Monday, August 29, 2011

എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്ര



ആഗസ്ത് 27 ശനിയാഴ്ച ബ്രഹസ്പതിയുടെ മകന്റെ വിവാഹമായിരുന്നു. ബ്രഹുവിന്റെ മക്കളും മരുമകളും എന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സുഹൃത്തുക്കളായിരുന്നു.

മരുമകളെ ഞാന്‍ ഒരിക്കല്‍ ചെറുവത്താനിയിലെ വീട്ടിലും പിന്നെ തൃശ്ശൂ‍രിലെ ഓഫീസിലും വെച്ച് കണ്ടിരുന്നു. എന്നാല്‍ മക്കളെ ശനിയാഴ്ചയാണ്‍ ആദ്യമായി നേരില്‍ കാണുന്നത്.

കല്യാണച്ചെറുക്കന്‍ ബേംഗ്ലൂരില്‍ ഐടി തൊഴിലാളിയാണ്‍. അവന്‍ എന്നെ പല പ്രാവശ്യം അങ്ങോട്ട് ക്ഷണിച്ചിരുന്നെങ്കിലും ഞാന്‍ പോയില്ല. ഇപ്പോള്‍ കല്യാണപ്പന്തലില് വെച്ച് പ്രത്യേകം

ക്ഷണിച്ചു ബേങ്ക്ലൂരിലെക്ക്. “ഇനി ഞാന്‍ വന്നോളാം കണ്ണ്ന്‍സ്, വീട്ടുകാരിയുള്ളതിനാല്‍ ഭക്ഷണത്തിന്റെ കാര്യം പ്രശ്നമില്ലല്ലോ” എന്നും പറഞ്ഞ് നവദമ്പതികളെ വിഷ് ചെയ്ത് ഞാന്‍ ഭക്ഷണം കഴിക്കാന്‍ എന്റെ ബാല്യകാല സുഹൃത്ത് രവിയോടൊത്ത് ഡൈനിങ്ങ് ഹോളിലെത്തി.

ഒരു പാ‍ട് പഴയ സുഹൃത്തുക്കളെ ഈ വേളയില്‍ കാണാനായി. അറിയാത്തവരെ രവി പരിചയപ്പെടുത്തി. അതിലിടക്ക് ഒരു തമാശയുണ്ടായി. ബ്രഹുവിന്റെ

രുമകള്‍ മഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വന്നു എന്ന് പറഞ്ഞാ പോരെ. അവര്‍ ബന്ധുക്കളും ആ നാട്ടില്‍ താമസിക്കുന്നവരും ആണ്. ഞാന്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ടിരുന്നതിനാല്‍ ആളെ നേരത്തെ അറിയാമായിരുന്നു.

അങ്ങിനെ കിരണ്‍ എന്ന കണ്ണന്‍സിന്റെ കല്യാണത്തില്‍ പങ്കുകൊണ്ട് ഞാന്‍ ര

വിയേയും കൂട്ടി എന്റെ തറവാട്ടിലെത്തി. അവിടെ ഗീതയുമായി കുറച്ച് നേരം കുശലം പറഞ്ഞ് രവി യാത്രയായി. അവന്‍ അടുത്ത ദിവസം ഞായറാഴ്ച കൊപ്പത്തുള്ള കട തുറക്കേണ്ടതിനാല്‍ വേഗം സ്ഥലം വിട്ടു.

എനിക്ക് ചിലപ്പോള്‍ ചിരിയും കരച്ചിലും വരും രവിയുടെ കാര്യം ആലോചിക്കുമ്പോള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്‍ രവി. ഞങ്ങള്‍ കൊച്ചുന്നാള്‍ തൊട്ട്

കളിച്ച് വളര്‍ന്നവരാണ്‍. പഠിപ്പ് കഴിഞ്ഞ് അവന്‍ ആദ്യം ഗള്‍ഫിലേക്ക് ചേക്കേറി.

