Saturday, January 31, 2009

എന്റെ പാറുകുട്ടീ ....... [ഭാഗം 17]


പതിനാറാം ഭാഗത്തിന്റെ തുടര്‍ച്ച >>>


ഉണ്ണി കാലത്ത് ഓഫീസിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രാതെലെല്ലാം പാര്‍വ്വതി നേരത്തെ തന്നെ ഡൈനിങ്ങ് ടേബിളില്‍ വെച്ചിട്ടുണ്ടായിരുന്നു. ഉണ്ണി ഭക്ഷണം കഴിക്കാന്‍ വരുന്നതും കാത്ത് പാര്‍വ്വതി അവിടെ തന്നെ നിന്നു.
ഉണ്ണി കഴിക്കാനെത്തി. കുളിച്ച് സുന്ദരിയായിരുന്നെങ്കിലും പാര്‍വ്വതിയുടെ മുഖത്തെ മ്ലാനത ഉണ്ണി ശ്രദ്ധിച്ചു.
“പാര്‍വ്വതി.....നമുക്ക് കഴിക്കാം...”
“ഞാന്‍ ഇത്ര നേരത്തെ കഴിക്കുന്നില്ലാ. പിന്നിട് കഴിച്ചോളാം..”
“അത് പറ്റില്ല.അങ്ങിനെയാണോ ഇത് വരെ നടന്നിരുന്നത്.?”
പാര്‍വ്വതി മുഖം കുനിച്ച് നിന്നതെ ഉള്ളൂ. ഉണ്ണി മുറി വിട്ട് ബേഗും എടുത്ത് പടിയിറങ്ങിയത് പാര്‍വ്വതി ശ്രദ്ധിച്ചില്ല. പൊടുന്നനെ കാറില്‍ കയറി യാത്രയായി. പെട്ടെന്ന് പരിസരബോധം വന്ന പാര്‍വ്വതി ഓടി കാറിന്റെ അടുത്തേക്ക് എത്തിയപ്പോഴെക്കും പതിവിലും സ്പീഡില്‍ കാറോടിച്ച് പോകുന്ന അവളുടെ ഉണ്ണ്യേട്ടനെ കണ്ട്, മുറ്റത്ത് തളര്‍ന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അവള്‍ക്ക് ഏറെക്കുറെ ഊഹിക്കാമായിരുന്നു. കൂടാതെ ബ്ലൌസുകള്‍ വണ്ടിയില്‍ കൊണ്ട് വെച്ചില്ല.
പാര്‍വ്വതിയുടെ സങ്കടം ആരോട് പറയാന്‍. ആ പെണ്‍കുട്ടി വിതുമ്മി. അമ്മയോട് ഒന്നും ഉണര്‍ത്തിക്കാന്‍ വയ്യ. പിന്നെ ആരുണ്ട്. കൂട്ടുകാരികളുണ്ട് സ്കൂളില്‍, ചുറ്റുപാടിലാരും ഇല്ല.മുറ്റത്ത് നിന്ന് തിരിച്ചെത്തിയ പാര്‍വ്വതി ഭക്ഷണമെല്ലാം എടുത്ത് അടുക്കളയിലേക്ക് പോയി. കാര്യങ്ങളെല്ലാം അമ്മ അന്വേഷിച്ചപ്പോള്‍ അവള്‍ തീര്‍ത്തും തളര്‍ന്നു.. ആ അമ്മയുടെ ഉള്ളില്‍ തീ പടര്‍ന്നു.
“മോളെ പാര്‍വ്വതീ... മോള് എന്തെങ്കിലും കഴിച്ച് സ്കൂളില്‍ പൊയ്കോ..”
“ശരി അമ്മേ....”
പാര്‍വ്വതി കലങ്ങിയ കണ്ണുകളുമായി സ്കൂളിലെത്തി. അന്ന് പാര്‍വ്വതി കൂട്ടുകാരികളോട് മിണ്ടിയില്ല.. അവളുടെ ക്ലാസ്സ് ടീച്ചര്‍ ഇന്റര്‍വെല്‍ സമയത്ത് പാര്‍വ്വതിയെ സ്റ്റാഫ് റൂമില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ധൈര്യമായിരിക്കാന്‍ പറഞ്ഞു. നേരത്തെ ഓഫീസിലെത്തിയ ഉണ്ണിയെ സ്റ്റാഫ് ശ്രദ്ധിച്ചു. എല്ലാവരും കൃത്യസമയത്ത് എത്തിയിരുന്നു. നിര്‍മ്മലയെ ഉണ്ണി ഫോണില്‍ വിളിച്ചു.
“മേ ഐ കം ഇന്‍...”
“യെസ് പ്ലീസ്.”
