്ടത്...?
ഒന്നും വേണ്ട ഞങ്ങള്‍ ഇപ്പോള്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് ചായ കുടിച്ചതേ ഉള്ളൂ....
ഞാന്‍ ഒരു പാട് ആശിച്ചതായിരുന്നു പാര്‍വ്വതിയെ നേരില്‍ കാണാന്‍. ഇന്നാ അതിനുള്ള അവസരം കിട്ടിയത്. ഞാന്‍ എന്നും ചോദിക്കും സാറിനോട് ഒരു ദിവസം എന്നെ പാര്‍വ്വതിയെ കാണിക്കണം എന്ന്.
എപ്പോ ചോദിച്ചാലും പറയും...... സമയമായിട്ടില്ലാ എന്ന്...
എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും വേണ്ടില്ല എന്ന് തീരുമാനിച്ചു തന്നെയാ ഞാന്‍ ഇന്ന് വന്നത്. ഓഫീസില്‍ എനിക്കാ സാറിന്റെ അടുത്ത് നിന്ന് ഏറ്റവും അധികം തല്ല് കിട്ടുക. തല്ല് നാലെണ്ണം കൂടുതല്‍ കിട്ടിയാലും എനിക്ക് പേടിയില്ലാ. മനുഷ്യനെ കടിച്ചു മുറിക്കാഞ്ഞാല്‍ മതി.
ഒരു ദിവസം സാരിയുടെ കൂന്താണി അറിയാതെ മേശപ്പുറത്ത് വീണതിന് എന്നെ ചെയ്യാത്തതൊന്നും ഇല്ല. കവിള് അടിച്ച് പൊട്ടിച്ചു. കഴുത്ത് പിടിച്ച് ഞെരിച്ചു. ചുണ്ട് കടിച്ചു മുറിച്ചു.. അവസാനം മേശപ്പുറത്തുള്ള ഫോണ്‍ എടുത്ത് എന്റെ തലയില്‍ അടിക്കാന്‍ ശ്രമിച്ചു.
അപ്പോഴെക്കും അത് കണ്ട ശങ്കരേട്ടന്‍.........
മോനേ............... എന്ന് വിളിച്ചു........
അതോടെ ഉണ്ണി സാറ് നിശ്ചലനായി................
എന്റെ നിലവിളി കേട്ട് സാറിന്റെ കേബിനിലെത്തിയ ഓഡിറ്ററേയും സാറ് അടിച്ചു....
അതാണ് നമ്മുടെ ഉണ്ണി സാറ്....
ഇത്രയൊക്കെ ആയിട്ടും ഞങ്ങളുടെ കമ്പനിയിലെ ആര്‍ക്കും സാറിനെ പറ്റി ഒരു പരാതിയുമില്ല.. ആര്‍ക്കും വെറുപ്പും ഇല്ല...
നീ ഭാഗ്യവതിയാണ് പാര്‍വ്വതീ.............
നിന്നോടുള്ള അഘാതമായ സ്നേഹം അറിയുന്നവളാ ഈ നിര്‍മ്മല..
ഫോട്ടോയുടെ കാര്യം പറഞ്ഞല്ലോ....
പിന്നെ ഞങ്ങളുടെ തന്നെ സഹോദരസ്ഥാപനമായ പാര്‍വ്വതി ഇന്റ്റര്‍ നാഷണല്‍ ഈ പാര്‍വ്വതിയുടെ പേരിലാണ്. ഇതിലും വലിയ ഒരു സ്ഥാനമുണ്ടോ... ബഹുമതിയുണ്ടോ........?
പാര്‍വ്വതിക്ക് വളയും, വസ്ത്രങ്ങളും എല്ലാം ഞാനാണ് വാങ്ങാന്‍ പോകാറ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ എനിക്കും വാങ്ങിത്തരാറുണ്ട്.
ശങ്കരേട്ടനെ മാത്രമെ ഉണ്ണി സാറ് അവിടെ ബഹുമാനിക്കുന്നുള്ളൂ... പിന്നെ ആര്‍ക്കും അവിടെ സ്ഥാനമില്ല....
“അപ്പോ നിര്‍മ്മല ചേച്ചിയെ ഉണ്ണ്യേട്ടനിഷ്ടമില്ലേ..........?