ഞാന്‍ മദിരാശിയിലെ അടയാറില്‍ കാറ്ററിങ്ങ് പഠനവും ഹോട്ടല്‍ ഇമ്പീരിയലിലെ ജോലിയുമായി സുഖിച്ചുനടന്നു കുറച്ച് കാലം. എനിക്ക് ഷേവ് ചെയ്യാനുള്ള വില്‍ക്കിന്‍സണ്‍ ബ്ലേഡ് അന്ന് അവനാണ്‍ അയച്ച് തന്നിരുന്നത്. പിന്നെ നല്ല നെക്ക് ടൈ, ട്രൌസേര്‍സ്, പെര്‍ഫ്യൂം തുടങ്ങി പലതും അവന്‍ എനിക്ക് അയച്ചുതരു

മായിരുന്നു.

അവന്‍ അബുദാബിയിലും ഞാന് മദിരാശിയിലുമായി ജീവിതം കഴിക്കുന്നതിന്നിടയില്‍ എനിക്കും ഗള്‍ഫ് പ്രേമം പിടിപ്പെട്ടു. താമസിയാതെ ഞാനും ഗള്‍ഫിലെത്തി. പിന്നെ വല്ലപ്പോഴുമാണ്‍ ഒരുമിച്ച് നാട്ടില്‍ കാണുക.

ഇപ്പോള്‍ ഞങ്ങള്‍ രണ്‍ട് പേരും ഗള്‍ഫ് ഉപേക്ഷിച്ചുവെങ്കിലും തമ്മില്‍ കാണം വിരളം. അവന്‍ കുന്നംകുളത്തടുത്തുള്ള പാറെമ്പാടത്തും ഞാന്‍ തൃശ്ശൂരിലും ആയി. അവന്റെ പെ

ണ്ണ് വീട്ടിലുള്ള കാലം മക്കളുടെ കല്യാണം കഴിയുന്നതിന്‍ മുന്‍പ് ഞാന്‍ കൂടെ കൂടെ അവന്റെ കൂടെ പോയി താമസിക്കുമായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോളെത്തെ രവിയുടെ കാര്യം കേള്‍ക്കുന്‍പോളാ എനിക്ക് സഹതാപവും സങ്കടവും അങ്ങിനെ പലതും.

ഞങ്ങള്‍ സമപ്രായക്കാര്‍. അവന്റെ പെണ്ണ് കുറ്റിപ്പുറത്തെ അവരുടെ അമ്മയുടെ കൂടെ. ഇളയ മകള്‍ മൂത്ത മകളുടെ കൂടെ ലക്കിടിയില്‍. ഇവന്‍ ഒറ്റക്ക് പാറേമ്പാടത്തെ തറവാട്ടില്‍. ഇവന്‍ കാലത്ത് ചോറുണ്ടാക്കിത്തിന്ന് ടിഫിന്‍ കാര്യയറുമായി പെരിന്തല്‍മണ്ണക്കടുത്ത “കൊപ്പം” എന്ന സ്ഥലത്തേക്ക് ഒരു മണിക്കൂ‍ര്‍ ബസ്സില്‍ യാത്ര ചെയ്ത് പോകുനത്. കാലത്ത് ഏഴുമണിക്ക് നായകള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് ഒരു ഓട്ടമാണ്‍, പിന്നെ തിരിച്ച് വരുന്നത് രാത്രി പത്ത് മണിക്ക്.

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ. ഒന്നുകില്‍ കൊപ്പത്തൊരു വീടെടുത്ത് പെണ്ണിനേയും പെരുച്ചാഴിയേയും അങ്ങോട്ട് കൊണ്ട് പോകുക. അല്ലെങ്കില്‍ അവിടുത്തെ കച്ചവടം കുന്നംകുളത്തേക്ക് പറിച്ചുനടുക. ഇതൊന്നുമില്ലെങ്കില്‍ സ്വസ്ഥം സുഖമായി

പെണ്ണിനേയും കൂട്ടി പാറേമ്പാടത്ത് തന്നെ തമ്പടിക്കുക.

“എന്റെ രവിയേ നിനക്കെന്താ പറ്റിയേ എന്റെ കൂട്ടുകാരാ..?”

