Friday, June 4, 2010

എന്റെ പാറുകുട്ടീ...... നോവല്‍... ഭാഗം 41

നാല്പതാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/05/40.html

മക്കളേ…. അമ്മ പാടത്തേക്ക് പോയിട്ട് വരാം.

“ഓടിക്കിതച്ച് വരുന്ന മാധവിയെകണ്ടിട്ട് കെട്ടിയോന്‍ വേലു.”
“എന്തെടീ ഈ നട്ടുച്ചക്ക് പാടത്തേക്ക് ഓടി വരുന്നേ..?”

മാധവി ഒറ്റ ശ്വാസത്തില്‍ കാര്യങ്ങളൊക്കെ പറഞ്ഞു. വൈകുന്നേരത്തേക്ക് വെക്കാന്‍ മീന്‍ എത്തിക്കണം. നല്ല മീന്‍ തന്നെ വേണം. സന്ധ്യയാകുമ്പോളെക്കും എത്തിക്കണം.

“എന്റെ കയ്യില്‍ കാശൊന്നുമില്ലോടീ മാധവീ..”

അതൊന്നും എനിക്ക് കേക്കേണ്ട. ഞാന്‍ പോകുയാ. സാധനം അവിടെ എത്തിക്കാന്‍ മറക്കരുത്.
“ഏതായാലും നമ്മുടെ മോള്‍ട് അടുത്ത് നിന്ന് കൊറച്ച് കാശ് കടം വാങ്ങാം. അല്ലാതെ ആരാ ഇപ്പോ കാശ് തരാനുള്ളത്. പാടത്ത് പണിക്ക് ഉണ്ണി കൊറച്ച് കാശ് അവളുടെ അടുത്ത് കൊടുത്തിരുന്നല്ലോ. അതില്‍ നിന്ന് എന്തെങ്കിലും തരാന്‍ പറയാം…”

മ്മ്ടെ മോളല്ലേ… ഓള് തന്നോളൂം.

വൈകിട്ട് ഉണ്ണിയും പാര്‍വ്വതിയും നടക്കാന്‍ ഇറങ്ങി. നടന്ന് നടന്ന് പുഞ്ചപ്പാടത്തേക്കിറങ്ങി. അവര്‍ അങ്ങിനെ പാടത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലെത്തി.

“നോക്കൂ പാര്‍വ്വതീ‍…. ഈ പാടത്തിന്റെ മറുകരയിലാണ്‍ നമ്മുടെ തറവാട്. പാടത്തൂടെ അങ്ങോട്ട് നടക്കാച്ചാല്‍ രാത്രിയാകും.”

ഉണ്ണി പാര്‍വ്വതിക്ക് വെള്ള കൊക്കുകളെ കാണിച്ച് കൊടുത്തു.

“പാ‍ര്‍വ്വതിക്കോര്‍മ്മയില്ലേ പണ്ട് ഞാന്‍ കൊക്കിന്‍ കാട്ടം കൊണ്ട് വെറ്റില മുറുക്കിയ കഥ.”

എന്തിനാ ഉണ്ണ്യേട്ടാ എപ്പോഴും ഇങ്ങിനെത്തെ വേണ്ടാത്ത കാര്യങ്ങള്‍ പറയണത്?

“വേണ്ടാത്തതൊന്നും അല്ല. ശരിക്കും ഉണ്ടായതാണ്‍. നിനക്ക് കേക്കണോ ആ കഥ.”

“ശരി കേള്‍ക്കാം… പറയൂ..”

പണ്ട് ഞാന്‍ കാക്കാത്തിരുത്തിന്മേല്‍ പോകാറുണ്ടായിരുന്നു. കൂട്ടുകാരൊടൊത്ത്.

“ആരായിരുന്നു കൂട്ടുകാര്‍..?”
അതൊന്നും ഞാന്‍ പറയുകയില്ല..

“ഒരു നാലാളുകളുടെ പേരു പറാ ഉണ്ണ്യേട്ടാ..?”
ദാസനും, കുഞ്ഞുണ്ണിയും, രാമനും പിന്നെ ഫാത്തിമ്മയും.

“നൊണ… നൊണ…. മുത്തം നൊണ….”
പിന്നേയ് ഈ പെണ്‍കുട്ട്യോളൊക്കെ ഉണ്ണ്യേട്ടന്റെ കൂടെ ഊര് തെണ്ടാനങ്ങിനെ വരല്ല്യേ. ?