ഉണ്ണി നിര്‍മ്മലയെ അടിമുടി വരെ നോക്കി. നിര്‍മ്മല അവിടെ നിന്ന് ചൂളി. മാന്‍ കുട്ടിയെ പോലെ പേടിച്ചു വിറച്ചു. നിര്‍മ്മല അവളുടെ മുഖം ഉണ്ണിയുടെ ഡെസ്കിന്നടുത്തേക്ക് കാണിച്ചു കൊടുത്തു. ഉണ്ണിയുടെ ഭാവപ്പകര്‍ച്ച നിര്‍മ്മല ശ്രദ്ധിച്ചിരുന്നു.
സാര്‍ എന്റെ ചെവി പിടിച്ച് തിരുമ്മിക്കൊള്ളൂ..എന്നെ പരിഹസിക്കുകയാണോടീ എന്നും പറഞ്ഞ് ഉണ്ണി അവളുടെ ചെകിട്ടത്തടിച്ചു.
“നിന്നോട് പറഞ്ഞിട്ടില്ലേ ഞാന്‍ പലതവണ - മുല്ലപ്പൂ ചൂടി ഓഫീസില്‍ വരരുതെന്ന്..”
“ഉണ്ട് സാര്‍...”
“പിന്നെ ഇപ്പോള്‍....?”
“ഞാന്‍ ഓഫീസില്‍ വരുന്ന വഴി ഒരു കസിന്റെ കല്ല്യാണത്തില്‍ സംബന്ധിച്ചിരുന്നു. അതിന് വേണ്ടി ചൂടിയതാണ്. ഓഫീസില്‍ എത്താനുള്ള തിരക്കിന്നിടയില്‍ ഇത് എടുത്ത് മാറ്റാന്‍ മറന്നു. സാര്‍ ക്ഷമിക്കണം. അറിയാതെ വന്ന തെറ്റ് ക്ഷമിക്കണം.
സാറിന് മുല്ലപ്പൂ ഗന്ധം തലവേദനയുണ്ടാക്കുന്നതാണെനിക്കറിയാം..”
കരഞ്ഞുകലങ്ങിയ കണ്ണുമായി നിര്‍മ്മല അവിടെ തന്നെ നിന്നു.. അവളുടെ ചുവന്ന് തുടിച്ച കവിളുകളില്‍ കൂടി കണ്ണുനിര്‍ ഇറ്റിറ്റ് വീണു.
കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.. അതിന്നിടക്ക് ഉണ്ണിയുടെ ഫോണ്‍ അടിച്ച് കൊണ്ടിരുന്നു. നോ റെസ്പോണ്‍സ് എന്ന് പറഞ്ഞ് മടുത്ത ടെലഫോണ്‍ ഓപ്പറേറ്റര്‍ ഉണ്ണിയുടെ മുറിയിലേക്കേത്തി നോക്കി സ്ഥലം വിട്ടു. എല്ലാ ജോലിക്കാരോടും പറഞ്ഞു ഇന്ന് ബോസിന്റെ മൂട് ആകെ കുഴപ്പത്തിലാണെന്ന്. ഓഫീസ് ഡെസ്കിലെ കടലാസ്സുകളില്‍ അലസമായി കണ്ണോടിച്ചു കൊണ്ടിരുന്ന ഉണ്ണി തലയുയര്‍ത്താതെ നിര്‍മ്മലയോട് പൊയ്കോളാന്‍ പറഞ്ഞു. ഉണ്ണി ഫോണെടുത്തു... ശങ്കരേട്ടനെ വിളിച്ചു.ശങ്കരേട്ടന്‍ ഉണ്ണിയുടെ കേബിനില്‍ ആഗതനായി.
“ശങ്കരേട്ടാ....”
“എന്താ സാര്‍....”
“എന്റെ കാര്‍ ഇന്ന് സര്‍വ്വീസിന് കൊടുക്കണം..നമ്മള്‍ പുതിയതായി ബുക്ക് ചെയ്ത മെര്‍സീഡസ് കാറിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്തായി?”
“അത് പോര്‍ട്ടില്‍ നിന്ന് ക്ലിയര്‍ ചെയ്ത് ഡിലറുടെ വര്‍ക്ക് ഷോപ്പില്‍ എല്ലാ ഫിറ്റിങ്ങ്സും, ക്ലീനിങ്ങും കഴിഞ്ഞ് നാളെ തരാമെന്നാ പറഞ്ഞിരിക്കുന്നത്.”
“ശരി.... ശങ്കരേട്ടന്‍ ആ കമ്പനിയിലെ സീനിയര്‍ സെയിത്സ് മേനേജരെ വിളിച്ച് ഇന്ന് 12 മണിക്ക് മുന്‍പ് കാര്‍ നമ്മുടെ ഓഫീസില്‍ ഡെലിവര്‍ ചെയ്യാന്‍ പറയണം. നമ്മള്‍ ബാക്കി കൊടുക്കാനുള്ള പണത്തിന്നുള്ള ഡിഡി തയ്യാറാക്കി വെച്ചോളൂ..12 മണിക്ക് തന്നെ വാഹനം ഇവിടെ എത്തിക്കൊള്ളണം..”
“ശരി സാര്‍.....”