അങ്ങിനെ ശനിയാഴ്ച കഴിഞ്ഞു. എന്റെ പേരക്കുട്ടി തൃശ്ശൂരില്‍ എത്തിയിട്ടുണ്ട്. അവളെ കാണാന്‍ ആദ്യം പരിപാടി ഇട്ടെങ്കിലും പിന്നീട് റദ്ദാക്കി. പ്രാതല്‍ കഴിഞ്ഞ് കുന്നത്തുള്ള മുരളിയുടെ വീട്ടില്‍ നായകളെ കാണാന്‍ പോയി. എനിക്ക് നായക്കമ്പം ഇല്ലെങ്കിലും കമ്പക്കാരനായ ഒരാള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കാനായില്ല.

മിനി എപ്പോഴും മുരളിയെ പറ്റി പറയാറുണ്ടായിരുന്നു. മുരളിയെ പറ്റിയുള്ള വര്‍ണ്ണനകളില്‍ എനിക്ക് മുരളിയെ പറ്റി ഒരു കണക്കുകൂട്ടലുണ്ടായിരുന്നു.

ബലിഷ്ഠമായ കൈകള്‍. നീണുനിവര്‍ന്നുള്ള, നീണ്ട തലമുടിയുള്ളതും, കാ

തില്‍ കടുക്കന്‍, മുന്തിയതരം ജീന്‍സും ടീഷര്‍ട്ടും. ബുള്ളറ്റ് ബൈക്കില്‍ ചെത്തി നടക്കുന്നവന്‍. കൈയില്‍ പത്ത് പവന്റെ ബ്രെസിലേറ്റ്, റാടോ വാച്ച്, സുന്ദരന്‍ സുമുഖന്‍,

പക്ഷെ ഞാന്‍ ഗുരുവായൂരില് പോയി മുരളിയെ കണ്ടപ്പോള്‍ എന്റെ കണക്കുകളൊക്കെ തെറ്റി. “അപ്പോള്‍ അവളെന്നെ പറ്റിച്ചതായിരുന്നു”. മുരളി പാവം ഒരു ബോയ്. എനിക്കവനെ ഇഷ്ടപ്പെട്ടു.

മുരളിയുടെ വീട്ടിലെത്തിയ എന്നെ നേരെ നായക്കൂട്ടിലേക്കാനയിച്ചു. നായകള്‍ക്ക് മേയാന്‍ കൂടിന്റെ മുന്നില്‍ ഇരുന്നൂറ് ചതുരശ്ര അടിയില്‍ ഒരു യാഡുണ്ടാക്കിയിരിക്കുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് ശുനകന്മാരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഴുകി.

മുരളിയുടെ അമ്മ വാതില്‍ പൂട്ടി പോയതിനാല്‍ ഞങ്ങള്‍ക്ക് വീട്ടിന്നുള്ളിലേക്ക് പ്രവേശിക്കാനായില്ല. അങ്ങിനെ നായപുരാണം കേട്ട് ഞാന്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിന്നിടയില്‍ മുരളിയുടെ അമ്മയും, അനിയനും മിണാലൂര്‍ക്കാരത്തിയായ ഭാര്യയും

എത്തി. വീട്ടിന്നുള്ളില്‍ കയറിയിരുന്ന് അമ്മായോടും അനിയത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

ഒരു കാര്യം പറയാന്‍ മറന്നു. മുരളിയുടെ സന്തത സഹചാരിയായ അപ്പൂസിനെ കുറിച്ച്. അപ്പൂസ് ഗുരുവായൂരിലെ ഒരു വസ്ത്രവ്യാപാരിയാണ്‍. അപ്പൂസുമായി ഞാന്‍ കുറച്ച് സല്ലപിച്ചതിനാല്‍ അയാള്‍ എന്റെ സുഹൃത്ത് ഗോപിയുടെ ബന്ധുവാണെന്നറിഞ്ഞു. ഗോപി ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ അദ്ദേഹത്തെ പോയി കാണാമായിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഗോപി കള്ള് വ്യവസായി ആയിരുന്നു. ഗോപി

യുടെ ഓഫീസില്‍ ചെന്നാല്‍ നല്ല തെങ്ങിന്‍ കള്ള് ലഭിക്കുമായിരുന്നു. ഗോപിയുടെ ബന്ധുവിന്‍ അന്ന് ഒരു ഇമ്പോര്ട്ടഡ് ഓപ്പല്‍ ശകടം ഉണ്‍ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ ഓപ്പല്‍ വാഹം രാജകീയ പ്രൌഡിയോടെ നില്‍ക്കുന്നത് കണ്ടാല്‍ ഒരു ഗമ തന്നെയാണ്‍.