നീ പറഞ്ഞിട്ടല്ലേ ഞാന്‍ കൂട്ടുകാരുടെ പേര് പറഞ്ഞത്…?
“അതൊക്കെ ശരിയാണ്..”
“പിന്നെന്താ നീ ഇങ്ങനെ കിടന്ന് ചിലക്കണ്…?”

“എന്നെ ദ്വേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ…?”
“ദ്വേഷ്യം പിടിപ്പിച്ചാല്‍ ഉണ്ണ്യേട്ടന്‍ എന്താ ചെയ്യാ..?”

ഉണ്ണി കുറച്ച് നേരത്തേക്ക് ഒന്നും പറയാതെ നടന്നു. പാര്‍വ്വതി മുന്നിലും ഉണ്ണി പിന്നിലും.

“പാടത്ത് കണ്ടങ്ങളിലെല്ലാം ഞാറ് നട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വെള്ളവും ചളിയും കൊണ്ട് എല്ലായിടവും നടവരമ്പും ചളിമയമായിരുന്നു..”

അവര്‍ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു കൈത്തോട്ടിന്റെ അടുത്തെത്തിയപ്പോള്‍ പാര്‍വ്വതിയെ പിടിച്ച് കണ്ടത്തിലേക്ക് ഒറ്റത്തള്ള് ഉണ്ണി. എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ നടന്ന് നീങ്ങി..

പാര്‍വ്വതിയുടെ മുണ്ടിലും ബ്ലൌസിലുമെല്ലാം ചളിമയം. പോരാത്തതിന് കണ്ടത്തിലേക്ക് വെള്ളം തിരിക്കുന്ന വാല്യക്കാരന്റെ അടുത്ത് നിന്ന് പൊരി തെറിയും പാര്‍വ്വതിക്ക്.

“എന്താ പെണ്ണേ ഇത് മാനത്ത് നോക്കീട്ടാ പാടത്തൂടെ നടക്കണ്. അവിടത്ത് ഞാറെല്ലാം ഇനി ആരാ പറിച്ച് നടുക. നാശം…”
+++
ഉണ്ണി വലിഞ്ഞ് നടന്നു. ഉണ്ണിക്ക് അവളുടെ അടുത്ത് നിന്ന് ഒരു തള്ള് കിട്ടുമോ എന്ന ശങ്ക ഇല്ലാതിരുന്നില്ല. പാര്‍വ്വതിക്ക് കോപം വന്നാല്‍ ഉണ്ണിയെന്നല്ല ആരേയും കൈ വെക്കും അവള്‍.

പുത്തന്‍ തോട്ടിന്റെ വക്കത്തെത്തിയപ്പോള്‍ ഉണ്ണി തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ട കാഴ്ച.

“ചളിയില്‍ കുതിര്‍ന്ന പാര്‍വ്വതി. അവള്‍ കമിഴ്ന്നാണ് വീണിരിക്കുന്നത്. കണ്ടാല്‍ ഒരു മൂക്കാന്‍ ചത്തനെപ്പോലെയുണ്ട്.”

ഉണ്ണിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഉണ്ണി ആര്‍ത്ത് ചിരിക്കാന്‍ തുടങ്ങി.

“ഉണ്ണ്യേട്ടാ എന്ത് പണിയാ കാട്ട്യേ? എങ്ങിനെയാ ഈ കോലത്തില്‍ റോട്ടില്‍ കൂടി നടന്ന് പോകുക.”

അതാണൊ കാര്യം.

“നമുക്ക് ഇരുട്ടാകുമ്പോള്‍ റോടിലേക്ക് കയറിയാല്‍ മതി.”

പാര്‍വ്വതി ഉണ്ണിയെ കൊഞ്ഞനം കാട്ടി.

ഇരുട്ടാകാന്‍ നേരം കൊറേ എടുക്കും. ആ പാലത്തിന്നടുത്തുള്ള എഞ്ചിന്‍ തറേല്‍ നില്‍ക്കാം. ഉണ്ണ്യേട്ടന്‍ ചെറളിപ്പുഴയുടെ അക്കരയുള്ള സൈക്കിള്‍ പീടികയില്‍ നിന്ന് ഒരു സൈക്കിള്‍ വാടക്കെടുത്ത് വീട്ടില്‍ പോയി എനിക്ക് മുണ്ടും ബ്ലൌസും എടുത്തോണ്ട് വായോ.

“പിന്നേയ് ഞാന്‍ ഇപ്പോള്‍ ഓടാന്‍ പോകല്ലേ? നീ തോട്ടിലിറങ്ങി മുണ്ടും ബ്ലൌസും
കുത്തിപ്പിഴിഞ്ഞുടുക്ക്. ആ മൂലയില്‍ ആളുകള്‍ കുളിക്കുന്ന പടവ് കാണാം. വെട്ട് കല്ലിന്റെ കഷണവും കാണാം.