“പിന്നെ നിര്‍മ്മലയെ ഇങ്ങോട്ട് പറഞ്ഞയക്കൂ....”
“സാര്‍....”
“വരൂ നിര്‍മ്മലേ...ഇരിക്കൂ....ഞാന്‍ അടിച്ചത് വേദനിച്ചോ..?”
“ഇല്ലാ സാര്‍..... എന്നെ എത്ര വേണമെങ്കിലും അടിച്ചോളൂ സാര്‍. ഞാന്‍ തെറ്റ് ചെയ്തിട്ടല്ലേ.എന്നെ തല്ലിയാലും, എന്നെ വിളിച്ച് ഇങ്ങനെയെല്ലാം ചോദിക്കുന്ന സാറിനെ എനിക്ക് എപ്പോഴും അഭിമാനമാണ്.. ഈ ഓഫീസില്‍ എനിക്ക് തരുന്ന സ്നേഹത്തിന് ഞാന്‍ സാറിനോട് കടപ്പെട്ടിരിക്കുന്നു...”
“നിര്‍മ്മല ഇന്ന് കസവുകടയില്‍ പോയി നല്ല രണ്ട് കസവു സെറ്റ്മുണ്ടുകള്‍ വാങ്ങിക്കണം.. പിന്നെ അതിന് മേച്ചിങ്ങ് രണ്ട് ബ്ലൌസുകളും, ഒന്ന് പാര്‍വ്വതിക്കും, ഒന്ന് നിര്‍മ്മലക്കും.. കസവു മുണ്ടുകളില്‍ ചുവപ്പ് കരയുള്ളതായിരിക്കണം. പതിനൊന്നരക്ക് മുന്‍പ് സാധനങ്ങളുമായി ഇവിടെ എത്തണം.. മുണ്ടുമായെത്തിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ബ്ലൌസ് തുന്നിത്തരാമെന്ന് കടയുടമസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്...”
“പിന്നെ തൃശ്ശൂര്‍ മുന്‍സിപ്പല്‍ റോട്ടിലെ ജോര്‍ജ്ജേട്ടന്റെ കടയില്‍ ഞാന്‍ 50 കുട ഏല്പിച്ചിട്ടുണ്ട്.. നമ്മുടെ മെഡിസിന്‍ ഹോള്‍ സെയിത്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേര് കുടയില്‍ ആലേഖനം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല. ഉള്‍ഭാഗത്ത് എല്ലാ സ്റ്റാഫിന്റെ പേരും വേറെ വേറെ എഴുതാനും പറഞ്ഞിട്ടുണ്ട്.. പതിനൊന്നരക്ക് മുന്‍പായി ഇവിടെ എത്തണം.. രാധാകൃഷ്ണനെ കൂട്ടി പൊയ്കോളൂ...”
‘കൃത്യസമയത്ത് തന്നെ കാറുമായി ശങ്കരേട്ടനെത്തി.. പീക്കോക്ക് ഗ്രീന്‍ കളറിലുള്ള മെറ്റാലിക്ക് ഡിസൈന്‍... ഈ പട്ടണത്തിലെ ആദ്യത്തെ മെര്‍സിഡിസ് കാര്‍ ഉണ്ണിയുടെ ഓഫീസ് അങ്കണത്തില്‍ പ്രവേശിച്ചു. പാര്‍വ്വതി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ പേരു അച്ചടിച്ച കുടകളും, വസ്ത്രങ്ങളുമായി നിര്‍മ്മലയും എത്തി. ഉണ്ണി തന്റെ ഉച്ച ഭക്ഷണത്തിനോടോപ്പം അന്‍പത് പേക്കറ്റ് ലഡുവും ജിലേബിയും ഓര്‍ഡര്‍ കൊടുത്തിരുന്നു. അതും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. നിര്‍മ്മല സെറ്റുമുണ്ടുകളുമായി ഉണ്ണിയുടെ ഓഫീസിലെത്തി.
“നിര്‍മ്മലേ.. താന്‍ അതില്‍ തന്റെ മുണ്ടുടുത്ത് വരൂ ഉടന്‍ തന്നെ..” ഒന്നും മനസ്സിലാവാത്ത നിര്‍മ്മല ഒരു പാവയെ പോലെ പറഞ്ഞതനുസരിച്ചു. ഞൊടിയിടയില്‍ തിരിച്ചെത്തി..