നല്ല കാര്യമായി............. എനിക്കങ്ങിനെ ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇത് വരെ......
എന്നെ തല്ലിയ വിവരം എന്റെ വീട്ടുകാര്‍ അറിഞ്ഞു. എന്റ് അച്ചന്‍ പിറ്റേന്ന് ഞങ്ങളുടെ ഓഫീസില്‍ വന്നു. എനിക്കാകെ ഭയമായി.
അച്ചനേയും കൂടി സാറ് ഉപദ്രവിക്കുമോ എന്ന്.
നല്ല കാലത്തിന് അച്ചന്‍ വന്നത് ഉണ്ണി സാറിനെ അഭിനന്ദിക്കാനാണത്രെ. ശങ്കരേട്ടന്‍ പറേണ് കേട്ടു.. അച്ചന്‍ പറഞ്ഞത്രെ എന്നെ നല്ലോണം ശിക്ഷിച്ചോളാന്‍.. എനിക്ക് വീട്ടില്‍ അഹമ്മതിയും കുറുമ്പും കൂടുതലാണത്രെ..
അച്ചന്‍ പറഞ്ഞത് വലിയ കാര്യമായി അച്ചന് തോന്നിയെങ്കിലും, സാറ് പറഞ്ഞത്രെ മേലില്‍ എന്റെ ഓഫീസില്‍ വന്ന് പോകരുതെന്ന്.
അതില്‍ പിന്നെ ഒരു സ്റ്റാഫിന്റെ ബന്ധുക്കളും ഓഫീസില്‍ വരാറില്ല. സാറിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കണ്ടാല്‍ ആ നിമിഷം വരെയുള്ള ശമ്പളം കൊടുത്ത് അപ്പോ തന്നെ പറഞ്ഞ് വിടും....
അതിനാല്‍ എല്ലാവര്‍ക്കും സാറിനെ പേടിയാ.... എനിക്കും....
++
ഉണ്ണിസാറിന്റെ മുറിയില്‍ നിന്ന് ഇറങ്ങിവന്നവരെ കണ്ട് പാര്‍വ്വതിയും നിര്‍മ്മലയും എണീറ്റ് നിന്നു.
കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല ഉണ്ണിക്ക്.... പാര്‍വ്വതിയോടായിട്ട് ഡോക്ടര്‍...
രണ്ട് മൂന്ന് മരുന്നുകള്‍ കൊടുത്തിട്ടുണ്ട്. അവ ശരിക്കും കൊടുക്കണം. പിന്നെ പുരട്ടാനുള്ള ഒരു മരുന്നുണ്ട്.. ഇടക്ക് ചൂട് പിടിച്ച് കൊടുക്കണം.
ഭക്ഷണത്തിന് പഥ്യമൊന്നുമില്ല...
എന്നാല്‍ ഞങ്ങളിറങ്ങട്ടെ പാര്‍വ്വതീ............
ചേച്ചി ഇവിടെ നിന്നോട്ടേ ശങ്കരേട്ടാ......... വൈകുന്നേരം വിടാം..
ചതിക്കല്ലേ മോളെ........... മോള്‍ടെ ഉണ്ണ്യേട്ടനല്ല ഞങ്ങളുടെ ഉണ്ണി സാറ്...
ഞങ്ങളെ വഴിയാധാരമാക്കല്ലേ മോളെ............
അങ്ങിനെ പാര്‍വ്വതി നിര്‍മ്മലയെയും, നിര്‍മ്മല പാര്‍വ്വതിയേയും കണ്ടു..
രണ്ടു പേരേയും അങ്ങോട്ടുമിങ്ങോട്ടും കാണിക്കാതിരിക്കുകയായിരുന്നു ഉണ്ണി. എന്തായിരുന്നു അതിന്റെ പിന്നിലുള്ള രഹസ്യം..പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല....