കടവത്ത് ആരും ഇല്ലാ. സന്ധ്യയാകുന്നതേ ഉള്ളൂ.. കണ്ണെത്താ ദൂരത്ത് ഒരു മനുഷ്യജീവിയൂം ഇല്ല.

പാര്‍വ്വതി ആദ്യം ബ്ലൌസ് അഴിച്ച് കുത്തിത്തിരുമ്മി. ഉണ്ണി തോട്ടിലിറങ്ങി ഒരു ആമ്പല്‍ പൂ‍വ് പറിച്ചു. അതിന്നിടയില്‍ ഉണ്ണിയുടെ കാലില്‍ എന്തോ കടിച്ചു. നോക്കിയപ്പോള്‍ ഒരു ചെറിയ ഞെണ്ട്.

ഞെണ്ടിനെ മെല്ലെ പിടിച്ച് ഇറുക്കാം കാലുകളൊക്കെ പൊട്ടിച്ച് പാര്‍വ്വതിയുടെ ബ്രാക്കുള്ളിലേക്കിട്ടു.

പാര്‍വ്വതിക്ക് പെട്ടെന്ന് മനസ്സിലായില്ല ഞെണ്ട് എങ്ങിനെ അവിടെ വന്നുവെന്ന്. അവള്‍ വെപ്രാളം കൊണ്ട് ബ്രായെല്ലാം അഴിച്ച് മാറ്റി. ഉടന്‍ തന്നെ എല്ലാം അഴിച്ച് ഞെണ്ടിനെ പുറത്തെടുത്തു.

“ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഉണ്ണി തോട്ട് വരമ്പത്ത് നിലകൊണ്ടു.”

അയ്യേ ഈ പെണ്ണിന്‍ ഒരു നാണവുമില്ലാ. എന്തൊരു നിപ്പാ പാര്‍വ്വതി ഇത്. താഴെ വെച്ചിട്ടുള്ള ആ മുണ്ട് കൊണ്ട് മറച്ചുകൂടെ നിന്റെ മേനി.

“എന്നെ ഇപ്പോ എന്റെ കെട്ട്യോനല്ലാതെ ആരു കാണാനാ. കണ്ടോ നല്ലോണം. ഇത് വരെ കാണാത്തത് പോലെയുണ്ടല്ലോ നോ‍ട്ടം കണ്ടാല്‍. വീട്ടീ ചെല്ലട്ടെ. ഞാന്‍ കാണിച്ച് തരാം.“

അവര്‍ രണ്ട് പേരും വേഗം വീട്ടിലേക്ക് നടന്നു.

യാത്രാമദ്ധ്യേ ഉണ്ണി കടയില്‍ കയറി പപ്പടവട വാങ്ങാ‍ന്‍ മറന്നില്ല.

“നിനക്ക് പപ്പടവട വേണോ പാര്‍വ്വതീ…?”
എനിക്ക് വടേം വേണ്ട ഒരു കുന്തവും വേണ്ട.

അവര്‍ ഇരുട്ടുന്നതിന്‍ മുന്‍പ് വീട്ടിലെത്തി.

വിശ്രമജീവിതമെല്ലാം കഴിഞ്ഞ് ഉണ്ണി ഓഫീസില്‍ പോകാന്‍ തുടങ്ങി. ആദ്യ ദിവസം പാര്‍വ്വതി പോകാന്‍ മടിച്ചു.
പിറ്റേ ദിവസമാകാന്‍ പാര്‍വ്വതി പ്രാര്‍ഥിച്ചുകിടന്നു.

നേരം പുലര്‍ന്നു.
“ഉണ്ണ്യേട്ടാ ഇന്ന് തൊട്ട് ഞാന്‍ ഓഫീസിലേക്ക് വന്നോട്ടെ?
ആ പൊയ്കോളൂ……

“ഉണ്ണി തയ്യാറാകും മുന്‍പേ പാര്‍വ്വതി കുളിച്ച് ആഭരണങ്ങളൊക്കെയണിഞ്ഞ് സുന്ദരിയായി.”
അവള്‍ ഉണ്ണിയുടെ കാറിന്നടുത്തെത്തി.

“എങ്ങോട്ടാ പാര്‍വ്വതീ?”
“ഓഫീസിലേക്ക്.“

“നീ തനിച്ച് പോയാല്‍ മതി. ഞാന്‍ ബേങ്കിലും പലയിടത്തുമൊക്കെയായി പോയിട്ട് എത്തുമ്പോള്‍ വൈകും.”

