Saturday, November 18, 2017

നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും

ചാരായം കുടിച്ചിട്ട് നാളുകൾ ഏറെയായി . ഞാൻ അവസാനമായി ചാരായം കുടിച്ചത് ചാലിശ്ശേരിയിൽ നിന്നായിരുന്നു . രാമുവിന്റെ കൂടെ . ചാലിശ്ശേരിക്കടുത്ത് ഒറ്റപ്പിലാവിൽ നിന്നാണെന്ന് തോന്നുന്നു. ഏതാണ്ട് 50 കൊല്ലം മുൻപ് . അന്ന് ചില് വീടുകളിലും ആലിൻ ചുവട്ടിലുമൊക്കെ ചാരായം കിട്ടുമായിരുന്നു.

ചാരായം അന്നൊക്കെ പല തരം  ഉണ്ടായിരുന്നു. കനാൽ പരുങ്ങി , ഇടിവെട്ട് , ആനമയക്കി മുതലായ പല പേരുകളിൽ ആയിരുന്നു.

ചിലർ ചാരായം വാറ്റുമ്പോൾ അതിൽ പല്ലി , എട്ടുകാലി , ഉപയോഗ്യശൂന്യമായ ബേറ്ററി എന്നിവയൊക്കെ ചേർക്കും . ചിലയിടത്ത് ശുദ്ധമായതും കിട്ടും, അല്പം വില കൂടിയാലും നല്ല കൈതച്ചച്ചക്കയും മുന്തിരി കറുവാപ്പട്ട ഏലക്കായ എന്നിവ ചേർത്ത് നല്ല അന്തരീക്ഷത്തിൽ വാറ്റിയ  ചാരായം കുടിക്കാൻ നല്ല രസമാണ് . ഞാൻ അവസാനം കുടിച്ചത്ത് ഇത്തരം മുന്തിയ താരമായിരുന്നു .

ചിലയിടങ്ങളിൽ  വീട്ടിലെ പെണ്ണുങ്ങളായിരിക്കും വിൽപ്പനക്കാർ. അവർ  കുടിക്കുമ്പോൾ  കൂടെ നക്കാൻ എരിവുള്ള ചമ്മന്തിയും , മാങ്ങപ്പുളിയിട്ട മത്തിക്കറിയും കപ്പയും തരും.


പണ്ടൊക്കെ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോൾ തെറിപ്പാട്ട് പാടാൻ ആശാന്മാർ ചാരായം സേവിക്കാൻ തരും.

ഞാനും റാമുവും കൂടിയായിരുന്നു ചാരായം കുടിക്കാൻ പോകാറ് ,അപൂർവ്വം ചില ദിവസം കൂട്ടിന് രവിയും വരും .

പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു . അൻപത് കൊല്ലം പിന്നോക്കം നോക്കുമ്പോൾ പലതും മിന്നി മിന്നി വരുന്നു.

രവിക്ക് പ്രേമിക്കാൻ കുമാരേട്ടന്റെ വീട്ടിലെ ഒരു തൊലി വെളുത്ത പെണ്ണുണ്ടായിരുന്നു. അവൻ മീശ കറുപ്പിച്ച് നടന്ന്  അവൾക്ക്  തൂവാലയിൽ എഴുതിയ പ്രേമ ലേഖനം കൊടുക്കാറുണ്ട് .  എനിക്ക് കറുത്ത മീശ ഇല്ലാഞ്ഞതിനാൽ എന്നെ പെങ്കുട്ട്യോൾ നോക്കാറില്ല .

പിന്നീടെഴുതാം ബാക്കി ഭാഗം .

തൽക്കാലത്തേക്ക് വിട . ചിയേർസ് !!!


മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ടൊക്കെ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോൾ തെറിപ്പാട്ട് പാടാൻ ആശാന്മാർ ചാരായം സേവിക്കാൻ തരും.

ഞാനും റാമുവും കൂടിയായിരുന്നു ചാരായം കുടിക്കാൻ പോകാറ് ,അപൂർവ്വം ചില ദിവസം കൂട്ടിന് രവിയും വരും .