അങ്ങിനെ മുരളിയില്‍ കൂടി അപ്പു എന്ന അവിനാശും എന്റെ കൂട്ടുകാരനായി. എന്റെ കൂട്ടുകാര്‍ മിക്കവരും എന്റെ മക്കളുട പ്രായക്കാര്‍ അല്ലെങ്കില്‍ പത്ത് വയസ്സിന്‍ താഴെയുള്ളവര്‍. ഞാന്‍ എന്റെ തറവാട്ടിലെത്തിയാല്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ വരും എന്നെ കാ‍ണാന്‍. ഷെല്‍ജി, തക്കുടു, ചിടു, അഭിരാമി, കണ്ണകി, കുട്ടാപ്പു, മാളു എന്നിവര്‍. ഞാന്‍ അവരുടെ കൂടെ മണ്ണ് കൊണ്‍ടുള്ള വീടുകളുണ്ടാക്കാനും കളങ്ങള്‍ വരച്ച് കൊച്ചം കുത്താനും മറ്റും കൂടും. കുട്ടികള്‍ എന്റെ മേല്‍ കെട്ടിമറിഞ്ഞ് എന്റെ ഉടുപ്പൊക്കെ നാശമാക്കും. എന്നാലും ഞാന്‍ അവരെ ശാസിക്കാതെ അവരോടൊന്നിച്ച് ഇരിക്കും.

ചിടുവിന്‍ കുറുമ്പ് കൂടുതലാണ്‍. അവളുടെ ഉറക്കം മിക്ക ദിവസവും എ

ന്റെ തറവാട്ടിലായിരിക്കും. അവള്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെയും അനിയത്തി ഗീതയുടേയും പെറ്റ് ആണ്‍. ഇപ്പോള്‍ അവള്‍ക്ക് 5 വയസ്സ് കഴിഞ്ഞു. ചുറ്റുപാടുള്ള വീടുകളിലെ കുട്ടികളായി പതിനഞ്ചുപേരില്‍ കൂടുതലുണ്ട്.

ഞാ‍യറാഴ്ച വൈകിട്ട് കാര്‍ത്ത്യായനി അമ്മായിയുടെ വീട്ടില്‍ പോയി. അവിടെ അമ്മായിയുടെ മക്കളായ ഉണ്ണികൃഷ്ണനും കുട്ടന്‍ നായരും അവരുടെ ഭാര്യാസും മക്കളും പേരക്കുട്ടീസും എല്ലാം ഉണ്ടായിരുന്നു. വിജിയും അവിടെ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല. വൈകിട്ട് എട്ടര മണിയോടെ അവിടെ നിന്നിറങ്ങി നേരെ തറവാട്ടിലെത്തി തണുത്ത വെള്ളത്തില്‍ കുളിച്ച് ഫ്രഷായി.

തറവാട്ടില്‍ വൈകിട്ട് ശുഭ ചപ്പാത്തിയുണ്ടാക്കും എനിക്ക് വേണ്ടി. ശുഭാസ് ചപ്പാത്തി ഈസ് റിയലി സൂപ്പര്‍ബ്. ഓണമായി ശുഭക്ക് ഒന്നും വാങ്ങിക്കൊണ്‍ട് പോയില്ല. മറന്നു. ശുഭ അവിടുത്തെ മെയ്ഡ് ആണെങ്കിലും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ. ഊണും ഉറക്കവും എല്ലാം ഞങ്ങളുടെ കൂടെ തന്നെ. അതിനാല്‍ അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കുന്നു. അങ്ങിനെത്തെ ഒരു കുട്ടിയെ കിട്ടാന്‍ വളരെ പ്രയാസം. നല്ല ഓമനത്തമുള്ള കുട്ടി. കിട്ടനും ചുക്കിയും വിളിക്കുന്നത് കേട്ട് അവള്‍ എന്നെ വലിയഛന്‍ എന്നാ വിളിക്കുക. തന്നെയുമല്ല അയലത്തെ എല്ലാ കുട്ടികളും അങ്ങിനെ തന്നെയാ വിളിക്കുക.