പാര്‍വ്വതി ഒരിക്കലും പ്രതീക്ഷിക്കാത്ത വാചങ്ങളായിരുന്നു അത്.

“ഉണ്ണി ഉടനെ കാറില്‍ കയറി യാത്രയാകുകയും ചെയ്തു.”

പാര്‍വ്വതി നിന്ന നില്‍പില്‍ തന്നെ നിശ്ച്ചലയായി അല്പനേരത്തേക്ക്.

ഇനിയെങ്ങിനെ ഓഫീസിലെത്തും. ഈ ഡയലോഗ് പ്രതീക്ഷിച്ചിരുന്നെങ്കില്‍ എനിക്ക് 71/2 യുടെ ബസ്സില്‍ പോകാമായിരുന്നു. എങ്ങിനെയെങ്കിലും കുന്നംകുളത്തെത്തിക്കിട്ടിയാല്‍ മതിയായിരുന്നു.

ഇനി കമ്പനിപ്പടി വരെ നടന്നാല്‍ കുന്നംകുളത്തേക്ക് അഞ്ഞൂരില്‍ നിന്ന് വരുന്ന ബസ്സ് കിട്ടും. എന്നാലും ഉണ്ണ്യേട്ടാ ഇത് കൊലച്ചതിയായിപ്പോയി. എന്നോട് ഇത് വേണ്ടായിരുന്നു.

ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലല്ലോ എന്റെ തേവരെ?!

കമ്പനിപ്പടി വരെ നടക്കുന്നതിനേക്കാള്‍ നല്ലത് സ്കൂള്‍ കുട്ടികളുടെ കൂടെ നടക്കുന്നതല്ലേ? ഓഫീസില്‍ വിളിച്ച് വേന്‍ വരുത്തിയാലോ..?

പാര്‍വ്വതി കൂടുതലൊന്നും ആലോചിച്ചില്ല. കുട്ടികളുടെ കൂടെ നടന്നു വര്‍ത്തമാനം പറഞ്ഞ്.

“പാര്‍വ്വതി വിയര്‍ത്തൊലിച്ച് ഓഫീസില്‍ വന്ന് കയറി. താമസിയാതെ ഉണ്ണിയും.”

പാര്‍വ്വതിയുടെ വരവ് ശങ്കരേട്ടന്‍ ശ്രദ്ധിച്ചിരുന്നു.
“സാറിന്റെ കൂടെ വരാമായിരുന്നില്ലേ മോളേ?”

അതിന്ന് ശങ്കരേട്ടന്റെ സാറ് എന്നെ വണ്ടിയില്‍ കയറ്റിയില്ല.. വേറെയിടത്ത് പോകാനുണ്ടെന്ന് പറഞ്ഞു.

“അതിനെന്താ മോള്‍ക്കും ചുറ്റിക്കറങ്ങി വന്നാല്‍ മതിയായിരുന്നില്ലേ?”

ശങ്കരേട്ടന്‍ പോയി പണി എന്താച്ചാ എടുത്തോളൂ. എന്നെ തല്‍ക്കാലം വിടൂ.
“ശങ്കരന് കാര്യം ബോധിച്ചു.”

ഇതേവരെ സാറ് ഇങ്ങോട്ടോ അങ്ങോട്ടോ, എങ്ങോട്ടും വണ്ടിയില്‍ കയറ്റിയതായി ഞാന്‍ കണ്ടിട്ടില്ല. ഉണ്ണിസാറിന്റെ കാഴ്ചപ്പാട് അങ്ങിനെയാ. പക്ഷെ കൂടെതാമസിക്കുന്ന ആ കൊച്ചിനോട് അങ്ങിനെ പെരുമാറേണ്ടിയിരുന്നില്ല. സ്റ്റാഫിനെ പോലെയുള്ള സ്ട്രിക്നെസ്സ് വീട്ടിലെ പെണ്ണിനോട് വേണോ?

“ഉണ്ണി എന്നെന്നും പോലെ ഓഫീസ് പരിസരമെല്ലാം ചുറ്റി നടന്ന് തിരികെ കേബിനെലെത്തി.”

രാധിക ചായയുണ്ടാക്കി പാര്‍വ്വതിയുടെ കൈയ്യില്‍ കൊടുത്തയച്ചു.

“നിന്നോട് ആരാ ഇങ്ങോട്ട് ചായയുണ്ടാക്കി കൊണ്ടുവരാന്‍ പറഞ്ഞേ..?”
പാര്‍വ്വതി അവിടെ നിന്ന് പരുങ്ങി.