എന്തൊരു ഭംഗിയാ നിര്‍മ്മല ചേച്ചീ........... ഞാന്‍ ആ ചേച്ചിയുടെ മുന്നില്‍ ആരുമല്ല.... ജാനു പറഞ്ഞ പോലെ ഇടുങ്ങിയ അരക്കെട്ടും, അതിനൊത്ത നിതമ്പവും, ഉയര്‍ന്ന മാറിടവും........ സുന്ദരി തന്നെ നിര്‍മ്മല ചേച്ചി...
ഇനി ഉണ്ണ്യേട്ടന്‍ ഈ ചേച്ചിയെ കല്യാണം കഴിക്കുമോ? എനിക്കതാ ഇപ്പളത്തെ പേടി....
ഉണ്ണ്യേട്ടന്‍ പറഞ്ഞ പോലെ പഠിത്തത്തില്‍ ശ്രദ്ധിക്കാം ഇപ്പോള്‍. പഠിപ്പിക്കാനെങ്കിലും ഒരാളുണ്ടല്ലോ എനിക്ക്.. ആവശ്യപ്പെടുകയാണെങ്കില് എം കോമിന് ചേരാം. നിര്‍മ്മല ചേച്ചി എം കോമാണെന്ന് കേട്ടിട്ടുണ്ട്.. കോമേഴുകാര്‍ മാത്രമേ ഉള്ളൂ ഉണ്ണ്യേട്ടന്റെ കമ്പനിയില്.. ഡ്രൈവര്‍ രാധാകൃഷ്ണേട്ടനും കൂടി കോമേഴ്സ് കാരനാണത്രെ..
നിര്‍മ്മല പാര്‍വ്വതി ഇന്റര്‍നാഷനലിനെ പറ്റി പറഞ്ഞത് എനിക്ക് ഊഹിക്കാന്‍ കൂടി കഴിയുന്നില്ല. എന്നോടത്രയും സ്നേഹം ഉണ്ടോ... പിന്നെ എന്റെ ഫോട്ടൊയെ പറ്റിയും.... അതൊക്കെ നേരില്‍ ബോധ്യപ്പെടുന്നത് വരെ ഒരു സ്വപ്നമായി മാ‍ത്രം മനസ്സില്‍ നില്‍ക്കട്ടെ....
രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് ഹോസ്റ്റലിലേക്ക് മടങ്ങേണ്ട ദിവസമായി. അപ്പോഴെക്കും ഉണ്ണ്യേട്ടന്റെ ആരോഗ്യം ശരിയായാല്‍ മതിയായിരുന്നു.
അല്ലെങ്കില്‍ ആ നിര്‍മ്മല ചേച്ചിയെങ്ങാനും ഇവിടെ വന്ന് നിന്നാല്‍ പിന്നെ എന്റെ കാര്യം പോക്കാ........
പരീ‍ക്ഷയില്ലെങ്കില്‍ കുറച്ച് ദിവസം കൂടി വീട്ടില്‍ നില്‍ക്കാമായിരുന്നു. ഏതായാലും പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം. ഉണ്ണ്യേട്ടന്റെ സ്വപ്നം പൂവണിയണം....
++
ഉണ്ണിക്ക് മരുന്നുകളൊക്കെ കൊടുത്തതിന് ശേഷം പാര്‍വ്വതി അടുക്കളയിലെത്തി...
ജാനൂ... ഞാനൊരു കാര്യം ചോദിക്കട്ടെ...?
ആ ചോദിച്ചോളൂ....
ജാനുവിന് എന്നെയോ നിര്‍മ്മല ചേച്ചിയെയോ കൂടുതല്‍ ഇഷ്ടം.?
ചന്തം വെച്ച് നോക്കുകയാണെങ്കീ എനിക്കിഷ്ടം നിര്‍മ്മലക്കുട്ടീനാ...... എന്തൊരു ചന്തമാണല്ലേ.. ഒരു രാജകുമാരിയെപോലിരിക്ക്കുന്നു...
അപ്പോ എന്നെ ഇഷ്ടോല്ലേ.........?
ന്റെ പാറുകുട്ടീനെ ഇഷ്ടല്ലേന്നാ...... നല്ല കാര്യമായി............
അന്നെ എനിക്ക് ജീവനല്ലേ.......
നിര്‍മ്മല ചേച്ചിയുടെ സൌന്ദര്യമാ ജാനുവിന്റെ ആകര്‍ഷണം...
എനിക്കെന്താ ഉള്ളത് അത്തരം എന്തെങ്കിലും...
നിനക്കൊന്നും ഇല്ല എന്റെ പാറുകുട്ടീ......