അങ്ങിനെ ശനിയും ഞായറും അവിടെ തന്നെ കഴിഞ്ഞു. നാളെ തിങ്കളാഴ്ച. വീട്ടില്‍ എന്റെ പെണ്ണ് ഒറ്റക്കായതിനാല്‍ നാളെ തന്നെ തിരിച്ച് പോകണം. അവള്‍ക്ക് എന്റെ കൂടെ പോരാമായിരുന്നു. എങ്കില്‍ എനിക്ക് കുറച്ച് ദിവസം കൂടി ജന്മ നാട്ടില്‍ കഴിയാമായിരുന്നു.

എന്റെ കൂടെ അവിടെ എന്റെ വാലായി വരാറുള്ള ഒരുത്തി ഉണ്ട്, അവള്‍ക്കിപ്പോള്‍ വലിയ ഗമയാ. കണ്ടാല്‍ മിണ്ടാനും കൂടി വയ്യാണ്‍ടായിരിക്കുന്നു. അതിനാല്‍ നാട്ടിലെ ന്യൂ‍സൊന്നും കിട്ടാറില്ല.

എന്റെ ഗ്രാമത്തില്‍ ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ട്. സുധ, അമ്മിണി ഏട്ടത്തി, രഘു എന്നിവര്‍ പുതിയ കിണര്‍ കുഴിപ്പിച്ചു. എല്ലാവര്‍ക്കും നല്ലോണം വെള്ളം ഉണ്ടെന്ന് അമ്മായി പറഞ്ഞു. രഘുവിന്റെ കിണറ്റിലാണത്രെ കൂടുതല് വെള്ളം.

ഇപ്പോള്‍ മഴക്കാലം വെള്ളം സമൃദ്ധം. വേനല്‍ക്കാലമാകുമ്പോള്‍ അറിയാം

എത്ര കോല്‍ വെള്ളം ഉണ്ടാകുമെന്ന്. എന്നാലും ചെറിയ വീട്ടുകാര്‍ക്ക് അത് ധാരാളം.

തിങ്കളാഴ്ച കാലത്ത് വന്നേരിയില്‍ പോയി ഒരു സുഹ്ര്ത്തിനെ കണ്‍ടു, മടക്കം സുധയുടെ വീട്ടില്‍ കയറി. അവിടെ വിജിയും മകനും ഉണ്ടായിരുന്നു. അവിടെ നിന്ന് ഉച്ചയൂണ്‍ കഴിച്ചു.

മുരിങ്ങാക്കായത്തോരനും, ചെനാമസാലയും, കേരറ്റ് ഉപ്പേരിയും തൈരും, ചമ്മന്തിയും. മുളക് കൊണ്ടാട്ടവും. എനിക്ക് എരുവ് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ എനിക്ക് കിട്ടിയ മുളകുകൊണ്‍ടാട്ടം വിജിക്ക് കൊടുത്തു.

അമ്പിളിയുടെ വീട്ടില്‍ പോകാന്‍ പറ്റിയില്ല. അവളുടെ കൂറ്റന്‍ ഗേറ്റ് ഉള്ളില് നിന്ന് അടച്ചിരുന്നതിനാല്‍ അവിടെ ഞാന്‍ ശകടം നിര്‍ത്തിയില്ല.

സുധയുടെ വീട്ടില്‍ നിന്ന് ഭക്ഷണത്തിന്‍ ശേഷം നേരെ തറവാട്ടിലെത്തി ഉച്ചമയക്കത്തിന്‍ ശേഷം നാല്‍ മണിക്ക് തൃശ്ശൂരിലെ എന്റെ വീട്ടിലേക്ക് തിരിച്ചു, അങ്ങിനെ ശനി,

ഞായര്‍, തിങ്കള്‍ എന്റെ ഗ്രാമത്തിലെ ജീവിതം തികച്ചും ധന്യമായിരുന്നു.