“നിര്‍മ്മല പുതിയ കാര്‍ കണ്ടുവല്ലോ.. കാറിന് വരവേല്പ് നല്‍കണം.. നിലവിളക്ക് കത്തിച്ച് പൂവെറിയണം.. പിന്നെ ആ കുടകള്‍ പേരു നോക്കി വിതരണം ചെയ്യണം...”
“ശരി സാര്‍......”
ഉണ്ണി കാര്‍ ഓഫീസിന്റെ ചവിട്ടുപടിക്കരികില്‍ പാര്‍ക്ക് ചെയ്തു...നിര്‍മ്മല നിലവിളക്കുമായി, പൂവുകളെറിഞ്ഞു കാറിനെ ഉണ്ണിയുടെ ബിസിനസ്സ് സമുച്ചയത്തിലെ ഒരു അംഗമായി സ്വീകരിച്ചു...
ഉണ്ണി എല്ലാവര്‍ക്കും ഓരോ കുട സമ്മാനിച്ചു... ഏറ്റവും വില കൂടിയ വിദേശനിര്‍മ്മിതമായ കുട. അതും പേര്‍സനലൈസ് ഡ്. എല്ലാവര്‍ക്കും മഴയെ വരവേല്‍ക്കാനുള്ള കുട സമ്മാനമായി കിട്ടിയത് വളരെ ആഹ്ലാദമുളവാക്കി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. എല്ലാ സ്റ്റാഫും ഉണ്ണിയെ പുകഴ്തി... ഇന്ന് ഹാഫ് ഡേ ആയി ഡിക്ലയര്‍ ചെയ്തു..
“നിര്‍മ്മലേ....”
“എന്താ സാര്‍...”
“കുട ഇഷ്ടമായോ.?”
“കുടയേക്കാള്‍ ഇഷ്ടമായത് സെറ്റ് മുണ്ടാണ്... ഇത്രയും വില പിടിപ്പുള്ള മുണ്ട് ഞാന്‍ ജീവിതത്തില്‍ ആദ്യമായാ ഉടുക്കുന്നത്.. കാലത്ത് നല്ല ചുട്ട ഒരടി കിട്ടിയാലെന്താ നഷ്ടം..”
നിര്‍മ്മലയുടെ ഉള്ളം കുളിര്‍ത്തു.. നിര്‍മ്മല ഉണ്ണിയെ തൊഴുതൂ... ഉണ്ണി നിര്‍മ്മലയെ തോളൊട് ചേര്‍ത്തു ആശ്ലേഷിച്ചു...
നിര്‍മ്മല ഏറെ നാളായി കൊതിച്ചിരുന്നതാണ് അങ്ങിനെയെങ്കിലും ഒരാലിംഗനം.നിര്‍മ്മല എന്റെ ഉച്ച ഭക്ഷണത്തിന്റെ ലഞ്ച് കേരിയറും, കുറച്ച് മധുരപലഹാരങ്ങളും, പാര്‍വ്വതിക്കുള്ള കുടയും, സെറ്റ് മുണ്ടും നമ്മുടെ പുതിയ കാറില്‍ എടുത്ത് വെക്കൂ..
ഞാന്‍ വീട്ടിലേക്ക് പോകയാണ്...”
ഉണ്ണി പുതിയ കാറില്‍ വീട്ടിലേക്ക് യാത്രയായി... ഉണ്ണിയുടെ പുതിയ കാര്‍ പാര്‍വ്വതിയുടെ സ്കൂള്‍ മുറ്റത്ത് വന്ന് നിന്നു... കുട്ടികളും നാട്ടുകാരും ചുറ്റും കൂടി ഒരു കൌതുക വസ്തുവിനെ ദര്‍ശിച്ച പോലെ..ഉണ്ണി കാറില്‍ നിന്നിറങ്ങി പാര്‍വ്വതിയുടെ ക്ലാസ്സിലേക്ക് പോയി.. ഉണ്ണിയെ കണ്ട പാര്‍വ്വതി എല്ലാം മറന്ന് അവളുടെ ഉണ്ണ്യേട്ടന്റെ അടുത്തേക്ക് ഓടിയെത്തി..
“ടീച്ചറേ.......ഞാനിന്ന് പാര്‍വ്വതിയെ നേരത്തെ കൊണ്ട് പൊയ്കോട്ടെ.?”
“ശരി സാര്‍...”
ഉണ്ണി പാര്‍വ്വതിയെയും കൂട്ടി ഹെഡ് മിസ്ട്രസ്സിന്റെ മുറിയില്‍ പോയി കണ്ടിട്ട്...പാര്‍വ്വതിയെ പുതിയ കാറില്‍ കയറ്റി വീട്ടിലെത്തി.........
പാര്‍വ്വതിയുടെ എല്ലാ ദു:ഖവും പമ്പ കടന്നു..
“ഉണ്ണ്യെട്ടാ ഏതാ ഈ പുതിയ കാര്‍...?”
“ഞാനിന്ന് വാങ്ങിയതാ...നിന്നെയാ ഞാനിതില്‍ ആദ്യം കയറ്റിയത്..നമുക്കാദ്യം ഭക്ഷണം കഴിക്കാം....