“ഉണ്ണി കപ്പെടുത്ത് വലിച്ചെറിഞ്ഞു…”

രാധികയെ വിളിച്ചു.

“ആരാ ഇന്ന് എനിക്ക് ചായയുണ്ടാക്കിയത്..?”
“ഞാനാണ് സാര്‍”
“എന്തിട്ടെന്തുണ്ടായി.”

“ഞാന്‍ പാര്‍വ്വതീമേഡത്തിന്റെ അടുത്ത് കൊടുത്തയച്ചു.”
“അവളെന്താ നിന്റെ വേലക്കാരിയാണോ..?”

ഉണ്ണി കസേരയില്‍ നിന്ന് ചാടിയെണീറ്റു. രാധികയെ തല്ലാന്‍ ഭാവിച്ചതും അവള്‍ ജീവനും കൊണ്ടോടി.


“രാധികേ….. ഉണ്ണി അലറിവിളിച്ചു…”

രാധിക്കറിയാമായിരുന്നു.. വിളിച്ചിടത്ത് പോയില്ലെങ്കില്‍ അവളുടെ വിധി.

“പേടിച്ചരണ്ട രാധിക തിരികെയെത്തി”

“എന്താ സാര്‍..?”
നീ ആ കപ്പ് എടുത്തോണ്ട് പോയി അവിടെയെല്ലാം തുടച്ച് വൃത്തിയാക്കിയിട്ട് വേറെ ഒരുകപ്പ് ചായയുമായി വരൂ.

“അതിന്‍ മുന്‍പ് ശങ്കരേട്ടനെ വിളിക്ക്…“
യെസ് സാര്‍….

ശങ്കരേട്ടന്‍ മുന്നില്‍ വന്ന് ഓഛാനിച്ച് നിന്നു.

“എന്താ ശങ്കരേട്ടാ 4 മാസം കൊണ്ട് ഓഫീസിലെ ഡിസിപ്ലിനെല്ലാം താറുമാറായോ..?”

“യേയ്.. അങ്ങിനെയൊന്നുമില്ലാ സാര്‍. വെല്‍ ഡിസിപ്ലിന്‍ഡ് ആണല്ലോ കാര്യങ്ങളൊക്കെ. ടേണ്‍ ഓവറില്‍ അല്പം കുറവ് വന്നതല്ലാതെ മറ്റുപ്രശ്നങ്ങളൊന്നുമില്ലല്ലോ സാര്‍.”

ഉറപ്പാണോ ശങ്കരേട്ടാ..
“യെസ് സാര്‍..”

“സ്റ്റാഫിന്റെ ഡ്രസ്സ് കോഡൊക്കെ തെറ്റിയിരിക്കുന്നല്ലോ..?”
എവിടെ സാര്‍. സാറിന്‍ തെറ്റിദ്ധാരണയാണ്.

“എന്താ പാര്‍വ്വതിക്ക് മാത്രം അത് ബാധകമല്ലാത്തത്..?”
സാര്‍.. അത്… അത്…. ശങ്കരേട്ടന്‍ ആകെ അവതാളത്തിലായി.

“അവള്‍ എന്റെ ഭാര്യയോ തേവിടിശ്ശിയോ ആരെങ്കിലും ആവാം. പക്ഷെ ഈ ഓഫീസില്‍ അവള്‍ നിങ്ങളുടെ കീഴുദ്യോഗസ്ഥയാ. മനസ്സിലായല്ലോ..?”
“സാര്‍ ഞാനിതെല്ലാം എങ്ങിനെയാ ഡീല്‍ ചെയ്യുക…”

“എനിക്കതൊന്നും കേള്‍ക്കേണ്ട. യു ഡു യുവര്‍ ഡ്യൂട്ടി…”
യു മേ ഗോ നൌ.

തികച്ചും അസ്വസ്ഥനായ ശങ്കരന്‍ പാര്‍വ്വതിയുടെ കേബിനിലെത്തി.
“മോളേ…?”
എനിക്കൊന്നുമില്ലാ ശങ്കരേട്ടാ. ഒക്കെ എന്റെ വിധി. അതിനെ തടുക്കുവാനാവില്ലല്ലോ.

“എന്റെ പ്രശ്നം അതല്ല ഇപ്പോള്‍..?“
പിന്നെ എന്താണെങ്കില്‍ പറയൂ…

“ശങ്കരേട്ടനില്‍ നിന്ന് പാര്‍വ്വതി ഓഫീസ് ഡിസിപ്ലിനെക്കുറിച്ച് മനസ്സിലാക്കി. അപ്പോയന്റ് മെന്റ് ലെറ്റര്‍ ഒപ്പിട്ട് വാങ്ങി.”