ഒരു കാര്യം പറയാന്‍ മറന്നു. ആമിയേയും അഞ്ജനയേയും അവരുടെ വീട്ടില്‍ പോയി കാണാന്‍ മറന്നില്ല.

കുന്നത്തെ സുകന്യയെ പോയി കാണാന്‍ കഴിഞ്ഞില്ല. അവളുടെ പിതാവിനെ

കല്യാണത്തില്‍ കണ്ടിരുന്നു.

ആറാട്ടുകടവിലെ അയ്യപ്പന്‍ കാവില് പോയില്ല. അവിടെ എപ്പോഴും ഞാന്‍ മുകളില്‍ പറഞ്ഞ എന്റെ വാലിന്റെ കൂടെയായിരുന്നു പോയിരുന്നത്, വയ്യാണ്ട് കിടക്കുന്ന പരമേശ്വരേട്ടനേയും സൂര്യഗായത്രിയേയും കാ‍ണാന്‍ പറ്റിയില്ല. പരമേശ്വരേട്ടന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് വാല്‍ തന്നില്ല.

“ഇത്ര ഗമയൊന്നും പാടില്ല എന്റെ വാലുകുട്ടിയേ..? നിന്റെ ഈ ഗമ കാ‍ണാ

ന്‍ ഞാന്‍ നിന്റെ വീട്ടിലേക്കും വന്നില്ല.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

മുന്‍പ് ഞാന് കൂടെ കൂടെ അവന്റെ കൂടെ പോയി താമസിക്കുമായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോളെത്തെ രവിയുടെ കാര്യം കേള്‍ക്കുന്‍പോളാ എനിക്ക് സഹതാപവും സങ്കടവും അങ്ങിനെ പലതും.

ഞങ്ങള് സമപ്രായക്കാര്. അവന്റെ പെണ്ണ് കുറ്റിപ്പുറത്തെ അവരുടെ അമ്മയുടെ കൂടെ. ഇളയ മകള് മൂത്ത മകളുടെ കൂടെ ലക്കിടിയില്. ഇവന് ഒറ്റക്ക് പാറേമ്പാടത്തെ തറവാട്ടില്. ഇവന് കാലത്ത് ചോറുണ്ടാക്കിത്തിന്ന് ടിഫിന് കാര്യയറുമായി പെരിന്തല്മണ്ണക്കടുത്ത “കൊപ്പം” എന്ന സ്ഥലത്തേക്ക് ഒരു മണിക്കൂ‍ര് ബസ്സില് യാത്ര ചെയ്ത് പോകുനത്. കാലത്ത് ഏഴുമണിക്ക് നായകള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് ഒരു ഓട്ടമാണ്, പിന്നെ തിരിച്ച് വരുന്നത് രാത്രി പത്ത് മണിക്ക്.

SHAJI said...

one vilasini style

anushka said...

ബ്ലോഗിന്റെ ലേ ഔട്ട് ഒന്ന് മാറ്റിയാല്‍ ബ്ലോഗ്ഗ് കൂടുതല്‍ ആകര്‍‌ഷകമാകുകയും വായന കൂടുതല്‍ എളുപ്പമാകുകയും ചെയ്യും എന്ന് തോന്നുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

ഡിയര്‍ വി രാജേഷ്

ലേ ഔട്ട് മാറ്റാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും എന്റെ പ്രിയ സുഹൃത്ത് ബിന്ദുപ്രസാദ് ഡിസൈന്‍ ചെയ്ത ഹെഡ്ഡറും ആണിവിടെ. പിന്നെ ചിലയിടങ്ങളില്‍ മള്‍ട്ടികളര്‍ ഫോണ്ട്സ് ഉള്ള കാരണം ലേ ഔട്ട് മാറ്റിയാല്‍ ഒരു പാട് പഴയ പോസ്റ്റുകള്‍ റി എഡിറ്റ് ചെയ്യേണ്ടതായി വരും.

താങ്കളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി.

paarppidam said...
This comment has been removed by a blog administrator.