എന്റെ ഉച്ച ഭക്ഷണം ഞാനിങ്ങോട്ട് കൊണ്ട് വന്നു.അതെടുത്ത് വെക്ക്..പിന്നെ അതിലൊരു ബേഗില്‍ മധുരപലഹാരങ്ങള്‍ ഉണ്ട്...
പിന്നെ കസവുകടയുടെ ഒരു ബേഗും..”
പാര്‍വ്വതി എല്ലാമെടുത്തു വീട്ടിന്നുള്ളില്‍ കൊണ്ട് വെച്ചു.....
“പോയി കുറച്ച് വെള്ളം മാത്രമെടുത്ത് വരൂ..ഇനി നമുക്ക് ഈ ഭക്ഷണം രണ്ട് പേര്‍ക്കും കൂടി കഴിക്കാം.”
ലഞ്ച് കേരിയറിന്റെ കൂടെ ഒരു ഇല മാത്രമാണുണ്ടായിരുന്നത്..ഭക്ഷണം അതില്‍ വിളമ്പി രണ്ട് പേരും കൂടി ഒരു ഇലയില്‍ നിന്ന് തന്നെ കഴിച്ചു. പാര്‍വ്വതിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അവള്‍ ആനന്ദത്തില്‍ ആറാടി.’
പാര്‍വ്വതി പാത്രമെല്ലാം കഴുകി തിരികെ എത്തി.
“പാര്‍വ്വതീ......... പുതിയ കാറിനോടൊപ്പം ഞാന്‍ നിനക്ക് ഒരു സമ്മാനം കൊടുന്നിട്ടുണ്ട്...”
കസവുകടയില്‍ നിന്ന് വാങ്ങിയ സെറ്റുമുണ്ടും, കുടയും പാര്‍വ്വതിക്ക് നീട്ടി...
“ആഹാ....... നല്ല കസവ് മുണ്ട്.... മേച്ചിങ്ങ് ബ്ലൌസും.....ഇതിനെത്രയാ വില ഉണ്ണ്യേട്ടാ?”
“എത്ര വില വരും???
“നിക്കറിയില്ലാ...”
“എന്നാലും പറാ....”
“ഒരു നൂറ് ഉറുപ്പിക വരും...”
“അതിന്റെ നാല് ഇരട്ടി വിലയുണ്ട്..ഞാന്‍ ചെറുതായൊന്ന് മയങ്ങാം..നമുക്ക് 4 മണിക്ക് പുറത്ത് പോകാം....
നീ കുളിച്ച് ഈ പുതിയ സെറ്റ് മുണ്ട് ഉടുത്ത് നില്‍ക്കണം...”
പാര്‍വ്വതി മുണ്ടും, കുടയും അമ്മയെ കൊണ്ട് കാണിച്ചു..പാര്‍വ്വതിയുടെ അമ്മ മനസ്സില്‍ പറഞ്ഞു, എന്റെ മോളെ എത്ര ഉപദ്രവിച്ചാലും അവന് അവളോടുള്ള സ്നേഹം അതിന്റെയൊക്കെ എത്രയോ മടങ്ങാണ്.. അവന്റെ പെട്ടെന്നുള്ള ഈ ദ്വേഷ്യം ഒന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്‍ തനിത്തങ്കമാണ്..പാര്‍വ്വതി കുളിച്ച് സുന്ദരിയായി... പുതിയ മുണ്ടുമുടുത്ത് ഉണ്ണിയുടെ മുന്നില്‍ ഹാജരായി.....
ഉണ്ണി രണ്ട് മിനിട്ടില്‍ കുളിച്ച് ഫ്രഷായി.. രണ്ട് പേരും കൂടി പുതിയ കാറില്‍ പട്ടണം ചുറ്റാനിറങ്ങി..
“ഉണ്ണ്യേട്ടാ നമ്മള്‍ എവിടെക്കാ പോണേ?എന്തൊരു തണുപ്പാ ഈ കാറില്‍, നല്ല മണവും.നിക്ക് ഉണ്ണ്യേട്ടന്റെ ആപ്പീസ് കാണിച്ച് തരുമോ?”
“ആപ്പീസ് കാണാനുള്ള സമയമായിട്ടില്ല...പിന്നെ കാണിക്കാം..നമുക്ക് സന്ധ്യാ നേരത്ത് പാറമേക്കാവ്, വടക്കുന്നാഥന്‍, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളില്‍ പോകണം..”
“ഇത് ഏത് അമ്പലമാ ഉണ്ണ്യേട്ടാ‍..?”