ഇയ്യ് എന്റെ തമ്പ്രാന്‍ കുട്ടിക്ക് എന്തെങ്കിലും സ്വൈര്യം കൊടുക്കാറുണ്ടോ.. നിനക്കെപ്പോളും വാശിയും വൈരാഗ്യവുമല്ലേ... ഒരു സ്വസ്ഥത കൊടുക്കാറുണ്ടോ....
ഇയ്യ് വിചാരിച്ചിരിക്ക് ണ് അന്നെ പേടിച്ചിട്ടാന്നാണൊ......
ഇന്നാള് ആ തിണ്ണെമെന്ന് തട്ടിയിട്ടു....
ഇപ്പോ ഇതാ ആ പാടത്തേക്ക് പോയിട്ട് എന്തോ ചെയ്തു...
പിന്നേയ് ജാനു വേണ്ടാത്തതൊന്നും പറഞ്ഞ് പരത്തല്ലേ യ്യ്... ഈ കരക്കാരുടെ ചെവീലെങ്ങാനും ഇത് കേട്ടാ മതി.. പിന്നെ അവര്‍ എന്നെ തല്ലിക്കൊല്ലും... കരക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന പണി ഇല്ല....
ആ കല്ലനും ചാമിയുമൊക്കെ ആളുകള് കൊഴപ്പക്കാരാ....
പണ്ട് പട്ടണത്തീന്ന് ആരൊ ഉണ്ണ്യേട്ടനെ ചീത്ത വിളിക്കാന്‍ വന്നിട്ടോര്‍മ്മയില്ലേ.. ഒരുത്തന്റെ കൈയ് വെട്ടിയാ കളഞ്ഞു. അത് പൊലെ എന്റെ തലയും വെട്ടിക്കളയുകയില്ലാ എന്ന എന്താ ഇത്ര ഉറപ്പ്....
ന്റെ പാറുകുട്ട്യെ... ഞാനതൊന്നും വെച്ചൂണ്ട് പറഞ്ഞതല്ല. യ്യ് ഓരോന്ന് ചോദിച്ചപ്പോ പറഞ്ഞതാ...
നിക്കറിയാം ഉണ്ണിത്തമ്പ്രാന് അന്നോടുള്ള സ്നേഹം...
അത്രേം ഇട്ടം തമ്പ്രാന് ഈ ഭൂലോകത്ത് ആരോടും ഇല്ലാ‍...
ആള് നിന്നെ തല്ലിയാലും ചവിട്ടിയാലും ചീത്ത പറഞ്ഞാലും അന്നെ കൂടെ കിടത്തണുണ്ടല്ലോ.. അണക്ക് വേണ്ട്തൊക്കെ വാങ്ങിത്തരുണ്, കോളേജില് പഠിപ്പിക്കണ്...
ഒക്കെ അന്റെ ഭാഗ്യാന്ന് കരുതിക്കൊ ന്റെ പാറുകുട്ടീ..
അന്റെ പേടി എന്താണെന്ന് ഈ ജാനുവിന്നറിയാം....
ഹൂം.... അതെന്നാ എന്റെ പേടി... ജാനൂ............
അങ്ങിനെ സംഭവിക്കുമോ ജാനൂ..............
അങ്ങിനെ വരുത്താതിരിക്കുവാനുള്ള മിടുക്ക് നിനക്കുണ്ടാവണം പാറുകുട്ടീ...........
എന്നോട് ഒരൂട്ടൊക്കെ പറഞ്ഞു നിര്‍മ്മല ചേച്ചി ഓഫീസിലെ കാര്യങ്ങള്. എനിക്ക് ഉണ്ണ്യേട്ടന്റെ ഓഫീസിലൊന്ന് പോകണമെന്നുണ്ട്..
അതാ ഇപ്പോ ഇത്ര വല്യ കാര്യം...
ഒരു ദിവസം തമ്പ്രാന്റെ കൂടെ അങ്ങോട്ട് പോയിക്കൂടെ..
അതിന് എന്നെ കൊണ്ടോണില്ലാ എന്റെ ജാനൂ....
ന്നാ അണക്ക് ബസ്സ് കേറി അങ്ങട്ട് പൊക്കൂടെ...........
നല്ല കാര്യമായി....... ചോദിക്കണ്ട് അങ്ങോട്ടെനെങ്ങാനും ചെന്നാലുണ്ടാകുന്ന കാര്യം............
അപ്പോ പിന്നെ അത് സ്വപ്നം കാണേണ്ട് പാറുകുട്ട്യേ....