നാളെമുതല്‍ അതനുസരിച്ച് വന്നോളൂ.. ഞാന്‍ നിസ്സഹായനാണ്.

“പാര്‍വ്വതിക്ക് തിരികെ പോകാന്‍ തക്ക സമയത്ത് ബസ്സില്ലാത്തതിനാല്‍ എല്ലാ റിസ്കുകളും എടുത്ത് ശങ്കരേട്ടന്‍ പാര്‍വ്വതിയെ ഓഫീസ് വാനില്‍ വീട്ടിലെത്തിച്ചു.”

ഒരു പെണ്‍കുട്ടിയല്ലേ. അവളെ ഒറ്റക്കിരുത്തി എനിക്കെങ്ങനെ ഇറങ്ങിപ്പോകാനൊക്കും.

6 മണിക്ക് മുന്പായി വീട്ടിലെത്തിയ പാര്‍വ്വതി കുളിച്ച് ഫ്രഷ് ആയി വസ്ത്രം മാറ്റി വിളക്ക് വെച്ച് നാമം ചൊല്ലാനിരുന്നു. ആ സമയം ഉണ്ണി വീട്ടില്‍ വന്ന് കയറി.

വ്യത്യസ്ഥ മുഖഭാവങ്ങളുള്ള തന്റെ പ്രിയതമനെ ആദരപൂര്‍വ്വം ഒന്നുമറിയാത്തവളെ പോലെ വരവേറ്റു പാര്‍വ്വതി.

കയ്യില്‍ നിന്ന് ബ്രീഫ് കേസ് വാങ്ങി മുറിയില്‍ കൊണ്ട് പോയി വെച്ചു.

ഓഫീസില്‍ നടന്ന കാര്യങ്ങളൊന്നും മനസ്സില്‍ വെക്കുകയോ, ഉണ്ണിയെ ഓര്‍മ്മിക്കും വിധം പെരുമാറുകയോ ചെയ്തില്ലാ പാര്‍വ്വതി.

ഉണ്ണി വരും വഴി സീഗള്‍ ഹോട്ടലില്‍ കയറി കഴിക്കാനുള്ള സ്വീറ്റ്സും പിന്നെ കുറച്ച് മട്ടണ്‍ കറിയും ബ്രഡും വാങ്ങി വണ്ടിയില്‍ വെച്ചിരുന്നു.

“പാര്‍വ്വതി.. എന്തൊക്കെയാ വിശേഷങ്ങള്‍..?

“വിശേഷങ്ങള്‍…?!! പാര്‍വ്വതി അല്പനേരത്തേക്ക് ചലനമറ്റത് പൊലെയായി..”
സുഖം തന്നെ ഉണ്ണ്യേട്ടാ..

“നല്ല ചൂടുള്ള ഒരു കട്ടന്‍ ചായയുണ്ടാക്ക്“
എന്താ തലവേദനയുണ്ടോ ഉണ്ണ്യേട്ടാ..

“യേയ് ഒന്നുമില്ലാ…”
ഉണ്ണി കുളിച്ച് ക്ഷീണമെല്ലാം മാറ്റി ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്നു.

പാര്‍വ്വതി ക്ഷണനേരം കൊണ്ട് കട്ടന്‍ ചായയുമായെത്തി.. ഉണ്ണിയുടെ കൂടെ തിണ്ണയിലിരുന്നു.
“നിനക്ക് ചായയില്ലേ..?”
ഇല്ല.

“ഒരു കപ്പെടുത്ത് വരൂ. ഇതില്‍ നിന്ന് അല്പം തരാം.”
അത് വേണ്ട ഉണ്ണ്യേട്ടന്‍ കുടിച്ചിട്ട് എനിക്ക് തരാനുള്ളത് അതില്‍ വെച്ചാല്‍ മതി. ഞാന്‍ കുടിച്ചോളാം.

കടിക്കാനൊന്നുമില്ലേ പാര്‍വ്വതീ…..

ഉണ്ടല്ലോ.. അവനവന്റെ വിരല്‍ കടിച്ചാല്‍ മതി.
“അപ്പോ വിരല്‍ കടിക്കുന്നത് നിന്റെ ഹോബിയാണല്ലേ…?”
രണ്ട് പേരും ചിരിച്ചു.. അങ്ങിനെ അവിടെ തങ്ങി നിന്നിരുന്ന നിശ്ശബ്ദതക്ക് തിരശ്ശീല വീണു.