“ഇതാണ് പാറമേക്കാവ്..ദേവിയോട് നല്ലോണം പ്രാര്‍ത്ഥിച്ചോളൂ.ഉണ്ണിയേട്ടനോട് കളിക്കാനും, തല്ലുകൂടാനും, പിണങ്ങാനും എല്ലാം..ഇനി നമ്മള്‍ പുറത്ത് കടന്ന് പ്രദക്ഷിണം വെക്കാം...”
ഉണ്ണിയും പാര്‍വ്വതിയും പ്രദക്ഷിണ വഴിയില്‍ കൂടി നടന്നു തുടങ്ങിയപ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണി സാറെ..തിരിഞ്ഞ് നോക്കിയപ്പോള്‍ കനറാ ബാങ്ക് മേനേജറും കുടുംബവും..
“ഇത് സാറിന്റെ ഭാര്യയാണോ?”
പാര്‍വ്വതി അത് കേട്ടു തല കുനിച്ചു.
“ഇത് പാര്‍വ്വതി.. എന്റെ എല്ലാ മെല്ലാം..”
“സാറിന് മക്കളില്ലേ?”
“സമയമായിട്ടില്ല...”
“എന്നാല്‍ ഞങ്ങള്‍ നടക്കട്ടെ...”
“ശരി പിന്നെ കാണാം...”
ഇതെല്ലാം കേട്ട പാര്‍വ്വതി ഉണ്ണിയോടൊന്നും ചോദിച്ചില്ല... എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.എല്ലാ അമ്പലങ്ങളിലും ചുറ്റിക്കറങ്ങിയപ്പോള്‍ മണി ഏഴരയായിരുന്നു.. ഉണ്ണി പാര്‍വ്വതിയെയും കൂട്ടി പത്തന്‍സ് ഹോട്ടലില്‍ കയറി.
“പാര്‍വ്വതിക്കെന്താ കഴിക്കേണ്ട്? .ഇവിടുത്തെ മസാല ദോശ വളരെ പ്രസിദ്ധമാണ്..”
“നിക്ക് ഉണ്ണ്യേട്ടനെന്താ കഴിക്കണ്... അത് മതി...”
“ഹലോ ബെയ് റര്‍...രണ്ട് മസാല ദോശ..പിന്നെ രണ്ട് കാപ്പിയും.,
പാ‍ര്‍വ്വതീ.......... നീയെന്താ ഒന്നും മിണ്ടാത്തെ.?”
“എന്നെ ഇത്രയും സ്നേഹമുണ്ടോ എന്നോര്‍ക്കുകയായിരുന്നു..”
“അപ്പോള്‍ നിനക്കത് ഇത് വരെയും മനസ്സിലായിട്ടില്ലേ.?നീയുള്ളതിനാലല്ലേ ഞാനീ നാട്ടിന്‍ പുറത്ത് തന്നെ കൂടണത്?
പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞാന്‍ നിന്നെ ബി കോമിന് ചേര്‍ത്താം.വിമല കോളേജില്‍ ചേര്‍ക്കാം.അവിടെ ഹോസ്റ്റ്ലിലാക്കാം.”
“നിക്ക് ഹോസ്റ്റലില് നിക്കണ്ട..”
“അതെന്താ.?എല്ലാ കുട്ട്യോള്‍ക്കും ഹോസ്റ്റലല്ലേ ഇഷ്ടം.?”
“നിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല..”
“എന്നും ഉണ്ണ്യേട്ടാനുണ്ടായെന്ന് വരുമോ.?”
“ന്റെ കൂടെ ഉണ്ണ്യേട്ടനില്ലെങ്കില്‍ പിന്നെ ഞാനില്ല..എനിക്കെന്നും പോയി വരുന്ന കോളേജില്‍ എന്നെ ചേര്‍ത്താല്‍ മതി..”
“ഒരു ദോശയും കൂടെ പറയട്ടെ..”
“ഉണ്ണ്യേട്ടന് വേണോ?”
“എനിക്ക് വേണ്ട.നീ കഴിച്ചോ...”
“ഉണ്ണ്യേട്ടന് വേണ്ടങ്കീ എനിക്കും വേണ്ട...”
“എന്നാ നമുക്ക് ഓരോ ഊത്തപ്പം കഴിക്കാം...”
“എല്ലാം ഉണ്ണ്യേട്ടന്റെ ഇഷ്ടം പോലെ...”
“ഇനി കാപ്പി കുടിച്ചോളൂ..”
“ഇനിയെന്താ വേണ്ടെ?”
“‘ഇനി ഒന്നും വേണ്ട..നേരം കൊറെ ആയല്ലോ ഉണ്ണ്യേട്ടാ‍...മ്മ്ക്ക് പൂവാ..”
ഒന്‍പത് മണിയാവാറായപ്പോളെക്കും രണ്ട് പേരും വീട്ടിലെത്തി....