ന്റെ ഫോട്ടോ ചില്ലിട്ട് വെച്ചിട്ടുണ്ടത്രെ ഓഫീസില്...
ആരാ നിന്നോടിതൊക്കെ പറഞ്ഞെ.....
നിര്‍മ്മല ചേച്ചിയാ പറഞ്ഞേ.......
ഹാ.... ഹാ..........ഹ ഹ ഹഹ്ഹാ...............
ജാനു ഉറക്കെ ചിരിച്ചു............
ന്റെ തേവരേ........ നിക്ക് ചിരിക്കാന്‍ വയ്യേ...........
അന്റെ പോട്ടം ചില്ലിട്ട് വെച്ചിരിക്ക്ണ് ന്നോ................
അത് പാര്‍വ്വതീ ദേവിയുടെതാകും......
അണക്കെന്തിന്റെ സോക്കെടാ പെങ്കുട്ടീ.............
ഇയ്യ് പോയി ആ തമ്പ്രാന്‍ കുട്ടിടത്തിരിക്ക് പോയി....
ഞാന്‍ പണീലിക്ക് ശ്രദ്ധിക്കട്ടെ...
+
പാര്‍വ്വതി ഉണ്ണിയുടെ മുറിയിലെത്തി.. പുരട്ടുവാനുള്ള മരുന്നുകള്‍ പിന്നേയും പുരട്ടിക്കൊടുത്തു.
ഉണ്ണ്യേട്ടാ ഞാന് തേവരുടെ അമ്പലത്തില്‍ ദീപാരാധന തൊഴുതിട്ട് വരാം. പിന്നെ ചില വഴിപാടുകളൊക്കെ കഴിപ്പിക്കണം.
ഹൂം... ഒറ്റക്ക് പോണ്ട്... തുപ്രമ്മാനെ കൂട്ടി പൊയ്കോ... പാമ്പിന്‍ കാവിലും വിളക്ക് വെച്ചോളൂ... തേവരെ നല്ലോണം പ്രാര്‍ത്ഥിച്ചോളൂ... നല്ല മാര്‍ക്കോടെ ജയിക്കാന്‍...
പിന്നെ വരുമ്പോള് വേലായുധേട്ടന്റെ കടയില്‍ നിന്ന് കുറച്ച അഷ്ട്ഗന്ധവും സാമ്പ്രാണിയും മേടിച്ചോളൂ... വീടാകെ പുകക്കണം..
പാര്‍വ്വതി തുപ്രമ്മാനെ കൂട്ടി അമ്പലത്തിലേക്ക് പോയി....
വഴിയില്‍ വെച്ച് പാര്‍വ്വതിയെ കണ്ട നങ്ങേലി അമ്മായി...
ആരാ ഇത് പാര്‍വ്വതിയോ.? ഉണ്ണിയുണ്ടോ മോളെ അവിടെ..
അവനെ കണ്ടിട്ടെത്ര കൊല്ലമായെന്നോ. അവനോട് ഞാന്‍ അന്വേഷിച്ചുവെന്ന് പറയണം.. പിന്നെ നിയ്യ് അവനെ ഒരു ദിവസം എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം....
ശരി അമ്മായീ... ഞാന്‍ ഉണ്ണ്യേട്ടനോട് പറയാം..
ഏഴുമണിയാകുമ്പോഴെക്കും പാര്‍വ്വതി അമ്പലത്തില്‍ നിന്നെത്തി. തത്സമയം ഉണ്ണി മുറ്റത്ത് ഉലാത്തുന്നത് കണ്ടു പാര്‍വ്വതിക്ക് സന്തോഷമായി.
ന്റെ ഉണ്ണ്യേട്ടന്റെ അസുഖമെല്ലാം മാറി എന്റെ തേവരേ.. ഈ പാര്‍വ്വതിക്ക് സന്തോഷമായി...
ഇനി മനസ്സമാധാനത്തോടെ കോളേജിലേക്ക് പോകാം....
പാര്‍വ്വതി അമ്പലത്തില്‍ നിന്ന് കൊണ്ട് വന്ന പ്രസാദം ഉണ്ണിയുടെ നെറ്റിയില്‍ ചാര്‍ത്തി.. തേവര്‍ എന്റെ വിളി കേട്ടു ഉണ്ണ്യേട്ടാ....... ന്റെ ഉണ്ണ്യേട്ടന്റെ അസുഖം എല്ലാം മാറി. ഇനി ഉണ്ണ്യേട്ടന് ഒന്നും വരില്ല..