“കാറിലൊരു പൊതിയുണ്ട്. അതെടുത്ത് വരൂ..”

പാര്‍വ്വതി പൊതിയെടുത്ത് തിണ്ണയില്‍ വെച്ചു.
അത് നിനക്ക് കഴിക്കാനുള്ളതാണ്. ചായയുടെ കൂടെ കഴിച്ചോളൂ..

പാര്‍വ്വതിക്ക് സന്തോഷമായി. എത്ര ദ്രോഹിച്ചാലും അദ്ദേഹത്തിന്റെ ഉള്ളം നിറയെ ഞാനാണ്. പക്ഷെ ഈ ഞാന്‍ പലപ്പോഴും അത് മനസ്സിലാക്കുന്നില്ല. മറക്കുകയും ചെയ്യുന്ന്. അല്ലെങ്കില്‍ ഇത്രയൊക്കെ സംഭവികാസങ്ങള്‍ ഉണ്ടായിട്ടും എന്നോടുള്ള സ്നേഹത്തിന് കുറവില്ല.

“വേറെ വല്ല ആണുങ്ങളാണെങ്കില്‍ രണ്ട് ദിവസത്തിന്‍ തമ്മില്‍ മിണ്ടുക പോലും ഇല്ലാ.“

ഉണ്ണി തലയില്‍ ഒരു തോര്‍ത്ത് കെട്ടി പുറത്തേക്കിറങ്ങി.

“വേഗം വരണേയ്..?”

പാര്‍വ്വതി നാളെ ഓഫീസിലേക്കിടാനുള്ള വസ്ത്രങ്ങളൊക്കെ ഇസ്തിരിയിട്ട് വെച്ചു. കുറച്ച് ഹോം വര്‍ക്കുണ്ടായിരുന്നു. തുടക്കമായിരുന്നതിനാല്‍ പലതും മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉള്ളൂ…

“വീട്ടിലൊരാളുണ്ടായിട്ടെന്താ കാര്യം. ഓഫീസ് കാര്യങ്ങളൊന്നും ചോദിക്കാന്‍ തോന്നുന്നില്ല. ഇത്രയും പ്രശ്നങ്ങള്‍ ഇന്നവിടെ ഉണ്ടായിട്ടും ഒന്നുമറിയാത്ത പോലെ വീട്ടില്‍ വരുന്നു. എന്നോട് കിന്നാരം പറയുന്നു.”
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. വല്ലാത്ത മുഖഛയകള്‍!!
എനിക്കാണെങ്കില്‍ ഇങ്ങിനെ ഒന്നുണ്ടായാല്‍ മറക്കാന്‍ ഒരാഴ്ചയെങ്കിലും വേണം. ഉണ്ണ്യേട്ടന്‍ വീട്ടില്‍ വന്ന് കയറിയാല്‍ ഓഫീസിലെ ഒന്നും ഓര്‍ക്കുന്നില്ല. വല്ലാത്ത മനക്കട്ടി. ഉണ്ണ്യേട്ടനെ കണ്ട് പലതും പഠിക്കേണ്ടിയിരിക്കുന്നു.

ഒരു കണക്കില്‍ ശരിയാ ഓഫീസിലെ കാര്യം വീട്ടിലിരുന്ന് തല പുകഞ്ഞാല്‍ പിന്നെ ജീവിതം എവിടെ?

“നാളെ ഈ പാര്‍വ്വതിയും സാധാരണ ജോലിക്കാരെപോലെ യൂണിഫോമിട്ട് ഇരിക്കണം. കമ്പനി നിയമമല്ലേ. അതനുസരിച്ചല്ലേ പറ്റൂ. ശങ്കരേട്ടനെ കരുവാക്കി യൂണിഫോമില്‍ നിന്ന് രക്ഷപ്പെടണം..”

ആഭരണങ്ങളും ധരിച്ച് ഉടമസ്ഥന്റെ ഭാര്യയായിത്തന്നെ വിലസണം. അല്ലെങ്കില്‍ ഒരു ദിവസം നിര്‍മ്മല വന്നാല്‍ അവളുടെ മുന്നിലും ഞാന്‍ കൊച്ചാവില്ലേ..?

പാര്‍വ്വതിയുടെ ചിന്തകള്‍ കാട് കയറി. ഏതായാലും ഓഫീസിലെത്തിയതിന് ശേഷം മതിയല്ലോ യൂണിഫോമിലേക്കുള്ള വ്യതിയാനം.

എന്തായാലും എന്നെ കൂട്ടാതെ ഉണ്ണ്യേട്ടന്‍ ഓഫീസില്‍ പോകുന്നു. തിരിച്ച് വരുമ്പോള്‍ കൊണ്ട് വരുന്നില്ലാ. കൂടെ കിടത്താനും എല്ലാ വിധ രാജകീയ സൌകര്യങ്ങള്‍ തരാനും തയ്യാറ്.

“ഈ ഉണ്ണ്യേട്ടനെ എങ്ങിനെ വളച്ചെടുക്കും.? ഒരു പെണ്ണുങ്ങളും ശ്രമിച്ചിട്ടും ഉണ്ണിസാറിനെ വശീകരിക്കാന്‍ പറ്റിയിട്ടില്ലാ എന്നല്ലേ ശങ്കരേട്ടന്‍ പറഞ്ഞത്..”

എന്ത് വിലകൊടുത്തും യൂണിഫോമില്‍ നിന്ന് രക്ഷപ്പെടണം.നാളെ യൂണിഫോമിട്ടാല്‍ പിന്നെ മോചനമില്ലാ.

പാവം ശങ്കരേട്ടനെ തന്നെ കരുവാക്കാം. വേറെ നിവൃത്തിയില്ല. തന്തയുടെ പ്രായമുള്ളയാളാ. പക്ഷെ അതൊന്നും ഇവിടെ ചിന്തിക്കാന്‍ നേരമില്ല.. ഇത് യുദ്ധക്കളമല്ലേ..?
പൊരുതി ജയിക്കുക. യുദ്ധം ചെയ്യുന്നത് പാപമല്ലല്ലോ???!!

[തുടരും]

അടിക്കുറിപ്പ്:
അക്ഷരത്തെറ്റുകള്‍ ഉണ്ട്. സദയം ക്ഷമിക്കണം. കാരണങ്ങള്‍ ഞാന്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞിരുന്നു. സൌകര്യം പോലെ ചെയ്യാം.


Copyright © 2010 - All Rights Reserved















4 comments:

ജെ പി വെട്ടിയാട്ടില്‍ said...

“ഈ ഉണ്ണ്യേട്ടനെ എങ്ങിനെ വളച്ചെടുക്കും.? ഒരു പെണ്ണുങ്ങളും ശ്രമിച്ചിട്ടും ഉണ്ണിസാറിനെ വശീകരിക്കാന് പറ്റിയിട്ടില്ലാ എന്നല്ലേ ശങ്കരേട്ടന് പറഞ്ഞത്..”

ഞാന്‍ അങ്ങിനെയുള്ള ഒരുത്തിയല്ലല്ലോ>>

Unknown said...

കഥ വായിക്കാന്‍ രസമേറി വരുന്നു. നീണ്ട് നീണ്ട് പോകുകയാണല്ലോ?
പാര്‍വ്വതി പറഞ്ഞപോലെ വ്യത്യസ്ഥമായ മുഖഛായയുള്ള ഉണ്ണ്യേട്ടന്‍.
ഈ ഉണ്ണ്യ്യേട്ടനെന്താ പെണ്ണുങ്ങളെ തല്ലുന്നത്.?
ഇനി എത്ര ലക്കം ഉണ്ടാകും നോവല്‍ അവസാനിപ്പിക്കാന്‍. പ്രിന്റ് ചെയ്യുന്നു എന്ന് കേട്ടുവല്ലോ? എന്തായി എന്ന് അറിയിക്കുമല്ലോ?

ജെ പി വെട്ടിയാട്ടില്‍ said...

ധന്യ

പ്രതികരണങ്ങള്‍ക്ക് നന്ദി.
പിന്നെ ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല.ഇത് കഥയല്ലേ?
ജീവിതമല്ലല്ലോ?
ചിലര്‍ ചോദിച്ചിരുന്നു എങ്ങിനെയാ ഈ കഥകള്‍ മെനഞ്ഞെടുക്കുന്നത്.
അത് എന്നെപ്പോലെത്തെ മറ്റു കഥാകൃത്തുക്കളോടും ചോദിക്കാമല്ലോ?
ഉത്തരം കണ്ടെത്തുക.

പിന്നെ പ്രിന്റിങ്ങിന്റെ കാര്യം ഒന്നുമാവാതെ വഴിയില്‍ കിടക്കുന്നു.
വലിയ പ്രസാധകരേയാണ് ഉന്നം വെക്കുന്നത്.

Unknown said...

അക്ഷരതെറ്റുകള്‍ മാറ്റാമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്തില്ലാ?