“പാര്‍വ്വതീ ഒന്നും കൂടി മേല് കഴുകാം അല്ലേ.?”രണ്ട് പേരും മേല്‍ കഴുകി ഉറങ്ങാന്‍ കിടന്നു.
“ഉണ്ണ്യേട്ടാ..”
“എന്താ പാര്‍വ്വതീ...”
“എന്നോടെന്താ ഇത്ര ഇഷ്ടം?”
“എനിക്ക് നിന്നെ ഇഷ്ടമുണ്ടോ.?”
പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പുണര്‍ന്നു..
“ഉണ്ണ്യേട്ടാ‍ എനിക്കെന്തെങ്കിലും സംഭവിച്ചാലോ?”
“നീ എന്റെ കൂടെ കിടക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി.?”
“ഏതാണ്ട് പത്ത് കൊല്ലമായി..”
“എന്നിട്ടെന്തെങ്കിലും സംഭവിച്ചോ.?”
“ഉണ്ണ്യേട്ടാ..ഇത് വരെ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, സംഭവിക്കാമല്ലോ?.”
“അങ്ങിനെ ഉണ്ടാകുമ്പോള്‍ ആലോചിക്കാം...”
ഉണ്ണിയും പാര്‍വ്വതിയും ആലിംഗനത്തില്‍ അമര്‍ന്നു.. രണ്ട് ശരീരവും ഒരു മനസ്സുമായി..പുലര്‍ച്ചെ എഴുന്നേറ്റ ഉണ്ണി പാര്‍വ്വതിയെ വിളിച്ചുണര്‍ത്തി....
“അതെയ് പാര്‍വ്വതീ... നമ്മള്‍ പാറമേക്കാവ് അമ്പലത്തില്‍ വെച്ച് ഒരു ബേങ്ക് മേനെജരെ കണ്ടില്ലേ.. അദ്ദേഹം ചോദിച്ചതൊന്നും ആരോടും പറയരുത് കേട്ടോ..”
“ഞാനൊരു കാര്യവും ഇന്ന് വരെ ആരൊടും പറഞ്ഞിട്ടില്ല..അതൊക്കെ എനിക്കറിയാം ഉണ്ണ്യേട്ടാ‍...”
വീണ്ടും ഉറങ്ങാന്‍ കിടന്ന പാര്‍വ്വതിയെ ഇക്കിളിയാക്കി ഉണര്‍ത്തി ഉണ്ണി....
“പാര്‍വ്വതീ....... നീ പോയി പല്ല് തേച്ചിട്ട് വാ.”
“അപ്പോ കുളിക്കേണ്ടെ?”
“കുളിക്കാനുള്ള നേരമായിട്ടില്ലല്ലോ..”
പല്ല് തേച്ച് മുഖം കഴുകി വന്ന ഉണ്ണി പിന്നെയും കിടന്നു..... കൂടെ പാര്‍വ്വതിയും........
അവര്‍ ഓരോന്ന് പറഞ്ഞും കളിച്ചും പുലരും വരെ കിടന്നു......
“എടീ പാര്‍വ്വതീ... മണി ആറാകാറായി...വേഗം എണീച്ച് പോ കുട്ടീ.എന്താ നീയെണീക്കാത്തത്.......
ന്റെ മേലാകെ വേദനിക്കണ് .... പിന്നെ ചുട്ട് നീറ്ണൂ..”
“ദെന്താ നെനക്ക് ഇന്ന് മാത്രം ചുട്ടുനീറ്റം..ഇത്രനാളുമില്ലാത്ത അസുഖം?”
“പോ ന്റെ ഉണ്ണ്യേട്ടാ...”
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ തല ചായ്ച് പിന്നെയും കിടന്നു.
“ഉണ്ണ്യേട്ടാ ഞാനിന്ന് സ്കൂളില് പോണില്ല്യാ.ഉണ്ണ്യേട്ടനും പോണ്ട.....”
“നല്ല കാര്യമായി......”
“ന്നാ എന്നെ വണ്ടീല് കേറ്റി സ്കൂളില് വിട്വോ?”
“വേണ്ട... വേണ്ടാ.... നീ നടന്ന് തന്നെ പോയാ മതി...”
പാര്‍വ്വതിയുടെ ചന്തിക്ക് രണ്ട് ചുട്ട അടി കൊടുത്തു ഉണ്ണി.
“ഉണ്ണ്യേട്ടാ........ എന്താ ന്നെ അടിക്ക്ണ്.?”
“ണീച്ച് പോ ന്റെ പെണ്ണേ.........വേഗം....”