പത്ത് ദിവസം കഴിഞ്ഞാല്‍ എന്റെ എക്സാം കഴിയും. പിന്നെ ഞാന്‍ ഇവിടെ അടുത്തുണ്ട് എപ്പോഴും.....
ഉണ്ണ്യേട്ടാ.........ഞാന്‍ അമ്പലത്തീ‍ പോകുമ്പോ നങ്ങേലി അമ്മായിയെ കണ്ടു....
നീ അവരോടൊന്നും സംസാരിച്ചില്ലല്ലോ...
എന്നെ തടുത്ത് നിര്‍ത്തി കുറേ കാര്യങ്ങളെല്ലാം ചോദിച്ചു. പിന്നെ ഉണ്ണ്യേട്ടനെ ഒരു ദിവസം അങ്ങോട്ട് കൂട്ടിക്കൊണ്ട് വരാനും പറഞ്ഞു.
അപ്പോ നീയെന്തു പറഞ്ഞു........?
ഞാന്‍ അങ്ങിനെ ചെയ്യാം എന്ന് പറഞ്ഞു..........
അതെയോ......... നിന്നോട് ആരാ പറഞ്ഞേ അവരോട് അങ്ങിനെയൊക്കെ പറയാന്‍....
ഞാനെവിടേക്കും ഇല്ലാ........... എനിക്കവിടെ പോകുന്നത് ഇഷ്ടമല്ലാ....
വയസ്സായിരിക്കണ ഒരാളുടെ മോഹമല്ലേ ഉണ്ണ്യേട്ടാ.... നമുക്കും അങ്ങിനെ ഒരു അവസ്ഥ വരില്ലെന്നുണ്ടോ..........
എനിക്കവിടെ പോകാന്‍ സാദ്ധ്യമല്ല.... ഞാനവിടെ പോയിട്ട് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കാണും. നിനക്കൂഹിക്കാമായിരുന്നില്ലേ അങ്ങിനെയുള്ള ഒരാളോട് ഇത്തരത്തില്‍ ആവശ്യപ്പെടാ‍ന്‍.....
ശരി അപ്പോ തല്‍ക്കാലം നമുക്ക് ഈ വിഷയം വിടാം. പിന്നീട് വല്ലപ്പോഴും ചിന്തിക്കാം...
“എന്താ ഉണ്ണ്യേട്ടാ ആലോചിക്കണ്...ഞാന്‍ എന്തെങ്കിലും ബുദ്ധിമുട്ടിച്ചോ...”
“എനിക്ക് മനോദു:ഖം തരുന്ന ഒരു വീടാണ് നങ്ങേലി അമ്മായിയുടേത്. അപ്പോ അത്തരം ഒരു സ്ഥലത്തേക്ക് ഞാന്‍ പോകേണ്ടി വരേണ്ട് അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും എന്ന് ആലോചിച്ചതാണ്.. പാവം സാവിത്രിക്കുട്ടി........”
“സാവിത്രിക്കുട്ടിയോ..........?
“അതാരാ ഉണ്ണ്യെട്ടാ...............:
അതൊക്കെ വലിയ കഥയാ.....നീയതൊന്നും എന്നോട് ചോദിക്കണ്ടാ... എനിക്കതൊന്നും ആലോചിക്കാനെ വയ്യ..
ഉണ്ണ്യേട്ടനോട് ഒരു കാര്യം പറയാന്‍ മറന്നു ഞാന്‍.......
എന്താ ഇത്ര വലിയ ആനക്കാര്യം...........
ആ ആനക്കാര്യം തന്നെയാ അത്..
ന്നാ പറാ കേക്കട്ടെ..
ഞാന്‍ ഇന്ന് ഉണ്ണ്യേട്ടന്റെ ഓഫീസിലെ നിര്‍മ്മല ചേച്ചിയെ കണ്ടു... എന്തൊരു സൌന്ദര്യമുള്ള ചേച്ചി അല്ലേ.. ഞാന്‍ പറഞ്ഞ് വൈകുന്നേരം പോയാ മതീന്ന്...
എന്നിട്ടെന്തേ അവള്‍ നിക്കാഞ്ഞേ......
ചതിക്കല്ലേ എന്റെ മോളെ എന്ന് ശങ്കരേട്ടന്‍ പറഞ്ഞിട്ട് ചേച്ചിയെയും കൊണ്ടോടി...
[തുടരും]

Copyright - 2009- Reserved






8 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ....[നോവല്‍] .... ഭാഗം 28
ഇരുപത്തിയേഴാം ഭാഗത്തിന്റെ തുടര്‍ച്ച...>>>
പാര്‍വ്വതി വളരെ നേരത്തെ എഴുന്നേറ്റു കുളിച്ച് തിരികെ മുറിയിലെത്തി. ഉണ്ണിയെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി പാടത്തേക്ക് യാത്രയായി. യാത്രാ മദ്ധ്യേ ആരും ഒന്നും ഉരിയാടില്ല.
പാടത്ത് എത്തിയപ്പോഴാണ് ഉണ്ണിക്ക് മനസ്സിലായത് പാര്‍വ്വതിയുടെ വസ്ത്രധാരണം ഇന്നെലെ ഉണ്ണി പറഞ്ഞതനുസരിച്ചയിരുന്നെന്ന്. എല്ലാം തികഞ്ഞ ഒരു പണിക്കാരിയെപോലെ മുണ്ട് കയറ്റിക്കുത്തി, തലേല് തോര്‍ത്ത് കെട്ടി ഉണ്ണിയോടൊന്നും പറയാതെ കണ്ടത്തിലിറങ്ങി ഞാറ് നടാന്‍ തുടങ്ങി.

പകല്‍കിനാവന്‍ | daYdreaMer said...

(( ഠേ ))
ജെപി സര്‍ .. പാറുകുട്ടിക്കു ഒരു തേങ്ങ അടിച്ചു.. ട്ടോ ...
:)

ജെ പി വെട്ടിയാട്ടില്‍ said...

many thanks day dreamer

ഒരു സന്തോഷ വാര്‍ത്ത.
എന്നെ കാണാന്‍ ഇന്ന് മൂന്നാമത്തെ ബ്ലോഗര്‍ വന്നിരുന്നു. ഇന്ന് വീട്ടില്‍ വന്നത് കുട്ടന്‍ മേനോന്‍ ആയിരുന്നു.
ഈ എളിയവനെ കാണാന്‍ വന്നവരെ ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു.
ആദ്യം ഇംഗ്ലണ്ടിലെ ലക്ഷ്മി, പിന്നെ അബുദാബിയിലെ ബിന്ദു, ഇന്ന് കുട്ടന്‍ മേനോനും.

ബ്ലോഗില്‍ കൂടി നല്ല സുഹൃത്ത് വലയം സൃഷ്ടിക്കാം നമുക്ക്.
trichur blog club ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുട്ടുണ്ട് കുട്ടന്മേനോന്‍\

മഞ്ഞുതുള്ളി said...

parvathiye upekshikkalle unniyetta

Sapna Anu B.George said...

ജപി......പാറുക്കുട്ടിക്ക് എന്റെ വക ഒരു തേങ്ങ കൂടി ഇരിക്കട്ടെ

ജെ പി വെട്ടിയാട്ടില്‍ said...

എന്താ മാഷെ തുടര്‍ന്നെഴുതത്തതെ. മാഷ് ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച് മകന്റെ ബാങ്ക് ക്വാര്‍ട്ടേഴ്സില്‍ സുഖജീവിതം നയിക്കുകയാണെന്ന് കേട്ടു.
അപ്പോള്‍ ഈ നോവല്‍ വേഗം എഴുതിത്തീര്‍ത്തുകൂടെ.
എന്നിട്ട് “ഓറഞ്ചിന്റെ നിറമുള്ള പെണ്കുട്ടി” ക്ക് ജീവന്‍ കൊടുക്കൂ.
എനിക്കും അതു വായിക്കാനിഷ്ടമാണ്. ബെയ് റൂട്ട്, കെയ് റോ, ബെല്‍ജിയം, ജര്‍മ്മനി എന്നീ സ്ഥലത്തെ മാഷിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണൊ ഈ രചന എന്ന് ഞാന്‍ സംശയിക്കുന്നു.
ആ ഓറഞ്ച് പെണ്‍കുട്ടിയെ എനിക്ക് പിടി കിട്ടിയിട്ടില്ല ഇത് വരെ. പക്ഷെ പശ്ചാത്തലം മനസ്സിലായി.
ആകാംക്ഷയോടെ കാത്തിരിക്കുന്നു “ഓറഞ്ചിന്റെ നിറമുള്ള പെണ്കുട്ടി” യുടെ ബാക്കി ഭാഗം വായിക്കാന്‍.
ഒരു നിര്‍ദ്ദേശം ഉണ്ട്. പറ്റുമെങ്കില്‍ ചെയ്യുക.
നോവലുകളെല്ലാം “സ്മൃതിയില്‍ നിറക്കുക”
അപ്പോള്‍ വായനാക്കാര്‍ക്ക് സൌകര്യമാകും.

Dr.jishnu chandran said...

നന്നാവുന്നുണ്ട്....

ജെ പി വെട്ടിയാട്ടില്‍ said...

ഡോക്ടര്‍ ജിഷ്ണു

ആശംസകള്‍ക്ക് നന്ദി. നോവലുകളെഴുതാന്‍ പറ്റിയ അന്ത:രീക്ഷമല്ല എന്റെ തൃശ്ശിവപേരൂരിലെ വസതി. വല്ലപ്പോഴും തറവാട്ടില്‍ പോകുമ്പോഴാണ് കുറച്ചൊക്കെ സാധിക്കുന്നത്.
അവിടെ കുളിക്കാന്‍ നല്ല വെള്ളം സുലഭമല്ലാത്ത കാരണം അങ്ങോട്ടെക്കുള്ള പോക്ക് കുറഞ്ഞു.
ഇവിടെ ചുറ്റുപാടുകളിലുള്ള കുട്ടികള്‍ എന്നും ചോദിക്കും എന്താ തുടര്‍ന്നെഴുതാത്തതെന്ന്..
എല്ലാത്തിനും ഒരു മൂഡ് വേണ്ടെ.
ഇതെഴുതിക്കഴിഞ്ഞാല്‍ പിന്നെ നോവല്‍ എഴുതാന്‍ മിനക്കെടില്ല.
നുറുങ്ങുകഥകളും, ലേഖനങ്ങളും മതി നമുക്ക്.
തൃശ്ശൂര്‍ പൂരം മെയ് 3ന്. വരുമല്ലോ..