[തുടരും]

Copyright 2009. All Rights Reserved

10 comments:

Unknown said...

ആരുടെയൊ ഒരു കമന്റിന് ഉണ്ണ്യേട്ടന്‍ അയച്ച മറുപടി വായിച്ചു. ആശുപത്രീല് പോയെന്നറിഞ്ഞ് വളരെ സന്തോഷം.. ലണ്ടനിലേക്ക് വരാന്‍ ഞങ്ങളെത്ര പറഞ്ഞൂ... കേട്ടില്ലാ ഉണ്ണ്യേട്ടന്‍.. ഇന്ന് രാത്രി ഞാന്‍ ഫോണ്‍ ചെയ്താല്‍ ദയവായി അറ്റെന്റ് ചെയ്യണം.. കട്ട് ചെയ്യരുത്.. എന്താ എന്നോട് ഇത്ര വിരോധം.

ബിന്ദു കെ പി said...

അതു ശരി, ഉണ്ണ്യേട്ടനാള് കൊള്ളാ‍മല്ലോ..

Sureshkumar Punjhayil said...

hmhmhmh Athuthanneya njanum parayan poyathu.. Prakashetttttaaaaaaaaa...!!!!

Sureshkumar Punjhayil said...

athuthanneya njaanum parayan poyathu...!!! Prakashetttaaaaaaaa.....!!!!

ജെ പി വെട്ടിയാട്ടില്‍ said...
This comment has been removed by the author.
Unknown said...

phello JP sir

i was not in station for some time. but i could read all the parts. unfortunately i have told by kids to write this comment in english and they need yr answer by return in english, then only they can read...
your novel becomes excellent.
i told about you to my kids, and they assume the "hero unni" u only. and they are asking who is paarvathy. kindly let my kids know this.
pls tell them what ever u want to convey them...

as my husband is trasferred to bahrain we all here now.

regards
janaky and family

ജെ പി വെട്ടിയാട്ടില്‍ said...

hello ananda and kids

you show to much love and respect to me.
please tell your kids that i shall talk to them once.
i have no surgery for some time. doctor did not suggest any thing now.
please teach them malayalam and let them read my writings.
please tell them this is just a story and the characters based on imagination. dont tell them unniyettan is myself, and parvathy is X etc....
yesterday your husbands' mother had phoned me from frankfurt. i said i dont want to talk to her...
she said that she has read all the 17th parts of PARUKUTTEEE......

വിജയലക്ഷ്മി said...

Aashamsakal!!

Unknown said...

പാറുകുട്ടിയുടെ പതിനെട്ടാം ഭാഗം വന്നില്ലല്ലോ അങ്കിളേ..
അസുഖമൊക്കെ മാറിയില്ലേ... ആശുപത്രിയില് പോകേണ്ട എന്തോ അസുഖം ഉണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. വിശേഷങ്ങളറിയിക്കുമല്ലോ>

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍...